അനിൽന്റെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുക :
CLiCK:
മുഹമ്മദ് നബി ഇരട്ടതാപ്പ് കാണിച്ചു എന്ന് പറഞ്ഞു മൂന്ന് ആരോപണങ്ങൾ ആണ് അനിൽ അയ്യപ്പൻ ഉന്നയിക്കുന്നത് :
1. ഒരു മുസ്ലിമിനു ഒരേ സമയം പരമാവധി നാലു ഭാര്യമാരെ വിവാഹം കഴിക്കാനെ ഖുർആനിൽ (4:3) അനുവാദം ഉള്ളൂ എന്ന് ഇരിക്കേ മുഹമ്മദ് നബി(S) നാലിൽ കൂടുതൽ വിവാഹം കഴിച്ചു.
2. മുഹമ്മദ് നബി(S) ഭാര്യമാർക്ക് ഇടയിൽ നീതി പാലിച്ചില്ല.
3. ഇഹ്റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിവാഹം കഴിക്കൽ നിഷിദ്ധം ആണെന്ന് മുഹമ്മദ് പറഞ്ഞു. പക്ഷെ മുഹമ്മദ് നബി ഇഹ്റാമിൽ ആയിരിക്കെ (മുഹ്റിം) വിവാഹം കഴിച്ചു.
ഒന്നാമത്തെ ആരോപണം :
ആരുടെയും ഇംഗിതത്തിനു വിരുദ്ധമായി പ്രവാചകൻ ആരെയും വിവാഹം കഴിക്കുകയോ തന്റെ അധികാരം ശക്തിയോ ധാർമിക ശക്തിയോ ഉപയോഗിച്ച് ഒരു സ്ത്രീയെയും വശത്ത് ആക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പടുകയോ അവരുടെ മരണം മൂലം വിധവകൾ ആയി തീരുകയോ ചെയ്ത സ്ത്രീകളെ ആണ് പ്രവാചകൻ വിവാഹം ചെയ്തത്. (ആയിഷ ഒഴികെ ).
ഈ മഹതികളെല്ലാം നബിയുടെ വിവാഹ ആലോചനയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു.
മാത്രം ആല്ല ഒരു ഘട്ടത്തിൽ ഭാര്യമാർ എല്ലാവരും ചേർന്ന് കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്ക് വേണ്ടി പ്രവാചകനോട് ആവശ്യപ്പെട്ടപ്പോൾ അല്ലാഹുവിന്റെ കല്പന പ്രകാരം അദ്ദേഹം
അവർക്ക് സ്വാതന്ദ്ര്യം നൽകി...
നിങ്ങൾ ആഗ്രഹിക്കുന്നത് ഐഹിക ജീവിതത്തിന്റെ ആർഭാടങ്ങൾ ആണെങ്കിൽ
ആവശ്യം ഉള്ള വിഭവങ്ങൾ ഏറ്റു വാങ്ങി
തന്നെ വിവാഹ മോചനം ചെയ്യാം എന്നും
പൂർണ തൃപ്തി ഉണ്ട് എങ്കിൽ മാത്രം തന്നോട് ഒപ്പം കഴിയെണ്ടതുളളൂ എന്നും.
