12.23.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (22-26)


PROPHECIES OF MUHAMMAD  #22


ജാബിർ ഇബ്നു സമുറയിൽ നിന്നും നിവേദനം:
പ്രവാചകൻ പറയുന്നത് ഞാന് കേട്ടിട്ടുണ്ട്: മുസ്ലിമീങ്ങളിൽ പെട്ട ഒരു സംഘം കിസ്റാ കുടുംബത്തിന്റെ വെളുത്ത കൊട്ടാരത്തിലെ നിധി കൂമ്പാരങ്ങള് ജയിച്ചടുക്കുക തന്നെ ചെയ്യും.
(Sahih Muslim ,Book of Tribulations and portants of the Last Hour,Book 41 ,Number 6977)


>>>>>
പൂർത്തീകരണം :

AD 633 ല് മുസ്ലിംകള് ഖാലിദ് ഇബ്ന് വലീദിന്റെ നേതൃത്വത്തില് പേര്ഷ്യക്കെതിരില് ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടര്ന്ന് 636 AD യില് വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തില് വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില് പേര്ഷ്യയുടെ കിഴക്ക് ഭാഗം മുഴുവന് മുസ്ലിംകളുടെ വരുതിയില് ആകുകയും AD 651 ഓടെ പേര്ഷ്യ മുഴുവനായും മുസ്ലിംകള്ക്ക് കീഴടങ്ങുകയും ചെയ്തു

-----------------------------------------------------------------------------------

PROPHECIES OF MUHAMMAD #23


അദിയ്യ് ബിന് ഹാത്വിം നിവേദനം:
അല്ലാഹുവിന്റെ പ്രവാചകൻ ഒരിക്കല് എന്നോട് പറഞ്ഞു,
'അദിയ്യ്, എനിക്കറിയാം എന്താണ് ഇസ്ലാം സ്വീകരിക്കുന്നതില് നിന്നും നിങ്ങളെ തടഞ്ഞു നിര്ത്തുന്നത് എന്ന്..
എന്നില് വിശ്വസിക്കുന്നവരൊക്കെയും ദുര്ബലരും ദരിദ്രരും മര്ദ്ധിതരും ആണെന്നതും, എന്നില് അവിശ്വസിക്കുന്നവരൊക്കെ അറേബിയയിലെ പ്രമാണിമാര് ആണെന്നതുമല്ലേ അതില് നിന്നും താങ്കളെ തടയുന്നത്..?
പറയൂ അദിയ്യ്, താങ്കള്  ഹീറ
(ആ കാലത്തെ ഇറാക്കിലെ ഒരു നഗരം) കണ്ടിട്ടുണ്ടോ?"

ഞാന് പറഞ്ഞു: "ഞാന് കണ്ടിട്ടില്ല.
എന്നാല് ആ നഗരത്തെ കുറിച്ച് കേട്ടിട്ടുണ്ട്"
പ്രവാചകന് പറഞ്ഞു:
"എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന് സത്യം, അല്ലാഹു ഈ ആദര്ശത്തെ (ഇസ്ലാം) പൂര്ത്തീകരിക്കും, എത്രത്തോളമെന്നാല്,
— അങ്ങ് ഹീറയില് നിന്നും സ്ത്രീകള് ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് മക്കയില് വന്നു കഅബാലയത്തെ പ്രദക്ഷിണം ചെയ്യും.
— നിങ്ങള് കിസ്രായുടെ (പേർഷ്യൻ സാമ്രാജ്യത്തിന്റെ അധിപൻ) സാമ്രാജ്യത്വത്തെ കീഴടക്കുകയും അവരുടെ വമ്പിച്ച നിധി കൂമ്പാരത്തെ നിയന്ത്രിക്കുകയും ചെയ്യും..

