Claims:
_______
മുഹമ്മദിനെ ജൂതസ്ത്രീ വിഷം കൊടുത്തു കൊന്നു. അത് കൊണ്ട് മുഹമ്മദ് കള്ളപ്രവാചകൻ ആണ്.
ഇല്ലാക്കഥ കെട്ടിച്ചമച്ചു പറഞ്ഞത് കൊണ്ട്
മുഹമ്മദ്‌നെ അള്ളാഹു കണ്ഠനാഡി മുറിച്ചു കൊന്നു.
മുഹമ്മദിനെ ഭാര്യമാർ വിഷം കൊടുത്തു കൊന്നു.
Introduction:
_____________
(Holy Quran 3:144)
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ
മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ?
മിഷനറികൾക്ക് എന്നും ഇത്തരം വിഷയങ്ങൾ
സംവദിക്കാൻ ആണ് താല്പര്യം.
കാരണം ബൈസന്റൈന്‍ റോമില്‍ ഉടലെടുക്കുകയും കുരിശുയുദ്ധകാലത്ത് ഉച്ചസ്ഥായിയിലെത്തുകയും ചെയ്ത അന്ധമായ മുസ്‌ലിം വിദ്വേഷം മനസ്സുകളില്‍ നിറച്ച ഇക്കൂട്ടർ എന്നും ക്വുര്‍ആനിനെയും മുഹമ്മദ് നബിയെയും തെറി പറഞ്ഞുകൊണ്ട് മുസ്‌ലിം മനസ്സുകളിലെ ഇസ്‌ലാമിക വിശ്വാസം ചോര്‍ത്തിക്കളയാനും അമുസ്‌ലിം സമൂഹങ്ങള്‍ ഇസ്‌ലാമിലേക്കാകൃഷ്ടമാകുന്നത് തടയാനുമുള്ള പരിശ്രമങ്ങളാണ് ഇക്കാലമത്രയും നടത്തിയിട്ടുള്ളത് എന്നത് കൊണ്ട് തന്നെ.
എന്നാല്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ എക്കാലത്തും മിഷനറിമാരോട് തീര്‍ത്തും മൗലികവും നിത്യപ്രസക്തവുമായ ചില അടിസ്ഥാന ചോദ്യങ്ങള്‍ ഉന്നയിക്കാനും ഒരു സംവാദാന്തരീക്ഷം സൃഷ്ടിക്കാനുമാണ് പരിശ്രമിച്ചത്. യേശുക്രിസ്തു പ്രപഞ്ചനാഥനായ അല്ലാഹു ഇസ്രാഈല്‍ സമൂഹത്തിലേക്ക് നിയോഗിച്ച പ്രവാചകനാണെന്നും അദ്ദേഹം ദൈവമോ ദൈവപുത്രനോ അല്ലെന്നും സംശുദ്ധമായ ഏകദൈവാരാധനയാണ് മറ്റെല്ലാ പ്രവാചകന്‍മാരെയും പോലെ അദ്ദേഹവും പ്രബോധനം ചെയ്തിരുന്നതെന്നും ത്രിയേകത്വം ഒരു മിഥ്യയാണെന്നും യേശുക്രിസ്തുവിന് ബഹുദൈവത്വപരമായ ആ ആശയം പരിചയം പോലുമില്ലെന്നും പരിശുദ്ധ ക്വുര്‍ആനില്‍ നിന്നും ഗ്രഹിച്ചവരായിരുന്നു മുസ്‌ലിം പണ്ഡിതന്‍മാര്‍..
