Introduction:
_____________
യേശുവിന്റെ കുരിശുമരണം എന്ന അപകടകരമായ പുതപ്പിനടിയിൽ ആണ് മിഷനറികൾ രക്ഷ തേടിയിരിക്കുന്നത്.
യേശുവിന്റെ കുരിശുമരണത്തിൽ വിശ്വസിക്കുന്നതോടു കൂടി തങ്ങൾ രക്ഷിക്കപ്പെട്ടു എന്ന് ആണ് പാവങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്.
മാത്രം അല്ല ലോകത്തിനു പ്രാധാന്യം ചെയ്യാവുന്ന ഒരു നല്ല വ്യവസ്ഥിതിയോ
സമൂഹത്തെ പരിവർത്തിക്കാൻ ഉള്ള കർമപദ്ധതികളോ ക്രൈസ്തവതക്ക് മുന്നോട്ടു വെക്കാൻ ഇല്ലാത്തത് കൊണ്ട് കുതിച്ചു കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ പിടിച്ചു നിൽക്കാൻ ഇത്തരം സൂത്രങ്ങൾ പ്രയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ് താനും.
ഈ ലേഖനത്തിൽ പ്രാധാനമായും ഇസ്ലാമിലെയും ക്രൈസ്തവതയിലെയും രക്ഷാപദ്ധതിയുടെ സ്വൊഭാവവും ഇവയിൽ മാനവരാശിയുടെ പരലോക വിമോചനത്തിനു സുശക്തമായ ഉറപ്പ് നൽകുന്ന പ്രത്യശാസ്ത്രം ഏതാണ് എന്നതും സംബന്ധിച്ച താരതമ്യ പഠനം ആണ് നടത്തുന്നത്.
1.രക്ഷയുടെ അടിസ്ഥാനം :
________________________
ഇസ്ലാമിൽ :
ഇസ്ലാം പറയുന്നു വിശ്വാസവും പ്രവർത്തിയും (സൽക്കർമ്മങ്ങൾ) ആണ് രക്ഷയുടെ അടിസ്ഥാനം എന്ന്.
(Quran 2:25)
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗീയാരാമങ്ങൾ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക.
ഏത് തരം വിശ്വാസം ആണ് മുസ്‌ലിങ്ങൾ മുറുകെ പിടിക്കേണ്ടത് എന്നും ഇസ്ലാം വരച്ചു കാണിക്കുന്നു :
(Quran 4:136)
സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
ക്രൈസ്തവതയിൽ :
ഒരു പ്രതേക തത്വസംഹിതയിൽ (Creed)
വിശ്വസിക്കുന്നത് ആണ് രക്ഷയുടെ അടിസ്ഥാനമെന്നു ക്രൈസ്തവത പറയുന്നു.
(Romans 10:9)
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
സത്യത്തിൽ ക്രൈസ്തവതയിലെ രക്ഷ ബന്ധപ്പെട്ടിരിക്കുന്നത് വീണ്ടും ജനിക്കുക (Born again) എന്ന ആശയവുമായാണ്.
(John 3:3)
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.
വീണ്ടും ജനിക്കുക എന്ന ആശയം ബന്ധപ്പെട്ടു കിടക്കുന്നത് ഒരു പുതിയസൃഷ്ടി
(New creation) ആകുക...
അഥവാ ആത്മീയമായി പുനർജനിക്കുക എന്നതമായും.
(2 Corinthians 5:17)
ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.
2.രക്ഷക്ക് ഉറപ്പ് നൽകിയിട്ടുണ്ടോ ?
____________________________
ഇസ്ലാമിൽ :
വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ടിക്കുകയും ചെയ്യുന്ന മുസ്‌ലിംകളെ
സ്വൊർഗത്തിൽ പ്രവേശിപ്പിക്കുന്നതാണെന്ന് അല്ലാഹു വാഗ്ദത്തം ചെയ്തിരിക്കുന്നു.
(Quran 4:122)
എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ സത്യ വാഗ്ദത്തമാണത്. അല്ലാഹുവേക്കാള്‍ സത്യനിഷ്ഠമായി സംസാരിക്കുന്നവന്‍ ആരുണ്ട്?
അല്ലാഹുവിൽ പങ്കു ചേർക്കാതെ വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവൻ തന്റെ ജീവിതകാലഘട്ടത്തിൽ
കാര്യമാത്ര സൽകർമങ്ങൾ ഒന്നും പ്രവർത്തിക്കാതിരിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നു എങ്കിൽ മരണ ശേഷം അവനെ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഭീകരമായ നരകശിക്ഷയിലേക്ക് പ്രവേശിപ്പിച്ചേക്കാം...
