അനിലിന്റെ പോസ്റ്റ് വായിക്കാൻ താഴെയുള്ള link ക്ലിക്ക് ചെയ്യുക :
https://sathyamargam.org/2014/03/യെഹൂദരുടെ-കൈവശമുള്ള-വേദത/
വിശുദ്ധ ഖുർആൻ 2 :89 ൽ പറയുന്ന
വേദം ഖുർആൻ അല്ല എന്ന് വാദിക്കാൻ ആണ് അനിൽ അയ്യപ്പൻ ഇങ്ങനെ വലിച്ചു വാരി എഴുതിയിരിക്കുന്നത്.
അനിൽ അയ്യപ്പൻ എഴുതുന്നു :
/////////////////////
ഖുര്‍ആനിലെ ഈ ആയത്ത് ഒന്ന് നോക്കൂ:
“അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടി കൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്‍റെ ശാപം.” (സൂറാ.2:89)
ഇതില്‍ ബ്രാക്കറ്റില്‍ ഉള്ള കാര്യങ്ങള്‍ മൂലഭാഷയില്‍ ഇല്ലാത്തതാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന “അവര്‍” എന്നത് യെഹൂദന്മാര്‍ ആണ്. “അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം” എന്ന് മാത്രമേ മൂലഭാഷയില്‍ ഉള്ളൂ, അല്ലാതെ അത് ഖുര്‍ആന്‍ ആണെന്ന് മൂലഭാഷയില്‍ പറഞ്ഞിട്ടില്ല. അത് പരിഭാഷകരുടെ കൈകടത്തല്‍ ആണ്.ബ്രാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മൂലഭാഷയിൽ ഇല്ല എന്ന് അനിൽ പറയുന്നു. ശരി. അതിനു താഴെ പറയുന്ന "അവർ" എന്നത് യഹൂദർ ആണെന്നും അനിൽ പറയുന്നു. അതെങ്ങനെ അനിലിന് കിട്ടി? യഹൂദർ ആണെന്ന് മൂലഭാഷയിൽ ഇല്ലല്ലോ. 😂 ഇങ്ങനെ വിവരക്കേട് പറയുന്ന ഒരാളെ ആദ്യമായി കാണുന്നു. യഥാർത്ഥത്തിൽ, "അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം” എന്ന് പറഞ്ഞിരിക്കുന്നത് ഖുർആനെ പറ്റിയാണ് എന്നും "അവർ" എന്നത് യഹൂദരെ പറ്റിയാണ് എന്നും അത്യാവശ്യം ഖുർആൻ വായിച്ചിട്ടുള്ള ആർക്കും മനസ്സിൽ ആകുന്ന വസ്തുതയാണ്. പക്ഷേ എന്ത് ചെയ്യാനാണ്? അനിൽ അയ്യപ്പനെ പോലുള്ള വേദക്കാരുടെ സ്വഭാവത്തെ പറ്റി ഖുർആൻ പറഞ്ഞത് എത്ര സത്യം..
////////////////////////
" വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്? (3:71)
" അവരുടെ (യഹൂദരുടെ) കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം” ഖുർആൻ തന്നെയാണ്. അനിൽ അയ്യപ്പൻ തട്ടി വിട്ടത് പോലെ അത് പരിഭാഷകരുടെ കൈകടത്തല്‍ ഒന്നുമല്ല. ഖുർആൻ അനേകം ഇടങ്ങളിൽ ആവർത്തിച്ച ഒരു കാര്യം തന്നെയാണ് അത്. (2 :41) (2:91) (2:101) (2:97) (3:3) (3:81) (4:47) (5:48) (6:92) (35:31) (46:12) (46:30)...
- [An-Nisa' 4:47] വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ വേദത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യും മുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും.
- [Al-Baqarah 2:91] അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് . പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ നിങ്ങള്‍ വധിച്ചുകൊണ്ടിരുന്നത്?
- [Al-Baqarah 2 :40-42] ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ. ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. എന്നോടുമാത്രം ഭക്തി പുലര്‍ത്തുക. നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്.
