Allegation- 3 അവിശ്വാസികളുടെ സമ്പത്ത് കൊള്ളയടിച്ച് പങ്കു വയ്ക്കാൻ പറഞ്ഞ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(ബുഖാരി 44:668/Ibn ishaq 746) ///////////////////////// ////////////////////////
കൊള്ളയടി എന്ന് ഓമന പേരിട്ടു അനിൽ അയ്യപ്പൻ എന്താണ് /ഏത് സംഭവം ആണ് ഉദ്ധെശിക്കുന്നത് എന്ന് മനസ്സിൽ ആകുന്നില്ല. ഹദീസ് റെഫറൻസ് ആണെങ്കിൽ വ്യത്യാസവുമുണ്ട്. ഏതായാലും യുദ്ധത്തിൽ കിട്ടുന്ന മുതൽ ഉപയോഗിക്കുന്ന കാര്യം ആണെന്ന് കരുതുന്നു.
ശത്രുക്കളുമായി ഉള്ള യുദ്ധത്തിൽ
ശത്രു പിന്തിരിഞ്ഞു ഓടുമ്പോൾ ലഭിക്കുന്ന യുദ്ധമുതലുകൾ സ്വഭാവികമായും എതിർപക്ഷത്തിന്റെതാകും. ഇത് ലോകത്തു എക്കാലവും ഉള്ള യുദ്ധങ്ങളിൽ അങ്ങനെ തന്നെയാണ്. ഇന്ത്യ-പാക്ക്
യുദ്ധം വന്നാൽ പാക് സൈന്യം ഉപേക്ഷിച്ചു ഓടുന്ന ടാങ്ക്കളും വെപ്പൺസും ഞങ്ങൾ എടുക്കില്ല... അത് പാകിസ്ഥാന്റെയാണ്.
അവർ തിരിച്ചു വന്നു എടുത്തു കൊണ്ട് പൊക്കോളും. അത് നമ്മൾ എടുക്കുന്നത് പാപം ആണ് എന്ന് ആരെങ്കിലും പറയുമോ.
അത് അല്ലാത്ത കൊള്ള ( Plunder ) അതായത് ഒരു നിരപാരാധി ആയ മനുഷ്യന്റെ അല്ലെങ്കില്‍ മനുഷ്യരുടെ പ്രോപർട്ടി ബലം പ്രയോഗിച്ചോ സന്നാഹം ആയോ കൊള്ളയടിക്കൽ പ്രവാചകൻ എതിർത്തതും നിരോധിച്ചതുമാണ് !
ഇബ്നു ഹകമിൽ നിന്നും നിവേദനം :
ഞങ്ങള്‍ ശത്രുവിന്റെ ആടുകളെ പിടിച്ചു എടുത്തു ഒരു കലത്തിൽ വെച്ചു അത് പാകം ചെയ്യുകയാണ് : അപ്പോള്‍ അത് വഴി പ്രവാചകൻ കടന്ന് വന്നു ! കലം മറിച്ച് കളയാൻ കല്പിപ്പിക്കുകയും പിടിച്ചു പറി അനുവദിയം അല്ല എന്ന് കല്പിക്കുകയും ചെയ്തു !
( Sunan Ibn Majah
Vol. 5, Book 36, Hadith 3938)
ഇമാം ഇബ്നു ഹുസൈൻ നിവേദനം :
പ്രവാചകൻ പറഞ്ഞു : ആരെങ്കിലും ബലം പ്രയോഗിച്ച് ഒരുവന്റെ ധനം പിടിച്ചു എടുക്കുന്നു എങ്കില്‍ അവൻ നമ്മിൽ പെട്ടവൻ അല്ല
( Sunan At Thirmidhi Vol 2 Book 6
Hadith 1123 )
Jabir bin ‘Abdullah that the Messenger of Allah said:
“Whoever plunders openly is not one of us.”
( Sunan Ibn Majah
Vol. 5, Book 36, Hadith 3935)
‘Imran bin Husain that the Messenger of Allah said:
“Whoever plunders is not one of us.”
(Sunan Ibn Majah
Vol. 5, Book 36, Hadith 3937)
ഇനി അനിൽ കുമാർന്റെ ബൈബിളിലേക്ക് നോക്കിയാലോ?
കൊള്ള , മോഷണം അരുത് എന്ന് നിയമം കൊടുത്ത അതേ യഹോവ കൊള്ള മുതൽ എടുക്കാന്‍ കല്പിച്ഛ കാര്യം ബൈബിളില്‍ ഉണ്ട് ! ആ ദൈവത്തെ കുറിച്ച് അനിൽ അയ്യപ്പനു എന്ത് പറയാൻ ഉണ്ട്.
