12.25.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (33-34)


PROPHECIES OF MUHAMMAD #33

GREAT PROPHECY -1
About Muslim Conflicts 

സൌബാനിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു:
കിഴക്കും പടിഞ്ഞാറും എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു. എന്റെ ഉമ്മത്തിന്റെ ആധിപത്യം എല്ലായിടത്തും ഞാന്‍ കണ്ടു :
ചുവപ്പും വെളുപ്പുമായ രണ്ടു തരം നിധികള്
(കിസ്റയുടെയും സീസറിന്റെയും)
എനിക്കു നല്കപ്പെട്ടിരിക്കുന്നു.
പൊതുവായി ബാധിക്കുന്ന വരള്ച്ചയിലൂടെ എന്റെ ഉമ്മത്തിനെ (സമുദായത്തെ) നശിപ്പിക്കരുത് എന്നും
തങ്ങളിൽ നിന്ന് ഉള്ള ശത്രുക്കള്ക്ക് അല്ലാതെ മറ്റു ശത്രുക്കള്ക് അവരുടെ മേൽ ആധിപത്യം നല്കരുത് എന്നും അങ്ങനെ അവരുടെ വംശ നാശം വരുത്തരുത് എന്നും ഞാന്‍ എന്റെ നാഥനോട് അപേക്ഷിച്ചു :
എന്റെ നാഥൻ എന്നോട് പറഞ്ഞു:
ഓ മുഹമ്മദ് !! ഞാന്‍ ഒരു വിധി പ്രാഖ്യാപിച്ചാൽ അതിനു മാറ്റം ഉണ്ടാവുകയില്ല. 
നിന്റെ സമുദായത്തെ പൊതുവായി ബാധിക്കുന്ന വരള്ച്ചയിലൂടെ ഞാന്‍ നശിപ്പിക്കുന്നതല്ല എന്നും
തങ്ങളുടെ ഇടയിൽ നിന്ന് അല്ലാത്ത മറ്റു ശത്രുക്കള്ക്ക് അവരുടെ മേൽ ആധിപത്യം നല്‍കി അവർ മുഖേന നശിപ്പിക്കുന്നതല്ല എന്നും
ഞാന്‍ നിനക്കു വാക്ക് തരുന്നു.
ഭൂമിയിലെ വിവിധങളായ രാജ്യങ്ങളില് നിന്നും ജനതകള് അവർക്ക് എതിരിൽ ഒന്നിച്ച് സംഘടിച്ചാൽ പോലും അവർക്ക് അതിനാകില്ല.
എന്നാല്‍ നിന്റെ സമുദായം പരസ്പരം നശിപ്പിക്കുകയും പരസ്പരം ബന്ധികള് ആക്കുകയും ചെയ്തു കൊണ്ടിരിക്കും !
(Sahih Muslim , Book of Tribulations and Portents of the Last Hour , Book 41, Number 6904) -----------------------------------------------------------------------------------



PROPHECIES OF MUHAMMAD #34

GREAT PROPHECY -2
While in Mecca Under the Great Tortures the Prophet Predicted the Future Victories in Islam
 







ഇസ്ലാമിന്റെ ഭാവിയെ പറ്റിയും അതിന്റെ അതിജയത്തെ പറ്റിയും മെക്കയിലെ ക്രൂര പീഡനങ്ങള്ക് ഇടയില്‍ കിടക്കുമ്പോഴും പ്രവാചകൻ പ്രവചിച്ചു
മക്കയിൽ ഇസ്ലാമിക സന്ദേശം നാമ്പിട്ട് തുടങ്ങിയ ആദ്യ കാലഘട്ടത്തില്‍ തന്നെ ഇസ്ലാം സ്വീകരിച്ചവരിൽ ഒരാളായിരുന്നു അറാതിന്റെ മകൻ ഖബ്ബാബ്(റ).
https://en.m.wikipedia.org/wiki/Khabbab_ibn_al-Aratt
ആദ്യ കാലഘട്ടത്തില്‍ ഇസ്ലാം സ്വീകരിച്ചവർ അവിശ്വാസികളിൽ നിന്നും അനുഭവിച്ചത് പോലുള്ള കൊടും മർദ്ധനങ്ങളും പീഡന മുറകളും അദ്ദേഹവും അനുഭവിച്ചു: ഒടുവില്‍ സഹിക്കാൻ പറ്റാത്ത അവസ്ഥാ വിശേഷത്തിൽ അദ്ദേഹം പ്രവാചകനോട് വന്നു പരാതി പറയുന്ന രംഗം ഉണ്ട് : >>>>>>>>


ഖബ്ബാബ് ഇബ്ൻ അറാത് നിവേദനം :
ഞങ്ങള്‍ പരാതികളുമായി പ്രവാചകനെ സമീപിച്ചു.
അദ്ദേഹം കഅബയുടെ തണലിൽ ഇരിക്കുന്നുണ്ട്:
അല്ലാഹുവിന്റെ ദൂതരേ , ഞങ്ങള്‍ നേരിടുന്ന മർദ്ധന നടപടികള്‍ താങ്കള്‍ കാണുന്നില്ലേ ?
ഈ ഒരു അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാർഥിച്ചാലും :
പ്രവാചകൻ മറുപടി പറഞ്ഞു :
തീര്‍ച്ചയായും നിങ്ങളുടെ മുൻഗാമികളായ വിശ്വാസികള്‍ സത്യത്തിന്റെ പേരിൽ ഇതിനെക്കാള് കിരാതമായ മർദ്ധനങ്ങള്ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ തലയോട്ടിയിലേക്ക് കടക്കുമാറ് ഇരുമ്പിന്റെ ചീർപ്പ് കൊണ്ടു വാരപ്പെട്ടിട്ടുണ്ട്. മറ്റു
ചിലരെ നെടും കണ്ടമായി പിളർന്നിട്ടുണ്ട്.
വീണ്ടും ചിലരുടെ മാംസ പേശികള് എല്ലുകളും നാഡികളും കാണുമാർ ഉരിയപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ആ മർദ്ദനങ്ങള്ക്
ഒന്നും അവരുടെ വിശ്വാസത്തെയും മതത്തെയും ഹനിക്കാൻ സാധിച്ചില്ല.
അല്ലാഹുവാണെ, ഈ മതത്തെ അല്ലാഹു വിജയിപ്പിക്കുക തന്നെ ചെയ്യും:
എത്രത്തോളമെന്നാൽ
സൻആ  മുതൽ ഹളർ-മൌത്ത് വരെ അല്ലാഹുവിനെയും തന്റെ ആട്ടിൻ കുട്ടിയെ ചെന്നായ പിടിക്കുന്നതും അല്ലാതെ മറ്റൊന്നും ഭയപ്പെടാൻ ഇല്ലാത്ത വണ്ണം ഒരു യാത്രികന് സഞ്ചരിക്കാൻ സാധിക്കും വിധം പൂർത്തിയാക്കും.
പക്ഷേ നിങ്ങള്‍ ധൃതി കൂട്ടുകയാണ്. 

(Sahih Al Bukhari ,Book of Virtues and Merits of the Prophets Companions, Volume 4, Book 56, Number 809) &
(Sunan Abu Dawood, Book of Jihad ,Book 14, Number 2643) 


>>>>>>>>>
പൂർത്തീകരണം : 

ഈ പ്രവചനം സത്യമായി പുലരാൻ കേവലം രണ്ടു ദശാബ്ദ കാലമേ വേണ്ടി വന്നുള്ളു:
സൻആയും ഹളർ മൌതും സ്ഥിതി ചെയ്യുന്ന യെമൻ
ഉള്പ്പെടെയുള്ള അറേബ്യ മുഴുവൻ ഇസ്ലാമിന്റെ ആധിപത്യത്തിൽ വരികയും
മനുഷ്യനെ വരിഞ്ഞ് കെട്ടിയ പാരതന്ത്ര്യത്തിന്റ ചങ്ങലകള് പൊട്ടിച്ചെറിയപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യവും സമാധാനവും സാമൂഹിക നീതിയും സ്ഥാപിതമായി.
അതേ അവസരത്തില്‍ തന്റെ ദൌത്യത്തിന്റെ അന്തിമ വിജയത്തെ കുറിച്ച് പ്രവാചകൻ ഖബ്ബാബിനൊട് തറപ്പിച്ചു പറയുമ്പോള്‍ പരിമിതമായ അനുയായികള്‍ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നു കൂടി ഓർക്കണം. അവരിൽ പലരും പ്രവാചകന്റെയും അനുയായികളുടെയും കഠിന ശത്രുക്കളുടെ അടിമകളും
ആശ്രിതരും ആയിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
ഇത്രത്തോളം പ്രതികൂലവും നിരാശജനകവുമായ
ആ സാഹചര്യത്തില്‍ പോലും പ്രവാചകൻ മുഹമ്മദ് എന്ന വ്യക്തിക് തന്റെയും തന്റെ അനുയായികളുടെയും ദൂര വ്യാപകമായ വിജയത്തെ കുറിച്ച്

കെട്ടി കുരുക്കുകളോ വളച്ച് കെട്ടലുകളോ ഇല്ലാത്ത ഭാഷയില്‍ സാധരണക്കാരിൽ സാധാരണക്കാരന് പോലും വ്യക്തമാകുന്ന വാക്കുകളില്‍
പ്രവചിക്കാൻ സാധിക്കണം എങ്കില്‍ ? അത്
ദിവ്യ ബോധത്തിലൂടെയല്ലാതെ നുബുവ്വത്തിന്റെ വെളിച്ചത്തില്‍ അല്ലാതെ

മനോരോഗത്തിലൂടെ അത് സാധ്യം അല്ല എന്ന്
പ്രവാചക നിന്ദകൻമാരോട് അവസാനമായി സൂചിപ്പിക്കട്ടെ. !!
---------------------------->>>>>>>>----------------------------------------




മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (32)



