പ്രാധാനമായും 3 റിപ്പോർട്ടുകളാണ് മുഹമ്മദ് നബിയുടെ മേൽ സ്വവർഗ്ഗഭോഗം (Na'udubillah) ആരോപിക്കാൻ ക്രൈസ്തവ മിഷനറികൾ കൊണ്ട് വരാറുള്ളത്.
- പ്രവാചകൻ തന്റെ പേരക്കുട്ടിയായെ ഹസന്റെ (Ra) ചുണ്ടിലും ലിംഗത്തിലും ചുംബിച്ചതായി പറയുന്ന റിപ്പോർട്ട്
- സഹിർ എന്ന സഹാബിയെ നബി ആലിംഗനം ചെയ്‌തതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ
- മറ്റൊരു സഹാബി നബിയുടെ വയറിൽ ചുംബിച്ചതായി പറയുന്ന റിപ്പോർട്ട്
ഓരോ ആരോപണങ്ങളും പരിശോധിക്കാം :
• പ്രവാചകൻ തന്റെ പേരക്കുട്ടിയായെ ഹസന്റെ (Ra) ചുണ്ടിലും ലിംഗത്തിലും ചുംബിച്ചു
" I saw the prophet --- pubh -- sucking on the tongue or the lips of Al hassan son of Ali , May the Prayer of Allah be upen him. For no tongue or lips that the prophet sucked on will be tormented ( By hell fire )ഇതാണ് മിഷനറികൾ കൊണ്ടു വരുന്ന ഹദീസ്.
He ( the prophet ) lift up his ( Al hassan's ) shirt and kissed his ( little ) penis".
ഒന്നാമതായി പറയാൻ ഉള്ളത് ഈ ഹദീസ് ദഈഫ് (ദുർബലമാണ്) ആണ് എന്നതാണ്. തബ്-റാനി, ബൈഹഖി മുതലായ ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെടുന്ന ഈ ഹദീസിനെ കുറിച്ച് ഇമാം അബൂഹാതിം, ഇബ്നു സലാഹ്, ഇബ്നു ഖത്താൻ, നസാഈ, ദാറുഖുത്‌നി, നവവി, ഇബ്നു ഹജർ മുതലായ മഹാന്മാരായ ഹദീസ് പണ്ഡിരെല്ലാം, വ്യാജമാണെന്ന് രേഖപെടുത്തുന്നു. ഇമാം ഖത്താബി ഈ ഹദീസിനെ കെട്ടിച്ചമച്ചത് എന്ന് രേഖപ്പെടുത്തുന്നു. [ശംസുദ്ധീൻ അൽ ദഹബി,മീസാൻ അൽഇതിദാൽ,വോളിയം പേജ് 460, നമ്പർ 9847]
അത് പോലെ പ്രവാചകൻ ഹസൻ ഹുസൈൻ എന്നീ രണ്ട് പേരമക്കളെ ചുംബിച്ചതായി ആധികാരിക ഹദീസുകളിൽ കാണാം. അത് ഇങ്ങനെയാണ് :
عن عمير بن إسحاق، قال: كنت مع الحسن بن علي، فلقينا أبو هريرة، فقال: أرني أقبل منك حيث رأيت رسول الله صلى الله عليه وسلم يقبل. قال: فقال: بقميصه ، قال: ” فقبل سرته “
ഉമൈർ ഇബ്നു ഇസ്ഹാഖ് നിവേദനം :
ഞാൻ ഹസൻ ഇബ്നു അലിയോടൊപ്പം ഇരിക്കുമ്പോൾ അബൂഹുറൈറയെ കണ്ടുമുട്ടി. അദ്ദേഹം ഹസനോട് പറഞ്ഞു :
റസൂൽ നിങ്ങളെ ചുംബിച്ചതായി ഞാൻ കണ്ട ഭാഗം കാണിക്കു. ഹസൻ തന്റെ മേൽ വസ്ത്രം ഉയർത്തി. അപ്പോൾ അബൂഹുറൈറ അദ്ദേഹത്തിന്റെ നാഭിയിൽ ചുംബിച്ചു. " [മുസ്നദ് അഹ്‌മദ്, 1995 & 7455]
ഇനി ഇതിൽ നിന്നും വിമർശകർ അബൂഹുറൈറയും സ്വവർഗഭോഗം നടത്തി എന്ന് കണ്ടെത്തുമോ എന്ന് അറിയില്ല.
