6.22.2020

ഹദീസിന്റെ പ്രാമാണികത (Part-2)



Question No-5 Quran എഴുതി വെക്കാൻ താല്പര്യം കാണിച്ച മുഹമ്മദ്‌ നബി അതെ താല്പര്യം ഹദീസുകളുടെ കാര്യത്തിൽ കാണിച്ചില്ല.
ഹദീസുകൾ എഴുതി വെക്കരുത് എന്ന് നബി(s) പറഞ്ഞത് ആദ്യ കാലഘട്ടത്തിൽ ആയിരുന്നു എന്നും അത് ഏത് സാഹചര്യത്തിൽ ആയിരുന്നു എന്നും അങ്ങനെ പറയുമ്പോൾ പോലും  ഹദീസുകൾ വാമൊഴി (Oral) ആയി സംപ്രേഷണം ചെയ്യാൻ നബി അനുവദിച്ചിരുന്നു എന്നും നാം മുന്നത്തെ പോസ്റ്റിൽ കണ്ടു കഴിഞ്ഞു. Link

➡ അതെ പോലെ എഴുത്തിനു പകരം ഓർമ്മയെയും (Memory) സംസാരത്തെയും (Speaking) വാമൊഴി ആയുള്ള വിനിമയത്തെയും (Oral Transmission) ആശ്രയിച്ചാണ് അറബികൾ സഹസ്രബ്ദങ്ങൾ ആയി അവരുടെ എല്ലാ വ്യവഹാരങ്ങളും നടത്തി പോന്നത്.

➡ ഈ സമ്പ്രദായം ഇസ്ലാമിന്റെ ആദ്യകാലങ്ങളിലും വര്ഷങ്ങളോളം തുടർന്ന് പോന്നു.


➡ ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ വിശുദ്ധ ഖുർആൻ ഓറ്മയിൽ മാത്രം അല്ല എഴുതിയും സംരക്ഷിക്കണം എന്നത് അത്യാവശ്യം ആയി കരുതപ്പെട്ടത് അത് വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ ആയത്കളും സൂറകളും എല്ലാം അല്ലാഹു നിശ്ചയിച്ച അതെ ക്രമത്തിൽ തന്നെ നില നിർത്തി സംരക്ഷിക്കേണ്ടതിനാൽ ആണ്.

➡ എന്നാൽ ഹദീസ് സംരക്ഷിക്കാൻ എഴുത്ത്
അത്യാവശ്യം  ആയിരുന്നില്ല. 
എന്ത് കൊണ്ട് എന്ന് ചോദിക്കാം ?

➡ കാരണം ഹദീസിലെ വാക്കുകളോ അവയുടെ ക്രമങ്ങളോ ഒന്നും വഹ്യ്  മുഖേന നിശ്ചയിക്കപ്പെട്ടത് ആയിരുന്നില്ല. അങ്ങനെ അവകാശപ്പെടുകയോ കരുതപ്പെടുകയോ ചെയ്തിരുന്നുമില്ല.

- പ്രവാചകനിൽ നിന്നും ലഭിച്ച നിയമ നിർദ്ദേശങ്ങളും  അധ്യാപനങ്ങളും ഓർമിച്ചു വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, എന്നത് മാത്രമേ ഉദ്ദേശിക്കപ്പെട്ടിരുന്നുള്ളൂ.
( അത്‌ കൊണ്ടാണ് നമ്മൾ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ പദപരമായ വ്യത്യസ്‌തകളും, ഘടനയും ഒക്കെ അനുവദിനീയമാകുന്നത്. എന്നാൽ ഖുർആൻ നമ്മളുടെ വാക്യത്തിൽ അല്ല, അല്ലാഹു അവതരിപ്പിച്ച ഘടനയിൽ തന്നെ പാരായണം ചെയ്യേണ്ടതുണ്ട്)

- അതിനാൽ ഹദീസുകൾ വാമൊഴി ആയി (Oral Transmission) റിപ്പോർട്ട്‌ ചെയ്യാൻ അനുവാദം നൽകപ്പെട്ടു.
എന്ന് മാത്രമല്ല, അങ്ങനെ ചെയ്യാൻ ജനങ്ങളോട് ആവർത്തിച്ചാവർത്തിച് ആവശ്യപ്പെട്ടിരുന്നത് ആയും നമുക്ക് കാണാം:

ഏതാനും റിപ്പോർട്ടുകൾ നോക്കാം :

  • സൈദ് ഇബ്നു സാബിത്, അബ്ദുല്ലഹ് ഇബ്നു മസ്ഊദ്, ജുബൈർ, അബൂദർറാ എന്നിവർ റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ പറഞ്ഞു : " എന്നിൽ നിന്ന് ഹദീസ് കേൾക്കുകയും മനഃപാഠമാക്കുകയും എന്നിട്ട് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തവരെ അല്ലാഹു തൃപ്തിയോടെ നിലനിർത്തട്ടെ. എത്രയോ ആളുകളാണ് തങ്ങളേക്കാൾ അറിവുള്ളവർക്ക് വിജ്ഞാനം എത്തിച്ചു കൊടുക്കുന്നത്? സ്വൊയം അറിവു കുറഞ്ഞവരായിരിക്കെ വിജ്ഞാനം എത്തിച്ചു കൊടുക്കുന്നവരും എത്രയോ പേരാണ് ! [Sunan Tirmidhi. Vol 5. Book 39. Hadith 2658] [Abu Dawood 3660]
  • അബൂബക്റ നിവേദനം : പ്രവാചകൻ പറഞ്ഞു : ഇവിടെ ഹാജർ ഉള്ളവർ ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കട്ടെ, ചിലപ്പോൾ എത്തപ്പെട്ടവൻ എത്തിച്ചു കൊടുക്കുന്നവ നെക്കാൾ കാര്യങ്ങൾ ഗ്രഹിച്ചേക്കാം " [Saheeh al Bukhari. Vol 1. Book 3. Hadith 105] 
  • لِّغُوا عَنِّي وَلَوْ آيَةً وَحَدِّثُوا عَنْ بَنِي إِسْرَائِيلَ وَلَا حَرَجَ وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ  അബ്ദുല്ലാഹിബ്നു അംറ് നിവേദനം : എന്നിൽ നിന്നുള്ള ഒരു വചനം ആണെങ്കിൽ പോലും അത്‌ നിങ്ങൾ എത്തിച്ചു കൊടുക്കുക. ഇസ്രായേല്യരിൽ നിന്നും ഉദ്ധരിച്ചു കൊള്ളുക. അതിൽ കുറ്റമില്ല. എന്നാൽ അറിഞ്ഞിരിക്കണം, ആരെങ്കിലും എന്റെ പേരിൽ മനഃപൂർവം കള്ളം പ്രചരിപ്പിച്ചാൽ അവന്റെ സ്ഥാനം നരകമായിരിക്കും. [Sunan Tirmidhi. Vol 5. Book 39. Hadith 2669]


Question No-6 ഹദീസുകളിലെ ഭിന്നത : ഹദീസിൽ ഭിന്നത ഉണ്ട്, അഭിപ്രായവ്യത്യാസം ഉണ്ട്. അത്‌ കൊണ്ട് ഹദീസുകൾ തള്ളപ്പെടേണ്ടവയാണ്.
➡ ഹദീസ് ഗ്രന്ഥങ്ങളിൽ യോജിപ്പുകളാണ് കൂടുതൽ. വിയോജിപ്പുകളല്ല.

വിയോജിപ്പുകൾ ഉണ്ടാകുന്നത് മിക്കവാറും
നാലു കാര്യങ്ങളിൽ പരിമിതമാണ്.
  1. ഒരേ സംഭവത്തെ വ്യത്യസ്‌ത റിപ്പോർട്ടർമാർ വ്യത്യസ്‌ത വാക്കുകളിൽ വിവരിക്കുന്നു. ഇവയുടെ ആശയങ്ങളിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. അല്ലെങ്കിൽ ഒരു സംഭവത്തിന്റെയോ പ്രഭാഷണത്തിന്റെയോ വ്യത്യസ്‌ത ഭാഗങ്ങൾ ആയിരിക്കും ഓരോരുത്തരും റിപ്പോർട്ട് ചെയ്യുന്നത്. 
  2. ഒരു വിഷയം പ്രവാചകൻ തന്നെ വ്യത്യസ്ത വാക്കുകളിൽ വിവരിക്കുമ്പോൾ. 
  3. പ്രവാചകൻ വിവിധ സന്ദർഭങ്ങളിൽ വിവിധ രീതികളിൽ പ്രവർത്തിക്കുക. 
  4. ആദ്യം വന്ന ഹദീസിനെ ദുർബലപ്പെടുത്തിക്കൊണ്ട് മറ്റൊരു ഹദീസ് പ്രവാചകനിൽ നിന്ന് ഉണ്ടാകുക 

ഈ 4 തരം ഹദീസുകൾ മാറ്റി നിർത്തിയാൽ
ഭിന്നത വരുന്ന ഹദീസുകൾ ഒരു ശതമാമാനത്തിൽ താഴെയായിരിക്കും. ഏതാനും ഹദീസുകളിൽ വരുന്ന വ്യത്യസ്തകൾ കാരണമായി ഹദീസ് ശേഖരങ്ങൾ അപ്പാടെ തള്ളിക്കളയേണ്ടതാണ് എന്ന വാദത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്?