PROPHECIES OF MUHAMMAD #32


ഇറാഖിനെ കുറിച്ച് ഉള്ള പ്രവചനം 

സാലിൻ ബിൻ അബ്ദുള്ള തന്റെ പിതാവിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു:
അല്ലാഹുവിന്റെ പ്രവാചകൻ തന്റെ മുഖം കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ്  കൊണ്ടു പറഞ്ഞു :
ഇവിടെ നിന്ന് ആണ് ഫിത്-ന (കുഴപ്പങ്ങള്) 
ഇവിടെ നിന്ന് ആണ് ഫിത്-ന 
ഇവിടെ നിന്ന് ആണ് ഫിത്-ന 
സാത്താന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്ത് നിന്ന് ! 
(Sahih Muslim , Book of Tribulations and Portants of the Last Hour ,Book 41 
Number 6940)

-----

സാലിം ഇബ്നു അബ്ദുല്ലാഹിബ്നു ഉമറിൽ നിന്ന് നിവേദനം:
ഇറാഖ് നിവാസികളേ : നിങ്ങള്‍ ചെറിയ കാര്യങ്ങളെ കുറിച്ച് ധാരാളം ചോദിക്കുന്നു: എന്നാൽ വൻ പാപങ്ങളെ ധാരാളം ആയി ചെയ്യുകയും ചെയ്യുന്നു.
എന്റെ പിതാവ് അബ്ള്ളാഹിബ്നു ഉമർ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് :
പ്രവാചകൻ പറയുന്നത് ആയി ഞാന്‍ കേട്ടു: കിഴക്ക് ഭാഗത്തേക്ക് തന്റെ വിരലുകള്‍ ചൂണ്ടി കൊണ്ടു പ്രവാചകൻ പറഞ്ഞു : 
തീര്‍ച്ചയായും ഫിത്-നകളുടെ (കുഴപ്പങ്ങളുടെ) 
പുറപ്പാട് ഇവിടെ നിന്ന് ആണ്. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്ത് നിന്ന്.!!! 
നിങ്ങള്‍ പരസ്പരം കഴുത്തറുക്കും!!
മൂസാ നബി ഫറോവയുടെ കുടുംബത്തിലെ ഒരാളെ വധിച്ചത് അബദ്ധവശാൽ സംഭവിച്ചതാണ്.
എന്നാൽ അല്ലാഹു അദ്ദേഹത്തോട് പറയുകയുണ്ടായി:
(Quran 20:40) നീ ഒരാളെ വധിക്കുകയുണ്ടായി: അപ്പോള്‍ ആ പരിഭ്രമത്തിൽ നിന്നും ഞാന്‍ നിന്നെ മോചിപ്പിച്ചു.
പല വിധത്തിലും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി!!
(Sahih Muslim ,Book of Tribulations and Portants of the Last Hour ,Book 41, Number 6943)

---------

ഇബ്നു അബീ നുഐം നിവേദനം:
“ഞാൻ അബ്ദുല്ലാഹിബ്നു ഉമർന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ അദ്ദേഹത്തോട്
കൊതുകിന്റെ രക്തത്തെക്കുറിച്ച്
(കൊതുകിനെ കൊല്ലുന്നത്/
കൊതുകുരക്തം വസ്ത്രത്തിലാ യാലുള്ള
വിധി സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു ഉമർ  ചോദിച്ചു.
നീ ഏതു നാട്ടുകാരനാണ്.
അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു
ഉമർ(റ)പറഞ്ഞു.
ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ.
ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ 
കാര്യത്തിലാണ് എന്നോട് ചോദിക്കുന്നത്. 
അവരാകട്ടെ പ്രവാചകന്റെ പേരക്കുട്ടിയെ കൊന്നവരാണ് താനും.
(Sahih Al Bukhari ,Kitabul Adab ,
Volume 8, Book 73 , Number 23) 



>>>>>>>
പൂർത്തീകരണം:

അന്നുമുതൽ ഇന്നുവരെ എല്ലാകുഴപ്പങ്ങളുടേയും
കേന്ദ്ര ബിന്ദു ഇറാഖാണ് എന്നതാണ്
വസ്തുത. പിശാചിന്റെ കൊമ്പ്
പ്രത്യക്ഷപ്പെടലും അവിടെനിന്നുതന്നെ
എന്നതും ഇറാഖ്പോലെ പുലർന്ന മറ്റൊരു
ദേശം കാണുക സാധ്യമല്ല. മുസ്ലിം സമുദായത്തിന്റെ ഐക്യം തകർത്ത് ഛിദ്രതയുണ്ടാക്കിയ പിഴച്ച
കക്ഷി കൾ മിക്കവാറും ഉത്ഭവിച്ചത് ഇറാഖിൽനിന്നാണെന്ന് കാണാം.

ഇമാം അസ്ഖലാനി പറയുന്നു.
“ഒന്നാമത്തെ കുഴപ്പം
കിഴക്കുഭാഗത്തുനിന്നായിരുന്നു. അത്
മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിന്
കാരണമായി. അതാകട്ടെ. പിശാചിന്
അങ്ങേയറ്റം സന്തോഷമുള്ള
കാര്യമാണല്ലോ.
അതുപോലെതന്നെ ബിദ്അത്തുകൾ
ഉത്ഭവിച്ചതും ആ ഭാഗത്തുനിന്നാണ്. ഈ
സമുദായം എഴുപത്തിമൂന്ന്
വിഭാഗങ്ങളായി മാറുമെന്നും അതിൽ
എഴുപത്തിരണ്ട് കക്ഷികൾ
നരകക്കാരാ ണെന്നും ഉള്ള
ഹദീഥിനെ വിശദീകരിക്കവേ മുല്ലാ
അലിയ്യുൽ ഖാരി പറയുന്നു
(മേൽഹദീഥ്
ഇമാം തുർമുദി, ഇബ്നുമാജ, ഹാകിം,
തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

“ബിദഈ കക്ഷികളുടെ അടിസ്ഥാനം 7
വിഭാഗങ്ങളാണ്.

  1. മുഅ്തസിലി, 
  2. ശീആ,
  3. ഖവാരിജ്, 
  4. നജ്ജാരിയ്യ, 
  5. ജബ്രിയ്യ,
  6. മുശബ്ബിഹ, 
  7. ഹുലൂലിയ്യ .

എന്നിവരാണവർ. ഇവർ യഥാക്രമം 20,22,20,3,1,5,1
എന്നീ എണ്ണം ഉപവിഭാഗങ്ങളായി
പിന്നീട് ഭിന്നിച്ചു. (ആകെ 72). പിഴച്ചകക്ഷികളായ 72
കക്ഷികളും ഉൽഭവിച്ചത് ഈ ഏഴ് കക്ഷികളിൽ നിന്നാണ് എന്ന് ചുരു ക്കം.
പിന്നീട് ലോകത്ത് പുതിയ കക്ഷികൾ
ഉടലെടുത്തിട്ടുണ്ടങ്കിൽ
അവരുടെ ആദർശം ഈ എഴുപത്തിരണ്ടിൽ
ഏതെങ്കിലും ഒന്നിന്റേതായിരിക്കും
എന്നർത്ഥം. ഈ ഏഴ്
കക്ഷികളുടേയും നേതാക്കൾ
ഇറാഖുകാരായി രുന്നു.

ചരിത്രപണ്ഡിതനായ സുലൈമാൻ
നദ്വി (മരണം 1372 ഹിജ്റ)
തന്റെ നബിചരിത്രം എന്ന ഗ്രന്ഥ ത്തിൽ
പറയുന്നു:

മുഴുവൻ പിഴച്ച
കക്ഷികളും വലിയ വലിയ
കുഴപ്പങ്ങളും എല്ലാം
പ്രത്യക്ഷപ്പെട്ടത്
ഇറാ ഖിലെ നാടുകളിൽ നിന്നാണ്.
പിശാചിന്റെ കൊമ്പ്
പ്രത്യക്ഷപ്പെടും എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത് അതു തന്നയാണ്. 
ഇതിന്
ചരിത്രം സാക്ഷിയുമാണ്. മൂന്നാം ഖലീഫാ 
ഉസ്മാൻ(റ)
വിന് എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു.

ജമൽ, സ്വിഫ്ഫീൻ
യുദ്ധങ്ങൾ നടന്നതും ആ പ്രദേശങ്ങളിൽ
തന്നെ. നാലാം ഖലീഫ അലി ഇബ്നു അബി താലിബ് (റ) 
വധിക്കപ്പെടുന്നതും ഇറാഖിൽ വച്ചുതന്നെ.
ഖവാരിജുകൾ, ജബ്രികൾ, ഖദ്രികൾ
തുടങ്ങിയവരെല്ലാം ഉടലെടു
ത്തതും അവിടെനിന്നുതന്നെ.
കള്ളപ്രവാചകനായ മുഖ്താർ
പ്രവാചകത്വം വാദിച്ചതും
അവിടെനിന്നുതന്നെ.
യഅ്ജൂജ്
മഅ്ജൂജിന്റെയും പുറപ്പാട് ആ
ഭാഗത്തുനിന്നായിരിക്കുമെന്ന്
ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. നബി(സ)
യുടെ പേരിൽ ലക്ഷക്കണക്കായ
ഹദീഥുകൾ വ്യാജമായി
നിർമ്മിച്ചുണ്ടാക്കപ്പെട്ടതിൽ
ഭൂരിഭാഗവും
ഇറാഖിൽനിന്നായിരുന്നുവെന്നത് ഒരു
ചരിത്ര യാഥാർത്ഥ്യം കൂടിയാണല്ലോ.
ഒരുകാലത്ത് ‘ഹദീസ് അടി ക്കുന്ന
കേന്ദ്രം’ എന്ന അപരനാമത്തിൽ
കുപ്രസിദ്ധമായതും
ഇറാഖായിരുന്നുവല്ലോ.
ഇക്കാര്യം ഹദീഥ് പണ്ഡിതന്മാർ
വ്യക്തമാക്കുന്നത് നോക്കുക.

