4.11.2020

കൊറോണ വൈറസ് / കോവിഡ് 19 ന്റെ വെളിച്ചത്തിൽ നമുക്ക് ഉള്ള ചരിത്ര പാഠം 

*بسم الله الرحمن الرحيم*




കൊറോണ വൈറസ് / കോവിഡ് 19 ന്റെ വെളിച്ചത്തിൽ നമുക്ക് ഉള്ള ചരിത്ര പാഠം
(1441 H/ 2020 CE)


- ആയിരം വർഷങ്ങൾക്ക് മുൻപ് മസ്ജിദുകൾ അടച്ചപ്പോൾ ( 448 H/1056 CE)

ഹിജ്‌റ 448 ൽ ഉണ്ടായ കഠിനമായ ക്ഷാമത്തെ കുറിച്ച് ഇമാം ദഹബി, ഇബ്നു കഥീർ, ഇബ്നുൽ അഥീർ,ഇബ്നുൽ ജൗസി (Ra) എന്നിവർ വിവരിക്കുന്നുണ്ട്. നിരവധി മരണങ്ങൾക്ക് ക്ഷാമം വഴി തെളിച്ചു. മൃതശരീരങ്ങൾ കബറടക്കാൻ കഴിയാത്ത വിധം മരണനിരക്ക് അധികരിക്കുകയും അങ്ങനെ അത് ഒരു മഹാ പകർച്ച വ്യാധിയുടെ പുറപ്പാടിന്‌ കാരണമാകുകയും ചെയ്തു. ഈജിപ്ത്, അന്തലൂസിയ (സ്‌പെയിൻ) ഇറാഖ് എന്നിവിടങ്ങളിലേക്ക് അത് വ്യാപിച്ചു..

മരണം അധികരിച്ചപ്പോൾ അത് മസ്ജിദുകൾ അടച്ചു പൂട്ടാൻ കാരണമായി ഹജ്ജ് കർമ്മങ്ങൾ പോലും നിർത്തി വെക്കപ്പെട്ടു...

മരണം വർധിച്ചപ്പോൾ ആളുകളെ ഖബ്ർ അടക്കാൻ ജനങ്ങൾക്ക് കഴിയാതെ വന്നു, പള്ളികൾ അടഞ്ഞു കിടന്നു..

ആ വർഷത്തെ അവസ്ഥ എത്രത്തോളം നിരാശാജനകമായിരുന്നുവെന്ന് ഇമാം ദഹബിയും ഇബ്നുൽ ജൗസിയും വിവരിക്കുന്നു :


  1. വിലക്കയറ്റം - വില കുതിച്ചുയർന്നു. (4 കോഴികൾക്ക് ഒരു ഗോൾഡ് ദിനാർ നൽകേണ്ട അവസ്ഥ) 
  2. മരണപ്പെട്ടവരെ കുളിപ്പിക്കുകയോ പുതപ്പിക്കുകയോ ചെയ്യാതെ അടക്കം ചെയ്യേണ്ടി വന്നു 
  3.  അന്തരീക്ഷ വായു മലിനമാക്കപ്പെട്ടു എന്ന് അദ്ദേഹം പറയുന്നു (വായുവിലൂടെയുള്ള അണുബാധയെ ഇത് സൂചിപ്പിക്കുന്നു)
  4. എല്ലായിടങ്ങളും ഈച്ചകളെ കൊണ്ട് നിറഞ്ഞു
  5. ഈജിപ്തിൽ പ്രതിദിനം ആയിരം പേർ മരിച്ചു കൊണ്ടിരുന്നു. അത് കാലക്രമേണ മോശമായിത്തീർന്നു, 18,000 ത്തോളം വരുന്ന ശവസംസ്കാര ചടങ്ങുകൾക്ക് സുൽത്താന് സ്വന്തം പണം നൽകേണ്ടി വന്നു.
  6. അന്തലൂസിലെയും (സ്‌പെയിൻ) മറ്റു പ്രദേശങ്ങളിലെയും പള്ളികൾ വ്യാപകമായി അടച്ചിരുന്നു. "വിശപ്പിന്റെ വർഷം" എന്ന് ആ കൊല്ലം വിളിക്കപ്പെട്ടു. 



ഹിജ്‌റ 439 ലെയും 448 ലെയും അവസ്ഥകളെ കുറിച്ച് ഇമാം ഇബ്നു കഥീർ പരാമർശിക്കുന്നുണ്ട്....