രണ്ടാമതായി പറയാൻ ഉള്ളത് വിമർശകർ ഉന്നയിക്കുന്ന ഹദീസ് ആധികാരിമായ റിപ്പോർട്ട് ആയിരുന്നു എങ്കിൽ പോലും അതിനു നിങ്ങളുടെ വൈകൃത ഹൃദയങ്ങളിൽ ഉദിക്കുന്ന ആശയം അല്ല ഉള്ളത്. പേരക്കുട്ടികളോടും കുഞ്ഞ് മക്കളോടും ഒക്കെ നമ്മൾ പലതരത്തിലും വാത്സല്യം പ്രകടിപ്പിക്കും.
ഈ ഹദീസ് കെട്ടിചമക്കപ്പെട്ടതാണ് എന്ന് നേരത്തേ നാം കണ്ടു. യഥാർത്ഥത്തിൽ ഈ ഹദീസിനു സാമ്യം യഹൂദ പാരമ്പര്യങ്ങളുമായാണ്. അഥവാ ഈ ഹദീസിന്റെ ബന്ധം ഇസ്രാലീയത്തുമായാണ്.
യഹൂദന്മാർക്ക് "Brit-Milah" അഥവാ പരിച്ഛേദന ഉടമ്പടി (covenant of circumcision) എന്ന് വിളിക്കപ്പെടുന്ന ഒരു പരിപാടിയുണ്ട്. അതിൽ യഹൂദന്മാർ ശിശു ലിംഗത്തിൽ ചുണ്ടു വയ്ക്കുകയും ലിംഗത്തിൽ നിന്ന് രക്തം വലിച്ചെടുക്കുകയും ചെയ്യും.
താഴെയുള്ള ചിത്രം കാണുക :
തട്ടവും തൊപ്പിയുമൊക്കെ കണ്ടു കോയയാണ് എന്ന് ഒന്നും പറഞ്ഞു വരല്ലേ... ജൂതനാ ജൂതൻ.
കൂടുതൽ വിവരങ്ങൾ ഇതിലുണ്ട്. https://en.wikipedia.org/wiki/Brit_milah
മിഷനറികളുടെ ആചാര്യനായ ശ്രീ പൗലോസ് തന്റെ ശിഷ്യനായ തിമോത്ഥെയോസിന്റെ സുന്നത്ത് കഴിപ്പിച്ചപ്പോൾ (പരിച്ഛേദന) ഇങ്ങനെ ചെയ്തു എന്ന് പറയപ്പെടുന്നു. കാരണം അത് ഒരു യഹൂദ പാരമ്പര്യമാണ്. (തിമോത്തേയോസ് അന്ന് ശിശുവല്ല യുവാവാണ് എന്ന് പ്രതേകം ഓർക്കണം)
അവനെ തന്‍െറ കൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്‌ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്‌ഛേ ദനകര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്‍െറ പിതാവ് ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരും അറിഞ്ഞിരുന്നു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 3)
ആ കാലത്ത് എങ്ങനെയായിരുന്നു ഇത് നടന്നിരുന്നത് എന്നതിനെ കുറിച്ച് A. N WiLSON എഴുതുന്നു :
റോമൻ കാലഘട്ടത്തിൽ, ഒരു ലോഹ കത്തി ഉപയോഗിച്ചാണ് പരിച്ഛേദന നടന്നിരുന്നത്. തിമോത്തിയെ പരിച്ഛേദനയ്ക്ക് വിധേയനാക്കണമെന്ന് പൗലോസ് നിർബന്ധിച്ചുവെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ടെങ്കിൽ,