ഞാന് (അത്ഭുതത്തോടെ) ചോദിച്ചു:
"ഹുര്മുസാന്റെ മകന് കിസ്രയുടെയോ?
പ്രവാചകന് പറഞ്ഞു: "അതെ, ഹുര്മുസാന്റെ മകന് കിസ്ര തന്നെ.."–അത് പോലെ അല്ലാഹുവാണെ, ദാനം ചെയ്യാന് ആളുകള് താല്പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന് ആളുകള് ഇല്ലാതെ വരികയും ചെയ്യുന്നിടത്തോ
ളം നിങ്ങള്ക്കിടയില് സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും"
അദിയ്യ് പറയുന്നു: "പ്രവാചകന്റെ പ്രവചനങ്ങള് പൂര്ത്തീകരിക്കപ്പെടുന്നത് ഞാന് എന്റെ സ്വന്തം കണ്ണുകള് കൊണ്ട് കണ്ടിട്ടുണ്ട്,
നിങ്ങള്ക്കും അത് കാണാം..സ്ത്രീകള് ഹീറയില് നിന്ന് ഒറ്റയ്ക്ക് മക്കയിലേക്ക് വരികയും കഅബയെ പ്രദക്ഷിണം ചെയ്തു തിരിച്ചു പോവുകയും ചെയ്യുന്നു. കിസ്ര കീഴടക്കിയപ്പോഴും അവരുടെ നിധി കൂമ്പാരങ്ങള് ജനങ്ങള്ക്കിടയില് വീതിച്ചു കൊടുക്കുകയും ചെയ്യുന്ന സന്ദര്ഭങ്ങളിലും എല്ലാം ഞാനും പങ്കെടുത്തിട്ടുണ്ട്.
അത് പോലെ ആ മൂന്നാമത്തെ പ്രവചനവും പൂര്ത്തീകരിക്കും എന്ന് ഞാന് ഉറച്ചു വിശ്വസിക്കുന്നു, കാരണം നബി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നത് തന്നെ"
(Musnad Ahmad , Vol. 4, #19397, 19400; (Sahih Al Bukhari ,Volume 2 ,Book of Zakat, Book 24 , Number 494)

>>>>
പൂർത്തീകരണം

പില്ക്കാലത്ത് ഇറാക്ക് മുസ്ലിംകള്ക്ക് കീഴടങ്ങുകയും ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇസ്ലാമിക ലോകം മുഴുവന് സുരക്ഷിതപ്രദേശം ആവുകയും സ്ത്രീകള് ഹീറയില് നിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാന് തുടങ്ങുകയും ചെയ്തു.. (മുസ്നദ് അഹമദ് , Vol. 4, #19397, 19400; സഹീഹുല് ബുഖാരി Volume 4, Book 56, Number 793)

ഖലീഫ ഉമറിന്റെ കാലത്ത് ഇസ്ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാന് ദരിദ്രര് ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്ത് പണം കൊണ്ട് ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാന് ആണ് വിനിയോഗിച്ചത്.. രണ്ടാം ഉമര് എന്നറിയപ്പെട്ട ഉമര് ബിന് അബ്ദുല് അസീസിന്റെ കാലത്തും സമാന സാഹചര്യം നിലവില് വരികയുണ്ടായി.
------------------------------------------------------------------------------------

PROPHECIES OF MUHAMMAD #24

രണ്ടാം ഖലീഫാ ഉമർ ഇബ്നുൽ ഖത്താബിന്റെ ഭരണത്തെയും അതിന്റെ സുസ്ഥിരതയെയും സംബന്ധിച്ച പ്രവാചകന്റെ സ്വപ്ന ദർഷനങ്ങള് 



അബ്ദുള്ളാഹിബ്നു ഉമറിൽ നിന്നും നിവേദനം: 
പ്രവാചകൻ പറഞ്ഞു : 
എനിക്കു ഒരു പാത്രത്തിൽ പാല് നല്കപ്പെട്ടതായി ഞാന്‍ സ്വപ്നത്തിൽ കണ്ടു: ദാഹം ശമിക്കുവോളം ഞാന്‍ അതിൽ നിന്നും കുടിച്ചു. എത്രത്തോളം എന്നാല്‍ ദാഹശമനം നഖങ്ങളിലൂടെ ഒലിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു. പിന്നെ അതില്‍ നിന്നും അവശേഷിച്ചത് ഞാന്‍ ഉമർ ഇബ്നുൽ ഖത്താബിന് നല്‍കി. ജനങ്ങള്‍ ചോദിച്ചു : പ്രവാചകരേ ? താങ്കള്‍ എങ്ങനെ ആണ് 
ഈ സ്വപ്നത്തെ വ്യാഖ്യാനിച്ചത് ? 
അവിടുന്ന് പറഞ്ഞു : വിജ്ഞാനം !!
(Sahih Muslim ,Book of Merits of the Prophets Companions ,Book 31 ,Number 5888)  