അങ്ങനെ ഒരു പ്രതേക കാലയളവിൽ അവനെ ഭയാനകമായ ശിക്ഷകളിലൂടെ കടത്തി വിടുകയും അതിലൂടെ അവന്റെ പാപങ്ങളെ കഴുകി കളയുന്ന ശുദ്ധീകരണ പ്രക്രിയ നടക്കുകയും ചെയ്യും. ശേഷം അവനെയും അല്ലാഹു സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതാണ് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
___
___
അനസ് ഇബ്നു മാലികിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു :
"ലാ ഇലാഹ ഇല്ലല്ലാഹ് "
(അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല)
പ്രഖ്യാപിച്ച... ഹൃദയത്തിൽ ഒരു ചെറിയ ബാർലി മണിയുടെ തൂക്കം നന്മയെങ്കിലും അവശേഷിക്കുന്നവർ ആരോ അവർ നരകത്തിൽ നിന്ന് മുക്തരാക്കപ്പെടും.
(പ്രവാചകൻ മൂന്ന് തവണ ഇതാവർത്തിച്ചു).
(Sahih Al Bukhari.
Volume 1.Book 2. Number 43)
അബൂസഈദിൽ ഖുദ്രിയിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു : നരകാർഹരായ അതിലെ സ്ഥിരവാസികൾ അതിൽ മരിക്കുകയോ ജീവിക്കുകയോ ചെയ്യുന്നതല്ല.
എന്നാൽ നിങ്ങളിൽ നിന്ന് ഒരു വിഭാഗം ആളുകൾ അവരുടെ പാപങ്ങൾ കാരണമായി നരകത്തിൽ അകപ്പെട്ടു പോകും.
(അല്ലെങ്കിൽ അവിടുന്ന് പറഞ്ഞത് അവരുടെ പിഴവുകൾ കാരണം എന്ന് ആയിരിക്കണം)
അപ്പോൾ ഒരു തരം മരണത്തിനു അത്യുന്നതനായ അല്ലാഹു അവരെ ഇരയാക്കും. അങ്ങനെ അവർ കത്തിചാമ്പൽ ആയി കഴിഞ്ഞാൽ ശുപാർശക്കു അനുവാദം നൽകപ്പെടും. അപ്പോൾ അവരെ വിവിധ കൂട്ടങ്ങൾ ആയി കൊണ്ട് വരപ്പെടും.
തുടർന്ന് സ്വർഗത്തിലെ അരുവികൾക്ക് അടുത്തായി അവർ ചിതറും. അപ്പോൾ ഒരു വിളിയാളം ഉണ്ടാകും :
"സ്വർഗവാസികളെ അവർക്ക് മേൽ വെള്ളം ചൊരിയുവിൻ ".
അപ്പോൾ ഒലിച്ചു വരുന്ന മണ്ണിലെ വിത്തു മുളക്കുന്നത് പോലെ അവർ മുള പൊട്ടും.
(Sahih Muslim 185 a. Book 1.
Number 366)
___
___
ക്രൈസ്തവതയിൽ :
യേശുവിനെ തങ്ങളുടെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നതോടെ തങ്ങൾ രക്ഷിക്കപ്പെട്ടു... നിത്യജീവൻ ഉറപ്പ് ആയി എന്ന് ആണ് ഇവർ വിശ്വസിക്കുന്നത് എന്ന് മുൻപ് പറഞ്ഞല്ലോ ? എന്നാൽ നാം ഇവരുടെ പ്രമാണം പരിശോദിച്ചാൽ ഇത്തരം ഒരു ഉറപ്പ് ഇവർക്ക് ഇല്ല എന്ന് കാണാം.
(Revelation 3:1-6)
സാര്‍ദീസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്‍െറ സപ്‌താത്‌മാക്കളും സ പ്‌തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്‍െറ ചെയ്‌തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്‌ഷേ, നീ മൃതനാണ്.ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്‍െറ ദൈവത്തിന്‍െറ മുമ്പില്‍ നിന്‍െറ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്‌മരിച്ച് അതു കാത്തുസൂക്‌ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല.
എന്നാല്‍, വസ്‌ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവളവസ്‌ത്രധാരികളായി എന്‍െറ കൂടെ നടക്കും. അവര്‍ അതിനുയോഗ്യരാണ്.വിജയം വരിക്കുന്നവനെ വെള്ളവസ്‌ത്രം ധരിപ്പിക്കും; ജീവന്‍െറ പുസ്‌തകത്തില്‍നിന്ന് അവന്‍െറ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്‍െറ പിതാവിന്‍െറയും അവിടുത്തെ ദൂതന്‍മാരുടെയും സന്നിധിയില്‍ അവന്‍െറ നാമം ഞാന്‍ ഏറ്റുപറയും.
ആത്‌മാവ് സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍കേള്‍ക്കട്ടെ.
ഇവിടെ എന്തൊക്കെ ആണ് പറയുന്നത് എന്ന് നോക്കാം :
- ഇവിടെ ഒരു പ്രതേക സഭയെ കുറിച്ച് ആണ് പറയുന്നത്.