ഈ ആചാരത്തിന്റെ മൂന്ന് അനിവാര്യ ഘടകങ്ങളെക്കുറിച്ച് നമ്മൾ ഓർമ്മിക്കുന്നത് നല്ലതാണ്. അവ കൂടാതെ അത് (ആചാരം) പൂർണമാകില്ല. ആദ്യത്തെ ഘടകം മിലയാണ് (Milah), അഗ്രചർമ്മത്തിന്റെ പുറം ഭാഗം മുറിക്കുക. കത്തിയുടെ തുഴയുയോഗിച്ചാണ് ഇത് ചെയ്യുന്നത്. രണ്ടാമത്തെ ഘടകം പെരിയയാണ് (Periah). അഗ്രചർമ്മത്തിന്റെ പുറം പാളി കീറിക്കളയുന്നു. Mohel (പരിച്ഛേദന ചെയ്തു കൊടുക്കുന്ന വ്യക്തി) പെരുവിരലും -നഖവും ചൂണ്ടുവിരലും ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത് . ആചാരത്തിന്റെ മൂന്നാമത്തേതും അനിവാര്യവുമായ ഘടകം മുറിവിൽ നിന്ന് രക്തം വലിച്ചെടുക്കുന്ന മെസിസയാണ് (Mesisah). ഒരു പഞ്ഞിയോ സ്പോഞ്ചോ കൊണ്ടു തുടച്ചു എടുക്കൽ പത്തൊൻപതാം നൂറ്റാണ്ട് മുതൽ,
അനുവദനീയമായിട്ടുണ്ട്. എന്നാൽ മുൻ നൂറ്റാണ്ടുകളിലും തീർച്ചയായും പൗലോസിന്റെ കാലത്തും ലിംഗത്തെ വായിലേക്ക് എടുത്ത് മുറിവ് വൃത്തിയാക്കേണ്ടത് ഒരു മൊഹേലിന് (പരിച്ഛേദന ചെയ്തു കൊടുക്കുന്ന വ്യക്തി) അനിവാര്യമാണ്. തിമോത്തിയെപ്പോലുള്ള പ്രായപൂർത്തിയായ ഒരു പുരുഷന്റെ കാര്യത്തിൽ രക്തസ്രാവം വളരെയധികം ഉണ്ടാകുമായിരുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരിച്ഛേദന ചെയ്യുന്നതിനായി പൗലോസിന് തിമൊഥെയൊസിന്റെ ലിംഗം വായിൽ എടുക്കേണ്ടിവന്നു. പൗലോസ് ഒരു ഇസ്ലാമിക് ഫിഗറും ഈ സംഭവം ഹദീസിലും ആയിരുന്നു എങ്കിൽ ഒന്നു ആലോചിച്ചു നോക്കിക്കേ. മിഷനറികൾക്ക് ഇല്ലാ കഥകൾ മെനഞ് വിടാൻ അത് തന്നെ ധാരാളം. അനേകം ഭാര്യമാരും മക്കളും ഉണ്ടായിരുന്ന പ്രവാചകന്റെ മേൽ സ്വവർഗഭോഗം ആരോപിക്കാൻ ലജ്ജയില്ലാത്ത മിഷനറികൾ, "എന്നെ പോലെ നിങ്ങളും സ്ത്രീകളെ തൊടാതിരിക്കുന്നതാണ് നല്ലത് എന്നും വിവാഹം കഴിക്കാതെ കഴിയാം " എന്നും പറഞ്ഞ (1 കോറിന്തോ 7:1 & 7:7-8)
അവിവാഹിതനായ പൗലോസിനെ പറ്റി എന്തെല്ലാം പറയുമായിരുന്നു.
------------------------------
2. സഹിർ എന്ന സഹാബിയെ നബി ആലിംഗനം ചെയ്‌തതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ
"സാഹിർ അറിയാതെ മുഹമ്മദ് അവനെ പുറകെവന്ന് കെട്ടിപ്പിടിച്ചു. അപ്പോൾ ആ മനുഷ്യന പറഞ്ഞു, എന്നെ വിടു, ആരാണിത്? എന്നിട്ട് അവൻ തിരിഞ്ഞ് നോക്കി അത് പ്രവാചകനാണെന്ന് മനസ്സിലാക്കി. അത് പ്രവാചകനാണെന്ന് മനസ്സിലാക്കിയ സഹീർ തന്റെ പുറകുവശം പ്രാവാചകന്റെ നെഞ്ചോട് ചേർത്ത് അടുപ്പിച്ചു. എന്നിട്ട് അവൻ അവന്റെ ഉടുപ്പ് ഉയർത്തി പുറകുവശത്തുകൂടെ സംഭോഗം ചെയ്യുകയും അവനെ കെട്ടിപ്പിടിക്കുകയും, ആലിംഗനം ചെയ്യുകയും ചെയ്തു."
