പ്രവാചകൻ ഒരു സ്ത്രീലംബടനായിരുന്നുവോ?
ഒരിക്കലും അല്ല. പ്രവാചക ജീവിതത്തെ
കുറിച്ച് പഠിച്ച നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ ക്രൈസ്തവ ഓറിയന്റലിസ്റ്റുകൾക്ക് പോലും ഈ വസ്തുത സമ്മതിക്കേണ്ടി വരുന്നുണ്ട്. അല്ലാത്ത പക്ഷം പ്രവാചക ജീവിതത്തിന്റെ ഇതരവശങ്ങൾ ചികയുമ്പോൾ തങ്ങളുടെ ആരോപണങ്ങളിൽ വ്യക്തമായ വൈരുധ്യങ്ങൾ പ്രകടമാകുന്നത് അവർ ദർശിച്ചിരുന്നു. ഇത് മനസ്സിലാക്കാതെ വാലും തലയുമില്ലാതെ വിമർശനം നടത്തുന്ന വൈജ്ഞാനിക സത്യസന്ധത തൊട്ടുതീണ്ടാത്ത ചിലരാണ് പ്രവാചകനു മേൽ ഈ വ്യാജ ആരോപണം ഇന്നും അഴിച്ചുവിടുന്നത്. ഈ വ്യാജആരോപണങ്ങൾ 5 വസ്തുതകളുടെ മുന്നിൽ തകർന്നടിയുന്നു.
- അദ്ദേഹത്തിന്റെ പരിശുദ്ധമായ യൗവ്വന കാലഘട്ടം
- അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ജീവിത രീതി
- ശത്രുക്കൾ മുന്നോട്ടു വെച്ച ഭൗതിക വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും നേരെയുള്ള അദ്ദേഹത്തിന്റെ നിഷേധ നിലപാട്
- ഏകഭാര്യ മാത്രമുള്ള 25 മുതൽ 50 വയസ്സ് വരെയുള്ള അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം
അദ്ദേഹത്തിന്റെ പരിശുദ്ധമായ യൗവ്വന കാലഘട്ടം
➡ പ്രവാചകന്റെ ആദ്യവിവാഹത്തിന് മുൻപുള്ള 25 വയസ്സ് വരെയുള്ള കാലഘട്ടം കുറ്റമറ്റ യുവത്വം മുറ്റിനിൽക്കുന്ന കാലഘട്ടമായിരുന്നു.
➡ അദ്ദേഹം ജീവിച്ച അന്ധകാരനിബിഡമായ അധാർമ്മികതകളുടെ കൂത്തരങായിരുന്ന ഒരു സാമൂഹിക ചുറ്റുപാടിൽ പ്രതേകിച്ചും.
➡ ഒരു ശത്രുവിന് പോലും അപവാദമായി പറയാൻ ഒന്നുമില്ല.
➡ അദ്ദേഹത്തിന്റെ ഈ കുലീനമായ കളങ്കരഹിതമായ ജീവിതമാണ് ഖദീജ (R) യെ അദ്ദേഹത്തിന്റെയടുക്കൽ വിവാഹാലോചന നടത്താൻ പ്രേരിപ്പിക്കുന്നത്.
ഖദീജ (R) പ്രവാചകനോട് പറയുന്നുണ്ട് :
- "എന്റെ അമ്മാവന്റെ മകനെ, നമ്മുടെ ബന്ധവും നിങ്ങളുടെ ജനതക്കിടയിലെ താങ്കളുടെ പ്രശസ്തിയും വിശ്വാസ്യതയും ഉത്തമസ്വഭാവവും സത്യസന്ധതയും നിമിത്തം ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു." [ഇബ്നു ഇസഹാഖ്, സീറത്തു റസൂലില്ലാഹ്, പേജ് 82]
അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ജീവിത രീതി
➡ പ്രവാചകന് തന്റെ ജനങ്ങളുടെയും അവരുടെ വിഭവങ്ങളുടെയും (resources) മേൽ എല്ലാ അധികാരവും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം വളരെ ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്.