 താബിഈ
പണ്ഡിതനായ ഹിശാം ബ്നു ഉർവ(റ)
പറയു ന്നു:
“നിന്നോട് ഒരു
ഇറാഖീ ആയിരം ഹദീഥുകൾ പറഞ്ഞാൽ
നീ അതിൽ 990 എണ്ണം ഒഴിവാക്കുക.
ബാക്കിയുള്ളത്
നീ സംശയിക്കുകയും ചെയ്യുക.
റബീഅത്തുബ്നു അബ്ദിറഹിമാൻ(റ)
പറയുന്നു: “പൂർണ്ണുദ്ധിയുള്ള ഒരു
ഇറാഖിയേയും ഞാൻ കണ്ടിട്ടില്ല.
ഇമാം ത്വാഊസ്(റ) പറയുന്നു. “നിന്നോട്
ഒരു ഇറാഖി നൂറ് ഹദീഥുകൾ പറഞ്ഞാൽ 99
എണ്ണവും നീ ഉപേക്ഷിക്കുക:

ഇമാം ശാഫിഈ(റ) പറയുന്നു:
“ഇറാഖിൽ നിന്നും വന്ന ഏതൊരു
ഹദീഥും തന്നെ ഹിജാസിൽ അതിന്
അടിസ്ഥാനമുണ്ടങ്കിലല്ലാതെ നീ
സ്വീകരിക്കരുത്.

ചുരുക്കത്തിൽ
പ്രവാചകൻ(സ) പ്രാർത്ഥിക്കാൻ
വിസമ്മതിച്ചതും ഫിത്നയുടെ
കേന്ദ്രമായും പിശാചിന്റെ കൊമ്പ്
പ്രത്യക്ഷപ്പെടുന്ന
സ്ഥലമായും ഒക്കെപ്പറഞ്ഞത്
ഇറാഖ് നേ പറ്റിയാണെന്ന്
പ്രമാണങ്ങൾകൊണ്ടും ചരിത്ര
യാഥാർത്ഥ്യങ്ങൾകൊണ്ടും വ്യക്തമായി മനസ്സില്‍ ആക്കാം.


ആദം നബി മുതൽ ഇങ്ങോട്ട് മുഹമ്മദ്‌ നബി വരെയുള്ള പ്രവാചക ശ്രിൻഖലയിലെ സർവ പ്രവാചകൻമാരും മുന്നറിയിപ്പ് തന്ന ലോകത്തിലെ ഏറ്റവും വലിയ ഫിത്തന >>  
ദജ്ജാൽ വരുന്നതും കിഴക്ക് ഭാഗത്തു നിന്ന് തന്നെ :


ഹംദാൻ ഗോത്രജനായ ആമിർ ഇബ്നു ഷറാഹീൽ അഷഅബിയിൽ നിന്നും നിവേദനം :
അദ്ദേഹം ഇബ്നു കൈസിന്റെ സഹോദരി ഫാത്തിമ ബിൻത് കൈസിൽ നിന്നും ഉദ്ധരിക്കുന്നു :
സംഘടിത നിസ്കാരത്തിനുള്ള അറിയിപ്പ്(ബാങ്ക്) വിളിച്ചു പറയുന്നത് ആയി ഞാൻ കേട്ടു:
ഞാൻ പള്ളിയിലേക്ക് പുറപ്പെടുകയും പ്രവാചകന്റെ ഒപ്പം നിസ്കരിക്കുകയും ചെയ്തു.
പുരുഷൻമാരുടെ തൊട്ടു പിറകിൽ ഉള്ള സ്ത്രീകളുടെ അണിയിൽ ആണ് ഞാൻ ഉണ്ടായിരുന്നത്.
നിസ്കാരം നിർവഹിച്ച ശേഷം പ്രവാചകൻ മിംബറിൽ ഇരുന്നു. അദ്ദേഹം ചിരിക്കുന്നുണ്ടായിരുന്നു. പ്രവാചകൻ കല്പിച്ചു:
എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ തന്നെ ഇരിക്കുക. എന്നിട്ട് അവിടുന്ന് പറഞ്ഞു: എന്തിനാണ് ഞാൻ നിങ്ങളെ ഒരുമിച്ചു കൂട്ടിയതെന്നു അറിയുമോ?
അവർ മറുപടി പറഞു:
അല്ലാഹുവിനും റസൂലിനും ആണ് കൂടുതൽ അറിയുക:
അവിടുന്ന് പറഞ്ഞു:
അല്ലാഹുവാണെ,  പ്രതീക്ഷയുടെയോ ഭയത്തിന്റെയോ പേരിൽ അല്ല നിങ്ങളെ ഞാൻ വിളിച്ചു കൂട്ടിയത് :
ക്രിസ്ത്യാനിയായ തമീമുദാരീ(റ) ഇപ്പോൾ എന്റെ അടുക്കൽ വന്നു അനുസരണ പ്രതിജ്ഞ(ബൈഅത്)
ചെയ്യുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
കൂടാതെ മസീഹുദ്ദജ്ജലിനെ പറ്റി ഞാൻ നിങ്ങൾക്ക് പറഞു തന്ന വിവരണങ്ങളോട് സാദൃശ്യം ഉള്ള ഒരു സംഭവം അദ്ദേഹം എന്നോട് പറയുകയുണ്ടായി.

അദ്ദേഹം ഒരു കപ്പലിൽ യാത്ര തിരിച്ചു:
അതിൽ ലഖ്‌ം, ജുദാം ഗോത്രജരായ മുപ്പത്തോളം പേരുണ്ടായിരുന്നു. കടൽ തിരമാലകൾ അവരെ നാളുകളോളം കടലിൽ കുടുക്കി.
അവസാനം അവർ കടലിലെ ഒരു ദ്വീപിനോട് അടുത്തു. സൂര്യാസ്ഥമയത്തോടടുത്ത സമയം ആയിരുന്നു അത്. 
അവർ ഒരു ചെറു തോണിയിൽ കയറി ദ്വീപിലേക്ക് പ്രവേശിച്ചു. അന്നേരം ശരീരം മുഴുവൻ രോമാവൃതമായ ഒരു മൃഗത്തെ അവിടെ അവർ കണ്ടു. രോമത്തിന്റെ ആധിക്യം കാരണമായി ആ മൃഗത്തിന്റെ മുഖഭാഗങ്ങൾ വ്യക്തമല്ലായിരുന്നു. അവർ പറഞ്ഞു: നിനക്ക് നാശം:
നീ ആരാണ് ?
ആ മൃഗം പറഞ്ഞു: ഞാൻ ജസ്സാസയാണ്. 
അവർ പറഞ്ഞു: എന്താണ് ജസ്സാസ? 
മൃഗം പറഞ്ഞു:  ജനങ്ങളെ, നിങ്ങൾ ആ കാണുന്ന മഠത്തിലേക്ക് ചെല്ലുക. അവിടെയൊരു മനുഷ്യൻ ഉണ്ട്.
അദ്ദേഹം നിങ്ങളെ പറ്റിയറിയാൻ ആഗ്രഹിക്കുന്നു.
തമീമുദാരീ പറയുന്നു: ആ മൃഗം ഒരു മനുഷ്യനെ സംബന്ധിച്ച് പറഞ്ഞപ്പോൾ അത് ഒരു പിശാച് ആയിരിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു:
അദ്ദേഹം തുടരുന്നു: ഞങ്ങൾ ബന്ധപ്പെട്ട് മഠത്തിൽ പ്രവേശിച്ചു. അവിടെയതാ ഭീമാകാരനായൊരു മനുഷ്യൻ!!! അത്തരം ഒരു സൃഷ്ടിയെ ഞങ്ങൾ മുൻപ് കണ്ടിട്ടില്ല. അയാളുടെ ഇരു കൈകളും പിരടിയിലേക്ക് ബന്ധിക്കപ്പെട്ടിരുന്നു. കാൽമുട്ട് മുതൽ കാൽപ്പാദം വരെ ചങ്ങലയുണ്ട്.
ഞങ്ങൾ ചോദിച്ചു:  നീ ആരാണ് ?
അവൻ പറഞ്ഞു; നിങ്ങൾ വൈകാതെ എന്നെ പറ്റി അറിയുന്നതാണ്. അതിനു മുൻപ് നിങ്ങൾ ആരാണെന്നു എന്നോട് പറയുക: 
അവർ പറഞ്ഞു:
ഞങ്ങൾ അറബികളാണ്.
ഞങ്ങൾ ഒരു കപ്പലിൽ കയറി. തിരമാലകൾ ഞങ്ങളെ നാളുകൾ  കടലിൽ തളച്ചു. അവസാനം ഞങ്ങൾ ഒരു ചെറു തോണിയിൽ  ഈ ദ്വീപിൽ അഭയം തേടി.
അവിടെ ഞങ്ങൾ ദേഹം മുഴുവൻ രോമം മൂടിയ ഒരു മൃഗത്തെ കണ്ടു മുട്ടി. ഞങ്ങൾ അതിനോട് നീ ആരാണ് എന്ന് ചോദിച്ചു. അത് ജസ്സാസ ആണെന്ന് മറുപടി പറഞ്ഞു. അത് എന്താണ് എന്ന് ചോദിച്ചു.
അപ്പോൾ ഈ മഠത്തിൽ ഉള്ള മനുഷ്യനടുക്കൽ ചെല്ലുക. അത് ഞങ്ങളുടെ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു എന്ന് പറയപ്പെട്ടു.
അങ്ങനെ ഞങ്ങൾ നിന്റെ അടുക്കൽ എത്തിപ്പെട്ടതാണ്.
അവൻ പറഞ്ഞു:
ബൈസാനിലെ ഈന്തപ്പന തോട്ടങളെ പറ്റി നിങ്ങൾ എനിക്ക് പറഞ്ഞു തരിക: 
ഞങ്ങൾ ചോദിച്ചു: അവിടെ ഉള്ള എന്ത് വിവരം ആണ് നീ പ്രതീക്ഷിക്കുന്നത്?
അവൻ പറഞ്ഞു: അവ കായ്ക്കുന്നുണ്ടോ?
ഞങ്ങൾ പറഞ്ഞു: അതെ. അവൻ പറഞ്ഞു: അറിഞ്ഞു കൊള്ളുക: അവ കായ്ക്കപെടാത്ത സമയം വരുന്നു.  
പിന്നെ അവൻ ചോദിച്ചു:
തബരിയ്യ തടാകത്തെ കുറിച്ച് എനിക്ക് പറഞ്ഞു തരുമോ? അതിൽ വെള്ളം ഉണ്ടോ?
ഞങ്ങൾ പറഞ്ഞു.
അതെ! ധാരാളം വെള്ളം ഉണ്ട്.
അവൻ പറഞ്ഞു:
എങ്കിൽ അതിൽ വെള്ളം വറ്റാറായിരിക്കുന്നു. 
സുഗർ അരുവിയെ കുറിച്ച് എന്നോട് പറഞ്ഞു തരൂ?
അതിൽ വെള്ളം ഉണ്ടോ ? അതിലേ വെള്ളം ഉപയോഗിച്ചു കൃഷി ചെയ്യപ്പെടുന്നുവോ?
ഞങ്ങൾ പറഞ്ഞു: അതെ. അതിൽ ധാരാളം വെള്ളം ഉണ്ട്. അവിടത്തെ ആളുകൾ ആ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്.
അവൻ ചോദിച്ചു:
നിരക്ഷരനായ പ്രവാചകനെ സംബന്ധിച്ച് എന്നെ അറിയിക്കൂ: അദ്ദേഹം എന്ത് ചെയ്തു എന്ന്. ?
ഞങൾ പറഞ്ഞു : അദ്ദേഹം മക്കയിൽ നിന്നും പുറപ്പെട്ടു മദീനയിൽ താമസം ആക്കി.
അവൻ ചോദിച്ചു: അറബികൾ അദ്ദേഹത്തോട് യുദ്ധം ചെയ്തുവോ ?
ഞങ്ങൾ പറഞ്ഞു: അതെ.
അവൻ ചോദിച്ചു: അദ്ദേഹം അറബികളോട് എങ്ങനെ ആണ് പ്രവർത്തിച്ചത്?
സമീപതുള്ള അറബി ഗോത്രങ്ങളെ അദ്ദേഹം കീഴടക്കയും അവർ അദ്ദേഹത്തിന് കീഴ്പ്പെടുകയും ചെയ്തു.
അവൻ ചോദിച്ചു? അങ്ങനെ സംഭവിച്ചുവോ?
ഞങ്ങൾ പറഞ്ഞു: അതെ. !!
അവൻ പറഞ്ഞു:
നിശ്ചയം,  അദ്ദേഹത്തെ അനുസരിക്കുന്നതായിരുന്നു അവർക്ക് നല്ലത്.  

