6.29.2019

മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part-5)




Allegation- 12 ശിഷ്യന്മാരോടു പോലും എപ്പോഴും ദേഷ്യപ്പെടുകയും അവരെ മർദ്ദിക്കുകയും ചെയ്തിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 3,ഭാഗം 45,ഹദീസ് നമ്പർ:88{2600} ) ///////////////////// ////////////////////

ചുമ്മാ ഓരോ ഹദീസ് റഫറൻസ് വെച്ചു അതിൽ വായിൽ തോന്നുന്നത് കൂടി എഴുതി പിടിപ്പിച്ചത് അല്ലാതെ ഈ ആരോപണത്തിൽ എന്തുണ്ട്?

പ്രവാചകന്റെ പൊതു സ്വഭാവത്തെ പറ്റി അല്ലാഹു പറയുന്നത് നോക്കു :


[Quran 3:159]
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു.


അനസ്(റ) പറയുന്നു: നബി(സ)ക്ക് പത്തുവർഷം ഞാൻ പരിചരിച്ചിട്ടുണ്ട്. അതിനിടക്ക് ഒരിക്കലും അവിടുന്ന് എന്നോട് ഛേ! എന്നോ നീ എന്തിനതുചെയ്തു? നിനക്ക് ഇപ്രകാരം ചെയ്യാമായിരുന്നില്ലേ? എന്നോ പറഞ്ഞിട്ടില്ല.
(Sahih Al Bukhari. Volume 8.Book  73. Number 64)



ജാബിർ (റ) പറയുന്നു: നബി(സ)യോട് ഒരു സാധനം ആവശ്യപ്പെട്ടപ്പോൾ ഇല്ല എന്ന് അവിടുന്ന് ഒരിക്കലും അരുളിയിട്ടില്ല. (Sahih Al Bukhari. Volume 8. Book 73. Number 60)


അനസ്(റ) നിവേദനം: നബി(സ) ഞങ്ങളുമായി ഇടകലർന്നുകൊണ്ട് ജീവിച്ചിരുന്നു. ചിലപ്പോൾ അവിടുന്ന് എന്റെ കൊച്ചു സഹോദരനോട് ചോദിക്കും. അബൂഉമൈർ! നിന്റെ കുരുവി എങ്ങനെയുണ്ട്?
 (Sahih Al Bukhari . Volume 8. Book 73.Number  150)


ഇനി ആരോപണ വിധേയമായ
ഹദീസ് താഴെ നൽകാം :

ആയിഷയിൽ നിന്ന് നിവേദനം :
പ്രവാചകന്റെ അടുത്ത് രണ്ടു പേര് വന്നു.
അവിടുത്തോട് അവർ എന്തോ സംസാരിച്ചു. എന്താണ് സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല. അവരുടെ സംസാരം പ്രവാചകനെ ദേഷ്യപ്പെടുത്തി. അവിടുന്ന് അവരെ ശപിച്ചു. വഴക്ക് പറഞ്ഞു. അവർ പുറത്ത് പോയപ്പോൾ ഞാൻ പറഞ്ഞു :
അല്ലാഹുവിന്റെ ദൂതരെ, അങ്ങയിൽ നിന്ന് ജനങ്ങൾക്ക് ലഭിച്ചിട്ടുള്ള നന്മ ഈ രണ്ടു പേർക്ക് ലഭിച്ചില്ലലോ. നബി ചോദിച്ചു :
എന്താണ് അത്‌?
ഞാൻ പറഞ്ഞു: താങ്കൾ അവരെ ശപിച്ചു. വഴക്ക് പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു :
എന്റെ നാഥനോട് ഞാൻ വെച്ച ഉപാധി നിനക്ക് അറിയുമോ?
നാഥാ, ഞാൻ ഒരു മനുഷ്യൻ മാത്രം ആണ്.
അതിനാൽ മുസ്‌ലിങ്ങളിൽ ആരെയെങ്കിലും ഞാൻ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്തിട്ടുണ്ട് എങ്കിൽ അതവന് ശുദ്ധീകരണവും പ്രതിഫലവും ആക്കി തീർക്കണമേ എന്ന് ആണ് അത്‌.
[Sahih Muslim 2600]


ഇതിൽ എവിടെ ആണ് പ്രവാചകൻ മർദിച്ചു എന്ന്? ശിഷ്യൻമാരോടു എപ്പോഴും ദേഷ്യപ്പെടും എന്ന് എവിടെ?
ഹദീസിൽ നിന്ന് തന്നെ മനസ്സിൽ ആകുന്നത് പ്രവാചകനിൽ നിന്ന് എല്ലായ്പോഴും ജനങ്ങൾക്ക് നന്മയാണ് ലഭിക്കാറുള്ളത് എന്ന് ആണല്ലോ.
ആ രണ്ടു പേര് സംസാരിച്ച വിഷയം എന്താണ് എന്ന് ആയിഷ കേട്ടിട്ടില്ല. ആ വർത്തമാനം എന്തായാലും പ്രവാചകനെ പോലെ ജനങൾക്ക് എല്ലായ്‌പോഴും നന്മ ചെയ്യുന്ന ഒരാളെ ദേഷ്യം പിടിപ്പിക്കാനും ശപിക്കാനും പ്രേരിപ്പിക്കുന്നത് ആയിരുന്നു എന്നും വ്യക്തമാണല്ലോ. സ്വഭാവികമായും നമ്മളെ പോലെ മനുഷ്യസഹജമായ ദേഷ്യം പ്രവാചകനും വാക്കുകളിൽ പ്രകടിപ്പിച്ചു എന്ന് അല്ലെ ഹദീസിൽ പറയുന്നുള്ളു.
മനുഷ്യസഹജമായ വെർബൽ എറർസിൽ നിന്നോ നാവിന്റെ പാളിച്ചയിൽ നിന്നോ പ്രവാചകനും മുക്തനല്ല. അർഹിക്കാത്ത വല്ലതും സത്യവിശ്വാസിയായ ആരുടെയെങ്കിലും മേൽ വീണു പോയാൽ പ്രവാചകൻ അല്ലാഹുവിനോട് വെച്ച ഉപാധി മൂലം ആ വ്യക്തികൾക്ക് ഗുണകരമായി തീരുകയും ചെയ്യും എന്നും ഹദീസിൽ പറയുന്നു.

പ്രവാചകന്റെ വായിൽ നിന്ന് വീണു പോയ ഒന്ന് രണ്ടു വാക്കുകൾ മേൽ ആരോപിതമായ ഹദീസിന്റെ തൊട്ടു താഴെ തന്നെ സഹീഹ് മുസ്‌ലിമിൽ വരുന്നമുണ്ട്. അത്‌ വായിച്ചാൽ നമുക്ക് മനസ്സിൽ ആകും
അനിൽ അയ്യപ്പന്റെ ഒക്കെ വായിൽ നിന്ന് വീഴുന്നതിനെ അപേക്ഷിച്ചു നോക്കുമ്പോൾ
അത്‌ ഒക്കെ അനിതസാധാരണമായ ഏറ്റവും നിസാരമായ വാക്കുകൾ ആണ് എന്ന്.

1. ഉമ്മു സുലൈമിന്റെ പുത്രി സംരക്ഷണയിൽ ഉള്ള അനാഥപെൺകുട്ടിയെ കണ്ടപ്പോൾ പ്രവാചകൻ നീയങ് വലുതായല്ലോ... നിനക്ക് വയസ് കൂടാതെ ഇരിക്കട്ടെ... എന്ന് ലോഹ്യത്തിൽ പറഞ്ഞത്.
[Sahih Muslim. Book 32,
Number 6297]

2. ഇബ്നു അബാസ് കുട്ടികളോട് ഒപ്പം കളിച്ചു കൊണ്ട് ഇരുന്നപ്പോൾ പ്രവാചകൻ മുആവിയയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. ഇബ്നു അബ്ബാസ് അദ്ദേഹം ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുകയാണ് എന്ന് മറുപടി പറഞ്ഞു. ഒന്ന് കൂടി പ്രവാചകൻ പറഞ്ഞു വിട്ടു.
അപ്പോഴും അതേ മറുപടി കിട്ടിയപ്പോൾ
അവന്റെ വയർ നിറയാതെ ഇരിക്കട്ടെ എന്ന് പ്രവാചകൻ പറഞ്ഞത്.
[Sahih Muslim. Book 32,
Number 6298]

മാത്രമല്ല ഇത് പോലുള്ള പ്രയോഗങ്ങൾ അറബികളുടെത് ആയി ഹദീസ്കളിൽ നിരവധി കാണാം.
ഉദാഹരണം :
നിന്റെ നെറ്റി മണ്ണിൽ മുട്ടട്ടെ, അവന്റെ വായിൽ മണ്ണ് വാരിയിടട്ടെ, നിന്റെ കൈകൾ മണ്ണിൽ വീഴട്ടെ, എന്റെ മാതാവും പിതാവും അങ്ങേക്ക് ബലി, etc.
യാഥാർഥത്തിൽ ഈ വാക്കുകൾ ഒന്നും പ്രത്യക്ഷ അർത്ഥം സൂചിപ്പിക്കുന്ന പ്രാർത്ഥനയോ അല്ലെങ്കിൽ അവയെ കുറിക്കുന്ന വാക്കുകളോ, ഒന്നും അല്ല.
ഭാഷ പ്രയോഗങ്ങൾ മാത്രം ആണ് എന്ന് നമുക്ക് ഹദീസ് വായിച്ചാൽ മനസ്സിൽ ആക്കാം.

ഇനി ഇതിൽ എവിടെയാണ് അയ്യപ്പന് തൂങ്ങാൻ ഉള്ള വള്ളി?




Allegation-13പർവ്വതം പോലുള്ള പാപവുമായി വരുന്ന മുസ്ലീമിന്റെ ആ പാപം അല്ലാഹു ക്രൈസ്തവന്റേയും ജൂതന്റേയും തലയിൽ കെട്ടിവച്ച് മുസ്ലീമിനു പാപം പൊറുത്തു കൊടുക്കും എന്നൊക്കെയുള്ള സൂത്രങ്ങളും കളവും പറഞ്ഞ് ചുറ്റുമുള്ള പാവം അറബികളെ വിഡ്ഢികളാക്കിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോല്യം 3,ഭാഗം 49,ഹദീസ് നമ്പർ 50-51{2767})/////////////////////////////////////////


ഒരാളുടെ പാപം മറ്റൊരാൾ വഹിക്കേണ്ടി വരില്ല എന്നത് ഖുർആന്റെ ഖണ്ഡിതമായ പ്രസ്താവനയാണ് (35 :18) (6:164)


എങ്കിൽ എങ്ങനെ ആണ് മുസ്ലിങ്ങളുടെ പാപം ജൂതക്രൈസ്തവർ ചുമക്കുന്നത്?

അതിലേക്കു വെളിച്ചം വീശുന്ന ഖുർആൻ വചനങ്ങൾ കാണുക...


[Quran 16 :25]
തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും,
*യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും* ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ ( അത്‌ ഇടയാക്കുക. ) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!



[Quran 29 :13]
തങ്ങളുടെ പാപഭാരങ്ങളും *സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും.* അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌


തീർച്ചയായും ഒരാളുടെ പാപം മറ്റൊരാളും ചുമക്കെണ്ടതില്ല... അവൻ അവന്റെ പാപം മാത്രം ചുമന്നാൽ മതി.
എന്നാൽ സ്വൊയം ചെയ്തു വെച്ച പാപങ്ങളുടെ തീവ്രതയനുസരിച്ച്
വേറെ പാപങ്ങൾ കൂടി അതിൽ വന്നു ചേരുന്നുണ്ട്...
ഉദാഹരണമായി ക്രൈസ്തവ സുവിശേഷകരുടെ കാര്യം എടുക്കാം...
അവർ ദൈവത്തിന് പുത്രൻ ഉണ്ട് എന്ന ഗുരുതരവിശ്വാസം സ്വൊയം വെച്ചു പുലർത്തുക മാത്രം അല്ല...
സാധാരണക്കാരെ അതിലേക്കു ക്ഷണിക്കുകയും പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകി
വിശ്വാസം സ്വീകരിപ്പിക്കുകയും ചെയ്യുന്നു...


ഹദീസിൽ മുസ്ലിങ്ങളുടെ പാപങ്ങൾ പൊറുത്തു കൊടുക്കും.എന്നിട്ട് അത്‌ ജൂത ക്രൈസ്തവർക്ക് ഇട്ട് കൊടുക്കും  എന്ന് പറഞ്ഞ ഭാഗം  പ്രതേകം സ്മരണീയമാണ്. ഒന്ന് ചിന്തിച്ചാൽ മനസ്സിൽ ആകും :


ഇന്ന് ലോകത്തു അരങ്ങേറുന്ന  പലിശ, അശ്ലീല ചിത്രങ്ങൾടെ നിർമാണം, ഡ്രഗ്സ്, ആൽക്കഹോൾ, സ്ത്രീ നഗ്നത, പബ്ബുകൾ, ലോട്ടറി, ഗ്യാമ്ബ്ലിങ്, 5സ്റ്റാർ വേശ്യാലയങ്ങൾ, വിനാശകരമായ ആയുധങ്ങളുടെ നിർമാണം, വൃത്തികെട്ട ഐഡിയോളജികളുടെ ആവിഷ്കരണം,  
എന്നിങ്ങനെയുള്ള തിന്മകളുടെ മൊത്തം കുത്തക
ജൂത ക്രൈസ്തവരുടെ കൈകളിൽ ആണെന്ന് നമുക്ക് അറിയാം. സമൂഹത്തിൽ അവർ ഈ തിന്മകളിൽ സ്വൊയം ഏർപ്പെടുക മാത്രമല്ല, മറ്റുള്ളർക്ക് കൂടി അതിനുള്ള സംവിധാനങ്ങൾ ഒരുക്കി കൊടുക്കുകയും
മാർക്കറ്റ് ചെയ്യുകയും അതിലൂടെ ക്യാഷ് ഏർൺ
ചെയ്യുകയും ചെയ്യുന്നു. ഒരു തരത്തിൽ ലോ ക്ലാസുകൾ ഇവരുടെ ചൂഷണങ്ങൾക് ഇരയാകുന്നു. സമൂഹത്തിലേ ലോവർ ക്ലാസുകളുടെ ജീവിതത്തിൽ കീറാമുട്ടിയാകുന്ന പലിശ എന്ന മാരക വിപത്തിൽ നിന്നു രക്ഷപ്പെടാൻ വഴിയൊരുക്കുന്ന
പലിശ രഹിതമായ ഒരു ഇസ്ലാമിക്‌ ബാങ്കിങ് സിസ്റ്റം
ഒരു അമുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിൽ മുന്നോട്ടു കൊണ്ട് പോകാൻ പോലും ഈ ജൂത-ക്രൈസ്തവ അനിസ്ലാമിക ലോബിയുടെ സ്വാധീനം സമ്മതിക്കില്ല. അങ്ങനെ ഒരു സംരംഭം ആരെങ്കിലും തുടങ്ങിയാൽ അത്‌ പരാജയപ്പെടുന്നത്
ഗവണ്മെന്റ് തലത്തിൽ നിന്ന് വരുന്ന പ്രഷർ കൊണ്ട് ആണ്.
പലിശ എന്ന പാപത്തിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്ന മുസ്ലിങ്ങൾക്ക് പോലും ചില ഘട്ടങ്ങളിൽ
ജീവിതത്തിന്റെ  ഏതെങ്കിലും ഭാഗത്തു പലിശയുമായി മനസില്ലാമനസോടെ ബന്ധപ്പെടേണ്ടി വരുമാർ ശക്തമാണ് ഈ ലോബിയുടെ സ്വാധീനം.

അതായത് പാപം ചെയ്യാൻ ആഗ്രഹിക്കാത്ത മുസ്ലിമിനെ പോലും പാപത്തിൽ അകപ്പെടുത്തുന്ന, ഒരു തരം നിർബന്ധിതഅവസ്ഥ സൃഷ്ടിക്കുന്ന വിധത്തിൽ ഉള്ള സിസ്റ്റങ്ങളും ആശയങ്ങളും ആണ്
ഈ ജൂത ക്രൈസ്തവ അനിസ്ലാമിക ലോബികൾ ലോകത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നതിലൂടെ ലോക പോലീസ് കളിക്കുന്നതിലൂടെ സമൂഹത്തിൽ സ്വാധീനം നേടിക്കൊണ്ട് ഇരിക്കുന്നത്.



അങ്ങനെ എങ്കിൽ  ഇവർക്ക് ഒരു ശിക്ഷ കൊടുത്താൽ മാത്രം അത് നീതി ആണോ?
ഇവർ വഴിപിഴച്ചവരുടെ കണക്ക് കൂടി എടുത്തു ഇരട്ട ശിക്ഷ നല്കുന്നത് അല്ലെ നീതി?

അതെ അത് തന്നെ ആണ് നീതി. ഖുർആൻ ഈ കാര്യം പറയുന്നുണ്ട്...

*(Quran 7 :38)*
അവന്‍ ( അല്ലാഹു ) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും ( അതില്‍ ) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും:
*ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ്‌ ഞങ്ങളെ വഴിതെറ്റിച്ചത്‌.* അത്‌ കൊണ്ട്‌ അവര്‍ക്ക്‌ നീ നരകത്തില്‍ നിന്ന്‌ ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: *എല്ലാവര്‍ക്കും ഇരട്ടിയുണ്ട്‌. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.*


ജൂത ക്രൈസ്തവരുടെ മേൽ പാപം ചുമത്തുന്നത് അവരുടെ തന്നെ ചെയ്തികൾക്ക് ഉള്ള ഇരട്ട ശിക്ഷ ആണെന്ന് വ്യക്തം...


