6.28.2019

മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -3)




Allegation -5അസത്യം പറയാൻ ദൈവത്തിന്റെ പേരിൽ എന്ന വ്യാജേന അനുവാദം കൊടുത്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 6303/ബുഖാരി 49:857/ബുഖാരി അധ്യായം 53,ഹദീസ് നമ്പർ 1147)//////////////////////////////////////////////////

നുണകൾ പറയാൻ ഇസ്ലാമിൽ അനുവാദം ഉണ്ടോ ?ബൈബിളിൽ ഈ വിഷയത്തിൽ എന്ത് പറയുന്നു തുടങ്ങിയ കാര്യങ്ങൾക് ഈ പോസ്റ്റിൽ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ക്ലിക്ക് ചെയ്തു വായിക്കുക :
https://answeringsakshiapologetic.blogspot.in/2017/10/blog-post.html?m=1




Allegation -6അടിമകളെ വയ്ക്കുകയും,അടിമ വ്യാപാരം നടത്തുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 3901)///////////////////////////////////


ഇവിടെ ആരോപണം ഉന്നയിക്കുന്ന ഹദീസ് താഴെ നൽകാം :
രസകരമായ വസ്തുത അതിൽ തന്നെ നടക്കുന്നത് ഒരു അടിമമോചനം ആണ് എന്നത് ആണ്.

ജാബിർ നിവേദനം :
ഒരു അടിമ വന്നു ഹിജ്‌റ ചെയ്യാം എന്ന് പ്രവാചകനോട് പ്രതിജ്ഞ ചെയ്തു. അയാൾ അടിമ ആണെന്ന് പ്രവാചകനു മനസ്സിൽ ആയില്ല. അങ്ങനെ അയാളെ തേടി ഉടമസ്ഥൻ എത്തി. പ്രവാചകൻ പറഞ്ഞു അവനെ എനിക്ക് വിൽക്കുക. അങ്ങനെ രണ്ടു കറുത്ത അടിമകൾക് പകരമായി പ്രവാചകൻ അവനെ വാങ്ങി.
അടിമയാണോ എന്ന് അന്വേഷിച്ചു അല്ലാതെ പിന്നീട് ആരോടും പ്രവാചകൻ
പ്രതിജ്ഞ വാങ്ങിയിട്ട് ഇല്ല.
[Sahih Muslim 3901].

അടിമകൾ ഇല്ലാത്ത ഒരു ലോകത്തു ആണ് നാം ജീവിക്കുന്നതു.  അടിമ സ്ത്രീകളോ അടിമ പുരുഷൻമാരൊ ഇല്ലാത്ത അടിമ വ്യവസ്ഥിതി പൂർണമായും നിരോധിക്കപ്പെട്ട ഒരു ലോക ക്രമത്തിൽ.
ആ ഒരു ലോക ക്രമത്തിൽ ജീവിക്കുമ്പോൾ സ്വൊതന്ത്ര പുരുഷൻമാരെയും സ്ത്രീകളേയും മാത്രം കണ്ടു പരിചയിച്ച തലച്ചോറുകൾക്ക് മനസിൽ ആക്കാൻ കഴിയാത്ത ഒരു സാമൂഹിക സംവിധാനം കൂടി ആണ് അടിമത്തം.
അത് പോലെ തന്നെ ഇസ്ലാം കൊണ്ടുവന്നതോ ഇസ്ലാം സ്ഥാപിച്ചതോ ഇസ്ലാം പ്രചോദിപ്പിച്ചതോ ഇസ്ലാം പ്രോത്സാഹിപ്പിച്ചതോ ആയ ഒരു സാമൂഹിക സ്ഥാപനം അല്ല അടിമത്തം.

മറിച്ചു ഇസ്ലാം കടന്നു വരുന്ന സമയത്തു
അടിമത്തം എന്ന ഒരു  വ്യവസ്ഥിതി ഇവിടെയുണ്ടായിരുന്നു. ആ വ്യവസ്ഥിതി ഇസ്ലാം മാത്രം വിചാരിച്ചാൽ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാൻ കഴിയുന്നത് ആയിരുന്നില്ല എന്നത് കൊണ്ട് തന്നെ
പ്രസ്തുത സംവിധാനത്തോട് എങ്ങനെ പരമാവധി മാനവികവും  ഉദാരവുമായി പ്രതികരിക്കാം എന്ന് മുസ്ലിംകളെ പഠിപ്പിക്കുകയാണ് ഇസ്ലാം ചെയ്തതു.