ഇനി ഞാൻ ആരാണെന്നു നിങ്ങളോട് പറയാം:
ഞാൻ ആണ് മസീഹു ദജ്ജൽ. 
എനിക്ക് പുറപ്പെടാനുള്ള അനുമതി ലഭിക്കുന്ന സമയം അടുത്തിരിക്കുന്നു. 
അത് ലഭിച്ചാൽ ഞാൻ പുറപ്പെടും. ഭൂമിയിൽ സഞ്ചരിക്കുകയും ചെയ്യും. 40 നാളുകൾ കൊണ്ട്
ഒരു ഗ്രാമങ്ങൾ പോലും വിടാതെ അവിടങ്ങളിലെല്ലാം ഞാൻ വന്നിറങ്ങും.
മക്കയും ത്വയിബയും ഒഴികെ.
അവ എനിക്ക് ഭേധിക്കാന് സാധിക്കുന്നത് അല്ല.
അവയിൽ പ്രവേശനം ചെയ്യാൻ ഒരുങ്ങുന്നതായാൽ
ഒരു മലക്ക് ഊരിയ വാളുകളുമായി എനിക്ക്
തടസ്സം സൃഷ്ടിക്കും. അതിന്റെ എല്ലാ കവാടങ്ങളിലും സംരക്ഷകരായി മലക്കുകൾ അണി നിരക്കും.
ഫാത്തിമ ബിൻത് കൈസ് പറയുന്നു:
പ്രവാചകൻ തന്റെ വടി മിംബറിൽ കുത്തി കൊണ്ട് 3 തവണ  പറഞ്ഞു:
ഇതാകുന്നു ത്വയിബാ.!!!
അറിയുക : ഞാൻ ഈ കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നില്ലേ?
ജനം പറഞ്ഞു: 
അതെ. തീർച്ചയായും. തമീം വിവരിച്ച സംഭവം
ഞാൻ നിങ്ങളോട് ദജ്ജാൽ, മക്ക. മദീന എന്നിവയെ കുറിച്ച് പറഞ്ഞവയും ആയി യോജിച്ചതിൽ എനിക്ക് സന്തോഷം ഉണ്ട്.
അറിയുക: അവൻ(ദജ്ജാൽ) സിറിയൻ കടലിലോ(മെഡിറ്ററെനിയൻ സീ) യെമനിന്റെ ഭാഗത്തെ കടലിലോ (അറേബ്യന് സീ)  ആണ് ഉള്ളത്. 
കിഴക്ക് ഭാഗത്ത് നിന്നും ആണ് അവന്റെ പുറപ്പാട്.
കിഴക്ക് ഭാഗത്ത് നിന്നാണ് അവൻ വരുന്നത്.
പ്രവാചകൻ ഇത് 3 തവണ ആവർത്തിക്കുകയും 
തന്റെ കൈ കിഴക്ക് ഭാഗത്തേക്ക്‌ ചൂണ്ടുകയും ചെയ്തു.!!
(Sahih Muslim 2942 
In-book reference : Book 54, Hadith 149 
USC-MSA web (English) reference : Book 41, Hadith 7028)
------------------------------------------------------------------------------------



12.24.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (27-31)



PROPHECIES OF MUHAMMAD #27



അൽബറാ റിപ്പോർട്ട് ചെയ്യുന്നു :
ഖന്തക്ക് യുദ്ധദിനത്തിൽ ഞങ്ങളുടെ മൺവെട്ടികൾക്ക് തകർക്കാൻ കഴിയാത്തവിധം ഒരു വലിയ കല്ല് തെളിഞ്ഞു വന്നു. അതിനാൽ ഞങ്ങൾ ഉപദേശത്തിനായി അല്ലാഹുവിന്റെ ദൂതനെ കാണാൻ പോയി. അദ്ദേഹം മൺവെട്ടി എടുത്ത് “അല്ലാഹുവിന്റെ നാമം” ചൊല്ലി അതിൽ വെട്ടി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “അല്ലാഹു അക്ബർ, എനിക്ക് ശാമിന്റെ (ഗ്രേറ്റർ സിറിയ) താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണെ, അതിലെ ചുവന്ന കൊട്ടാരങ്ങൾ ഞാൻ കാണുന്നു. രണ്ടാമത്തെ വെട്ടിൽ
അദ്ദേഹം പറഞ്ഞു:“ അല്ലാഹു അക്ബർ, എനിക്ക് പേർഷ്യ നൽകപ്പെട്ടിരിക്കുന്നു.
അല്ലാഹുവാണെ, ഞാൻ ഇപ്പോൾ മദാഇനിലെ വെളുത്ത കോട്ടകൾ കാണുന്നു. മൂന്നാമത്തെ പ്രാവശ്യം അദ്ദേഹം ആ കല്ലിന്മേൽ വെട്ടി. അതോടെ ആ പാറ പൊട്ടി തകർന്നു. അദ്ദേഹം പറഞ്ഞു : അല്ലാഹുഅക്ബർ
എനിക്ക് യെമനിന്റെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. “ അല്ലാഹുവാണെ സൻആയുടെ കവാടങ്ങൾ ഞാൻ കാണുന്നു.
[Sunan Al-Kubra, Hadith #8858]

>>>>>>>>>

പൂർത്തീകരണം :

AD 636ല് യര്മൂക് യുദ്ധത്തില് വച്ച് ഖാലിദ് ഇബ്ന് വലീദിന്റെ നേതൃത്വത്തില് മുസ്ലിംകള് സിറിയന് സൈന്യത്തെ പരാജയപ്പെടുത്തുകയും സിറിയ കീഴടക്കുകയും ചെയ്തു. (Syria." Encyclopædia Britannica.; WIKIPEDIA)

AD 633 ല് മുസ്ലിംകള് ഖാലിദ് ഇബ്ന് വലീദിന്റെ നേതൃത്വത്തില് പേര്ഷ്യക്കെതിരില് ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടര്ന്ന് 636 AD യില് വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തില് വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില് പേര്ഷ്യയുടെ കിഴക്ക് ഭാഗം മുഴുവന് മുസ്ലിംകളുടെ വരുതിയില് ആകുകയും AD 651ഓടെ പേര്ഷ്യ മുഴുവനായും മുസ്ലിംകള്ക്ക് കീഴടങ്ങുകയും ചെയ്തു (WIKIPEDIA ; Between Memory and Desire: The Middle East in a Troubled Age (p. 180); The Muslim Conquest of Persia By A.I. Akram. Ch: 1)

c) AD 630 ല് നബിയുടെ കാലത്ത് തന്നെ മുസ്ലിംകള് യെമന് കീഴടക്കി.
(2006, history of yemen ; WIKIPEDIA)
https://en.m.wikipedia.org/wiki/Early_Muslim_conquests
https://en.m.wikipedia.org/wiki/Muslim_conquest_of_the_Levant
https://en.m.wikipedia.org/wiki/Muslim_conquest_of_Persia
https://en.m.wikipedia.org/wiki/Arab%E2%80%93Byzantine_wars

-----------------------------------------------------------------------------------


