6.28.2019

മുഹമ്മദ്‌ മാതൃകാ പുരുഷനോ?  അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി : (Introduction)


മുഹമ്മദ്‌ മാതൃകാ പുരുഷനോ?
അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി :
(Introduction)




"സത്യത്തിൽ ഞാൻ ആകുന്നു നിങ്ങളിലെ ഏറ്റവും സമ്പൂർണനായ അറബി. എന്റെ വംശവേരുകൾ ഖുറൈശിയിലാണ്. എന്റെ ഭാഷ ബനീ സഅദുമാണ്.
- Prophet Muhammad (sw).



ആട്ടിടയനായി ഇടയവൃത്തിയിൽ കഴിയാത്ത ഒരു പ്രവാചകനും ഇല്ല എന്ന നബിയുടെ പ്രസ്‌താവന വലിയ അർത്ഥമാനങ്ങൾ ഉൾകൊള്ളുന്നവയാണ്. ഇടയൻ ഐക്യത്തിന്റെ പ്രതീകമാണ്. ഇടയനെ വെട്ടി ആട്ടിൻപറ്റങ്ങൾ ചിതറി പോകുമെന്ന്
യേശു ക്രിസ്തു ഒരിക്കൽ പറഞ്ഞത് അതിനാൽ ആണ് പ്രസക്തമാകുന്നത്.
മോശയും ദാവീധും ഇടയവൃത്തി സ്വീകരിച്ചവർ ആയിരുന്നു. അതിലൂടെ സ്വാംശീകരിച്ച കഴിവുകളും ഗുണങ്ങളും ഒരു ജനതയെയും രാഷ്ട്രത്തെയും നയിക്കാൻ ഉള്ള നൈപുണ്യമാണ് പ്രദാനം ചെയുന്നത്.
മനുഷ്യർക്കിടയിലെ ആന്തരിക വൈജാത്യങ്ങൾ രാഷ്ട്രനിർമാണ പ്രക്രിയയിൽ എങ്ങനെ അഭിമുഖീകരിക്കണം എന്ന പാഠം അറേബ്യയിലെ ഇടയവൃത്തിയിൽ പ്രവാചകൻ പഠിച്ചിരുന്നു.

ജനനേതാവ് സത്യത്തിൽ ജനസേവകൻ ആണെന്ന പ്രവാചകന്റെ പ്രസ്താവന ഇന്നത്തെ കക്ഷിരാഷ്ട്രീയക്കാരുടെ വാചാടോപത്തിൽ നിന്ന് തീർത്തും വിഭിന്നമായിരുന്നു... ഏകദൈവ വിശ്വാസികളെ ഖുറൈശികൾ കഷ്ടപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തപ്പോൾ അവരുടെ യാതനകൾ സ്വായം ഏറ്റെടുത്തു കൂടെ നിന്നവൻ ആണ് മുഹമ്മദ്‌ നബി.

"ഞാൻ ഒരു പണിക്കാരൻ ആണ് "

പ്രവാചകൻ ഒരിക്കൽ പറഞ്ഞു.
മദീനക്ക് ചുറ്റും ഖന്തക്ക് യുദ്ധത്തിന്റെ മുന്നോടിയായി കിടങ്ങുകൾ കുഴിക്കേണ്ടി വന്നപ്പോൾ ഒട്ടും മടിക്കാതെ ആയുധങ്ങളും എടുത്തു അദ്ദേഹവും ഇറങ്ങി പണി ചെയ്തു. ചുമല്കളിൽ നിറയെ മണ്ണ് ചുമന്നു
മറ്റുള്ളവരോട് ഒപ്പം പാടി.
കിടങ്ങ് കുഴിക്കുന്ന പ്രവാചകന്റെ അടുക്കൽ കഠിനമായ വിശപ്പ് സഹിക്കാൻ ആകാതെ വയറ്റത്ത് കല്ല് വെച്ചു കെട്ടി
പരാതി ബോധിപ്പിക്കാൻ ചെന്ന ശിഷ്യൻമാർ അത്‌ പോലെ വയറ്റത്ത് രണ്ടു കല്ലുകൾ വെച്ചു കെട്ടി പണിയെടുക്കുന്ന പ്രവാചകനെ കണ്ടു ദുഃഖിക്കുന്നുണ്ട്.

