9.29.2018

ഖുർആനിലെ ഈസയും ബൈബിളിലെ യേശുവും (Part -1)


Introduction:
_____________

മിഷനറികളുടെ മറ്റൊരു വിവരക്കേടിനെ കുറിച്ച് ആണ് ഈ ലേഖനത്തിൽ എഴുതാൻ ഉദ്ദേശിക്കുന്നത്....
അതായത് ഖുറാനിലെ ഈസയും ബൈബിളിലെ യേശുവും രണ്ടു വ്യക്തിത്വങ്ങൾ ആണ് എന്നും അതിൽ തന്നെ ബൈബിളിലെ യേശു ആണ് യഥാർത്ഥ ചരിത്ര പുരുഷൻ എന്നും ഖുർആൻ പറയുന്ന ഈസ നബി
മുഹമ്മദ്‌ ഉണ്ടാക്കി എടുത്ത ഒരു ഫിക്ഷണൽ കഥാപാത്രം ആണ് എന്നും ഒക്കെ ആണ് വാദങ്ങളുടെ മുന.
മിഷനറികളുടെ ഒറ്റബുദ്ധി നിമിത്തം പലരും പല തരത്തിൽ ഉള്ള വിവരക്കേടുകളാണ് തദ്വിഷയത്തിൽ തള്ളി മറിക്കുന്നത്.
മേൽ പറഞ്ഞ ആരോപണത്തിനു തെളിവ് ചോദിക്കുമ്പോൾ യേശുവിന്റെ  പേര് ഖുർആനിൽ ഈസ എന്ന് ആണ്...
അത് കൊണ്ട് യേശു അല്ല ഈസ എന്ന് വരെ പറഞ്ഞു കളഞ്ഞ വിവരദോഷികൾ  ഇവരുടെ കൂട്ടത്തിൽ ഉണ്ട്.  മലയാളം ബൈബിളിൽ എല്ലായിടത്തും യേശു എന്നും ഇംഗ്ലീഷ് ബൈബിളിൽ ജീസസ് എന്നും കാണുന്നുണ്ട്.
ഈ കഴുതകൾ പറയുന്നത് പോലെ ആണെങ്കിൽ യേശുവും ജീസസും രണ്ട് പേര് ആണോ ?
അബ്രഹാമിനെ ഖുർആന്റെ ഭാഷയായ അറബിയിൽ ഇബ്രാഹീം എന്നും മോശയെ മൂസ എന്നും വിളിക്കുന്നു എന്നത് കൊണ്ട് ഖുർആൻ പറയുന്ന ഇബ്രാഹീം ബൈബിളിലെ അബ്രഹാം അല്ല എന്നും മൂസ ബൈബിളിലെ മോശെ അല്ല എന്നും വിവരക്കേട്‌ വിളിച്ചു കൂവുന്ന മിഷനറികൾ
ഇംഗ്ലീഷ് ബൈബിളിൽ അബ്രഹാം എബ്രഹാം ആകുന്നുതും മോശെ, മോസസ് ആകുന്നതും കാണുമ്പോൾ ഈ കാര്യം ഓർക്കാറില്ല.
നമ്മുടെ നാട്ടിൽ കണ്ട് വരുന്ന മരച്ചീനിയെ
തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് വിളിക്കുന്നത് ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.
പേര് മാറുന്നത് കൊണ്ട് നമ്മൾ ആരും അത് മരച്ചീനി അല്ല എന്ന് പറയാറില്ല... പക്ഷെ മിഷനറികൾ പറയും.
ഇമ്മാതിരി മണ്ടത്തരം പറയുന്ന ഇവറ്റകൾ മറുപടി അർഹിക്കുന്നെയില്ല എന്നതാണ് വാസ്തവം. വിഷയത്തിലേക്ക് വരാം :



ഖുർആനിലെ ഈസ ചരിത്രപുരുഷൻ
അല്ല. ബൈബിളിലെ യേശു ആണ് :
__________________________

ഖുർആൻ പറയുന്ന ഈസ ഫേക്ക്/വ്യാജൻ ആണ് എന്ന് ആരോപിക്കുന്ന മിഷനറികളുടെ കയ്യിൽ അതിനു  എന്ത് തെളിവ് ആണ് ഉള്ളത് ?
ബൈബിള്‍ പറയുന്നതെല്ലാം നൂറുശതമാനം സത്യസന്ധവും വസ്തുനിഷ്ഠവുമാണെന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ഈ സങ്കല്‍പം തന്നെ അടിസ്ഥാനമില്ലാത്തതാണ്.
മാത്രമല്ല.... ആധുനിക കാലത്തെ ചരിത്രരചനയിൽ പോലും ഒരേ വ്യക്തിയുടെ ജീവിതത്തെ രണ്ട് വിധത്തിൽ നോക്കി കാണുന്ന ആളുകൾ എഴുതിയ ചരിത്രഗ്രന്ഥങ്ങളിലെ പരാമർശങ്ങളുടെ സത്യത പരിശോധിക്കാൻ കാര്യമാത്ര പ്രസക്തമായ മാനദണ്ഡങ്ങൾ ഒന്നും ഇല്ല എന്ന് ഓർക്കണം...
പാകിസ്ഥാന്റെ രാഷ്ട്രപിതാവ് ആയ മുഹമ്മദ്‌ അലി ജിന്നയെ പറ്റി അമേരിക്കൻ ഇൻഡോളജിസ്റ്റ് ആയ സ്റ്റെയിൻലി വോൾപെർട്ടും, ഫ്രഞ്ച്കാരൻ ആയ ഡോമിനിക് ലാപിയറും ഇന്ത്യൻ എഴുത്ത്കാരനായ ജസ്വന്ത് സിങ്ങും ബ്രിട്ടീഷ് ചരിത്രകാരിയായ യാസ്മിൻ ഖാനും എഴുതിയിട്ടുണ്ട്.
ഈ 4 രചനകളിൽ നിന്നും വായനക്കാരന് ലഭിക്കുന്നത് 4 തരത്തിൽ ഉള്ള ജിന്നാ ചിത്രങ്ങൾ ആണ്. അതിൽ  ഏതാണ് യഥാർത്ഥ ജിന്ന ?
എന്ന് അറിയണം എങ്കിൽ ജിന്ന തന്നെ വന്നു പറഞ്ഞു തരേണ്ടി വരും.

ബൈബിളിനു പുറത്ത് യേശുവിന്റെ ഐഡന്റിറ്റി എന്താണ് ? 
അത് നമുക്ക് ഒന്ന് ഓടിച്ചു നോക്കാം...
ബൈബിളിനും ക്രൈസ്തവതക്കും പുറത്ത് യേശുവിനെ കുറിച്ച് പരാമർശം ഉള്ള മതഗ്രന്ഥങ്ങൾ
യഹൂദൻമാരുടെ വിശുദ്ധ ഗ്രന്ഥമായ തൽമൂദും മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനും ആണ്.

ഖുർആൻ യേശുവിനെ പറ്റി എന്ത് പറയുന്നു ?

-പരിശുദ്ധനായ ഒരു ആൺകുട്ടി (19:19)
- ഇരു ലോകത്തും മഹത്വം ഉള്ളവനും ദൈവത്തിന്റെ സാമീപ്യം ലഭിച്ചവരിൽ ഒരുവനും (3:45)
- ധർമ്മബോധമുള്ളവൻ/സദ്-വൃത്തൻ (3:46) (6:85)
- ഇസ്രായേൽ ജനതയിലേക്ക് അയക്കപ്പെട്ട അത്ഭുതങ്ങൾ പ്രവർത്തിച്ച മഹാപ്രവാചകൻ
(3:49)
- എവിടെ ആയിരുന്നാലും അനുഗ്രഹിക്കപ്പെട്ടവൻ, മാതാവിനോട് നല്ല നിലയിൽ പെരുമാറുന്നവൻ. നിഷ്ട്ടൂരനും ഭാഗ്യം കെട്ടവനുമല്ല ( 19:32)
- അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസം ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിവസവും അദ്ദേഹത്തിന് മേൽ സമാധാനം ഉണ്ടായിരിക്കും (19:33)
- അദ്ദേഹത്തെ ആർക്കും കൊല്ലാൻ കഴിഞ്ഞിട്ടില്ല, ക്രൂശിക്കാനും കഴിഞ്ഞിട്ടില്ല.
ദൈവം അദ്ദേഹത്തെ ശത്രുക്കളുടെ കെണിയിൽ നിന്നും ആ പ്രതിസന്ധി ഘട്ടത്തിൽ നിന്നും രക്ഷിച്ചു... ഉയർത്തപ്പെട്ടു (3:52-55) (4:157-158) (5:110)
ഇതിൽ ഖുർആൻ പറയുന്നത് തങ്ങളുടെ യേശുവിനെ കുറിച്ച് അല്ല... മുഹമ്മദ്‌ നബി ഉണ്ടാക്കിയ ഒരു കെട്ടുകഥാപാത്രം ആണ് എന്ന് എന്ന് ആണല്ലോ മിഷനറികളുടെ വാദം.
അത് കൊണ്ട് തത്കാലം
യഹൂദന്മാരുടെ തൽമൂദിൽ പറയുന്ന യേശുവിനെ കാണാം...

- മന്ത്രവാദിയും മാരണക്കാരനും ആയ യേശു ഇസ്രായേല്യരെ വിഗ്രഹാരാധികളാക്കാൻ ശ്രമിച്ചതിനാൽ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും തന്റെ തെറ്റ്കൾക്ക് ഉള്ള ശിക്ഷയായി മരത്തിൽ തൂക്കപ്പെടുകയും ചെയ്തു.
(ബാബിലോണിയൻ ഗിത്തീൻ തൽമൂദ്,
M.Simon.The Babylonian Talmud, Sedar Nashim (Gittin) Page.261)

-മഹാന്മാർ ആയ സന്യാസി വര്യന്മാരെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തതിനാൽ നരകത്തിൽ ശാശ്വതമായി വീഴുകയും തിളച്ച മലത്തിൽ കിടന്നു വെന്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.
(ബാബിലോണിയൻ സാൻഹദ്രീൻ തൽമൂദ്,
J.Schachter: The Babylonian Talmud, Sedar Nezikin (Sanhedrin)
Page.281-82)

- വിഗ്രഹാരാധകൻ, കള്ളപ്രവാചകൻ,  മാന്ത്രികൻ, മാരണക്കാരൻ,  ലൈംഗിക തൽപ്പരൻ,
(Peter Schafer,Jesus in the Talmud, Page 64-85)

യഹൂദ ജനതയുടെ മതപരമായ സകല ജ്ഞാനങ്ങളും വിശ്വാസങ്ങളും വ്യാഖാനിക്കുന്ന സൈദ്ധാന്തിക പുസ്തകമാണ്‌ 'തല്‍മൂദ്‌'.
അതിന്റെ അദ്ധ്യാപനങ്ങൾ പ്രകാരം യേശുവിന്റെ ജനനം ജാര മാര്‍ഗ്ഗത്തിലു ള്ളതാണ്‌ എന്ന്‌ മാത്രമല്ല യേശുവിന്റെ  മാതാവ്‌ ഋതുമതിയായിരുന്നപ്പോള്‍ പിശാചുമായുണ്ടായ വേഴ്ചയിലാണ്‌ അദ്ദേഹം ജന്‍മം കൊണ്ടത്‌ എന്നു പോലും എഴുതുന്നു.
(ഇങ്ങനെ എല്ലാം വിശ്വസിക്കുന്ന ജൂതന്റെയും
ജൂത സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേൽന്റെയും മൂട് താങ്ങാൻ അന്ധമായ ഇസ്ലാമിക വിരോധം നിമിത്തം മിഷനറികൾക്ക് യാതൊരു മടിയും ഇല്ല എന്നത് പ്രതേകം പ്രസ്താവ്യമാണ്.)
യേശുവിന് ഏശാവിന്റെ  ആത്മാവാണുണ്ടായിരുന്നത്‌; അയാള്‍ ഒരു വിഡ്ഢിയായിരുന്നു. ഒരു ആഭിജാരകന്‍, ലൈംഗികമായി വഴി പിഴപ്പിക്കുന്നവനുമായിരുന്നു അയാള്‍. അതുകൊണ്ട്‌ അയാളെ ക്രൂശിച്ചു നരകത്തില്‍ തള്ളി. അനുയായികളാല്‍ അയാള്‍ എക്കാലത്തേക്കും ഒരു ബിംബമായി നാട്ടപ്പെട്ടു.


എന്നിങ്ങനെ എല്ലാം യേശുവിനെ ചിത്രീകരിക്കുന്ന ജൂതരചനകളിലെ യേശുവിന്റെ ചിത്രം ക്രൈസ്തവർ വിശ്വസിക്കുന്ന യേശു ചിത്രവും ആയി തികഞ്ഞ വൈരുധ്യം പുലർത്തുന്നു എന്നത് കൊണ്ട് യേശുവിന്റെ ചരിത്രപരത ചോദ്യം ചെയ്യേണ്ടതാണ് എന്ന് ഏതെങ്കിലും മിഷനറിക്ക് വാദം ഉണ്ടോ ?


എങ്കിൽ പിന്നെ ഖുർആൻ പറയുന്ന യേശുവിന്റെ ചിത്രം ബൈബിളിലെ യേശു ചിത്രവും ആയി വൈരുധ്യം വരുന്നത് കൊണ്ട്  ഖുർആനിലെ യേശു ചരിത്രപുരുഷൻ അല്ല... കെട്ടുകഥാപാത്രം ആണ് എന്ന ആരോപണത്തിനു എന്ത് അടിസ്ഥാനമാണ് ഉള്ളത്. യഥാർത്ഥത്തിൽ ഖുർആൻ ചെയ്യുന്നത് അന്നേ വരെ യേശുവിന്റെ പേരിൽ ക്രൈസ്തവരും ജൂതരും രണ്ടു തരത്തിൽ  വിശ്വസിച്ചു പോരുന്ന പിഴച്ചതും അബദ്ധജഡിലവുമായ ചില വിശ്വാസങ്ങളെ തിരുത്തുകയും അതിൽ നിന്നും യേശു മുക്തനാണ് എന്ന് പ്രഖ്യാപിക്കുകയാണ്.
മറ്റു കാര്യങ്ങളിൽ യോജിക്കുന്നു.

ഉദാഹരണത്തിന് (Quran 4:157-58) ഒന്ന് വായിക്കുക.
അവിടെ യഹൂദരും ക്രൈസ്തവരും തമ്മില്‍ തര്‍ര്‍ക്കമുള്ള ഒരു വിഷയത്തില്‍ വിധി പ്രസ്താവിക്കുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്.

യഹൂദരുടെ സങ്കല്‍പ്പം:

1. ക്രിസ്തുവിനെ കുരിശില്‍ തറച്ചു.
2. അദ്ദേഹം കുരിശില്‍ മരിച്ചു.
3. കല്ലറയില്‍ അടക്കം ചെയ്തു.
4. മൃതദേഹം ആരോ എടുത്ത് കൊണ്ട് പോയി.


ക്രൈസ്തവ സങ്കല്‍പ്പം:

1. ക്രിസ്തുവിനെ കുരിശില്‍ തറച്ചു.
2. അദ്ദേഹം കുരിശില്‍ മരിച്ചു.
3. കല്ലറയില്‍ അടക്കം ചെയ്തു.
4. അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു.
5. ആകാശത്തേക്ക് കയറിപ്പോയി.


ഇവയില്‍ ആദ്യത്തെ മൂന്നെണ്ണത്തില്‍ ഇരുവിഭാഗങ്ങളും യോജിക്കുകയും ബാക്കി കാര്യങ്ങളില്‍ വിയോജിക്കുകയും  ചെയ്യുന്നു.
ഇരു വിഭാഗങ്ങളും വിയോജിക്കുന്ന കാര്യങ്ങൾ മാത്രം എടുത്തു കൊണ്ട് ജൂതൻ പറയുന്ന യേശു വേറെ, ക്രിസ്ത്യാനി പറയുന്ന യേശു വേറെ,  എന്ന് പറഞ്ഞാൽ എങ്ങനുണ്ടാകും ?
അത് തന്നെ ആണ് ഈസയുടെ കാര്യത്തിൽ മിഷനറികൾ കാണിക്കുന്നത്.


യഹൂദ ക്രൈസ്തവരുടെ ഈ തര്‍ക്കത്തില്‍ ഖുര്‍ആന്‍ വിധി കല്‍പ്പിക്കുന്നത് കാണുക:

1. കൊന്നിട്ടില്ല;
2. ക്രൂശിച്ചിട്ടുമില്ല;
3. സംഭവം അവ്യക്തമാകപ്പെട്ടു;
4. ക്രിസ്തുവിനെ ദൈവം ആകാശത്തേക്ക് ഉയര്‍ത്തി.


ഇവയില്‍ ഒന്ന്, രണ്ട് പ്രസ്താവനകള്‍ കൊണ്ട് ഇരു മതങ്ങളും തമ്മില്‍ യോജിപ്പുള്ള 1,2,3 നമ്പറിലുള്ള കാര്യങ്ങള്‍ ഖുര്‍ആന്‍ നിഷേധിച്ചു കഴിഞ്ഞു. കുരിശില്‍ മരിച്ചിട്ടില്ലെന്ന് മാത്രമല്ല; കുരിശില്‍ തറയ്ക്കപ്പെടുക പോലും ചെയ്തിട്ടില്ലെന്ന് പറയുമ്പോള്‍ ക്രിസ്തു കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടിട്ടില്ല എന്നും സിദ്ധിക്കുന്നു. എങ്കില്‍ മൃതദേഹം എടുത്ത് കൊണ്ട് പോകലോ ഉയിര്‍ത്തെഴുന്നേല്‍ക്കലോ സംഭവിക്കാനും സാദ്ധ്യതയില്ലല്ലോ. അതേസമയം അദ്ദേഹം ആകാശത്തേക്ക് കയറിപ്പോയി എന്ന ക്രൈസ്തവ സങ്കൽപ്പത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നു. എന്നാല്‍ അത് നടന്നത് മരിച്ച് ഉയിര്‍ത്ത ശേഷമല്ല; മരിക്കുന്നതിന്ന് മുമ്പായിട്ടാണ്‌.
ഇത്രയും ഖുര്‍ആന്‍ വിശദീകരിച്ചകാര്യം. പിന്നെ അവിടെ എന്ത് സംഭവിച്ചു എന്നതിന്ന് 'സംഭവം അവ്യക്തമാക്കപ്പെട്ടു' എന്നാണ്‌ ഖര്‍ആനിന്റെ മറുപടി. അത്കൊണ്ട് എല്ലാവരും അതിനെക്കുറിച്ച് ഊഹങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.





മിഷനറികളുടെ കാര്യം രസകരമാണ്....
ബൈബിളിൽ യേശുവിന്റെ ജനനവും ജീവിതവും ഉപദേശങ്ങളും മരണവും എല്ലാം ജീവചരിത്രം പോലെ പറയുന്നുണ്ട്...
എന്നാൽ ഖുർആനിൽ ഈസ ജനിച്ചതിന് ചരിത്രതെളിവ് ഇല്ല... ജനിച്ച സ്ഥലം ഇല്ല... അത് ഇല്ല...ഇത് ഇല്ല എന്നിങ്ങനെ നഴ്സറി നിലവാരത്തിലേക്ക് ആണ് മിഷനറികളുടെ വാദം പോകുന്നത്...
യഥാർത്ഥത്തിൽ യേശുവിന്റെ ജീവചരിത്രം പറയാൻ അല്ലലോ ഖുർആൻ അവതരിച്ചത്.
എങ്കിലും സത്യനിഷേധികൾക്ക് പിടിച്ചു തൂങ്ങാൻ വേണ്ടി ഇത്തരം ചില കച്ചിത്തുരുമ്പുകൾ ഖുർആൻ എപ്പോഴും നൽകികൊണ്ടിരിക്കും. അത് അല്ലാഹുവിന്റെ പരീക്ഷണമാണ്. മനസുകളിൽ  വക്രതയുള്ളവരല്ലാതെ അതിന്റെ പിറകെ പോകില്ല.


