7.30.2018

മുഹമ്മദ്‌ നബിയുടെ മരണം വിഷബാധയേറ്റോ ? (Part-2)





മുഹമ്മദ്‌ നബി വിഷം മൂലമോ മറ്റു വിധേനയോ കൊല്ലപ്പെട്ടാൽ തന്നെ 
അദ്ദേഹം കള്ളൻ ആണെന്ന് 
തെളിയുമോ ?
__________________________



ഹദീസിൽ എവിടെയും ഖണ്ഡിതമായി   മുഹമ്മദ്‌ നബി വിഷം മൂലം ആണ് മരണപ്പെട്ടതെന്നു പറയുന്നില്ല.
പ്രവാചകന്റെ മരണവേളയിൽ അദ്ദേഹം രോഗബാധിതൻ ആയിരുന്നു.
അദ്ദേഹം മരണവേളയിൽ തന്റെ വായിൽ ഖൈബറിൽ കഴിച്ച വിഷത്തിന്റെ രുചി അനുഭവപ്പെടുന്നുണ്ട് എന്ന് പറഞ്ഞത് കൊണ്ട് അത് ഒരിക്കലും പ്രവാചകൻ വിഷം മൂലം ആണ് മരണപ്പെട്ടത് എന്ന് നിർബന്ധമായി സൂചിപ്പിക്കുന്നില്ല.
ഞാൻ വ്യക്തിപരമായും പ്രവാചകൻ മരണപ്പെട്ടത് വിഷം മൂലം എന്ന് കരുതുന്നില്ല. എന്നാൽ തന്നെയും
മുഹമ്മദ്‌ നബി വിഷം മൂലമോ മറ്റു വിധേനയോ കൊല്ലപ്പെട്ടാൽ തന്നെ മിഷനറികൾ പറയുന്ന പോലെ  അദ്ദേഹം
കള്ളൻ ആണെന്ന് തെളിയുമോ ? അത് നമുക്ക് ഒന്ന് പരിശോധിക്കാം :


ജൂതന്മാർ മുഹമ്മദ്‌ നബിയെ കൊല്ലാൻ നടത്തിയ ആദ്യത്തെ അറ്റംപ്റ്റ് ഒന്നും അല്ല
ജൂതസ്ത്രീ നൽകിയ വിഷം. 
അതിനു മുൻപും അവർ നബിയെ കൊല്ലാൻ ശ്രമിച്ചതായി ചരിത്രത്തിൽ കാണാം.
നബിയുടെ ചെറുപ്പത്തിൽ ഹലീമത് സഅദിയയുടെ കയ്യിൽ നിന്നും കൈകുഞായിരിക്കെ ജൂതന്മാർ  നബിയെ കൊല്ലാൻ നോക്കിയ സംഭവം...
ചരിത്രകാരനായ ഇബ്നു സഅദ് അദ്ദേഹത്തിന്റെ തകബാതിലും
(തകബാത്ത് അൽ കുബ്ര) ബദ്ർ യുദ്ധ ശേഷം ബനൂനദീറിലെ ജൂതന്മാർ
നബിയെ ചതിച്ചു കൊല്ലാൻ നോക്കിയ സംഭവം അബ്ദുറസാക്ക് അദ്ദേഹത്തിന്റെ മുസന്നഫിലും (മുസന്നഫ് അബ്ദുറസാഖ്) ഇമാം അബൂദാവൂദ് അദ്ദേഹത്തിന്റെ സുനനിലും
(സുനന് അബൂദാവൂദ്)
ബനൂനദീർകാർ തന്നെ പ്രവാചകനെ വിളിച്ചു വരുത്തി വരുന്ന വഴിയിൽ പാറകല്ല് ഉരുട്ടി കൊല്ലാൻ പദ്ധതി ഇട്ടതും പ്രവാചകൻ ദിവ്യബോധനം വഴി ഈ ചതി മനസ്സിൽ ആക്കി രക്ഷ പ്രാപിച്ച സംഭവം
ഇബ്നു ഇസഹാക്കിന്റെ  സീറയിലും ഒക്കെ കാണാം. അപ്പോഴെല്ലാം അവർ പരാജയപ്പെടുകയാണ് ഉണ്ടായത്.


