7.30.2018

മുഹമ്മദ്‌ നബിയുടെ മരണം വിഷബാധയേറ്റോ ? (Part-3)






മുഹമ്മദ്‌ ഒന്നാന്തരം 
കള്ളപ്രവാചകനാണെന്ന് 
ഇസ്ലാമിക ഗ്രന്ഥങ്ങള്‍ 
(???)
(അനിൽ കുമാർ 
അയ്യപ്പനു മറുപടി)
__________________________


ആദ്യം അനിൽ അയ്യപ്പന്റെ സൈറ്റിൽ ഉള്ള ഈ ലേഖനം വായിക്കുക :

http://sathyamargam.org/2016/05/മുഹമ്മദ്‌-ഒന്നാന്തരം-കള്/

ANIL KUMAR എഴുതുന്നു :മുഹമ്മദ്‌ ഒന്നാന്തരം കള്ളപ്രവാചകനാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍!!
മുഹമ്മദ്‌ കള്ളപ്രവാചകനാണ് എന്ന് ഞങ്ങള്‍  പറയുമ്പോള്‍ മുസ്ലീം സുഹൃത്തുക്കള്‍ ഞങ്ങളുടെ  നേരെ ദേഷ്യപ്പെടും. ഞങ്ങള്‍ അവരുടെ പ്രവാചകനെതിരെ വ്യാജാരോപണം ഉന്നയിക്കുകയാണ് എന്നാണ് അവരുടെ ചിന്ത. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വെച്ച് കൊണ്ടുതന്നെ ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാണ് മുഹമ്മദ്‌ കള്ളപ്രവാചകന്‍ ആണെന്നുള്ള സത്യം. ഒരു പോയിന്‍റ് മാത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.
///////////////////////////////////////////////////

നിങ്ങൾ എന്ത് പരിശോധിച്ചാലും
ഏതൊക്കെ പ്രമാണ ഉദ്ധരണികൾ കൊണ്ട് വന്നു കണ്ണിൽ പൊടി ഇടാൻ നോക്കിയാലും  അതെല്ലാം ശുദ്ധ തട്ടിപ്പും തട്ടിക്കൂട്ട്  നമ്പർകളും ആയിരിക്കും എന്നതാണ്  ഇക്കാലമത്രയും ഉള്ള അനുഭവം. അടുത്ത  തട്ടിപ്പ് എന്താണ് എന്ന് നോക്കാം.


ANIL KUMAR എഴുതുന്നു :“നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല” (സൂറാ.69:44-47)ഇല്ലാക്കഥ കെട്ടിച്ചമച്ച്‌ പറയുന്ന കള്ളപ്രവാചകനാണ് മുഹമ്മദ്‌ എങ്കില്‍ ജീവനാഡി മുറിഞ്ഞായിരിക്കും അദ്ദേഹം മരിക്കുക എന്നാണ് ഇവിടെ  പറയുന്നത്. ഇനി അദ്ദേഹത്തിന്‍റെ മരണം എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:ആയിഷ പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡി മുറിഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുന്നു.  (സ്വഹീഹ് ബുഖാരി, വോള്യം 5, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713)കള്ളപ്രവാചകനെ കൊല്ലുന്നത് ജീവനാഡി മുറിച്ചായിരിക്കും എന്ന് ഖുര്‍ആനും ജീവനാഡി മുറിഞ്ഞത് പോലെയുള്ള വേദന താന്‍ അനുഭവിക്കുന്നു എന്ന് മരണ സമയത്ത് മുഹമ്മദും പറയുന്നു! രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും./////////////////////////////////////////////////////////////////////////////


ഏതായാലും അനിൽ കുമാർ അയ്യപ്പൻ ഈ  എഴുതി വിടുന്നതു മുഴുവൻ
അനിൽ കുമാർന്റെ തന്നെ മറ്റൊരു വാദത്തെ ഖണ്ഡിക്കുന്നു. അല്ലാഹുവിന് അസ്ഥിത്വം ഇല്ല.
അല്ലാഹു ഫേക്ക് ആണ്. മുഹമ്മദ്‌ ഉണ്ടാക്കി എടുത്തതാണ്. എന്നൊക്കെ ആണല്ലോ മൂപ്പരുടെ അന്ധമില്ലാത്ത വാദങ്ങൾ.
എങ്കിൽ അനിൽ കുമാർ എങ്ങനെ ആണ്
ആ അല്ലാഹുവിന്റെ വചനത്തിൽ ആ അല്ലാഹു ശിക്ഷിക്കുമെന്നു പറയുന്ന വാക്യം എടുത്തു  അത് അക്ഷരാർത്ഥത്തിൽ  നടപ്പിൽ ആയി എന്നു വിശ്വസിക്കുന്നത്? അല്ലെങ്കിൽ അങ്ങനെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ?
അത് ഒരു ചോദ്യം.



വിഷയത്തിലേക്ക് :
_______________


Quran 69 ആം അധ്യായം അവതരിച്ചത്. മക്കയിൽ ആണ്. അതായത് പ്രവാചകൻ മരിക്കുന്നതിന് ഏകദേശം 15-17  വർഷങ്ങൾക്ക് മുൻപ് അവതരിച്ച ആ അധ്യായത്തിലെ 44-47 വചനങ്ങൾ പറയുന്നത് എന്താണ് എന്ന് നോക്കാം :

وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ  لَأَخَذْنَا مِنْهُ بِالْيَمِينِ   ثُمَّ لَقَطَعْنَا مِنْهُ *الْوَتِينَ*

"അദ്ദേഹം(പ്രവാചകൻ) നമ്മുടെ മേൽ എന്തെങ്കിലും കെട്ടിച്ചമച്ച് പറഞ്ഞിരുന്നുവെങ്കിൽ നാം അദ്ദേഹത്തിന്റെ വലത് കൈ പിടിച്ചെടുക്കുക്കുകയും ജീവനാഡി (WATEEN) മുറിച്ചുകളയുകയും ചെയ്യുമായിരുന്നു."
അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല”


ഇനി ഹദീസ് കാണുക: 

يَا عَائِشَةُ مَا أَزَالُ أَجِدُ أَلَمَ الطَّعَامِ الَّذِي أَكَلْتُ بِخَيْبَرَ، فَهَذَا أَوَانُ وَجَدْتُ انْقِطَاعَ *أَبْهَرِي* مِنْ ذَلِكَ السَّمِّആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡി (ABHARI)
മുറിഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുന്നു


ഒന്നാമതായി :
_____________
ഇവിടെ പ്രവാചകൻ എന്റെ ജീവനാഡി മുറിഞ്ഞു പോകുന്ന പോലെ വേദന അനുഭപ്പെടുന്നു എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ അല്ല...
അത് ഒരു ഭാഷാ പ്രയോഗം മാത്രം ആണ് എന്ന് അത് വായിക്കുന്ന ആർക്കും ബോധ്യപ്പെടുന്നത് ആണ്.  യഥാർത്ഥത്തിൽ ജീവനാഡി മുറിയുന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാൾക്ക് സംസാരിക്കാൻ കൂടി കഴിയില്ല. പ്രവാചകൻ അവിടെ ഉപയോഗിച്ചത് അറബിക്കിൽ ഉള്ള ഒരു പൊതുവായ ഭാഷപ്രയോഗം (Idiom) ആണ്.
നമ്മുടെ നാട്ടിലും സമാന പ്രയോഗങ്ങൾ ഉണ്ട്.
ഉദാഹരണമായി ശക്തമായ തലവേദന വരുമ്പോൾ നമ്മൾ പറയാറുണ്ട് :
തലയിൽ കൂടം വെച്ചു അടിച്ച പോലെ വേദന തോന്നുന്നു...എന്റെ തല പൊട്ടി പിളരുന്ന വേദന...എന്ന് ഒക്കെ.
എന്നാൽ യഥാർത്ഥത്തിൽ തലയിൽ കൂടം കൊണ്ട് അടി കൊണ്ട് എന്നോ
അല്ലെങ്കിൽ തല പൊട്ടി തലച്ചോർ വെളിയിൽ വന്നു എന്നോ ഒന്നും  അല്ല ആ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ചു തന്റെ വേദനയെ സൂചിപ്പിക്കുന്നത് ആണ്.
അത് പോലെ പ്രവാചകനും തന്റെ മരണ വേദന സൂചിപ്പിച്ച പ്രയോഗം മാത്രം ആണ് അത്.

ഇസ്ലാമിന് മുൻപ് ഉള്ള അറേബ്യയിലെ (Pre-Islamic Arabia) കവി ആയിരുന്ന
ബിഷർ ഇബ്നു അബീ കാസിം അദ്ദേഹത്തിന്റെ  "ഗാശയ്ത്ത ലിൽ-ലൈല ബി ശർഖിൻ മുഖാമ " എന്ന കാവ്യത്തിൽ സമാനമായ പദം
ആലങ്കാരികമായി മരണത്തെ കുറിക്കാൻ ഉപയോഗിച്ചതായി കാണാം.

അത് പോലെ മുസ്ലിം സ്പെയിനിൽ ജീവിച്ചിരുന്ന പണ്ഡിതനും കവിയുമൊക്കെ ആയിരുന്ന ഇബ്നുൽ അബ്ബാർ (1199-1260)അദ്ദേഹത്തിന്റെ
"ഇതാബ് അൽ കിതാബ് " എന്ന ഗ്രന്ഥത്തിൽ (Volume 1,P.42) അബ്ദുൽ മാലിക് ഇബ്നു ഇദ്രീസ് ന്റെ ഒരു കവിത ഉദ്ധരിക്കുന്നുണ്ട്.  അതിലും മരണത്തെ കുറിക്കാൻ പ്രവാചകൻ ഉപയോഗിച്ച സമാന പദം ഉപയോഗിച്ചത് കാണാം. 

അബ്ദുറസാഖ്ന്റെ മുസന്നഫിലും (ഹദീഥ്‌ 5918) ഇബ്നു അബീ ഷൈബയുടെ മുസന്നഫിലും (ഹദീഥ്‌ 36342) ഉദ്ധരിക്കുന്ന
മറ്റൊരു സംഭവം കൂടി കാണുക:
പ്രവാചകനെ ഖബർ അടക്കുമ്പോൾ അവിടെ സന്നിഹിതനായ അൻസാറുകളിൽ പെട്ട ഒരു സഹാബി പറയുന്നുണ്ട് :
"നിങ്ങൾ എന്റെ ജീവനാഡി മുറിച്ചു കളഞ്ഞല്ലോ" എന്ന്. 
അദ്ദേഹം അത് പറയുന്നത് യഥാർത്ഥത്തിൽ ജീവനാഡി മുറിഞ്ഞത് കൊണ്ട് ആണ് എന്ന് ആരും പറയില്ലല്ലോ? പ്രവാചകൻ മരിച്ചതിൽ ഉള്ള അദ്ദേഹത്തിന്റെ മാനസിക വിക്ഷോഭവും ദുഃഖവും ആണ് ആ വാചകത്തിലൂടെ എക്സ്പ്രസ്സ്‌ ചെയ്തത്. അല്ലാതെ ജീവനാഡി മുറിഞ്ഞു പോയത് കൊണ്ടല്ല..

SO..അത് ഒരു കോമൺ അറബിക് ഭാഷപ്രയോഗം മാത്രം ആണ് എന്നതിനു ഇതിൽ കൂടുതൽ തെളിവ് ആവശ്യം ആണെന്ന് തോന്നുന്നില്ല.
(ആവശ്യം എങ്കിൽ ഇനിയും തരുന്നത് ആണ്.)
അങ്ങനെ ഭാഷപരമായി തന്നെ നബിക്ക് എതിരെ ഉള്ള ഈ ആരോപണം ശുദ്ധവിവരക്കേട് ആണെന്ന് നാം കണ്ടു കഴിഞ്ഞു.
----------------------------------------------------


രണ്ടാമതായി :
______________
ഒരു ഉദാഹരണം പറയാം :
ജെറി തോമസ് അനിൽ അയ്യപ്പനോടു പറയുകയാണ്: നീ വിദേശ ഫണ്ട്‌ന്റെ കാര്യത്തിൽ വല്ല തിരിമറിയും കാണിച്ചാൽ ഞാൻ  നിന്റെ കൈക്ക് പിടിച്ച് നിന്റെ പിടലി അടിച്ചു തിരിച്ചു കളയും. പിന്നീട് ഒരു 10-15 വർഷങ്ങൾ കഴിഞ്ഞു അനിൽ അയ്യപ്പന് പിടലി വേദന വന്നാൽ അതിനർത്ഥം ജെറി പിടിച്ച് തിരിച്ചതാണ് എന്ന് വരുന്നില്ല.


ഇനി (ഖുർആൻ 69:45-47) ൽ പറയുന്ന ശിക്ഷാ നടപടിയെ പറ്റി നോക്കുക :


  • 1. അദേഹത്തിന്റെ വലതു കൈ   പിടിച്ചെടുക്കും
  • 2. ജീവനാഡി മുറിച്ചു കളയും
  • 3. ആർക്കും അദ്ദേഹത്തെ ശിക്ഷയിൽ നിന്നും തടയാൻ ആകില്ല.


ജീവനാഡി മാത്രം അല്ല വലതു കൈയും  ശിക്ഷയുടെ പരിധിയിൽ ഉണ്ട്.  വലതു കൈ പിടികൂടുക എന്നതാണ് ആദ്യത്തെ നടപടി.
അതായത് പിന്നീട് അദ്ദേഹത്തിന് തന്റെ വലതു കൈ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നതല്ല.  എന്നാൽ പ്രവാചകന്റെ കാര്യത്തിൽ അങ്ങനെ എന്തെങ്കിലും സംഭവിച്ചു എന്ന് കാണിക്കാൻ സാധ്യമല്ല.

ഒരു ഉദാഹരണം കൂടി പറയാം :
ഭാരം കുറയുക, ചുമ,  കുറഞ്ഞ അളവിൽ ഉള്ള പനി തുടങ്ങിയ ക്ഷയരോഗത്തിന്റെ (Tuberculosis) ഭാഗം ആണ്.
എന്ന് കരുതി ഒരാൾക്ക് ചുമ വന്നാൽ അയാൾ ക്ഷയരോഗി ആണെന്ന് പറയാമോ ?
പറ്റില്ല.
അതെ പോലെ....ഇവിടെ അല്ലാഹു ശിക്ഷ നടപടിയുടെ ക്രമമായി മൂന്നു കാര്യങ്ങൾ പറയുന്നുണ്ട്.
വലതു കൈ പിടികൂടുക, ജീവനാഡി മുറിക്കുക,
ആർക്കും തടയാൻ കഴിയാത്ത വിധമുള്ള പെട്ടെന്ന് ഉള്ള നടപടി.
എങ്കിൽ മരണ സമയത്തു ജീവനാഡി മുറിയുന്ന പോലെ വേദന ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് മാത്രം എങ്ങനെ ആണ് അത് അല്ലാഹു പറഞ്ഞ ശിക്ഷ ആകുന്നത് ?
--------------------------------------------------


മൂന്നാമതായി :
_____________
ഇത് അദ്ദേഹം കൃത്രിമം കാണിച്ചാൽ ഉണ്ടാകുന്ന പെട്ടെന്ന് ഉള്ള ശിക്ഷ നടപടി ആയിട്ടാണ് അല്ലാഹു പറയുന്നത്. അല്ലാതെ വചനം ഇറങ്ങി 15-17 കൊല്ലം ജീവിക്കുക... അതിനിടയിൽ അദ്ദേഹത്തിന്റെ സന്ദേശം മിഡിൽ ഈസ്റ്റ്‌ മുഴുവൻ പ്രചരിക്കുക... റോമൻ-പേർഷ്യൻ സാമ്രാജ്യങ്ങളുടെ അകത്തളങ്ങളിൽ വരെ അദ്ദേഹത്തിന്റെ സന്ദേശവും ആയി ദൂതന്മാർ കടന്നു ചെല്ലുക. ഒടുവിൽ അദ്ദേഹത്തിന്റെ ദൗത്യപൂർത്തീകരണം സംഭവിക്കുക (5:3)
തുടങ്ങിയവ ഒക്കെ എങ്ങനെ സംഭവിച്ചു ?
അത് പോലെ തന്നെ പ്രവാചകൻ കള്ളത്തരം കാണിച്ചു..അതിനാൽ ഖൈബറിൽ കഴിച്ച വിഷം കൊണ്ട് അല്ലാഹു പ്രവാചകനെ കൊന്നു എന്ന് ആണ് വാദം എങ്കിൽ...
ആ വിഷം അകത്തു ചെന്ന ശേഷവും വീണ്ടും 3 വർഷത്തിൽ അധികം ജീവിക്കുക... ആ കാലയളവിൽ 41 ൽ അധികം യുദ്ധപര്യടനങ്ങൾ നടത്തുക...
അനേകം യാത്രകൾ നടത്തുക...
(വലതു കൈ പിടികൂടും എന്ന് ആണ് ശിക്ഷനടപടിയുടെ ആദ്യഭാഗം ആയി  പറയുന്നത്..) എന്നിട്ട് ആ കൈ കൊണ്ട് അനേകം യുദ്ധവിജയങ്ങൾ നേടുക..മഹത്തായ മെക്കാ വിജയം സംഭവിക്കുക... അദ്ദേഹം ആ കൈകൾ കൊണ്ട് വിഗ്രഹങ്ങൾ തകർക്കുക..
ഒടുവിൽ മരണത്തിനു 3 മാസങ്ങൾക്ക് മുൻപ് തന്റെ ദൗത്യം പൂർത്തിയായ സന്ദേശം (5:3) ലഭിക്കുക...
ഇത് ഒക്കെ സാധ്യമാണോ ?
-------------------------------------------------



