10.18.2019

മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങൾ (41-44)



ലൈംഗിക അധാർമികതയുടെ വ്യാപനം.
(Spread of Sexual Immorality)
________________________________


 ലൈംഗിക അധാർമികതകൾ
സമൂഹത്തിൽ നോർമലൈസ്ഡ് ചെയ്യപ്പെടുന്ന ഒരു കാലത്തെ കുറിച്ച് മുഹമ്മദ് നബി പ്രവചിച്ചു.


“കഴുതകൾ വ്യഭിചരിക്കുന്നതുപോലെ ജനങ്ങൾ പൊതുവഴിയിൽ പരസ്പരം വ്യഭിചരിക്കുന്നതുവരെ അന്ത്യനാൾ സംഭവവിക്കുന്നതല്ല ". [1]
നാം ഇന്ന് ജീവിക്കുന്നത് ടെലിവിഷൻ ഫിലിം, അഡ്വെർട്ടൈസ്‌മെൻറ്റ് എന്നിവയിൽ വ്യക്തമായ സെക്ഷ്വൽ ഇമേജറി ഉപയോഗിച്ച് ആക്രമിക്കപ്പെടുന്ന ഒരു ലോകത്താണ്. ഇന്റർനെറ്റിന്റെ വരവോടെ, ഏത് സമയത്തും ഏത് സ്ഥലത്തും അശ്ലീലസാഹിത്യം (pornography) എളുപ്പത്തിൽ ലഭ്യമാണ്.

പബ്ലിക്‌ പ്ലേസിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ജനങ്ങൾ ചില നാടുകളിൽ അറസ്റ്റിലാകുന്നു. അതിശയകരമെന്നു പറയട്ടെ, ഇസ്‌ലാം ദൂരവ്യാപകമായി എക്സ്പാന്റ് ചെയ്യുമെന്ന് മുഹമ്മദ് നബി പ്രവചിച്ചത് നാം മുൻലേഖനങ്ങളിൽ കണ്ടു. അതിനാൽ ഇസ്ലാമിക്‌ ശരീഅത് ലോ
ഇൻപ്ലിമെന്റ് ചെയ്യുന്ന ഒരു ലോകരാഷ്ട്ര വ്യവസ്ഥയിൽ അരാജകത്വം നിറഞ്ഞ കുത്തഴിഞ്ഞ ലൈംഗികതയുടേതായ ഈ അവസ്ഥ ഒരാളുടെ പ്രതീക്ഷക്കപ്പുറമാണ്. കാരണം ഒരു മതമെന്ന നിലയിൽ ഇസ്‌ലാം വിശുദ്ധിക്ക് (Modesty) വലിയ പ്രാധാന്യം നൽകുന്നു. പ്രലോഭനത്തിലേക്കും പാപത്തിലേക്കും വീഴാതിരിക്കാൻ പുരുഷന്മാരും സ്ത്രീകളും അപരിചിതരിൽ നിന്ന് അവരുടെ നോട്ടത്തെ പോലും താഴ്ത്തണമെന്നതാണ് ഇസ്ലാമിക അധ്യാപനം. അത് കൊണ്ട് തന്നെ ഇസ്‌ലാം വൈഡ്സ്പ്രെഡ് ആകുകയും പബ്ലിക്‌ സെക്ഷ്വൽ ഇമ്മൊറാലിറ്റി ക്രമാതീതമാകുകയും ചെയ്യുന്ന ഇന്നത്തെ ലോക യാഥാർത്ഥ്യം വാസ്തവത്തിൽ ഒരു തരം വിരോധാഭാസമാണ്. ഇത്തരമൊരു അവസ്ഥ ഒരാൾക്ക് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്.

മുഹമ്മദ് നബിയുടെ കാലത്ത് ജനങ്ങൾ പൊതുവെ ലജ്ജാശീലമുള്ളവരും വിശുദ്ധി കാത്ത് പോരുന്നവരുമായിരുന്നു എന്ന വസ്തുത നാം കൺസിഡർ ചെയ്യണം . ജൂതന്മാരും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും ഇത് ബാധകമായിരുന്നു.

നാലാം നൂറ്റാണ്ടിൽ വിജാതീയ റോമൻ സാമ്രാജ്യം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത് വഴി യൂറോപ്പിലുടനീളം ക്രൈസ്തവതയുടെ വ്യാപനമുണ്ടായതും കത്തോലിക്കാസഭ
പൊതു ധാർമ്മികതയുടെയും മാന്യതയുടെയും കാര്യത്തിൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതും വഴി മുഹമ്മദ് നബി ജനിക്കുന്നതിനു മുമ്പ് തന്നെ പാശ്ചാത്യ ലോകത്തിന്റെ ഭൂരിഭാഗവും യാഥാസ്ഥിതികരായി മാറിയിരുന്നു. മധ്യകാലഘട്ടത്തിൽ, കത്തോലിക്കാ സഭ ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂർവ്വം നിയന്ത്രിച്ചു.
സഭയിലെ സ്വാധീനമുള്ള പല അംഗങ്ങളും ലൈംഗികതയെയും മറ്റ് ആനന്ദകരമായ അനുഭവങ്ങളെയും ദാമ്പത്യത്തിന്റെ പരിധിക്കുള്ളിൽ തിന്മയായും പാപത്തിന്റെ ഉറവിടമായും കണ്ടു, ആ വൈവാഹിക ബന്ധങ്ങൾ ഒരു കുട്ടിയെ ഗർഭം ധരിക്കുന്നതിനായി വ്യക്തമായും ബോധപൂർവമായും നടപ്പിലാക്കുന്നില്ലെങ്കിൽ. [2]


ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലും ഒരു വലിയ പരിവർത്തനം സംഭവിച്ചു. പ്രീ-ഇസ്ലാമിക് അറേബ്യയിൽ, പൊതു നീചത്വം (public indecency) സാധാരണമായിരുന്നു. ഉദാഹരണത്തിന്, പേഗൻ അറബികൾ പരിപൂർണ്ണ നഗ്നരായി മത തീർത്ഥാടനങ്ങൾ നടത്താറുണ്ടായിരുന്നുവെന്ന് നമുക്കറിയാം. ഇതെല്ലാം അവസാനിച്ചത് ഇസ്‌ലാമിന്റെ വരവോടെയാണ്. ക്രിസ്ത്യാനിറ്റി, ഇസ്ലാം തുടങ്ങിയ അബ്രഹാമിക് മതങ്ങളുടെ വ്യാപനത്തിന്റെ ഫലമായി കിഴക്കും പടിഞ്ഞാറും വലിയതോതിൽ യാഥാസ്ഥിതിക ചിന്താഗതി (Conservative) ഉള്ളവരായിരുന്നതിനാൽ
വരാനിരിക്കുന്ന വ്യാപകമായ ലൈംഗിക അധാർമികതയെക്കുറിച്ചുള്ള (Wide spread sexual immorality) നബിയുടെ ഈ പ്രവചനം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ലോകത്തിന്റെ ധാർമികതയുടെ നിലവാരം വെച്ച് സംഭവ്യമല്ലാത്ത ഒന്നാണ്.


ലോകത്തിൽ നിലവിലെ സ്ഥിതി അഭൂതപൂർവമാണ്, മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരിക്കലും ലൈംഗിക അരാജകത്വം ഇത്രയും കുത്തഴിഞാ
തോതിൽ ഉണ്ടായിട്ടില്ല. മുഹമ്മദ് നബി പ്രവചിച്ചതുപോലെ അത് ഇപ്പോൾ ഒരു യാഥാർഥ്യമാണ്. വ്യാപകമായ ലൈംഗിക അധാർമികതയുടെ അനന്തരഫലങ്ങളെ (Consequences) കുറിച്ചും മുഹമ്മദ് നബി നമുക്ക് വിവരിച്ചു തന്നു എന്നതാണ് അത്ഭുതകരമായ മറ്റൊരു ഫാക്റ്റ്.
പ്രവാചകൻ പറഞ്ഞു :

" തങ്ങൾക്ക് മുമ്പുള്ള അവരുടെ പൂർവ്വികർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത രോഗങ്ങൾ തരണം ചെയ്യാതെ ലൈംഗിക വൈകൃതങ്ങൾ (sexual perversion) ഒരു സമൂഹത്തിൽ വ്യാപകമാവുകയും പരസ്യമാകുകയും ചെയ്യുന്നില്ല. "[3]

ഇത്തരത്തിൽ ഉള്ള ലൈംഗിക അധാർമികതകളുടെ വർദ്ധനവ് മുൻഗാമികൾ ആരും കേൾക്കാത്ത എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളുടെ ആവിർഭാവങ്ങളിലൂടെ നാം കണ്ടു കഴിഞ്ഞു. മുഹമ്മദ് നബി മുന്നറിയിപ്പ് നൽകിയതുപോലെ തന്നെ അവയും സംഭവിച്ചു.





ലോകം പലിശയിൽ മുങ്ങുന്നതിനെ സംബന്ധിച്ച പ്രവചനം
________________________________

പലിശ ഒരു നാളിൽ വൻതോതിൽ പ്രബലമാകുമെന്ന് മുഹമ്മദ് നബി പ്രവചിച്ചു. പലിശയെ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് പോലും അതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയില്ലാത്ത വിധം അത് ഡോമിനന്റ് ആകും.

മുഹമ്മദ്‌ നബി പറഞ്ഞു :

മനുഷ്യർ പലിശ തിന്നുന്ന ഒരു കാലം വരും. അവർ അദ്ദേഹത്തോട് ചോദിച്ചു:മുഴുവൻ ജനങ്ങളും അങ്ങനെയാകുമോ റസൂലേ? പ്രവാചകൻ പറഞ്ഞു: “അതിൽ നിന്ന് എടുക്കാത്തവന് അതിന്റെ പൊടിയെങ്കിലും പറ്റിചേരും ”[4]


ഇന്നത്തെ ലോക എക്കോണമിയുടെ അവസ്ഥയെ ഇത് വ്യക്തമായി വിവരിക്കുന്നു. മുഹമ്മദ് നബി പ്രവചിച്ചതുപോലെ, ആധുനിക ലോകത്ത് പലിശ കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഒഴിവാകൽ,
ഏറ്റവും കുറഞ്ഞ തോതിൽ എങ്കിലും അതുമായി കൂട്ടിമുട്ടാതെ വിർച്വലി ഇമ്പോസിബിൾ ആണ്. എത്ര പേർക്ക് പലിശ കടക്കാത്ത ബാങ്ക് അക്കൌണ്ടുകളുണ്ടെന്ന് ചിന്തിക്കുക.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നു, പലിശ അടിസ്ഥാനമാക്കിയുള്ള മോർട്ട്ഗേജ് വഴി മാത്രമേ ഒരു വീട് വാങ്ങാൻ കഴിയൂ. പലിശയുമായി നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാൻ ഒരാൾ എന്തൊക്കെ ചെയ്താലും നമ്മുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ കാര്യങ്ങളും അതിനാൽ സ്വാധീനിക്കപ്പെടുന്നു. ഒരു വണ്ടി വാങ്ങി അത് നിരത്തിൽ ഓടിക്കണം എങ്കിൽ പലിശയുമായി കൂട്ടിമുട്ടാതെ സാധ്യമല്ല.

