10.26.2019

നബി വിമർശനവും മല്ലു അച്ചായൻമാരുടെ റോൾ മോഡൽസും 




പാശ്ചാത്യർ കുറേ കാലം ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയാതെ കഴിഞ്ഞുകൂടി.
അതെ കുറിച്ച് അറിയാൻ ആഗ്രഹിച്ചപ്പോഴാകട്ടെ, ഊഹങ്ങളും കെട്ടിചമച്ചതുമായ ആരോപണങ്ങൾ അടങ്ങിയ വിവരണങ്ങളാണ് അവർക്ക് ലഭിച്ചത്. ഇതേ കുറിച്ച് ഒരു പാശ്ചാത്യ എഴുത്തുകാരൻ ഇങ്ങനെ പറയുന്നു :

"ഏതാനും നൂറ്റാണ്ടുകൾ വരെ, ക്രൈസ്തവർക്ക് ഇസ്ലാമിനെ മനസ്സിൽ ആക്കാനോ അതിനെതിരെ ആക്ഷേപങ്ങൾ നടത്താനോ സാധിച്ചില്ല. ഇസ്ലാമിനോട് ഉള്ള ഭയം നിമിത്തം അതിന്റെ മുട്ടു വിറച്ചിരുന്നു. ഇസ്ലാമിന്റെ വിജയങ്ങൾ ഫ്രാൻസിന്റെ അതിർത്തികളിൽ എത്തിയപ്പോഴാണ്  തങ്ങളെ നയിക്കുന്ന നായയെ കാണാതാകുമ്പോൾ ആട്ടിൻപറ്റം പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നത് പോലെ അവർ പിന്നിലേക്ക്  തിരിഞ്ഞു നോക്കാൻ ആരംഭിച്ചത് "
[Source : introduction of Seerathu Nabi Allaama Shibli Nu'maani p. 81]


ഭൂമിശാസ്ത്രപരവും ബൗന്തികവുമായ ഇസ്ലാമിന്റെ ജൈയാത്ര കണ്ടു കണ്ണു കടിച്ച ക്രൈസ്തവ മിഷനറികൾ അതിനെ തടഞ്ഞു നിർത്താൻ വേണ്ടി ഉപയോഗിച്ച തന്ത്രങ്ങൾ യാതൊരു നിലവാരവുമില്ലാത്ത തറവേലകൾ ആയിരുന്നു.
ഇസ്ലാമിന്റെ യാതൊരു ബേസും അറിയാതെ 
അന്നത്തെ അച്ചായൻമാർ വായിൽ തോന്നിയത് കോതക്ക് പാടുന്നത് പോലെ ഇസ്ലാമിനെയും നബിയെയും പറ്റി പലതും തട്ടി വിട്ടിരുന്നു. വിദ്വേഷത്തിൻറ്റെയും വെറുപ്പിന്റെയും കുരുപൊട്ടലിന്റെയും പേരിൽ മാത്രം ആണ് ഈ വിവരക്കേട്‌ മൊത്തം അച്ചായൻസ് എഴുന്നള്ളിയത്.

കുറച്ച് സാമ്പിളുകൾ കാണുക....

(അന്നത്തെ മരക്കഴുതകളായ മിഷനറികളിൽ നിന്ന് ഒട്ടും മെച്ചമല്ല ഇന്നത്തെ വിഡ്ഢി കൂശ്മാണ്ഡങ്ങളായ മല്ലു മിഷനറികളും  )


ഫ്രഞ്ച് ഗ്രന്ഥകാരനായ ഹെൻട്രി ഡികാസ്റ്ററി 
പറയുന്നു :

"മധ്യകാലങ്ങളിൽ യൂറോപ്പിൽ പ്രചരിച്ചിരുന്ന കഥകളും ഗീതങ്ങളും കേട്ടാൽ മുസ്ലിങ്ങൾ എന്ത് പറയുമെന്ന് എനിക്കറിയില്ല? 
പ്രസ്തുത കഥകളും ഗീതങ്ങളുമെല്ലാം അറിവില്ലായ്മ കാരണം ഇസ്ലാമിനോടും മുസ്‌ലിങ്ങളോടും കടുത്ത പകയും വിദ്വേഷവും നിറഞ്ഞതാണ്. ഇന്ന് ഇസ്ലാമിനെ കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ആ കാലത്തിന്റെ സൃഷ്ടിയാണ്.

ക്രിസ്ത്യൻ കവികളുടെ ധാരണ മുസ്‌ലിങ്ങൾ ബഹുദൈവാരാധകരും വിഗ്രഹാരാധകരും ആണെന്നും അവർ "മാഹൂം" അല്ലെങ്കിൽ "മാഹുമീദ്" എന്ന (അഥവാ മുഹമ്മദ്‌ ) ദൈവത്തെയും ഇസ്മായിൽ, ജാമാനു എന്നീ ദൈവങ്ങളെയും ആരാധിക്കുന്നവരാണെന്നും മുഹമ്മദ്‌ ദിവ്യത്വം വാദിച്ചാണ് തന്റെ മതം സ്ഥാപിച്ചത് എന്നുമൊക്കെ അവർ വിശ്വസിച്ചിരുന്നു. 😆

വിഗ്രഹഭഞ്ജനായ മുഹമ്മദ്‌ തന്റെ വിഗ്രഹം ആരാധിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തു എന്നു അവർ വിശ്വസിച്ചതാണ് അതിലേറെ അതിശയകരമായ കാര്യം...

സ്‌പെയിനിൽ ക്രൈസ്തവർ മുസ്‌ലിങ്ങളെ തോൽപ്പിച്ചു സർഖൻദയിലേക്ക് പിന്തള്ളിയപ്പോൾ മുസ്ലിങ്ങൾ അവരുടെ വിഗ്രഹങ്ങളെ നശിപ്പിക്കുവാൻ മുന്നോട്ടു വന്നു എന്ന് ഒക്കെയുള്ള ഭോഷത്തം അവർ വിളമ്പുന്നുണ്ട്. 🤣

അക്കാലത്തെ ഒരു ക്രിസ്ത്യൻ കവി ഇതേകുറിച്ച് പറയുന്നത് ഇങ്ങനെയാണ് ;

"ഗുഹയിൽ ഉണ്ടായിരുന്ന "ഇബ്‌ലീൻ' മുസ്‌ലിങ്ങളുടെ ആരാധ്യനായിരുന്നു. അവർ അതിനെ ആക്രമിക്കുകയും മടിയനാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഒരു തൂണിലേക്ക് അതിന്റെ കൈകൾ ബന്ധിച്ച് അതിനെ കുരിശിലേറ്റുകയും അതിനെ ചവിട്ടിമെതിക്കുകയും കഷ്ണങ്ങൾ ആയി പൊടിയുന്നത് വരെ കല്ലുകൊണ്ട് എറിഞ്ഞു ഉടക്കുകയും ചെയ്തു. അവരുടെ രണ്ടാമത്തെ ദേവനായ "മാഗൂമിനെ"
നായകളും പന്നികളും കടിച്ചു കീറി നശിപ്പിക്കാൻ വേണ്ടി ഒരു കുഴിയിൽ എറിഞ്ഞു. ഒരു ദേവനും മുസ്ലിങ്ങളുടെ ഈ ആരാധ്യനെ പോലെ നിന്ദിക്കപ്പെട്ടിട്ടില്ല. മുസ്‌ലിങ്ങൾ പശ്ചാത്തപിച്ചു പാപമോചനം തേടിയപ്പോൾ അവർ തങ്ങളുടെ ദേവൻമാരോടു മാപ്പ് ഇരക്കുകയും അവർ തകർത്ത വിഗ്രഹങ്ങളെ പുനർസംഘടിപ്പിക്കുകയും ചെയ്തു. ഷാറൻ രാജാവ് സർഖാസ്തയിൽ പ്രവേശിച്ചപ്പോൾ തന്റെ കൂടെയുള്ളവരോട് നഗരത്തിൽ വിഗഹ വീക്ഷണം നടത്താൻ ആവശ്യപ്പെട്ടു.
അവർ പള്ളികളിൽ പ്രവേശിച്ച് "മാഹുമീദിനെയും" മറ്റു വിഗ്രഹങ്ങളേയും ഇരുമ്പ് ചുറ്റികക്ക് അടിച്ചു തകർത്തു കളഞ്ഞു.

"ദൈവമെ, "മാഹൂം" വിഗ്രഹത്തിന്റെ ആരാധകരെ പരാജയപ്പെടുത്തണമേ "
എന്നാണ് 'റിച്ചാർഡ് റബ്ബ 'എന്ന മറ്റൊരു കവിയുടെ പ്രാർത്ഥന. രാജാക്കന്മാരെയും അധികാരികളെയും കുരിശ് യുദ്ധത്തിന്‌ പ്രേരിപ്പിച്ചു കൊണ്ട് ഇങ്ങനെ പറയുന്നു :

"വരൂ, " മാഹുമീദ", "തർമാജാൻ' എന്നീ വിഗ്രഹങ്ങളെ തകർത്തു തീയിൽ എറിയൂ.
അവയെ നിങ്ങളുടെ രക്ഷകനു ബലി നൽകൂ...
😛
[introduction of Seerathu Nabi Allaama Shibli Nu'maani p. 81-83]



NB:
ഇത് വായിച്ചു ഇന്നത്തെ മല്ലു അച്ചായൻമാരുടെ വിവരക്കേടിനോട്  എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം....



10.19.2019

ഖുർആനിലെ പ്രവചനങ്ങൾ (12-16)



സംഘടിത കക്ഷികളുടെ പരാജയം പ്രവചിക്കപ്പെടുന്നു (Defeat of the Allies)
(38:11) (33:22)
______________________________________


പ്രവാചകന് നേരിടേണ്ടി വന്ന ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണ് അഹ്സാബ് യുദ്ധം (Battle of Trench). AD 627-ൽ നടന്ന ആ യുദ്ധത്തിൽ മെക്കയിലെയും ഇതര അറേബിയൻ ഗോത്രങ്ങളിലെയും പേഗൻ അറബികളും , ജൂത ഗോത്രങ്ങളും ചേർന്ന പതിനായിരത്തോളം വരുന്ന ഒരു Coalition Army മുസ്‌ലിം നഗരമായ മദീനയിലേക്ക് മാർച്ച്‌ ചെയ്തു...

ഈ സംഭവവികാസങ്ങൾ എല്ലാം നടക്കുന്നതിന് വളരെ മുന്നേ മക്കയിൽ നിന്ന് പുറപ്പെടാൻ പോകുന്ന
ഈ സഖ്യസേനയെയും അവർക്ക് സംഭവിക്കാൻ പോകുന്ന പരാജയത്തെയും കുറിച്ച് വിശുദ്ധ ഖുർആൻ ഇങ്ങനെ പ്രവചിച്ചു...

[ Sad 38:11 ] 
പല കക്ഷികളില്‍ (Ahzab) പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌. (മക്കയിലുള്ളത്).

ഈ പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നു പിന്നീട് നടന്നത്. മക്കയിൽ നിന്ന് വന്ന സംഘടിത കക്ഷികളെ കണ്ടപ്പോൾ സത്യവിശ്വാസികൾ ഇങ്ങനെ പറഞ്ഞു...


[ Al-Ahzab 33:22 ]
സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.

coalition army യെ മദീനയിൽ പ്രവേശിക്കാതെ വെളിയിൽ തടഞ്ഞു നിർത്താൻ മുസ്ലിങ്ങൾ മദീനാ നഗരത്തിന് ചുറ്റും കിടങ്ങുകൾ  (Trench)  നിർമിച്ചു. അത് അറബികൾക്ക് പരിചിതമല്ലാത്ത ഒരു പേർഷ്യൻ War Tactics ആയിരുന്നു. പ്രവാചക ശിഷ്യനായ പേർഷ്യൻ വംശജൻ സൽമാനുൽ ഫാരിസിയുടെ (RA) ബുദ്ധിയിൽ വിരിഞ്ഞ തന്ത്രമായിരുന്നു അത്..

സഖ്യ സൈന്യങ്ങൾ മദീനയിൽ എത്തിയപ്പോൾ അവര്‍ അമ്പരന്ന് പോയി. അത്തരമൊരു യുദ്ധതന്ത്രം ഒരിക്കലും അവര്‍ പ്രതീക്ഷിച്ചതല്ല. അറബികള്‍ക്ക് ആ തന്ത്രം ഒട്ടും പരിചിതവുമായിരുന്നില്ല..
ഇത്രയും വലിയ മുന്നണി രൂകീകരിച്ചിട്ടും
മദീനയിലേക്ക് പ്രവേശിക്കാൻ കഴിയാതെ അവർ നിസഹായരായി. ഈ ഘട്ടത്തിൽ ആണ് മദീനയിലെ ഇസ്ലാമിക രാഷ്ട്രത്തിന്റെ പൗരന്മാരായി
ഉടമ്പടി ചെയ്തു പ്രവാചകന്റെയും മുസ്‌ലിങ്ങളുടെയും സെക്യൂരിറ്റിയിൽ ജീവിക്കുന്ന ബനൂഖുറൈള എന്ന ജൂതഗോത്രം വർഗസ്നേഹം കാണിച്ചു മദീനയെ ഒറ്റുകൊടുക്കാൻ തയ്യാർ ആകുന്നത്. അവർ ഇസ്ലാമിക രാഷ്ട്രത്തിലെ സമാധാനപൂർവ്വം കഴിയുന്ന
പൗരൻമാർ ആയത് കൊണ്ട് പ്രവാചകൻ
അവരെ വിശ്വസിക്കുകയും അവരുടെ കോട്ടകളുടെ ഭാഗങ്ങളിൽ കിടങ്ങുകൾ നിർമിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ അവർ പുറത്ത് നിന്ന് വന്ന സഖ്യസേനയുടെ കൂടെ ജോയിൻ ചെയ്യുകയും മദീനയെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന അവസ്ഥയിൽ എത്തി...

അങ്ങനെ, മുസ്‌ലിങ്ങളുടെ കൂടെ നിന്നിരുന്ന കപട വിശ്വാസികളും കാല് മാറി..
അവർ പിന്തിരിഞ്ഞു കളഞ്ഞു. ധൈര്യം ചോർത്തുന്ന വാക്കുകളിലൂടെ സാധാരണക്കാരായ മുസ്‌ലിങ്ങളിൽ
ഭയം നിറക്കുകയും ചെയ്തു. (33:12)

അന്ന് മുസ്‌ലിങ്ങൾ അകപ്പെട്ട ഭയാനകമായ അവസ്ഥ വിശുദ്ധ ഖുർആൻ ഇങ്ങനെ വിവരിക്കുന്നു :


[ Al-Ahzab 33:10-11 ]
നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.
അവിടെ വെച്ച് സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ അതിഭയങ്കരമായി വിറപ്പിക്കപ്പെടുകയും ചെയ്തു.


എന്നാൽ അല്ലാഹുവിന്റെ സഹായമുണ്ടായി. പ്രാപഞ്ചിക പ്രതിഭാസങ്ങളെ അല്ലാഹു മുസ്‌ലിങ്ങൾക്ക് അനുകൂലമാക്കുകയും
അദൃശ്യമായ സൈന്യങ്ങളെ അയക്കുകയും
(33 :9) സഖ്യസേനകൾക്ക് ഇടയിൽ ഭിന്നതയുണ്ടാക്കുകയും ചെയ്തത് മൂലം
അവർ തിരിച്ചു പോയി.


[ Al-Ahzab 33:25 ]
സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

ഈ പ്രവചനവും കൃത്യമായി പുലരുന്നത് നാം കാണുന്നു.





പ്രവാചകന്റെ ദൗത്യപൂർത്തീകരണത്തിന് അദ്ദേഹത്തിന്റെ ശത്രുക്കളിൽ നിന്നും അല്ലാഹു സംരക്ഷണം ഒരുക്കും എന്ന പ്രവചനം (5:67)
___________________________________


[ Al Maeda 5:67 ] 
ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌. സത്യനിഷേധികളായആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.‎

ഈ വചനത്തിന്റെ അവതരണത്തിന്‌ മുൻപ് പ്രവാചകന് അംഗരക്ഷകർ ഉണ്ടായിരുന്നു.

ആയിഷ (RA) പറയുന്നു :
പ്രവാചകൻ മദീനയിൽ എത്തിയ രാത്രിയിൽ അദ്ദേഹത്തിന് ഉറക്കം വരാതെയായി. അദ്ദേഹം പറഞ്ഞു : എന്റെ ശിഷ്യൻമാരിൽ ഒരുവൻ ഇന്നെനിക്കു കാവൽ നിന്നിരുന്നുവെങ്കിൽ...
അവർ പറയുന്നു. പെട്ടെന്ന് ഞങ്ങൾ ഇരുമ്പ് ചങ്ങലകളുടെ ഒരു കിലുക്കം കേട്ടു. പ്രവാചകൻ ചോദിച്ചു : ആരാണത്? ഞാൻ, സഅദ് ഇബ്നു അബീവഖാസ് (RA). താങ്കൾ എന്താണ് വന്നത്? പ്രവാചകൻ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു. നബിയുടെ കാര്യത്തിൽ എനിക്ക് എന്തോ
മനസ്സിൽ ഒരു ഭയം തോന്നി. അങ്ങനെ അങ്ങേക്ക് കാവൽ നിൽക്കാൻ ആണ് ഞാൻ വന്നത്. നബി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ഉറങ്ങുകയും ചെയ്തു.
[Saheeh Muslim]


ആയിഷ (RA) പറഞതായി ഇബ്നു അബീഹാതിം റിപ്പോർട്ട് ചെയ്യുന്നു :

  • "ഈ വചനം അവതരിക്കുന്നത് വരെ പ്രവാചകന് അംഗരക്ഷകർ ഉണ്ടായിരുന്നു."ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌."അവർ പറയുന്നു. പ്രവാചകൻ മുറിയിൽ നിന്ന് തലയുയർത്തി കൊണ്ട് പറഞ്ഞു :"ജനങ്ങളെ നിങ്ങൾ തിരിച്ചു പോകുക. അല്ലാഹു എന്നെ സംരക്ഷിക്കുന്നതാണ്. "[Jami at Tirmidi Vol 5. Book 44. Number 3946],[Tafsir Ibn Kathir Surah 5/67]


പ്രവാചകന് അല്ലാഹു
ദൈവിക സന്ദേശം ജനങ്ങൾക്ക് എത്തിക്കുകയെന്ന ഉത്തരവാദിത്വം പൂര്ത്തീകരിക്കുന്നതിൽ സംരക്ഷണം വാഗ്ദാനം ചെയ്തു. പ്രവാചകൻ ആ ഉദ്യമം പൂർത്തികരിക്കുന്നത് വരെയും ഇസ്ലാം സമ്പൂർണത കൈ വരിക്കുന്നത് വരെയും പ്രവാചകനെ വധിക്കാനോ അപകടപ്പെടുത്താനോ ഒരാൾക്കും സാധിച്ചില്ല. 

യാതൊരു വിധ പ്രതിസന്ധികളും മർഡർ അറ്റെംപ്റ്റുകളും അദ്ദേഹത്തിന്റെ നേരെ ഉണ്ടായിട്ടില്ല എന്നല്ല അതിനർത്ഥം. അത്തരം ശ്രമങ്ങൾ പലതും ഉണ്ടാകുക തന്നെ ചെയ്തു. എന്നാൽ അതിൽ നിന്ന് എല്ലാം അല്ലാഹു അദ്ദേഹത്തിന് രക്ഷ നൽകി.
അത്തരം സംഭവങ്ങളിലൂടെയാണ് അല്ലാഹു തന്റെ പ്രവാചകന് വാഗ്ദാനം ചെയ്ത സംരക്ഷണം വ്യർത്ഥമായിരുന്നില്ല എന്ന ബോധ്യത്തിലേക്ക് നാം എത്തുന്നത്. ചില സംഭവങ്ങൾ കാണുക :


Incident -1 
ബദർ യുദ്ധത്തിൽ മുസ്‌ലിങ്ങളുടെ കൈകളാൽ പേഗൻ അറബികൾക്ക് ഉണ്ടായ കനത്ത പരാജയത്തിന്റെ അപമാനഭാരത്താൽ അവരിലെ ചില ധീരൻമാർക്ക് ഇടയിൽ പ്രവാചകനെ വധിക്കാൻ ഉള്ള ഒരു സീക്രട്ട് ഡീലിങ് നടന്നു.
" ഉമൈർ ഇബ്നു വഹബ് അൽ-ജുമഹി, സഫ്വാൻ ഇബ്നു ഉമയ്യ എന്നിവർ പ്രവാചകനെ വധിക്കുന്നത് സംബന്ധിച്ച് ഏകോപിച്ചു. അതിൽ ഒന്നാമത്തെ വ്യക്തി പ്രവാചകനെ നേരിട്ട് വധിക്കുകയും രണ്ടാമത്തെ വ്യക്തി ഒന്നാമന്റെ കടങ്ങൾ തീർക്കുകയും അവന്റെ കുടുംബത്തെ സഹായിക്കുകയും ചെയ്യുമെന്നതായിരുന്നു അവർക്ക് ഇടയിലെ കരാർ.