നാലാമതായി :
______________
നമുക്ക് ഈ ആരോപണത്തെ കേവലം കോമൺ സെൻസ് വെച്ചു അനലൈസ് ചെയ്തു നോക്കാം:
യഥാർത്ഥത്തിൽ ഒരാളുടെ ജീവനാഡി (aorta) മുറിയുന്ന നിമിഷത്തിൽ ആ വ്യക്തിക്ക് ആ ഹദീസിൽ പറയുന്ന പോലെ എന്റെ ജീവനാഡി മുറിയുന്ന വേദന അനുഭവപ്പെടുന്നു എന്ന് പറയാൻ കഴിയുമോ ? ഒരിക്കലും ഇല്ല.
ശ്വാസകോശത്തിൽ നിന്നും സമൃദ്ധമായി ഓക്സിജനെയും വഹിച്ചു കൊണ്ട് വരുന്ന രക്തം ആദ്യം വന്നു നിറയുന്നത് ഹൃദയത്തിലും ഹൃദയം അതിനെ അയോർട്ട (മഹാധമനി) എന്ന് പേരുള്ള വലിയ രക്തകുഴൽ വഴി ശക്തിയായി പമ്പ് ചെയ്തു വിടുകയും ആണ് ചെയ്യുന്നത്...
മഹാധമനിയിലെയും (Aorta) അതിന്റെ കൈവഴികളിലെയും രക്തയോട്ടത്തെ ആശ്രയിച്ചാണ് രക്തത്തിന്റെ സാധാരണ പ്രഷർ നില്കുന്നത് പോലും...
ശരീരത്തിലെ ഓരോ അവയവങ്ങളിലേക്കും സെല്ല്കളിലേക്കും
ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഈ "ജീവനാഡി " മുറിയുന്ന കാര്യം ആണ് നാം സംസാരിക്കുന്നത്...
അത് മുറിയുന്ന സെക്കന്റ്‌കൾക്ക് ഉള്ളിൽ മരണം സംഭവിക്കും.
ഒരക്ഷരം ഉച്ചരിക്കാൻ സാധിക്കില്ല.
എന്നാൽ പ്രവാചകന്റെ മരണ നിമിഷങ്ങൾ നോക്കുക. അദ്ദേഹം ആയിഷയോട് മുകളിൽ പറഞ്ഞ ഹദീസിൽ തന്റെ വേദനയെ പറ്റി പറയുന്നത് നാം കണ്ടു.
തുടർന്ന് അദ്ദേഹം ഏകദൈവത്വം പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കുകൾ പോലും ഹദീസിൽ കാണാം. അത് ഇങ്ങനെ ആണ് :
ആയിഷ പറയുന്നു...
*നബി അവസാനമായി പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു:*
"അല്ലാഹുമ്മ റഫീഖൽ അഅ്ലാ"
(അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.)
(Sahih Muslim 2444. Book 44.Number 127).


Aorta എന്ന മഹാധമനി മുറിഞ്ഞു മരണപ്പെടുന്ന ഒരാൾക്ക് ഇങ്ങനെ ഒക്കെ  പറയാൻ സാധ്യമാണോ?
അങ്ങനെ ഒരു ഇന്സിഡെന്റിനെ നേരിടുന്ന വ്യക്തി ഏറ്റവും അപകടകരവും വേദന നിറഞ്ഞതുമായ അവസ്ഥയിലൂടെ ആണ് കടന്നു പോകുക. അത്തരം ഒരു നിലയിൽ  സെക്കന്റ്‌കൾക്ക് ഉള്ളിൽ ആണ് മരണം സംഭവിക്കുക.
കോമൺ സെൻസ് എങ്കിലും ഉപയോഗിച്ച് കൂടെ..?
മാത്രം അല്ല അഡ്വാൻസ്ഡ് സയൻസ്ന്റെ  ഈ ആധുനിക ലോകത്ത് ഒരാൾ
ഹൃദയാഘാതം ഉണ്ടാക്കുന്ന മഹാധമനി (Aorta) മുറിക്കുന്ന തരത്തിൽ ഉള്ള വിഷം ഒരുവന് നൽകുകയും ശേഷം അത് നൽകപ്പെട്ട വ്യക്തി 3 വർഷം പോയിട്ട് 3 മണിക്കൂർ എങ്കിലും ജീവിക്കുക സാധ്യമാണോ ? ഒരിക്കലും ഇല്ല.!
ജീവനാഡി മുറിയുന്ന തരം വിഷം നല്കപ്പെട്ട വ്യക്തിക്ക് ഈ ആധുനിക യുഗത്തിൽ പോലും അതിനെ സർവൈവ് ചെയ്യാൻ കഴിയില്ല എങ്കിൽ അത്തരത്തിൽ ജീവനാഡി മുറിഞ്ഞു പോകാൻ തരത്തിൽ ഉള്ള വിഷം നൽകപ്പെട്ടു എന്ന് പറയുന്ന പ്രവാചകൻ എങ്ങനെ 1400 വർഷം മുൻപ് അതിനെ സർവൈവ് ചെയ്തു ? എങ്ങനെ 3 വർഷത്തോളം ജീവിച്ചു ? ഉത്തരം ഉണ്ടോ ?
--------------------------------------------------


അഞ്ചാമതായി :
_______________
അധർമ്മകാരികളായ ജൂതൻമാരുടെ കൈകളാൽ നിരവധി പ്രവാചകൻമാർ രക്തസാക്ഷികളായ വസ്തുത (5:70) (2:61) (2:91) (3:112) (3:181) (4:155) പല തവണ  ഖുർആൻ പറഞ്ഞിരിക്കെ ?
ഖൈബറിൽ ജൂതൻമാർ മുഹമ്മദ്‌ നബിയെ കൊല്ലാൻ  വിഷം കൊടുത്തതിനെയും അതിനെ തുടർന്ന് ആണ് പ്രവാചകന്റെ മരണം എങ്കിൽ.. അതിനെയും
ബന്ധിപ്പിക്കേണ്ടത് മേൽ പറഞ്ഞ ആയത്തുകളിലേക്ക് അല്ലെ ? അല്ലാതെ (69:46) ലേക്ക് ബന്ധിപ്പിക്കാൻ എന്തു അടിസ്ഥാനമാണ് ഉള്ളത് ?
-------------------------------------------




ആറാമത് ആയി :
_______________
പ്രവാചകൻ അല്ലാഹുവിന്റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു എങ്കിൽ അതിൽ പിന്നീട് തുടരെ തുടരെയായി അല്ലാഹു പ്രവാചകന്  വചനങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെ ആണ് ?
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (5:3)
പോലുള്ള വചനങ്ങൾ ?

മിഷനറികളുടെ മറ്റൊരു ആരോപണം കൂടി ഇവിടെ പൊളിയുന്നുണ്ട്.
അതായത് പൈശാചിക വചനങ്ങൾ (Satanic Verses) എന്ന് പറഞ്ഞു മിഷ്ണറികൾ പൊക്കി കൊണ്ട് വരുന്ന ഒരു വിഴുപ്പ് ഉണ്ടല്ലോ ?
മുഹമ്മദ്‌ നബി മക്കയിലെ വിഗ്രഹാരാധികളെ സോപ്പ് ഇടാൻ വേണ്ടി അവർ ആരാധിച്ചിരുന്ന ദേവതകളെ പറ്റി ഖുർആൻ അധ്യായം 53:19-23) പാരായണം ചെയ്യുമ്പോൾ അവർ എല്ലാം ഉന്നത ദൈവങ്ങൾ ആണ് എന്ന് കൂടി ചേർത്ത്  പറഞ്ഞു... എന്ന് ഒക്കെ ഉള്ള ആരോപണങ്ങൾ.
മിഷനറികളുടെ ആ ആരോപണങ്ങളും ഇവിടെ ദയനീയമായി  തകരും.
കാരണം നബി അങ്ങനെ എന്തെങ്കിലും കടത്തിക്കൂട്ടൽ നടത്തി ഇരുന്നു എങ്കിൽ
അല്ലാഹു മുഹമ്മദ് നബിയെ അന്നേ തന്നെ ജീവനാഡി മുറിച്ചു കൊല്ലേണ്ടത് അല്ലെ ?

(Quran 69:46) അവതരിച്ചു 15-17 വർഷങ്ങൾക്ക് ശേഷവും ഖൈബറിൽ ജൂതന്മാർ വിഷം നൽകിയ സംഭവത്തിനു
3 വർഷങ്ങൾക്ക് ശേഷവും മാത്രം സംഭവിച്ച മുഹമ്മദ്‌ നബിയുടെ മരണം...
"അല്ലാഹുവിന്റെ ശിക്ഷ" ആണ് എന്ന ശുദ്ധ മണ്ടത്തരം തൊള്ള തൊടാതെ വിഴുങ്ങാൻ  നോക്കുന്ന മിഷനറികൾ ഉത്തരം  പറയു?
കൃത്രിമം കാണിച്ചാൽ നബിയെ ശിക്ഷിക്കും എന്ന് പറയുന്ന Surah 69:46  ഉം
നബി കൃത്രിമം കാണിച്ചു എന്ന് മിഷനറികൾ ആരോപിക്കുന്ന surah 53:18-22 ഉം അവതരിക്കുന്നത് മക്കയിൽ ആണ് (നബിയുടെ മക്കാ കാലഘട്ടം) എന്ന് കൂടി ഓർക്കണം.
----------------------------------------



Conclusion:
_____________
ഇത്രയും വസ്തുതകളിൽ  നിന്നു തന്നെ അദ്ദേഹം യാതൊരു തിരിമറിയും അല്ലാഹു ഏല്പിച്ച  സന്ദേശപ്രചരണത്തിൽ നടത്തിയിട്ടില്ല എന്നും അദ്ദേഹം മരിച്ചത് അല്ലാഹുവിന്റെ ശിക്ഷയുടെ ഭാഗം ആയല്ല എന്നും വ്യക്തമാണ്.
---------------------------------------------




യേശു കള്ളപ്രവാചകനോ ?
______________________


ഇസ്ലാമിക വിശ്വാസ പ്രകാരം യേശുക്രിസ്തു ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട  മഹാനായ പ്രവാചകൻ ആണ്. (Quran 3:45)
പക്ഷെ നാം മുകളിൽ കണ്ടപോലെയുള്ള അനിൽ കുമാർ അയ്യപ്പൻന്റെ വിമർശനശൈലി ബൈബിളിൽ പ്രയോഗിച്ചാൽ യേശു ഒരു കള്ളപ്രവാചകൻ ആണ് അത് മൂലം യേശു മരിച്ചു എന്നും തെളിയും.
അയ്യപ്പന്റെ ശൈലി കടം എടുത്തു കൊണ്ട്  കുറച്ചു മോഡൽ പോസ്റ്റ്‌കൾ സമർപ്പിക്കുന്നു :


(ആവർത്തനം 13 :5 )
ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.

യഹോവക് വിരുദ്ധം ആയി ദ്രോഹം സംസാരിച്ച യേശുവിന്റെ മരണം എങ്ങനെ ആയിരിക്കണം ?
എങ്ങനെ ആയിരിക്കും എന്ന് പറയാന്‍ ബൈബിള്‍ തന്നെ മതി.

(ആവർത്തനം 21 :23)
ഒരുത്തൻ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തിൽ തൂക്കിയാൽ അവന്റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു

യേശുവിനെ എന്തു ചെയ്തു ?

(അപ്പ പ്രവൃത്തി 5 :30 )
നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;

യേശു ശപിക്കപ്പെട്ടവൻ ആയോ ?
അതെ!!!

(ഗലാത്യർ 3 :13)
“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
So...യേശു കള്ളപ്രവാചകൻ ആണ്.
എല്ലാം  ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും.

---------------------------------------

(സങ്കീര്‍ത്തനങ്ങള്‍ 34 : 15)
കര്‍ത്താവു നീതിമാന്‍മാരെ കടാക്‌ഷിക്കുന്നു; അവിടുന്ന്‌ അവരുടെ വിലാപം ശ്രവിക്കുന്നു.

(സങ്കീര്‍ത്തനങ്ങള്‍ 34 : 17)
നീതിമാന്‍മാര്‍ സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്‌ടതകളിലുംനിന്ന്‌ രക്‌ഷിക്കുന്നു.

എന്നാൽ യേശുവിന്റെ നിലവിളി ദൈവം കേട്ടോ ?


(മത്തായി 27 : 46)
ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്‌മാ സബക്‌ഥാനി. അതായത്‌, എന്‍െറ ദൈവമേ, എന്‍െറ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്‌ഷിച്ചു?

So...യേശു നീതിമാൻ അല്ല.
രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും.
------------------------------------------


(പുറപ്പാട്‌ 20 : 12)
നിന്‍െറ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട തിനു നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

യേശു 33 വയസിൽ കുരിശിൽ മരിച്ചു എന്ന് ക്രൈസ്തവർ പറയുന്നു.
ദീർഘായുസ് ഇല്ലാതെ 33 വയസിൽ മരിക്കാൻ ഉള്ള കാരണം ?
യേശു മാതാവിനെ ബഹുമാനിച്ചില്ല.

(യോഹന്നാന്‍ 2 : 3-4)
അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.
യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്‍െറ സമയം ഇനിയും ആയിട്ടില്ല.

രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും.
അനിൽ കുമാർ നെ പോലെ ചിന്തിച്ചാൽ ഇങ്ങനെ കുറെ ഗുണങ്ങൾ ഒക്കെ ഉണ്ട്.


(തുടരും.... )


മുഹമ്മദ്‌ നബിയുടെ മരണം വിഷബാധയേറ്റോ ? (Part-2)





മുഹമ്മദ്‌ നബി വിഷം മൂലമോ മറ്റു വിധേനയോ കൊല്ലപ്പെട്ടാൽ തന്നെ 
അദ്ദേഹം കള്ളൻ ആണെന്ന് 
തെളിയുമോ ?
__________________________



ഹദീസിൽ എവിടെയും ഖണ്ഡിതമായി   മുഹമ്മദ്‌ നബി വിഷം മൂലം ആണ് മരണപ്പെട്ടതെന്നു പറയുന്നില്ല.
പ്രവാചകന്റെ മരണവേളയിൽ അദ്ദേഹം രോഗബാധിതൻ ആയിരുന്നു.
അദ്ദേഹം മരണവേളയിൽ തന്റെ വായിൽ ഖൈബറിൽ കഴിച്ച വിഷത്തിന്റെ രുചി അനുഭവപ്പെടുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ട് അത് ഒരിക്കലും പ്രവാചകൻ വിഷം മൂലം ആണ് മരണപ്പെട്ടത് എന്ന് നിർബന്ധമായി സൂചിപ്പിക്കുന്നില്ല.
ഞാൻ വ്യക്തിപരമായും പ്രവാചകൻ മരണപ്പെട്ടത് വിഷം മൂലം എന്ന് കരുതുന്നില്ല. എന്നാൽ തന്നെയും
മുഹമ്മദ്‌ നബി വിഷം മൂലമോ മറ്റു വിധേനയോ കൊല്ലപ്പെട്ടാൽ തന്നെ മിഷനറികൾ പറയുന്ന പോലെ  അദ്ദേഹം
കള്ളൻ ആണെന്ന് തെളിയുമോ ? അത് നമുക്ക് ഒന്ന് പരിശോധിക്കാം :


ജൂതന്മാർ മുഹമ്മദ്‌ നബിയെ കൊല്ലാൻ നടത്തിയ ആദ്യത്തെ അറ്റംപ്റ്റ് ഒന്നും അല്ല
ജൂതസ്ത്രീ നൽകിയ വിഷം. 
അതിനു മുൻപും അവർ നബിയെ കൊല്ലാൻ ശ്രമിച്ചതായി ചരിത്രത്തിൽ കാണാം.
നബിയുടെ ചെറുപ്പത്തിൽ ഹലീമത് സഅദിയയുടെ കയ്യിൽ നിന്നും കൈകുഞായിരിക്കെ ജൂതന്മാർ  നബിയെ കൊല്ലാൻ നോക്കിയ സംഭവം...
ചരിത്രകാരനായ ഇബ്നു സഅദ് അദ്ദേഹത്തിന്റെ തകബാതിലും
(തകബാത്ത് അൽ കുബ്ര) ബദ്ർ യുദ്ധ ശേഷം ബനൂനദീറിലെ ജൂതന്മാർ
നബിയെ ചതിച്ചു കൊല്ലാൻ നോക്കിയ സംഭവം അബ്ദുറസാക്ക് അദ്ദേഹത്തിന്റെ മുസന്നഫിലും (മുസന്നഫ് അബ്ദുറസാഖ്) ഇമാം അബൂദാവൂദ് അദ്ദേഹത്തിന്റെ സുനനിലും
(സുനന് അബൂദാവൂദ്)
ബനൂനദീർകാർ തന്നെ പ്രവാചകനെ വിളിച്ചു വരുത്തി വരുന്ന വഴിയിൽ പാറകല്ല് ഉരുട്ടി കൊല്ലാൻ പദ്ധതി ഇട്ടതും പ്രവാചകൻ ദിവ്യബോധനം വഴി ഈ ചതി മനസ്സിൽ ആക്കി രക്ഷ പ്രാപിച്ച സംഭവം
ഇബ്നു ഇസഹാക്കിന്റെ  സീറയിലും ഒക്കെ കാണാം. അപ്പോഴെല്ലാം അവർ പരാജയപ്പെടുകയാണ് ഉണ്ടായത്.