- [Al-Ahqaf 46:12] ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്വൃത്തരെ സുവാര്‍ത്ത അറിയിക്കാനും.
ആ ഗ്രന്ഥം ഖുർആൻ തന്നെയാണ് എന്ന്
അനിൽ ഉദ്ധരിച്ച വചനത്തിന്റെ തൊട്ടടുത്ത വചനവും സാക്ഷ്യപെടുത്തുന്നുണ്ട് കാണുക :
[Al-Baqarah 2:90]അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്.
അനിൽ ഉദ്ധരിച്ച വചനത്തിന്റെ പാശ്ചാത്തലവും ശ്രദ്ധേയമാണ് :
പ്രശസ്ത ഖുർആൻ വ്യാഖ്യാതാവായ
ഇമാം ഇബ്നു കഥീർ (Ra) ഈ വചനത്തിന്റെ വിശദീകരണത്തിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ് നബിയുടെ ആഗമനത്തിനു മുൻപ് യഹൂദന്മാർ ഒരു പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. വിഗ്രഹാരാധികളായ ശത്രുക്കൾ ക്കെതിരെയുള്ള യുദ്ധങ്ങളിൽ തങ്ങൾക്ക് വിജയം നൽകുന്ന ഒരു പ്രവാചകനെ കുറിച്ച് അവർ അല്ലാഹുവിനോട് തേടിയിരുന്നു. അവർ വിഗ്രഹാരാധകാരോട് പറയുമായിരുന്നു : അന്ത്യനാളിനു മുൻപ് അല്ലാഹു ഒരു പ്രവാചകനെ അയക്കും. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ആയിരിക്കും. ആദ് സമൂഹത്തെയും ഇറാം നഗരത്തെയും ഉന്മൂല നാശം ഏല്പിച്ച പോലെ നിങ്ങൾക്ക് ഉന്മൂല നാശം വരുത്തും.
ഇബ്നു അബ്ബാസ് പറഞ്ഞതായി കാണാം :
പ്രവാചകൻ അയക്കപ്പെടുന്നതിനു മുൻപ് "ഔസ് -ഖസ്രജ് (മദീനയിലെ രണ്ട് പ്രബല ഗോത്രങ്ങൾ) എന്നീ ഗോത്രങ്ങൾക്കെതിരെയുള്ള വിജയത്തിന് വേണ്ടി ജൂതന്മാർ അല്ലാഹുവിനോട് തേടിയിരുന്നു (മുഹമ്മദ് നബിയുടെ ആഗമനത്തിന് വേണ്ടി). അല്ലാഹു അദ്ദേഹത്തെ അറബികളിലേക്ക് അയച്ചപ്പോൾ അവർ അദ്ദേഹത്തെയും അദ്ദേഹത്തെ പറ്റി പറയാറുണ്ടായിരുന്ന കാര്യങ്ങളെയും നിഷേധിച്ചു കളഞ്ഞു.
പിന്നീട് ബനീ സലമയിലെ (മദീനയിലെ അൻസാരി ഗോത്രം) മുആദ് ഇബ്നു ജബൽ, ബിഷർ ബിൻ ബറാ അൽ മഅമൂർ എന്നിവർ അവരോട് പറഞ്ഞു : യഹൂദന്മാരെ, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്യുവിൻ. ഞങ്ങൾ വിഗ്രഹാരാധികളായിരുന്ന കാലത്ത് നിങ്ങൾ അല്ലാഹുവിനോട് മുഹമ്മദിന്റെ ആഗമനത്തെ തേടിയിരുന്നു. അദ്ദേഹം വരുമെന്നും അദ്ദേഹത്തിന്റെ വിവരണങ്ങളും നിങ്ങൾ ഞങ്ങളോട് പറഞ്ഞിരുന്നു.