ഈ ദുഷിച്ച ദൗത്യത്തിന്‌ വേണ്ടി ഉമൈർ ഇബ്നു വഹബ് അൽ ജുമഹി മദീനയിൽ പ്രവേശിച്ചു. ശേഷം അദ്ദേഹം പ്രവാചനുമായി സന്ധിച്ചു. തന്റെ രഹസ്യദൗത്യം തന്ത്രപരമായി അദ്ദേഹം പ്രവാചകനിൽ നിന്ന് മറച്ചുവെച്ചു എങ്കിലും ദിവ്യവെളിപാടിനാൽ പ്രവാചകൻ ആ ഉദ്ദേശത്തെ അവന്റെ മുന്നിൽ വെച്ച് വെളിപ്പെടുത്തി.

അത് ഉമൈറിനെ അത്ഭുതപ്പെടുത്തുകയും
മുഹമ്മദിന്റെ പ്രവാചകത്വം ബോധ്യപ്പെട്ട അദ്ദേഹം തൽക്ഷണം തന്നെ സത്യവചനമായ ശഹാദത് ഏറ്റുചൊല്ലി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
അത് പ്രവാചകനെ സന്തോഷിപിക്കുകയും
ഉമൈറിന് ഖുർആൻ പഠിപ്പിച്ചു കൊടുക്കാനും നേരത്തെ ബദർ യുദ്ധത്തിൽ മുസ്‌ലിങ്ങൾ ബന്ധിയാക്കി തടവിലടച്ച അദ്ദേഹത്തിന്റെ
ഉമൈറിന്റെ മകനെ മോചിപ്പിക്കാനും പ്രവാചകൻ കല്പ്പിച്ചു.

ഇവിടെ അല്ലാഹു തന്റെ പ്രവാചകന് സംരക്ഷണം ഒരുക്കിയതായി നാം കാണുന്നു.


Incident -2
ദാത്തു രിഖാ യുദ്ധത്തിന്‌ ശേഷമുള്ള മടക്കയാത്രയിൽ പ്രവാചകന് ഒരു ബദവിയിൽ നിന്ന്
 (അത് ഗൗറത് ഇബ്നുൽ ഹാരിസ് ആണെന്ന് പറയപ്പെടുന്നു) നേരിട്ട വധശ്രമമാണ് മറ്റൊരു സംഭവം. അദ്ദേഹം ഉറങ്ങി കിടന്ന പ്രവാചകന്റെ വാൾ പിടിച്ചെടുത്തു കൊണ്ട് ചോദിച്ചു : ആരാണ് നിന്നെ എന്നിൽ നിന്ന് രക്ഷിക്കാൻ പോകുന്നത്? പ്രവാചകന്റെ മറുപടി ഉറച്ചതായിരുന്നു. അല്ലാഹു !
ഒരു നിമിഷം സ്തബ്ധനായ ബദവിയുടെ കയ്യിൽ നിന്ന് വാൾ നിലത്തു വീണു. അത് പ്രവാചകൻ കയ്യിൽ എടുത്തു. ശേഷം അദ്ദേഹം ബദവിയുടെ ചോദ്യം ആവർത്തിച്ചു. ഇപ്പോൾ എന്നിൽ നിന്നെ ആര് രക്ഷിക്കും? ഒടുവിൽ പ്രവാചകൻ അയാൾക്ക്‌ മാപ്പ് കൊടുക്കുകയാണ് ഉണ്ടായത്. പ്രവാചകൻ സുരക്ഷിതനായി മടങ്ങി.


Incident -3
മറ്റൊരിക്കൽ ആഭിചാര വിദ്യയിൽ വിദഗ്‌ധനായ ലബീദ് ഇബ്നു അഅളം എന്ന ജൂതൻ പ്രവാചകനെ സിഹ്ർ (മാരണം) ചെയ്തു. അതിന്റെ അസ്വസ്ഥതകൾ പ്രവാചകനിൽ കണ്ടു തുടങ്ങി. എന്നാൽ വൈകാതെ തന്നെ അല്ലാഹു അദ്ദേഹത്തെ അതിന്റെ കെട്ടുകൾ തകർത്തു സുഖപ്പെടുത്തി.


Incident -4
മറ്റൊന്നു തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട സംഭവം ആണ്. റോമൻ സൈന്യത്തിന് നേരെ പ്രവാചകൻ പടയൊരുക്കം നടത്തി. സൈനികസജ്ജരായി അവർ തബൂക്കിലേക്ക് പുറപ്പെട്ടു.
എന്നാൽ റോമൻ സൈന്യത്തിൽ നിന്ന് നീക്കങ്ങൾ ഒന്നും ഉണ്ടായില്ല എന്നതിനാൽ 20 ദിവസം അവിടെ തങ്ങിയ ശേഷം പ്രവാചകനും സൈന്യവും തിരിച്ചു മടങ്ങുകയാണ് ചെയ്തത്. ആ മടക്കയാത്രയിൽ
ആ സംഘം ഉക്ബയിലെത്തിയപ്പോൾ കുന്നുകളിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടുള്ളതും
പ്രയാസമേറിയതുമാണെന്ന് അവർക്ക് തോന്നി. മൃഗങ്ങൾ അസ്വസ്ഥരാകുകയാണെങ്കിൽ, അവ മലയിടുക്കുകളിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. തന്റെ ഒട്ടകം ആദ്യം കടന്നു പോകുന്നതുവരെ ആരും ആ വഴിക്ക് പോകരുതെന്ന് പ്രവാചകൻ പ്രഖ്യാപിച്ചു. എന്നാൽ പന്ത്രണ്ടോളം വരുന്ന കപടവിശ്വാസികളുടെ ഒരു സംഘം പ്രവാചകന്റെ ഒട്ടകത്തെ അപകടത്തിലാക്കുവാൻ ഗൂഡാലോചന നടത്തി.

ഹുദൈഫ അൽ യമാൻ നബിയുടെ ഒട്ടകത്തിന്റെ മുൻ കയറുകൾ പിടിച്ചിരിക്കുമ്പോൾ അമ്മാർ ഇബ്നു യാസിർ പുറകിലായിരുന്നു.
പെട്ടെന്ന് മുഖം മൂടി ധരിച്ച 12 റൈഡറുകൾ മലയിടുക്കിലേക്ക് നീങ്ങുന്നത് അവർ കണ്ടു. ഹുദൈഫ ഇത് നബിയെ ചൂണ്ടിക്കാണിക്കുകയും അദ്ദേഹം ആ സംഘത്തെ ശാസിക്കുകയും ചെയ്തു. മുഖംമൂടി ധരിച്ചവരെ ഹുദൈഫയും അമ്മാറും പിന്നിലേക്ക് തള്ളി. ഈ വ്യക്തികൾ ആരാണെന്ന് പ്രവാചകൻ ഹുദൈഫയോട് ചോദിച്ചു.
അദ്ദേഹം അവരെ അറിയില്ല എന്ന് സൂചിപ്പിച്ചു. എന്നാൽ അവർ കപടവിശ്വാസികളാണെന്നും അവർ അങ്ങനെ തന്നെ തുടരുമെന്നും നബി പറഞ്ഞു. ശേഷം പന്ത്രണ്ട് കുറ്റവാളികളുടെ പേരുകൾ ഹുദൈഫയോട് നബി പറഞ്ഞു. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് ഒരു രഹസ്യമായിരുന്നിട്ടും, വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടു.


[ At-Taubah 9:74 ] 
തങ്ങള്‍ (അങ്ങനെ) പറഞ്ഞിട്ടില്ല എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് പറയും, തീര്‍ച്ചയായും അവിശ്വാസത്തിന്‍റെ വാക്ക് അവര്‍ ഉച്ചരിക്കുകയും, ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവര്‍ അവിശ്വസിച്ച് കളയുകയും അവര്‍ക്ക് നേടാന്‍ കഴിയാത്ത കാര്യത്തിന് അവര്‍ ആലോചന നടത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അവനും അവന്‍റെ ദൂതനും അവര്‍ക്ക് ഐശ്വര്യമുണ്ടാക്കികൊടുത്തു എന്നതൊഴിച്ച് അവരുടെ എതിര്‍പ്പിന് ഒരു കാരണവുമില്ല. ആകയാല്‍ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരിക്കും. അവര്‍ പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്‌. ഭൂമിയില്‍ അവര്‍ക്ക് ഒരു മിത്രമോ സഹായിയോ ഉണ്ടായിരിക്കുകയുമില്ല.

ഇസ്‌ലാം സ്വീകരിച്ചശേഷം അവിശ്വാസികളാകുകയും അല്ലാഹുവിന്റെ പ്രവാചകനെ മലയിടുക്കിലേക്ക് തള്ളിവിടാൻ ഗൂഡാലോചന നടത്തുകയും ചെയ്ത കപടവിശ്വാസികളെക്കുറിച്ചാണ് ഈ വചനം അവതരിച്ചത്. ഏതായാലും ഈ അപകടകരമായ വധശ്രമത്തിൽ നിന്നും അല്ലാഹുവിന്റെ റസൂൽ രക്ഷപ്പെടുകയുണ്ടായി...



Incident -5 
മറ്റൊരിക്കൽ അദ്ദേഹത്തിന് നേരെ ഒരു വോളൻറ്റിയർ അസ്സാസിൻ ശ്രമം ഉണ്ടായി. പ്രവാചകൻ തന്റെ ചില സ്വഹാബികളുമായി ജൂതഗോത്രമായ ബനു നദീർ ഗോത്രത്തെ കാണാൻ പുറപ്പെട്ടു. അബദ്ധത്തിൽ കൊല്ലപ്പെട്ട രണ്ടുപേർക്ക് ബ്ലഡ്‌മണി സമാഹരിക്കുന്നതിന് അദ്ദേഹം അവരുടെ സഹായം തേടുകയായിരുന്നു.
ബനൂനദീറുകാർ സമ്മതിച്ചു എങ്കിലും അവരോടു തങ്ങളുടെ വീട്ടിൽ കുറച്ച് നേരം വെയിറ്റ് ചെയ്യാൻ അവർ ആവശ്യപ്പെട്ടു. ഈ നേരത്ത് ജൂതൻമാർ ഒരു പ്രൈവറ്റ് മീറ്റിംഗ് കൂടി പ്രവാചകനെ വധിക്കാൻ ഉള്ള ഗൂഢാലോചന നടത്തി. അവരിൽ അംറ് ഇബ്നു ജഹ്ശ് എന്ന വ്യക്തി പ്രവാചകൻ പുറത്ത് വരുമ്പോൾ അവരുടെ കോട്ട മതിലിനു മുകളിൽ നിന്ന് വലിയ കല്ല് ഉരുട്ടി അദ്ദേഹത്തെ വധിക്കാനുള്ള ദൗത്യം ഏറ്റെടുത്തു. എന്നാൽ അവരുടെ ദുഷിച്ച ക്രിമിനൽ ഇന്റെൻഷൻ വെളിപ്പെടുത്തി കൊണ്ട് ജിബ്‌രീൽ മാലാഖ പ്രവാചകന് സന്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഉടനെ തന്നെ മദീനയിലേക്കു മടങ്ങിയതിനാൽ ആ ശ്രമം പരാജയപ്പെട്ടു.


Incident -6
ഖൈബറിൽ വെച്ച് ക്ഷണിച്ചു വരുത്തി ഭക്ഷണത്തിൽ മാരകമായ വിഷം നൽകിയ ജൂതൻമാരുടെ ചതിയിൽ ബിഷർ എന്ന പ്രവാചകന്റെ അനുയായി അനുനിമിഷം കൊല്ലപ്പെട്ടപ്പോഴും അതെ ഭക്ഷണം രുചിച്ച പ്രവാചകൻ മരണപ്പെടാഞ്ഞതും അല്ലാഹുവിന്റെ ആ സത്യവാഗ്ദാനം ഉള്ളത് കൊണ്ടായിരുന്നു. അത് കൊണ്ടാണ് പ്രവാചകൻ തനിക്കു വിഷം നൽകിയ ജൂതസ്ത്രീയോട് "എന്നെ കൊല്ലാൻ ഉള്ള കഴിവ് അല്ലാഹു നിനക്ക് നൽകിയിട്ടില്ല" എന്ന് പറയുന്നത്. [Sahih Muslim 2190. Book 39.Number 59]

മുഹമ്മദ്‌ നബിയുടെ മേലുള്ള വധശ്രമങ്ങളിൽ അധികവും നിരവധി സത്യ പ്രവാചകൻമാരെ വധിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തവരെന്നു ബൈബിളും ഖുർആനും ഒരുപോലെ പ്രസ്താവിക്കുന്ന ജൂത ജനതയിൽ നിന്നായത് പ്രതേകം പ്രസ്താവ്യമാണ്.

അവസാനം, ഇസ്‍ലാമിനെ സമ്പൂർണമാക്കിയതായി അറിയിച്ചു കൊണ്ട് അല്ലാഹുവിന്റെ വചനം അവതരിക്കപ്പെട്ടു.

[(Al-Maeda 5:3) 
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
പ്രവാചകന്റെ  ദൌത്യം സമ്പൂർണത പ്രാപിച്ചുവെന്ന അല്ലാഹുവിന്റെ സാക്ഷ്യം ലഭിച്ചതിനു ശേഷമാണ്
അദേഹത്തിന്റെ മരണം സംഭവിക്കുന്നത് എന്നതിൽ നിന്ന് ഈ പ്രവചനവും കൃത്യമായി പുലർന്നു എന്ന് കാണാൻ കഴിയും. പ്രവാചകന്റെ അവസാന വിടവാങ്ങൽ ഹജ്ജിലെ (Hajjathul wadhaa) ലോകപ്രസിദ്ധമായ വിടവാങ്ങൽ  പ്രഭാഷണത്തിൽ അറഫയിൽ ഒരുമിച്ചു കൂടിയ ഒരു ലക്ഷം വരുന്ന വിശ്വാസി സമൂഹവും ഇതിന് സാക്ഷ്യം വഹിച്ചിരുന്നു.




മുസ്‌ലിംകൾ മെക്കയിൽ വിജക്കൊടിയുയർത്തുന്നത് സംബന്ധിച്ച പ്രവചനങ്ങൾ (2:196) (17:76; 
17:81; 90: 2).
______________________________________



(2:196) - 
 പ്രത്യക്ഷത്തിൽ ഒരു പുതിയ വിഷയം, അതായത് തീർത്ഥാടന വിഷയം ഈ വചനങ്ങളിൽ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ വിശുദ്ധ ഖുർആൻ പൊതുവേ യുദ്ധത്തെയും തീർത്ഥാടനത്തിനെയും സംബന്ധിച്ച രണ്ട് വിഷയങ്ങൾ പരസ്പരം ബന്ധിപ്പിച്ചിതായി നാം കാണുന്നു. അതിനു കാരണം, ഇസ്‌ലാം റിക്വയർ ചെയ്യുന്ന എല്ലാ മതനിയമങ്ങളും നടപ്പിലാക്കാൻ മുസ്‌ലിംകൾക്ക് മെദീനയിൽ സ്വാതന്ത്ര്യമുണ്ടായിരുന്നു, എന്നാൽ തീർത്ഥാടനം നടത്താൻ മാത്രം അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, കാരണം അവരുടെ ആത്മീയ കേന്ദ്രമായ മെക്ക, അവരുമായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ശത്രുക്കളുടെ കയ്യിലായിരുന്നു.
ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങളെ ഒരുമിച്ചു ലഘുവാക്കി വിളിക്കാൻ ആണ് തീർഥാടനം എന്ന് വിവർത്തനം ചെയ്തിട്ടുള്ളത്.
എന്നാൽ ഇവയുടെ യഥാർത്ഥ രൂപത്തിലേക്ക് കടന്നാൽ രണ്ടും വ്യത്യസ്‌തമാണ്. ഉംറ എന്ന കർമ്മം എപ്പോൾ വേണമെങ്കിലും നടത്താം, അതേസമയം ഹജ്ജ് അല്ലെങ്കിൽ തീർത്ഥാടനം കൃത്യമായ സമയത്തും കാലത്തും മാത്രമേ ചെയ്യാൻ കഴിയൂ.
പരോക്ഷമായി ഈ വചനങ്ങൾ മുസ്ലിങ്ങൾ മക്ക കീഴടക്കുമെന്ന സൂചന നൽകുന്നു.



(17:76) - 
പ്രവാചകനെ സത്യത്തിന്റെ പാതയിൽ നിന്ന് പുറംതള്ളാൻ ശത്രുക്കൾ പരാജയപ്പെട്ടപ്പോൾ, അവർ അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കാൻ പദ്ധതിയിട്ടു, ആ സാഹചര്യത്തിലാണ്, നിങ്ങൾ അങ്ങനെ ചെയ്താലും കുറഞ്ഞ കാലമല്ലാതെ നിങ്ങൾ ഇവിടെ അധികാരം നിലനിർത്തുകയില്ലെന്ന പ്രവചനം വിശുദ്ധ ഖുർആൻ നടത്തുന്നത്. അത് സത്യമായി പുലർന്നു. കേവലം എട്ട് വർഷങ്ങൾക്ക് ഉള്ളിൽ തന്നെ പ്രവാചകൻ മക്കയിലേക്ക് ജേതാവായി തിരിച്ചു വന്നു.


(17:81) - 
ഈ വചനങ്ങളിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന അസത്യത്തിന്റെ / വ്യാജത്തിന്റെ പരാജയം പ്രവചിക്കപ്പെടുന്നു. ആ സംഭവത്തിന്റെ നിശ്ചയദാർഡ്യത്തെ സൂചിപ്പിക്കുന്നതിന് ഭൂതകാലത്തിലാണ് (Past tense) ഉപയോഗിച്ചിരിക്കുന്നത്. പ്രവാചകൻ ഒരു ജേതാവായി മക്കയിലേക്കു പ്രവേശിച്ചപ്പോൾ അവിടെനിന്ന് വ്യാജം അപ്രത്യക്ഷമായി. പരിശുദ്ധനായവന്റെ ഭവനം വിഗ്രഹ മാലിന്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കുമ്പോൾ, പ്രവാചകൻ ഈ വാക്യങ്ങൾ
(സത്യം വന്നു, അസത്യം അപ്രത്യക്ഷമായി. തീർച്ചയായും അസത്യം മാഞ്ഞുപോകാൻ ഉള്ളത് തന്നെയാണ് (17:81) ) 
 പാരായണം ചെയ്തതിൽ നിന്നും ഈ വചനങ്ങളുടെ പ്രവചന സ്വഭാവം ബോധ്യമാകുന്നു. (Sahih al-Bukhari 2478).


[ Al-Balad 90:1-2]ഈ നാടിനെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
നിനക്ക് ഈ നാട്ടിൽ അനുവദിനീയതയുണ്ട് (യുദ്ധം ചെയ്യാൻ)
English - Mohsin Khan/Taqi-ud-Din al-Hilali         And you are free (from sin, to punish the enemies of Islam on the Day of the conquest) in this city (Makkah).
English - Mufti Taqi Usmani
-and (O Prophet,) you are going to be allowed (to fight) in this city-

ഇത് പ്രവാചകന്റെ മക്കാ കാലഘട്ടത്തിൽ അവതരിച്ചതാണ്‌ എന്നത് പ്രതേകം പ്രസ്താവ്യമാണ്‌.
ആ കാലഘട്ടത്തിൽ ഒരിക്കലും യുദ്ധം ഉണ്ടായിട്ടില്ല എന്നത് ഇതിന്റെ ഭാവിയിലേക്ക് സൂചന
നൽകുന്നു.

ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു അബ്ബാസ് പറയുന്നു :

  • " അല്ലയോ, മുഹമ്മദ്‌, നിനക്ക് അവിടെ യുദ്ധം ചെയ്യാൻ അനുവദിനീയതയുണ്ട്"

സമാനമായ റിപ്പോർട്ടുകൾ സഈദ് ഇബ്നു ജുബൈർ, അബൂസാലിഹ്, അദഹാക്ക്, അതിയ്യാഹ്, ഖതാദ, സുദ്ധി, ഇബ്നു സൈദ് തുടങ്ങിയ ഇമാമീങ്ങളിൽ നിന്ന് എല്ലാം ഉദ്ധരിക്കപ്പെടുന്നു.
[ Tafsir Ibn Kathir, 9O/2]

ഈ വചനത്തിലെ പ്രസ്‌താവന പ്രവചനാത്മകമാണ്‌. മെക്കാ പ്രദേശത്തിന്റെ പവിത്രതയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് പ്രവാചകൻ മോചിതനാണെന്നും അവിടെ ബലപ്രയോഗത്തിലൂടെ പ്രവേശിക്കാൻ അല്ലാഹു അദ്ദേഹത്തെ അനുവദിക്കുമെന്നും ഈ വചനങ്ങൾ സൂചിപ്പിക്കുന്നു. പവിത്രമായ ആ സാങ്ച്വറിയിൽ അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയിട്ടുണ്ട്. എന്നാൽ പ്രവാചകന് ഈ വചനത്തിൽ അല്ലാഹു എക്സെപ്ഷൻ കൊടുത്തതിൽ നിന്നും പിൽക്കാലഘട്ടത്തിൽ പ്രവാചകൻ മക്ക കീഴടക്കുമെന്ന പ്രവചനധ്വനി തന്നെയാണ് അതിൽ ഉള്ളടങ്ങിയിരിക്കുന്നത്.



മെക്ക മുസ്ലിങ്ങളുടെ അന്തർദേശീയ കേന്ദ്രമായി മാറുമെന്ന പ്രവചനം (22:27)
__________________________________



[ Al-Hajj 22:27 ]

(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും.

തീർത്ഥാടനത്തിനായി മനുഷ്യർ വരുന്ന കേന്ദ്രമായി മക്ക മാറുമെന്ന ശക്തമായ ഒരു പ്രവചനം ഇതിൽ അടങ്ങിയിരിക്കുന്നു. പ്രദേശത്തിന്റെ യജമാനന്മാരായി ചമച്ചിരുന്ന ശത്രുക്കൾ പ്രവാചകനെ മക്കയിൽ നിന്ന് പുറത്താക്കുന്ന കാലത്താണ് ഈ വചനത്തിന്റെ അവതരണം. ഒരു മുസ്‌ലിം കേന്ദ്രമായി വരുന്നതിനുള്ള എല്ലാ അവസരങ്ങളും മക്കയ്ക്ക് നഷ്ടപ്പെട്ടതായി തോന്നുകയും മുസ്‌ലിംകൾ സ്വയം നശിപ്പിക്കപ്പെടുമെന്ന് ഭയപ്പെടുകയും ചെയ്ത ആ കാലഘട്ടത്തിൽ , ഇസ്‌ലാം എല്ലാ ജനതകളിലേക്കും വ്യാപിക്കുമെന്ന് ഏറ്റവും ശക്തമായ വാക്കുകളിലുള്ള പ്രവചനമാണ്‌ ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ആശ്രയിക്കേണ്ട സാർവത്രിക കേന്ദ്രമായി മക്ക മാറുമെന്നതായിരുന്നു അത്. ഇത് വിശ്വാസികളുടെ പിതാവായ ഇബ്രാഹീം നബി അലൈഹി സലാമിന് അല്ലാഹു നൽകിയ വാഗ്ദാനം ആണ്. ദേശീയ അന്തർദേശീയ തലത്തിൽ അതിന്റെ വ്യപകമായ പൂർത്തീകരണം ആണ് അല്ലാഹു മുഹമ്മദ്‌ നബിയിലൂടെയും അദ്ദേഹത്തിന്റെ അനുയായികളിലൂടെയും
നിറവേറ്റിയത്.

തീർഥാടകർ താണ്ടുന്ന ദീർഘ ദൂരം സൂചിപ്പിക്കുന്നതിനാണ് മെലിഞ്ഞ ഒട്ടകങ്ങളെ ഇവിടെ പ്രത്യേകം പരാമർശിക്കുന്നത്. എല്ലാ വിദൂര പാതകളിൽ നിന്നുമുള്ള എന്ന് ഈ വചനത്തിൽ പരാമർശിച്ചിരിക്കുന്നത് ജനങ്ങൾ ഭൂമിയുടെ വിദൂര ദിക്കുകളിൽ നിന്ന് വരുമെന്ന് കാണിക്കുന്നു.

NB : ഖുർആനിൽ പൂർവിക പ്രവാചകരുടെ
സംഭവങ്ങൾ ഉദ്ധരിക്കപ്പെടുന്നത് കേവലം ചരിത്രം എന്ന തലത്തിൽ അല്ല.മറിച്ചു അവയിൽ പലതും മുഹമ്മദ്‌ നബിയുടെ പ്രവാചക ജീവിതസന്ധികളുമായി ഇന്റർലിങ്ക്ഡ് ആണ്. പ്രവചന സ്വഭാവം പുലർത്തുന്നവയുമാണ്. ഇതിന് ഉദാഹരണമായി അനവധി വാക്യങ്ങൾ ഖുർആനിൽ കാണാൻ കഴിയും.
പൂർവ പ്രവാചകരുടെ ദൗത്യത്തിൽ ഉണ്ടായ സമാന സംഘട്ടനങ്ങളുടെയും പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ദൈവികസഹായത്തിന്റെയും അഗ്നിപാതയിലൂടെ തന്നെയാണ് മുഹമ്മദ്‌ നബിയും കടന്നു പോയിട്ടുള്ളത് എന്നത് കൊണ്ടാണത്.

____________________



പ്രവാചകനെ ജന്മനാട്ടിലേക്കു (മെക്ക) തിരികെ കൊണ്ടു വരും എന്ന പ്രവചനം (14:14; 28:85;
_______________________________________________


[Ibrahim 14:13-14]
അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു:
ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും.
അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്‌) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും, എന്‍റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ് ആ അനുഗ്രഹം.


(14 :14) -
പ്രവാചകന്റെ അന്തിമവിജയവും അദ്ദേഹത്തിന്റെ ശത്രുക്കളുടെ ആത്യന്തികമായ തകർച്ചയും വിശുദ്ധ ഖുർആനിൽ നിരന്തരമായി വരുന്ന പ്രമേയമാണ്. ഈ വചനത്തിലും അത് ക്ലിയറായി അത് എക്സ്പ്രെസ്സ് ചെയ്തിട്ടുണ്ട്. ശത്രുക്കൾ അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കുമെന്നും എന്നാൽ അന്തിമവിജയത്തിൽ അദ്ദേഹം ജേതാവ് ആയി ജന്മനാട്ടിലേക്കു
തിരികെ വരും എന്നും ആ നാടിന്റെ ഭരണം ഏറ്റെടുക്കുമെന്നും ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു..
[ Al-Qasas 28:85 ]
തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ട് വരിക തന്നെ ചെയ്യും.
ഇബ്നു അബ്ബാസ് പറഞ്ഞതായി ബുഹാരി അദ്ദേഹത്തിന്റെ സഹീഹ് ൽ എഴുതുന്നു :
  • "തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ട് വരിക തന്നെ ചെയ്യും."എന്നതിന്റെ ഉദ്ദേശം മെക്കയാണ്. 

ഇബ്നു ജരീറും നസാഇയും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽ ഔഫി ഇബ്നു അബ്ബാസിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു :

  • "ഇതിനർത്ഥം അദ്ദേഹത്തെ തിരികെ മക്കയിലേക്ക് കൊണ്ടു വരും എന്നതാണ് ".

മുഹമ്മദ്‌ ഇബ്നു ഇസഹാഖ്, മുജാഹിദ് പറഞ്ഞതായി എഴുതുന്നു :

  • "അദ്ദേഹത്തെ (മുഹമ്മദ്‌) ജന്മഗേഹമായ മക്കയിലേക്ക് തിരികെ കൊണ്ടു വരും"

[ Tafsir Ibn Kathir 28/55]


ഖുർആനിലെ പ്രവചനങ്ങൾ (7-11)


മെക്കയിലെ അവിശ്വാസികളുടെ പരാജയം പ്രവചിക്കപ്പെടുന്നു (54:44)
_______________________________



വിജാതീയരുടെ കൈകളാൽ മുസ്‌ലിംകൾ മെക്കയിൽ കടുത്ത പീഡനത്തിന് ഇരയായി. ഒരു വേളയിൽ അവർ മുസ്‌ലിങ്ങൾക്ക് നേരെ മൂന്നു വർഷത്തോളം സമ്പൂർണ ബഹിഷ്കരണം (Boycott) ഏർപ്പെടുത്തി. ഭക്ഷ്യവസ്തുക്കളുടെ ശാശ്വതമായ അഭാവം (perpetual shortage of food) ചിലപ്പോൾ ഭക്ഷ്യക്ഷാമത്തിന്റെ അതിർത്തിയിലെത്തി.വിജയത്തെക്കുറിച്ചുള്ള ഏതൊരു സംസാരവും സങ്കല്പങ്ങൾക്ക് അതീതമായിരുന്ന പ്രതിബന്ധങ്ങളുടെ ആ നാളുകളിൽ അല്ലാഹു തന്റെ വചനം അവതരിപ്പിച്ചു. നിങ്ങളെ പീഡിപ്പിക്കുന്ന ആ സംഘത്തിന്റെ വരുംകാല പരിണിതിയെന്താണ് എന്ന് പ്രവാചകനിലൂടെ ജനങ്ങളെ കേൾപ്പിച്ചു...
[ Al-Qamar 54: 44- 45 ] 
അതല്ല, അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണ് എന്ന്‌. എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്‌. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും.

ഇവിടെ അറബിക് ക്രിയാപദമായ "Yuhzamu" മുൻപ് ഖുർആൻ ഉപയോഗിച്ചിരിക്കുന്ന "Sa"
ഫ്യൂച്ചർ ടെൻസിനെ സൂചിപ്പിക്കുന്ന ഒരു അറബി പ്രീഫിക്‌സ്/ഉപസർഗം ആണ്. അതിനാൽ തന്നെ ഇത് ഭാവിയിൽ പൂർത്തീകരണത്തിനായി കാത്തിരിക്കുന്ന ഒരു വ്യക്തമായ പ്രവചനമായി (distinct prophecy) മാറുന്നു. പ്രവാചകൻ മെക്കയിൽ നിന്ന് മെദീനയിലേക്ക് കുടിയേറിയതിന്റെ രണ്ടാം വർഷം, മുസ്‌ലിങ്ങളും അവിശ്വാസികളുമായി നടന്ന പ്രഥമയുദ്ധത്തിൽ (battle of badr) മക്കയിലെ പേഗൻ ജനത പരാജയപ്പെടുകയും പിന്നോട്ട് പോകാൻ നിർബന്ധിതരാകുകയും ചെയ്തു.

പ്രസിദ്ധമായ ബദർ യുദ്ധത്തിൽ അത് സത്യമായി പുലരുന്നതിന് സാക്ഷികളാകുന്നത് വരെ
ഈ ക്വുർആൻ പ്രവചനം എങ്ങനെ പൂർത്തീകരിക്കപ്പെടുമെന്ന് അവർ സ്വയം അറിഞ്ഞിരുന്നില്ലെന്ന് പ്രവാചകനുശേഷം മുസ്‌ലിംകളുടെ രണ്ടാം ഖലീഫയായ ഉമർ ഇബ്നുൽ ഖത്താബ് (R) പറയുന്നുണ്ട്. [Saheeh al Bukhari]




കപടവിശ്വാസികളെയും ജൂതഗോത്രമായ ബനു നദീറിനെയും സംബന്ധിച്ച പ്രവചനം
(59:11-12)
______________________________



അല്ലാഹു ഖുർആനിൽ പറയുന്നു :

[ Al-Hashr 59:11-12 ]
ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്‌. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്‌. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല.

മദീനയിലെ അബ്ദുല്ലാഹിബ്നു ഉബയ്യും അദ്ദേഹത്തിന്റെ ആളുകളുമാണ് ഈ വചനത്തിൽ കപടവിശ്വാസികൾ എന്ന് അഭിസംബോധന ചെയ്യപ്പെട്ട വിഭാഗം.അവർ ബനൂനദീറിലേക്ക് തങ്ങളുടെ സഹായവാഗ്ദാനം അറിയിച്ചു കൊണ്ട് ഒരു ദൂതനെ വിട്ടിരുന്നു. അനന്തരം AD - 625 ഓഗസ്റ്റിൽ ജൂതഗോത്രമായ ബനൂ നദീർ നെ അവരുടെ ചില ഒഫൻസുകൾ കാരണമായി പ്രവാചകൻ മദീനയിൽ നിന്ന് പുറത്താക്കിയപ്പോൾ ഈ പ്രവചനം നിറവേറി. കപടവിശ്വാസികൾ അവരോടൊപ്പം നിന്നില്ല, അവരെ സഹായിച്ചുമില്ല.



ഭാവിയിലെ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ (3:111) ( 48:22) (17:76)
___________________________________



[ Aal-e-Imran 3:111 ]
ചില്ലറ ശല്യമല്ലാതെ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും വരുത്താന്‍ അവര്‍ക്കാവില്ല. ഇനി അവര്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞോടുന്നതാണ്‌. പിന്നീടവര്‍ക്ക് സഹായം ലഭിക്കുകയുമില്ല.


[ Al-Fath 48:22 ]
ആ സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെട്ടിരുന്നെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞ് ഓടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെയോ, സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.


[ Al-Isra' 17:76 ]
തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍ നിന്ന് വിരട്ടി വിടുവാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന് പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍ നിന്‍റെ (പുറത്താക്കലിന്‌) ശേഷം കുറച്ച് കാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല.

ചരിത്രപരമായി, ഈ വചനങ്ങളുടെ അവതരണ ശേഷം അറേബ്യൻ പെനിൻസുലയിലെ അവിശ്വാസികൾക്ക് ഒരിക്കലും മുസ്‌ലിങ്ങൾക്ക് എതിരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ല...




മുഹമ്മദ്‌ നബിയുടെ നാമം സംബന്ധിച്ച പ്രവചനം (94:4)
__________________________________

'മുഹമ്മദ്’ എന്ന നാമത്തിന് പോലും പ്രവചനപരമായ സൂചനകളുണ്ട്.ഇത് ഒരു അറബി പദമാണ്, അതിനർത്ഥം ‘പ്രശംസിക്കപ്പെട്ടവൻ (The Praised One) എന്നാണ്. മുഹമ്മദ് നബിയെ പറ്റിയുള്ള സ്മരണ ഉയർത്തുമെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു :

ഇത് അല്ലാഹു, മുഹമ്മദ്‌ നബിക്ക് നൽകിയ സവിശേഷമായ ഒരു ബഹുമതിയാണ്.

[Ash-Sharh 94:4 ] 
നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.

ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം മുജാഹിദ് പറയുന്നു :

  • ഇതിന്റെ അർത്ഥം : ഞാൻ (അല്ലാഹു) സ്മരിക്കപ്പെടുമ്പോഴെല്ലാം നീയും സ്മരിക്കപ്പെടും എന്നാണ്."

ഇമാം ഖതാദ പറയുന്നു :

  • " അല്ലാഹു, ഈ ലോകത്തിലും പരലോകത്തിലും മുഹമ്മദ്‌ നബിയെ കൊണ്ടുള്ള സ്മരണയെ ഉയർത്തി"[Tafsir Ibn Kathir, Surah 94:4]


ഈ വചനം അവതരിപ്പിക്കപ്പെട്ടത് 1450 വർഷങ്ങൾക്ക് മുൻപാണ്. ലോക ചരിത്രത്തിൽ മുഹമ്മദിനോളം പ്രശംസിക്കപ്പെട്ട/കീർത്തിക്കപ്പെട്ട മറ്റൊരു മനുഷ്യനില്ല എന്നത് നിരാകരിക്കാൻ കഴിയാത്ത ഒരു വസ്തുതയാണ്. ഇത് ഇത് നിന്നും തുടരുന്നു... ലോകത്തെവിടെയും ഒരു പള്ളി മിനാരത്തിൽ നിന്ന് ഈ നാമം ഉച്ചരിക്കപെടാതെ
 ഒരു നിമിഷം പോലും കടന്നുപോകുന്നില്ല, പ്രാർത്ഥനയ്ക്കുള്ള സമയം പരസ്യമായി പ്രഖ്യാപിക്കുന്ന
ബാങ്ക് വിളിയിൽ ലോകം മുഴുവൻ ദിവസവും 5 നേരം “മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു" എന്ന സാക്ഷ്യവചനം ബില്യൺ കണക്കിന് വരുന്ന ലോക മുസ്‌ലിം ജനത ഏറ്റു ചൊല്ലിക്കൊണ്ടിരിക്കുന്നു.

അത് മാത്രമല്ല അദ്ദേഹത്തിന്റെ പേര് പരാമർശിക്കുമ്പോഴെല്ലാം മുസ്‌ലിംകൾ വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും അദ്ദേഹത്തിന് “സമാധാനവും അനുഗ്രഹവും നേരുന്നു”. 1,400 വർഷത്തിലേറെയായി ഈ രീതിയിൽ നിരന്തരം പ്രശംസിക്കപ്പെടുന്ന മറ്റൊരു മനുഷ്യനും ചരിത്രത്തിൽ ഇല്ല. ഉണ്ട് എങ്കിൽ നിങ്ങൾക്ക് കാണിക്കാം. എല്ലാ സെക്കന്റിലും എല്ലാ രാത്രികളിലും, നിർത്താതെ അദ്ദേഹത്തിന്റെ നാമവും അദ്ദേഹത്തിന്റെ കീർത്തിയും പരാമർശിക്കപ്പെടുന്നു. ഇസ്ലാമിക ലോകത്തിലെ പ്രാർത്ഥനയുടെ വിളി (ബാങ്ക്) യുടെ പ്രതേകതയെന്തെന്നാൽ ലോകത്തു ഒരു സെക്കന്റ്‌ പോലും അത് നിലക്കുനില്ല എന്നതാണ്. ഒരു പ്രദേശത്ത് ബാങ്ക് അവസാനിക്കുന്ന അടുത്ത നിമിഷം അത് മറ്റൊരു പ്രദേശത്ത് ഉയർന്നുകേൾക്കുകയായി. ലോകസമയ ക്രമം അങ്ങനെയാണ്. ദിനരാത്രങ്ങൾ മാറി മറിയുന്നു. മുഹമ്മദിന്റെ നാമം ഇരുപത്തിനാല് മണിക്കൂറും നിലക്കാതെ ഉയർന്നുകേൾക്കുന്നു. മാത്രമല്ല, കാലാന്തരത്തിൽ അദ്ദേഹത്തിന്റെ നാമം പരാമർശിക്കപ്പെടുന്നത് ഒരിക്കലും കുറയുന്നില്ല എന്നത് മറ്റൊരു അത്ഭുതം ആണ്. അത് വര്ധിക്കുകയാണ്. കാരണം വർഷം തോറും അനേകം ജനതകൾ ഇസ്ലാം സ്വീകരിക്കുന്നു. അവരും ഈ നാമം ഏറ്റെടുക്കുന്നു.

മറ്റൊന്ന് " മുഹമ്മദ്‌" എന്ന നാമം ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നാമകരണം ചെയ്യുന്ന ഒന്നാണ് എന്നതാണ്. (The Columbia Encyclopedia, Sixth Edition, see entry ‘Muhammad, prophet of Islam’.)