പ്രവാചകൻമാർ തങ്ങളുടെ ശത്രുക്കളാൽ കൊല്ലപ്പെടുന്നത് കൊണ്ട് അവർ കള്ളപ്രവാചകൻമാർ ആണെന്ന് തെളിയുമോ?
ഇല്ല എന്ന് ആണ് ഉത്തരം. കാരണം 
ദൈവത്തിന്റെ നിരവധി പ്രവാചകന്മാരെ ജൂതന്മാർ കൊന്നിട്ടുണ്ട് എന്ന് 
എന്ന് ബൈബിളും വിശുദ്ധ ഖുർആനും പറയുന്നുണ്ട്. അത് നമുക്ക് ഒന്നു കാണാം:



(Quran 5:70)
ഇസ്രായീല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും, അവരിലേക്ക് നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്‌. അവരുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ് ചെയ്തത്‌.


(Quran  4:155)
എന്നിട്ട് അവര്‍ കരാര്‍ ലംഘിച്ചതിനാലും, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തിയതിനാലും തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.)


ബൈബിൾ പറയുന്നത് കാണുക :


(Mathew 23 : 30-31)
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍  പ്രവാചകന്‍മാരുടെ രക്‌തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്‌.
അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന്‌ നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു.


(Mathew 23 : 34-35)
അതുകൊണ്ട്‌, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു.
അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്‌, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും.
അങ്ങനെ, നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി  ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും.


(Mathew 23 : 37)
ജറുസലെം, ജറുസലെം, *പ്രവാചകന്‍മാരെ വധിക്കുകയും നിന്‍െറ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ,*


(Mathew 14 :11)
അവന്‍ കാരാഗൃഹത്തില്‍ ആളയച്ച്‌ യോഹന്നാന്‍െറ തല വെട്ടിയെടുത്തു.
അത്‌ ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത്‌ അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി.


(2 Chronicle 24 : 19-21
അവരെ തിരികെക്കൊണ്ടുവരാന്‍
കര്‍ത്താവ്‌ അവരുടെ ഇടയിലേക്കു പ്രവാചകന്‍മാരെ അയച്ചു.  പ്രവാചകന്‍മാര്‍ അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചു. എന്നാല്‍, അവര്‍ അതു വകവെച്ചില്ല.
യഹോയാദാ പുരോഹിതന്‍െറ മകന്‍ സഖറിയായുടെമേല്‍ദൈവത്തിന്‍െറ ആത്‌മാവ്‌ വന്നു. അവന്‍ ജനത്തെ അഭിസംബോധന ചെയ്‌തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍െറ കല്‍പനകള്‍ ലംഘിച്ചു നിങ്ങള്‍ക്കു തന്നെ അനര്‍ഥം വരുത്തുന്നതെന്ത്‌? നിങ്ങള്‍ കര്‍ത്താവിനെ ഉപേക്‌ഷിച്ചതിനാല്‍ അവിടുന്നു നിങ്ങളെയും ഉപേക്‌ഷിച്ചിരിക്കുന്നു.
എന്നാല്‍, അവര്‍ സഖറിയായ്‌ക്കെതിരേ ഗൂഢാലോചന നടത്തി. രാജകല്‍പനപ്രകാരം അവര്‍ അവനെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു.


(1 Kings 18 : 4)
ജസെബെല്‍ കര്‍ത്താവിന്‍െറ പ്രവാചകന്‍മാരെ വധിച്ചപ്പോള്‍, ഒബാദിയാ നൂറു പ്രവാചകന്‍മാരെ കൂട്ടിക്കൊണ്ടുപോയി, അന്‍പതുപേരെവീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന്‍ അവര്‍ക്കു ഭക്‌ഷണപാനീയങ്ങള്‍ കൊടുത്തു സംരക്‌ഷിച്ചു.


(1 Kings 19 : 14)
അവന്‍ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതി ഞാന്‍ അതീവതീക്‌ഷണതയാല്‍ ജ്വലിക്കുകയാണ്‌. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെപ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്‌തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. എന്‍െറയും ജീവന്‍ അവര്‍ വേട്ടയാടുന്നു.


(1Thessolonia 2 : 15)
യഹൂദര്‍ കര്‍ത്താവായ യേശുവിനെയും *പ്രവാചകന്‍മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി.


(Romar 11:3)
കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്‌. അവര്‍ എന്‍െറ ജീവനെയും തേടുന്നു.

ഇവിടെ യേശു അടക്കം പറയുന്നത് വളരെ വ്യക്തമാണ്. ജൂതൻമാർ അനേകം  പ്രവാചകൻമാരെ കൊന്നു കളഞ്ഞിട്ടുണ്ട് എന്ന കാര്യം. അത് കൊണ്ട് അവരെല്ലാം കള്ളപ്രവാചകൻമാരായിരുന്നു എന്ന് നിങ്ങൾ പറയുമോ? ഒരു പക്ഷെ പറയുമായിരിക്കും.
ഈ പ്രവാചകൻമാരുടെ കൂട്ടത്തിൽ മുഹമ്മദ്‌ നബിയും ശത്രുക്കളാൽ കൊല്ലപ്പെട്ടു എന്ന് വിശ്വസിച്ചാൽ  തന്നെയും ഞങ്ങളെ സംബന്ധിച്ച് അത് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. അങ്ങനെ മരിച്ചാൽ ഇസ്ലാമിക വിശ്വാസ പ്രകാരം സ്വൊഭാവിക മരണത്തേക്കാൾ ഇരട്ടി പ്രതിഫലം ലഭ്യമാകുന്ന കാര്യം ആണ്. ഷഹീദ്ന്റെ (രക്തസാക്ഷി) പദവി ആണ് ലഭിക്കുക.

(Quran 2:154)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ *അവരാകുന്നു ജീവിക്കുന്നവര്‍.* പക്ഷെ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.

അനസ് ഇബ്നു മാലിക് നിവേദനം :
പ്രവാചകൻ പറഞ്ഞിരിക്കുന്നു :
സ്വർഗ്ഗതിൽ പ്രവേശിക്കുന്ന ഒരാളും ഭൂമിയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കില്ല.
*രക്തസാക്ഷി ഒഴികെ.* രക്തസാക്ഷികൾക്ക് അല്ലാഹുവിന്റെ അടുക്കൽ ലഭിക്കുന്ന ആദരവ് കാണുമ്പോൾ അവർ ഭൂമിയിൽ മടങ്ങി വന്നു 10 തവണ എങ്കിലും വധിക്കപെടാൻ ആഗ്രഹിക്കുന്നതാണ്.
(Sahih Muslim 2795.Book 56.Number 13)



മുഹമ്മദ്‌ നബിയുടെ മരണം...
അദ്ദേഹത്തിന്റെ ദൌത്യം
പൂർണമായതിന് ശേഷം.
_________________________



(Quran 5:67)
ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. *ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌.* സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.‎


പ്രവാചകന് അല്ലാഹു വാഗ്ദാനം ചെയ്ത സംരക്ഷണമെന്നത് ദൈവിക സന്ദേശം ജനങ്ങള്ക്ക് എത്തിക്കുകയെന്ന ഉത്തരവാദിത്വം പൂര്ത്തീകരിക്കുന്നതിലാണെന്ന് മുകളിൽ ഉള്ള വചനത്തിൽ കാണാം.
പ്രവാചകൻ ആ ഉദ്യമം പൂർത്തികരിക്കുന്നത് വരെയും ഇസ്ലാം സമ്പൂർണത കൈ വരിക്കുന്നത് വരെയും പ്രവാചകനെ കൊല്ലാൻ ആർക്കും കഴിയുമായിരുന്നില്ല.
ഖൈബറിൽ വെച്ച് ക്ഷണിച്ചു വരുത്തി ഭക്ഷണത്തിൽ മാരകമായ വിഷം നൽകിയ ജൂതൻമാരുടെ ചതിയിൽ ബിഷർ എന്ന പ്രവാചകന്റെ അനുയായി അനുനിമിഷം കൊല്ലപ്പെട്ടപ്പോഴും അതെ ഭക്ഷണം രുചിച്ച പ്രവാചകൻ മരണപ്പെടാഞ്ഞതും അല്ലാഹുവിന്റെ ആ സത്യവാഗ്ദാനം ഉള്ളത് കൊണ്ടായിരുന്നു.

അത് കൊണ്ടാണ് പ്രവാചകൻ തനിക്കു വിഷം നൽകിയ ജൂതസ്ത്രീയോട് എന്നെ കൊല്ലാൻ ഉള്ള കഴിവ് അല്ലാഹു നിനക്ക് നൽകിയിട്ടില്ല എന്ന് പറയുന്നത്. ഹദീസ് കാണുക :

അനസിൽ നിന്നും നിവേദനം :
ഒരു ജൂതസ്ത്രീ വിഷം ചേർത്ത ആടുമായി പ്രവാചകന്റെ  അടുത്ത് എത്തി.
അദ്ദേഹം അത് ഭക്ഷിച്ചു. പിന്നീട് അവളെ പ്രവാചകന്റെ  സന്നിധിയിൽ ഹാജർ ആക്കി.
അതെ കുറിച്ച് അവളോട്‌ ചോദിച്ചപ്പോൾ അവൾ പറഞ്ഞു : അങ്ങയെ വധിക്കണമെന്നു ഞാൻ ഉദ്ദേശിച്ചു.  പ്രവാചകൻ പറഞ്ഞു :
അതിനുള്ള കഴിവ് അല്ലാഹു നിനക്ക് നൽകിയിട്ടില്ല. സഹാബികൾ ചോദിച്ചു:
*ഞങ്ങൾ അവളെ വധിക്കട്ടെയോ ?*പ്രവാചകൻ പറഞ്ഞു: *വേണ്ട. !*അനസ് പറയുന്നു: പ്രവാചകന്റെ ചെറുനാക്കിൽ (വിഷം ഏല്പിച്ച പാട്) അത് ഞാൻ കണ്ടുകൊണ്ടിരുന്നു.
(Sahih Muslim 2190. Book 39.Number 59)

അത് സത്യമാണ് എന്ന് പിന്നീട് ഉള്ള ചരിത്രം നോക്കിയാൽ കാണാം.
പ്രവാചകൻ തന്നെ ചതിച്ചു കൊല്ലാൻ നോക്കിയ അവൾക്കു മാപ്പ് കൊടുത്തു എങ്കിലും
ബിഷർ എന്ന സഹാബി ആ വിഷം ഏറ്റു മരണപ്പെട്ടതിനാൽ നിരപരാധിയായ ഒരാളുടെ മരണത്തിനു ഉത്തരവാദി ആയ അവളുടെ മേൽ പ്രതിക്രിയ നടപ്പാക്കി. (Sunan Abudawud 4512. Book 41.Number 19)
അങ്ങനെ അവൾ എന്ത് ഉദേശിച്ചു കൊണ്ടാണോ വിഷം നൽകിയത് ? അത് ഒട്ടു നടന്നില്ല എന്ന് മാത്രം അല്ല... അവൾ വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു.


മാത്രം അല്ല പരാമർശ വിധേയമായ ഖൈബറിലെ ഇന്സിഡെന്റ് നടക്കുന്നത് AD-629 ൽ ആണ്.
പ്രവാചകൻ  മരിക്കുന്നത് AD-632 ലും.
സംഭവ ശേഷം പ്രവാചകൻ 41 ൽ അധികം എക്സ്പെഡിഷനുകൾക്ക് നേതൃത്വവും സംഘാടനവും കൈകാര്യകർതൃത്തവും വഹിച്ചതായി കാണാം.
അദ്ദേഹം അനേകം യുദ്ധങ്ങൾ ജയിച്ചു.
അനേകം യാത്രകൾ ഈ കാലയളവിൽ അദേഹം നടത്തിയിട്ടുണ്ട്. പലതും എക്സ്ട്രീം കണ്ടിഷനിൽ ഉള്ളതായിരുന്നു.
അദ്ദേഹം ഒരു നഗരത്തെ മാത്രം അല്ല വികസിച്ചു കൊണ്ടിരുന്ന ഇസ്ലാമിക സാമ്രാജ്യത്തെ ഒന്നടങ്കം ആണ് ഈ കാലയളവിൽ മാനേജ് ചെയ്തു കൊണ്ടിരുന്നത്. മാത്രം അല്ല ആ കാലയളവിൽ ആണ് പ്രശസ്തമായ മക്കാ വിജയമടക്കം നേടുന്നതും. പ്രവാചകൻ മക്ക കീഴടക്കുമ്പോൾ അദ്ദേഹം നോമ്പ്കാരൻ ആയിരുന്നു. (Sunan abu Dawud Book 13.Number 2358). അത് കൂടാതെ അദ്ദേഹം എല്ലാ മാസവും സുന്നത് നോമ്പുകളും റമളാനിൽ മുഴുവനും നോമ്പ് എടുക്കുന്ന വ്യക്തി ആയിരുന്നു. ഇതെല്ലാം കാണിക്കുന്നത് വിഷം അദ്ദേഹത്തിന്റെ പ്രവാചകത്വ ജീവിതത്തെ യാതൊരു തരത്തിലും ബാധിച്ചിരുന്നില്ല എന്ന് തന്നെ ആണ്.


എന്തിനാണ് ഭക്ഷണത്തിൽ വിഷം കലർത്തിയത് എന്ന പ്രവാചകന്റെ ചോദ്യത്തിന് ജൂതന്മാർ മറുപടി പറഞ്ഞത് നിങ്ങൾ കള്ളൻ ആണ് എങ്കിൽ ആ വിഷം മൂലം നിങ്ങൾ ഞങ്ങളുടെ ഇടയിൽ നിന്നും ഇല്ലാതെ ആകും
എന്നും പ്രവാചകൻ ആണ് എങ്കിൽ വിഷം നിങ്ങൾക്ക് ഉപദ്രവമേൽപ്പിക്കില്ല എന്നും ഞങ്ങൾ ഉദ്ദേശിച്ചു എന്ന് ആണ്.
(Sahih Al Bukhari 3169. Volume 4. Book 53. Number 394).

ആ നിമിഷം പ്രവാചകൻ മരിച്ചിരുന്നു എങ്കിൽ പോലും ജൂതൻമാരുടെ വാക്കിനും അവരുടെ മാനദണ്ഡത്തിനും (Criteria)
യാതൊരു പ്രാമാണികതയും ഇല്ല..
കാരണം അനേകം സത്യപ്രവാചകൻമാരെ അവർ കൊന്നു കളഞ്ഞിട്ടുണ്ട് എന്ന് ബൈബിളും ഖുർആനും പറയുന്ന വചനങ്ങൾ നാം മുന്നേ കണ്ടതാണ്.
ഇനി ജൂതന്മാർ തങ്ങളുടെ വാക്കുകൾ സത്യസന്ധമായി പറഞതാണ് എന്ന് കരുതാമോ? പറ്റില്ല. കാരണം എങ്കിൽ മുഹമ്മദ്‌ നബി മരിച്ചില്ല എന്ന് കണ്ടപ്പോൾ  അദ്ദേഹത്തെ അവർ പ്രവാചകൻ ആയി അംഗീകരിക്കേണ്ടതാണ്. അത് ഉണ്ടായില്ല.
അപ്പോൾ ജൂതൻമാരുടെ വാക്ക് പൊക്കി പിടിച്ചു നടക്കുന്ന മിഷനറികൾ അവിടെയും നന്നായി മൂഞ്ചും എന്ന് അർത്ഥം.


എന്നാൽ തന്റെ ദൗത്യം പൂർണമായ ശേഷവും  പ്രവാചകൻ  മരണപ്പെടുകയില്ലെന്നോ,
ശാശ്വതനാണ് (Immortal) എന്നോ സ്വയം അവകാശപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹം മരിക്കുന്നത് തന്നെയാണെന്ന് ഖുര്ആന് അസന്നിഗ്ദമായി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

(Quran 39:30-31)
തീർച്ചയായും നീ മരിക്കുന്നവനാകുന്നു.അവരും മരിക്കും.

അല്ലാഹു അദേഹത്തിനെ കൊണ്ട്  തന്റെ ദൗത്യം പൂർത്തീകരിപ്പിക്കുകയും  3-4 വർഷങ്ങൾക്ക് ശേഷം അതെ വിഷം തന്നെ അദ്ദേഹത്തിന്റെ  മരണ കാരണം ആകുകയും ആണ് ഉണ്ടായിട്ടുള്ളത് എങ്കിൽ അല്ലാഹു
അദ്ദേഹത്തെ  രക്തസാക്ഷിയുടെ പദവി നൽകി ആദരിക്കുകയായിരുന്നു എന്നാണ് വരുക. അത് അല്ലാഹു മുഹമ്മദ്‌ നബിയിലൂടെ പ്രവർത്തിച്ച ഒരു അത്ഭുത സംഭവം  ആണ് എന്ന് വരും. കാരണം നോർമൽ കേസിൽ ഒരാളുടെ ശരീരത്തിൽ വിഷം ഇറങ്ങുകയും  ശേഷം 3 വർഷത്തോളം അതിനെ സർവൈവ് ചെയ്തു കൊണ്ട്  സ്റ്റേബിൾ ആയി 100% ഫിറ്റ്‌ ആയി ആരോഗ്യവാനായി  ജീവിക്കുകയും ചെയ്ത ശേഷം ആ വിഷം മൂലം തന്നെ  മരണപ്പെടുകയും ചെയ്യുക എന്ന് പറയുന്നത് മെഡിസിനിൽ കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യം ആണ്. അയാളോടോപ്പം അതെ വിഷം കഴിച്ച മറ്റൊരു വ്യക്തി ഉടനടി മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതേകിച്ചും.

