Allegation-16,
ദത്തു പുത്രന്റെ ഭാര്യയിൽ അഭിനിവേശം തോന്നി ദത്തു പുത്രനെക്കൊണ്ട് അവളെ വിവാഹ മോചനം ചെയ്യിച്ച് അവളെ ഭാര്യയാക്കിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം2, ഭാഗം 16,ഹദീസ് നമ്പർ 89{1428})
/////////////////
/////////////////
മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്മുമ്പിലാണ് അവള് വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്.
പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന് സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല പ്രവാചകനും ആയൊരു വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.
തന്റെ വളർത്തു പുത്രൻ ആയ സൈദും
ഭാര്യ സൈനബും തമ്മിൽ ഭാര്യ-ഭർതൃ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുംകയും സൈദ് പ്രവാചകൻറെ മുമ്പിൽ സങ്കടം ബോധിപ്പിക്കുകയും ചെയുന്നു.
അപ്പോൾ പ്രവാചകൻ പറഞ്ഞത് കാണുക.
(Quran 33:37)
നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം* (ഓര്‍ക്കുക.)
തന്റെ ദത് പുത്രൻന്റെ ഭാര്യയെ താൻ വിവാഹം കഴിക്കണം എന്നും അത് വഴി
ദത് പുത്രനെ സ്വന്തം മകന്റെ ഗണത്തിൽ ഉയർതുകയും ചെയ്യുന്ന അറേബ്യൻ സമ്പ്രദായം നിർത്തലാക്കുകയും ചെയ്യുക എന്നത് ആണ് അല്ലാഹുവിന്റെ കല്പന എന്ന് അറിഞ പ്രവാചകന്, അങ്ങനെ ഒരു വിവാഹത്തിന് ഭയം ഉണ്ടായിരുന്നു.
എന്ന് ഇരിക്കെ പ്രവാചകൻ ദത് പുത്രന്റെ ഭാര്യയുടെ സൗന്ദര്യം കണ്ടു മയങ്ങി വിവാഹം കഴിച്ചു എന്ന് ഒക്കെ പറയുന്ന കഥ എന്ത് മാത്രം വിഡ്ഢിത്തം ആണ്.
വചനം വ്യക്തമായി വായിക്കുക
(Quran 33:37)
നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്ഹതയുള്ളവന് അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര് അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്റെ കല്പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു
പ്രവാചക പത്നി ആയിഷ ഒരിക്കൽ പറയുന്നുണ്ട് :
തനിക്കു അവതരിപ്പിക്കപ്പെട്ടതിൽ വല്ലതും മുഹമ്മദ് മറച്ചു വെക്കുമായിരുന്നു എങ്കിൽ മേൽ പറഞ്ഞ ആയത്ത് (33:37) മറച്ചു വെക്കുമായിരുന്നു എന്ന്.
(Sahih Muslim. Book 1. Number 338)
അതായത് ദത്ത് പുത്രനെ തന്റെ രക്തത്തിൽ പിറന്ന
പുത്രനെ പോലെയും അതിനപ്പുറവും ഒക്കെ കാണുന്ന അറേബ്യൻ സമ്പ്രദായത്തിൽ
ദത്ത് പുത്രൻന്റെ ഭാര്യയെ വിവാഹം
കഴിക്കുന്ന ആളെ എങ്ങനെ ആകും സമൂഹം കാണുക എന്ന അതിയായ ഭയം പ്രവാചകന് ഉണ്ടായിരുന്നു.
അങ്ങനെ ഭയം ഉള്ള ഒരാൾ
സൈനബിന്റെ സൗന്ദര്യം കണ്ടു
അവളെ വിവാഹ മോചനം ചെയ്യിച്ചു
ശേഷം വിവാഹം കഴിച്ചു എന്ന കഥയ്ക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളത്?
Allegation-17,
വഴിയിൽ എവിടെയെങ്കിലും ഒരു പെണ്ണിനെ കണ്ടാൽ ഉടൻ കാമ പരവശനായി ഭാര്യയുടെ അടുത്തേക്ക് ഓടി പോയി കാമശമനം നടത്തുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 2, ഭാഗം 16,ഹദീസ് നമ്പർ 9{1403} ////////////// //////////////
ഇമാം മുസ്ലിം ഈ ഹദീസ് തന്റെ സഹീഹ് ൽ രേഖപ്പെടുത്തുന്നു.