➡ അതിനാൽ അദ്ദേഹത്തിന്റെ ഭൗതികവിരക്തവും സംതൃപ്തവുമായ ഇത്തരമൊരു ജീവിതരീതി അദ്ദേഹത്തിന് മേൽ ശത്രുക്കൾ ആരോപിക്കുന്ന ഭോഗാസക്തിയുടെയും ഇന്ദ്രിയസുഖ തല്പരതയുടെയും കടക്കൽ കത്തിവെക്കുന്ന ശക്തമായ എതിർ വാദമാണ്.
➡ അത് കൊണ്ടാണ്, വിഷയത്തെ കാര്യഗൗരവത്തോടെ പഠിച്ച വിമർശകർക്ക് പ്രവാചകനു മേൽ ഭോഗാസക്തി ആരോപിക്കാൻ കഴിയാതെ വരുന്നുവെന്ന് മുന്നെ പറഞ്ഞത്.
ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ സ്റ്റാൻലി ലൈൻ പൂൾ എഴുതുന്നു :
- "മുഹമ്മദ് ഒരു ഭോഗനിരതനാണ് എന്ന് പറയുന്നത് വ്യാജമാണ്. അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ലളിതമായ ദൈനദിന ജീവിതം, പരുക്കൻ പായയിലുള്ള ഉറക്കം, ലളിതമായ ഭക്ഷണം, സ്വയം ഏറ്റെടുത്ത കഠിനപ്രയത്നം, ഇവയെല്ലാം അദ്ദേഹത്തെ ഒരു ഭോഗനിരതനേക്കാൾ ഒരു യോഗിവര്യനായി ചൂണ്ടികാണിക്കുന്നു" [ലൈൻ പൂൾ, സ്റ്റഡീസ് ഇൻ എ മോസ്ക് (1883) പേജ് 77]
- "മുഹമ്മദിനെ കുറിച്ച് എന്തെല്ലാം പറയാന് കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആസ്വാദനങ്ങളില് ഉല്സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്നു നാം കരുതുകയാണെങ്കില് നമുക്ക് വലുതായ അബദ്ധം പിണയും." [തോമസ് കാർലൈൽ, ഓൺ ഹീറോസ്, ഹീറോ വർഷിപ് ആൻഡ് ഹീറോയിക് ഇൻ ഹിസ്റ്ററി (1888), പേജ് 61]
ശത്രുക്കൾ മുന്നോട്ടു വെച്ച ഭൗതിക വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും നേരെയുള്ള അദ്ദേഹത്തിന്റെ നിഷേധ നിലപാട്
➡ മെക്കയിൽ ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ തന്നെ ഖുറൈശികൾ അദ്ദേഹത്തിന് മുന്നിൽ നിരവധി ഓഫറുകൾ മുന്നോട്ടു വെച്ചിരുന്നു.
➡ അതിലൊന്നായിരുന്നു ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം ചെയ്തു നൽകാമെന്ന വാഗ്ദാനം.
➡ എന്നാൽ അദ്ദേഹം അതിനു നേരെ മുഖം തിരിക്കുകയാണ് ചെയ്തത്.