പ്രവാചകൻമാർ തങ്ങളുടെ ശത്രുക്കളാൽ കൊല്ലപ്പെടുന്നത് കൊണ്ട് അവർ കള്ളപ്രവാചകൻമാർ ആണെന്ന് തെളിയുമോ?
ഇല്ല എന്ന് ആണ് ഉത്തരം. കാരണം 
ദൈവത്തിന്റെ നിരവധി പ്രവാചകന്മാരെ ജൂതന്മാർ കൊന്നിട്ടുണ്ട് എന്ന് 
എന്ന് ബൈബിളും വിശുദ്ധ ഖുർആനും പറയുന്നുണ്ട്. അത് നമുക്ക് ഒന്നു കാണാം:



(Quran 5:70)
ഇസ്രായീല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും, അവരിലേക്ക് നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്‌. അവരുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ് ചെയ്തത്‌.


(Quran  4:155)
എന്നിട്ട് അവര്‍ കരാര്‍ ലംഘിച്ചതിനാലും, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തിയതിനാലും തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.)


ബൈബിൾ പറയുന്നത് കാണുക :


(Mathew 23 : 30-31)
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്‍മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍  പ്രവാചകന്‍മാരുടെ രക്‌തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്‌.
അങ്ങനെ, നിങ്ങള്‍ പ്രവാചകന്‍മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന്‌ നിങ്ങള്‍ക്കുതന്നെ എതിരായി സാക്‌ഷ്യം നല്‍കുന്നു.


(Mathew 23 : 34-35)
അതുകൊണ്ട്‌, ഇതാ, പ്രവാചകന്‍മാരെയും ജ്‌ഞാനികളെയും നിയമജ്‌ഞരെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്‌ക്കുന്നു.
അവരില്‍ ചിലരെ നിങ്ങള്‍ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ സിനഗോഗുകളില്‍ വച്ച്‌, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും.
അങ്ങനെ, നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി  ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും.


(Mathew 23 : 37)
ജറുസലെം, ജറുസലെം, *പ്രവാചകന്‍മാരെ വധിക്കുകയും നിന്‍െറ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ,*


(Mathew 14 :11)
അവന്‍ കാരാഗൃഹത്തില്‍ ആളയച്ച്‌ യോഹന്നാന്‍െറ തല വെട്ടിയെടുത്തു.
അത്‌ ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത്‌ അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി.


(2 Chronicle 24 : 19-21
അവരെ തിരികെക്കൊണ്ടുവരാന്‍
കര്‍ത്താവ്‌ അവരുടെ ഇടയിലേക്കു പ്രവാചകന്‍മാരെ അയച്ചു.  പ്രവാചകന്‍മാര്‍ അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചു. എന്നാല്‍, അവര്‍ അതു വകവെച്ചില്ല.
യഹോയാദാ പുരോഹിതന്‍െറ മകന്‍ സഖറിയായുടെമേല്‍ദൈവത്തിന്‍െറ ആത്‌മാവ്‌ വന്നു. അവന്‍ ജനത്തെ അഭിസംബോധന ചെയ്‌തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍െറ കല്‍പനകള്‍ ലംഘിച്ചു നിങ്ങള്‍ക്കു തന്നെ അനര്‍ഥം വരുത്തുന്നതെന്ത്‌? നിങ്ങള്‍ കര്‍ത്താവിനെ ഉപേക്‌ഷിച്ചതിനാല്‍ അവിടുന്നു നിങ്ങളെയും ഉപേക്‌ഷിച്ചിരിക്കുന്നു.
എന്നാല്‍, അവര്‍ സഖറിയായ്‌ക്കെതിരേ ഗൂഢാലോചന നടത്തി. രാജകല്‍പനപ്രകാരം അവര്‍ അവനെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു.