റോമൻ-പേർഷ്യൻ സാമ്രാജ്യങ്ങളെ വിറപ്പിച്ച മുഹമ്മദ് ഒരിക്കലും റോമന്‍-പേർഷ്യൻ ചക്രവർത്തിമാരുടെ ജീവിത രീതിയായിരുന്നില്ല
സ്വീകരിച്ചത്. അറേബ്യയെ അടക്കി ഭരിക്കുമ്പോഴും ഈന്തപ്പന നാരു നിറച്ച തലയണയും ഉറങ്ങി എഴുന്നേൽക്കുമ്പോൾ ദേഹത്തു പാടുകൾ വീഴ്ത്തുന്ന ഈന്തപ്പനയോലയുടെ കീറപായയിലും കിടന്നുറങ്ങുന്ന സ്വൊന്തം കൈകൾ കൊണ്ട് തുന്നിയുണ്ടാക്കിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന
മരിക്കുന്നത് വരെ രണ്ട് നേരം വയറു നിറച്ചു ഭക്ഷണം കഴിച്ചിട്ടില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരൻ ആയാണ് മഹാപ്രവാചകൻ മുഹമ്മദ് ജീവിച്ചത് എന്ന വസ്തുത കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
അത് കൊണ്ട് ആണല്ലോ മുഹമ്മദ്നെ പറ്റി വിഖ്യാതനായ Thomas Carlyle പോലും ഒരു കാര്യം തുറന്നു സമ്മതിച്ചത്. അദ്ദേഹം പറഞ്ഞു :
" മുഹമ്മദ്നെ കുറിച്ച് എന്തെല്ലാം പറയാൻ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിൽ ഉള്ള ആസ്വാദനങ്ങളിൽ ഉൽസുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യൻ എന്ന് നാം കരുതുകയാണ് എങ്കിൽ നമുക്ക് വലുതായ അബദ്ധം പിണയും.
അദ്ദേഹത്തിന്റെ ഗൃഹജീവിതം അങ്ങേയറ്റം മിതവ്യധിഷ്ടിതമായിരുന്നു.
ഗോതമ്പു റൊട്ടിയും വെള്ളവും ആയിരുന്നു അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണം.
ചിലപ്പോൾ മാസങ്ങളോളം അദ്ദേഹതിന്റെ വീട്ടിൽ അടുപ്പു പുകയാറില്ല. തന്റെ പാദരക്ഷകൾ അദ്ദേഹം സ്വൊയം തുന്നിയതും വസ്ത്രങ്ങൾ കഷ്ണം വെച്ചതും അവർ അഭിമാനപൂർവ്വം രേഖപ്പെടുത്തുന്നു.
താൻ തുന്നികൂട്ടിയ കോട്ടു ധരിച്ച ഈ മനുഷ്യൻ അനുസരിക്കപ്പെട്ടത് പോലെ കിരീടം അണിഞ്ഞ ഒരു ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല.
പരുഷവും യാഥാർത്ഥവും പരിശോധനയുടെ 23 വർഷങ്ങൾക്ക് ഉള്ളിൽ എനിക്ക് ആവശ്യം ആയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.
(On Heroes-Hero Worship and Heroic in History,London 1888; p.61- Thomas Carlyle)
ആയിഷയിൽ നിന്ന് നിവേദനം :
പ്രവാചകൻ ഈ ലോകത്തോട് വിട ചൊല്ലി. റൊട്ടിയും എണ്ണയും ദിവസം രണ്ട് നേരം അദ്ദേഹം വയറു നിറച്ചു കഴിച്ചിട്ടില്ല.
(Sahih Muslim 2970. Book 55.Number 28)
സിമാക്ക് ഇബ്നു ബർബിൽ നിന്നും നിവേദനം :
ജനങ്ങൾക്ക് ഈ ലോകത്തു ലഭിച്ച വർധിച്ച വിഭവങ്ങളെ കുറിച്ച് ഉമർ സൂചിപ്പിച്ചു :
എന്നിട്ട് അദ്ദേഹം പറഞ്ഞു:
വിശപ്പ് കൊണ്ട് പ്രവാചകൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്...
കഴിക്കാൻ ഏറ്റവും താഴ്ന്ന കാരക്ക പോലും ഇല്ലാതെ.
(Sahih Muslim 2978. Book 55.Number 45)
പ്രവാചക ശിഷ്യൻ ആയ ഉമർ ഇബ്നുൽ ഖത്താബ്(R) ഒരിക്കൽ നബിയെ കാണാൻ വരുമ്പോൾ പരുപരുത്ത പായയിൽ കിടന്നുറങ്ങി പാടുകൾ വീണ നബിയുടെ ശരീരം കണ്ടു കരയുണ്ട്.
