PROPHECIES OF MUHAMMAD #35
തഖീഫ് ഗോത്രത്തിലെ കള്ള വാദിയെയും
(മുക്തർ ഇബ്നു അബീ അതഖഫി) വിനാശകാരിയെയും
(ഹജാജ് ഇബ്ന് യൂസഫ് അതഖഫി)
പറ്റിയുള്ള പ്രവചനം:
|
ഇബ്നു ഉമറിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു :
തഖീഫ് ഗോത്രത്തിൽ ഒരു കള്ളവാദിയും ഒരു വിനാശകാരിയും ഉണ്ട്.
( Jami at Tirmidhi , Volume 4 ,Chapters on Al Fitan , Book 7, Number 2220)
അബൂ നൗഫലിൽ നിന്നും നിവേദനം:
അബ്ദുല്ലാഹിബ്നു സുബൈർനെ(റ)
അഖബതുൽ മദീനയിൽ(മദീനയിലെ ഒരു ഉയർന്ന പ്രദേശം) വധിക്കപ്പെട്ടതിന് ശേഷം കെട്ടി തൂക്കിയ നിലയിൽ ഞാൻ കണ്ടു. ഖുറൈശികളും മറ്റുള്ളവരും അത് വഴി കടന്നു പോകുന്നു. അങ്ങനെ അബ്ദുല്ലാഹിബ്നു ഉമർ(റ) ആ വഴി കടന്നു പോയപ്പോൾ അവിടെ നിന്ന് കൊണ്ട് പറഞ്ഞു:
അസ്സലാമു അലൈക യാ അബൂ ഖുബൈബ്, (അബൂ ഖുബൈബ്, താങ്കൾക് സലാം,)
അല്ലാഹുവാണെ, ഇതിൽ നിന്നും താങ്കളെ ഞാൻ തടഞ്ഞിരുന്നു. അല്ലാഹുവാണെ, ഇതിൽ നിന്നും താങ്കളെ ഞാൻ തടഞ്ഞിരുന്നു. അല്ലാഹുവാണെ,
എനിക്ക് അറിയാവുന്നിടത്തോളം താങ്കൾ ധാരാളം നോമ്പ് അനുഷ്ടിക്കുന്നവനും രാത്രി നിന്ന് നിസ്കരിക്കുന്നവനും കുടുംബ ബന്ധം ചേർക്കുന്നവനും ആയിരുന്നു. ഒരു സമൂഹത്തിലെ ഏറ്റവും ദുഷ്ടൻ താങ്കൾ ആണെങ്കിൽ ആ സമൂഹം ഏറ്റവും ഉൽകൃഷ്ട സമൂഹം ആയിരിക്കും.
പിന്നീട് അബ്ദുല്ലഹ് ഇബ്നു ഉമർ കടന്നു പോയി.
ഇബ്നു ഉമറിന്റെ വാക്കുകളും അദ്ദേഹത്തിന്റെ നിലപാടും ഹജ്ജാജ്ജ് ഇബ്നു യൂസഫ് കേൾക്കാൻ ഇടയായി. ഇബ്നു സുബൈർനെ കെട്ടിതൂക്കിയ തടിയിൽ നിന്നും ഇറക്കാൻ ഹജ്ജാജ്ജ് ആളെ വിട്ടു. തടി മരത്തിൽ നിന്നും ഇറക്കിയ ശേഷം
ഇബ്നു സുബൈർനെ യഹൂദന്മാരുടെ കബറിടത്തിൽ മറമാടി. പിന്നീട് ഇബ്നു സുബൈർന്റെ മാതാവായ
അസ്മാ ബിൻത് അബൂബക്കർ(റ) നെ വിളിച്ചു കൊണ്ട് വരാൻ ഹജ്ജാജ്ജ് ആളെ അയച്ചു.
എന്നാൽ അവൾ വിസമ്മതിച്ചു.
അവൻ വീണ്ടും ആളെ അയച്ചു.
നീ എന്റെ അടുക്കൽ വരുക തന്നെ ചെയ്യും: അല്ലെങ്കിൽ നിന്റെ മുടിക്കെട്ട് പിടിച്ചു വലിച്ചു നിന്നെ കൊണ്ട് വരുന്ന ആളെ നിന്റെ അടുക്കൽ വിടും.