ഹദീസുകൾ എന്നത് വിഭജിക്കാൻ കഴിയാത്ത ഒരേകകത്തിന്റെ പേരല്ല

ഒരു ഭാഗത്തിന് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ പൂർണ്ണമായും തകർന്നു പോകുന്ന ഒരു സാകല്യമല്ല അത്‌

ഓരോ ഹദീസിനും സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ഓരോന്നും അതിന്റെതായ നിവേദന പരമ്പരയോട് കൂടിയാണ് നിലനിൽക്കുന്നത്.

➡ അതിനാൽ ഒന്നോ രണ്ടോ പത്തോ നൂറോ ഹദീസുകൾ തന്നെ അസാധുവായാൽ പോലും ബാക്കിയുള്ള അസാധുവാകില്ല.


***ഹദീസ് പണ്ഡിതന്മാർക്ക് ഇടയിലെ അഭിപ്രായ വ്യത്യാസത്തിന്റെ ഒരു രൂപം


ഒരു മുഹദ്ധിസ് (hadith scholar) തന്റെ നിരൂപണ മാനദണ്ഡമനുസരിച്ച് ഒരു ഹദീസിനെ പ്രബലമായി അംഗീകരിക്കുന്നു. മറ്റൊരു പണ്ഡിതൻ അയാളുടെ മാനദണ്ഡമനുസരിച്ച് അതിനെ ദുർബലമായും കണക്കാക്കുന്നു. ഇത് നിഗമനത്തിലും ഗവേഷണത്തിലുമുള്ള ഭിന്നതയാണ്. കോടതികളിൽ സാക്ഷ്യം തള്ളുകയും കൊള്ളുകയും ചെയ്യുന്നത് പോലെ...


Question -7
ദീനുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ തന്റെ വാക്കുകളെ പ്രമാണമാക്കരുത് എന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുസ്ലിങ്ങൾക്ക് ഖുർആൻ മാത്രമെ മാർഗദർശനമായിരിക്കാൻ പാടുള്ളു എന്നും നബി പറഞ്ഞു 

>>>> മദീനയിൽ വെച്ച് അവിടുത്തെ കൃഷിക്കാർക്ക് നബി ഈന്തപ്പനയുടെ പരാഗണം സംബന്ധിച്ച് ഒരുപദേഷം നൽകിയിരുന്നു. പക്ഷേ അത്‌ വിളവെടുപ്പിനെ ബാധിച്ചു. അപ്പോൾ നബി അവരോട് പറഞ്ഞു : "ഞാൻ മതപരമായ എന്തെങ്കിലും ഉപദേശിക്കുകയാണെങ്കിൽ നിങ്ങൾ അത്‌ പിൻപറ്റണം. എന്നാൽ എന്റെ സ്വൊന്തം അഭിപ്രായ പ്രകാരം വല്ലതും പറഞ്ഞാൽ അത്‌ പിൻപറ്റെണ്ടതില്ല. ഞാനും ഒരു മനുഷ്യൻ തന്നെയാണല്ലോ.

➡ ഈ സംഭവത്തിൽ ഹദീസ് നിഷേധികളുടെ വികലന്യായങ്ങൾക്ക് തെളിവില്ല.

➡ ഈ ഹദീസ് വ്യക്തമാക്കുന്നത് ഇസ്ലാം അതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങളിൽ എല്ലാം നബിയുടെ നിർദ്ദേശങ്ങളെ പിൻപറ്റണം എന്ന് തന്നെയാണ്.

➡ ദീനിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങളും അല്ലാത്തവയും എന്തൊക്കെയാണെന്നാണ്‌ നാം ഇവിടെ നോക്കേണ്ടത്.

➡ തോട്ടപ്പണി, അടുക്കളപ്പണി മുതലായവ പഠിപ്പിക്കൽ ദീനിന്റെ മേഖലയിൽ വരുന്ന കാര്യം അല്ല എന്നിരിക്കെ അത്തരം കാര്യങ്ങളിൽ തങ്ങളുടെ അറിവുകൾ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി മുന്നോട്ട് പോകാം

➡ എന്നാൽ ഭരണ-സൈനിക നിയമങ്ങളെയും കുടുംബ-സാമ്പത്തിക ചട്ടങ്ങളെയും ഇസ്ലാം അതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

➡ അത്‌ പോലെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട നിയമങ്ങളും ഇസ്ലാമിന്റെ പരിധിക്കുള്ളിലാണ്. ഖുർആനിൽ നിന്ന് തന്നെ ഈ കാര്യങ്ങൾ വ്യക്തമാണ്.

മുസ്ലിങ്ങൾക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഖുർആൻ മാത്രമെ മാർഗ ദർശനമായിരിക്കാൻ പാടുള്ളു എന്ന് നബി ഒരിക്കലും പറഞ്ഞിട്ടില്ല. നബി പറഞ്ഞിട്ടുള്ളത് വ്യക്തമാണ് :

"രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ചു പോകുന്നു. അവ രണ്ടും മുറുകെ പിടിക്കുവോളം നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണ് അവ [Malik Muwatta]


Special Courtesy :
Sayed Abul a'ala Mawdudi (Sunnathinte Pramanikatha)




6.14.2020

അടിമസ്ത്രീകൾ/വെപ്പാട്ടികളായുള്ള ലൈംഗിക ബന്ധം : വസ്തുതകൾ 



**** അടിമത്ത വ്യവസ്ഥിതി കൊണ്ട് വന്നത് ഇസ്ലാം ആണോ?
- അല്ല.

**** അടിമ സ്ത്രീകളുമായുള്ള ലൈംഗിക വേഴ്‌ച്ച ഇസ്ലാം കൊണ്ട് വന്നതാണോ?
- അല്ല !
  • ചരിത്രത്തിൽ എല്ലായിടത്തും അടിമത്ത വ്യവസ്ഥ നിലനിന്നിരുന്നു. സാമൂഹികവും സാമ്പത്തികവും മാനുഷികവുമായി മനുഷ്യസമൂഹം അനന്തരമെടുത്ത പാരമ്പര്യങ്ങളിൽ ഒന്നാണത്. 
  • ഹൈന്ദവ-യഹൂദ-ക്രൈസ്തവ മതഗ്രന്ഥങ്ങളിളെല്ലാം അടിമത്തത്തെ പറ്റിയും അടിമകളോടുള്ള സമീപനങ്ങളെയും നിയമങ്ങളെയും പറ്റി വിവരിക്കുകയും ആചരിക്കുകയും ചെയ്യുന്നുണ്ട്.
  •  ചരിത്രത്തിൽ നോക്കിയാൽ പല മഹാപുരുഷൻമാരും ഒന്നിൽ അധികം ഭാര്യമാർ ഉള്ളവർ ആയിരുന്നു എന്ന് കാണാം
  • സ്വഭാവികമായും ഇസ്ലാമിന് മുമ്പ് അറബികള്‍ക്കിടയിലും ഈ സമ്പ്രദായം നിലനിന്നിരുന്നു.
  •  യജമാനനു അവളെ ബന്ധപെടാൻ റൈറ്റ്സ് ഉണ്ടായിരുന്നു. എന്നാൽ അവൾക്കു ഒരു അവകാശവും ഉണ്ടായിരുന്നില്ല.. ആ ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞു സമൂഹത്തിൽ പിതാവ് ഇല്ലാത്തവൻ (bastard) ആയി റെകഗനൈസ് ചെയ്യപ്പെടും. 
  • അന്നത്തെ ലോകത്തിന്റെ വീക്ഷണത്തിൽ ഉടമയുടെ പൂർണമായ സ്വൊത്ത് ആണ്. ഉടമയുടെ പ്രോപ്പർട്ടി ആണ്. ആ പ്രോപ്പർട്ടി എന്ത് ചെയ്യാനും ഉടമക്ക് അവകാശം ഉണ്ട് എന്നതാണ് അന്നത്തെ ലോകത്തിന്റെ വീക്ഷണം 
  • അടിമകൾ എന്ന് പറയുന്നതു അന്നത്തെ ഒരു സാമൂഹിക ക്രമത്തിൽ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ റോമിലേക്ക് മാത്രം നോക്കിയാൽ മതി.
  • അടിമകളെ പരസ്പരം മല്ലയുദ്ധത്തിനു പ്രേരിപ്പിച്ചു കൊണ്ട് അവർ തമ്മിൽ അടിക്കുന്നതു ഉടമകൾ ഗാലറിയിൽ ഇരുന്നു കയ്യടിടച്ചിരുന്ന സ്ഥലം ആയിരുന്നു അവിടുത്തെ കൊളോസിയം.  ആ മല്ലയുദ്ധത്തിൽ ഏതെങ്കിലും ഒരു അടിമ ചോര ചർദിച്ചു മരിക്കുന്നത് വരെയാണ് യുദ്ധം. ആരും ചോദിക്കാൻ ഇല്ല. 
  • അടിമകളെ വേശ്യകൾ ആക്കി നിർത്തി പണം ഉണ്ടാക്കാനും, ബലാത്സംഗം ചെയ്യാനും, കൊല്ലാനും അടിമയുടെ ശരീരത്തിലെക്ക് മാരകമായ ഉപകരണങ്ങൾ കുത്തിയിറക്കാനും അടിമയെ വ്യഭിചാരത്തിനു നിർബന്ധിക്കാനും എല്ലാം ഉടമകൾക്ക് സർവ്വ  സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഈ ഒരു കാലഘട്ടത്തിൽ ആണ് ഇസ്ലാം അടിമകളെ കുറിച്ച് സംസാരിക്കുന്നത്.