ക്രൈസ്തവ ദൈവസങ്കല്‍പത്തിന്റെ അടിസ്ഥാനരാഹിത്യം ക്വുര്‍ആനില്‍നിന്ന് ബോധ്യപ്പെട്ടിരുന്നതുകൊണ്ടുതന്നെ, ഇസ്‌ലാമിക ഏകദൈവത്വത്തില്‍നിന്ന് (തൗഹീദ്) ക്രൈസ്തവ ത്രിത്വത്തിലേക്ക് മുസ്‌ലിംകളെ ക്ഷണിച്ച ക്രിസ്തുമതപ്രബോധകരോട്, യേശുവോ പഴയനിയമ പ്രവാചകന്‍മാരോ ത്രിത്വം പഠിപ്പിച്ചതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടുകയാണ് മുസ്‌ലിം പണ്ഡിതന്‍മാര്‍ ചെയ്യുന്നത്. എന്നാല്‍ തീര്‍ത്തും ന്യായമായ ഈ ആവശ്യത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ മിഷനറിമാർ ഇന്നും സന്നദ്ധമാകുന്നില്ല എന്നതാണ് വസ്തുത. യേശുവിന്റെ പേരില്‍ ത്രിത്വം പ്രസംഗിക്കുന്നവര്‍ യേശു ത്രിത്വം പ്രസംഗിച്ചു എന്ന് തെളിയിക്കാന്‍ കടപ്പെട്ടവരല്ലേ? ആണെന്നു മനസ്സിലാക്കാന്‍ പ്രാഥമിക സെമിനാരി വിദ്യാഭ്യാസം പോലും ആവശ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്നും ഈ ചോദ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയും ക്വുര്‍ആനിനെയും മുഹമ്മദ് നബിയെയും വിമര്‍ശിച്ച് ആത്മ-സായൂജ്യമടയുകയുമാണ് ലോകത്തെമ്പാടുമുള്ള മിഷനറിമാര്‍ ചെയ്യുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ സന്നാഹങ്ങളുടെ സമൃദ്ധിയുണ്ടായിട്ടും മിഷനറി സാഹിത്യങ്ങളും പ്രഭാഷണങ്ങളും ധൈഷണികമായി ദയനീമാംവിധം ദരിദ്രമാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
മുഹമ്മദ് നബിയുടെ മരണം
_____________________
യഥാർത്ഥത്തിൽ ഒരാൾക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പോലും കൃത്യത പുലർത്താൻ കഴിയാത്ത മിഷനറികളുടെ ഗതികേട് ഓർത്തു സഹതപിക്കാം.
മുഹമ്മദ് നബിയെ ജൂതസ്ത്രീ വിഷം കൊടുത്തു കൊന്നു എന്ന ഒന്നാമത്തെ ആരോപണത്തിന് വേണ്ടത്ര ബലം ഇല്ലാത്തതു
കൊണ്ടാണോ എന്തോ മുഹമ്മദ് നബിയെ ഭാര്യമാർ വിഷം കൊടുത്തു കൊന്നു എന്ന ശിയാക്കളുടെ ആരോപണം കൂടി ചേർത്ത് വിളമ്പാൻ ആണ് മിഷനറികൾ ശ്രമിക്കുന്നത്.
മുഹമ്മദ് നബിയെ കയ്യിൽ കിട്ടുന്നത് എന്തും എടുത്തു താറടിക്കുക എന്ന ഉദ്ദേശം മാത്രം മുന്നിൽ ഉള്ളപ്പോൾ ഒരേ സമയം ഇത് രണ്ടും ശരി ആകുമോ എന്ന് പോലും ചിന്തിക്കാൻ ഇവർക്ക് കഴിയുന്നില്ല.
ഏതായാലും നമുക്ക് ഇവരുടെ വിവരക്കേട്കളെ ഓരോന്ന് ഓരോന്നായി ഇഴയഴിച്ചു പരിശോദിക്കാം :
മുഹമ്മദിനെ ഭാര്യമാർ വിഷം കൊടുത്തു കൊന്നുവെന്നോ?
__________________________
ഇത് ഷിയാക്കളുടെ സ്ഥിരം ആരോപണം ആണ്. മിഷനറികളും കാര്യം അറിയാതെ അത് ഏറ്റുപാടുന്നു.
അതായത്...
പ്രവാചകന്റെ ഏറ്റവും അടുത്ത സുഹൃത്തും സന്തത സഹചാരിയും പുരുഷൻമാരിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചവരും പ്രവാചകനെ ഏറ്റവും അധികം സഹായിച്ചവരും ആയിരുന്നു അബൂബക്കർ സിദ്ധീഖ് (R).