എന്നാൽ അസ്മാ ഭീഷണിക്ക് വഴങ്ങിയില്ല.
അവൾ പ്രഖ്യാപിച്ചു: എന്റെ മുടിക്കെട്ട് പിടിച്ചു വലിച്ചു കൊണ്ട് വരാൻ നീ ആളെ അയക്കും വരെ ഞാൻ അവിടെ വരില്ല.
നിവേദകൻ പറയുന്നു: ഹജ്ജജ്ജ് പറഞ്ഞു:
എന്റെ ചെരുപ്പുകളെവിടെ ?
പിന്നീട് അവൻ അസ്മയുടെ അടുകലേക്ക് ധൃതിയിൽ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ ശത്രുവിനോട് ഞാൻ ചെയ്തത് എങ്ങനെയുണ്ട്? നീ എന്ത് പറയുന്നു?
അവൾ പറഞ്ഞു: നീ അവന്റെ ഇഹലോകം നശിപ്പിച്ചു. അവനോ ? നിന്റെ പരലോകമാണ് നശിപ്പിച്ചത്.
'ഇരട്ടപട്ടക്കാരിയുടെ പുത്രാ' എന്ന് നീ അവനെ വിളിക്കുന്ന കാര്യം ഞാൻ അറിഞ്ഞിട്ടുണ്ട്.
അല്ലാഹുണെ, ഞാൻ ഇരട്ടപ്പട്ടയുടെ ആൾ തന്നെ.
പ്രവാചകനും എന്റെ പിതാവ് അബൂബക്കർനും ഉള്ള
ആഹാരം കെട്ടി വക്കാൻ ആണ് ഞാൻ ആ ഇരട്ട പട്ടകളിൽ ഒന്ന് ഉപയോഗിച്ചത്. മറ്റൊന്ന് സ്ത്രീകൾ അത്യാവശ്യം ആയി ഉപയോഗിക്കുന്ന വിധത്തിൽ ഉപയോഗിക്കാനും.
അറിയണം: പ്രവാചകൻ ഞങളോട് പറഞ്ഞിട്ട് ഉണ്ട് :
തഖീഫ് ഗോത്രത്തിൽ ഒരു കള്ളവാദിയും ഒരു വിനാശകാരിയും ഉണ്ട്.
തഖീഫ് ഗോത്രത്തിലെ കള്ളനെ നേരത്തെ ഞങ്ങൾ കണ്ടു കഴിഞ്ഞു.
വിനാശകാരി നീ തന്നെ ആണെന്ന് ഞാൻ കരുതുന്നു.
അതോടെ മറ്റൊന്നും പറയാതെ
ഹജ്ജാജ് അവിടെ നിന്നും എഴുന്നേറ്റ് പോയി.
(Sahih Muslim, Book of Merits of the prophets Companions, Book 31, Hadith 6176 )
>>>>>>>>
പൂർത്തീകരണം
മുഹ്താറു ബ്നു അബീ അബ്ദിത്തഖഫി:
ഹിജ്റ 65ല്‍ കൂഫയില്‍ ഒരു ഫിത്നയുടെ
കാരണക്കാരന്‍ അവതരിച്ചു, അയാളുടെ പേര് മുഹ്താറു ബ്നു അബീ അബ്ദിത്തഖഫി എന്നായിരുന്നു. അവതരിച്ചപ്പോള്‍ തന്നെ ഒരുപാട് പേര് ഇദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഇതു കൊണ്ടു തന്നെ ഇദ്ദേഹം സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. ഇമാം മഹ്ദി എന്നായിരുന്നു അയായാളുടെ ഓമനപ്പേര്. ഇബ്റാഹീമു ബ്നു അശ്തര്‍ എന്ന ഒരാള്‍ ഇയാളെ ബൈഅത് ചെയ്യുകയും ഇയാളുമായി ചേര്‍ന്ന് കൂഫക്കാര്‍ക്കിടയില്‍ ഇറങ്ങി, പിന്നീട് അവര്‍ മുസ്ലിം സൈന്യവുമായി യുദ്ധം ചെയ്യാന്‍ ഒരു സൈന്യത്തെ തയ്യാറാക്കി, അങ്ങനെ ഇബ്നു സിയാദിന്റെ നേത്യത്വത്തിലുള്ള സൈന്യവുമായി യുദ്ധം ചെയ്തു, അങ്ങനെ ഈ യുദ്ധത്തില്‍ ഉബൈദുള്ളാഹ് ബ്നു സിയാദ് കൊല്ലപ്പെട്ടു,
ഹജ്ജാജ് ഇബ്നു യൂസഫ് അത്തഖഫി:
ഒന്നാം ഖലീഫ സയ്യിദ്നാ അബൂബക്കർ സിദ്ധിക്ക് ന്റെ പേരക്കുട്ടിയും പ്രമുഖ സഹാബി സുബൈർ ഇബ്നു ൽ അവ്വാമിന്റെ മകനും ആയ മഹാനായ
അബുല്ലഹ് ഇബ്നു സുബൈർന്റെ ഘാതകൻ.