(വിശദമായ വായനക്ക് ഈ ലേഖനം വായിക്കുക.
http://answeringsakshiapologetic.blogspot.com/2019/06/part-3.html?m=1)


**** എങ്കിൽ ഇത്തരം ഒരു ലോകക്രമത്തിൽ ഇസ്ലാം
എങ്ങനെയാണ് അടിമസ്ത്രീയെ സമീപിച്ചത്?


➡ ഇസ്ലാം കടന്നു വന്നപ്പോൾ ഈ ബന്ധങ്ങളെ ഇസ്ലാം റെഗുലേറ്റ് ചെയ്തു. അടിമസ്ത്രീകളെ വെപ്പാട്ടികളായി സ്വീകരിക്കുന്നതിനും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ഇസ്ലാം നിബന്ധനകളും ഉപാധികളും നിർണ്ണയിച്ചു.

➡ യഥാർത്ഥ വിവാഹ ബന്ധമായി അതിനെ പരിഗണിക്കുമാറ് കര്‍ശനവും, കൃത്യവുമായ ഉപാധികൾ

➡ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും അടിമ സ്ത്രീകളുമായുള്ള ബന്ധത്തിനും ഇസ്ലാം മുന്നോട്ട് വെച്ചിരിക്കുന്നു

➡ അതായത് ഈ ഉപഭാര്യ സമ്പ്രദായം Concubianage (al-sirr) ഇസ്ലാമിൽ വിവാഹം (Al Nikah) പോലെ തന്നെ സ്വൊതന്ത്ര പുരുഷനും തന്റെ കീഴിലെ അടിമസ്ത്രീ
സ്ത്രീയും തമ്മിലുള്ള ലീഗൽ റിലേഷൻഷിപ്പ് ആണെന്ന് സാരം. ക്ലാസിക്കൽ അറബിക് ൽ പോലും Concubinage എന്ന പദം Linguistically വിവാഹത്തോട് റിലേറ്റഡ് ആണ്.
كَمَا قَالُوا سُرِّيَّةٌ والأَصل مِنَ السِّر وَهُوَ النِّكَاحُ
As they say ‘a concubine,’ the origin is from the word ‘concubinage,’ which is marriage.

[Lisān al-‘Arab 4/304]


**** എങ്കിൽ യഥാർത്ഥ വിവാഹവും ഇതും തമ്മിലുള്ള വ്യത്യാസം എന്താണ്?

➡ വിവാഹ ഉടമ്പടി എന്ന ഉപാധി അടിമസ്ത്രീകളുമായുള്ള ബന്ധത്തിൽ ഉണ്ടാകില്ല

**** കാരണം?

➡ ഒരു വ്യക്തിയെ ഉടമപ്പെടുത്തുന്ന ഉടമ്പടിയേക്കാള്‍ താഴെയാണ് വിവാഹഉടമ്പടി എന്നതിനാൽ !

**** അടിമസ്ത്രീകളുമായുള്ള ഉടമ്പടിയുടെ പ്രതേകത?

➡ വ്യക്തിയെയും അയാളുടെ ഗുണത്തെയും ഉടമപ്പെടുത്തുന്ന ഉടമ്പടിയാണത്.

**** വിവാഹ ഉടമ്പടിയുടെ പ്രതേകത?

➡ വ്യക്തിയുടെ ഗുണം മാത്രം ഉടമപ്പെടുത്തുന്ന ഉടമ്പടി.


**** യജമാനൻ വെപ്പാട്ടിയായി സ്വീകരിക്കുന്ന അടിമസ്ത്രീയെ അറബിയിൽ "Sariyya" എന്ന് വിളിക്കുന്നു. അതിന്റെ അർത്ഥം?



➡ സന്തോഷത്തിന്റെ ഇടം, സന്തോഷം നല്‍കുന്നവള്‍ എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥം


**** ലൈംഗികത മാത്രമാണോ ഈ സംവിധാനം കൊണ്ട് ഉദേശിക്കുന്നത്?


➡ അല്ല ! അടിമസ്ത്രീയെ സ്വതന്ത്ര ഭാര്യയെന്ന സ്ഥാനത്തിന്റെ അടുത്തേക്ക് ഉയര്‍ത്തുകയെന്ന ഉദ്ദേശ്യം കൂടി അതിനുണ്ട്.


**** തന്റെ അടിമയായത് കൊണ്ട് മാത്രം ഒരു സ്ത്രീയെ വെപ്പാട്ടിയാക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ടോ?


➡ ഇല്ല. ഒരു ഭാര്യക്ക് നല്‍കേണ്ട സൗകര്യങ്ങളെല്ലാം അവള്‍ക്ക് പൂര്‍ത്തീകരിച്ച് നല്‍കേണ്ടതുണ്ടെന്ന് കൂടി ഇസ്ലാം വ്യക്തമാക്കുന്നു.


***** അടിമസ്ത്രീയെ വെപ്പാട്ടിയായി സ്വീകരിക്കാന്‍ പൂര്‍ത്തീകരിക്കേണ്ട രണ്ട് ഉപാധികള്‍ എന്തൊക്കെയാണ്?

(ഹനഫി മദ്ഹബ് പ്രകാരം) :
  1.  പ്രസ്തുത സ്ത്രീക്ക് ഭാര്യയ്‌ക്കെന്ന പോലെ തന്നെ സ്വന്തമായി വീട് ഒരുക്കിക്കൊടുക്കുക.
  2. അവളുടെ ലൈംഗിക വികാരങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുകയും പാതിവൃത്യം സംരക്ഷിക്കുകയും ചെയ്യുക

(അവള്‍ വെപ്പാട്ടിയായി മാറുന്നതോടെ മറ്റ് അടിമകളുമായി വിവാഹ-ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അവള്‍ക്ക് അനുവാദമില്ലാതെയായിത്തീരുന്നു.)


**** ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിലും, ഉല്‍പാദനത്തിലും ഇസ്ലാം വെപ്പാട്ടികള്‍ക്ക് അനുവദിച്ച് നല്‍കിയിരിക്കുന്ന സ്ഥാനം?

➡ സ്വതന്ത്ര ഭാര്യമാരുടെ സ്ഥാനം തന്നെ.



**** അടിമസ്ത്രീകളെ വെപ്പാട്ടികളാക്കുമ്പോൾ സ്വീകരിക്കേണ്ട മറ്റു ഉപാധികൾ?

➡ സ്വീകരിക്കുന്ന സമയത്ത് ഗർഭിണിയല്ലെന്ന് ഉറപ്പ് വരുത്തുക

➡ അടിമസ്ത്രീ മുസ്ലിംകളിലോ, വേദക്കാരിലോ ഉള്‍പെട്ടവരായിരിക്കണം.