ഇതാണ് രണ്ടാമത്തെ ആരോപണം.
യഥാർത്ഥത്തിൽ ഇവിടെയെന്താണ് സംഭവം?
ആരായിരുന്നു സഹിർ ?
അദ്ദേഹം മരുഭൂനിവാസികളായ ബദവികളിൽ പെട്ട വ്യക്തിയായിരുന്നു. സഹിർ ബിൻ ഹിസാമ് (ഹറം) എന്നാണ് അദ്ദേഹത്തിന്റെ നാമം. മദീനയിൽ വരുമ്പോൾ അദ്ദേഹം പ്രവാചകന് സമ്മാനങ്ങൾ കാഴ്ചവെക്കും. പ്രവാചകൻ അദ്ദേഹത്തിന് തിരിച്ചും എന്തെങ്കിലും നൽകും. കാണാൻ ചന്തമോ മുഖപ്രസന്നതയോ ഒന്നും ഇല്ലാത്ത ഒരു സാധാ ബദവിയായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം മദീനയിലെ മാർക്കറ്റിൽ സാധനങ്ങൾ വിറ്റുകൊണ്ടിരിക്കുകയാണ്.
അദ്ദേഹം ഉച്ചത്തിൽ വിളിച്ചു ചോദിക്കുന്നുണ്ട്..
എന്നിൽ നിന്നും ഇതാരാണ് വാങ്ങുന്നത്? ആരാണ് വാങ്ങുന്നത്?
പ്രവാചകൻ ഇത് ശ്രദ്ധിക്കുകയായിരുന്നു..
അങ്ങനെ അദ്ദേഹം ഒരു തമാശ ഉദ്ദേശിച്ചു കൊണ്ട് സഹിറിന്റെ പിന്നിലൂടെ ചെന്നു അദ്ദേത്തെ ചുറ്റിപ്പിടിച്ചു. (കണ്ണ് പിന്നിലൂടെ പൊത്തിപിടിച്ചു എന്നും എന്നും കാണാം). സഹിർ കുതറി, ആരാണ് ഇത്? പറയു.. അദ്ദേഹം തലതിരിച്ചു നോക്കി.
അത് പ്രവാചകൻ ആണെന്ന് മനസ്സിൽ ആയപ്പോൾ അദ്ദേഹം അങ്ങനെ തന്നെ പ്രവാചകന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു...
പ്രവാചകൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു :
ആരാണ് എന്നിൽ നിന്ന് ഈ ദാസനെ വാങ്ങാൻ പോകുന്നത്? ആരാണ് വാങ്ങാൻ പോകുന്നത്?
അപ്പോൾ സഹിർ പറഞ്ഞു :
റസൂലേ, ഞാൻ വളരെ മോശം വില്പനചരക്കായിരിക്കും (എനിക്ക് വലിയ മൂല്യം ഒന്നും കിട്ടില്ല)പ്രവാചകൻ പറഞ്ഞു :
'എന്നാൽ നീ അല്ലാഹുന്റെ അടുക്കൽ വളരെ വിലയേറിയവനാണ്"പ്രവാചകൻ സഹിറിനെ കുറിച്ച് പറയാറുണ്ടായിരുന്നു..
"സഹിർ മരുഭൂമിയിലെ നമ്മുടെ ആളാണ്,(ബൈഹഖി അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ ഈ സംഭവം കാണാം ) [1]
നമ്മൾ അവന്റെ നഗരവാസികളും "
ശാരീരിക പരിമിതികളും വികലാംഗത്വമുമുള്ള ഒറ്റപ്പെടലുകളും അപകർഷതാ ബോധങ്ങളും അലട്ടിയിരുന്ന ആളുകൾ അക്കാലത്തും ഉണ്ടായിരുന്നു. അവരെ അവരുടെ പരിമിതികളെ ചൊല്ലി പ്രവാചകൻ അവഗണിക്കുകയായിരുന്നില്ല.. മറിച്ചു.. മറ്റുള്ളവരോടൊപ്പം തന്നെ സാമൂഹിക ജീവിതത്തിൽ ഇഴ ചേരാൻ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുകയും അവർക്ക് തൊഴിൽ നേടാനും ജോലിചെയ്യാനും അവസരമൊരുക്കുകയും ചെയ്തിരുന്നു..