- ഈ സഭയിലെ വിശ്വാസികളിൽ ചിലർ തങ്ങളുടെ വസ്ത്രങ്ങളെ മലിനമക്കിയിട്ടില്ല. അവരെ ശ്രേഷ്ടന്മാർ ആയാണ് പരിഗണിക്കുന്നത്.
- ആ വിശ്വാസികൾ വിജയികളാണ്. അവരെ വെള്ള വസ്ത്രം അണിയിക്കും. അതായത് അവർ പരലോകത്ത് രക്ഷിക്കപ്പെട്ടവർ ആണ്.
- എന്നാൽ നേരെ വിപരീതതമായി ഈ സഭയിലെ വിശ്വാസികളിൽ ചിലർ മരിച്ചവർ ആണ്.
- അവരോട് പശ്ച്ചാത്തപിക്കാനും ഉണർന്നു എണീക്കാനും പറയുന്നു.
- അങ്ങനെ പറയുന്നത് അവരുടെ അവിശ്വാസം കാരണം അല്ല. മറിച്ചു അവരുടെ കർമ്മങ്ങൾ/പ്രവർത്തനങ്ങൾ ദൈവത്തിന്റെ മുന്നിൽ പൂർണമായി നിർവഹിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് ആണ്.
ഇവിടെ വളരെ വ്യക്തമായി വിശ്വാസികളോടു പറയുകയാണ് :
നിങ്ങൾ നിങ്ങളുടെ രക്ഷയുടെ മാർഗം നഷ്ടപ്പെടുത്തുന്നതിന്റെ വക്കിലാണ് ഉള്ളത്. അതിനാൽ നിങ്ങൾ സ്വീകരിച്ചതും കേട്ടതും ആയ കാര്യങ്ങൾ മുറുകെ പിടിക്കുക. അല്ലാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ രക്ഷ നഷ്ടപ്പെടുത്തും (ജീവപുസ്തകത്തിൽ നിന്നും പേര് മായിച്ചു കളയും).
ഈ വചങ്ങളിൽ പറയുന്ന മരണവും ജീവിതവും ഒക്കെ ഭൗതിക ലോക കാലഘട്ടത്തിൽ മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന ഭൗതികമരണവും ജീവിതവും ഒന്നും അല്ല. മറിച്ചു ആത്മീയ മരണവും ജീവിതവും ആണ് ഉദ്ദേശം.. ഈ ലേഖനത്തിന്റെ ആദ്യത്തിൽ നാം ചർച്ച ചെയ്ത
'വീണ്ടും ജനിക്കുക'(Born again) എന്ന ആശയവുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു.
മാത്രം അല്ല മിഷനറികളുടെ തലതൊട്ടപ്പനായ പൗലോസ് ശ്ലീഹ സ്വൊന്തം കാര്യത്തിൽ തന്നെ പറയുന്നുണ്ട്:
താൻ നേടിയ അനുഗ്രഹം നഷ്ടപ്പെടുത്തുവാതെ ഇരിക്കാൻ വേണ്ടി പ്രയത്നിക്കുന്നതിനെ പറ്റി.
പൗലോസ് തന്നെ അത് വിശദീകരിക്കുന്നത് ഒരു കായികതാരം മെഡൽ നേടാൻ പൊരുതുന്നതിനോട് ആണ്.
[1 Corinthians 9:27]
“No, I strike a blow to my body and make it my slave so that after I have preached to others, I myself will not be disqualified for the prize.”
(1 Corinthians 9:27)
മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച
ഞാന്‍ തന്നെ തിരസ്‌കൃതനാകാതിരിക്കുന്നതിന് എന്‍െറ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.
അതായത് മിഷനറികൾ പറഞ്ഞു വിശ്വസിക്കാൻ ശ്രമിക്കുന്നത് പോലെ
ഒരുവൻ യേശുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടാൽ പിന്നെ അവനു ഒന്നും പേടിക്കാൻ ഇല്ല... അവനു നിത്യജീവൻ കിട്ടി എന്ന് ഉറപ്പ് ആണെങ്കിൽ...?
പൗലോസ് അടക്കം ഉള്ളവർ മേൽ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ? ചുരുക്കത്തിൽ
ക്രൈസ്തവർ ചുമ്മാ യേശുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു മൂഢസ്വൊപ്നവും കണ്ട് ഇരുന്നിട്ട് കാര്യമില്ല... യേശുവിനെ കർത്താവും രക്ഷകനും ആയി കണ്ടത് കൊണ്ടോ കുരിശു മരണമോ ഒന്നും നിങ്ങളുടെ രക്ഷക്കു വ്യക്തമായ ഉറപ്പു നൽകിയിട്ടില്ല എന്നർത്ഥം.
എന്നാൽ ഇസ്ലാമിലെക്കു വരുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. അല്ലാഹുവിൽ ശരിയായി വിശ്വസിക്കുന്ന
വിശ്വാസിയായ ഏതൊരു മുസ്ലിമും സ്വർഗത്തിൽ കടക്കും എന്ന്
(അത് നേരിട്ടോ / ചില ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷമോ ആകാം.)