ബൈബിളിൽ പോലും യേശുവിന്റെ  കാലക്രമത്തിൽ ഉള്ള വിശദമായ ഒരു ജീവചരിത്രമില്ല. ഉള്ള ശകലങ്ങൾ പോലും വൈരുധ്യങ്ങളുടെ കേന്ദ്രമാണ്.
ഖുർആൻ യേശുവിനെ പറ്റി സംസാരിക്കുന്നത്
ആ കാലഘട്ടത്തിൽ ഉള്ളവർക്ക് എല്ലാം സുപരിചിതനായ ഒരു ചരിത്രപുരുഷൻ ആയിട്ടാണ്. അല്ലാതെ ആരും അറിയാത്ത ഒരു അന്യഗ്രഹജീവിയെ പുതുതായി കണ്ട് പിടിച്ചു എന്ന കോലത്തിൽ അല്ല.
എന്നാൽ പോലും മിഷനറികൾ പറയുന്നത് പോലെ ജനിച്ച സ്ഥലവും ജാതകവും കുട്ടിക്കാലത്ത് പൂമ്പാറ്റയെ പിടിച്ച കഥയും  ഒക്കെ ആഡ് ചെയ്യുന്ന കാര്യം അപ്പോഴും നിർബന്ധം അല്ല.


ഒരു ഉദാഹരണം പറയാം :

സുഭാഷ് ചന്ദ്രബോസിനെ നമുക്ക് എല്ലാവർക്കും അറിയാം. രണ്ടു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ന്റെ പ്രസിഡന്റ് ആയിരുന്ന സ്വാതന്ത്ര്യ സമര പോരാട്ട രംഗത്തെ ഒഴിച്ച് കൂടാൻ ആകാത്ത വ്യക്തിത്വം..
എന്നാൽ ഇന്നും പിടി കിട്ടാത്ത ഒരു ചോദ്യം ആണ് അദ്ദേഹത്തിന്റെ തിരോത്ഥാനം.

1945 ഓഗസ്റ്റ് ൽ തായ്വാനിൽ വെച്ചുണ്ടായ
പ്ലെയിൻ ക്രാഷിൽ അദ്ദേഹം മരണപ്പെട്ടു എന്ന് ആയിരുന്നു ഇന്ത്യൻ ഗവണ്മെന്റ്ന്റെ  ഔദ്യോഗിക ഭാഷ്യം. ഇത് സ്ഥിതീകരിച്ചു കൊണ്ട് നെഹ്‌റുവിന്റെ കാലത്ത് ഷാനവാസ്‌ കമ്മീഷൻ,  ഇന്ദിരയുടെ കാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവ നിലവിൽ വന്നിരുന്നു.

54 വർഷങ്ങൾക്ക് ശേഷം 1999 ൽ നിലവിൽ വന്ന മുഖർജി കമ്മീഷൻ പ്രകാരം 1945 ൽ അങ്ങനെ ഒരു വിമാന അപകടം ഉണ്ടായിട്ടില്ല എന്നും ബോസ്സ് അന്ന് മരണപ്പെട്ടിട്ടില്ല എന്നും ബോസ്സ്ന്റെത് എന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന ചിതാഭസ്മം അദേഹത്തിന്റെത് അല്ല എന്നും  കമ്മീഷൻ കണ്ടെത്തി. അതും വിവാദമായി.


അത് പോലെ തന്നെ ബോസ്സ് മരിച്ചത് തായ്വാനിൽ വെച്ചു ഉണ്ടായ പ്ലെയിൻ ക്രാഷിലല്ല.. മറിച്ചു അത് ഒരു എസ്‌കേപ്പ് ഡ്രാമയായിരുന്നു എന്നും അങ്ങനെ
ബോസ് അന്നത്തെ സോവിയറ്റ് റഷ്യയുടെ  അധീനതയിൽ ആയിരുന്ന ചൈനയിലെ മന്ജൂറിയയിലെക്ക് കടന്നു എന്നും ശേഷം സോവിയറ്റ് യൂണിയന്റെ അന്നത്തെ പ്രസിഡന്റ് ജോസഫ് സ്റ്റാലിന്റെ നിർദ്ദേശ പ്രകാരം സൈബീരിയയിലെ യാക്കുസ്ലുക്ക് ജയിലിൽ വെച്ചു വധശിക്ഷക്ക് വിധിക്കപ്പെടുകയായിരുന്നു എന്നും ആണ് ജസ്റ്റിസ് മനോജ്‌ മുഖർജി കമ്മീഷന്റെ റിപ്പോർട്ട്‌ അടിസ്ഥാനമാക്കി ഇന്ത്യൻ പൊളിറ്റിക്കൽ ലീഡർ ആയിരുന്ന സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തൽ.


അത് പോലെ തന്നെ 1985 വരെ അയോധ്യക്ക് അടുത്ത് താമസിച്ച ഗുംനാമി ബാബ എന്ന വിവാദസന്യാസിയെ ചുറ്റി പറ്റിയും വിവാദങ്ങൾ ഉയർന്നു. ഈ സന്യാസിയുടെ ജീവിതവും ചെയ്തികളും ഇന്നും ദുരൂഹമായി തന്നെ തുടരുന്നു. ഹിന്ദുസ്താൻ ടൈംസ് നടത്തിയ അന്വേഷണത്തിൽ സന്യാസി ബോസ് തന്നെ ആണെന്ന് അനുമാനിക്കാവുന്ന തെളിവുകൾ ലഭിച്ചിരുന്നു. കയ്യക്ഷര വിദഗ്ദനായ ഡോ.ബി.ലാൽ നടത്തിയ പരിശോധനയിൽ സന്യാസിയുടെയും ബോസ്ന്റെയും കയ്യക്ഷരം ഒന്ന് തന്നെ ആണെന്ന് തെളിഞ്ഞിരുന്നു.


ഈ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ച പ്രസിദ്ധനായ ഒരു വ്യക്തിത്വത്തിന്റെ തിരോത്ഥാനവും ആയി ചുറ്റി പറ്റിയുള്ള ചുരുക്ക വിവരണങ്ങൾ ആണ് മുകളിൽ കണ്ടത്. അദ്ദേഹത്തിന്റെ തിരോത്ഥാനവും ആയി ബന്ധപ്പെട്ടു വ്യത്യസ്തമായ ഗ്രന്ഥങ്ങളും റിപ്പോർട്ട്‌കളും നിരവധിയുണ്ട്.
എന്നാൽ അതിൽ എല്ലാം മൂപ്പരുടെ ജാതകവും ജനിച്ച സ്ഥലവും ജനിച്ച വീടിന്റെ അഡ്രെസും എല്ലാം വേണം.. അത് ഇല്ലെങ്കിൽ നെഹ്‌റുവിന്റെ കാലത്ത് നിയോഗിച്ച ഷാനവാസ്‌ കമ്മീഷനിൽ ഉള്ളത് ഒരു സുഭാഷ് ചന്ദ്ര ബോസ്സ്, ഖോസ്ലാ കമ്മീഷനിൽ ഉള്ളത് വേറെ  ബോസ്,  മുഖർജി കമ്മീഷൻ പറയുന്നത് ഷാനവാസ്‌ കമ്മീഷൻ കോപ്പി അടിച്ചു ഉണ്ടാക്കിയ വേറെ ബോസ് കഥാപാത്രമാണ്....
എന്നിങ്ങനെ ഒക്കെ വിവരക്കേട്‌ വിളമ്പുന്നവരോട് എന്ത് പറയാൻ ആണ്.

യഥാർത്ഥത്തിൽ അരിഭക്ഷണം കഴിക്കുന്ന മിഷനറികളല്ലാത്ത  ആർക്കും മനസിൽ ആക്കാവുന്ന കാര്യം ആണ് വെളിപ്പെടുത്തലുകളിൽ പ്രകടമായ വ്യത്യാസം കാണുന്നുണ്ട്  ഉണ്ട് എങ്കിലും ഖോസ്ലാ കമ്മീഷനും ഷാനവാസ്‌ കമ്മീഷനും മുഖർജി കമ്മീഷനും എല്ലാം പറയുന്നത് ഒരേ സുഭാഷ് ചന്ദ്രബോസ്സ്നെ പറ്റി തന്നെ ആണ് എന്ന്.
അത് പോലെ യേശുവിന്റെ തിരോത്ഥാനവും ജീവിതവും ആയി ബന്ധപ്പെട്ടു ഖുർആനും കുറെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.
അത് ബൈബിളിൽ പറയുന്ന പലകാര്യങ്ങളും ആയി വിയോജിക്കുന്നുണ്ട്. പക്ഷെ വ്യക്തി ഒന്ന് തന്നെ.


ഖുർആൻ പറയുന്ന കാര്യങ്ങൾ സ്വൊന്തം പ്രമാണങ്ങൾ വെച്ചു പോലും ഖണ്ഡിക്കാൻ ആകാതെ മുട്ടിടിച്ചു നിൽക്കുമ്പോൾ എങ്ങനെ എങ്കിലും രക്ഷപ്പെടാൻ വേണ്ടി അങ്ങ് അരമനയിൽ നിന്നും കിട്ടുന്ന മൂന്നാം കിട നമ്പർ ആണ് ഈ ആൾമാറാട്ട ആരോപണം  എന്ന് ചുരുക്കം.
അല്ലെങ്കിൽ തന്നെ മർകസുൽ ബിഷാറ പോലുള്ള ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരികളിലും മറ്റും ഇക്കാലമത്രയും പുതിയനിയമത്തെ വിശുദ്ധ ഇഞ്ചീൽ എന്ന് പേരിട്ടു അച്ചടിച്ചതും ഖുർആൻ യേശുവിന്റെ  ദൈവത്വം തെളിയിക്കുന്നു എന്നുമൊക്കെ പ്രസംഗിച്ചു പാമരരായ മുസ്ലിങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതും ഒക്കെ എന്തിനായിരുന്നു ?
മുഹമ്മദ്‌ ഉണ്ടാക്കി എടുത്ത കഥാപാത്രം ആണ് ഖുർആനിലെ ഈസ നബി എങ്കിൽ ആ കഥാപാത്രത്തിന്റെ ദൈവത്വം കാണിച്ചല്ലേ  മിഷനറികൾ ആ പാവങ്ങളെ കുടുക്കിയത് ?
ആ കഥാപാത്രത്തിനു അവതരിച്ച ഇഞ്ചീൽ
ആണ് മത്തായിയും ലൂക്കോസും ഒക്കെ എഴുതിയ പുതിയ നിയമം എന്ന് പറഞ്ഞു അച്ചടിച്ചതും നാണക്കേടായല്ലോ ?


9.16.2018

മുഹമ്മദ്‌ നബിയെ കുറിച്ച് സമകാലീന രേഖകൾ ഒന്നും സംസാരിക്കുന്നില്ലേ? പരിശോധിക്കുന്നു:


മിഷനറികളുടെ അനേകം രസകരമായ ആരോപണങ്ങൾ നാം കാണാറുണ്ട്. ഇതാ മറ്റൊന്ന് .


അതായത് മുഹമ്മദ്‌ നബിയെ കുറിച്ച് ചരിത്രപരമായി പ്രതിപാധിക്കുന്ന പ്രമാണിക സോഴ്സുകളായ ഖുർആൻ,, ഹദീസ്, മഗാസി, സീറ, ദലാഇൽ, ശമാഇൽ, തുടങ്ങിയവയല്ലാതെ മറ്റു സമകാലിക രേഖകൾ (Contemporary documents) എന്തെങ്കിലും ഉണ്ടോ എന്ന് ആണ് ചോദ്യം...
(മേൽ പറഞ്ഞ രേഖകൾ ഒക്കെ മുസ്‌ലിംകൾ എഴുതിയതാണ്.
അത് കൊണ്ട് അവയൊന്നും മൂത്ത മിഷനറികൾക്ക്  പരിഗണിനീയമല്ലത്രെ...)
അങ്ങനെ ഒന്ന് ഇല്ലെങ്കിൽ മുഹമ്മദ്‌ നബി ചരിത്രപുരുഷൻ അല്ല എന്നും ആണ് വാദത്തിന്റെ ഗതി പോകുന്നത്.

ചുമ്മാ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറഞ്ഞു സ്വൊന്തം കുഴി തോണ്ടുന്നത് മിഷനറികളുടെ ഇഷ്ടം....
പക്ഷെ  ഇമ്മാതിരി വിഡ്ഢിത്തങ്ങൾക്ക് ഒക്കെ ഞങ്ങളുടെ ഭാഗത്ത് നിന്നും മറുപടി വേണം എന്ന് വാശി പിടിക്കരുത്.
യേശുവിനെ പറ്റി ക്രൈസ്തവ സുവിശേഷകർ ആയ മത്തായിയും ലൂക്കോസും യോഹന്നാനും പൗലോസും ഒക്കെ എഴുതി വെച്ച ലേഖനങ്ങളും ചരിത്രവും ആണോ നിങ്ങൾ അവലംബമാക്കുന്നത് ? അതോ...
ക്രൈസ്തവർ അല്ലാത്ത  റ്റാസിറ്റസിനെയും (Cornelius Tasitus)
തല്ലൂസിനെയും (Thallus CA) പോലുള്ള റോമൻ ചരിത്രകാരന്മാർ എഴുതി വെച്ച  ഏതാനും തുണ്ട് കുറിപ്പുകൾ (വിജാതിയ രേഖകൾ) ആണോ അവലംബം ?

ഒരു ഉദാഹരണം പറയാം :
റോമൻ ചരിത്രകാരനായിരുന്ന കോർനെല്യസ് റ്റാസിറ്റസിന്റെ (AD-55-120)
പ്രശസ്തമായ ഗ്രന്ഥം ആണ്  "അന്നൽസ്"(Annuls). അതിൽ
യേശുവിനെയും ക്രൈസ്തവരെയും പറ്റി എഴുതിയിട്ടുണ്ട്. അതിലെ കുറച്ച് ഭാഗം കാണുക :

(ഞാൻ ഈ ഭാഗം ഉദ്ധരിക്കുന്നത് മർക്കസുൽ ബിശാറ പ്രസിദ്ധീകരിച്ച Faris Al-Qayrawani എഴുതി Rev.Kk.Alavi പരിഭാഷപ്പെടുത്തിയ Was Christ Really Crucified? എന്ന പുസ്തകത്തിൽ (P.48)
ൽ നിന്നും ആണ്.

"തിബരിയൂസിന്റെ വാഴ്ചക്കാലത്ത് പൊന്തിയോസ് പിലാത്തോസിന്റെ കീഴിൽ
അന്ധവിശ്വാസിയും കലാപക്കാരനും എന്ന കുറ്റം ആരോപിക്കപ്പെട്ടു അതികഠിനപീഡനം (ക്രൂശീകരണം) അനുഭവിച്ച ക്രിസ്റ്റസ് എന്ന ആളിന്റെ പേരിൽ നിന്നും ആരംഭിച്ചവ പൊതുജനം ക്രിസ്ത്യാനികൾ എന്ന പേര് വിളിച്ചിരുന്നവർ അന്ധവിശ്വാസങ്ങളിലും ദൂഷണങ്ങളിലും വിശ്വസിച്ചവർ ആയിരുന്നു."

(Cornelius Tasitus, the Annuls and the history) 

യേശുവിനെ പറ്റി ഇത് പോലെ ദുഷിച്ചും സഹതാപ-മനോഭാവത്തോടും പുകഴ്ത്തിയും ഒക്കെ മറ്റു ചില ചരിത്രകാരന്മാരും എഴുതിയിട്ടുണ്ട്.
അത് കൊണ്ട് നിങ്ങൾ ഇതിനെ അവലംബമാക്കുമോ?
നിങ്ങൾ ആക്കിയാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം.

ഞങ്ങളെ സംബന്ധിച്ച് മുഹമ്മദ്‌ നബിയുടെ ചരിത്രപരതക്ക് ഒന്നാമത്തെ സോഴ്സ്
മുഹമ്മദ്‌ നബിയുടെ ജീവിതകാലത്തു തന്നെ ആയിരങ്ങളാൽ ഹൃദിസ്ഥമാക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും അദ്ദേഹത്തിന്റെ  മരണശേഷം ഒരു വർഷത്തിനകം തന്നെ ഗ്രന്ഥരൂപത്തിൽ ശേഖരിക്കപ്പെടുകയും 24 വർഷങ്ങൾക്ക് അകം നിരവധി കോപ്പികൾ എടുക്കപ്പെടുകയും ചെയ്ത വിശുദ്ധ ഖുർആൻ ആണ്. ചരിത്രവിമർശനത്തിന്റെ (Historical criticism) ഏത് ആസിഡ് ടെസ്റ്റിനെയും നേരിടാൻ മാത്രം കെട്ടുറപ്പുള്ള സോഴ്സാണിത്.

അല്ലാതെ മേൽ പറഞ്ഞ പോലുള്ള വിജാതീയ രേഖകൾ ഞങ്ങളെ സംബന്ധിച്ച് പ്രൈമറി സോഴ്സ് അല്ല. അവക്ക്  ഖുർആനിനും ഇസ്ലാമിക ഗ്രന്ഥങ്ങൾക്കും കവിഞ്ഞ ചരിത്ര പ്രാതിനിധ്യവും കല്പിക്കുന്നില്ല.

"ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരിന്നില്ല" എന്ന പേരിൽ പുസ്തകം എഴുതിയ ജോസഫ് ഇടമറുക് പോലും മുഹമ്മദ്‌ നബിയെ വിമർശിക്കാൻ ഇറങ്ങിയത് മുഹമ്മദിന്റെ ചരിത്രപരത (Historicity) അംഗീകരിച്ചു കൊണ്ടായിരുന്നു  എന്ന വസ്തുത ഞങ്ങളുടെ പ്രൈമറി സോഴ്സിന്റെ കെട്ടുറപ്പ് വ്യക്തമാക്കുന്നു.
(ജോസഫ് ഇടമറുക് : ഖുർആൻ ഒരു വിമർശന പഠനം, ന്യൂഡൽഹി, 1984) 

അത് പോലെ...
മറ്റു മതങ്ങളുടെ പിറവിയെ കുറിച്ച പരാമർശങ്ങൾ അജ്ഞതയാൽ പുതക്കപ്പെട്ടതാണ് എങ്കിൽ ഇസ്ലാം ജനിച്ചത് ചരിത്രത്തിന്റെ പൂർണമായ വെളിച്ചത്തിൽ ആണ് എന്ന്
പ്രമുഖ ചരിത്ര വിമർശകനും യേശുവിന്റെ historicity സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചു ശ്രദ്ധേയനായി തീരുകയും ചെയ്ത Ernst Renan നെ കൊണ്ട് പറയിപ്പിച്ചതും ഈ കെട്ടുറപ്പിനെ കുറിച്ച് ഉള്ള ബോധ്യമാണ്.
(Ernst Renan: Muhammad and the Origins of Islam; Edited & transalated by Ibn Warraq: The Quest for the Historical Muhammad
Page. 127-165)


യേശുവിന്റെ ചരിത്രം (The Life of jesus) എന്ന പുസ്തകത്തിലൂടെ യേശുവിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യുന്ന സോളിഡ് ആയ വാദങ്ങൾ നിരത്തുന്ന ഏർനെസ്റ്റ് റേയ്നാൻ പക്ഷെ മുഹമ്മദ്‌ നബി ചരിത്രത്തിന്റെ പൂർണമായ വെളിച്ചത്തിൽ ആണ് ജീവിച്ചത് എന്ന വസ്തുത സമ്മതിക്കുകയും മുഹമ്മദ്‌ നബിയുടെ ചരിത്രപരതയെ സ്ഥിതീകരിക്കുന്നതിന് സമാനമായ തെളിവുകൾ യേശുവിന്റെ കാര്യത്തിൽ ഇല്ല എന്ന് കൂടി വ്യക്തമാക്കുന്നത് ശ്രദ്ധേയമാണ്.
(Ernst Renan: Muhammad and the Origins of Islam; Edited & transalated by Ibn Warraq: The Quest for the Historical Muhammad
Page. 127-165)

(NB: യേശു ചരിത്രപുരുഷൻ അല്ല എന്ന് ഞങ്ങൾക്ക് ആർക്കും വാദമില്ല കേട്ടോ)


ഇത്രയും പറഞ്ഞത് മുഹമ്മദ്‌ നബിയെ കുറിച്ച് പരാമർശം ഉൾകൊള്ളുന്ന ഇസ്ലാമിക ഗ്രന്ഥങ്ങൾക്ക് ഉള്ള പ്രാധാന്യത്തെ സൂചിപ്പിക്കാൻ ആണ്.. അല്ലാതെ മുഹമ്മദ്‌ നബിയെ പറ്റി ആകെ പരാമർശം ഉള്ളത് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ മാത്രം ആണ് എന്നും മറ്റു സമകാലിക രേഖകൾ ഒന്നും നബിയെ കുറിച്ച് ഒന്നുമെ മിണ്ടുന്നില്ല എന്നത് കൊണ്ടല്ല. തീർച്ചയായും മിണ്ടുന്നുണ്ട്.. ഇനി അതിലേക്കു കടക്കാം.