(1 Kings 18 : 4)
ജസെബെല്‍ കര്‍ത്താവിന്‍െറ പ്രവാചകന്‍മാരെ വധിച്ചപ്പോള്‍, ഒബാദിയാ നൂറു പ്രവാചകന്‍മാരെ കൂട്ടിക്കൊണ്ടുപോയി, അന്‍പതുപേരെവീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന്‍ അവര്‍ക്കു ഭക്‌ഷണപാനീയങ്ങള്‍ കൊടുത്തു സംരക്‌ഷിച്ചു.


(1 Kings 19 : 14)
അവന്‍ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതി ഞാന്‍ അതീവതീക്‌ഷണതയാല്‍ ജ്വലിക്കുകയാണ്‌. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെപ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്‌തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. എന്‍െറയും ജീവന്‍ അവര്‍ വേട്ടയാടുന്നു.


(1Thessolonia 2 : 15)
യഹൂദര്‍ കര്‍ത്താവായ യേശുവിനെയും *പ്രവാചകന്‍മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി.


(Romar 11:3)
കര്‍ത്താവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്‌. അവര്‍ എന്‍െറ ജീവനെയും തേടുന്നു.

ഇവിടെ യേശു അടക്കം പറയുന്നത് വളരെ വ്യക്തമാണ്. ജൂതൻമാർ അനേകം  പ്രവാചകൻമാരെ കൊന്നു കളഞ്ഞിട്ടുണ്ട് എന്ന കാര്യം. അത് കൊണ്ട് അവരെല്ലാം കള്ളപ്രവാചകൻമാരായിരുന്നു എന്ന് നിങ്ങൾ പറയുമോ? ഒരു പക്ഷെ പറയുമായിരിക്കും.
ഈ പ്രവാചകൻമാരുടെ കൂട്ടത്തിൽ മുഹമ്മദ്‌ നബിയും ശത്രുക്കളാൽ കൊല്ലപ്പെട്ടു എന്ന് വിശ്വസിച്ചാൽ  തന്നെയും ഞങ്ങളെ സംബന്ധിച്ച് അത് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. അങ്ങനെ മരിച്ചാൽ ഇസ്ലാമിക വിശ്വാസ പ്രകാരം സ്വൊഭാവിക മരണത്തേക്കാൾ ഇരട്ടി പ്രതിഫലം ലഭ്യമാകുന്ന കാര്യം ആണ്. ഷഹീദ്ന്റെ (രക്തസാക്ഷി) പദവി ആണ് ലഭിക്കുക.

(Quran 2:154)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ *അവരാകുന്നു ജീവിക്കുന്നവര്‍.* പക്ഷെ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.

അനസ് ഇബ്നു മാലിക് നിവേദനം :
പ്രവാചകൻ പറഞ്ഞിരിക്കുന്നു :
സ്വർഗ്ഗതിൽ പ്രവേശിക്കുന്ന ഒരാളും ഭൂമിയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കില്ല.
*രക്തസാക്ഷി ഒഴികെ.* രക്തസാക്ഷികൾക്ക് അല്ലാഹുവിന്റെ അടുക്കൽ ലഭിക്കുന്ന ആദരവ് കാണുമ്പോൾ അവർ ഭൂമിയിൽ മടങ്ങി വന്നു 10 തവണ എങ്കിലും വധിക്കപെടാൻ ആഗ്രഹിക്കുന്നതാണ്.
(Sahih Muslim 2795.Book 56.Number 13)



മുഹമ്മദ്‌ നബിയുടെ മരണം...
അദ്ദേഹത്തിന്റെ ദൌത്യം
പൂർണമായതിന് ശേഷം.
_________________________



(Quran 5:67)
ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. *ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌.* സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.‎


