Allegation 18
എല്ലാ കാര്യങ്ങളിലും മാത്രുക താനാണെന്നു പറയുന്നുണ്ടെങ്കിലും, ലൈംഗീക കാര്യങ്ങളിൽ എല്ലാ സൌകര്യങ്ങളും അവകാശങ്ങളും തനിക്കു മാത്രം അല്ലാഹു അനുവദിച്ചിരിക്കുന്നതാണെന്നു പറഞ്ഞ് ഭാര്യമാരേയും ശിഷ്യന്മാരേയും, സ്വന്തം മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ അതിനേയും നിരന്തരം പറ്റിച്ച് അമിത ലൈംഗീകതയിൽ മുഴുകിയിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സൂറ 33:50/ബുഖാരി 60:311 വിവിധ ഹദീസുകളും സൂറകളും)
////////////////////
////////////////////
അബുൽ അഅലാ മൗദൂദി ഖുർആൻ 33:50 ന്റെ കമന്ററി തഫ്ഹീമുൽ ഖുർആനിൽ കൊടുത്തിരിക്കുന്നത് താഴെ നൽകാം :
" അല്ലാഹു നബി(സ)യെ പൊതുനിയമത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ ഗുണമാണിത്. 'നിനക്ക് ക്ലേശമുണ്ടാവാതിരിക്കാന്‍' എന്നതിന്റെ താല്പര്യം-നഊദുബില്ലാഹ്- അവിടത്തെ ജഡികാസക്തി നാലു ഭാര്യമാരെക്കൊണ്ട് തൃപ്തിപ്പെടാത്തവണ്ണം ശക്തിമത്തായിരുന്നുവെന്നും നാലുപേര്‍ മാത്രമായാല്‍ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ടാണ് വളരെ ഭാര്യമാരെ അനുവദിച്ചുകൊടുത്തത് എന്നുമല്ല. പക്ഷപാതിത്വത്തിന്റെ ആന്ധ്യം ബാധിച്ച ഒരാള്‍ക്ക് മാത്രമേ ഈ വാക്യത്തിന് അങ്ങനെ അര്‍ഥം കല്പിക്കാനാകൂ.
[ ] അതായത്, പ്രവാചകന് തന്റെ 25-ആം വയസ്സില്‍ നാല്പതുകാരിയായ ഒരു വിധവയെയാണ് വിവാഹം ചെയ്തത്. 25 വര്‍ഷക്കാലം അദ്ദേഹം അവരോടൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചു.
[ ] പിന്നെ അവര്‍ മരിച്ചശേഷം അദ്ദേഹം വിവാഹം ചെയ്തത് വൃദ്ധയായ സൗദയെയായിരുന്നു. നാലു വര്‍ഷക്കാലം അവര്‍ മാത്രമേ അവിടത്തെ ഭാര്യാപദത്തിലുണ്ടായിരുന്നുള്ളൂ.
[ ] ഇതാണ് വസ്തുതയെങ്കില്‍ 53 വയസ്സുകഴിഞ്ഞപ്പോള്‍ തിരുമേനിക്ക് ലൈംഗികാസക്തി ശക്തിപ്പെട്ടുവെന്നും അദ്ദേഹത്തിന് ധാരാളം ഭാര്യമാര്‍ അനിവാര്യമായിത്തീര്‍ന്നുവെന്നും സാമാന്യബുദ്ധിയും മനസ്സാക്ഷിയുമുള്ള വല്ലവര്‍ക്കും സങ്കല്പിക്കാനാകുമോ?