ഹദീസിന്റെ ഹെഡിങ് തന്നെ അദ്ദേഹം കൊടുത്തിരിക്കുന്നത് മറ്റു സ്ത്രീകളിൽ മോഹം ഉദിച്ചാൽ സ്വന്തം ഭാര്യയെ സമീപിക്കുക എന്നത് ആണ്.
ജാബിർ ഇബ്നു അബ്ദുല്ലാഹ് നിവേദനം :
ഒരിക്കൽ പ്രവാചകൻ ഒരു സ്ത്രീയെ കാണാൻ ഇടയായി. ഉടനെ അദ്ദേഹം ഭാര്യയുടെ അടുക്കൽ പോകുകയും ലൈംഗികപരമായ ആവശ്യം നിർവഹിക്കുകയും ചെയ്തു. ശേഷം അദ്ദേഹം തിരിച്ചു എത്തി. നിശ്ചയമായും സ്ത്രീ, പിശാചിന്റെ രൂപത്തിൽ മുന്നോട്ടു വരുകയും പിശാചിന്റെ രൂപത്തിൽ തിരിച്ചു പോകുകയും ചെയ്യും. അതിനാൽ നിങ്ങളിൽ ആരെങ്കിലും സ്ത്രീയെ കണ്ടു മോഹം ഉദിച്ചാൽ സ്വൊന്തം ഭാര്യയെ സമീപിച്ചു കൊള്ളട്ടെ. അതവന്റെ മനസിലെ വികാരം ശമിപ്പിക്കും.
(Sahih Muslim Book 8 Number 3249)
വളരെ വലിയൊരു മാതൃകയാണ് അത്. വലിയ ധാർമികതയുള്ള ആളുകൾ പോലും അത്തരം പ്രലോഭനങ്ങളിൽ വീണു പാപം ചെയ്തതായി കാണാം.
ദൈവത്തിന്റെ പ്രവാചകൻ ആയ ദാവീദ്
മട്ടുപ്പാവിൽ ഇരിക്കുമ്പോൾ തന്റെ സൈനികനായ ഉറിയാവിന്റെ ഭാര്യ ബേത്ശേബയുടെ നഗ്നത കുളിമുറിയിൽ കണ്ടു എന്നും അതിൽ അഭിനിവേശം ജനിച്ച ദാവീദ് അവരെ തന്റെ കൊട്ടാരത്തിൽ വിളിച്ചു വ്യഭിചരിച്ചു എന്നും
അങ്ങനെ അവർ ഗർഭം ധരിച്ചതായും ബൈബിൾ പറയുന്നുണ്ട്.
അത് ദാവീദ് ന്റെ ഒരു വീഴ്ചയായാണ് ബൈബിൾ പറയുന്നത്.
സ്ത്രീയോട് ലൈംഗിക വികാരം തോന്നുക
എന്നത് പുരുഷ പ്രകൃതിയാണ്.
അങ്ങനെ ഒരു ലൈംഗിക വികാരം അന്യസ്ത്രീയോട് തോന്നുമ്പോൾ അത് ശമിപ്പിക്കാൻ പുരുഷൻ പല തരത്തിൽ പ്രവർത്തിക്കാറുണ്ട് :
അവൻ ആ സ്ത്രീയെ നിന്ന നില്പിൽ അവൾ പോലും അറിയാതെ ചൂഴ്ന്നു ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്.
അത് ഇസ്ലാമിൽ നിഷിദ്ധം ആണ്.
അല്ലെങ്കിൽ അവളെ വശീകരിച്ചു തന്റെ ആഗ്രഹം സാധിക്കാൻ നോക്കാറുണ്ട്. അതും ഇസ്ലാം നിഷിദ്ധമാക്കിയതാണ്.
അത് അല്ലെങ്കിൽ അവളെ ബലം പ്രയോഗിച്ചു ബലാത്സംഗം ചെയ്യാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകാറുണ്ട്. അത് ഇസ്ലാമിൽ നിഷിദ്ധമാണ്. അല്ലെങ്കിൽ തെരുവ് വേശ്യകളെ സമീപിക്കുന്ന പ്രവണതയും ഉണ്ട്. മേൽ പറഞ്ഞ മാർഗങ്ങൾ എല്ലാം ഇസ്ലാമിൽ നിഷിദ്ധമാണ്.
(ആദ്യം പറഞ്ഞത് ആണ് സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ഭൂരിപക്ഷം പേരും സ്വീകരിക്കുന്നത്.
