Anil Kumar എഴുതുന്നു :
വളരെ രസകരമായ ഒരു അവകാശ വാദത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.
എല്ലാ ഇസ്ലാം കൂട്ടുകാരും നാട്ടുകാരും അഭിമാനത്തോടെ , ഉൾപ്പുളകത്തോടെ പറയുന്ന ഒരു കാര്യമാണ്
മുഹമ്മദ് ഈ ലോകത്തിനു ഉത്തമ മാതൃക , അഥവാ മനുഷ്യ കുലത്തിനു തന്നെ മാതൃകാ പുരുഷൻ ആണെന്ന വാദം.
മുഹമ്മദ് മാതൃകാ പുരുഷനോ?
Allegation- 1 .ഇസ്ലാം അല്ലാത്തവരെ വെറുക്കുകയും സത്യ നിഷേധികൾ എന്നു വിളിച്ച് കഴുത്തറുത്ത് കൊല്ലുവാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:12/30:45/3:32/22:38)
///////////////////////////////
///////
ഇവിടെ ഒന്നാമത്തെ വചനത്തിൽ സത്യനിഷേധികളുടെ പിരടിയിൽ വെട്ടണം എന്ന് പറയുന്ന ഭാഗം അതിനു താഴെക്കു വായിച്ചാൽ തന്നെ അതിനൊരു context ഉണ്ട് എന്നും ഇസ്ലാമിക സമൂഹവും ആയി യുദ്ധത്തിനു വരുന്ന warfare ൽ ഉള്ള ശത്രുക്കളായ സത്യനിഷേധികളെയാണ് വധിക്കാൻ പറയുന്നത് എന്നും വളരെ വ്യക്തമാണ്.
ഇസ്ലാമിക സമൂഹത്തോട് യുദ്ധത്തിൽ അല്ലാത്ത അക്രമികൾ അല്ലാത്ത അമുസ്ലിങ്ങളോട് നീതികാണിക്കാനും നന്മ ചെയ്യാനും അങ്ങനെ നീതികാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്നും വ്യക്തമായി ഖുർആൻ പറയുന്നു (Quran 60:8).
ഇനി യുദ്ധക്കളത്തിൽ ആയാൽ പോലും അമുസ്ലിങ്ങളിൽ പെട്ട ഒരുവൻ മുസ്ലിങ്ങളുടെ അടുക്കൽ അഭയം ചോദിച്ചു വരുകയാണ് എങ്കിൽ അവന് അഭയം നൽകണം എന്നും ഏറ്റവും സുരക്ഷിതത്വമുള്ള ഒരു സ്ഥാനത്ത് അവനെ കൊണ്ട് ചെന്ന് ആക്കണം എന്നും അല്ലാഹു പറയുന്നു (Quran 9:6).
മറ്റു സൂക്തങ്ങളിൽ അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടില്ല എന്ന് പറയുന്നത് വാസ്തവമാണ്. ആരെങ്കിലും സത്യനിഷേധിയെ ഇഷ്ടപ്പെടുമോ?
കുറച്ച് സാമ്പിൾ ബൈബിൾ വചനങൾ നോക്കു :
(സങ്കീർത്തനങ്ങൾ 31:6)
വിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്ന് "വെറുക്കുന്നു "
(ലേവ്യർ 20 :23)
നിങ്ങളുടെ മുമ്പില്‍ നിന്നും ഞാന്‍ നീക്കി കളയുന്ന ജനതയുടെ മാർഗങള് നിങ്ങള്‍ പിന്തുടരരുത്! എന്തെന്നാല്‍ ഇപ്രകാരം എല്ലാം അവർ ചെയ്തതിനാല് ഞാന്‍ അവരെ വെറുക്കുന്നു
( സങ്കീർത്തനങ്ങൾ 11 :5)
യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
ഇനി സത്യത്തെ നിഷേധിച്ചവർ
തങ്ങളുടെ തെറ്റുകള്‍ മനസ്സില്‍ ആക്കി അല്ലാഹുവിനൊട് പശ്ചാത്തപ്പിച്ചാല്
അവരെയും അല്ലാഹു ഇഷ്ടപ്പെടുന്നതാണ് ! കാരണം അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ( Quran 11:90) ( 2:222)
Allegation -2
തന്നെ നിന്ദിച്ചു എന്നു പറഞ്ഞ് അനേകം ആളുകളെ വധിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(ബുഖാരി 56:369/4:241)
///////////////////////
/////////////////
ആരോപണം പരിശോധിക്കുന്നതിന് മുൻപ് ഒന്ന് രണ്ടു കാര്യങ്ങൾ പറയാം.