പ്രവാചകന് അല്ലാഹു വാഗ്ദാനം ചെയ്ത സംരക്ഷണമെന്നത് ദൈവിക സന്ദേശം ജനങ്ങള്ക്ക് എത്തിക്കുകയെന്ന ഉത്തരവാദിത്വം പൂര്ത്തീകരിക്കുന്നതിലാണെന്ന് മുകളിൽ ഉള്ള വചനത്തിൽ കാണാം.
പ്രവാചകൻ ആ ഉദ്യമം പൂർത്തികരിക്കുന്നത് വരെയും ഇസ്ലാം സമ്പൂർണത കൈ വരിക്കുന്നത് വരെയും പ്രവാചകനെ കൊല്ലാൻ ആർക്കും കഴിയുമായിരുന്നില്ല.
ഖൈബറിൽ വെച്ച് ക്ഷണിച്ചു വരുത്തി ഭക്ഷണത്തിൽ മാരകമായ വിഷം നൽകിയ ജൂതൻമാരുടെ ചതിയിൽ ബിഷർ എന്ന പ്രവാചകന്റെ അനുയായി അനുനിമിഷം കൊല്ലപ്പെട്ടപ്പോഴും അതെ ഭക്ഷണം രുചിച്ച പ്രവാചകൻ മരണപ്പെടാഞ്ഞതും അല്ലാഹുവിന്റെ ആ സത്യവാഗ്ദാനം ഉള്ളത് കൊണ്ടായിരുന്നു.

അത് കൊണ്ടാണ് പ്രവാചകൻ തനിക്കു വിഷം നൽകിയ ജൂതസ്ത്രീയോട് എന്നെ കൊല്ലാൻ ഉള്ള കഴിവ് അല്ലാഹു നിനക്ക് നൽകിയിട്ടില്ല എന്ന് പറയുന്നത്. ഹദീസ് കാണുക :

അനസിൽ നിന്നും നിവേദനം :
ഒരു ജൂതസ്ത്രീ വിഷം ചേർത്ത ആടുമായി പ്രവാചകന്റെ  അടുത്ത് എത്തി.
അദ്ദേഹം അത് ഭക്ഷിച്ചു. പിന്നീട് അവളെ പ്രവാചകന്റെ  സന്നിധിയിൽ ഹാജർ ആക്കി.
അതെ കുറിച്ച് അവളോട്‌ ചോദിച്ചപ്പോൾ അവൾ പറഞ്ഞു : അങ്ങയെ വധിക്കണമെന്നു ഞാൻ ഉദ്ദേശിച്ചു.  പ്രവാചകൻ പറഞ്ഞു :
അതിനുള്ള കഴിവ് അല്ലാഹു നിനക്ക് നൽകിയിട്ടില്ല. സഹാബികൾ ചോദിച്ചു:
*ഞങ്ങൾ അവളെ വധിക്കട്ടെയോ ?*പ്രവാചകൻ പറഞ്ഞു: *വേണ്ട. !*അനസ് പറയുന്നു: പ്രവാചകന്റെ ചെറുനാക്കിൽ (വിഷം ഏല്പിച്ച പാട്) അത് ഞാൻ കണ്ടുകൊണ്ടിരുന്നു.
(Sahih Muslim 2190. Book 39.Number 59)

അത് സത്യമാണ് എന്ന് പിന്നീട് ഉള്ള ചരിത്രം നോക്കിയാൽ കാണാം.
പ്രവാചകൻ തന്നെ ചതിച്ചു കൊല്ലാൻ നോക്കിയ അവൾക്കു മാപ്പ് കൊടുത്തു എങ്കിലും
ബിഷർ എന്ന സഹാബി ആ വിഷം ഏറ്റു മരണപ്പെട്ടതിനാൽ നിരപരാധിയായ ഒരാളുടെ മരണത്തിനു ഉത്തരവാദി ആയ അവളുടെ മേൽ പ്രതിക്രിയ നടപ്പാക്കി. (Sunan Abudawud 4512. Book 41.Number 19)
അങ്ങനെ അവൾ എന്ത് ഉദേശിച്ചു കൊണ്ടാണോ വിഷം നൽകിയത് ? അത് ഒട്ടു നടന്നില്ല എന്ന് മാത്രം അല്ല... അവൾ വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു.