അന്യസ്ത്രീയെ (അവരുടെ ശരീരഭാഷയോ, ചേഷ്ടകളോ എന്തുമാകാം)
കണ്ടിട്ട് ജനിച്ചിട്ട് ഇത് വരെ ലൈംഗിക വികാരം തോന്നാത്ത, പുരുഷനായി പിറന്നവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ ആരോപണം കണ്ടിട്ട് നമുക്ക് തോന്നുന്നു,അത് അനിൽ കുമാരൻ മാത്രം ആയിരിക്കും. )
ലൈംഗിക തൃഷ്ണ വരുമ്പോൾ ലൈംഗി ലൈഗിക വേഴ്ച്ചയിൽ ഏർപ്പെടാതെ തന്നെ അതിനെ കൺട്രോൾ ചെയ്തു നിർത്താൻ കഴിയും എന്നതിനെ നിഷേധിക്കുകയല്ല.
ഒരു ഹദീസ് നിവേദനം ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടു പ്രവാചക പത്നി ആയിഷ തന്നെ ഒരിക്കൽ ചോദിക്കുന്നുണ്ട് :
പ്രവാചകൻ വികാരം നിയന്ത്രിച്ചിരുന്നത് പോലെ നിങ്ങളിൽ ആർക്കാണ് ലൈംഗിക വികാരങ്ങളെ നിയന്ത്രിച്ചു നിർത്താൻ കഴിയുക?
(Sahih muslim. Book 3. Number 578)
എന്നതിൽ നിന്നും പ്രവാചകൻ അത്തരം നിയന്ത്രണങ്ങൾ മറ്റാരേക്കാളും അധികമായി സാധിച്ചിരുന്നു എന്ന് വ്യക്തമാണല്ലോ.
എന്നാൽ അതിന്റെ മറുവശവും പരിഗണിക്കേണ്ടതുണ്ടല്ലോ.
ഇവിടെ ആണ് പ്രവാചകൻ മുഹമ്മദ് നബിയുടെ മേൽ മാതൃക പ്രസക്തമാകുന്നത്.
ബൈബിളിൽ പറയുന്ന ദാവീദിനെ പോലെ അദ്ദേഹം അവിശുദ്ധ മാർഗം നോക്കിയില്ല.
വേശ്യകളെ സമീപിച്ചിട്ടില്ല. പ്രലോഭനത്തിൽ കുടുക്കിയ സ്ത്രീയുടെ ശരീരത്തെ കാമകണ്ണുകളുമായി ആസ്വദിച്ചു പിന്തുർന്നില്ല. അല്ലെങ്കിൽ കിടപ്പറയിൽ പോയി അവളുടെ ശരീരമോ ഇതര സ്ത്രീ ശരീരങ്ങളോ മനസ്സിൽ കണ്ടു കൊണ്ട് ഒരു സ്വൊയംഭോഗിയുടെ പ്രവർത്തനവും ചെയ്തില്ല. മറിച്ചു തന്റെ നിയമാനുസൃത ഇണയിൽ ബന്ധപ്പെട്ടു.
പുരുഷന് ഈ വികാരം എല്ലാ സ്ത്രീകളോടും തോന്നണം എന്നോ എല്ലായ്പോഴും തോന്നണം എന്നോ ഒന്നും ഇല്ല.
(അങ്ങനെ ഹദീസിലും പറയുന്നില്ല).
സ്ത്രീയുടെ വസ്ത്രധാരണം, ശരീരപ്രകൃതി, നടപ്പ്, കാഴ്ച, എന്നിവയൊക്കെ അതിനെ സ്വാധീനിക്കുകയും അതിനു അനുസരിച്ചു വികാരത്തിൽ ഏറ്റക്കുറച്ചിലുകളും ഉണ്ടാകാം.
പ്രവാചകൻ ഈ ഹദീസിൽ പഠിപ്പിച്ചത് ഒരു മാതൃകയാണ്.
പിശാചിന്റെ പ്രലോഭനത്തിൽ പെടാതെയിരിക്കാൻ ഉള്ള മാതൃക.
അത് കൊണ്ട് ആണ് പ്രവാചകൻ ഉപദേശം നൽകിയത്.
why didnot muhammad go to Sauda when his sexual feelings arose when Aisha , a 6 year was seen. ? He should have applied that principle to himself first .
ReplyDelete