[ ] 'ക്ലേശമുണ്ടാകാതിരിക്കാന്' എന്നതിന്റെ ആശയം മനസ്സിലാക്കാന്‍ നാം, അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ള ഗുരുതരമായ ദൗത്യത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. ഏതൊരു ചുറ്റുപാടിലാണോ അദ്ദേഹം ആ ഗുരുതരമായ ദൗത്യനിര്‍വഹണത്തിന് കല്പിക്കപ്പെട്ടിട്ടുള്ളത്, ആ ചുറ്റുപാടും മനസ്സിലാക്കേണ്ടതുണ്ട്. പക്ഷപാതിത്വമില്ലാതെ ഈ രണ്ടു യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഭാര്യമാരുടെ കാര്യത്തില്‍ തിരുമേനിക്ക് നല്കപ്പെട്ട വിശാലമായ അനുവാദത്തിന്റെ ആവശ്യകതയും അത് നാലില്‍ പരിമിതമാകുന്നത് എന്തു വിഷമമാണ് സൃഷ്ടിക്കുകയെന്നും സ്വയം ബോധ്യപ്പെടുന്നതാണ്. തിരുമേനിയെ ചുമതലപ്പെടുത്തിയ ദൗത്യം ഇതായിരുന്നു:
[ ] ഒരു നിരക്ഷര ജനത്തെ, ഇസ്ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്കാരവും പരിഷ്കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക.
[ ] ഈ ലക്ഷ്യം സാധിക്കാന്‍ പുരുഷന്മാര്ക്ക് മാത്രം ശിക്ഷണം നല്കിയാല് പോരാ, സ്ത്രീകള്‍ക്കുകൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപ്പെട്ടതായിരുന്നു.
[ ] ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്കാന് അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്കി തന്റെ സഹായത്തിനൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മധ്യവയസ്കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീന് പഠിപ്പിക്കുകയും സംസ്കാര നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
[ ] കൂടാതെ, പഴയ ജാഹിലീവ്യവസ്ഥ അവസാനിപ്പിച്ച് പകരം ഇസ്ലാമിക ജീവിതവ്യവസ്ഥ സ്ഥാപിക്കേണ്ട ചുമതലയും നബി(സ)ക്കുണ്ടായിരുന്നു. ഈ ദൗത്യനിര്‍വഹണത്തില്‍ ജാഹിലീ വ്യവസ്ഥയുടെ ധ്വജവാഹകരോട് സമരം ചെയ്യാതെ കഴിയുമായിരുന്നില്ല. തങ്ങളുടെ സവിശേഷ പാരമ്പര്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്ന ഗോത്രജീവിതരീതി നടമാടുന്ന ഒരു സമൂഹത്തിലായിരുന്നു ഈ സമരം നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ വ്യത്യസ്ത ഗോത്രങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ച് ധാരാളം ബന്ധുക്കളെ സമ്പാദിക്കേണ്ടതും ഒരുപാട് ശത്രുക്കളെ ഇല്ലായ്മ ചെയ്യേണ്ടതും അദ്ദേഹത്തിനത്യന്താപേക്ഷിതമായിത്തീര്ന്നു.
[ ] അതുകൊണ്ട് അദ്ദേഹം വിവാഹം ചെയ്ത സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍, അവരുടെ വൈയക്തിക ഗുണങ്ങള്‍ക്ക് പുറമെ ഈ താല്പര്യവും ഏറിയും കുറഞ്ഞും ഉള്‍പ്പെട്ടിരുന്നു. ഹഫ്സ്വയോടൊപ്പം ആഇശ(റ)യെയും വിവാഹംചെയ്തുകൊണ്ട് അബൂബക്റിനോടും ഉമറിനോടും (റ) ഉള്ള ബന്ധം അവിടുന്ന് കൂടുതല്‍ ആഴവും ഉറപ്പുമുള്ളതാക്കി. അബൂജഹ്ലുമായും ഖാലിദുബ്നുല്‍ വലീദുമായും ബന്ധമുള്ള കുടുംബത്തിലെ വനിതയായിരുന്നു ഉമ്മുസലമ(റ).
[ ] ഉമ്മുഹബീബ(റ)യാവട്ടെ അബൂസുഫ്യാന്റെ പുത്രിയായിരുന്നു. ഈ വിവാഹങ്ങള്‍ ആ കുടുംബങ്ങളുടെ ശത്രുതയുടെ രൂക്ഷത വലിയൊരളവോളം കുറക്കുകയുണ്ടായി. എന്നല്ല, ഉമ്മുഹബീബയെ നബി(സ) വിവാഹം ചെയ്തശേഷം അബൂസുഫ്യാന് ഒരിക്കലും അദ്ദേഹത്തിനെതിരായി വന്നിട്ടില്ല. സ്വഫിയ്യയും ജുവൈരിയയും റൈഹാനയും(റ) ജൂത കുടുംബങ്ങളില്‍നിന്നുള്ളവരായിരുന്നു. പ്രവാചകന് അവരെ സ്വതന്ത്രകളാക്കി വിവാഹം ചെയ്തതോടെ അദ്ദേഹത്തിനെതിരായ ജൂതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ തണുത്തുപോയി.
[ ] കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷന് ഒരു കുടുംബത്തില്‍നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുള്‍ക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവന്‍ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ, വളരെ അപമാനകരവുമായിരുന്നു. സമൂഹത്തെ ക്രിയാത്മകമായി സംസ്കരിക്കുകയും ജാഹിലീ ആചാരങ്ങള്‍ തുടച്ചുനീക്കുകയും ചെയ്യുക എന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധ കടമകളില്‍ പെട്ടതായിരുന്നു.
[ ] അതുകൊണ്ട് ഈ സൂറയില്‍ നേരത്തേ വിശദീകരിച്ചതുപോലെ, ഒരു വിവാഹം ആ ലക്ഷ്യത്തിനുവേണ്ടിയും തിരുമേനി ചെയ്യേണ്ടിവന്നു. ഈ നന്മകളെല്ലാം നബി(സ)ക്ക് വിവാഹകാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുക എന്നതിന്റെ താല്പര്യങ്ങളായിരുന്നു. താന്‍ ഏല്പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ പൂര്‍ത്തീകരണാര്‍ഥം അദ്ദേഹത്തിന് എത്ര വിവാഹങ്ങള്‍ വേണമെങ്കിലും ചെയ്യുന്നതിന് ഒരു തടസ്സവുമുണ്ടായിരുന്നില്ല
.
[ ] ബഹുഭാര്യത്വം ചില പ്രത്യേക വൈയക്തികാവശ്യങ്ങളുടെ പേരില്‍ മാത്രം അനുവദനീയമായതാണെന്നും ഇതനുവദനീയമാകുന്നതിന് അതില്പരം അര്‍ഥമൊന്നുമില്ലെന്നും ഉള്ള ചിലരുടെ ധാരണ തെറ്റാണെന്നുകൂടി ഈ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു.
[ ] നബി(സ) ഒന്നിലധികം വിവാഹം ചെയ്തതിന്റെ കാരണം, ആദ്യ ഭാര്യ വന്ധ്യയായതോ രോഗിണിയായതോ ആണ്‍കുട്ടികളെ പ്രസവിക്കാതിരുന്നതോ അല്ലെങ്കില്‍ കുറെ അനാഥക്കുട്ടികളെ പരിപാലിക്കേണ്ട പ്രശ്നമുണ്ടായതോ ഒന്നുമല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഇത്തരം വൈയക്തികമായ ആവശ്യങ്ങളുടെ പേരിലൊന്നുമല്ലാതെ, അദ്ദേഹത്തിന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയോ സമൂഹസംസ്കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നു.
[ ] അപ്പോള്‍ പ്രശ്നമിതാണ്: ബഹുഭാര്യത്വത്തെ ഇന്ന് പറയപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും ചില ആവശ്യങ്ങളിന്മേല് അല്ലാഹു പരിമിതമാക്കിയിട്ടില്ല. അല്ലാഹുവിന്റെ റസൂലാകട്ടെ, അതൊന്നുമല്ലാത്ത മറ്റു നിരവധിതാല്പര്യങ്ങള്ക്കുവേണ്ടിയാണ്ബഹുഭാര്യത്വം കൈക്കൊണ്ടത്. എന്നിരിക്കെ, ഇക്കാര്യത്തില്‍ സ്വന്തം വക കുറെ നിയന്ത്രണങ്ങളുന്നയിക്കാനും അതെല്ലാം ശരീഅത്തിനനുസൃതമാണെന്ന് മുകളില്‍ കയറിനിന്ന് വാദിക്കാനും മറ്റു വല്ലവര്‍ക്കും എന്തവകാശമാണുള്ളത്?
