Introduction:
അടിമകളായ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇസ്ലാം മുസ്ലിം പുരുഷന്മാരെ അനുവദിക്കുന്നതിനാൽ, അവരെ ബലാത്സംഗം ചെയ്യാനുള്ള അവകാശവും ഇതിനുണ്ടെന്ന് വാദിക്കുന്നവരുണ്ട്. ഇത് അസംബന്ധമാണ്. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള അവകാശം അവളെ ബലാത്സംഗം ചെയ്യാനുള്ള റൈറ്റ്സ് ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. ഒരു മുസ്ലീം പുരുഷന് തന്റെ അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ അവകാശമുണ്ടെന്ന് പറയുന്നത് ഒരു പുരുഷന് ഭാര്യയെ ബലാത്സംഗം ചെയ്യാൻ അവകാശമുണ്ടെന്ന് പറയുന്നത് പോലെയാണ്; അത് ശരിയല്ല.
ബലാത്സംഗത്തിന്റെ വിധി ഇസ്ലാമിൽ
________________________
ഇസ്ലാമിൽ ബലാത്സംഗത്തെ നേർക്ക് നേരെ പരാമർശിച്ചു കൊണ്ട് ഒരു വിധിയില്ല എങ്കിലും അത് ശിക്ഷാർഹവും നിയമ-വിരുദ്ധവുമാണ് എന്ന് മറ്റു വിധികളുടെ വെളിച്ചത്തിൽ വളരെ വ്യക്തമാണ് :
ഖലീഫ ഉമറിന്റ ഭരണ -കാലത്ത് നടന്ന സംഭവം
കാണുക :
സഫിയ ബിൻത് ഉബൈദ് നിവേദനം :
(ഉമർ ഇബ്നുൽ ഖത്താബിന്റെ(R) ഭരണകാലത്ത് ) ഇസ്ലാമിക് സ്റ്റേറ്റ് ന്റെ കീഴിൽ ഉള്ള പുരുഷ-അടിമ ഖുമുസിൽ നിന്ന് ഉള്ള യുദ്ധമുതലിൽ പെട്ട അടിമസ്ത്രീയെ പിഴപ്പിക്കാൻ ശ്രമിച്ചു.
അതിനാൽ ഖലീഫ ഉമർ, നിയമപ്രകാരം അവനെ ചമ്മട്ടി കൊണ്ട് അടിക്കുകയും നാടുകടത്തുകയും ചെയ്തു.എന്നാൽ പുരുഷ-അടിമ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ബലപ്രയോഗത്തിലൂടെയുള്ള നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ അദ്ദേഹം അടിമസ്ത്രീയെ ശിക്ഷിച്ചില്ല.
[Sahih al-Bukhari 6949
In-book : Book 89, Hadith 10
USC-MSA web (English) : Vol. 1, Book 85, Hadith 81 (deprecated)
Sahih Bukhari]
ഇമാം മാലിക്ക് (R) ന്റെ ഹദീസ് ഗ്രന്ഥമായ മുവത്വയിൽ പറയുന്നു :
ബലാൽസംഗത്തിന് ഇരയായ സ്ത്രീക്ക് അവളെ ബലാൽസംഗം ചെയ്ത പുരുഷൻ വധുവിന്റെ വില (Dowry/Bride price) നൽകണമെന്ന് അബ്ദുൽ മാലിക് ഇബ്നു മർവാൻ ഒരു വിധി പ്രസ്താവിച്ചതായി ഇബ്നു ഷിഹാബിൽ നിന്ന് മാലിക് എന്നോട് പറഞ്ഞു. "ഒരു സ്ത്രീയെ, കന്യകയെ അല്ലെങ്കിൽ കന്യകയല്ലാത്തവളെ, ബലാത്സംഗം ചെയ്യുന്ന പുരുഷനെ, നമ്മുടെ സമൂഹത്തിൽ എന്താണ് ചെയ്യുന്നത്, എന്ന വിഷയത്തിൽ, മാലിക് പറയുന്നത് കേട്ടതായി യഹ്യ പറഞ്ഞു:
അവൾ സ്വതന്ത്രയാണെങ്കിൽ, അയാൾ അവളെപ്പോലെയുള്ള ഒരു വധുവിന്റെ വില അവൾക്കു നൽകണം. അവൾ ഒരു അടിമയാണ് എങ്കിൽ അവളുടെ മൂല്യത്തിൽ എന്താണോ അവൻ കുറവു വരുത്തിയത് അത് അവൻ നൽകണം.
അത്തരം കേസുകളിൽ ഹദ്ധ് ശിക്ഷ ബലാത്സംഗത്തിന് ബാധകമാണ്, ബലാത്സംഗത്തിനിരയായ സ്ത്രീക്ക് ഒരു ശിക്ഷയും ബാധകമല്ല.
[Malik Muwatta, USC-MSA web (English) Book 36, Hadith 14 Arabic : Book 36, Hadith 1418]
ഇമാം ശാഫിഈ (R) തന്റെ കിതാബുൽ ഉമ്മിൽ എഴുതി :
وإذا اغتصب الرجل الجارية ثم وطئها بعد الغصب وهو من غير أهل الجهالة أخذت منه الجارية والعقر وأقيم عليه حد الزنا "ഒരുവൻ ബലാൽക്കാരം ഒരു അടിമപെണ്ണി നെ കൈക്കലാക്കുകയും ബലം പ്രയോഗിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവൻ അജ്ഞതയുള്ളവരുടെ ഒഴിവു കഴിവിൽ പെടുകയും ചെയ്യുന്നില്ല എങ്കിൽ
അടിമപെണ്ണിനെ അവനിൽ നിന്ന് പിടിച്ചു എടുക്കുകയും അവനിൽ നിന്ന് നിർബന്ധമായി പിഴ ഈടാക്കുകയും നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിന് ശിക്ഷ ലഭിക്കുകയും ചെയ്യും.
[ഇമാം ശാഫിഈ , കിതാബുൽ ഉമ്മ്, വാല്യം 3, പേജ് 253]
ഷെയ്ഖ് സൽമാൻ അൽ ബാജി (R) പറയുന്നു :
നിർബന്ധിതയായ(ബലാത്സംഗത്തിനിരയായ) ഒരു സ്ത്രീയുടെ കാര്യത്തിൽ:
അവൾ ഒരു സ്വതന്ത്ര സ്ത്രീയാണെങ്കിൽ, അവളെ നിർബന്ധിച്ചയാൾ അവളുടെ സമപ്രായക്കാരുടെ വില (Dowry/bride price) നൽകണം. കൂടാതെ കഠിനമായ ശിക്ഷ അവനു നൽകേണ്ടതാണ്.
ഇതാണ് ഇമാം ശാഫിഈയുടെ (R) അഭിപ്രായം . ഇമാം ലെയ്സി (R) യുടെയും അഭിപ്രായം ഇതാണ്. കൂടാതെ ഇത് ‘അലി ഇബ്നു അബി താലിബി (R) ൽ നിന്നും നിവേദനം ചെയ്യുന്നുണ്ട്.
"ഇമാം അബൂഹനീഫയും (R) സുഫ്യാനു സൗരി (R) യും പറഞ്ഞു:
ഹദ്ദ് ശിക്ഷ അവനു നൽകേണ്ടതാണ്, എന്നാൽ “സ്ത്രീധനം” നൽകാൻ അവൻ ബാധ്യസ്ഥനല്ല."
നമ്മൾ പറയുന്നതിന്റെ തെളിവ്, ഹദ്ധ് ശിക്ഷയും “സ്ത്രീധനവും രണ്ട് അവകാശങ്ങളാണ്, അവയിലൊന്ന് അല്ലാഹുവിന്റെ അവകാശവും മറ്റൊന്ന് മറ്റൊരാളുടെ അവകാശവുമാണ്. അതിനാൽ ഒരു കള്ളന്റെ കൈ മുറിച്ചുമാറ്റുകയും മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകുകയും ചെയ്യേണ്ടതു പോലെ അവ കൂടിച്ചേർന്നേക്കാം.[അൽ മുൻതഹ ശർഹുൽ മുവത്വ 5/268-69]
ഇമാം ഇബ്നു അബ്ദുൽ ബർറ് (R) പറഞ്ഞു :
ഹദ്ധ് ശിക്ഷക്കർഹമായ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ അയാൾ അത് സമ്മതിക്കുകയാണെങ്കിൽ, ബലാൽസംഗം ചെയ്യുന്നയാൾ ഹദ്ധ് ശിക്ഷയ്ക്ക് വിധേയനാകുമെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി സമ്മതിക്കുന്നു.