വീട്ടുജോലികളിൽ പോലും പ്രവാചകൻ പങ്കാളിയായി. 10 വർഷത്തോളം പ്രവാചകന്റെ പരിചാരകൻ ആയിരുന്ന അനസ് ഇബ്നു മാലിക് പ്രവാചകനെ പറ്റി പറയുന്നു :
"എന്നോട് ഒരിക്കലും അദ്ദേഹം ദേഷ്യപ്പെട്ടില്ല. പരുഷമായി പെരുമാറിയില്ല. "

ഇന്റെഗ്രിറ്റി, അതായത് സ്വഭാവ-സമഗ്രതയുടെ ഉത്തമഉദാഹരണം ആയിരുന്നു അദ്ദേഹം. ആത്മീയതയെയും ഭൗതികതയെയും വിപരീതങ്ങൾ ആക്കി മാറ്റാതെ തുല്യതയിൽ അദ്ദേഹം പരിചരിച്ചു.
ദൈവപ്രാർത്ഥനയുടെ ഒരൊറ്റ ബലത്തിൽ പതിൻ മടങ്ങു വരുന്ന സൈന്യങ്ങളെ ബദറിൽ ജയിച്ചടക്കിയപ്പോഴും പ്രവാചകൻ ഒരിക്കലും പ്രായോഗികതയോട് മുഖം തിരിച്ചില്ല. ഒട്ടകത്തെ കെട്ടാതെ അതിനെ ദൈവം കാത്തോളും എന്ന് പറഞ്ഞവനോട്, ആദ്യം അതിനെ കെട്ടു, എന്നിട്ട് ദൈവത്തിൽ സമർപ്പിക്കുക എന്ന് ആണ് അദ്ദേഹം ഉപദേശിച്ചത്.

മറ്റുള്ളവരെ ശ്രദ്ധിക്കാനും അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കാനും പ്രവാചകൻ കാണിച്ച സന്നദ്ധത യുദ്ധരംഗങ്ങളിൽ വലിയ ആനുകൂല്യങ്ങൾ നൽകി.

ആത്മ വിമർശനത്തിലൂടെ സ്വൊയം നവീകരണത്തിനു സദാ അദ്ദേഹം തയ്യാർ ആയിരുന്നു. ഒരിക്കൽ കുതിരകളിൽ വെച്ചു ഏറ്റവും വേഗത തന്റെ അഥബക്കാണ് എന്ന് അദ്ദേഹം കരുതി. എന്നാൽ മറ്റൊരിക്കൽ ഒരു അറബ് ബദുവിന്റെ കുതിര അതിനെ മറികടന്നപ്പോൾ മനുഷ്യൻ ഒന്നിനെ കുറിച്ചും അമിതമായി അഭിമാനം കൊള്ളരുത് എന്ന് പറഞ്ഞു അദ്ദേഹം സ്വൊയം തിരുത്തി.
സൈനിക നിര നേരെയാക്കുന്നതിനിടയിൽ തന്റെ വടി അറിയാതെ ശിഷ്യൻ സവാദിന്റെ വയറിൽ കൊണ്ടതിന്റെ പേരിൽ പോലും പ്രവാചകൻ സ്വൊയം ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാർ ആയി നിന്നു.

എന്നും സമത്വബോധം സൂക്ഷിച്ച പ്രവാചകൻ താൻ കടന്നു വരുമ്പോൾ സദസ് എഴുന്നേറ്റ് നിൽക്കുന്നത് വിലക്കിയിരുന്നു. തത്വങ്ങളിൽ വിട്ടുവീഴ്ച്ച
ചെയ്യാതെ ഇരിക്കുമ്പോഴും സദാ സൗമ്യനും സഹിഷ്ണുവുമായിരുന്നു അദ്ദേഹം.

നന്മ, ദയ, മനുഷ്യത്വം, കാരുണ്യം തുടങ്ങിയ മാനുഷിക ഗുണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തി ആയിരിക്കും സർവ്വലൌകിക നേതാവ്?
മുഹമ്മദ്‌ നബിയിൽ ഈ ഗുണങ്ങൾ എല്ലാം സമ്മേളിച്ചിരുന്നു...

സൈനികന്റെ സദ്ഗുണം ധൈര്യമാണെന്ന് ഷേക്‌സ്പിയർ പറയുന്നു.
മുഹമ്മദ്‌ നബി ഹുനൈനിൽ പ്രകടിപ്പിച്ചത് ധൈര്യം ആണ്.
ഭയം ഇല്ലാതെ , അപകടം നേരിടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതും പിരിമുറുക്കത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ ധീരരായി പ്രവർത്തിക്കാൻ വഴിയൊരുക്കുന്നതുമായ
ആപത്തു സഹിക്കാൻ ശക്തിനൽകുന്നതുമായ ഗുണം.