ഇത് പ്രവാചകന്റെ പ്രവാചകത്വത്തിന്റെ തെളിവ് ആണ്.
അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ പെട്ട ഒന്ന് ആണ്. അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് ഉത്തരംനൽകിയിട്ടുണ്ട്. സംഭവം ഹദീസുകളിൽ കാണാം :
ഒരിക്കൽ മക്കയിൽ വെച്ചു പ്രവാചകൻ
പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കെ പ്രവാചകനെയും മുസ്‌ലിങ്ങളെയും ഇസ്ലാമിൽ വിശ്വസിച്ചു എന്നതിന്റെ പേരില് നിരന്തരമായി പീഡിപ്പിച്ചു കൊണ്ട് ഇരുന്ന സത്യനിഷേധിയായ അബൂജഹലും കൂട്ടരും കടന്നു വരികയും പ്രാർത്ഥനയിൽ നിൽക്കുന്ന പ്രവാചകന്റെ ദേഹത്തെക്ക് ചീഞ്ഞളിഞ ഒട്ടകത്തിന്റെ കുടൽ മാല അണിയിക്കുകയും എന്നിട്ട് അവർ പ്രവാചകനെ കളിയാക്കി ആക്ഷേപിക്കുകയും ഉണ്ടായി.
പ്രവാചകൻ സുജൂദ് ൽ (Prostrate) ആയിരിക്കെയാണ് അദ്ദേഹത്തിന്റെ മുതുകിൽ അവർ കുടൽ മാല കൊണ്ട് ഇട്ടത്. അതിനാൽ തന്നെ അദ്ദേഹത്തിനു അവിടെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇത് കണ്ടു ഓടി വന്ന പ്രവാചകപുത്രി ഫാത്തിമയാണ് അതെടുത്തു മാറ്റിയത്. പ്രവാചകൻ അവിടെ നിന്ന് എഴുന്നെൽക്കുകയും ഈ ദ്രോഹം ചെയ്ത അബൂജഹൽ ഉൾപ്പെടെയുള്ള 6 ൽ അധികം പേരെ
(Abu Jahal, Uthbat bin Rabia, Shaiba bin rabia, Walid bin Uthba, Umayah bin khalaf, Uqba )
പേര് ചൊല്ലി വിളിച്ചു അവർക്ക് എതിരെ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഹദീസിൽ ഈ സംഭവം വിവരിക്കുന്ന പ്രവാചക ശിഷ്യൻ അബ്ദുല്ലാഹിബ്നു മസ്ഊദ് (R) പറയുകയാണ് :
എന്റെ ആത്മാവ് ആരുടെ കയ്യിൽ ആണോ അവനെ തന്നെയാണ് സത്യം :
പ്രവാചകൻ പേര് ചൊല്ലി വിളിച്ച എല്ലാവരുടെയും ശവശരീരങ്ങൾ ബധറിന്റെ കിണറുകളിൽ ഞാൻ കാണുകയുണ്ടായി.
[Sahih Al Bukhari. Volume 1. Book 4. Number 241].
ഇനി പരിശോധിക്കുക?
മക്കയിൽ വെച്ചു പ്രവാചകന്റെ ദേഹത്ത് ചീഞ്ഞളിഞ ഒട്ടകകുടൽ ഇട്ട
ഈ പറഞ്ഞ ആളുകൾ എവിടെ വെച്ചു ആണ് കൊല്ലപ്പെടുന്നത്?