അദ്ദേഹം ചോദിച്ചു :
ഉമർ നീ എന്തിനാണ് കരയുന്നത് ?
ഉമർ പറഞ്ഞു :
ദൈവദൂതരേ...
റോമൻ പേർഷ്യൻ ചക്രവർത്തിമാർ ഐഹിക സുഖങ്ങളിൽ കഴിയുന്നു..
തങ്ങൾ ദൈവത്തിന്റെ പ്രവാചകൻ...എന്നിട്ടും ഈ അവസ്ഥയിൽ...
അദ്ദേഹം പറഞ്ഞു :
ഉമറെ... അവർക്ക് ഐഹിക ജീവിതവും താങ്കൾക്ക് പരലോകവും ലഭിക്കുന്നതിൽ
താങ്കൾ സന്തോഷം അല്ലെ ?
(Sahih Muslim 1479. Book 18.Number 41)
പ്രവാചകൻ ഒരു പ്രവചനം കണക്കെ പറഞ്ഞ ഈ മറുപടി പിൽക്കാലത്ത് ഇസ്ലാമിക ലോകത്തിന്റെ രണ്ടാം ഖലീഫ ആയപ്പോൾ ഉമർ അക്ഷരം പടി അനുസരിച്ചതായി കാണാം.. പേർഷ്യൻ റോമൻ സിംഹാസനങ്ങൾ ഉമറിന്റെ കാൽ കീഴിൽ വന്നപ്പോഴും വിസ്തൃതമായ ഇസ്ലാമിക ലോകം മുഴുവൻ അടക്കി ഭരിക്കുമ്പോഴും പ്രവാചകനെ അനുധാവനം ചെയ്തു കൊണ്ട് ഉമർ എത്ര മേൽ ലളിത ജീവിതം ആണ് നയിച്ചിരുന്നത് എന്ന് ചരിത്രത്തിൽ കാണാം.
പ്രവാചകൻ ഭാര്യമാർക്ക് തന്നെ വിവാഹ മോചനം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തെരഞ്ഞെടുക്കാനും നൽകിയ സ്വാതന്ത്ര്യം
(Quran 33:28-29) വചനങ്ങളിൽ പറയുന്നുണ്ട്.
എന്നാൽ അവർ നബിയോട് ഒപ്പം ഉള്ള ജീവിതം ആണ് തെരഞ്ഞെടുത്തത്. അതിലും വലുത് ഒന്നും ആയിരുന്നില്ല അവർക്ക് മെച്ചപ്പെട്ട ജീവിതം. അതോടെ അവരിൽ ആർക് എങ്കിലും പകരം ആയി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനോ പുതുതായി വിവാഹ ബന്ധത്തിൽ ഏർപ്പെടാനോ പാടില്ലെന്ന് അല്ലാഹു നബിയെ വിലക്കി. (Quran 33:52)
നബിയുടെ അനുയായികൾക്ക് ഇങ്ങനെ ഒരു വിലക്ക് ഉണ്ടായിരുന്നില്ല എന്ന് കൂടി ഓർക്കുക.
നബിയുടെ ഭാര്യമാരെ സത്യവിശ്വാസികളുടെ മാതാക്കൾ ആയി പ്രഖ്യാപിക്കുകയും ചെയ്തു.
അതായത് നബിയുടെ ബഹുഭാര്യത്വം നിയന്ത്രിതമായിരുന്നു. മുസ്ലിംകൾക്ക് നാല് ആണെങ്കിൽ പ്രവാചകന് അത് 9 ൽ പരിമിതപ്പെടുത്തി. എന്നാൽ 4 ൽ കൂടുതൽ ഉള്ള ഭാര്യമാരെ ഉപേക്ഷിക്കാൻ അല്ലാഹു പ്രവാചകനോട് പറഞ്ഞില്ല. കാരണം അവർ വിശ്വാസികളുടെ മാതാക്കൾ ആണ്.
