ഇസ്ലാമിക സ്രോതസ്സുകൾ പ്രകാരം മുഹമ്മദ് നബി (SW) ക്ക് തന്റെ രക്ഷയെക്കുറിച്ച് ഉറപ്പില്ലായിരുന്നുവെന്ന് ക്രൈസ്തവ മിഷനറിമാർ വാദിക്കുന്നത് കാണാം. അതിനുള്ള തെളിവായി
ഖുർആനും ഹദീസും ഉദ്ധരിക്കുന്നതും കാണാം. എന്താണ് സത്യാവസ്ഥ?
അവർ ഉദ്ധരിക്കുന്ന ആയത്താണ് താഴെ :
[Al-Ahqaf 46:9] (നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.അത് പോലെ താഴെ പറയുന്ന ഹദീസും ഉദ്ധരിക്കാറുണ്ട് :
- Narrated 'Um al-'Ala:
- An Ansari woman who gave the pledge of allegiance to the Prophet that the Ansar drew lots concerning the dwelling of the Emigrants. 'Uthman bin Maz'un was decided to dwell with them (i.e. Um al-'Ala's family), 'Uthman fell ill and I nursed him till he died, and we covered him with his clothes. Then the Prophet came to us and I (addressing the dead body) said, "O Abu As-Sa'ib, may Allah's Mercy be on you! I bear witness that Allah has honored you." On that the Prophet said, "How do you know that Allah has honored him?" I replied, "I do not know. May my father and my mother be sacrificed for you, O Allah's Apostle! But who else is worthy of it (if not 'Uthman)?" He said, "As to him, by Allah, death has overtaken him, and I hope the best for him. By Allah, though I am the Apostle of Allah, yet I do not know what Allah will do to me," By Allah, I will never assert the piety of anyone after him. That made me sad, and when I slept I saw in a dream a flowing stream for 'Uthman bin Maz'un. I went to Allah's Apostle and told him of it. He remarked, "That symbolizes his (good) deeds." [Saheeh Bukhari. Volume 5, Book 58, Number 266]
രണ്ടു തരത്തിൽ ഇവക്ക് മറുപടി പറയാൻ കഴിയും. അതായത് പ്രവാചകന് അറിയില്ല എന്ന് പറയുന്നത് പരലോകത്തിന്റെ കാര്യമാണോ ഈ ജീവിതത്തിലെ കാര്യമാണോ എന്നതിന്റെ അടിസ്ഥാനത്തിൽ.
ഒന്നാമത്തെ മറുപടി :
1. വിമർശകർ ഉന്നയിക്കുന്ന ഖുർആൻ ആയത്തും ഹദീസും പരലോക ജീവിതത്തെ പറ്റിയുള്ള വിഷയമല്ല, ഈ ലോകത്തെ സംബന്ധിച്ച കാര്യമാണ് പറയുന്നത്.
തഫ്സീർ അൽ ജലാലൈനിയിൽ ഇങ്ങനെ കാണാം :
"പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല "
[അതായത്,ദൈവം തന്റെ ദൂതനായി അയച്ച ആദ്യത്തെയാളല്ല ഞാൻ. ഇതിനകം അവരിൽ പലരും എന്റെ മുൻപിൽ വന്നിട്ടുണ്ട്, അതിനാൽ നിങ്ങൾക്ക് എന്നെ എങ്ങനെ നിഷേധിക്കാനാകും?]
"എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല."