ഉദാഹരണത്തിന് കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ട അന്ധനായ സഹാബി അബ്ദുല്ലാഹിബ്ൻ ഉമ്മു മക്തൂമിനെ (Ra) പ്രവാചകൻ മദീനാ പള്ളിയുടെ നേതൃത്വം ഏല്പിച്ചിരുന്നു. പ്രവാകന്റെ അഭാവത്തിൽ ഏതാണ്ട് പതിമൂന്നോളം തവണ അദ്ദേഹം ഈ ദൗത്യം നിർവഹിച്ചു എന്ന് പറയപ്പെടുന്നു. ജനതകളെ ഖുർആൻ പഠിപ്പിക്കാൻ പ്രവാചകൻ ആദ്യമായി മദീനയിലേക്ക് അയച്ച രണ്ടു സഹാബികളിൽ ഒരാൾ ഉമ്മു മക്തൂമായിരുന്നു (മറ്റൊരാൾ മിസ്അബ് ഇബ്നു ഉമൈറായിരുന്നു)..
മുടന്തുണ്ടായിരുന്ന മുആദ് ഇബ്നു ജബലിനെയാണ് (Ra) പ്രവാചകൻ യെമനിന്റെ ഗവർണർ ആയി നിയമിച്ചത്..
മഹാനായ സഹാബി അബ്ദുല്ലാഹിബ്നു മസ്ഊദ് (Ra), അദ്ദേഹം വളരെ നേർത്ത കാലുകൾ ഉള്ള ഒരു ചെറിയ മനുഷ്യനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈമാനും ആർജവവും സമാനതകളില്ലാത്തതായിരുന്നു.
അദ്ദേഹമാണ് ആദ്യമായി പ്രവാചകനിൽ നിന്നും അനുവാദം വാങ്ങി ഖുറൈശികളിലെ മുശ്രിക്കുകളുടെ മുന്നിൽ വെച്ച് ആർജവത്തോടെ ഖുർആൻ വചനങ്ങൾ ഉറക്കെ പ്രഖ്യാപിച്ചത്..
അദ്ദേഹത്തിന്റെ ദുർബലമായ ശരീരത്തിൽ മുശ്രിക്കുകൾ ക്രൂരമായ മർദ്ദനങ്ങൾ അഴിച്ചു വിട്ടു. എന്നാൽ മുറിവുകൾ ഉണങ്ങിയതോടെ കർശനമായ താക്കീതുകൾ ഉണ്ടായിട്ടും അദ്ദേഹം
വീണ്ടും അവർക്ക് മുന്നിലേക്ക് ഇറങ്ങി...
നിങ്ങൾ നാലു വ്യക്തികളിൽ നിന്ന് ഖുർആൻ പഠിക്കുക എന്ന് പ്രവാചകൻ എണ്ണിപ്പറഞ്ഞവരിൽ ഒന്നാമനാണ് അബ്ദുല്ലാഹിബ്നു മസ്ഊദ് (Ra)..,
സഹിർ നെ പോലുള്ള സാധുക്കളെ പ്രവാചകൻ ചേർത്തു പിടിച്ചിരുന്നു. അതിനു അദ്ദേഹത്തിന് സഹിർന്റെ വൈരൂപ്യവും വിയർപ്പും മുഷിഞ്ഞ വസ്ത്രങ്ങളും ഒന്നും തടസ്സമായിരുന്നില്ല..
അവരോടു ഉള്ള പ്രവാചകന്റെ സമീപനം ഹൃദ്യമായിരുന്നു.. പ്രവാചകൻ അവരോടൊപ്പം തമാശകളിൽ ഏർപ്പെടുകയും അവരോട് പ്രത്യേക അനുകമ്പയും കരുതലും കാണിക്കുകയും
അവരെ പ്രോത്സാഹിപ്പിക്കുകയും
ചെയ്തിരുന്നു...