നബിക്ക് ശേഷം അവരെ വിവാഹം ചെയ്യാൻ ആർക്കും അനുവാദം ഇല്ല എന്നത് കൊണ്ട്
(Quran 33:53).
അതായത് പ്രവാചകൻ ഇവിടെ ഒരു ഇരട്ടത്താപ്പും കാണിച്ചിട്ടില്ല. അല്ലാഹുവിന്റെ നിയമപ്രകാരം തന്നെ ആണ് അദ്ദേഹം പ്രവർത്തിച്ചത്.
രണ്ടാമത്തെ ആരോപണം :
മുഹമ്മദ് നബി ഭാര്യമാർക്ക് ഇടയിൽ നീതി പാലിച്ചില്ല എന്നതിന് തെളിവ് ആയി താഴെ പറയുന്ന ഹദീസ് അനിൽ ക്വോട്ട് ചെയ്യുന്നു.
അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്. അവരുടെ മയ്യിത്ത് കട്ടില് നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’
അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 51 (1465)
ഇവിടെ പറയുന്ന 9 ഭാര്യമാരിൽ 9 പേർക്കും നബി ദിവസം ഭാഗിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്.
അനസ് നിവേദനം :
പ്രവാചകന് 9 ഭാര്യമാർ ഉണ്ടായിരുന്നു.
അവിടുന്ന് അവർക്കിടയിൽ ദിവസങ്ങൾ ഭാഗിച്ചു നൽകിയിരുന്നതിനാൽ ഒന്നാമത്തെ ഭാര്യയുടെ അടുത്ത് ഒമ്പതാം ദിവസമേ വീണ്ടും എത്തിയിരുന്നുള്ളൂ. അതിനാൽ ഓരോ രാത്രിയിലും നബി വരുന്ന വീട്ടിൽ അവർ എല്ലാവരും ഒരുമിച്ചു കൂടും.
(Sahih Muslim 1462. Book 17. Number 61)
എന്നാൽ നബിയുടെ ഭാര്യമാരിൽ ഒരാൾ
അവസാന കാലത്തു തന്റെ ദിവസം കൂടി ആയിഷക്ക്(R) നൽകിയിരുന്നു.
ആ കാര്യം ഈ ഹദീസിൽ പറയുന്നില്ല.
മറ്റു ഹദീസുകളിൽ കാണാം.
മാത്രം അല്ല ഇവിടെ അത്വാഅ് പറയുന്ന പോലെ (അദ്ദേഹത്തിനു പേര് പറഞ്ഞപ്പോൾ അബദ്ധം സംഭവിച്ചിരിക്കുന്നു.)
നബിയുടെ ഭാര്യയായ സഫിയ(R)ക്ക് അല്ല.. നബിയുടെ ഭാര്യ ആയ സൗദ(R) ക്ക് ആണ് ദിവസം വിഭാഗിക്കാതെ ഇരുന്നത്.
അതിന്റെ കാരണം മുകളിൽ പറഞ്ഞു :
സൗദ തന്റെ ദിവസം ആയിഷക്ക് സ്വമേധയാ തന്നെ നൽകിയിരുന്നു.
തെളിവുകൾ കാണുക :
ആയിഷ നിവേദനം :
സൗദ വാർദ്ധക്യം പ്രാപിച്ചപ്പോൾ നബിക്കുള്ള അവരുടെ ദിവസം ആയിഷക്ക് നല്കുകയുണ്ടായി. അവർ പറഞ്ഞു :
അല്ലാഹുവിന്റെ ദൂതരേ എനിക്ക് ഉള്ള താങ്കളുടെ ദിവസം ഞാൻ ആയിഷക്ക് സമ്മാനിക്കുന്നു.
അങ്ങനെ നബി ആയിഷക്ക് 2 ദിവസം വീതിക്കുകയുണ്ടായി. ആയിഷയുടെ ദിവസവും സൗദയുടെ ദിവസവും.