പിന്നെ ഉള്ള വിഷയം മുസ്ലിംകൾക്ക് പൊറുത്തു കൊടുക്കുന്നത് ആണ്..
അത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിഷയം ആണ്...

അത് സംബന്ധിയായ
ധാരാളം ഹദീസുകൾ നാം കേട്ടിട്ടുണ്ട്...
ഒരിക്കൽ പ്രവാചകൻ സഹാബികളോട് പറഞ്ഞു...
നിങ്ങളിൽ ആരുടെയും കർമ്മം കൊണ്ട് മാത്രം .. നിങ്ങൾ ആരും സ്വർഗത്തിൽ കടക്കില്ല..
അപ്പോൾ സഹാബിമാർ ചോദിച്ചു.....
നബിയെ താങ്കളും?
പ്രവാചകൻ പറഞ്ഞു...
*അതെ...*
*അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എന്നെ മൂടിയാൽ അല്ലാതെ*
(Sahih Bukhari  6099 )


അത് പോലെ തന്നെ പ്രവാചകൻ പറഞ്ഞ ഒരു കഥ നമുക്ക് അറിയാം..
ജീവിതത്തിൽ കർമങ്ങൾ ഒന്നും ചെയ്യാത്ത ഒരു മനുഷ്യൻ തന്റെ മരണ വേളയിൽ ജീവിതത്തെ കുറിച്ച് നിരാശനാകുകയും തന്റെ മൃതദേഹം താൻ മരിച്ചു കഴിഞ്ഞാൽ തീയിൽ ദഹിപ്പിക്കണമെന്നും ശേഷം എല്ലുകൾ പൊടിച്ചു
ശക്തമായ കാറ്റിൽ കടലിൽ വിതറണം എന്നും വസിയത്ത് ചെയ്ത കഥ...
പിന്നീട് അല്ലാഹു അദ്ദേഹത്തെ ഉയർത്തെഴുന്നേൽപ്പിക്കുകയും.. നീ എന്തിനിങ്ങനെ ചെയ്തു എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്...
അദ്ദേഹത്തിന്റെ മറുപടി...
ഞാൻ നിന്നെ ഭയപ്പെട്ടു ചെയ്തു പോയതാണ് എന്ന് ആയിരുന്നു....
ശേഷം അല്ലാഹു അദേഹത്തിന്റെ പാപങ്ങളെ പൊറുത്തു കൊടുത്തു എന്ന് ആണ് നബി പറയുന്നത്...
[Sahih Muslim 6637)

ഇസ്ലാമിക വിശ്വാസ പ്രകാരം മൃതദേഹം
ദഹിപ്പിക്കാൻ (Cremation) പാടില്ല.
എന്നാൽ ഇത് ചെയ്യണം എന്ന് ആ മനുഷ്യൻ തന്റെ മരണത്തിനു മുൻപ് വസിയ്യത് ചെയ്തു എന്ന് ആണ് പറയുന്നത്.
എന്നാൽ അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തു.
ഇത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിഷയം ആണ്...


[Quran 4:48]
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. *അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌.*
ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.

അപ്പോൾ മുസ്‌ലിംങ്ങളുടെ പാപം ക്രൈസ്തവരുടെ മേലെ ഇടുന്നത് കൊണ്ട് അല്ല അവർ നരകത്തിൽ പോകുന്നത്, മറിച്ചു അവരുടെ തന്നെ പാപങ്ങൾടെ തീവ്രത മൂലമാണെന്ന് അർത്ഥം.





6.28.2019

മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -4)



Allegation -9, അനേകം ഭാര്യമാരും എണ്ണിയാൽ ഒടുങ്ങാത്ത ലൈംഗീക അടിമകളും സ്വന്തമായുണ്ടായിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 33:50/ബുഖാരി 5:268) /////////////////// ////////////////////

എണ്ണിയാൽ ഒടുങ്ങാത്ത ലൈംഗിക അടിമകൾക്ക് തെളിവ് സമര്പിക്കുക.
മേൽ പറഞ്ഞ ആയത്തോ ഹദീസോ അതിനു തെളിവ് ആകുന്നില്ല.
അനേകം ഉപഭാര്യമാർ (Concubines) വന്നു ചേരുന്നത് ഇസ്ലാമിൽ ഒരു മോശപ്പെട്ട കാര്യവും അല്ല.
ഇസ്ലാമിന് മുൻപ് അറേബ്യയിൽ അടിമസ്ത്രീ സമ്പ്രദായം കോമൺ ആയിരുന്നു. യജമാനനു അവളെ ബന്ധപെടാൻ ഉള്ള റൈറ്റ്സും ഉണ്ടായിരുന്നു. എന്നാൽ അവൾക്കു ഒരു അവകാശവും ഉണ്ടായിരുന്നില്ല.. ആ ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞു സമൂഹത്തിൽ പിതാവ് ഇല്ലാത്തവൻ ആയി റെകഗനൈസ് ചെയ്യപ്പെടും.
എന്നാൽ ഇസ്ലാം കടന്നു വന്നപ്പോൾ ഈ ബന്ധങ്ങളെ ഇസ്ലാം റെഗുലേറ്റ് ചെയ്തു. അടിമപെണ്ണിന് യജമാനനിൽ
ജനിക്കുന്ന കുഞ്ഞു സ്വതന്ത്രനാണ് എന്നും
ആ കുഞ്ഞു യജമാനന്റെ മക്കളിൽ പരിഗണിക്കപ്പെടും എന്നും യജമാനന്റെ സ്വത്തിൽ ആ കുഞ്ഞും അവകാശിയാണ് എന്നും ഇസ്ലാം പ്രഖ്യാപിച്ചു. അതോടൊപ്പം കുഞ്ഞിന്റെ മാതാവ് ഒരിക്കലും അടിമ എന്ന് കാറ്റഗറൈസ് ചെയ്യപെടില്ല. മറിച്ചു അവൾ സ്വതന്ത്രകുഞ്ഞിന്റെ മാതാവ് (ഉമ്മു വലദ് ) എന്ന് ആയിരിക്കും അറിയപ്പെടുക. യജമാനന്റെ മരണശേഷം അവൾ പൂർണ്ണസ്വൊതന്ത്രയാകുകയും ചെയ്യും.
ഉപഭാര്യ സമ്പ്രദായം Concubianage (al-sirr) ഇസ്ലാമിൽ വിവാഹം (Al Nikah) പോലെ തന്നെ സ്വൊതന്ത്ര പുരുഷനും തന്റെ കീഴിലെ അടിമസ്ത്രീയും തമ്മിലുള്ള ലീഗൽ റിലേഷൻഷിപ്പ് ആണെന്ന് സാരം.
ക്ലാസിക്കൽ അറബിക് ൽ പോലും Concubinage എന്ന പദം Linguistically വിവാഹത്തോട് റിലേറ്റഡ് ആണ് എന്ന് കാണാം.


كَمَا قَالُوا سُرِّيَّةٌ والأَصل مِنَ السِّر وَهُوَ النِّكَاحُ
As they say ‘a concubine,’ the origin is from the word ‘concubinage,’ which is marriage.

[Lisān al-‘Arab 4/304]


എന്നാൽ ഇതിനു വിപരീതമായ ഒരു ഉപഭാര്യ സമ്പ്രദായം സമൂഹത്തിൽ എക്കാലവും നിലനിന്നിട്ട് ഉണ്ട്. അവിടെ സ്ത്രീ ഒരു ലൈംഗിക വസ്തു മാത്രം ആണ്.
പുരുഷന്റെ വികാരശമനത്തിനു അവളെ രഹസ്യമായി പാതിരാത്രികളിൽ ഉപയോഗിച്ച് ഒരു കാലത്ത് ഉപേക്ഷിക്കുന്നു.
അവളിൽ ഉള്ള ഇതര ബാധ്യതകളോ ബന്ധങ്ങളോ ഏറ്റെടുക്കാൻ പുരുഷൻ തയ്യാറല്ല .ഇതും ഇസ്ലാമിലെ അടിമസ്ത്രീ ബന്ധവും കൂട്ടിക്കുഴക്കുക സാധ്യമല്ല.

അത്‌ പോലെ തന്നെ അനേകം ഭാര്യമാർ ഉണ്ടാകുന്നത് അല്ലെങ്കിൽ ബഹുഭാര്യത്വം ഒരു മോശപ്പെട്ട കാര്യമാണ് എന്ന് ആണ് ബൈബിൾ പുസ്തകം ഒക്കത്ത് വെച്ചു കൊണ്ട് അനിൽ കുമാർ മനസ്സിൽ ആക്കുന്നത്. കഷ്ടം തന്നെ. എന്നാൽ ബൈബിളിലെ മഹാപ്രവാചകനും വിശ്വാസികളുടെ പിതാവുമായ അബ്രഹാമിന് സാറ, ഹാഗാർ എന്നീ ഭാര്യമാരും കെതൂറ എന്ന ഉപഭാര്യയും ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു.
( 1 Chronicle 1:32) (Genesis 16:3)
ഇസ്രായേൽ ഗോത്രപിതാവ് ആയ യാക്കോബിനു രണ്ടു ഭാര്യമാരും രണ്ടു ഉപഭാര്യമാരും ഉണ്ടായിരുന്നു. (Genesis 29:25-28) (Genesis 30:3-5) (30:9-10)
പ്രവാചകൻ ആയ ദാവീദ്നു അനേകം ഭാര്യമാരും ഉപഭാര്യമാരും ഉണ്ടായിരുന്നു.
( 2 Samuel 5:13).
ദാവീഥിന്റെ മകൻ സോളമന് 700 ൽ അധികം ഭാര്യമാരും 300 ഓളം ഉപഭാര്യമാരും ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു. (1 King 11:3)

ദാവീധിനു അനേകം സ്ത്രീകളെ കൊടുത്തു കൊണ്ട് ഇരുന്നത് ദൈവം തന്നെയായിരുന്നു പോരെങ്കിൽ വീണ്ടും തരുമായിരുന്നു അല്ലോ എന്ന് ദൈവം ചോദിക്കുന്നു :

[2 സാമുവല്‍ 12 : 8]

നിന്‍െറ യജമാനന്‍െറ ഭവനം നിനക്കു നല്‍കി; അവന്‍െറ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്‍െറയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്‌തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു.

ചരിത്രത്തിൽ നോക്കിയാൽ പല മഹാപുരുഷൻമാരും ഒന്നിൽ അധികം ഭാര്യമാർ ഉള്ളവർ ആയിരുന്നു എന്ന് കാണാം. ഏതായാലും പ്രവാചകന്റെ വിവാഹങ്ങൾ വളരെ വിശദമായി ചർച്ച ചെയ്യുന്ന പോസ്റ്റ്‌കൾ കാണുക :

http://yukthivadikalumislamum.blogspot.com/2010/03/blog-post_07.html?m=1
http://yukthivadikalumislamum.blogspot.com/2010/03/blog-post_09.html?m=1
http://yukthivadikalumislamum.blogspot.com/2010/03/blog-post_16.html?m=1
https://youtu.be/3L_Epd5_rcs



Allegation -10, 
ഖൈബർ യുദ്ധത്തിനിടയിൽ ഭർത്താവും പിതാവും നഷ്ടപ്പെട്ട സഫിയയെ യുദ്ധ സമയത്തു തന്നെ വിവാഹം കഴിക്കുകയും മധുവിധു ആഘോഷിക്കുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???? (ചില ഇസ്ലാം കൂട്ടുകാർ പറയുന്ന ന്യായം ഭയങ്കര രസമാണ്.അനാഥയായ യുവതിയ്ക്ക് ജീവിതം കൊടുത്തത് തെറ്റാണോ? എന്ന്…..സഫിയയെ അനാഥയാക്കിയത് ആരാണ്?? എങ്ങിനെയാണ് സഫിയ അനാഥയായത്??? ഓരോരോ ന്യായീകരണങ്ങളേയ്!!!)(ബുഖാരി 59:523:521-524/4:52-143/7:65-336) ////////////////////////// ///////////////////////



ഖൈബർ യുദ്ധവും സഫിയയുടെയും വിഷയത്തിൽ ഉള്ള എല്ലാ ആരോപണങ്ങൾക്കും ഈ രണ്ടു പോസ്റ്റുകൾ വായിക്കുക :

സഫിയ : പ്രവാചകന്റെ ഭാര്യ ! മിഷണറികളുടെ ആരോപണങ്ങള്‍ക്ക് മറുപടി !!
https://answeringsakshiapologetic.blogspot.com/2017/10/blog-post_24.html?m=1

അനിൽ കുമാർ വി. അയ്യപ്പന്റെ വിവരക്കേടുകൾക്ക് മറുപടി :
http://answeringsakshiapologetic.blogspot.com/2018/09/4.html?m=1




Allegation- 11, ഭാര്യയെ സംശയിച്ച് ജാരനെ ഉടൻ കഴുത്തു വെട്ടി കൊല്ലാൻ ആജ്ഞാപിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 3,ഭാഗം 49,ഹദീസ് നമ്പർ 59{2771}) ////////////////////// ///////////////////////



സംഭവം താഴെ തരാം :

അനസ്‌ നിവേദനം:
നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു: എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 59 (2771).


യഥാർത്ഥത്തിൽ അവിടെ എന്താണ് നടന്നത്?
സംഭവത്തിന്റെ സാക്ഷിയായ അലി ഇബ്നു അബീതാലിബ് തന്നെ ഒരിക്കൽ പറയുന്നുണ്ട് :

അലി ഇബ്നു അബീ താലിബ് നിവേദനം :
إِذَا حَدَّثْتُكُمْ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدِيثًا فَظُنُّوا بِهِ الَّذِي هُوَ أَهْنَاهُ وَأَهْدَاهُ وَأَتْقَاه
ഞാൻ ഒരു നിവേദനം പ്രവാചകനിൽ നിന്നും നിങ്ങൾക്ക് നിവേദനം ചെയ്യുന്നുണ്ട് എങ്കിൽ
നിങ്ങൾ അദ്ദേഹത്തെ പറ്റി അറിയണം :
അദ്ദേഹം ജനങ്ങളിൽ ഏറ്റവും ന്യായമുള്ള, ശരിയായ വഴിയിലുള്ള ഏറ്റവും ധര്മിഷ്ടതയള്ളവനായിരുന്നു എന്ന്.
[Sunan Ibn Maja. Volume 1. Book 1. Number 20]

ഇനി നമുക്ക് പരിശോധിക്കാം :
ആർക്കും ഈ ഹദീസ് വായിക്കുമ്പോൾ തോന്നുന്ന ഒരു സംശയം ആണ്
പ്രവാചകൻ ഒരു വ്യഭിചാര ആരോപണം കേട്ടപ്പോഴേക്കു എന്ത് കൊണ്ട് അലിയെ പോലുള്ള ഒരു സഹാബിയെ പറഞ്ഞു വിടുന്നു. അതും കുറ്റവിചാരണ പോലും നടത്തുന്നതിനു മുന്നേ ആരോപിതന്റെ തല വെട്ടാൻ?
വ്യഭിചാരവും ആയി ബന്ധപ്പെട്ട
ഇസ്ലാമിക് ശരീഅത്ത് വിധികളിൽ അങ്ങനെ ഒരു കല്പ്പന ഉണ്ടോ?
ഇല്ല.

ഒന്നാമത് ആയി ഇസ്ലാമിൽ വിവാഹിതനായ വ്യഭിചാരിയെ കുറ്റം തെളിഞ്ഞാൽ പബ്ലിക് ന്റെ മുന്നിൽ വെച്ചു കല്ലെറിഞ്ഞു കൊല്ലൽ (Stoning) ആണ് ശിക്ഷ.
അതും സത്യസന്ധരായ 4 പബ്ലിക്‌ വിറ്റ്നസ് ന്റെ ടെസ്റ്റിമോണിയിലൂടെ കുറ്റം തെളിഞ്ഞാൽ മാത്രം. അതായത് തെളിവുകൾ അത്രയും ഹൈ സ്റ്റാന്റേർഡ് ൽ ആയിരിക്കണം എന്ന് അർത്ഥം. ഇത് ഒന്നും ഈ പറഞ്ഞ സംഭവത്തിൽ പാലിക്കുന്നില്ല.... അതും പ്രവാചകനെ പോലെയൊരു ന്യായാധിപൻ.
മാത്രമല്ല അലിയെ പോലെയുള്ള ശരീഅത്‌ വിധികളെ കുറിച്ച് കൃത്യമായി അവഗാഹം ഉള്ള ഒരാളെ തന്നെ ശിക്ഷ നടപ്പാക്കാൻ പറഞ്ഞു വിടുകയും ചെയ്യുന്നു. ഇതിൽ ഒരു അസ്വഭാവികത തോന്നുന്നുണ്ടെങ്കിൽ അത്‌ തന്നെയാണ് ഈ ഹദീസ് ന്റെ മറുപടിയും.