ഇബ്നു സുബൈർനെ ഈന്തപ്പന തടിയിൽ ക്രൂശിച്ച..
അത് കൂടാതെ ജാബിർ ഇബ്നു അബുല്ലഹ്, സഈദ് ഇബ്നു ജുബൈർ, കുമായ്ൽ ഇബ്നു സിയാദ് തുടങ്ങിയ മൂന്നോളം സഹാബിമാരുടെ കൊലപാതകങ്ങൾടെ ഉത്തരവാദി.
ഉമയ്യാദ് ഡൈനസ്റ്റിയിലെ ക്രൂരനും കർക്കശകാരനും ആയ ഗവർണർ.
കർബല സംഭവതിന്നു ശേഷം
അബ്ദുല്ലാഹിബ്നു സുബൈറിനെ ഖലീഫയായി അംഗീകരിച്ച മക്കയിലും ഈജിപ്തിലും ഇറാഖിലും അദ്ദേഹത്തിന്റെ ഖിലാഫത്ത് നിലവില്‍ വന്നു.
യസീദിന്റെ സേന മക്കയിലേക്കു തിരിച്ചു. ഉപരോധത്തിനു വഴങ്ങാതിരുന്ന മക്കക്കാരുമായി ഏറ്റുമുട്ടി ‘മിന്‍ജനീഖ്’ (പീരങ്കി പോലുള്ള ഒരായുധം. വെടിയുണ്ടക്കു പകരം വലിയ പാറക്കല്ലുകള്‍ തൊടുത്തുവിടുന്നത്) ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ കഅ്ബക്കുപോലും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്ത് ഹജ്ജാജ്ജ് ഇബ്നു യൂസഫ് അത്തഖഫിയുടെ കരങ്ങളാല്‍ ഇബ്നു സുബൈര്‍ കൊല്ലപ്പെട്ടു.
താന്‍ കൊല്ലപ്പെട്ട രാത്രിയില്‍ കുളിച്ചൊരുങ്ങി വസ്ത്രമണിഞ്ഞ അദ്ദേഹം തന്റെ ഉമ്മ അസ്മാഅ് ബിന്ത് അബീബക്റിന്റെ അടുത്ത് വന്ന് പറഞ്ഞുവത്രെ.
അല്ലയോ ഉമ്മാ, എന്നെ ജനങ്ങള്‍ വഞ്ചിച്ചുവെന്നാണ് തോന്നുന്നത്. ഉമ്മ അദ്ദേഹത്തോട് പറഞ്ഞു. അമവികളിലെ കിടാങ്ങള്‍ക്ക് നിന്നെ തട്ടിക്കളിക്കാനുള്ള അവസരമുണ്ടാകരുത്. മാന്യനായി ജീവിക്കുകയും മാന്യതയോടെ മരിക്കുകയുമാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു. അവര്‍ എന്നെ അംഗവിഛേദം നടത്തി കുരിശില്‍ തറക്കുമെന്നതാണ് എന്റെ ആശങ്ക. ഉമ്മ നല്കിയ മറുപടി ഇപ്രകാരമായിരുന്നു. അറുക്കപ്പെട്ട ആട്ടിന്‍ കുട്ടിയെ തൊലിയുരിക്കുന്നത് വേദനിപ്പിക്കുകയില്ലല്ലോ!.
അദ്ദേഹം ഉമ്മയുടെ ഇരു കണ്ണുകള്‍ക്കിടയില്‍ ചുംബനം നല്കി് പുറത്തിറങ്ങി പടപൊരുതി രക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്.