( Numbers 31 : 7)
യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
(Numbers 31:9)
യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
( Numbers 31 : 11)
കൊള്ള വസ്തുക്കളും മനുഷ്യരും മൃഗങ്ങളും അടങ്ങുന്ന എല്ലാ കവർച്ച മുതലും അവർ എടുത്തു !
ഇനി ഈ എടുത്ത സാധനങ്ങള്‍ ഒക്കെ
എങ്ങനെ വീതം വെക്കണം എന്നും അതിൽ യഹോവക്ക് ഉള്ള ഷെയർ എത്രയാണെന്ന് വരെ താഴെ ഉള്ള വചനങ്ങളിൽ പറയുന്നുണ്ട്
(Numbers 31 :26- 54 ) വരെ ഒന്ന് വിശദമായി വായിച്ചാല്‍ മതി! എടുത്ത് എഴുതുന്നില്ല!
നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.!!
( Dueteronomy 20:10-15)
ദാവിദ് യഹോവയുടെ കല്പന പ്രകാരം ഫെലിസ്ത്യരുമായി ഏറ്റുമുട്ടുന്നു ! അവരുടെ ആടു മാടുകളെ കൊള്ള അടിക്കുന്നു : തുടര്‍ന്ന് വലിയ കൂട്ട കൊല അവിടെ നടന്നു ! അങ്ങനെ ദാവിദ് കെയ്ല നിവാസികളെ രക്ഷിച്ചു
( 1 Samuel 23:4-5)
ദാവീദ് ഒരു ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
( 1 Samuel 27:-8-9)
Allegation - 4
800 ഓളം വരുന്ന ജൂത പുരുഷന്മാരെ കഴുത്തറുത്ത് കൊന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 3901)
///////////////////
/////////
ഇവിടെ പറയുന്ന എണ്ണത്തിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്...അത് ഏതായാലും
ഈ പറഞ്ഞ ആളുകളെ കൊന്ന കണക്ക് മാത്രം പറഞ്ഞു പോയാൽ മതിയോ... എന്തിനു കൊന്നു എന്ന് കൂടി പറയണമല്ലോ.
ബനീ ഖുറൈള എന്നത് മദീനയിലെ പ്രശസ്തമായ ജൂതഗോത്രമായിരുന്നു.
ബനൂഖൈനുകാ, ബനീ നദീർ എന്നിവയെ പോലെ തന്നെ.
പ്രവാചകൻ മദീനയിൽ ഇസ്ലാമിക രാഷ്ട്രമുണ്ടാക്കുമ്പോൾ ഈ പറഞ്ഞ ബനീ ഖുറൈള അടക്കം ഉള്ള ജൂതഗോത്രങ്ങളും ആയി കരാറിൽ ഏർപ്പെട്ടതായി കാണാം.
പ്രശസ്തമായ മദീന ചാർട്ടർ പറയുന്നത് പ്രകാരം :
ഇരു മതങ്ങളിലെയും വ്യത്യസ്തകൾ നിലനിർത്തികൊണ്ട് ഉള്ള പരസ്പര വിശ്വാസത്തിന്റെതായ കരാർ. മുസ്ലിങ്ങൾക്കും ജൂതർക്കും രാഷ്ട്രത്തിൽ തുല്യപദവി. ഒരു ജൂതൻ അക്രമിക്കപ്പെട്ടാൽ മറ്റു ജൂതരും മുസ്ലിങ്ങളും കൂടെ അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് ആണ്. ഒരു മുസ്ലിം ആക്രമിക്കപെട്ടാലും മേല്പറഞ്ഞ പോലെ തന്നെ. മദീനയുടെ പുറത്തു നിന്ന് ഉള്ള വിദേശികളിൽ നിന്ന് യുദ്ധം ഉണ്ടായാൽ ഒരുമിച്ചു നിന്ന് പോരാടും. മുസ്ലിംങ്ങളോ ജൂതരോ വെവ്വേറേ സമാധാനസന്ധിയിൽ എത്താൻ പാടില്ല.
സമാധാനം അഭിഭാജ്യമായിരിക്കണം.
എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാൽ വിഷയം പ്രവാചകനിലൂടെ ദൈവത്തിലേക്ക് മടക്കണം.