[ ] വാസ്തവത്തില്‍ ഈ നിയന്ത്രണങ്ങളുടെയെല്ലാം വേര്, ബഹുഭാര്യത്വം സ്വയം ഒരു തിന്മയാണ് എന്ന പാശ്ചാത്യന്‍ സങ്കല്പമാകുന്നു. ഈ സങ്കല്പത്തെ അധികരിച്ച് ഇങ്ങനെ ഒരു വീക്ഷണമുണ്ടായി: ബഹുഭാര്യത്വം നിഷിദ്ധമാണ്. ഇനി വല്ലപ്പോഴും അതനുവദനീയമാകുന്നുവെങ്കില്ത്തന്നെ രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാകൂ. ഈ ഇറക്കുമതി ചെയ്യപ്പെട്ട സങ്കല്പത്തെ ഇസ്ലാമിന്റെ മൂശക്ക് കൃത്രിമമായി പാകമാക്കാന്‍ എത്രതന്നെ ശ്രമിച്ചാലും ഖുര്‍ആനുമായും സുന്നത്തുമായും അതൊട്ടുംതന്നെ പൊരുത്തപ്പെടുകയില്ല. [Quran 33:50, Commentory on Abul A'ala Mawdudi ]
പിന്നെ റഫറൻസ് നമ്പർ കൊടുത്ത ഹദീസിൽ പറയുന്ന സ്വൊയം സമർപ്പിതരായ സ്ത്രീകൾ അത് എന്താണ് എന്ന് നമുക്ക് പരിശോധിക്കാം.
ഹദീസിൽ പറയുന്ന പ്രവാചകനു സ്വൊയം സമർപ്പിക്കുന്ന സ്ത്രീകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മഹർ (വിവാഹമൂല്യം) മേടിക്കാതെ വിവാഹം ചെയ്യാൻ സന്നദ്ധയാകുന്ന സ്ത്രീകൾ ആണ്.
ഇസ്ലാമിൽ പുരുഷൻ സ്ത്രീക്ക് വിവാഹത്തിന് മുൻപ് വിവാഹമൂല്യം അങ്ങോട്ട് നൽകുക എന്നത് ആണ് നിയമം. അല്ലാതെ പെണ്ണിന്റെ വീട്ടിൽ നിന്ന് വിവാഹത്തിന് മുൻപ് സ്ത്രീധനമായി ലക്ഷങ്ങൾ ഇങ്ങോട്ട് മേടിക്കുന്ന പരിപാടി ഇല്ല. എന്നാൽ പ്രവാചകന്റെ അടുക്കൽ ഏതെങ്കിലും സ്ത്രീ വിവാഹമൂല്യം ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട് പ്രവാചകനെ വേൾക്കാൻ തയ്യാർ ആയാൽ
അവരെ പ്രവാചകനു വിവാഹം കഴിക്കാൻ അനുമതി ഉണ്ട് എന്ന് അർത്ഥം.
എന്നാൽ അന്നത്തെ കാലത്ത് വിവാഹ മൂല്യം മേടിക്കാതെ പുരുഷനെ വേൾക്കാൻ തയ്യാർ ആകുന്ന സ്ത്രീകൾ അപൂർവമായിരുന്നു. അത് കൊണ്ട് ആണ് ആയിഷ സ്ത്രീ സഹജമായ അസൂയയോടെയും നീരസത്തോടെയും
അത്ഭുതത്തോടെയും ഹദീസിൽ ചോദിക്കുന്നത് :
നബിക്ക് സ്വൊന്തം ശരീരം ദാനം ചെയ്ത
സ്ത്രീകളോട് എനിക്ക് നീരസമായിരുന്നു.
ഒരു സ്ത്രീ അവളുടെ ശരീരം ദാനം നൽകുകയോ?
എന്ന്.