പ്രാവചകനെ പോലുള്ള ഒരു ഉന്നത വ്യക്തിത്വം തങ്ങളോട് തമാശകളിൽ ഏർപ്പെടുകയും അഭിനന്ദനങ്ങൾ നൽകുകയും ചെയ്യുമ്പോൾ അവർക്ക് ഉണ്ടാകുന്ന സന്തോഷം എത്രത്തോളമായിരിക്കും.. സമൂഹം മുഴുവനും അവരെ ഒറ്റപ്പെടുത്തിയാൽ പോലും പ്രവാചകൻ നൽകുന്ന കരുതലും സാമീപ്യവും മാത്രം അവർക്ക് എന്നും ആശ്വാസമല്ലേ..
ഈ വസ്തുതകൾ എടുത്തു കാണിക്കുന്ന ഇത്തരം ഹദീസുകൾ എടുത്തു, പട്ടാപ്പകൽ ജനങ്ങളുടെ മുന്നിൽ വെച്ച് പ്രവാചകൻ മ്ലേച്ചത ചെയ്തു എന്ന് ആരോപിക്കുന്നവർ ഹൃദയത്തിൽ കുരുടത ബാധിച്ചവരാണ്.. അവർക്ക് കണ്ണുകളുണ്ട് പക്ഷേ അവർ കണ്ടു മനസ്സിലാക്കുകയില്ല..
അല്ലെങ്കിലും പട്ടാപ്പകൽ
മാർക്കറ്റിൽ വെച്ച് സ്വവർഗഭോഗം ചെയ്തു എന്ന് പറയാൻ മാത്രം ബുദ്ധിശൂന്യത മിഷനറികൾക്കല്ലാതെ ആർക്കുണ്ട്?
----------------------------
3. മറ്റൊരു സഹാബി നബിയുടെ വയറിൽ ചുംബിച്ചതായി പറയുന്ന റിപ്പോർട്ട്
Dawud 1669 سنن أبى داود
فدخل بينه وبين قميصه فجعل يقبل ويلتزماستأذن أبي النبي صلى الله عليه وسلم
http://hadith.al-islam.com/Page.aspx?pageid=192&BookID=28&TOCID=557
My father sought permission from the Prophet. (When permission was granted), he entered between him and his shirt and began to kiss him and embrace him.
എന്റെ പിതാവ് പ്രവാചകനിൽനിന്ന് അനുമതി വാങ്ങിച്ചു. അനുമതി ലഭിച്ചപ്പോൾ, അവൻ അവന്റെ പുറകുവശത്തുകൂടെ ഉടുപ്പ് ഉയർത്തിയിട്ട് ഭോഗിക്കയും കെട്ടിപ്പിടിക്കയും ചുംബിക്കുകയും ചെയ്തു
മറ്റൊരു ആരോപണം ഇതാണ്..
ഒന്നാമതായി വിമർശകർ കൊടുത്തിരിക്കുന്ന റഫറൻസ് പ്രകാരം നോക്കിയാൽ തന്നെ ഈ ഹദീസ് ദഈഫ് ആണ് കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക https://sunnah.com/abudawud/9/114
ഏതായാലും ഈ സംഭവം വിശദമായി പറയുന്ന ആധികാരികമായ റിപ്പോർട്ടുകൾ വേറെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒന്നിലും ഇവർ പറയുന്ന അർത്ഥം ഇല്ലെന്നു മാത്രമല്ല മുൻ സംഭവത്തെ പോലെ തന്നെ പ്രവാചകന്റെ ഉത്തമ സ്വഭാവഗുണങ്ങൾ പ്രകടമാകുന്ന വിവരണങ്ങൾ ആണ് എന്നതാണ് വസ്തുത.