അപ്പോൾ ബനീ നദീറിലെ (മദീനയിലെ ജൂത ഗോത്രം) സലാം ബിൻ മുഷ്‌കിം മറുപടി നൽകി : ഞങ്ങൾ മനസ്സിലാക്കിയാതൊന്നും അദ്ദേഹം കൊണ്ട് വന്നില്ല. ഞങ്ങൾ നിങ്ങളോട് പറഞ്ഞ പ്രവാചകൻ അല്ല അദ്ദേഹം"
ഈ പശ്ചാത്തലത്തിലാണ് അല്ലാഹു
ഈ വചനം (2:89-90) അവതരിപ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു. [Tafsir ibn Kathir, Commentary on Surah 2:89]
തങ്ങളിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച പ്രവാചകൻ അറബികളിലേക്ക് വന്നതായിരുന്നു യഹൂദന്മാർക്ക് ദഹിക്കാഞ്ഞത്...
ഇനി അനിൽ പറയുന്ന വിഡ്ഢിത്തരങ്ങൾ നമ്പർ ഇട്ടു നിരത്തിയ ശേഷം മറുപടി നൽകാം :
- ഖുര്‍ആന്‍ ഒരിക്കലും യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്നില്ല
- ഖുര്‍ആനും യെഹൂദരുടെ വേദഗ്രന്ഥമായ തൌറാത്ത് അഥവാ പഴയ നിയമവും തമ്മില്‍ നമ്മള്‍ താരതമ്യ പഠനം നടത്തിയാല്‍ ഖുര്‍ആന്‍ ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല ;- ഉദാഹരണം, ഒരിക്കൽ വിവാഹ മോചനം ചെയ്ത സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ബൈബിൾ അനുവദിക്കുന്നില്ല (Due 24:1-4) (Jer 3:1). എന്നാൽ ഖുർആൻ അനുവദിക്കുന്നു (2:230). അത് കൊണ്ട് യെഹൂദന്മാരുടെ കൈവശമിരിക്കുന്ന ഗ്രന്ഥത്തെ ശരിവെച്ചു കൊണ്ട് ഇറക്കിയ ഗ്രന്ഥം ഖുര്‍ആന്‍ അല്ല. മറ്റൊരു ഉദാഹരണം, ഖുർആൻ മക്കയിൽ ബലി അർപ്പിക്കാനും ഒട്ടകങ്ങളെ ബലി അർപ്പിക്കാനും അനുവാദം കൊടുക്കുന്നുണ്ട് (22 :32-33) (22 :36) എന്നതാണ്. എന്നാൽ ബൈബിൾ പ്രകാരം ബലി അർപ്പിക്കേണ്ടത് ജറുസലേമിലാണത്രേ (Due 12:13-14) (1 King 14:21). മാത്രമല്ല ബൈബിളിൽ ഒട്ടകം അശുദ്ധ മൃഗവുമാണ് (Lev 11:4) (Due 14:7)
- അത് കൊണ്ട് തന്നെ യെഹൂദരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവച്ചുകൊണ്ട് വന്ന ഗ്രന്ഥം ഖുര്‍ആന്‍ അല്ല ...
- പഴനിയമത്തിൽ ദൈവത്തെ പിതാവേ എന്ന് വിളിക്കുന്നുണ്ട് (Mal 2:10) (Isiah 64:8) എന്നാൽ ഖുർആനിൽ അങ്ങനെ ദൈവത്തെ വിളിക്കുന്നില്ല. അല്ലാഹു ആരെയും ജനിപ്പിച്ചിട്ടില്ല എന്ന് ഖുർആൻ (112) ൽ പറയുന്നത് കൊണ്ട് അല്ലാഹുവിനെ ഒരാളും പിതാവേ എന്ന് വിളിക്കണ്ട എന്നാണ് അതിനർത്ഥം.