അറബികൾ "മുറൂഅത് " എന്ന് വിളിക്കുന്ന പൌരുഷ ഗുണങ്ങൾ ഒത്തിണങ്ങിയ വ്യക്തി ആയിരുന്നു പ്രവാചകൻ. ധീരത, ഔദാര്യം, പ്രയോഗിക ബുദ്ധി, ബഹുമതി, എന്നീ ഗുണങ്ങൾ എല്ലാം അറബ് സംസ്കാരത്തിൽ ഏറെ വിലപ്പെട്ടിരുന്നു. ഈ ഗുണങ്ങൾ നാം നബിയിലും കാണുന്നു.


വിശ്വസ്തത - അത്‌ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമാണ്.
ഇസ്ലാമിനു മുന്നേ തന്നെ പ്രവാചകൻ അറബികൾക്ക് ഇടയിൽ അൽ അമീൻ (വിശ്വസ്തൻ )എന്ന് അറിയപ്പെട്ടു.
എന്ത് കൊണ്ട് ഈ പേര് ലഭിച്ചു?
CE-622
പ്രവാചകൻ മക്കയിൽ നിന്ന് പലായനം ചെയ്യാൻ തയ്യാർ എടുക്കുന്നു : വിശ്വാസത്തിന്റെ പേരില് ജന്മ നാട്ടിൽ പീഡനങ്ങൾ സഹിക്കുകയും ആ നാടിനെ പിരിയേണ്ടിയും വരുന്ന തന്റെ ജീവിതത്തിലെ ഏറ്റവും അപകടകരമായ ആ സന്ദർഭത്തിൽ എതിരാളികൾ തന്റെ അടുക്കൽ വിശ്വസിച്ചു ഏൽപ്പിച്ച പണം തിരികെ കൊടുത്തു ബാധ്യത തീർക്കാൻ യാത്ര നീട്ടി വെക്കുന്ന പ്രവാചകനെ നാം
ചരിത്രത്തിൽ വായിക്കുന്നു.



ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ അബ്‌സീനിയയിലേക്ക് പലായനം ചെയ്ത മുസ്ലിം സംഘത്തിന്റെ തലവൻ ജഅഫർ ഇബ്നു അബീ താലിബ്
അവിടുത്തെ രാജാവ് നേഗസിന്
മുഹമ്മദ്‌ നബിയിൽ വിശ്വസിക്കുന്നതിന് മുന്നേയുള്ള തങ്ങളുടെ ചരിത്രം പറഞ്ഞു കൊടുക്കുന്ന ഒരു രംഗം ഉണ്ട്.
അത്‌ ഇങ്ങനെയാണ്.

"ഓ രാജാവേ, ഞങ്ങൾ അജ്ഞതയിൽ ആണ്ടിറങ്ങിയ ഒരു ജനതയായിരുന്നു :
വിഗ്രഹങ്ങളെ ആരാധിക്കുന്ന അവിശുദ്ധമായ ശവങ്ങൾ ഭുജിക്കുന്ന വൃത്തികെട്ട കർമങ്ങളിൽ ഏർപ്പെട്ട ജനത. ഞങ്ങളിൽ ശക്തൻ ദുര്ബലനെ ദ്രോഹിച്ചിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളിലേക്ക് ഞങ്ങളിൽ നിന്ന് ഒരു ദൂതനെ ദൈവം അയച്ചു. അദ്ദേഹത്തിന്റെ കുടുംബ പൈതൃകം ഞങ്ങൾക്ക് അറിയാം. അദേഹത്തിന്റെ വിശ്വസ്തതയും സുതാര്യതയും ചങ്കൂറ്റവും ഞങ്ങൾക്ക് സുപരിചിതമാണ്. അദ്ദേഹം ഞങ്ങളെ ദൈവത്തിലേക്ക് ക്ഷണിച്ചു. ദൈവത്തിന്റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്തുകയും അവനെ മാത്രം ആരാധിക്കണം എന്നും ബോധ്യപ്പെടുത്തി.
ഞങ്ങളും ഞങ്ങളുടെ പിതാക്കളും ബിംബങ്ങളുടെയും കല്ലുകളുടെയും രൂപത്തിൽ ആരാധിച്ചു പോന്നവയെ പരിത്യജിക്കാൻ പ്രവാചകൻ ഞങ്ങൾക്ക് ശിക്ഷണം നൽകി. വാഗ്‌ദത്തങ്ങൾ പൂർത്തീകരിക്കണമെന്നും കുടുംബ ബന്ധങ്ങൾ കാത്തുസൂക്ഷിക്കണം എന്നും
അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. നിങ്ങളിൽ നിങ്ങളുടെ അയൽവാസികൾക്ക് അവകാശമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.രക്‌തചൊരിച്ചിൽ ഒഴിവാക്കാനും.
അങ്ങനെ ഞങ്ങൾ ദൈവത്തെ മാത്രം ആരാധിക്കാൻ തുടങ്ങി... ഇക്കാരണത്താൽ ഞങ്ങളുടെ ജനത ഞങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. "