അത് പോലെ തന്നെ ഹജ്ജാജ് വധിച്ച മറ്റൊരു സഹാബി ആണ് സഈദ് ബിന്‍ ജുബൈര്‍.
അദ്ദേഹം താമസം തുടങ്ങുമ്പോള്‍ കൂഫ ഹജ്ജാജ് ബിന്‍ യൂസുഫ് ഥഖഫിയുടെ കീഴിലായിരുന്നു. അന്ന് ഇറാഖ്, പൗരസ്ത്യ ദേശങ്ങള്‍, ട്രാന്സ്ഓഷ്യാന തുടങ്ങിയ ഇടങ്ങളിലെ ഗവര്‍ണര്‍ ഹജ്ജാജായിരുന്നു. ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടിരുന്ന അബ്ദുല്ലാ ബിന്‍ സുബൈര്‍ ബിന്‍ അവാമിനെ കൊലപ്പെടുത്തി, അദ്ദേഹത്തിന്റെ ചലനങ്ങള്‍ക്ക് വിലങ്ങിട്ട്, തന്റെ പരമാധികാരത്തിന്റെയും അധീശത്വത്തിന്റെയും പരകോടിയില്‍ വിരാജിക്കുകയായിരുന്നു ഹജ്ജാജ്. ബനൂ ഉമയ്യാ സുല്ത്വാന് ഭരണത്തിനായി ഇറാഖ് കീഴടക്കിയതും, പലയിടത്തായി നടമാടിയിരുന്ന വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ അണച്ചതും, അല്ലാഹുവിന്റെ അടിമകളുടെ പിരടികളില്‍ വാള് വെച്ച് ഭരണം നടത്തിയതും, നാടിന്റെ മുക്കുമൂലകളില്‍ ഭീതി വിതച്ചതും വഴി, ജനമനസ്സുകഴില് ഹജ്ജാജിന്റെ അപ്രമാദിത്വത്തോടുള്ള ഭയം നിഴലിച്ചു നിന്നിരുന്നു.
ഹജ്ജാജ്ന്റെ ദുഷ്ചെയ്തികൾ വെറുക്കുകയും മുഖാമുഖം തുറന്നു എടുത്തു പറയുകയും ചെയ്തതിന്റെ പേരിൽ അദ്ദേഹവും ഹജ്ജാജിനാല് കൊല്ലപ്പെട്ടു.
പ്രവാചകൻ പ്രവചിച്ച തഖീഫ് ഗോത്രത്തിലെ വിനാശകാരി മേലെ പറഞ്ഞ ഹജ്ജാജ് ഇബ്നു യൂസഫ് അത്തഖഫി
ആണ്.
https://en.m.wikipedia.org/wiki/Al-Hajjaj_ibn_Yusuf
അത് മുകളിൽ നൽകിയ അബൂ നൗഫലിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ നിന്ന് തന്നെ വ്യക്തമാണല്ലോ.
----------------------------------------------------------------------------------
PROPHECIES OF MUHAMMAD #36
PROPHECIES OF MUHAMMAD #36
ഉസാമത് ഇബ്നു സൈദിൽ നിന്നും നിവേദനം:
മെദീനയിലെ ഒരു ഉയര്‍ന്ന കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് കൊണ്ടു അല്ലാഹുവിന്റെ പ്രവാചകൻ ചോദിച്ചു :
ഞാന്‍ കാണുന്നത് നിങ്ങള്‍ കാണുന്നുണ്ടോ ?
നിങ്ങളുടെ ഭവനങ്ങളിക് ഇടയില്‍ മഴ വർഷിക്കുന്ന ഇടങ്ങള്‍ പോലെ നാശം പതിക്കുന്ന ഇടങ്ങള്‍ ഞാന്‍ കാണുന്നു
( Sahih Muslim ,Book of Tribulations and the Portants of the Last Hour, Book 41. Number 6891)
ആമിർ ഇബ്നു സഅദ് തന്റെ പിതാവിൽ നിന്നും ഉദ്ദരിക്കുന്നു:
പ്രവാചകൻ ഒരിക്കല്‍ മെദീനയുടെ ഉയര്‍ന്ന പ്രദേശം വഴി നടക്കുകയും മുആവിയാ സന്തതികളുടെ പള്ളിക്ക് സമീപം എത്തിയപ്പോള്‍ അവിടെ കയറി രണ്ടു റകഅത് നിസ്കരിച്ചു. കൂടെ ഞങ്ങളും നിസ്കരിച്ചു.