[ഈ ജീവിതത്തിൽ :എന്റെ (ജന്മനാട്) ഉപേക്ഷിക്കേണ്ടി വരുമോയെന്നോ അല്ലെങ്കിൽ എനിക്ക് മുന്നേയുള്ള ചില പ്രവാചകന്മാരോടു ചെയ്യപ്പെട്ടത് പോലെ ഞാൻ വധിക്കപ്പെടുമോയെന്നോ , അല്ലെങ്കിൽ നിങ്ങൾ എന്നെ മരണം വരെ കല്ലെറിയുമോയെന്നോ
അതോ നിങ്ങൾക്ക് മുന്നേ നിഷേധിച്ചവരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ നിങ്ങളെ ഭൂമി വിഴുങ്ങുമോ എന്നോ? ]
"എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്." [അതാണ് ഖുർആൻ. ഞാൻ സ്വൊന്തമായി ഒന്നും കൊണ്ട്വരുന്നില്ല.] ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു. [എന്റെ മുന്നറിയിപ്പ്കൾ വ്യക്തമാണ്] [തഫ്സീർ അൽ ജലാലൈനി, സൂറ 46:9]
അബൂജഅഫർ പറഞ്ഞതായി ഇമാം ഖുർതുബി തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നു :
لَا يَدْرِي صَلَّى اللَّه عَلَيْهِ وَسَلَّمَ مَا يَلْحَقهُ وَإِيَّاهُمْ مِنْ مَرَض وَصِحَّة وَرُخْص وَغَلَاء وَغِنًى وَفَقْر
"രോഗം, ആരോഗ്യം, അധികാരം, കുറഞ്ഞ മൂല്യം , ഉയർന്ന മൂല്യം , സമ്പത്ത്, ദാരിദ്ര്യം എന്നിവയിൽ നിന്ന് അദ്ദേഹത്തിനും അദ്ദേഹത്തെ പിൻതുടരുന്നവർക്കും എന്ത് സംഭവിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ല. "
[അബു അബ്ദുല്ലാഹ് ഖുർതുബി, തഫ്സീർ ജാമിഉൽ അഹ്കാമിൽ ഖുർആൻ, സൂറ 46:9]
"എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല." എന്ന വചനത്തെ വിശദീകരിക്കുമ്പോൾ ഇമാം ഇബ്നു കഥീർ ഹസനുൽ ബസരിയെ ഉദ്ധരിക്കുന്നു ;
പരലോകത്തെ സംബന്ധിച്ചിടത്തോളം, ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു, അദ്ദേഹം സ്വർഗത്തിൽ കടക്കുമെന്ന് അദ്ദേഹത്തിന് (പ്രവാചകന്) അറിയാമായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞു: "അവൻ (അല്ലാഹു) എന്നോടും നിങ്ങളോടും *ഈ ജീവിതത്തിൽ* എന്തുചെയ്യുമെന്ന് എനിക്കറിയില്ല. എനിക്ക് മുൻപുള്ള പ്രവാചകൻമാരെ പുറത്താക്കിയതുപോലെ എന്നെ പുറത്താക്കുമോ? അല്ലെങ്കിൽ എനിക്ക് മുമ്പുള്ള പ്രവാചകന്മാർ കൊല്ലപ്പെട്ടതുപോലെ ഞാൻ കൊല്ലപ്പെടുമോ? ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായം ഉണ്ടാകരുതെന്ന (അടിസ്ഥാനത്തിൽ) ഇബ്നു ജരീർ തബരി സ്വീകരിച്ച നിലപാടാണ് ഇത്; കാരണം ഇത് പ്രവാചകന് അനുയോജ്യമായ വിശദീകരണമാണെന്നതിൽ സംശയമില്ല.
കാരണം, പരലോകത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം (അതായത് പ്രവാചകൻ) തന്റെ അനുയായികളോടൊപ്പം സ്വർഗത്തിൽ കടക്കുമെന്ന് ഉറപ്പാണ്. ഈ ജീവിതത്തെ സംബന്ധിച്ചിടത്തോളം, തനിക്കും ഖുറൈശികളിലെ ബഹുദൈവ വിശ്വാസികൾക്കും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിനറിയുമായിരുന്നില്ല. (അതായത്) അവർ വിശ്വാസികളാകുമോ? അല്ലെങ്കിൽ അവിശ്വാസത്തിൽ (തുടരുമോ),
അവരുടെ അവിശ്വാസത്തിന്റെ പേരിൽ അവർ ശിക്ഷിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുമോ?
[തഫ്സീർ ഇബ്നു കഥീർ, സൂറ 46:9]
അതായത് തന്നെ കൊണ്ട് എന്ത് ചെയ്യും എന്ന് അറിയില്ല എന്ന് പ്രവാചകൻ പറഞ്ഞത് ഈ ലോക ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചാണ്. തന്റെ രക്ഷയുമായോ സ്വർഗമോ ബന്ധപ്പെട്ട വിഷയത്തിൽ അല്ല.