സദാചാരം, സംസ്കാരം എന്നിവയെ സംബന്ധിച്ച് അറബികളുടെ ധാരണകൾ ആത്യന്തികം ഹീനവും നിന്ത്യവും അപഹാസ്യവും ആയിരുന്നു. വ്യഭിചാരം, മദ്യപാനം, ചൂതാട്ടം, രക്തചൊരിച്ചിൽ, കൊല, മുതലായവ അവരുടെ നിത്യ തൊഴിൽ ആയിരുന്നു. പ്രവാചകൻ അതെല്ലാം നിരോധിച്ചു. സ്വൊന്തം പുത്രിമാരെ സ്വകൈകളാൽ ജീവനോടെ കുഴിച്ചു മൂടുന്നത് പോലും ആ ജനത തെറ്റായി കണ്ടിരുന്നില്ല. ഖുർആൻ അതിനെ ശക്തമായി അപലപിക്കുകയും നിരോധിക്കുകയും ഉണ്ടായി. അവരിൽ പിതാവിന്റെ മരണശേഷം പിതാവിന്റെ ഭാര്യമാരെ മൂത്ത മകൻ വിവാഹം ചെയ്തിരുന്നു. ഖുർആൻ അത്‌ നിരോധിച്ചു.
സത്യം പറയുവാനും നീതി പാലിക്കാനും ആരുടെയും ധനം അപഹരിക്കരുത് എന്നും
മനുഷ്യരെല്ലാം തുല്യർ ആണെന്നും ജന്തുക്കൾ മനുഷ്യനെ പോലെ സമൂഹങ്ങൾ ആണെന്നും മാമൂല്കളുടെ ഭാണ്ഡകെട്ടുകൾ തിരസ്കരിക്കാനും മർദിതരുടെ പക്ഷം ചേരാനും അളവ് തൂക്കങ്ങൾ കൃത്യമായി പാല്ക്കുന്നതിനെ കുറിച്ചും വിവിധ ജനവിഭാഗങ്ങളുടെ സമാധാനപൂര്ണമായ സഹവർത്തിത്വത്തെ കുറിച്ചും അഴിമതികൾ അവസാനിപ്പിക്കാനും എല്ലാം കല്പിക്കുകയും നടപ്പാക്കുകയും ചെയ്ത മുഹമ്മദ്‌ നബി മാതൃക പുരുഷൻ അല്ല എന്ന് പറയുന്ന കഴുതകളുടെ ജല്പനങ്ങൾക്ക്
മച്ചിൽ കിടന്നു ചിലക്കുന്ന പല്ലിയുടെ വാക്കിന്റെ ബലം എങ്കിലും ഉണ്ടോ.?

മതം അന്ധവിശ്വാസ ജഡിലവും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളാൽ മലീമസവും സ്പര്ധ, തീരാശാപവും സ്വേച്ഛാധിപത്യം സാർവ്വത്രികവും കുറ്റകൃത്യങ്ങൾ ദിനേന പെരുകുകയും മാനുഷിക വീക്ഷണം ദിവാസ്വൊപ്നവും
ആയിരുന്ന ഒരു കാലഘട്ടത്തിൽ സത്യവും സാമൂഹിക നീതിയും സാഹോദര്യവും സദാചാരവും സ്വാതന്ത്ര്യവും സഹിഷ്ണുതയും സ്ഥാപിച്ചു എടുക്കുക വഴി ലോകത്തിന്റെ ഗതി മാറ്റി തിരിച്ച മഹാത്മാവായിരുന്നു മുഹമ്മദ്‌ എന്ന് വാഴ്ത്തിയവർ അദേഹത്തിന്റെ അനുയായികൾ അല്ല. വിമര്ശന ബുദ്ധിയോടെ പ്രവാചകനെ പഠിച്ച പ്രതിഭാശാലികളായ പണ്ഡിതൻമാരും ചിന്തകരുമാണ്.