തന്റെ നാഥനോട് ദീർഘ നേരം അദ്ദേഹം പ്രാർഥിച്ചു.
എന്നിട്ട് തിരിഞ്ഞു ഞങ്ങളോടായി പറഞ്ഞു :
എന്റെ നാഥനോട് മൂന്നു കാര്യങ്ങള്‍ ഞാന്‍
ചോദിച്ചു. രണ്ട് എണ്ണം എനിക്കു അവൻ നല്കി. ഒന്ന് തടഞ്ഞു.
എന്റെ സമുദായത്തെ വരള്‍ച്ച കൊണ്ടു നശിപ്പിക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചു : അത് അംഗീകരിച്ചു.
എന്റെ സമുദായത്തെ ജല പ്രളയം കൊണ്ടു നശിപ്പിക്കരുത് എന്ന് ഞാന്‍ അഭ്യർഥിച്ചു. അതും അംഗീകരിച്ചു.
അവർ പരസ്പരം പോരടിച്ച് നശിക്കരുത് എന്ന് ഞാൻ അഭ്യർഥിച്ചു. അത് നിരസിക്കപ്പെട്ടു
(Sahih Muslim , Book of Tribulations and Portants of the Last Hour ,Book 41,Number 6106)
അബൂ ഹുറൈറയിൽ നിന്നും നിവേദനം :
ഖുറൈശികളുടെ ഈ ഉപഗോത്രം എന്റെ സമുദായത്തെ നശിപ്പിക്കും . ചിലർ ചോദിച്ചു :
താങ്കള്‍ എന്താണ് ഈ കാര്യത്തില്‍ ഞങ്ങളോട് ഉപദേശിക്കുന്നത്? അവിടുന്ന് പറഞ്ഞു :
ജനങ്ങള്‍ അവരിൽ നിന്നും അകന്നു നിന്നിരുന്നു എങ്കില്‍....
(Sahih Muslim, Book of Tribulations and Portants of the Last Hour ,Book 41 Number 6971)
-------------------------------------------------------------------------------------
PROPHECIES OF MUHAMMD #37
അബൂസഈദിൽ ഖദ്രിയിൽ നിന്നും നിവേദനം:
പ്രവാചകൻ പറഞ്ഞു : ചാണിന് ചാണായും മുഴത്തിന് മുഴമായും നിങ്ങള്‍ മുൻഗാമികളുടെ പാതകളെ പിൻപറ്റുക തന്നെ ചെയ്യും. എത്രത്തോളം എന്നാല്‍
അവർ ഉടുമ്പിന്റെ മാളത്തിലേക്കാണ് പ്രവേശിക്കുന്നത്
എങ്കിൽ പോലും നിങ്ങളും അതിലേക്ക് പ്രവേശിക്കും.
ഞങ്ങള്‍ ചോദിച്ചു :
ജൂത-ക്രൈസ്തവരെ ആണോ താങ്കള്‍ മുൻഗാമികള്‍ എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത് ?
അവിടുന്ന് മറുപടി പറഞ്ഞു :
അവരല്ലാതെ പിന്നെയാര് ?
(Sahih Al Bukhari ,Book of Holding fast to the Quran and Sunnah
Volume 9,Book 52 , Number 422)
>>>>>>>>>
പൂർത്തീകരണം
ഈ പ്രവചനം എത്ര കൃത്യമായാണ് പുലരുന്നത് എന്നതിന് നാം ഓരോരുത്തരും സാക്ഷി ആണ്.
ഇസ്ലാമിന്റെ ആദ്യ കാലങ്ങൾക് ശേഷം വരുന്ന നൂറ്റാണ്ടുകളിലേക്ക് നോക്കിയാൽ
ജൂത ക്രൈസ്തവരെ പോലെ മുസ്ലിംകളും വിവിധ കക്ഷികളായി ഭിന്നിച്ചത് കാണാം.