ഖുറേഷികളെ പ്രതിനിധീകരിച്ചു കൊണ്ട് ഉത്ബത് ബിൻ റബീഅ പ്രവാചകനു മുന്നിൽ വെച്ചു നീട്ടിയ ആ ഓഫറുകളെ കുറിച്ച് ചരിത്രത്തിൽ നമുക്ക് ഇങ്ങനെ വായിക്കാം :
- "താങ്കൾ വിവാഹത്തെ ആഗ്രഹിക്കുന്നുവെങ്കിൽ ഖുറൈശികളിലെ ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാം. 10 സ്ത്രീകളെ ഞങ്ങൾ താങ്കൾക്ക് വിവാഹം ചെയ്തു നൽകാം. താങ്കൾക്ക് ഭൗതികമായ സമ്പത്താണ് വേണ്ടതെങ്കിൽ താങ്കൾ ഖുറൈശികളിലെ ഏറ്റവും ധനികനാകുന്നത് വരെ ഞങ്ങൾ താങ്കൾക്ക് വേണ്ടി ധനം ശേഖരിച്ചു നൽകാം. അപ്പോൾ പ്രവാചകൻ ഉത്ബയോട് ചോദിച്ചു : നിങ്ങൾക്ക് പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞോ? അദ്ദേഹം പറഞ്ഞു : അതെ. ശേഷം പ്രവാചകൻ ഈ വചനം പാരായണം ചെയ്തു : " പരമദയാലുവും കാര്യണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ, ഹാമീം, പരമദയാലുവും കാര്യണ്യവാനുമായ അല്ലാഹുവിൽ നിന്ന് അവതീർണ്ണമായതാണ് ഇത് " : (ഖുർആൻ 41:1-2) "ഇനിയും അവരവഗണിക്കുന്നുവെങ്കില് പറയുക: "ആദ്, സമൂദ് സമൂഹങ്ങള്ക്കു സംഭവിച്ചത് പോലുള്ള ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു." (41:13). അപ്പോൾ ഉത്ബ പറഞ്ഞു : നിർത്തുക. നിർത്തുക... നിനക്ക് മറ്റൊന്നും പറയാൻ ഇല്ലേ? പ്രവാചകൻ പറഞ്ഞു : ഇല്ല ! [മുസന്നഫ് ഇബ്നു അബീ ശൈബ, ഹദീസ് 37715]
ഏകഭാര്യ മാത്രമുള്ള 25 മുതൽ 50 വയസ്സ് വരെയുള്ള അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം
➡ 40 വയസ്സുള്ള വിധവയായ ഖദീജയെ (R) നബി(S) വിവാഹം കഴിക്കുമ്പോൾ നബിക്ക് ഇരുപത്തിയഞ്ച് വയസ്സാണ് പ്രായം.
➡ ഇരുപത്തിയഞ്ച് വർഷത്തിനുശേഷം അവർ മരിക്കുന്നതുവരെ മറ്റൊരു സ്ത്രീയെയും അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല.
➡ അവരുടെ നിര്യാണത്തിൽ ദുഖം അനുഭവിച്ച
അദ്ദേഹം, പ്രായപൂർത്തിയായ മറ്റൊരു പക്വതയാർജിച്ച സ്ത്രീയായ സൗദ (R) യുമായുള്ള വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷമാണ്.
അദ്ദേഹം, പ്രായപൂർത്തിയായ മറ്റൊരു പക്വതയാർജിച്ച സ്ത്രീയായ സൗദ (R) യുമായുള്ള വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷമാണ്.
➡ ഖദീജയെപ്പോലെ അവരും നബിയെക്കാൾ പ്രായം കൂടിയ വിധവയായിരുന്നു.
അതായത് തന്റെ യൗവ്വനകാലം മുഴുവൻ അദ്ദേഹം ചെലവഴിച്ചത് തന്നെക്കാൾ പ്രായമുള്ളവരും വിധവകളുമായ രണ്ടു സ്ത്രീകൾക്ക് ഒപ്പമാണ്. അദ്ദേഹത്തിന്റെ ഭോഗാസക്തിയെ കുറിച്ച് സംസാരിക്കുന്ന എല്ലാ ചവറുകളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ ഈ വസ്തുത മാത്രം മതി.