നാം മുകളിൽ വായിച്ചു.
എന്നാൽ വിശ്വാസികളായ ഏതൊരു ക്രൈസ്തവനും സ്വർഗത്തിൽ കടക്കും എന്ന ഒരു ഉറപ്പ് നിങ്ങളുടെ പ്രമാണങ്ങളിൽ കാണിക്കാമോ ?
അങ്ങനെ ഒരു ഉറപ്പ് ഇല്ല.
മാത്രം അല്ല കിട്ടിയ രക്ഷ പോലും നിങ്ങളുടെ പ്രവർത്തനങ്ങളുടെ/കർമ്മങ്ങളുടെ തോത് അടിസ്ഥാനമായി നഷ്ടപ്പെടാനുള്ള സാധ്യതയും ക്രൈസ്തവ പ്രമാണങ്ങൾ വെച്ചു നമ്മൾ തെളിയിച്ചു.
ഒരാൾക്ക് അത്ഭുതം തോന്നിയേക്കാം...
ഏത് തരം പ്രവർത്തനങ്ങൾ മൂലം ആണ് ഒരു
വിശ്വാസിയായ ക്രിസ്ത്യാനിയുടെ രക്ഷ നഷ്ടപ്പെടുക ? :) :) :)
3. രക്ഷയും പാപത്തിന്റെ അനന്തരഫലവും
_________________________
ഇസ്ലാമിൽ :
നാം നമ്മുടെ ജീവിതകാലഘട്ടത്തിൽ പ്രവർത്തിക്കുന്ന ഏതൊരു കാര്യവും റെക്കോർഡ് ആകുന്നുണ്ട്. നാം പറഞ്ഞതും പ്രവർത്തിച്ചതുമായ എല്ലാ കാര്യങ്ങൾക്കും അല്ലാഹുവിന്റെ മുന്നിൽ ഉത്തരം പറയേണ്ടി വരും.
(Quran 99:6-8)
അന്നേ ദിവസം മനുഷ്യര്‍ വിവിധ സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.
നമ്മുടെ സൽപ്രവർത്തനങ്ങളെയും മോശം പ്രവർത്തനനങ്ങളെയും അന്ത്യവിധി നാളിൽ
പ്രതീകാത്മകമായി തൂക്കി (weighing) നോക്കും.
അതിൽ ആരുടെ ത്രാസിൽ ആണ് സൽകർമ്മങ്ങളുടെ തോത് കൂടുതൽ കാണുന്നത് അവർ ആണ് വിജയികൾ.
(Quran 7:8)
അന്നത്തെ ദിവസം കര്‍മ്മങ്ങള്‍ തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍.
ആരുടെ ത്രാസുകൾ ആണ് ശോഷിക്കുന്നത് ?
അവരെ പറ്റി ഖുർആൻ പറയുന്നു :
(Quran 101:8-9)
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ചൂടേറിയ നരകാഗ്നിയത്രെ അത്.
അത് കൊണ്ട് തന്നെ ഒരു വിശ്വാസിയായ മുസ്ലിം തന്റെ വിലയേറിയ സമയം അല്ലാഹു അവനു നൽകിയ ഭൂമിയിൽ അവനു സാധ്യമാകുന്നത്ര സൽകർമ്മങ്ങൾക്കായി വിനിയോഗിക്കേണ്ടതുണ്ട്.
ക്രൈസ്തവതയിൽ:
വിശ്വാസിയായ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവൻ വീണ്ടും ജനിച്ച ശേഷം (Born again) എന്തെങ്കിലും പാപം ചെയ്യുന്നു എങ്കിൽ തനിക്ക് ലഭിച്ച രക്ഷയെ അവനു പരിപൂർണമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്... ഈ വസ്തുത ബൈബിളിൽ അനേകം സ്ഥലങ്ങളിൽ പ്രസ്താവിച്ചു കാണാം. ഉദാഹരണമായി വീണ്ടും ജനിച്ചു എന്ന് പറയുന്ന ഒരുവൻ പാപത്തിൽ തുടരുന്നു എങ്കിൽ അവൻ ചെകുത്താന്റെ സന്തതി ആണെന്നും പിന്നെ അവനെ വീണ്ടും ജനിച്ചവനായി (Born again) കൂട്ടുകയില്ല എന്നും ബൈബിൾ പറയുന്നു.
(ഓർക്കുക, വീണ്ടും ജനിച്ചവർ മാത്രമേ ദൈവരാജ്യം കാണു)
(1 John 3:4-10)
പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
പാപങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ് അവന്‍ പ്രത്യക്‌ഷനായത് എന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല.
അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്.
പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്‍െറ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്.
ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാധ്യമല്ല.
ദൈവത്തിന്‍െറ മക്കളാരെന്നും പിശാചിന്‍െറ മക്കളാരെന്നും ഇതിനാല്‍ വ്യക്‌തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്‍െറ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.
സത്യത്തെ പറ്റി അറിഞ്ഞ ഒരു ക്രൈസ്തവൻ മനപൂർവ്വം പാപം ചെയ്തു കഴിഞ്ഞാൽ പിന്നെ അവനെ കാത്തു നിൽക്കുന്നത് നരകം ആണ്.
ഒരു കുരിശു മരണവും അവനെ രക്ഷിക്കില്ല എന്നും ബൈബിൾ പറയുന്നു:
(Hebrews 10:26-31)
സത്യത്തെ സംബന്‌ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല.
മറിച്ച്, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ.
മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്‌ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു.
ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്‍േറതാണ്.
ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തന്‍െറ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു.
ജീവിക്കുന്ന ദൈവത്തിന്‍െറ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്.
ഒരു വിശ്വാസിയായ യേശുവിനെ അറിഞ്ഞ ക്രൈസ്തവൻ വീണ്ടും ലോകത്തിന്റെ മാലിന്യങ്ങളിൽ കുടുങ്ങിയാൽ അവനു
യേശുവിനെ കുറിച്ച് അറിയാതെ ഇരിക്കുന്നത് അഥവാ വിശ്വാസി ആകാതെ ഇരിക്കുന്നത് ആയിരുന്നു നല്ലത് എന്ന് ബൈബിൾ...
കാരണം ഇനി ഇരട്ടി ശിക്ഷ ആണ്.
(2 Peter 2:20)
നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവുമൂലം അവര്‍ ലോകത്തിന്‍െറ മാലിന്യങ്ങളില്‍നിന്നു രക്‌ഷപ്രാപിച്ചതിനുശേഷം, വീണ്ടും അവയില്‍ കുരുങ്ങുകയും അവയാല്‍ തോല്‍പിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍, അവരുടെ അന്ത്യസ്‌ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിരിക്കും.
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു വിശ്വാസിയായ ക്രൈസ്തവന് താഴെ പറയുന്ന കാരണങ്ങളാൽ അവന്റെ രക്ഷ പരിപൂർണമായി നഷ്ടമാകും...
പാപത്തിൽ തുടരുക...മനഃപൂർവം പാപം ചെയ്യുക... ലോകത്തിന്റെ മാലിന്യങ്ങളിൽ കുടുങ്ങുക എന്നിവയാണ് അവ.
എന്നാൽ ഇസ്ലാമിൽ സ്ഥിതി വിപരീതമാണ്.
ഒരു വിശ്വാസിയായ മുസ്‌ലിമിനെ സംബന്ധിച്ച്.. അവന്റെ പാപങ്ങൾ അവന്റെ സൽക്കർമ്മങ്ങളും ആയി തൂക്കി നോക്കുകയും (Weighing) അവൻ അല്ലാഹുവിൽ യാതൊന്നിനെയും പങ്കു ചേർക്കാത്ത ശരിയായ വിശ്വാസിയാണ് എങ്കിൽ അവന്റെ പാപങ്ങൾ മാത്രം കാരണം ആയി അവന്റെ രക്ഷ എക്കാലത്തെക്കും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നില്ല.
എന്നാൽ ക്രൈസ്തവതയിൽ ഇങ്ങനെ കർമ്മങ്ങളുടെ തോത് അടിസ്ഥാനമല്ല.
അവിടെ ഒരു വിശ്വാസിയായ ക്രൈസ്തവൻ എത്ര സൽകർമങ്ങൾ ചെയ്തു എന്നത് ഒരു വിഷയമേ അല്ല. അവിടെ നിങ്ങൾ രക്ഷപ്പെട്ടോ എന്ന് അറിയുന്നത് നിങ്ങൾ എത്ര അളവിൽ പാപം അനുവദിക്കുന്നുണ്ട് എന്നത് നോക്കി ആണ്.
എന്നാൽ വീണ്ടും നിങ്ങൾക്ക് അത്ഭുതം തോന്നാം...
എത്ര അളവിൽ ഉള്ള പാപം ആണ് ഒരു
വിശ്വാസിയായ ക്രിസ്ത്യാനിയുടെ രക്ഷ നഷ്ടപ്പെടുത്തുക ? :) :) :)
4. പാപം കണക്കാക്കുന്നത് എങ്ങനെ ?
_______________________________
ഇസ്ലാമിൽ :
എങ്ങനെ ആണ് ഒരുവന്റെ പ്രവർത്തനങ്ങൾ (നല്ലതും ചീത്തയുമായ) അല്ലാഹു കണക്കാക്കുന്നത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
അതായത് ഒരുവൻ ഒരു നന്മ ചെയ്താൽ അതിനു എത്ര ഭാരം ഉണ്ട്... അതേ പോലെ തിന്മക്ക് എത്ര ആണ് ഭാരം ? ഇവ രണ്ടും ഒരു പോലെ ആണോ കണക്കാക്കുന്നത് ?
എന്നിങ്ങനെ നന്മ തിന്മകൾ കണക്കാക്കുന്ന കൃത്യമായ അനുപാതം പറയുന്നുണ്ട്.