ഫേസ്ബുക്കിലെ ഒരു മൂന്നാം കിട കൂലിയെഴുത്തുകാരന് മറുപടിയായി അവരുടെയൊക്കെ പ്രസ്താവനകളും ലിഖിതങ്ങളും ഉദ്ധരിക്കുന്നതിൽ പ്രകടമായ അസാംഗത്യം ഉണ്ടെങ്കിലും ഒരു താരതമ്യ വീക്ഷണത്തിനു മാത്രം ഇസ്ലാമിനോട് അശേഷം പ്രതിബന്ധതയില്ലാതെ ഇരുന്ന ചില നോൺ മുസ്ലിം പ്രമുഖന്മാരെ ഇവിടെ ഉദ്ധരിക്കാം :


"മുഹമ്മദിനെ കുറിച്ച് എന്തെല്ലാം പറയാന്‍ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആസ്വാദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്നു നാം കരുതുകയാണെങ്കില്‍ നമുക്ക് വലുതായ അബദ്ധം പിണയും.അദ്ദേഹത്തിന്റെ ഗൃഹജീവിതം അങ്ങേയറ്റം മിതവ്യയാധിഷ്ഠിതമായിരുന്നു. ഗോതമ്പു റൊട്ടിയും വെള്ളവുമായിരുന്നു അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണം. ചിലപ്പോള്‍ മാസങ്ങളോളം അദ്ദേഹത്തിന്റെ അടുപ്പില്‍ തീ പുകയാറുണ്ടായിരുന്നില്ല. തന്റെ പാദരക്ഷകള്‍ അദ്ദേഹം സ്വയം തുന്നിയതും വസ്ര്തങ്ങള്‍ കഷ്ണം വെച്ചതും അവര്‍ അഭിമാനപൂര്‍വം രേഖപ്പെടുത്തുന്നു...... താന്‍ സ്വയം തുന്നിയ കോട്ട് ധരിച്ച ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ട പോലെ ഒരു ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെടുകയുണ്ടായില്ല. പരുഷവും യാഥാര്‍ത്യവുമായ പരിശൊധനയുടെ 23 വര്‍ഷങ്ങള്‍ക്കുള്ളില്‍, എനിക്കാവശ്യമായ ഒരു യഥാര്‍ത്ഥ ഹീറോവിനെ ഞാന്‍ കണ്ടെത്തുന്നു.
(On Heroes, Hero-Worship and Heroic in History, London 1888; p.61 Thomas Carlyle)


ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരിപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ 3 ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല് മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍, ആയുധങ്ങളോ നിയമങ്ങളോ സാമ്രാജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൗതികാധികാരങ്ങളേക്കാള്‍ കൂടുതലായി ഒന്നുമില്ല. ഈ മനുഷ്യനാവട്ടെ, സൈന്യങ്ങളേയും നിയമനിര്‍മ്മാണങ്ങളേയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാര പീഠങ്ങളെയും മാത്രമല്ല, അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച കോടിക്കണക്കില്‍ ജനങ്ങളെ കൂടിയാണ് ചലിപ്പിച്ചത്. സര്‍വ്വോപരി, ആള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്ന ഒരു ഗ്രന്ഥ്ത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ ഭാഷക്കാരും വംശക്കാരുമായ ജനതകളെ കോര്‍ത്തിണക്കിയ ഒരാത്മീയ ദേശീയത അദ്ദേഹം സൃഷ്ടിച്ചു...... ''
'ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തി സിദ്ധാന്തങ്ങളുടെ പുന:സ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടു കൂടിയവന്‍, 20 ഭൂപ്രദേശ സാമ്രാജ്യങ്ങളുടേയും ഒരാത്മീയ സാമ്രാജ്യത്തിന്റേയും സ്ഥാപകന്‍-അതാണ് മുഹമ്മദ്. മനുഷ്യമാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാലും നമുക്ക് ചോദിക്കാം, അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കിലും ഉണ്ടോ?
(Histroy de la Turquie, Paris 1854, Vol. II, pp 276-277 Lamartine)

Read also :

answeringsakshiapologetic.blogspot.com


1 comment: