Allegation -9, അനേകം ഭാര്യമാരും എണ്ണിയാൽ ഒടുങ്ങാത്ത ലൈംഗീക അടിമകളും സ്വന്തമായുണ്ടായിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്????(സൂറ 33:50/ബുഖാരി 5:268) /////////////////// ////////////////////
എണ്ണിയാൽ ഒടുങ്ങാത്ത ലൈംഗിക അടിമകൾക്ക് തെളിവ് സമര്പിക്കുക.
മേൽ പറഞ്ഞ ആയത്തോ ഹദീസോ അതിനു തെളിവ് ആകുന്നില്ല.
അനേകം ഉപഭാര്യമാർ (Concubines) വന്നു ചേരുന്നത് ഇസ്ലാമിൽ ഒരു മോശപ്പെട്ട കാര്യവും അല്ല.
ഇസ്ലാമിന് മുൻപ് അറേബ്യയിൽ അടിമസ്ത്രീ സമ്പ്രദായം കോമൺ ആയിരുന്നു. യജമാനനു അവളെ ബന്ധപെടാൻ ഉള്ള റൈറ്റ്സും ഉണ്ടായിരുന്നു. എന്നാൽ അവൾക്കു ഒരു അവകാശവും ഉണ്ടായിരുന്നില്ല.. ആ ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞു സമൂഹത്തിൽ പിതാവ് ഇല്ലാത്തവൻ ആയി റെകഗനൈസ് ചെയ്യപ്പെടും.
എന്നാൽ ഇസ്ലാം കടന്നു വന്നപ്പോൾ ഈ ബന്ധങ്ങളെ ഇസ്ലാം റെഗുലേറ്റ് ചെയ്തു. അടിമപെണ്ണിന് യജമാനനിൽ
ജനിക്കുന്ന കുഞ്ഞു സ്വതന്ത്രനാണ് എന്നും
ആ കുഞ്ഞു യജമാനന്റെ മക്കളിൽ പരിഗണിക്കപ്പെടും എന്നും യജമാനന്റെ സ്വത്തിൽ ആ കുഞ്ഞും അവകാശിയാണ് എന്നും ഇസ്ലാം പ്രഖ്യാപിച്ചു. അതോടൊപ്പം കുഞ്ഞിന്റെ മാതാവ് ഒരിക്കലും അടിമ എന്ന് കാറ്റഗറൈസ് ചെയ്യപെടില്ല. മറിച്ചു അവൾ സ്വതന്ത്രകുഞ്ഞിന്റെ മാതാവ് (ഉമ്മു വലദ് ) എന്ന് ആയിരിക്കും അറിയപ്പെടുക. യജമാനന്റെ മരണശേഷം അവൾ പൂർണ്ണസ്വൊതന്ത്രയാകുകയും ചെയ്യും.
ഉപഭാര്യ സമ്പ്രദായം Concubianage (al-sirr) ഇസ്ലാമിൽ വിവാഹം (Al Nikah) പോലെ തന്നെ സ്വൊതന്ത്ര പുരുഷനും തന്റെ കീഴിലെ അടിമസ്ത്രീയും തമ്മിലുള്ള ലീഗൽ റിലേഷൻഷിപ്പ് ആണെന്ന് സാരം.
ക്ലാസിക്കൽ അറബിക് ൽ പോലും Concubinage എന്ന പദം Linguistically വിവാഹത്തോട് റിലേറ്റഡ് ആണ് എന്ന് കാണാം.
كَمَا قَالُوا سُرِّيَّةٌ والأَصل مِنَ السِّر وَهُوَ النِّكَاحُ
As they say ‘a concubine,’ the origin is from the word ‘concubinage,’ which is marriage.
[Lisān al-‘Arab 4/304]
എന്നാൽ ഇതിനു വിപരീതമായ ഒരു ഉപഭാര്യ സമ്പ്രദായം സമൂഹത്തിൽ എക്കാലവും നിലനിന്നിട്ട് ഉണ്ട്. അവിടെ സ്ത്രീ ഒരു ലൈംഗിക വസ്തു മാത്രം ആണ്.
പുരുഷന്റെ വികാരശമനത്തിനു അവളെ രഹസ്യമായി പാതിരാത്രികളിൽ ഉപയോഗിച്ച് ഒരു കാലത്ത് ഉപേക്ഷിക്കുന്നു.
അവളിൽ ഉള്ള ഇതര ബാധ്യതകളോ ബന്ധങ്ങളോ ഏറ്റെടുക്കാൻ പുരുഷൻ തയ്യാറല്ല .ഇതും ഇസ്ലാമിലെ അടിമസ്ത്രീ ബന്ധവും കൂട്ടിക്കുഴക്കുക സാധ്യമല്ല.