അത് കൊണ്ട് മിഷനറികളുടെ പ്രേമഭാജനങ്ങൾ ആയ ജൂതന്മാരുടെ യാതൊരു ഉദ്ദേശവും ഇവിടെ നടന്നിട്ടില്ല.
അവരുടെ വാക്കുകൾ പോലും വ്യാജം ആണെന്ന് ആണ് അവരുടെ പിന്നീട് ഉള്ള പെരുമാറ്റത്തില് നിന്നും മനസിൽ ആകുന്നത്.
അതായത് പ്രസ്തുത സംഭവത്തിൽ
മിഷനറി ചെന്നായകൾക്ക് കുടിക്കാൻ ഉള്ള ചോര ഇല്ലാ എന്ന് അർത്ഥം.

ഇനി മിഷനറികളുടെ ആത്മശാന്തിക്ക് വേണ്ടി ഒന്ന് രണ്ടു വസ്തുതകൾ കൂടി കാണിച്ചു തരാം :



പ്രവാചകന് മരണകാരണമായ രോഗം ബാധിക്കുന്നതിന് മുമ്പ്, വിജയങ്ങളുടെ ഉത്തുംഗതയില് എത്തി നില്ക്കെ തന്നെ മരണത്തെക്കുറിച്ച സൂചന
ലഭിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്ആന് വ്യക്തമാക്കുന്നു..
_________________________



(Quran 110: 1-3)
അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്, ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില് കടന്നുവരുന്നത് നീ കാണുകയും ചെയ്താല്. നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്ച്ചയായും അവന് പശ്ചാത്താപം സ്വീകരിക്കുന്നവനാണ്

ഈ അദ്ധ്യായം (110) പ്രവാചകന്റെ വിയോഗത്തെയാണ് കുറിക്കുന്നതെന്ന് ഇബ്നു അബ്ബാസ്നെ പ്പോലുള്ള സഹാബികളും  മനസ്സിലാക്കിയിരുന്നതായി ഹദീസ്കളിൽ കാണാം.
(Sahih Al Bukhari 4430. Volume 5.Book 59.Number 713)


പ്രവാചകന്റെ  ദൌത്യം സമ്പൂർണത പ്രാപിച്ചുവെന്ന  അല്ലാഹുവിന്റെ സാക്ഷ്യം ലഭിച്ചതിനു ശേഷമാണ്
അദേഹത്തിന്റെ മരണം.
________________________


(Quran 5:3)
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.

പ്രവാചകന്റെ അവസാന വിടവാങ്ങൽ ഹജ്ജിലെ (Hajjathul wadhaa) ലോകപ്രസിദ്ധമായ വിടവാങ്ങൽ  പ്രഭാഷണത്തിൽ അറഫയിൽ ഒരുമിച്ചു കൂടിയ ഒരു ലക്ഷം വരുന്ന വിശ്വാസി സമൂഹവും ഇതിന് സാക്ഷ്യം വഹിച്ചിരുന്നു.


പ്രവാചകൻ മരണപ്പെടുന്നത് ഏകദൈവത്വം പ്രഖ്യാപിച്ചു കൊണ്ട്. മരണ വേളയിൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്ത് ഉച്ചരിച്ചു മരണപ്പെടുന്നവർ ഭാഗ്യവാന്മാർ.
_________________________


ആയിശ ബിന്റ് അബൂബക്കർൽ  നിന്നും നിവേദനം:
എന്റെ ഊഴ ദിവസം വീട്ടില്‍വെച്ച് എന്റെ നെഞ്ചില്‍കിടന്നുകൊണ്ട് നബി  മരണപ്പെട്ടത് അല്ലാഹു എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളില്‍പ്പെട്ടതാണ്. അല്ലാഹു എന്റെയും നബിയുടെയും ഉമിനീരുകള്‍ കൂട്ടിച്ചേര്‍ത്തു. കയ്യില്‍ ഒരു മിസ്വാക്കുമായി അബ്ദുര്‍റഹ്മാന്‍ കടന്നുവന്നു. ഞാന്‍ നബിയെ താങ്ങിയിരിക്കുകയായിരുന്നു. നബി അബ്ദുര്‍ റഹിമാന്റെ നേരെ നോക്കിയപ്പോള്‍ അവിടുന്ന് പല്ല് തേയ്ക്കാനാഗ്രഹിക്കുന്നുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാനത് സ്വീകരിക്കട്ടെയോ? നബി സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു വാങ്ങി. അതു കൂടുതല്‍ കടുപ്പമുളളതായിരുന്നു. ഞാന്‍ പറഞ്ഞു. താങ്കള്‍ക്കുവേണ്ടി ഞാനതു ചതച്ച് മൃദുലമാക്കട്ടയോ? അപ്പോഴും നബി സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു മൃദുവാക്കിക്കൊടുത്തു. നബി അതുകൊണ്ട് പല്ലുതേച്ചു. നബിയുടെ ഒരു വെളളപ്പാത്രമുണ്ടായിരുന്നു. അവിടുന്ന് ആ പാത്രത്തില്‍ കയ്യിട്ട് മുഖത്ത് തടവിക്കൊണ്ട് ഇങ്ങനെ അരുളി:
*ലാ ഇലാഹ ഇല്ലല്ലാഹു.*
*അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല.*
മരണത്തിന് ചില വെപ്രാളങ്ങളുണ്ട്. ശേഷം അവിടുന്ന് തന്റെ കൈ ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! അത്യുന്നതരായ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയെത്തിക്കേണമേ. അവസാനം അവിടുന്ന് മരണപ്പെട്ടു: കൈ തളര്‍ന്നു ചാഞ്ഞു.
(Sahih Al Bukhari 4449.
Volume 5.Book 59. Number 730)



പ്രവാചകൻ മരണപ്പെടുന്നത് സ്വൊർഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ടു
കൊണ്ട്…
__________________________


ആയിഷ ബിന്റ് അബൂബക്കർൽ നിന്നും നിവേദനം:
ഞാൻ കേട്ടിരിക്കുന്നു.
ഒരു പ്രവാചകനും മരിക്കപ്പെടുകയില്ല.
ഈ ലോക ജീവിതത്തെയോ പരലോകത്തെയോ തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടാതെ.
ആയിഷ പറയുന്നു :
അല്ലാഹുവിന്റെ പ്രവാചകൻ തന്റെ മരണത്തിനു മുൻപ് ഉള്ള അസുഖ വേളയിൽ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.
*വളരെ ഗാംഭീര്യമുള്ള ശബ്ദത്തിൽ അദ്ദേഹം പറയുന്നത് ഞാൻ കേട്ടു:*
അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, *സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാർ (4:69)*
അദേഹത്തിന് തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെട്ടു എന്ന് അങ്ങനെ എനിക്ക് മനസിൽ ആയി.
(Sahih Muslim 2444. Book 44.Number 125)




പ്രവാചകന്റെ അവസാന പ്രാർത്ഥനയും അവസാന വാക്കുകളും
സ്വൊർഗത്തിലെ  തന്റെ ഇരിപ്പിടം ദർശിച്ചു കൊണ്ട്.
_________________________


ആയിഷ ബിന്റ് അബൂബക്കർൽ നിന്നും നിവേദനം :
ആരോഗ്യവാനായിരിക്കെ പ്രവാചകൻ പറയുമായിരുന്നു.
സ്വൊർഗത്തിൽ തന്റെ ഇരിപ്പിടം കാണിക്കപ്പെടാതെ ഒരു പ്രവാചകനും മരിപ്പിക്കപ്പെടുകയില്ല...ശേഷം  തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടും.
ആയിഷ പറയുന്നു :
നബിക്ക് അസുഖം ബാധിക്കുകയും അന്നേരം എന്റെ മടിയിൽ തലവെച്ച് കിടക്കുന്ന അവസരം അദ്ദേഹത്തിനു കുറെ സമയം  ബോധം മറയുകയും പിന്നീട് വരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി.
അപ്പോൾ അദ്ദേഹം മുകളിലേക്ക് കണ്ണുകൾ ഉയർത്തി കൊണ്ട് പറഞ്ഞു :
*അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.*
ആയിഷ പറയുന്നു :ഞാൻ പറഞ്ഞു (അപ്പോൾ അവിടുന്ന് ) നമ്മെ (ജീവിതത്തെ) തെരഞ്ഞെടുക്കുന്നില്ല എന്ന് അർത്ഥം.
ആയിഷ പറയുന്നു : ആരോഗ്യവാനായിരിക്കെ അവിടുന്ന് പറയാറുണ്ടായിരുന്ന ആ കാര്യം എനിക്ക് മനസിൽ ആയി. അത് ഇതാണ് :
സ്വൊർഗത്തിൽ തന്റെ ഇരിപ്പിടം കാണിക്കപ്പെടാതെ ഒരു പ്രവാചകനും മരിപ്പിക്കപ്പെടുകയില്ല...ശേഷം  തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടും.
ആയിഷ പറയുന്നു...
*നബി അവസാനമായി പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു:*
"അല്ലാഹുമ്മ റഫീഖൽ അഅ്ലാ"
(അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.)
(Sahih Muslim 2444. Book 44.Number 127).


പിന്നെ നിങ്ങൾ എന്ത് കണ്ടിട്ട് ആണ് ഈ തുള്ളുന്നത് ?

ജൂതൻമാർ യേശുവിനെയും കൊന്നു എന്ന് അല്ലെ നിങ്ങൾ വിശ്വസിക്കുന്നത്. (1 Thessolonia  2;15)
അപ്പോൾ യേശുവും കള്ളൻ ആണോ  ? കഷ്ടം തന്നെ നിങ്ങളുടെ കാര്യം.
എന്തായാലും ഞങ്ങൾ അങ്ങനെ കരുതുന്നില്ല.

(തുടരും.....)

7.29.2018

മുഹമ്മദ്‌ നബിയുടെ മരണം വിഷബാധയേറ്റോ ? (Part-1)



Claims:
_______

മുഹമ്മദിനെ ജൂതസ്ത്രീ വിഷം കൊടുത്തു കൊന്നു. അത് കൊണ്ട് മുഹമ്മദ്‌ കള്ളപ്രവാചകൻ ആണ്.
ഇല്ലാക്കഥ കെട്ടിച്ചമച്ചു പറഞ്ഞത് കൊണ്ട്
മുഹമ്മദ്‌നെ അള്ളാഹു കണ്ഠനാഡി മുറിച്ചു കൊന്നു.
മുഹമ്മദിനെ ഭാര്യമാർ വിഷം കൊടുത്തു കൊന്നു.


Introduction:
_____________

(Holy Quran 3:144)
 وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ
മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ?

മിഷനറികൾക്ക് എന്നും ഇത്തരം വിഷയങ്ങൾ
സംവദിക്കാൻ ആണ് താല്പര്യം.
കാരണം ബൈസന്റൈന്‍ റോമില്‍ ഉടലെടുക്കുകയും കുരിശുയുദ്ധകാലത്ത് ഉച്ചസ്ഥായിയിലെത്തുകയും ചെയ്ത അന്ധമായ മുസ്‌ലിം വിദ്വേഷം മനസ്സുകളില്‍ നിറച്ച ഇക്കൂട്ടർ എന്നും ക്വുര്‍ആനിനെയും മുഹമ്മദ് നബിയെയും തെറി പറഞ്ഞുകൊണ്ട് മുസ്‌ലിം മനസ്സുകളിലെ ഇസ്‌ലാമിക വിശ്വാസം ചോര്‍ത്തിക്കളയാനും അമുസ്‌ലിം സമൂഹങ്ങള്‍ ഇസ്‌ലാമിലേക്കാകൃഷ്ടമാകുന്നത് തടയാനുമുള്ള പരിശ്രമങ്ങളാണ് ഇക്കാലമത്രയും നടത്തിയിട്ടുള്ളത് എന്നത് കൊണ്ട് തന്നെ.
എന്നാല്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ എക്കാലത്തും മിഷനറിമാരോട് തീര്‍ത്തും മൗലികവും നിത്യപ്രസക്തവുമായ ചില അടിസ്ഥാന ചോദ്യങ്ങള്‍ ഉന്നയിക്കാനും ഒരു സംവാദാന്തരീക്ഷം സൃഷ്ടിക്കാനുമാണ് പരിശ്രമിച്ചത്. യേശുക്രിസ്തു പ്രപഞ്ചനാഥനായ അല്ലാഹു ഇസ്രാഈല്‍ സമൂഹത്തിലേക്ക് നിയോഗിച്ച പ്രവാചകനാണെന്നും അദ്ദേഹം ദൈവമോ ദൈവപുത്രനോ അല്ലെന്നും സംശുദ്ധമായ ഏകദൈവാരാധനയാണ് മറ്റെല്ലാ പ്രവാചകന്‍മാരെയും പോലെ അദ്ദേഹവും പ്രബോധനം ചെയ്തിരുന്നതെന്നും ത്രിയേകത്വം ഒരു മിഥ്യയാണെന്നും യേശുക്രിസ്തുവിന് ബഹുദൈവത്വപരമായ ആ ആശയം പരിചയം പോലുമില്ലെന്നും പരിശുദ്ധ ക്വുര്‍ആനില്‍ നിന്നും ഗ്രഹിച്ചവരായിരുന്നു മുസ്‌ലിം പണ്ഡിതന്‍മാര്‍..
ക്രൈസ്തവ ദൈവസങ്കല്‍പത്തിന്റെ അടിസ്ഥാനരാഹിത്യം ക്വുര്‍ആനില്‍നിന്ന് ബോധ്യപ്പെട്ടിരുന്നതുകൊണ്ടുതന്നെ, ഇസ്‌ലാമിക ഏകദൈവത്വത്തില്‍നിന്ന് (തൗഹീദ്) ക്രൈസ്തവ ത്രിത്വത്തിലേക്ക് മുസ്‌ലിംകളെ ക്ഷണിച്ച ക്രിസ്തുമതപ്രബോധകരോട്, യേശുവോ പഴയനിയമ പ്രവാചകന്‍മാരോ ത്രിത്വം പഠിപ്പിച്ചതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടുകയാണ് മുസ്‌ലിം പണ്ഡിതന്‍മാര്‍ ചെയ്യുന്നത്. എന്നാല്‍ തീര്‍ത്തും ന്യായമായ ഈ ആവശ്യത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ മിഷനറിമാർ ഇന്നും  സന്നദ്ധമാകുന്നില്ല  എന്നതാണ് വസ്തുത. യേശുവിന്റെ പേരില്‍ ത്രിത്വം പ്രസംഗിക്കുന്നവര്‍ യേശു ത്രിത്വം പ്രസംഗിച്ചു എന്ന് തെളിയിക്കാന്‍ കടപ്പെട്ടവരല്ലേ? ആണെന്നു മനസ്സിലാക്കാന്‍ പ്രാഥമിക സെമിനാരി വിദ്യാഭ്യാസം പോലും ആവശ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്നും ഈ ചോദ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയും ക്വുര്‍ആനിനെയും മുഹമ്മദ് നബിയെയും വിമര്‍ശിച്ച് ആത്മ-സായൂജ്യമടയുകയുമാണ് ലോകത്തെമ്പാടുമുള്ള മിഷനറിമാര്‍ ചെയ്യുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ സന്നാഹങ്ങളുടെ സമൃദ്ധിയുണ്ടായിട്ടും മിഷനറി സാഹിത്യങ്ങളും പ്രഭാഷണങ്ങളും ധൈഷണികമായി ദയനീമാംവിധം ദരിദ്രമാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്.



മുഹമ്മദ് നബിയുടെ മരണം
_____________________

യഥാർത്ഥത്തിൽ ഒരാൾക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പോലും കൃത്യത പുലർത്താൻ കഴിയാത്ത മിഷനറികളുടെ ഗതികേട് ഓർത്തു സഹതപിക്കാം.
മുഹമ്മദ് നബിയെ ജൂതസ്ത്രീ  വിഷം കൊടുത്തു കൊന്നു എന്ന ഒന്നാമത്തെ ആരോപണത്തിന് വേണ്ടത്ര ബലം ഇല്ലാത്തതു
കൊണ്ടാണോ എന്തോ മുഹമ്മദ് നബിയെ ഭാര്യമാർ വിഷം കൊടുത്തു കൊന്നു എന്ന ശിയാക്കളുടെ ആരോപണം കൂടി ചേർത്ത് വിളമ്പാൻ ആണ് മിഷനറികൾ ശ്രമിക്കുന്നത്.
മുഹമ്മദ്‌ നബിയെ കയ്യിൽ കിട്ടുന്നത് എന്തും എടുത്തു താറടിക്കുക എന്ന ഉദ്ദേശം മാത്രം മുന്നിൽ ഉള്ളപ്പോൾ ഒരേ സമയം ഇത് രണ്ടും ശരി ആകുമോ എന്ന് പോലും ചിന്തിക്കാൻ ഇവർക്ക് കഴിയുന്നില്ല.
ഏതായാലും നമുക്ക് ഇവരുടെ വിവരക്കേട്കളെ ഓരോന്ന് ഓരോന്നായി ഇഴയഴിച്ചു പരിശോദിക്കാം :



മുഹമ്മദിനെ ഭാര്യമാർ വിഷം കൊടുത്തു കൊന്നുവെന്നോ?
__________________________

ഇത് ഷിയാക്കളുടെ സ്ഥിരം ആരോപണം ആണ്. മിഷനറികളും കാര്യം അറിയാതെ അത് ഏറ്റുപാടുന്നു.


അതായത്...
പ്രവാചകന്റെ ഏറ്റവും അടുത്ത സുഹൃത്തും സന്തത സഹചാരിയും പുരുഷൻമാരിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചവരും പ്രവാചകനെ ഏറ്റവും അധികം സഹായിച്ചവരും ആയിരുന്നു അബൂബക്കർ സിദ്ധീഖ് (R).
എത്രത്തോളം എന്നാൽ... സമ്പത്തിലും സഹവാസത്തിലും എനിക്ക് ഏറ്റവും അധികം പ്രയോജനപ്പെട്ട വ്യക്തിത്വം എന്നും ഞാൻ ഒരാളെ ആത്മമിത്രമാക്കുമായിരുന്നു എങ്കിൽ
അത് അദ്ദേഹത്തെ ആയിരിക്കുമായിരുന്നു എന്നും സാക്ഷാൽ പ്രവാചകനാൽ അഭിംശസിക്കപ്പെട്ട മഹാനായ സഹാബി.
ആ അബൂബക്കർ സിദ്ധീഖും (R)


ശാരീരിക ശേഷി കൊണ്ടും ധീരത കൊണ്ടും ആദ്യകാല വിശ്വാസി സമൂഹത്തിന് സ്ഥൈര്യവും ആത്മവിശ്വാസവും നൽകിയ..
എനിക്ക് ശേഷം ഒരു പ്രവാചകൻ ഉണ്ടായിരുന്നു എങ്കിൽ  അത് അദ്ദേഹം   ആകുമായിരുന്നു എന്നും
താങ്കൾ ഒരു വഴിയിൽ പ്രവേശിച്ചാൽ അവിടെ നിന്നും പിശാച് വഴി മാറി  സഞ്ചരിക്കും എന്നും പ്രവാചകനാൽ അഭിംശസിക്കപ്പെട്ട മഹാനായ സഹാബി ആണ് ഉമർ ഇബ്നുൽ ഖത്താബ് (R).
അല്ലാഹുവേ.. രണ്ടിലൊരുവനെ തന്നു നീ ദീനിനെ സഹായിക്കണമെ എന്ന പ്രവാചകന്റെ പ്രാർത്ഥനയുടെ ഉത്തരം ആയി അല്ലാഹു നൽകിയ ആ ഉമർ ഇബ്നുൽ ഖത്താബും കൂടി

ഭരണത്തിന് വേണ്ടി  തങ്ങളുടെ രണ്ടു പേരുടെയും പെണ്മക്കളും പ്രവാചകന്റെ ഭാര്യമാരും ആയിരുന്ന ആയിഷയെയും ഹഫ്സയെയും ഉപയോഗിച്ച് പ്രവാചകന് വിഷം കൊടുത്തു കൊന്നു എന്ന് ആണ് ഷിയാക്കളുടെ വിശ്വാസവും പ്രചരണവും. അവരെ പോലെയുള്ള  വിദ്വെഷികൾക്ക് തൊള്ള തൊടാതെ വിഴുങ്ങാൻ പറ്റിയ ആരോപണം എന്ന് അല്ലാതെ നിഷ്പക്ഷതയുടെ കണിക പോലും ഉണ്ട് എങ്കിൽ ഈ ആരോപണം വിശ്വസിക്കാൻ യോഗ്യമല്ല. ഇവർ ഈ പറയുന്ന ഭരണം കൊതിച്ചു നബിയെ കൊന്ന (Naoodubillh) ഹസ്റത്ത് അബൂബക്കർ മരിക്കുമ്പോൾ അദേഹത്തിന്റെതായി ഭൂമിയിൽ അവശേഷിപ്പിച്ചത് ഒരു കഴുതയും കമ്പിളിയും ഒരു പരിചാരകനും ആണ്. അത് പോലും പൊതുഖജനാവിലേക്ക് അടക്കാൻ ആയിരുന്നു മരിക്കുന്നതിന് മുൻപ് ഉള്ള അദേഹത്തിന്റെ വസിയ്യത്ത്.
രണ്ടാം ഖലീഫ ഉമർ ആകട്ടെ ലാളിത്യത്തിന്റെ അങ്ങേ അറ്റത്തെ ജീവിതം നയിച്ച വ്യക്തി ആണ്. ഭരണത്തിന്റെ പരിസരത്ത് പോലും തന്റെ കുടുംബ അംഗങ്ങളെ അടുപ്പിക്കാത്ത
നിസ്വാർത്ഥരായ ഈ രണ്ടു ഖലീഫമാരുടെ ചരിത്രം അറിയുന്ന ആരും ഈ ഷിയാ വാദം വലിച്ചു ചവറ്റുകുട്ടയിൽ ഏറിയും.

യഥാർത്ഥത്തിൽ ഷിയാക്കളുടെ ഈ വാദം ചില ഷിയാ പണ്ഡിതൻമാർ തന്നെ അംഗീകരിക്കുന്നില്ല. അവർ പറയുന്നത് എന്താണ് എന്ന് നോക്കാം :

ഷിയാ പണ്ഡിതൻ ഷെയ്ഖ് സാദൂഖ് അദേഹത്തിന്റെ Itiqadath Al Imamiya എന്ന ഗ്രന്ഥത്തിൽ ശൈഖ് അബൂജാഫർ പറഞ്ഞതായി ഉദ്ധരിക്കുന്നു :
ഞങ്ങളുടെ വിശ്വാസം പ്രവാചകന് ഖൈബറിൽ വെച്ച് വിഷം ഏൽക്കുകയും അത് അദേഹത്തിൽ അതിന്റെ അസ്വസ്ഥത തുടരുകയും അങ്ങനെ അത് മൂലം അദേഹത്തിന്റെ മരണം സംഭവിച്ചു എന്ന് ആണ്.

ഷിയാക്കൾ ആദരിക്കുന്ന അവരുടെ  ചില പണ്ഡിതൻമാർ തന്നെ  അവരുടെ പിഴച്ച വിശ്വാസത്തെ നിരാകരിക്കുന്നു.

അത് പോലെ തന്നെ റഈസുൽ മുഹദ്ധിസീൻ (പണ്ഡിതൻമാരുടെ നേതാവ്) എന്ന് ഷിയാക്കൾ വിളിക്കുന്ന പണ്ഡിതനായ
മജ്ലിസി അദ്ദേഹത്തിന്റെ hayat al quloob എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക ;

چون حضرت در مرض موت بود مادر بشر به عيادت حضرت آمد، حضرت فرمود: اى مادر بشر! از روزى كه من خوردم آن لقمه را با فرزند تو در خيبر هر سال طغيان مى‏كرد و مرا رنجور مى‏ساخت و در اين مرتبه رگهاى پشت مرا قطع كرد؛ پس مسلمانان مى‏گفتند: پيغمبر نيز شهيد شد
When the Prophet was in his terminal sickness and the mother of Bashar visited him, he said to her: “Every year I feel more the effects of the morsel I ate with your son at Khayber, but this time, I feel it bursting through the veins of my heart”
*Hence Muslims say that the Prophet (saww) died of it.*
*[Hayat ul Quloob, Vol. 2, p. 668]*


അതായത് ശിയാ പണ്ഡിതൻ ആയ മജ്ലിസി പോലും എഴുതിയത്
*മുസ്ലിമിങ്ങൾ പറയുന്നത്* പ്രവാചകൻ മരിക്കുന്നത് അദ്ദേഹത്തിനു ഖൈബറിൽ വെച്ച് ജൂതൻമാർ നൽകിയ  വിഷം മൂലം ആണ് എന്ന്. എന്നാൽ
*ജൂതനായ അബ്ദുല്ലഹിബ്നു സബഅ്  ബീജാവാപം നൽകിയ ഷിയാഇസത്തിന്റെ സന്താനങ്ങൾ പറയുന്നു*..
പ്രവാചകനെ അദ്ദേഹത്തിന്റെ ഭാര്യമാർ വിഷം നൽകി കൊന്നു എന്ന്.


അത് കൊണ്ട് തന്നെ ചില ഹദീസ്കളെ ദുർവ്യാഖ്യാനിച്ചു എങ്കിലും തങ്ങളുടെ നെറികെട്ട വാദത്തിന് തുമ്പുണ്ടാക്കാൻ ഉള്ള പണി അവർ ഇസ്ലാമിക പ്രമാണങ്ങളിൽ നോക്കാറുണ്ട്.
അതിന്റെ ഭാഗം ആണ് സഹീഹ് മുസ്ലിമിലും
ബുഹാരിയിലും വന്ന ഒരു  ഹദീസ്ന്റെ ദുർവ്യാഖ്യാനം.
ആ ഹദീസ് ഉദ്ധരിച്ചു കൊണ്ട്...
നബിക്ക് ഭാര്യമാരെ സംശയം ഉണ്ടായിരുന്നു... കൂടെ ഉള്ളവർ വിഷം തരും എന്ന് ഭയന്ന് മരുന്ന് പോലും മറ്റുള്ളവരെ കൊണ്ട് കുടിപ്പിക്കുന്നു എന്ന് ഒക്കെ ആണ് തട്ടിവിടുന്ന്നത്.

ആദ്യം ആ ഹദീസ് ഒന്നു കാണുക.
ഇമാം മുസ്ലിം ആ ഹദീസ് ഉദ്ധരിക്കുന്നത്

باب كَرَاهَةِ التَّدَاوِي بِاللَّدُودِ ‏‏
Chapter: It Is Disliked To Administer Medicine In The Side Of The Mouth Forcibly
രോഗിയെ നിർബന്ധിച്ചു വായയുടെ കോണിലൂടെ മരുന്ന് കൊടുക്കൽ കറാഹത്ത് ആണ് എന്ന ഹെഡിങ്ന് കീഴെ ആണ്.
(Sahih Muslim 2213In-book reference : Book 39, Hadith 115USC-MSA web (English) reference : Book 26, Hadith 5486)


ഇമാം ബുഖാരി ആ ഹദീസ് ഉദ്ധരിക്കുന്നത്
باب اللَّدُود
Chapter: Al-Ladud (the medicine which is poured or inserted into one side of a patient’s mouth)
രോഗിയുടെ ِവായയുടെ കോണിലൂടെ മരുന്ന് ഒഴിച്ച് ചികിത്സ "എന്ന ഹെഡിങ്ങിന് കീഴെ ആണ്.
https://sunnah.com/bukhari/76

حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، حَدَّثَنَا سُفْيَانُ، قَالَ حَدَّثَنِي مُوسَى بْنُ أَبِي عَائِشَةَ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، وَعَائِشَةَ، أَنَّ أَبَا بَكْرٍ ـ رضى الله عنه ـ قَبَّلَ النَّبِيَّ صلى الله عليه وسلم وَهْوَ مَيِّتٌ‏.‏ قَالَ وَقَالَتْ عَائِشَةُ لَدَدْنَاهُ فِي مَرَضِهِ، فَجَعَلَ يُشِيرُ إِلَيْنَا، أَنْ لاَ تَلُدُّونِي‏.‏ فَقُلْنَا كَرَاهِيَةُ الْمَرِيضِ لِلدَّوَاءِ‏.‏ فَلَمَّا أَفَاقَ قَالَ ‏"‏ أَلَمْ أَنْهَكُمْ أَنْ تَلُدُّونِي ‏"‏‏.‏ قُلْنَا كَرَاهِيَةَ الْمَرِيضِ لِلدَّوَاءِ‏.‏ فَقَالَ ‏"‏ لاَ يَبْقَى فِي الْبَيْتِ أَحَدٌ إِلاَّ لُدَّ ـ وَأَنَا أَنْظُرُ ـ إِلاَّ الْعَبَّاسَ فَإِنَّهُ لَمْ يَشْهَدْكُمْ ‏"‏‏.‏
ആയിശയിൽ നിന്നും അബ്ബാസിൽ നിന്നും നിവേദനം:
പ്രവാചകൻ മരിച്ചപ്പോൾ അബൂബക്കർ അദേഹത്തെ ചുംബിച്ചു.
ആയിഷ തുടരുന്നു:
പ്രവാചകൻ രോഗാവസ്ഥയിൽ കിടക്കുമ്പോള്‍ ഞങ്ങള്‍ അവിടുത്തെ വായയുടെ കോണിലൂടെ  മരുന്ന് ഒഴിച്ച് കൊടുത്തു.
*നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന്* നബി ആംഗ്യം കാണിച്ചു. ഞങ്ങള്‍ പറഞ്ഞു. രോഗിക്ക് മരുന്നിനോടുളള വെറുപ്പ് കൊണ്ടാണ് അങ്ങിനെ അരുളുന്നത്. നബിക്ക് ബോധം വന്നപ്പോള്‍ അവിടുന്ന് അരുളി:
*നിങ്ങളെന്നെ നിര്‍ബന്ധിച്ച് വായയുടെ കോണിലൂടെ മരുന്ന്  കുടിപ്പിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ.* ഞങ്ങള്‍ പറഞ്ഞു. രോഗി മരുന്ന് വെറുക്കും. അത് സ്വാഭാവികമാണ്. നബി അരുളി:
ഞാന്‍ നോക്കി നില്ക്കവേ
*വായയുടെ കോണിലൂടെ*
*നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിച്ചാലല്ലാതെ*
ഈ വീട്ടിലുളള ഒരാളെയും ഞാന്‍ വിടുകയില്ല. അബ്ബാസിനെ മാത്രം ഒഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പമുണ്ടായിരുന്നില്ല.
(Sahih al-Bukhari 5709-5712In-book reference : Book 76, Hadith 29USC-MSA web (English) reference : Vol. 7, Book 71, Hadith 610)

ഈ ഹദീസിൽ എവിടെ ആണ് ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പ്രസക്തി ഉള്ളത് ?
പ്രധാന പോയിന്റ്കൾ ശ്രദ്ധിക്കുക.
വായയുടെ ഒരു കോണിലൂടെ മരുന്ന് ഒഴിച്ച് കൊടുക്കുന്നത് പ്രവാചകന് ഇഷ്ടം അല്ല എന്നും  അത് ഇഷ്ടം ഇല്ല എന്ന് അറിഞ്ഞിട്ടും നിർബന്ധിച്ചു കൊടുക്കുന്നതും പ്രവാചകന് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം ആണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.
അത് കൊണ്ടാണ് പ്രവാചകൻ പറയുന്നത് നിങ്ങളെയും അത് പോലെ നിർബന്ധിച്ചു വായയുടെ ഒരു കോണിലൂടെ കുടിപ്പിക്കാതെ വിടില്ല എന്ന്. പ്രവാചകന്റെ പിതൃവ്യനായ അബ്ബാസ്  അവിടെ ഉണ്ടായിരുന്നു എങ്കിലും
അദേഹം മരുന്ന് കുടിപ്പിക്കാൻ കൂടിയില്ല.
അത് കാര്യഗൗരവത്തിൽ പറഞ്ഞത് ആകാൻ സാധ്യത ഇല്ല.. തന്റെ അപ്പോഴത്തെ ഫീൽ പറഞ്ഞു എന്ന് മാത്രം. കാരണം അബ്ബാസ് ഒഴികെ ബാക്കി എല്ലാവരും മരുന്ന് കുടിച്ചു എന്ന് എവിടെയും കാണുന്നില്ല.


അടുത്തതായി ഭാര്യമാർ ആയ
ആയിഷയും(റ)  ഹഫ്സയും(റ) കൂടി പ്രവാചകനെ കൊന്നു എന്ന് പറയുന്ന ഷിയാക്കളോടും അത് ഏറ്റു പിടിക്കുന്നവരോടും ഒന്ന് രണ്ടു ചോദ്യങ്ങൾ കൂടി ചോദിച്ചു അവസാനിപ്പിക്കാം :

ഭാര്യമാർ വിഷം കൊടുത്തു എങ്കിൽ എന്ത് കൊണ്ട് ആണ് അലി ഇബ്നു അബീതാലിബ് (റ) ആയിഷക്കു എതിരെ പ്രതികാര നടപടി എടുക്കാതെ വിട്ടത്? അറ്റ്ലീസ്റ്റ്
അലിക്ക് ജമൽ യുദ്ധത്തിൽ ആയിശക്ക് എതിരെ നടപടി എടുക്കാൻ ഉള്ള സുവർണ അവസരം കിട്ടിയപ്പോൾ എങ്കിലും അദ്ദേഹം അത് ചെയ്തോ ?
അദ്ദേഹം അതിനെ പറ്റി എന്തെങ്കിലും ഉന്നയിച്ചുവോ?
അത് അല്ല അവർ ഒന്നും അറിയാതെ ഈ കാര്യങ്ങൾ  നിങ്ങൾക്ക് പ്രതേകമായി വെളിപാട് ലഭിച്ചു എന്ന് ആണോ പറയുന്നത് ?
അലിക്കു ഭരണഅധികാരം ലഭിച്ചപ്പോൾ പോലും അങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല. അതിനർത്ഥം ആയിശക്കും ഹഫ്സക്കും എതിരെ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾ കെട്ടിചമച്ച കഥകൾ മാത്രം ആണ് എന്ന് ആണ്.



(തുടരും...)