പിന്നെയും അനേകം വർഷങ്ങൾ കഴിഞ്ഞു
അബൂജഹൽ നയിച്ച 1000 കണക്കിന് വരുന്ന സൈന്യവും മുന്നൂറോളം വരുന്ന പ്രവാചകന്റെ കീഴിലുള്ള മുസ്‌ലിം സൈന്യവും മക്കയിൽ നിന്ന് 100 കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ബദർ എന്ന യുദ്ധഭൂമിയിൽ വെച്ചു തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഫലമായാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം...
പ്രവാചകൻ എന്ത് കൊണ്ട് ഈ 6 പേരെ പ്രതേകമായി പേരെടുത്തു പറഞ്ഞു എന്നത് ആണ്?
യുദ്ധത്തിന്റെ തലേ ദിവസം പോലും പ്രവാചകൻ ഇവരുടെ പേരുകളും അവർ മരിച്ചു വീഴുന്ന ഭൂമിയും എടുത്തു പറയുന്നുണ്ട്...
ഉമർ നിവേദനം :
ബദ്ര് യുദ്ധം നടക്കുന്നതിന് മുമ്പ് ആ യുദ്ധ ഭൂമിയില്‍ വെച്ച് പ്രവാചകൻ ഞങ്ങളെ തന്റെ വിരലുകള്‍ തൊട്ട് കാണിച്ച് തന്നു:
ഇത് ഇന്ന ആള് മരിച്ചു വീഴുന്ന ഇടം ആണ്. ഇത് ഇന്നയാള് വീഴുന്ന ഇടം ആണ് എന്നിങ്ങനെ:
എന്റെ ആത്മാവ് ആരുടെ കയ്യില്‍ ആണോ അവനെ തന്നെ ആണ് സത്യം : അല്ലാഹുവിന്റെ പ്രവാചകൻ വിരലുകള്‍ വെച്ച അവിടങ്ങളിൽ അല്ലാതെ യുദ്ധ ശേഷം ആ ശവശീരങ്ങളെ ഞാന്‍ കണ്ടിട്ടില്ല.
(Sahih Muslim ,Book of Paradise, Book 40, Number 6868)
ആയുധശേഷിയും സൈനികബലവും എല്ലാം അബൂജഹലിന്റെ സൈന്യത്തിനായിരുന്നു... മുസ്‌ലിം സൈന്യം അവരുടെ പകുതി പോലും ഇല്ലായിരുന്നു. എന്നിട്ടും പ്രവാചകൻ അബൂജഹൽ ഉൾപ്പെടെയുള്ള അവരുടെ മുൻനിര നായകൻമാരുടെ മരണം പ്രവചിച്ചു. എന്നാൽ ഒരിക്കൽ പോലും മുസ്‌ലിങ്ങളുടെ ശത്രുക്കളായ അബൂസുഫ്യാൻന്റെയോ സുഹൈൽ ഇബ്നു അംറ്ന്റെയോ, അബൂജഹലിന്റെ മകൻ ഇക്രിമയുടെയോ...
എന്തിന് ഖുർആൻ തന്നെ പേരെടുത്തു ശപിച്ച പ്രവാചകനെ ഏറ്റവും അധികം ദ്രോഹിച്ച അബൂലഹബിന്റെയോ (Quran 111:1:5)
പേര് പറഞ്ഞില്ല. കാരണം ഇവര് ഒക്കെ പിന്നീട് അനേകം വർഷങ്ങൾക്ക് ശേഷം ഇസ്ലാം സ്വീകരിക്കുന്നത് നാം ചരിത്രത്തിൽ കാണുന്നു. അബൂലഹബ്ന്റെ കാര്യത്തിൽ ഖുർആൻ അവൻ നാശം അടഞ്ഞു എന്ന് ആണ് പറഞ്ഞത്. ആത്മീയ നാശവും പരലോക നഷ്ടവും. മുഹമ്മദ് നബിയുടെ കൈകളിൽ അധികാരം കൈ വന്നിട്ടും അബൂ ലഹബിനെ വധിക്കാൻ അദ്ദേഹം പോയിട്ടില്ല. ഖുർആൻ ന്റെ അവകാശ വാദം
തെറ്റാണെന്നു തെളിയിക്കാൻ ഉള്ളിൽ തട്ടാതെയെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിച്ചിരുന്നു എങ്കിൽ ഖുർആൻ അബൂലഹബിനെ പറ്റി പറഞ്ഞ പ്രവചനം പൊളിഞ്ഞു പോയേനെ. അത് പോലും ഉണ്ടായില്ല.