അതല്ലാത്തപക്ഷവും അയാൾ ശിക്ഷിക്കപ്പെടേണ്ടതാണ്. (അതായത്, കുറ്റസമ്മതം നടത്താത്തതിനാലും നാല് സാക്ഷികളില്ലാത്തതിനാലും വ്യഭിചാരത്തിനുള്ള ഹദ് ശിക്ഷ അദ്ദേഹത്തിനെതിരെ നടപ്പാക്കാമെന്നതിന് തെളിവില്ലെങ്കിൽ, ന്യായാധിപന് അവനെ ശിക്ഷിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യാം അത് അവനെയും അവനെപ്പോലുള്ള മറ്റുള്ളവരെയും പിന്തിരിപ്പിക്കും).
അയാൾ അവളെ നിർബന്ധിക്കുകയും അവളെ കീഴടക്കുകയും ചെയ്തുവെന്നത് ശരിയാണെങ്കിൽ സ്ത്രീക്ക് ഒരു ശിക്ഷയുമില്ല. അത് അവളുടെ നിലവിളിയും സഹായത്തിനായി അലറുന്നതും വഴി തെളിയിക്കാം.
[ അൽ ഇസ്തിദ്കാർ 7/146, ഇമാം ഇബ്നു അബ്ദുൽ ബറ്ർ ]
രണ്ടാമതായി :
ക്നൈഫ് പോയിന്റിലോ ഗൺ പോയിന്റിലോ നിർത്തി ബലാത്സംഗം നടത്തിയിട്ടില്ലെങ്കിലും ബലാത്സംഗം ചെയ്യുന്ന വ്യക്തി (Rapist) ഹദ്ധ് ശിക്ഷയ്ക്ക് വിധേയമാകും. ആയുധത്തിന്റെ ഉപയോഗം ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ, അയാൾ ഒരു മുഹാറിബാണ്, അല്ലാഹു പറയുന്ന വാക്യത്തിൽ വിവരിച്ചിരിക്കുന്ന ഹദ്ദ് ശിക്ഷയ്ക്ക് അയാളെ വിധേയമാക്കണം.
[Quran 5:33]
അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില് കുഴപ്പമുണ്ടാക്കാന് ശ്രമിക്കുകയും ചെയ്യുന്നവര്ക്കുള്ള പ്രതിഫലം അവര് കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്വശങ്ങളില് നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
അതിനാൽ ബലാൽസംഗ കേസിൽ ഈ വചനത്തിൽ പരാമർശിച്ചിരിക്കുന്ന നാല് ശിക്ഷകളിൽ ഏതും തിരഞ്ഞെടുക്കാൻ ഉള്ള അധികാരം ന്യായാധിപനുണ്ട്. സമൂഹത്തിൽ സമാധാനവും സുരക്ഷയും പ്രചരിപ്പിക്കുക, ദുഷ്പ്രവൃത്തിക്കാരെയും ആക്രമണകാരികളെയും ഒഴിവാക്കുക എന്ന
ലക്ഷ്യം നേടുന്നതിന് ഇതിൽ ഏറ്റവും അനുയോജ്യമെന്ന് അദ്ദേഹം കരുതുന്നതെന്തും തിരഞ്ഞെടുക്കാം.
അടിമയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പുരുഷനെ ശിക്ഷിക്കണമെന്ന്
ഉന്നത ക്ലാസിക്കൽ പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. തീർച്ചയായും ഇത് ഇസ്ലാം ബലാത്സംഗത്തെ വിലക്കുന്നു എന്നതിന്റെ
നേർക്ക് നേരെയുള്ള തെളിവല്ല എങ്കിലും ( ഖുർആനും സുന്നത്തും ബലാത്സംഗം എന്ന ക്രൈമിനെ എടുത്തു പറഞ്ഞു കൊണ്ട് ശിക്ഷ വിധിച്ചതായി കാണുന്നില്ല. പ്രവാചകന്റെ കാലത്ത് അത്തരത്തിൽ ഒരു കേസ് ഉണ്ടായിട്ടുമില്ല.)
ആദ്യകാല ക്ലാസിക്കൽ പണ്ഡിതന്മാർ
ഇസ്ലാമിൽ ബാലാലസംഗം അനുവദിനീയമാണ് എന്ന് മനസ്സിൽ ആക്കുകയോ പഠിപ്പിക്കുകയോ ചെയ്തിരുന്നില്ല എന്നതിന് തെളിവാണ്.
അടിമകളോട്/അടിമ പെൺകുട്ടികളോട് ഉള്ള ഉള്ള സമീപനം ഇസ്ലാമിൽ :
___________________________________
◼ തന്റെ അധീനയിൽ ഉള്ളവരെ നന്നായി പരിപാലിക്കണമെന്ന് പ്രവാചകൻ (SW) മുന്നറിയിപ്പ് നൽകിയിയിട്ടുള്ളത് കൊണ്ട് തന്നെ, ഒരാൾക്ക് തന്റെ കൈവശമുള്ള അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാമിൽ അനുമതിയുണ്ട് എന്ന് സൂചിപ്പിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്:
മഅഖിലിൽ നിന്ന് നിവേദനം :
പ്രവാചകൻ (SW) പറയുന്നത്
ഞാൻ കേട്ടു : അല്ലാഹു ആരെയെങ്കിലും
ജനങ്ങളുടെ കാര്യത്തിൽ പരിപാലനം ഏല്പിക്കുകയും അവരെ ശരിയായി പരിപാലിക്കുന്നതിൽ അവൻ പരാജയപ്പെടുകയുമാണ് എങ്കിൽ സ്വർഗത്തിന്റെ സുഗന്ധം പോലും അവൻ ആസ്വദിക്കുകയില്ല.
[Saheeh Al Bukhari, Volume 9. Book 89, Number 264 ]
വിടവാങ്ങൽ തീർത്ഥാടന വേളയിൽ അല്ലാഹുവിന്റെ റസൂൽ പറയുന്നത് കേട്ടതായി ഉമർ ഇബ്നുൽ അഹ്വാസ് റിപ്പോർട്ട് ചെയ്യുന്നു :
തീർച്ചയായും, നിങ്ങളുടെ സ്ത്രീകളുടെ മേൽ നിങ്ങൾക്ക് ചില അവകാശങ്ങളുണ്ട്, നിങ്ങളുടെ വിരിപ്പിൽ നിങ്ങൾ വെറുക്കുന്ന ഒരാളും ചവിട്ടാതെ സൂക്ഷിക്കേണ്ടതും, നിങ്ങൾക്ക് വെറുപ്പുള്ള ഒരാളും നിങ്ങളുടെ വീട്ടിൽ കയറാതെ നോക്കേണ്ടതും അവരുടെ കടമയാണ്. നിങ്ങളുടെ സ്ത്രീകൾക്ക് നിങ്ങളുടെ മേൽ ചില അവകാശങ്ങളുണ്ട്. അതായത് അവർ ക്ക് മാന്യമായ വസ്ത്രവും ഭക്ഷണവും നൽകൽ നിങ്ങളുടെ മേലുള്ള ബാധ്യതയാണ്
[Jami at Tirmidi. Volume 1. Book 7. Number 1163]
◼ അടിമകളെ ദ്രോഹിക്കരുതെന്നും അവരോടു എങ്ങനെ സഹവസിക്കണം എന്നും പ്രവാചകൻ (SW) വ്യക്തമാക്കുകയുണ്ടായി :
അൽ-മഅറൂർ വിവരിക്കുന്നു :
റബദയിൽ വച്ച് ഞാൻ അബൂദർറിനെ(R) കണ്ടുമുട്ടി.