മറ്റു നാമങ്ങൾ ഇടുന്നവർ പോലും അതിന്റെ മുന്നിൽ "മുഹമ്മദ്‌" എന്ന് ചേർക്കുന്നു. ഈ കാര്യത്തിൽ രസകരമായ ഒരു വസ്തുത മുഹമ്മദ്‌ നബി ഒരിക്കൽ പോലും തന്റെ പേര് സ്വീകരിക്കാൻ മുസ്‌ലിംകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നതാണ്. അദ്ദേഹത്തിന്റെ അടുക്കൽ പല ആളുകളും കുഞ്ഞുങ്ങൾക്ക് ഇടാനുള്ള പേര് ചോദിച്ചു വരുമ്പോൾ അദ്ദേഹം സജസ്റ്റ് ചെയ്തിരുന്ന നാമങ്ങൾ അബ്ദുല്ലാഹ്, അബ്ദുർറഹ്മാൻ (യഥാക്രമം “ദൈവത്തിന്റെ ദാസൻ”, “പരമകാരുണികന്റെ ദാസൻ” എന്നാണ് ഇവ അർത്ഥമാക്കുന്നത് ) എന്നിവയായിരുന്നു. (Sahih Muslim, Hadith 2132)

ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുപ്പെടുന്ന "വ്യക്തിയും" മുഹമ്മദ് നബി തന്നെയാണ്. കാരണം, ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ അവരുടെ വ്യക്തിജീവിതത്തിലെ ഭക്ഷണം കഴിക്കുക, കുടിക്കുക, ഉറങ്ങുക, കഴുകുക, വസ്ത്രം ധരിക്കുക, നടക്കുക, സംസാരിക്കുക, പ്രാർത്ഥിക്കുക, ഉപവസിക്കുക, ദാനധർമ്മങ്ങൾ എന്നിവയിൽ എല്ലാം മുഹമ്മദ്‌ നബിയുടെ മാതൃകയെ അനുധാവനം ചെയ്യാൻ ശ്രമിക്കുന്നു എന്നന്നതിനാൽ ഇത് മറ്റു വ്യക്തികളെ ഫോളോ ചെയ്യുന്ന പോലെ
കേവലം ഉപരിപ്ലവമായ ഒരു പിന്തുടരലല്ല.




ഇസ്ലാമിന്റെ വ്യാപനവും വിജയവും പ്രവചിക്കപ്പെടുന്നു. (110 :1-2) (9:33)
__________________________________


[ An-Nasr 110:1-2]
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.
ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍

ഇവിടെ ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവേശിക്കുമെന്ന് ഖുർആൻ പ്രവചിക്കുന്നു,

മക്ക കീഴടക്കിയതിനുശേഷം ഇവ പൂർത്തിയായി. അബൂബക്കർ, 'ഉമർ,' ഉഥ്മാൻ, 'അലി എന്നീ ഖലീഫമാരുടെ കാലത്തും ഇത് തുടർന്നു. റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളെ പരാജയപ്പെടുത്തിയ അവർ ദീനിനെ സംസ്ഥാപിച്ചു. കേവലം ഇരുപത് വർഷത്തിനുള്ളിൽ സ്പെയിൻ മുതൽ ചൈന വരെ ഇസ്ലാം സംസ്ഥാപിക്കപ്പെട്ടു.

അതിലൂടെ ഭാഗികമായി ഖുർആനിലെ മറ്റൊരു പ്രവചനവും പുലരുകയുണ്ടായി ;


[At-Taubah 9:33]
അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.

ക്രിസ്ത്യാനിറ്റി, ജൂദായിസം പേഗനിസം (വിഗ്രഹമതങ്ങൾ) എന്നീ ലോകമതങ്ങൾ ഇസ്‌ലാമിന്റെ വരവിന് ശേഷം ഭൗതികമായോ (physicaly) ബൗദ്ധികമായോ (intellectualy) നിലനിൽക്കുന്ന ഒരു തരത്തിലുള്ള ആധിപത്യവും വീണ്ടെടുത്തിട്ടില്ല. ആധുനിക യുഗത്തിൽ പൊട്ടിമുളച്ച കമ്മ്യൂണിസം, ക്യാപിറ്റലിസം പോലുള്ള സെക്യുലർ ഫിലോസഫികൾ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്നു. 

വിശുദ്ധ ഖുർആനിലെ പ്രവചനങ്ങൾ (Introduction) (1-6)



Introduction:
സത്യദൈവത്തിന്റെ പ്രവാചകൻമാർ പ്രവചിക്കുകയും അത് സത്യമായി പുലരുകയും ചെയ്തിട്ടുണ്ട് എന്നും അത് കൊണ്ട് അവരെ സത്യപ്രവാചകൻമാർ ആയി ഞങ്ങൾ അംഗീകരിക്കുന്നു എന്നും
എന്നാൽ മുഹമ്മദ്‌ നബി പ്രവചിക്കുകയോ അത് സത്യമായി പുലരുകയോ ചെയ്തിട്ടില്ല, അതിനാൽ മുഹമ്മദ്‌ ഒരു കള്ളപ്രവാചകൻ ആണെന്നുമുള്ള മിഷനറികളുടെ അവകാശ വാദങ്ങൾക്കും മുഹമ്മദ്‌ പ്രവചിച്ചത് പ്രമാണങ്ങളിൽ നിന്ന് കൊണ്ട് വരാനുള്ള
മിഷനറികളുടെ വെല്ലുവിളികൾക്കും മുന്നിൽ സമർപ്പിക്കുന്നു.

[ബൈബിൾ,  ജറെമിയാ 28 : 8-9] 
എനിക്കും നിനക്കും മുന്‍പ്‌ പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്‍മാര്‍ അനേകദേശങ്ങള്‍ക്കും പ്രബല രാഷ്‌ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്‌ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്‌ക്കപ്പെട്ടവനാണെന്നു തെളിയുന്നത്‌ അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്‌.


[ Al-An'am 6:50 ]
പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?


[ Al-Jinn 72:26-27 ]

അവന്‍ (അല്ലാഹു) അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.
അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.

സ്പെസിഫിക്കലി തന്നെ, മുഹമ്മദ്‌ നബി (SA) യെ അഡ്രെസ്സ് ചെയ്തുകൊണ്ടുള്ള അനവധി പ്രവചനങ്ങൾ ഖുർആനിൽ ഉണ്ട്.
ഈ പ്രവചനങ്ങളുടെ പൂർത്തീകരണം പ്രവചനാനന്തരമുള്ള ചരിത്രങ്ങളിൽ നാം ദർശിക്കുന്നു. ലേഖനത്തിന്റെ ദൈർഖ്യത്തെ പ്രതി 6 പ്രവചനങ്ങൾ മാത്രമാണ് പ്രാഥമികമായി ഇവിടെ നൽകുന്നുള്ളൂ.
അവ ഏതൊക്കെയെന്ന് യഥാക്രമം നമ്പർ ഇട്ട് താഴെ പറയാം..
  1. മെക്കയിലെ പവിത്രമായ മസ്ജിദ് അൽ ഹറാമിൽ മുഹമ്മദ്‌ നബിയും അനുയായികളും പ്രവേശിക്കുന്നതാണ് എന്ന പ്രവചനം 
  2. വിശ്വാസികൾക്ക് ലോകഗതികളെ നിർണ്ണയിക്കുന്ന തലത്തിൽ രാഷ്ട്രീയ ആധിപത്യം ലഭിക്കുമെന്ന പ്രവചനം 
  3. അവിശ്വാസികൾക്ക് എതിരായി ക്ഷാമവും ദുരിതവും പ്രവചിക്കപ്പെടുന്നു. 
  4. ഇരട്ട പ്രവചനം (റോമക്കാർ തിരിച്ചു വരും, അന്ന് മുസ്‌ലിങ്ങൾ സന്തോഷിക്കും 
  5. വലീദിന്റെയും അബൂലബബിന്റെയും ഭാവിയെ കുറിച്ചുള്ള പ്രവചനം
  6. പ്രവാചകന്റെയും സത്യവിശ്വാസികളുടെയും വിജയങ്ങൾ സംബന്ധിച്ച പ്രവചനം :



മെക്കയിലെ പവിത്രമായ മസ്ജിദ് അൽ ഹറാമിൽ മുഹമ്മദ്‌ നബിയും അനുയായികളും പ്രവേശിക്കുന്നതാണ് എന്ന പ്രവചനം (48:27)
_________________________________




ജന്മഗേഹമായ മെക്കയിൽ നിന്ന്
പീഡനങ്ങൾ മൂലം മെദീനയിലേക്ക് കുടിയേറാൻ പ്രവാചകൻ നിർബന്ധിതനായതിന്റെ ആറാം വർഷത്തിൽ, പ്രവാചകനുണ്ടായ
ഒരു ദർശനത്തിൽ അദ്ദേഹം മെക്ക സന്ദർശിക്കുന്നതായും തീർത്ഥാടനം നടത്തുന്നതായും കണ്ടു....

ഈ ദർശനത്തെ കുറിച്ച് വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു :
 [ Al-Fath 48:27 ] 
അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു.

അല്ലാഹു ഇവിടെ 3 വാഗ്ദാനങ്ങൾ നൽകുന്നു..
  1. പ്രവാചകൻ മെക്കയിലെ പവിത്രമായ ദേവാലയത്തിൽ പ്രവേശിക്കും. 
  2. അദ്ദേഹത്തിന്റെ പ്രവേശനം നിർഭയത്വത്തോടെയായിരിക്കും. 
  3. അദ്ദേഹത്തിനും അനുയായികൾക്കും തീർത്ഥാടനം നടത്താനും ആരാധന നിർവഹിക്കാനും കഴിയും.
മെക്കയിലെ ജനതയുടെ ശത്രുത അവഗണിച്ചു കൊണ്ട് പ്രവാചകൻ തന്റെ അനുയായികളോട് ഒപ്പം മെക്കയിലേക്കു സമാധാനപരമായ ഒരു യാത്ര ആരംഭിച്ചു. എന്നാൽ അവർ ശത്രുത തുടർന്നതിനാൽ
മെദീനയിലേക്ക് മടങ്ങേണ്ടി വന്നു. പ്രവാചകൻ കണ്ട ദർശനത്തിന്റെ പൂർത്തീകരണം ആ യാത്രയിൽ ആയിരുന്നില്ല. എന്നാൽ ഈ യാത്രയിൽ പ്രാധാന്യതകളേറെയുള്ള ഒരു ഉടമ്പടിയിൽ പ്രവാചകനും മെക്കയിലെ ജനതയും ഒപ്പുവെച്ചു. അതാണ് ചരിത്രപ്രസിദ്ധമായ ഹുദൈബിയ്യ സന്ധി (Treaty of Hudaybiyyah). തുടർന്ന് വരുന്ന വർഷം പ്രവാചകനും അനുയായികളും മെക്കയിൽ പ്രവേശിക്കുകയും സമാധാനപരമായി തീർത്ഥാടനം നടത്തുകയും ചെയ്തു. ഇവിടെ പ്രവചനത്തിന്റെ എല്ലാ സ്വഭാവ ഘടനയോടും കൂടി അത് പുലരുന്നതായി നാം കാണുന്നു.



വിശ്വാസികൾക്ക് ലോകഗതികളെ നിർണ്ണയിക്കുന്ന തലത്തിൽ രാഷ്ട്രീയ ആധിപത്യം ലഭിക്കുമെന്ന പ്രവചനം (24:55)
__________________________________



മെക്കയിലെ പേഗൻസിന്റെ കൈകളാൽ കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ആ നാളുകളിൽ മുസ്‌ലിംകൾക്ക് അല്ലാഹുവിൽ നിന്ന് പ്രത്യാശയുടെയും വിജയത്തിന്റെയും വചനങ്ങൾ ലഭിച്ചു:

[ Al -Nur 24 :55]
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.

അതായത് അവർ (വിശ്വാസികൾ) മനുഷ്യരാശിയുടെ നേതാക്കളും ഭരണാധികാരികളുമാകും. അതിലൂടെ അവൻ ലോകത്തെ നവീകരിക്കുകയും ജനങ്ങൾ കീഴടങ്ങുകയും ചെയ്യും. അങ്ങനെ അവർക്ക് അവരുടെ ഭയപ്പാടിന് ശേഷം നിർഭയത്വം പ്രദാനം ചെയ്യപ്പെടുന്നു.

മെക്കയിലെ ന്യൂനപക്ഷ സമൂഹമായ അടിച്ചമർത്തപ്പെടുന്ന ,മരണസന്ധിയിൽ എത്തിയ മുസ്‌ലിംകൾക്ക് സർവശക്തനായ അല്ലാഹുവിൽ നിന്നുള്ള അത്തരമൊരു വാഗ്ദാനം എങ്ങനെ നിറവേറ്റപ്പെടും എന്ന് ആ കാലങ്ങളിൽ സങ്കൽപ്പിക്കുന്നത് പോലും അസാധ്യമാണ്...
എന്നിട്ടും ആ പ്രവചനം പൂർത്തീകരിക്കപ്പെട്ടു. അല്ലാഹു മുസ്‌ലിംകളെ സുരക്ഷിതരാക്കി, ഏതാനും വർഷങ്ങൾക്കുള്ളിൽ അവർക്ക് രാഷ്ട്രീയ ആധിപത്യം നൽകി.അവർ സാമ്രാജ്യങ്ങളുടെ ഭാഗധേയം നിർണയിച്ചു.

ഈ വചനങ്ങളെ അഭിസംബോധന ചെയ്ത
ഒന്നാം തലമുറയിലെ മുസ്‌ലിംകൾ (First Generation Muslims) അന്നത്തെ വൻശക്തികളായ റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളുടെ ടെറിറ്ററികളിലേക്ക് കടന്നു ചെല്ലുകയും അവരെ അടക്കിഭരിക്കുകയും ചെയ്തു എന്നതിന് ചരിത്രം ഒരു ജീവനുള്ള സാക്ഷ്യം നൽകുന്നു, ഈ എക്സ്പാൻഷനുകൾ ലോക ചരിത്രകാരന്മാരെ ആശ്ചര്യപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്ത ഒരു പ്രതിഭാസമാണ്. അവരിൽ ചിലർ എഴുതി :


  • " ഇസ്ലാമിന്റെ ഉത്ഥാനം, ഒരുവേള മനുഷ്യചരിത്രത്തിലെ ഏറ്റവും വിസ്മയാവഹമായ ഒരു സംഭവമാകുന്നു.മുൻപ് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു നാട്ടിൽ നിന്നും ഒരു ജനതയിൽ നിന്നും നിർഗളിച്ച ഇസ്ലാം, ഒരു ശതകത്തിനകം മഹാസാമ്രാജ്യങ്ങളെ ശിഥിലമാക്കിക്കൊണ്ടും, സ്ഥിരപ്രതിഷ്ഠ നേടിയ മതങ്ങളെ പിഴുതെറിഞ്ഞു കൊണ്ടും, വർഗങ്ങളുടെ ആത്മാവിനെ സംസ്കരിച്ചു കൊണ്ടും പൂർണ്ണമായും ഒരു പുതിയലോകത്തെ (ഇസ്ലാമിന്റെ ലോകം) പണിതുയർത്തിക്കൊണ്ടും ഭൂമിയുടെ പകുതിയലധികം പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. എത്രത്തോളം സൂക്ഷ്മമായി നാമീ പുരോഗതിയെ പരിശോധിക്കുന്നുവോ, അത്രത്തോളം അത് അസാധാരണമായി അനുഭവപ്പെടും. "
  • "മുൻപ് മനുഷ്യവർഗ്ഗത്തിൽ ഒരു സവിശേഷതയുമില്ലാതിരുന്ന ഒരു സഞ്ചാരിവർഗ്ഗം ചിതറികിടന്ന മരുഭൂമിയിൽ നിന്ന് ഉയർന്നു വന്ന ഇസ്ലാം, കനത്തഭൗതിക സാമഗ്രികൾക്ക് എതിരെ അതിനിസ്സാരമായ മനുഷ്യപിന്തുണയോടെ മുന്നോട്ടുള്ള അതിന്റെ മഹത്തായ സാഹസികയാത്ര നടത്തി. എന്നിട്ടും ഇസ്ലാം, പ്രകടമായ അമാനുഷികതയോടെ വിജയം വരിച്ചു. ജ്വലിക്കുന്ന ചന്ദ്രക്കല പിറണീസ് മുതൽ ഹിമാലയം വരെയും മധ്യേഷ്യൻ മരുഭൂമി മുതൽ മദ്ധ്യാഫ്രിക്കൻ മരുഭൂമി വരെയും വിജയശ്രീലാളിതമാകുന്നത് രണ്ട് തലമുറകൾക്ക് കാണാനായി. "[The New World of Islam, by A.M Lothrop Stoddard, London 1932]


  • " സ്ഥിരമായൊരു സൈന്യമോ പൊതുവായ ഒരു രാഷ്ട്രീയ ലക്ഷ്യമോ കൂടാതെ ഭരണകൂടം ഇത്ര പെട്ടെന്ന് രൂപപ്പെടുത്തി എടുക്കാൻ അറബികൾക്ക് അല്ലാതെ മറ്റാർക്കാണ് കഴിഞ്ഞിട്ടുള്ളത്?അറബികൾ കവികളും യോദ്ധാക്കളും വ്യാപാരികളുമായിരുന്നു. എന്നാലവർ ഒരിക്കലും രാഷ്ട്രീയക്കാർ ആയിരുന്നില്ല. അവരുടെ മതം ഒരിക്കലും ഒരു സ്ഥിരസ്വഭാവം പുലർത്തുന്നതോ ഏകീകരണ ശക്തിയോ ആയിരുന്നില്ല. ഒരു തരംതാണ നിലവാരത്തിലുള്ള ബഹുദൈവാരാധനയാണ് അവർ ശീലിച്ചിരുന്നത് ".

  • "ഇങ്ങനെയൊക്കെയായിരുന്നിട്ടും അപരിഷ്കൃതരെന്നു മുദ്രകുത്തപ്പെട്ട ഈ ജനവിഭാഗത്തിന്‌ കേവലം 100 വർഷത്തിനുള്ളിൽ ഒരു ലോകശക്തിയായി മാറാൻ കഴിഞ്ഞു. അവർ സിറിയയും ഈജിപ്തും കീഴടക്കി. പേർഷ്യയുടെ മേൽ വിജയം വരിക്കുകയും പരിവർത്തന വിധേയമാക്കുകയും ചെയ്തു. പടിഞ്ഞാറൻ തുർകിസ്ഥാനും ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ ഭാഗങ്ങളും അവരുടെ അധീനതയിലായി. റോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്ന ആഫ്രിക്ക അറബികളുടെ അധീനതയിലായി. അപരിഷ്കൃത ജനതയായ വിസിഗോത്തുകളിൽ നിന്ന് അറബികൾ സ്പെയിനിനെ വിമോചിപ്പിച്ചു. പാശ്ചാത്യലോകത്ത് ഫ്രാൻസിനെയും പൗരസ്ത്യലോകത്ത് കോൺസ്റ്റാന്റിനോപ്പിളിനെയും അറബികൾ പ്രകമ്പനം കൊള്ളിച്ചു. അവരുടെ കപ്പൽ വ്യൂഹം അലക്സാൻട്റിയൻ തീരത്ത് സുഗമമായി നാവികകേന്ദ്രങ്ങൾ തുറന്നു.മെഡിറ്ററേനിയൻ സമുദ്രത്തിലൂടെയുള്ള നാവിക വ്യവഹാരം എളുപ്പമാക്കി. ഗ്രീക്ക് ദ്വീപുകളെ പിടിച്ചെടുക്കുകയും ബൈസന്റയിൻ സാമ്രാജ്യത്തെ വെല്ലുവിളിക്കുകയും ചെയ്തു. അവർ തങ്ങളുടെ വിജയം അനായാസമാക്കി.പാഴ്സികളും അറ്റ്ലസ്‌ പർവ്വതനിരകളിലെ അപരിഷ്കൃതരും മാത്രമാണ് കാര്യമായ ചെറുത്തുനിൽപ്പുകൾ നടത്തിയത്. ഇതെല്ലാം സംഭവിക്കുന്നത് എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. അറബികളുടെ ഈ ജൈയാത്രയെ തടഞ്ഞു നിർത്താൻ ആരാണ് ഉള്ളത് എന്നതായിരുന്നു അന്ന് ലോകത്തിന്റെ മുൻപിൽ ഉയർന്നു വന്ന ഒരേയൊരു ചോദ്യം. മെഡിറ്ററേനിയൻ സമുദ്രം റോമൻ പടയാളികളുടെ കളിത്താവളം അല്ല എന്ന യാഥാർഥ്യം ലോകത്തിന് മനസ്സിൽ ആയി. യൂറോപ്പിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ സജീവമായിരുന്ന ക്രിസ്ത്യൻ ഭരണകൂടങ്ങൾക്ക് മുന്നിൽ പൗരസ്‌ത്യ സംസ്‍കാരത്തിൽ ഉയർന്നു വന്ന ഒരു പുതിയ പൗരസ്ത്യമതം വെല്ലുവിളികൾ ഉയർത്തുകയായിരുന്നു. "[H.A.L. Fisher A History of Europe, p. 137-38]




അവിശ്വാസികൾക്ക് എതിരായി ക്ഷാമവും ദുരിതവും പ്രവചിക്കപ്പെടുന്നു. (44:10)
____________________________________



ഇസ്ലാമിന്റെ ആദ്യകാലഘട്ടത്തിൽ അവിശ്വാസികളുടെ ശത്രുത രൂക്ഷമായപ്പോൾ അല്ലാഹുവിന്റെ റസൂൽ
അവർക്ക് എതിരെ ക്ഷാമവും ദുരിതവും പ്രവചിക്കുകയുണ്ടായി...