അബൂസഈദിൽ ഖുദ്രിയിൽ നിന്നും നിവേദനം: 
പ്രവാചകൻ പറഞ്ഞു : ജനങ്ങള്‍ എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു: അവരെല്ലാം വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ട്. നെഞ്ച് വരെ വസ്ത്രം എത്തുന്നവരും അതിനെക്കാള് ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞവരും ഉണ്ട്. അങ്ങനെ ഖത്താബിന്റെ മകൻ ഉമർ നടന്നു പോയി. നിലത്ത് വലിച്ചിഴക്കും വിധം ഉള്ള നീളമേറെയുള്ള വസ്ത്രം ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അവർ ചോദിച്ചു : പ്രവാചകരേ ?
അങ് ഈ ദർശനത്തെ എങ്ങനെ ആണ് വ്യാഖ്യാനിക്കുന്നത്
അവിടുന്ന് പറഞ്ഞു : ദീൻ.. (ഭക്തി)  
(Sahih Muslim , Book of Merits of the prophets Companions ,Book 31.Number 5887) 


അബൂഹുറൈറയിൽ നിന്നും നിവേദനം: 
പ്രവാചകൻ പറഞ്ഞു :  
ഞാന്‍ ഒരു കിണറിനരികിൽ നില്‍ക്കുന്നത് ആയി ദർശനം നല്കപ്പെട്ടു. അവിടെയൊരു കോപ്പയുണ്ട്. അല്ലാഹു ഉദ്ദേശിച്ചത്രയും  ഞാന്‍ അതില്‍ നിന്നും കോരിയെടുത്തു. പിന്നീട് അബൂ കുഹാഫയുടെ മകൻ
(അബൂബകർ)  ആ കോപ്പ എടുത്തു: 
അദ്ദേഹം ഒന്നോ രണ്ടോ കോപ്പ വെള്ളം അതില്‍ നിന്നും കോരി. അദ്ദേഹം കോരിയതിൽ ചില ദൌർബല്യങ്ങള് ഉണ്ട് . അല്ലാഹു അദ്ദേഹത്തിന് പൊറുത് കൊടുക്കട്ടെ. ശേഷം അത് വലിയൊരു കോപ്പ ആയി മാറി. അത് ഖത്താബിന്റ മകൻ ഉമർ എടുത്തു. അദ്ദേഹം കോരുന്നത് പോലെ ഒരു ധിഷണാശാലിയും കോരിയെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ജനങ്ങള്‍ തങ്ങളുടെ ഒട്ടകങ്ങളുടെ ദാഹം തീരുവോളം  കുടിപ്പിച്ച് അവയുടെ വിശ്രമ സ്ഥലത്ത് കൊണ്ട്‌ ആക്കും വരെ. 
( (Sahih Muslim ,Book of Merits of the Prophets Companions ,Book 31 ,Number 5890)

-------------------------------------------------------------------------------------

PROPHECIES OF MUHAMMAD #25



അനസ് ഇബ്ന് മാലിക് നിവേദനം :
പ്രവാചകൻ പറഞ്ഞു :
ഉറങ്ങുന്നവൻ ദർശനത്തിൽ കാണുന്നത് ഞാന്‍ ഒരു രാത്രിയില്‍ കണ്ടു :
ഞങ്ങള്‍ ഉഖ്ബത് ഇബ്നു റാഫിഇന്റെ ഭവനത്തിലാണ്:
ഇബ്നു ത്വാബ് ഇനത്തിൽ പെട്ട ഈന്തപ്പഴങ്ങള് ഞങ്ങള്‍ക്കായി കൊണ്ടു വരപ്പെട്ടു.
ഈ ലോകത്ത് ഞങ്ങള്‍ക്ക് ഉണ്ടാകുന്ന ഉയർച്ചയായും പരലോകത്തിലെ നല്ല പര്യവസാനമായും നമ്മുടെ ദീൻ സമ്പൂര്‍ണവും സുസ്ഥിരവും ആയിരിക്കുന്നത് ആയും ഞാന്‍ അതിനെ വ്യാഖ്യാനിച്ചു. 
(Sahih Muslim ,Book of Dreams, Book 29 , Number 5647) 