മുഹമ്മദ്‌ നബിയെ പറ്റിയുള്ള സമകാലീന നോൺ മുസ്‌ലിം രേഖകൾ :
_________________________________________

യേശു ഒരു മിത്ത് ആണ് എന്ന ചരിത്രവിമർശകന്മാരുടെ വാദങ്ങൾക്ക് മറുപടി പറയാനാകാതെ പ്രയാസപ്പെടുന്ന മിഷനറികൾക്ക് "മുഹമ്മദ്‌ നബി ചരിത്രത്തിന്റെ പൂർണമായ വെളിച്ചത്തിൽ ആണ് ജനിച്ചത് " എന്ന ഏണസ്റ്റ് റെനാനെ പോലെയുള്ളവരുടെ നിരീക്ഷണം തലവേദന ഉണ്ടാക്കിയപ്പോൾ
യേശു ചരിത്രപുരുഷൻ അല്ലെങ്കിൽ മുഹമ്മദുമങ്ങനെയല്ല എന്ന് സ്ഥാപിച്ചു കുറച്ചു ആശ്വാസം കണ്ടെത്താൻ ആണ് മുഹമ്മദ്‌ നബിയെ പറ്റി പരാമർശിക്കുന്ന മതഗ്രന്ഥങ്ങൾ അല്ലാത്ത സമകാലിക രേഖകൾ എവിടെ ?
എന്നിങ്ങനെ ഉള്ള വിഡ്ഢിത്തരങ്ങൾ ഒക്കെ മിഷനറികൾ നമ്മളോട് ചോദിച്ചു നടക്കുന്നത്.


ഖുർആനിലും ഹദീസിലും അല്ലാതെ മറ്റെവിടെയും മുഹമ്മദ്‌ നബിയെ കുറിച്ച് പരാമർശം ഇല്ല എന്ന ഊഹാധിഷ്ടിതമായ
സകല സിദ്ധാന്ത-ആഭാസങ്ങളുടെയും മുന ഒടിക്കുന്നത് ആണ് നബിയെ കുറിച്ച പരാമർശങ്ങൾ ഉൾകൊള്ളുന്ന പുരാതന ഡോക്യുമെന്റ്സ്‌ ക്രോഡീകരിച്ചു കൊണ്ട് തയ്യാറാക്കിയ റോബർട്ട് ജി.ഹോയ്ലാന്ഡിന്റെ 
"Seeing Islam Other Saw it"
എന്ന 872 പുറങ്ങൾ ഉള്ള  ബ്രഹദ്ഗ്രന്ഥം...

AD- 620 മുതൽ AD- 750 വരെയുള്ള കാലയളവിൽ  രചിക്കപ്പെട്ട
മുഹമ്മദ്‌ നബിയെ പറ്റി പറയുന്ന
ഗ്രീക്ക്, സിറിയൻ,  കോപ്റ്റിക്, അർമേനിയന്, ലാറ്റിന്, ജ്യൂയിശ്,  പേർഷ്യൻ,  ചൈനീസ്‌ ഭാഷകളിൽ ഉള്ള 200 ൽ അധികം 
നോൺ മുസ്ലിം  ഡോക്യുമെന്റ്കൾ
അദ്ദേഹം അതിൽ എടുത്തു ഉദ്ധരിക്കുന്നുണ്ട് :
രേഖകളുടെ ബാഹുല്യം നിമിത്തം അതിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു :




1. Doctrina Jacobi  (July 634)
_________
_________

ടുണിഷ്യയിലുള്ള കാർത്തേജിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രീക്ക് രേഖയുടെ ലത്തീൻ തലക്കെട്ട് പറയുന്നത് "പുതുതായി ജ്ഞാനസ്നാനം ചെയ്ത യാക്കോബിന്റെ അധ്യാപനങ്ങളാണ് (Doctrina Jacobi Nuper Baptizati) ഇതെന്നാണ്.
AD-643 july 13 ന് ക്രിസ്തു മതത്തിലേക്ക് നിർബന്ധ മതപരിവർത്തനത്തിനു വിദേയനായ
യാക്കോബും മറ്റു ചില ജൂതൻമാരും കൂടി ബൈസാന്റിയന് സാമ്രാജ്യത്തിന്റെ തകർച്ച തകർച്ചയെയും അറബികളുടെ വിജയങ്ങളെയും കുറിച്ച് നടത്തിയ ചർച്ചയാണ് ഈ ഡോക്യുമെന്റ്ൽ ഉള്ളത്.
അറബികൾ ബൈസാന്റിയനുകളെ തോൽപിച്ചതുമായി ബന്ധപ്പെട്ട പരാമർശം കാണാം. ബൈസന്റിയരുടെ പരാജയത്തിൽ ജൂതൻമാർ സന്തോഷിച്ചു എന്നും അറബികളോട് ഒപ്പം ആ പ്രവാചകനും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് അവർ പറയുന്നു എന്നും വരാൻ ഇരിക്കുന്ന മിശിഹയെ പറ്റി അദേഹം പ്രഖ്യാപിക്കുന്നുണ്ട് എന്നും യാക്കോബ് പറയുന്നു. 
താൻ സിക്കാമിനയിൽ ആയിരുന്നപ്പോൾ
വേദജ്ഞാനിയായ ഒരാളോട് അറബികളോട് ഒപ്പം പ്രത്യക്ഷപ്പെട്ട പ്രവാചനെ കുറിച്ച് എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ...
അയാൾ വ്യാജവാദിയാണ് എന്നും പ്രവാചകൻമാർ ഒന്നും വാളുമായി വരാറില്ല എന്നും അരാജകത്വം സൃഷ്ടിക്കുന്ന അയാൾ എതിർ ക്രിസ്തു ആണെന്ന് സംശയിക്കേണ്ടതുണ്ട് എന്നും രക്തം ചിന്തുക മാത്രം ചെയ്യുന്ന അയാളിൽ ഒരു സത്യവും കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്നും തന്റെ കയ്യിൽ ആണ് സ്വർഗത്തിന്റെ താക്കോലുകൾ എന്ന അയാളുടെ വാദം അവിശ്വസിനീയമാണ് എന്നുമാണ് മറുപടി കൊടുത്തത് എന്നും യാക്കോബി ഉദ്ധരിക്കുന്നുണ്ട്.
(Doctrina jacobi.  V.16.209.)
(R. G. Hoyland, Seeing Islam As Others Saw It.p.57)

മുഹമ്മദ്‌ നബിയെ കുറിച്ച് കൃത്യമായി അറിയാത്ത ഒരാൾ  പലസ്തീനിൽ വെച്ചു താൻ കേട്ട കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ഇതിൽ. താൻ കണ്ട് മുട്ടിയ വേദവിജ്ഞാനിയുടെ നബി വിവരണങ്ങൾ അതേ പടി ഉദ്ധരിക്കുകയാണ് ഗ്രന്ഥകാരന്.
പ്രവാചകൻമാർ ഒന്നും വാള് കൊണ്ട് വരാറില്ല എന്നും അവരൊന്നും രക്തം ചിന്തിയ്യിട്ടില്ല എന്നും പറയുന്ന വേദക്കാരന്റെ വേദങ്ങളിൽ ഉള്ള വിജ്ഞാനം സംശയാസ്പദമാണ്. പ്രവാചകൻമാർ ആയ അബ്രഹാമും മോശയും ജോശുവയും എല്ലാം ചെയ്ത നിരവധി യുദ്ധങ്ങളെ പറ്റിയും കൊല്ലപ്പെട്ടവരുടെ സ്ഥിതിവിവര കണക്കുകളും നിരത്തുന്ന ബൈബിൾ പഴയനിയമം ഒന്നുകിൽ ഇയാൾ വായിച്ചിട്ടില്ല എന്നോ അല്ലെങ്കിൽ അറിഞ്ഞ കാര്യം കരുതിക്കൂട്ടി മറക്കുന്നു എന്നോ വ്യക്തമാണ്
നബി ജീവിതത്തേ കുറിച്ച് സത്യസന്ധവും കൃത്യവും ആയ വിവരങ്ങൾ അല്ല നൽകുന്നത് എങ്കിലും ഈ രേഖകൾ AD-634 ൽ തന്നെ അയൽ നാടുകളിലെ ക്രൈസ്തവർക്ക് മുഹമ്മദ്‌ നബിയെ കുറിച്ച് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നു..




2. Fragment on the Arab Conquests (636 AD)
____________
____________

AD-636 ൽ എഴുതപ്പെട്ട അറബ് വിജയങ്ങളെ കുറിച്ച് പരാമർശിക്കുന്ന സുറിയാനി ക്രൈസ്തവ രേഖയാണ് ഇത്...
ബ്രിട്ടീഷ് മ്യൂസിയത്തിൽ Bl.Add.14.461 എന്ന കയ്യെഴുത്ത് രേഖയിൽ ആണ് ഇത് ഉള്ളത്. "മുഹമ്മദ്‌ന്റെ അറബികളും" (സുറിയാനിയിൽ മഹ്മദ് എന്നാണ് ഉള്ളത്) ബൈസ്സാന്റിയക്കാരും തമ്മിൽ നടന്ന യുദ്ധത്തിൽ 10000 പേര് കൊല്ലപ്പെട്ടത് നേരിട്ട് കണ്ട ഒരാളുടെ രചന ആണിത് എന്ന് ആണ് രേഖകൾ വ്യക്തമാക്കുന്നത്. വർഷവും മാസവും എല്ലാം രേഖയിൽ തന്നെയുണ്ട്. റോമാ കാലഘണന പ്രകാരം 947 ആം വർഷം ആഗസ്ത് 20 ന് ആണ്.
(R. G. Hoyland, Seeing Islam As Others Saw It.P.116)

AD-636 ആഗസ്ത് 20 ൽ
(ഹിജ്‌റ വർഷം 15: റജബ് 15) നടന്ന യർമൂക് യുദ്ധം ആകണം വിവരിക്കപ്പെടുന്നത്.
നബി വിയോഗത്തിനു മുൻപ് തന്നെ അയൽനടുകളിലെ ക്രൈസ്തവർക്ക് നബിയെ പറ്റി അറിയുമായിരുന്നു എന്ന് ഈ രേഖയും വ്യക്തമാക്കുന്നു.



3.Thomas The Presbyter (640 AD)
__________
__________

യാക്കോബായ സഭക്കാരനായ തോമസ് ദി പ്രസ്‌ബൈറ്റർ ക്രിസ്താബ്ദം 634 ൽ എഴുതിയ കയ്യെഴുത്ത് രേഖയാണ് ഇത്.
ബ്രിട്ടീഷ് മ്യൂസിയത്തിൽ BL.Add.14,643 കയ്യെഴുത്ത് രേഖയായി സംരക്ഷിക്കപ്പെട്ടവയാണ് തോമസ്ന്റെ എഴുത്തുകൾ. റോമാ വർഷം 945 ഫെബ്രുവരി 4 വെള്ളിയാഴ്ച പലസ്‌തീനിന് 12 മൈൽ അകലെ ഗാസയിൽ വെച്ചു
റോമക്കാരും "മുഹമ്മദ്‌ന്റെ അറബികളും"
തമ്മിൽ യുദ്ധം നടന്നു എന്ന് ആണ്
തോമസ്ന്റെ ഒരു പരാമർശം.
947 ൽ അറബികൾ സിറിയ മുഴുവൻ കീഴടക്കുകയും പേർഷ്യയിലേക്ക് നീങ്ങി അതും ജയിച്ചടക്കുകയും ചെയ്തു എന്നും അദേഹം പറയുന്നുണ്ട്.
(Thomas the Presbyter, Chronicle, 148 [p.119)
(R. G. Hoyland, Seeing Islam As Others Saw It.P.119-20)
നബി വിയോഗം കഴിഞ്ഞു ഒന്നര വർഷങ്ങൾക്ക് അകം രചിയ്ക്കപ്പെട്ട രേഖയിലെ മുഹമ്മദ്‌ നബിയെ കുറിച്ച് ഉള്ള കൃത്യമായ പരാമർശം പോരെ ?
പ്രവാചകന്റെ ചരിത്രപരതക്ക് തെളിവ് ആയി ?





4. Sebos, Bishop of the Bagratunis (660 AD)
____________
____________

Ad-660 ൽ അർമേനിയന് ബിഷപ്പ് ആയിരുന്ന
സെബിയോസ് എഴുതിയ ഹിസ്റ്ററി ഓഫ് ഹിരാക്ലിയസ് എന്ന ഗ്രന്ഥത്തിൽ 5-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ ക്രിസ്താബ്ദം 661 വരെ നടന്ന സംഭവങ്ങളുടെ വിവരണങ്ങൾ ആണ് ഉള്ളത്.
12 ജൂത ഗോത്രങ്ങളിലെ പ്രതിനിധികൾ റോമന് സൈന്യത്തിൽ ചേരാത്തത്തിന് ഹിരാക്ലിയസിന്റെ മർദനങ്ങൾക്ക് ഇരയാകുകയും ശേഷം അവിടെ നിന്നും  തജികിസ്താനിലേക്ക് ഉള്ള യാത്രയിൽ ഇസ്മായിൽ സന്തതികളായ അറബികളെ കണ്ട് മുട്ടുകയും ചെയ്തു എന്ന് പറഞ്ഞു കൊണ്ട് ആണ് മുഹമ്മദ്‌ നബിയെ കുറിച്ച് ഉള്ള പരാമർശങ്ങൾ വരുന്നത്...
" അക്കാലത്ത് ആണ് ഇസ്മായെൽ  സന്തതികളിൽ പെട്ട മുഹമ്മദ്‌ (അർമേനിയന് ഭാഷയിൽ 'മഹ്മെറ്റ് (Mahmet) എന്ന് ആണ്) ശ്രദ്ദേയനായി തീരുന്നത് എന്നും അദ്ദേഹം അറബികൾക്ക് സത്യത്തിലേക്ക് ഉള്ള പാത കാണിച്ചു കൊടുത്തു എന്നും അബ്രഹാമിന്റെ ദൈവത്തേ തിരിച്ചറിയണം എന്നും മോശയുടെ ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾകൊള്ളണം എന്നും ആണ് മുഹമ്മദ്‌ അവരെ പഠിപ്പിച്ചത് എന്നും അങ്ങനെ അദ്ദേഹം അറബികളെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഏകസമൂഹമാക്കി തീർത്തു" എന്നുമാണ്  ബിഷപ്പ് സെബിയോസ് നിരീക്ഷണം നടത്തുന്നത്.
നശ്വരങ്ങളായ വസ്തുക്കളെ ആരാധിക്കുന്നത് വെടിഞ്ഞു എന്നെന്നും ജീവിച്ചിരിക്കുന്നവനായ
അബ്രഹാമിലൂടെ പഠിപ്പിക്കപ്പെട്ട
ദൈവത്തേ ആരാധിക്കണം എന്നും ആണ്
മുഹമ്മദ്‌ അവരെ പഠിപ്പിച്ചത് എന്നും വ്യക്തമാക്കുന്നു.
(The Armanian History attributed to Sebeos Part-1.p.95-96)
(R. G. Hoyland, Seeing Islam As Others Saw It.P.124-25)





5. A Chronicler of Khuzistan 
(660 AD)
______________
______________

AD-660 കളിൽ എഴുതപ്പെട്ട ഖുസിസ്താന് ദിനവൃത്താന്തം എന്ന പേരിൽ അറിയപ്പെടുന്ന ഈ സുറിയാനി രേഖയിൽ ഖോസ്റോസ് രണ്ടാമന്റെ മകൻ ആയ ഹോർമിസ്സ്ഡ് ആറാമന്റെ മരണം മുതൽ പേർഷ്യയുടെ പതനം വരെയുള്ള സംഭവവങ്ങൾ ആണ് വിവരിക്കുന്നത്.
പേർഷ്യയിലെ ഖുസിസ്ഥാനിൽ ഉള്ള ഈ നെസ്തോറിയന് ക്രിസ്ത്യൻ ദിനവൃത്താന്തത്തിൽ പേർഷ്യൻ സാസ്സാനിദ് രാജവംശത്തിലെ അവസാന രാജാവ് ആയിരുന്ന യെസ്ഗെർധിന്റെ സാമ്രാജ്യത്തേ കുറിച്ച് വിവരിക്കുന്നതിന് ഇടയിൽ ആണ് മുഹമ്മദ്‌ നബിയെ കുറിച്ച പരാമർശങ്ങൾ കടന്നു വരുന്നത്.
കടൽ തീരത്തെ മണലുകൾ പോലെ ധാരാളം വരുന്ന ഇസ്മായെൽ സന്തതികളെ ദൈവം അവർക്ക് എതിരെ ഉയർത്തി കൊണ്ട് വന്നു എന്നും അവരുടെ നേതാവ് മുഹമ്മദ്‌ ആയിരുന്നു എന്നും മതിലുകളോ വാതിലുകളോ പരിചകളോ പടയങ്കികളോ അവരേ പ്രതിരോധിച്ചില്ല എന്നും അവർ  പേർഷ്യക്കാരുടെ മുഴുവൻ ഭൂമിയും കൈവശപ്പെടുത്തി എന്നും ദിനവൃത്താന്തക്കാരൻ രേഖപെടുത്തുന്നു. യെസ്ഗെർദിന്റെ എണ്ണം അറ്റ പട്ടാളക്കാർ  പരാജയപ്പെട്ടതായും റുസ്തം കൊല്ലപ്പെട്ടതായും യെസ്ഗെർദ് ഓടി രക്ഷപെട്ട് ഹുസെയിയുടെയും മൃവായിയുടെയും നാട്ടിൽ എത്തിപ്പെട്ടതായും അവിടെ വെച്ചു മരിച്ചതായും മഹോസിന്റെയും അതിനടുത്ത ഭൂപ്രദേശങ്ങളുടെയും ബൈസന്റെയിന്റെയും സിറിയയുടെയും എല്ലാം അധികാരം അറബികൾ പിടിച്ചെടുത്തതുമെല്ലാം അദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
(Chronicler. Khuzistan, 30-31)
(R. G. Hoyland, Seeing Islam As Others Saw It,P.185-86)
മുഹമ്മദ്‌ നബിയെയും ഇസ്ലാമിന്റെയും ചരിത്രപരത വ്യക്തമാക്കുന്ന രേഖകകളിൽ ഒന്ന് തന്നെ ആണ് ഇതും എന്നർത്ഥം.



