1.19.2018

ന്യായപ്രമാണ ലംഘിയായ മുഹമ്മദ് ? ( Part 3 )

രണ്ടാം ഭാഗം ഇവിടെ വായിക്കുക
Click :

കൊള്ള , മോഷണം അരുത് എന്ന് നിയമം കൊടുത്ത അതേ യഹോവ കൊള്ള മുതൽ എടുക്കാന്‍ കല്പിച്ഛ കാര്യം ബൈബിളില്‍ ഉണ്ട് ! നിങ്ങള്‍ മറന്ന് പോയെങ്കിൽ ഓർമിപ്പിക്കാം ! എന്തു കൊണ്ടു നിങ്ങള്‍ക്ക് അത് ന്യായ പ്രമാണ ലംഘനം ആകുന്നില്ല ?

( Numbers 31 : 7) 
യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.

(Numbers  31:9) 
യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.

( Numbers 31 : 11) 
കൊള്ള വസ്തുക്കളും മനുഷ്യരും മൃഗങ്ങളും അടങ്ങുന്ന എല്ലാ കവർച്ച മുതലും അവർ എടുത്തു !

ഇനി ഈ എടുത്ത സാധനങ്ങള്‍ ഒക്കെ
എങ്ങനെ വീതം വെക്കണം എന്നും അതിൽ യഹോവക്ക് ഉള്ള ഷെയർ എത്രയാണെന്ന് വരെ താഴെ ഉള്ള വചനങ്ങളിൽ പറയുന്നുണ്ട്
(Numbers 31 :26- 54 ) വരെ ഒന്ന് വിശദമായി വായിച്ചാല്‍ മതി! എടുത്ത് എഴുതുന്നില്ല!

നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.!!
( Dueteronomy 20:10-15)

ദാവിദ് യഹോവയുടെ കല്പന പ്രകാരം ഫെലിസ്ത്യരുമായി ഏറ്റുമുട്ടുന്നു ! അവരുടെ ആടു മാടുകളെ കൊള്ള അടിക്കുന്നു : തുടര്ന്ന് വലിയ കൂട്ട കൊല അവിടെ നടന്നു ! അങ്ങനെ ദാവിദ് കെയ്ല നിവാസികളെ രക്ഷിച്ചു
( 1 Samuel 23:4-5)

ദാവീദ് ഒരു ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
( 1 Samuel 27:-8-9)

അപ്പോ ഇത് ഒക്കെ ചെയ്ത മോഷയും കൂട്ടരും സ്വന്തം ന്യായ പ്രമാണം ലങ്കിച്ചവർ ആണ് എന്ന് കൂടി മിഷനറികള് പറഞ്ഞ് കളയുമോ എന്തൊ !!



10) "കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം (നുണ) പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു."►വാക്കുകള്‍ പാലിക്കേണ്ട, അല്ലെങ്ങില്‍ ശപഥങ്ങള്‍ പാലിക്കേണ്ട!:-ഖുറാന്‍ (9:3) - "അല്ലാഹുവിനും അവന്‍റെ ദൂതന്നും ബഹുദൈവവിശ്വാസികളോട്‌ യാതൊരു ബാധ്യതയുമില്ലെന്ന്‌" (that Allah and His Messenger dissolve (treaty) obligations with the Pagans)///////////


ഇവിടെ പറയുന്നത്
എന്താണ് ?
അത് അറിയണം എങ്കിൽ താഴെക്
വായിക്കണം :