അത് പോലെ തന്നെ അനേകം ഭാര്യമാർ ഉണ്ടാകുന്നത് അല്ലെങ്കിൽ ബഹുഭാര്യത്വം ഒരു മോശപ്പെട്ട കാര്യമാണ് എന്ന് ആണ് ബൈബിൾ പുസ്തകം ഒക്കത്ത് വെച്ചു കൊണ്ട് അനിൽ കുമാർ മനസ്സിൽ ആക്കുന്നത്. കഷ്ടം തന്നെ. എന്നാൽ ബൈബിളിലെ മഹാപ്രവാചകനും വിശ്വാസികളുടെ പിതാവുമായ അബ്രഹാമിന് സാറ, ഹാഗാർ എന്നീ ഭാര്യമാരും കെതൂറ എന്ന ഉപഭാര്യയും ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു.
( 1 Chronicle 1:32) (Genesis 16:3)
ഇസ്രായേൽ ഗോത്രപിതാവ് ആയ യാക്കോബിനു രണ്ടു ഭാര്യമാരും രണ്ടു ഉപഭാര്യമാരും ഉണ്ടായിരുന്നു. (Genesis 29:25-28) (Genesis 30:3-5) (30:9-10)
പ്രവാചകൻ ആയ ദാവീദ്നു അനേകം ഭാര്യമാരും ഉപഭാര്യമാരും ഉണ്ടായിരുന്നു.
( 2 Samuel 5:13).
ദാവീഥിന്റെ മകൻ സോളമന് 700 ൽ അധികം ഭാര്യമാരും 300 ഓളം ഉപഭാര്യമാരും ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു. (1 King 11:3)
ദാവീധിനു അനേകം സ്ത്രീകളെ കൊടുത്തു കൊണ്ട് ഇരുന്നത് ദൈവം തന്നെയായിരുന്നു പോരെങ്കിൽ വീണ്ടും തരുമായിരുന്നു അല്ലോ എന്ന് ദൈവം ചോദിക്കുന്നു :
[2 സാമുവല്‍ 12 : 8]
നിന്‍െറ യജമാനന്‍െറ ഭവനം നിനക്കു നല്‍കി; അവന്‍െറ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്‍െറയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്‌തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു.
ചരിത്രത്തിൽ നോക്കിയാൽ പല മഹാപുരുഷൻമാരും ഒന്നിൽ അധികം ഭാര്യമാർ ഉള്ളവർ ആയിരുന്നു എന്ന് കാണാം. ഏതായാലും പ്രവാചകന്റെ വിവാഹങ്ങൾ വളരെ വിശദമായി ചർച്ച ചെയ്യുന്ന പോസ്റ്റ്‌കൾ കാണുക :
http://yukthivadikalumislamum.blogspot.com/2010/03/blog-post_07.html?m=1
http://yukthivadikalumislamum.blogspot.com/2010/03/blog-post_09.html?m=1
http://yukthivadikalumislamum.blogspot.com/2010/03/blog-post_16.html?m=1
https://youtu.be/3L_Epd5_rcs
Allegation -10,
ഖൈബർ യുദ്ധത്തിനിടയിൽ ഭർത്താവും പിതാവും നഷ്ടപ്പെട്ട സഫിയയെ യുദ്ധ സമയത്തു തന്നെ വിവാഹം കഴിക്കുകയും മധുവിധു ആഘോഷിക്കുകയും ചെയ്ത മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???? (ചില ഇസ്ലാം കൂട്ടുകാർ പറയുന്ന ന്യായം ഭയങ്കര രസമാണ്.അനാഥയായ യുവതിയ്ക്ക് ജീവിതം കൊടുത്തത് തെറ്റാണോ? എന്ന്…..സഫിയയെ അനാഥയാക്കിയത് ആരാണ്?? എങ്ങിനെയാണ് സഫിയ അനാഥയായത്??? ഓരോരോ ന്യായീകരണങ്ങളേയ്!!!)(ബുഖാരി 59:523:521-524/4:52-143/7:65-336) ////////////////////////// ///////////////////////
ഖൈബർ യുദ്ധവും സഫിയയുടെയും വിഷയത്തിൽ ഉള്ള എല്ലാ ആരോപണങ്ങൾക്കും ഈ രണ്ടു പോസ്റ്റുകൾ വായിക്കുക :
സഫിയ : പ്രവാചകന്റെ ഭാര്യ ! മിഷണറികളുടെ ആരോപണങ്ങള്‍ക്ക് മറുപടി !!
https://answeringsakshiapologetic.blogspot.com/2017/10/blog-post_24.html?m=1
അനിൽ കുമാർ വി. അയ്യപ്പന്റെ വിവരക്കേടുകൾക്ക് മറുപടി :
http://answeringsakshiapologetic.blogspot.com/2018/09/4.html?m=1
Allegation- 11, ഭാര്യയെ സംശയിച്ച് ജാരനെ ഉടൻ കഴുത്തു വെട്ടി കൊല്ലാൻ ആജ്ഞാപിച്ച മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 3,ഭാഗം 49,ഹദീസ് നമ്പർ 59{2771}) ////////////////////// ///////////////////////
സംഭവം താഴെ തരാം :
അനസ് നിവേദനം:
നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു: എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 59 (2771).