അല്ലാഹു തന്റെ ദാസന്മാരോട് എത്ര കാരുണ്യവാൻ ആണെന്ന് നമുക്ക് അതിൽ കാണാം. അവൻ ശിക്ഷിക്കാൻ വേണ്ടി തക്കം പാത്ത് നിൽക്കുന്ന ദൈവം അല്ല.
ഒരു നന്മ ആരെങ്കിലും ചെയ്താൽ അതിന് 10 നന്മയുടെ പ്രതിഫലം അവനു ദൈവം രേഖപ്പെടുത്തും. അതേ പോലെ ഒരു തിന്മ ആരെങ്കിലും ചെയ്താലോ ?
10 തിന്മയുടെ ഫലം രേഖപ്പെടുത്തുമോ?
ഒരിക്കലും ഇല്ല. അവൻ ചെയ്ത ആ ഒരു തിന്മയുടെ കാര്യം മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
(Quran 6:160)
വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന് അതിന്‍റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.
ദാനധർമം പോലുള്ള സൽപ്രവർത്തനങ്ങൾ ഒരുവൻ ചെയ്താൽ ചെയ്തതിന്റെ 700 ഇരട്ടി ആയാണ് അല്ലാഹു അവന്റെ പ്രതിഫലമായി കണക്കിടുന്നത്.
(Quran 2:261)
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്.
അത് പോലെ അല്ലാഹു വിശ്വാസികൾക്ക് ആയി ഓരോ വർഷത്തിലും "വിധിനിർണയത്തിന്റെ രാത്രിയെ" (Lailat al Qadr) വെച്ചിരിക്കുന്നു. ആ രാവിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക്
1000 മാസങ്ങൾ ചെയ്ത പവിത്രതയാണ് നൽകുന്നത്.
(Quran 97:1-3)
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ശ്രേഷ്ടമാകുന്നു.
ഒരുവൻ പാപം ചെയ്യാൻ മനസിൽ ഉദ്ദേശിക്കുന്നതും ശരീരികമായി ആ പാപത്തിലേക്ക് പ്രവേശിക്കുന്നതും സംബന്ധിച്ച വ്യത്യാസം പ്രവാചകൻ പഠിപ്പിക്കുന്ന
ഒരു ഹദീസ് കൂടി കാണുക :
___
___
അബൂഹുറൈറയിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു :
അല്ലാഹു പറയുന്നു :
ഒരു നന്മ പ്രവർത്തിക്കാൻ എന്റെ അടിമ ഉദ്ദേശിച്ചാൽ അവൻ അത് പ്രവർത്തിച്ചില്ല എങ്കിൽ പോലും ഞാൻ അത് അവന്റെ മേൽ ഒരു നന്മ ആയി രേഖപ്പെടുത്തും.
അവൻ അത് പ്രവർത്തിക്കുന്നതാണ് എങ്കിൽ അവന്റെ മേൽ പത്ത് ഇരട്ടി ആയാണ് ഞാൻ അത് രേഖപ്പെടുത്തുക.
അതേ പോലെ ഒരു തിന്മ പ്രവർത്തിക്കാൻ അവൻ ഉദ്ദേശിച്ചു. പക്ഷെ അവൻ അത് പ്രവർത്തിച്ചില്ല. എങ്കിൽ അവനു ഞാൻ പൊറുത്തു കൊടുക്കും.
അവൻ ആ തിന്മ പ്രവർത്തിച്ചാൽ ആ ഒരു തിന്മയുടെ മാത്രം കണക്ക് ഞാൻ രേഖപ്പെടുത്തും.
(Sahih Muslim 129. Book 1.Number 243)
ചുരുക്കത്തിൽ ഇസ്ലാം ഒരു വിശ്വാസിക്ക് ഇതിലൂടെ കൃത്യമായ മാർഗദർശനം നൽകുന്നു. അവനെ നാലു പാട് നിന്നും വരിഞ്ഞു മുറുക്കി അവന്റെ ജീവിതത്തെ കുടുസ്സാക്കുന്നില്ല. മതപരമായി അറിവ് നേടുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ച് അവന്റെ മനസാക്ഷിയ്ക്ക് ഉതകും വിധം അവന്റെ പ്രവർത്തികൾ ക്രമീകരിക്കാനും അവന്റെ ഭാഗത്തു നിന്ന് വരുന്ന തിന്മകളിൽ നിന്നും അവന്റെ സൽപ്രവർത്തനങ്ങളുടെ തട്ടു താഴ്ന്നു പോകാതെ സുരക്ഷിതമാക്കാനും അവനു സാധിക്കുന്നു. ഇതാണ് ലോക രക്ഷിതാവിൽ നിന്നും ഉള്ള യഥാർത്ഥ മാർഗദർശനത്തിന്റെ സവിശേഷത.