➡ സ്വതന്ത്ര ഭാര്യയെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട മതബോധം എന്ന മാനദണ്ഡം അടിമസ്ത്രീകളെ സ്വന്തമായി സ്വീകരിക്കുമ്പോഴും പാലിക്കണം

➡ തോന്നിവാസവും അധാര്‍മികതയും ശീലമാക്കിയവരെ വെപ്പാട്ടികളായി സ്വീകരിക്കരുത്.

➡ ബുദ്ധിയും വിവേകവുമുള്ളവളെയാണ് അതിനായി തെരഞ്ഞെടുക്കേണ്ടത്. കാരണം സ്വന്തം സന്താനങ്ങളുടെ മാതാവിനെയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്ന ബോധം യജമാനന് ഉണ്ടായിരിക്കേണ്ടതുണ്ട്

➡ അവള്‍ സുന്ദരിയായിരിക്കണം എന്ന് ചിന്തിക്കുന്നതിലും തെറ്റില്ല. ‘ബീജം നല്‍കുന്നതിന് വേണ്ടി തെരഞ്ഞെടുക്കുക’യെന്നത് അടിമയുടെയും സ്വതന്ത്രയുടെയും കാര്യത്തില്‍ സ്വീകാര്യമായ പൊതു ഇസ്ലാമിക തത്വമാണ്.

➡ വിവാഹം നിഷിദ്ധമാക്കപ്പെട്ട അടുത്ത ബന്ധുവോ, മുലകുടി ബന്ധത്തിലുള്ള സഹോദരിയോ ആയിരിക്കരുത്

(((((വിവാഹം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കളെ വെപ്പാട്ടികളെന്നല്ല, അടിമകളാക്കാന്‍ തന്നെ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അടുത്ത കുടുംബ ബന്ധുക്കളെയാരെങ്കിലും വില കൊടുത്ത് ഉടമപ്പെടുത്തുന്നത് മാത്രം മതി അവര്‍ സ്വതന്ത്രരാകാന്‍ എന്നതാണ് ഇസ്ലാമിക വീക്ഷണം. തിരുദൂതര്‍(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (ആരെങ്കിലും കുടുംബ ബന്ധമുള്ളവനെ ഉടമപ്പെടുത്തിയാല്‍ അയാള്‍ സ്വതന്ത്രനാണ്)))))))


**** യുദ്ധത്തിൽ ബന്ധിയാക്കപ്പെടുന്ന അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തിൽ ഇസ്ലാമിന്റെ കല്പന?

➡ അവർ ഗര്‍ഭിണിയാണ് എങ്കിൽ പ്രസവിക്കുന്നത് വരെ അവളുമായി ലൈംഗിക  ബന്ധത്തിലേര്‍പെടരുത്.

➡ ഗര്‍ഭിണിയല്ലെങ്കിൽ ആദ്യആര്‍ത്തവം പൂര്‍ത്തിയാവുന്നത് വരെ അവളുമായി ബന്ധപ്പെടരുത്. Sunan Abu Dawud ,Book 12,Hadith  112)



**** യുദ്ധത്തില്‍ ബന്ദികളാക്കപ്പെടുന്ന സ്ത്രീകളെ വെപ്പാട്ടികളായി സ്വീകരിക്കുന്നതിന് പിന്നിലുള്ള കാരണങ്ങൾ? ഉദ്ദേശ്യങ്ങൾ?
  1. ഇസ്ലാം വിവാഹം കൊണ്ടുദ്ദേശിക്കുന്ന ഉന്നതലക്ഷ്യങ്ങളുടെയും താല്‍പര്യങ്ങളുടെയും പൂര്‍ത്തീകരണം 
  2. സ്ത്രീ-പുരുഷന്മാരുടെ ലൈംഗിക വിശുദ്ധി സാക്ഷാല്‍ക്കരിക്കുക,
  3. സന്താനങ്ങളുടെ പിതൃത്വവും വംശവും ഉറപ്പ് വരുത്തുക
  4. അടിമസ്ത്രീകളെയും വെപ്പാട്ടികളെയും വഴിവിട്ട ജീവിതത്തില്‍ നിന്ന് തടയാനും, വേശ്യാവൃത്തിയിലോ മറ്റോ അഭയം തേടുന്നതില്‍ നിന്ന് വിലക്കാനും.. 

**** ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന ഇസ്ലാമിക കല്‍പന ഏതെങ്കിലും ആളുകളിൽ മാത്രം പരിമിതമാണോ?


➡ഒരിക്കലും അല്ല. അടിമകളെന്നോ സ്വതന്ത്രരെന്നോ, സ്ത്രീ-പുരുഷന്മാരെന്നോ ഭേദമന്യെ എല്ലാവര്‍ക്കും ബാധകമാണ്.

➡ വിശുദ്ധ ഖുര്‍ആന്‍ പൊതുവായ വിധത്തില്‍ നല്‍കിയ ശക്തമായ നിര്‍ദേശങ്ങളിലൊന്നാണിത്.
  • [Quran 23:6-7] തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും.തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ വേഴ്ചകളിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല !



**** അടിമ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കരുത് എന്ന ഖുർആനിക കല്പ്പനയുടെ യുക്തി?

➡ ഇവിടെ വേശ്യാവൃത്തി ചെയ്യാൻ നിർബന്ധിക്കരുത് എന്ന് ഖുർആൻ പറയുന്നതിന് ആഴത്തിലുള്ള ഒരു അർത്ഥം ഉണ്ട്. കേവല അർത്ഥമല്ല.

➡ കാരണം വ്യഭിചാരം നിഷിദ്ധമാണെന്ന ഖുർആന്റെ പ്രസിദ്ധമായ കല്‍പനക്ക് കീഴില്‍ തന്നെ വരുന്ന കാര്യമാണ് വേശ്യാവൃത്തി.

➡ അത്‌ കൊണ്ട് നിങ്ങൾ അടിമകളെ വേശ്യവൃത്തിക്ക് നിർബന്ധിക്കരുത് എന്ന കേവല അർത്ഥം മാത്രമുള്ള ഒരു കല്പന കൊടുക്കേണ്ട ആവശ്യം ഇല്ല.

➡ അതിനാൽ ഇവിടെ ഖുര്‍ആന്‍ നല്‍കുന്നത്, വിവാഹം കഴിപ്പിക്കാതെയോ, വെപ്പാട്ടിയായി സ്വീകരിക്കാതെയോ അടിമസ്ത്രീയെ ഉപേക്ഷിക്കുന്ന പക്ഷം അവള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതയാവുമെന്ന സന്ദേശമാണ്.

➡ ഈ ഉദ്ദേശം അത് ഉദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ നിന്ന് വ്യക്തമാവുന്നതാണ്. (Quran 24 :30-33 സൂക്ഷ്മമായി വായിക്കുക )

➡ അടിമകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള വഴികളിലൊന്നാണ് അവരെ വെപ്പാട്ടികളായി സ്വീകരിക്കാന്‍ അനുവദിക്കുന്ന നിയമം.

➡ അടിമത്ത സമ്പ്രദായം  തുടച്ച് നീക്കാനുതകുന്ന മാര്‍ഗമാണത്.



*** വെപ്പാട്ടികളിൽ പിറക്കുന്ന മക്കളുടെ സ്റ്റാറ്റസ് ഇസ്ലാമിൽ എന്താണ്
?


➡ അവർ സ്വതന്ത്ര സ്ത്രീയിൽ പിറന്ന മക്കളെ പോലെ തന്നെ സ്വതന്ത്രരായിരിക്കും. പിതാവിന്റെ മറ്റു കുട്ടികളെ പോലെ എല്ലാ അവകാശങൾക്കും അവൻ അർഹനായിരിക്കും. അത്‌ പോലെ അവനെ പ്രസവിച്ച വെപ്പാട്ടി (കുഞ്ഞിന്റെ മാതാവ്) പിന്നെ ഒരിക്കലും അടിമ എന്ന് കാറ്റഗറൈസ് ചെയ്യപെടില്ല. ‘സ്വതന്ത്ര കുട്ടിയുടെ മാതാവ്’ (Ummu Valad) എന്ന പദവിയിലേക്ക് ഉയരുകയും, ഭര്‍ത്താവ് മരിക്കുന്നതോടെ പൂര്‍ണ സ്വതന്ത്രയാവുകയും ചെയ്യുന്നു.

- അബ്ബാസിഡ് ഖിലാഫത്തിലെ പ്രശസ്തരായ ഖലീഫ മഅമൂൻ, ഖലീഫ മുഅതസിം തുടങ്ങിയവർ എല്ലാം ജനിച്ചത് അടിമസ്ത്രീകളിലാണ്. 