മാത്രം അല്ല പരാമർശ വിധേയമായ ഖൈബറിലെ ഇന്സിഡെന്റ് നടക്കുന്നത് AD-629 ൽ ആണ്.
പ്രവാചകൻ  മരിക്കുന്നത് AD-632 ലും.
സംഭവ ശേഷം പ്രവാചകൻ 41 ൽ അധികം എക്സ്പെഡിഷനുകൾക്ക് നേതൃത്വവും സംഘാടനവും കൈകാര്യകർതൃത്തവും വഹിച്ചതായി കാണാം.
അദ്ദേഹം അനേകം യുദ്ധങ്ങൾ ജയിച്ചു.
അനേകം യാത്രകൾ ഈ കാലയളവിൽ അദേഹം നടത്തിയിട്ടുണ്ട്. പലതും എക്സ്ട്രീം കണ്ടിഷനിൽ ഉള്ളതായിരുന്നു.
അദ്ദേഹം ഒരു നഗരത്തെ മാത്രം അല്ല വികസിച്ചു കൊണ്ടിരുന്ന ഇസ്ലാമിക സാമ്രാജ്യത്തെ ഒന്നടങ്കം ആണ് ഈ കാലയളവിൽ മാനേജ് ചെയ്തു കൊണ്ടിരുന്നത്. മാത്രം അല്ല ആ കാലയളവിൽ ആണ് പ്രശസ്തമായ മക്കാ വിജയമടക്കം നേടുന്നതും. പ്രവാചകൻ മക്ക കീഴടക്കുമ്പോൾ അദ്ദേഹം നോമ്പ്കാരൻ ആയിരുന്നു. (Sunan abu Dawud Book 13.Number 2358). അത് കൂടാതെ അദ്ദേഹം എല്ലാ മാസവും സുന്നത് നോമ്പുകളും റമളാനിൽ മുഴുവനും നോമ്പ് എടുക്കുന്ന വ്യക്തി ആയിരുന്നു. ഇതെല്ലാം കാണിക്കുന്നത് വിഷം അദ്ദേഹത്തിന്റെ പ്രവാചകത്വ ജീവിതത്തെ യാതൊരു തരത്തിലും ബാധിച്ചിരുന്നില്ല എന്ന് തന്നെ ആണ്.


എന്തിനാണ് ഭക്ഷണത്തിൽ വിഷം കലർത്തിയത് എന്ന പ്രവാചകന്റെ ചോദ്യത്തിന് ജൂതന്മാർ മറുപടി പറഞ്ഞത് നിങ്ങൾ കള്ളൻ ആണ് എങ്കിൽ ആ വിഷം മൂലം നിങ്ങൾ ഞങ്ങളുടെ ഇടയിൽ നിന്നും ഇല്ലാതെ ആകും
എന്നും പ്രവാചകൻ ആണ് എങ്കിൽ വിഷം നിങ്ങൾക്ക് ഉപദ്രവമേൽപ്പിക്കില്ല എന്നും ഞങ്ങൾ ഉദ്ദേശിച്ചു എന്ന് ആണ്.
(Sahih Al Bukhari 3169. Volume 4. Book 53. Number 394).

ആ നിമിഷം പ്രവാചകൻ മരിച്ചിരുന്നു എങ്കിൽ പോലും ജൂതൻമാരുടെ വാക്കിനും അവരുടെ മാനദണ്ഡത്തിനും (Criteria)
യാതൊരു പ്രാമാണികതയും ഇല്ല..
കാരണം അനേകം സത്യപ്രവാചകൻമാരെ അവർ കൊന്നു കളഞ്ഞിട്ടുണ്ട് എന്ന് ബൈബിളും ഖുർആനും പറയുന്ന വചനങ്ങൾ നാം മുന്നേ കണ്ടതാണ്.
ഇനി ജൂതന്മാർ തങ്ങളുടെ വാക്കുകൾ സത്യസന്ധമായി പറഞതാണ് എന്ന് കരുതാമോ? പറ്റില്ല. കാരണം എങ്കിൽ മുഹമ്മദ്‌ നബി മരിച്ചില്ല എന്ന് കണ്ടപ്പോൾ  അദ്ദേഹത്തെ അവർ പ്രവാചകൻ ആയി അംഗീകരിക്കേണ്ടതാണ്. അത് ഉണ്ടായില്ല.
അപ്പോൾ ജൂതൻമാരുടെ വാക്ക് പൊക്കി പിടിച്ചു നടക്കുന്ന മിഷനറികൾ അവിടെയും നന്നായി മൂഞ്ചും എന്ന് അർത്ഥം.