Quran 9:4
എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.‎

ഇവിടെ പറയുന്നത്
കരാർ ലംഘനം നടത്താത്ത
ആവിശ്വാസികളോട് എന്ത് സമീപനം ആണ് സ്വീകരികേണ്ടത് എന്നത് സംബന്ധിച് ആണ്.
9:3 ൽ പറയുന്നത് കരാറുകൾ ലംഘിച്ച അവിശ്വാസികളെ കുറിച്ചും ആണ്. 
ഒരു വിഭാഗം കരാർ ലംഘനം നടത്തുമ്പോൾ അവരോടുള്ള ബാധ്യത എതിര് പക്ഷവും
ഒഴിയുന്നത് എങ്ങനെ ആണ് തെറ്റ് ആകുന്നത് ?
ഉദാഹരണത്തിനു
India-pak വെടി നിർത്തൽ കരാർ ഉണ്ട് എന്ന് കരുതുക.
ഒരു സുപ്രഭാതത്തിൽ pak സൈന്യം
വെടി പൊട്ടിച്ചാൽ
ഇന്ത്യ കരാർ ഒഴിഞ്ഞതായി
പ്രഖ്യാപനം നടത്തുന്നത് എങ്ങനെ ആണ് തെറ്റ് ആകുന്നത് ?



ഖുറാന്‍ (66:2) - "നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു." (Allah has already ordained for you, (O men), the dissolution of your oaths)/////////////

ഇവിടെ പറയുന്നത്
അറിയാതെ/ വീണ്ടു വിചാരം ഇല്ലാതെ
ചെയ്തു പോകുന്ന ശപധങ്ങൾ
സംബന്ധിച്ച് ആണ്.
അതായത്
ഒരു മനുഷ്യൻ താൻ ഇനി മുതൽ
ആരെയും എതിർക്കില്ല എന്ന് ശപധം ചെയ്യുന്നു.
എന്നാൽ പിന്നീട് ഒരിക്കൽ അയാളുടെ
കണ്മുന്നിൽ ഒരു നിരപരാധി അക്രമത്തിനു ഇരയാകുന്നു.
അയാൾ വിചാരിച്ചാൽ വിചാരിച്ചാൽ ആ അക്രമം തടയാൻ കഴിയും എങ്കിൽ
അയാൾ തന്റെ പൂർവ്വ കാല ശപദം
കെട്ടിപിടിച്ചു നിൽക്കാതെ
ആ നിരപരാധിയെ രക്ഷിക്കുന്നതിനു ഇസ്ലാം ഒരിക്കലും എതിര് അല്ല!!!



►നുണകള്‍ പറയാന്‍ പ്രോത്സാഹനം നല്‍കുക:-
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)
///////////////////

നുണകൾ പറയാൻ അനുവാദം ഉണ്ടോ ?
ഇല്ലേ
തുടങ്ങിയ കാര്യങ്ങൾക് ഈ പോസ്റ്റിൽ കൃത്യമായി മറുപടി നൽകിയിട്ടുണ്ട് :
https://answeringsakshiapologetic.blogspot.in/2017/10/blog-post.html?m=1

►നിയമപ്രമാണത്തില്‍ - "കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും മോഹിക്കുക പോലും അരുത്" എന്നു പറയുന്നു.മുഹമ്മദ്‌ കൂട്ടുകാരന്റെ അല്ല മകന്റെ ഭാര്യയെ (വളര്‍ത്തു പുത്രന്‍ സയ്യീദ്-ന്റെ ഭാര്യയെ), ആണ് മോഹിച്ചതും, സ്വന്തമക്കിയതും:-
‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)
സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428):
‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)
////////

മുകളിൽ കൊടുത്ത
തബരിയിലെ റിപ്പോർട്ട്‌ അടിസ്ഥാന രഹിതമാണ്.
കാരണം
മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്. എന്നിരിക്കെ വിവാഹം ശേഷം വാതില്‍ തുറന്നപ്പോള്‍ കണ്ട സൗന്ദര്യത്തില്‍ മയങ്ങി പോയി, എന്ന ഭാവനാസൗധം തകരാന്‍ ഈ ചരിത്രവസ്തുത മാത്രം മതി. പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല ആ വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.