അന്സാറുകളിൽ പെട്ട സഹാബിയായിരുന്നു ഉസൈദ് ബിൻ ഹുദൈർ. അദ്ദേഹം തമാശ പറഞ്ഞു ആളുകളെ ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കൽ പ്രവാചകൻ അദ്ദേഹത്തെ വയറ്റിൽ തന്റെ വടി കൊണ്ട് തട്ടി. (സൈന്യത്തിന്റെ അണി ക്രമീകരിക്കുമ്പോഴോ മറ്റൊ) അപ്പോൾ അദ്ദേഹം പ്രവാചകനോട് പ്രതിക്രിയ (തനിക്കു പ്രതികാരം ചെയ്യണം എന്ന്) ആവശ്യപ്പെട്ടു (retaliation). പ്രവാചകൻ പറഞ്ഞു: ശരി പ്രതിക്രിയ ചെയ്തോളു. അപ്പോൾ അദ്ദേഹം പറഞ്ഞു : താങ്കളുടെ മേൽ വസ്ത്രം ഉയർത്ത്താതെ എനിക്ക് പറ്റില്ല. അങ്ങനെ പ്രവാചകൻ വസ്ത്രം ഉയർത്തി. ഉടനെ അദ്ദേഹം പ്രവാചകനെ കെട്ടിപിടിക്കുകയും ഇരുവശങ്ങളിലും ചുംബിക്കുകയും ചെയ്തു. എന്നിട്ടു പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, ഞാൻ ഇതിനു വേണ്ടിയായിരുന്നു (അങ്ങനെ പറഞ്ഞത്). [Sunan Abu Dawud 5224]
ഇതിൽ നിന്നും നിങ്ങൾക്കെന്താണ് മനസ്സിൽ ആയത്? മിഷനറികൾ എന്താണ് ആരോപിക്കുന്നത്?
ജനങ്ങളുടെ മുന്നിൽ വെച്ച് സ്വവർഗഭോഗം ചെയ്തു എന്ന് പറയാൻ മാത്രം ബുദ്ധിശൂന്യത മിഷനറികൾക്കല്ലാതെ ആർക്കുണ്ട്?
പ്രവാചകന്റെ രിസാലത്തിന്റെ ശരീരത്തിന്റെ (പ്രവാകത്വം വഹിക്കുന്ന ശരീരത്തിന്റെ) ശ്രേഷ്ഠതയാണ് മേൽ ഹദീസ്കളിൽ എല്ലാം പ്രകടമാകുന്നത്. പ്രവാചകന്റെ തൊലിയും
തങ്ങളുടെ തൊലിയും കൂടിചേരുക എന്നത് അവർ വളരെ വലിയ ശ്രേഷ്ഠതയയാണ് മനസ്സിൽ ആക്കിയിരുന്നത്. അത് കൊണ്ടാണ് ഏറ്റവും മുന്നേ ഉദ്ധരിച്ച ഹദീസ് ൽ അബൂഹുറൈറ, പ്രവാചകൻ ചുംബിച്ച ഹസന്റെ ശരീര ഭാഗത്ത് ചുംബിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
********
*
أن رجلا من أهل البادية كان اسمه زاهر بن حزام أو حرام ، قال : وكان النبي صلى الله عليه وسلم يحبه وكان دميما ، فأتاه النبي صلى الله عليه وسلم يوما وهو يبيع متاعه ، فاحتضنه من خلفه وهو لا يبصره ، فقال : أرسلني ! من هذا ؟ فالتفت فعرف النبي صلى الله عليه وسلم ، فجعل لا يألو ما ألزق ظهره بصدر النبي صلى الله عليه وسلم حين عرفه ، وجعل النبي صلى الله عليه وسلم يقول : من يشتري العبد ، فقال : يا رسول الله ! إذا والله تجدني كاسدا ، فقال النبي صلى الله عليه وسلم : لكن عند الله لست بكاسد ، أو قال : لكن عند الله أنت غال
(ബൈഹഖി സുനനുൽ കുബ്റാ 10-208
മുസ്നദ് അഹമദ്, മുസ്നദ് അബൂയഅലാ,
ഇബ്നു കസീർ അൽ ബിദായയിലും ഇബ്നു ഹജർ അൽ ഇസാബയിലും സഹീഹ് ആണെന്ന് രേഖപ്പെടുത്തി. )
*** ن زاهرا باديتنا ، و نحن حاضروه –
(സഹീഹ് അൽ ജാമി 2087)
No comments:
Post a Comment