[ Ad-Dukhan 44:10 ]
അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.

അതിന്റെ പൂർത്തീകരണം ചരിത്രത്തിൽ ഇങ്ങനെ കാണാം :

മസ്‌റൂഖ്‌ റിപ്പോർട്ട് ചെയ്യുന്നു :
കിൻദ ഗോത്രത്തിൽ പെട്ട ഒരാൾ പ്രസംഗിച്ചു : അന്ത്യനാളിൽ ഒരു പുക വ്യാപിക്കും. അത് കപടവിശ്വാസികളുടെ കാണാനും കേൾക്കാനും ഉള്ള കഴിവ് ഇല്ലാതാക്കും. വിശ്വാസികൾക്ക് അതിന്റെ തണുപ്പ് മാത്രമെ ബാധിക്കുകയുള്ളു. ആ വാർത്ത ഞങ്ങളെ ഭയപ്പെടുത്തി. അതിനാൽ ഞാൻ അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ അടുക്കൽ നിൽകുമ്പോൾ അദ്ദേഹത്തോട് ഈ കഥ പറഞ്ഞു.
അദ്ദേഹം കോപാകുലനായി, അദ്ദേഹം പറഞ്ഞു : ഒരുവന് അറിയുന്ന കാര്യം അവൻ പറയട്ടെ. അവൻ അറിയാത്ത കാര്യം ആണെങ്കിൽ അവൻ ഇങ്ങനെ പറയട്ടെ (അല്ലാഹുവാണ് നന്നായി അറിയുന്നവൻ എന്ന്). കാരണം നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി " അത് എനിക്കറിയില്ല " എന്ന് പറയുന്നത് അറിവിന്റെ വശങ്ങളിൽ പെട്ടതാണ്. അല്ലാഹു തന്റെ പ്രവാചകനോട് പറഞ്ഞു :
പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (38:86),
ഖുറൈശികൾ ഇസ്‌ലാമിനോട് വിമുഖത കാണിക്കുകയും ധാർഷ്ട്യം കാണിക്കുകയും ചെയ്തപ്പോൾ പ്രവാചകൻ അവർക്കെതിരിൽ പ്രാർത്ഥിക്കുകയുണ്ടായി :
അല്ലാഹുവേ, നീ അവർക്ക് എതിരിൽ യൂസുഫിന്റെ (പ്രവാചകൻ യൂസുഫ് ) 7 വർഷങ്ങൾ പോലുള്ളത് (ക്ഷാമം) അയച്ച് എന്നെ സഹായിക്കണമേ....
അങ്ങനെ അവർക്ക് തളർച്ചയും ക്ഷാമവും നേരിട്ടു. അവർ എല്ലുകളും ചത്ത മാംസവും കഴിച്ചു. ആകാശത്തിനും ഭൂമിക്കും ഇടയിൽ പുക പോലുള്ളത് അവർ കണ്ടുതുടങ്ങി. അങ്ങനെ അബു സുഫ്യാൻ പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു:
അല്ലയോ മുഹമ്മദ്, സുഹൃത്തുക്കളോടും ബന്ധുക്കളോടും നല്ല ബന്ധം പുലർത്താൻ നീ ഞങ്ങളോട് കൽപിച്ചു, നിന്റെ ബന്ധുക്കൾ ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ്. ദയവായി അല്ലാഹുവിനോട് അപേക്ഷിക്കുക. ശേഷം ഇബ്നു മസ്ഊദ് പാരായണം ചെയ്തു :
അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്‌. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌.
എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.
തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്‌) മടങ്ങുക തന്നെ ചെയ്യുമല്ലോ. (44 :10-15).
ഇബ്നു മസ്ഊദ് വീണ്ടും പറഞ്ഞു :
അങ്ങനെ അല്ലാഹു ശിക്ഷ അവസാനിപ്പിച്ചു,
പക്ഷേ അവർ വിഗ്രഹാരാധനയിലേക്ക് (പഴയ രീതിയിലേക്ക്) മടങ്ങി. അതിനാൽ അല്ലാഹു മുന്നറിയിപ്പ് കൊടുത്തു :
"ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌."(44:16)
അതായിരുന്നു ബദർ യുദ്ധത്തിന്റെ ദിവസം.
അല്ലാഹു പറയുന്ന "ലിസാമ" (ശിക്ഷ) ബദർ യുദ്ധ ദിനത്തെയാണ് സൂചിപ്പിക്കുന്നത്.
അലിഫ്-ലാം-മിം, റോമക്കാർ പരാജയപ്പെട്ടു, അവരുടെ പരാജയത്തിന് ശേഷം അവർ വിജയിക്കുന്നതാണ്.(30: 1- 3)
എന്ന ഈ വാക്യം അല്ലാഹു പ്രസ്താവിക്കുമ്പോൾ ബൈസന്റൈനിന്റെ തോൽവി ഇതിനകം കടന്നുപോയിരുന്നു. [ Sahih al-Bukhari 4774
Vol. 6, Book 60, Hadith 297 ]


ഇബ്നു മസൂദ് പറയുന്നു :
നിങ്ങൾ കരുതുന്നുണ്ടോ?
"ഉയിർത്തെഴുന്നേൽപുനാളിൽ അവർക്കുവേണ്ടിയുള്ള ശിക്ഷ നീക്കം ചെയ്യപ്പെടുമെന്ന്?
അവർക്ക് ആശ്വാസം ലഭിച്ചപ്പോൾ അവർ പഴയ അവസ്ഥയിലേക്ക് മടങ്ങി...
അപ്പോൾ അല്ലാഹു ഈ വചനം അവതരിപ്പിച്ചു :
ഏറ്റവും വലിയ പിടുത്തം (Batshah)
നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌."(44:16)

അദ്ദേഹം പറഞ്ഞു :
ഇതിന്റെ ഉദ്ദേശം ബദർ യുദ്ധ ദിനമാണ്.
(Tafsir Ibn Kathir 44/16)






ഇരട്ട പ്രവചനം ; (റോമക്കാർ തിരിച്ചു വരും, അന്ന് മുസ്‌ലിങ്ങൾ സന്തോഷിക്കും ) (30:2-4)
__________________________________


ഇസ്‌ലാമിന്റെ ഉദയത്തിനുമുമ്പ് റോമും പേർഷ്യയും പരസ്പരം മത്സരിക്കുന്ന രണ്ട് മഹാശക്തികളായിരുന്നു. റോമിനെ നയിച്ചത് ക്രിസ്ത്യൻ ചക്രവർത്തിയായ ഹെരാക്ലിയസ് (CE. 610 -641), പേർഷ്യയെ നയിച്ചത് ഖോസ്രോ പർവിസിന്റെ (ഭരണകാലം CE 590 - 628) നേതൃത്വത്തിലുള്ള സൗരാഷ്ട്രിയരായിരുന്നു. ഇരുവരുടെയും കീഴിൽ ഈ സാമ്രാജ്യങ്ങൾ അതിന്റെ ഏറ്റവും വലിയ എക്സ്പാൻഷനിലെത്തി.

CE 614- ൽ പേർഷ്യക്കാർ സിറിയയും ഫലസ്തീനും കീഴടക്കി, ജറുസലേം പിടിച്ചെടുത്തു.. വിശുദ്ധ ശവകുടീരങ്ങളും സ്‌റ്റെസിഫോണിലേക്ക് കൊണ്ടുപോയ സത്യകുരിശും (True Cross) നശിപ്പിച്ചു.
619-ൽ അവർ ഈജിപ്തും ലിബിയയും കീഴടക്കി. ഹെരാക്ലിയസ് അവരുമായി ത്രേസിയൻ ഹെരാക്ലിയയിൽ (617 ൽ അല്ലെങ്കിൽ 619 ൽ) കണ്ടുമുട്ടി. എന്നാൽ അവർ അയാളെ പിടികൂടാൻ ശ്രമിച്ചു, അങ്ങനെ അയാൾ ഭ്രാന്തനായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചുപോയി.
[Heraclius."  Encyclopædia Britannica from Encyclopædia Britannica Premium Service]
(http://www.britannica.com/eb/article?tocId=9040092)


അഗ്നിയാരാധകരായ സൗരാഷ്ട്രിയരുടെ പേർഷ്യയേക്കാൾ ക്രിസ്ത്യൻ റോമുമായി ആത്മീയമായി കൂടുതൽ അടുപ്പം ഉള്ളതിനാൽ റോമിന്റെ തോൽവിയിൽ മുസ്‌ലിംകൾ ദുഖിതരായിരുന്നു. എന്നാൽ പേഗൻ പേർഷ്യയുടെ വിജയത്തിൽ വിഗ്രഹപൂജകരായ മക്കക്കാർ സ്വാഭാവികമായും സന്തോഷം കൊണ്ടു. അവരെ സംബന്ധിച്ചിടത്തോളം, റോമൻ സാമ്രാജ്യത്തിനേറ്റ അപമാനം മുസ്‌ലിങ്ങൾ തങ്ങളുടെ കൈകളാൽ നശിപ്പിക്കപ്പെടുമെന്നതിന്റെ ദുഷിച്ച ശകുനമായിരുന്നു (sinister omen). ആ നാളുകളിൽ അല്ലാഹുവിന്റെ പ്രവചനം വിശ്വാസികളെ ആശ്വസിപ്പിച്ചു:



[Ar-Rum 30:2-4 ]
റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌..ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌.

ഖുർആൻ ഇവിടെ രണ്ടു തരം വിജയങ്ങൾ വിജയങ്ങൾ പ്രവചിക്കുന്നു.


  1. പേർഷ്യയുടെ മേൽ ഏതാനും വർഷത്തിനുള്ളിൽ സംഭവിക്കാൻ പോകുന്ന റോമൻ വിജയം... ആ കാലഘട്ടത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്ന്.
  2. അവിശ്വാസികൾക്കെതിരായ വിജയത്തിൽ വിശ്വാസികൾക്ക് ഉണ്ടാകാൻ പോകുന്ന സന്തോഷം.


ഈ രണ്ട് പ്രവചനങ്ങളും യഥാർത്ഥത്തിൽ പൂർത്തീകരിക്കപ്പെട്ടു.

പ്രവാചകന്റെയോ അറബികളുടെയോ നിയന്ത്രണത്തിലല്ലാത്ത സംഭവങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടു ഈ പ്രവചനം കൂടുതൽ ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഒന്നാണ്...

പേർഷ്യക്കെതിരായ റോമൻ വിജയത്തോടെ 9 വർഷത്തിനുള്ളിൽ മുഴുവൻ സാഹചര്യങ്ങളും മാറിമറിയുമെന്ന് ഖുർആൻ പ്രവചിച്ചു. CE 615 ൽ പേർഷ്യക്കാർ റോമൻ കൺട്രോളിൽ ആയിരുന്ന സിറിയ പിടിച്ചടക്കിയപ്പോൾ ഈ പ്രവചനം അവതരിപ്പിക്കപ്പെട്ടു. [Abul A’la Mawdudi, Towards Understanding the Quran, p. 65.]

മെക്കയിൽ നിന്ന് കടുത്ത പീഡങ്ങൾ കാരണമായി അബിസീനിയയിലേക്ക് ആദ്യമായി മുസ്‌ലിങ്ങൾ കുടിയേറിയ അതേ കാലത്ത് തന്നെയാണ് ഇതും നടക്കുന്നത്. ഇത് CE 615 ആം വർഷത്തിലായിരുന്നു.


പ്രവാചക ശിഷ്യനായ ഇബ്നു അബ്ബാസ് (RA) അക്കാലത്ത് ഇങ്ങനെ കുറിച്ചു:
പേർഷ്യക്കാർ റോമൻ ജനതയെ കീഴടക്കാൻ മക്കയിലെ വിഗ്രഹപൂജകർ ആഗ്രഹിച്ചിരുന്നു, കാരണം അവർ വിഗ്രഹാരാധകരായിരുന്നു എന്നത് കൊണ്ട്. എന്നാൽ മുസ്‌ലിങ്ങൾ പേർഷ്യക്കാരെക്കാൾ ബൈസന്റൈനുകൾ വിജയിക്കണമെന്ന് ആഗ്രഹിച്ചു, കാരണം അവർ വേദക്കാരാണ് (ക്രിസ്ത്യാനികൾ)
എന്നതിനാൽ ". [Tafsir ibn Kathi, abridged, volume 7, Daruslaam, p.518.]


വാസ്തവത്തിൽ, ഈ വചനങ്ങൾ അവതരിച്ചതിന് ശേഷവും റോമക്കാർ തുടർച്ചയായി പേർഷ്യയുടെ മുന്നിൽ പ്രദേശങ്ങൾ നഷ്ടപ്പെടുത്തി. സ്ഥിതി മോശമായതിനാൽ റോമൻ ചക്രവർത്തി തന്റെ തലസ്ഥാനം കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് വടക്കേ ആഫ്രിക്കയിലെ കാർതെജിലേക്ക് മാറ്റുന്നതിനെ കുറിച്ച് പോലും ആലോചിച്ചു.
[Walter Emil Kaegi, Heraclius: Emperor of Byzantium, p. 88.]

ഏഴാം നൂറ്റാണ്ടിലെ അർമേനിയൻ ചരിത്രകാരനായ സെബിയോസിന്റെ അഭിപ്രായത്തിൽ, പേർഷ്യക്കാർ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഹൃദയഭാഗമായ കോൺസ്റ്റാന്റിനോപ്പിളിനടുത്തുള്ള ഒരു നഗരമായ ചാൽസിഡോണിലെത്തിയപ്പോൾ, ഹെരാക്ലിയസ് പേർഷ്യൻ ചക്രവർത്തിയുടെ ക്ലയന്റ് ആയി നിൽക്കാൻ സമ്മതിക്കുന്ന അവസ്ഥയോളമെത്തി...
[Parvaneh Pourshariati, Decline and fall of the Sasanian empire: the Sasanian-Parthian confederacy and the Arab conquest of Iran, p. 141.]


ചുരുക്കത്തിൽ, ബ്രിട്ടീഷ് ചരിത്രകാരനായ ഗിബ്ബൺ എഴുതിയതുപോലെ,

ഖുർആനിന്റെ ഈ പ്രവചനത്തിനുശേഷം ഏഴ് മുതൽ എട്ട് വർഷം വരെ, റോമൻ സാമ്രാജ്യം ഒരിക്കൽകൂടി ഇറാനു മേൽ (പേർഷ്യ) മേൽക്കൈ നേടുമെന്ന് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധമുള്ള അവസ്ഥകൾ ഉണ്ടായിരുന്നു. ആധിപത്യം നേടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് പോയിട്ട്, ആ സാഹചര്യങ്ങളിൽ റോമൻ സാമ്രാജ്യം തന്നെ ഇനി നിലനിൽക്കുമോയെന്ന് പോലും ആർക്കും പ്രതീക്ഷിക്കാനാകാത്ത സ്ഥിതി അവിടെ സംജാതമായിരുന്നു. "[Gibbon, Decline and Fall of the Roman Empire, Vol. II, p. 788]

റോമൻ സാമ്രാജ്യം ഒരു വിജയത്തിൽ നിന്ന് വളരെ അകലെയായിരുന്നുവെങ്കിലും, AD 622 ൽ, ഖുർആന്റെ പ്രവചനത്തിന് 7 വർഷത്തിനുശേഷം, അവർ ഒരു പ്രത്യാക്രമണം ആരംഭിച്ചു.
ആധുനിക തുർക്കിയിലെ കപ്പഡോഷ്യയിൽ പേർഷ്യക്കാർ പതിയിരുന്ന് ആക്രമണം നടത്തിയിരുന്നു. ഹെരാക്ലിയസ് അത് മുൻ‌കൂട്ടി കണ്ടെത്തി തിരിച്ചടിച്ചു,

അപ്രതീക്ഷിതമായ ഈ സംഭവങ്ങൾ പേർഷ്യക്കാരെ പ്രതിരോധത്തിലാക്കി. തുടർന്ന് ബൈസന്റൈൻ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു, അതിൽ അവർ അവരുടെ അന്തസ്സും നഷ്ടപ്പെട്ട ഭൂമിയും വീണ്ടെടുത്തു. CE 624-ൽ, ഖുർആൻ പ്രവചനം നടത്തി 9 വർഷങ്ങൾക്ക് ശേഷം, അവർ ജറുസലേമിലെത്തി. ശേഷമവർ പേർഷ്യയുടെ ഹൃദയഭൂമിയിൽ അധിനിവേശം നടത്തി. അവരുടെ സൈന്യങ്ങളെ പരാജയപ്പെടുത്തി,തുടർന്ന് ഇറാനിലെ പേർഷ്യൻ അഗ്നിക്ഷേത്രമായ Takht-i-Suleiman നശിപ്പിച്ചു. ജെറുസലേം അശുദ്ധമായതും വിശുദ്ധ കുരിശിന്റെ (True Cross) നാശവും റോമക്കാർക്ക് ഏല്പിച്ച മാനസിക പ്രഹരം പോലെ അഗ്നിക്ഷേത്രത്തിന്റെ നാശം പേർഷ്യക്ക് ആഘാത തരംഗങ്ങൾ ഏല്പിച്ചു.


ഇതിന് പുറമെ, ഹിജ്‌റക്ക് ശേഷം CE 624 ആം വർഷത്തിൽ ബദറിൽ നടന്ന ആദ്യവും നിർണ്ണായകവുമായ യുദ്ധത്തിൽ
മുസ്‌ലിങ്ങൾ മക്കയിലെ പേഗൻസിനെ പരാജയപ്പെടുത്തി.



അതിനാൽ മുസ്‌ലിംകളുടെ സന്തോഷം ഇരട്ടിയായി. ബൈസാന്റിയയുടെയും പേർഷ്യയുടെയും ചരിത്രങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. CE 624 ൽ ആണ് ബദർ യുദ്ധം നടക്കുന്നത്. ബൈസന്റൈൻ ചക്രവർത്തി സറതുസ്ത്രരുടെ ജന്മസ്ഥലം നശിപ്പിക്കുകയും ഇറാനിലെ പ്രധാന അഗ്നിക്ഷേത്രം നശിപ്പിക്കുകയും ചെയ്ത വർഷവും അത് തന്നെയാണ്.

ഖുർആൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഈ പ്രവചനം യാഥാർത്ഥ്യമായി. മുഹമ്മദ്‌ കള്ളപ്രവാചകനായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ ഈ പ്രവചനം പിഴച്ചു പോകാൻ നിരവധി മാർഗങ്ങളുണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ പ്രവാചകത്വം തെളിയിക്കുന്നു.

പ്രവചനത്തിന്റെ ഒരൊറ്റ വരി
4 രാഷ്ട്രങ്ങളുമായും 2 മഹാ സാമ്രാജ്യങ്ങളുടെ ഭാഗധേയവുമായും ബന്ധപ്പെട്ടിരിക്കുന്നു. 
ഇതെല്ലാം വിശുദ്ധ ഖുർആൻ ദൈവഗ്രന്ഥമാണെന്ന് തെളിയിക്കുന്നു
[Mercy For the Worlds,’ by Qazi Suliman Mansoorpuri, vol.3, p. 312]






വലീദിന്റെയും അബൂലബബിന്റെയും
ഭാവിയെ കുറിച്ചുള്ള പ്രവചനം (74 :24-28) (111 :1-3) ________________________________________________


വലീദ് ഇബ്നു മുഗീറ

വിശുദ്ധ ഖുർആനെ പരസ്യമായി പരിഹസിച്ച ഇസ്ലാമിന്റെ കടുത്തശത്രുവായിരുന്നു വലീദ് ഇബ്നു മുഗീറ.

[ Al-Muddaththir 74:24 -25 ] 

എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.
അയാൾ ഒരിക്കലും ഇസ്ലാം സ്വീകരിക്കില്ലെന്നും നരകത്തിന്റെ സന്തതിയാണ് അവനെന്നും ഖുർആനിൽ പ്രവചിക്കപ്പെട്ടു :
[ Al-Muddaththir 74:26 -28 ] 
 വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌. സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.