അബുൽ അഅലാ മൗദൂദി എഴുതുന്നു :
[ ] "പ്രവാചകനു സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകള്‍. അതായത്, വിവാഹമൂല്യമില്ലാതെ, പ്രവാചകന്റെ ഭാര്യയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളില്‍ പ്രവാചകൻ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ഈ അനുവാദപ്രകാരമാണ് ഹിജ്റ 7-ആം വര്‍ഷം ശവ്വാലില്‍ അദ്ദേഹം മൈമൂന(റ)യെ ഭാര്യയായി സ്വീകരിച്ചത്. എന്നാല്‍, വിവാഹമൂല്യം നല്‍കാതെ അവരെ അനുഭവിക്കാന്‍ തിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരും ആശിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെത്തന്നെ അവിടുന്ന് അവര്‍ക്ക് വിവാഹമൂല്യം നല്കുകയുണ്ടായി. തിരുമേനിയുടെ ഭാര്യമാരില്‍ സ്വയം സമര്‍പ്പിക്കപ്പെട്ട ആരുമുണ്ടായിരുന്നില്ലെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. പക്ഷേ, അതിനര്‍ഥം തനിക്ക് സ്വയം സമര്‍പ്പിക്കപ്പെട്ട സ്ത്രീകളെ, വിവാഹമൂല്യം നല്‍കാതെ അവിടുന്ന് സ്വീകരിച്ചിട്ടില്ലെന്നാണ്.
[Quran 33:50 Commentory on Abul A'ala Mawdudi ]
സ്ത്രീകൾ സ്വൊയം സമർപ്പിതരായി പ്രവാചകന്റെ അടുക്കൽ വന്നിരുന്നു എന്ന് കാണാം :
സാബിത് ബിൻ ബനനി നിവേദനം :
ഞാൻ അനസിന്റെ ഒപ്പം നിൽക്കുകയായിരുന്നു. കൂടെ അദ്ദേഹത്തിന്റെ മകളും ഉണ്ട്.
അനസ് പറയുകയാണ് :
ഒരു സ്ത്രീ പ്രവാചകന്റെ അടുക്കൽ സ്വൊയം സമർപ്പിതയായി പ്രവാചകന്റെ അടുക്കലെത്തി. അവർ തന്നിൽ നിന്ന് എന്തെങ്കിലും ആവശ്യം ഉണ്ടോ. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നോ എന്ന് പ്രവാചകനോട് ചോദിച്ചു.
അത് പറഞ്ഞപ്പോൾ അനസിന്റെ മകൾ
ചോദിച്ചു : അവർക്ക് നാണം തോന്നിയില്ലേ അങ്ങനെ ചോദിക്കാൻ. അവൾ എന്തൊരു നിർലജ്ജയായ സ്ത്രീയാണ് അവൾ.
അപ്പോൾ അനസ് പറഞ്ഞു. നിന്നെക്കാൾ ഉത്തമയായ സ്ത്രീ ആണ് അവൾ.
അവൾ പ്രവാചകനെ ഇഷ്ടപ്പെട്ടു. അതിനാൽ അവൾ അദ്ദേഹത്തിനെ വേൾക്കാൻ തയ്യാർ ആയി.
[Sahih Bukhari Volume 7. Book 62. Number 53]
എന്നാൽ മഹർ വാങ്ങാതെ പ്രവാചകനെ വിവാഹം കഴിക്കാൻ വന്ന
സ്ത്രീകളെയെല്ലാം പ്രവാചകൻ വിവാഹം കഴിച്ചിട്ടുമില്ല. [Sahih Bukhari,Volume 7, Book 62, Number 24].
അങ്ങനെ വരുന്നവരിൽ ആരെയെങ്കിലും വിവാഹം കഴിച്ചിട്ട് ഉണ്ട് എങ്കിൽ അവർക്ക് മഹർ കൊടുത്തിരുന്നു (കൊടുക്കാതെ ഇരിക്കാൻ അനുമതി ഉണ്ടായിട്ടും) എന്നും നാം മുകളിൽ വായിച്ചു.
പ്രവാചകന്റെ മാന്യതയാണ് ഇവിടെ എല്ലാം പ്രകടമാകുന്നത്. പ്രവാചകന്റെ വെറും ലൈംഗിക മോഹമായി മേൽ സംഭവങ്ങളെ ചിത്രീകരിക്കുന്നവർക്ക് ഇതിൽ ഒക്കെ എന്ത് തെളിവ് ആണ് ഉള്ളത്.
No comments:
Post a Comment