ക്രൈസ്തവതയിൽ :
ബൈബിളിലെ 10 കല്പ്പനകൾക്കും മരണകരമായ 7 പാപങ്ങൾക്കും പുറത്ത്
വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ഒരുവന്റെ പാപം കണക്കാക്കുന്നത് സംബന്ധിച്ച് ക്രൈസ്തവതയിൽ നിന്നും നമുക്ക് കിട്ടുന്നുള്ളൂ.
ഒരുവന്റെ രക്ഷ നഷ്ടപ്പെടുത്തുന്ന പാപങ്ങളുടെ ഒരു ലിസ്റ്റ് പൗലോസ് നൽകുന്നുണ്ട് :
(1 Corinthians 6:9-10)
അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്‍മാര്‍ഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും
കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.
(Galathians 5:19-21)
ജഡത്തിന്‍െറ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈ വരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഇവിടെ പൗലോസ് എല്ലാ പാപങ്ങളെയും ഒരു ക്യാറ്റഗറിയിൽ ആണ് ഉൾപെടുത്തിയിരിക്കുന്നത് എന്ന് കാണാം.
"ജഡത്തിന്റെ വ്യാപാരങ്ങൾ"(Works of the flesh)
എന്ന കാറ്റഗറിയിൽ.
എല്ലാ പാപങ്ങൾക്കും ഒരു പോലെ കണക്ക് ഇടുമോ ?
അതോ ചെറിയ പാപങ്ങളും വലിയ പാപങ്ങളും ഉണ്ടോ ?
അത്യാഗ്രഹം, കോപം, തുടങ്ങിയവ കൊല കൊള്ള എന്നിവയുടെ അതേ തോതിലും പരിധിയിലും വരുമോ ?
ചുരുക്കം പറഞ്ഞാൽ ക്രൈസ്തവർ നിൽക്കുന്നത് ഒരു അനിശ്ചിതമായ സുരക്ഷിതമല്ലാത്ത (Precarious) പൊസിഷനിൽ ആണ്.
ചെറുതോ വലുതോ ആയ ഏതൊരു പാപവും ഒരു ക്രൈസ്തവ വിശ്വാസിയുടെ രക്ഷയെ പൂർണമായും നഷ്ടപ്പെടുത്തി കളയും.
ഏത് അളവിൽ ഉള്ള പാപം ആണ്.. അല്ലെങ്കിൽ ഏത് അളവിൽ ചെയ്താൽ ആണ് ഒരു വീണ്ടും ജനിച്ച
ബോൺ എഗൈൻ ക്രിസ്ത്യാനിയുടെ രക്ഷാ പദവി നഷ്ടമാക്കുന്നത് എന്ന് കണക്കാക്കാൻ ഒരു വഴിയും ഇല്ല.
നിങ്ങൾ ഒന്നുകിൽ രക്ഷപ്പെടും അല്ലെങ്കിൽ നശിപ്പിക്കപെടും. ഇതിനിടയിൽ ഒരു മധ്യമ ഭൂമിയില്ല. ഏത് വിഭാഗം ആണ് അത് എന്ന് ഡിറ്റെർമൈൻ ചെയ്യാനും മാർഗം ഇല്ല.
അത് കൊണ്ട് തന്നെ എല്ലാ ക്രൈസ്തവരും
നിശ്ചിതമല്ലാത്ത സുരക്ഷിതമല്ലാത്ത അപകടം പിടിച്ച പൊസിഷനിൽ നിലകൊള്ളുന്നു.
(Dangerous zone).
5. പാപ പരിഹാരം
_________________
ഇസ്ലാമിൽ :
ഖുർആൻ പറയുന്നു നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിരാശരാകരുത്.
കാരണം അവൻ എല്ലാ പാപങ്ങളും പൊറുത്തു തരാൻ കഴിയുന്നവൻ ആണ്.
(Quran 39:53)
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും.
പശ്ച്ചാത്താപം മൂലം പാപക്ഷമ ലഭ്യമാണ്..
അവർക്ക് അവരുടെ തിന്മകളുടെ സ്ഥാനത്ത് തിന്മകൾ മായിച്ചു നന്മകൾ ചേർക്കപ്പെടും.
(Quran 25:70)
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.
അല്ലാഹു ഒരിക്കലും പൊറുക്കാത്ത ഒരു പാപമേ ഉള്ളൂ. ഒരുവൻ മരണത്തിനു മുൻപ് പശ്ച്ചാത്തപിക്കാത്ത പക്ഷം അത് അവൻ പൊറുക്കില്ല. അല്ലാഹുവിൽ പങ്കുചേർക്കുക (Shirk) എന്നത് ആണ് ആ മഹാപാപം.
ഇത് പാപങ്ങളിൽ ഏറ്റവും ഗുരുതരവും ഒരുവനെ വിശ്വാസത്തിന്റെ ചുരുളിൽ നിന്ന് എടുത്തു കളയുന്നതുമാണ്. അങ്ങനെ അവൻ നിത്യനരകത്തിൽ താഴ്ത്തപ്പെടും.