മൃഗങ്ങളുടെ ശവങ്ങൾ ചീഞ്ഞഴയുന്നതു മൂലം ഒരു മഹാമാരിയുണ്ടായതായി അദ്ദേഹം പറയുന്നു,
ഇത് വീണ്ടും വില ഉയർത്തുകയും വിപണികൾ ശൂന്യമാക്കുകയും ചെയ്തു, മൊസൂളിലെ (ഇറാഖ്) ജനങ്ങൾ സാമൂഹിക അകലം (social distancing) പാലിച്ചു. 400 പേർ മാത്രമാണ് ജുമുഅകളിൽ പങ്കെടുത്തത്.



*ഇവ നമ്മെ എന്താണ് പഠിപ്പിക്കുന്നത്?*

ശ്രമകരമായ സമയങ്ങൾ നമ്മുക്ക് മുന്നിലൂടെ കടന്നുപോയി. നമുക്ക് മുമ്പുള്ളവർ കടന്നു പോയിട്ടില്ലാത്ത ഒരു കാര്യത്തിലൂടെയും നാം കടന്നുപോകുന്നില്ല, ഒരു ഉമ്മത്തെന്ന നിലയിൽ നാം അതിനെ എങ്ങനെ മറികടക്കുന്നു, ഒരുമിച്ചു ചേരുന്നു എന്നതാണ് ഇതിൽ നമുക്ക് ഉള്ള പരീക്ഷണം....

കോവിഡ് 19 പോലുള്ള പരീക്ഷണങ്ങൾ നമുക്ക് ഒറ്റപ്പെട്ടതല്ല. മനുഷ്യരാശി ഇതിനു മുമ്പ് ഇതിലും മോശകരമായ രൂപത്തിൽ അത് പോലുള്ളവയെ ഫേസ് ചെയ്തിട്ടുണ്ട്. നമ്മൾ ഇതിനെയും മറികടക്കും (ഇന്ഷാ അല്ലാഹ്) എന്നാൽ ഏത് സാഹചര്യത്തിന്റെയും ഒരേയൊരു പ്രത്യേകത അക്കാലത്തെ ആളുകൾ (നമ്മൾ) അവയെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ്.


അചഞ്ചലമായ ഈമാൻ (വിശ്വാസം) കൊണ്ട് നമ്മൾ എല്ലാത്തിനെയും മറികടക്കണം എന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. ദുരിതങ്ങളും വിപത്തുകളും യഥാർത്ഥത്തിൽ നമ്മൾ ആരാണെന്നു കാണിക്കുന്നു. ഭൗതികതയിൽ നിന്നും നമ്മുടെ ആത്മാവിനെ അത് വേർതിരിച്ചു കാണിക്കുന്നു.


ആ ആത്മാവിനെ വിധിക്കുന്നത് അല്ലാഹു മാത്രമാണ്. ദുരിതങ്ങൾ നമ്മിൽ ആഴത്തിൽ പ്രതിഫലിക്കുകയും ഈ സമയത്ത് നമ്മൾ യഥാർത്ഥത്തിൽ ആരാണെന്ന് നാം കണ്ടെത്തുകയും നമ്മുടെ സ്രഷ്ടാവിനെ കണ്ടെത്തുന്നതിലും നമ്മുടെ ലക്ഷ്യവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിലും അത് നിമിത്തമാകുന്നു. മരണം നമ്മെ മറികടക്കുന്നതിന് മുന്നേ യഥാർത്ഥ തൗഹീദ് എന്താണ് എന്ന് കണ്ടെത്തുകയും സച്ചരിതായ മുൻഗാമികൾ അതിനെ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുകയും ചെയ്യുക.


[Aal-e-Imran 3:140] 
നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് ‎അവര്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ‎ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും. ‎അല്ലാഹുവിന് സത്യവിശ്വാസികളെ ‎വേര്‍തിരിച്ചെടുക്കാനാണത്. നിങ്ങളില്‍നിന്ന് ‎രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ‎ഇഷ്ടപ്പെടുകയില്ല. ‎

 [Al-An'am 6:17] 
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

[Al-Baqarah 2:155-56] 
ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം ‎എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ‎ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത ‎അറിയിക്കുക. ‎ഏതൊരു വിപത്തു വരുമ്പോഴും അവര്‍ പറയും: ‎‎“ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ ‎തിരിച്ചുചെല്ലേണ്ടി വരും." ‎



Source :
======

* താരിഖ് അൽ ഇസ്ലാം ഇമാം ദഹബി (9/615)
* അൽ കാമിൽ ഫിൽ താരീഖ്‌, ഇബ്നുൽ അഥീർ (8/144-145)
* അൽ മുൻതദം, ഇമാം ഇബ്നുൽ ജൗസി (16/5)
* അൽ ബിദായ വന്നിഹായ, ഇമാം ഇബ്നു കഥീർ (13/106-107)


No comments:

Post a Comment