കാരണം ഇതിലൂടെ പ്രവാചകൻ
ഉദ്ദേശിച്ചത് കുറ്റത്തിനു ഉള്ള ശിക്ഷ നടപ്പാക്കുകയല്ല. മറിച്ചു ആരോപിതമായ കേസിൽ ആ രണ്ടു വ്യക്തികളുടെയും നിരപരാധിത്വം തെളിയിക്കുകയായിരുന്നു.
കുറ്റാരോപിതനായ വ്യക്തി നിരപരാധി ആണെന്ന വിവരം പ്രവാചകനു അറിയുമായിരുന്നു. ഈ വിവരം പ്രവാചകൻ പൊതുജനങ്ങ ൾക്കും അലിക്കും സ്വയം മനസ്സിൽ ആക്കാൻ അലി ഇബ്നു അബീ താലിബിലൂടെ ഒരു ദൃശ്യരൂപം ഒരുക്കുകയായിരുന്നു.

സോളമൻ രാജാവിന്റ പേരിൽ പ്രചാരത്തിൽ ഉള്ള ഒരു കഥയുമായി ആണ് ഈ സംഭവത്തിനു സാമ്യം.
സോളമന്റെ അടുക്കൽ രണ്ടു സ്ത്രീകൾ വന്നു ഒരേ കുഞ്ഞിന്റെ പേരില് അവകാശവാദം ഉന്നയിക്കുകയും അവസാനം സോളമൻ ആ കേസിൽ വിധി തീർപ്പ് ഉണ്ടാക്കുകയും ചെയ്ത കഥ പ്രശ്സ്തമാണല്ലോ.
ആ കുഞ്ഞിനെ രണ്ടു കഷ്ണം ആയി മുറിക്കാൻ ആണ് സോളമൻ ആരോപണം കേട്ട ശേഷം കല്പിച്ചത്. എന്നാൽ അതിലൂടെ യഥാർത്ഥ സത്യം പുറത്തു വന്നു.
സോളമൻ ഒരിക്കലും യഥാർത്ഥത്തിൽ ആ കുഞ്ഞിനെ രണ്ടായി മുറിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല.മുറിക്കുകയും ഇല്ല.
മറിച്ചു ഒരു യുക്തി ആയാണ് അങ്ങനെ ഒരു കല്പ്പന പുറപ്പെടുവിച്ചത്.
അങ്ങനെ സത്യം തെളിയുകയും ചെയ്തു.

അതേ പോലെ തന്നെ പ്രവാചകൻ വ്യഭിചാര ആരോപിതനായ മനുഷ്യനെ കൊല്ലാൻ പറയുന്നു. അദ്ദേഹം കൃത്യമായ ദൈവിക ബോധനത്തിൽ തന്നെയായിരുന്നു നിർദേശങ്ങൾ നൽകിയിരുന്നത് എന്ന് വ്യക്തമാണ്.
പ്രവാചകനു അറിയുമായിരുന്നു തന്റെ കല്പനയിലൂടെ അലി സത്യം മനസ്സിൽ ആക്കുകയും പ്രവാചകന്റെ കുഞ്ഞിന്റെ മാതാവിനെയും ആ മനുഷ്യനെയും അവർക്ക് മേലുള്ള ആരോപണങ്ങളിൽ നിന്ന് കുറ്റവിമോചനം ചെയ്യുമെന്നും.

ഇത് ഒരു അർത്ഥത്തിൽ
പിൽ്കാലത്ത് വിവേകപൂർമായ അനേകം ന്യായവിധികൾ ടെ പേരില് അറിയപ്പെട്ട നാലാം ഖലീഫയായ അലി ഇബ്നു അബീ താലിബ് നു പ്രവാചകനിൽ നിന്ന് ലഭിച്ച ഒരു ടീച്ചിങ് മെക്കാനിസവും ആണ്.
അലി ഇതിൽ നിന്നും ഒരാളെ പറ്റി കേട്ടു കേൾവിയുടെ പേരില് മാത്രം ഗ്യിൽറ്റിയായ അസ്സംപ്ഷൻസ് നടത്തരുത് എന്ന വലിയ പാഠം പഠിക്കുന്നുണ്ട്.

വിശുദ്ധ ഖുർആനിലെ (18:60-82)
മൂസ-ഖിദ്ർ സംഭവത്തോടും ഈ ഹദീസിലെ പ്രവാചകന്റെ സമീപനങ്ങൾക്ക് സാമ്യം ഉണ്ട്. കേവലം ഔട്ട്‌വാർഡ് അപ്പിയറൻസ്ന്റെ പേരിൽ റഷ് ആയി ആരെയും വിധിക്കരുത് എന്നും
മറിച്ചു എല്ലാ വസ്തുതകളും പശ്ചാത്തലത്തിൽ നിന്നും ഒരുമിച്ചു കൂട്ടിയ ശേഷമേ ഒരു കൺക്ലൂഷനിലേക്ക് എത്താവു എന്ന പാഠം ആണല്ലോ ആ അധ്യായം പറയുന്നത്.



മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -3)




Allegation -5അസത്യം പറയാൻ ദൈവത്തിന്റെ പേരിൽ എന്ന വ്യാജേന അനുവാദം കൊടുത്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 6303/ബുഖാരി 49:857/ബുഖാരി അധ്യായം 53,ഹദീസ് നമ്പർ 1147)//////////////////////////////////////////////////

നുണകൾ പറയാൻ ഇസ്ലാമിൽ അനുവാദം ഉണ്ടോ ?ബൈബിളിൽ ഈ വിഷയത്തിൽ എന്ത് പറയുന്നു തുടങ്ങിയ കാര്യങ്ങൾക് ഈ പോസ്റ്റിൽ കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ക്ലിക്ക് ചെയ്തു വായിക്കുക :
https://answeringsakshiapologetic.blogspot.in/2017/10/blog-post.html?m=1




Allegation -6അടിമകളെ വയ്ക്കുകയും,അടിമ വ്യാപാരം നടത്തുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 3901)///////////////////////////////////


ഇവിടെ ആരോപണം ഉന്നയിക്കുന്ന ഹദീസ് താഴെ നൽകാം :
രസകരമായ വസ്തുത അതിൽ തന്നെ നടക്കുന്നത് ഒരു അടിമമോചനം ആണ് എന്നത് ആണ്.

ജാബിർ നിവേദനം :
ഒരു അടിമ വന്നു ഹിജ്‌റ ചെയ്യാം എന്ന് പ്രവാചകനോട് പ്രതിജ്ഞ ചെയ്തു. അയാൾ അടിമ ആണെന്ന് പ്രവാചകനു മനസ്സിൽ ആയില്ല. അങ്ങനെ അയാളെ തേടി ഉടമസ്ഥൻ എത്തി. പ്രവാചകൻ പറഞ്ഞു അവനെ എനിക്ക് വിൽക്കുക. അങ്ങനെ രണ്ടു കറുത്ത അടിമകൾക് പകരമായി പ്രവാചകൻ അവനെ വാങ്ങി.
അടിമയാണോ എന്ന് അന്വേഷിച്ചു അല്ലാതെ പിന്നീട് ആരോടും പ്രവാചകൻ
പ്രതിജ്ഞ വാങ്ങിയിട്ട് ഇല്ല.
[Sahih Muslim 3901].

അടിമകൾ ഇല്ലാത്ത ഒരു ലോകത്തു ആണ് നാം ജീവിക്കുന്നതു.  അടിമ സ്ത്രീകളോ അടിമ പുരുഷൻമാരൊ ഇല്ലാത്ത അടിമ വ്യവസ്ഥിതി പൂർണമായും നിരോധിക്കപ്പെട്ട ഒരു ലോക ക്രമത്തിൽ.
ആ ഒരു ലോക ക്രമത്തിൽ ജീവിക്കുമ്പോൾ സ്വൊതന്ത്ര പുരുഷൻമാരെയും സ്ത്രീകളേയും മാത്രം കണ്ടു പരിചയിച്ച തലച്ചോറുകൾക്ക് മനസിൽ ആക്കാൻ കഴിയാത്ത ഒരു സാമൂഹിക സംവിധാനം കൂടി ആണ് അടിമത്തം.
അത് പോലെ തന്നെ ഇസ്ലാം കൊണ്ടുവന്നതോ ഇസ്ലാം സ്ഥാപിച്ചതോ ഇസ്ലാം പ്രചോദിപ്പിച്ചതോ ഇസ്ലാം പ്രോത്സാഹിപ്പിച്ചതോ ആയ ഒരു സാമൂഹിക സ്ഥാപനം അല്ല അടിമത്തം.

മറിച്ചു ഇസ്ലാം കടന്നു വരുന്ന സമയത്തു
അടിമത്തം എന്ന ഒരു  വ്യവസ്ഥിതി ഇവിടെയുണ്ടായിരുന്നു. ആ വ്യവസ്ഥിതി ഇസ്ലാം മാത്രം വിചാരിച്ചാൽ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാൻ കഴിയുന്നത് ആയിരുന്നില്ല എന്നത് കൊണ്ട് തന്നെ
പ്രസ്തുത സംവിധാനത്തോട് എങ്ങനെ പരമാവധി മാനവികവും  ഉദാരവുമായി പ്രതികരിക്കാം എന്ന് മുസ്ലിംകളെ പഠിപ്പിക്കുകയാണ് ഇസ്ലാം ചെയ്തതു.

അടിമകളെ വെക്കാനും വിൽക്കാനും മുഹമ്മദ്‌ നബി അനുവദിച്ചു എന്ന് പറയുമ്പോൾ ശരിക്കും.. മുഹമ്മദ്‌ നബി ഒന്നും അനുവദിക്കേണ്ട ആവശ്യം ഇല്ല അടിമകൾടെ കാര്യത്തിൽ.
കാരണം അടിമ എന്ന് പറയുന്നതു അന്നത്തെ ലോകത്തിന്റെ വീക്ഷണത്തിൽ ഉടമയുടെ പൂർണമായ സ്വൊത്ത് ആണ്. ഉടമയുടെ പ്രോപ്പർട്ടി ആണ്. ആ പ്രോപ്പർട്ടി എന്ത് ചെയ്യാനും ഉടമക്ക് അവകാശം ഉണ്ട് എന്നതാണ് അന്നത്തെ ലോകത്തിന്റെ വീക്ഷണം. പ്രവാചകൻ മുഹമ്മദ്‌ കടന്നു വരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചുറ്റും ഉള്ള സമൂഹത്തിന്റെ സങ്കല്പം  എന്ന് പറയുന്നത് ഇതാണ്. അടിമയെ എന്ത് ചെയ്യാനും അവകാശം ഉണ്ട് എന്നതാണ്. അടിമയെ വേണമെങ്കിൽ ജീവനോടെ കത്തിക്കാം.

അടിമകൾ എന്ന് പറയുന്നതു അന്നത്തെ ഒരു സാമൂഹിക ക്രമത്തിൽ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ റോമിലേക്ക് മാത്രം നോക്കിയാൽ മതി. റോമിലെ പ്രാചീനമായ ലോകാത്ഭുതങ്ങളിൽ ഒന്നായി അറിയപ്പെടുന്ന കൊളോസിയം.!!  എന്തായിരുന്നു കൊളോസിയം?
കൊളോസിയം എന്ന് പറഞ്ഞാൽ അടിമകളെ പരസ്പരം മല്ലയുദ്ധത്തിനു പ്രേരിപ്പിച്ചു കൊണ്ട്
അവർ തമ്മിൽ അടിക്കുന്നതു ഉടമകൾ ഗാലറിയിൽ ഇരുന്നു കയ്യടിടച്ചിരുന്ന സ്ഥലം ആയിരുന്നു.
ആ മല്ലയുദ്ധത്തിൽ ഏതെങ്കിലും ഒരു അടിമ ചോര ചർദിച്ചു മരിക്കുന്നത് വരെയാണ് യുദ്ധം. ആരും ചോദിക്കാൻ ഇല്ല.  അവിടെ അടിമകൾ എന്ന് പറഞ്ഞാൽ നമ്മുടെ ഭാഷയിൽ കന്നുകാലികൾ തമ്മിൽ ഉള്ള മത്സരം  കാണുന്ന പോലെയോ  കേവലം ഒരു കോഴിപ്പോരു നടത്തുന്ന ലാഘവത്തോട് കൂടിയോ അടിമകൾ തമ്മിൽ ഉള്ള മരണ കളി കണ്ടിരുന്ന കാലം.  അതിനു വേണ്ടി "ഗ്ലാഡിയേറ്റെര്സ്" എന്ന് അറിയപ്പെട്ടിരുന്ന അടിമകളെ തീറ്റിപ്പോറ്റി
ഈ യുദ്ധത്തിനു വേണ്ടി നേർച്ച ആക്കിയിരുന്ന കാലം.
അന്ന് ഗ്ലാഡിയേറ്റെര്സ് എന്ന് പറഞ്ഞു ഉഴിഞ്ഞിടപ്പെട്ട അടിമകൾ യുദ്ധത്തിൽ മരിച്ചു വീണാൽ അത്
കേവലം തന്റെ പോക്കറ്റിൽ നിന്നും കുറച്ചു പണം നഷ്ടപ്പെട്ടു എന്നതിലപ്പുറം യാതൊരു പ്രാധാന്യവും കാണാതിരുന്ന കാലം.


അറേബ്യയിലും അത് തന്നെയായിരുന്നു അവസ്ഥ.  അടിമയെ തല്ലാം, , അടിമയെ പച്ചക്ക്  ചുട്ടു കൊല്ലാം, അടിമയെ ജീവനോടെ കുഴിച്ചു മൂടാം. ഇങ്ങനത്തെ ഒരു സാമൂഹിക സാഹചര്യത്തിൽ അടിമകളെ വെക്കാൻ ഇസ്ലാം അനുവദിച്ചു എന്ന് പറയുന്നത് പോലും യഥാർത്ഥത്തിൽ ഒരു സാമൂഹികമായ ഘടന വെച്ച് അസംബന്ധം ആണ്. കാരണം അവരെ അടിമകൾ ആക്കി വെക്കാനോ വിൽക്കാനോ മാത്രമല്ല വേശ്യകൾ ആക്കി നിർത്തി പണം ഉണ്ടാക്കാനും, ബലാത്സംഗം ചെയ്യാനും, കൊല്ലാനും അടിമയുടെ ശരീരത്തിലെക്ക് മാരകമായ ഉപകരണങ്ങൾ കുത്തിയിറക്കാനും അടിമയെ വ്യഭിചാരത്തിനു നിർബന്ധിക്കാനും എല്ലാം ഉടമകൾക്ക് സർവ്വ  സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ആണ് ഇസ്ലാം അടിമകളെ കുറിച്ച് സംസാരിക്കുന്നത്.
അവിടെയാണ് നേരത്തെ വളരെ മാനവികമായി എങ്ങനെ ഈ വിഷയത്തെ സമീപിക്കാം എന്ന് ഇസ്ലാം ജനങ്ങളോട് പറയുകയും അടിമയും ഉടമയും തമ്മിൽ ആർദ്രമായ സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ടിതമായ ഒരു ബന്ധം വളർത്തിയെടുക്കുന്ന തലത്തിൽ ഇസ്ലാം നിർദ്ദേശിക്കുകയും ചെയ്യുന്നത്.


ഇനി പ്രവാചകൻ അടിമകളെ എങ്ങനെ ട്രീറ്റ് ചെയ്തു? എങ്ങനെ ട്രീറ്റ് ചെയ്യാൻ കല്പ്പിച്ചു? അടിമ മോചനത്തിനെ പറ്റി എന്ത് പറഞ്ഞു? എന്ന് നോക്കാം :


അബൂമസ്ഊദ് ൽ നിന്ന് നിവേദനം :
ഞാൻ എന്റെ അടിമയെ അടിക്കുമായിരുന്നു :
അപ്പോൾ എന്റെ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. അബൂ മസ്ഊദ്? അറിഞ്ഞു കൊള്ളുവിൻ : നിനക്ക് ഇവന്റെ മേൽ കഴിവ് ഉള്ളതിനെക്കാൾ അല്ലാഹു നിന്റെ മേൽ കഴിവ് ഉള്ളവൻ ആണ്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ പ്രവാചകൻ ആയിരുന്നു. ഞാൻ പറഞ്ഞു :
പ്രവാചകരെ, അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു ഞാൻ ഈ അടിമയെ മോചിപ്പിക്കുന്നു. പ്രവാചകൻ പറഞ്ഞു :
നീ അത്‌ ചെയ്യാത്ത പക്ഷം നരകം നിന്നെ സ്പർശിക്കുമായിരുന്നു.
[Sahih Muslim Book.15 Number 4088 ]


അബൂഹുറൈറയിൽ നിന്ന് നിവേദനം :
പ്രവാചകൻ പറഞ്ഞു :
നിങ്ങളുടെ അടിമ, നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പി തന്നാൽ അവനാണ് ചൂടും പുകയും സഹിച്ചു അത്‌ പാകം ചെയ്തത്.
അവനെയും കൂടെ ഇരുത്തി ഭക്ഷിപ്പിക്കുക.
ഭക്ഷണം കുറച്ച് മാത്രം ഉള്ളു എങ്കിൽ അതിൽ നിന്ന് ഒന്നോ രണ്ടോ പിടി എങ്കിലും അവന്റെ കയ്യിൽ വെച്ചു കൊടുക്കുക.
[Sahih Muslim.Book 15. Number 4096]


അബൂഹുറൈറയിൽ നിന്ന് നിവേദനം :
പ്രവാചകൻ പറഞ്ഞു :
നല്ലവനായ അടിമക്ക് രണ്ടു പ്രതിഫലം ഉണ്ട്.
അബൂഹുറൈറയുടെ ആത്മാവ് ആരുടെ കയ്യിൽ ആണോ അവനെ തന്നെയാണ് സത്യം :
ദൈവമാർഗത്തിലെ ജിഹാദും ഹജ്ജും എന്റെ മാതാവിനെ പരിചരിക്കേണ്ട ആവശ്യവും ഇല്ലായിരുന്നു എങ്കിൽ ഞാൻ ഒരു അടിമയായി മരിക്കാൻ ആഗ്രഹിക്കുമായിരുന്നു.
[Sahih Muslim ,Book 15. Number 4099]



അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മുസ്ളീം അടിമയെ സ്വതന്ത്രനാക്കിയാൽ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയിൽ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. സഈദ്ബ്നുമർജാൻ(റ) പറയുന്നു: ഈ ഹദീസുമായി ഞാൻ അലിയ്യ്ബ്നു ഹുസൈൻ(റ)ന്റെ അടുത്ത് ചെന്നു. അപ്പോൾ അദ്ദേഹം അബ്ദുല്ലാഹിബ്നു ജഅ്ഫർ ആയിരം സ്വർണ്ണനാണയം കൊടുത്തു വാങ്ങിയ തന്റെ അടിമയെ മോചിപ്പിച്ചു.
[Sahih al Bukhari Volume.3. Book 46.Number 693]


അബൂധർ പറയുന്നു :
ഏത് അടിമയാണ് മോചിപ്പിക്കുവാൻ കൂടുതൽ നല്ലത്? നബി(സ) പറഞ്ഞു: ഉടമസ്ഥന്റെ പക്കൽ കൂടുതൽ വിലപിടിച്ച അടിമ.
[Sahih Al Bukhari. Volume 3. Book 46. Number 694]


അബൂഹുറൈറ(റ) നിവേദനം:നബി(സ) അരുളി: നിങ്ങളിൽ ആരും തന്നെ നിന്റെ തമ്പുരാന് (റബ്ബിന്ന്) ആഹാരം കൊടുക്കൂ, നിന്റെ തമ്പുരാന് വുളു ഉണ്ടാക്കാൻ സഹായിക്കൂ എന്നൊന്നും പറയരുത്. എന്റെ യജമാനൻ (സയ്യിദ്) എന്റെ ഉടയോൻ (മൗലായ്യ) എന്നോ മറ്റൊ പറഞ്ഞു കൊളളട്ടെ. അപ്രകാരം തന്നെ നിങ്ങളിൽ ആരും തന്നെ എന്റെ അടിമ എന്റെ വെളളാട്ടി എന്നും പറയരുത്. എന്റെ ഭൃത്യൻ, എന്റെ പരിചാരകൻ എന്നെല്ലാം പറഞ്ഞുകൊള്ളട്ടെ.
[Sahih Al Bukhari .Volume 3. Book 46. Number 728]


Your slaves are your brothers and your attendants. Allah has placed them in your hands. Whoever has his brother under him should feed him with the same food he eats, clothe him with the same clothes he wears, and not burden him beyond his ability. If you burden him, then help him.
[ Ṣaḥīḥ al-Bukhārī. Volume 1.Book 2.Number 30]


أَيُّمَا وَلِيدَةٍ وَلَدَتْ مِنْ سَيِّدِهَا فَإِنَّهُ لَا يَبِيعُهَا وَلَا يَهَبُهَا وَلَا يُوَرِّثُهَا وَهُوَ يَسْتَمْتِعُ بِهَا فَإِذَا مَاتَ فَهِيَ حُرَّةٌ

When a servant woman gives birth from her master, then he may not sell her, or bestow her, or bequeath her. He may enjoy her and she becomes free when he dies.
[al-Muwaṭṭa’.Book 28.Number 1126]


സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന അടിമകള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെങ്കില്‍ അവരുമായി മോചനകരാറില്‍ ഏര്‍പ്പെടണമെന്ന് വിശുദ്ധ ഖുര്‍ആന്‍ (24:33) കല്‍പിച്ചിട്ടുണ്ട്.

മാനവിക പ്രതിസന്ധി പരിഹരിക്കാന്‍ അനിവാര്യമായ കാര്യങ്ങള്‍ വിവരിക്കുന്നേടത്ത് വിശുദ്ധ ഖുര്‍ആന്‍ ഒന്നാമതായി എണ്ണിയിട്ടുള്ളത് മനുഷ്യരെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുന്ന കാര്യമാണ്

[Quran 90:11-13]
മനുഷ്യന്‍ എന്തുകൊണ്ട് ദുര്‍ഘടമായ പുണ്യപാത കടക്കുന്നില്ല. എന്താണ് ആ ദുര്‍ഘട മാര്‍ഗമെന്ന് നിനക്കറിയാമോ? അടിമയുടെ മോചനമാണത്”


ഇസ്ലാം സകാത്തിന്റെ ഒരോഹരി നിശ്ചയിച്ചത് അടിമകളുടെ മോചനത്തിനുവേണ്ടിയാണ് (9: 60)

പല തെറ്റ് കുറ്റങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ വിധിച്ചിട്ടുള്ള പ്രധാന പ്രായശ്ചിത്തം അടിമയെ മോചിപ്പിക്കലാണ് (ഖുർആൻ 4:92, 5:89, 58:2 എന്നീ വചനങ്ങള്‍ നോക്കുക)

ഇതിൽ നിന്ന് ഇസ്ലാം അടിമത്തത്തെ എങ്ങനെ സമീപിച്ചു എന്നതിനെ നമുക്ക്
താഴെ പറയുന്ന പോലെ ക്രമീകരിക്കാം :

  1. അടിമകള്‍ക്കും ഉടമകള്‍ക്കുമിടയില്‍ സാഹോദര്യം വളര്‍ത്തി.
  2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി.
  3. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു.
  4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു .
  5. .മോചനമൂല്യത്തിനു പകരമായി സ്വാതന്ത്യ്രം നല്‍കുന്ന സംവിധാനമുണ്ടാക്കി.



ഇനി അനിൽ കുമാറിന്റെ
ബൈബിളിൽ അടിമകളെ കുറിച്ച് എന്താണ് പറയുന്നത്?

അടിമയെ അടിക്കാം... ചാകാതെ നോക്കിയാൽ മതി.

[പുറപ്പാട്‌ 21 : 20-21]
ഒരുവന്‍ തന്‍െറ ദാസനെയോ ദാസിയെയോ വടികൊണ്ടടിക്കുകയും അടി കൊണ്ടയാള്‍ അവന്‍െറ യടുക്കല്‍തന്നെ വീണു മരിക്കുകയും ചെയ്‌താല്‍ അവന്‍ ശിക്‌ഷിക്കപ്പെടണം.
എന്നാല്‍, അടികൊണ്ട ആള്‍ ഒന്നോ രണ്ടോ ദിവസംകൂടി ജീവിക്കുന്നെങ്കില്‍ അടിച്ചവന്‍ ശിക്‌ഷിക്കപ്പെടരുത്‌. കാരണം, അടിമ അവന്‍െറ സ്വത്താണ്‌.

അടിമയെ വാങ്ങാം.

[ലേവ്യര്‍ 25 : 44-45]
ചുറ്റുമുള്ള ജനങ്ങളില്‍നിന്നു നിങ്ങള്‍ ദാസന്‍മാരെയും ദാസികളെയും വാങ്ങിക്കൊള്ളുവിന്‍.
നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശികളില്‍ നിന്നും, നിങ്ങളുടെ ദേശത്തുവച്ച്‌ അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നും നിങ്ങള്‍ക്കു ദാസരെ വാങ്ങാം. അവര്‍ നിങ്ങളുടെ അവകാശമായിരിക്കും.




Allegation -7താൻ സ്ഥാപിച്ച മതത്തിന്റേയും ദൈവത്തിന്റേയും പ്രചരണത്തിനായ് അനേകം ആക്രമണങ്ങളും യുദ്ധങ്ങളും നടത്തി അനേകരെ നിഷ്കരുണം വധിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുഹമ്മദിന്റെ യുദ്ധങ്ങൾ,വിവിധ ഹദീസുകൾ)////////////////////////////////////


പ്രവാചകന്റെ യുദ്ധങ്ങൾ എല്ലാം മാനവിമായിരുന്നു. അല്ല എന്ന് ഉണ്ടെങ്കിൽ
വസ്തുതകൾ നിരത്തി തെളിയിക്കുക.
രണ്ടാമത് ആയി അനേകം യുദ്ധങ്ങളുടെ ആക്രമണങ്ങളുടെ ചരിത്രവും കല്പ്പനകളും ഉദ്ധരിക്കുന്ന ബൈബിൾ എന്ന പുസ്തകവും ഒക്കത്ത് വെച്ചു കൊണ്ട് ഇമ്മാതിരി ഇരട്ടമുഖം കാണിക്കാതെ ഇരിക്കുക. ആവശ്യം എങ്കിൽ
ഈ പോസ്റ്റ്‌ വായിക്കുക :
മുഹമ്മദ് നബിയെ വിമർശിക്കാൻ മിഷനറികള്ക് അവകാശം ഉണ്ടോ ??? പരിശോധിക്കുന്നു : ( Part 1)
https://answeringsakshiapologetic.blogspot.com/2017/10/part-1_30.html?m=1




Allegation -8യുദ്ധത്തടവുകാരേയും സമ്പത്തും അഞ്ചിലൊന്ന് അവകാശപ്പെടുത്തിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:41)//////////////////////////////////////


ആദ്യമായി മനസ്സില് ആക്കേണ്ട വസ്തുത എന്തെന്നാല് ഇസ്ലാമിക രാഷ്ട്രത്തിന്റെ പൊതു വരുമാനം നിലകൊള്ളുന്നത് യുദ്ധമുതലുകളില് ( Spoils of War) അല്ല!
ഇസ്ലാമിക രാഷ്ട്രത്തിലെ പൊതു സമ്പത്ത് വരുന്നത് പ്രധാനമായും സകാത്തില് നിന്നും ജിസിയയില് നിന്നും ആണ്! ( ഒരു വ്യക്തിയുടെ വാർഷിക വരുമാനത്തില് നിന്നും 2.5% ശതമാനം ഈയിനത്തില് ഗവണ്മെന്റിലേക്ക് അടക്കപ്പെടും !)
ഈ വരുമാനം പ്രധാനമായും ഇസ്ലാമിക ഗവണ്മെന്റ് ജനങ്ങളുടെ സാമൂഹ്യ ക്ഷേമ പദ്ധതികള്ക് ആയി വിനിയോഗിക്കും !


ഇസ്ലാമിന്റെ പ്രവാചകൻ ആയ മുഹമ്മദ് ജനങ്ങളുടെ പണം പിടുങുന്ന വ്യക്തി ആയിരുന്നു എങ്കില് വർഷാ വർഷം നിർബന്ധമായും ലഭിക്കുന്ന ഇത്രയും വലിയ വരുമാനത്തില് നിന്നും ഒരു പങ്ക് എടുത്ത് മാറ്റാമായിരുന്നു: കാരണം ഇതിന്റെ മുഴുവൻ നിയന്ത്രണാധികാരവും പ്രവാചകൻ തന്നെ ആണ്! എന്നാല് ആ മുതലില് നിന്ന് ഒരു കാരക്ക പോലും താനൊ തന്റെ പേരക്കുഞുങളെ പോലുമോ എടുക്കാൻ സമ്മതിച്ചിട്ടില്ല!


അബൂഹുറയ്റ നിവേദനം:
പ്രവാചകന്റെ കുഞു മക്കള്( Grand sons) ആയ ഹസനും ഹുസൈനും സകാത്ത് മുതലില് നിന്നും പിരിച്ച ഈത്തപ്പഴവുമെടുത്ത് കളിക്കാന് തുടങ്ങി. അതിലൊരാള് ഈത്തപ്പഴമെടുത്ത് വായിലിട്ടു. പ്രവാചകൻ അത് കണ്ടയുടനെ വായില്നിന്ന് പുറത്തെടുത്തുകൊണ്ട് പറഞ്ഞു. `നിനക്കറിയില്ലേ,
മുഹമ്മദിന്റെ കുടുംബം സകാത്ത് തിന്നുകയില്ലെന്ന്.”
[Sahih Al Bukhari.Volume 2. Book 24 , Number 568]



ഇനി
ഖുർആൻ (8:41) പ്രകാരം എന്താണ് അവിടെ ഉള്ള വിഭജന രീതി ?
മുഹമ്മദ് നബിക്ക് എന്തെങ്കിലും സ്പെഷ്യല് ഉണ്ടോ ? ഉണ്ട് എങ്കില് നീതി ആണോ അനീതി ആണോ എന്ന് ഒക്കെ നമുക്ക് പരിശോധിക്കാം :


[Quran 8:41]
നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.


ആരാണ് പ്രവാചകന്റെ ബന്ധുക്കള് ?
ബന്ധുകള് എന്നാല് ഉദ്ദേശം പ്രവാചകന്റെ ജീവിത കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള് ആയവരായിരുന്നു :
കാരണം പ്രവാചകൻ തന്റെ മുഴുവന് സമയവും ദീനിന്റെ പ്രവർത്തനത്തില് ചെലവഴിച്ചിരുന്നതിനാല് ആണത് !!
( ആത്മിയവും രാഷ്ട്രീയപരവുമായ ചുമതല ഏറ്റെടുത്ത ഒരു രാഷ്ട്രത്തിന്റെ പിതാവും ഭരണാധികാരിയും ആയിരുന്നു അദ്ദേഹം ) !
തൻമൂലം തന്റെ ഉപജീവനത്തിന് വേണ്ടി ഒന്നും ചെയ്യാന് കഴിഞ്ഞിരുന്നില്ല: അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബ അംഗങ്ങളുടെയും അദ്ദേഹത്തിന്റെ സംരക്ഷണത്തില് ഉള്ള മറ്റു കുടുംബാംഗങ്ങളുടെയും അത്യാവശ്യങ്ങള്ക് ഒരു മാർഗം കാണേണ്ടത് ആവശ്യം ആണ്! അത് കൊണ്ടാണ് യുദ്ധ മുതലുകളില് 1/5 ല് ഒരു ഭാഗം പ്രവാചകന്റെ കുടുംബത്തിനും വിഹിതം നിശ്ചയിച്ചത് !
[ Sayyed Abul A'aala Moudoodi , Thafheem Al Quran , Commentory on Surah 8:41]

( ജനങ്ങളുടെ പൊതു ഖനജാവിലെ പണം എടുത്ത് ലക്ഷ്വറി കാണിക്കുന്ന ഭരണകർത്താക്കള് പഠിക്കേണ്ടതാണ് പ്രവാചകന്റെ ജീവിതം !)

പ്രവാചകൻ യുദ്ധങള്ക് ശേഷം ഇപ്രകാരം പറയുമായിരുന്നു :

ഈ യുദ്ധ മുതലുകള് നിങളുടേതാകുന്നു : എനിക്കതിൽ എന്റെതായൊന്നുമില്ല, അഞ്ചിൽ ഒന്നില് ഉള്ള വിഹിതം അല്ലാതെ!
അവയാകട്ടെ നിങ്ങളുടെ തന്നെ പൊതു നൻമകള്ക് ആയി ചിലവഴിക്കപ്പെടുന്നതും
ആകുന്നു ! അതിനാല് ഒരു സൂചിയോ നൂലോ പോലും ഒളിച്ചു വെക്കാതെ , ചെറുതും വലുതുമായ എല്ലാം കൊണ്ടു വരുവിൻ : വഞ്ചനയരുത്! വഞ്ചന അപമാനത്തിനും നരക ശിക്ഷക്കും കാരണം ആകുന്നു.
[Musnad Ahmad. Volume 5, p 316]


ഇനി ഈ യുദ്ധ മുതലില് 5 ല് ഒന്നു (1/5) കിട്ടിയ പ്രവാചകൻ അത് സ്വന്തം കീശയില് ആക്കുകയായിരുന്നോ ? ഒരിക്കലും അല്ല :
പിന്നെ എന്തു ചെയ്തു ?
അദ്ദേഹം അത് എല്ലാം ദൈവിക മാർഗത്തില് ചിലവഴിക്കുകയാണ് ഉണ്ടായത് :

[Quran 9:88]
പക്ഷെ, ദൈവ ദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കള് കൊണ്ടും ശരീരങ്ങള് കൊണ്ടും സമരം ചെയ്തു. അവര്ക്കാണ് നന്മകളുള്ളത്. അവര് തന്നെയാണ് വിജയം പ്രാപിച്ചവര്.