അപ്പൊ ചോദ്യം ഇതാണ്.. ഇത് ഒക്കെ എങ്ങനെ ഇത്ര കൃത്യമായി നടന്നു?
ഇത് അല്ലാഹുവിന്റെ ബോധനം ഇല്ലാതെ സാധ്യമല്ല.
അതേ. അല്ലാഹു പ്രവാചകനു കൊടുത്ത വാഗ്ദാനം പാലിച്ചിരിക്കുന്നു :
അനസ് ഇബ്ൻ മാലിക് നിവേദനം :
ബദ്രിൽ കൊല്ലപ്പെട്ട ശത്രുക്കളെ അടക്കിയ സ്ഥലത്ത് പ്രവാചകൻ അന്നേക്ക് മൂന്നാം ദിവസം
കടന്ന് വന്നു : എന്നിട്ട് പ്രവാചകൻ അവര ഓരോരുത്തരെ ആയി പേര് ചൊല്ലി വിളിച്ചു :
ഓ . . ഹിഷാമിന്റെ മകൻ അബൂ ജഹൽ, ഹലഫിന്റെ മകൻ ഉമയ്യാ ? , റബീഅയുടെ മകൻ ഉത്ബ , റബീഅയുടെ മകനായ ശൈബാ . . .
നിങ്ങള്‍ കാണുന്നില്ലേ എന്നോട് എന്റെ നാഥൻ ചെയ്ത വാഗ്ദത്തം പുലർന്നിരിക്കുന്നു..
(Sahih Muslim ,Book 40 ,Hadith 6869)
അപ്പൊ ഇവിടെ നടന്നത് കേവലം തന്നെ നിന്ദിച്ചതിന് ഉള്ള പ്രവാചകന്റെ ഒരു പ്രതികാര നടപടി ആയിരുന്നില്ല... മറിച്ചു അത് അല്ലാഹുവിന്റെ നടപടി ക്രമം ആയിരുന്നു എന്ന് വ്യക്തമാണ്.
ഇനി പ്രവാചകന്റെ മേൽ ഇങ്ങനെ ഒക്കെ
എഴുതി വിടാൻ ബൈബിൾ വിശ്വാസിയായ അനിൽ അയ്യപ്പന് എന്തെങ്കിലും ധാർമികതയുണ്ടോ.?
അത് ഒന്ന് നോക്കണ്ടേ?
കുറച്ച് പിള്ളേര്
ദൈവത്തിന്റെ മഹാ പ്രവാചകൻ ആയ എലീഷയെ
കഷണ്ടി തലയാ എന്ന് വിളിച്ചതിന്റെ പേരില്
42 ഓളം കുട്ടികളെ യഹോവയുടെ നാമത്തിൽ എലീഷാ പ്രവാചകൻ ശപിച്ചത് ആയാണ് ബൈബിൾ പറയുന്നത്. ഉടനെ യഹോവ രണ്ടു പെണ് കരടികളെ വിട്ട് 42 ബാലൻമാരെയും കടിച്ചു കീറി കൊല്ലിച്ചു വായിക്കുക :
( 2 Kings 2 :23-24)
അവൻ അവിടെ നിന്ന് ബെഥേലിലേക്ക് പോയി :
മാർഗമധ്യേ പട്ടണത്തിൽ നിന്നും വന്ന ചില ബാലൻമാർ അവനെ പരിഹസിച്ചു : കഷണ്ടി തലയാ ഓടിക്കോ ,
അവൻ തിരിഞ്ഞു നോക്കി : അവരെ കണ്ടു !
കർത്താവിന്റെ നാമത്തിൽ അവരെ ശപിച്ചു :
കാട്ടിൽ നിന്ന് ഇറങ്ങി വന്നു രണ്ടു പെൺകരടികള് അവരെ ചീന്തി കീറി !
കൊള്ളാം അല്ലെ.
No comments:
Post a Comment