യഥാർത്ഥത്തിൽ അവിടെ എന്താണ് നടന്നത്?
സംഭവത്തിന്റെ സാക്ഷിയായ അലി ഇബ്നു അബീതാലിബ് തന്നെ ഒരിക്കൽ പറയുന്നുണ്ട് :
അലി ഇബ്നു അബീ താലിബ് നിവേദനം :
إِذَا حَدَّثْتُكُمْ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدِيثًا فَظُنُّوا بِهِ الَّذِي هُوَ أَهْنَاهُ وَأَهْدَاهُ وَأَتْقَاه
ഞാൻ ഒരു നിവേദനം പ്രവാചകനിൽ നിന്നും നിങ്ങൾക്ക് നിവേദനം ചെയ്യുന്നുണ്ട് എങ്കിൽ
നിങ്ങൾ അദ്ദേഹത്തെ പറ്റി അറിയണം :
അദ്ദേഹം ജനങ്ങളിൽ ഏറ്റവും ന്യായമുള്ള, ശരിയായ വഴിയിലുള്ള ഏറ്റവും ധര്മിഷ്ടതയള്ളവനായിരുന്നു എന്ന്.
[Sunan Ibn Maja. Volume 1. Book 1. Number 20]
ഇനി നമുക്ക് പരിശോധിക്കാം :
ആർക്കും ഈ ഹദീസ് വായിക്കുമ്പോൾ തോന്നുന്ന ഒരു സംശയം ആണ്
പ്രവാചകൻ ഒരു വ്യഭിചാര ആരോപണം കേട്ടപ്പോഴേക്കു എന്ത് കൊണ്ട് അലിയെ പോലുള്ള ഒരു സഹാബിയെ പറഞ്ഞു വിടുന്നു. അതും കുറ്റവിചാരണ പോലും നടത്തുന്നതിനു മുന്നേ ആരോപിതന്റെ തല വെട്ടാൻ?
വ്യഭിചാരവും ആയി ബന്ധപ്പെട്ട
ഇസ്ലാമിക് ശരീഅത്ത് വിധികളിൽ അങ്ങനെ ഒരു കല്പ്പന ഉണ്ടോ?
ഇല്ല.
ഒന്നാമത് ആയി ഇസ്ലാമിൽ വിവാഹിതനായ വ്യഭിചാരിയെ കുറ്റം തെളിഞ്ഞാൽ പബ്ലിക് ന്റെ മുന്നിൽ വെച്ചു കല്ലെറിഞ്ഞു കൊല്ലൽ (Stoning) ആണ് ശിക്ഷ.
അതും സത്യസന്ധരായ 4 പബ്ലിക് വിറ്റ്നസ് ന്റെ ടെസ്റ്റിമോണിയിലൂടെ കുറ്റം തെളിഞ്ഞാൽ മാത്രം. അതായത് തെളിവുകൾ അത്രയും ഹൈ സ്റ്റാന്റേർഡ് ൽ ആയിരിക്കണം എന്ന് അർത്ഥം. ഇത് ഒന്നും ഈ പറഞ്ഞ സംഭവത്തിൽ പാലിക്കുന്നില്ല.... അതും പ്രവാചകനെ പോലെയൊരു ന്യായാധിപൻ.
മാത്രമല്ല അലിയെ പോലെയുള്ള ശരീഅത് വിധികളെ കുറിച്ച് കൃത്യമായി അവഗാഹം ഉള്ള ഒരാളെ തന്നെ ശിക്ഷ നടപ്പാക്കാൻ പറഞ്ഞു വിടുകയും ചെയ്യുന്നു. ഇതിൽ ഒരു അസ്വഭാവികത തോന്നുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഈ ഹദീസ് ന്റെ മറുപടിയും.
കാരണം ഇതിലൂടെ പ്രവാചകൻ
ഉദ്ദേശിച്ചത് കുറ്റത്തിനു ഉള്ള ശിക്ഷ നടപ്പാക്കുകയല്ല. മറിച്ചു ആരോപിതമായ കേസിൽ ആ രണ്ടു വ്യക്തികളുടെയും നിരപരാധിത്വം തെളിയിക്കുകയായിരുന്നു.
