Allegation -14,
അടിമപ്പെൺകുട്ടികളെ നിർബന്ധിച്ച് വ്യഭിചാരം ചെയ്യിക്കുന്നതിൽ കുറ്റമില്ല എന്നു പറഞ്ഞ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ് #3373/സൂറ 24:33)
//////////////////////
/////////////////////
ചുമ്മാ ഹദീസ് റെഫറൻസ് കൊടുത്തു അതിൽ ഇല്ലാത്ത ഓരോന്ന് എഴുതി പിടിപ്പിക്കുകയാണ് ഇവിടെ.
ഇങനെ ഒരു കല്പന ആ ഹദീസില് ഉണ്ടോ എന്ന് നിങ്ങള് സ്വയം പരിശോധിക്കുക !
ഇല്ല എങ്കില് മിഷനറികള് സ്വന്തം മത പ്രചാരണത്തിന് വേണ്ടി എന്തു വൃത്തികെടും പറയും എന്ന് ഒരിക്കല് കൂടി തെളിയും !
യഥാര്ത്ഥ ഹദീസ്
ഇവിടെ നിന്ന് വായിക്കാം
https://sunnah.com/muslim/16/147
അങ്ങനെ ഒരു കല്പ്പന ഹദീസില് ഇല്ല !
ഖുർആൻ 24:33 ൽ പറയുന്നത് എന്താണ് എന്ന് കൂടി കാണുക :
[Quran 24:33]
വിവാഹം കഴിക്കാന് കഴിവ് ലഭിക്കാത്തവര് അവര്ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില് നിന്ന് സ്വാശ്രയത്വം നല്കുന്നത് വരെ സന്മാര്ഗനിഷ്ഠ നിലനിര്ത്തട്ടെ. നിങ്ങളുടെ വലതുകൈകള് ഉടമപ്പെടുത്തിയവരില് (അടിമകളില്) നിന്ന് മോചനക്കരാറില് ഏര്പെടാന് ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള് മോചനക്കരാറില് ഏര്പെടുക; അവരില് നന്മയുള്ളതായി നിങ്ങള് മനസ്സിലാക്കിയിട്ടുണ്ടെങ്കില്. അല്ലാഹു നിങ്ങള്ക്ക് നല്കിയിട്ടുള്ള സമ്പത്തില് നിന്ന് അവര്ക്ക് നിങ്ങള് നല്കി സഹായിക്കുകയും ചെയ്യുക.നിങ്ങളുടെ അടിമസ്ത്രീകള് ചാരിത്രശുദ്ധിയോടെ ജീവിക്കാന് അഗ്രഹിക്കുന്നുണ്ടെങ്കില് ഐഹികജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള് അവരെ വേശ്യാവൃത്തിക്ക് നിര്ബന്ധിക്കരുത്.വല്ലവനും അവരെ നിര്ബന്ധിക്കുന്ന പക്ഷം അവര് നിര്ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
ഈ വചനം അവതരിക്കാൻ ഉണ്ടായ പശ്ചാത്തലം പറയുന്ന ഹദീസ് കാണുക :
ജാബിർ നിവേദനം :അൻസാരികളില് പെട്ട ഒരുവന്റെ ഉടമസ്ഥതയിലുള്ള ഒരു അടിമ സ്ത്രീ പ്രവാചകന്റെ സന്നിധിയില് വന്ന് കൊണ്ടു പരാതി ബോധിപ്പിച്ചു ,എന്റെ യജമാനൻ എന്നെ വ്യഭിചാരത്തിന് നിർബന്ധിക്കുന്നു !!ആ സന്ദര്ഭത്തില് ഈ പറയുന്ന ഖുർആൻ വചനങ്ങള് അവതരിച്ചു :"നിങ്ങളുടെ അടിമസ്ത്രീകള് ചാരിത്രശുദ്ധിയോടെ ജീവിക്കാന് അഗ്രഹിക്കുന്നുണ്ടെങ്കില് ഐഹികജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള് അവരെ വേശ്യാവൃത്തിക്ക് നിര്ബന്ധിക്കരുത്.!!