ഇതൊക്കെയായിരുന്നു വ്യവസ്ഥകൾ. രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ട് തന്നെ ജൂതഗോത്രങ്ങൾ എല്ലാം തന്നെ ഈ ഉടമ്പടിയിൽ ഒപ്പ് വെച്ചിരുന്നു. [1]
എന്നാൽ ജൂതൻമാർ പ്രത്യക്ഷത്തിൽ കരാർ ഒപ്പ് വെച്ചെങ്കിലും അവരിൽ പലർക്കും അറബികളിൽ നിന്ന് ഒരു പ്രവാചകൻ ആഗതനായതിൽ കല്ല്കടിയുണ്ടായിരുന്നു. അതിനാൽ തന്നെ പുറത്തു അവരുടെ നീക്കങ്ങൾ സൗഹാർദ്ദപരവും ഉള്ളിൽ തങ്ങളുടെ മേധാവിത്വ മനോഭാവവും ഇതര ജനതകളെക്കാൾ തങ്ങൾ ദൈവത്തിൻറ്റെ ജനതയാണെന്ന അഹങ്കാരവും കൊണ്ട് നടക്കുകയും ചെയ്തു.
അങ്ങനെ ജൂതർ അണ്ടർഗ്രൗൺഡിൽ തങ്ങളുടെ ഗൂഡപദ്ധതികൾ ആവിഷ്കരിച്ചു. അറബ് വർഗങ്ങൾക്കിടയിലെ ഭിന്നതയെ അവർ ചൂഷണം ചെയ്തു. ആ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് വിദഗ്ധൻമാർ ഉണ്ടായിരുന്നു. മദീനയിൽ പ്രവാചകന്റെ ആഗമനത്തോടെ ഇസ്ലാം സ്വീകരിച്ച ഔസ്-ഖസ്റജ് ഗോത്രങ്ങളിൽ അവരിലെ പഴയ ഗോത്രവൈര്യങ്ങൾ ഉണർത്തി വിടാൻ ബനീഖൈനുകാഇലെ ജൂതൻമാർ പരിശ്രമിച്ചു. ആ ശ്രമം വിജയിച്ചു. അവർ പോരാട്ടത്തിന്റെ വക്കിൽ എത്തുകയും പ്രവാചകന്റെ അവസരോചിതമായ ഇടപെടലുകൾ വഴി അത് കെട്ടടങ്ങുകയും ആയിരുന്നു.
ഇങ്ങനെ പല അണ്ടർഗ്രൗണ്ട് പണികളും
ജൂതരിലൂടെ നടന്നു. പ്രവാചകനെ കൊല്ലാൻ ബനീനദീർ എന്ന ജൂതഗോത്രത്തിന്റെ ഒന്നിലധികം അറ്റംപ്റ്റുകൾ അല്ലാഹു പരാജയപ്പെടുത്തി.
അത് പോലെ അബൂആഫാക്കിനെ പോലുള്ള ജൂതകവികൾ മുഹമ്മദിനെയും മുസ്ലീങ്ങളെയും നിന്ദിച്ച് കൊണ്ടു കവിതകള്‍ എഴുതുകയും അത് വഴി സ്വന്തം വംശത്തെ മുസ്ലീങ്ങള്ക് എതിരെ ഇളക്കി വിടുകയും ചെയ്തു കൊണ്ടിരുന്നു.