ഇതാണ് അനിൽ അയ്യപ്പൻ മൊത്തത്തിൽ
നീട്ടി വലിച്ചു പറഞ്ഞതിന്റെ സാരാംശം. ഇനി ഓരോന്നിനായി മറുപടി തരാം :
ഖുര്‍ആന്‍ ഒരിക്കലും യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്നില്ല
- ഒന്നാമതായി ഖുർആൻ മുൻവേദങ്ങളെ സത്യപ്പെടുത്തുന്നു, വേദക്കാരുടെ കൈവശമുള്ളതിനെ ശരി വെക്കുന്നു എന്നെല്ലാം പറയുമ്പോൾ അതിനർത്ഥം ഇന്ന് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന പഴയനിയമത്തെയും പുതിയ നിയമത്തെയും അതിനകത്തുള്ള കാര്യങ്ങളെയും മുഴുവനായി അംഗീകരിച്ചു സെർട്ടിഫൈ ചെയ്തു എന്നല്ല. അതിലെ പല കാര്യങ്ങളെയും (ഏകദൈവത്വം, മുഹമ്മദ് നബിയുടെ പ്രവാചകത്വം, അന്ത്യനാൾ etc.. ) ശരി വെക്കുന്നത് പോലെ തന്നെ
ഖുർആനും ഹദീസുകളും വളരെ വ്യക്തമായി വേദക്കാരുടെ ഗ്രന്ഥങ്ങളിൽ നടന്ന കൈകടത്തലുകളെയും എടുത്തു പറഞിട്ടുണ്ട്. ഉദാഹരണം :
[Al-Baqarah 2:79] എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.
താഴെയുള്ള റിപ്പോർട്ടിൽ ഇബ്നു അബ്ബാസ് കുറച്ച് കൂടി വ്യക്തമായി വേദക്കാർ അവരുടെ ഗ്രന്ഥങ്ങളിൽ നടത്തിയ കൈകടത്തലുകളെ കുറിച്ച് പറയുന്നുണ്ട്.
ഇബ്നുഅബ്ബാസ് (R) നിവേദനം: അദ്ദേഹം പറയുന്നു. മുസ്ലിം സമൂഹമേ, നിങ്ങൾ എങ്ങിനെ വേദക്കാരോട് മതവിധി അന്വേഷിക്കും. നിങ്ങളുടെ പ്രവാചകന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് അല്ലാഹുവിൽ നിന്നുള്ള നൂതന വർത്തമാനം ഉൾക്കൊള്ളുന്നത്. മനുഷ്യന്റെ വാക്കുകൾ അതിൽ കലരാത്ത നിലക്ക് നിങ്ങളത് പാരായണം ചെയ്യുന്നു. ജൂത-ക്രിസ്ത്യാനികൾ തങ്ങളുടെ വേദഗ്രന്ഥം മാറ്റി മറിക്കുകയും അവരുടെ ഹസ്തങ്ങൾകൊണ്ട് അല്ലാഹു എഴുതിയത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിങ്ങളോട് പ്രസ്താവിക്കുന്നുണ്ട്. അങ്ങനെ അവർ പറഞ്ഞു. (ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അതിനെ തുച്ഛമായ വിലക്ക് അവ വാങ്ങുവാൻ വേണ്ടി) നിങ്ങൾക്ക് ലഭിച്ച ജ്ഞാനം അവരോട് ചോദിക്കുന്നതിനെ നിങ്ങളോട് വിരോധിക്കുന്നില്ലേ? എന്നാൽ അവരിൽ ഒരു മനുഷ്യരും നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ നിന്ന് ചോദിച്ചു പഠിപ്പിക്കുന്നത് ഞാൻ കാണുന്നുമില്ല. അല്ലാഹു സത്യം. [Sahih al Bukhari. Vol 3. Book 48. Hadith 850]
ഈ വസ്തുത അടിസ്ഥാനപരമായി ആദ്യം മനസ്സിലാക്കുക. അപ്പോൾ പകുതി ബോധം വരും.