പ്രവാചകൻ തന്റെ സമ്പത്ത് ഏതു ഇല്ലായ്മയിലും ചിലവ് ചെയ്യുമായിരുന്നു !
അത് മൂലം അദ്ദേഹത്തിന്റെ പക്കൽ ഒന്നുമില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട് :
പ്രവാചകന്റെ മഹാമനസ്കതയെ പറ്റി സമകാലികരുടെ പ്രസ്താവന വായിക്കുക :


🔷 ഇബ്നു അബ്ബാസ് നിവേദനം :
അല്ലാഹുവിന്റെ അപ്പോസ്തലൻ ജനങ്ങളില് ഏറ്റവും മഹാമനസ്കനായ ( Generous ) വ്യക്തി ആയിരുന്നു ! പ്രത്യേകിച്ച് റമദാനില് അദ്ദേഹത്തിന്റെ ഉദാരത അതിന്റെ കൊടുമുടിയിൽ എത്തിയിട്ടുണ്ടാകും !
© [ സഹീഹ് അൽ ബുഹാരി , കിതാബു വഹിയ് , വോളിയം 1, ബുക്ക് 1, ഹദീഥ് 5]
© [ സഹീഹ് അൽ ബുഹാരി , വോളിയം 4, ബുക്ക് 56, ഹദീഥ് 754]


അബൂഹുറൈറ നിവേദനം: പ്രവാചകൻ ഇപ്രകാരം പ്രാര്ത്ഥിക്കാറുണ്ടായിരുന്നു അല്ലാഹുവേ! നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നല്കേണമേ.
©[സഹിഹ് അൽ ബുഹാരി , വോളിയം 8, ബുക്ക് 76, ഹദീഥ് 467]


പ്രവാചക പത്നി ആയിശ നിവേദനം :
അടുപ്പില് തീ കത്തിക്കാത്ത മാസങ്ങള് ഞങ്ങള്ക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങള് ഭക്ഷിക്കും. അല്പം മാംസം ലഭിച്ചാല് ഒഴികെ.
©[ സഹീഹ് അൽ ബുഹാരി ,വോളിയം 8, ബുക്ക് 76, ഹദീഥ് 465]


ആയിശ നിവേദനം: മുഹമ്മദിന്റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാല് ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല.
©[സഹീഹ് അൽ ബുഹാരി ,വോളിയം 8, ബുക്ക് 76, ഹദീഥ് 462]


ജാബിർ നിവേദനം : പ്രവാചകൻ പൂര്വ്വാഹ്നത്തില് പള്ളിയിലിരിക്കു
മ്പോള് ഞാന് പ്രവാചകന്റെ അടുത്തു ചെന്നു. എന്നോട് രണ്ട് റക്അത്ത് നമസ്കരിക്കുവാന്‍ പ്രവാചകൻ അരുളി. പ്രവാചകൻ എന്റെ കടക്കാരന് ആയിരുന്നു (കടബാധ്യത ഉണ്ടായിരുന്നു) പ്രവാചകൻ കടം വീട്ടുകയും കൂടുതല് തരികയും ചെയ്തു.
©[ സഹീഹ് അൽ ബുഹാരി, വോളിയം 1, ബുക്ക് 8, ഹദീഥ് 434]
©[സഹീഹ് അൽ ബുഹാരി , വോളിയം 3, ബുക്ക് 41, ഹദീഥ് 579).


ജാബിർ നിവേദനം :
പ്രവാചകന് എന്റെ കടം തീർക്കാൻ ഉണ്ടായിരുന്നു:
അദ്ദേഹം കടം വീടുകയും കൂടുതല് തരികയും ചെയ്തു.
©[ സുനൻ അബൂദാവൂദ് , ബുക്ക് 22, ഹദീഥ് 3341]



ആയിശ നിവേദനം: പ്രവാചകൻ ഒരു ജൂതനില് നിന്നും അവധി നിര്ണ്ണയിച്ച് കുറച്ച് ഭക്ഷണം വിലക്ക് വാങ്ങി. തന്റെ പടയങ്കി അയാളുടെ അടുത്തു പണയം വെച്ചു.
©[ സഹീഹ് അൽ ബുഹാരി വോളിയം 3, ബുക്ക് 34, ഹദീഥ് 28]


പ്രവാചകൻ തന്റെ സമകാലികരായ ഭരണകർത്താക്കളെ പോലെ ആഡംബര ജീവി ആയിരുന്നില്ല :


[Quran 33: 28-29]
പ്രവാചകാ : നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങള് ഉദ്ദേശിക്കുന്നതെങ്കില് നിങ്ങള് വരൂ! നിങ്ങള്ക്ക് ഞാന് ജീവിതവിഭവം നല്കുകയും, ഭംഗിയായ നിലയില് ഞാന് നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം :
അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള് ഉദ്ദേശിക്കുന്നതെങ്കില് നിങ്ങളുടെ കൂട്ടത്തില് സദ്വൃത്തകളായിട്ടുള്ളവര്ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.


അബൂ ഉഥ്മാൻ നിവേദനം :
പ്രവാചകൻ ദരിദ്രരായ ചിലരുടെ ചെലവുകള് ഏറ്റെടുക്കാന് അനുയായികളോട് കല്പ്പിച്ചു :
അവരില് അബൂബകർ മൂന്നു പേരുടെയും പ്രവാചകൻ പത്ത് പേരുടെയും ചിലവുകള് ഏറ്റെടുത്തു !
©[ സഹീഹ് അൽ ബുഹാരി , വോളിയം 1, ബുക്ക് 10, ഹദീഥ് 576]


അബു ഹുറൈറ നിവേദനം :
ഒരു മനുഷ്യന് പ്രവാചകന്റെ അടുക്കല് എത്തി : നബിയേ വിശപ്പും തളർച്ചയും എന്നെ അലട്ടുന്നു : പ്രവാചകൻ ഒരു ദൂതനെ തന്റെ ഭാര്യമാരുടെ അടുക്കല് അയച്ചു ! ദൂതൻ അവിടെ ഒന്നും കണ്ടില്ല
[ സഹീഹ് അൽ ബുഹാരി , വോളിയം 6, ബുക്ക് 60, ഹദീഥ് 411]


അബൂ ഹുറൈറ നിവേദനം :
ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്
അവൻ തന്റെ അയല്ക്കാരനെ വിഷമിക്കാതിരിക്കട്ടെ :
ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില് അവൻ തന്റെ അതിഥിയെ ഉദാര മനസ്കനായി വരവേല്ക്കട്ടെ :
[ സഹീഹ് അൽ ബുഹാരി , വോളിയം 8, ബുക്ക് 73, ഹദീഥ് 4]


മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി. (Part -2)



Allegation- 3 അവിശ്വാസികളുടെ സമ്പത്ത് കൊള്ളയടിച്ച് പങ്കു വയ്ക്കാൻ പറഞ്ഞ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(ബുഖാരി 44:668/Ibn ishaq 746) ///////////////////////// ////////////////////////


കൊള്ളയടി എന്ന് ഓമന പേരിട്ടു അനിൽ അയ്യപ്പൻ എന്താണ് /ഏത് സംഭവം ആണ് ഉദ്ധെശിക്കുന്നത് എന്ന് മനസ്സിൽ ആകുന്നില്ല. ഹദീസ് റെഫറൻസ് ആണെങ്കിൽ വ്യത്യാസവുമുണ്ട്. ഏതായാലും യുദ്ധത്തിൽ കിട്ടുന്ന മുതൽ ഉപയോഗിക്കുന്ന കാര്യം ആണെന്ന് കരുതുന്നു.

ശത്രുക്കളുമായി ഉള്ള യുദ്ധത്തിൽ
ശത്രു പിന്തിരിഞ്ഞു ഓടുമ്പോൾ ലഭിക്കുന്ന യുദ്ധമുതലുകൾ സ്വഭാവികമായും എതിർപക്ഷത്തിന്റെതാകും. ഇത് ലോകത്തു എക്കാലവും ഉള്ള യുദ്ധങ്ങളിൽ അങ്ങനെ തന്നെയാണ്. ഇന്ത്യ-പാക്ക്
യുദ്ധം വന്നാൽ പാക് സൈന്യം ഉപേക്ഷിച്ചു ഓടുന്ന ടാങ്ക്കളും വെപ്പൺസും ഞങ്ങൾ എടുക്കില്ല... അത്‌ പാകിസ്ഥാന്റെയാണ്.
അവർ തിരിച്ചു വന്നു എടുത്തു കൊണ്ട് പൊക്കോളും. അത്‌ നമ്മൾ എടുക്കുന്നത് പാപം ആണ് എന്ന് ആരെങ്കിലും പറയുമോ.

അത്‌ അല്ലാത്ത കൊള്ള ( Plunder ) അതായത് ഒരു നിരപാരാധി ആയ മനുഷ്യന്റെ അല്ലെങ്കില്‍ മനുഷ്യരുടെ പ്രോപർട്ടി ബലം പ്രയോഗിച്ചോ സന്നാഹം ആയോ കൊള്ളയടിക്കൽ പ്രവാചകൻ എതിർത്തതും നിരോധിച്ചതുമാണ് !


ഇബ്നു ഹകമിൽ നിന്നും നിവേദനം :
ഞങ്ങള്‍ ശത്രുവിന്റെ ആടുകളെ പിടിച്ചു എടുത്തു ഒരു കലത്തിൽ വെച്ചു അത് പാകം ചെയ്യുകയാണ് : അപ്പോള്‍ അത് വഴി പ്രവാചകൻ കടന്ന് വന്നു ! കലം മറിച്ച് കളയാൻ കല്പിപ്പിക്കുകയും പിടിച്ചു പറി അനുവദിയം അല്ല എന്ന് കല്പിക്കുകയും ചെയ്തു !
( Sunan Ibn Majah
Vol. 5, Book 36, Hadith 3938)



ഇമാം ഇബ്നു ഹുസൈൻ നിവേദനം :
പ്രവാചകൻ പറഞ്ഞു : ആരെങ്കിലും ബലം പ്രയോഗിച്ച് ഒരുവന്റെ ധനം പിടിച്ചു എടുക്കുന്നു എങ്കില്‍ അവൻ നമ്മിൽ പെട്ടവൻ അല്ല
( Sunan At Thirmidhi  Vol 2  Book 6
Hadith 1123 )


Jabir bin ‘Abdullah that the Messenger of Allah  said:
Whoever plunders openly is not one of us.”
( Sunan Ibn Majah
Vol. 5, Book 36, Hadith 3935)



‘Imran bin Husain that the Messenger of Allah  said:
Whoever plunders is not one of us.”
(Sunan Ibn Majah
Vol. 5, Book 36, Hadith 3937)



ഇനി അനിൽ കുമാർന്റെ ബൈബിളിലേക്ക് നോക്കിയാലോ?

കൊള്ള , മോഷണം അരുത് എന്ന് നിയമം കൊടുത്ത അതേ യഹോവ കൊള്ള മുതൽ എടുക്കാന്‍ കല്പിച്ഛ കാര്യം ബൈബിളില്‍ ഉണ്ട് ! ആ ദൈവത്തെ കുറിച്ച് അനിൽ അയ്യപ്പനു എന്ത് പറയാൻ ഉണ്ട്.

( Numbers 31 : 7) 
യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.

(Numbers  31:9) 

യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.

( Numbers 31 : 11) 
കൊള്ള വസ്തുക്കളും മനുഷ്യരും മൃഗങ്ങളും അടങ്ങുന്ന എല്ലാ കവർച്ച മുതലും അവർ എടുത്തു !

ഇനി ഈ എടുത്ത സാധനങ്ങള്‍ ഒക്കെ
എങ്ങനെ വീതം വെക്കണം എന്നും അതിൽ യഹോവക്ക് ഉള്ള ഷെയർ എത്രയാണെന്ന് വരെ താഴെ ഉള്ള വചനങ്ങളിൽ പറയുന്നുണ്ട്
(Numbers 31 :26- 54 ) വരെ ഒന്ന് വിശദമായി വായിച്ചാല്‍ മതി! എടുത്ത് എഴുതുന്നില്ല!

നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.!!
( Dueteronomy 20:10-15)

ദാവിദ് യഹോവയുടെ കല്പന പ്രകാരം ഫെലിസ്ത്യരുമായി ഏറ്റുമുട്ടുന്നു ! അവരുടെ ആടു മാടുകളെ കൊള്ള അടിക്കുന്നു : തുടര്ന്ന് വലിയ കൂട്ട കൊല അവിടെ നടന്നു ! അങ്ങനെ ദാവിദ് കെയ്ല നിവാസികളെ രക്ഷിച്ചു
( 1 Samuel 23:4-5)

ദാവീദ് ഒരു ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
( 1 Samuel 27:-8-9)





Allegation - 4
800 ഓളം വരുന്ന ജൂത പുരുഷന്മാരെ കഴുത്തറുത്ത് കൊന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(മുസ്ലീം 3901)
///////////////////
/////////


ഇവിടെ പറയുന്ന എണ്ണത്തിന്റെ കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉണ്ട്...അത്‌ ഏതായാലും
ഈ പറഞ്ഞ ആളുകളെ കൊന്ന കണക്ക് മാത്രം പറഞ്ഞു പോയാൽ മതിയോ... എന്തിനു കൊന്നു എന്ന് കൂടി പറയണമല്ലോ.
ബനീ ഖുറൈള എന്നത് മദീനയിലെ പ്രശസ്തമായ ജൂതഗോത്രമായിരുന്നു.
ബനൂഖൈനുകാ, ബനീ നദീർ എന്നിവയെ പോലെ തന്നെ.
പ്രവാചകൻ മദീനയിൽ ഇസ്ലാമിക രാഷ്ട്രമുണ്ടാക്കുമ്പോൾ ഈ പറഞ്ഞ ബനീ ഖുറൈള അടക്കം ഉള്ള ജൂതഗോത്രങ്ങളും ആയി കരാറിൽ ഏർപ്പെട്ടതായി കാണാം.
പ്രശസ്തമായ മദീന ചാർട്ടർ പറയുന്നത് പ്രകാരം :
ഇരു മതങ്ങളിലെയും വ്യത്യസ്തകൾ നിലനിർത്തികൊണ്ട് ഉള്ള പരസ്പര വിശ്വാസത്തിന്റെതായ കരാർ. മുസ്ലിങ്ങൾക്കും ജൂതർക്കും രാഷ്ട്രത്തിൽ തുല്യപദവി. ഒരു ജൂതൻ അക്രമിക്കപ്പെട്ടാൽ മറ്റു ജൂതരും മുസ്‌ലിങ്ങളും കൂടെ അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് ആണ്. ഒരു മുസ്ലിം ആക്രമിക്കപെട്ടാലും മേല്പറഞ്ഞ പോലെ തന്നെ. മദീനയുടെ പുറത്തു നിന്ന് ഉള്ള വിദേശികളിൽ നിന്ന് യുദ്ധം ഉണ്ടായാൽ ഒരുമിച്ചു നിന്ന് പോരാടും. മുസ്‌ലിംങ്ങളോ ജൂതരോ വെവ്വേറേ സമാധാനസന്ധിയിൽ എത്താൻ പാടില്ല.
സമാധാനം അഭിഭാജ്യമായിരിക്കണം.
എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാൽ വിഷയം പ്രവാചകനിലൂടെ ദൈവത്തിലേക്ക് മടക്കണം.
ഇതൊക്കെയായിരുന്നു വ്യവസ്ഥകൾ.
രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ട് തന്നെ ജൂതഗോത്രങ്ങൾ എല്ലാം തന്നെ ഈ ഉടമ്പടിയിൽ ഒപ്പ് വെച്ചിരുന്നു. [1]

എന്നാൽ ജൂതൻമാർ പ്രത്യക്ഷത്തിൽ കരാർ ഒപ്പ് വെച്ചെങ്കിലും അവരിൽ പലർക്കും അറബികളിൽ നിന്ന് ഒരു പ്രവാചകൻ ആഗതനായതിൽ കല്ല്കടിയുണ്ടായിരുന്നു. അതിനാൽ തന്നെ പുറത്തു അവരുടെ നീക്കങ്ങൾ സൗഹാർദ്ദപരവും ഉള്ളിൽ തങ്ങളുടെ മേധാവിത്വ മനോഭാവവും ഇതര ജനതകളെക്കാൾ തങ്ങൾ ദൈവത്തിൻറ്റെ ജനതയാണെന്ന അഹങ്കാരവും കൊണ്ട് നടക്കുകയും ചെയ്തു.