വലീദിബ്നു മുഗീറയുടെ ജീവിത കാലത്ത് തന്നെ അദ്ദേഹത്തിന്റെ മൂത്തപുത്രൻ വലീദ് ഇബ്നു വലീദ് ഇസ്ലാം സ്വീകരിച്ചിരുന്നു. അയാളുടെ എല്ലാ തിന്മകൾക്കും കൂടെയുണ്ടായിരുന്ന രണ്ടാമത്തെ മകൻ പിൽക്കാലഘട്ടത്തിൽ ഇസ്ലാം സ്വീകരിച്ചു. അദ്ദേഹമാണ് "അല്ലാഹുവിന്റെ വാൾ" എന്ന് പ്രവാചകൻ വിശേഷിപ്പിച്ച ലോകപ്രശസ്തനായ ഇസ്ലാമിക സൈനിക കമാൻഡർ "ഖാലിദ് ഇബ്നു വലീദ്". ഇത്തരത്തിൽ അയാളുടെ രണ്ടുമക്കൾക്കും ഇസ്ലാമിന്റെ വെളിച്ചം ലഭിച്ചപ്പോഴും ഖുർആനിൽ പ്രവചിക്കപ്പെട്ടതുപോലെ അവിശ്വാസിയായി തന്നെയാണ് വലീദ് ബിൻ മുഗീറ മരിച്ചത്.



അബൂലഹബ്

പ്രവാചകന്റെ പിതാവിന്റെ സഹോദരനും ഇസ്‌ലാമിന്റെ കടുത്ത എതിരാളിയായ അബൂ ലഹബിനെ പറ്റി അയാൾ അല്ലാഹുവിന്റെ ദീനിനെ എതിർത്ത് മരണമടയുമെന്ന് വിശുദ്ധ ഖുർആൻ, ആദ്യകാലങ്ങളിൽ തന്നെ പ്രവചിച്ചിരുന്നു.

[ Al-Masad 111:1-3 ]   അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.

ഇബ്നു അബ്ബാസ് റിപ്പോർട്ട് ചെയ്യുന്നു :
"നീ നിന്റെ അടുത്ത ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകുക" (26:214) എന്ന വചനം അവതരിപ്പിക്കപ്പെട്ടപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ നഗരവീഥിയിലേക്ക് ഇറങ്ങി സഫാ പർവ്വതത്തിന്റെ മുകളിൽ കയറി നിന്ന് കൊണ്ട് ഇങ്ങനെ വിളിച്ചു പറഞ്ഞു.  ഹേ, സബാഹാ! ശബ്ദം കേട്ട ജനങ്ങൾ വിളിച്ചു ചോദിച്ചു : എന്ത് പറ്റി? അവർ അദ്ദേഹത്തിന്റെ ചുറ്റും തടിച്ചുകൂടി. അദ്ദേഹം പറഞ്ഞു : നിങ്ങൾ കാണുന്നില്ലേ?  ഈ പർവ്വത വീഥിയിലൂടെ കുതിരപടയാളികൾ ഇരച്ചുകയറുന്നതായി ഞാൻ പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ? അവർ പറഞ്ഞു. നീ കള്ളം പറഞ്ഞതായി ഞങ്ങൾ ഒരിക്കലും കേട്ടിട്ടില്ലല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു:
" ഞാൻ നിങ്ങളിലെക്കുള്ള വരാൻ പോകുന്ന കഠിനശിക്ഷയെ പറ്റി അറിയിക്കുന്ന സ്പഷ്ടമായ മുന്നറിയിപ്പ്കാരനാകുന്നു."
അപ്പോൾ അബൂലഹബ് പറഞ്ഞു : നീ നശിച്ചു പോകട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത്?   എന്നിട്ട് അയാൾ തിരിഞ്ഞു കളഞ്ഞു. അങ്ങനെയാണ്. "അബൂലഹബിന് നാശം" എന്ന് തുടങ്ങുന്ന (Surah 111) അവതരിപ്പിക്കപെട്ടത്.
[Sahih Al-Bukhari, 6/4971 (O.P.495)]

സ്‌പെസിഫിക്കിലി ,അബൂ ലഹബിനെക്കുറിച്ച് മൂന്ന് പ്രവചനങ്ങൾ നടത്തപ്പെട്ടു :

  1. പ്രവാചകനെതിരെ അബു ലഹബിന്റെ ഗൂഡാലോചനകൾ വിജയിക്കില്ല. 
  2. അവന്റെ സമ്പത്തും മക്കളും അയാൾക്ക്‌ പ്രയോജനം ചെയ്യില്ല.
  3. അല്ലാഹുവിന്റെ ദീനിനെ എതിർത്ത് അവൻ മരിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്യും.

വിശുദ്ധ ഖുർആൻ പ്രവചിച്ചതുപോലെ അബൂ ലഹബും അവിശ്വാസിയായി തന്നെ മരിച്ചു.
കൂടാതെ, അബൂ ലഹബിന് ആൺമക്കളായി 4 പേർ ഉണ്ടായിരുന്നു, അവരിൽ രണ്ടുപേർ ചെറുപ്പത്തിൽ ജീവിതകാലത്ത് തന്നെ മരിച്ചിരുന്നു.
മറ്റ് രണ്ട് ആൺമക്കളും ഒരു മകളും ഇസ്ലാം സ്വീകരിച്ച് അയാളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്തി! ഒടുവിൽ, പ്ലേഗ് ബാധിച്ച്  അയാൾ മരിച്ചു. മലിനീകരണം ഭയന്ന് ആളുകൾ അവന്റെ ശരീരത്തെ സ്പർശിച്ചില്ല.അവന്റെ ശവക്കുഴി ചെളിയും കല്ലുകളും കോരിയിട്ട് അടച്ചു.

ഇവിടെ പ്രതേകം നോട്ട് ചെയ്യേണ്ട ഒരു കാര്യമുണ്ട്. ആ കാലഘട്ടത്തിൽ മുകളിൽ പറഞ്ഞ വലീദ് ഇബ്നു മുഗീറയോ അബൂ ലഹബോ ഒരിക്കൽ എങ്കിലും ഇസ്‌ലാമിനെ ബാഹ്യമായി/പുറമേക്ക് മാത്രമായി (Outwardly) എങ്കിലും അംഗീകരിച്ചിരുന്നെങ്കിൽ, അത് മൂലം ഇസ്ലാമിന്റെ പ്രവചനങ്ങളും അതിന്റെ ദൈവിക ഉറവിടവും തെറ്റാണ് പൊതുജന മധ്യത്തിൽ തെളിയുമായിരുന്നു. അത് പോലും ഉണ്ടായിട്ടില്ലാ എന്നത് മുഹമ്മദ്‌ നബിയുടെ പ്രവാചകത്വവും വിശുദ്ധ ഖുർആന്റെ ദൈവികതയും പ്രകടമാകുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ്.




പ്രവാചകന്റെയും സത്യവിശ്വാസികളുടെയും വിജയങ്ങൾ സംബന്ധിച്ച പ്രവചനം :
(40:51) (37:171-175) (58:21) (3:12)
____________________________________


[Al-Mujadila 58:21]
തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

ഇബ്നു അബ്ബാസ് പറയുന്നു :
ഈ വചനം അവതരിച്ചത് (കപടവിശ്വാസിയായ)
അബ്ദുല്ലാഹിബ്നു ഉബയ്യ് ഇബ്നു സുലൂലിന്റെ വിഷയത്തിലാണ്. അയാൾ (പരിഹാസത്തോടെ) മുസ്‌ലിങ്ങളോട് ചോദിച്ചു : നിങ്ങൾ റോമും പേർഷ്യയും ഒക്കെ കീഴടക്കുമെന്നാണോ കരുതുന്നത്?
[Tanwîr al-Miqbâs min Tafsîr Ibn Abbas]


[Ghafir 40:51]

തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള്‍ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും.

[ Aal-e-Imran 3:12 ]
നബിയേ, നീ സത്യനിഷേധികളോട് പറയുക: നിങ്ങള്‍ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക് കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്‌. അതെത്ര ചീത്തയായ വിശ്രമസ്ഥലം!

നിശ്ചയമായും അല്ലാഹു തന്റെ വാഗ്‌ദത്തം പാലിച്ചു. അവൻ ഉന്നതനും മഹത്വമുള്ളവനുമാകുന്നു.
അറേബ്യൻ ഉപദ്വീപിലും, മെക്ക, ഖൈബർ, ബഹ്‌റൈൻ, യെമൻ എന്നിവിടങ്ങളിലുമെല്ലാം അതിജയിക്കുന്നത് വരെ അല്ലാഹു തന്റെ പ്രവാചകനെ മരിപ്പിച്ചില്ല.അദ്ദേഹത്തിന്‌ ഹജറിലെ സൗരാഷ്ട്രിയക്കാരിൽ നിന്നും സിറിയയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ജിസിയ (കപ്പം) നൽകപ്പെട്ടു.ബൈസന്റയിൻ ഭരണാധികാരിയായ ഹെറാക്ലിയസ്, ഈജിപ്തിന്റെയും അലക്സാണ്ട്റിയയുടെയും ഭരണാധികാരിയായ മുഖൗഖിസ്, ഒമാനിലെ രാജാവ്, അശമാഹിനു ശേഷം ഭരണം ഏറ്റെടുത്ത അബ്‌സീനിയിലെ നജ്ജാശി രാജാവ്, എന്നിവർ എല്ലാം അദ്ദേഹത്തിനു സമ്മാനങ്ങൾ കൈമാറി.


[ As-Saffat 37:171-175 ]
ദൂതന്‍മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്‍മാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്‌. തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും, തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും. അതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.
നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.

അല്ലാഹു പ്രവാചകനും സത്യവിശ്വാസികൾക്കും, അദ്ദേഹത്തെ എതിർത്തവർക്കും അവിശ്വസിച്ചവർക്കും ശത്രുത പ്രകടിപ്പിച്ചവർക്കും എതിരിൽ മഹത്തായ വിജയങ്ങൾ  നൽകി.
അല്ലാഹു തന്റെ വചനവും ദീനും മറ്റെല്ലാ മതങ്ങളെക്കാളും പ്രബലമാക്കുകയും പ്രവാചകനോട് അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് മദീനയിലേക്ക് കുടിയേറാൻ കൽപിക്കുകയും ചെയ്തു.
അവിടെ അദ്ദേഹത്തിന് അനുയായികളെയും സഹായികളെയും നൽകി. ബദ്ർ യുദ്ധ ദിനത്തിൽ വിഗ്രഹാരാധകരെ അതിജയിക്കാൻ സഹായിക്കുകയും അവരെ അപമാനിക്കുകയും അവരുടെ നേതാക്കളെ കൊന്നൊടുക്കുകയും അവരുടെ ഉന്നത തടവുകാരെ (Elite prisoners) പിടികൂടി ചങ്ങലയിൽ തള്ളുകയും ചെയ്തു. അവരിൽ നിന്ന് മോചനദ്രവ്യം (Ransom) സ്വീകരിക്കപ്പെട്ടു.

വൈകാതെ മക്കയെ കീഴടക്കാൻ അല്ലാഹു അദ്ദേഹത്തെ പ്രാപ്തമാക്കി. വിശുദ്ധ ഹറമിന്റെ പവിത്രവും പുണ്യവുമായ ജന്മനാട്ടിലേക്ക് മടങ്ങിവന്നതിൽ അദ്ദേഹം സന്തോഷിച്ചു. അദ്ദേഹത്തിലൂടെ അല്ലാഹു അവിടം അവിശ്വാസത്തിൽ നിന്നും ശിർക്കിൽ നിന്നും രക്ഷിച്ചു. യെമനിന്റെ ഭാഗങ്ങൾ കീഴടക്കാൻ അല്ലാഹു അദ്ദേഹത്തെ പ്രാപ്തമാക്കി, അറേബ്യൻ ഉപദ്വീപ് മുഴുവൻ അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ടു, കൂട്ടം കൂട്ടമായി ജനതകൾ അല്ലാഹുവിന്റെ മതത്തിൽ പ്രവേശിച്ചു.

അദ്ദേഹത്തിന്റെ ഉന്നത പദവിയും ആദരണീയതയും നിലനിർത്തി അല്ലാഹു അദ്ദേഹത്തിൽ മരണത്തെ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അനുയായികളെ ഖലീഫകളാക്കി.അവർ അദ്ദേഹം പഠിപ്പിച്ച അല്ലാഹുവിന്റെ മതം പ്രബോധനം ചെയ്തു.
ജനതകളെ അല്ലാഹുവിലേക്ക് വിളിച്ചു, അവർ നിരവധി പ്രദേശങ്ങളും രാഷ്ട്രങ്ങളും നഗരപ്രാന്തങ്ങളും കീഴടക്കി. ജനഹൃദയങ്ങൾ തുറക്കുകയും ചെയ്തു. മുഹമ്മദിന്റെ വിളിയൊച്ച ലോകം മുഴുവൻ, കിഴക്കും പടിഞ്ഞാറും വ്യാപിച്ചു. അന്ത്യനാൾ വരെ, ഈ മതം അതിജയിക്കും.



Conclusion:

മുഹമ്മദ്‌ നബി വരുകാലത്തെ കുറിച്ച് അസംഖ്യം പ്രവചനങ്ങൾ നടത്തി, അവ പൂർത്തീകരിക്കപ്പെടുകയോ ഇന്ന് നമുക്ക് പ്രത്യക്ഷമാകുകയോ ചെയ്യുന്നു.
ഒന്നിലധികം രാഷ്ട്രങ്ങളിലും വ്യത്യസ്ത കാലഘട്ടങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഇത്തരം സംഭവങ്ങളെ ഒരു പിഴവുകളും സംഭവിക്കാതെ പ്രെഡിക്റ്റ് ചെയ്യാൻ ഒരു പ്രവാചകനല്ലാതെ സാധ്യമല്ല. അവയിൽ പലതും മുസ്‌ലിംകളുടെ സ്വാധീന മേഖലയ്ക്ക് പുറത്തായിരുന്നു.
മുഹമ്മദ്‌ നബിക്ക് എവിടെ നിന്ന്
ഈ അറിവുകൾ ലഭിച്ചുവെന്നതിന്റെ ഉത്തരം ഖുർആൻ സ്ഥിരീകരിക്കുന്നു:

[ An-Najm 53:2_5]
നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
ശക്തിമത്തായ കഴിവുള്ളവനാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.

ഈ ലേഖനത്തിൽ അനലൈസ് ചെയ്ത പ്രവചനങ്ങൾ പ്രകാരം മുഹമ്മദ് നബി (SA) യുടെ പ്രവാചകത്വം നിഷേധിക്കുന്നവരുടെ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് നാം കണ്ടുകഴിഞ്ഞു. ഈ ലേഖനത്തിൽ വിശുദ്ധ ഖുർആനിലെ പൂർത്തീകരിക്കപ്പെട്ട പ്രവചനങ്ങളുടെ അല്പം മാത്രമേ നൽകിയിട്ടുള്ളൂ. (ബാക്കി പ്രവചനങ്ങൾ ഇവിടെ വായിക്കുക) Click :
http://answeringsakshiapologetic.blogspot.com/p/blog-page_17.html?m=1

അത്പോലെ നബിയുടെ ഹദീസുകളിൽ ഉള്ള അനവധി പൂർത്തീകരിക്കപ്പെട്ട പ്രവചനങ്ങൾ വേറെ തന്നെയുണ്ട്. അവ വളരെ മുന്നേ തന്നെ നമ്മൾ പോസ്റ്റ്‌ ചെയ്തിരുന്നതാണ്. അത് ഇവിടെ ഈ ലിങ്കിൽ പോയി വായിക്കുക.Click



[ബൈബിൾ,  നിയമാവര്‍ത്തനം 18 : 21-22]
" കര്‍ത്താവ്‌ അരുളിച്ചെയ്യാത്തതാണ്‌ ഒരു പ്രവാചകന്‍െറ വാക്കെന്ന്‌ ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം.
ഒരു പ്രവാചകന്‍ കര്‍ത്താവിന്‍െറ നാമത്തില്‍ സംസാരിച്ചിട്ട്‌ അത്‌ സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്‌താല്‍ ആ വാക്ക്‌ കര്‍ത്താവ്‌ അരുളിച്ചെയ്‌തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്‌. നീ അവനെ ഭയപ്പെടേണ്ടാ.



10.18.2019

മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങൾ (41-44)



ലൈംഗിക അധാർമികതയുടെ വ്യാപനം.
(Spread of Sexual Immorality)
________________________________


 ലൈംഗിക അധാർമികതകൾ
സമൂഹത്തിൽ നോർമലൈസ്ഡ് ചെയ്യപ്പെടുന്ന ഒരു കാലത്തെ കുറിച്ച് മുഹമ്മദ് നബി പ്രവചിച്ചു.


“കഴുതകൾ വ്യഭിചരിക്കുന്നതുപോലെ ജനങ്ങൾ പൊതുവഴിയിൽ പരസ്പരം വ്യഭിചരിക്കുന്നതുവരെ അന്ത്യനാൾ സംഭവവിക്കുന്നതല്ല ". [1]
നാം ഇന്ന് ജീവിക്കുന്നത് ടെലിവിഷൻ ഫിലിം, അഡ്വെർട്ടൈസ്‌മെൻറ്റ് എന്നിവയിൽ വ്യക്തമായ സെക്ഷ്വൽ ഇമേജറി ഉപയോഗിച്ച് ആക്രമിക്കപ്പെടുന്ന ഒരു ലോകത്താണ്. ഇന്റർനെറ്റിന്റെ വരവോടെ, ഏത് സമയത്തും ഏത് സ്ഥലത്തും അശ്ലീലസാഹിത്യം (pornography) എളുപ്പത്തിൽ ലഭ്യമാണ്.

പബ്ലിക്‌ പ്ലേസിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ജനങ്ങൾ ചില നാടുകളിൽ അറസ്റ്റിലാകുന്നു. അതിശയകരമെന്നു പറയട്ടെ, ഇസ്‌ലാം ദൂരവ്യാപകമായി എക്സ്പാന്റ് ചെയ്യുമെന്ന് മുഹമ്മദ് നബി പ്രവചിച്ചത് നാം മുൻലേഖനങ്ങളിൽ കണ്ടു. അതിനാൽ ഇസ്ലാമിക്‌ ശരീഅത് ലോ
ഇൻപ്ലിമെന്റ് ചെയ്യുന്ന ഒരു ലോകരാഷ്ട്ര വ്യവസ്ഥയിൽ അരാജകത്വം നിറഞ്ഞ കുത്തഴിഞ്ഞ ലൈംഗികതയുടേതായ ഈ അവസ്ഥ ഒരാളുടെ പ്രതീക്ഷക്കപ്പുറമാണ്. കാരണം ഒരു മതമെന്ന നിലയിൽ ഇസ്‌ലാം വിശുദ്ധിക്ക് (Modesty) വലിയ പ്രാധാന്യം നൽകുന്നു. പ്രലോഭനത്തിലേക്കും പാപത്തിലേക്കും വീഴാതിരിക്കാൻ പുരുഷന്മാരും സ്ത്രീകളും അപരിചിതരിൽ നിന്ന് അവരുടെ നോട്ടത്തെ പോലും താഴ്ത്തണമെന്നതാണ് ഇസ്ലാമിക അധ്യാപനം. അത് കൊണ്ട് തന്നെ ഇസ്‌ലാം വൈഡ്സ്പ്രെഡ് ആകുകയും പബ്ലിക്‌ സെക്ഷ്വൽ ഇമ്മൊറാലിറ്റി ക്രമാതീതമാകുകയും ചെയ്യുന്ന ഇന്നത്തെ ലോക യാഥാർത്ഥ്യം വാസ്തവത്തിൽ ഒരു തരം വിരോധാഭാസമാണ്. ഇത്തരമൊരു അവസ്ഥ ഒരാൾക്ക് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്.

മുഹമ്മദ് നബിയുടെ കാലത്ത് ജനങ്ങൾ പൊതുവെ ലജ്ജാശീലമുള്ളവരും വിശുദ്ധി കാത്ത് പോരുന്നവരുമായിരുന്നു എന്ന വസ്തുത നാം കൺസിഡർ ചെയ്യണം . ജൂതന്മാരും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും ഇത് ബാധകമായിരുന്നു.