ബദ്ർ യുദ്ധ ശേഷവും അയാള്‍ അത് തുടര്‍ന്നു. ഇതെല്ലാം നേരത്തെ പറഞ്ഞ പ്രവാചകൻ ഉണ്ടാക്കിയ മദീന ചാർട്ടറിലെ ആർട്ടിക്കിളുകളുടെ ലംഘനമാണ് എന്ന് ഓർക്കുക. ബനൂഖൈനുകാ ഗോത്രത്തിൽ നിന്നും കഅബ് ഇബ്നു അഷ്റഫ് നെ പോലെയുള്ള ജൂതൻമാർ ബദർ യുദ്ധത്തിൽ ബഹുദൈവവിശ്വാസികൾ മുസ്ലിങ്ങളുമായി പരാജയപ്പെട്ട വാർത്തയറിഞ്ഞു അവിടേക്ക് ഓടിയെത്തുകയും ജനങ്ങളെ ഇളക്കി വിടുകയും കവിതകൾ ആലപിക്കുകയും മരണമടഞവർക്ക് വേണ്ടി വിലപിക്കുകയും ചെയ്തു. അത് പോലെ മുസ്ലിം വനിതകൾക്ക് എതിരെ അശ്ലീല കവിതകൾ എഴുതി പിടിപ്പിക്കുക... പൊതുസമൂഹത്തിൽ അവരെ ശല്യംചെയ്യുക, വസ്ത്രആക്ഷേപം നടത്തുക, അത് ചോദ്യം ചെയ്തവരെ ആൾകൂട്ട കൊലപാതകത്തിനു (Lynching) വിധേയമാക്കുക തുടങ്ങിയ നടപടികളും ബനൂകൈനുകാഇലെ ജൂതരിൽ നിന്ന് ഉണ്ടായി. ഇതെല്ലാം നമ്മൾ തമ്മിൽ ഉള്ള കരാറിന്റെ പരസ്യമായ ലംഘനം ആണെന്ന് പ്രവാചകൻ അവരെ ഓര്മിപ്പിച്ചപ്പോൾ പോലും അവർ പ്രവാചകനെ പരിഹസിക്കുന്ന പ്രവണതയാണ് കാണിച്ചത്. തുടർന്ന് സംഘട്ടനത്തിനു ശേഷം അവരെ നാട് കടത്തി. [2]
അത് പോലെ തന്നെ
മെദീനയുടെ രാഷ്ട്ര പിതാവും
ഭരണാധികാരിയും ആയ മുഹമ്മദ് നബിയെ അതേ രാഷ്ട്രത്തികത്ത് പൌരൻമാരായി കഴിഞ്ഞു കൊണ്ടു വധിക്കാൻ ഗൂഢാലോചനകള്‍ നടത്തുകയും , പ്രാവർത്തികം ആക്കുകയും
കരാര്‍ കള്‍ ലംഘിക്കുകയും
ചെയ്ത ബനു നദീർ ഗോത്രത്തെയും പ്രവാചകൻ മദീനയിൽ നിന്ന് പുറത്തു ആക്കി.
ഇതിനെ തുടർന്ന് മദീനയിൽ സമാധാനം കൈ വന്നു. പിന്നീട് ഉള്ള ബനൂഖുറൈള എന്ന് ജൂത ഗോത്രം അനുസരണയുള്ള പ്രജകൾ ആയി കഴിയുമ്പോൾ ആണ് നേരത്തെ പ്രവാചകന്റെ ദയ കൊണ്ടു മാത്രം കൊല്ലപ്പെടാതെ രക്ഷപ്പെട്ട ബനീ നദീർ ലെ ഹുയയ് ഇബ്നു അക്തബ് നെ പോലുള്ളവർ ഹൻദക് യുദ്ധത്തിനു മുന്നോടിയായി പ്രവാചകനും മുസ്ലീങ്ങള്കും എതിരില്‍ വഞ്ചനാ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കുഴപ്പങള് ഇളക്കി വിടുന്നതും യുദ്ധത്തിൽ മെദിനയില് സുരക്ഷിതമായി കഴിയുന്ന ജൂത ഗോത്രം ആയ Banu Quraila യെ മുസ്ലീങ്ങള്ക് എതിരെ കൊടും രാജ്യ ദ്രോഹ പ്രവണതക്ക് പ്രേരിപ്പിക്കുന്നതും. മെദിനയിലെ ഇസ്ലാമിക രാഷ്ട്രത്തെ കടന്നാക്രമിച്ച് ബലാല്കാരം ആയി പിടിച്ചു എടുക്കാന്‍ ഖൻദക്ക് യുദ്ധത്തില്‍ അറബികളെ വംശീകരിച്ച് സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് ഇവര്‍.
ഖൻദക്ക് യുദ്ധത്തില്‍ അല്ലാഹുവിന്റ
സഹായം ഇല്ലായിരുന്നു എങ്കില്‍
ജൂത ഗോത്രമായ ബനു കുറൈള മുസ്ലിംകളോട് ഉള്ള കരാർ ലംഘിച്ച് ചെയ്ത മാരകമായ രാജ്യ ദ്രോഹക പ്രവർത്തനതില് മുസ്ലിംകള് നശിച്ചേനെ!
ഈ കൊടും പ്രവണത ചെയ്യാന്‍ ബനു കുറൈളയെ കോപ്പ് കൂട്ടിയതും
Quraish, Gatfan ,ഇതര അറേബ്യൻ ഗോത്രങളെയും ജൂതൻമാരെയും മുസ്ലിംങള്ക് എതിരെ സംഘടിപ്പിച്ച് നിർതിയതും മുസ്ലിം-ജൂത വിരോധം വർദ്യിപ്പിച്ചതും ഇവര്‍ തന്നെ. [3]
എന്താണ് ഖന്ദഖിൽ സംഭവിച്ചത്?