>>>>>>>>>
" ഇസ്ലാമിന്റെ ഉത്ഥാനം, ഒരു വേള മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിസ്മയാവഹമായ ഒരു സംഭവമാകുന്നു. മുമ്പ്‌ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു നാട്ടില്‍ നിന്നും ഒരു ജനതയില്‍ നിന്നും നിര്‍ഗളിച്ച ഇസ്ലാം ഒരു ശതകത്തിനകം, മഹാസാമ്രാജ്യങ്ങളെ ശിഥിലമാക്കിക്കൊണ്ടും, സ്ഥിര പ്രതിഷ്ഠ നേടിയ മതങ്ങളെ പിഴുതെറിഞ്ഞു കൊണ്ടും , വര്‍ഗങ്ങളുടെ ആത്മാവുകളെ സംസ്ക്കരിച്ചു കൊണ്ടും, പൂര്‍ണമായും ഒരു പുതിയ ലോകത്തെ-ഇസ്ലാമിന്റെ ലോകത്തെ- പണിതുയര്‍ത്തിക്കൊണ്ടും, ഭൂമുഖത്തിന്റെ പകുതിയികധികം പ്രദേശത്ത് വ്യാപിച്ചു."
"എത്രത്തോളം സൂക്ഷ്മമായി നാമീ പുരോഗതിയെ പരിശോധിക്കുന്നുവോ അത്രത്തോളം അത് അസാധാരണമായി അനുഭവപ്പെടും. മറ്റു മതങ്ങളെല്ലാം സാവധാനത്തില്‍, വേദനിപ്പിക്കുന്ന സമരത്തിലൂടെ സ്വന്തം വഴി തെളിയിക്കുകയും പുതിയ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത കരുത്തരായ രാജാക്കന്മാരുടെ സഹായത്താല്‍ , അന്തിമമായ വിജയം നെടുകയുമാണ് ഉണ്ടായിട്ടുള്ളത്‌. ക്രിസ്തുമതത്തിനു അതിന്റെ കോണ്‍സ്റ്റന്റയിനും, ബുദ്ധമതത്തിനു അതിന്റെ അശോകനും സതുരഷ്ട്രമതത്തിനു അതിന്റെ സൈറസും ഉണ്ടായി.
"ഇസ്ലാം അങ്ങനെയല്ല. മുമ്പ്‌ മനുഷ്യചരിത്രത്തില്‍ ഒരു സവിശേഷതയുമില്ലായിരുന്ന ഒരു സഞ്ചാരിവര്‍ഗം ചിതറിക്കിടന്ന ഒരു മരുഭൂമിയില്‍ നിന്നുയിര്‍ കൊണ്ട ഇസ്ലാം, കനത്ത ഭൌതിക സാമഗ്രികള്‍ക്കെതിരെ അതിനിസ്സാരമായ മനുഷ്യപിന്തുണയോടെ മുമ്പോട്ടുള്ള അതിന്റെ മഹത്തായ സാഹസികയാത്ര നടത്തി. എന്നിട്ടും ഇസ്ലാം പ്രകടമായ അമാനുഷികതയോടെ വിജയം വരിച്ചു. ജ്വലിക്കുന്ന ചന്ദ്രക്കല, പിരണീസു മുതല്‍ ഹിമാലയം വരെയും മധ്യേഷ്യന്‍ മരുഭൂമി മുതല്‍ മധ്യാഫ്രിക്കന്‍ മരുഭൂമി വരെയും വിജയശ്രീലാളിതമാവുന്നത് രണ്ടു തലമുറകള്‍ക്ക് കാണായി."
(The New World of Islam, by A.M. Lothrop Stoddard, London 1932)

-------------------------------------------------------------------------------------


PROPHECIES OF MUHAMMAD #26

കള്ള പ്രവാചകൻമാരായ മുസൈലിമ , അൻസി എന്നിവരെ പ്രവാചകൻ സ്വപ്നത്തിൽ ദർശിച്ചത്


അബൂ ഹുറൈറയിൽ നിന്നും നിവേദനം:   പ്രവാചകൻ പറഞ്ഞിരിക്കുന്നു :
ഒരു ദർശനത്തിൽ ഭൂമിയിലെ നിധികള് എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു :
എന്റെ കൈകളില്‍ സ്വർണ്ണത്തിന്റെ രണ്ടു കങ്കണങ്ങള് ധരിക്കപ്പെട്ടതായി  ഞാന്‍ കണ്ടു.
അവ എന്നെ ഏറെ അസ്വസ്ഥനാക്കി. അവ ഊതി കളയാൻ എനിക്കു  ബോധനം നല്കപ്പെട്ടു. അങ്ങനെ ഞാനവ ഊതി കളഞ്ഞു.
അതോടെ അവ രണ്ടും അകന്നു പോയി.
എനിക്കു ശേഷം രംഗത്ത് വരുന്ന രണ്ടു കള്ള പ്രവാചകൻമാർ എന്ന് ആണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. അവരില്‍ ഒരുത്തന്‍ സൻആയിൽ നിന്നുള്ള അൻസിയും രണ്ടാമൻ യമാമക്കാരൻ മുസൈലിമയും ആണ്
( Sahih Muslim , Book of Dreams , Book 29 ,Number 5651) 

പൂർത്തീകരണം:





https://en.m.wikipedia.org/wiki/Musaylimah






https://en.m.wikipedia.org/wiki/Al-Aswad_Al-Ansi

----------------------------------------------------------------------------------



No comments:

Post a Comment