നാലാം നൂറ്റാണ്ടിൽ വിജാതീയ റോമൻ സാമ്രാജ്യം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് വഴി യൂറോപ്പിലുടനീളം ക്രൈസ്തവതയുടെ വ്യാപനമുണ്ടായതും കത്തോലിക്കാസഭ
പൊതു ധാർമ്മികതയുടെയും മാന്യതയുടെയും കാര്യത്തിൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതും വഴി മുഹമ്മദ് നബി ജനിക്കുന്നതിനു മുമ്പ് തന്നെ പാശ്ചാത്യ ലോകത്തിന്റെ ഭൂരിഭാഗവും യാഥാസ്ഥിതികരായി മാറിയിരുന്നു. മധ്യകാലഘട്ടത്തിൽ, കത്തോലിക്കാ സഭ ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂർവ്വം നിയന്ത്രിച്ചു.
സഭയിലെ സ്വാധീനമുള്ള പല അംഗങ്ങളും ലൈംഗികതയെയും മറ്റ് ആനന്ദകരമായ അനുഭവങ്ങളെയും ദാമ്പത്യത്തിന്റെ പരിധിക്കുള്ളിൽ തിന്മയായും പാപത്തിന്റെ ഉറവിടമായും കണ്ടു, ആ വൈവാഹിക ബന്ധങ്ങൾ ഒരു കുട്ടിയെ ഗർഭം ധരിക്കുന്നതിനായി വ്യക്തമായും ബോധപൂർവമായും നടപ്പിലാക്കുന്നില്ലെങ്കിൽ. [2]


ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലും ഒരു വലിയ പരിവർത്തനം സംഭവിച്ചു. പ്രീ-ഇസ്ലാമിക് അറേബ്യയിൽ, പൊതു നീചത്വം (public indecency) സാധാരണമായിരുന്നു. ഉദാഹരണത്തിന്, പേഗൻ അറബികൾ പരിപൂർണ്ണ നഗ്നരായി മത തീർത്ഥാടനങ്ങൾ നടത്താറുണ്ടായിരുന്നുവെന്ന് നമുക്കറിയാം. ഇതെല്ലാം അവസാനിച്ചത് ഇസ്‌ലാമിന്റെ വരവോടെയാണ്. ക്രിസ്ത്യാനിറ്റി, ഇസ്ലാം തുടങ്ങിയ അബ്രഹാമിക് മതങ്ങളുടെ വ്യാപനത്തിന്റെ ഫലമായി കിഴക്കും പടിഞ്ഞാറും വലിയതോതിൽ യാഥാസ്ഥിതിക ചിന്താഗതി (Conservative) ഉള്ളവരായിരുന്നതിനാൽ
വരാനിരിക്കുന്ന വ്യാപകമായ ലൈംഗിക അധാർമികതയെക്കുറിച്ചുള്ള (Wide spread sexual immorality) നബിയുടെ ഈ പ്രവചനം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ലോകത്തിന്റെ ധാർമികതയുടെ നിലവാരം വെച്ച് സംഭവ്യമല്ലാത്ത ഒന്നാണ്.


ലോകത്തിൽ നിലവിലെ സ്ഥിതി അഭൂതപൂർവമാണ്, മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരിക്കലും ലൈംഗിക അരാജകത്വം ഇത്രയും കുത്തഴിഞാ
തോതിൽ ഉണ്ടായിട്ടില്ല. മുഹമ്മദ് നബി പ്രവചിച്ചതുപോലെ അത് ഇപ്പോൾ ഒരു യാഥാർഥ്യമാണ്. വ്യാപകമായ ലൈംഗിക അധാർമികതയുടെ അനന്തരഫലങ്ങളെ (Consequences) കുറിച്ചും മുഹമ്മദ് നബി നമുക്ക് വിവരിച്ചു തന്നു എന്നതാണ് അത്ഭുതകരമായ മറ്റൊരു ഫാക്റ്റ്.
പ്രവാചകൻ പറഞ്ഞു :

" തങ്ങൾക്ക് മുമ്പുള്ള അവരുടെ പൂർവ്വികർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത രോഗങ്ങൾ തരണം ചെയ്യാതെ ലൈംഗിക വൈകൃതങ്ങൾ (sexual perversion) ഒരു സമൂഹത്തിൽ വ്യാപകമാവുകയും പരസ്യമാകുകയും ചെയ്യുന്നില്ല. "[3]

ഇത്തരത്തിൽ ഉള്ള ലൈംഗിക അധാർമികതകളുടെ വർദ്ധനവ് മുൻഗാമികൾ ആരും കേൾക്കാത്ത എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളുടെ ആവിർഭാവങ്ങളിലൂടെ നാം കണ്ടു കഴിഞ്ഞു. മുഹമ്മദ് നബി മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ അവയും സംഭവിച്ചു.





ലോകം പലിശയിൽ മുങ്ങുന്നതിനെ സംബന്ധിച്ച പ്രവചനം
________________________________

പലിശ ഒരു നാളിൽ വൻതോതിൽ പ്രബലമാകുമെന്ന് മുഹമ്മദ് നബി പ്രവചിച്ചു. പലിശയെ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് പോലും അതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയില്ലാത്ത വിധം അത് ഡോമിനന്റ് ആകും.

മുഹമ്മദ്‌ നബി പറഞ്ഞു :

മനുഷ്യർ പലിശ തിന്നുന്ന ഒരു കാലം വരും. അവർ അദ്ദേഹത്തോട് ചോദിച്ചു:മുഴുവൻ ജനങ്ങളും അങ്ങനെയാകുമോ റസൂലേ? പ്രവാചകൻ പറഞ്ഞു: “അതിൽ നിന്ന് എടുക്കാത്തവന് അതിന്റെ പൊടിയെങ്കിലും പറ്റിചേരും ”[4]


ഇന്നത്തെ ലോക എക്കോണമിയുടെ അവസ്ഥയെ ഇത് വ്യക്തമായി വിവരിക്കുന്നു. മുഹമ്മദ് നബി പ്രവചിച്ചതുപോലെ, ആധുനിക ലോകത്ത് പലിശ കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഒഴിവാകൽ,
ഏറ്റവും കുറഞ്ഞ തോതിൽ എങ്കിലും അതുമായി കൂട്ടിമുട്ടാതെ വിർച്വലി ഇമ്പോസിബിൾ ആണ്. എത്ര പേർക്ക് പലിശ കടക്കാത്ത ബാങ്ക് അക്കൌണ്ടുകളുണ്ടെന്ന് ചിന്തിക്കുക.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നു, പലിശ അടിസ്ഥാനമാക്കിയുള്ള മോർട്ട്ഗേജ് വഴി മാത്രമേ ഒരു വീട് വാങ്ങാൻ കഴിയൂ. പലിശയുമായി നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാൻ ഒരാൾ എന്തൊക്കെ ചെയ്താലും നമ്മുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ കാര്യങ്ങളും അതിനാൽ സ്വാധീനിക്കപ്പെടുന്നു. ഒരു വണ്ടി വാങ്ങി അത് നിരത്തിൽ ഓടിക്കണം എങ്കിൽ പലിശയുമായി കൂട്ടിമുട്ടാതെ സാധ്യമല്ല.

ലോകത്തിലെ എല്ലാ രാജ്യങ്ങളും, സമ്പന്നരായി കണക്കാക്കപ്പെടുന്നവർ പോലും പലിശ ബേസ്ഡായ കടത്തിൽ മുങ്ങുന്നു. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക നിലവിൽ ട്രില്യൺ ഡോളർ കടവുമായി മല്ലിട്ടു കൊണ്ടിരിക്കുന്നു. സെൻട്രൽ ബാങ്കുകൾ നമ്മുടെ പണത്തിന്റെ പർച്ചെസിങ് പവറിനെ സ്വാധീനിക്കുന്നു, പലിശയധിഷ്ടിതമായ സാമ്പത്തിക കടത്തിൽ വിൽക്കൽ വാങ്ങലുകളുടെ വ്യാപകമായ സമ്പ്രദായം കാരണം 2008 ൽ ലോക സാമ്പത്തിക വ്യവസ്ഥ ആഗോള തകർച്ചയ്ക്ക് വിധേയമായി ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഒരു വൻ ദുരന്തമാണിത്. അതിന്റെ അനന്തരഫലങ്ങൾ വരും തലമുറകൾക്കും അനുഭവപ്പെടും.


മുഹമ്മദ് നബിയുടെ പ്രവചനത്തെ അതിശയകരമാക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിന്റെ സാമ്പത്തിക സ്ഥിതി ചരിത്രത്തിൽ സവിശേഷമാണ് എന്നതാണ്. മുഹമ്മദ്‌ നബിയുടെ കാലത്ത്‌ സ്വർണം, വെള്ളി നാണയങ്ങൾ പോലുള്ള അന്തർലീന മൂല്യമുള്ള ക്രയവസ്തുക്കൾ (Commodities) അടിസ്ഥാനമാക്കിയായിരുന്നു ധനകാര്യം.

ചരിത്രത്തിലുടനീളം കറൻസിയുടെ ഏറ്റവും സാധാരണമായ രൂപമായി സ്വർണ്ണവും വെള്ളിയും ഉപയോഗിക്കുന്നു. സ്പാനിഷ്, ഫ്രഞ്ച് പോലുള്ള പല ഭാഷകളിലും Silver (വെള്ളി) എന്ന വാക്ക് ഇപ്പോഴും Money എന്ന വാക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പേപ്പർ മണി
വന്നിട്ട് പോലും ഇന്നും സ്വർണ്ണത്തെയും വെള്ളിയെയും ആശ്രയിക്കുന്നു. തുടക്കത്തിൽ, പേപ്പർ മണിക്ക് സ്വൊർണവും വെള്ളിയും ബാക്കപ്പ് വേണമായിരുന്നു. ആളുകളുടെ കൈവശമുള്ള ഓരോ പേപ്പർ നോട്ടും ആവശ്യാനുസരണം ബാങ്കിൽ സ്വർണ്ണത്തിനായി റിഡീം ചെയ്യാം.

1933 ൽ അമേരിക്ക ലോക ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡ് സിസ്റ്റം ഉപേക്ഷിച്ചു, നിലവിലുള്ള ലോക നാണയ സംവിധാനം (World Monetary system) അവസാനിപ്പിച്ചു. ആളുകൾ കയ്യിൽ കരുതിയിരുന്ന പേപ്പർ മണിക്ക് ഇനി സ്വർണ്ണത്തിന്റെ പിന്തുണയില്ല. ഈ പുതിയ ആഗോള പണ സമ്പ്രദായത്തിൽ, ഗവൺമെന്റുകൾ പറഞ്ഞാലേ പണത്തിനു മൂല്യമുള്ളു. സ്വർണ്ണവും വെള്ളിയും പോലെയല്ല, ആധുനിക കടലാസ് പണം അന്തർലീനമാണ്. തൽഫലമായി, സ്വർണ്ണത്തിന്റെ കരുതൽ ശേഖരവുമായി ബന്ധിപ്പിക്കുന്നതിനുള്ള നിയന്ത്രണം ഇനിമേൽ ഇല്ലാത്തതിനാൽ ബാങ്കുകൾക്ക് അവർ ആഗ്രഹിക്കുന്നത്ര പണം അച്ചടിക്കാൻ കഴിയുന്ന ഒരു സംവിധാനമുണ്ട്. നിലവിലെ സമ്പ്രദായത്തിൽ പണം അക്ഷരാർത്ഥത്തിൽ ശൂന്യതയിൽ നിന്ന് സംയോജിപ്പിച്ചിരിക്കുന്നു. ബാങ്കുകൾക്ക് ഇപ്പോൾ ആവശ്യാനുസരണം പണം അച്ചടിക്കാൻ കഴിയുമെന്നതിനാൽ, അവർക്ക് കൂടുതൽ പണം കടം കൊടുക്കാൻ കഴിയുമെന്നാണ് ഇത് അർത്ഥമാക്കുന്നത്, ഇത് കൂടുതൽ പലിശയിലധിഷ്ടിതമായ കടം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു.

നമ്മുടെ മുഴുവൻ സമ്പദ്-വ്യവസ്ഥയും ഇപ്പോൾ നിലനിൽക്കുന്നത് കടത്തിന്റെ (Debt) അടിസ്ഥാനത്തിലായതിനാൽ ധനപരമായി താറുമാറായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പഴയ സമ്പ്രദായത്തിൽ പണത്തിന് സ്വാഭാവിക ക്രമമുണ്ട്, കാരണം വിലയേറിയ ലോഹങ്ങളുടെ വിതരണത്തിനും ആവശ്യകതയ്ക്കും അനുസൃതമായി അതിന്റെ മൂല്യം വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നു. എന്നാൽ നിലവിലെ സമ്പ്രദായത്തിൽ, ബാങ്കുകൾക്ക് അവർ ആഗ്രഹിക്കുന്നത്ര പേപ്പർ മണി ഉത്പാദിപ്പിക്കാൻ കഴിയും, അതിനാൽ ഈ രൂപത്തിലുള്ള പണം പൂർണ്ണമായും ഇലാസ്തികവും ഫ്ലെക്സിബിളുമാണ്. ചുരുക്കത്തിൽ, ആധുനിക ധനകാര്യം ചരിത്രത്തിൽ സവിശേഷമായ ഒരു കടവും പലിശയും അടിസ്ഥാനമാക്കിയ സംവിധാനമാണ്.
അന്തർലീന മൂല്യമില്ലാത്ത കടലാസ് പണത്തിന്റെ ഉപയോഗവും അതിൻറെ ഫലമായുണ്ടായ വൻ കടവും പലിശയും ആധുനിക ധനകാര്യത്തിൽ ഒരു വൻ പ്രതിഭാസമാണ്.

1,400 വർഷങ്ങൾക്ക് മുമ്പ് ഒരു കള്ളപ്രവാചകന് പറയാൻ കഴിയുന്ന ഒന്നല്ല ഇത്. ഏഴാം നൂറ്റാണ്ടിലെ അറേബ്യയിൽ പലിശ എന്ന സങ്കൽപ്പം നിലവിലില്ലായിരുന്നുവെന്ന് നാം പറയുന്നില്ല, എന്നാൽ ജനങ്ങളെ അതിൽ ഇടപെഴകുന്നതിൽ നിന്ന് വിശുദ്ധ ഖുർആൻ കർശനമായി വിലക്കിയിരുന്നു എന്ന് നമുക്കറിയാം. ( Surah 2:275).

മാത്രമല്ല, ക്രൈസ്തവ ലോകത്തും പലിശ സമ്പ്രദായം നിരോധിച്ചിരിന്നു. റോമൻ കത്തോലിക്കാ സഭ നാലാം നൂറ്റാണ്ടോടെ പുരോഹിതന്മാർ പലിശ സ്വീകരിക്കുന്നത് നിരോധിച്ചു. അഞ്ചാം നൂറ്റാണ്ടിൽ അവർ സാധാരണക്കാർക്കും അത് വിലക്കി. എട്ടാം നൂറ്റാണ്ടിൽ ഇത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കപ്പെട്ടു [5].

അതിനാൽ പലിശ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്ന മുഹമ്മദ് നബിയുടെ പ്രവചനം ഒരു തരത്തിലും കണക്കുകൂട്ടാൻ കഴിയുന്ന ഒരു നിഗമനമായിരുന്നില്ല. പലിശ കർശനമായി വിലക്കുന്ന ഇസ്‌ലാം ലോക മതങ്ങളിൽ ആധിപത്യം സ്ഥാപിക്കുമെന്നും കിഴക്കും പടിഞ്ഞാറും അത് എക്സ്പാൻഡ് ചെയ്യുമെന്നും മുഹമ്മദ് നബി പ്രവചിച്ചിരുന്നതിനാൽ വാസ്തവത്തിൽ ഇത് അദ്ദേഹത്തിന്റെ അനുയായികൾക്ക് കൂടുതൽ വിചിത്രമായി തോന്നിയിരിക്കണം. അവരുടെ സ്ഥാനത്തു നമ്മൾ ആയിരുന്നു എങ്കിൽ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടിയെനെ.

എന്നാൽ നബിയുടെ വാക്കുകൾ പ്രവാചകന്റെ അനുയായികൾ മനഃപാഠമാക്കുകയും അത് വരും തലമുറകളിലേക്ക് കൈമാറുകയും ചെയ്തു എന്ന വസ്തുത, നബി പറഞ്ഞ കാര്യങ്ങളിൽ അവർക്ക് ഉണ്ടായിരുന്ന സമ്പൂർണ വിശ്വാസത്തിന്റെയും സത്യസന്ധതയുടെയും തെളിവാണ്.
പ്രത്യക്ഷമായി അവരുടെ ബുദ്ധിക്ക് അസംഭവ്യമായിട്ട് പോലും ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അവർ വിശ്വസിച്ചു.



സാമൂഹ്യബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളെ പറ്റിയും എഴുത്ത് വ്യാപിക്കുന്നതിനെ സംബന്ധിച്ചുമുള്ള പ്രവചനം
_________________________________


ഇന്ന് ആധുനിക യുഗത്തിൽ ലഭ്യമായ ധാരാളം പുസ്തകങ്ങൾ നമ്മളിൽ പലരും നിസ്സാരമായി കാണുന്നു. എന്നാൽ ചരിത്രത്തിൽ ബഹുഭൂരിപക്ഷം ആളുകളും ഒരു പുസ്തകം പോലും അവരുടെ കയ്യിൽ പിടിച്ചിട്ടില്ല. മിക്ക ആളുകളും നിരക്ഷരരായിരുന്നതിനാൽ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഒരു കാരണം, അതിനാൽ പുസ്തകങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടായിരുന്നില്ല
മറ്റൊരു കാരണം ലഭ്യതക്കുറവാണ് (Scarcity). ഓരോ പകർപ്പും കൈകൊണ്ട് എഴുതേണ്ടതിനാൽ പുസ്തകങ്ങൾ നിർമ്മിക്കൽ പ്രയാസകരവും ചെലവേറിയതുമായിരുന്നു. മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗത്തിനും ഇത് ഒരു മാനദണ്ഡമാണ്, ഏഴാം നൂറ്റാണ്ടിലെ അറേബ്യയും വ്യത്യസ്തമല്ല. വളരെ കുറച്ചുപേർക്ക് മാത്രം വായിക്കാനോ എഴുതാനോ കഴിയുന്ന ഒരു സമൂഹത്തിലാണ് മുഹമ്മദ് നബി ജനിച്ചത്. പടിഞ്ഞാറൻ സൗദി അറേബ്യയിലെ അദ്ദേഹത്തിന്റെ ലൊക്കാലിറ്റിയിൽ സാക്ഷരരായ ആളുകളുടെ എണ്ണം പതിനേഴ് കവിയുന്നില്ലെന്നാണ് കണക്കാക്കപ്പെടുന്നത് [6].

മുഹമ്മദ് നബിക്ക് തന്നെ വായിക്കാനോ എഴുതാനോ കഴിഞ്ഞില്ല. ഒരു പുസ്തകങ്ങളുമില്ലാത്ത സമൂഹങ്ങളും ഉണ്ടായിരുന്നു, അവർക്ക് വാമൊഴി ഭാഷ മാത്രമുള്ളതിനാൽ അവർ ഒന്നും എഴുതിയില്ല.
ഈ പശ്ചാത്തലത്തിൽ, മനുഷ്യവർഗത്തിൽ എഴുത്ത് പ്രചാരത്തിലാകുന്ന നാളുകളെ പറ്റി മുഹമ്മദ് നബി പ്രവചിച്ചു:


"അന്ത്യനാളിന് മുന്നോടിയായി ജനങ്ങൾ പരിചയമുള്ളവരെ മാത്രം അഭിവാദ്യം ചെയ്യുന്ന കാലം വരും. അന്നാളിൽ കച്ചവടം/വാണിജ്യം/വ്യവസായം (Trade) വളരെ വ്യാപകമാവുകയും, സ്ത്രീ തന്റെ ഭർത്താവിനെ കച്ചവടത്തിൽ സഹായിക്കുകയും ചെയ്യും. രക്തബന്ധം വിച്ഛേദിക്കപ്പെടും;
ജനങ്ങൾ കള്ളസാക്ഷി പറയുകയും യഥാർത്ഥ സാക്ഷ്യം മറയ്ക്കുകയും ചെയ്യും. പേന (എഴുത്ത്) അന്ന് വ്യാപകമാകും. [7]



മുഹമ്മദ് നബിയുടെ വചനങ്ങൾ വാസ്തവത്തിൽ കൃത്യമായ പ്രവചനങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
ആധുനിക കാലത്തെ ജനസാന്ദ്രതയുള്ള നഗരങ്ങളുടെ വരവോടെ “ആളുകൾ തങ്ങൾക്ക് അറിയാവുന്നവരെ മാത്രമേ അഭിവാദ്യം ചെയ്യുകയുള്ളൂ” എന്ന പ്രവചനം പൂർത്തീകരിക്കപ്പെട്ടു. ആളുകൾ അയൽവാസികളോട് സംസാരിക്കാതിരിക്കുന്നത് സാധാരണമാണ്. ആരാണ് തന്റെ തൊട്ടടുത്ത വീട്ടിൽ/ഫ്ലാറ്റ് മുറിയിൽ എന്ന് പോലും അറിയാത്ത തരത്തിൽ അപരിചിതത്വം കടന്നുകൂടി. [8].