അത് പോലെ തന്നെ ജൂത ക്രൈസ്തവരുടെ പിഴച്ച മാർഗം ആയിരുന്നു പ്രവാചകൻമാരുടെയും പുണ്യാളൻമാരുടെയും മഹാന്മാരുടെയും ഒക്കെ കബറുകളിൽ തിരി കൊളുത്തലും അവിടെ പ്രാർത്ഥന നടത്തലും അവരെ മധ്യസ്ഥരാക്കി കൊണ്ടുള്ള പ്രാർത്ഥനകളും എല്ലാം. ഇത് ഒരു വിഭാഗം മുസ്ലിംകളിലേക്ക് കടന്നു വന്നതായി കാണാം.
അത് പോലെ ആണ്ടു നേർച്ച, തിരുനാൾ, വാദ്യ മേളം, ഇത് എല്ലാം വിവിധങ്ങൾ ആയ ആചാരങ്ങളുടെ പേരിൽ മുസ്ലിം സമൂഹം കടം എടുക്കാൻ തുടങ്ങി..
മധ്യ കാലഘട്ടം തൊട്ടു ഈ നൂറ്റാണ്ട് വരെയുള്ള അവസ്ഥയോ ?
കുരിശു യുദ്ധനന്തരം ക്രൈസ്തവ
യൂറോപ്, കടുത്ത മുസ്ലിം വിരുദ്ധതയുമായാണ് കളം വിട്ടത്.
ശിര്‍ക്ക് സന്നിവേശിപ്പിച്ചാല്‍ മുസ്ലിംകളുടെ വിശ്വാസ-രാഷ്ട്രീയ വീര്യത്തെ തകര്‍ക്കാമെന്നും, പലിശയിലൂടെ ധനകാര്യ മേഖലയെ ശിഥിലമാക്കാമെന്നും, മദ്യപാനവും വ്യഭിചാരവും വ്യാപകമാക്കുക വഴി സാമൂഹിക രംഗം മലീമസമാക്കാമെന്നും, കെട്ടഴിച്ചു വിട്ട വിനോദ മാധ്യമങ്ങളിലൂടെ മുസ്ലിംകളുടെ വേറിട്ട സാംസ്കാരിക സ്വത്വത്തെ ഇല്ലാതാക്കാമെന്നും പടിഞ്ഞാറിന്റെ കുശാഗ്രബുദ്ധി കണ്ടെത്തിയിരുന്നു.
ഈ ഒളിയജണ്ടകള്‍ മുസ്ലിം ജനവാസ കേന്ദ്രങ്ങളില്‍, നിശ്ശബ്ദനായ കൊലയാളിയെപ്പോലെ കടന്നുവന്നപ്പോഴാണ്, ജീവിതത്തിന്റെ ഇസ്ലാമിക മാനങ്ങളെ നിരാകരിക്കുകയും നിസ്സാരീകരിക്കുകയും ചെയ്യുന്ന
പുതിയ പ്രവണതകള്‍ ഈ നൂറ്റാണ്ടിൽ ശക്തി പ്രാപിച്ചത്.
തനിമയുള്ള സ്വന്തം മതകീയ സംസ്കാരത്തില്‍ നിന്ന്, അനുദിനം ആഗോളീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ മതേതര ഭൗതികതയിലേക്കാണ് ജനം ഇന്ന് കൂടുമാറുന്നത്.