അദ്ദേഹം ഒരു വസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിമയും അതേ തരം വസ്ത്രമാണ് ധരിച്ചിരുന്നത്. അതിന്റെ കാരണത്തെക്കുറിച്ച് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു :
"ഒരു വ്യക്തിയെ മോശമായ പേരുകളിൽ വിളിച്ച് ഞാൻ അധിക്ഷേപിച്ചു"
അന്ന് പ്രവാചകൻ എന്നോട് പറഞ്ഞു,
ഹേ, അബൂദർ ? അവന്റെ അമ്മയെ ചേർത്ത് ചീത്തപ്പേരുകളിൽ വിളിച്ച് നീ അവനെ അധിക്ഷേപിച്ചോ? നിന്നിൽ ഇപ്പോഴും അജ്ഞതയുടെ കാലത്തിന്റെ (ജാഹിലിയ്യാ) ചില സ്വഭാവങ്ങളുണ്ട്. നിങ്ങളുടെ അടിമകൾ നിങ്ങളുടെ സഹോദരന്മാരാണ്, അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ആരുടെയെങ്കിലും നിയന്ത്രണത്തിൽ ഒരു സഹോദരനുണ്ടെങ്കിൽ നിങ്ങൾ ഭക്ഷിക്കുമ്പോൾ അവനെയും ഭക്ഷിപ്പിക്കുകയും നിങ്ങൾ വസ്ത്രം ധരിക്കുന്നുണ്ട് എങ്കിൽ അവനെയും ധരിപ്പിക്കുകയും വേണം. അവരുടെ കഴിവിനപ്പുറമുള്ള കാര്യങ്ങൾ ചെയ്യാൻ അവരോട് (അടിമകളോട്) ആവശ്യപ്പെടരുത്, അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളും ചേർന്നു കൊണ്ട് അവരെ സഹായിക്കുക.
[Saheeh al Bukhari. Volume 1, Book 2, Number 30]
നമ്മുടെ അടിമകൾ നമ്മുടെ സഹോദരങ്ങളാണ് എന്ന് പ്രവാചകൻ പറഞ്ഞു. അങ്ങനെ എങ്കിൽ സ്വന്തം സഹോദരിയെ ആരാണ് ബലാത്സംഗം ചെയ്യുന്നത്?
അടിമകൾക്ക് ശാരീരിക ഉപദ്രവമുണ്ടാക്കുന്നത് പ്രവാചകൻ വിലക്കി:
ഹിലാൽ ബിൻ യസാഫ് റിപ്പോർട്ട് ചെയ്യുന്നു : ഒരാൾക്ക് ദേഷ്യം വന്നപ്പോൾ അയാൾ തന്റെ അടിമ പെൺകുട്ടിയെ അടിച്ചു. തുടർന്ന് സുവൈദ് ബിൻ മുകർറിൻ അയാളോട് പറഞ്ഞു:
അവളുടെ മുഖത്തിന്റെ ഭാഗമല്ലാതെ മറ്റൊരു ഭാഗവും (അടിക്കാൻ) നിനക്ക് കിട്ടിയില്ലേ? നോക്കൂ, ഞാൻ മുകർറിന്റെ ഏഴു പുത്രന്മാരിൽ ഒരാളായിരുന്നു, ഞങ്ങൾക്ക് ഒരു അടിമ പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളിൽ ഏറ്റവും ഇളയവൻ അവളെ അടിച്ചു. അല്ലാഹുവിന്റെ റസൂൽ അവളെ മോചിപ്പിക്കാൻ കൽപ്പിക്കുകയുണ്ടായി.
[Saheeh Muslim Book 015, Number 4082]
അബൂമസ്ഊദ് ൽ നിന്ന് നിവേദനം :
ഞാൻ എന്റെ അടിമയെ അടിക്കുമായിരുന്നു :
അപ്പോൾ എന്റെ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. അബൂ മസ്ഊദ്? അറിഞ്ഞു കൊള്ളുവിൻ : നിനക്ക് ഇവന്റെ മേൽ കഴിവ് ഉള്ളതിനെക്കാൾ അല്ലാഹു നിന്റെ മേൽ കഴിവ് ഉള്ളവൻ ആണ്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ പ്രവാചകൻ ആയിരുന്നു. ഞാൻ പറഞ്ഞു :
പ്രവാചകരെ, അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു ഞാൻ ഈ അടിമയെ മോചിപ്പിക്കുന്നു. പ്രവാചകൻ പറഞ്ഞു :
നീ അത് ചെയ്യാത്ത പക്ഷം നരകം നിന്നെ സ്പർശിക്കുമായിരുന്നു.