അടിമകളെ വെക്കാനും വിൽക്കാനും മുഹമ്മദ്‌ നബി അനുവദിച്ചു എന്ന് പറയുമ്പോൾ ശരിക്കും.. മുഹമ്മദ്‌ നബി ഒന്നും അനുവദിക്കേണ്ട ആവശ്യം ഇല്ല അടിമകൾടെ കാര്യത്തിൽ.
കാരണം അടിമ എന്ന് പറയുന്നതു അന്നത്തെ ലോകത്തിന്റെ വീക്ഷണത്തിൽ ഉടമയുടെ പൂർണമായ സ്വൊത്ത് ആണ്. ഉടമയുടെ പ്രോപ്പർട്ടി ആണ്. ആ പ്രോപ്പർട്ടി എന്ത് ചെയ്യാനും ഉടമക്ക് അവകാശം ഉണ്ട് എന്നതാണ് അന്നത്തെ ലോകത്തിന്റെ വീക്ഷണം. പ്രവാചകൻ മുഹമ്മദ്‌ കടന്നു വരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചുറ്റും ഉള്ള സമൂഹത്തിന്റെ സങ്കല്പം  എന്ന് പറയുന്നത് ഇതാണ്. അടിമയെ എന്ത് ചെയ്യാനും അവകാശം ഉണ്ട് എന്നതാണ്. അടിമയെ വേണമെങ്കിൽ ജീവനോടെ കത്തിക്കാം.

അടിമകൾ എന്ന് പറയുന്നതു അന്നത്തെ ഒരു സാമൂഹിക ക്രമത്തിൽ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ റോമിലേക്ക് മാത്രം നോക്കിയാൽ മതി. റോമിലെ പ്രാചീനമായ ലോകാത്ഭുതങ്ങളിൽ ഒന്നായി അറിയപ്പെടുന്ന കൊളോസിയം.!!  എന്തായിരുന്നു കൊളോസിയം?
കൊളോസിയം എന്ന് പറഞ്ഞാൽ അടിമകളെ പരസ്പരം മല്ലയുദ്ധത്തിനു പ്രേരിപ്പിച്ചു കൊണ്ട്
അവർ തമ്മിൽ അടിക്കുന്നതു ഉടമകൾ ഗാലറിയിൽ ഇരുന്നു കയ്യടിടച്ചിരുന്ന സ്ഥലം ആയിരുന്നു.
ആ മല്ലയുദ്ധത്തിൽ ഏതെങ്കിലും ഒരു അടിമ ചോര ചർദിച്ചു മരിക്കുന്നത് വരെയാണ് യുദ്ധം. ആരും ചോദിക്കാൻ ഇല്ല.  അവിടെ അടിമകൾ എന്ന് പറഞ്ഞാൽ നമ്മുടെ ഭാഷയിൽ കന്നുകാലികൾ തമ്മിൽ ഉള്ള മത്സരം  കാണുന്ന പോലെയോ  കേവലം ഒരു കോഴിപ്പോരു നടത്തുന്ന ലാഘവത്തോട് കൂടിയോ അടിമകൾ തമ്മിൽ ഉള്ള മരണ കളി കണ്ടിരുന്ന കാലം.  അതിനു വേണ്ടി "ഗ്ലാഡിയേറ്റെര്സ്" എന്ന് അറിയപ്പെട്ടിരുന്ന അടിമകളെ തീറ്റിപ്പോറ്റി
ഈ യുദ്ധത്തിനു വേണ്ടി നേർച്ച ആക്കിയിരുന്ന കാലം.
അന്ന് ഗ്ലാഡിയേറ്റെര്സ് എന്ന് പറഞ്ഞു ഉഴിഞ്ഞിടപ്പെട്ട അടിമകൾ യുദ്ധത്തിൽ മരിച്ചു വീണാൽ അത്
കേവലം തന്റെ പോക്കറ്റിൽ നിന്നും കുറച്ചു പണം നഷ്ടപ്പെട്ടു എന്നതിലപ്പുറം യാതൊരു പ്രാധാന്യവും കാണാതിരുന്ന കാലം.


