Question No-5 Quran എഴുതി വെക്കാൻ താല്പര്യം കാണിച്ച മുഹമ്മദ് നബി അതെ താല്പര്യം ഹദീസുകളുടെ കാര്യത്തിൽ കാണിച്ചില്ല.ഹദീസുകൾ എഴുതി വെക്കരുത് എന്ന് നബി(s) പറഞ്ഞത് ആദ്യ കാലഘട്ടത്തിൽ ആയിരുന്നു എന്നും അത് ഏത് സാഹചര്യത്തിൽ ആയിരുന്നു എന്നും അങ്ങനെ പറയുമ്പോൾ പോലും ഹദീസുകൾ വാമൊഴി (Oral) ആയി സംപ്രേഷണം ചെയ്യാൻ നബി അനുവദിച്ചിരുന്നു എന്നും നാം മുന്നത്തെ പോസ്റ്റിൽ കണ്ടു കഴിഞ്ഞു. Link
➡ അതെ പോലെ എഴുത്തിനു പകരം ഓർമ്മയെയും (Memory) സംസാരത്തെയും (Speaking) വാമൊഴി ആയുള്ള വിനിമയത്തെയും (Oral Transmission) ആശ്രയിച്ചാണ് അറബികൾ സഹസ്രബ്ദങ്ങൾ ആയി അവരുടെ എല്ലാ വ്യവഹാരങ്ങളും നടത്തി പോന്നത്.
➡ ഈ സമ്പ്രദായം ഇസ്ലാമിന്റെ ആദ്യകാലങ്ങളിലും വര്ഷങ്ങളോളം തുടർന്ന് പോന്നു.
➡ ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ വിശുദ്ധ ഖുർആൻ ഓറ്മയിൽ മാത്രം അല്ല എഴുതിയും സംരക്ഷിക്കണം എന്നത് അത്യാവശ്യം ആയി കരുതപ്പെട്ടത് അത് വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ ആയത്കളും സൂറകളും എല്ലാം അല്ലാഹു നിശ്ചയിച്ച അതെ ക്രമത്തിൽ തന്നെ നില നിർത്തി സംരക്ഷിക്കേണ്ടതിനാൽ ആണ്.
➡ എന്നാൽ ഹദീസ് സംരക്ഷിക്കാൻ എഴുത്ത്
അത്യാവശ്യം ആയിരുന്നില്ല. എന്ത് കൊണ്ട് എന്ന് ചോദിക്കാം ?
➡ കാരണം ഹദീസിലെ വാക്കുകളോ അവയുടെ ക്രമങ്ങളോ ഒന്നും വഹ്യ് മുഖേന നിശ്ചയിക്കപ്പെട്ടത് ആയിരുന്നില്ല. അങ്ങനെ അവകാശപ്പെടുകയോ കരുതപ്പെടുകയോ ചെയ്തിരുന്നുമില്ല.
- പ്രവാചകനിൽ നിന്നും ലഭിച്ച നിയമ നിർദ്ദേശങ്ങളും അധ്യാപനങ്ങളും ഓർമിച്ചു വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, എന്നത് മാത്രമേ ഉദ്ദേശിക്കപ്പെട്ടിരുന്നുള്ളൂ.
( അത് കൊണ്ടാണ് നമ്മൾ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ പദപരമായ വ്യത്യസ്‌തകളും, ഘടനയും ഒക്കെ അനുവദിനീയമാകുന്നത്. എന്നാൽ ഖുർആൻ നമ്മളുടെ വാക്യത്തിൽ അല്ല, അല്ലാഹു അവതരിപ്പിച്ച ഘടനയിൽ തന്നെ പാരായണം ചെയ്യേണ്ടതുണ്ട്)
- അതിനാൽ ഹദീസുകൾ വാമൊഴി ആയി (Oral Transmission) റിപ്പോർട്ട് ചെയ്യാൻ അനുവാദം നൽകപ്പെട്ടു.