മുഹമ്മദ്‌ നബിയെ കുറിച്ചോ ഇസ്ലാമിനെ കുറിച്ചോ ഉള്ള അറിവുകൾ പങ്കുവെക്കുന്ന ആദ്യ നൂറ്റാണ്ടിലെ മറ്റു അമുസ്ലിം രേഖകൾ :
______
______



6. ബൈസാന്റെയിന് സന്യാസി ആയിരുന്ന ജോൺ മൊസ്-ലൂസിന്റെ (AD-550-619)
ഗ്രീക്ക് രേഖ.

7. AD-634 മുതൽ 638 ൽ മരണപ്പെടുന്ന വരെ യെറുശലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ആയിരുന്ന സെഫറോനിയോസിന്റെ (AD-560-638)
ഗ്രീക്ക് രേഖകൾ.
637 ൽ ഹിജ്‌റ 16 ആം വർഷത്തിൽ രണ്ടാം ഖലീഫ ഉമർ ഇബ്നുൽ ഖത്താബ് ജറുസലേം കീഴടക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന പാത്രിയാർക്കീസ് ആണ് ഇദ്ദേഹം.


8. AD-649 മുതൽ 655 വരെ മാർപാപ്പയായിരുന്ന Pop Martin -1 മന്റെ
ഗ്രീക്ക് രേഖകൾ.


9.  ഹിരാക്ലിയസിന്റെ കാലത്ത് ബൈസാന്റിയന് സാമ്രാജ്യത്തിന്റെ സേവകൻ ആയിരുന്ന കോൺസ്റ്റാന്റിനോപ്പിളുകാരനായ
Maximus The Confessor (AD-662)
ന്റെ ഗ്രീക്ക് രേഖ.


10. AD-640-697 കാലഘട്ടങ്ങളിൽ ക്രൈസ്തവർ ജൂതൻമാർക്ക്‌ എതിരെ എഴുതിയ ഗ്രീക്ക് രേഖകൾ (Anti-Jewish Polemicists)


11. വിശുദ്ധ ഡേമട്രിയസിന്റെയും വിശുദ്ധ ജോർജ്ന്റെയും അമാനുഷിക പ്രവൃത്തികളെ കുറിച്ച് വിവരിക്കുന്ന ഗ്രീക്ക് രേഖ.

12. മൗണ്ട് സീനായിലെ സെന്റ് കാതറീന് സന്യാസി മഠത്തിലെ അധ്യക്ഷനായിരുന്ന
വിശുദ്ധ അഗസ്താസിയസ് സിനൈറ്റയുടെ
ഗ്രീക്ക് രേഖ. (Anastasius of Sinai AD 700)

13. AD-715 മുതൽ 730 വരെ കോൺസ്റ്റാന്റിനോപ്പിൾലെ ഈസ്റ്റെർണ് ഓർത്തഡോക്സ് പാത്രിയാർക്കീസ് ആയിരുന്ന
ജെർമാനസ് ഒന്നാമന്റെ ഗ്രീക്ക് രേഖ.

14. ഈസ്റ്റെർണ് ഓർത്തഡോക്സ് ബിഷപ്പ് ആയിരുന്ന മയൂമക്കാരൻ ആയ വിശുദ്ധ കോസ്മാസിന്റെ ഗ്രീക്ക് രേഖ.

15. പലസ്ത്തീനിലെ ഗാസയിൽ ഉള്ള ജൂലിയസ് ഗ്രാമത്തിലെ സന്യാസി ആയിരുന്ന
വിശുദ്ധ സ്റ്റീഫന്റെ (AD 725-96)ഗ്രീക്ക് രേഖ.

16. ജോൺ ദെ എറമോ പോളയിറ്റിന്റെ ഗ്രീക്ക് രേഖ.

17. ഗ്രീക്ക്-കോപ്റ്റിക്കിൽ എഴുതപ്പെട്ട പാപ്പിറസ് രേഖ.

18. ബെർലിന് പാപ്പിറസ് നമ്പർ 10677

19. തിമോത്തി സ്റ്റെലൈറ്റിന്റെ ഗ്രീക്ക് രേഖ.

20. AD-640 നോട് അടുത്ത് നടത്തിയതായി കരുതപ്പെടുന്ന ബാബിലോണിയന് കുട്ടി വിശുദ്ധന്മാരെ കുറിച്ച ധാർമ്മികോപദേശം.
(Homily on the Child saints of Babylon)


21. തുർക്കിയിലെ ഖർത്ത്മീൻ സന്യാസി മഠത്തിന്റെ അദ്ധ്യക്ഷനായിരുന്ന ഗബ്രിയേൽ എഴുതിയ സുറിയാനി രേഖ.
(Life of Gabriel of Qartmin (d. 648)


22. അലക്സാന്ദ്രിയയിലെ കോപ്ടിക്ക് ഓർത്തഡോക്സ് ചർച്ചിന്റെ 38 ആമത്തെ പോപ് ആയിരുന്ന ബെഞ്ചമിന് ഒന്നാമനെഴുതിയ കോപ്റ്റിക് രേഖ.
(Benjamin I, Patriarch of Alexandria (590-661). 


23. ഏഴാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് എഴുതപ്പെട്ട അന്തോക്യയിലെ മരോണറ്റ് സുറിയാനി സഭയുടെ ദിനവൃത്താന്ത രേഖ.
(A Maronic Chronicler)

24.  ഏഴാം നൂറ്റാണ്ടിലെ സുറിയാനി ചരിത്രകാരൻ റെഷായിനക്കാരൻ ജോർജ്ന്റെ സുറിയാനി രേഖ.

25. എഡെസ്തായിലെ ബിഷപ്പ് ആയിരുന്ന ദാനിയെലിന്റെ സുറിയാനി രേഖ.

26. അന്തോക്യയിലെ പാത്രിയാർക്കീസ് ആയിരുന്ന ബലദുകാരനായിരുന്ന അത്തനേഷ്യസിന്റെ സുറിയാനി രേഖ.
(Athanasius of Balad, Patriarch of Antioch (683-687)

27. AD-689 മുതൽ 692 വരെ അലക്സാന്ദ്രിയയിലെ കോപ്റ്റിക് പോപ് ആയിരുന്ന ഇസ്ഫാഖിന്റെ കോപ്റ്റിക് രേഖ.

28. ഈജിപ്ത്തിലെ കോപ്ടിക് സന്യാസി മഠങ്ങളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന നിതിയൂക്കാരൻ ആയ ബിഷപ്പ് ജോണിന്റെ കോപ്റ്റിക് രേഖ.
(John, Bishop of Nikiu (640s or 690s)

29. തുർക്കിയിലെ അമിഡക്കാരൻ ആയ തിയോഡോട്ടസിന്റെ രേഖ.

30. സുറിയാനി എഴുത്ത്കാരിൽ പ്രമുഖനായിരുന്ന എഡെസ്സേക്കാരൻ യാക്കോബിന്റെ രേഖ.

31. റഷ്യയിലെ സാഖായിലെ ബിഷപ്പ് ആയിരുന്ന സക്കരിയാസിന്റെ രേഖ.

32. ഒലീവുകളുടെ സിമയോണ് എന്ന കോപ്റ്റിക്ക് രേഖ.

33. അലക്സാന്ദ്രിയക്കാരൻ ആയ തിയോഫിലസിന്റെ കോപ്ടിക്ക് രേഖ.

34. ബിഷപ്പ് യോനയുടെ ഒരു കത്ത്.

35. AD-649 മുതൽ 59 വരെ നെസ്തോറിയന് ചർച്ചിന്റെ പാത്രിയാർക്കീസ് ആയിരുന്ന യശോയാബ് മൂന്നാമന്റെ സുറിയാനി രേഖ.
(Isho'yahb III of Adiabene (d. 659)


36. കാൽഡിയന് കത്തോലിക് ചർച്ചിന് കീഴിൽ നടക്കുന്ന റബ്ബാന് ഹോർമിസ്സ്ഡ് സന്യാസി മഠത്തിന്റെ ഫൌണ്ടർ ആയ റബ്ബാന് ഹോർമിസ്സ്ഡ്ന്റെ സുറിയാനി രേഖ.

37. AD-679 മുതൽ 86 വരെ കോൺസ്‌റ്റാന്റിനോപ്പിൾലെ ഈസ്റ്റെർന് ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ
പാത്രിയാർക്കീസ് ആയിരുന്ന ജോർജ് ഒന്നാമന്റെ സുറിയാനി രേഖ.


38. ഉമയ്യാദ് ഡയിനസ്റ്റിയിലെ അഞ്ചാം ഖലീഫ ആയിരുന്ന അബ്ദുൽ മലിക്കിന്റെ കാലത്ത് ജീവിച്ച നെസ്തോറിയന് എഴുത്ത്കാരനായിരുന്ന ജോൺബാർ പെന്കാളയുടെ ലോകചരിത്ര സംഗ്രഹം.

39. ഇറാഖിൽ ഏഴാം നൂറ്റാണ്ടിൽ ജീവിച്ച കാത്തോലിക്ക പുരോഹിതനും ബൈബിൾ വ്യാഖ്യാതാവും ആയ ഹ്നാനിശോഇന്റെ രചനകൾ...

40. പേർഷ്യയിലെ ദൈലമുകാരനായ യോഹന്നാന്റെ സുറിയാനി രേഖ.

41. പേർഷ്യയിൽ ഉള്ള ഫർസിലെ മെത്റോപൊലീത്തയായ ഇശ്ഓബക്ക്ത്തിന്റെ സുറിയാനി രേഖ.

42. കോൺവെന്റ് ഓഫ് സൻചീരിപോപ്പിന്റെ സഭാ മേധാവികളുടെ രേഖ.

43. ബസറക്കാരൻ ആയ ഇശ്ദാദ്നായുടെ രേഖ.

44. അസീറിയന് ബിഷപ്പ് ആയിരുന്ന കോമാ ബാർ യാക്കൂബ്ന്റെ സുറിയാനി ചരിത്രം.

45. ഫ്രഞ്ചുകാരുടെ ഭരണപ്രദേശം ആയിരുന്ന
ഗൗളിന്റെ 584 മുതൽ 641 വരെയുള്ള കാലത്തെ ചരിത്രം പറയുന്ന 'ജെൻഗറുടെ ദിനവൃത്താന്തം ' എന്ന ലത്തീന് രേഖ.

46. ജർമനിയിലെ ബവെറിയിൽ ഉള്ള
ഇക്സ്റ്റാറ്റ് റോമൻ കത്തോലിക് ബിഷപ്പ് ആയിരുന്ന വിശുദ്ധ ബില്ലിബാർഡിന്റെ (700-787) ലത്തീന് രേഖ.

47. ലേറ്റർ ടെസ്റ്റിമോണിയയെന്ന ലത്തീന് രേഖ.

48. ഹിസ്റ്റൊറിയ മിസെല്ല എന്ന ലത്തീൻ

49. ഗ്രീക്ക്കാരനായ മോറീനസിന്റെ ലത്തീന് രേഖ.

50. ചൈനീസ് പണ്ഡിതനും ചരിത്രകാരനും ആയ ഡ്യൂയൂ (735-812) എഴുതിയ തോങ്ടിയാന് എന്ന ചൈനീസ് സ്ഥാപനങ്ങളുടെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥം.

51. AD 618 മുതൽ 907 വരെ നിലനിന്ന ചൈനയിലെ  താങ് രാജവംശത്തിന്റെ ഔദ്യോഗിക ചരിത്രരേഖ.

52. ത്-തേഫൂ യു വാൻ കൂയ് " എന്ന ചൈനീസ് ഗ്രന്ഥം.

റഫറൻസ് :
(R. G. Hoyland, Seeing Islam As Others Saw It: A Survey And Evaluation Of Christian, Jewish And Zoroastrian Writings On Early Islam, published 1997.)
--------------------------------------


വെളിപാടുകളെയും ദർശനങ്ങളെയും കുറിച്ച്
പരാമർശിക്കുന്ന ഗ്രന്ഥങ്ങളിലും (Apocalypses and vision) രക്തസാക്ഷികളുടെ ചരിത്രവും അപദാനങ്ങളും വിവരിക്കുന്ന രേഖകളിലും (Matryrotogies)
ദിനവൃത്താന്ത ചരിത്ര രേഖകളിലും (Chronicles and histories)
മതസ്ഥാപന-വാദപ്രതിവാദ-ഖണ്ഡന രചനകളി ലും (Apologies and disputation)
കാണപ്പെടുന്ന ഈ രേഖകൾ കൂടാതെ
വെളിപാടുകളും ദർശനങ്ങളും രേഖപെടുത്തിയ 11 സുറിയാനി രേഖകൾ, 5 ഗ്രീക്ക് രേഖകൾ, 7 ഹീബ്റു രേഖകൾ,  7 പേർഷ്യൻ രേഖകൾ, 4 അറബി രേഖകൾ,  രക്തസാക്ഷികളുടെ ചരിത്രം വിവരിക്കുന്ന 10 ഗ്രീക്ക് രേഖകൾ, 2 അർമേനിയന് രേഖകൾ,  3 സുറിയാനി രേഖകൾ,  ദിനവൃത്താന്ത-ചരിത്ര പരാമർശങ്ങൾ ഉൾകൊള്ളുന്ന 6 സുറിയാനി രേഖകൾ,  2 ലത്തീന് രേഖകൾ,  12 ഗ്രീക്ക് രേഖകൾ,  എന്നിവയിലും മതസ്ഥാപന വാദപ്രതിവാദങ്ങൾ ഉൾകൊള്ളുന്ന 8 സുറിയാനി രേഖകൾ, 3 ക്രിസ്ത്യൻ അറബി രേഖകൾ,  2 ജൂത രേഖകൾ,  5 ലത്തീന് രേഖകൾ 
എന്നിങ്ങനെ ഒട്ടനവധി ഡോക്യുമെന്റ്കളിൽ നിന്നും മുഹമ്മദ്‌ നബിയെ കുറിച്ച് ഉള്ള നിരവധി പരാമർശങ്ങൾ
റോബർട്ട്‌ ജീ.ഹോയ്ലാൻഡ് അദേഹത്തിന്റെ "സീയിങ് ഇസ്ലാം ആസ് അതർ സോ ഇറ്റ്" എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്.


നബിയുടെ മരണശേഷം ഏഴാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ എട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള 200 ൽ അധികം വരുന്ന രചനകളിലെ മുഹമ്മദ്‌ നബിയെ കുറിച്ച് ഉള്ള പരാമർശങ്ങളുടെ സാന്നിധ്യം ചരിത്രത്തിന്റെ പൂർണ വെളിച്ചത്തിൽ ആണ് മുഹമ്മദ്‌ ജീവിച്ചത് എന്ന വസ്തുത ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുകയാണ്.
(NB: നബി പരാമർശങ്ങൾ ഉൾകൊള്ളുന്ന മുസ്‌ലിം രേഖകൾ വേറെ തന്നെ ഉണ്ട്. )

അത് കൊണ്ട് മിഷനറികൾ മുഹമ്മദ്‌ നബിയെ മിത്ത് ആക്കാൻ ഉള്ള വെള്ളം അങ്ങ് മാറ്റി വെച്ചേക്കു..ആ പരിപ്പ് ഈ കലത്തിൽ വേകില്ല.
[Special Courtesy : MM.AKBAR, മുഹമ്മദ്‌ നബി
ചരിത്രസ്രോതസുകളും ചരിത്രപരതയും -DAWAH BOOKS]

---------------------

കേരളത്തിലെ Plus one ചരിത്ര പാഠപുസ്‌തകത്തിൽ നിന്നുള്ള ഒരു ഭാഗം കൂടി താഴെ കൊടുക്കുന്നു :

ഇസ്ലാമിക ചരിത്രം സ്ത്രോതസ്സുകൾ (Source for Islamic History)

  1. Chronicles or Thawarikh (which narrate event in order of time) ദിനവൃത്താന്തങ്ങൾ
  2. Semi Historical works : Such as biographies (Seerah). അർത്ഥ ചരിത്ര ഗ്രന്ഥങ്ങളായ ജീവചരിത്രങ്ങൾ 
  3. Record's of the sayings & doings of the Prophet (Hadith). പ്രവാചക വചനങ്ങളുടെയും പ്രവർത്തനങ്ങളുടെയും രേഖകൾ 
  4. Commentaries on the Qur'an (Tafsir). ഖുർആൻ വ്യാഖ്യാനങ്ങൾ 
  5. A Large collection of Eye witness Reports (Akhbar). ദൃസാക്ഷികളുടെ കുറിപ്പുകൾ 
  6. Tharikh of Tabari (d.923) in Arabic which has been transalated in to English in 38 volumes. ത്വബരി എഴുതിയ 28 വോള്യങ്ങളുള്ള അറബി ഗ്രന്ഥം
  7. Persian Chronicles. പേർഷ്യൻ ദിനവൃത്താന്തങ്ങൾ 
  8. Christian Chronicles, written in syriac. സിറിയൻ ഭാഷയിൽ എഴുതിപ്പെട്ട ക്രൈസ്തവ ദിനവൃത്താന്തങ്ങൾ
  9. Legal Texts. നിയമ ഗ്രന്ഥങ്ങൾ
  10. Geographies. ഭൂമിശാസ്ത്ര ഗ്രന്ഥങ്ങൾ 
  11. Travelogues, യാത്ര വിവരണങ്ങൾ 
  12. Literary works, such as stories & poems. സാഹിത്യ കൃതികൾ 
  13. Documentary Evidences (official orders or private correspondence) in Greek and Arabic Papyri . (പ്രമാണപരമായ തെളിവുകൾ, ഉത്തരവുകൾ സ്വകാര്യ കത്തിടപാടുകൾ തുടങ്ങിയവ) 
  14. Geniza Records (a huge collection of medieval jewish collections in asealed room (Geniza) of the Ben Ezra Synagogue in fustat (Egypt). ജെനിസ രേഖൾ ( ഈജിപ്തിലെ ഫസ്താത്തിലെ ബെൻ എസ്രാ ജൂത ദേവാലയത്തിൽ മുദ്രവെച്ച മുറിയിൽ നിന്ന് കണ്ടെടുത്ത മധ്യകാല ജൂതരേഖകളുടെ ശേഖരം 
  15. Archaeological Evidences. പുരാവസ്തു ശാസ്ത്രപരമായ തെളിവുകൾ 
  16. Numismatics (study of coins) നാണയ പഠനം 
  17. Epigraphy (Study of Inscriptions) കൊത്തു ലിഖിതങ്ങളെ കുറിച്ചുള്ള പഠനം 
  18. Works of Orientalist (പൗരസ്ത്യവാദികളുടെ പുസ്തകങ്ങൾ)
  19. Works Of Ignaz Goldziher. ഇഗ്നാസ് ഗോൾഡ് സിഹ്ർ എഴുതിയ ഗ്രന്ഥങ്ങൾ (ഇസ്ലാമിക നിയമം, ദൈവിക ശാസ്ത്രം എന്നിവയെ കുറിച്ച് മികച്ച പഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതൻ. ഹങ്കേറിയൻ ജൂതനായ ഇദ്ദേഹം കൈറോയിലെ അൽ അസ്ഹർ സർവ്വകലാശാലയിൽ പടിക്കുകയും ജർമൻ ഭാഷയിൽ എഴുതുകയും ചെയ്തു. 