PROPHECIES OF MUHAMMAD #28



അബൂദറിൽ ഗിഫാരിയിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞിരിക്കുന്നു :
നിശ്ചയമായും നിങ്ങള്‍ ഈജിപ്ത് ജയിച്ചടക്കും:
അത് ഒരു നാട് ആണ്. അവിടം ഖീറാത്വ് എന്ന് ധാരാളം ആയി പറയപ്പെടുന്നു. നിങ്ങള്‍ ഈജിപ്ത് ജയിച്ചടക്കുമ്പോള് തദ്ദേശവാസികളോട് നല്ല രീതിയില്‍ സഹവസിക്കണം. കാരണം അവരുമായി കരാറും കുടുംബബന്ധവും ഉണ്ട്.
അല്ലെങ്കില്‍ കരാറും വിവാഹ ബന്ധവും ഉണ്ട്.
ഒരു ഇഷ്ടികയുടെ സ്ഥാനത്തിന് വേണ്ടി അവിടെ രണ്ടു പേർ തർക്കിക്കുന്നത് കണ്ടാൽ താങ്കള്‍ അവിടെ നിന്നും പുറത്ത് പോകണം. അബൂ ദർ പറയുന്നു :
അബ്ദു റഹ്മാന് ഇബ്നു ഹസനയും അദ്ദേഹത്തിന്റെ സഹോദരൻ റബീഅയും ഒരു ഇഷ്ടികയുടെ സ്ഥാനത്തിന് പേരിൽ തർക്കിക്കുന്നത്  ഞാന്‍ കണ്ടു. അപ്പോള് ഞാന്‍ അവിടെ നിന്നും പുറത്ത് പോയി.
(Sahih Muslim ,Book of Merits of the  Prophets Companions, Book 31 ,Number 6174) 

>>>>>>
പൂർത്തീകരണം

AD 642 ല് റാഷിദൂൻ ഖാലിഫേറ്റിലെ രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് സൈന്യാധിപൻ
അംറ് ഇബ്നുൽ ആസ്വിന്റെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ ഈജിപ്ത് ജയിച്ചടുക്കുന്നു :

ഈജിപ്ത് കീഴടക്കുമ്പോള് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന അബൂ ദറുൽ ഗിഫാരി ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം തന്റെ കണ്ണുകള്‍ കൊണ്ടു പ്രവാചകന്റെ പ്രവചനം നിറവേറുന്നതും
പ്രവാചകൻ പറഞത് പോലെ രണ്ടു ആളുകള്‍ ഒരു ഇഷ്ടികയുടെ കാര്യത്തില്‍ തർക്കിക്കുന്നതായും കാണുന്നു. അദ്ദേഹം പ്രവാചക കല്പനയെ അക്ഷരങ്ങള്‍ പ്രതി അനുസരിച്ച് അവിടെ നിന്നും പുറത്തു പോകുന്നു.
(ഹദീസിൽ തന്നെ പറയുന്നുണ്ട്) !

https://en.m.wikipedia.org/wiki/Muslim_conquest_of_Egypt

----------------------------------------------------------------------------------------


PROPHECIES OF MUHAMMAD #29



ഔഫ് ഇബ്നു മാലിൽ നിന്നും നിവേദനം :
തബൂക്ക് യുദ്ധത്തില്‍ ഞാന്‍ പ്രവാചകനോടൊപ്പം ഉണ്ടായിരുന്നു: അദ്ദേഹം ഒരു കൂടാരത്തിൽ ഇരുന്നു.
അദ്ദേഹം പറഞ്ഞു:
അന്ത്യ സമയത്തിന്റെ ആഗമനത്തോട് അടുത്ത്
6 അടയാളങ്ങളെ നിങ്ങള്‍ എണ്ണിക്കൊള്ളുവിൻ :
  1. എന്റെ മരണം 
  2. ജറുസലേം വിജയം 
  3. ആടുകളെ ബാധിക്കുന്ന ബാധ പോലെ നിങ്ങളെ ബാധിക്കുന്ന മഹാമാരി(പ്ലേഗ്) 
  4. സമ്പത്തിന്റെ വർദ്ധനവും ഒരുവന് 100 ദീനാർ കൊടുത്താൽ പോലും അവൻ തൃപ്തിപ്പെടാത്ത അവസ്ഥ 
  5. ഒരു അറബ് വീടുകളും രക്ഷപ്പെടാത്ത തരത്തിലുള്ള ദുഖാവസ്ഥ 
  6. നിങ്ങളും ബനൂ അസ്ഫാറുകളും (ബൈസാൻറ്റിയൻസ്) ആയി യുദ്ധമില്ലാ സന്ധി ഉണ്ടാകും. എന്നാല്‍ അവർ നിങ്ങളെ വഞ്ചിക്കുകയും എണ്പതോളം പതാകകളുടെ ( 80 രാഷ്ട്രങ്ങള്) കീഴിൽ അണി നിരന്ന് നിങ്ങളെ ആക്രമിക്കുകയും ചെയ്യും. ഓരോ പതാകകള്ക്ക് കീഴിലും 12000 വരുന്ന സൈന്യം ഉണ്ടാകും

(Sahih Al Bukhari ,Book of Jizyah and Mawaddah, Volume 4,Book 53, Number 401


>>>>>>>>>
പൂർത്തീകരണം :

  1. (AD 632 ല് സംഭവിച്ചു) 
  2. (AD 638 ല് രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് മുസ്ലീങ്ങള്‍ റോമക്കാരിൽ നിന്നും ജറുസലേം ജയിച്ച് അടക്കുന്നു )
  3. (AD 640 ല് സിറിയക്കും പലസ്തീനും ഇടയില്‍ കിടക്കുന്ന അൻവാസ് മേഖലയില്‍ പ്ലേഗ് പോലുള്ള  പകർച്ച വ്യാധി(Epidemic deaseas) പിടിപെടുന്നു. ഏകദേശം 250000 ത്തോളം മുസ്ലീങ്ങളുടെ ജീവൻ ഈ പകർച്ച വ്യാധി കൊണ്ടു പോകുന്നു. അവരിൽ... ഈ ഉമ്മത്തിന്റെ വിശ്വസ്ഥൻ എന്ന് പ്രവാചകൻ വിശേഷിപിച്ച അബൂ ഉബൈദതുൽ ജറാഹും പെടുന്നു.
  4. ഇത് നമുക്ക് എല്ലാം അറിയുന്ന പോലെ ഇന്നത്തെ അവസ്ഥ ആണ് അല്ലോ 
  5. ഇത് സംഭവിച്ചു... സംഭവിച്ചു കൊണ്ടിരിക്കുന്നു . . ഭീകരതക്ക് എതിരെ ഉള്ള യുദ്ധം എന്ന് പറഞ്ഞ് ഇന്ന് ഇത് കൂടുതല്‍ ഉഗ്രമായി കൊണ്ടിരിക്കുന്നു. 
  6. ഇത് ഇനി വരാൻ പോകുന്ന ഒരു ലോക മഹാ യുദ്ധങ്ങളിലേക്ക് ഉള്ള സൂചനകള് ആണ്.  നടന്ന് കഴിഞതും നടന്ന് കൊണ്ടിരിക്കുന്നതുമായ മിഡിൽ ഈസ്റ്റിലെ കുരിശു യുദ്ധങ്ങൾ അതിന്റെ മുന്നോടിയാണ്.. : Sep 11 സംഭവതിന് ശേഷം ഭീകരതക് എതിരെയുള്ള യുദ്ധം (war on terror) എന്ന് പറഞ്ഞ് 80 ഓളം രാഷ്ട്രങ്ങളുടെ സമ്മേളനം നടന്നിരുന്നു. ലക്ഷ്യം മുസ്ലിം രാഷ്ട്രങ്ങളെ തന്നെ ആണ്.  ഈ പ്രവചനം വരാൻ ഇരിക്കുന്ന ലോക മഹായുദ്ധളും തുടർന്നുള്ള  സംഭവ വികാസങളും കുറിക്കുന്നു... 
https://en.m.wikipedia.org/wiki/Abu_Ubaidah_ibn_al-Jarrah

---------------------------------------------------------------------------------------