അറേബ്യയിലും അത് തന്നെയായിരുന്നു അവസ്ഥ.  അടിമയെ തല്ലാം, , അടിമയെ പച്ചക്ക്  ചുട്ടു കൊല്ലാം, അടിമയെ ജീവനോടെ കുഴിച്ചു മൂടാം. ഇങ്ങനത്തെ ഒരു സാമൂഹിക സാഹചര്യത്തിൽ അടിമകളെ വെക്കാൻ ഇസ്ലാം അനുവദിച്ചു എന്ന് പറയുന്നത് പോലും യഥാർത്ഥത്തിൽ ഒരു സാമൂഹികമായ ഘടന വെച്ച് അസംബന്ധം ആണ്. കാരണം അവരെ അടിമകൾ ആക്കി വെക്കാനോ വിൽക്കാനോ മാത്രമല്ല വേശ്യകൾ ആക്കി നിർത്തി പണം ഉണ്ടാക്കാനും, ബലാത്സംഗം ചെയ്യാനും, കൊല്ലാനും അടിമയുടെ ശരീരത്തിലെക്ക് മാരകമായ ഉപകരണങ്ങൾ കുത്തിയിറക്കാനും അടിമയെ വ്യഭിചാരത്തിനു നിർബന്ധിക്കാനും എല്ലാം ഉടമകൾക്ക് സർവ്വ  സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ആണ് ഇസ്ലാം അടിമകളെ കുറിച്ച് സംസാരിക്കുന്നത്.
അവിടെയാണ് നേരത്തെ വളരെ മാനവികമായി എങ്ങനെ ഈ വിഷയത്തെ സമീപിക്കാം എന്ന് ഇസ്ലാം ജനങ്ങളോട് പറയുകയും അടിമയും ഉടമയും തമ്മിൽ ആർദ്രമായ സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ടിതമായ ഒരു ബന്ധം വളർത്തിയെടുക്കുന്ന തലത്തിൽ ഇസ്ലാം നിർദ്ദേശിക്കുകയും ചെയ്യുന്നത്.


ഇനി പ്രവാചകൻ അടിമകളെ എങ്ങനെ ട്രീറ്റ് ചെയ്തു? എങ്ങനെ ട്രീറ്റ് ചെയ്യാൻ കല്പ്പിച്ചു? അടിമ മോചനത്തിനെ പറ്റി എന്ത് പറഞ്ഞു? എന്ന് നോക്കാം :


അബൂമസ്ഊദ് ൽ നിന്ന് നിവേദനം :
ഞാൻ എന്റെ അടിമയെ അടിക്കുമായിരുന്നു :
അപ്പോൾ എന്റെ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. അബൂ മസ്ഊദ്? അറിഞ്ഞു കൊള്ളുവിൻ : നിനക്ക് ഇവന്റെ മേൽ കഴിവ് ഉള്ളതിനെക്കാൾ അല്ലാഹു നിന്റെ മേൽ കഴിവ് ഉള്ളവൻ ആണ്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ പ്രവാചകൻ ആയിരുന്നു. ഞാൻ പറഞ്ഞു :
പ്രവാചകരെ, അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു ഞാൻ ഈ അടിമയെ മോചിപ്പിക്കുന്നു. പ്രവാചകൻ പറഞ്ഞു :
നീ അത്‌ ചെയ്യാത്ത പക്ഷം നരകം നിന്നെ സ്പർശിക്കുമായിരുന്നു.
[Sahih Muslim Book.15 Number 4088 ]


അബൂഹുറൈറയിൽ നിന്ന് നിവേദനം :
പ്രവാചകൻ പറഞ്ഞു :
നിങ്ങളുടെ അടിമ, നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നാൽ അവനാണ് ചൂടും പുകയും സഹിച്ചു അത്‌ പാകം ചെയ്തത്.
അവനെയും കൂടെ ഇരുത്തി ഭക്ഷിപ്പിക്കുക.
ഭക്ഷണം കുറച്ച് മാത്രം ഉള്ളു എങ്കിൽ അതിൽ നിന്ന് ഒന്നോ രണ്ടോ പിടി എങ്കിലും അവന്റെ കയ്യിൽ വെച്ചു കൊടുക്കുക.
[Sahih Muslim.Book 15. Number 4096]


അബൂഹുറൈറയിൽ നിന്ന് നിവേദനം :
പ്രവാചകൻ പറഞ്ഞു :
നല്ലവനായ അടിമക്ക് രണ്ടു പ്രതിഫലം ഉണ്ട്.
അബൂഹുറൈറയുടെ ആത്മാവ് ആരുടെ കയ്യിൽ ആണോ അവനെ തന്നെയാണ് സത്യം :
ദൈവമാർഗത്തിലെ ജിഹാദും ഹജ്ജും എന്റെ മാതാവിനെ പരിചരിക്കേണ്ട ആവശ്യവും ഇല്ലായിരുന്നു എങ്കിൽ ഞാൻ ഒരു അടിമയായി മരിക്കാൻ ആഗ്രഹിക്കുമായിരുന്നു.
[Sahih Muslim ,Book 15. Number 4099]



അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മുസ്ളീം അടിമയെ സ്വതന്ത്രനാക്കിയാൽ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയിൽ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. സഈദ്ബ്നുമർജാൻ(റ) പറയുന്നു: ഈ ഹദീസുമായി ഞാൻ അലിയ്യ്ബ്നു ഹുസൈൻ(റ)ന്റെ അടുത്ത് ചെന്നു. അപ്പോൾ അദ്ദേഹം അബ്ദുല്ലാഹിബ്നു ജഅ്ഫർ ആയിരം സ്വർണ്ണനാണയം കൊടുത്തു വാങ്ങിയ തന്റെ അടിമയെ മോചിപ്പിച്ചു.
[Sahih al Bukhari Volume.3. Book 46.Number 693]


അബൂധർ പറയുന്നു :
ഏത് അടിമയാണ് മോചിപ്പിക്കുവാൻ കൂടുതൽ നല്ലത്? നബി(സ) പറഞ്ഞു: ഉടമസ്ഥന്റെ പക്കൽ കൂടുതൽ വിലപിടിച്ച അടിമ.
[Sahih Al Bukhari. Volume 3. Book 46. Number 694]


അബൂഹുറൈറ(റ) നിവേദനം:നബി(സ) അരുളി: നിങ്ങളിൽ ആരും തന്നെ നിന്റെ തമ്പുരാന് (റബ്ബിന്ന്) ആഹാരം കൊടുക്കൂ, നിന്റെ തമ്പുരാന് വുളു ഉണ്ടാക്കാൻ സഹായിക്കൂ എന്നൊന്നും പറയരുത്. എന്റെ യജമാനൻ (സയ്യിദ്) എന്റെ ഉടയോൻ (മൗലായ്യ) എന്നോ മറ്റൊ പറഞ്ഞു കൊളളട്ടെ. അപ്രകാരം തന്നെ നിങ്ങളിൽ ആരും തന്നെ എന്റെ അടിമ എന്റെ വെളളാട്ടി എന്നും പറയരുത്. എന്റെ ഭൃത്യൻ, എന്റെ പരിചാരകൻ എന്നെല്ലാം പറഞ്ഞുകൊള്ളട്ടെ.
[Sahih Al Bukhari .Volume 3. Book 46. Number 728]


Your slaves are your brothers and your attendants. Allah has placed them in your hands. Whoever has his brother under him should feed him with the same food he eats, clothe him with the same clothes he wears, and not burden him beyond his ability. If you burden him, then help him.
[ Ṣaḥīḥ al-Bukhārī. Volume 1.Book 2.Number 30]


أَيُّمَا وَلِيدَةٍ وَلَدَتْ مِنْ سَيِّدِهَا فَإِنَّهُ لَا يَبِيعُهَا وَلَا يَهَبُهَا وَلَا يُوَرِّثُهَا وَهُوَ يَسْتَمْتِعُ بِهَا فَإِذَا مَاتَ فَهِيَ حُرَّةٌ

When a servant woman gives birth from her master, then he may not sell her, or bestow her, or bequeath her. He may enjoy her and she becomes free when he dies.
[al-Muwaṭṭa’.Book 28.Number 1126]


സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന അടിമകള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെങ്കില്‍ അവരുമായി മോചനകരാറില്‍ ഏര്‍പ്പെടണമെന്ന് വിശുദ്ധ ഖുര്‍ആന്‍ (24:33) കല്‍പിച്ചിട്ടുണ്ട്.

മാനവിക പ്രതിസന്ധി പരിഹരിക്കാന്‍ അനിവാര്യമായ കാര്യങ്ങള്‍ വിവരിക്കുന്നേടത്ത് വിശുദ്ധ ഖുര്‍ആന്‍ ഒന്നാമതായി എണ്ണിയിട്ടുള്ളത് മനുഷ്യരെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുന്ന കാര്യമാണ്

[Quran 90:11-13]
മനുഷ്യന്‍ എന്തുകൊണ്ട് ദുര്‍ഘടമായ പുണ്യപാത കടക്കുന്നില്ല. എന്താണ് ആ ദുര്‍ഘട മാര്‍ഗമെന്ന് നിനക്കറിയാമോ? അടിമയുടെ മോചനമാണത്”


ഇസ്ലാം സകാത്തിന്റെ ഒരോഹരി നിശ്ചയിച്ചത് അടിമകളുടെ മോചനത്തിനുവേണ്ടിയാണ് (9: 60)

പല തെറ്റ് കുറ്റങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ വിധിച്ചിട്ടുള്ള പ്രധാന പ്രായശ്ചിത്തം അടിമയെ മോചിപ്പിക്കലാണ് (ഖുർആൻ 4:92, 5:89, 58:2 എന്നീ വചനങ്ങള്‍ നോക്കുക)

ഇതിൽ നിന്ന് ഇസ്ലാം അടിമത്തത്തെ എങ്ങനെ സമീപിച്ചു എന്നതിനെ നമുക്ക്
താഴെ പറയുന്ന പോലെ ക്രമീകരിക്കാം :

  1. അടിമകള്‍ക്കും ഉടമകള്‍ക്കുമിടയില്‍ സാഹോദര്യം വളര്‍ത്തി.
  2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി.
  3. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു.
  4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു .
  5. .മോചനമൂല്യത്തിനു പകരമായി സ്വാതന്ത്യ്രം നല്‍കുന്ന സംവിധാനമുണ്ടാക്കി.



ഇനി അനിൽ കുമാറിന്റെ
ബൈബിളിൽ അടിമകളെ കുറിച്ച് എന്താണ് പറയുന്നത്?

അടിമയെ അടിക്കാം... ചാകാതെ നോക്കിയാൽ മതി.

[പുറപ്പാട്‌ 21 : 20-21]
ഒരുവന്‍ തന്‍െറ ദാസനെയോ ദാസിയെയോ വടികൊണ്ടടിക്കുകയും അടി കൊണ്ടയാള്‍ അവന്‍െറ യടുക്കല്‍തന്നെ വീണു മരിക്കുകയും ചെയ്‌താല്‍ അവന്‍ ശിക്‌ഷിക്കപ്പെടണം.
എന്നാല്‍, അടികൊണ്ട ആള്‍ ഒന്നോ രണ്ടോ ദിവസംകൂടി ജീവിക്കുന്നെങ്കില്‍ അടിച്ചവന്‍ ശിക്‌ഷിക്കപ്പെടരുത്‌. കാരണം, അടിമ അവന്‍െറ സ്വത്താണ്‌.

അടിമയെ വാങ്ങാം.

[ലേവ്യര്‍ 25 : 44-45]
ചുറ്റുമുള്ള ജനങ്ങളില്‍നിന്നു നിങ്ങള്‍ ദാസന്‍മാരെയും ദാസികളെയും വാങ്ങിക്കൊള്ളുവിന്‍.
നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശികളില്‍ നിന്നും, നിങ്ങളുടെ ദേശത്തുവച്ച്‌ അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നും നിങ്ങള്‍ക്കു ദാസരെ വാങ്ങാം. അവര്‍ നിങ്ങളുടെ അവകാശമായിരിക്കും.




Allegation -7താൻ സ്ഥാപിച്ച മതത്തിന്റേയും ദൈവത്തിന്റേയും പ്രചരണത്തിനായ് അനേകം ആക്രമണങ്ങളും യുദ്ധങ്ങളും നടത്തി അനേകരെ നിഷ്കരുണം വധിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുഹമ്മദിന്റെ യുദ്ധങ്ങൾ,വിവിധ ഹദീസുകൾ)////////////////////////////////////


പ്രവാചകന്റെ യുദ്ധങ്ങൾ എല്ലാം മാനവിമായിരുന്നു. അല്ല എന്ന് ഉണ്ടെങ്കിൽ
വസ്തുതകൾ നിരത്തി തെളിയിക്കുക.
രണ്ടാമത് ആയി അനേകം യുദ്ധങ്ങളുടെ ആക്രമണങ്ങളുടെ ചരിത്രവും കല്പ്പനകളും ഉദ്ധരിക്കുന്ന ബൈബിൾ എന്ന പുസ്തകവും ഒക്കത്ത് വെച്ചു കൊണ്ട് ഇമ്മാതിരി ഇരട്ടമുഖം കാണിക്കാതെ ഇരിക്കുക. ആവശ്യം എങ്കിൽ
ഈ പോസ്റ്റ്‌ വായിക്കുക :
മുഹമ്മദ് നബിയെ വിമർശിക്കാൻ മിഷനറികള്ക് അവകാശം ഉണ്ടോ ??? പരിശോധിക്കുന്നു : ( Part 1)
https://answeringsakshiapologetic.blogspot.com/2017/10/part-1_30.html?m=1




Allegation -8യുദ്ധത്തടവുകാരേയും സമ്പത്തും അഞ്ചിലൊന്ന് അവകാശപ്പെടുത്തിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:41)//////////////////////////////////////


ആദ്യമായി മനസ്സില് ആക്കേണ്ട വസ്തുത എന്തെന്നാല് ഇസ്ലാമിക രാഷ്ട്രത്തിന്റെ പൊതു വരുമാനം നിലകൊള്ളുന്നത് യുദ്ധമുതലുകളില് ( Spoils of War) അല്ല!
ഇസ്ലാമിക രാഷ്ട്രത്തിലെ പൊതു സമ്പത്ത് വരുന്നത് പ്രധാനമായും സകാത്തില് നിന്നും ജിസിയയില് നിന്നും ആണ്! ( ഒരു വ്യക്തിയുടെ വാർഷിക വരുമാനത്തില് നിന്നും 2.5% ശതമാനം ഈയിനത്തില് ഗവണ്മെന്റിലേക്ക് അടക്കപ്പെടും !)
ഈ വരുമാനം പ്രധാനമായും ഇസ്ലാമിക ഗവണ്മെന്റ് ജനങ്ങളുടെ സാമൂഹ്യ ക്ഷേമ പദ്ധതികള്ക് ആയി വിനിയോഗിക്കും !


ഇസ്ലാമിന്റെ പ്രവാചകൻ ആയ മുഹമ്മദ് ജനങ്ങളുടെ പണം പിടുങുന്ന വ്യക്തി ആയിരുന്നു എങ്കില് വർഷാ വർഷം നിർബന്ധമായും ലഭിക്കുന്ന ഇത്രയും വലിയ വരുമാനത്തില് നിന്നും ഒരു പങ്ക് എടുത്ത് മാറ്റാമായിരുന്നു: കാരണം ഇതിന്റെ മുഴുവൻ നിയന്ത്രണാധികാരവും പ്രവാചകൻ തന്നെ ആണ്! എന്നാല് ആ മുതലില് നിന്ന് ഒരു കാരക്ക പോലും താനൊ തന്റെ പേരക്കുഞുങളെ പോലുമോ എടുക്കാൻ സമ്മതിച്ചിട്ടില്ല!


അബൂഹുറയ്റ നിവേദനം:
പ്രവാചകന്റെ കുഞു മക്കള്( Grand sons) ആയ ഹസനും ഹുസൈനും സകാത്ത് മുതലില് നിന്നും പിരിച്ച ഈത്തപ്പഴവുമെടുത്ത് കളിക്കാന് തുടങ്ങി. അതിലൊരാള് ഈത്തപ്പഴമെടുത്ത് വായിലിട്ടു. പ്രവാചകൻ അത് കണ്ടയുടനെ വായില്നിന്ന് പുറത്തെടുത്തുകൊണ്ട് പറഞ്ഞു. `നിനക്കറിയില്ലേ,
മുഹമ്മദിന്റെ കുടുംബം സകാത്ത് തിന്നുകയില്ലെന്ന്.”
[Sahih Al Bukhari.Volume 2. Book 24 , Number 568]



ഇനി
ഖുർആൻ (8:41) പ്രകാരം എന്താണ് അവിടെ ഉള്ള വിഭജന രീതി ?
മുഹമ്മദ് നബിക്ക് എന്തെങ്കിലും സ്പെഷ്യല് ഉണ്ടോ ? ഉണ്ട് എങ്കില് നീതി ആണോ അനീതി ആണോ എന്ന് ഒക്കെ നമുക്ക് പരിശോധിക്കാം :


[Quran 8:41]
നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.


ആരാണ് പ്രവാചകന്റെ ബന്ധുക്കള് ?
ബന്ധുകള് എന്നാല് ഉദ്ദേശം പ്രവാചകന്റെ ജീവിത കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള് ആയവരായിരുന്നു :
കാരണം പ്രവാചകൻ തന്റെ മുഴുവന് സമയവും ദീനിന്റെ പ്രവർത്തനത്തില് ചെലവഴിച്ചിരുന്നതിനാല് ആണത് !!
( ആത്മിയവും രാഷ്ട്രീയപരവുമായ ചുമതല ഏറ്റെടുത്ത ഒരു രാഷ്ട്രത്തിന്റെ പിതാവും ഭരണാധികാരിയും ആയിരുന്നു അദ്ദേഹം ) !
തൻമൂലം തന്റെ ഉപജീവനത്തിന് വേണ്ടി ഒന്നും ചെയ്യാന് കഴിഞ്ഞിരുന്നില്ല: അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബ അംഗങ്ങളുടെയും അദ്ദേഹത്തിന്റെ സംരക്ഷണത്തില് ഉള്ള മറ്റു കുടുംബാംഗങ്ങളുടെയും അത്യാവശ്യങ്ങള്ക് ഒരു മാർഗം കാണേണ്ടത് ആവശ്യം ആണ്! അത് കൊണ്ടാണ് യുദ്ധ മുതലുകളില് 1/5 ല് ഒരു ഭാഗം പ്രവാചകന്റെ കുടുംബത്തിനും വിഹിതം നിശ്ചയിച്ചത് !
[ Sayyed Abul A'aala Moudoodi , Thafheem Al Quran , Commentory on Surah 8:41]

( ജനങ്ങളുടെ പൊതു ഖനജാവിലെ പണം എടുത്ത് ലക്ഷ്വറി കാണിക്കുന്ന ഭരണകർത്താക്കള് പഠിക്കേണ്ടതാണ് പ്രവാചകന്റെ ജീവിതം !)