--------------

9.11.2018

മുഹമ്മദിന്റെ ഇരട്ടത്താപ്പുകള് (ഭാഗം-4) അനിൽ കുമാർ വി. അയ്യപ്പന്റെ വിവരക്കേടുകൾക്ക് മറുപടി :



അനിൽ അയ്യപ്പന്റെ പോസ്റ്റ്‌ വായിക്കാൻ ഇവിടെ CLICK ചെയ്യുക :
sathyamargam.org/2017/03/മുഹമ്മദിന്‍റെ-ഇരട്ടത്ത-2/


പ്രാധാനമായും അനിൽ അയ്യപ്പൻ മൂന്ന്  ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത് :

1. ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്ആനില്  കല്പന ഉണ്ടായിരിക്കേ, മുഹമ്മദ് സ്വഫിയയുടെ കാര്യത്തില് ആ നിയമം തെറ്റിച്ചു..

2. മുഹമ്മദ്‌ സഫിയയെ ബലാൽസംഗം  ചെയ്തു. 


3. സഫിയയുടെ ഭർത്താവിനെ ക്രൂരമായി  കൊന്നു. 



ഒന്നാമത്തെ ആരോപണം: 

സഫിയയും ആയി ബന്ധപ്പെട്ട ഇത് അടക്കം ഉള്ള മുഴുവൻ ആരോപണങ്ങൾക്കും വളരെ വിശദമായി ഈ ബ്ലോഗിൽ തന്നെ കൊടുത്തതാണ്.
Link താഴെ :
(സഫിയ : പ്രവാചകന്റെ ഭാര്യ ! മിഷണറികളുടെ ആരോപണങ്ങള്‍ക്ക് മറുപടി)
https://answeringsakshiapologetic.blogspot.com/2017/10/blog-post_24.html?m=1


(Quran 2:234-235) ൽ പറയുന്ന 4 മാസവും 10 ദിവസവും കാലയളവുള്ള ഇദ്ധ  നിയമം (Waiting period) യുദ്ധത്തിൽ അടിമകൾ ആയി പിടികൂടപ്പെടുന്ന സ്ത്രീകളുടെ കാര്യത്തിൽ ഉള്ളത് അല്ല.
സ്വാതന്ത്രരായ സ്ത്രീകൾക്ക് ഉള്ള നിയമം ആണ്.

സഫിയയെ ഖൈബർ യുദ്ധ ശേഷം നബിയുടെ അടുക്കൽ കൊണ്ട് വരുമ്പോൾ അവർ സ്വതന്ത്രയല്ല. യുദ്ധത്തിൽ പിടികൂടപ്പെട്ട
അടിമ സ്ത്രീയായിരുന്നു. പ്രവാചകൻ ആണ് അവരെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നത്. (Sahih Al Bukhari Volume 1. Book 8. Number 367)
(Sahih Muslim 1365. Book 16. Number 99) അനിൽ അയ്യപ്പൻ അവിടെ കൊടുത്തിരിക്കുന്ന ഹദീസ്ൽ തന്നെ അത് കാണാം.
അത് കൊണ്ട് തന്നെ സഫിയയുടെ കാര്യത്തിൽ (Quran 2:234-35) ൽ പറയുന്ന  ആ ഇദ്ദ നിയമം ബാധകമല്ല.

യുദ്ധത്തിൽ അടിമകൾ ആയി പിടിക്കപ്പെടുന്ന ഗർഭിണികളല്ലാത്ത സ്ത്രീകളുടെ കാര്യത്തിൽ
ആർത്തവം (mensus) കഴിയാതെ അവരുമായി ബന്ധപ്പെടാൻ പാടില്ല എന്നതാണ് ഇസ്ലാമിക നിയമം.

അബീ സഈദുൽ ഖുദ്രി നിവേദനം ചെയ്യുന്നു :
അവതാസ് തടവുകാരെ സംബന്ധിച്ച് പ്രവാചകൻ പറഞ്ഞു:
ഒരു ഗര്ഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്.ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും
ബന്ധപ്പെടരുത് "!!
(Sunan Abu Dawud ,Book 12,
Number 112)

അത് പ്രവാചകൻ പാലിച്ചിട്ടുണ്ടോ എന്ന് പരിശോദിച്ചു നോക്കാം :

സാദ് അല് സഹ്ബാ എന്ന പ്രദേശത്ത് എത്തിയപ്പോള്  സഫിയ ആര്തവത്തിൽ (Mesus) നിന്നും  ശുധിയാക്കപ്പെടുകയുണ്ടായി!
അതിനു ശേഷം ആണ് പ്രവാചകൻ അവരെ വിവാഹ ബന്ധത്തിലേക്ക് ക്ഷണിച്ചത്! !
(Sunan Abu Dawud. Book 20.Number 68) 
(Sahih Al Bukhari. Vol  3. Book 34.Number 437)

അങ്ങനെ അനിൽ അയ്യപ്പന്റെ ആ വാദം പൊളിഞ്ഞു. ഇനി അടുത്തത്.


രണ്ടാമത്തെ ആരോപണം :

മുഹമ്മദ്‌ നബി സഫിയയെ ബലാത്സംഗം ചെയ്തു എന്ന പെരും നുണയാണ് അനിൽ തള്ളി വിടാൻ നോക്കുന്നത്.
അതിനുള്ള വ്യക്തമായ മറുപടി നേരത്തെ പറഞ്ഞ പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.
(സഫിയ : പ്രവാചകന്റെ ഭാര്യ ! മിഷണറികളുടെ ആരോപണങ്ങള്‍ക്ക് മറുപടി)
https://answeringsakshiapologetic.blogspot.com/2017/10/blog-post_24.html?m=1




മൂന്നാമത്തെ ആരോപണം :

സഫിയയുടെ ഭർത്താവ് ആയ കിനാനയെ
കൊന്നത് ആയി ബന്ധപ്പെട്ടു ആണ്.

കിനാനയെ പറ്റി ഇബ്നു സഅദിന്റെ തകബാത്തിൽ പറയുന്നത് കാണുക :

The Battle of the Ditch was fought at al-Madinah. He (sa’id) said: Then came Abu Sufyan Ibn Harb and those of the Quraysh who were with him and those of the Kinanah who followed him, Uyaynah Ibn Hisn and those of the Ghatafan followed him, Tulayhah and those of Banu Asad who followed him. As regards the Qurayzah clan, there was a treaty between them and the Apostle of Allah. They VIOLATED IT AND ASSISTED THE POLYTHEISTS . …” 
( Kitab Al-tabaqat Al-Kabir, Ibn Sa’d, volume 2 – Page 80 – 87)


കിനാനയെ പറ്റി അൽ വാഖിധിയുടെ കിതാബ് അൽ മഗാസിയിൽ പറയുന്നത് കാണുക :

The Banu Nadir and the Qurayza were the original Jews, from the children of the Kahin of the Banu Harun. When they arrived in KHAYBAR, HUYAYY B. AKHTAB, KINANA B. ABI L-HUQAYQ, HAWDHA B. AL-HUQAYQ, AND HAWDHA B. QAYS AL-WA’ILI FROM AL-AWS OF THE BANU KHATMA, AND ABU AMIR, THE MONK, WITH SOME TEN MEN SET OUT FOR MECCA, AND ASKED THE QURAYSH AND THEIR FOLLOWERS TO JOIN THEM IN FIGHTING MUHAMMAD. They said to the Quraysh, ‘ WE WILL BE WITH YOU UNTIL WE DESTROY MUHAMMED.
(The Life of Muhammad: Al-Waqidi’s Kitab Al-Maghazi [Translator: Rizwi Faizer], volume 2, page 216 – 226)


കിനാനയെ പറ്റി അനിൽ അയ്യപ്പൻ
മുഹമ്മദ് നബിയുടെ ആദ്യജീവചരിത്രമായ ‘സീറാ റസൂലുല്ലാ’യില് ഇബ്നു ഇഷാഖ്  നല്കുന്ന വിവരണം ഉദ്ധരിച്ചല്ലോ ?
അതിൽ തന്നെ കിനാന ചെയ്ത ഒഫെൻസിനെ കുറിച്ച് പറയുന്നത് നോക്കുക:

“THE BATTLE OF THE DITCH A.H. 5
A number of Jews who had formed a party against the Apostle, among whom were Sallan b. Abu’l-Huqayq al-Nadri, and HUYAYY B. AKHTAB al-Nadri and KINANA b. Abu’l-Huqayq al-Nadri, and Huadha b. Qays al Wa’ili, and Abu Ammar al-Wa’ili with a number of B. al-Nadir and B. Wa’il went to Quraysh at Mecca and INVITED THEM TO JOIN THEM IN AN ATTACK ON THE APOSTLE so that they might get rid of him altogether. …”
(Ibn Ishaq’s Sirat Rasul Allah – The Life of Muhammad Translated by A. Guillaume page 450)


മെദിനയിലെ ഇസ്ലാമിക രാഷ്ട്രത്തെ
കടന്നാക്രമിച്ച് ബലാല്കാരം ആയി പിടിച്ചു എടുക്കാന്‍ ഖൻദക്ക് യുദ്ധത്തില്‍ അറബികളെ വംശീകരിച്ച് സംഘടിപ്പിക്കുന്നതില് മുഖ്യ പങ്ക് വഹിച്ചവരാണ് സഫിയയുടെ പിതാവ് ഹുയയ് ഇബ്ന് അക്തബും സഫിയയുടെ ഭർത്താവ് കിനാന ഇബ്നു റാബിയും.

ഖുറൈശ്, ഗത്ഫാൻ തുടങ്ങിയ ഇതര അറേബ്യൻ ഗോത്രങളെയും ജൂതൻമാരെയും മുസ്ലിംങള്ക് എതിരെ  സംഘടിപ്പിച്ച് നിർതിയതും മുസ്ലിം-ജൂത വിരോധം വർദ്യിപ്പിച്ചതും  ഇവർ രണ്ടും ചേർന്ന്  ആയിരുന്നു !
ഇതില്‍ എല്ലാം ഉപരി മെദീനയുടെ രാഷ്ട്ര പിതാവും
ഭരണാധികാരിയും ആയ മുഹമ്മദ് നബിയെ അതേ രാഷ്ട്രത്തികത്ത് പൌരൻമാരായി കഴിഞ്ഞു കൊണ്ടു വധിക്കാൻ ഗൂഢാലോചനകള് നടത്തുകയും , പ്രാവർത്തികം ആക്കുകയും
കരാര്‍ കള് ലംഘിക്കുകയും
ചെയ്തതിൽ സഫിയയുടെ ഭർത്താവ്  കിനാനയുടെ പങ്കു വലുതാണ്.
പക്കാ രാജ്യദ്രോഹിയായ ഒരാൾ ആണ് കിനാന ഇബ്നു റാബി എന്ന്   അർത്ഥം.
ഇങ്ങനെ ഉള്ള രാജ്യദ്രോഹ പ്രവണതകൾക്കും മറ്റും കാണിച്ചത് കൊണ്ട് ആണ് കിനാനയെ വധിച്ചത്.

പിന്നെ ഇബ്നു ഇസഹാക്കിന്റെ സീറയിൽ പറയുന്ന കിനാനയെ നിധിക്ക് വേണ്ടി  ടോർച്ചർ ചെയ്തു എന്ന് പറയുന്ന കഥക്ക് യാതൊരു ഹിസ്റ്റോറിസിറ്റിയും ഇല്ല.
ആ കഥ ഫാബ്രിക്കേറ്റഡ് ആണ് എന്ന് പണ്ഡിതൻമാരുടെ ഇജ്മാ ഉണ്ട്.
ആ സംഭവം ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്നും കാണുന്നില്ല. മാത്രം അല്ല സീറയിൽ ആ കഥ വിവരിക്കുന്ന ഭാഗത്തു പറയുന്നത് പ്രവാചകൻ
കിനാനയെ തീ കൊണ്ട് ടോർച്ചർ ചെയ്യാൻ അനുമതി നൽകി എന്ന് ആണ്.
അത് സംഭവ്യമല്ല. പ്രവാചകൻ തീ കൊണ്ട് ശിക്ഷിക്കുന്നത് ഹറാം ആക്കിയിട്ടുണ്ട്.
( Sunan Abi Dawud Book 14. Number 2667)

(തുടരും...)

മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-3) (???) അനിൽ കുമാർ വി. അയ്യപ്പന്റെ വിവരക്കേടുകൾക്ക് മറുപടി



അനിൽന്റെ പോസ്റ്റ്‌ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുക :
CLiCK:

മുഹമ്മദ്‌ നബി ഇരട്ടതാപ്പ് കാണിച്ചു എന്ന് പറഞ്ഞു മൂന്ന് ആരോപണങ്ങൾ ആണ് അനിൽ അയ്യപ്പൻ ഉന്നയിക്കുന്നത് :

1. ഒരു മുസ്‌ലിമിനു ഒരേ സമയം പരമാവധി നാലു ഭാര്യമാരെ വിവാഹം കഴിക്കാനെ ഖുർആനിൽ (4:3) അനുവാദം ഉള്ളൂ എന്ന് ഇരിക്കേ മുഹമ്മദ്‌ നബി(S) നാലിൽ  കൂടുതൽ വിവാഹം കഴിച്ചു. 

2. മുഹമ്മദ്‌ നബി(S) ഭാര്യമാർക്ക് ഇടയിൽ നീതി പാലിച്ചില്ല.

3. ഇഹ്‌റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിവാഹം കഴിക്കൽ നിഷിദ്ധം ആണെന്ന് മുഹമ്മദ്‌ പറഞ്ഞു. പക്ഷെ മുഹമ്മദ്‌ നബി ഇഹ്റാമിൽ ആയിരിക്കെ (മുഹ്‌റിം) വിവാഹം കഴിച്ചു.


ഒന്നാമത്തെ ആരോപണം  :

ആരുടെയും ഇംഗിതത്തിനു വിരുദ്ധമായി പ്രവാചകൻ ആരെയും വിവാഹം കഴിക്കുകയോ തന്റെ അധികാരം ശക്തിയോ ധാർമിക ശക്തിയോ ഉപയോഗിച്ച് ഒരു സ്ത്രീയെയും വശത്ത് ആക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പടുകയോ അവരുടെ മരണം മൂലം വിധവകൾ ആയി തീരുകയോ ചെയ്ത സ്ത്രീകളെ ആണ് പ്രവാചകൻ വിവാഹം ചെയ്തത്. (ആയിഷ ഒഴികെ ).
ഈ മഹതികളെല്ലാം നബിയുടെ വിവാഹ ആലോചനയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു.
മാത്രം ആല്ല ഒരു ഘട്ടത്തിൽ ഭാര്യമാർ എല്ലാവരും ചേർന്ന് കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്ക് വേണ്ടി പ്രവാചകനോട് ആവശ്യപ്പെട്ടപ്പോൾ അല്ലാഹുവിന്റെ കല്പന പ്രകാരം അദ്ദേഹം
അവർക്ക്  സ്വാതന്ദ്ര്യം നൽകി...
നിങ്ങൾ ആഗ്രഹിക്കുന്നത് ഐഹിക ജീവിതത്തിന്റെ ആർഭാടങ്ങൾ ആണെങ്കിൽ
ആവശ്യം ഉള്ള വിഭവങ്ങൾ ഏറ്റു വാങ്ങി
തന്നെ വിവാഹ മോചനം ചെയ്യാം എന്നും
പൂർണ തൃപ്തി ഉണ്ട് എങ്കിൽ മാത്രം തന്നോട് ഒപ്പം കഴിയെണ്ടതുളളൂ എന്നും.


റോമൻ-പേർഷ്യൻ സാമ്രാജ്യങ്ങളെ വിറപ്പിച്ച മുഹമ്മദ്‌ ഒരിക്കലും റോമന്-പേർഷ്യൻ ചക്രവർത്തിമാരുടെ ജീവിത രീതിയായിരുന്നില്ല
സ്വീകരിച്ചത്. അറേബ്യയെ അടക്കി ഭരിക്കുമ്പോഴും ഈന്തപ്പന നാരു നിറച്ച തലയണയും ഉറങ്ങി എഴുന്നേൽക്കുമ്പോൾ ദേഹത്തു പാടുകൾ വീഴ്ത്തുന്ന ഈന്തപ്പനയോലയുടെ കീറപായയിലും കിടന്നുറങ്ങുന്ന സ്വൊന്തം കൈകൾ കൊണ്ട് തുന്നിയുണ്ടാക്കിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന
മരിക്കുന്നത് വരെ രണ്ട് നേരം വയറു നിറച്ചു ഭക്ഷണം കഴിച്ചിട്ടില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരൻ ആയാണ് മഹാപ്രവാചകൻ മുഹമ്മദ്‌ ജീവിച്ചത് എന്ന വസ്തുത കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.


അത് കൊണ്ട് ആണല്ലോ മുഹമ്മദ്‌നെ പറ്റി വിഖ്യാതനായ Thomas Carlyle പോലും ഒരു കാര്യം തുറന്നു സമ്മതിച്ചത്. അദ്ദേഹം പറഞ്ഞു :

" മുഹമ്മദ്‌നെ കുറിച്ച് എന്തെല്ലാം പറയാൻ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിൽ ഉള്ള ആസ്വാദനങ്ങളിൽ ഉൽസുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യൻ എന്ന് നാം കരുതുകയാണ് എങ്കിൽ നമുക്ക് വലുതായ അബദ്ധം പിണയും.
അദ്ദേഹത്തിന്റെ ഗൃഹജീവിതം അങ്ങേയറ്റം മിതവ്യധിഷ്ടിതമായിരുന്നു.
ഗോതമ്പു റൊട്ടിയും വെള്ളവും ആയിരുന്നു അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണം.
ചിലപ്പോൾ മാസങ്ങളോളം അദ്ദേഹതിന്റെ വീട്ടിൽ അടുപ്പു പുകയാറില്ല. തന്റെ പാദരക്ഷകൾ അദ്ദേഹം സ്വൊയം തുന്നിയതും  വസ്ത്രങ്ങൾ കഷ്ണം വെച്ചതും അവർ അഭിമാനപൂർവ്വം രേഖപ്പെടുത്തുന്നു.
താൻ തുന്നികൂട്ടിയ കോട്ടു ധരിച്ച ഈ മനുഷ്യൻ അനുസരിക്കപ്പെട്ടത് പോലെ കിരീടം അണിഞ്ഞ ഒരു ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല.
പരുഷവും യാഥാർത്ഥവും പരിശോധനയുടെ 23 വർഷങ്ങൾക്ക് ഉള്ളിൽ എനിക്ക് ആവശ്യം ആയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.
(On Heroes-Hero Worship and Heroic in History,London 1888; p.61- Thomas Carlyle)


ആയിഷയിൽ നിന്ന് നിവേദനം :
പ്രവാചകൻ ഈ ലോകത്തോട് വിട ചൊല്ലി. റൊട്ടിയും എണ്ണയും ദിവസം രണ്ട് നേരം അദ്ദേഹം വയറു നിറച്ചു കഴിച്ചിട്ടില്ല.
(Sahih Muslim 2970. Book 55.Number 28)


സിമാക്ക് ഇബ്നു ബർബിൽ നിന്നും നിവേദനം :
ജനങ്ങൾക്ക് ഈ ലോകത്തു ലഭിച്ച വർധിച്ച വിഭവങ്ങളെ കുറിച്ച് ഉമർ സൂചിപ്പിച്ചു :
എന്നിട്ട് അദ്ദേഹം പറഞ്ഞു:
വിശപ്പ് കൊണ്ട് പ്രവാചകൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്...
കഴിക്കാൻ ഏറ്റവും താഴ്ന്ന കാരക്ക പോലും ഇല്ലാതെ.
(Sahih Muslim 2978. Book 55.Number 45)



പ്രവാചക ശിഷ്യൻ ആയ ഉമർ ഇബ്നുൽ ഖത്താബ്(R) ഒരിക്കൽ നബിയെ കാണാൻ വരുമ്പോൾ പരുപരുത്ത പായയിൽ കിടന്നുറങ്ങി പാടുകൾ വീണ നബിയുടെ ശരീരം കണ്ടു കരയുണ്ട്.
അദ്ദേഹം ചോദിച്ചു :
ഉമർ നീ എന്തിനാണ് കരയുന്നത് ?
ഉമർ പറഞ്ഞു :
ദൈവദൂതരേ...
റോമൻ പേർഷ്യൻ ചക്രവർത്തിമാർ ഐഹിക സുഖങ്ങളിൽ കഴിയുന്നു..
തങ്ങൾ ദൈവത്തിന്റെ പ്രവാചകൻ...എന്നിട്ടും ഈ അവസ്ഥയിൽ...
അദ്ദേഹം പറഞ്ഞു :
ഉമറെ... അവർക്ക് ഐഹിക ജീവിതവും താങ്കൾക്ക് പരലോകവും ലഭിക്കുന്നതിൽ 
താങ്കൾ സന്തോഷം അല്ലെ ? 
(Sahih Muslim 1479. Book 18.Number 41)


പ്രവാചകൻ ഒരു പ്രവചനം കണക്കെ പറഞ്ഞ ഈ  മറുപടി പിൽക്കാലത്ത് ഇസ്ലാമിക ലോകത്തിന്റെ രണ്ടാം ഖലീഫ ആയപ്പോൾ ഉമർ അക്ഷരം പടി അനുസരിച്ചതായി കാണാം.. പേർഷ്യൻ റോമൻ സിംഹാസനങ്ങൾ ഉമറിന്റെ കാൽ കീഴിൽ വന്നപ്പോഴും വിസ്‌തൃതമായ ഇസ്ലാമിക ലോകം മുഴുവൻ അടക്കി ഭരിക്കുമ്പോഴും പ്രവാചകനെ അനുധാവനം ചെയ്തു കൊണ്ട് ഉമർ എത്ര മേൽ ലളിത ജീവിതം ആണ് നയിച്ചിരുന്നത് എന്ന് ചരിത്രത്തിൽ കാണാം.