അങ്ങനെ ജൂതർ അണ്ടർഗ്രൗൺഡിൽ തങ്ങളുടെ ഗൂഡപദ്ധതികൾ ആവിഷ്‌കരിച്ചു. അറബ് വർഗങ്ങൾക്കിടയിലെ ഭിന്നതയെ അവർ ചൂഷണം ചെയ്തു. ആ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് വിദഗ്ധൻമാർ ഉണ്ടായിരുന്നു. മദീനയിൽ പ്രവാചകന്റെ ആഗമനത്തോടെ ഇസ്ലാം സ്വീകരിച്ച ഔസ്-ഖസ്റജ് ഗോത്രങ്ങളിൽ അവരിലെ പഴയ ഗോത്രവൈര്യങ്ങൾ ഉണർത്തി വിടാൻ ബനീഖൈനുകാഇലെ ജൂതൻമാർ പരിശ്രമിച്ചു. ആ ശ്രമം വിജയിച്ചു. അവർ പോരാട്ടത്തിന്റെ വക്കിൽ എത്തുകയും പ്രവാചകന്റെ അവസരോചിതമായ ഇടപെടലുകൾ വഴി അത്‌ കെട്ടടങ്ങുകയും ആയിരുന്നു.
ഇങ്ങനെ പല അണ്ടർഗ്രൗണ്ട് പണികളും
ജൂതരിലൂടെ നടന്നു. പ്രവാചകനെ കൊല്ലാൻ ബനീനദീർ എന്ന ജൂതഗോത്രത്തിന്റെ ഒന്നിലധികം അറ്റംപ്റ്റുകൾ അല്ലാഹു പരാജയപ്പെടുത്തി.
അത്‌ പോലെ അബൂആഫാക്കിനെ പോലുള്ള ജൂതകവികൾ മുഹമ്മദിനെയും മുസ്ലീങ്ങളെയും നിന്ദിച്ച് കൊണ്ടു കവിതകള്‍ എഴുതുകയും അത് വഴി സ്വന്തം വംശത്തെ മുസ്ലീങ്ങള്ക് എതിരെ ഇളക്കി വിടുകയും ചെയ്തു കൊണ്ടിരുന്നു.
ബദ്ർ യുദ്ധ ശേഷവും അയാള്‍ അത് തുടര്‍ന്നു. ഇതെല്ലാം നേരത്തെ പറഞ്ഞ പ്രവാചകൻ ഉണ്ടാക്കിയ മദീന ചാർട്ടറിലെ ആർട്ടിക്കിളുകളുടെ ലംഘനമാണ് എന്ന് ഓർക്കുക. ബനൂഖൈനുകാ ഗോത്രത്തിൽ നിന്നും കഅബ് ഇബ്നു അഷ്‌റഫ്‌ നെ പോലെയുള്ള ജൂതൻമാർ ബദർ യുദ്ധത്തിൽ ബഹുദൈവവിശ്വാസികൾ മുസ്‌ലിങ്ങളുമായി പരാജയപ്പെട്ട വാർത്തയറിഞ്ഞു അവിടേക്ക് ഓടിയെത്തുകയും ജനങ്ങളെ ഇളക്കി വിടുകയും കവിതകൾ ആലപിക്കുകയും മരണമടഞവർക്ക് വേണ്ടി വിലപിക്കുകയും ചെയ്തു. അത്‌ പോലെ മുസ്ലിം വനിതകൾക്ക് എതിരെ അശ്ലീല കവിതകൾ എഴുതി പിടിപ്പിക്കുക... പൊതുസമൂഹത്തിൽ അവരെ ശല്യംചെയ്യുക, വസ്ത്രആക്ഷേപം നടത്തുക, അത്‌ ചോദ്യം ചെയ്തവരെ ആൾകൂട്ട കൊലപാതകത്തിനു (Lynching) വിധേയമാക്കുക തുടങ്ങിയ നടപടികളും ബനൂകൈനുകാഇലെ ജൂതരിൽ നിന്ന് ഉണ്ടായി. ഇതെല്ലാം നമ്മൾ തമ്മിൽ ഉള്ള കരാറിന്റെ പരസ്യമായ ലംഘനം ആണെന്ന് പ്രവാചകൻ അവരെ ഓര്മിപ്പിച്ചപ്പോൾ പോലും അവർ പ്രവാചകനെ പരിഹസിക്കുന്ന പ്രവണതയാണ് കാണിച്ചത്. തുടർന്ന് സംഘട്ടനത്തിനു ശേഷം അവരെ നാട് കടത്തി. [2]

അത്‌ പോലെ തന്നെ
മെദീനയുടെ രാഷ്ട്ര പിതാവും
ഭരണാധികാരിയും ആയ മുഹമ്മദ് നബിയെ അതേ രാഷ്ട്രത്തികത്ത് പൌരൻമാരായി കഴിഞ്ഞു കൊണ്ടു  വധിക്കാൻ ഗൂഢാലോചനകള് നടത്തുകയും , പ്രാവർത്തികം ആക്കുകയും
കരാര്‍ കള് ലംഘിക്കുകയും
ചെയ്ത ബനു നദീർ ഗോത്രത്തെയും പ്രവാചകൻ മദീനയിൽ നിന്ന് പുറത്തു ആക്കി.

ഇതിനെ തുടർന്ന് മദീനയിൽ സമാധാനം കൈ വന്നു. പിന്നീട് ഉള്ള ബനൂഖുറൈള എന്ന് ജൂത ഗോത്രം അനുസരണയുള്ള പ്രജകൾ ആയി കഴിയുമ്പോൾ ആണ് നേരത്തെ പ്രവാചകന്റെ ദയ കൊണ്ടു മാത്രം കൊല്ലപ്പെടാതെ രക്ഷപ്പെട്ട  ബനീ നദീർ ലെ ഹുയയ് ഇബ്നു അക്തബ് നെ പോലുള്ളവർ ഹൻദക് യുദ്ധത്തിനു മുന്നോടിയായി പ്രവാചകനും മുസ്ലീങ്ങള്കും എതിരില് വഞ്ചനാ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കുഴപ്പങള് ഇളക്കി വിടുന്നതും യുദ്ധത്തിൽ മെദിനയില് സുരക്ഷിതമായി കഴിയുന്ന ജൂത ഗോത്രം ആയ Banu Quraila യെ മുസ്ലീങ്ങള്ക് എതിരെ കൊടും രാജ്യ ദ്രോഹ പ്രവണതക്ക് പ്രേരിപ്പിക്കുന്നതും. മെദിനയിലെ ഇസ്ലാമിക രാഷ്ട്രത്തെ കടന്നാക്രമിച്ച് ബലാല്കാരം ആയി പിടിച്ചു എടുക്കാന്‍ ഖൻദക്ക് യുദ്ധത്തില്‍ അറബികളെ വംശീകരിച്ച് സംഘടിപ്പിക്കുന്നതില് മുഖ്യ പങ്ക് വഹിച്ചവരാണ് ഇവര്.
ഖൻദക്ക് യുദ്ധത്തില്‍ അല്ലാഹുവിന്റ
സഹായം ഇല്ലായിരുന്നു എങ്കില്‍
ജൂത ഗോത്രമായ ബനു കുറൈള മുസ്ലിംകളോട് ഉള്ള കരാർ ലംഘിച്ച് ചെയ്ത മാരകമായ രാജ്യ ദ്രോഹക പ്രവർത്തനതില് മുസ്ലിംകള് നശിച്ചേനെ!
ഈ കൊടും പ്രവണത ചെയ്യാന്‍ ബനു കുറൈളയെ കോപ്പ് കൂട്ടിയതും
Quraish, Gatfan ,ഇതര അറേബ്യൻ ഗോത്രങളെയും ജൂതൻമാരെയും മുസ്ലിംങള്ക് എതിരെ  സംഘടിപ്പിച്ച് നിർതിയതും മുസ്ലിം-ജൂത വിരോധം വർദ്യിപ്പിച്ചതും  ഇവര് തന്നെ. [3]


എന്താണ് ഖന്ദഖിൽ സംഭവിച്ചത്?

ജൂതൻമാരുടെ ഒത്താശയോട് കൂടി 10000 ളം വരുന്ന വിവിധ അറബ് ഗോത്രങ്ങൾ ഒന്നടങ്കം മദീനനയെ കടന്നാക്രമിക്കാൻ വരുന്നു. ഒരേ സമയം കടന്നു വരുന്ന ഈ സൈന്യത്തെ മദീനക്ക് വെളിയിൽ തടഞ്ഞു നിർത്താൻ പ്രവാചകശിഷ്യൻ ആയ പേർഷ്യൻ വംശജൻ സൽമാൻ അൽ ഫാരിസിയുടെ തലയിൽ ഒരു പദ്ധതി ഉദിക്കുന്നു. അങ്ങനെ പ്രവാചകൻ ആ ആശയം സ്വീകരിക്കുകയും മദീനയുടെ കിടങ്ങുകൾ കുഴിച്ചു മദീനയെ പ്രതിരോധിക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്യുന്നു. ശത്രു സൈന്യം മദീനയിൽ എത്തുമ്പോൾ അവരുടെ സന്നാഹങ്ങൾക്ക് മറികടക്കാൻ ആകാത്ത ഒരു യുദ്ധതന്ത്രമാണ് കാണുന്നത്.


ബനൂഖുറൈള എന്ത് കുറ്റമാണ് ചെയ്തത്?

എന്നാൽ ഈ വേളയിൽ മദീനയിൽ അപ്പോഴും പ്രവാചകനും ആയി കരാർ ഉള്ള,
അത്‌ പ്രകാരം മുസ്ലിങ്ങളോട് ഒപ്പം നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കേണ്ട ബാധ്യത ഉള്ള ബനൂഖുറൈള എന്ന ജൂതഗോത്രത്തെ ശത്രുക്കൾ സമീപിക്കുകയും നിങ്ങളുടെ കോട്ടകളുടെ വാതിലുകൾ ഞങ്ങൾക്ക് തുറന്നു തന്നാൽ ഞങ്ങൾക്ക് മദീനയിൽ പ്രവേശിക്കാമെന്നും അത്‌ വഴി മുഹമ്മദ്‌ നെയും കൂട്ടരേയും നമുക്ക് പരാജയപ്പെടുത്താമെന്നും പറയുമ്പോൾ ബനൂഖുറൈള എന്ന ജൂതഗോത്രം മുസ്‌ലിംങ്ങളുമായുള്ള തങ്ങളുടെ കരാറുകൾ മറന്ന് കളയുന്നു.
അവർ ശത്രുക്കൾക്ക് തങ്ങളുടെ രാഷ്ട്രത്തെ ആക്രമിക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്ന വിവരം പ്രവാചകൻ അറിയുമ്പോൾ മദീനയുടെ പകുതിയിൽ അധികം ജൂതൻമാർക്ക്‌ നൽകാം എന്ന് പറഞ്ഞു ഈ വഞ്ചനയിൽ നിന്ന് പിന്മാറണം എന്ന അവശ്യവുമായി അവരിലേക്ക് ആളെ അയക്കുക പോലും ഉണ്ടായി. എന്നാൽ അത്‌ ഒന്നും ബനീ ഖുറൈളക്കാർക്ക് സമ്മതമായിരുന്നില്ല. അവർ വഞ്ചനയിൽ ഉറച്ചു നിന്നു.
[4]

അന്ന് മുസ്‌ലിംങ്ങൾ നേരിട്ട ഭയാനമായ അവസ്ഥ യെ പറ്റി ഖുർആൻ പറയുന്നത് ഇന്ന് നാം വായിക്കുമ്പോൾ പോലും അവസ്ഥയുടെ ഭീകരത മനസ്സിൽ കാണാൻ കഴിയും :


[Quran 33:10-13]
നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.
അവിടെ വെച്ച് വിശ്വാസികള്‍ അതികഠിനമായി പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കപടന്മാരും ദുര്‍ബലവിശ്വാസികളും ഈ സൈന്യത്തെ കണ്ടപ്പോള്‍ വിഭ്രാന്തരാവുകയുണ്ടായി. ‘നമ്മോടും അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.
യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.




ഈ ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം ഉണ്ടായി: ഖുർആൻ പറയുന്നു :


[Quran 33:9]
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.



[Quran 33:25]
സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.




ഇനിയാണ് അനിൽ അയ്യപ്പന്റെ ആരോപണത്തിൽ പറയുന്ന കഴുത്തറപ്പ് വരുന്നത് :


[Quran 33:26]
വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.


കരാർ ലംഘിച്ചു രാഷ്ട്രത്തെ ഒറ്റി കൊടുത്ത കൊടും വഞ്ചകന്മാർ ആയ ബനീഖുറൈളയിലെ പുരുഷൻമാരെ പിന്നെ എന്ത് ചെയ്യണം എന്നാണ് അനിൽ അയ്യപ്പൻ പറയുന്നത്?

ഖന്ദക്ക് യുദ്ധം കഴിഞ്ഞ പാടെ പ്രവാചകൻ സൈന്യവും ആയി ബനീ ഖുറൈളയിലേക്ക് നീങ്ങി. ജൂതരുടെ വിചാരണ ആരംഭിച്ചു :
ജൂതൻമാർക്ക്‌ തന്നെ സമ്മതനായ സഅദ് ഇബ്നു മുആദിനെയാണ് പ്രവാചകൻ ശിക്ഷ വിധിക്കാൻ ചുമതല ഏല്പിച്ചത് :
അദ്ദേഹം ജൂതൻമാരുടെ വഞ്ചനക്ക് സത്യസന്ധമായ ശിക്ഷ വിധിച്ചു.
പുരുഷൻമാരെ എല്ലാം വധിക്കുക, സ്വത്ത് വിഭജിക്കുക. സ്ത്രീകളെയും കുട്ടികളെയും വധിക്കാതെ ബന്ധികൾ ആക്കുക. [5]

എന്താ അനിൽ കുമാരനു എതിർപ്പ് ഉണ്ടോ?
ഉണ്ടെങ്കിൽ പറയണേ...
അനിൽ കുമാരനു ഏറ്റവും പ്രിയപ്പെട്ട ജൂതന്മാരുടെ തോറ അനുസരിച്ചു ഉള്ള ശിക്ഷ തന്നെയാണ് സഅദ് ഇബ്നു മുആദ് അവർക്ക് വിധിച്ചത്. ബൈബിളിൽ ആ വിധി കാണുക :


[നിയമാവര്‍ത്തനം 20 : 10-15]
യുദ്‌ധത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്‌ധിക്കുള്ള അവസരം നല്‍കണം.
അവര്‍ സമാധാന സന്‌ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്‌താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ.
എന്നാല്‍, ആ നഗരം സന്‌ധി ചെയ്യാതെ നിനക്കെതിരേയുദ്‌ധം ചെയ്‌താല്‍ നീ അതിനെ വളഞ്ഞ്‌ ആക്രമിക്കണം.
നിന്‍െറ ദൈവമായ കര്‍ത്താവ്‌ അതിനെ നിന്‍െറ കൈയില്‍ ഏല്‍പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം.
എന്നാല്‍ സ്‌ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്‌തുക്കളായി എടുത്തുകൊള്ളുക. നിന്‍െറ ദൈവമായ കര്‍ത്താവ്‌ നിനക്കു തരുന്ന ശത്രുക്ക ളുടെ വസ്‌തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക.
ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്‌ഥമായ പട്ടണങ്ങളോടു നീ ഇപ്രകാരമാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌.


ഇനി ജൂതന്മാരുടെ വഞ്ചന കാരണമായി ആ യുദ്ധത്തിൽ മുസ്‌ലിങ്ങൾ പരാജയപ്പെടുകയും ജൂതന്മാർ മദീനയിൽ ജയിക്കുകയും ചെയ്തിരുന്നു എങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ?
ഇതേ നിയമം അല്ലെ ജൂതൻമാർ മുസ്‌ലിങ്ങളിൽ നടപ്പാക്കുക? എല്ലാ പുരുഷൻമാരെയും കൊല്ലുകയും മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും തടവിൽ ആക്കുകയും മുസ്‌ലിങ്ങളുടെ സ്വത്തുക്കൾ പങ്കിട്ടു എടുക്കുകയും ചെയ്യുമായിരുന്നു.

എന്നിട്ടും പ്രവാചകൻ കഴുത്തറക്കാൻ പറഞ്ഞെ എന്നു പറഞ്ഞു മോങ്ങുന്ന അയ്യപ്പനെ പോലുള്ള കഴുതകളുടെ ഇരട്ടമുഖം തിരിച്ചറിയുക.



REFERENCE :
===========

1. Martin Lings, Muhammad .p 229
2. Husain Hyakal, Life of Muhammad. P -340-341
3. Husain Hykal, Life of Muhammad P.374-377) [Ibid -396-399]
https://en.m.wikipedia.org/wiki/Huyayy_ibn_Akhtab

4. Martin Lings, Muhammad .p 384-85
5. Martin Lings, Muhammad .p 398-400

മുഹമ്മദ്‌ മാതൃകാ പുരുഷനോ?  അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി .(Part-1)


Anil Kumar എഴുതുന്നു :
വളരെ രസകരമായ ഒരു അവകാശ വാദത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.
എല്ലാ ഇസ്ലാം കൂട്ടുകാരും നാട്ടുകാരും അഭിമാനത്തോടെ , ഉൾപ്പുളകത്തോടെ പറയുന്ന ഒരു കാര്യമാണ്
മുഹമ്മദ് ഈ ലോകത്തിനു ഉത്തമ മാതൃക , അഥവാ മനുഷ്യ കുലത്തിനു തന്നെ മാതൃകാ പുരുഷൻ ആണെന്ന വാദം.
മുഹമ്മദ് മാതൃകാ പുരുഷനോ?



Allegation- 1 .ഇസ്ലാം അല്ലാത്തവരെ വെറുക്കുകയും സത്യ നിഷേധികൾ എന്നു വിളിച്ച് കഴുത്തറുത്ത് കൊല്ലുവാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 8:12/30:45/3:32/22:38)
///////////////////////////////
///////

ഇവിടെ ഒന്നാമത്തെ വചനത്തിൽ സത്യനിഷേധികളുടെ പിരടിയിൽ വെട്ടണം എന്ന് പറയുന്ന ഭാഗം അതിനു താഴെക്കു വായിച്ചാൽ തന്നെ അതിനൊരു context ഉണ്ട് എന്നും ഇസ്ലാമിക സമൂഹവും ആയി യുദ്ധത്തിനു വരുന്ന warfare ൽ ഉള്ള ശത്രുക്കളായ സത്യനിഷേധികളെയാണ് വധിക്കാൻ പറയുന്നത് എന്നും വളരെ വ്യക്തമാണ്.
ഇസ്ലാമിക സമൂഹത്തോട് യുദ്ധത്തിൽ അല്ലാത്ത അക്രമികൾ അല്ലാത്ത അമുസ്ലിങ്ങളോട് നീതികാണിക്കാനും നന്മ ചെയ്യാനും അങ്ങനെ നീതികാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്നും വ്യക്തമായി ഖുർആൻ പറയുന്നു (Quran 60:8).
ഇനി യുദ്ധക്കളത്തിൽ ആയാൽ പോലും അമുസ്ലിങ്ങളിൽ പെട്ട ഒരുവൻ മുസ്ലിങ്ങളുടെ അടുക്കൽ അഭയം ചോദിച്ചു വരുകയാണ് എങ്കിൽ അവന് അഭയം നൽകണം എന്നും ഏറ്റവും സുരക്ഷിതത്വമുള്ള ഒരു സ്ഥാനത്ത് അവനെ കൊണ്ട് ചെന്ന് ആക്കണം എന്നും അല്ലാഹു പറയുന്നു (Quran 9:6).