എത്രത്തോളം എന്നാൽ... സമ്പത്തിലും സഹവാസത്തിലും എനിക്ക് ഏറ്റവും അധികം പ്രയോജനപ്പെട്ട വ്യക്തിത്വം എന്നും ഞാൻ ഒരാളെ ആത്മമിത്രമാക്കുമായിരുന്നു എങ്കിൽ
അത് അദ്ദേഹത്തെ ആയിരിക്കുമായിരുന്നു എന്നും സാക്ഷാൽ പ്രവാചകനാൽ അഭിംശസിക്കപ്പെട്ട മഹാനായ സഹാബി.
ആ അബൂബക്കർ സിദ്ധീഖും (R)
ശാരീരിക ശേഷി കൊണ്ടും ധീരത കൊണ്ടും ആദ്യകാല വിശ്വാസി സമൂഹത്തിന് സ്ഥൈര്യവും ആത്മവിശ്വാസവും നൽകിയ..
എനിക്ക് ശേഷം ഒരു പ്രവാചകൻ ഉണ്ടായിരുന്നു എങ്കിൽ അത് അദ്ദേഹം ആകുമായിരുന്നു എന്നും
താങ്കൾ ഒരു വഴിയിൽ പ്രവേശിച്ചാൽ അവിടെ നിന്നും പിശാച് വഴി മാറി സഞ്ചരിക്കും എന്നും പ്രവാചകനാൽ അഭിംശസിക്കപ്പെട്ട മഹാനായ സഹാബി ആണ് ഉമർ ഇബ്നുൽ ഖത്താബ് (R).
അല്ലാഹുവേ.. രണ്ടിലൊരുവനെ തന്നു നീ ദീനിനെ സഹായിക്കണമെ എന്ന പ്രവാചകന്റെ പ്രാർത്ഥനയുടെ ഉത്തരം ആയി അല്ലാഹു നൽകിയ ആ ഉമർ ഇബ്നുൽ ഖത്താബും കൂടി
ഭരണത്തിന് വേണ്ടി തങ്ങളുടെ രണ്ടു പേരുടെയും പെണ്മക്കളും പ്രവാചകന്റെ ഭാര്യമാരും ആയിരുന്ന ആയിഷയെയും ഹഫ്സയെയും ഉപയോഗിച്ച് പ്രവാചകന് വിഷം കൊടുത്തു കൊന്നു എന്ന് ആണ് ഷിയാക്കളുടെ വിശ്വാസവും പ്രചരണവും. അവരെ പോലെയുള്ള വിദ്വെഷികൾക്ക് തൊള്ള തൊടാതെ വിഴുങ്ങാൻ പറ്റിയ ആരോപണം എന്ന് അല്ലാതെ നിഷ്പക്ഷതയുടെ കണിക പോലും ഉണ്ട് എങ്കിൽ ഈ ആരോപണം വിശ്വസിക്കാൻ യോഗ്യമല്ല. ഇവർ ഈ പറയുന്ന ഭരണം കൊതിച്ചു നബിയെ കൊന്ന (Naoodubillh) ഹസ്റത്ത് അബൂബക്കർ മരിക്കുമ്പോൾ അദേഹത്തിന്റെതായി ഭൂമിയിൽ അവശേഷിപ്പിച്ചത് ഒരു കഴുതയും കമ്പിളിയും ഒരു പരിചാരകനും ആണ്. അത് പോലും പൊതുഖജനാവിലേക്ക് അടക്കാൻ ആയിരുന്നു മരിക്കുന്നതിന് മുൻപ് ഉള്ള അദേഹത്തിന്റെ വസിയ്യത്ത്.
രണ്ടാം ഖലീഫ ഉമർ ആകട്ടെ ലാളിത്യത്തിന്റെ അങ്ങേ അറ്റത്തെ ജീവിതം നയിച്ച വ്യക്തി ആണ്. ഭരണത്തിന്റെ പരിസരത്ത് പോലും തന്റെ കുടുംബ അംഗങ്ങളെ അടുപ്പിക്കാത്ത
നിസ്വാർത്ഥരായ ഈ രണ്ടു ഖലീഫമാരുടെ ചരിത്രം അറിയുന്ന ആരും ഈ ഷിയാ വാദം വലിച്ചു ചവറ്റുകുട്ടയിൽ ഏറിയും.