എന്നാൽ തന്റെ ദൗത്യം പൂർണമായ ശേഷവും  പ്രവാചകൻ  മരണപ്പെടുകയില്ലെന്നോ,
ശാശ്വതനാണ് (Immortal) എന്നോ സ്വയം അവകാശപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹം മരിക്കുന്നത് തന്നെയാണെന്ന് ഖുര്ആന് അസന്നിഗ്ദമായി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

(Quran 39:30-31)
തീർച്ചയായും നീ മരിക്കുന്നവനാകുന്നു.അവരും മരിക്കും.

അല്ലാഹു അദേഹത്തിനെ കൊണ്ട്  തന്റെ ദൗത്യം പൂർത്തീകരിപ്പിക്കുകയും  3-4 വർഷങ്ങൾക്ക് ശേഷം അതെ വിഷം തന്നെ അദ്ദേഹത്തിന്റെ  മരണ കാരണം ആകുകയും ആണ് ഉണ്ടായിട്ടുള്ളത് എങ്കിൽ അല്ലാഹു
അദ്ദേഹത്തെ  രക്തസാക്ഷിയുടെ പദവി നൽകി ആദരിക്കുകയായിരുന്നു എന്നാണ് വരുക. അത് അല്ലാഹു മുഹമ്മദ്‌ നബിയിലൂടെ പ്രവർത്തിച്ച ഒരു അത്ഭുത സംഭവം  ആണ് എന്ന് വരും. കാരണം നോർമൽ കേസിൽ ഒരാളുടെ ശരീരത്തിൽ വിഷം ഇറങ്ങുകയും  ശേഷം 3 വർഷത്തോളം അതിനെ സർവൈവ് ചെയ്തു കൊണ്ട്  സ്റ്റേബിൾ ആയി 100% ഫിറ്റ്‌ ആയി ആരോഗ്യവാനായി  ജീവിക്കുകയും ചെയ്ത ശേഷം ആ വിഷം മൂലം തന്നെ  മരണപ്പെടുകയും ചെയ്യുക എന്ന് പറയുന്നത് മെഡിസിനിൽ കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യം ആണ്. അയാളോടോപ്പം അതെ വിഷം കഴിച്ച മറ്റൊരു വ്യക്തി ഉടനടി മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതേകിച്ചും.

അത് കൊണ്ട് മിഷനറികളുടെ പ്രേമഭാജനങ്ങൾ ആയ ജൂതന്മാരുടെ യാതൊരു ഉദ്ദേശവും ഇവിടെ നടന്നിട്ടില്ല.
അവരുടെ വാക്കുകൾ പോലും വ്യാജം ആണെന്ന് ആണ് അവരുടെ പിന്നീട് ഉള്ള പെരുമാറ്റത്തില് നിന്നും മനസിൽ ആകുന്നത്.
അതായത് പ്രസ്തുത സംഭവത്തിൽ
മിഷനറി ചെന്നായകൾക്ക് കുടിക്കാൻ ഉള്ള ചോര ഇല്ലാ എന്ന് അർത്ഥം.

ഇനി മിഷനറികളുടെ ആത്മശാന്തിക്ക് വേണ്ടി ഒന്ന് രണ്ടു വസ്തുതകൾ കൂടി കാണിച്ചു തരാം :



പ്രവാചകന് മരണകാരണമായ രോഗം ബാധിക്കുന്നതിന് മുമ്പ്, വിജയങ്ങളുടെ ഉത്തുംഗതയില് എത്തി നില്ക്കെ തന്നെ മരണത്തെക്കുറിച്ച സൂചന
ലഭിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്ആന് വ്യക്തമാക്കുന്നു..
_________________________



(Quran 110: 1-3)
അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്, ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില് കടന്നുവരുന്നത് നീ കാണുകയും ചെയ്താല്. നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്ച്ചയായും അവന് പശ്ചാത്താപം സ്വീകരിക്കുന്നവനാണ്

ഈ അദ്ധ്യായം (110) പ്രവാചകന്റെ വിയോഗത്തെയാണ് കുറിക്കുന്നതെന്ന് ഇബ്നു അബ്ബാസ്നെ പ്പോലുള്ള സഹാബികളും  മനസ്സിലാക്കിയിരുന്നതായി ഹദീസ്കളിൽ കാണാം.
(Sahih Al Bukhari 4430. Volume 5.Book 59.Number 713)


പ്രവാചകന്റെ  ദൌത്യം സമ്പൂർണത പ്രാപിച്ചുവെന്ന  അല്ലാഹുവിന്റെ സാക്ഷ്യം ലഭിച്ചതിനു ശേഷമാണ്
അദേഹത്തിന്റെ മരണം.
________________________


(Quran 5:3)
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.