ഖുര്‍ആനും യെഹൂദരുടെ വേദഗ്രന്ഥമായ തൌറാത്ത് അഥവാ പഴയ നിയമവും തമ്മില്‍ നമ്മള്‍ താരതമ്യ പഠനം നടത്തിയാല്‍ ഖുര്‍ആന്‍ ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല
രണ്ടാമതായി മനസ്സിലാക്കേണ്ട കാര്യം, അല്ലാഹു മൂസാ നബിക്ക് അവതരിപ്പിച്ച അതേ തൗറാത്തും ഇൻജീലും തന്നെയാണ് ഇന്ന് യഹൂദരുടെയും ക്രൈസ്തവരുടെയും കയ്യിൽ ഉള്ള ഗ്രന്ഥങ്ങൾ എന്നും അവ വള്ളിപുള്ളി മാറിയിട്ടില്ല എന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇന്നത്തെ ബൈബിളിൽ കാണുന്ന പലതിനെയും കൈകടത്തപ്പെട്ട മാനുഷിക വചനങ്ങൾ ആയി കാണുന്ന ഞങ്ങളുടെ അടുക്കൽ ആണോ അനിൽ കുമാർ ഈ പരിപ്പ് വേവിക്കാൻ നോക്കുന്നത്. തീർച്ചയായും മാനുഷിക വചങ്ങൾ ഉൾകൊള്ളുന്ന കൈകടത്തപ്പെട്ട
ബൈബിളിലെ പല കാര്യങ്ങളുമായും ദൈവവചനമായ ഖുർആൻ യോജിക്കില്ല എന്നത് സ്വഭാവികമല്ലേ.
അതേ സമയം ബൈബിളിൽ ഇന്നും നിലനിൽക്കുന്ന ചില ദൈവിക വചനങ്ങളുടെ അവശിഷ്ടങളുമായി ഖുർആൻ യോജിക്കുകയും അവയെ സത്യപ്പെടുത്തുകയും ചെയ്യും. അതിൽ ഒന്നാണ് അനിൽ ഉദ്ധരിച്ച ആയത്തിൽ (2:89) പറയുന്നത്. അതായത് വരാനിരിക്കുന്ന ഒരു പ്രവാചന്റെ ആഗമനത്തെ കുറിച്ചും അദ്ദേഹത്തെ പ്രതീക്ഷിക്കുന്ന വേദക്കാരെ പറ്റിയും നിലവിലുള്ള ബൈബിളിലും കാണാം. ഉദാഹരണം (ആവർത്തനം 18:18) ൽ പറയുന്ന മോശയെ പോലുള്ള പ്രവാചകൻ. യേശുവിന്റെ കാലത്തും ആ പ്രവാചകനെ യഹൂദന്മാർ പ്രതീക്ഷിച്ചിരുന്നു എന്നതിന് ബൈബിളിൽ തെളിവുണ്ട് :
[യോഹന്നാന്‍ 1 : 19-21]നീ ആരാണ് എന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍നിന്നു പുരോഹിതന്‍മാരെയും ലേവ്യരെയും അയച്ചപ്പോള്‍ യോഹന്നാന്‍െറ സാക്‌ഷ്യം ഇതായിരുന്നു: ഞാന്‍ ക്രിസ്‌തുവല്ല, അവന്‍ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു:
എങ്കില്‍, നീ പ്രവാചകനാണോ? അല്ല എന്ന് അവന്‍ മറുപടി നല്‍കി.
യേശുവിനു ശേഷം മുഹമ്മദ് നബിയുടെ ആഗമനത്തിന് മുൻപ് വരെ വേദക്കാർ തങ്ങളുടെ വേദങ്ങളിൽ വിവരിക്കപ്പെട്ട ഈ പ്രവാചകനെ കാത്തിരുന്നു എന്നും എന്നാൽ മുഹമ്മദ് നബി ആഗതനായപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു എന്നുമാണ് ഖുർആൻ പറയുന്നത്..
ഖുര്‍ആന്‍ ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല എന്ന അനിൽ അയ്യപ്പന്റെ പരാമർശവും വിവരക്കേട് ആണ്. ഖുർആനും പഴയനിയമവും യോജിക്കുന്ന ഇഷ്ടം പോലെ പോയിന്റുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ മറ്റൊരു പോസ്റ്റിൽ നേരത്തെ വിവരിച്ചത് കൊണ്ട് ഒന്ന് രണ്ട് ഉദാഹരണങ്ങൾ നൽകി അവസാനിപ്പിക്കാം..