മറ്റു സൂക്തങ്ങളിൽ അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടില്ല എന്ന് പറയുന്നത് വാസ്തവമാണ്. ആരെങ്കിലും സത്യനിഷേധിയെ ഇഷ്ടപ്പെടുമോ?

കുറച്ച് സാമ്പിൾ ബൈബിൾ വചനങൾ നോക്കു :


(സങ്കീർത്തനങ്ങൾ 31:6)

വിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്ന് "വെറുക്കുന്നു "


 (ലേവ്യർ 20 :23)
നിങ്ങളുടെ മുമ്പില്‍ നിന്നും ഞാന്‍ നീക്കി കളയുന്ന ജനതയുടെ മാർഗങള് നിങ്ങള്‍ പിന്തുടരരുത്! എന്തെന്നാല്‍ ഇപ്രകാരം എല്ലാം അവർ ചെയ്തതിനാല് ഞാന്‍ അവരെ വെറുക്കുന്നു


( സങ്കീർത്തനങ്ങൾ 11 :5)

യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.

ഇനി സത്യത്തെ നിഷേധിച്ചവർ
തങ്ങളുടെ തെറ്റുകള്‍ മനസ്സില്‍ ആക്കി അല്ലാഹുവിനൊട് പശ്ചാത്തപ്പിച്ചാല്
അവരെയും അല്ലാഹു ഇഷ്ടപ്പെടുന്നതാണ് ! കാരണം അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ( Quran 11:90) ( 2:222)




Allegation -2
തന്നെ നിന്ദിച്ചു എന്നു പറഞ്ഞ് അനേകം ആളുകളെ വധിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(ബുഖാരി 56:369/4:241)
///////////////////////
/////////////////

ആരോപണം പരിശോധിക്കുന്നതിന് മുൻപ് ഒന്ന് രണ്ടു കാര്യങ്ങൾ പറയാം.
ഇത് പ്രവാചകന്റെ പ്രവാചകത്വത്തിന്റെ തെളിവ് ആണ്.
അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ പെട്ട ഒന്ന് ആണ്. അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് ഉത്തരംനൽകിയിട്ടുണ്ട്. സംഭവം ഹദീസുകളിൽ കാണാം :

ഒരിക്കൽ മക്കയിൽ വെച്ചു പ്രവാചകൻ
പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കെ പ്രവാചകനെയും മുസ്‌ലിങ്ങളെയും ഇസ്ലാമിൽ വിശ്വസിച്ചു എന്നതിന്റെ പേരില് നിരന്തരമായി പീഡിപ്പിച്ചു കൊണ്ട് ഇരുന്ന സത്യനിഷേധിയായ അബൂജഹലും കൂട്ടരും കടന്നു വരികയും പ്രാർത്ഥനയിൽ നിൽക്കുന്ന പ്രവാചകന്റെ ദേഹത്തെക്ക് ചീഞ്ഞളിഞ ഒട്ടകത്തിന്റെ കുടൽ മാല അണിയിക്കുകയും എന്നിട്ട് അവർ പ്രവാചകനെ കളിയാക്കി ആക്ഷേപിക്കുകയും ഉണ്ടായി.
പ്രവാചകൻ സുജൂദ് ൽ (Prostrate) ആയിരിക്കെയാണ് അദ്ദേഹത്തിന്റെ മുതുകിൽ അവർ കുടൽ മാല കൊണ്ട് ഇട്ടത്. അതിനാൽ തന്നെ അദ്ദേഹത്തിനു അവിടെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇത് കണ്ടു ഓടി വന്ന പ്രവാചകപുത്രി ഫാത്തിമയാണ് അതെടുത്തു മാറ്റിയത്. പ്രവാചകൻ അവിടെ നിന്ന് എഴുന്നെൽക്കുകയും ഈ ദ്രോഹം ചെയ്ത അബൂജഹൽ ഉൾപ്പെടെയുള്ള 6 ൽ അധികം പേരെ
(Abu Jahal, Uthbat bin Rabia, Shaiba bin rabia, Walid bin Uthba, Umayah bin khalaf, Uqba )
പേര് ചൊല്ലി വിളിച്ചു അവർക്ക് എതിരെ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഹദീസിൽ ഈ സംഭവം വിവരിക്കുന്ന പ്രവാചക ശിഷ്യൻ അബ്ദുല്ലാഹിബ്നു മസ്ഊദ് (R) പറയുകയാണ് :
എന്റെ ആത്മാവ് ആരുടെ കയ്യിൽ ആണോ അവനെ തന്നെയാണ് സത്യം :
പ്രവാചകൻ പേര് ചൊല്ലി വിളിച്ച എല്ലാവരുടെയും ശവശരീരങ്ങൾ ബധറിന്റെ കിണറുകളിൽ ഞാൻ കാണുകയുണ്ടായി.
[Sahih Al Bukhari. Volume 1. Book 4. Number 241].


ഇനി പരിശോധിക്കുക?
മക്കയിൽ വെച്ചു പ്രവാചകന്റെ ദേഹത്ത് ചീഞ്ഞളിഞ ഒട്ടകകുടൽ ഇട്ട
ഈ പറഞ്ഞ ആളുകൾ എവിടെ വെച്ചു ആണ് കൊല്ലപ്പെടുന്നത്?

പിന്നെയും അനേകം വർഷങ്ങൾ കഴിഞ്ഞു
അബൂജഹൽ നയിച്ച 1000 കണക്കിന് വരുന്ന സൈന്യവും മുന്നൂറോളം വരുന്ന പ്രവാചകന്റെ കീഴിലുള്ള മുസ്‌ലിം സൈന്യവും മക്കയിൽ നിന്ന് 100 കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ബദർ എന്ന യുദ്ധഭൂമിയിൽ വെച്ചു തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഫലമായാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം...
പ്രവാചകൻ എന്ത് കൊണ്ട് ഈ 6 പേരെ പ്രതേകമായി പേരെടുത്തു പറഞ്ഞു എന്നത് ആണ്?
യുദ്ധത്തിന്റെ തലേ ദിവസം പോലും പ്രവാചകൻ ഇവരുടെ പേരുകളും അവർ മരിച്ചു വീഴുന്ന ഭൂമിയും എടുത്തു പറയുന്നുണ്ട്...


ഉമർ നിവേദനം :
ബദ്ര് യുദ്ധം നടക്കുന്നതിന് മുമ്പ്‌ ആ യുദ്ധ ഭൂമിയില്‍ വെച്ച് പ്രവാചകൻ ഞങ്ങളെ തന്റെ വിരലുകള്‍ തൊട്ട് കാണിച്ച് തന്നു:
ഇത് ഇന്ന ആള് മരിച്ചു വീഴുന്ന ഇടം ആണ്. ഇത് ഇന്നയാള് വീഴുന്ന ഇടം ആണ് എന്നിങ്ങനെ:
എന്റെ ആത്മാവ് ആരുടെ കയ്യില്‍ ആണോ അവനെ തന്നെ ആണ് സത്യം : അല്ലാഹുവിന്റെ പ്രവാചകൻ വിരലുകള്‍ വെച്ച അവിടങ്ങളിൽ അല്ലാതെ യുദ്ധ ശേഷം ആ ശവശീരങ്ങളെ ഞാന്‍ കണ്ടിട്ടില്ല.
(Sahih Muslim ,Book of Paradise, Book 40, Number 6868) 

ആയുധശേഷിയും സൈനികബലവും എല്ലാം അബൂജഹലിന്റെ സൈന്യത്തിനായിരുന്നു... മുസ്‌ലിം സൈന്യം അവരുടെ പകുതി പോലും ഇല്ലായിരുന്നു. എന്നിട്ടും പ്രവാചകൻ അബൂജഹൽ ഉൾപ്പെടെയുള്ള അവരുടെ മുൻനിര നായകൻമാരുടെ മരണം പ്രവചിച്ചു. എന്നാൽ ഒരിക്കൽ പോലും മുസ്‌ലിങ്ങളുടെ ശത്രുക്കളായ അബൂസുഫ്യാൻന്റെയോ സുഹൈൽ ഇബ്നു അംറ്ന്റെയോ, അബൂജഹലിന്റെ മകൻ ഇക്രിമയുടെയോ...
എന്തിന് ഖുർആൻ തന്നെ പേരെടുത്തു ശപിച്ച പ്രവാചകനെ ഏറ്റവും അധികം ദ്രോഹിച്ച അബൂലഹബിന്റെയോ (Quran 111:1:5)
പേര് പറഞ്ഞില്ല. കാരണം ഇവര് ഒക്കെ പിന്നീട് അനേകം വർഷങ്ങൾക്ക് ശേഷം ഇസ്ലാം സ്വീകരിക്കുന്നത് നാം ചരിത്രത്തിൽ കാണുന്നു. അബൂലഹബ്ന്റെ കാര്യത്തിൽ ഖുർആൻ അവൻ നാശം അടഞ്ഞു എന്ന് ആണ് പറഞ്ഞത്. ആത്മീയ നാശവും പരലോക നഷ്ടവും. മുഹമ്മദ്‌ നബിയുടെ കൈകളിൽ അധികാരം കൈ വന്നിട്ടും അബൂ ലഹബിനെ വധിക്കാൻ അദ്ദേഹം പോയിട്ടില്ല. ഖുർആൻ ന്റെ അവകാശ വാദം
തെറ്റാണെന്നു തെളിയിക്കാൻ ഉള്ളിൽ തട്ടാതെയെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിച്ചിരുന്നു എങ്കിൽ ഖുർആൻ അബൂലഹബിനെ പറ്റി പറഞ്ഞ പ്രവചനം പൊളിഞ്ഞു പോയേനെ. അത്‌ പോലും ഉണ്ടായില്ല.


അപ്പൊ ചോദ്യം ഇതാണ്.. ഇത് ഒക്കെ എങ്ങനെ ഇത്ര കൃത്യമായി നടന്നു?
ഇത് അല്ലാഹുവിന്റെ ബോധനം ഇല്ലാതെ സാധ്യമല്ല.
അതേ. അല്ലാഹു പ്രവാചകനു കൊടുത്ത വാഗ്ദാനം പാലിച്ചിരിക്കുന്നു :

അനസ് ഇബ്ൻ മാലിക് നിവേദനം :
ബദ്രിൽ കൊല്ലപ്പെട്ട ശത്രുക്കളെ അടക്കിയ സ്ഥലത്ത് പ്രവാചകൻ അന്നേക്ക് മൂന്നാം ദിവസം
കടന്ന് വന്നു : എന്നിട്ട് പ്രവാചകൻ അവര ഓരോരുത്തരെ ആയി പേര് ചൊല്ലി വിളിച്ചു :
ഓ . . ഹിഷാമിന്റെ മകൻ അബൂ ജഹൽ, ഹലഫിന്റെ മകൻ ഉമയ്യാ ? , റബീഅയുടെ മകൻ ഉത്ബ , റബീഅയുടെ മകനായ ശൈബാ . . .
നിങ്ങള്‍ കാണുന്നില്ലേ എന്നോട് എന്റെ നാഥൻ ചെയ്ത വാഗ്ദത്തം പുലർന്നിരിക്കുന്നു..
(Sahih Muslim ,Book 40 ,Hadith 6869) 

അപ്പൊ ഇവിടെ നടന്നത് കേവലം തന്നെ നിന്ദിച്ചതിന് ഉള്ള പ്രവാചകന്റെ ഒരു പ്രതികാര നടപടി ആയിരുന്നില്ല... മറിച്ചു അത്‌ അല്ലാഹുവിന്റെ നടപടി ക്രമം ആയിരുന്നു എന്ന് വ്യക്തമാണ്.

ഇനി പ്രവാചകന്റെ മേൽ ഇങ്ങനെ ഒക്കെ
എഴുതി വിടാൻ ബൈബിൾ വിശ്വാസിയായ അനിൽ അയ്യപ്പന് എന്തെങ്കിലും ധാർമികതയുണ്ടോ.?
അത്‌ ഒന്ന് നോക്കണ്ടേ?

കുറച്ച് പിള്ളേര്
ദൈവത്തിന്റെ മഹാ പ്രവാചകൻ ആയ എലീഷയെ
കഷണ്ടി തലയാ എന്ന് വിളിച്ചതിന്റെ പേരില്
42 ഓളം കുട്ടികളെ യഹോവയുടെ നാമത്തിൽ എലീഷാ പ്രവാചകൻ ശപിച്ചത് ആയാണ് ബൈബിൾ പറയുന്നത്. ഉടനെ യഹോവ രണ്ടു പെണ് കരടികളെ വിട്ട് 42 ബാലൻമാരെയും കടിച്ചു കീറി കൊല്ലിച്ചു വായിക്കുക :

( 2 Kings 2 :23-24)
അവൻ അവിടെ നിന്ന് ബെഥേലിലേക്ക് പോയി :
മാർഗമധ്യേ പട്ടണത്തിൽ നിന്നും വന്ന ചില ബാലൻമാർ അവനെ പരിഹസിച്ചു : കഷണ്ടി തലയാ ഓടിക്കോ ,
അവൻ തിരിഞ്ഞു നോക്കി : അവരെ കണ്ടു !
കർത്താവിന്റെ നാമത്തിൽ അവരെ ശപിച്ചു :
കാട്ടിൽ നിന്ന് ഇറങ്ങി വന്നു രണ്ടു പെൺകരടികള് അവരെ ചീന്തി കീറി !

കൊള്ളാം അല്ലെ.

മുഹമ്മദ്‌ മാതൃകാ പുരുഷനോ?  അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി : (Introduction)


മുഹമ്മദ്‌ മാതൃകാ പുരുഷനോ?
അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി :
(Introduction)




"സത്യത്തിൽ ഞാൻ ആകുന്നു നിങ്ങളിലെ ഏറ്റവും സമ്പൂർണനായ അറബി. എന്റെ വംശവേരുകൾ ഖുറൈശിയിലാണ്. എന്റെ ഭാഷ ബനീ സഅദുമാണ്.
- Prophet Muhammad (sw).



ആട്ടിടയനായി ഇടയവൃത്തിയിൽ കഴിയാത്ത ഒരു പ്രവാചകനും ഇല്ല എന്ന നബിയുടെ പ്രസ്‌താവന വലിയ അർത്ഥമാനങ്ങൾ ഉൾകൊള്ളുന്നവയാണ്. ഇടയൻ ഐക്യത്തിന്റെ പ്രതീകമാണ്. ഇടയനെ വെട്ടി ആട്ടിൻപറ്റങ്ങൾ ചിതറി പോകുമെന്ന്
യേശു ക്രിസ്തു ഒരിക്കൽ പറഞ്ഞത് അതിനാൽ ആണ് പ്രസക്തമാകുന്നത്.
മോശയും ദാവീധും ഇടയവൃത്തി സ്വീകരിച്ചവർ ആയിരുന്നു. അതിലൂടെ സ്വാംശീകരിച്ച കഴിവുകളും ഗുണങ്ങളും ഒരു ജനതയെയും രാഷ്ട്രത്തെയും നയിക്കാൻ ഉള്ള നൈപുണ്യമാണ് പ്രദാനം ചെയുന്നത്.
മനുഷ്യർക്കിടയിലെ ആന്തരിക വൈജാത്യങ്ങൾ രാഷ്ട്രനിർമാണ പ്രക്രിയയിൽ എങ്ങനെ അഭിമുഖീകരിക്കണം എന്ന പാഠം അറേബ്യയിലെ ഇടയവൃത്തിയിൽ പ്രവാചകൻ പഠിച്ചിരുന്നു.

ജനനേതാവ് സത്യത്തിൽ ജനസേവകൻ ആണെന്ന പ്രവാചകന്റെ പ്രസ്താവന ഇന്നത്തെ കക്ഷിരാഷ്ട്രീയക്കാരുടെ വാചാടോപത്തിൽ നിന്ന് തീർത്തും വിഭിന്നമായിരുന്നു... ഏകദൈവ വിശ്വാസികളെ ഖുറൈശികൾ കഷ്ടപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തപ്പോൾ അവരുടെ യാതനകൾ സ്വായം ഏറ്റെടുത്തു കൂടെ നിന്നവൻ ആണ് മുഹമ്മദ്‌ നബി.

"ഞാൻ ഒരു പണിക്കാരൻ ആണ് "

പ്രവാചകൻ ഒരിക്കൽ പറഞ്ഞു.
മദീനക്ക് ചുറ്റും ഖന്തക്ക് യുദ്ധത്തിന്റെ മുന്നോടിയായി കിടങ്ങുകൾ കുഴിക്കേണ്ടി വന്നപ്പോൾ ഒട്ടും മടിക്കാതെ ആയുധങ്ങളും എടുത്തു അദ്ദേഹവും ഇറങ്ങി പണി ചെയ്തു. ചുമല്കളിൽ നിറയെ മണ്ണ് ചുമന്നു
മറ്റുള്ളവരോട് ഒപ്പം പാടി.
കിടങ്ങ് കുഴിക്കുന്ന പ്രവാചകന്റെ അടുക്കൽ കഠിനമായ വിശപ്പ് സഹിക്കാൻ ആകാതെ വയറ്റത്ത് കല്ല് വെച്ചു കെട്ടി
പരാതി ബോധിപ്പിക്കാൻ ചെന്ന ശിഷ്യൻമാർ അത്‌ പോലെ വയറ്റത്ത് രണ്ടു കല്ലുകൾ വെച്ചു കെട്ടി പണിയെടുക്കുന്ന പ്രവാചകനെ കണ്ടു ദുഃഖിക്കുന്നുണ്ട്.