PROPHECIES OF MUHAMMAD #30


അനസിൽ നിന്നും നിവേദനം :
അബൂ സുഫിയാൻ വരുന്നുണ്ട് എന്ന വിവരം അറിഞപ്പോള് പ്രവാചകൻ ഞങ്ങളുമായി കൂടിയാലോചിച്ചു. അങ്ങനെ അബൂബകർ സംസാരിച്ചു: അപ്പോള്‍ പ്രവാചകൻ അദ്ദേഹത്തിൽ നിന്നും തിരിഞ്ഞു കളഞു. പിന്നീട് ഉമർ സംസാരിച്ചു. അദ്ദേഹത്തിൽ നിന്നും നബി തിരിഞ്ഞു കളഞു. അനന്തരം സഅ്ദ് ഇബ്നു ഉബാദ എഴുന്നേറ്റു നിന്നു : അദ്ദേഹം ചോദിച്ചു : അല്ലാഹുവിന്റെ ദൂതരെ ? താങ്കള്‍ ഞങ്ങളെ ആണോ ഉദ്ദേശിക്കുന്നത് ?
എന്റെ ആത്മാവ് ആരുടെ കയ്യില്‍ ആണോ അവനെ തന്നെയാണ് സത്യം : 
താങ്കള്‍ ഞങ്ങളോട് ഞങ്ങളുടെ കുതിരപ്പടയെ സമുദ്രത്തിലേക്ക് പ്രവേശിപ്പിക്കാനാണ് കല്പ്പിക്കുന്നതെങ്കില് പോലും ഞങ്ങള്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. 
ബർകുൽ ഇമാദിലേക്ക് മുറിച്ച് കടക്കണമെന്ന് ആണ് താങ്കള്‍ കല്പ്പിക്കുന്നത് എങ്കില്‍ അതും ഞങ്ങള്‍ ചെയ്യും. 
അനന്തരം നബി ആളുകളെ പ്രേരിപ്പിച്ചു. അങ്ങനെ അവർ ബദ്രിൽ ചെന്ന് ഇറങ്ങി. ഖുറൈശികള് വെള്ളം കൊണ്ടു വരാൻ ഉപയോഗിക്കുന്ന കുറേ ഒട്ടകങ്ങള് അവരുടെ അടുക്കല്‍ എത്തി. അക്കൂട്ടത്തിൽ ബനുൽ ഹജ്ജാജിലെ ഒരു കറുത്ത ബാലനും ഉണ്ടായിരുന്നു.
അവർ അവനെ പിടി കൂടി. അബൂസുഫിയാനെയും കൂട്ടരെയും കുറിച്ച് അവനോട് ചോദിച്ചു.
അവൻ പറഞ്ഞു :
അബൂസുഫിയാനെ കുറിച്ച് എനിക്കു ഒരു അറിവും ഇല്ല. എന്നാല്‍
അബൂ ജഹൽ, ഉത്ബത്. ശൈബ. ഉമയത് ഇബ്നു ഖലഫ് എന്നിവർ ആ കൂട്ടത്തില്‍ ഉണ്ട്.  ഇത് പറഞപ്പോള് അവർ അവനെ അടിച്ചു. അപ്പോള്‍ അവൻ പറഞ്ഞു : ശരി. അബൂ സുഫിയാനും ഉണ്ട് എന്ന് ഇതാ ഞാന്‍ പറയുന്നു. അപ്പോള്‍ അവനെ വെറുതെ വിട്ടു. അല്പ്പം കഴിഞ്ഞു വീണ്ടും ചോദ്യം ആവർത്തിച്ചു : അവൻ പറഞ്ഞു : അബൂസുഫിയാനെ കുറിച്ച് എനിക്കു ഒരു അറിവും ഇല്ല. എന്നാല്‍
അബൂ ജഹൽ, ഉത്ബത്. ശൈബ. ഉമയത് ഇബ്നു ഖലഫ് എന്നിവർ ആ കൂട്ടത്തില്‍ ഉണ്ട്. ഇത് കേട്ടപ്പോള്‍ വീണ്ടും അവനെ അടിച്ചു. ഈ സമയം നബി നിസ്കരിക്കുകയായിരുന്നു. നിസ്കാരം കഴിഞ്ഞ ശേഷം നബി അവരോട് പറഞ്ഞു : ഇവൻ നിങ്ങളോട് സത്യം പറയുമ്പോള്‍ നിങ്ങള്‍ അവരെ അടിക്കുകയും കള്ളം പറയുമ്പോള്‍ വെറുതെ വിടുകയും ചെയ്യുകയാണോ ?
ശേഷം പ്രവാചകൻ (ആ 4 പേരെ പറ്റി)
പറഞ്ഞു : ഇത് ഇന്നയാള് മരിച്ച് വീഴുന്ന സ്ഥലം ആണ്.  ഇത് ഇന്നയാള് മരിച്ച് വീഴപ്പെടുന്ന സ്ഥലം ആണ്.  ഇത് പറയുമ്പോള്‍ പ്രവാചകൻ തന്റെ കൈകള് യുദ്ധഭൂമിയിൽ അങ്ങിങ്ങായി തൊട്ട് കാണിക്കുന്നുണ്ടായിരുന്നു.
പ്രവാചകൻ കൈകള് വെച്ചിടത്ത് നിന്ന് അവരിൽ ഒരാള്‍ പോലും അകന്നു പോയിട്ടില്ല. 
(Sahih Muslim, Book of Jihad and Expeditions, Book 19 ,Number 4394) 
---

ഉമർ നിവേദനം :
ബദ്ര് യുദ്ധം നടക്കുന്നതിന് മുമ്പ്‌ ആ യുദ്ധ ഭൂമിയില്‍ വെച്ച് പ്രവാചകൻ ഞങ്ങളെ തന്റെ വിരലുകള്‍ തൊട്ട് കാണിച്ച് തന്നു: 
ഇത് ഇന്ന ആള് മരിച്ചു വീഴുന്ന ഇടം ആണ്. ഇത് ഇന്നയാള് വീഴുന്ന ഇടം ആണ് എന്നിങ്ങനെ:
എന്റെ ആത്മാവ് ആരുടെ കയ്യില്‍ ആണോ അവനെ തന്നെ ആണ് സത്യം : അല്ലാഹുവിന്റെ പ്രവാചകൻ വിരലുകള്‍ വെച്ച അവിടങ്ങളിൽ അല്ലാതെ യുദ്ധ ശേഷം ആ ശവശീരങ്ങളെ ഞാന്‍ കണ്ടിട്ടില്ല.  
(Sahih Muslim ,Book of Paradise, Book 40, Number 6868) 


>>>>>>>>>>>
പൂർത്തീകരണം :


അനസ് ഇബ്ൻ മാലിക് നിവേദനം :
ബദ്രിൽ കൊല്ലപ്പെട്ട ശത്രുക്കളെ അടക്കിയ സ്ഥലത്ത് പ്രവാചകൻ അന്നേക്ക് മൂന്നാം ദിവസം
കടന്ന് വന്നു : എന്നിട്ട് പ്രവാചകൻ അവര ഓരോരുത്തരെ ആയി പേര് ചൊല്ലി വിളിച്ചു :
ഓ . . ഹിഷാമിന്റെ മകൻ അബൂ ജഹൽ, ഹലഫിന്റെ മകൻ ഉമയ്യാ ? , റബീഅയുടെ മകൻ ഉത്ബ , റബീഅയുടെ മകനായ ശൈബാ . . .
നിങ്ങള്‍ കാണുന്നില്ലേ എന്നോട് എന്റെ നാഥൻ ചെയ്ത വാഗ്ദത്തം പുലർന്നിരിക്കുന്നു.. 
(Sahih Muslim ,Book 40 ,Hadith 6869) 

https://en.m.wikipedia.org/wiki/Battle_of_Badr
-------------------------------------------------------------------------------------


PROPHECIES OF MUHAMMAD #31


ഖൈബർ യുദ്ധ വിജയത്തെ പറ്റിയുള്ള  പ്രവചനവും
അലി ഇബ്നു അബീ താലിബിന്റെ നേതൃത്വവും


സഹ്ല് ഇബ്നു സഅദിൽ നിന്നും നിവേദനം:
പ്രവാചകൻ ഖൈബർ യുദ്ധ നാളില് പറഞ്ഞു :
നിശ്ചയമായും ഈ പതാകയെ ഞാന് ഒരുവന് നല്കും :അല്ലാഹുവിനെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്ന അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന ഒരുവൻ.
അദ്ദേഹം വഴി അല്ലാഹു യുദ്ധത്തെ വിജയിപ്പിക്കും.
നിവേദകൻ പറയുന്നു : ജനം ,
ഈ പതാക ആർക്ക് ആണ് നല്കപ്പെടുക എന്ന് സംസാരിച്ചു കൊണ്ട് രാത്രി കഴിച്ച് കൂട്ടി. അങ്ങനെ പ്രഭാതമായി. ജനം പ്രവാചകന് അടക്കല് ഒരുമിച്ച് കൂടി. അവരില് ഓരോരുത്തരും ആ പതാക തങ്ങള്ക്ക് കിട്ടണമേ എന്ന് ആഗ്രഹിച്ചു.
പ്രവാചകൻ വിളിച്ച് ചോദിച്ചു :
അബീ താലിബിന്റ പുത്രൻ എവിടെ ?
അലിയ് എവിടെ ?
( അലി ഇബ്ന് അബി താലിബ് കണ്ണിന് അസുഖം ബാധിച്ചത് മൂലം അവിടെ സന്നിഹിതനായിരുന്നില്ല. പ്രവാചകൻ അലിയെ വിളിച്ച് വരുത്തി. പ്രാർധിക്കുകയും അസുഖം സുഖപ്പെടുത്തുകയും ചെയ്തു)
അങ്ങനെ പ്രവാചകൻ ആ പതാക അദ്ദേഹത്തിന് കൈമാറി . അലി ചോദിച്ചു ?
അല്ലാഹുവിന്റ റസൂലെ ?
ഞാന് അവരോട് അവർ നമ്മളെ പോലെ ആകുന്ന വരെ യുദ്ധം ചെയ്യണമോ ?
പ്രവാചകൻ പറഞ്ഞു :
നീ അവരുടെ പ്രദേശത്ത് എത്തിയാൽ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കണം : അല്ലാഹുവോട് ഉള്ള അവരുടെ ബാധ്യത എന്ത് ആണ് എന്ന് അവരെ അറിയിക്കുക. അല്ലാഹുവിനെ തന്നെ ആണെ .
നീ മൂലം ഒരാള് സൻമാർഗത്തിൽ എത്തുന്നത് ആണ്
ചുകന്ന ഒട്ടക കുഞുങ്ങളെ ലഭിക്കുന്നതിനെക്കാള് നിനക്ക് ഉത്തമം.
(Sahih Muslim, Book of Merits of the Prohets Companions ,Book 31,Number 5918)

>>>>>>

പൂർത്തീകരണം :

പ്രവാചകൻ മുഹമ്മദിന്റെ കീഴിൽ ഉള്ള മുസ്ലിം സൈന്യവും ഖൈബറിലെ ജൂതവിഭാഗവും തമ്മിൽ നടന്ന യുദ്ധമാണ്
ഖൈബർ യുദ്ധം . 
AD.628 മെയ്, ജൂൺ (AH.7 മുഹറം) മാസങ്ങളിലായാണ് ഈ യുദ്ധം നടന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട ജൂതന്മാർ മുസ്ലിങ്ങൾക്ക് നികുതി നൽകാം എന്ന വ്യവസ്ഥയോടെ സമാധാന സന്ധി ഒപ്പിട്ടു.