രണ്ടാമത്തെ മറുപടി :
2. വിമര്ശകര് ഉദ്ധരിക്കുന്ന തെളിവുകളിൽ പറയുന്നത് ഇനി പരലോകത്തെ കുറിച്ചു തന്നെയാണ് എന്ന് കരുതുക. എങ്കിൽ അത് മുഹമ്മദ് നബിക്ക് രക്ഷ ഉറപ്പില്ലായിരുന്നു. രക്ഷ ഉറപ്പില്ലാതെയാണ് അദ്ദേഹം മരണപ്പെട്ടത് തുടങ്ങിയ വിമർശകരുടെ വാദങ്ങളെ ഉറപ്പിക്കുന്നുണ്ടോ? ഒരിക്കലും ഇല്ല.
കാരണം, മേൽ പറഞ്ഞ ഖുർആൻ വാക്യവും ഹദീസിലെ പ്രവാചകന്റെ പ്രസ്താവനയും നടക്കുന്നത് അദ്ദേഹത്തിന് അല്ലാഹുവിങ്കൽ നിന്ന് തനിക്കു സ്വർഗ്ഗമുണ്ട് എന്ന അറിവ് ലഭിക്കുന്നതിന് മുൻപാണ്.
മഹാനായ ഹദീസ് പണ്ഡിതൻ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (Ra) സഹീഹ് അൽ ബുഹാരിയുടെ ശർഹിൽ പറയുന്നു :
لفظه " فوالله ما أدري وأنا رسول الله ما يفعل بي ولا بكم " وإنما قال رسول الله صلى الله عليه وسلم ذلك موافقة
لقوله تعالى في سورة الأحقاف ( قل ما كنت بدعا من الرسل , وما أدري ما يفعل بي ولا بكم ) وكان ذلك قبل نزول قوله تعالى ( ليغفر لك الله ما تقدم من ذنبك وما تأخر ) لأن الأحقاف مكية , وسورة الفتح مدنية بلا خلاف فيهما , وقد ثبت أنه صلى الله عليه وسلم قال " أنا أول من يدخل الجنة " وغير ذلك من الأخبار الصريحة في معناه , فيحتمل أن يحمل الإثبات في ذلك على العلم المجمل , والنفي على الإحاطة من حيث التفصيل .
"അല്ലാഹുവാണെ, ഞാൻ അല്ലാഹുവിന്റെ ദൂതൻ എങ്കിലും, അവൻ എന്നെ കൊണ്ട് എന്ത് ചെയ്യും എന്ന് എനിക്കറിയില്ല " എന്ന അദ്ദേഹത്തിന്റെ പ്രയോഗത്തെ സംബന്ധിച്ചിടത്തോളം പ്രവാചകൻ അത് ഉച്ചരിച്ചത് സൂറത്തുൽ അഹ്‌ഖാഫിൽ അല്ലാഹു പ്രസ്താവിച്ചതിന് അനുസ്രതമായാണ് : "ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല " (46:9). മേൽ വചനം അവതരിച്ചത്, താഴെപ്പറയുന്ന വചനത്തിന്റെ അവതരണത്തിന് മുൻപാണ്. "നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത് "(48:2). എന്ത്കൊണ്ടെന്നാൽ അഹ്‌ഖാഫ് (46) മക്കയിൽ അവതരിച്ച അധ്യായമാണ്. എന്നാൽ സൂറ അൽ ഫതഹ് (48) മദീനയിൽ അവതരിച്ചതും. ഇവ രണ്ടും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. അത് പോലെ തന്നെ "സ്വർഗത്തിൽ ഒന്നാമതായി പ്രവേശിക്കുന്നത് ഞാൻ" ആയിരിക്കും എന്ന് പ്രവാചകൻ പറയുന്ന ഹദീസുകളും സ്ഥിരപ്പെട്ടതാണ്. ഈ അർത്ഥത്തിലുള്ള മറ്റു റിപ്പോർട്ട്കളും ഉണ്ട്. [ഇബ്നു ഹജറുൽ അസ്ഖലാനി, ഫത്‌ഹുൽ ബാരി, കിതാബുൽ ജനാഇസ്, ഹദീസ് 1166]
ഇമാം ത്വബരി തന്റെ തഫ്സീറിൽ ഇമാം ഖതാദ (Ra) പറഞ്ഞതായി ഉദ്ധരിക്കുന്നു :