7.09.2018

പരിച്ചേദനയും അഗ്രചർമ്മികളായ മിഷനറികളും





പമ്പര വിഡ്ഡികളും കപടന്മാരുമായ മിഷനറികള് സ്വന്തം തുമ്പു ചെത്താതെ അഗ്രചർമികളായി നടക്കുന്നത് പോട്ടെ... അത് ചെയ്യുന്ന മുസ്ലിങ്ങളെ തുമ്പു ചെത്തി മൂർച്ച കൂട്ടുന്നു എന്ന് ഒക്കെ അശ്ലീല ചുവയിൽ അധിക്ഷേപിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു ഇവരുടെ ഭോഷത്തം.

നിങ്ങൾ എന്താണ് പരിച്ഛേദന ചെയ്യാത്തത്,
യേശു പോലും അത് ചെയ്തിരുന്നുവല്ലോ
എന്ന് നമ്മൾ ചോദിക്കുമ്പോൾ
അവർ തിരിച്ചു  ചോദിക്കും..
പരിച്ഛേദന/സുന്നത്ത്/ചേലാകര്മം (Circumcission) ചെയ്യാൻ ഖുർആനിൽ ഉണ്ടോ ? അല്ലാഹു പറഞ്ഞോ?
മുഹമ്മദ്‌ നബി ചെയ്തോ? ചെയ്യാൻ കല്പിച്ചോ ? സഹാബികളിൽ ആരെങ്കിലും ചെയ്തോ ?
എന്ന് ഒക്കെ ചോദിച്ചു ഇവർ മലക്കം മറിയും....
യഥാർത്ഥത്തിൽ ഇവർ  ചോദിക്കുന്നതിന് എല്ലാം ഇസ്ലാമിക പ്രമാണങ്ങളിൽ കൃത്യമായി തെളിവുകൾ ഉണ്ട് എന്ന് നാം ഒന്നാമതായി മനസിൽ ആക്കിയിരിക്കണം. 
കൃത്യമായ തെളിവുകൾ വഴിയേ തരാം...
അതിനു മുൻപ് ഇവർ ചോദിക്കുന്ന പോലെ തിരിച്ചു ഒന്നു അവരോടു ചോദിച്ചു നോക്കു..
ഉദാഹരണം :
പ്രവാചകൻ ആയ മോശെ ചേലാകർമ്മം  ചെയ്തോ ? 
ചെയ്തു എന്ന് ഇവർക്ക് ബൈബിൾ കൊണ്ട് തെളിയിക്കാൻ സാധ്യമല്ല. 
ബൈബിളിൽ മഷി ഇട്ടു നോക്കിയാലും അങ്ങനെ ഒന്നു കാണുകയും ഇല്ല...
അപ്പോൾ ഇവർ എന്താണ് മനസ്സിൽ ആക്കുന്നത് ?
മോശെ അത് ചെയ്തില്ല എന്നോ?
മുഹമ്മദ്‌ നബിയുടെ കാര്യത്തിൽ സമീപിക്കുന്ന ഇവരുടെ രീതി വെച്ച് അവർ അങ്ങനെ തന്നെ മനസിൽ ആക്കേണ്ടി വരും...

അദ്ദേഹത്തിന്റെ മകനെ ചെയ്തോ ?
ഇല്ല എന്ന് ആണ് ഉത്തരം. അതിന്റെ പേരിൽ
യഹോവ മോശയെ കൊല്ലാൻ പോയ സംഭവം പുറപ്പാട് പുസ്തകം 4 ആം അധ്യായം വായിച്ചാൽ കാണാം.. ഒടുവിൽ അദ്ദേഹത്തിന്റെ ഭാര്യ സിപ്പോറ ഒരു കല്കത്തി ഉപയോഗിച്ചു  ഓൺ ദെ സ്പോട്ടിൽ മകന്റെ
ചേലാകർമ്മം ചെയ്തു മോശയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.


മുഹമ്മദ്‌ നബി പരിചേദന ചെയ്തതിന് തെളിവ് ഇല്ല എന്ന് പറയുന്നവർ
മോഷേ പരിചേദന ചെയ്തു എന്നതിന്റെ ഒരൊറ്റ തെളിവ് ബൈബിളില് നിന്നും ഹാജർ ആക്കണം... രണ്ടാമത് ആയി
മുഹമ്മദ് നബി ചെയ്തത്
മാത്രമല്ല ചെയ്യാന് പറഞതും ഞങ്ങള്ക്ക് പ്രമാണം ആണ്.
മുഹമ്മദ് നബി പരിചേദന ചെയ്തു എന്നതിന് സഹിഹ് ആയ ഒരു പ്രമാണം പോലും ഇല്ല എന്ന് വന്നാൽ പോലും
(യഥാർത്ഥത്തിൽ പ്രമാണം ഉണ്ട്.. വഴിയേ തരാം) പ്രശ്നം ഇല്ല...
കാരണം അത് ചെയ്യണം എന്ന് നബി പറഞ സഹിഹ് ആയ പ്രമാണം ഉണ്ട് എന്നത് കൊണ്ട് തന്നെ.
മുഹമ്മദ് നബി സക്കാത്ത് വാങിയിട്ടില്ല.
പക്ഷേ മുസ്ലീങ്ങള് വാങുന്നു.
കാരണം മുഹമ്മദ് നബി അത് വാങ്ങാന് പറഞ്ഞു എന്ന പ്രമാണം ഉള്ളത് കൊണ്ടു ആണ്.


ഇനി തെളിവുകളിലേക്ക് വരാം... 


പ്രവാചകൻ ഇബ്രാഹിമിന്റെ മാർഗം പിന്തുടരണം എന്ന് വിശുദ്ധ ഖുർആൻ

(Quran 2:135  )
നിങ്ങള്‍ യഹുദനോ ക്രൈസ്തവനോ ആയാലെ നേരായ പാതയില്‍ ആകു എന്ന് ആണ് അവർ പറയുന്നത്. പ്രവാചകാ പറയുക : അങ്ങനെ അല്ല.
വക്രത ഇല്ലാത്ത ശുദ്ധ മനസ്കനായ ഇബ്രാഹിമിന്റെ മാർഗം ആണ്  പിൻപറ്റേണ്ടത്. അദ്ദേഹം ബഹുദൈവാരാധികളില് പെട്ടവൻ ആയിരുന്നില്ല.

(Quran 16:123) 
നേർവഴിയില് നില കൊള്ളുന്നവനായ ഇബ്രാഹിമിന്റെ മാർഗത്തെ പിൻപറ്റണം എന്ന് നിനക്കു ഇതാ ബോധനം നല്‍കിയിരിക്കുന്നു


പ്രവാചകൻ ആയ  ഇബ്രാഹിമിന്റെ  മാർഗത്തിൽ പെട്ടതായിരുന്നു  പരിച്ചേദന എന്നു ഹദീസ്കളിൽ കാണാം :
ഇമാം ബുഹാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക :
Narrated Abu Huraira:
Allah's Messenger (pbuh) said "The Prophet) Abraham circumcised himself after he had passed the age of eighty years and he circumcised himself with an adze."
(Sahih Al Bukhari, Volume 8, Book 74, Number 313)


പ്രവാചകൻ പറഞ്ഞു : 5 കാര്യങ്ങൾ ഫിത്റയിൽ  (ശുദ്ധപ്രകൃതി) പെട്ടതാണ്.
ആ അഞ്ചിൽ ഒന്ന് ചേലാകർമം ആണ്.
ഇമാം ബുഹാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസ് കാണുക :
‏"Narrated Abu Huraira:
The Prophet (pbuh) said "Five things are in accordance with Al Fitra (i.e. the tradition of prophets): to be circumcised, to shave the pelvic region, to pull out the hair of the armpits, to cut short the moustaches, and to clip the nails.'
(Sahih Al-Bukhari Vol. 8, Book 74, Hadith 312)


മഹാന്മാർ ആയ സഹാബികളും ചേലാകര്മം ചെയ്തിരുന്നു... 
മഹാനായ പ്രവാചക ശിഷ്യനും
പ്രവാചകന്റെ പിതൃവ്യന്റെ മകനും ആയ അബ്ദുല്ലാഹിബ്നു അബ്ബാസ് 
പറയുന്നു :
പ്രവാചകൻ മരിക്കുമ്പോൾ ഞാൻ ചേലാകർമ്മം ചെയ്യപ്പെട്ട നിലയിൽ ആയിരുന്നു എന്നും
ആ കാലങ്ങളിൽ ജനങ്ങൾ അവരുടെ ആണ്കുട്ടികളെ
പ്രായപൂർത്തി എത്താതെ ചേലാകർമം ചെയ്തിരുന്നില്ല എന്നും അദ്ദേഹം പറയുന്നു...
ഇമാം
ബുഹാരി റിപ്പോർട്ടു ചെയ്യുന്ന ഹദീസ് കാണുക :
‏Narrated Said bin Jubair:
Ibn 'Abbas was asked, "How old were you when the Prophet (pbuh) died?" He replied. "At that time I had been circumcised." At that time, people did not circumcise the boys till they attained the age of puberty. Sa'id bin Jubair said, "Ibn 'Abbas said, 'When the Prophet died, I had already been circumcised. "
(Sahih Al-Bukhari Vol. 8, Book 74, Hadith 313)

പ്രവാചകന്റെ കാലത്ത് ഇസ്ലാം സ്വീകരിച്ച വ്യക്തിയോട് 
അദ്ദേഹത്തിന്റെ  അവിശ്വാസത്തിന്റെ കാലത്ത് ഉണ്ടായിരുന്ന മുടി വടിച്ചു കളയാനും
സ്വൊയം തന്നെ ചേലാകർമം ചെയ്യാനും പ്രവാചകൻ കല്പിക്കുന്നു : 
ഇമാം
അബൂദാവൂദ് റിപ്പോർട്ടു ചെയ്യുന്ന ഹദീസ് കാണുക :

Uthaim b. Kulaib reported from his father (Kuthair) on the authority of his grandfather (Kulaib) that he came to the Prophet (pbuh):
I have embraced Islam. The Prophet (pbuh) said to him: Remove from yourself the hair that grew during of unbelief, saying "shave them". He further says that another person (other than the grandfather of 'Uthaim) reported to him that the Prophet (pbuh) said to another person who accompanied him: Remove from yourself the hair that grew during the period of unbelief and get yourself circumcised.
(Sunan Abi Dawud
 Book 1, Hadith 356 )


പ്രവാചകൻ തന്റെ പേരക്കുട്ടികളെ രണ്ടു പേരെയും 
(ഹസ്സൻ, ഹുസൈൻ )
പരിചേദന ചെയ്യിച്ചതായി ഹദീസ്കളിൽ ഉണ്ട് :
ഇമാം ബൈഹഖിയും തബ്റാനിയും റിപ്പോർട്ടു ചെയ്യുന്ന ഹദീസു കാണുക :
Abdullah Ibn Jabir (r.a.) and Aisha (r.a.) said:
"The Prophet (peace be upon him) performed the Aqiqah of al-Hasan and al-Hussein (the prophets grandsons) and circumcised them on the 7th. Day." (Related in al-Bayhaq & Tabarani)
Imam Nawawi says:
"circumcision is recommended to be performed on the seventh day of infancy-the day of Aqiqah (Al-Majmu 1/303)


പ്രവാചകൻ പറഞ്ഞു
ഉയിർത്തെഴുന്നേൽപ്പ് നാളിൽ നിങ്ങൾ ഒരുമിച്ചു കൂടപ്പെടുക
നഗ്നരും നഗ്നപാദരും  അപരിച്ഛേദകരും ആയിട്ട് ആയിരിക്കും :
ഇമാം ബുഹാരി റിപ്പോർട്ടു ചെയ്യുന്ന ഹദീസ് കാണുക :

The Prophet (pbuh) said, "You will be gathered (on the Day of Judgment), bare-footed, naked and not circumcised.
(Sahih Al-Bukhari 
Vol. 4, Book 55, Hadith 568)

പ്രവാചകനും സഹാബികളും പരിച്ഛേദന ചെയ്തവർ അല്ലെങ്കിൽ...ആ സമൂഹത്തിൽ ചേലാകര്മം ഉണ്ടായിരുന്നില്ല എങ്കിൽ ഇങ്ങനെ ഒരു കാര്യം പ്രതേകം എടുത്തു  പറയേണ്ടതില്ല..
ഇനി മറ്റൊരു ദീര്ഘമായ ഹദീസ് കൂടി നൽകാം :
മിഷനറികൾക്ക് ഈ വിഷയത്തിൽ  കിട്ടുന്ന ഏറ്റവും വലിയ കൊട്ട് ആയിരിക്കും ആ ഹദീസ്...

ഇമാം ബുഹാരി
റിപ്പോർട്ട് ചെയ്യുന്ന ആ ഹദീസ് തുടങ്ങുന്നത്
ബൈസാന്റിയന് സാമ്രാജ്യത്തിന്റെ ഭരണാധികാരിക്ക്
ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ്‌ എഴുതുന്ന പ്രാധാന്യതകൾ ഏറെയുള്ള ഒരു കത്തിന്റെ വിശദാംശതകളും ആയി ബന്ധപ്പെട്ടാണ്....

അബ്ദുല്ലാഹിബ്നു അബ്ബാസ് ൽ നിന്നും നിവേദനം:
അബൂസുഫ്യാൻ അദ്ദേഹത്തോട് പറഞ്ഞു :
ഒരു സംഘം ഖുറേഷി കാരവാനുകളും ആയി
അബൂസുഫിയാന് സിറിയയിൽ വ്യാപാര ആവശ്യങ്ങൾക്ക് ആയി വന്ന ഘട്ടം...
അദ്ദേഹം അടക്കം ഉള്ള മക്കയിലെ അവിശ്വാസികളും ആയി പ്രവാചകൻ പ്രശസ്തമായ ഹുദൈബിയ്യഃ കരാറിൽ ഏർപ്പെട്ട കാലവും ആയിരുന്നു അത്...
ഈ നാളുകളിൽ ഒന്നിൽ ബൈസാന്റിയന് ചക്രവർത്തിയായ ഹിരാക്ളിയസ് ആ സംഘത്തെ തന്റെ അടുക്കൽ വിളിച്ചു വരുത്തി.. ഹിരാക്ളിയസും മറ്റും അന്ന് ജറുസലേമിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.
ഹിരാക്ളിയസ് അബൂസുഫ്യാനെ സീനിയർ റോമൻ ഡിഗ്നിറ്ററിസ് എല്ലാം അടങ്ങുന്ന തന്റെ കോർട്ട്ലേക്ക് വിളിച്ചു. അങ്ങനെ അദ്ദേഹം ഒരു ട്രാൻസ്ലെറ്റെർ മുഖേന അബൂസുഫ്യാനോട് ചോദിച്ചു:
നിങ്ങളിൽ ആർക്കാണ് പ്രവാചകനെന്ന് പറയുന്ന  ആ മനുഷ്യനുമായി
(മുഹമ്മദ്‌)  ഏറ്റവും അടുത്ത കുടുംബബന്ധം ഉള്ളത് ?
അത് തനിക്കു ആണ് എന്ന് അബൂസുഫ്യാൻ മറുപടി പറഞ്ഞു.
ഹിറാക്ളിയസ് അവരെ തന്നിലേക്കു  അടുപ്പിച്ച് ഇരുത്തി..
ഞാൻ ആ മനുഷ്യനെ (മുഹമ്മദ്‌) കുറിച്ച് ചിലതെല്ലാം നിങ്ങളോട് ചോദിക്കാൻ പോകുന്നു:
അബൂസുഫ്യാൻ പറയുന്നത് കള്ളം ആണെങ്കിൽ നിങ്ങൾ അത് നിഷേധിക്കണം.
അബൂസുഫ്യാൻ പറയുകയാണ്  :
അല്ലാഹുവാണേ..
ഞാൻ കള്ളം പറഞ്ഞു എന്ന് ജനങ്ങൾ പറയുമെന്ന ലജ്ജയില്ലായിരുന്നു എങ്കിൽ ആ സന്ദർഭത്തിൽ ഞാൻ മുഹമ്മദിനെ പറ്റി കള്ളം പറയുമായിരുന്നു.
ഹിറാക്ളിയസ് ചോദ്യങ്ങൾ ആരംഭിച്ചു.

ഹിറാക്ളിയസ് ചോദിച്ചു :
നിങ്ങളിൽ മുഹമ്മദ്‌ന്റെ കുടുംബത്തിന്റെ നിലവാരം എന്താണ് ?
ഞാൻ പറഞ്ഞു :
അദ്ദേഹം ഞങ്ങളിൽ ഉന്നത കുടുംബാംഗമാണ്.

ഹിറാക്ളിയസ് ചോദിച്ചു :
ഇദ്ദേഹത്തിന് മുൻപ് നിങ്ങളിൽ ആരെങ്കിലും പ്രവാചകത്വ വാദം ഉന്നയിച്ചിട്ടുണ്ടോ ?
ഞാൻ പറഞ്ഞു : ഇല്ല !

ഹിറാക്ളിയസ് ചോദിച്ചു :
അദ്ദേഹത്തിന്റെ പിതാക്കന്മാരിൽ രാജാക്കന്മാർ ഉണ്ടായിട്ടുണ്ടോ ?
ഞാൻ പറഞ്ഞു : ഇല്ല !

അദ്ദേഹത്തെ പിന്തുടരുന്നത് നിങ്ങളിലെ പ്രമാണിമാരോ പാവങ്ങളോ ?
ഞാൻ പറഞ്ഞു :
പാവങ്ങൾ ആണ്.

അവർ വര്ധിക്കുകയാണോ അതോ കുറയുകയാണോ ?
ഞാൻ പറഞ്ഞു :
വര്ധിക്കുകയാണ്.