പശ്ചാത്തലം: 
മദീനയിൽ നിന്ന് കരാർ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട ജൂത ഗോത്രങ്ങളിൽ മിക്കവരും എത്തിയത് ഖൈബറിൽ ആയിരുന്നു. അവർ മദീനയിൽ ശക്തി പ്രാപിക്കുന്ന മുസ്ലിങ്ങളെ ഭീഷണിയായി കണ്ടു അവർക്കെതിരെ നീക്കങ്ങൾ ആരംഭിച്ചു. അവരുടെ നീക്കങ്ങൾ ശക്തിപ്രാപിച്ച സാഹചര്യത്തിൽ അവരെ നേരിടാൻ തീരുമാനിച്ച പ്രവാചകൻ മുഹമ്മദ് തീരുമാനിച്ചു.
1600പേരടങ്ങുന്ന ഒരു സൈന്യവുമായി ഖൈബറിലേക്ക് പടനയിച്ചു. എന്നാൽ മുസ്ലിം സൈന്യത്തിന്റെ നീക്കം നേരത്തെ പ്രതീക്ഷിച്ച ഖൈബർ ജൂതന്മാർ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നു
ഖൈബറിൽ അവരുടെ കോട്ടകളിൽ മതിയാവോളം ഭക്ഷണ വസ്തുക്കൾ സജ്ജീകരിച്ച അവർ 14,000 വരുന്ന ഒരു സൈന്യത്തെയും ഒരുക്കി നിർത്തിയിരുന്നു. കൂറ്റൻ കോട്ടകളെ കേന്ദ്രീകരിച്ചായിരുന്നു അരുടെ താവളങ്ങള്. ഖൈബറിൽ നിരവധി കോട്ടകൾ ജൂതന്മാർക്ക് ഉണ്ടായിരുന്നു.
ജൂതരുടെ നേതാവ് മർഹബായിരുന്നു. മുസ്ലിംകൾ ആദ്യമായി നാഇം എന്നു പേരുള്ള അവരുടെ കോട്ട വളഞ്ഞു.
ഉപരോധം ദിവസങ്ങളോളം നീണ്ടു :
പ്രവാചകൻ ഒരു പതാക നല്കി അബൂബകറിനെ നാഇം കോട്ട പിടിച്ചു എടുക്കാന് നിയോഗിച്ചു: അദ്ദേഹം പോരാടിയെങ്കിലും കോട്ട പിടിച്ചു എടുക്കാന് കഴിയുവാതെ മടങ്ങി. പിന്നീട് പ്രവാചകൻ ഉമറിനെ പതാകയുമായി അയച്ചു. അദ്ദേഹവും പോരാട്ട ശേഷം മടങ്ങി വന്നു. അങ്ങനെ പ്രവാചകൻ അലി ഇബ്നു അബി താലിബിനെ പതാക വാഹകൻ ആയി അയച്ചു.
അലി സാഹസികമായി പോരാടി. ഒരു അസന്നിഗ്ധ നിമിഷത്തില് കോട്ടയുടെ കവാടം പോലും അദ്ദേഹത്തിന് ആയുധം ആയി. പിന്നീട് അത് ഒരു പാലം ആക്കി മുസ്ലീങ്ങള് അത് വഴി കോട്ടയുടെ അകത്തളങ്ങളിലേക്ക് കടന്നു.
നാഇം കോട്ടയുടെ പതനം ജൂത പ്രമുഖൻ ആയ ഹാരിസ് ബിൻ അബൂസൈനബ് കൊല്ലപ്പെട്ടതോടെ പൂർത്തി ആയി. പിന്നീട് മുസ്ലീങ്ങള് പിടിച്ചു എടുത്തതു ഖമൂസ് കോട്ടയാണ്.
അതിനെ തുടര്ന്ന്
ആയുധ വിഭൂഷിതനും സുസജ്ജനുമായ മർഹബ്
ഒരു കോട്ടയിൽ നിന്നും പുറത്ത് ഇറങ്ങി:
അലിയുടെ നേരെ തന്റെ അപദാനം വാഴ്ത്തി കൊണ്ടു അദ്ദേഹം ചൊല്ലി:

"ഞാൻ മർഹബാണെന്ന് ബൈബറിന് അറിയാം :
സായുധനും സാഹസികനുമായി പോരാടുന്ന പോരാളി എന്ന്
യുദ്ധം കൊടുമ്പിരി കൊണ്ടാൽ ."

അലി മറുപടി കൊടുത്തു :

പുലി എന്ന് എന്റെ ഉമ്മയാൽ നാമകരണം ചെയ്യപ്പെട്ടവനാണ് ഞാന് :
വിജനമായ കുറ്റിക്കാടുകളിൽ തന്റെ മക്കള്ക്ക് അഭയം നല്കിയ ശേഷം ഇരകളെ കാത്ത് പതുങ്ങി നില്ക്കുന്ന പുലി :
ഞാനവർക്ക് സാഅ് കൊണ്ടു സൻദറയുടെ അളവ് അളന്ന് തീർക്കും"

ദന്ദ്വയുദ്ധത്തിനു വെല്ലു വിളിച്ച മർഹബ് അലിയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. അതോടെ ജൂത സൈന്യം കോട്ടയിലേക്ക് ഉൾവലിഞ്ഞു.
തുടര്ന്ന് അദ്ദേഹത്തിന്റെ കൈകളാൽ മുസ്ലീങ്ങള് യുദ്ധം ജയിക്കുകയും ചെയ്തു.
(Sahih Muslim ,Book of Jihad and Expeditions, Book 19 ,Number 4451,)
( Life of Muhammad ,Husayn Hykal ,Page 455-466)

-----------------------------------------------------------------------------------

12.23.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (22-26)


PROPHECIES OF MUHAMMAD  #22


ജാബിർ ഇബ്നു സമുറയിൽ നിന്നും നിവേദനം:
പ്രവാചകൻ പറയുന്നത് ഞാന് കേട്ടിട്ടുണ്ട്: മുസ്ലിമീങ്ങളിൽ പെട്ട ഒരു സംഘം കിസ്റാ കുടുംബത്തിന്റെ വെളുത്ത കൊട്ടാരത്തിലെ നിധി കൂമ്പാരങ്ങള് ജയിച്ചടുക്കുക തന്നെ ചെയ്യും.
(Sahih Muslim ,Book of Tribulations and portants of the Last Hour,Book 41 ,Number 6977)


>>>>>
പൂർത്തീകരണം :

AD 633 ല് മുസ്ലിംകള് ഖാലിദ് ഇബ്ന് വലീദിന്റെ നേതൃത്വത്തില് പേര്ഷ്യക്കെതിരില് ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടര്ന്ന് 636 AD യില് വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തില് വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില് പേര്ഷ്യയുടെ കിഴക്ക് ഭാഗം മുഴുവന് മുസ്ലിംകളുടെ വരുതിയില് ആകുകയും AD 651 ഓടെ പേര്ഷ്യ മുഴുവനായും മുസ്ലിംകള്ക്ക് കീഴടങ്ങുകയും ചെയ്തു

-----------------------------------------------------------------------------------

PROPHECIES OF MUHAMMAD #23


അദിയ്യ് ബിന് ഹാത്വിം നിവേദനം:
അല്ലാഹുവിന്റെ പ്രവാചകൻ ഒരിക്കല് എന്നോട് പറഞ്ഞു,
'അദിയ്യ്, എനിക്കറിയാം എന്താണ് ഇസ്ലാം സ്വീകരിക്കുന്നതില് നിന്നും നിങ്ങളെ തടഞ്ഞു നിര്ത്തുന്നത് എന്ന്..
എന്നില് വിശ്വസിക്കുന്നവരൊക്കെയും ദുര്ബലരും ദരിദ്രരും മര്ദ്ധിതരും ആണെന്നതും, എന്നില് അവിശ്വസിക്കുന്നവരൊക്കെ അറേബിയയിലെ പ്രമാണിമാര് ആണെന്നതുമല്ലേ അതില് നിന്നും താങ്കളെ തടയുന്നത്..?
പറയൂ അദിയ്യ്, താങ്കള്  ഹീറ
(ആ കാലത്തെ ഇറാക്കിലെ ഒരു നഗരം) കണ്ടിട്ടുണ്ടോ?"

ഞാന് പറഞ്ഞു: "ഞാന് കണ്ടിട്ടില്ല.
എന്നാല് ആ നഗരത്തെ കുറിച്ച് കേട്ടിട്ടുണ്ട്"
പ്രവാചകന് പറഞ്ഞു:
"എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന് സത്യം, അല്ലാഹു ഈ ആദര്ശത്തെ (ഇസ്ലാം) പൂര്ത്തീകരിക്കും, എത്രത്തോളമെന്നാല്,
— അങ്ങ് ഹീറയില് നിന്നും സ്ത്രീകള് ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് മക്കയില് വന്നു കഅബാലയത്തെ പ്രദക്ഷിണം ചെയ്യും.
— നിങ്ങള് കിസ്രായുടെ (പേർഷ്യൻ സാമ്രാജ്യത്തിന്റെ അധിപൻ) സാമ്രാജ്യത്വത്തെ കീഴടക്കുകയും അവരുടെ വമ്പിച്ച നിധി കൂമ്പാരത്തെ നിയന്ത്രിക്കുകയും ചെയ്യും..

ഞാന് (അത്ഭുതത്തോടെ) ചോദിച്ചു:
"ഹുര്മുസാന്റെ മകന് കിസ്രയുടെയോ?
പ്രവാചകന് പറഞ്ഞു: "അതെ, ഹുര്മുസാന്റെ മകന് കിസ്ര തന്നെ.."–അത് പോലെ അല്ലാഹുവാണെ, ദാനം ചെയ്യാന് ആളുകള് താല്പ്പര്യപ്പെടുകയും പക്ഷെ ആ ദാനം വാങ്ങാന് ആളുകള് ഇല്ലാതെ വരികയും ചെയ്യുന്നിടത്തോ
ളം നിങ്ങള്ക്കിടയില് സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും"
അദിയ്യ് പറയുന്നു: "പ്രവാചകന്റെ പ്രവചനങ്ങള് പൂര്ത്തീകരിക്കപ്പെടുന്നത് ഞാന് എന്റെ സ്വന്തം കണ്ണുകള് കൊണ്ട് കണ്ടിട്ടുണ്ട്,
നിങ്ങള്ക്കും അത് കാണാം..സ്ത്രീകള് ഹീറയില് നിന്ന് ഒറ്റയ്ക്ക് മക്കയിലേക്ക് വരികയും കഅബയെ പ്രദക്ഷിണം ചെയ്തു തിരിച്ചു പോവുകയും ചെയ്യുന്നു. കിസ്ര കീഴടക്കിയപ്പോഴും അവരുടെ നിധി കൂമ്പാരങ്ങള് ജനങ്ങള്ക്കിടയില് വീതിച്ചു കൊടുക്കുകയും ചെയ്യുന്ന സന്ദര്ഭങ്ങളിലും എല്ലാം ഞാനും പങ്കെടുത്തിട്ടുണ്ട്.
അത് പോലെ ആ മൂന്നാമത്തെ പ്രവചനവും പൂര്ത്തീകരിക്കും എന്ന് ഞാന് ഉറച്ചു വിശ്വസിക്കുന്നു, കാരണം നബി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നത് തന്നെ"
(Musnad Ahmad , Vol. 4, #19397, 19400; (Sahih Al Bukhari ,Volume 2 ,Book of Zakat, Book 24 , Number 494)