وَمَا أَدْرِي مَا يُفْعَل بِي وَلَا بِكُمْ } ثُمَّ دَرَى أَوْ عَلِمَ مِنْ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بَعْد ذَلِكَ مَا يُفْعَل بِهِ , يَقُول { إِنَّا فَتَحْنَا لَك فَتْحًا مُبِينًا لِيَغْفِر لَك اللَّه مَا تَقَدَّمَ مِنْ ذَنْبك وَمَا تَأَخَّرَ }
"എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല " (46:9). എന്നാൽ അതിനു ശേഷം അല്ലാഹുവിങ്കൽ നിന്നും അദ്ദേഹത്തിന് തന്നെ കൊണ്ട് എന്ത് ചെയ്യും എന്ന് അറിയാൻ കഴിഞ്ഞു. "തീർച്ചയായും നിനക്ക് നാം പ്രത്യക്ഷമായൊരു വിജയം നൽകിയിരിക്കുന്നു. നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത് "(48: 1-2). [ഇബ്നു ജരീർ അൽ തബരി, ജാമിഉൽ ബയാൻ ഫീ തഅവീലിൽ ഖുർആൻ, സൂറ 46:9]
അതായത് തന്നെ കൊണ്ട് എന്ത് ചെയ്യും എന്ന് അറിയില്ല എന്ന് പ്രവാചകൻ പറഞ്ഞത് അദ്ദേഹത്തിന് സ്വർഗത്തെ കുറിച്ചുള്ള ഉറപ്പ് അല്ലാഹുവിങ്കൽ നിന്ന് നൽകപ്പെടുന്നതിന് മുന്നേയായിരുന്നു. എന്നാൽ അതിനു ശേഷം അല്ലാഹു അദ്ദേഹത്തിന് സ്വർഗത്തെ കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചു.
Conclusion:
എങ്ങനെ നോക്കിയാലും മിഷനറികളുടെ
വ്യാജാരോപണങ്ങളിൽ നിന്ന് പ്രവാചകൻ സുരക്ഷിതനാണ് എന്ന് വ്യക്തം.
ഇനി ഒന്നു രണ്ട് ഹദീസുകൾ കൂടി നോക്കി വെച്ചോ. നബിക്ക് സ്വർഗത്തെ കുറിച്ച് ഉറപ്പുണ്ടായിരുന്നോ ഇല്ലയോ എന്ന് വ്യക്തമാകും.
അനസ് ഇബ്നു മാലികിൽ നിന്നും നിവേദനം : പ്രവാചകൻ പറഞ്ഞു : സ്വർഗത്തിൽ ആദ്യത്തെ ശുപാർശകൻ ഞാൻ ആകുന്നു. ഏറ്റവും കൂടുതൽ വിശ്വാസികളായ അനുയായികൾ ഉള്ള പ്രവാചകനും ഞാൻ ആയിരിക്കും
[Sahih Muslim Book 1, Hadith 391]
അനസ് നിവേദനം :
പുനരുദ്ധാനത്തിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള പ്രവാചകൻ ഞാൻ ആയിരിക്കും . സ്വർഗ കവാടത്തിൽ ആദ്യമായി മുട്ടുന്നതും ഞാൻ ആയിരിക്കും.
[Sahih Muslim. Book 1. Hadith 392]
അനസ് ബിൻ മാലിക്ൽ നിന്നും നിവേദനം : പ്രവാചകൻ പറഞ്ഞു : ഉയർത്തേഴ്ന്നേൽപ്പ് നാളിൽ സ്വർഗ വാതിൽക്കൽ ചെന്നു ഞാൻ തുറക്കാൻ ആവശ്യപ്പെടും. അപ്പോൾ കാവൽക്കാരൻ ചോദിക്കും : താങ്കൾ ആരാണ്? ഞാൻ പറയും : മുഹമ്മദ്....
അയാൾ പറയും : താങ്കൾക്ക് വേണ്ടി അത് തുറന്നു തരാൻ എന്നോട് കല്പിച്ചിട്ടുണ്ട്. താങ്കൾക്ക് മുൻപ് ഞാൻ അത് ഒരാൾക്കും തുറന്നു കൊടുക്കയില്ല.
[Sahih Muslim Book 1. Hadith 394]
പ്രവാചകൻ മരണപ്പെടുന്നത് സ്വൊർഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ടു കൊണ്ട്...