പ്രവാചകന്റെ അവസാന വിടവാങ്ങൽ ഹജ്ജിലെ (Hajjathul wadhaa) ലോകപ്രസിദ്ധമായ വിടവാങ്ങൽ  പ്രഭാഷണത്തിൽ അറഫയിൽ ഒരുമിച്ചു കൂടിയ ഒരു ലക്ഷം വരുന്ന വിശ്വാസി സമൂഹവും ഇതിന് സാക്ഷ്യം വഹിച്ചിരുന്നു.


പ്രവാചകൻ മരണപ്പെടുന്നത് ഏകദൈവത്വം പ്രഖ്യാപിച്ചു കൊണ്ട്. മരണ വേളയിൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്ത് ഉച്ചരിച്ചു മരണപ്പെടുന്നവർ ഭാഗ്യവാന്മാർ.
_________________________


ആയിശ ബിന്റ് അബൂബക്കർൽ  നിന്നും നിവേദനം:
എന്റെ ഊഴ ദിവസം വീട്ടില്‍വെച്ച് എന്റെ നെഞ്ചില്‍കിടന്നുകൊണ്ട് നബി  മരണപ്പെട്ടത് അല്ലാഹു എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളില്‍പ്പെട്ടതാണ്. അല്ലാഹു എന്റെയും നബിയുടെയും ഉമിനീരുകള്‍ കൂട്ടിച്ചേര്‍ത്തു. കയ്യില്‍ ഒരു മിസ്വാക്കുമായി അബ്ദുര്‍റഹ്മാന്‍ കടന്നുവന്നു. ഞാന്‍ നബിയെ താങ്ങിയിരിക്കുകയായിരുന്നു. നബി അബ്ദുര്‍ റഹിമാന്റെ നേരെ നോക്കിയപ്പോള്‍ അവിടുന്ന് പല്ല് തേയ്ക്കാനാഗ്രഹിക്കുന്നുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി. ഞാന്‍ ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാനത് സ്വീകരിക്കട്ടെയോ? നബി സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു വാങ്ങി. അതു കൂടുതല്‍ കടുപ്പമുളളതായിരുന്നു. ഞാന്‍ പറഞ്ഞു. താങ്കള്‍ക്കുവേണ്ടി ഞാനതു ചതച്ച് മൃദുലമാക്കട്ടയോ? അപ്പോഴും നബി സമ്മതഭാവത്തില്‍ തലയാട്ടി. ഞാനതു മൃദുവാക്കിക്കൊടുത്തു. നബി അതുകൊണ്ട് പല്ലുതേച്ചു. നബിയുടെ ഒരു വെളളപ്പാത്രമുണ്ടായിരുന്നു. അവിടുന്ന് ആ പാത്രത്തില്‍ കയ്യിട്ട് മുഖത്ത് തടവിക്കൊണ്ട് ഇങ്ങനെ അരുളി:
*ലാ ഇലാഹ ഇല്ലല്ലാഹു.*
*അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല.*
മരണത്തിന് ചില വെപ്രാളങ്ങളുണ്ട്. ശേഷം അവിടുന്ന് തന്റെ കൈ ഉയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! അത്യുന്നതരായ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്നെയെത്തിക്കേണമേ. അവസാനം അവിടുന്ന് മരണപ്പെട്ടു: കൈ തളര്‍ന്നു ചാഞ്ഞു.
(Sahih Al Bukhari 4449.
Volume 5.Book 59. Number 730)



പ്രവാചകൻ മരണപ്പെടുന്നത് സ്വൊർഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ടു
കൊണ്ട്…
__________________________