എന്ന് മാത്രമല്ല, അങ്ങനെ ചെയ്യാൻ ജനങ്ങളോട് ആവർത്തിച്ചാവർത്തിച് ആവശ്യപ്പെട്ടിരുന്നത് ആയും നമുക്ക് കാണാം:
ഏതാനും റിപ്പോർട്ടുകൾ നോക്കാം :
- സൈദ് ഇബ്നു സാബിത്, അബ്ദുല്ലഹ് ഇബ്നു മസ്ഊദ്, ജുബൈർ, അബൂദർറാ എന്നിവർ റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ പറഞ്ഞു : " എന്നിൽ നിന്ന് ഹദീസ് കേൾക്കുകയും മനഃപാഠമാക്കുകയും എന്നിട്ട് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തവരെ അല്ലാഹു തൃപ്തിയോടെ നിലനിർത്തട്ടെ. എത്രയോ ആളുകളാണ് തങ്ങളേക്കാൾ അറിവുള്ളവർക്ക് വിജ്ഞാനം എത്തിച്ചു കൊടുക്കുന്നത്? സ്വൊയം അറിവു കുറഞ്ഞവരായിരിക്കെ വിജ്ഞാനം എത്തിച്ചു കൊടുക്കുന്നവരും എത്രയോ പേരാണ് ! [Sunan Tirmidhi. Vol 5. Book 39. Hadith 2658] [Abu Dawood 3660]
- അബൂബക്റ നിവേദനം : പ്രവാചകൻ പറഞ്ഞു : ഇവിടെ ഹാജർ ഉള്ളവർ ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കട്ടെ, ചിലപ്പോൾ എത്തപ്പെട്ടവൻ എത്തിച്ചു കൊടുക്കുന്നവ നെക്കാൾ കാര്യങ്ങൾ ഗ്രഹിച്ചേക്കാം " [Saheeh al Bukhari. Vol 1. Book 3. Hadith 105]
- لِّغُوا عَنِّي وَلَوْ آيَةً وَحَدِّثُوا عَنْ بَنِي إِسْرَائِيلَ وَلَا حَرَجَ وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ അബ്ദുല്ലാഹിബ്നു അംറ് നിവേദനം : എന്നിൽ നിന്നുള്ള ഒരു വചനം ആണെങ്കിൽ പോലും അത് നിങ്ങൾ എത്തിച്ചു കൊടുക്കുക. ഇസ്രായേല്യരിൽ നിന്നും ഉദ്ധരിച്ചു കൊള്ളുക. അതിൽ കുറ്റമില്ല. എന്നാൽ അറിഞ്ഞിരിക്കണം, ആരെങ്കിലും എന്റെ പേരിൽ മനഃപൂർവം കള്ളം പ്രചരിപ്പിച്ചാൽ അവന്റെ സ്ഥാനം നരകമായിരിക്കും. [Sunan Tirmidhi. Vol 5. Book 39. Hadith 2669]
Question No-6 ഹദീസുകളിലെ ഭിന്നത : ഹദീസിൽ ഭിന്നത ഉണ്ട്, അഭിപ്രായവ്യത്യാസം ഉണ്ട്. അത് കൊണ്ട് ഹദീസുകൾ തള്ളപ്പെടേണ്ടവയാണ്.➡ ഹദീസ് ഗ്രന്ഥങ്ങളിൽ യോജിപ്പുകളാണ് കൂടുതൽ. വിയോജിപ്പുകളല്ല.
വിയോജിപ്പുകൾ ഉണ്ടാകുന്നത് മിക്കവാറും
നാലു കാര്യങ്ങളിൽ പരിമിതമാണ്.
- ഒരേ സംഭവത്തെ വ്യത്യസ്‌ത റിപ്പോർട്ടർമാർ വ്യത്യസ്‌ത വാക്കുകളിൽ വിവരിക്കുന്നു. ഇവയുടെ ആശയങ്ങളിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. അല്ലെങ്കിൽ ഒരു സംഭവത്തിന്റെയോ പ്രഭാഷണത്തിന്റെയോ വ്യത്യസ്‌ത ഭാഗങ്ങൾ ആയിരിക്കും ഓരോരുത്തരും റിപ്പോർട്ട് ചെയ്യുന്നത്.
- ഒരു വിഷയം പ്രവാചകൻ തന്നെ വ്യത്യസ്ത വാക്കുകളിൽ വിവരിക്കുമ്പോൾ.
- പ്രവാചകൻ വിവിധ സന്ദർഭങ്ങളിൽ വിവിധ രീതികളിൽ പ്രവർത്തിക്കുക.
- ആദ്യം വന്ന ഹദീസിനെ ദുർബലപ്പെടുത്തിക്കൊണ്ട് മറ്റൊരു ഹദീസ് പ്രവാചകനിൽ നിന്ന് ഉണ്ടാകുക
ഈ 4 തരം ഹദീസുകൾ മാറ്റി നിർത്തിയാൽ
ഭിന്നത വരുന്ന ഹദീസുകൾ ഒരു ശതമാമാനത്തിൽ താഴെയായിരിക്കും. ഏതാനും ഹദീസുകളിൽ വരുന്ന വ്യത്യസ്തകൾ കാരണമായി ഹദീസ് ശേഖരങ്ങൾ അപ്പാടെ തള്ളിക്കളയേണ്ടതാണ് എന്ന വാദത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്?
➡ ഹദീസുകൾ എന്നത് വിഭജിക്കാൻ കഴിയാത്ത ഒരേകകത്തിന്റെ പേരല്ല
➡ ഒരു ഭാഗത്തിന് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ പൂർണ്ണമായും തകർന്നു പോകുന്ന ഒരു സാകല്യമല്ല അത്
➡ ഓരോ ഹദീസിനും സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ഓരോന്നും അതിന്റെതായ നിവേദന പരമ്പരയോട് കൂടിയാണ് നിലനിൽക്കുന്നത്.