**** ഇസ്ലാം അല്ലാത്ത മറ്റു നാഗരികതകളിലും ദര്‍ശനങ്ങളിലും വെപ്പാട്ടികളിൽ പിറക്കുന്ന മക്കളുടെ സ്റ്റാറ്റസ് എന്താണ്?

അവർ അടിമകളായിരിക്കും.


➡ "ദാസിയുടെ പുത്രൻ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാൻ പാടില്ല" (ഗലാത്യ 4:30) എന്ന് ജൂതവർഗീയതയിൽ കാച്ചിയ അടിമകളെ പറ്റിയുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്ന ക്രൈസ്തവ അപ്പോസ്തലനായ പൗലോസിന്റെ പ്രസ്താവന ഒരു ഉദാഹരണം മാത്രം.



***** ഇസ്ലാമിലെ അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം പാശ്ചാത്യ നാടുകളിലെ വ്യഭിചാരത്തിന്‌ തുല്യമാണോ?


➡ ഒരിക്കലും അല്ല. അവിടെ സ്ത്രീ ഒരു ലൈംഗിക വസ്തു മാത്രം ആണ്. പുരുഷന്റെ വികാരശമനത്തിനു അവളെ രഹസ്യമായി പാതിരാത്രികളിൽ ഉപയോഗിച്ച് ഒരു കാലത്ത് ഉപേക്ഷിക്കുന്നു. അവളിൽ ഉള്ള ഇതര ബാധ്യതകളോ ബന്ധങ്ങളോ ഏറ്റെടുക്കാൻ പുരുഷൻ തയ്യാറല്ല .ഇതും ഇസ്ലാമിലെ അടിമസ്ത്രീ ബന്ധവും കൂട്ടിക്കുഴക്കുക സാധ്യമല്ല


Conclusion:

ചുരുക്കത്തില്‍ നിരവധി നിബന്ധനകളും ഉപാധികളും ആവിഷ്‌കരിച്ച് അടിമസ്ത്രീകളെ ഉയര്‍ത്തുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. സ്വതന്ത്ര ഭാര്യമാരോളം എത്തുന്ന അവകാശങ്ങള്‍ ഇസ്ലാം അവര്‍ക്ക് വകവെച്ച് കൊടുത്തിരിക്കുന്നു.


Related Articles :

മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -3)
അടിമ വ്യാപാരം :
http://answeringsakshiapologetic.blogspot.com/2019/06/part-3.html?m=1

മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -4)
- അടിമസ്ത്രീകൾ
http://answeringsakshiapologetic.blogspot.com/2019/06/part-4.html?m=1

അടിമകളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം മുസ്ലീം പുരുഷന്മാരെ അനുവദിക്കുന്നുണ്ടോ?  (Part- 1)
http://answeringsakshiapologetic.blogspot.com/2019/07/part-1.html?m=1

6.04.2020

മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങളും മിഷനറികളുടെ ഇരട്ടത്താപ്പും



സത്യദൈവത്തിന്റെ പ്രവാചകൻമാർ പ്രവചിക്കുകയും അത് സത്യമായി പുലരുകയും ചെയ്തിട്ടുണ്ട് എന്നും അത് കൊണ്ട് അവരെ സത്യപ്രവാചകൻമാർ ആയി ഞങ്ങൾ അംഗീകരിക്കുന്നു എന്നും
എന്നാൽ മുഹമ്മദ്‌ നബി പ്രവചിക്കുകയോ അത് സത്യമായി പുലരുകയോ ചെയ്തിട്ടില്ല, അതിനാൽ മുഹമ്മദ്‌ ഒരു കള്ളപ്രവാചകൻ ആണെന്നുമുള്ള മിഷനറികളുടെ അവകാശ വാദങ്ങൾക്ക് മറുപടിയായി പൂർണമായും നിറവേറിയ നബിയുടെ അനേകം പ്രവചനങ്ങൾ കാണിച്ചു കൊടുക്കുമ്പോൾ
മിഷനറികൾ മറ്റൊരു ഇരട്ടതാപ്പുമായി രംഗത്ത് വരുന്നത് കാണാം. 
അതായത് ആക്രമണവും കൊലപാതകവും ഒക്കെയാണോ മുഹമ്മദ്‌ നബിയുടെ പ്രവചനം , വേറെ ഒന്നുമില്ലേ എന്ന്.. 
ഏതായാലും മുഹമ്മദ്‌ നബി ഒരൊറ്റ പ്രവചനവും നടത്തിയിട്ടില്ല എന്ന് പറഞ്ഞു നടന്നിരുന്നവർ

ഇപ്പോൾ നബി പ്രവചിച്ചിരുന്നു എന്ന് അംഗീകരിച്ചു തുടങ്ങി. 
പിന്നെയുള്ള അവരുടെ പ്രശ്നം നബി, അനേക ദേശങ്ങൾക്കും പ്രബലരാഷ്ട്രങ്ങൾക്കും എതിരായ യുദ്ധങ്ങളെ പറ്റിയും ക്ഷാമങ്ങളെ പറ്റിയും ഒക്കെ പ്രവചിച്ചതാണ്. അതൊക്കെ കേൾക്കുമ്പോൾ, ഇവർ അന്വേഷിക്കുന്നതോ പറയുന്നതോ ആയ കാര്യങ്ങളിൽ
സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ല എന്ന് ഒരിക്കൽ കൂടി ബോധ്യമാകും. ഇവരുടെ ബൈബിൾ എന്താണ് ഈ വിഷയത്തിൽ പറയുന്നത് എന്ന് നോക്കാം :

ബൈബിളിലെ പ്രവാചകന്മാർ എന്തിനെകുറിച്ചായിരുന്നു പ്രവചിച്ചിരുന്നത്? യുദ്ധവും ആക്രമണങ്ങളും സംബന്ധിച്ച വിഷയങ്ങൾ അവർ പ്രവചിച്ചില്ലേ?


അതെ. പ്രവചിച്ചു ! 
[ജറെമിയാ 28 : 8-9]
എനിക്കും നിനക്കും മുന്‍പ്‌ പണ്ടുമുതലേ ഉണ്ടായിരുന്ന_പ്രവാചകന്‍മാര്‍ അനേകദേശങ്ങള്‍ക്കും _പ്രബല രാഷ്‌ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്‌ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്‌ക്കപ്പെട്ടവനാണെന്നു തെളിയുന്നത്‌ അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്‌.
ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചോ?
  • പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്‍മാര്‍ അനേകദേശങ്ങള്‍ക്കും പ്രബല രാഷ്‌ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്‌ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു..
അപ്പോൾ ഇതൊക്കെ ഇവർ തള്ളിക്കളയുമോ?
മാത്രമല്ല ബൈബിൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പ്രവചനങ്ങളുള്ളത് ഈ വിഷയങ്ങളിൽ (രാഷ്ട്രങ്ങൾക്ക് എതിരെയുള്ള യുദ്ധങ്ങളും ആക്രമണങ്ങളും സംബന്ധിച്ച) ആണെന്ന് കാണാം. പുതിയ നിയമം എടുത്താലും യേശുവിന്റെ പ്രവചങ്ങളുടെ ആധിക്യം ഈ വിഷയത്തിൽ തന്നെ.

മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങൾ യുദ്ധവും ആക്രമണങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ പരിമിതമാണോ? 


ഒരിക്കലും അല്ല.  യുദ്ധവും ആക്രമണങ്ങളുമല്ലാത്ത പ്രവചനങ്ങൾ താഴെ നൽകുന്നു. 

  • 2.സാമൂഹ്യബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളെ പറ്റിയും എഴുത്ത് വ്യാപിക്കുന്നതിനെ സംബന്ധിച്ചുമുള്ള പ്രവചനം http://answeringsakshiapologetic.blogspot.com/2019/10/41-44.html?m=1
  • 4. തഖീഫ് ഗോത്രത്തിലെ കള്ള വാദിയെയും  (മുക്തർ അതകഫി) വിനാശകാരിയെയും (ഹജാജ് ഇബ്ന് യൂസഫ്) പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2018/01/35-37.html?m=1
  • 7. ആട്ടിടയൻമാരായി നഗ്നപാദരായി നടന്നിരുന്ന അറബികളുടെ സാമ്പത്തിക വർദ്ധനവിനെസംബന്ധിച്ചും തൻമൂലം അവർ ഏർപ്പെടുന്ന വമ്പൻ അംബര ചുംബികളായ കെട്ടിട നിർമ്മാണങ്ങളെയും പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2017/12/1-7.html?m=1
  • 8. അടിമകള് രാജാക്കൻമാർ ആകുന്നതിനെ സംബന്ധിച്ചും അടിമ രാജവംശങ്ങള് ഉദയം ചെയ്യുന്നതിനെയും പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2017/12/1-7.html?m=1


നബിയുടെ പ്രവചനങ്ങളുടെ പൂർത്തീകരണങ്ങൾ ഒക്കെ ഹദീസ് ക്രോഡീകരിക്കുന്നതിന് മുൻപല്ലേ, അതെങ്ങനെ വിശ്വാസ യോഗ്യമാകും?  