[സുനൻ അബൂദാവൂദ് , കിതാബു തലാഖ് , ബുക്ക് 12, ഹദീഥ് 2304 ]
ബലാല്കാരം ഉള്ള ലൈംഗിക ബന്ധം ഇസ്ലാമിൽ നിഷിദ്ധമാണ്! എന്നതിനു മറ്റനേകം തെളിവുകള് :
©[സഹിഹ് ബുഹാരി വോളിയം 1, ബുക്ക് 85, ഹദീഥ് 81]
©[സഹിഹ് മുസ്ലിം, ബുക്ക് 43 : ഹദീസ് 7181]
©[മാലിക്ക്, മുവത്വ, ബുക്ക് 54, ഹദിസ് 54.16.42]
©[മാലിക്ക് ,മുവത്വ, ബുക്ക് 41,ഹദിസ് 41.3.15]
©[മാലിക്ക്, മുവത്വ,ബുക്ക് 36 :ഹദിസ് 36.16.14]
കൂടുതൽ വിശദമായി ഈ പോസ്റ്റിൽ വായിക്കാം :
https://answeringsakshiapologetic.blogspot.com/2017/11/blog-post_13.html?m=1
നിര്ബന്ധിച്ചു ബലാത്സംഗം ഒക്കെ ചെയ്യിക്കുന്നത് അനിൽ കുമാർ വായിക്കുന്ന ബൈബിളിൽ ആണ് :
പ്രവാചകനായ ദാവിദ് മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചരിച്ചതിന്
( 2 Sam 11:2-26) ദാവിദിന്റെ ഒരു തെറ്റും ചെയ്യാത്ത ഭാര്യമാരെ പകല് വെളിച്ചത്തില് നാട്ടുകാരെ കൊണ്ടു ബലാത്സംഗം ചെയ്യിപ്പിക്കും എന്നും ബൈബിളിലെ ദൈവം പറയുന്നു (?) കാണുക :
2 Samuel 12:11-12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും;
നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും!!!
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേല് ഒക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും!!
Allegation-15,
ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ വധിക്കുവാൻ അനുവാദം നൽകിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സൂറ 4:89) ///////////////// ////////////////
പ്രസ്തുത ഖുർആൻ വചനവും Context ഉം കാണുക :
(Quran 4:88-90)
എന്നാല്‍ *കപടവിശ്വാസികളുടെ കാര്യത്തില്‍* നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്‍മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്.നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. *നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ.* അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. *എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.*
ഇവിടെ ഇസ്ലാമിന്റെ ഉള്ളിൽ നിന്നും
ഇസ്ലാമിനെയും ഇസ്ലാമിക രാഷ്ട്രത്തെയും തകർക്കാൻ അണ്ടർഗ്രൗണ്ട് പണി എടുക്കുന്ന, ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ച അവിശ്വാസികളോട് ചേര്‍ന്നുനില്‍ക്കുകയും ഇസ്‌ലാമിക രാഷ്ട്രത്തിനെതിരില്‍ ശത്രുതാപരമായ നടപടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന
കപടവിശ്വാസികളുടെ (Hypocrites) ശല്യം
ചില ലിമിറ്റഡ് കണ്ടീഷൻസ് വെച്ചു കൊണ്ട് അവസാനിപ്പിക്കുന്ന കാര്യം (കൊന്നു കളയുക) ആണ് പറയുന്നത് എന്ന് വളരെ വ്യക്തമാണ്. ഏതൊരു രാഷ്ട്രവും
തങ്ങൾക്കു എതിരെ പ്രവർത്തിക്കുന്ന ചാരന്മാരെ വെച്ചു കൊണ്ട് ഇരിക്കില്ല.
അനിലിന്റെ ബൈബിളിൽ ആണെങ്കിലോ?
Deuteronomy 13 :7-10
നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചുനീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽഅവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.
No comments:
Post a Comment