പ്രവാചകൻ ഭാര്യമാർക്ക് തന്നെ വിവാഹ മോചനം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തെരഞ്ഞെടുക്കാനും നൽകിയ സ്വാതന്ത്ര്യം
(Quran 33:28-29) വചനങ്ങളിൽ  പറയുന്നുണ്ട്.
എന്നാൽ അവർ നബിയോട് ഒപ്പം ഉള്ള ജീവിതം ആണ് തെരഞ്ഞെടുത്തത്.  അതിലും വലുത് ഒന്നും ആയിരുന്നില്ല അവർക്ക് മെച്ചപ്പെട്ട ജീവിതം. അതോടെ അവരിൽ ആർക് എങ്കിലും പകരം ആയി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനോ പുതുതായി വിവാഹ ബന്ധത്തിൽ ഏർപ്പെടാനോ പാടില്ലെന്ന് അല്ലാഹു നബിയെ വിലക്കി.  (Quran 33:52) 
നബിയുടെ അനുയായികൾക്ക് ഇങ്ങനെ ഒരു വിലക്ക് ഉണ്ടായിരുന്നില്ല എന്ന് കൂടി ഓർക്കുക.
നബിയുടെ ഭാര്യമാരെ സത്യവിശ്വാസികളുടെ മാതാക്കൾ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
അതായത് നബിയുടെ ബഹുഭാര്യത്വം നിയന്ത്രിതമായിരുന്നു. മുസ്‌ലിംകൾക്ക് നാല് ആണെങ്കിൽ പ്രവാചകന് അത് 9 ൽ പരിമിതപ്പെടുത്തി. എന്നാൽ 4 ൽ കൂടുതൽ ഉള്ള ഭാര്യമാരെ ഉപേക്ഷിക്കാൻ അല്ലാഹു പ്രവാചകനോട് പറഞ്ഞില്ല. കാരണം അവർ വിശ്വാസികളുടെ മാതാക്കൾ ആണ്.
നബിക്ക് ശേഷം അവരെ വിവാഹം ചെയ്യാൻ ആർക്കും അനുവാദം ഇല്ല എന്നത് കൊണ്ട്
(Quran 33:53).

അതായത് പ്രവാചകൻ ഇവിടെ ഒരു ഇരട്ടത്താപ്പും കാണിച്ചിട്ടില്ല. അല്ലാഹുവിന്റെ നിയമപ്രകാരം തന്നെ ആണ് അദ്ദേഹം പ്രവർത്തിച്ചത്.


രണ്ടാമത്തെ ആരോപണം :

മുഹമ്മദ്‌ നബി ഭാര്യമാർക്ക് ഇടയിൽ നീതി പാലിച്ചില്ല എന്നതിന് തെളിവ് ആയി താഴെ പറയുന്ന ഹദീസ് അനിൽ ക്വോട്ട് ചെയ്യുന്നു.

അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’
അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465)



ഇവിടെ പറയുന്ന 9 ഭാര്യമാരിൽ 9 പേർക്കും നബി ദിവസം ഭാഗിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. 

അനസ് നിവേദനം :
പ്രവാചകന് 9 ഭാര്യമാർ ഉണ്ടായിരുന്നു.
അവിടുന്ന് അവർക്കിടയിൽ ദിവസങ്ങൾ ഭാഗിച്ചു നൽകിയിരുന്നതിനാൽ ഒന്നാമത്തെ ഭാര്യയുടെ അടുത്ത് ഒമ്പതാം ദിവസമേ വീണ്ടും എത്തിയിരുന്നുള്ളൂ. അതിനാൽ ഓരോ രാത്രിയിലും നബി വരുന്ന വീട്ടിൽ അവർ എല്ലാവരും ഒരുമിച്ചു കൂടും.
(Sahih Muslim 1462. Book 17. Number 61)


എന്നാൽ നബിയുടെ ഭാര്യമാരിൽ ഒരാൾ
അവസാന കാലത്തു തന്റെ ദിവസം കൂടി  ആയിഷക്ക്(R) നൽകിയിരുന്നു.
ആ കാര്യം ഈ ഹദീസിൽ പറയുന്നില്ല.
മറ്റു ഹദീസുകളിൽ കാണാം.
മാത്രം അല്ല ഇവിടെ അത്വാഅ് പറയുന്ന പോലെ (അദ്ദേഹത്തിനു പേര് പറഞ്ഞപ്പോൾ അബദ്ധം സംഭവിച്ചിരിക്കുന്നു.)
നബിയുടെ ഭാര്യയായ സഫിയ(R)ക്ക്  അല്ല.. നബിയുടെ ഭാര്യ ആയ സൗദ(R) ക്ക് ആണ് ദിവസം വിഭാഗിക്കാതെ ഇരുന്നത്. 
അതിന്റെ കാരണം മുകളിൽ പറഞ്ഞു :
സൗദ തന്റെ ദിവസം ആയിഷക്ക് സ്വമേധയാ തന്നെ നൽകിയിരുന്നു.
തെളിവുകൾ കാണുക :


ആയിഷ നിവേദനം :
സൗദ വാർദ്ധക്യം പ്രാപിച്ചപ്പോൾ നബിക്കുള്ള അവരുടെ ദിവസം ആയിഷക്ക് നല്കുകയുണ്ടായി. അവർ പറഞ്ഞു :
അല്ലാഹുവിന്റെ ദൂതരേ എനിക്ക് ഉള്ള താങ്കളുടെ ദിവസം ഞാൻ ആയിഷക്ക് സമ്മാനിക്കുന്നു.
അങ്ങനെ നബി ആയിഷക്ക് 2 ദിവസം വീതിക്കുകയുണ്ടായി. ആയിഷയുടെ ദിവസവും സൗദയുടെ ദിവസവും.
(Sahih Muslim 1463.Book 17. Number 62)

മാത്രം അല്ല സൗദ തന്റെ ദിവസം ഒഴിവാക്കി തരണം എന്ന് പറയുന്നതും ആയിഷക്ക് നൽകുന്നതും ആയ വേറെയും അനവധി റിപ്പോർട്ടുകൾ കാണാം :
(Sahih Al Bukhari Volume 3, Book 47, Number 766) 
(Sahih Al Bukhari
Volume 3, Book 48, Number 853)
Sahih Bukhari
(Sahih Al Bukhari. Volume 2, Book 26, Number 740) 
(Sahih Muslim Book 007, Number 2958) 




മൂന്നാമത്തെ ആരോപണം 

ഇഹ്‌റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിവാഹം കഴിക്കൽ നിഷിദ്ധം ആണെന്ന് മുഹമ്മദ്‌ നബി  പറഞ്ഞതായി അനിൽ താഴെ പറയുന്ന ഹദീസ് ക്വോട്ട് ചെയുന്നു :

അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’
(സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 41(1409)


എന്നാൽ മുഹമ്മദ്‌ നബി അങ്ങനെ ചെയ്തു എന്ന് പറഞ്ഞു അനിൽ താഴെ പറയുന്ന ഹദീസ് ക്വോട്ട് ചെയുന്നു :

അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ്‌ അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇഹ്‌റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 46(1410) .


ഇവിടെ യാതൊരു ഇരട്ടത്താപ്പും നബി കാണിച്ചിട്ടില്ല.

ഇഹ്‌റാമിൽ പ്രവേശിച്ചവൻ(മുഹ്‌റിം) വിവാഹം ചെയ്യുന്നത് നിഷിദ്ധം ആണ്.
മുഹമ്മദ്‌ നബി അങ്ങനെ ഒരു വിവാഹം  ചെയ്തിട്ടില്ല.
നബി ഇഹ്‌റാമിൽ ആയിരിക്കെ വിവാഹം ചെയ്തു എന്ന് ഇബ്നു അബ്ബാസ് ൽ നിന്നും 
ഉദ്ധരിക്കുന്ന റിപ്പോർട്ട്നെ തിരുത്തുന്ന  ശരിയായ ഹദീസ് (സംഭവത്തിൽ സാക്ഷി ആയ മൈമൂന പറയുന്നത് ) അതേ അധ്യായത്തിൽ തന്നെ സഹിഹ് മുസ്ലിമിൽ കാണാം...


യസീദുബ്നു അസ്വമ്മിൽ നിന്നും നിവേദനം :
മൈമൂന ബിന്ത് അൽ ഹാരിസ് എന്നോട് പറഞ്ഞു :
റസൂൽ അവരെ വിവാഹം കഴിക്കുമ്പോൾ 
ഇഹ്‌റാമിൽ ആയിരുന്നില്ല.
അദ്ദേഹം തുടർന്ന് പറഞ്ഞു :
അവർ (മൈമൂന) എന്റെയും ഇബ്നു അബ്ബാസ്ന്റെയും മാതൃസഹോദരി ആണ്.
(Sahih Muslim 1411. Book 16.Number 56) 


അത് പോലെ മേൽ പറഞ്ഞ ഇബ്നു അബ്ബാസ് ന്റെ റിപ്പോർട്ട്‌ ഇബ്നു നുമൈർ ഉദ്ധരിച്ച ശേഷം അതിനോട് കൂട്ടി ചേർത്ത് കൊണ്ട് നബി ആ നേരം ഇഹ്റാമിൽ ആയിരുന്നില്ല എന്ന് സുഹ്രി വഴി യസീധിലേക്ക് എത്തുന്ന പരമ്പര ഉദ്ധരിച്ചു തെളിയിക്കുന്ന
ഹദീസും അതേ അധ്യായത്തിൽ സഹിഹ് മുസ്‌ലിമിൽ ഉണ്ട്
(Sahih Muslim 1410. Book 16. Number 54)


(തുടരും)...

9.10.2018

ഇസ്ലാമിക വിശ്വാസത്തിന്‍റെ കടയ്ക്കല്‍ കത്തി വെക്കുന്ന ഖുര്‍ആന്‍ ആയത്ത്!! (???) (അനില്‍കുമാര്‍ വി.അയ്യപ്പന്‍ന്റെ വിവരക്കേടിനു മറുപടി)



അനിൽ കുമാറിന്റെ വാദം കാണാൻ ഇവിടെ click ചെയ്തു വായിക്കുക:
http://sathyamargam.org/2016/09/ഇസ്ലാമിക-വിശ്വാസത്തിന്‍/


മൂപ്പർ ഒരു ഖുർആൻ ആയത്ത് എടുത്തു ഉദ്ധരിച്ചു കൊണ്ട് ഇസ്ലാമിക വിശ്വാസ ധാരയെ മുഴുവൻ കമഴ്ത്തി അടിച്ച മട്ടിൽ അവിടെ എന്തൊക്കെയോ മൊഴിയുന്നത് കാണാം.

“(നബിയേ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?” 
(സൂറ.21:34)

ഇതാണ് ആ ആയത്ത്.
ഖുര്‍ആനിന്‍റെ പൊള്ളത്തരം ഒറ്റ ആയത്തുകൊണ്ട് മനസ്സിലാക്കാന്‍ പറ്റുമോ എന്നാരെങ്കിലും മൂപ്പരോട്  ചോദിച്ചാല്‍ അവര്‍ക്ക് മൂപ്പര് കൊടുക്കുന്ന മറുപടി  ഈ ആയത്ത് ആയിരിക്കും അത്രേ.

ഈ ആയത്ത്...
ഈസാ നബി മരിച്ചിട്ടില്ല, അല്ലാഹുവിന്‍റെ അടുക്കലേക്ക്‌ ജീവനോടെ കൊണ്ടുപോവുകയാണ്‌ ഉണ്ടായത്” എന്നുള്ള മുസ്ലീങ്ങളുടെ വിശ്വാസത്തിന്‍റെ കടക്കല്‍ കത്തി വെക്കുന്നതാണ് അത്രേ...
അതല്ല, ഈസാ നബി മരിച്ചിട്ടില്ല എന്ന് ഹദീസുകളില്‍ മുഹമ്മദ്‌ പറഞ്ഞതാണ് സത്യമെങ്കില്‍, മുഹമ്മദിന് മുന്‍പ് ഒറ്റ മനുഷ്യനേയും അനശ്വരനാക്കിയിട്ടില്ല എന്ന ഖുര്‍ആന്‍ വാക്യം വെറും നുണയാണ് എന്ന് പറയേണ്ടി വരും പോലും....


സത്യം പറയട്ടെ.. അനിൽ അയ്യപ്പന്
അനശ്വരത  (Immortality) എന്ന പദത്തിന്റെ അർത്ഥം തിരിയാത്തതിന്റെ പ്രശ്നം ആണ്.
ഒരിക്കലും മരിക്കാത്ത മരണം ഇല്ലാത്ത അവസ്ഥയെ ആണ് അമരത്വം, അനശ്വരത എന്ന് ഒക്കെ പറയുന്നത്.
 ഈസ നബി(A)  ഒരിക്കലും മരിക്കില്ല എന്ന് മുസ്ലിങ്ങളിൽ ആരാണ് വിശ്വസിക്കുന്നത് ? അല്ലെങ്കിൽ അങ്ങനെ പറഞ്ഞത് ? 

ഖുർആൻ തന്നെ പറയുന്ന കാര്യം ആണ് ഈസാ നബി  മരിക്കും എന്ന്.. തന്റെ മരണം സംബന്ധിച്ച് ഈസ പറയുന്ന കാര്യം ഖുർആനിൽ കാണാം

(Quran 19:33)
ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.‎

(Quran 4:158)
വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല.

അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത് എപ്പോഴാണ് എന്ന് ഹദീസ്കളിലും കാണാം:
(Sahih Muslim 2940. Book 54. Number 144)
അദ്ദേഹത്തിന്റെ ആഗമനവും മരണവും ആയി ബന്ധപ്പെട്ട ഒരു ഹദീസ്ന്റെ ചുരുക്കം മാത്രം ഉദ്ധരിക്കാം :


അബൂഹുറൈറയിൽ നിന്ന് നിവേദനം :
പ്രവാചകൻ പറഞ്ഞു :
എനിക്കും അദ്ദേഹത്തിനും ഇടയിൽ മറ്റൊരു പ്രവാചകൻ ഇല്ല. അദ്ദേഹം ദജ്ജാൽനെ (അന്തിക്രിസ്തു) കൊല്ലും. നാൽപ്പത് വർഷം ഭൂമിയിൽ ജീവിക്കും. ശേഷം മരണപ്പെടും.
മുസ്‌ലിങ്ങൾ അദ്ദേഹത്തിന് മേൽ പ്രാർത്ഥിക്കും.
(Sunan Aboodawud 4324. Book 39.Number 34)


അപ്പോൾ പിന്നെ ഇസ്ലാമിക വിശ്വാസത്തിന്റെ കടക്കൽ കത്തി വെക്കുന്ന വാദം ആണ് അനിൽ "തള്ളുന്നത് " എന്ന് ഒക്കെ പറഞ്ഞത് കുറച്ചു ഓവർ ആയി പോയി.
സത്യത്തിൽ ആ അയത്തിൽ യാതൊരു പ്രശ്നവും ഇല്ല.

ഒരു ഉദാഹരണം പറയാം :
ഈ സ്റ്റേറ്റ്മെന്റ് സകല മനുഷ്യരുടെയും കാര്യത്തിൽ ബാധകം ആണ്. അനിലിന്റെയും എന്റെയും കാര്യത്തിലും.
ഉദാഹരണം പറയാം ;
അനിൽ കുമാർ എനിക്ക് മുൻപ് ജനിച്ച വ്യക്തി ആണ്.
എന്നാൽ ദൈവ വിധി പ്രകാരം
ആദ്യം ഞാൻ മരണപ്പെടുകയും എന്റെ മരണ ശേഷവും അനേകം കാലം അനിൽ ജീവികയും ചെയ്യുന്നത് കൊണ്ട് ആ സ്റ്റേറ്റ്മെന്റ് പൊളിയുമോ ?
എന്റെ മരണശേഷം അനിൽ ജീവിച്ചിരിക്കാൻ സാധ്യതയുള്ള ആ കാലയളവിനെ ചൂണ്ടി അനിൽ അനശ്വരനാണെന് പറയാൻ പറ്റുമോ ? ഇല്ല.
അനിലും മരിക്കേണ്ട സമയം ആകുമ്പോൾ  മരിക്കുക തന്നെ ചെയ്യും.

ഈ വസ്തുത അനിൽ എടുത്ത ഖുർആൻ  വാക്യത്തിന്റെ തൊട്ടു താഴെ ഉള്ള വചനം പറയുന്നുണ്ട് :

(Quran 21:35)
ഓരോ വ്യക്തിയും മരണം ആസ്വദിക്കുക തന്നെ ചെയ്യും. 

ഇത് കൂടി വായിച്ചിരുന്നെ അനിൽ വിവരക്കേടു
പറയില്ലായിരുന്നു എന്ന് ഒന്നും പറയുന്നില്ല.. കാരണം അത് പാരമ്പര്യമാണല്ലോ.