എന്ന് ചോദിക്കുന്ന നിഷ്കുകളോട് ചോദിക്കാനുള്ളത് യേശുവിന്റെ പൂർത്തിയായ ചില പ്രവചനങ്ങൾ സുവിശേഷങ്ങൾ എഴുതുന്നതിനും മുന്നേ ആയത് കൊണ്ട് അത്‌ വിശ്വസിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും യോഗ്യതക്കുറവുണ്ടോ എന്നാണ്.

നബിയുടെ പ്രവചനങ്ങളുടെ കാര്യത്തിൽ ഹദീസുകൾ ക്രോഢീകരിക്കപ്പെടുന്നതിന് മുന്പും ശേഷവും ഇപ്പോഴും പ്രവചനങ്ങളുടെ പൂർത്തീകരണം നടന്നു കൊണ്ട് ഇരിക്കുകയാണ്. ഉദാഹരണത്തിന്‌ ഈസ്റ്റേർൺ റോമാ സാമ്രാജ്യത്തിന്റെ ശക്തി കേന്ദ്രവും ക്യാപിറ്റല് സിറ്റിയുമായിരുന്ന കോൺസ്റാന്റിനോപ്പിളിനെ കുറിച്ചുള്ള നബിയുടെ പ്രവചനം എടുക്കാം. (വായിക്കാൻ താഴെയുള്ള ലിങ്ക് click ചെയ്യുക) https://answeringsakshiapologetic.blogspot.com/2017/12/8-to.html?m=1

ഇമാം അഹമദ് ഇബ്നു ഹംബലിന്റെ 
(അദ്ദേഹത്തിന്റെ മരണം CE 855 ലാണ്).
ഹദീസ് കളക്ഷൻ ആയ മുസ്നദ് അഹമദിൽ ആണ് ആ പ്രവചനം വരുന്നത്. ഇമാം ഹംബൽ, AD 800 കാലഘട്ടത്തില്‍ ഈ ഹദീസ് കളക്ട് ചെയ്യുമ്പോള്‍ കോണ്സ്റ്റാൻറ്റിനോപ്പിള് റോമൻ സാമ്രാജ്യത്വത്തിന്റെ തലസ്ഥാന നഗരിയായി തലയുയർത്തി തന്നെ നില്‍ക്കുന്നുണ്ട്.  ഇമാം അഹ്മദിന് ശേഷം പിന്നെയും 600 വർഷങ്ങള്ക് ശേഷം AD 1453 ല് നടന്നതാണ് മുസ്ലിങ്ങളുടെ കോണ്സ്റ്റാൻറ്റിനോപ്പിള് വിജയം. പ്രവചനത്തിന്റെ കൃത്യത കൂടി ഇവിടെ പരിഗണിച്ച് നോക്കാം.  പ്രവാചക ശിഷ്യൻ ആയ അംറ് ഇബ്നുൽ ആസ്വ് പ്രവാചകനോട് ചോദിക്കുന്നത് റോം , കോണ്സ്റ്റാൻറ്റിനോപിള് എന്നിവയിൽ ഏത് ആദ്യം കീഴടക്കപ്പെടും എന്ന് ആണ്. പ്രവാചകൻ ഒരിക്കലും റോം എന്ന് പറഞ്ഞില്ല. പറഞത് കോണ്സ്റ്റാൻറ്റിനോപ്പിളിനെ... ഹിരാക്ലിയസിന്റെ പട്ടണത്തെ പറ്റിയാണ്. ഇനി ചരിത്രം പരിശോധിക്കുക. ഒരിയ്ക്കലും മുസ്ലീങ്ങള്‍ റോം ജയിച്ച് അടക്കിയിട്ടില്ല: ആദ്യം ജയിച്ചടക്കപ്പെട്ടത് കോണ്സ്റ്റാൻറ്റിനോപിള് തന്നെ ആണ്.


മുകളിൽ ലിസ്റ്റ് ചെയ്ത പ്രവചനങ്ങളിൽ പലതും അത്തരത്തിൽ ഉള്ളവയാണ്. നബിയുടെ സമകാലഘട്ടത്തിൽ (contemporary period)
ഖുർആൻ അവതരിച്ചു കൊണ്ട് ഇരിക്കുന്ന പശ്ചാത്തത്തിൽ
പൂർത്തിയായ പേർഷ്യക്ക് എതിരെയുള്ള റോമിന്റെ വിജയത്തെ കുറിച്ചുള്ള പ്രവചനങ്ങളും നബി ജന്മനാടിലേക്ക് തിരികെ വരും എന്നർത്ഥത്തിലുള്ള പ്രവചനങ്ങളും 
http://answeringsakshiapologetic.blogspot.com/p/blog-page_17.html?m=0 )
സംഭവിക്കാൻ ഇരിക്കുന്ന പ്രവചനപൂർത്തീകരണങ്ങൾ വേറെയും.  അത്‌ കൊണ്ട് ഹദീസ് ക്രോഢീകരിക്കുന്നതിനു മുൻപാണ് നബിയുടെ പ്രവചനങ്ങൾ, അതിനാൽ വിശ്വാസയോഗ്യമല്ല എന്ന വാദത്തിനു യാതൊരു പ്രസക്തിയുമില്ല.


മനുഷ്യനു ഉപകാരപ്രദമായ എന്തെങ്കിലും മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങളിൽ ഉണ്ടോ?


രാമായണം മുഴുവൻ കേട്ടിട്ടു സീതയാരാണ് എന്ന് ചോദിച്ച പോലെയാണ് ഇത്.  മുഹമ്മദ്‌ നബിയെ അയച്ചത് തന്നെ ലോകർക്ക് കാരുണ്യമായാണ് എന്ന് (21:107) ഖുർആൻ പറയുന്നു. പ്രവാചകന്റെ പ്രവചനങ്ങളെല്ലാം മനുഷ്യന്റെ ഐഹിക പാരത്രിക ഗുണങ്ങൾ കാംക്ഷിച്ചു കൊണ്ടുള്ളതും പിൽക്കാലത്തു സംഭവിക്കാൻ പോകുന്ന കുഴപ്പങ്ങളിലും മൂല്യച്യുതികളിലും പ്രതിസന്ധികളിലും അടിപതറാതെ ആ സന്നിദ്ഗ ഘട്ടങ്ങളെ വിശ്വാസി എങ്ങനെ തരണം ചെയ്യണം എന്നും വരച്ചുകാണിക്കുന്ന കൃത്യമായ റൂട്ട് മാപ്പുകൾ ആണ് നബി പ്രവചനങ്ങൾ എന്ന് മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതാനും ചില പ്രവചനങ്ങൾ വായിച്ചാൽ പോലും വളരെ വ്യക്തമാണ്.