മാത്രം അല്ല
ഖുർആൻ പറയുന്നത് കാണുക :.തന്റെ വളർത്തു പുത്രൻ ആയ സൈദും
ഭാര്യ സൈനബും തമ്മിൽ ഭാര്യ-ബർത്ര പ്രശ്നങ്ങൾ
ഉണ്ടാകുംകയും സൈദ് പ്രവാചകൻറെ മുമ്പിൽ സങ്കടം ബോദിപ്പിക്കുകയും ചെയുന്നു.
അപ്പോൾ പ്രവാചകൻ പറഞ്ഞത് കാണുക.

(Quran 33:37)
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം* (ഓര്‍ക്കുക.)


ഖുറാന്‍ (33:37) - "അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌."
"ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ  അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു.
//////////////

സത്യത്തിൽ ഇത് ആദ്യം പറഞ്ഞ ആരോപണം തകർത്തു കളയും.
അതായത് തന്റെ ദത് പുത്രൻന്റെ ഭാര്യയെ താൻ വിവാഹം കഴിക്കണം എന്നും അത് വഴി
ദത് പുത്രനെ സ്വന്തം മകന്റെ പഠി ഉയർതുകയും ചെയ്യുന്ന അറേബ്യൻ സമ്പ്രദായം
നിർത്തലാക്കുകയും ചെയ്യുക എന്നത് ആണ് അല്ലാഹുവിന്റെ കല്പന എന്ന് അറിഞ പ്രവാചകന്
ഈ കാര്യത്തിൽ ഭയം ഉണ്ടായിരുന്നു.
എന്ന് ഇരിക്കെ
പ്രവാചകൻ ദത് പുത്രന്റെ ഭാര്യയുടെ സൗന്ദര്യം കണ്ടു മയങ്ങി വിവാഹം കഴിച്ചു എന്ന് ഒക്കെ പറയുന്ന കഥ എന്ത് മാത്രം വിഡ്ഢിത്തം ആണ്.



വചനം വ്യക്തമായി വായിക്കുക

(Quran 33:37)
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു


അതായത് ദത്ത് പുത്രനെ തന്റെ രക്തത്തിൽ പിറന്ന
പുത്രനെ പോലെയും അതിനപ്പുറവും ഒക്കെ കാണുന്ന
അറേബ്യൻ സമ്പ്രദായത്തിൽ
ദത്ത് പുത്രൻന്റെ ഭാര്യയെ വിവാഹം
കഴിക്കുന്ന ആളെ എങ്ങനെ ആകും സമൂഹം
കാണുക എന്ന ഭയം ആണ് പ്രവാചകന് ഉണ്ടായിരുന്നത്.
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ
സൈനബിന്റെ സൗന്ദര്യം കണ്ടു പ്രവാചകൻ
അവളെ  വിവാഹ മോചനം ചെയ്യിച്ചു
ശേഷം വിവാഹം
കഴിച്ചു എന്ന കഥയ്ക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളത്?

ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ന്യായപ്രമാണം അന്വര്തിച്ച, മോശയെ പോലുള്ള പ്രവാചകൻ എന്നതിന് നേര് വിപരീതമാണ്, ന്യായപ്രമാണങ്ങൾ അപ്പാടെ ലംഘിക്കുകയും ലംഘിക്കുവാൻ പ്രചോധനങ്ങൾ നല്കുകയും ചെയ്ത മുഹമ്മദ്‌.പത്തു കല്പനകൾ പരിശോധിക്കുവാൻ:-http://etabetapi.com/read/ml/Exodus/20;http://biblehub.com/interlinear/exodus/20.htm;////////

മുഹമ്മദ്‌ നബി ന്യായപ്രമാണം ലംഘിച്ചു എന്ന് തെളിയിക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ അവർ കുഴിച്ച കുഴിയിൽ വീഴുകയാണ് ചെയുന്നത്
എന്ന് നാം മുകളിൽ കണ്ടു കഴിഞ്ഞു.

(അവസാനിച്ചു )

Part 1 - Click
Part 2 - Click
Part 3 - Click

No comments:

Post a Comment