NB:
അനിൽന്റെ പോസ്റ്റ്‌ വായിച്ചതിലും കൂടുതൽ ചിരിച്ചത് അതിനു താഴെ അനിൽനെ അനുമോദിച്ചു കൊണ്ടുള്ള വത്സൻമാരുടെ  കമന്റ്‌ കണ്ടപ്പോൾ ആണ് :


9.09.2018

ഉറപ്പുള്ള രക്ഷാമാർഗം ഇസ്ലാമിലോ ക്രൈസ്തവതയിലോ ? മൂഢ സ്വൊപ്നങ്ങളുമായി മിഷനറികൾ





Introduction:
_____________

യേശുവിന്റെ കുരിശുമരണം എന്ന അപകടകരമായ പുതപ്പിനടിയിൽ ആണ് മിഷനറികൾ രക്ഷ തേടിയിരിക്കുന്നത്.
യേശുവിന്റെ കുരിശുമരണത്തിൽ വിശ്വസിക്കുന്നതോടു കൂടി തങ്ങൾ രക്ഷിക്കപ്പെട്ടു എന്ന് ആണ് പാവങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്.
മാത്രം അല്ല ലോകത്തിനു പ്രാധാന്യം ചെയ്യാവുന്ന ഒരു നല്ല വ്യവസ്ഥിതിയോ
സമൂഹത്തെ പരിവർത്തിക്കാൻ ഉള്ള കർമപദ്ധതികളോ ക്രൈസ്തവതക്ക് മുന്നോട്ടു വെക്കാൻ ഇല്ലാത്തത് കൊണ്ട് കുതിച്ചു കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ പിടിച്ചു നിൽക്കാൻ ഇത്തരം സൂത്രങ്ങൾ പ്രയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ് താനും.
ഈ ലേഖനത്തിൽ പ്രാധാനമായും  ഇസ്ലാമിലെയും ക്രൈസ്തവതയിലെയും രക്ഷാപദ്ധതിയുടെ സ്വൊഭാവവും ഇവയിൽ മാനവരാശിയുടെ പരലോക വിമോചനത്തിനു സുശക്തമായ ഉറപ്പ് നൽകുന്ന പ്രത്യശാസ്ത്രം ഏതാണ് എന്നതും സംബന്ധിച്ച താരതമ്യ പഠനം ആണ് നടത്തുന്നത്.



1.രക്ഷയുടെ അടിസ്ഥാനം :
________________________


ഇസ്ലാമിൽ :
ഇസ്ലാം പറയുന്നു വിശ്വാസവും പ്രവർത്തിയും (സൽക്കർമ്മങ്ങൾ) ആണ് രക്ഷയുടെ അടിസ്ഥാനം എന്ന്.

(Quran 2:25)
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗീയാരാമങ്ങൾ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക.

ഏത് തരം വിശ്വാസം ആണ് മുസ്‌ലിങ്ങൾ മുറുകെ പിടിക്കേണ്ടത് എന്നും ഇസ്ലാം വരച്ചു കാണിക്കുന്നു :

(Quran 4:136)
സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.‎



ക്രൈസ്തവതയിൽ :
ഒരു പ്രതേക തത്വസംഹിതയിൽ (Creed)
വിശ്വസിക്കുന്നത് ആണ് രക്ഷയുടെ അടിസ്ഥാനമെന്നു ക്രൈസ്തവത പറയുന്നു.

(Romans 10:9)
ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.

സത്യത്തിൽ ക്രൈസ്തവതയിലെ രക്ഷ ബന്ധപ്പെട്ടിരിക്കുന്നത് വീണ്ടും ജനിക്കുക (Born again) എന്ന ആശയവുമായാണ്.

(John 3:3)
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.

വീണ്ടും ജനിക്കുക എന്ന ആശയം ബന്ധപ്പെട്ടു കിടക്കുന്നത് ഒരു പുതിയസൃഷ്ടി
(New creation) ആകുക...
അഥവാ ആത്മീയമായി പുനർജനിക്കുക എന്നതമായും.

(2 Corinthians 5:17) 
ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.




2.രക്ഷക്ക്  ഉറപ്പ് നൽകിയിട്ടുണ്ടോ ?
____________________________


ഇസ്ലാമിൽ :

വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ടിക്കുകയും ചെയ്യുന്ന മുസ്‌ലിംകളെ
സ്വൊർഗത്തിൽ പ്രവേശിപ്പിക്കുന്നതാണെന്ന് അല്ലാഹു വാഗ്ദത്തം ചെയ്തിരിക്കുന്നു.

(Quran 4:122)
എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ സത്യ വാഗ്ദത്തമാണത്. അല്ലാഹുവേക്കാള്‍ സത്യനിഷ്ഠമായി സംസാരിക്കുന്നവന്‍ ആരുണ്ട്‌?‎ 


അല്ലാഹുവിൽ പങ്കു ചേർക്കാതെ വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവൻ തന്റെ ജീവിതകാലഘട്ടത്തിൽ
കാര്യമാത്ര സൽകർമങ്ങൾ ഒന്നും പ്രവർത്തിക്കാതിരിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നു എങ്കിൽ മരണ ശേഷം അവനെ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഭീകരമായ നരകശിക്ഷയിലേക്ക്  പ്രവേശിപ്പിച്ചേക്കാം...
അങ്ങനെ ഒരു പ്രതേക കാലയളവിൽ അവനെ ഭയാനകമായ ശിക്ഷകളിലൂടെ കടത്തി വിടുകയും അതിലൂടെ അവന്റെ പാപങ്ങളെ കഴുകി കളയുന്ന ശുദ്ധീകരണ പ്രക്രിയ നടക്കുകയും ചെയ്യും. ശേഷം അവനെയും  അല്ലാഹു സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

___
___
അനസ് ഇബ്നു മാലികിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു :
"ലാ ഇലാഹ ഇല്ലല്ലാഹ് "
(അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല)
പ്രഖ്യാപിച്ച... ഹൃദയത്തിൽ ഒരു ചെറിയ ബാർലി മണിയുടെ തൂക്കം നന്മയെങ്കിലും അവശേഷിക്കുന്നവർ ആരോ അവർ നരകത്തിൽ നിന്ന് മുക്തരാക്കപ്പെടും.
(പ്രവാചകൻ മൂന്ന് തവണ ഇതാവർത്തിച്ചു).
(Sahih Al Bukhari. 
Volume 1.Book 2. Number 43) 



അബൂസഈദിൽ ഖുദ്രിയിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു : നരകാർഹരായ അതിലെ സ്ഥിരവാസികൾ അതിൽ മരിക്കുകയോ ജീവിക്കുകയോ ചെയ്യുന്നതല്ല.
എന്നാൽ നിങ്ങളിൽ നിന്ന് ഒരു വിഭാഗം ആളുകൾ അവരുടെ പാപങ്ങൾ കാരണമായി നരകത്തിൽ അകപ്പെട്ടു പോകും.
(അല്ലെങ്കിൽ അവിടുന്ന് പറഞ്ഞത് അവരുടെ പിഴവുകൾ കാരണം എന്ന് ആയിരിക്കണം)
അപ്പോൾ ഒരു തരം മരണത്തിനു അത്യുന്നതനായ അല്ലാഹു അവരെ ഇരയാക്കും. അങ്ങനെ അവർ കത്തിചാമ്പൽ ആയി കഴിഞ്ഞാൽ ശുപാർശക്കു അനുവാദം നൽകപ്പെടും. അപ്പോൾ അവരെ വിവിധ കൂട്ടങ്ങൾ ആയി കൊണ്ട് വരപ്പെടും.
തുടർന്ന് സ്വർഗത്തിലെ അരുവികൾക്ക് അടുത്തായി അവർ ചിതറും. അപ്പോൾ ഒരു വിളിയാളം ഉണ്ടാകും :
"സ്വർഗവാസികളെ അവർക്ക് മേൽ വെള്ളം ചൊരിയുവിൻ ". 
അപ്പോൾ ഒലിച്ചു വരുന്ന മണ്ണിലെ വിത്തു മുളക്കുന്നത് പോലെ അവർ മുള പൊട്ടും.
(Sahih Muslim 185 a. Book 1.
Number 366) 
___
___



ക്രൈസ്തവതയിൽ :

യേശുവിനെ തങ്ങളുടെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നതോടെ തങ്ങൾ രക്ഷിക്കപ്പെട്ടു... നിത്യജീവൻ ഉറപ്പ് ആയി എന്ന് ആണ് ഇവർ വിശ്വസിക്കുന്നത് എന്ന് മുൻപ് പറഞ്ഞല്ലോ ? എന്നാൽ നാം ഇവരുടെ പ്രമാണം പരിശോദിച്ചാൽ ഇത്തരം ഒരു ഉറപ്പ് ഇവർക്ക് ഇല്ല എന്ന് കാണാം.

(Revelation 3:1-6)
സാര്‍ദീസിലെ സഭയുടെ ദൂതന്‌ എഴുതുക: ദൈവത്തിന്‍െറ സപ്‌താത്‌മാക്കളും സ പ്‌തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്‍െറ ചെയ്‌തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്‌; പക്‌ഷേ, നീ മൃതനാണ്‌.ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്‍െറ ദൈവത്തിന്‍െറ മുമ്പില്‍ നിന്‍െറ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്‌മരിച്ച്‌ അതു കാത്തുസൂക്‌ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല.
എന്നാല്‍, വസ്‌ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്‌. അവര്‍ ധവളവസ്‌ത്രധാരികളായി എന്‍െറ കൂടെ നടക്കും. അവര്‍ അതിനുയോഗ്യരാണ്‌.വിജയം വരിക്കുന്നവനെ വെള്ളവസ്‌ത്രം ധരിപ്പിക്കും; ജീവന്‍െറ പുസ്‌തകത്തില്‍നിന്ന്‌ അവന്‍െറ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്‍െറ പിതാവിന്‍െറയും അവിടുത്തെ ദൂതന്‍മാരുടെയും സന്നിധിയില്‍ അവന്‍െറ നാമം ഞാന്‍ ഏറ്റുപറയും.
ആത്‌മാവ്‌ സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍കേള്‍ക്കട്ടെ.

ഇവിടെ എന്തൊക്കെ ആണ് പറയുന്നത് എന്ന് നോക്കാം :


  • ഇവിടെ ഒരു പ്രതേക സഭയെ കുറിച്ച് ആണ് പറയുന്നത്. 
  •  ഈ സഭയിലെ വിശ്വാസികളിൽ ചിലർ തങ്ങളുടെ വസ്ത്രങ്ങളെ മലിനമക്കിയിട്ടില്ല. അവരെ ശ്രേഷ്ടന്മാർ ആയാണ് പരിഗണിക്കുന്നത്.
  •  ആ വിശ്വാസികൾ വിജയികളാണ്. അവരെ വെള്ള വസ്ത്രം അണിയിക്കും. അതായത് അവർ പരലോകത്ത് രക്ഷിക്കപ്പെട്ടവർ ആണ്.
  • എന്നാൽ നേരെ വിപരീതതമായി ഈ സഭയിലെ വിശ്വാസികളിൽ ചിലർ മരിച്ചവർ ആണ്. 
  •  അവരോട് പശ്ച്ചാത്തപിക്കാനും ഉണർന്നു എണീക്കാനും പറയുന്നു.
  • അങ്ങനെ പറയുന്നത് അവരുടെ അവിശ്വാസം കാരണം അല്ല. മറിച്ചു അവരുടെ കർമ്മങ്ങൾ/പ്രവർത്തനങ്ങൾ ദൈവത്തിന്റെ മുന്നിൽ പൂർണമായി നിർവഹിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് ആണ്.


ഇവിടെ വളരെ വ്യക്തമായി വിശ്വാസികളോടു പറയുകയാണ് :
നിങ്ങൾ നിങ്ങളുടെ രക്ഷയുടെ മാർഗം നഷ്ടപ്പെടുത്തുന്നതിന്റെ വക്കിലാണ് ഉള്ളത്. അതിനാൽ നിങ്ങൾ സ്വീകരിച്ചതും കേട്ടതും ആയ കാര്യങ്ങൾ മുറുകെ പിടിക്കുക. അല്ലാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ രക്ഷ നഷ്ടപ്പെടുത്തും (ജീവപുസ്തകത്തിൽ നിന്നും പേര് മായിച്ചു കളയും).
ഈ വചങ്ങളിൽ പറയുന്ന മരണവും ജീവിതവും ഒക്കെ ഭൗതിക ലോക കാലഘട്ടത്തിൽ മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന ഭൗതികമരണവും ജീവിതവും ഒന്നും അല്ല. മറിച്ചു ആത്മീയ മരണവും ജീവിതവും ആണ് ഉദ്ദേശം.. ഈ ലേഖനത്തിന്റെ ആദ്യത്തിൽ  നാം ചർച്ച ചെയ്ത
'വീണ്ടും ജനിക്കുക'(Born again) എന്ന  ആശയവുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു.



മാത്രം അല്ല മിഷനറികളുടെ തലതൊട്ടപ്പനായ പൗലോസ് ശ്ലീഹ സ്വൊന്തം കാര്യത്തിൽ തന്നെ പറയുന്നുണ്ട്:
താൻ നേടിയ അനുഗ്രഹം നഷ്ടപ്പെടുത്തുവാതെ ഇരിക്കാൻ വേണ്ടി പ്രയത്നിക്കുന്നതിനെ പറ്റി.
പൗലോസ് തന്നെ അത് വിശദീകരിക്കുന്നത് ഒരു കായികതാരം മെഡൽ നേടാൻ പൊരുതുന്നതിനോട് ആണ്.

[1 Corinthians 9:27]
“No, I strike a blow to my body and make it my slave so that after I have preached to others, I myself will not be disqualified for the prize.” 
(1 Corinthians 9:27)
മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച 
ഞാന്‍ തന്നെ തിരസ്‌കൃതനാകാതിരിക്കുന്നതിന്‌ എന്‍െറ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.

അതായത് മിഷനറികൾ പറഞ്ഞു വിശ്വസിക്കാൻ ശ്രമിക്കുന്നത് പോലെ
ഒരുവൻ യേശുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടാൽ പിന്നെ അവനു ഒന്നും പേടിക്കാൻ ഇല്ല... അവനു നിത്യജീവൻ കിട്ടി എന്ന് ഉറപ്പ് ആണെങ്കിൽ...?
പൗലോസ് അടക്കം ഉള്ളവർ മേൽ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ? ചുരുക്കത്തിൽ
ക്രൈസ്തവർ ചുമ്മാ യേശുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു മൂഢസ്വൊപ്നവും കണ്ട് ഇരുന്നിട്ട് കാര്യമില്ല... യേശുവിനെ കർത്താവും രക്ഷകനും ആയി കണ്ടത് കൊണ്ടോ കുരിശു മരണമോ ഒന്നും നിങ്ങളുടെ  രക്ഷക്കു വ്യക്തമായ  ഉറപ്പു നൽകിയിട്ടില്ല എന്നർത്ഥം.

എന്നാൽ ഇസ്ലാമിലെക്കു വരുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. അല്ലാഹുവിൽ ശരിയായി വിശ്വസിക്കുന്ന
വിശ്വാസിയായ ഏതൊരു മുസ്ലിമും സ്വർഗത്തിൽ കടക്കും എന്ന്
(അത് നേരിട്ടോ / ചില ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷമോ ആകാം.)
നാം മുകളിൽ വായിച്ചു.
എന്നാൽ വിശ്വാസികളായ ഏതൊരു ക്രൈസ്തവനും സ്വർഗത്തിൽ കടക്കും എന്ന ഒരു ഉറപ്പ് നിങ്ങളുടെ പ്രമാണങ്ങളിൽ കാണിക്കാമോ ? 
അങ്ങനെ ഒരു ഉറപ്പ് ഇല്ല.
മാത്രം അല്ല കിട്ടിയ രക്ഷ പോലും നിങ്ങളുടെ പ്രവർത്തനങ്ങളുടെ/കർമ്മങ്ങളുടെ തോത് അടിസ്ഥാനമായി നഷ്ടപ്പെടാനുള്ള സാധ്യതയും ക്രൈസ്തവ പ്രമാണങ്ങൾ വെച്ചു നമ്മൾ തെളിയിച്ചു.
ഒരാൾക്ക് അത്ഭുതം തോന്നിയേക്കാം...
ഏത് തരം പ്രവർത്തനങ്ങൾ മൂലം ആണ് ഒരു
വിശ്വാസിയായ ക്രിസ്ത്യാനിയുടെ രക്ഷ നഷ്ടപ്പെടുക ? :) :) :)




3. രക്ഷയും പാപത്തിന്റെ അനന്തരഫലവും 
_________________________


ഇസ്ലാമിൽ :

നാം നമ്മുടെ ജീവിതകാലഘട്ടത്തിൽ പ്രവർത്തിക്കുന്ന ഏതൊരു കാര്യവും റെക്കോർഡ് ആകുന്നുണ്ട്. നാം പറഞ്ഞതും  പ്രവർത്തിച്ചതുമായ എല്ലാ കാര്യങ്ങൾക്കും അല്ലാഹുവിന്റെ മുന്നിൽ ഉത്തരം പറയേണ്ടി വരും.

(Quran 99:6-8)
അന്നേ ദിവസം മനുഷ്യര്‍ വിവിധ  സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.‎
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും
.‎ 


നമ്മുടെ സൽപ്രവർത്തനങ്ങളെയും മോശം പ്രവർത്തനനങ്ങളെയും അന്ത്യവിധി നാളിൽ
പ്രതീകാത്മകമായി  തൂക്കി (weighing) നോക്കും.
അതിൽ ആരുടെ ത്രാസിൽ ആണ് സൽകർമ്മങ്ങളുടെ തോത് കൂടുതൽ കാണുന്നത് അവർ ആണ് വിജയികൾ.
(Quran 7:8)
അന്നത്തെ ദിവസം കര്‍മ്മങ്ങള്‍ തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍.

ആരുടെ ത്രാസുകൾ ആണ് ശോഷിക്കുന്നത് ?
അവരെ പറ്റി ഖുർആൻ പറയുന്നു :

(Quran 101:8-9)
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?‎
ചൂടേറിയ നരകാഗ്നിയത്രെ അത്‌.‎

അത് കൊണ്ട് തന്നെ ഒരു വിശ്വാസിയായ മുസ്ലിം തന്റെ വിലയേറിയ സമയം അല്ലാഹു അവനു നൽകിയ ഭൂമിയിൽ അവനു സാധ്യമാകുന്നത്ര സൽകർമ്മങ്ങൾക്കായി വിനിയോഗിക്കേണ്ടതുണ്ട്.



ക്രൈസ്തവതയിൽ: 

വിശ്വാസിയായ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവൻ വീണ്ടും ജനിച്ച ശേഷം (Born again) എന്തെങ്കിലും പാപം ചെയ്യുന്നു എങ്കിൽ തനിക്ക് ലഭിച്ച രക്ഷയെ അവനു പരിപൂർണമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്... ഈ വസ്തുത ബൈബിളിൽ അനേകം സ്ഥലങ്ങളിൽ പ്രസ്താവിച്ചു കാണാം. ഉദാഹരണമായി വീണ്ടും ജനിച്ചു എന്ന് പറയുന്ന ഒരുവൻ പാപത്തിൽ തുടരുന്നു എങ്കിൽ അവൻ ചെകുത്താന്റെ സന്തതി ആണെന്നും പിന്നെ അവനെ വീണ്ടും ജനിച്ചവനായി (Born again) കൂട്ടുകയില്ല എന്നും ബൈബിൾ പറയുന്നു.
(ഓർക്കുക, വീണ്ടും ജനിച്ചവർ മാത്രമേ ദൈവരാജ്യം കാണു)

(1 John 3:4-10)
പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്‌.
പാപങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ്‌ അവന്‍ പ്രത്യക്‌ഷനായത്‌ എന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല.
അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്‌.
പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്‌, എന്തെന്നാല്‍, പിശാച്‌ ആദിമുതലേ പാപം ചെയ്യുന്നവനാണ്‌. പിശാചിന്‍െറ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്‌.
ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്‌ അവനു പാപം ചെയ്യാന്‍ സാധ്യമല്ല.
ദൈവത്തിന്‍െറ മക്കളാരെന്നും പിശാചിന്‍െറ മക്കളാരെന്നും ഇതിനാല്‍ വ്യക്‌തമാണ്‌. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്‍െറ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.