- യേശു പ്രസംഗിച്ച തൗഹീദ് :-
ഖുർആനിൽ
[Al-Maeda 5:72] എന്നാൽ മസീഹ് പറഞ്ഞത്; ഇസ്രായീൽ സന്തതികളേ, എൻറെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ.
ഇത് യേശു ഉദ്ധരിച്ച പഴയനിയമത്തിലെ ശേമയെ (shema) സ്ഥിരീകരിക്കുന്നു.
പഴയനിയമത്തിൽ :
ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്.[നിയമാവര്‍ത്തനം 6 : 4]
- പ്രതിക്രിയയുടെ വചനങ്ങൾ :-
[Al-Ma'idah 5:45] ജീവന് ജീവന്‍, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്.
ഇവിടെ ഖുർആൻ കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന പ്രതിക്രിയയുടെ നിയമം തൗറാത്തിനോട് ബന്ധിപ്പിച്ചു പറയുന്നു. ഇവയോട് സമാനമായ ഒരു വചനം ബൈബിൾ പഴയനിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ നമുക്ക് കാണാൻ കഴിയും.
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനു പകരം കാല്. പൊള്ളലിനു പകരം പൊള്ളല്‍. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം. [പുറപ്പാട് 21 : 24-25]
- സങ്കീർത്തനത്തിലെ ഉദ്ധരണി :-
[Al-Anbiya 21:105] ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് ഉല്‍ബോധനത്തിന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദാവീദിന് (ദാവൂദ്) അവതരിച്ച ഒരു ദിവ്യ വചനം ഇവിടെ ഖുർആൻ പരാമർശിക്കുന്നു. നമ്മൾ പഴയനിയമത്തിലെ സങ്കീർത്തന പുസ്തകം വായിക്കുമ്പോൾ അല്ലാഹു പ്രസ്താവിച്ചതിനു സമാനമായ ഒരു വചനം അതിൽ കാണാം.
നീതിമാന്‍മാര്‍ ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയും ചെയ്യും. [സങ്കീര്‍ത്തനങ്ങള്‍ 37 : 29]
പഴയനിയമത്തെ യഹൂദന്മാരുടെ മറ്റൊരു പ്രമാണമായ തൽമൂദിൽ അവശേഷിക്കുന്ന വെളിപാടുകളെയും ഖുർആൻ ശരിവെക്കുന്നുണ്ട്..
- ഖുർആനും തൽമൂദും :-
നിരപരാധികളായ മനുഷ്യജീവനുകൾ എടുക്കുന്നതിന്റെ ഭീകരതയെയും ഒരു മനുഷ്യജീവൻ രക്ഷിച്ചാലുള്ള പുണ്യത്തെ പറ്റിയും ബനീഇസ്രായേല്യർക്ക് അല്ലാഹു വിധി നൽകിയ കാര്യം ഖുർആൻ പറയുന്നു.
[Al-Ma'idah 5:32] അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്‍പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.”
ഈ അധ്യാപനം ബൈബിളിൽ എവിടെയും നമുക്ക് കാണാൻ കഴിയില്ല. എന്നാൽ യഹൂദന്മാരുടെ ബാബിലോണിയൻ തൽമൂദിൽ സമാനമായ വചനം കാണാം.