ജൂതൻമാരുടെ ഒത്താശയോട് കൂടി 10000 ളം വരുന്ന വിവിധ അറബ് ഗോത്രങ്ങൾ ഒന്നടങ്കം മദീനനയെ കടന്നാക്രമിക്കാൻ വരുന്നു. ഒരേ സമയം കടന്നു വരുന്ന ഈ സൈന്യത്തെ മദീനക്ക് വെളിയിൽ തടഞ്ഞു നിർത്താൻ പ്രവാചകശിഷ്യൻ ആയ പേർഷ്യൻ വംശജൻ സൽമാൻ അൽ ഫാരിസിയുടെ തലയിൽ ഒരു പദ്ധതി ഉദിക്കുന്നു. അങ്ങനെ പ്രവാചകൻ ആ ആശയം സ്വീകരിക്കുകയും മദീനയുടെ കിടങ്ങുകൾ കുഴിച്ചു മദീനയെ പ്രതിരോധിക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്യുന്നു. ശത്രു സൈന്യം മദീനയിൽ എത്തുമ്പോൾ അവരുടെ സന്നാഹങ്ങൾക്ക് മറികടക്കാൻ ആകാത്ത ഒരു യുദ്ധതന്ത്രമാണ് കാണുന്നത്.
ബനൂഖുറൈള എന്ത് കുറ്റമാണ് ചെയ്തത്?
എന്നാൽ ഈ വേളയിൽ മദീനയിൽ അപ്പോഴും പ്രവാചകനും ആയി കരാർ ഉള്ള,
അത് പ്രകാരം മുസ്ലിങ്ങളോട് ഒപ്പം നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കേണ്ട ബാധ്യത ഉള്ള ബനൂഖുറൈള എന്ന ജൂതഗോത്രത്തെ ശത്രുക്കൾ സമീപിക്കുകയും നിങ്ങളുടെ കോട്ടകളുടെ വാതിലുകൾ ഞങ്ങൾക്ക് തുറന്നു തന്നാൽ ഞങ്ങൾക്ക് മദീനയിൽ പ്രവേശിക്കാമെന്നും അത് വഴി മുഹമ്മദ് നെയും കൂട്ടരേയും നമുക്ക് പരാജയപ്പെടുത്താമെന്നും പറയുമ്പോൾ ബനൂഖുറൈള എന്ന ജൂതഗോത്രം മുസ്ലിംങ്ങളുമായുള്ള തങ്ങളുടെ കരാറുകൾ മറന്ന് കളയുന്നു.
അവർ ശത്രുക്കൾക്ക് തങ്ങളുടെ രാഷ്ട്രത്തെ ആക്രമിക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്ന വിവരം പ്രവാചകൻ അറിയുമ്പോൾ മദീനയുടെ പകുതിയിൽ അധികം ജൂതൻമാർക്ക് നൽകാം എന്ന് പറഞ്ഞു ഈ വഞ്ചനയിൽ നിന്ന് പിന്മാറണം എന്ന അവശ്യവുമായി അവരിലേക്ക് ആളെ അയക്കുക പോലും ഉണ്ടായി. എന്നാൽ അത് ഒന്നും ബനീ ഖുറൈളക്കാർക്ക് സമ്മതമായിരുന്നില്ല. അവർ വഞ്ചനയിൽ ഉറച്ചു നിന്നു.
[4]
അന്ന് മുസ്ലിംങ്ങൾ നേരിട്ട ഭയാനമായ അവസ്ഥ യെ പറ്റി ഖുർആൻ പറയുന്നത് ഇന്ന് നാം വായിക്കുമ്പോൾ പോലും അവസ്ഥയുടെ ഭീകരത മനസ്സിൽ കാണാൻ കഴിയും :
[Quran 33:10-13]
നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.
അവിടെ വെച്ച് വിശ്വാസികള്‍ അതികഠിനമായി പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കപടന്മാരും ദുര്‍ബലവിശ്വാസികളും ഈ സൈന്യത്തെ കണ്ടപ്പോള്‍ വിഭ്രാന്തരാവുകയുണ്ടായി. ‘നമ്മോടും അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.
യഥ്രിബുകാരേ! നിങ്ങള്‍ക്കു നില്ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.