(Quran 4:48)
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
പ്രാർത്ഥന പോലുള്ള സൽപ്രവൃത്തികൾ പാപങ്ങളെ മായിച്ചു കളയും.
(Quran 11:114)
പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്.
ദാനധർമങ്ങളും....പാപങ്ങൾ നീക്കും
(Quran 2:271)
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.
ക്രൈസ്തവതയിൽ :
പശ്ചാത്താപ സങ്കല്പം ബൈബിളിൽ കാണാം.
(Acts 8:22)
അതിനാല്‍, നിന്‍െറ ഈ ദുഷ്‌ട തയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്‍െറ ഈ ദുഷ്‌ടവിചാരത്തിനു മാപ്പു ലഭിക്കും.
എന്നാൽ ക്രൈസ്തവ സങ്കൽപ്പത്തിൽ ദൈവം പരിമിതമായ കാരുണ്യം ഉളവാക്കുകയുള്ളൂ.
താഴെ പറയുന്ന പാപത്തിന് ഒരു കാലത്തും മോചനം ഇല്ല.പശ്ചാത്തപിച്ചത് കൊണ്ടും കാര്യമില്ല.
(Mark 3:29)
എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും.
അതേ പോലെ വീണ്ടും ജനിച്ച ഒരു ബോൺ എഗൈൻ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവർ ഒരിക്കൽ പാപത്തിൽ വീണു പോയാൽ പിന്നെ അവൻ നശിച്ചു കഴിഞ്ഞു. പിന്നെ അനുതപിച്ചത് കൊണ്ടോ പശ്ചാത്തപിച്ചത് കൊണ്ടോ കാര്യം ഇല്ല.
(Hebrews 6:4-6)
ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്‌ധാത്‌മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്‍െറ നന്‍മയും
വരാനിരിക്കുന്നയുഗത്തിന്‍െറ ശക്‌തിയും രുചിച്ചറിയുകയും ചെയ്‌തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്.
കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്‌ക്കുകയും ചെയ്‌തു.
വീണ്ടും ജനിച്ച ബോൺ എഗൈൻ ക്രൈസ്തവരേ കുറിച്ച് മുകളിൽ ഉള്ള വചനങ്ങൾ ശ്രദ്ധിക്കുക :
A. ഒരിക്കൽ പ്രകാശം ലഭിച്ചവർ
B. സ്വൊർഗീയ സമ്മാനം ആസ്വദിച്ചവർ
C. പരിശുദ്ധ ആത്മവിൽ പങ്കുകാർ ആയവർ
D. ദൈവ വചനത്തിന്റെ നന്മ രുചിച്ചവർ
എങ്ങനെ ആണ് ഈ ബോൺ എഗൈൻ മിഷനറികളുടെ രക്ഷ നഷ്ടപ്പെടുന്നത് എന്ന് മുകളിൽ വ്യക്തമാണ്. പിന്നെ അവർക്ക് രക്ഷയുടെ മാർഗത്തിൽ തിരിച്ചു വരാനും സാധ്യമല്ല.
Conclusion :
________________
അപ്പോൾ മിഷനറികൾ നാടായ നാട് മുഴുവൻ ഞങ്ങൾ രക്ഷിക്കപ്പെട്ടെ... എന്ന് തള്ളി നടക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ...
മറിച്ചു ഇവർക്ക് രക്ഷയെ പറ്റി യാതൊരു ഉറപ്പുമില്ല എന്ന് ഇവരുടെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തന്നെ ബോദ്യം ആയില്ലേ ?
സ്വൊന്തം രക്ഷക്ക് യാതൊരു ഉറപ്പുമില്ലാത്ത ഈ കൂട്ടരാണ് മുസ്‌ലിംകൾക്ക് രക്ഷക്ക് ഉറപ്പില്ല എന്ന് കൂകി വിളിച്ചു നടക്കുന്നത് എന്ന് കാണുമ്പോൾ ചിരി അടക്കാൻ പാട് പെടും.
നേരെ മറിച്ചു മുസ്ലിംകളുടെ കാര്യമോ?
ഇസ്ലാം പാപത്തെ ചെറുത്ത് നിർത്തി തന്റെ രക്ഷയെ സംരക്ഷിച്ചു നിർത്താൻ ഉള്ള ശക്തമായ ചട്ടക്കൂടും വ്യക്തമായ മാർഗനിർദ്ദേശവും നൽകുന്നു. അത് തന്നെയാണ് യഥാർത്ഥ മാർഗദർശനം.
അല്ലാഹുവിൽ സമർപ്പിക്കുകയും അവന്റെ കാരുണ്യത്തിൽ വിശ്വാസം അർപ്പിക്കുകയും
ചെയ്യുന്നത് മുഖാന്തിരം ആണ് ഒരുവൻ ആന്തരിക സമാധാനവും പാരത്രിക വിജയവും നേടുന്നത്.
(Quran 13:28)
അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.
No comments:
Post a Comment