ആയിഷ ബിന്ത് അബൂ ബക്കർൽ നിന്നും നിവേദനം: ഞാൻ കേട്ടിരിക്കുന്നു. ഒരു പ്രവാചകനും മരിക്കപ്പെടുകയില്ല. ഈ ലോക ജീവിതത്തെയോ പരലോകത്തെയോ തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടാതെ. ആയിഷ പറയുന്നു :
അല്ലാഹുവിന്റെ പ്രവാചകൻ തന്റെ മരണത്തിനു മുൻപ് ഉള്ള അസുഖ വേളയിൽ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. *വളരെ ഗാംഭീര്യമുള്ള ശബ്ദത്തിൽ അദ്ദേഹം പറയുന്നത് ഞാൻ കേട്ടു:* അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, *സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാർ (4:69)* അദേഹത്തിന് തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെട്ടു എന്ന് അങ്ങനെ എനിക്ക് മനസിൽ ആയി.
(Sahih Muslim 2444. Book 44.Number 125)
പ്രവാചകന്റെ അവസാന പ്രാർത്ഥനയും അവസാന വാക്കുകളും
സ്വൊർഗത്തിലെ തന്റെ ഇരിപ്പിടം ദർശിച്ചു കൊണ്ട്.
ആയിഷ ബിന്റ് അബൂബക്കർൽ നിന്നും നിവേദനം :
ആരോഗ്യവാനായിരിക്കെ പ്രവാചകൻ പറയുമായിരുന്നു. സ്വൊർഗത്തിൽ തന്റെ ഇരിപ്പിടം കാണിക്കപ്പെടാതെ ഒരു പ്രവാചകനും മരിപ്പിക്കപ്പെടുകയില്ല...ശേഷം തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടും. ആയിഷ പറയുന്നു :
നബിക്ക് അസുഖം ബാധിക്കുകയും അന്നേരം എന്റെ മടിയിൽ തലവെച്ച് കിടക്കുന്ന അവസരം അദ്ദേഹത്തിനു കുറെ സമയം ബോധം മറയുകയും പിന്നീട് വരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി.
അപ്പോൾ അദ്ദേഹം മുകളിലേക്ക് കണ്ണുകൾ ഉയർത്തി കൊണ്ട് പറഞ്ഞു : *അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.* ആയിഷ പറയുന്നു :ഞാൻ പറഞ്ഞു (അപ്പോൾ അവിടുന്ന് ) നമ്മെ (ജീവിതത്തെ) തെരഞ്ഞെടുക്കുന്നില്ല എന്ന് അർത്ഥം.
ആയിഷ പറയുന്നു : ആരോഗ്യവാനായിരിക്കെ അവിടുന്ന് പറയാറുണ്ടായിരുന്ന ആ കാര്യം എനിക്ക് മനസിൽ ആയി. അത് ഇതാണ് :
സ്വൊർഗത്തിൽ തന്റെ ഇരിപ്പിടം കാണിക്കപ്പെടാതെ ഒരു പ്രവാചകനും മരിപ്പിക്കപ്പെടുകയില്ല...ശേഷം തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടും.
ആയിഷ പറയുന്നു...*നബി അവസാനമായി പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു:*
"അല്ലാഹുമ്മ റഫീഖൽ അഅ്ലാ"
(അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.)
(Sahih Muslim 2444. Book 44.Number 127).
തന്റെ സ്വർഗത്തിന്റെ കാര്യം മാത്രമല്ല..
തന്റെ അനുയായികളിൽ പലരുടെയും സ്വർഗപ്രവേശനം കൂടി വ്യക്തമായി ഉറപ്പു നൽകിയ പ്രവാചകൻ ആണ് മുഹമ്മദ് നബി (SW).
അത്തരത്തിൽ ഇസ്ലാമിക ചരിത്രത്തിൽ പ്രവാചകന്റെ സഹാബികളിൽ അശറാ അൽ മുബഷിരീൻ ഫിൽ ജന്നാഹ് (സ്വർഗം കൊണ്ട് സന്തോഷവർത്ത അറിയിക്കപ്പെട്ട 10 പേർ)
എന്ന് വിശേഷിക്കപ്പെട്ട 10 സഹാബികളെ പറ്റി താഴെ വായിക്കുക
ഇത് പോലെ എത്രയെത്ര സംഭവങ്ങൾ...