അതിനാൽ മനുഷ്യനെ ഏകനായി സൃഷ്ടിച്ചു. ഒരു മനുഷ്യന്റെ ആത്മാവിനെ നശിപ്പിക്കുന്നവൻ, ഒരു ലോകം മുഴുവൻ നശിപ്പിക്കുന്നതായി തിരുവെഴുത്ത് കണക്കാക്കുന്നു. ഇസ്രായേൽയരിലെ ഒരാത്മാവിനെ അവൻ രക്ഷിച്ചാൽ അവൻ ലോകത്തെ മുഴുവൻ രക്ഷിച്ചതായി തിരുവെഴുത്ത് കണക്കാക്കുന്നു." [മിഷ്നാ സാൻഹെദ്രിൻ 4:5]
ഖുർആനിലും പഴയനിയമത്തിലും യോജിക്കാവുന്ന ഇങ്ങനെയുള്ള എത്രയോ കാര്യങ്ങൾ ഉണ്ടായിട്ടും ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല എന്ന് പച്ചക്കള്ളം പറഞ്ഞ ശേഷം വിയോജിക്കുന്ന പ്രതേക നിയമങ്ങൾ വിവരിക്കുന്ന വചനങ്ങൾ തന്നെ ഇട്ടതിൽ നിന്ന് അനിൽ അയ്യപ്പന്റെ തരികിടയുടെ റേൻജ് മനസ്സിലായില്ലേ. അനിൽ കുമാർ ഉദ്ധരിച്ച ബൈബിളിലെ അത്തരം നിയമങ്ങൾ കൈകടത്തപ്പെടാത്ത ദൈവിക നിയമങ്ങൾ തന്നെ ആണെന്ന് ഒരു വാദത്തിന് അംഗീകരിച്ചാൽ പോലും
അത്തരം വ്യത്യാസങ്ങൾ സ്വഭാവികമാണ്.
ഉദാഹരണത്തിന് നോഹയ്ക്ക് യഹോവ നൽകിയ ചില നിയമങ്ങളും (Noachian laws) (Gen 9:3-6) മോശയുടെ നിയമങ്ങളും തമ്മിൽ വ്യത്യസ്തകൾ കാണാം. മോശയുടെ നിയമങ്ങൾ പോലെ വളരെയധികം നിയമവശങ്ങളും അതിൽ കാണില്ല.
അത് പോലെ ഇസ്രായേല്യരുടെ പിതാവായ യാക്കോബ് രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹം ചെയ്തതായി ബൈബിളിൽ കാണാം (Gen 29:26-28 ). എന്നാൽ മോശയുടെ നിയമം പറയുന്നത് നോക്കു :
(ലേവ്യര്‍ 18 : 18)ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ അവളുടെ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കി അവളെ നീ പരിഗ്രഹിക്കരുത്.
അത് പോലെ യാക്കോബ് തന്റെ സമ്പാദ്യത്തിൽ കൂടുതലും തന്റെ പ്രിയതമയിൽ പിറന്ന ഇളയമകനായ ജോസഫിന്റെ ഇളയമകന് നൽകുന്നത് കാണാം. (Gen 48 :9-20)
എന്നാൽ മോശയുടെ നിയമം പറയുന്നത് നോക്കു :
[നിയമാവര്‍ത്തനം 21 : 16-17]അവന്‍ തന്‍െറ വസ്‌തുവകകള്‍ പുത്രന്‍മാര്‍ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്.
അവന്‍ തന്‍െറ സകല സമ്പത്തുകളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്‍െറ പുരുഷത്വത്തിന്‍െറ ആദ്യഫലം. ആദ്യജാതന്‍െറ അവകാശം അവനുള്ളതാണ്.
ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ വേവിക്കരുത് എന്നാണ് മോശയുടെ നിയമം പറയുന്നത് (Exo 23:19) എന്നാൽ അബ്രഹാം തന്നെ കാണാൻ വന്ന 3 അതിഥികൾക്ക് അങ്ങനെ പാകം ചെയ്തു നൽകിയതായി (Gen 18) ൽ കാണുന്നു. കാണാൻ വന്നവരിൽ ഒരാൾ കർത്താവായിരുന്നു എന്നും കർത്താവ് അടക്കം മൂന്ന് പേരും അത് ഭക്ഷിച്ചതായും 18 ആം വചനത്തിൽ കാണുന്നു. മോശക്ക് നിയമം കൊടുത്തതും കർത്താവല്ലേ...