ബ്രിട്ടീഷ് എഴുത്തുകാരനായ ജോൺ ഡേവൻപോർട്ട്,,
ബ്രിട്ടീഷ് എഴുത്തുകാരനായ ജോൺ ഡേവൻപോർട്ട്,,
ആൻ അപ്പോളജി ഫോർ മുഹമ്മദ് ആൻഡ് ഖുറാൻ എന്ന തന്റെ ഗ്രന്ഥത്തിൽ എഴുതുന്നു :
ബ്രിട്ടീഷ് പണ്ഡിതനായ ജോൺ ബഗോട്ട് ഗ്ലബ്ബ് (1986) ഈ വസ്തുത സമ്മതിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു :
ഖദീജയുടെ മരണശേഷം പോലും അവരെ കുറിച്ചുള്ള ഓർമ്മകൾ വഴി പ്രവാചകന്റെ മറ്റു ഭാര്യമാർക്ക് അവരോടു അസൂയ തോന്നിപ്പിക്കുന്ന തരത്തിൽ ഗാഢമായിരുന്നു പ്രവാചകന് ഖദീജയോട് ഉണ്ടായിരുന്ന സ്നേഹം എന്നും ഹദീസുകളിൽ കാണാം.
- " ബഹുഭാര്യത്വം ഒരു സാധാരണ സമ്പ്രദായമായിരുന്ന ഒരു രാജ്യത്ത്, വളരെ വിഷയാസക്തനായ ഒരു മനുഷ്യൻ ഇരുപത്തഞ്ച് വർഷക്കാലം ഏക ഭാര്യയോടൊപ്പം സംതൃപ്തനായിരിക്കുമോ എന്ന് ചോദിക്കപ്പെടാം ,അവർക്കാകട്ടെ തന്നേക്കാൾ പതിനഞ്ച് വയസ്സ് കൂടുതലുമാണ്" [ജോൺ ഡേവൻപോർട്ട്, ആൻ അപ്പോളജി ഫോർ മുഹമ്മദ് ആൻഡ് ഖുറാൻ, പേജ് 26]
ബ്രിട്ടീഷ് പണ്ഡിതനായ ജോൺ ബഗോട്ട് ഗ്ലബ്ബ് (1986) ഈ വസ്തുത സമ്മതിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു :
- " ഏതായാലും, തന്റെ എല്ലാ ഭാര്യമാരിലും വിവാഹം കഴിക്കുമ്പോൾ ആയിഷ മാത്രമേ കന്യകയുണ്ടായിരുന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. സൈനബ് ബിന്ത് ജഹ്ഷ് വിവാഹമോചിതയായിരുന്നു, ബാക്കിയുള്ളവരെല്ലാം വിധവകളായിരുന്നു, അവരിൽ ചിലർ പ്രത്യേകിച്ച് ആകർഷണീയതയില്ലാത്തവരായിരുന്നു. അതിലുപരി, ഖദീജയെ പ്രവാചകൻ വിവാഹം കഴിക്കുന്നത് തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ്. അവർ വിധവയും തന്നെക്കാൾ പ്രായാധിക്യവും ഉള്ളവരായിരുന്നു. മരണം വരെ ഇരുപത്തിനാലു വർഷക്കാലം അദ്ദേഹം അവരോട് പൂർണ വിശ്വസ്തനായി തുടർന്നു ". [ജോൺ ബഗോട്ട് ഗ്ലബ്ബ്, ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് മുഹമ്മദ്, പേജ് 237]
ഖദീജയുടെ മരണശേഷം പോലും അവരെ കുറിച്ചുള്ള ഓർമ്മകൾ വഴി പ്രവാചകന്റെ മറ്റു ഭാര്യമാർക്ക് അവരോടു അസൂയ തോന്നിപ്പിക്കുന്ന തരത്തിൽ ഗാഢമായിരുന്നു പ്രവാചകന് ഖദീജയോട് ഉണ്ടായിരുന്ന സ്നേഹം എന്നും ഹദീസുകളിൽ കാണാം.