കുറ്റാരോപിതനായ വ്യക്തി നിരപരാധി ആണെന്ന വിവരം പ്രവാചകനു അറിയുമായിരുന്നു. ഈ വിവരം പ്രവാചകൻ പൊതുജനങ്ങ ൾക്കും അലിക്കും സ്വയം മനസ്സിൽ ആക്കാൻ അലി ഇബ്നു അബീ താലിബിലൂടെ ഒരു ദൃശ്യരൂപം ഒരുക്കുകയായിരുന്നു.
സോളമൻ രാജാവിന്റ പേരിൽ പ്രചാരത്തിൽ ഉള്ള ഒരു കഥയുമായി ആണ് ഈ സംഭവത്തിനു സാമ്യം.
സോളമന്റെ അടുക്കൽ രണ്ടു സ്ത്രീകൾ വന്നു ഒരേ കുഞ്ഞിന്റെ പേരില് അവകാശവാദം ഉന്നയിക്കുകയും അവസാനം സോളമൻ ആ കേസിൽ വിധി തീർപ്പ് ഉണ്ടാക്കുകയും ചെയ്ത കഥ പ്രശ്സ്തമാണല്ലോ.
ആ കുഞ്ഞിനെ രണ്ടു കഷ്ണം ആയി മുറിക്കാൻ ആണ് സോളമൻ ആരോപണം കേട്ട ശേഷം കല്പിച്ചത്. എന്നാൽ അതിലൂടെ യഥാർത്ഥ സത്യം പുറത്തു വന്നു.
സോളമൻ ഒരിക്കലും യഥാർത്ഥത്തിൽ ആ കുഞ്ഞിനെ രണ്ടായി മുറിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല.മുറിക്കുകയും ഇല്ല.
മറിച്ചു ഒരു യുക്തി ആയാണ് അങ്ങനെ ഒരു കല്പ്പന പുറപ്പെടുവിച്ചത്.
അങ്ങനെ സത്യം തെളിയുകയും ചെയ്തു.
അതേ പോലെ തന്നെ പ്രവാചകൻ വ്യഭിചാര ആരോപിതനായ മനുഷ്യനെ കൊല്ലാൻ പറയുന്നു. അദ്ദേഹം കൃത്യമായ ദൈവിക ബോധനത്തിൽ തന്നെയായിരുന്നു നിർദേശങ്ങൾ നൽകിയിരുന്നത് എന്ന് വ്യക്തമാണ്.
പ്രവാചകനു അറിയുമായിരുന്നു തന്റെ കല്പനയിലൂടെ അലി സത്യം മനസ്സിൽ ആക്കുകയും പ്രവാചകന്റെ കുഞ്ഞിന്റെ മാതാവിനെയും ആ മനുഷ്യനെയും അവർക്ക് മേലുള്ള ആരോപണങ്ങളിൽ നിന്ന് കുറ്റവിമോചനം ചെയ്യുമെന്നും.
ഇത് ഒരു അർത്ഥത്തിൽ
പിൽ്കാലത്ത് വിവേകപൂർമായ അനേകം ന്യായവിധികൾ ടെ പേരില് അറിയപ്പെട്ട നാലാം ഖലീഫയായ അലി ഇബ്നു അബീ താലിബ് നു പ്രവാചകനിൽ നിന്ന് ലഭിച്ച ഒരു ടീച്ചിങ് മെക്കാനിസവും ആണ്.
അലി ഇതിൽ നിന്നും ഒരാളെ പറ്റി കേട്ടു കേൾവിയുടെ പേരില് മാത്രം ഗ്യിൽറ്റിയായ അസ്സംപ്ഷൻസ് നടത്തരുത് എന്ന വലിയ പാഠം പഠിക്കുന്നുണ്ട്.
വിശുദ്ധ ഖുർആനിലെ (18:60-82)
മൂസ-ഖിദ്ർ സംഭവത്തോടും ഈ ഹദീസിലെ പ്രവാചകന്റെ സമീപനങ്ങൾക്ക് സാമ്യം ഉണ്ട്. കേവലം ഔട്ട്‌വാർഡ് അപ്പിയറൻസ്ന്റെ പേരിൽ റഷ് ആയി ആരെയും വിധിക്കരുത് എന്നും
മറിച്ചു എല്ലാ വസ്തുതകളും പശ്ചാത്തലത്തിൽ നിന്നും ഒരുമിച്ചു കൂട്ടിയ ശേഷമേ ഒരു കൺക്ലൂഷനിലേക്ക് എത്താവു എന്ന പാഠം ആണല്ലോ ആ അധ്യായം പറയുന്നത്.
No comments:
Post a Comment