യഥാർത്ഥത്തിൽ ഷിയാക്കളുടെ ഈ വാദം ചില ഷിയാ പണ്ഡിതൻമാർ തന്നെ അംഗീകരിക്കുന്നില്ല. അവർ പറയുന്നത് എന്താണ് എന്ന് നോക്കാം :
ഷിയാ പണ്ഡിതൻ ഷെയ്ഖ് സാദൂഖ് അദേഹത്തിന്റെ Itiqadath Al Imamiya എന്ന ഗ്രന്ഥത്തിൽ ശൈഖ് അബൂജാഫർ പറഞ്ഞതായി ഉദ്ധരിക്കുന്നു :
ഞങ്ങളുടെ വിശ്വാസം പ്രവാചകന് ഖൈബറിൽ വെച്ച് വിഷം ഏൽക്കുകയും അത് അദേഹത്തിൽ അതിന്റെ അസ്വസ്ഥത തുടരുകയും അങ്ങനെ അത് മൂലം അദേഹത്തിന്റെ മരണം സംഭവിച്ചു എന്ന് ആണ്.
ഷിയാക്കൾ ആദരിക്കുന്ന അവരുടെ ചില പണ്ഡിതൻമാർ തന്നെ അവരുടെ പിഴച്ച വിശ്വാസത്തെ നിരാകരിക്കുന്നു.
അത് പോലെ തന്നെ റഈസുൽ മുഹദ്ധിസീൻ (പണ്ഡിതൻമാരുടെ നേതാവ്) എന്ന് ഷിയാക്കൾ വിളിക്കുന്ന പണ്ഡിതനായ
മജ്ലിസി അദ്ദേഹത്തിന്റെ hayat al quloob എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക ;
چون حضرت در مرض موت بود مادر بشر به عيادت حضرت آمد، حضرت فرمود: اى مادر بشر! از روزى كه من خوردم آن لقمه را با فرزند تو در خيبر هر سال طغيان مىكرد و مرا رنجور مىساخت و در اين مرتبه رگهاى پشت مرا قطع كرد؛ پس مسلمانان مىگفتند: پيغمبر نيز شهيد شد
When the Prophet was in his terminal sickness and the mother of Bashar visited him, he said to her: “Every year I feel more the effects of the morsel I ate with your son at Khayber, but this time, I feel it bursting through the veins of my heart”
*Hence Muslims say that the Prophet (saww) died of it.*
*[Hayat ul Quloob, Vol. 2, p. 668]*
അതായത് ശിയാ പണ്ഡിതൻ ആയ മജ്ലിസി പോലും എഴുതിയത്
*മുസ്ലിമിങ്ങൾ പറയുന്നത്* പ്രവാചകൻ മരിക്കുന്നത് അദ്ദേഹത്തിനു ഖൈബറിൽ വെച്ച് ജൂതൻമാർ നൽകിയ വിഷം മൂലം ആണ് എന്ന്. എന്നാൽ
*ജൂതനായ അബ്ദുല്ലഹിബ്നു സബഅ് ബീജാവാപം നൽകിയ ഷിയാഇസത്തിന്റെ സന്താനങ്ങൾ പറയുന്നു*..
പ്രവാചകനെ അദ്ദേഹത്തിന്റെ ഭാര്യമാർ വിഷം നൽകി കൊന്നു എന്ന്.
അത് കൊണ്ട് തന്നെ ചില ഹദീസ്കളെ ദുർവ്യാഖ്യാനിച്ചു എങ്കിലും തങ്ങളുടെ നെറികെട്ട വാദത്തിന് തുമ്പുണ്ടാക്കാൻ ഉള്ള പണി അവർ ഇസ്ലാമിക പ്രമാണങ്ങളിൽ നോക്കാറുണ്ട്.
അതിന്റെ ഭാഗം ആണ് സഹീഹ് മുസ്ലിമിലും
ബുഹാരിയിലും വന്ന ഒരു ഹദീസ്ന്റെ ദുർവ്യാഖ്യാനം.
ആ ഹദീസ് ഉദ്ധരിച്ചു കൊണ്ട്...
നബിക്ക് ഭാര്യമാരെ സംശയം ഉണ്ടായിരുന്നു... കൂടെ ഉള്ളവർ വിഷം തരും എന്ന് ഭയന്ന് മരുന്ന് പോലും മറ്റുള്ളവരെ കൊണ്ട് കുടിപ്പിക്കുന്നു എന്ന് ഒക്കെ ആണ് തട്ടിവിടുന്ന്നത്.