( it would violate rabbanical edicts about separation of these two food products)
അത് പോലെ മോശയുടെ നിയമത്തിൽ പിതാവിന്റെ മകളെ (അതായത് സ്വൊന്തം സഹോദരിയെ) വിവാഹം ചെയ്യുന്നത് സംബന്ധിച്ചു പറയുന്നത് നോക്കു :
(നിയമാവര്‍ത്തനം 27 : 22)തന്‍െറ പിതാവിന്‍െറയോ മാതാവിന്‍െറ യോ മകളായ സ്വസഹോദരിയോടൊത്തു ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
എന്നാൽ വിശ്വാസികളുടെ പിതാവായി ക്രൈസ്തവർ കരുതുന്ന അബ്രഹാം തന്റെ പിതാവിന്റെ മകളായ സാറയെ ആണ് വിവാഹം കഴിച്ചത് എന്ന് കാണാം. (Gen 20:12)
ചില ഉദാഹരണങ്ങൾ പറഞ്ഞു എന്ന് മാത്രം.
ഖുർആൻ അന്തിമ വേദഗ്രന്ഥമാണ്. മുൻവേദങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അതിൽ ലോകാവസാനം വരേക്കുമുള്ള വ്യക്തമായ നിയമങ്ങൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മുൻപ്രവാചകർക്ക് അവതരിച്ച നിയമങ്ങളുമായും അവയിൽ ഇന്നത്തെ ബൈബിളിൽ അവശേഷിക്കുന്ന ഏതെങ്കിലും നിയമങ്ങളുമായും ഖുർആനിക നിയമങ്ങൾ വ്യത്യാസപ്പെടുക എന്നത് സ്വഭാവികം മാത്രമാണ് എന്നർത്ഥം.
അതേ പോലെ , ഒട്ടകം ഭക്ഷ്യയോഗ്യമല്ലാത്ത മൃഗമാണ് എന്നതിന് ബൈബിൾ അവതരിപ്പിക്കുന്ന ന്യായം വസ്തുതകൾക്ക് നിരക്കുന്നതല്ല എന്നത് കൊണ്ട് അത് കൈകടത്തപ്പെട്ട വചനമാണ് എന്ന് നമുക്ക് ഉറപ്പിക്കാം.
(ലേവ്യര്‍ 11 : 4)
എന്നാല്‍, അയ വിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില്‍ ഇവയെ നിങ്ങള്‍ ഭക്‌ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക് അശുദ്‌ധമാണ്.
ഒട്ടകത്തെ പറ്റിയുള്ള ഈ പ്രസ്താവന അശാസ്ത്രീയമാണ്.
ഏതായാലും ഇനി നമുക്ക് അറിയേണ്ട മറ്റൊരു കാര്യം അനിൽ അയ്യപ്പൻ ഈ പരിശോധന പുതിയ നിയമത്തിൽ നടത്തുമോ എന്നാണ്. അതായത് പുതിയ നിയമവും പഴയ നിയമവും വിയോജിക്കുന്ന എത്ര പോയിന്റുകൾ ഉണ്ടെന്നു നോക്കിയാൽ അനിലിന്റെ കള്ളി വെളിച്ചത്താകില്ലേ.
വേണ്ടല്ലോ.. പൗലോസിന്റെ ലേഖനങ്ങളും
പഴയ നിയമവും എത്ര ഇടങ്ങളിൽ വിയോജിക്കുന്നുണ്ട് എന്ന കണക്കെടുത്താൽ തന്നെ അനിലിന്റെ കാറ്റു പോകും. ചുരുങ്ങിയത്, പഴയനിയമത്തിലേയും പുതിയനിയമത്തിലെയും ആഹാര നിയമങ്ങൾ (dietary laws) മാത്രം നോക്കിയാൽ പോലും ഇഷ്ടം പോലെ വിയോജിപ്പുകൾ കാണാം. അതിന്റെ അടിസ്ഥാനത്തിൽ പുതിയ നിയമം പഴയനിയമത്തെ ശരി വെക്കുന്ന ഗ്രന്ഥം അല്ല എന്ന പ്രസ്താവന അനിൽ അയ്യപ്പൻ നടത്തുമെന്ന് കരുതുന്നു.
No comments:
Post a Comment