ലോകത്തിലെ എല്ലാ രാജ്യങ്ങളും, സമ്പന്നരായി കണക്കാക്കപ്പെടുന്നവർ പോലും പലിശ ബേസ്ഡായ കടത്തിൽ മുങ്ങുന്നു. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക നിലവിൽ ട്രില്യൺ ഡോളർ കടവുമായി മല്ലിട്ടു കൊണ്ടിരിക്കുന്നു. സെൻട്രൽ ബാങ്കുകൾ നമ്മുടെ പണത്തിന്റെ പർച്ചെസിങ് പവറിനെ സ്വാധീനിക്കുന്നു, പലിശയധിഷ്ടിതമായ സാമ്പത്തിക കടത്തിൽ വിൽക്കൽ വാങ്ങലുകളുടെ വ്യാപകമായ സമ്പ്രദായം കാരണം 2008 ൽ ലോക സാമ്പത്തിക വ്യവസ്ഥ ആഗോള തകർച്ചയ്ക്ക് വിധേയമായി ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഒരു വൻ ദുരന്തമാണിത്. അതിന്റെ അനന്തരഫലങ്ങൾ വരും തലമുറകൾക്കും അനുഭവപ്പെടും.


മുഹമ്മദ് നബിയുടെ പ്രവചനത്തെ അതിശയകരമാക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിന്റെ സാമ്പത്തിക സ്ഥിതി ചരിത്രത്തിൽ സവിശേഷമാണ് എന്നതാണ്. മുഹമ്മദ്‌ നബിയുടെ കാലത്ത്‌ സ്വർണം, വെള്ളി നാണയങ്ങൾ പോലുള്ള അന്തർലീന മൂല്യമുള്ള ക്രയവസ്തുക്കൾ (Commodities) അടിസ്ഥാനമാക്കിയായിരുന്നു ധനകാര്യം.

ചരിത്രത്തിലുടനീളം കറൻസിയുടെ ഏറ്റവും സാധാരണമായ രൂപമായി സ്വർണ്ണവും വെള്ളിയും ഉപയോഗിക്കുന്നു. സ്പാനിഷ്, ഫ്രഞ്ച് പോലുള്ള പല ഭാഷകളിലും Silver (വെള്ളി) എന്ന വാക്ക് ഇപ്പോഴും Money എന്ന വാക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പേപ്പർ മണി
വന്നിട്ട് പോലും ഇന്നും സ്വർണ്ണത്തെയും വെള്ളിയെയും ആശ്രയിക്കുന്നു. തുടക്കത്തിൽ, പേപ്പർ മണിക്ക് സ്വൊർണവും വെള്ളിയും ബാക്കപ്പ് വേണമായിരുന്നു. ആളുകളുടെ കൈവശമുള്ള ഓരോ പേപ്പർ നോട്ടും ആവശ്യാനുസരണം ബാങ്കിൽ സ്വർണ്ണത്തിനായി റിഡീം ചെയ്യാം.

1933 ൽ അമേരിക്ക ലോക ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡ് സിസ്റ്റം ഉപേക്ഷിച്ചു, നിലവിലുള്ള ലോക നാണയ സംവിധാനം (World Monetary system) അവസാനിപ്പിച്ചു. ആളുകൾ കയ്യിൽ കരുതിയിരുന്ന പേപ്പർ മണിക്ക് ഇനി സ്വർണ്ണത്തിന്റെ പിന്തുണയില്ല. ഈ പുതിയ ആഗോള പണ സമ്പ്രദായത്തിൽ, ഗവൺമെന്റുകൾ പറഞ്ഞാലേ പണത്തിനു മൂല്യമുള്ളു. സ്വർണ്ണവും വെള്ളിയും പോലെയല്ല, ആധുനിക കടലാസ് പണം അന്തർലീനമാണ്. തൽഫലമായി, സ്വർണ്ണത്തിന്റെ കരുതൽ ശേഖരവുമായി ബന്ധിപ്പിക്കുന്നതിനുള്ള നിയന്ത്രണം ഇനിമേൽ ഇല്ലാത്തതിനാൽ ബാങ്കുകൾക്ക് അവർ ആഗ്രഹിക്കുന്നത്ര പണം അച്ചടിക്കാൻ കഴിയുന്ന ഒരു സംവിധാനമുണ്ട്. നിലവിലെ സമ്പ്രദായത്തിൽ പണം അക്ഷരാർത്ഥത്തിൽ ശൂന്യതയിൽ നിന്ന് സംയോജിപ്പിച്ചിരിക്കുന്നു. ബാങ്കുകൾക്ക് ഇപ്പോൾ ആവശ്യാനുസരണം പണം അച്ചടിക്കാൻ കഴിയുമെന്നതിനാൽ, അവർക്ക് കൂടുതൽ പണം കടം കൊടുക്കാൻ കഴിയുമെന്നാണ് ഇത് അർത്ഥമാക്കുന്നത്, ഇത് കൂടുതൽ പലിശയിലധിഷ്ടിതമായ കടം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു.

നമ്മുടെ മുഴുവൻ സമ്പദ്-വ്യവസ്ഥയും ഇപ്പോൾ നിലനിൽക്കുന്നത് കടത്തിന്റെ (Debt) അടിസ്ഥാനത്തിലായതിനാൽ ധനപരമായി താറുമാറായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പഴയ സമ്പ്രദായത്തിൽ പണത്തിന് സ്വാഭാവിക ക്രമമുണ്ട്, കാരണം വിലയേറിയ ലോഹങ്ങളുടെ വിതരണത്തിനും ആവശ്യകതയ്ക്കും അനുസൃതമായി അതിന്റെ മൂല്യം വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നു. എന്നാൽ നിലവിലെ സമ്പ്രദായത്തിൽ, ബാങ്കുകൾക്ക് അവർ ആഗ്രഹിക്കുന്നത്ര പേപ്പർ മണി ഉത്പാദിപ്പിക്കാൻ കഴിയും, അതിനാൽ ഈ രൂപത്തിലുള്ള പണം പൂർണ്ണമായും ഇലാസ്തികവും ഫ്ലെക്സിബിളുമാണ്. ചുരുക്കത്തിൽ, ആധുനിക ധനകാര്യം ചരിത്രത്തിൽ സവിശേഷമായ ഒരു കടവും പലിശയും അടിസ്ഥാനമാക്കിയ സംവിധാനമാണ്.
അന്തർലീന മൂല്യമില്ലാത്ത കടലാസ് പണത്തിന്റെ ഉപയോഗവും അതിൻറെ ഫലമായുണ്ടായ വൻ കടവും പലിശയും ആധുനിക ധനകാര്യത്തിൽ ഒരു വൻ പ്രതിഭാസമാണ്.