അദ്ദേഹത്തിന്റെ മതത്തിൽ പ്രവേശിച്ച ശേഷം അവരിൽ ആരെങ്കിലും അതിനെ വെറുത്തു കൊണ്ട് മതം ഉപേക്ഷിച്ചു പിന്മാറുന്നുണ്ടോ ?
ഞാൻ പറഞ്ഞു :
ഇല്ല !

പ്രവാചകത്വ വാദം ഉന്നയിക്കുന്നതിന് മുൻപ് അദ്ദേഹം കളവു പറയുന്ന ആളാണ് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടായിരുന്നുവോ?
ഞാൻ പറഞ്ഞു : ഇല്ല !

അദ്ദേഹം വല്ല വഞ്ചനയും മുൻപ് ചെയ്തിട്ടുണ്ടോ ?
ഞാൻ പറഞ്ഞു : ഇല്ല ! എന്നാൽ ഞങ്ങൾ അദ്ദേഹവുമായി ഒരു കരാർ ഒപ്പ് വെച്ചിട്ടുണ്ട്.
അത് അദ്ദേഹം പാലിക്കുമോ എന്ന് അറിയില്ല.

(അബൂസുഫ്യാൻ പറയുന്നു :
മുഹമ്മദ്നെ താഴ്ത്തി കെട്ടാൻ ഈ ഒരു വാക്ക് അല്ലാതെ മറ്റൊന്നും പറയാൻ എനിക്ക് സാധിച്ചില്ല. )

ഹിറാക്ളിയസ് ചോദ്യം തുടർന്നു :

നിങ്ങൾ അദ്ദേഹവും ആയി യുദ്ധം ചെയ്തിട്ടുണ്ടോ ?
ഞാൻ പറഞ്ഞു : അതെ!

ആ യുദ്ധങ്ങൾ എങ്ങനെയായിരുന്നു ?
ഞാൻ പറഞ്ഞു :
ഞങ്ങൾ ഇരുകൂട്ടർക്കും വിജയ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്.

അദ്ദേഹം നിങ്ങളോട് ഉപദേശിക്കുന്നത് എന്തെല്ലാം ആണ് ?
ഞാൻ പറഞ്ഞു :

ഞാൻ പറഞ്ഞു :
അല്ലാഹുവിനെ മാത്രം ആരാധിക്കുക..
അവന്റെ അധികാരവകാശങ്ങൾ മറ്റാർക്കും വകവെച്ച് നൽകാതെ ഇരിക്കുക..
നിങ്ങളുടെ പൂർവികന്മാരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുക..
എന്നെല്ലാം ആണ് അദ്ദേഹം പറയുന്നത്:
അപ്രകാരം തന്നെ നിസ്കാരം നിർവഹിക്കുവാനും സത്യം പറയുവാനും ധർമനിഷ്ഠ കൈകൊള്ളുവാനും കുടുംബബന്ധം പുലർത്തുവാനും പറയുന്നു.

ഹിറാക്ളിയസ് ദ്വിഭാഷിയോട് കല്പിച്ചു :
അവരോടു പറയുക :

മുഹമ്മദ്‌ന്റെ കുടുംബത്തെ കുറിച്ച് ഞാൻ നിങ്ങളോട് ചോദിച്ചു : അദ്ദേഹം നിങ്ങളിൽ ഉന്നതനായ കുടുംബാംഗം ആണെന്ന് നിങ്ങൾ പറഞ്ഞു.
ദൈവദൂതന്മാർ അങ്ങനെ ആണ്.
തങ്ങളുടെ സമുദായങ്ങളിലെ ഉന്നത കുടുംബങ്ങളിൽ നിന്ന് ആണ് അവരെ നിയോഗിക്കപ്പെടുക.
പ്രവാചകത്വ വാദം ഇതിനു മുൻപ് നിങ്ങളിൽ ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടോ എന്ന് ഞാൻ നിങ്ങളോട് ചോദിച്ചു.
ഇല്ല എന്ന് നിങ്ങൾ പറഞ്ഞു :
ഈ വാദം നിങ്ങളിൽ ആരെങ്കിലും ഉന്നയിച്ചതാണ് എങ്കിൽ മറ്റൊരാൾ ഉന്നയിച്ച വാദം ഇദ്ദേഹം പിന്പറ്റുകയാണ് എന്ന് എനിക്ക് ധരിക്കാമായിരുന്നു.
 അദ്ദേഹത്തിന്റെ പിതാക്കന്മാരിൽ രാജാക്കന്മാർ ഉണ്ടായിട്ടുണ്ടോ എന്നും ഞാൻ നിങ്ങളോട് ചോദിച്ചു.. ഇല്ല എന്ന് നിങ്ങൾ പറഞ്ഞു.
അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ നഷ്ടപ്പെട്ട അധികാര വീണ്ടെടുപ്പിന് ഉള്ള മാധ്യമമായി ഇതിനെ കരുതാമായിരുന്നു.
അദ്ദേഹം മുൻപ് കള്ളം പറയുന്ന വ്യക്തി ആയിരുന്നുവോ എന്നും ഞാൻ നിങ്ങളോട് ചോദിച്ചു :
ഇല്ല എന്ന് നിങ്ങൾ പറഞ്ഞു.
മനുഷ്യരെ കുറിച്ച് കള്ളം പറയാത്ത വ്യക്തി ദൈവത്തിന്റെ പേരിൽ കള്ളം പറയുമെന്ന് ഞാൻ കരുതുന്നില്ല.
പ്രമാണികളോ പാവങ്ങളോ ആരാണ് അദ്ദേഹത്തെ പിന്പറ്റുന്നതു എന്ന് ഞാൻ നിങ്ങളോട് ചോദിച്ചു :
പാവങ്ങൾ ആണെന്ന് നിങ്ങൾ പറഞ്ഞു.
യഥാർത്ഥത്തിൽ പ്രവാചകൻമാരെ ആദ്യഘട്ടത്തിൽ പിന്തുണക്കുന്നത് അവർ ആയിരിക്കും...
അവർ വർധിക്കുകയാണോ കുറയുകയാണോ എന്നും ഞാൻ ചോദിച്ചു :
വര്ധിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞു...
സത്യവിശ്വാസത്തിന്റെ നില അങ്ങനെ തന്നെ ആണ്.
അത് പൂർണത പ്രാപിക്കുവോളം വർധിച്ചു കൊണ്ടിരിക്കും.

അദ്ദേഹത്തിന്റെ മതം സ്വീകരിച്ച ശേഷം  ആരെങ്കിലും അതിനെ വെറുത്തു പിന്മാറുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു :
ഇല്ല എന്ന് നിങ്ങൾ പറഞ്ഞു.
സത്യവിശ്വാസത്തിന്റെ വെളിച്ചം ഹൃദയത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അത് അങ്ങനെ തന്നെ ആയിരിക്കും.
അദ്ദേഹം മുൻപ് ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് നിങ്ങൾ പറഞ്ഞു :
ദൈവദൂതന്മാർ അങ്ങനെ ആണ്: അവർ ഒരിക്കലും വഞ്ചന പുറപ്പെടുവിക്കയില്ല.
അദ്ദേഹം നിങ്ങളോട് എന്തെല്ലാം ആണ് ഉപദേശിക്കുന്നത് എന്ന് ഞാൻ ചോദിച്ചു..
അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും .
അവന്റെ അധികാരവകാശങ്ങൾ മറ്റാർക്കും വകവെച്ച് നൽകാതെ ഇരിക്കുവാനും
നിങ്ങളുടെ പൂർവികന്മാരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുവാനും
നിസ്കാരം നിർവഹിക്കുവാനും സത്യം പറയുവാനും ധർമനിഷ്ഠ കൈകൊള്ളുവാനും കുടുംബബന്ധം പുലർത്തുവാനും എല്ലാം ആണ് അദ്ദേഹം നിങ്ങളോട് കല്പിക്കുന്നതു എന്ന് നിങ്ങൾ  പറഞ്ഞു..

അറിയുക :
നിങ്ങൾ പറഞ്ഞത് സത്യം ആണെങ്കിൽ എന്റെ കാലുകൾക്ക് ഇടയിൽ ഉള്ള ഈ മണ്ണ് പോലും അദ്ദേഹത്തിന് അധീനപ്പെടുവാന് പോകുന്നു... 
ഒരു പ്രവാചകന്റെ ആഗമനത്തെ കുറിച്ച് എനിക്ക് അറിവ് കിട്ടിയിരുന്നു..
പക്ഷെ ആ പ്രവാചകൻ നിങ്ങളിൽ നിന്ന് ആണ് വരികയെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല.
എനിക്ക് അദ്ദേഹത്തിന്റെ അരികിൽ എത്തിചേരുവാൻ കഴിയും എങ്കിൽ അദ്ദേഹത്തെ കാണുവാൻ എന്ത് വിഷമം സഹിച്ചും ഞാൻ സന്നദ്ധനാകുമായിരുന്നു.
അദ്ദേഹത്തിന്റെ അടുക്കൽ എത്തിയാൽ ഈ കൈകൾ കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ  കഴുകുമായിരുന്നു.

ശേഷം ഹിരാക്ളിയസ്
അല്ലാഹുവിന്റെ റസൂലിന്റെതായി  തനിക്കു ലഭിച്ച എഴുത്തിനെ പറ്റി  പറഞ്ഞു ...
അത് കൊണ്ട് വരാനും വായിക്കാനും  ആവശ്യപ്പെട്ടു :
 അത് പ്രവാചക ശിഷ്യൻ ആയ ദിഹ്യതുല് കൽബി  വഴി ബുസ്റായിലെ ഗവർണക്ക് നൽകപ്പെട്ടതായിരുന്നു :
അദ്ദേഹം അത് ഹിറാക്ളിയസ്ന്റെ അടുക്കലെക്ക് തിരിച്ചു അയച്ചു.
അതിൽ ഇങ്ങനെ എഴുതിയിരുന്നു :

<<<<<<<<<<<<<<<<
പരമ കാരുണികനും ദയാപരനും ആയ അല്ലാഹുവിന്റെ നാമത്തിൽ... 
അല്ലാഹുവിന്റെ  പ്രവാചകൻ മുഹമ്മദ്‌... ബൈസാന്റ്റിയന് ചക്രവർത്തി ഹിരാക്ളിയസിന്  എഴുതുന്നത് : സന്മാർഗചാരികൾക്ക് സമാധാനം! എന്തെന്നാൽ ഞാൻ താങ്കളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു...നിങ്ങൾ മുസ്ലിം ആകുന്നു എങ്കിൽ നിങ്ങൾ സുരക്ഷിതനായിരിക്കും. അല്ലാഹു നിങ്ങൾക്ക് രണ്ടു പ്രതിഫലം നൽകുകയും ചെയ്യും. ഇനി താങ്കൾ ഈ ക്ഷണത്തെ തിരസ്ക്കരിക്കുകയാണ് എങ്കിൽ...താങ്കളുടെ പ്രജകളുടെ കുറ്റവും അതിന്റെ ശിക്ഷയും  താങ്കൾ വഹിക്കേണ്ടി വരും. വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്വത്തിലേക്ക്‌ . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ അല്ലാഹുവിന്ന്‌ കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.(ഖുർആൻ 3:64)

>>>>>>>>>>>>>>>

അബൂസുഫ്യാൻ തുടരുന്നു:
അദ്ദേഹത്തിന്റെ സംസാരത്തിനും
എഴുത്ത് വായിച്ചു കഴിഞ്ഞതിന്റെയും  ശേഷം അവിടെ
ബഹളവും കോലാഹലങ്ങളും ഉണ്ടായി..
അദ്ദേഹത്തിന്റെ കല്പ്പന പ്രകാരം ഞങ്ങൾ പുറത്തേക്കു നയിക്കപ്പെട്ടു.
അബൂസുഫ്യാൻ പറഞ്ഞു :

അബീകബ്ശയുടെ പുത്രന്റെ (മുഹമ്മദ്‌)
വിഷയം വളരെ ഗൗരവകരം തന്നെ.
ബനീ അസ്ഫറിലെ (ബൈസാന്റിയൻസ്) ചക്രവർത്തി (ഹിറാക്ളിയസ് )
പോലും അദ്ദേഹത്തെ ഭയക്കുന്നു....
അബൂസുഫ്യാൻ തുടർന്നു...
അല്ലാഹുവിന്റെ ദൂതന്റെ കാര്യം വിജയിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു..
അങ്ങനെ അല്ലാഹു എന്നിലും ഇസ്ലാം പ്രവേശിപ്പിച്ചു.

നിവേദകന് ഇത്ര കൂടി ചേർക്കുന്നു...
ഇബ്നു അന്-നാതുർ
ഈലിയയിലെ ( ജെറുസലേം) ഗവർണർ ആയിരുന്നു...
സിറിയന് ക്രിസ്ത്യനികളുടെ  ഭരണം ഹിറാക്ളിയസ്ൽ ആയിരുന്നു.
ഇബ്നു അന്-നാതുർ വിവരിക്കുന്നു:
ഒരിക്കൽ ഹിറാക്ളിയസ് ഈലിയ (ജെറുസലേം) സന്ദർശിക്കുകയുണ്ടായി..
അന്ന് അദ്ദേഹം പ്രഭാതം വിട്ടുണർന്നത് ദുഃഖം തളം  കെട്ടിയപോലുള്ള മുഖത്തോടെയാണ്. 
പുരോഹിതൻമാർ അദ്ദേഹത്തിനോട് കാരണം തിരക്കി...
ഹിറാക്ളിയസ് ഒരു ജ്യോൽസ്യനും പ്രവചകനും ആയിരുന്നു.
അദ്ദേഹം മറുപടി പറഞ്ഞു:
രാത്രിയിൽ ഞാൻ നക്ഷത്രങ്ങളെ വീക്ഷിച്ചിരുന്നു...
ചേലാകർമ്മം  ചെയ്യപ്പെട്ടവരുടെ നേതാവിനെ  ഞാൻ അവിടെ ദർശിച്ചു. 

ആരൊക്കെയാണ്  ചേലാകർമം ചെയ്യുന്നവർ ? 
ജനം മറുപടി പറഞ്ഞു :
യഹൂദന്മാർ അല്ലാതെ ആരും ചേലാകർമ്മം ചെയ്യുന്നില്ല.  
യഹൂദന്മാരെ ഓർത്തു താങ്കൾ പേടിക്കേണ്ടതില്ല. .
നമ്മുടെ രാജ്യത്തെ ഓരോ ജൂതനെയും
കൊന്നു തള്ളേണ്ട താമസമെയുള്ളൂ.

അവർ ആ കാര്യം ചർച്ച ചെയ്യവേ..
ഗസാനിലേ രാജാവ് അയച്ച ഒരു ദൂതന്
മുഹമ്മദ്‌ നബിയുടെ സന്ദേശവും ആയി അവിടേക്ക് വന്നെത്തി...
ആ വാർത്ത അറിഞ്ഞപ്പോൾ
ഹിറാക്ളിയസ് ജനങ്ങളോട്
ഗസ്സാനിലെ ദൂതന് ചേലാകർമ്മം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കല്പിച്ചു...
ജനങ്ങൾ മടങ്ങി വന്നു അദ്ദേഹം ചേലാകർമ്മം ചെയ്യപ്പെട്ടവനാണ് എന്ന് ഹിറാക്ളിയസ്നെ അറിയിച്ചു...

ഹിറാക്ളിയസ് അദ്ദേഹത്തോട്  അറബികളെ പറ്റി ചോദിച്ചു...
ദൂതൻ മറുപടി കൊടുത്തു :
അറബികൾ ചേലാകർമ്മം ചെയ്യുന്നവരാണ് !!

ഇത് കേട്ട ശേഷം
ഹിറാക്ളിയസ്  അറബികളുടെ 
ആധിപത്യവും പരമാധികാരവും സമീപസ്ഥമായിട്ടുണ്ട് എന്ന്  നിരീക്ഷിച്ചു.
അദ്ദേഹം റോമിൽ ഉള്ള  തന്റെ പണ്ഡിതനായ  സുഹൃത്തിനു ഈ കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട്  എഴുതി അയച്ചു.
ശേഷം അദ്ദേഹം തന്റെ ഭവനം വിട്ടു
സിറിയയിലെ ഒരു നഗരത്തിൽ പാർക്കുകയും ചെയ്തു.
ആ നാളുകളിൽ അദ്ദേഹത്തിന് സുഹൃത്തിന്റെ മറുപടി ലഭിച്ചു...
അതിൽ  ഹിറാക്ളിയസ്ന്റെ കാഴ്ചപ്പാടിനെ ശരി വച്ചു കൊണ്ട് ഒരു  പ്രവാചകന്റെ ഉദയം സമാഗതമായിട്ടുണ്ട് എന്നും അദ്ദേഹം സത്യപ്രവാചകൻ തന്നെ ആകണം  എന്നുമുള്ള മറുപടി ആണ്  ഉണ്ടായിരുന്നത്.
ശേഷം ഹിറാക്ളിയസ് ബൈസാന്റ്യയിലെ ഉന്നത ഉദ്യോഗസ്ഥരെയെല്ലാം തന്റെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി.
അവർ വന്ന ശേഷം
പ്രവേശന വാതിലുകൾ എല്ലാം അടച്ചു പൂട്ടാനും കല്പിച്ചു.
എന്നിട്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി...