പാശ്ചാത്യ സാംസ്കാരികപ്പാളയത്തിന് സത്യത്തില്‍ മതമില്ല. മതത്തിന്റെ മുഖംമൂടിയേയുള്ളൂ. അത് ദൈവവിരുദ്ധവും പ്രവാചകവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്. വംശീയ ദേശീയ ജാഹിലിയ്യത്തുകളില് സ്ഥാപിതവുമാണ്. സര്‍വോപരി, ദുനിയാവിനോടും അതിന്റെ നൈമിഷിക ഭോഗങ്ങളോടുമുള്ള ആര്ത്തിയാണതിന്റെ അടിത്തറ. അതിര്‍വരമ്പുകളില്ലാത്ത ആസ്വാദനമാണ് ഉന്നം. ചൂഷണമാണ് ജീവിത വീക്ഷണം. ലാഭക്കൊതിയാണ് അതിന്റെ ലിപിയും ഭാഷയും ശൈലിയും. വെറുതെയല്ല, ഖുര്‍ആന്‍ 'ദുന്യാക്കൊതിയനെ' പട്ടിയോടുപമിച്ചത്
(ഖുര്‍ആന്‍ 7:176). നാവ് നീട്ടി, തുപ്പു നീരൊലിപ്പിച്ച്, സദാ കിതച്ചോടിക്കൊണ്ടിരിക്കുന്ന നായ, എത്ര കിട്ടിയാലും മതിവരാത്തവന്റെ എക്കാലത്തെയും മികച്ച പ്രതീകമാണ്. ഈ പണമാത്ര-സുഖമാത്ര സംസ്കാരത്തിലേക്കാണ് നിശ്ശബ്ദം ലോകത്തോടൊപ്പം മുസ്ലിം സമൂഹവും നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഈ പരിവര്‍ത്തനമാണ്, ഇസ്ലാമിന്റെ വിപരീത സാക്ഷ്യങ്ങളായി ചുറ്റുപാടും നിറയുന്നത്. 'മുസ്ലിം ജീവിത'ത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നതും. പ്രബോധനപാതയിലെ യഥാര്‍ഥ പ്രതിബന്ധം ഈ പുതിയ പ്രവണതയാണ്.
അപകര്‍ഷതയും അവിശ്വാസവും
''തീര്‍ച്ചയായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില്‍ അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവും സമര്‍പ്പിച്ച് ദൈവവഴിയില്‍ സമരം നടത്തുകയും ചെയ്തവര്‍ മാത്രമാണ് സത്യവിശ്വാസികള്‍'' (ഖുര്‍ആന്‍ 49:15).
ആസൂത്രിതമായ മനഃശാസ്ത്ര യുദ്ധങ്ങളിലൂടെ മതവിരുദ്ധ ശക്തികള്‍ മുസ്ലിം മനസ്സുകളില്‍ വളര്‍ത്തിയെടുത്ത കടുത്ത അപകര്‍ഷതയും പടിഞ്ഞാറന്‍ നാഗരിക ശീലങ്ങളോടുള്ള അഭിനിവേശവുമാണ് പുതിയ പിൻപറ്റലുകളുടെ മുഖം.
അസംബന്ധമെന്ന് ഒറ്റനോട്ടത്തില്‍ വിളിക്കാവുന്ന പാശ്ചാത്യ മാതൃകകള്‍ പോലും ഇന്ന് മുസ്ലിം യുവജനങ്ങള്‍ ആവേശപൂര്‍വം അനുകരിക്കുന്നുണ്ടെന്ന് മാത്രമല്ല, അതിലവര്‍ പുളകം കൊള്ളുന്നതായും നിരീക്ഷണത്തില്‍ ബോധ്യമാകും. പ്രവാചകന് പറഞ്ഞത് പോലെ,
'അവര്‍ ഉടുമ്പിന്റെ മാളത്തിലേക്ക് കയറിയാല്‍' ഇവരും അവരെ അനുഗമിക്കാന്‍ മാത്രം തീവ്രവും അന്ധവുമാണീ അനുകരണ മാരണം. അതേസമയം, നമസ്കാരമടക്കമുള്ള നിര്‍ബന്ധ മതചിഹ്നങ്ങള്‍ പോലും അവഗണിക്കുന്നു. മദ്യം, പലിശ, ചൂതാട്ടം തുടങ്ങിയ വന്‍ തിന്മകളുടെ നേരെ മൃദുസമീപനം സ്വീകരിക്കുന്നു. കളികള്‍ക്കും വിനോദമാത്ര കലകള്‍ക്കും ജീവിതത്തില്‍ അമിത പ്രാധാന്യം നല്കുന്നു. പടച്ചവന്, പ്രവാചകന്, ധര്‍മസമരം, പരലോകം, ജീവിതവിചാരണ, സ്വര്‍ഗ നരകങ്ങള്‍, നൈതിക മൂല്യങ്ങള്‍ പോലുള്ള മൗലിക വിഷയങ്ങളോട് അവിശ്വാസമോ സന്ദേഹമോ പുലര്‍ത്തുന്ന മുസ്ലിം , തല്‍സംബന്ധമായ ഉണര്ത്തലുകളെയും ഉദ്ബോധനങ്ങളെയും പുഛത്തോടെയാണ് നേരിടുന്നത്.
No comments:
Post a Comment