1,400 വർഷങ്ങൾക്ക് മുമ്പ് ഒരു കള്ളപ്രവാചകന് പറയാൻ കഴിയുന്ന ഒന്നല്ല ഇത്. ഏഴാം നൂറ്റാണ്ടിലെ അറേബ്യയിൽ പലിശ എന്ന സങ്കൽപ്പം നിലവിലില്ലായിരുന്നുവെന്ന് നാം പറയുന്നില്ല, എന്നാൽ ജനങ്ങളെ അതിൽ ഇടപെഴകുന്നതിൽ നിന്ന് വിശുദ്ധ ഖുർആൻ കർശനമായി വിലക്കിയിരുന്നു എന്ന് നമുക്കറിയാം. ( Surah 2:275).

മാത്രമല്ല, ക്രൈസ്തവ ലോകത്തും പലിശ സമ്പ്രദായം നിരോധിച്ചിരിന്നു. റോമൻ കത്തോലിക്കാ സഭ നാലാം നൂറ്റാണ്ടോടെ പുരോഹിതന്മാർ പലിശ സ്വീകരിക്കുന്നത് നിരോധിച്ചു. അഞ്ചാം നൂറ്റാണ്ടിൽ അവർ സാധാരണക്കാർക്കും അത് വിലക്കി. എട്ടാം നൂറ്റാണ്ടിൽ ഇത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കപ്പെട്ടു [5].

അതിനാൽ പലിശ ലോകത്ത് ആധിപത്യം സ്ഥാപിക്കുമെന്ന മുഹമ്മദ് നബിയുടെ പ്രവചനം ഒരു തരത്തിലും കണക്കുകൂട്ടാൻ കഴിയുന്ന ഒരു നിഗമനമായിരുന്നില്ല. പലിശ കർശനമായി വിലക്കുന്ന ഇസ്‌ലാം ലോക മതങ്ങളിൽ ആധിപത്യം സ്ഥാപിക്കുമെന്നും കിഴക്കും പടിഞ്ഞാറും അത് എക്സ്പാൻഡ് ചെയ്യുമെന്നും മുഹമ്മദ് നബി പ്രവചിച്ചിരുന്നതിനാൽ വാസ്തവത്തിൽ ഇത് അദ്ദേഹത്തിന്റെ അനുയായികൾക്ക് കൂടുതൽ വിചിത്രമായി തോന്നിയിരിക്കണം. അവരുടെ സ്ഥാനത്തു നമ്മൾ ആയിരുന്നു എങ്കിൽ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടിയെനെ.

എന്നാൽ നബിയുടെ വാക്കുകൾ പ്രവാചകന്റെ അനുയായികൾ മനഃപാഠമാക്കുകയും അത് വരും തലമുറകളിലേക്ക് കൈമാറുകയും ചെയ്തു എന്ന വസ്തുത, നബി പറഞ്ഞ കാര്യങ്ങളിൽ അവർക്ക് ഉണ്ടായിരുന്ന സമ്പൂർണ വിശ്വാസത്തിന്റെയും സത്യസന്ധതയുടെയും തെളിവാണ്.
പ്രത്യക്ഷമായി അവരുടെ ബുദ്ധിക്ക് അസംഭവ്യമായിട്ട് പോലും ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അവർ വിശ്വസിച്ചു.



സാമൂഹ്യബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളെ പറ്റിയും എഴുത്ത് വ്യാപിക്കുന്നതിനെ സംബന്ധിച്ചുമുള്ള പ്രവചനം
_________________________________


ഇന്ന് ആധുനിക യുഗത്തിൽ ലഭ്യമായ ധാരാളം പുസ്തകങ്ങൾ നമ്മളിൽ പലരും നിസ്സാരമായി കാണുന്നു. എന്നാൽ ചരിത്രത്തിൽ ബഹുഭൂരിപക്ഷം ആളുകളും ഒരു പുസ്തകം പോലും അവരുടെ കയ്യിൽ പിടിച്ചിട്ടില്ല. മിക്ക ആളുകളും നിരക്ഷരരായിരുന്നതിനാൽ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഒരു കാരണം, അതിനാൽ പുസ്തകങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടായിരുന്നില്ല
മറ്റൊരു കാരണം ലഭ്യതക്കുറവാണ് (Scarcity). ഓരോ പകർപ്പും കൈകൊണ്ട് എഴുതേണ്ടതിനാൽ പുസ്തകങ്ങൾ നിർമ്മിക്കൽ പ്രയാസകരവും ചെലവേറിയതുമായിരുന്നു. മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗത്തിനും ഇത് ഒരു മാനദണ്ഡമാണ്, ഏഴാം നൂറ്റാണ്ടിലെ അറേബ്യയും വ്യത്യസ്തമല്ല. വളരെ കുറച്ചുപേർക്ക് മാത്രം വായിക്കാനോ എഴുതാനോ കഴിയുന്ന ഒരു സമൂഹത്തിലാണ് മുഹമ്മദ് നബി ജനിച്ചത്. പടിഞ്ഞാറൻ സൗദി അറേബ്യയിലെ അദ്ദേഹത്തിന്റെ ലൊക്കാലിറ്റിയിൽ സാക്ഷരരായ ആളുകളുടെ എണ്ണം പതിനേഴ് കവിയുന്നില്ലെന്നാണ് കണക്കാക്കപ്പെടുന്നത് [6].