[Sahih Muslim Book.15 Number 4088
അടിമകളെ അടിക്കുന്നതു പോലും പ്രവാചകൻ വിലക്കിയിരുന്നെങ്കിൽ
അവരെ ബലാത്സംഗം ചെയ്യാൻ അദ്ദേഹം അനുവദിക്കുമെന്ന് മിഷനറികൾ അല്ലാതെ ആരെങ്കിലും കരുതുമോ?
അതിനാൽ, ഞങ്ങളുടെ വാദം താഴെ പറയുന്നത് പ്രകാരമാണ്:
- മുസ്ലിങ്ങളുടെ അധീനതയിൽ ഉള്ളവരെ ദ്രോഹിക്കുന്നതും പീഡിപ്പിക്കുന്നതും പ്രവാചകൻ നിരോധിച്ചിരിക്കുന്നു.
- ബലാത്സംഗം എന്നത് അപരനെ ദ്രോഹിക്കുന്ന പ്രവൃത്തിയാണ്. അത് ഒരു തരത്തിലുള്ള അടിച്ചമർത്തലായി കണക്കാക്കപ്പെടുന്നു -
- തന്റെ കീഴിൽ ഉള്ള അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഒരാളെ അനുവദിച്ചുകൊണ്ട് പ്രവാചകൻ ഈ പൊതു നിരോധനത്തിന് ഒരു അപവാദം വരുത്തിയെന്ന് ആരെങ്കിലും വാദിച്ചാൽ, അതിനുള്ള തെളിവുകൾ കാണിക്കാൻ ഉള്ള ബാധ്യത അവർക്ക് ഉണ്ട്.
- ഈ അപവാദത്തിന് തെളിവ് കാണിക്കാൻ ആരോപിതർക്ക് കഴിയുന്നില്ലെങ്കിൽ, പ്രവാചകന്റെ പൊതു കൽപ്പനയിൽ ബലാത്സംഗത്തിന് ഉള്ള നിരോധനവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആണ് അനുമാനിക്കേണ്ടത്. (അതാണല്ലോ ശരിയും).
തന്റെ അധീനതയിൽ ഉള്ള അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം വിലക്കുന്നുവെന്ന് ഇതിലൂടെ തെളിയുന്നു.
നന്ദി
ReplyDeleteഎനിക്ക് ഈ ലേഖനത്തിൽ നിന്നും മനസിലായത്,
ReplyDelete1. ഹലാലായ ഭാര്യയെയോ അടിമയെയോ ബലാൽസംഗം ചെയ്താൽ ഹദ്ധ് ശിക്ഷയില്ല.
2. റാശിദീൻ ഫത്വകളിൽ ഹദ്ധ് നിയമം പിന്തുടരാൻ പറയുന്നു. പുതിയതായി അതിന് ശിക്ഷ നിർദ്ദേശിക്കുന്നില്ല.
3. ശിക്ഷയേ ഇല്ലാത്തതിന് കാരണം മറ്റൊന്നുമല്ല, ഇസ്ലാം അതൊരു കുറ്റമായി കണക്കാക്കിയില്ല.
അടിമയോട് നന്നായി പെരുമാറാൻ ഉപദേശിക്കുന്നത് നികൃഷ്ടമായ ഒരു സാമൂഹ്യ അനീതിയ്ക്ക് അല്ലാഹുവിന്റെ അപ്പ്രൂവൽ ചാർത്തുന്നതിന് തുല്യമാണ്. ഒരാളോട് മോശമായി പെരുമാറി തടഞ്ഞു വച്ചാലേ അയാൾ അടിമയാകൂ.