“ഒരു സ്ത്രീ തന്റെ ഭർത്താവിനെ തന്റെ കച്ചവടത്തിൽ സഹായിക്കും” എന്ന പ്രവചനം സ്ത്രീകൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നതിലൂടെ പൂർത്തീകരിക്കപ്പെട്ടു. പ്രത്യേകിച്ച് പാശ്ചാത്യ സമൂഹങ്ങളിൽ [9].

പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ തകർച്ചയിലൂടെ “രക്തബന്ധം വിച്ഛേദിക്കപ്പെടും” എന്ന പ്രവചനം പൂർത്തീകരിക്കപ്പെട്ടു.. സമൂഹത്തിന്റെ കെട്ടുറപ്പായിരുന്ന അത്തരം മൂല്യങ്ങൾ ഇപ്പോൾ തകർന്നിരിക്കുന്നു [10].

അതിന്റെ ഒരു ലക്ഷണമാണ് വൃദ്ധരായ മാതാപിതാക്കളെ പാർപ്പിക്കാൻ നഗരങ്ങളിൽ ഉയർന്നു പൊങ്ങുന്ന ഓൾഡ് ഏജ് ഹോമുകൾ. അവിടെ പാർപ്പിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം വര്ധിക്കുന്നു.

സാമൂഹിക മൂല്യങ്ങളുടെ (Community values) തകർച്ചയും പ്രചനത്തിന്റെ പൂർത്തീകരണമാണ്.
അതിന്റെ ഒരു ലക്ഷണം ലിബറലിസത്തിന്റെ ആഗോള ഫിലോസഫിയാണ്. അത് ആധുനിക ലോകത്തിൽ ഭൂരിപക്ഷത്തെയും തകർക്കുന്നു. വ്യക്തിയാണ് സർവ്വപ്രധാനമെന്ന രീതിയിലുള്ള Individualism ത്തെയും ഒരു സമുദായത്തിന്റെ അവകാശങ്ങൾക്ക് മേലുള്ള വ്യക്തിഗത അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഫിലോസഫിയാണത്.


അവസാനമായി,
“പേന (എഴുത്ത്) വ്യാപകമാകും ” എന്ന പ്രവചനം കൂടി വിശദമായി പരിശോധിക്കാം. ഇവിടെ മുഹമ്മദ്‌ നബി പേനയെ സൂചിപ്പിക്കാൻ ഉപയോഗിച്ച അറബി പദം ‘ഖലം’ ആണ്‌, ആ പദം എഴുത്തിന്റെ വിശാലമായ അർ‌ത്ഥത്തെ അല്ലെങ്കിൽ‌ പൊതുവായി എഴുതിയിരിക്കുന്ന എന്തിനെയും ഉൾക്കൊള്ളുന്ന ഒന്നാണ് [11].

ഇത് ഇന്നത്തെ നമ്മുടെ ലോകത്തെ തികച്ചും വിവരിക്കുന്നു. ഇന്ന് ആളുകൾക്ക് വായിക്കാനും എഴുതാനും ഒരു മാനദണ്ഡമുണ്ട്, കൂടാതെ ധാരാളം പുസ്തകങ്ങളും പത്രങ്ങളും മാസികകളും ഉണ്ട്. മുഹമ്മദ് നബിയുടെ പ്രവചനത്തിനു 800 വർഷങ്ങൾക്ക് ശേഷം നടന്ന അച്ചടി പോലുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ സാങ്കേതിക മുന്നേറ്റങ്ങൾ
ഇത് വ്യാപകമാക്കി. ചരിത്രത്തിൽ ആദ്യമായി, written materials വലിയ ക്വോണ്ടിറ്റിയിൽ നിർമ്മിക്കാൻ കഴിഞ്ഞു. പുസ്തക ഉൽ‌പാദനത്തിന്റെ വർദ്ധിച്ച കാര്യക്ഷമത പുസ്തക ഉപഭോഗത്തിൽ വർദ്ധനവുണ്ടാക്കുകയും ചെയ്തു. ഇന്റർനെറ്റിന്റെ വരവോടെ, എഴുത്ത് കൂടുതൽ വ്യാപമായി.
കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉള്ള ആർക്കും ഇപ്പോൾ ഒരു ഫിംഗർ ക്ലിക്കുചെയ്ത് ദശലക്ഷക്കണക്കിന് പുസ്തകങ്ങളുടെ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. വായിക്കാനോ എഴുതാനോ കഴിയാത്ത മുഹമ്മദ് നബി വായനയുടെയും എഴുത്തിന്റെയും വ്യാപനത്തെക്കുറിച്ച് പ്രവചിച്ചത് കൃത്യമായി പുലർന്നു കഴിഞ്ഞു.



അറേബ്യൻ മരുഭൂമികളിൽ പച്ചപ്പ് നിറയുന്നത് സംബന്ധിച്ച പ്രവചനം
_________________________________



അറബികളുടെ നാടുകളുടെ അവസ്ഥയെക്കുറിച്ച് മുഹമ്മദ് നബി ഒരു പ്രവചനം നടത്തി:

" അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിതീരുന്നത് വരെ അന്ത്യനാൾ സംഭവിക്കുന്നതല്ല.
[12]

ഈ പ്രസ്താവന അറേബ്യയുടെ വിശാലമായ Dry Desert Environment ന്റെ പച്ചപ്പിലേക്ക് വിരൽചൂണ്ടുന്നു. 1986 വരെ ഈ പ്രദേശത്ത് കാർഷിക പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, കഴിഞ്ഞ 30 വർഷമായി ഈ മരുഭൂമികൾ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുണ്ടാകുന്നു. സെന്റർ പിവറ്റ് ഇറിഗേഷൻ പോലുള്ള സാങ്കേതിക വിദ്യകൾക്ക് ആണ് അതിന്റെ ക്രെഡിറ്റ്‌. ആഴത്തിലുള്ള ഭൂഗർഭ കരുതൽ ശേഖരങ്ങളിൽ (Underground reserves) നിന്ന് ജലം ഉപരിതലത്തിലേക്ക് പമ്പ് ചെയ്യുന്ന പ്രക്രിയയാണിത്, അവയിൽ ചിലത് 20,000 വർഷം മുമ്പുള്ള അവസാന Ice age മുതലുള്ളതാണ്. ഈ ഫോസിൽ ജലം (Fossil water) വലിയ ഫീഡുകൾ വഴി വിതരണം ചെയ്യുകയും ഗ്രീൻ ഇറിഗേറ്റഡ് സസ്യങ്ങളുടെ വൃത്തങ്ങളിൽ കലാശിക്കുകയും ചെയ്യുന്നു. ഇത്തരം ഇറിഗേറ്റഡ് ക്രോപ്പ് സർക്കിളുകളുടെ ഡയമീറ്റർ ഏകദേശം നൂറു മീറ്റർ മുതൽ 3 കിലോമീറ്റർ (1.9 മൈൽ) വരെ വീതിയുള്ളതാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ
(International Space station) ബഹിരാകാശയാത്രികർ എടുത്ത
വടക്കൻ സൗദി അറേബ്യയിലെ തരിശായ മരുഭൂമിയുടെ നടുവിൽ വാധീ അസ്-സിർഹാൻ തടത്തിലെ സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ പാടങ്ങളുടെ ഫോട്ടോസ് കാണുക.


ഏഴാം നൂറ്റാണ്ടിലെ സൗദി അറേബ്യയിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ സ്ഥാനത്ത്
നിങ്ങൾ നിങ്ങളെ സങ്കൽപ്പിക്കുക. പ്രതിവർഷം ശരാശരി 10 മുതൽ 20 സെന്റീമീറ്റർ വരെ മാത്രം മഴ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിപുലമായ മണലും ചരൽ മരുഭൂമികളും ഈ പ്രദേശത്താണ്.
സാന്ദർഭികമായി പറഞ്ഞാൽ,
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ചില ഭാഗങ്ങളിൽ പ്രതിവർഷം ശരാശരി നാനൂറ് സെന്റീമീറ്ററിലധികം മഴയുണ്ട്. ഇത്രയും കഠിനമായ അന്തരീക്ഷത്തിൽ വസിക്കുന്ന ഒരാൾക്ക്, ആ പ്രദേശങ്ങളിൽ ധാരാളം ജലവിതരണവും സമൃദ്ധമായ വിളകളും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കാൻ കഴിയുമോ?

അത്തരമൊരു കടോരമായ പ്രവചനം നടത്തിക്കൊണ്ട് മുഹമ്മദിന് ഒന്നും നേടാൻ ഇല്ല. മാത്രമല്ല ഇത് നിസാര കാര്യമല്ല, കാരണം ഒരു പ്രവാചകനെന്ന നിലയിൽ അദ്ദേഹത്തെ പരിഹസിക്കാനും ദുർബലപ്പെടുത്താനും ശത്രുക്കൾക്ക് ഇതിനും വലിയ അവസരമില്ല. അദ്ദേഹം ഒരു കള്ളപ്രവാചകൻ ആയിരുന്നില്ല... കൃത്യമായ ദൈവിക സോഴ്സുകളിൽ നിന്ന് ആണ് അദ്ദേഹം സംസാരിച്ചിരുന്നത് എന്ന് ഒരിക്കൽ കൂടി ഇവിടെ പ്രകടമാകുന്നു.
ഒരു കള്ളപ്രവാചകൻ ഒരിക്കലും ഇത്തരമൊരു പ്രവചനം ജനമധ്യത്തിൽ അവതരിപ്പിക്കില്ല. അവതരിപ്പിച്ചാൽ തന്നെ അത് ഇത് പോലെ പുലരുകയും ഇല്ല.

പ്രവാചകൻ സത്യം വിളിച്ചു പറയുന്നതിൽ ജനങ്ങളുടെ ആക്ഷേപങ്ങളെ
ഭയപ്പെട്ടിരുന്നില്ല. കാരണം അദ്ദേഹം തന്റെ
മനോവിലാസങ്ങളല്ല സംസാരിച്ചത്.
ഇത് തന്റെ ജീവിത കാലത്തു എന്തായാലും സംഭവിക്കേണ്ട ഒന്നല്ല എന്നതിനാൽ ഇത് തുറന്നു പറയുന്നത് കൊണ്ടു തന്റെ ജനതക്ക് ഒരു അത്ഭുതം അത് സമ്മാനിക്കുന്നില്ല എന്നും ആകെ കിട്ടാൻ പോകുന്നത് കുറെ പരിഹാസമായിരിക്കും എന്നും നല്ല ഉറച്ച ബോധ്യമുണ്ടായിട്ടും അദ്ദേഹം ഇത് വെളിപ്പെടുത്തി. ഇത് ഒരു കള്ളപ്രവാചകന് ഇത് സാധ്യമല്ല. നമ്മെ പോലുള്ള വരും തലമുറകൾക്ക് വേണ്ടി അദ്ദേഹത്തിന് ഇത് വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു.

ഇന്ന് ഈ പ്രവചനം നമ്മുടെ കൺമുമ്പിൽ ചുരുളഴിയുകയാണ്. മരുഭൂമിയിലെ മണലിനടിയിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന പുരാതന ജലസംഭരണികൾക്കും ജലസേചന സാങ്കേതികവിദ്യയിലെ ആധുനിക മുന്നേറ്റങ്ങൾക്കും നന്ദി. 1,400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബിക്ക്
മനുഷ്യബുദ്ധിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു സാങ്കേതികവിദ്യയാണിത്.


ഈ പ്രവചനത്തിൽ വിദൂര ഭാവിയെ കുറിച്ച് മാത്രമല്ല പ്രവാചകനും നൂറ്റാണ്ട്കൾക്ക് മുൻപ് കഴിഞ്ഞു പോയ ഭൂതകാലത്തിലേക്കും സൂചനകൾ നീളുന്നു...

അദ്ദേഹത്തിന്റെ മേൽ പ്രവചനത്തിലെ വരികൾ ശ്രദ്ധിക്കുക :

" അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിത്തീരുന്നത് വരെ"

ഇവിടെ വചനത്തിൽ “വീണ്ടും” എന്ന് പറയുന്നതിലൂടെ, അവരുടെ ചരിത്രത്തിലെ ഒരു ഘട്ടത്തിൽ, മരുഭൂമികൾ സസ്യജാലങ്ങളും ജീവനും കൊണ്ട് സമൃദ്ധമായിരുന്നുവെന്നും അവർ ഈ പഴയ അവസ്ഥയിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.


അറേബ്യൻ ഉപദ്വീപിൽ പുരാതന കാലത്ത് പുൽമേടുകളും നദികളും നിറഞ്ഞിരുന്നുവെന്ന് ഭൂമിശാസ്ത്രജ്ഞർക്ക് ഇപ്പോൾ അറിയാം. ആധുനിക പുരാവസ്തു കണ്ടെത്തലുകൾ (Modern Archaeological disoveries) ഇത് സ്ഥിരീകരിക്കുന്ന നിരവധി ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.
Michael Petraglia, ഹ്യൂമൻ എവല്യൂഷൻ ആന്റ് പ്രീഹിസ്റ്ററി വിഭാഗം പ്രൊഫസറും ,
സെന്റർ ഫോർ ഏഷ്യൻ ആർക്കിയോളജി, ആർട്ട് ആൻഡ് കൾച്ചർ, സ്കൂൾ ഓഫ് ആർക്കിയോളജി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ സീനിയർ റിസർച്ച് ഫെലോയും കോ- ഡയറക്ടറുമാണ്. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു:


സൗദി അറേബ്യയുടെ പുരാതന പരിസ്ഥിതിയെക്കുറിച്ച് ടീം എന്താണ് കണ്ടെത്തിയത്?”
അദ്ദേഹം മറുപടി പറഞ്ഞു:

" ഞങ്ങൾ ആദ്യം ചെയ്തത് റിമോട്ട് സെൻസിംഗ് ആയിരുന്നു. ഉദാഹരണത്തിന് ഞങ്ങൾ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചു, സൗദി അറേബ്യയെ ഭേദിച്ച (Criss-cross) ആയിരക്കണക്കിന് പുരാതന നദികൾ അക്ഷരാർത്ഥത്തിൽ ഉണ്ടെന്ന് കണ്ടെത്തി. 10,000 പുരാതന തടാകങ്ങളും ഞങ്ങൾ ഇപ്പോൾ കണക്കാക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അത്ഭുതകരമായ കാര്യം ഫോസിൽ കണ്ടെത്തലുകളാണ്. അറേബ്യയിലേക്ക് കുടിയേറാൻ സാധ്യതയുള്ള മൃഗങ്ങളെക്കുറിച്ച് അവ ചിലത് പറയുന്നു. ഞങ്ങളുടെ കയ്യിൽ ആനകളുടെ ഫോസിലുകൾ ഉണ്ട്; ഇവ ഭീമാകാരമായ ജീവികളായിരുന്നു, ആഫ്രിക്കൻ ആനയേക്കാൾ വളരെ വലുതാണ്. അതിശയകരമെന്നു പറയട്ടെ, ഞങ്ങളുടെ പക്കൽ ഹിപ്പോകളും ഉണ്ട്. ഈ കണ്ടെത്തലുകൾ അവിടം എത്ര നനവുള്ളതാണെന്ന് നിങ്ങളോട് പറയും. കാരണം വരണ്ടതും ഉണങ്ങിയതുമായ സാഹചര്യങ്ങളിൽ ഹിപ്പോകൾക്ക് അതിജീവിക്കാൻ കഴിയില്ല. അവക്ക് നിലനിൽക്കണം എങ്കിൽ പരിസ്ഥിതി പച്ചയായിരിക്കണം. അതിനാൽ, അറേബ്യയിലുടനീളം ധാരാളം തടാകങ്ങളും നദികളും ഉണ്ടായിരുന്നു, ഈ മൃഗങ്ങൾക്ക് കഴിക്കാൻ ധാരാളം പുല്ലുകൾ സസ്യജാലങ്ങളുണ്ടായിരുന്നു." [13]


അതിനാൽ ഈ പ്രവചനം ഭാവിയിൽ അറേബ്യയുടെ ഹരിതവൽക്കരണം കൃത്യമായി പ്രവചിക്കുക മാത്രമല്ല, ആധുനിക പുരാവസ്തു കണ്ടെത്തലുകൾക്കും അറേബ്യയുടെ പുരാതനമായി ഇസ്‌ലാമിന് മുമ്പുള്ള ഭൂതകാലത്തെക്കുറിച്ചുള്ള നിഗമനങ്ങൾക്കും അനുസൃതമായി കാര്യങ്ങൾ ചെന്നെത്തുന്നു.

മുഹമ്മദ്‌ നബി ഒരു കള്ളപ്രവാചകൻ ആയിരുന്നു എങ്കിൽ ഈ പ്രവചനത്തിൽ തെറ്റുപറ്റാൻ നിരവധി മാർഗങ്ങളുണ്ട്, ഉദാഹരണത്തിന്, “ദൈവം ആദ്യമായി അറേബ്യയെ പച്ചപ്പും നദികളും കൊണ്ട് അനുഗ്രഹിക്കും” എന്ന് അദ്ദേഹത്തിന് അവകാശപ്പെടാമായിരുന്നു. അല്ലെങ്കിൽ, “അറേബ്യ എല്ലായ്പ്പോഴും വരണ്ടതും വന്ധ്യവുമായി തുടരും”
എന്നിങ്ങനെ അന്നത്തെ ആളുകൾക്ക് കൂടുതൽ യുക്തിസഹമായി തോന്നുന്ന അവകാശവാദങ്ങൾ ഉന്നയിക്കാമായിരുന്നു. പക്ഷേ അതൊന്നും ഉണ്ടായില്ല. അന്ന് അദ്ദേഹത്തെ ആളുകൾ പരിഹസിച്ചിരിക്കാം... അതിനു ശേഷവും അനവധി മുസ്‌ലിങ്ങളും അമുസ്ലിങ്ങളും ആയ ആളുകൾ ഈ ഹദീസിനെ യുക്തിസഹമല്ല എന്ന് പറഞ്ഞു തള്ളികളഞ്ഞിരിക്കാം.

അറേബ്യയുടെ ഭൂമിശാസ്ത്രത്തിന്റെ ചരിത്രവും ഭാവിയും കണ്ടെത്താൻ സഹായിച്ച ആധുനിക സാങ്കേതികവിദ്യയിലേക്ക് അദ്ദേഹമോ ആ കാലഘട്ടത്തിലെ ജനതയൊ പ്രവേശിച്ചിട്ടില്ലാത്തതിനാൽ ഭൂതകാലത്തെയും ഭാവിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ അതുല്യമായ പ്രവചനം നാച്ചുറലി ഈ അടുത്ത കാലത്ത് അല്ലാതെ ആർക്കും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അല്ലാഹു അവന്റെ ദൂതന്റെ പ്രവചനം പുലരുന്നത് കാണാൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്.




Reference :


[1] Ibn Hibban, Hadith #6767.

[2] James Brundage, Law, Sex, and Christian Society in Medieval Europe, p. 182.

[3] Ibn Majah, Hadith #4019.

[4] Musnad Ahmad, Hadith #10191.

[5] Scott Gustafson, Altar of Wall Street: The Rituals, Myths, Theologies, Sacraments, and Mission of the Religion Known as the Modern Global Economy, p. 136.

[6] Al-Baladhuri, Futuh al-Buldan, p. 458.

[7] Musnad Ahmad, 1:407.

[8] “Bowling Alone: The Collapse and Revival of American Community” published in 2000 by professor Robert Putnam.

[9] Deborah Chambers, A Sociology of Family Life, pp. 55-56.

[10] “The family and community life of older people: social networks and social support in three urban areas” published in 2001 by professor Chris Phillipson.

[11] “Dictionary of Modern Written Arabic” by Hans Wehr.

[12] Sahih Muslim 157.

[13] Accessed on 25th July 2018:
https://www.natureasia.com/en/nmiddleeast/article/10.1038/nmiddleeast.2018.44