ഈ ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം ഉണ്ടായി: ഖുർആൻ പറയുന്നു :
[Quran 33:9]
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.
[Quran 33:25]
സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
ഇനിയാണ് അനിൽ അയ്യപ്പന്റെ ആരോപണത്തിൽ പറയുന്ന കഴുത്തറപ്പ് വരുന്നത് :
[Quran 33:26]
വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന് ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന് ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.
കരാർ ലംഘിച്ചു രാഷ്ട്രത്തെ ഒറ്റി കൊടുത്ത കൊടും വഞ്ചകന്മാർ ആയ ബനീഖുറൈളയിലെ പുരുഷൻമാരെ പിന്നെ എന്ത് ചെയ്യണം എന്നാണ് അനിൽ അയ്യപ്പൻ പറയുന്നത്?
ഖന്ദക്ക് യുദ്ധം കഴിഞ്ഞ പാടെ പ്രവാചകൻ സൈന്യവും ആയി ബനീ ഖുറൈളയിലേക്ക് നീങ്ങി. ജൂതരുടെ വിചാരണ ആരംഭിച്ചു :
ജൂതൻമാർക്ക് തന്നെ സമ്മതനായ സഅദ് ഇബ്നു മുആദിനെയാണ് പ്രവാചകൻ ശിക്ഷ വിധിക്കാൻ ചുമതല ഏല്പിച്ചത് :
അദ്ദേഹം ജൂതൻമാരുടെ വഞ്ചനക്ക് സത്യസന്ധമായ ശിക്ഷ വിധിച്ചു.
പുരുഷൻമാരെ എല്ലാം വധിക്കുക, സ്വത്ത് വിഭജിക്കുക. സ്ത്രീകളെയും കുട്ടികളെയും വധിക്കാതെ ബന്ധികൾ ആക്കുക. [5]
എന്താ അനിൽ കുമാരനു എതിർപ്പ് ഉണ്ടോ?
ഉണ്ടെങ്കിൽ പറയണേ...
അനിൽ കുമാരനു ഏറ്റവും പ്രിയപ്പെട്ട ജൂതന്മാരുടെ തോറ അനുസരിച്ചു ഉള്ള ശിക്ഷ തന്നെയാണ് സഅദ് ഇബ്നു മുആദ് അവർക്ക് വിധിച്ചത്. ബൈബിളിൽ ആ വിധി കാണുക :
[നിയമാവര്‍ത്തനം 20 : 10-15]
യുദ്ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം.
അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ.
എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേയുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം.
നിന്‍െറ ദൈവമായ കര്‍ത്താവ് അതിനെ നിന്‍െറ കൈയില്‍ ഏല്പിക്കുമ്പോള് അവിടെയുള്ള പുരുഷന്മാരെയെല്ലാം വാളിനിരയാക്കണം.
എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിന്‍െറ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രുക്ക ളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക.
ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്.
ഇനി ജൂതന്മാരുടെ വഞ്ചന കാരണമായി ആ യുദ്ധത്തിൽ മുസ്ലിങ്ങൾ പരാജയപ്പെടുകയും ജൂതന്മാർ മദീനയിൽ ജയിക്കുകയും ചെയ്തിരുന്നു എങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ?
ഇതേ നിയമം അല്ലെ ജൂതൻമാർ മുസ്ലിങ്ങളിൽ നടപ്പാക്കുക? എല്ലാ പുരുഷൻമാരെയും കൊല്ലുകയും മുസ്ലിം സ്ത്രീകളെയും കുട്ടികളെയും തടവിൽ ആക്കുകയും മുസ്ലിങ്ങളുടെ സ്വത്തുക്കൾ പങ്കിട്ടു എടുക്കുകയും ചെയ്യുമായിരുന്നു.
എന്നിട്ടും പ്രവാചകൻ കഴുത്തറക്കാൻ പറഞ്ഞെ എന്നു പറഞ്ഞു മോങ്ങുന്ന അയ്യപ്പനെ പോലുള്ള കഴുതകളുടെ ഇരട്ടമുഖം തിരിച്ചറിയുക.
REFERENCE :
===========
1. Martin Lings, Muhammad .p 229
2. Husain Hyakal, Life of Muhammad. P -340-341
3. Husain Hykal, Life of Muhammad P.374-377) [Ibid -396-399]
https://en.m.wikipedia.org/wiki/Huyayy_ibn_Akhtab
4. Martin Lings, Muhammad .p 384-85
5. Martin Lings, Muhammad .p 398-400
No comments:
Post a Comment