സത്യത്തെ പറ്റി അറിഞ്ഞ ഒരു ക്രൈസ്തവൻ മനപൂർവ്വം പാപം ചെയ്തു കഴിഞ്ഞാൽ പിന്നെ അവനെ കാത്തു നിൽക്കുന്നത് നരകം ആണ്.
ഒരു കുരിശു മരണവും അവനെ രക്ഷിക്കില്ല എന്നും ബൈബിൾ പറയുന്നു:


(Hebrews 10:26-31)
സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല.
മറിച്ച്‌, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ.
മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്‌ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു.
ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി  ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ്‌ നിങ്ങള്‍ വിചാരിക്കുന്നത്‌? പ്രതികാരം എന്‍േറതാണ്‌.
ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തന്‍െറ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു.
ജീവിക്കുന്ന ദൈവത്തിന്‍െറ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്‌.


ഒരു വിശ്വാസിയായ യേശുവിനെ അറിഞ്ഞ ക്രൈസ്തവൻ വീണ്ടും ലോകത്തിന്റെ മാലിന്യങ്ങളിൽ കുടുങ്ങിയാൽ അവനു 
യേശുവിനെ കുറിച്ച് അറിയാതെ ഇരിക്കുന്നത് അഥവാ വിശ്വാസി ആകാതെ ഇരിക്കുന്നത് ആയിരുന്നു നല്ലത് എന്ന് ബൈബിൾ...
കാരണം ഇനി ഇരട്ടി ശിക്ഷ ആണ്.

(2 Peter 2:20)
നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്‍െറ മാലിന്യങ്ങളില്‍നിന്നു രക്‌ഷപ്രാപിച്ചതിനുശേഷം, വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്‍പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.


ചുരുക്കത്തിൽ പറഞ്ഞാൽ ഒരു വിശ്വാസിയായ ക്രൈസ്തവന് താഴെ പറയുന്ന കാരണങ്ങളാൽ അവന്റെ രക്ഷ പരിപൂർണമായി നഷ്ടമാകും...
പാപത്തിൽ തുടരുക...മനഃപൂർവം പാപം ചെയ്യുക... ലോകത്തിന്റെ മാലിന്യങ്ങളിൽ കുടുങ്ങുക എന്നിവയാണ് അവ.
എന്നാൽ ഇസ്ലാമിൽ സ്ഥിതി വിപരീതമാണ്.
ഒരു വിശ്വാസിയായ മുസ്‌ലിമിനെ  സംബന്ധിച്ച്.. അവന്റെ പാപങ്ങൾ അവന്റെ സൽക്കർമ്മങ്ങളും ആയി തൂക്കി നോക്കുകയും  (Weighing) അവൻ അല്ലാഹുവിൽ യാതൊന്നിനെയും പങ്കു ചേർക്കാത്ത ശരിയായ വിശ്വാസിയാണ് എങ്കിൽ അവന്റെ പാപങ്ങൾ മാത്രം കാരണം ആയി അവന്റെ രക്ഷ എക്കാലത്തെക്കും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നില്ല.


എന്നാൽ ക്രൈസ്തവതയിൽ ഇങ്ങനെ കർമ്മങ്ങളുടെ തോത് അടിസ്ഥാനമല്ല.
അവിടെ ഒരു വിശ്വാസിയായ ക്രൈസ്തവൻ എത്ര സൽകർമങ്ങൾ ചെയ്തു എന്നത് ഒരു വിഷയമേ അല്ല. അവിടെ നിങ്ങൾ രക്ഷപ്പെട്ടോ എന്ന് അറിയുന്നത് നിങ്ങൾ എത്ര അളവിൽ പാപം അനുവദിക്കുന്നുണ്ട് എന്നത് നോക്കി ആണ്.
എന്നാൽ വീണ്ടും നിങ്ങൾക്ക് അത്ഭുതം തോന്നാം...
എത്ര അളവിൽ ഉള്ള പാപം ആണ് ഒരു
വിശ്വാസിയായ ക്രിസ്ത്യാനിയുടെ രക്ഷ നഷ്ടപ്പെടുത്തുക ? :) :) :)




4. പാപം കണക്കാക്കുന്നത് എങ്ങനെ ?
_______________________________

ഇസ്ലാമിൽ :

എങ്ങനെ ആണ് ഒരുവന്റെ പ്രവർത്തനങ്ങൾ (നല്ലതും ചീത്തയുമായ) അല്ലാഹു കണക്കാക്കുന്നത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
അതായത് ഒരുവൻ ഒരു നന്മ ചെയ്താൽ അതിനു എത്ര ഭാരം ഉണ്ട്... അതേ പോലെ തിന്മക്ക് എത്ര ആണ് ഭാരം ? ഇവ രണ്ടും ഒരു പോലെ ആണോ കണക്കാക്കുന്നത് ?
എന്നിങ്ങനെ നന്മ തിന്മകൾ കണക്കാക്കുന്ന കൃത്യമായ അനുപാതം പറയുന്നുണ്ട്.
അല്ലാഹു തന്റെ ദാസന്മാരോട് എത്ര കാരുണ്യവാൻ ആണെന്ന് നമുക്ക് അതിൽ കാണാം. അവൻ ശിക്ഷിക്കാൻ വേണ്ടി തക്കം  പാത്ത് നിൽക്കുന്ന ദൈവം അല്ല.
ഒരു നന്മ ആരെങ്കിലും ചെയ്താൽ അതിന് 10 നന്മയുടെ പ്രതിഫലം അവനു ദൈവം രേഖപ്പെടുത്തും. അതേ പോലെ ഒരു തിന്മ ആരെങ്കിലും ചെയ്താലോ ?
10 തിന്മയുടെ ഫലം രേഖപ്പെടുത്തുമോ? 
ഒരിക്കലും ഇല്ല. അവൻ ചെയ്ത ആ ഒരു തിന്മയുടെ കാര്യം മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.


(Quran 6:160)
വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന് അതിന്‍റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്‌. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.


ദാനധർമം പോലുള്ള സൽപ്രവർത്തനങ്ങൾ ഒരുവൻ ചെയ്താൽ ചെയ്തതിന്റെ 700 ഇരട്ടി ആയാണ് അല്ലാഹു അവന്റെ പ്രതിഫലമായി  കണക്കിടുന്നത്.

(Quran 2:261)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌.‎ 

അത് പോലെ അല്ലാഹു വിശ്വാസികൾക്ക് ആയി ഓരോ വർഷത്തിലും  "വിധിനിർണയത്തിന്റെ രാത്രിയെ" (Lailat al Qadr) വെച്ചിരിക്കുന്നു. ആ രാവിൽ  ഒരുവൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക്
1000 മാസങ്ങൾ ചെയ്ത പവിത്രതയാണ് നൽകുന്നത്.

(Quran 97:1-3)
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.‎
നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?‎
നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ശ്രേഷ്ടമാകുന്നു.‎

ഒരുവൻ പാപം ചെയ്യാൻ മനസിൽ ഉദ്ദേശിക്കുന്നതും ശരീരികമായി ആ പാപത്തിലേക്ക് പ്രവേശിക്കുന്നതും സംബന്ധിച്ച വ്യത്യാസം പ്രവാചകൻ പഠിപ്പിക്കുന്ന
ഒരു ഹദീസ് കൂടി കാണുക :
___
___

അബൂഹുറൈറയിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു :
അല്ലാഹു പറയുന്നു :
ഒരു നന്മ പ്രവർത്തിക്കാൻ എന്റെ അടിമ ഉദ്ദേശിച്ചാൽ അവൻ അത് പ്രവർത്തിച്ചില്ല എങ്കിൽ പോലും ഞാൻ അത് അവന്റെ മേൽ ഒരു നന്മ ആയി രേഖപ്പെടുത്തും.
അവൻ അത് പ്രവർത്തിക്കുന്നതാണ് എങ്കിൽ അവന്റെ മേൽ പത്ത് ഇരട്ടി ആയാണ് ഞാൻ അത് രേഖപ്പെടുത്തുക.
അതേ പോലെ ഒരു തിന്മ പ്രവർത്തിക്കാൻ അവൻ ഉദ്ദേശിച്ചു. പക്ഷെ അവൻ  അത് പ്രവർത്തിച്ചില്ല. എങ്കിൽ അവനു ഞാൻ പൊറുത്തു കൊടുക്കും.
അവൻ ആ തിന്മ പ്രവർത്തിച്ചാൽ ആ ഒരു  തിന്മയുടെ മാത്രം കണക്ക് ഞാൻ രേഖപ്പെടുത്തും.
(Sahih Muslim 129. Book 1.Number 243)



ചുരുക്കത്തിൽ ഇസ്ലാം ഒരു വിശ്വാസിക്ക് ഇതിലൂടെ  കൃത്യമായ മാർഗദർശനം നൽകുന്നു. അവനെ നാലു പാട് നിന്നും വരിഞ്ഞു മുറുക്കി അവന്റെ ജീവിതത്തെ കുടുസ്സാക്കുന്നില്ല. മതപരമായി അറിവ് നേടുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ച് അവന്റെ മനസാക്ഷിയ്ക്ക് ഉതകും വിധം അവന്റെ പ്രവർത്തികൾ ക്രമീകരിക്കാനും അവന്റെ ഭാഗത്തു നിന്ന് വരുന്ന തിന്മകളിൽ നിന്നും അവന്റെ സൽപ്രവർത്തനങ്ങളുടെ തട്ടു താഴ്ന്നു പോകാതെ  സുരക്ഷിതമാക്കാനും അവനു സാധിക്കുന്നു. ഇതാണ് ലോക രക്ഷിതാവിൽ നിന്നും ഉള്ള യഥാർത്ഥ മാർഗദർശനത്തിന്റെ സവിശേഷത.




ക്രൈസ്തവതയിൽ :

ബൈബിളിലെ 10 കല്പ്പനകൾക്കും മരണകരമായ 7 പാപങ്ങൾക്കും പുറത്ത്
വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ഒരുവന്റെ പാപം കണക്കാക്കുന്നത് സംബന്ധിച്ച് ക്രൈസ്തവതയിൽ നിന്നും നമുക്ക് കിട്ടുന്നുള്ളൂ.
ഒരുവന്റെ രക്ഷ നഷ്ടപ്പെടുത്തുന്ന പാപങ്ങളുടെ ഒരു ലിസ്റ്റ് പൗലോസ് നൽകുന്നുണ്ട് :


(1 Corinthians 6:9-10)
അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും
കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാ
രും ദൈവരാജ്യം അവകാശമാക്കുകയില്ല.

(Galathians 5:19-21)
ജഡത്തിന്‍െറ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈ വരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌
മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.


ഇവിടെ പൗലോസ് എല്ലാ പാപങ്ങളെയും ഒരു ക്യാറ്റഗറിയിൽ ആണ് ഉൾപെടുത്തിയിരിക്കുന്നത് എന്ന് കാണാം.
"ജഡത്തിന്റെ വ്യാപാരങ്ങൾ"(Works of the flesh) 
എന്ന കാറ്റഗറിയിൽ.
എല്ലാ പാപങ്ങൾക്കും ഒരു പോലെ കണക്ക് ഇടുമോ ? 
അതോ ചെറിയ പാപങ്ങളും വലിയ പാപങ്ങളും ഉണ്ടോ ?
അത്യാഗ്രഹം, കോപം, തുടങ്ങിയവ കൊല കൊള്ള എന്നിവയുടെ അതേ തോതിലും പരിധിയിലും വരുമോ ?


ചുരുക്കം പറഞ്ഞാൽ ക്രൈസ്തവർ നിൽക്കുന്നത് ഒരു അനിശ്ചിതമായ സുരക്ഷിതമല്ലാത്ത (Precarious) പൊസിഷനിൽ ആണ്.
ചെറുതോ വലുതോ ആയ ഏതൊരു പാപവും  ഒരു ക്രൈസ്തവ വിശ്വാസിയുടെ രക്ഷയെ പൂർണമായും നഷ്ടപ്പെടുത്തി കളയും.
ഏത് അളവിൽ ഉള്ള  പാപം ആണ്.. അല്ലെങ്കിൽ ഏത് അളവിൽ ചെയ്താൽ ആണ് ഒരു വീണ്ടും ജനിച്ച
ബോൺ എഗൈൻ ക്രിസ്ത്യാനിയുടെ രക്ഷാ പദവി നഷ്ടമാക്കുന്നത് എന്ന് കണക്കാക്കാൻ ഒരു വഴിയും ഇല്ല.
നിങ്ങൾ ഒന്നുകിൽ രക്ഷപ്പെടും അല്ലെങ്കിൽ നശിപ്പിക്കപെടും. ഇതിനിടയിൽ ഒരു മധ്യമ ഭൂമിയില്ല. ഏത് വിഭാഗം ആണ് അത് എന്ന് ഡിറ്റെർമൈൻ ചെയ്യാനും മാർഗം ഇല്ല.
അത് കൊണ്ട് തന്നെ എല്ലാ ക്രൈസ്തവരും
നിശ്ചിതമല്ലാത്ത സുരക്ഷിതമല്ലാത്ത അപകടം പിടിച്ച പൊസിഷനിൽ നിലകൊള്ളുന്നു.
(Dangerous zone). 





5. പാപ പരിഹാരം 
_________________


ഇസ്ലാമിൽ :

ഖുർആൻ പറയുന്നു നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിരാശരാകരുത്.
കാരണം അവൻ എല്ലാ പാപങ്ങളും പൊറുത്തു തരാൻ കഴിയുന്നവൻ ആണ്.

(Quran 39:53)
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും.

പശ്ച്ചാത്താപം മൂലം പാപക്ഷമ ലഭ്യമാണ്..
അവർക്ക് അവരുടെ തിന്മകളുടെ സ്ഥാനത്ത് തിന്മകൾ മായിച്ചു നന്മകൾ ചേർക്കപ്പെടും.

(Quran 25:70)
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.‎ 


അല്ലാഹു ഒരിക്കലും പൊറുക്കാത്ത ഒരു പാപമേ ഉള്ളൂ. ഒരുവൻ മരണത്തിനു മുൻപ് പശ്ച്ചാത്തപിക്കാത്ത പക്ഷം അത് അവൻ പൊറുക്കില്ല. അല്ലാഹുവിൽ പങ്കുചേർക്കുക (Shirk) എന്നത് ആണ് ആ മഹാപാപം. 
ഇത് പാപങ്ങളിൽ ഏറ്റവും ഗുരുതരവും ഒരുവനെ വിശ്വാസത്തിന്റെ ചുരുളിൽ നിന്ന് എടുത്തു കളയുന്നതുമാണ്. അങ്ങനെ അവൻ നിത്യനരകത്തിൽ താഴ്ത്തപ്പെടും.

(Quran 4:48)
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.


പ്രാർത്ഥന പോലുള്ള സൽപ്രവൃത്തികൾ പാപങ്ങളെ മായിച്ചു കളയും.

(Quran 11:114)
പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌.‎ 


ദാനധർമങ്ങളും....പാപങ്ങൾ നീക്കും

(Quran 2:271)
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.‎




ക്രൈസ്തവതയിൽ :

പശ്ചാത്താപ സങ്കല്പം ബൈബിളിൽ കാണാം.

(Acts 8:22)
അതിനാല്‍, നിന്‍െറ ഈ ദുഷ്‌ട തയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്‍െറ ഈ ദുഷ്‌ടവിചാരത്തിനു മാപ്പു ലഭിക്കും.

എന്നാൽ ക്രൈസ്തവ സങ്കൽപ്പത്തിൽ ദൈവം പരിമിതമായ കാരുണ്യം ഉളവാക്കുകയുള്ളൂ.
താഴെ പറയുന്ന പാപത്തിന് ഒരു കാലത്തും മോചനം ഇല്ല.പശ്ചാത്തപിച്ചത് കൊണ്ടും കാര്യമില്ല.

(Mark 3:29)
എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവന്‌ ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന്‌ ഉത്തരവാദിയാകും.


അതേ പോലെ വീണ്ടും ജനിച്ച ഒരു ബോൺ എഗൈൻ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവർ ഒരിക്കൽ പാപത്തിൽ വീണു പോയാൽ പിന്നെ അവൻ നശിച്ചു കഴിഞ്ഞു. പിന്നെ അനുതപിച്ചത് കൊണ്ടോ പശ്ചാത്തപിച്ചത് കൊണ്ടോ കാര്യം ഇല്ല.

(Hebrews 6:4-6)
ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്‌ധാത്‌മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്‍െറ നന്‍മയും
വരാനിരിക്കുന്നയുഗത്തിന്‍െറ ശക്‌തിയും രുചിച്ചറിയുകയും ചെയ്‌തവര്‍ വീണുപോവുകയാണെങ്കില്‍
, അവരെ അനുതാപത്തിലേക്ക്‌ പുനരാനയിക്കുക അസാധ്യമാണ്‌.
കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്‌ക്കുകയും ചെയ്‌തു.

വീണ്ടും ജനിച്ച ബോൺ എഗൈൻ ക്രൈസ്തവരേ കുറിച്ച് മുകളിൽ ഉള്ള വചനങ്ങൾ ശ്രദ്ധിക്കുക :

A. ഒരിക്കൽ പ്രകാശം ലഭിച്ചവർ 
B. സ്വൊർഗീയ സമ്മാനം ആസ്വദിച്ചവർ 
C. പരിശുദ്ധ ആത്മവിൽ പങ്കുകാർ ആയവർ 
D. ദൈവ വചനത്തിന്റെ നന്മ രുചിച്ചവർ 

എങ്ങനെ ആണ് ഈ ബോൺ എഗൈൻ മിഷനറികളുടെ രക്ഷ നഷ്ടപ്പെടുന്നത് എന്ന് മുകളിൽ വ്യക്തമാണ്. പിന്നെ അവർക്ക് രക്ഷയുടെ മാർഗത്തിൽ തിരിച്ചു വരാനും സാധ്യമല്ല.




Conclusion :
________________

അപ്പോൾ മിഷനറികൾ നാടായ നാട് മുഴുവൻ ഞങ്ങൾ രക്ഷിക്കപ്പെട്ടെ... എന്ന് തള്ളി നടക്കുന്ന പോലെ ഒന്നും അല്ല  കാര്യങ്ങൾ...
മറിച്ചു ഇവർക്ക് രക്ഷയെ പറ്റി യാതൊരു ഉറപ്പുമില്ല എന്ന് ഇവരുടെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തന്നെ ബോദ്യം ആയില്ലേ ?
സ്വൊന്തം രക്ഷക്ക് യാതൊരു ഉറപ്പുമില്ലാത്ത ഈ കൂട്ടരാണ് മുസ്‌ലിംകൾക്ക് രക്ഷക്ക് ഉറപ്പില്ല എന്ന് കൂകി വിളിച്ചു നടക്കുന്നത് എന്ന് കാണുമ്പോൾ ചിരി അടക്കാൻ പാട് പെടും.
നേരെ മറിച്ചു മുസ്ലിംകളുടെ കാര്യമോ?
ഇസ്ലാം പാപത്തെ ചെറുത്ത് നിർത്തി തന്റെ രക്ഷയെ സംരക്ഷിച്ചു നിർത്താൻ ഉള്ള ശക്തമായ ചട്ടക്കൂടും വ്യക്തമായ മാർഗനിർദ്ദേശവും നൽകുന്നു.  അത് തന്നെയാണ് യഥാർത്ഥ മാർഗദർശനം.
അല്ലാഹുവിൽ സമർപ്പിക്കുകയും അവന്റെ കാരുണ്യത്തിൽ വിശ്വാസം അർപ്പിക്കുകയും
ചെയ്യുന്നത് മുഖാന്തിരം ആണ് ഒരുവൻ ആന്തരിക സമാധാനവും പാരത്രിക വിജയവും നേടുന്നത്.

 (Quran 13:28)
അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.