പ്രവാചകൻ യുദ്ധങള്ക് ശേഷം ഇപ്രകാരം പറയുമായിരുന്നു :

ഈ യുദ്ധ മുതലുകള് നിങളുടേതാകുന്നു : എനിക്കതിൽ എന്റെതായൊന്നുമില്ല, അഞ്ചിൽ ഒന്നില് ഉള്ള വിഹിതം അല്ലാതെ!
അവയാകട്ടെ നിങ്ങളുടെ തന്നെ പൊതു നൻമകള്ക് ആയി ചിലവഴിക്കപ്പെടുന്നതും
ആകുന്നു ! അതിനാല് ഒരു സൂചിയോ നൂലോ പോലും ഒളിച്ചു വെക്കാതെ , ചെറുതും വലുതുമായ എല്ലാം കൊണ്ടു വരുവിൻ : വഞ്ചനയരുത്! വഞ്ചന അപമാനത്തിനും നരക ശിക്ഷക്കും കാരണം ആകുന്നു.
[Musnad Ahmad. Volume 5, p 316]


ഇനി ഈ യുദ്ധ മുതലില് 5 ല് ഒന്നു (1/5) കിട്ടിയ പ്രവാചകൻ അത് സ്വന്തം കീശയില് ആക്കുകയായിരുന്നോ ? ഒരിക്കലും അല്ല :
പിന്നെ എന്തു ചെയ്തു ?
അദ്ദേഹം അത് എല്ലാം ദൈവിക മാർഗത്തില് ചിലവഴിക്കുകയാണ് ഉണ്ടായത് :

[Quran 9:88]
പക്ഷെ, ദൈവ ദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കള് കൊണ്ടും ശരീരങ്ങള് കൊണ്ടും സമരം ചെയ്തു. അവര്ക്കാണ് നന്മകളുള്ളത്. അവര് തന്നെയാണ് വിജയം പ്രാപിച്ചവര്.


പ്രവാചകൻ തന്റെ സമ്പത്ത് ഏതു ഇല്ലായ്മയിലും ചിലവ് ചെയ്യുമായിരുന്നു !
അത് മൂലം അദ്ദേഹത്തിന്റെ പക്കൽ ഒന്നുമില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട് :
പ്രവാചകന്റെ മഹാമനസ്കതയെ പറ്റി സമകാലികരുടെ പ്രസ്താവന വായിക്കുക :


🔷 ഇബ്നു അബ്ബാസ് നിവേദനം :
അല്ലാഹുവിന്റെ അപ്പോസ്തലൻ ജനങ്ങളില് ഏറ്റവും മഹാമനസ്കനായ ( Generous ) വ്യക്തി ആയിരുന്നു ! പ്രത്യേകിച്ച് റമദാനില് അദ്ദേഹത്തിന്റെ ഉദാരത അതിന്റെ കൊടുമുടിയിൽ എത്തിയിട്ടുണ്ടാകും !
© [ സഹീഹ് അൽ ബുഹാരി , കിതാബു വഹിയ് , വോളിയം 1, ബുക്ക് 1, ഹദീഥ് 5]
© [ സഹീഹ് അൽ ബുഹാരി , വോളിയം 4, ബുക്ക് 56, ഹദീഥ് 754]


അബൂഹുറൈറ നിവേദനം: പ്രവാചകൻ ഇപ്രകാരം പ്രാര്ത്ഥിക്കാറുണ്ടായിരുന്നു അല്ലാഹുവേ! നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നല്കേണമേ.
©[സഹിഹ് അൽ ബുഹാരി , വോളിയം 8, ബുക്ക് 76, ഹദീഥ് 467]


പ്രവാചക പത്നി ആയിശ നിവേദനം :
അടുപ്പില് തീ കത്തിക്കാത്ത മാസങ്ങള് ഞങ്ങള്ക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങള് ഭക്ഷിക്കും. അല്പം മാംസം ലഭിച്ചാല് ഒഴികെ.
©[ സഹീഹ് അൽ ബുഹാരി ,വോളിയം 8, ബുക്ക് 76, ഹദീഥ് 465]