മുഹമ്മദ് നബിക്ക് തന്നെ വായിക്കാനോ എഴുതാനോ കഴിഞ്ഞില്ല. ഒരു പുസ്തകങ്ങളുമില്ലാത്ത സമൂഹങ്ങളും ഉണ്ടായിരുന്നു, അവർക്ക് വാമൊഴി ഭാഷ മാത്രമുള്ളതിനാൽ അവർ ഒന്നും എഴുതിയില്ല.
ഈ പശ്ചാത്തലത്തിൽ, മനുഷ്യവർഗത്തിൽ എഴുത്ത് പ്രചാരത്തിലാകുന്ന നാളുകളെ പറ്റി മുഹമ്മദ് നബി പ്രവചിച്ചു:


"അന്ത്യനാളിന് മുന്നോടിയായി ജനങ്ങൾ പരിചയമുള്ളവരെ മാത്രം അഭിവാദ്യം ചെയ്യുന്ന കാലം വരും. അന്നാളിൽ കച്ചവടം/വാണിജ്യം/വ്യവസായം (Trade) വളരെ വ്യാപകമാവുകയും, സ്ത്രീ തന്റെ ഭർത്താവിനെ കച്ചവടത്തിൽ സഹായിക്കുകയും ചെയ്യും. രക്തബന്ധം വിച്ഛേദിക്കപ്പെടും;
ജനങ്ങൾ കള്ളസാക്ഷി പറയുകയും യഥാർത്ഥ സാക്ഷ്യം മറയ്ക്കുകയും ചെയ്യും. പേന (എഴുത്ത്) അന്ന് വ്യാപകമാകും. [7]



മുഹമ്മദ് നബിയുടെ വചനങ്ങൾ വാസ്തവത്തിൽ കൃത്യമായ പ്രവചനങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
ആധുനിക കാലത്തെ ജനസാന്ദ്രതയുള്ള നഗരങ്ങളുടെ വരവോടെ “ആളുകൾ തങ്ങൾക്ക് അറിയാവുന്നവരെ മാത്രമേ അഭിവാദ്യം ചെയ്യുകയുള്ളൂ” എന്ന പ്രവചനം പൂർത്തീകരിക്കപ്പെട്ടു. ആളുകൾ അയൽവാസികളോട് സംസാരിക്കാതിരിക്കുന്നത് സാധാരണമാണ്. ആരാണ് തന്റെ തൊട്ടടുത്ത വീട്ടിൽ/ഫ്ലാറ്റ് മുറിയിൽ എന്ന് പോലും അറിയാത്ത തരത്തിൽ അപരിചിതത്വം കടന്നുകൂടി. [8].

“ഒരു സ്ത്രീ തന്റെ ഭർത്താവിനെ തന്റെ കച്ചവടത്തിൽ സഹായിക്കും” എന്ന പ്രവചനം സ്ത്രീകൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നതിലൂടെ പൂർത്തീകരിക്കപ്പെട്ടു. പ്രത്യേകിച്ച് പാശ്ചാത്യ സമൂഹങ്ങളിൽ [9].

പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ തകർച്ചയിലൂടെ “രക്തബന്ധം വിച്ഛേദിക്കപ്പെടും” എന്ന പ്രവചനം പൂർത്തീകരിക്കപ്പെട്ടു.. സമൂഹത്തിന്റെ കെട്ടുറപ്പായിരുന്ന അത്തരം മൂല്യങ്ങൾ ഇപ്പോൾ തകർന്നിരിക്കുന്നു [10].

അതിന്റെ ഒരു ലക്ഷണമാണ് വൃദ്ധരായ മാതാപിതാക്കളെ പാർപ്പിക്കാൻ നഗരങ്ങളിൽ ഉയർന്നു പൊങ്ങുന്ന ഓൾഡ് ഏജ് ഹോമുകൾ. അവിടെ പാർപ്പിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം വര്ധിക്കുന്നു.

സാമൂഹിക മൂല്യങ്ങളുടെ (Community values) തകർച്ചയും പ്രചനത്തിന്റെ പൂർത്തീകരണമാണ്.
അതിന്റെ ഒരു ലക്ഷണം ലിബറലിസത്തിന്റെ ആഗോള ഫിലോസഫിയാണ്. അത് ആധുനിക ലോകത്തിൽ ഭൂരിപക്ഷത്തെയും തകർക്കുന്നു. വ്യക്തിയാണ് സർവ്വപ്രധാനമെന്ന രീതിയിലുള്ള Individualism ത്തെയും ഒരു സമുദായത്തിന്റെ അവകാശങ്ങൾക്ക് മേലുള്ള വ്യക്തിഗത അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഫിലോസഫിയാണത്.


അവസാനമായി,
“പേന (എഴുത്ത്) വ്യാപകമാകും ” എന്ന പ്രവചനം കൂടി വിശദമായി പരിശോധിക്കാം. ഇവിടെ മുഹമ്മദ്‌ നബി പേനയെ സൂചിപ്പിക്കാൻ ഉപയോഗിച്ച അറബി പദം ‘ഖലം’ ആണ്‌, ആ പദം എഴുത്തിന്റെ വിശാലമായ അർ‌ത്ഥത്തെ അല്ലെങ്കിൽ‌ പൊതുവായി എഴുതിയിരിക്കുന്ന എന്തിനെയും ഉൾക്കൊള്ളുന്ന ഒന്നാണ് [11].