ബൈബിളിൽ മനുഷ്യരക്ഷയുടെ ഭാഗമായ യേശുവിനെ കുറിച്ചുള്ള പ്രവചനങ്ങളാണ് കൂടുതൽ . പിന്നെ കർത്താവിന്റെ രണ്ടാം വരവിനെ കുറിച്ചും പ്രധാനപ്പെട്ടത് വ്യാജപ്രവാചകനെ കുറിച്ചും വ്യാജ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയം കൊണ്ട്വരുമെന്നതുള്ളതും




ഈ പറഞ്ഞത് സത്യസന്ധമായിരുന്നു എങ്കിൽ നമുക്ക് മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങളുടെ വലിയൊരു ശേഖരം ഇവിടെ നിരത്തേണ്ടി വരില്ലായിരുന്നു.
അതായത് ഒന്നോ രണ്ടോ പ്രവചനങ്ങളിലൂടെ തന്നെ നമുക്ക് ഇവർ പറയുന്ന പോയിന്റ് കവർ ചെയ്യാം. അതായത് യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനം ഉണ്ട്. യേശുവിന്റെ ജനനത്തിലൂടെയും യേശുവിന്റെ തന്നെ വാക്കുകളിലൂടെയും ആ മിശിഹൈക പ്രവചനങ്ങളെല്ലാം പുലർന്നു (ഭാഗികമായി മാത്രം ശരിയാകുന്ന ശുദ്ധ കോമഡി ആണ് ഈ സ്റ്റേറ്റ്മെന്റ്.) എന്നതാണ് ഇവർ എഴുന്നള്ളിച്ചു കൊണ്ട് വരുന്ന അവകാശവാദത്തിന്റെ മുന.
ഇവിടെ മറ്റൊരു കോമഡി എന്താണ് എന്ന് വെച്ചാൽ മുഹമ്മദ്‌ നബി പ്രവചിച്ചു എന്ന് കേട്ടപ്പോഴേക്കും അത്‌ ദഹിക്കാനാകാതെ ഹദീസിന്റെ വിശ്വാസ്യത, 200 വർഷം കഴിഞ്ഞു വന്ന ബുഹാരി എന്നൊക്കെ പറഞ്ഞു തുള്ളിക്കൊണ്ട് വന്ന ഇവർക്ക് യേശുവിന്റെ കുരിശുമരണത്തിന്‌ ശേഷം മത്തായിയും ലൂക്കോസും ഒക്കെ ഇന്ന പ്രവചനം യേശുവിൽ പുലർന്നു മറ്റേ പ്രവചനം പുലർന്നു എന്നൊക്കെ എഴുതിയത് എങ്ങനെ വിശ്വസിക്കാൻ സാധിക്കും? മാത്രമല്ല യേശു മരിച്ചു വർഷങ്ങൾക്ക് ശേഷമാണ് ഇവർ സുവിശേഷം എഴുതുന്നത് എന്നത് കൊണ്ട് തന്നെ പഴയനിയമത്തിൽ പ്രവചനസ്വഭാവം ഉണ്ടെന്നു തോന്നിക്കുന്ന പല വചനങ്ങളും യേശുവിൽ ചാർത്താൻ
നോക്കിയതും അത്‌ കയ്യോടെ പൊളിഞ്ഞു പാളീസായ തെളിവുകൾ കൂടി ഉണ്ടെന്നു ഓർക്കണം.

ഉദാഹരണത്തിന്‌, പുതിയ നിയമത്തില് സുവിശേഷക്കാരൻ മത്തായി യേശുവിനെ കുറിച്ച് പഴയ നിയമത്തില് പ്രവചനം ഉണ്ട് എന്ന് ഒപ്പിക്കാൻ വേണ്ടി പഴയ നിയമത്തില് നിന്നും ഒരു വചനം അടർത്തി എടുക്കുന്ന ഒരു വചനം നോക്കാം :
  • (Mathew 2:15) ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: ഈജിപ്തില് നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി ” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
ഇവിടെ ഈ പ്രവാചകൻ മുഖാന്തിരം അരുളി ചെയ്തു
 എന്ന് പറഞ്ഞ് ഉദ്ധരിച്ച വചനം പഴയ നിയമത്തില്
ഹോഷേയാ പുസ്തകത്തില് ആണ് ഉള്ളത്.
അത് താഴേ വായിക്കുക :
  • (Hosea 11:1-2)  യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തില് നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി
ഈ വചനത്തില് നിന്നും ആണ് സുവിശേഷക്കാരൻ മത്തായി തനിക്കു ആവശ്യമുള്ള ഒരേ ഒരു വചനം മാത്രം അടർത്തി എടുത്ത് അത് യേശുവിനെ കുറിച്ച് ഉള്ള പ്രവചനം ആണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്.
എങ്ങനെ ഉണ്ട്.?

ഇവിടെ പറയുന്നത് യേശുവിനെ കുറിച്ച് അല്ല
മറിച്ച് മകൻ എന്നും ബാലൻ എന്നും ഒക്കെ വിളിച്ചിരിക്കുന്നത് ഇസ്രയേല് ജനതയെ ആണ് എന്ന് !!!!
എന്നിട്ട് ആ മകൻ ( ഇസ്രയേല് ) ചെയ്ത
താന്തോന്നിത്തരത്തെ കുറിച് ദൈവം തന്നെ പറയുന്നത് രണ്ടാം വാക്യത്തില് ഉണ്ട് . ബാല് വിഗ്രഹങളെ പൂജിച്ചു എന്ന് ! ഈ മകൻ യേശു ആണോ??
ആണെങ്കില് യേശു, ദൈവത്തെ വിട്ട് അകന്നു ജീവിച്ചു എന്ന്നും ബാല് വിഗ്രഹതിന് പൂജ ചെയ്തു എന്നും
ധൂപ അർപണം നടത്തി എന്നും സമ്മതിക്കേണ്ടി വരും

അല്ലെങ്കില് പുതിയ നിയമത്തിന്റെ കർത്താക്കള് ആയ മത്തായി അടക്കം ഉള്ള പലരും യേശു ക്രിസ്തുവിന്റെ പേരില് കള്ളങളും കെട്ട് കഥകളും സ്ഥാപിത താല്പര്യങളും എഴുതി പിടിപ്പിച്ചിരിക്കുന്നു എന്ന യാഥാര്ഥ്യം അംഗീകരിക്കേണ്ടി വരും.

അതാണ് നേരത്തെ നമ്മൾ പറഞ്ഞത് യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനം ഉണ്ടെന്നു പറയുന്നത് ഭാഗികമായി മാത്രം ശരിയാകു എന്ന്. ഏതായാലും യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനങ്ങൾ ഉണ്ടാകാനുള്ള ആ ഭാഗികമായ സാധ്യതയെ നമ്മൾ വകവെച്ചു കൊടുക്കുന്നുണ്ട്. (അത്‌ പൂർണ്ണമാണ് എന്ന് പറയാത്തത് ബൈബിൾ അനേകം കൈകടത്തലുകൾക്ക് വിധേയമായിട്ടുണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയതിന്റെ ബോധ്യത്തിലാണ്. എന്നാൽ ക്രൈസ്തവർ ഈ കൈകടത്തലുകളെ നിഷേധിക്കുന്നു ).

അപ്പോൾ പറഞ്ഞു വന്നത് , യേശുവിനെ കുറിച്ചുള്ള ബൈബിളിലെ പ്രവചനങ്ങളും ബൈബിളിലെ യേശുവിന്റെ തന്നെ വാക്കുകളിലൂടെ ആ പ്രവചനങ്ങളെല്ലാം പുലർന്നു എന്നതുമാണ് ഇവരുടെ മാനദണ്ഡമെങ്കിൽ ആ മാനദണ്ഡം മുഹമ്മദ്‌ നബിയിൽ എത്രയോ കൃത്യമായി പൂർത്തീയാകുന്നു. ഇവരുടെ മാതൃകയിൽ തന്നെ നമുക്ക് മുഹമ്മദ്‌ നബിയെ പറ്റി നോക്കാം :




1. മനുഷ്യരക്ഷയുടെ ഭാഗമായ മുഹമ്മദ്‌ നബിയെ കുറിച്ചുള്ള പ്രവചനവും പൂർത്തീകരണവും



പ്രവാചകൻ ഇബ്രാഹീം നബിയുടെ പ്രാർത്ഥനയെ ഖുർആൻ ഉദ്ധരിക്കുന്നു :

[Al-Baqarah 2:129] 

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്‌) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.

പൂർത്തീകരണം : 

വിശ്വാസികളുടെ പിതാവായ പ്രവാചകൻ ഇബ്രാഹീമിന്റെ ഈ പ്രാർത്ഥനയുടെ ഉത്തരമായി മുഹമ്മദ്‌ നബി നിയോഗത്തെ അല്ലാഹു പ്രസ്താവിക്കുന്നു :

[Al-Baqarah 2:151]
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.

[Aal-e-Imran 3:164]
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.

[Al-Jumu'ah 62:2]

അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.

മുഹമ്മദ്‌ നബിയുടെ നിയോഗത്തെ കുറിച്ച് യേശു ക്രിസ്തു പ്രവചിച്ചതായി ഖുർആൻ പറയുന്നു :

[As-Saf 61:6]

മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.