ആയിശ നിവേദനം: മുഹമ്മദിന്റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാല് ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല.
©[സഹീഹ് അൽ ബുഹാരി ,വോളിയം 8, ബുക്ക് 76, ഹദീഥ് 462]


ജാബിർ നിവേദനം : പ്രവാചകൻ പൂര്വ്വാഹ്നത്തില് പള്ളിയിലിരിക്കു
മ്പോള് ഞാന് പ്രവാചകന്റെ അടുത്തു ചെന്നു. എന്നോട് രണ്ട് റക്അത്ത് നമസ്കരിക്കുവാന്‍ പ്രവാചകൻ അരുളി. പ്രവാചകൻ എന്റെ കടക്കാരന് ആയിരുന്നു (കടബാധ്യത ഉണ്ടായിരുന്നു) പ്രവാചകൻ കടം വീട്ടുകയും കൂടുതല് തരികയും ചെയ്തു.
©[ സഹീഹ് അൽ ബുഹാരി, വോളിയം 1, ബുക്ക് 8, ഹദീഥ് 434]
©[സഹീഹ് അൽ ബുഹാരി , വോളിയം 3, ബുക്ക് 41, ഹദീഥ് 579).


ജാബിർ നിവേദനം :
പ്രവാചകന് എന്റെ കടം തീർക്കാൻ ഉണ്ടായിരുന്നു:
അദ്ദേഹം കടം വീടുകയും കൂടുതല് തരികയും ചെയ്തു.
©[ സുനൻ അബൂദാവൂദ് , ബുക്ക് 22, ഹദീഥ് 3341]



ആയിശ നിവേദനം: പ്രവാചകൻ ഒരു ജൂതനില് നിന്നും അവധി നിര്ണ്ണയിച്ച് കുറച്ച് ഭക്ഷണം വിലക്ക് വാങ്ങി. തന്റെ പടയങ്കി അയാളുടെ അടുത്തു പണയം വെച്ചു.
©[ സഹീഹ് അൽ ബുഹാരി വോളിയം 3, ബുക്ക് 34, ഹദീഥ് 28]


പ്രവാചകൻ തന്റെ സമകാലികരായ ഭരണകർത്താക്കളെ പോലെ ആഡംബര ജീവി ആയിരുന്നില്ല :


[Quran 33: 28-29]
പ്രവാചകാ : നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങള് ഉദ്ദേശിക്കുന്നതെങ്കില് നിങ്ങള് വരൂ! നിങ്ങള്ക്ക് ഞാന് ജീവിതവിഭവം നല്കുകയും, ഭംഗിയായ നിലയില് ഞാന് നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം :
അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള് ഉദ്ദേശിക്കുന്നതെങ്കില് നിങ്ങളുടെ കൂട്ടത്തില് സദ്വൃത്തകളായിട്ടുള്ളവര്ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.


അബൂ ഉഥ്മാൻ നിവേദനം :
പ്രവാചകൻ ദരിദ്രരായ ചിലരുടെ ചെലവുകള് ഏറ്റെടുക്കാന് അനുയായികളോട് കല്പ്പിച്ചു :
അവരില് അബൂബകർ മൂന്നു പേരുടെയും പ്രവാചകൻ പത്ത് പേരുടെയും ചിലവുകള് ഏറ്റെടുത്തു !
©[ സഹീഹ് അൽ ബുഹാരി , വോളിയം 1, ബുക്ക് 10, ഹദീഥ് 576]


അബു ഹുറൈറ നിവേദനം :
ഒരു മനുഷ്യന് പ്രവാചകന്റെ അടുക്കല് എത്തി : നബിയേ വിശപ്പും തളർച്ചയും എന്നെ അലട്ടുന്നു : പ്രവാചകൻ ഒരു ദൂതനെ തന്റെ ഭാര്യമാരുടെ അടുക്കല് അയച്ചു ! ദൂതൻ അവിടെ ഒന്നും കണ്ടില്ല
[ സഹീഹ് അൽ ബുഹാരി , വോളിയം 6, ബുക്ക് 60, ഹദീഥ് 411]


അബൂ ഹുറൈറ നിവേദനം :
ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്
അവൻ തന്റെ അയല്ക്കാരനെ വിഷമിക്കാതിരിക്കട്ടെ :
ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില് അവൻ തന്റെ അതിഥിയെ ഉദാര മനസ്കനായി വരവേല്ക്കട്ടെ :
[ സഹീഹ് അൽ ബുഹാരി , വോളിയം 8, ബുക്ക് 73, ഹദീഥ് 4]


No comments:

Post a Comment