ഇത് ഇന്നത്തെ നമ്മുടെ ലോകത്തെ തികച്ചും വിവരിക്കുന്നു. ഇന്ന് ആളുകൾക്ക് വായിക്കാനും എഴുതാനും ഒരു മാനദണ്ഡമുണ്ട്, കൂടാതെ ധാരാളം പുസ്തകങ്ങളും പത്രങ്ങളും മാസികകളും ഉണ്ട്. മുഹമ്മദ് നബിയുടെ പ്രവചനത്തിനു 800 വർഷങ്ങൾക്ക് ശേഷം നടന്ന അച്ചടി പോലുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ സാങ്കേതിക മുന്നേറ്റങ്ങൾ
ഇത് വ്യാപകമാക്കി. ചരിത്രത്തിൽ ആദ്യമായി, written materials വലിയ ക്വോണ്ടിറ്റിയിൽ നിർമ്മിക്കാൻ കഴിഞ്ഞു. പുസ്തക ഉൽ‌പാദനത്തിന്റെ വർദ്ധിച്ച കാര്യക്ഷമത പുസ്തക ഉപഭോഗത്തിൽ വർദ്ധനവുണ്ടാക്കുകയും ചെയ്തു. ഇന്റർനെറ്റിന്റെ വരവോടെ, എഴുത്ത് കൂടുതൽ വ്യാപമായി.
കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉള്ള ആർക്കും ഇപ്പോൾ ഒരു ഫിംഗർ ക്ലിക്കുചെയ്ത് ദശലക്ഷക്കണക്കിന് പുസ്തകങ്ങളുടെ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. വായിക്കാനോ എഴുതാനോ കഴിയാത്ത മുഹമ്മദ് നബി വായനയുടെയും എഴുത്തിന്റെയും വ്യാപനത്തെക്കുറിച്ച് പ്രവചിച്ചത് കൃത്യമായി പുലർന്നു കഴിഞ്ഞു.



അറേബ്യൻ മരുഭൂമികളിൽ പച്ചപ്പ് നിറയുന്നത് സംബന്ധിച്ച പ്രവചനം
_________________________________



അറബികളുടെ നാടുകളുടെ അവസ്ഥയെക്കുറിച്ച് മുഹമ്മദ് നബി ഒരു പ്രവചനം നടത്തി:

" അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിതീരുന്നത് വരെ അന്ത്യനാൾ സംഭവിക്കുന്നതല്ല.
[12]

ഈ പ്രസ്താവന അറേബ്യയുടെ വിശാലമായ Dry Desert Environment ന്റെ പച്ചപ്പിലേക്ക് വിരൽചൂണ്ടുന്നു. 1986 വരെ ഈ പ്രദേശത്ത് കാർഷിക പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, കഴിഞ്ഞ 30 വർഷമായി ഈ മരുഭൂമികൾ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുണ്ടാകുന്നു. സെന്റർ പിവറ്റ് ഇറിഗേഷൻ പോലുള്ള സാങ്കേതിക വിദ്യകൾക്ക് ആണ് അതിന്റെ ക്രെഡിറ്റ്‌. ആഴത്തിലുള്ള ഭൂഗർഭ കരുതൽ ശേഖരങ്ങളിൽ (Underground reserves) നിന്ന് ജലം ഉപരിതലത്തിലേക്ക് പമ്പ് ചെയ്യുന്ന പ്രക്രിയയാണിത്, അവയിൽ ചിലത് 20,000 വർഷം മുമ്പുള്ള അവസാന Ice age മുതലുള്ളതാണ്. ഈ ഫോസിൽ ജലം (Fossil water) വലിയ ഫീഡുകൾ വഴി വിതരണം ചെയ്യുകയും ഗ്രീൻ ഇറിഗേറ്റഡ് സസ്യങ്ങളുടെ വൃത്തങ്ങളിൽ കലാശിക്കുകയും ചെയ്യുന്നു. ഇത്തരം ഇറിഗേറ്റഡ് ക്രോപ്പ് സർക്കിളുകളുടെ ഡയമീറ്റർ ഏകദേശം നൂറു മീറ്റർ മുതൽ 3 കിലോമീറ്റർ (1.9 മൈൽ) വരെ വീതിയുള്ളതാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ
(International Space station) ബഹിരാകാശയാത്രികർ എടുത്ത
വടക്കൻ സൗദി അറേബ്യയിലെ തരിശായ മരുഭൂമിയുടെ നടുവിൽ വാധീ അസ്-സിർഹാൻ തടത്തിലെ സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ പാടങ്ങളുടെ ഫോട്ടോസ് കാണുക.


ഏഴാം നൂറ്റാണ്ടിലെ സൗദി അറേബ്യയിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ സ്ഥാനത്ത്
നിങ്ങൾ നിങ്ങളെ സങ്കൽപ്പിക്കുക. പ്രതിവർഷം ശരാശരി 10 മുതൽ 20 സെന്റീമീറ്റർ വരെ മാത്രം മഴ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിപുലമായ മണലും ചരൽ മരുഭൂമികളും ഈ പ്രദേശത്താണ്.
സാന്ദർഭികമായി പറഞ്ഞാൽ,
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ചില ഭാഗങ്ങളിൽ പ്രതിവർഷം ശരാശരി നാനൂറ് സെന്റീമീറ്ററിലധികം മഴയുണ്ട്. ഇത്രയും കഠിനമായ അന്തരീക്ഷത്തിൽ വസിക്കുന്ന ഒരാൾക്ക്, ആ പ്രദേശങ്ങളിൽ ധാരാളം ജലവിതരണവും സമൃദ്ധമായ വിളകളും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കാൻ കഴിയുമോ?