പൂർത്തീകരണം :

  • ഖാലിദ് ബിൻ മഅദാൻ നിവേദനം :
  • അല്ലാഹുവിന്റെ റസൂൽ പറഞ്ഞു :
  • "ഞാൻ എന്റെ പിതാവായ ഇബ്രാഹീമിന്റെ പ്രാർത്ഥനയുടെ ഉത്തരമാണ്. പ്രവാചകൻ ഈസ അറിയിച്ച സന്തോഷവാർത്തയും, 
  • എന്റെ മാതാവ് എന്നെ ഗർഭം ചുമക്കുമ്പോൾ ദർശിച്ച ബസറയിലെ കൊട്ടാരങ്ങളെ പ്രകാശഭൂരിതമാക്കിയ പ്രകാശവുമാണ് ഞാൻ. [ഹാകിം മുസ്തദ്രക് 2/600]

إِنِّي عِنْدَ اللهِ لَخَاتَمُ النَّبِيِّينَ وَإِنَّ ادَمَ لَمُنْجَدِلٌ فِي طِينَتِهِ وَسَأُنَبِّيُكُمْ بِأَوَّلِ ذَلِكَ دَعْوَةُ أَبِي إِبْرَاهِيمَ وَبِشَارَةُ عِيسَى بِي وَرُوْيَا أُمِّي الَّتِي رَأَتْ وَكَذَلِكَ أُمَّهَاتُ النَّبِيِّينَ يَرَيْن

ഇർബാദ് ബിൻ സരിയാഹ് നിവേദനം :
പ്രവാചകൻ പറഞ്ഞു : ആദം കളിമണ്ണായിരിക്കുന്ന കാലത്ത് തന്നെ ഞാൻ പ്രവാചകന്മാരിൽ അന്തിമനാണ് എന്ന് അല്ലാഹുവിങ്കൽ എഴുതപ്പെട്ടിരിക്കുന്നു. എന്റെ വരവ് പ്രഖ്യാപിക്കുന്ന ആദ്യത്തെ സുവാർത്ത, എന്റെ പിതാവ് ഇബ്രാഹീം അല്ലാഹുവിനോടു നടത്തുന്ന അപേക്ഷയുടെ ഫലമായിട്ടാണ്. ഈസ അറിയിച്ച സന്തോഷവാർത്തയും എന്റെ മാതാവ് കണ്ട ദർശനവും ഞാനാണ്.
പ്രവാചകന്മാരുടെ മാതാക്കൾ അത്തരം ദർശനങ്ങൾ കാണാറുണ്ട്. [Musnad Ahmad]

ആ മഹാ ദർശനത്തെ പറ്റി കൂടി പറയാം :

" പ്രസവം അടുത്ത് കൊണ്ടിരുന്ന നാളുകളിൽ അവരുടെ (ആമിന) ആശ്വാസം വർധിച്ചു വന്നു. അവരെപ്പോഴും തന്റെയുള്ളിലെ ഏതോ ദിവ്യപ്രകാശത്തെ കുറിച്ച് ബോധവതിയായിരുന്നു. " ഒരു ദിവസം ആ പ്രകാശം കൂടുതൽ തെളിയുകയും അതിലൂടെ ആമിനക്ക് ശാമിലെ ബോസ്റാ കൊട്ടാരത്തിന്റെ ദർശനങ്ങളുണ്ടായി. ഒരു അശരീരി ആമിനയോടു പറഞ്ഞു :
" നീ ഗര്ഭപാത്രത്തിൽ വഹിച്ചിരിക്കുന്നത് ജനതകളുടെ നേതാവിനെയാണ്. അവൻ പിറന്നാൽ, നീ പറയണം, ഏകനായ ഒരുവന്റെ സംരക്ഷണയിൽ അവനെ ഞാൻ നിർത്തിയിട്ടുണ്ട് എന്ന്. എല്ലാ അസൂയാലുകക്കളുടെയും തിന്മകളിൽ നിന്ന് ഏകനായ ദൈവത്തിൽ ഞാൻ അഭയം തേടുന്നുവെന്നും. അവന്‌ മുഹമ്മദ്‌ എന്ന് നാമകരണം ചെയ്യുകയും വേണം. "
[ഇബ്നു ഇസ്ഹാഖ്, സീറത്തു റസൂലില്ലാഹ്]





2. യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്തിക്രിസ്തുവിന്റെ വരവിനെയും കുറിച്ച് മുഹമ്മദ്‌ നബിയുടെ പ്രവചനങൾ


മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. അദ്ദേഹത്തിന്റെ ശ്വാസത്തിന്റെ ഗന്ധം അനുഭവിക്കുന്ന ഏതൊരു സത്യനിഷേധിയും ക്ഷണം മരണം വരിക്കും. അദ്ദേഹത്തിന്റെ ശ്വാസം തന്റെ ദൃഷ്ടി ചെന്നെത്തുന്നിടം വരെയെത്തും. അങ്ങനെ അദ്ദേഹം ദാജ്ജാലിനെ തേടിയിറങ്ങുകയും ബാബ് അൽ ലുദ്ധിൽ വെച്ച് അവനെ വധിക്കുകയും ചെയ്യും [Saheeh Muslim 2947. Book 41. Hadith 7015]

അവൻ (ദജ്ജാൽ) ഇങ്ങനെയൊക്കെ ചെയ്തുകൊണ്ടിരിക്കെ, മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. രണ്ട് മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ദമാസ്കസിന്റെ കിഴക്ക് ഭാഗത്ത് വെളുത്ത മിനാരത്തിന് സമീപം രണ്ട് മാലാഖമാരുടെ ചിറകുകളിന്മേൽ കൈകൾ വെച്ച നിലയിൽ അദ്ദേഹം ഇറങ്ങും [Saheeh Muslim 2947. Book 41. Hadith 7015]




3. വ്യാജപ്രവാചകനെ കുറിച്ചും വ്യാജ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയം കൊണ്ട്വരുമെന്നതുള്ളതും സംബന്ധിച്ച മുഹമ്മദ്‌ നബിയുടെ പ്രവചനം :


മതവുമായി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ആളുകൾ പിൽക്കാലത്തു പ്രത്യക്ഷപ്പെടും ആടുകളുടെ രൂപത്തിൽ വന്നു അവർ ജനങ്ങളെ വഞ്ചിക്കും. അവരുടെ വാക്കുകൾ തേൻ പോലെ മധുരമുള്ളതായിരിക്കും. എന്നാൽ അവരുടെ ഹൃദയങ്ങൾ ചെന്നായ്ക്കൾക്ക് തുല്യം. [Jamiu Tirmidhi.Vol 4. Book 10. Hadith 2404 & Hasan (fair) according to Ibn Hajar]

അബൂ ഹുറൈറയിൽ നിന്നും നിവേദനം:   പ്രവാചകൻ പറഞ്ഞിരിക്കുന്നു : ഒരു ദർശനത്തിൽ ഭൂമിയിലെ നിധികള് എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു :
എന്റെ കൈകളില്‍ സ്വർണ്ണത്തിന്റെ രണ്ടു കങ്കണങ്ങള് ധരിക്കപ്പെട്ടതായി  ഞാന്‍ കണ്ടു. അവ എന്നെ ഏറെ അസ്വസ്ഥനാക്കി. അവ ഊതി കളയാൻ എനിക്കു  ബോധനം നല്കപ്പെട്ടു. അങ്ങനെ ഞാനവ ഊതി കളഞ്ഞു.
അതോടെ അവ രണ്ടും അകന്നു പോയി.
എനിക്കു ശേഷം രംഗത്ത് വരുന്ന രണ്ടു കള്ള പ്രവാചകൻമാർ എന്ന് ആണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. അവരില്‍ ഒരുത്തന്‍ സൻആയിൽ നിന്നുള്ള അൻസിയും രണ്ടാമൻ യമാമക്കാരൻ മുസൈലിമയും ആണ് ( Sahih Muslim , Book of Dreams , Book 29 ,Number 5651)


പൂർത്തീകരണം:

https://en.m.wikipedia.org/wiki/Musaylimah
https://en.m.wikipedia.org/wiki/Al-Aswad_Al-Ansi


>>>>>>>>>>>>>>>>>>>>>>>>
>>>>>>

[ബൈബിൾ,  നിയമാവര്‍ത്തനം 18 : 21-22]
കര്‍ത്താവ്‌ അരുളിച്ചെയ്യാത്തതാണ്‌ ഒരു പ്രവാചകന്‍െറ വാക്കെന്ന്‌ ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം. ഒരു പ്രവാചകന്‍ കര്‍ത്താവിന്‍െറ നാമത്തില്‍ സംസാരിച്ചിട്ട്‌ അത്‌ സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്‌താല്‍ആ വാക്ക്‌ കര്‍ത്താവ്‌ അരുളിച്ചെയ്‌തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്‌. നീ അവനെ ഭയപ്പെടേണ്ടാ.
<<<<<<<<<<<<<<<<<<<<<<<<<<<<
<<<<<