(Sahih Muslim 1463.Book 17. Number 62)
മാത്രം അല്ല സൗദ തന്റെ ദിവസം ഒഴിവാക്കി തരണം എന്ന് പറയുന്നതും ആയിഷക്ക് നൽകുന്നതും ആയ വേറെയും അനവധി റിപ്പോർട്ടുകൾ കാണാം :
(Sahih Al Bukhari Volume 3, Book 47, Number 766)
(Sahih Al Bukhari
Volume 3, Book 48, Number 853)
Sahih Bukhari
(Sahih Al Bukhari. Volume 2, Book 26, Number 740)
(Sahih Muslim Book 007, Number 2958)
മൂന്നാമത്തെ ആരോപണം
ഇഹ്റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിവാഹം കഴിക്കൽ നിഷിദ്ധം ആണെന്ന് മുഹമ്മദ് നബി പറഞ്ഞതായി അനിൽ താഴെ പറയുന്ന ഹദീസ് ക്വോട്ട് ചെയുന്നു :
അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ‘ഇഹ്റാമില്‍ പ്രവേശിച്ചവന് വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്.’
(സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 41(1409)
എന്നാൽ മുഹമ്മദ് നബി അങ്ങനെ ചെയ്തു എന്ന് പറഞ്ഞു അനിൽ താഴെ പറയുന്ന ഹദീസ് ക്വോട്ട് ചെയുന്നു :
അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ് അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇഹ്റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 46(1410) .
ഇവിടെ യാതൊരു ഇരട്ടത്താപ്പും നബി കാണിച്ചിട്ടില്ല.
ഇഹ്റാമിൽ പ്രവേശിച്ചവൻ(മുഹ്റിം) വിവാഹം ചെയ്യുന്നത് നിഷിദ്ധം ആണ്.
മുഹമ്മദ് നബി അങ്ങനെ ഒരു വിവാഹം ചെയ്തിട്ടില്ല.
നബി ഇഹ്റാമിൽ ആയിരിക്കെ വിവാഹം ചെയ്തു എന്ന് ഇബ്നു അബ്ബാസ് ൽ നിന്നും
ഉദ്ധരിക്കുന്ന റിപ്പോർട്ട്നെ തിരുത്തുന്ന ശരിയായ ഹദീസ് (സംഭവത്തിൽ സാക്ഷി ആയ മൈമൂന പറയുന്നത് ) അതേ അധ്യായത്തിൽ തന്നെ സഹിഹ് മുസ്ലിമിൽ കാണാം...
യസീദുബ്നു അസ്വമ്മിൽ നിന്നും നിവേദനം :
മൈമൂന ബിന്ത് അൽ ഹാരിസ് എന്നോട് പറഞ്ഞു :
റസൂൽ അവരെ വിവാഹം കഴിക്കുമ്പോൾ
ഇഹ്റാമിൽ ആയിരുന്നില്ല.
അദ്ദേഹം തുടർന്ന് പറഞ്ഞു :
അവർ (മൈമൂന) എന്റെയും ഇബ്നു അബ്ബാസ്ന്റെയും മാതൃസഹോദരി ആണ്.
(Sahih Muslim 1411. Book 16.Number 56)
അത് പോലെ മേൽ പറഞ്ഞ ഇബ്നു അബ്ബാസ് ന്റെ റിപ്പോർട്ട് ഇബ്നു നുമൈർ ഉദ്ധരിച്ച ശേഷം അതിനോട് കൂട്ടി ചേർത്ത് കൊണ്ട് നബി ആ നേരം ഇഹ്റാമിൽ ആയിരുന്നില്ല എന്ന് സുഹ്രി വഴി യസീധിലേക്ക് എത്തുന്ന പരമ്പര ഉദ്ധരിച്ചു തെളിയിക്കുന്ന
ഹദീസും അതേ അധ്യായത്തിൽ സഹിഹ് മുസ്ലിമിൽ ഉണ്ട്
(Sahih Muslim 1410. Book 16. Number 54)
(തുടരും)...
No comments:
Post a Comment