ആയിഷ ബിന്റ് അബൂബക്കർൽ നിന്നും നിവേദനം:
ഞാൻ കേട്ടിരിക്കുന്നു.
ഒരു പ്രവാചകനും മരിക്കപ്പെടുകയില്ല.
ഈ ലോക ജീവിതത്തെയോ പരലോകത്തെയോ തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടാതെ.
ആയിഷ പറയുന്നു :
അല്ലാഹുവിന്റെ പ്രവാചകൻ തന്റെ മരണത്തിനു മുൻപ് ഉള്ള അസുഖ വേളയിൽ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.
*വളരെ ഗാംഭീര്യമുള്ള ശബ്ദത്തിൽ അദ്ദേഹം പറയുന്നത് ഞാൻ കേട്ടു:*
അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, *സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാർ (4:69)*
അദേഹത്തിന് തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെട്ടു എന്ന് അങ്ങനെ എനിക്ക് മനസിൽ ആയി.
(Sahih Muslim 2444. Book 44.Number 125)




പ്രവാചകന്റെ അവസാന പ്രാർത്ഥനയും അവസാന വാക്കുകളും
സ്വൊർഗത്തിലെ  തന്റെ ഇരിപ്പിടം ദർശിച്ചു കൊണ്ട്.
_________________________


ആയിഷ ബിന്റ് അബൂബക്കർൽ നിന്നും നിവേദനം :
ആരോഗ്യവാനായിരിക്കെ പ്രവാചകൻ പറയുമായിരുന്നു.
സ്വൊർഗത്തിൽ തന്റെ ഇരിപ്പിടം കാണിക്കപ്പെടാതെ ഒരു പ്രവാചകനും മരിപ്പിക്കപ്പെടുകയില്ല...ശേഷം  തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടും.
ആയിഷ പറയുന്നു :
നബിക്ക് അസുഖം ബാധിക്കുകയും അന്നേരം എന്റെ മടിയിൽ തലവെച്ച് കിടക്കുന്ന അവസരം അദ്ദേഹത്തിനു കുറെ സമയം  ബോധം മറയുകയും പിന്നീട് വരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി.
അപ്പോൾ അദ്ദേഹം മുകളിലേക്ക് കണ്ണുകൾ ഉയർത്തി കൊണ്ട് പറഞ്ഞു :
*അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.*
ആയിഷ പറയുന്നു :ഞാൻ പറഞ്ഞു (അപ്പോൾ അവിടുന്ന് ) നമ്മെ (ജീവിതത്തെ) തെരഞ്ഞെടുക്കുന്നില്ല എന്ന് അർത്ഥം.
ആയിഷ പറയുന്നു : ആരോഗ്യവാനായിരിക്കെ അവിടുന്ന് പറയാറുണ്ടായിരുന്ന ആ കാര്യം എനിക്ക് മനസിൽ ആയി. അത് ഇതാണ് :
സ്വൊർഗത്തിൽ തന്റെ ഇരിപ്പിടം കാണിക്കപ്പെടാതെ ഒരു പ്രവാചകനും മരിപ്പിക്കപ്പെടുകയില്ല...ശേഷം  തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടും.
ആയിഷ പറയുന്നു...
*നബി അവസാനമായി പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു:*
"അല്ലാഹുമ്മ റഫീഖൽ അഅ്ലാ"
(അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.)
(Sahih Muslim 2444. Book 44.Number 127).


പിന്നെ നിങ്ങൾ എന്ത് കണ്ടിട്ട് ആണ് ഈ തുള്ളുന്നത് ?

ജൂതൻമാർ യേശുവിനെയും കൊന്നു എന്ന് അല്ലെ നിങ്ങൾ വിശ്വസിക്കുന്നത്. (1 Thessolonia  2;15)
അപ്പോൾ യേശുവും കള്ളൻ ആണോ  ? കഷ്ടം തന്നെ നിങ്ങളുടെ കാര്യം.
എന്തായാലും ഞങ്ങൾ അങ്ങനെ കരുതുന്നില്ല.

(തുടരും.....)

No comments:

Post a Comment