അത്തരമൊരു കടോരമായ പ്രവചനം നടത്തിക്കൊണ്ട് മുഹമ്മദിന് ഒന്നും നേടാൻ ഇല്ല. മാത്രമല്ല ഇത് നിസാര കാര്യമല്ല, കാരണം ഒരു പ്രവാചകനെന്ന നിലയിൽ അദ്ദേഹത്തെ പരിഹസിക്കാനും ദുർബലപ്പെടുത്താനും ശത്രുക്കൾക്ക് ഇതിനും വലിയ അവസരമില്ല. അദ്ദേഹം ഒരു കള്ളപ്രവാചകൻ ആയിരുന്നില്ല... കൃത്യമായ ദൈവിക സോഴ്സുകളിൽ നിന്ന് ആണ് അദ്ദേഹം സംസാരിച്ചിരുന്നത് എന്ന് ഒരിക്കൽ കൂടി ഇവിടെ പ്രകടമാകുന്നു.
ഒരു കള്ളപ്രവാചകൻ ഒരിക്കലും ഇത്തരമൊരു പ്രവചനം ജനമധ്യത്തിൽ അവതരിപ്പിക്കില്ല. അവതരിപ്പിച്ചാൽ തന്നെ അത് ഇത് പോലെ പുലരുകയും ഇല്ല.

പ്രവാചകൻ സത്യം വിളിച്ചു പറയുന്നതിൽ ജനങ്ങളുടെ ആക്ഷേപങ്ങളെ
ഭയപ്പെട്ടിരുന്നില്ല. കാരണം അദ്ദേഹം തന്റെ
മനോവിലാസങ്ങളല്ല സംസാരിച്ചത്.
ഇത് തന്റെ ജീവിത കാലത്തു എന്തായാലും സംഭവിക്കേണ്ട ഒന്നല്ല എന്നതിനാൽ ഇത് തുറന്നു പറയുന്നത് കൊണ്ടു തന്റെ ജനതക്ക് ഒരു അത്ഭുതം അത് സമ്മാനിക്കുന്നില്ല എന്നും ആകെ കിട്ടാൻ പോകുന്നത് കുറെ പരിഹാസമായിരിക്കും എന്നും നല്ല ഉറച്ച ബോധ്യമുണ്ടായിട്ടും അദ്ദേഹം ഇത് വെളിപ്പെടുത്തി. ഇത് ഒരു കള്ളപ്രവാചകന് ഇത് സാധ്യമല്ല. നമ്മെ പോലുള്ള വരും തലമുറകൾക്ക് വേണ്ടി അദ്ദേഹത്തിന് ഇത് വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു.

ഇന്ന് ഈ പ്രവചനം നമ്മുടെ കൺമുമ്പിൽ ചുരുളഴിയുകയാണ്. മരുഭൂമിയിലെ മണലിനടിയിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന പുരാതന ജലസംഭരണികൾക്കും ജലസേചന സാങ്കേതികവിദ്യയിലെ ആധുനിക മുന്നേറ്റങ്ങൾക്കും നന്ദി. 1,400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബിക്ക്
മനുഷ്യബുദ്ധിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു സാങ്കേതികവിദ്യയാണിത്.


ഈ പ്രവചനത്തിൽ വിദൂര ഭാവിയെ കുറിച്ച് മാത്രമല്ല പ്രവാചകനും നൂറ്റാണ്ട്കൾക്ക് മുൻപ് കഴിഞ്ഞു പോയ ഭൂതകാലത്തിലേക്കും സൂചനകൾ നീളുന്നു...

അദ്ദേഹത്തിന്റെ മേൽ പ്രവചനത്തിലെ വരികൾ ശ്രദ്ധിക്കുക :

" അറബികളുടെ നാടുകൾ വീണ്ടും പുൽമേടുകളും നദികളും ആയിത്തീരുന്നത് വരെ"

ഇവിടെ വചനത്തിൽ “വീണ്ടും” എന്ന് പറയുന്നതിലൂടെ, അവരുടെ ചരിത്രത്തിലെ ഒരു ഘട്ടത്തിൽ, മരുഭൂമികൾ സസ്യജാലങ്ങളും ജീവനും കൊണ്ട് സമൃദ്ധമായിരുന്നുവെന്നും അവർ ഈ പഴയ അവസ്ഥയിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.


അറേബ്യൻ ഉപദ്വീപിൽ പുരാതന കാലത്ത് പുൽമേടുകളും നദികളും നിറഞ്ഞിരുന്നുവെന്ന് ഭൂമിശാസ്ത്രജ്ഞർക്ക് ഇപ്പോൾ അറിയാം. ആധുനിക പുരാവസ്തു കണ്ടെത്തലുകൾ (Modern Archaeological disoveries) ഇത് സ്ഥിരീകരിക്കുന്ന നിരവധി ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.
Michael Petraglia, ഹ്യൂമൻ എവല്യൂഷൻ ആന്റ് പ്രീഹിസ്റ്ററി വിഭാഗം പ്രൊഫസറും ,
സെന്റർ ഫോർ ഏഷ്യൻ ആർക്കിയോളജി, ആർട്ട് ആൻഡ് കൾച്ചർ, സ്കൂൾ ഓഫ് ആർക്കിയോളജി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ സീനിയർ റിസർച്ച് ഫെലോയും കോ- ഡയറക്ടറുമാണ്. അദ്ദേഹത്തോട് ചോദിക്കപ്പെട്ടു:


സൗദി അറേബ്യയുടെ പുരാതന പരിസ്ഥിതിയെക്കുറിച്ച് ടീം എന്താണ് കണ്ടെത്തിയത്?”
അദ്ദേഹം മറുപടി പറഞ്ഞു:

" ഞങ്ങൾ ആദ്യം ചെയ്തത് റിമോട്ട് സെൻസിംഗ് ആയിരുന്നു. ഉദാഹരണത്തിന് ഞങ്ങൾ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചു, സൗദി അറേബ്യയെ ഭേദിച്ച (Criss-cross) ആയിരക്കണക്കിന് പുരാതന നദികൾ അക്ഷരാർത്ഥത്തിൽ ഉണ്ടെന്ന് കണ്ടെത്തി. 10,000 പുരാതന തടാകങ്ങളും ഞങ്ങൾ ഇപ്പോൾ കണക്കാക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അത്ഭുതകരമായ കാര്യം ഫോസിൽ കണ്ടെത്തലുകളാണ്. അറേബ്യയിലേക്ക് കുടിയേറാൻ സാധ്യതയുള്ള മൃഗങ്ങളെക്കുറിച്ച് അവ ചിലത് പറയുന്നു. ഞങ്ങളുടെ കയ്യിൽ ആനകളുടെ ഫോസിലുകൾ ഉണ്ട്; ഇവ ഭീമാകാരമായ ജീവികളായിരുന്നു, ആഫ്രിക്കൻ ആനയേക്കാൾ വളരെ വലുതാണ്. അതിശയകരമെന്നു പറയട്ടെ, ഞങ്ങളുടെ പക്കൽ ഹിപ്പോകളും ഉണ്ട്. ഈ കണ്ടെത്തലുകൾ അവിടം എത്ര നനവുള്ളതാണെന്ന് നിങ്ങളോട് പറയും. കാരണം വരണ്ടതും ഉണങ്ങിയതുമായ സാഹചര്യങ്ങളിൽ ഹിപ്പോകൾക്ക് അതിജീവിക്കാൻ കഴിയില്ല. അവക്ക് നിലനിൽക്കണം എങ്കിൽ പരിസ്ഥിതി പച്ചയായിരിക്കണം. അതിനാൽ, അറേബ്യയിലുടനീളം ധാരാളം തടാകങ്ങളും നദികളും ഉണ്ടായിരുന്നു, ഈ മൃഗങ്ങൾക്ക് കഴിക്കാൻ ധാരാളം പുല്ലുകൾ സസ്യജാലങ്ങളുണ്ടായിരുന്നു." [13]


അതിനാൽ ഈ പ്രവചനം ഭാവിയിൽ അറേബ്യയുടെ ഹരിതവൽക്കരണം കൃത്യമായി പ്രവചിക്കുക മാത്രമല്ല, ആധുനിക പുരാവസ്തു കണ്ടെത്തലുകൾക്കും അറേബ്യയുടെ പുരാതനമായി ഇസ്‌ലാമിന് മുമ്പുള്ള ഭൂതകാലത്തെക്കുറിച്ചുള്ള നിഗമനങ്ങൾക്കും അനുസൃതമായി കാര്യങ്ങൾ ചെന്നെത്തുന്നു.

മുഹമ്മദ്‌ നബി ഒരു കള്ളപ്രവാചകൻ ആയിരുന്നു എങ്കിൽ ഈ പ്രവചനത്തിൽ തെറ്റുപറ്റാൻ നിരവധി മാർഗങ്ങളുണ്ട്, ഉദാഹരണത്തിന്, “ദൈവം ആദ്യമായി അറേബ്യയെ പച്ചപ്പും നദികളും കൊണ്ട് അനുഗ്രഹിക്കും” എന്ന് അദ്ദേഹത്തിന് അവകാശപ്പെടാമായിരുന്നു. അല്ലെങ്കിൽ, “അറേബ്യ എല്ലായ്പ്പോഴും വരണ്ടതും വന്ധ്യവുമായി തുടരും”
എന്നിങ്ങനെ അന്നത്തെ ആളുകൾക്ക് കൂടുതൽ യുക്തിസഹമായി തോന്നുന്ന അവകാശവാദങ്ങൾ ഉന്നയിക്കാമായിരുന്നു. പക്ഷേ അതൊന്നും ഉണ്ടായില്ല. അന്ന് അദ്ദേഹത്തെ ആളുകൾ പരിഹസിച്ചിരിക്കാം... അതിനു ശേഷവും അനവധി മുസ്‌ലിങ്ങളും അമുസ്ലിങ്ങളും ആയ ആളുകൾ ഈ ഹദീസിനെ യുക്തിസഹമല്ല എന്ന് പറഞ്ഞു തള്ളികളഞ്ഞിരിക്കാം.

അറേബ്യയുടെ ഭൂമിശാസ്ത്രത്തിന്റെ ചരിത്രവും ഭാവിയും കണ്ടെത്താൻ സഹായിച്ച ആധുനിക സാങ്കേതികവിദ്യയിലേക്ക് അദ്ദേഹമോ ആ കാലഘട്ടത്തിലെ ജനതയൊ പ്രവേശിച്ചിട്ടില്ലാത്തതിനാൽ ഭൂതകാലത്തെയും ഭാവിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഈ അതുല്യമായ പ്രവചനം നാച്ചുറലി ഈ അടുത്ത കാലത്ത് അല്ലാതെ ആർക്കും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അല്ലാഹു അവന്റെ ദൂതന്റെ പ്രവചനം പുലരുന്നത് കാണാൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്.




Reference :


[1] Ibn Hibban, Hadith #6767.

[2] James Brundage, Law, Sex, and Christian Society in Medieval Europe, p. 182.

[3] Ibn Majah, Hadith #4019.

[4] Musnad Ahmad, Hadith #10191.

[5] Scott Gustafson, Altar of Wall Street: The Rituals, Myths, Theologies, Sacraments, and Mission of the Religion Known as the Modern Global Economy, p. 136.

[6] Al-Baladhuri, Futuh al-Buldan, p. 458.

[7] Musnad Ahmad, 1:407.

[8] “Bowling Alone: The Collapse and Revival of American Community” published in 2000 by professor Robert Putnam.

[9] Deborah Chambers, A Sociology of Family Life, pp. 55-56.

[10] “The family and community life of older people: social networks and social support in three urban areas” published in 2001 by professor Chris Phillipson.

[11] “Dictionary of Modern Written Arabic” by Hans Wehr.

[12] Sahih Muslim 157.

[13] Accessed on 25th July 2018:
https://www.natureasia.com/en/nmiddleeast/article/10.1038/nmiddleeast.2018.44












No comments:

Post a Comment