➡ അതിനാൽ ഒന്നോ രണ്ടോ പത്തോ നൂറോ ഹദീസുകൾ തന്നെ അസാധുവായാൽ പോലും ബാക്കിയുള്ള അസാധുവാകില്ല.
***ഹദീസ് പണ്ഡിതന്മാർക്ക് ഇടയിലെ അഭിപ്രായ വ്യത്യാസത്തിന്റെ ഒരു രൂപം
ഒരു മുഹദ്ധിസ് (hadith scholar) തന്റെ നിരൂപണ മാനദണ്ഡമനുസരിച്ച് ഒരു ഹദീസിനെ പ്രബലമായി അംഗീകരിക്കുന്നു. മറ്റൊരു പണ്ഡിതൻ അയാളുടെ മാനദണ്ഡമനുസരിച്ച് അതിനെ ദുർബലമായും കണക്കാക്കുന്നു. ഇത് നിഗമനത്തിലും ഗവേഷണത്തിലുമുള്ള ഭിന്നതയാണ്. കോടതികളിൽ സാക്ഷ്യം തള്ളുകയും കൊള്ളുകയും ചെയ്യുന്നത് പോലെ...
Question -7
ദീനുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ തന്റെ വാക്കുകളെ പ്രമാണമാക്കരുത് എന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുസ്ലിങ്ങൾക്ക് ഖുർആൻ മാത്രമെ മാർഗദർശനമായിരിക്കാൻ പാടുള്ളു എന്നും നബി പറഞ്ഞു
>>>> മദീനയിൽ വെച്ച് അവിടുത്തെ കൃഷിക്കാർക്ക് നബി ഈന്തപ്പനയുടെ പരാഗണം സംബന്ധിച്ച് ഒരുപദേഷം നൽകിയിരുന്നു. പക്ഷേ അത് വിളവെടുപ്പിനെ ബാധിച്ചു. അപ്പോൾ നബി അവരോട് പറഞ്ഞു : "ഞാൻ മതപരമായ എന്തെങ്കിലും ഉപദേശിക്കുകയാണെങ്കിൽ നിങ്ങൾ അത് പിൻപറ്റണം. എന്നാൽ എന്റെ സ്വൊന്തം അഭിപ്രായ പ്രകാരം വല്ലതും പറഞ്ഞാൽ അത് പിൻപറ്റെണ്ടതില്ല. ഞാനും ഒരു മനുഷ്യൻ തന്നെയാണല്ലോ.
➡ ഈ സംഭവത്തിൽ ഹദീസ് നിഷേധികളുടെ വികലന്യായങ്ങൾക്ക് തെളിവില്ല.
➡ ഈ ഹദീസ് വ്യക്തമാക്കുന്നത് ഇസ്ലാം അതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങളിൽ എല്ലാം നബിയുടെ നിർദ്ദേശങ്ങളെ പിൻപറ്റണം എന്ന് തന്നെയാണ്.
➡ ദീനിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങളും അല്ലാത്തവയും എന്തൊക്കെയാണെന്നാണ് നാം ഇവിടെ നോക്കേണ്ടത്.
➡ തോട്ടപ്പണി, അടുക്കളപ്പണി മുതലായവ പഠിപ്പിക്കൽ ദീനിന്റെ മേഖലയിൽ വരുന്ന കാര്യം അല്ല എന്നിരിക്കെ അത്തരം കാര്യങ്ങളിൽ തങ്ങളുടെ അറിവുകൾ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി മുന്നോട്ട് പോകാം
➡ എന്നാൽ ഭരണ-സൈനിക നിയമങ്ങളെയും കുടുംബ-സാമ്പത്തിക ചട്ടങ്ങളെയും ഇസ്ലാം അതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
➡ അത് പോലെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട നിയമങ്ങളും ഇസ്ലാമിന്റെ പരിധിക്കുള്ളിലാണ്. ഖുർആനിൽ നിന്ന് തന്നെ ഈ കാര്യങ്ങൾ വ്യക്തമാണ്.
മുസ്ലിങ്ങൾക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഖുർആൻ മാത്രമെ മാർഗ ദർശനമായിരിക്കാൻ പാടുള്ളു എന്ന് നബി ഒരിക്കലും പറഞ്ഞിട്ടില്ല. നബി പറഞ്ഞിട്ടുള്ളത് വ്യക്തമാണ് :
"രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ചു പോകുന്നു. അവ രണ്ടും മുറുകെ പിടിക്കുവോളം നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണ് അവ [Malik Muwatta]
Special Courtesy :
Sayed Abul a'ala Mawdudi (Sunnathinte Pramanikatha)
No comments:
Post a Comment