ആദ്യം ആ ഹദീസ് ഒന്നു കാണുക.
ഇമാം മുസ്ലിം ആ ഹദീസ് ഉദ്ധരിക്കുന്നത്
باب كَرَاهَةِ التَّدَاوِي بِاللَّدُودِ
Chapter: It Is Disliked To Administer Medicine In The Side Of The Mouth Forcibly
രോഗിയെ നിർബന്ധിച്ചു വായയുടെ കോണിലൂടെ മരുന്ന് കൊടുക്കൽ കറാഹത്ത് ആണ് എന്ന ഹെഡിങ്ന് കീഴെ ആണ്.
(Sahih Muslim 2213In-book reference : Book 39, Hadith 115USC-MSA web (English) reference : Book 26, Hadith 5486)
ഇമാം ബുഖാരി ആ ഹദീസ് ഉദ്ധരിക്കുന്നത്
باب اللَّدُود
Chapter: Al-Ladud (the medicine which is poured or inserted into one side of a patient’s mouth)
രോഗിയുടെ ِവായയുടെ കോണിലൂടെ മരുന്ന് ഒഴിച്ച് ചികിത്സ "എന്ന ഹെഡിങ്ങിന് കീഴെ ആണ്.
https://sunnah.com/bukhari/76
حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، حَدَّثَنَا سُفْيَانُ، قَالَ حَدَّثَنِي مُوسَى بْنُ أَبِي عَائِشَةَ، عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ، عَنِ ابْنِ عَبَّاسٍ، وَعَائِشَةَ، أَنَّ أَبَا بَكْرٍ ـ رضى الله عنه ـ قَبَّلَ النَّبِيَّ صلى الله عليه وسلم وَهْوَ مَيِّتٌ. قَالَ وَقَالَتْ عَائِشَةُ لَدَدْنَاهُ فِي مَرَضِهِ، فَجَعَلَ يُشِيرُ إِلَيْنَا، أَنْ لاَ تَلُدُّونِي. فَقُلْنَا كَرَاهِيَةُ الْمَرِيضِ لِلدَّوَاءِ. فَلَمَّا أَفَاقَ قَالَ " أَلَمْ أَنْهَكُمْ أَنْ تَلُدُّونِي ". قُلْنَا كَرَاهِيَةَ الْمَرِيضِ لِلدَّوَاءِ. فَقَالَ " لاَ يَبْقَى فِي الْبَيْتِ أَحَدٌ إِلاَّ لُدَّ ـ وَأَنَا أَنْظُرُ ـ إِلاَّ الْعَبَّاسَ فَإِنَّهُ لَمْ يَشْهَدْكُمْ ".
ആയിശയിൽ നിന്നും അബ്ബാസിൽ നിന്നും നിവേദനം:
പ്രവാചകൻ മരിച്ചപ്പോൾ അബൂബക്കർ അദേഹത്തെ ചുംബിച്ചു.
ആയിഷ തുടരുന്നു:
പ്രവാചകൻ രോഗാവസ്ഥയിൽ കിടക്കുമ്പോള്‍ ഞങ്ങള്‍ അവിടുത്തെ വായയുടെ കോണിലൂടെ മരുന്ന് ഒഴിച്ച് കൊടുത്തു.
*നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന്* നബി ആംഗ്യം കാണിച്ചു. ഞങ്ങള്‍ പറഞ്ഞു. രോഗിക്ക് മരുന്നിനോടുളള വെറുപ്പ് കൊണ്ടാണ് അങ്ങിനെ അരുളുന്നത്. നബിക്ക് ബോധം വന്നപ്പോള്‍ അവിടുന്ന് അരുളി:
*നിങ്ങളെന്നെ നിര്‍ബന്ധിച്ച് വായയുടെ കോണിലൂടെ മരുന്ന് കുടിപ്പിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ.* ഞങ്ങള്‍ പറഞ്ഞു. രോഗി മരുന്ന് വെറുക്കും. അത് സ്വാഭാവികമാണ്. നബി അരുളി:
ഞാന്‍ നോക്കി നില്ക്കവേ
*വായയുടെ കോണിലൂടെ*
*നിര്‍ബന്ധിച്ച് മരുന്ന് കുടിപ്പിച്ചാലല്ലാതെ* ഈ വീട്ടിലുളള ഒരാളെയും ഞാന്‍ വിടുകയില്ല. അബ്ബാസിനെ മാത്രം ഒഴിവാക്കും. അദ്ദേഹം നിങ്ങളോടൊപ്പമുണ്ടായിരുന്നില്ല.
(Sahih al-Bukhari 5709-5712In-book reference : Book 76, Hadith 29USC-MSA web (English) reference : Vol. 7, Book 71, Hadith 610)
ഈ ഹദീസിൽ എവിടെ ആണ് ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പ്രസക്തി ഉള്ളത് ?
പ്രധാന പോയിന്റ്കൾ ശ്രദ്ധിക്കുക.
വായയുടെ ഒരു കോണിലൂടെ മരുന്ന് ഒഴിച്ച് കൊടുക്കുന്നത് പ്രവാചകന് ഇഷ്ടം അല്ല എന്നും അത് ഇഷ്ടം ഇല്ല എന്ന് അറിഞ്ഞിട്ടും നിർബന്ധിച്ചു കൊടുക്കുന്നതും പ്രവാചകന് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം ആണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.
അത് കൊണ്ടാണ് പ്രവാചകൻ പറയുന്നത് നിങ്ങളെയും അത് പോലെ നിർബന്ധിച്ചു വായയുടെ ഒരു കോണിലൂടെ കുടിപ്പിക്കാതെ വിടില്ല എന്ന്. പ്രവാചകന്റെ പിതൃവ്യനായ അബ്ബാസ് അവിടെ ഉണ്ടായിരുന്നു എങ്കിലും
അദേഹം മരുന്ന് കുടിപ്പിക്കാൻ കൂടിയില്ല.
അത് കാര്യഗൗരവത്തിൽ പറഞ്ഞത് ആകാൻ സാധ്യത ഇല്ല.. തന്റെ അപ്പോഴത്തെ ഫീൽ പറഞ്ഞു എന്ന് മാത്രം. കാരണം അബ്ബാസ് ഒഴികെ ബാക്കി എല്ലാവരും മരുന്ന് കുടിച്ചു എന്ന് എവിടെയും കാണുന്നില്ല.
അടുത്തതായി ഭാര്യമാർ ആയ
ആയിഷയും(റ) ഹഫ്സയും(റ) കൂടി പ്രവാചകനെ കൊന്നു എന്ന് പറയുന്ന ഷിയാക്കളോടും അത് ഏറ്റു പിടിക്കുന്നവരോടും ഒന്ന് രണ്ടു ചോദ്യങ്ങൾ കൂടി ചോദിച്ചു അവസാനിപ്പിക്കാം :
ഭാര്യമാർ വിഷം കൊടുത്തു എങ്കിൽ എന്ത് കൊണ്ട് ആണ് അലി ഇബ്നു അബീതാലിബ് (റ) ആയിഷക്കു എതിരെ പ്രതികാര നടപടി എടുക്കാതെ വിട്ടത്? അറ്റ്ലീസ്റ്റ്
അലിക്ക് ജമൽ യുദ്ധത്തിൽ ആയിശക്ക് എതിരെ നടപടി എടുക്കാൻ ഉള്ള സുവർണ അവസരം കിട്ടിയപ്പോൾ എങ്കിലും അദ്ദേഹം അത് ചെയ്തോ ?
അദ്ദേഹം അതിനെ പറ്റി എന്തെങ്കിലും ഉന്നയിച്ചുവോ?
അത് അല്ല അവർ ഒന്നും അറിയാതെ ഈ കാര്യങ്ങൾ നിങ്ങൾക്ക് പ്രതേകമായി വെളിപാട് ലഭിച്ചു എന്ന് ആണോ പറയുന്നത് ?
അലിക്കു ഭരണഅധികാരം ലഭിച്ചപ്പോൾ പോലും അങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ല. അതിനർത്ഥം ആയിശക്കും ഹഫ്സക്കും എതിരെ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾ കെട്ടിചമച്ച കഥകൾ മാത്രം ആണ് എന്ന് ആണ്.
…
(തുടരും...)
No comments:
Post a Comment