വീട്ടുജോലികളിൽ പോലും പ്രവാചകൻ പങ്കാളിയായി. 10 വർഷത്തോളം പ്രവാചകന്റെ പരിചാരകൻ ആയിരുന്ന അനസ് ഇബ്നു മാലിക് പ്രവാചകനെ പറ്റി പറയുന്നു :
"എന്നോട് ഒരിക്കലും അദ്ദേഹം ദേഷ്യപ്പെട്ടില്ല. പരുഷമായി പെരുമാറിയില്ല. "

ഇന്റെഗ്രിറ്റി, അതായത് സ്വഭാവ-സമഗ്രതയുടെ ഉത്തമഉദാഹരണം ആയിരുന്നു അദ്ദേഹം. ആത്മീയതയെയും ഭൗതികതയെയും വിപരീതങ്ങൾ ആക്കി മാറ്റാതെ തുല്യതയിൽ അദ്ദേഹം പരിചരിച്ചു.
ദൈവപ്രാർത്ഥനയുടെ ഒരൊറ്റ ബലത്തിൽ പതിൻ മടങ്ങു വരുന്ന സൈന്യങ്ങളെ ബദറിൽ ജയിച്ചടക്കിയപ്പോഴും പ്രവാചകൻ ഒരിക്കലും പ്രായോഗികതയോട് മുഖം തിരിച്ചില്ല. ഒട്ടകത്തെ കെട്ടാതെ അതിനെ ദൈവം കാത്തോളും എന്ന് പറഞ്ഞവനോട്, ആദ്യം അതിനെ കെട്ടു, എന്നിട്ട് ദൈവത്തിൽ സമർപ്പിക്കുക എന്ന് ആണ് അദ്ദേഹം ഉപദേശിച്ചത്.

മറ്റുള്ളവരെ ശ്രദ്ധിക്കാനും അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കാനും പ്രവാചകൻ കാണിച്ച സന്നദ്ധത യുദ്ധരംഗങ്ങളിൽ വലിയ ആനുകൂല്യങ്ങൾ നൽകി.

ആത്മ വിമർശനത്തിലൂടെ സ്വൊയം നവീകരണത്തിനു സദാ അദ്ദേഹം തയ്യാർ ആയിരുന്നു. ഒരിക്കൽ കുതിരകളിൽ വെച്ചു ഏറ്റവും വേഗത തന്റെ അഥബക്കാണ് എന്ന് അദ്ദേഹം കരുതി. എന്നാൽ മറ്റൊരിക്കൽ ഒരു അറബ് ബദുവിന്റെ കുതിര അതിനെ മറികടന്നപ്പോൾ മനുഷ്യൻ ഒന്നിനെ കുറിച്ചും അമിതമായി അഭിമാനം കൊള്ളരുത് എന്ന് പറഞ്ഞു അദ്ദേഹം സ്വൊയം തിരുത്തി.
സൈനിക നിര നേരെയാക്കുന്നതിനിടയിൽ തന്റെ വടി അറിയാതെ ശിഷ്യൻ സവാദിന്റെ വയറിൽ കൊണ്ടതിന്റെ പേരിൽ പോലും പ്രവാചകൻ സ്വൊയം ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാർ ആയി നിന്നു.

എന്നും സമത്വബോധം സൂക്ഷിച്ച പ്രവാചകൻ താൻ കടന്നു വരുമ്പോൾ സദസ് എഴുന്നേറ്റ് നിൽക്കുന്നത് വിലക്കിയിരുന്നു. തത്വങ്ങളിൽ വിട്ടുവീഴ്ച്ച
ചെയ്യാതെ ഇരിക്കുമ്പോഴും സദാ സൗമ്യനും സഹിഷ്ണുവുമായിരുന്നു അദ്ദേഹം.

നന്മ, ദയ, മനുഷ്യത്വം, കാരുണ്യം തുടങ്ങിയ മാനുഷിക ഗുണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തി ആയിരിക്കും സർവ്വലൌകിക നേതാവ്?
മുഹമ്മദ്‌ നബിയിൽ ഈ ഗുണങ്ങൾ എല്ലാം സമ്മേളിച്ചിരുന്നു...

സൈനികന്റെ സദ്ഗുണം ധൈര്യമാണെന്ന് ഷേക്‌സ്പിയർ പറയുന്നു.
മുഹമ്മദ്‌ നബി ഹുനൈനിൽ പ്രകടിപ്പിച്ചത് ധൈര്യം ആണ്.
ഭയം ഇല്ലാതെ , അപകടം നേരിടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതും പിരിമുറുക്കത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ ധീരരായി പ്രവർത്തിക്കാൻ വഴിയൊരുക്കുന്നതുമായ
ആപത്തു സഹിക്കാൻ ശക്തിനൽകുന്നതുമായ ഗുണം.

അറബികൾ "മുറൂഅത് " എന്ന് വിളിക്കുന്ന പൌരുഷ ഗുണങ്ങൾ ഒത്തിണങ്ങിയ വ്യക്തി ആയിരുന്നു പ്രവാചകൻ. ധീരത, ഔദാര്യം, പ്രയോഗിക ബുദ്ധി, ബഹുമതി, എന്നീ ഗുണങ്ങൾ എല്ലാം അറബ് സംസ്കാരത്തിൽ ഏറെ വിലപ്പെട്ടിരുന്നു. ഈ ഗുണങ്ങൾ നാം നബിയിലും കാണുന്നു.


വിശ്വസ്തത - അത്‌ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമാണ്.
ഇസ്ലാമിനു മുന്നേ തന്നെ പ്രവാചകൻ അറബികൾക്ക് ഇടയിൽ അൽ അമീൻ (വിശ്വസ്തൻ )എന്ന് അറിയപ്പെട്ടു.
എന്ത് കൊണ്ട് ഈ പേര് ലഭിച്ചു?
CE-622
പ്രവാചകൻ മക്കയിൽ നിന്ന് പലായനം ചെയ്യാൻ തയ്യാർ എടുക്കുന്നു : വിശ്വാസത്തിന്റെ പേരില് ജന്മ നാട്ടിൽ പീഡനങ്ങൾ സഹിക്കുകയും ആ നാടിനെ പിരിയേണ്ടിയും വരുന്ന തന്റെ ജീവിതത്തിലെ ഏറ്റവും അപകടകരമായ ആ സന്ദർഭത്തിൽ എതിരാളികൾ തന്റെ അടുക്കൽ വിശ്വസിച്ചു ഏൽപ്പിച്ച പണം തിരികെ കൊടുത്തു ബാധ്യത തീർക്കാൻ യാത്ര നീട്ടി വെക്കുന്ന പ്രവാചകനെ നാം
ചരിത്രത്തിൽ വായിക്കുന്നു.



ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ അബ്‌സീനിയയിലേക്ക് പലായനം ചെയ്ത മുസ്ലിം സംഘത്തിന്റെ തലവൻ ജഅഫർ ഇബ്നു അബീ താലിബ്
അവിടുത്തെ രാജാവ് നേഗസിന്
മുഹമ്മദ്‌ നബിയിൽ വിശ്വസിക്കുന്നതിന് മുന്നേയുള്ള തങ്ങളുടെ ചരിത്രം പറഞ്ഞു കൊടുക്കുന്ന ഒരു രംഗം ഉണ്ട്.
അത്‌ ഇങ്ങനെയാണ്.

"ഓ രാജാവേ, ഞങ്ങൾ അജ്ഞതയിൽ ആണ്ടിറങ്ങിയ ഒരു ജനതയായിരുന്നു :
വിഗ്രഹങ്ങളെ ആരാധിക്കുന്ന അവിശുദ്ധമായ ശവങ്ങൾ ഭുജിക്കുന്ന വൃത്തികെട്ട കർമങ്ങളിൽ ഏർപ്പെട്ട ജനത. ഞങ്ങളിൽ ശക്തൻ ദുര്ബലനെ ദ്രോഹിച്ചിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളിലേക്ക് ഞങ്ങളിൽ നിന്ന് ഒരു ദൂതനെ ദൈവം അയച്ചു. അദ്ദേഹത്തിന്റെ കുടുംബ പൈതൃകം ഞങ്ങൾക്ക് അറിയാം. അദേഹത്തിന്റെ വിശ്വസ്തതയും സുതാര്യതയും ചങ്കൂറ്റവും ഞങ്ങൾക്ക് സുപരിചിതമാണ്. അദ്ദേഹം ഞങ്ങളെ ദൈവത്തിലേക്ക് ക്ഷണിച്ചു. ദൈവത്തിന്റെ ഏകത്വത്തെ സാക്ഷ്യപ്പെടുത്തുകയും അവനെ മാത്രം ആരാധിക്കണം എന്നും ബോധ്യപ്പെടുത്തി.
ഞങ്ങളും ഞങ്ങളുടെ പിതാക്കളും ബിംബങ്ങളുടെയും കല്ലുകളുടെയും രൂപത്തിൽ ആരാധിച്ചു പോന്നവയെ പരിത്യജിക്കാൻ പ്രവാചകൻ ഞങ്ങൾക്ക് ശിക്ഷണം നൽകി. വാഗ്‌ദത്തങ്ങൾ പൂർത്തീകരിക്കണമെന്നും കുടുംബ ബന്ധങ്ങൾ കാത്തുസൂക്ഷിക്കണം എന്നും
അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. നിങ്ങളിൽ നിങ്ങളുടെ അയൽവാസികൾക്ക് അവകാശമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.രക്‌തചൊരിച്ചിൽ ഒഴിവാക്കാനും.
അങ്ങനെ ഞങ്ങൾ ദൈവത്തെ മാത്രം ആരാധിക്കാൻ തുടങ്ങി... ഇക്കാരണത്താൽ ഞങ്ങളുടെ ജനത ഞങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. "

സദാചാരം, സംസ്കാരം എന്നിവയെ സംബന്ധിച്ച് അറബികളുടെ ധാരണകൾ ആത്യന്തികം ഹീനവും നിന്ത്യവും അപഹാസ്യവും ആയിരുന്നു. വ്യഭിചാരം, മദ്യപാനം, ചൂതാട്ടം, രക്തചൊരിച്ചിൽ, കൊല, മുതലായവ അവരുടെ നിത്യ തൊഴിൽ ആയിരുന്നു. പ്രവാചകൻ അതെല്ലാം നിരോധിച്ചു. സ്വൊന്തം പുത്രിമാരെ സ്വകൈകളാൽ ജീവനോടെ കുഴിച്ചു മൂടുന്നത് പോലും ആ ജനത തെറ്റായി കണ്ടിരുന്നില്ല. ഖുർആൻ അതിനെ ശക്തമായി അപലപിക്കുകയും നിരോധിക്കുകയും ഉണ്ടായി. അവരിൽ പിതാവിന്റെ മരണശേഷം പിതാവിന്റെ ഭാര്യമാരെ മൂത്ത മകൻ വിവാഹം ചെയ്തിരുന്നു. ഖുർആൻ അത്‌ നിരോധിച്ചു.
സത്യം പറയുവാനും നീതി പാലിക്കാനും ആരുടെയും ധനം അപഹരിക്കരുത് എന്നും
മനുഷ്യരെല്ലാം തുല്യർ ആണെന്നും ജന്തുക്കൾ മനുഷ്യനെ പോലെ സമൂഹങ്ങൾ ആണെന്നും മാമൂല്കളുടെ ഭാണ്ഡകെട്ടുകൾ തിരസ്കരിക്കാനും മർദിതരുടെ പക്ഷം ചേരാനും അളവ് തൂക്കങ്ങൾ കൃത്യമായി പാല്ക്കുന്നതിനെ കുറിച്ചും വിവിധ ജനവിഭാഗങ്ങളുടെ സമാധാനപൂര്ണമായ സഹവർത്തിത്വത്തെ കുറിച്ചും അഴിമതികൾ അവസാനിപ്പിക്കാനും എല്ലാം കല്പിക്കുകയും നടപ്പാക്കുകയും ചെയ്ത മുഹമ്മദ്‌ നബി മാതൃക പുരുഷൻ അല്ല എന്ന് പറയുന്ന കഴുതകളുടെ ജല്പനങ്ങൾക്ക്
മച്ചിൽ കിടന്നു ചിലക്കുന്ന പല്ലിയുടെ വാക്കിന്റെ ബലം എങ്കിലും ഉണ്ടോ.?

മതം അന്ധവിശ്വാസ ജഡിലവും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളാൽ മലീമസവും സ്പര്ധ, തീരാശാപവും സ്വേച്ഛാധിപത്യം സാർവ്വത്രികവും കുറ്റകൃത്യങ്ങൾ ദിനേന പെരുകുകയും മാനുഷിക വീക്ഷണം ദിവാസ്വൊപ്നവും
ആയിരുന്ന ഒരു കാലഘട്ടത്തിൽ സത്യവും സാമൂഹിക നീതിയും സാഹോദര്യവും സദാചാരവും സ്വാതന്ത്ര്യവും സഹിഷ്ണുതയും സ്ഥാപിച്ചു എടുക്കുക വഴി ലോകത്തിന്റെ ഗതി മാറ്റി തിരിച്ച മഹാത്മാവായിരുന്നു മുഹമ്മദ്‌ എന്ന് വാഴ്ത്തിയവർ അദേഹത്തിന്റെ അനുയായികൾ അല്ല. വിമര്ശന ബുദ്ധിയോടെ പ്രവാചകനെ പഠിച്ച പ്രതിഭാശാലികളായ പണ്ഡിതൻമാരും ചിന്തകരുമാണ്.

ഫേസ്ബുക്കിലെ ഒരു മൂന്നാം കിട കൂലിയെഴുത്തുകാരന് മറുപടിയായി അവരുടെയൊക്കെ പ്രസ്താവനകളും ലിഖിതങ്ങളും ഉദ്ധരിക്കുന്നതിൽ പ്രകടമായ അസാംഗത്യം ഉണ്ടെങ്കിലും ഒരു താരതമ്യ വീക്ഷണത്തിനു മാത്രം ഇസ്ലാമിനോട് അശേഷം പ്രതിബന്ധതയില്ലാതെ ഇരുന്ന ചില നോൺ മുസ്ലിം പ്രമുഖന്മാരെ ഇവിടെ ഉദ്ധരിക്കാം :


"മുഹമ്മദിനെ കുറിച്ച് എന്തെല്ലാം പറയാന്‍ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആസ്വാദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്നു നാം കരുതുകയാണെങ്കില്‍ നമുക്ക് വലുതായ അബദ്ധം പിണയും.അദ്ദേഹത്തിന്റെ ഗൃഹജീവിതം അങ്ങേയറ്റം മിതവ്യയാധിഷ്ഠിതമായിരുന്നു. ഗോതമ്പു റൊട്ടിയും വെള്ളവുമായിരുന്നു അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണം. ചിലപ്പോള്‍ മാസങ്ങളോളം അദ്ദേഹത്തിന്റെ അടുപ്പില്‍ തീ പുകയാറുണ്ടായിരുന്നില്ല. തന്റെ പാദരക്ഷകള്‍ അദ്ദേഹം സ്വയം തുന്നിയതും വസ്ര്തങ്ങള്‍ കഷ്ണം വെച്ചതും അവര്‍ അഭിമാനപൂര്‍വം രേഖപ്പെടുത്തുന്നു...... താന്‍ സ്വയം തുന്നിയ കോട്ട് ധരിച്ച ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ട പോലെ ഒരു ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെടുകയുണ്ടായില്ല. പരുഷവും യാഥാര്‍ത്യവുമായ പരിശൊധനയുടെ 23 വര്‍ഷങ്ങള്‍ക്കുള്ളില്‍, എനിക്കാവശ്യമായ ഒരു യഥാര്‍ത്ഥ ഹീറോവിനെ ഞാന്‍ കണ്ടെത്തുന്നു.
(On Heroes, Hero-Worship and Heroic in History, London 1888; p.61 Thomas Carlyle)


ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരിപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ 3 ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല് മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍, ആയുധങ്ങളോ നിയമങ്ങളോ സാമ്രാജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൗതികാധികാരങ്ങളേക്കാള്‍ കൂടുതലായി ഒന്നുമില്ല. ഈ മനുഷ്യനാവട്ടെ, സൈന്യങ്ങളേയും നിയമനിര്‍മ്മാണങ്ങളേയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാര പീഠങ്ങളെയും മാത്രമല്ല, അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച കോടിക്കണക്കില്‍ ജനങ്ങളെ കൂടിയാണ് ചലിപ്പിച്ചത്. സര്‍വ്വോപരി, ആള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്ന ഒരു ഗ്രന്ഥ്ത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ ഭാഷക്കാരും വംശക്കാരുമായ ജനതകളെ കോര്‍ത്തിണക്കിയ ഒരാത്മീയ ദേശീയത അദ്ദേഹം സൃഷ്ടിച്ചു...... ''
'ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തി സിദ്ധാന്തങ്ങളുടെ പുന:സ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടു കൂടിയവന്‍, 20 ഭൂപ്രദേശ സാമ്രാജ്യങ്ങളുടേയും ഒരാത്മീയ സാമ്രാജ്യത്തിന്റേയും സ്ഥാപകന്‍-അതാണ് മുഹമ്മദ്. മനുഷ്യമാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാലും നമുക്ക് ചോദിക്കാം, അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കിലും ഉണ്ടോ?
(Histroy de la Turquie, Paris 1854, Vol. II, pp 276-277 Lamartine)

Read also :

answeringsakshiapologetic.blogspot.com