<<<<<<<<<<<<<<<
അല്ലയോ.. ബൈസാന്റിയനുകളെ...വിജയം ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ...യഥാർത്ഥ മാർഗദർശനം ആണ് അന്വേഷിക്കുന്നത് എങ്കിൽ...നിങ്ങളുടെ സാമ്രാജ്യം നിലനിൽക്കണം എങ്കിൽ...നിങ്ങൾ ആ പ്രവാചകനു(മുഹമ്മദ്‌)പ്രതിജ്ഞ ചെയ്യുക...
>>>>>>>>>>>>>>>>
ഇത് കേട്ട ജനം പരിഭഭ്രാന്തരായി
പ്രവേശന കവാടത്തിലേക്ക് ഓടി... അത് അടച്ചു പൂട്ടിയിരുന്നു.
അവിടെ വെച്ച്
ഹിറാക്ളിയസ് തന്റെ ആളുകൾക്ക്  ഇസ്ലാമിനോട് ഉള്ള വിദ്വെഷം എത്രത്തോളമാണ് എന്ന് മനസ്സിൽ ആക്കുകയും
ഇസ്ലാം സ്വീകരിക്കാൻ ഉള്ള തന്റെ ആഗ്രഹത്തെ അടക്കി നിർത്തുകയും ചെയ്തു.
അദ്ദേഹം ആളുകളോട്
സ്വൊസ്ഥാനങ്ങളിൽ ഇരിക്കാൻ കല്പിച്ചു.
എന്നിട്ട് അദ്ദേഹം പറഞ്ഞു :
നേരത്തെ ഞാൻ പറഞ്ഞ വാക്കുകൾ വഴി നിങളെ പരീക്ഷിക്കുകയായിരുന്നു.
എനിക്ക് നിങ്ങളുടെ ദൃഡ്ഡവിശ്വാസം എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
ശേഷം ആളുകൾ ഹിറാക്ളിയസ്നെ സന്തോഷത്തോടെ വന്നു നമസ്കരിച്ചു..!
(Sahih al-Bukhari 7
In-book reference : Book 1, Hadith 7
USC-MSA web (English) reference : Vol. 1, Book 1, Hadith 6)
________________________________________


ഇനി ക്രൈസ്തവർ പരിചേദന ചെയ്യുന്നുവോ എന്ന് നോക്കാം... 
ഹൃദയത്തില്‍ ആണത്രേ പാവങള് പരിചേദന ഏല്ക്കുക.
പഴയനിയമ പുസ്തകം ഉല്പതി 17 ആം അധ്യായം വായിച്ചാൽ ദൈവം അബ്രഹാമിനൊടു കല്പിചത്
ശരീരത്തില്‍ പരിചേദന ചെയ്യാന്‍ ആണ് എന്ന് മനസിൽ ആകും.
ഹൃദയത്തില്‍ പരിചേദന മാത്രം മതി എന്ന വാദം ഏതെങ്കിലും പ്രവാചകന് ഉണ്ടായിട്ടുണ്ടോ?

യേശു ശരീരത്തില്‍ പരിചേദന ചെയ്ത വ്യക്തി ആണ് എന്ന് ക്രൈസ്തവർ തന്നെ സിറിയയില് വിജാതിയനായി കഴിഞ ലൂകിന്റെ സുവിശേഷം  അവലംബിച് പറയും.
അല്ല എന്ന് പറയാമൊ ?
മാത്രം അല്ല...
ഒരുവൻ  അഗ്രചർമി ആണെങ്കിൽ അവനു
പുല്ലു വില ആണ് ബൈബിള്‍ പ്രകാരം പോലും.

ഫെലിസ്ത്യനായ ഗോലിയാത്തിനെ  നേരിടാന്‍ പോകുമ്പോള്‍ സാക്ഷാല്‍ ദാവിദ് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്
അല്ലെങ്കിലും  ഈ അഗ്ര ചർമി ആയ ഇവനെ നമ്മള്‍ എന്തിന്  പേടിക്കുന്നു എന്ന്.
ബൈബിൾ പഴയ നിയമം ന്യായാദിപന്മാരുടെ പുസ്തകം വായിച്ച് നോക്കിയാലും ഇത്തരം വചനങള് കാണാം

അഗ്ചർമികള് ദൈവത്തിനു മുന്നില്‍ അശുദ്ധരാണ്..
എന്ന് ഏഷയാ പുസ്തകം 52 ആം അധ്യായത്തിൽ പറയുന്നു.
വിശുദ്ധ ദേവാലയമായ ജറുസലേമിന്റെ പരിസരത് പോലും ചേലാകർമ്മം ചെയ്യാത്ത   അഗ്ര ചർമികള് വരുന്നത് ദൈവം ഇഷ്ടപ്പെടുന്നില്ല


(ഉല്പത്തി 34:14)
ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അപമാനമാകുന്നു


സാവുളിന്റെ മകൾ മീഖലിനെ കെട്ടാൻ വേണ്ടി പ്രവാചകൻ ആയ ദാവിദ്  അഗ്രചർമികള്
ആയ ഫെലിസ്ത്യരിൽ  200 പേരെ പിടിച്ചു കൊന്ന് കളഞിട്ട് ആ 200 പേരുടെയും  അഗ്രചർമ്മം മുറിച്ചു കൊണ്ടു വന്നു സാവുളിന് കൊടുക്കുന്നു. ഉടനെ മോളെ ദാവിദിന് കെട്ടിച്ചു കൊടുക്കുന്നു
(1സാമുവൽ 18: 27)

ഭീകരം...
പിന്നീട് വേറേ കല്യാണം കഴിഞ്ഞ് പോയ
ഭാര്യയെ തിരിച്ച് കൊണ്ടു തരാൻ ദാവിദ് ഭാര്യയുടെ ആങള ആയ  ഇഷ്ബോഷെത്തിനോട്
പറയുന്നത് രസകരമാണ്

(2 സമുവൽ  3:14 )
എന്റെ ഭാര്യ മീഖലിനെ തിരിച്ച് തരുക
100 ഫെലിസ്ത്യരുടെ അഗ്രചർമം കൊടുത്തു ആണ് ഞാന്‍ അവളെ പരിഗ്രഹിച്ചത്.

ഇനി ക്രൈസ്തവർ എന്ത് കൊണ്ട് ചേലാകർമം ചെയ്യുന്നില്ല... മുസ്ലിംകളും യഹൂദരും അത് ചെയ്യുന്നുണ്ടല്ലോ എന്ന് പറയുമ്പോൾ നാണം കുണുങ്ങുന്ന മിഷനറികൾ ഹൃദയത്തില്‍ ആണ് പരിച്ചേദന ഏല്ക്കേണ്ടത് ശരീരത്തിൽ അല്ല എന്ന് തെളിയിക്കാന് പഴയനിയമത്തിൽ നിന്ന് ചില വാക്യങ്ങൾ ഒക്കെ എടുത്തു തട്ടുന്നത് കാണാം. അവർ ഇങ്ങനെ കൊണ്ടു വരുന്ന യിറമ്യാ പുസ്തകം അടക്കം ഉള്ളവയില് പറയുന്നതിന്റെ യഥാര്‍ത്ഥ സത്ത എന്താണ് എന്ന് പരിശോധിക്കാം...

അതൊക്കെ ആലങ്കാരിക പ്രയോഗങള് മാത്രം ആണ്. അതായത് ഇതിന് ശരീരത്തില്‍ നിങ്ങള്‍ പരിചേദന ഏല്ക്ക്കരുത് എന്ന്  ഒരു തരത്തിലും അർഥം കൊടുക്കാന്‍ പറ്റില്ല.
മ്ലേച്ചതയില് കഴിഞ്ഞിരുന്ന യൂദാ ജറുസലേം നിവാസികളോട് അവര്  ആ മ്ലേച്ചതയിലും
ഏറെ പ്രാധാന്യം കൊടുക്കുന്ന
പരിച്ചേദന എന്ന മൌലിക നിയമത്തെ തന്നെ ഉപമയായി മുന്നില്‍ നിർത്തി കൊണ്ടു
മ്ലേച്ചതകളെ വെടിഞ് ദൈവവും ആയി ഉള്ള ബന്ധം സ്ഥാപിക്കണം എന്ന് പറയുന്ന വചനങ്ങൾ ആണ് അവ.
അല്ലാതെ ശരീരത്തില്‍ പരിചേദന  ഏല്കണ്ടതില്ല...ഹൃദയത്തില്‍ ആണ്  അത് ചെയ്യേണ്ടത് എന്ന് പഠിപ്പിക്കുന്നതൊന്നും  അല്ല അത്.

ദൈവം ശരീരത്തില്‍ പരിചേദന  നടത്താത്തവരെ എത്രത്തോളം വെറുക്കുന്നു അല്ലെങ്കില്‍ എത്രത്തോളം പ്രതികാര ദാഹി ആണ് എന്നതു മനസിൽ ആക്കാൻ  മോഷയുടെ ജീവിതത്തില്‍ സംഭവിച്ച ഒരൊറ്റ സംഭവം മതി... പുറപ്പാട് പുസ്തകം 4ആം അധ്യായം വായിക്കുക.

അതില്‍ ദൈവം മോഷയെ
ഇസ്രയേല് മക്കളുടെ വിമോചകൻ ആയി തെരഞ്ഞെടുക്കുകയും അടയാളങള് കൊടുക്കുകയും ചെയ്ത ശേഷം
ഫറവോന് മുന്നില്‍ തന്റെ ദൌത്യം അറിയിക്കുവാൻ ഈജിപ്തിലേക് അയക്കുന്നത് കാണാം. എന്നാല്‍ വഴി മധ്യേ അതേ ദൈവം തന്നെ താന്‍ തെരഞ്ഞെടുപ്പ് നടത്തിയ അടയാളങള് കൊടുത്ത് അയച്ച തന്റെ പ്രവാചകൻ ആയ മോഷയെ കൊല്ലാന്‍ ഒരുങുന്നത് വായിക്കാം.. എന്തിന് ?

കാര്യം സിംപിള് ആണ്... തന്റെ മകന്റെ അഗ്ര ചർമ്മം ഛേദിക്കാൻ മോഷ മറന്ന് പോയി
ഇത് മനസ്സില്‍ ആക്കിയ ഭാര്യ സിപ്പോറ
ഓണ് ദേ സ്പോട്ടില് ഒരു മൂർച ഉള്ള കല്ല് എടുത്തു കാര്യം സാധിക്കുന്നു
അത് കൊണ്ടു മാത്രം മോഷയെ ദൈവം കൊന്നില്ല. ഇത്രത്തോളം ഗുരുതരമായ ഒരു സംഭവം ആണ് അഗ്ര ചർമം എന്ന് ആണ് തോറയുടെ അധ്യാപനം. ഈ അഗ്ര ചർമ്മം ആണ് ക്രൈസ്തവർ  കൊണ്ടു നടക്കുന്നത്
എന്നിട്ട് ഹൃദയത്തില്‍ ചെയ്താ മതി പോലും.
ഹൃദയത്തില്‍ ചെയ്താ മതി എങ്കില്‍ പാവം മോഷയെ ദൈവം കൊല്ലാന്‍ നോക്കിയത് എന്തിനാണ് ?
എന്തിന് ആണ് മോഷയുടെ ഭാര്യ കല്ലെടുത്തു അത് ഛേദിച് ദൈവത്തെ ശാന്തനാക്കിയത് ??
അത് ശരീരത്തില്‍ തന്നെ ഏല്കണം എന്നതാണ് ദൈവത്തിന്റെ നിർബന്ധം.
അബ്രഹാമിനൊടു കല്പിക്കപ്പെട്ടതും അത് തന്നെ ആണ്.
മുസ്ലിംകളും യഹൂദരും ചെയ്യുന്നതും അത് തന്നെ ആണ്.

എന്നാല്‍ നിങ്ങള്‍ പരിചേദന ഏല്കരുത് എന്ന് പറഞ ഒരേ ഒരു വ്യക്തി പൌലോസ് ആണ് (ഗലാത്യർ 5:2)
അത് എങാനും ചെയ്താൽ  പിന്നെ അവന് ക്രിസ്തു വിനെ കൊണ്ടു യാതൊരു പ്രയോജനവും കിട്ടില്ല എന്ന് ആണ് അദ്ദേഹം പറഞത്...
എന്നാല് ഇതേ പൌലോസ് തന്നെ തന്റെ ശിഷ്യനും വിജാതിയനും ആയ തിമോത്തെയോസിനെ ഈ പറഞ സംഭവം സ്വൊയം മുൻകൈ എടുത്തു  ചെയ്യിപ്പിക്കുന്നുണ്ട്.
(അപ്പൊ.പ്രവർത്തി 16:3)


അപ്പോള്‍ പാവം തിമോത്തെയോസിന്
ക്രിസ്തു വിനെ കൊണ്ടു പ്രയോജനം വേണ്ടായിരികും എന്ന് കരുതാം.
കപട നാട്യം ആണ് പൌലോസ് പലപ്പോഴും കാണിച്ചിരുന്നത് എന്നതിന്  ഇത് അല്ലാതെ പല ഉദാഹരണങളും ഉണ്ട് അത് എന്തായാലും ഇവിടെ പൌലോസിന്റെ തന്നെ മറ്റൊരു വാദ പ്രകാരം ക്രിസ്തു വിലുടെ ഉള്ള പ്രയോജനം തിമോതിക് നഷ്ടപ്പെടുകയാണ് ചെയ്തത്.

(ഗലാത്തിയാ 5 : 2)
പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിച്‌ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്‌തു നിങ്ങള്‍ക്ക്‌ ഒന്നിനും പ്രയോജനപ്പെടുകയില്ല.

പരിചേദന ഏറ്റാല് ക്രിസ്തു വിനെ കൊണ്ടു ഒരു പ്രയോജനം ഇല്ല എന്ന് പൌലോസ് തന്നെ പറഞ്ഞ് എന്ന് ഇരിക്കെ അത് തിമോത്തിയെ കൊണ്ടു ചെയ്യിപ്പിച്ച പൌലോസ്ന്റെ നടപടി ഒട്ടുമെ ശരി അല്ല എന്നത് പോകട്ടെ ഈ പറഞ തിമോത്തിക്ക്  പാപ ക്ഷമ കിട്ടുമോ?
പൌലോസ് യഹൂദരെ പേടിച്ച് അല്ലെങ്കില്‍
അവരെ ബോധ്യപ്പെടുത്താൻ ആണ് ഇത് ചെയ്തത് എന്ന്  ഒക്കെ ചില മിഷനറികൾ  വാദിക്കുന്നത് കാണാം.
എങ്കില്‍ ഇത് പൌലോസിന്റെ തന്നെ മുൻ പ്രവർത്തനങളുമായി ഇടയും...
ഗലാത്തിയർക്ക് എഴുതിയ ലേഖനം 2 ആം അധ്യായം വായികുക :
യേശു ശിഷ്യൻ ആയ പത്രോസ്നേ
ഈ പൌലോസ് എതിര്‍ത്തു നിന്ന് ശാസിച്ചത് എന്തു കൊണ്ടു ആണ്?
പത്രോസും യഹൂദന്മാരെ പേടിച്ച് തന്നെ അല്ലേ അഗ്ര ചർമികള് ആയ വിജാതിയരുടെ ഒപ്പം ഉള്ള ഭക്ഷണം കഴിപ്പു അവസാനിപ്പിച്ചു എഴുന്നേറ്റത്. എന്നിട്ടും പൗലോസ് പത്രോസ്നെ എന്ത് രൂക്ഷമായാണ് ശാസിച്ചത് ?
(ഗലാത്തിയർ 2:11-14)
പത്രോസ് കപടൻമാരെ പോലെ പെരുമാറി എന്നും സുവിശേഷ സത്യത്തിനു എതിര് പ്രവർത്തിച്ചു എന്നുമൊക്കെ വലിയ വായിൽ തള്ളിയ പൗലോസ്...
അതിനും വലിയ ചെറ്റത്തരമല്ലേ തിമോത്തിയുടെ കാര്യത്തിൽ കാണിച്ചത് ?
അപ്പോ പൌലോസ് അവസരത്തിന് ഒത്തു മറിയുന്ന ഒരു അവസര വാദിയും മഹാ കള്ളനും ഒക്കെ ആണെന്ന് നിങ്ങൾ സമ്മതിക്കും എന്ന് കരുതുന്നു.

ഇനി ജഡത്തില് പരിചേദന വേണ്ട എന്നതിനു  തെളിവായി പഴയ നിയമത്തിലേ ഏതൊക്കെ വചനങ്ങള്‍ കൊണ്ടു വന്നാലും അതിനു അങ്ങനെ ഒരു അർധം കൊടുക്കുന്നതാണ് എന്ന് തെളിയും. അവിടെ ഒക്കെ പറയുന്നത്
ശരീരത്തില്‍ പരിചേദന വേണ്ട എന്ന്  ആണോ അത് അല്ല ശരീരത്തില്‍ പരിചേദന ചെയ്യുകയും എന്നാല്‍ മറ്റു മ്ലേച്ചതകള് ഒക്കെ പ്രവര്‍ത്തിക്കുന്ന ഇസ്രയേലിളോട് ഉള്ള
ബോധ്യപ്പെടുത്തൽ ആണോ എന്ന് ഒന്ന് മനസ്സിൽ ആക്കി വായികുക എന്നേ പറയാന്‍ ഉള്ളു. പരിചേദന ചെയ്തിട്ട്
സകല തോന്ന്യവാസങളും കാട്ടുന്ന ജനതയോട് ആണ് ഇതൊക്കെ പറയുന്നത് അവരുടെ ഹൃദയത്തില്‍ വിശ്വാസം ഇല്ല എന്ന്...!
അല്ലാതെ ജഡത്തില് പരിചേദന ഇനി ഏല്കരുത് എന്ന് അല്ല.