- ആയിഷ നിവേദനം : പ്രവാചകന്റെ മറ്റു ഭാര്യമാരിൽ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ളത് ഖദീജയുടെ കാര്യത്തിലാണ്. ഞാൻ അവരെ കണ്ടിട്ടില്ലെങ്കിലും ! പ്രവാചകൻ എല്ലായ്പോഴും അവരെ കുറിച്ച് പരാമർശിക്കുമായിരുന്നു. ഒരു ആടിനെ അറുത്താൽ അതിന്റെ ഒരു പങ്ക് അദ്ദേഹം ഖദീജയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കും. "താങ്കൾ ചിലപ്പോൾ ഖദീജയെ പറ്റി പറയുന്നത് കേട്ടാൽ ഭൂമിയിൽ ഖദീജയല്ലാതെ വേറൊരു സ്ത്രീയും ഉണ്ടായിട്ടില്ല എന്ന് തോന്നിപ്പോകുമല്ലോ" എന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു . അപ്പോൾ അദ്ദേഹം പറയും : ഖദീജ അങ്ങനെ തന്നെയായിരുന്നു. അവളിലൂടെ എനിക്ക് കുഞ്ഞുങ്ങൾ നൽകപ്പെട്ടു. [സഹീഹ് അൽ ബുഹാരി 3818. വോള്യം 5. ബുക്ക് 58. ഹദീസ് 166]
മുഹമ്മദ് നബിയുടെ ഖദീജയോട് ഉള്ള ഈ വിശ്വാസ്യതയെ ദഹിക്കാൻ കഴിയാത്ത ആളുകൾ അതിനെ വക്രീകരിച്ചു വിശദീകരിക്കാനുള്ള ശ്രമം നടത്തിയതായും അതിനവർ മുഹമ്മദ് നബി ഖദീജയെ വിവാഹം കഴിച്ചത് ഖദീജയുടെ ധനവും കച്ചവടവും മോഹിച്ചാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതായും സ്റ്റാൻലി പൂൾ പറയുന്നു.
➡ മുഹമ്മദ് ഖദീജയെക്കാൾ ധനികനല്ല എന്നതും അവരുടെ പണവും ആണ് മുഹമ്മദിന് ഖദീജയോട് ഉള്ള സ്നേഹത്തിന് പുറകിൽ എങ്കിൽ അതൊരിക്കലും നീണ്ട 25 വർഷക്കാലത്തേക്ക് കെട്ടിവലിച്ചു കൊണ്ട് പോകില്ല.
➡ അവരുടെ പണമാണ് നബിയുടെ ലക്ഷ്യം എങ്കിൽ അവർക്കിടയിൽ ഇത്രയും ഊഷ്മളവും ആത്മഗന്ധിയുമായ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയോ നിലനിൽക്കുകയോ ചെയ്യില്ല.
➡ അവർ എത്രയും പെട്ടന്ന് മരിക്കാൻ പ്രാർത്ഥിക്കുന്ന, എങ്ങനെയും ഈ ബന്ധത്തിൽ നിന്ന് ഊരിപ്പോരാൻ വെമ്പുന്ന മുഹമ്മദിനെയുമാണ് ചിത്രങ്ങളിൽ കാണുകയുള്ളൂ.
➡ എന്നാൽ മരണശേഷവും ജ്വലിച്ചു നിൽക്കുന്ന ഹൃദയസ്പർശിയായ ഒരു ചിത്രമാണ് നാം കാണുന്നത്
എന്ന് തുടർന്നദ്ദേഹം അതിനു മറുപടി പറയുന്നുമുണ്ട്. [സ്റ്റാൻലി ലൈൻ പൂൾ, സ്റ്റഡീസ് ഇൻ എ മോസ്ക് (1883) പേജ് 79]
അവരുടെ മരണത്തെത്തുടർന്ന് അദ്ദേഹം
സ്വയം പിന്തുണ ആവശ്യമുള്ള വിധവയായ കുടുംബത്തെ പരിപാലിക്കാൻ പക്വതയുള്ള സൗദയുമായും, ജീവിതകാലം മുഴുവൻ സുഹൃത്തായ അബുബക്കറുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ആയിഷയുമായും വിവാഹബന്ധം സ്ഥാപിച്ചു.