ഇതൊന്നും കാണാതെ.. അല്ലെങ്കിലും കണ്ടിട്ടും കാണാതെ മിഷനറികൾ
തങ്ങൾ യേശുവിന്റെ കുരിശ് മരണം വഴി
രക്ഷ പ്രാപിച്ചു എന്നും ഇസ്ലാമിന്റെ പ്രവാചകന് പോലും രക്ഷ ഇല്ലലോ എന്നും വിളിച്ചു കൂവുന്നത് കാണുമ്പോൾ സഹതാപമാണ് വരുന്നത്.
യേശുവിനെ തങ്ങളുടെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നതോടെ തങ്ങൾ രക്ഷിക്കപ്പെട്ടു... നിത്യജീവൻ ഉറപ്പ് ആയി എന്ന് ആണ് ഇവർ വിശ്വസിക്കുന്നത് എന്ന് പറഞ്ഞല്ലോ ? എന്നാൽ നാം ഇവരുടെ പ്രമാണം പരിശോദിച്ചാൽ ഇത്തരം ഒരു ഉറപ്പ് ഇവർക്ക് ഇല്ല എന്നാണ് മനസ്സിൽ ആകുന്നത്. കൂടുതൽ വിശദീകരണങ്ങൾക്ക് ഈ പോസ്റ്റ് വായിക്കുക :
http://answeringsakshiapologetic.blogspot.com/2018/09/blog-post.html?m=1
എന്ന് വിശേഷിക്കപ്പെട്ട 10 സഹാബികളെ പറ്റി താഴെ വായിക്കുക
അബ്ദുറഹ്മാൻ ഇബ്നു ഔഫ് നിവേദനം :
പ്രവാചകൻ പറഞ്ഞു :
അബൂബക്കർ സ്വർഗത്തിലാണ്. ഉമർ സ്വർഗത്തിലാണ്. ഉസ്മാൻ സ്വർഗത്തിലാണ്. അലി സ്വർഗത്തിലാണ്.
അബൂ ഉബൈദ സ്വർഗത്തിലാണ്
ത്വൽഹാ സ്വർഗത്തിലാണ്. സുബൈർ ഇബ്നു അവ്വാം സ്വർഗത്തിലാണ്. അബ്ദുറഹ്മാൻ ഇബ്നു ഔഫ് സ്വർഗത്തിലാണ്. സഅധ് ഇബ്നു അബീ വഖാസ് സ്വർഗത്തിലാണ്. സഈദ്
സ്വർഗത്തിലാണ്. [Jamiu Tirmidi 4112]
ഇത് പോലെ എത്രയെത്ര സംഭവങ്ങൾ...
ഇതൊന്നും കാണാതെ.. അല്ലെങ്കിലും കണ്ടിട്ടും കാണാതെ മിഷനറികൾ
തങ്ങൾ യേശുവിന്റെ കുരിശ് മരണം വഴി
രക്ഷ പ്രാപിച്ചു എന്നും ഇസ്ലാമിന്റെ പ്രവാചകന് പോലും രക്ഷ ഇല്ലലോ എന്നും വിളിച്ചു കൂവുന്നത് കാണുമ്പോൾ സഹതാപമാണ് വരുന്നത്.
യേശുവിനെ തങ്ങളുടെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നതോടെ തങ്ങൾ രക്ഷിക്കപ്പെട്ടു... നിത്യജീവൻ ഉറപ്പ് ആയി എന്ന് ആണ് ഇവർ വിശ്വസിക്കുന്നത് എന്ന് പറഞ്ഞല്ലോ ? എന്നാൽ നാം ഇവരുടെ പ്രമാണം പരിശോദിച്ചാൽ ഇത്തരം ഒരു ഉറപ്പ് ഇവർക്ക് ഇല്ല എന്നാണ് മനസ്സിൽ ആകുന്നത്. കൂടുതൽ വിശദീകരണങ്ങൾക്ക് ഈ പോസ്റ്റ് വായിക്കുക :
http://answeringsakshiapologetic.blogspot.com/2018/09/blog-post.html?m=1
No comments:
Post a Comment