>>>>
പൂർത്തീകരണം

പില്ക്കാലത്ത് ഇറാക്ക് മുസ്ലിംകള്ക്ക് കീഴടങ്ങുകയും ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇസ്ലാമിക ലോകം മുഴുവന് സുരക്ഷിതപ്രദേശം ആവുകയും സ്ത്രീകള് ഹീറയില് നിന്നും ഒറ്റയ്ക്ക് ഹജ്ജിനു വരാന് തുടങ്ങുകയും ചെയ്തു.. (മുസ്നദ് അഹമദ് , Vol. 4, #19397, 19400; സഹീഹുല് ബുഖാരി Volume 4, Book 56, Number 793)

ഖലീഫ ഉമറിന്റെ കാലത്ത് ഇസ്ലാമിക ലോകം സമ്പന്നമാകുകയും സകാത്ത് വാങ്ങാന് ദരിദ്രര് ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നിട്ട് സകാത്ത് പണം കൊണ്ട് ഈജിപ്തിലെ അടിമകളെ വാങ്ങി മോചിപ്പിക്കാന് ആണ് വിനിയോഗിച്ചത്.. രണ്ടാം ഉമര് എന്നറിയപ്പെട്ട ഉമര് ബിന് അബ്ദുല് അസീസിന്റെ കാലത്തും സമാന സാഹചര്യം നിലവില് വരികയുണ്ടായി.
------------------------------------------------------------------------------------

PROPHECIES OF MUHAMMAD #24

രണ്ടാം ഖലീഫാ ഉമർ ഇബ്നുൽ ഖത്താബിന്റെ ഭരണത്തെയും അതിന്റെ സുസ്ഥിരതയെയും സംബന്ധിച്ച പ്രവാചകന്റെ സ്വപ്ന ദർഷനങ്ങള് 



അബ്ദുള്ളാഹിബ്നു ഉമറിൽ നിന്നും നിവേദനം: 
പ്രവാചകൻ പറഞ്ഞു : 
എനിക്കു ഒരു പാത്രത്തിൽ പാല് നല്കപ്പെട്ടതായി ഞാന്‍ സ്വപ്നത്തിൽ കണ്ടു: ദാഹം ശമിക്കുവോളം ഞാന്‍ അതിൽ നിന്നും കുടിച്ചു. എത്രത്തോളം എന്നാല്‍ ദാഹശമനം നഖങ്ങളിലൂടെ ഒലിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു. പിന്നെ അതില്‍ നിന്നും അവശേഷിച്ചത് ഞാന്‍ ഉമർ ഇബ്നുൽ ഖത്താബിന് നല്‍കി. ജനങ്ങള്‍ ചോദിച്ചു : പ്രവാചകരേ ? താങ്കള്‍ എങ്ങനെ ആണ് 
ഈ സ്വപ്നത്തെ വ്യാഖ്യാനിച്ചത് ? 
അവിടുന്ന് പറഞ്ഞു : വിജ്ഞാനം !!
(Sahih Muslim ,Book of Merits of the Prophets Companions ,Book 31 ,Number 5888)  



അബൂസഈദിൽ ഖുദ്രിയിൽ നിന്നും നിവേദനം: 
പ്രവാചകൻ പറഞ്ഞു : ജനങ്ങള്‍ എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു: അവരെല്ലാം വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ട്. നെഞ്ച് വരെ വസ്ത്രം എത്തുന്നവരും അതിനെക്കാള് ചെറിയ വസ്ത്രങ്ങള്‍ അണിഞ്ഞവരും ഉണ്ട്. അങ്ങനെ ഖത്താബിന്റെ മകൻ ഉമർ നടന്നു പോയി. നിലത്ത് വലിച്ചിഴക്കും വിധം ഉള്ള നീളമേറെയുള്ള വസ്ത്രം ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അവർ ചോദിച്ചു : പ്രവാചകരേ ?
അങ് ഈ ദർശനത്തെ എങ്ങനെ ആണ് വ്യാഖ്യാനിക്കുന്നത്
അവിടുന്ന് പറഞ്ഞു : ദീൻ.. (ഭക്തി)  
(Sahih Muslim , Book of Merits of the prophets Companions ,Book 31.Number 5887) 


അബൂഹുറൈറയിൽ നിന്നും നിവേദനം: 
പ്രവാചകൻ പറഞ്ഞു :  
ഞാന്‍ ഒരു കിണറിനരികിൽ നില്‍ക്കുന്നത് ആയി ദർശനം നല്കപ്പെട്ടു. അവിടെയൊരു കോപ്പയുണ്ട്. അല്ലാഹു ഉദ്ദേശിച്ചത്രയും  ഞാന്‍ അതില്‍ നിന്നും കോരിയെടുത്തു. പിന്നീട് അബൂ കുഹാഫയുടെ മകൻ
(അബൂബകർ)  ആ കോപ്പ എടുത്തു: 
അദ്ദേഹം ഒന്നോ രണ്ടോ കോപ്പ വെള്ളം അതില്‍ നിന്നും കോരി. അദ്ദേഹം കോരിയതിൽ ചില ദൌർബല്യങ്ങള് ഉണ്ട് . അല്ലാഹു അദ്ദേഹത്തിന് പൊറുത് കൊടുക്കട്ടെ. ശേഷം അത് വലിയൊരു കോപ്പ ആയി മാറി. അത് ഖത്താബിന്റ മകൻ ഉമർ എടുത്തു. അദ്ദേഹം കോരുന്നത് പോലെ ഒരു ധിഷണാശാലിയും കോരിയെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ജനങ്ങള്‍ തങ്ങളുടെ ഒട്ടകങ്ങളുടെ ദാഹം തീരുവോളം  കുടിപ്പിച്ച് അവയുടെ വിശ്രമ സ്ഥലത്ത് കൊണ്ട്‌ ആക്കും വരെ. 
( (Sahih Muslim ,Book of Merits of the Prophets Companions ,Book 31 ,Number 5890)

-------------------------------------------------------------------------------------

PROPHECIES OF MUHAMMAD #25



അനസ് ഇബ്ന് മാലിക് നിവേദനം :
പ്രവാചകൻ പറഞ്ഞു :
ഉറങ്ങുന്നവൻ ദർശനത്തിൽ കാണുന്നത് ഞാന്‍ ഒരു രാത്രിയില്‍ കണ്ടു :
ഞങ്ങള്‍ ഉഖ്ബത് ഇബ്നു റാഫിഇന്റെ ഭവനത്തിലാണ്:
ഇബ്നു ത്വാബ് ഇനത്തിൽ പെട്ട ഈന്തപ്പഴങ്ങള് ഞങ്ങള്‍ക്കായി കൊണ്ടു വരപ്പെട്ടു.
ഈ ലോകത്ത് ഞങ്ങള്‍ക്ക് ഉണ്ടാകുന്ന ഉയർച്ചയായും പരലോകത്തിലെ നല്ല പര്യവസാനമായും നമ്മുടെ ദീൻ സമ്പൂര്‍ണവും സുസ്ഥിരവും ആയിരിക്കുന്നത് ആയും ഞാന്‍ അതിനെ വ്യാഖ്യാനിച്ചു. 
(Sahih Muslim ,Book of Dreams, Book 29 , Number 5647) 

>>>>>>>>>
" ഇസ്ലാമിന്റെ ഉത്ഥാനം, ഒരു വേള മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിസ്മയാവഹമായ ഒരു സംഭവമാകുന്നു. മുമ്പ്‌ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു നാട്ടില്‍ നിന്നും ഒരു ജനതയില്‍ നിന്നും നിര്‍ഗളിച്ച ഇസ്ലാം ഒരു ശതകത്തിനകം, മഹാസാമ്രാജ്യങ്ങളെ ശിഥിലമാക്കിക്കൊണ്ടും, സ്ഥിര പ്രതിഷ്ഠ നേടിയ മതങ്ങളെ പിഴുതെറിഞ്ഞു കൊണ്ടും , വര്‍ഗങ്ങളുടെ ആത്മാവുകളെ സംസ്ക്കരിച്ചു കൊണ്ടും, പൂര്‍ണമായും ഒരു പുതിയ ലോകത്തെ-ഇസ്ലാമിന്റെ ലോകത്തെ- പണിതുയര്‍ത്തിക്കൊണ്ടും, ഭൂമുഖത്തിന്റെ പകുതിയികധികം പ്രദേശത്ത് വ്യാപിച്ചു."
"എത്രത്തോളം സൂക്ഷ്മമായി നാമീ പുരോഗതിയെ പരിശോധിക്കുന്നുവോ അത്രത്തോളം അത് അസാധാരണമായി അനുഭവപ്പെടും. മറ്റു മതങ്ങളെല്ലാം സാവധാനത്തില്‍, വേദനിപ്പിക്കുന്ന സമരത്തിലൂടെ സ്വന്തം വഴി തെളിയിക്കുകയും പുതിയ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത കരുത്തരായ രാജാക്കന്മാരുടെ സഹായത്താല്‍ , അന്തിമമായ വിജയം നെടുകയുമാണ് ഉണ്ടായിട്ടുള്ളത്‌. ക്രിസ്തുമതത്തിനു അതിന്റെ കോണ്‍സ്റ്റന്റയിനും, ബുദ്ധമതത്തിനു അതിന്റെ അശോകനും സതുരഷ്ട്രമതത്തിനു അതിന്റെ സൈറസും ഉണ്ടായി.
"ഇസ്ലാം അങ്ങനെയല്ല. മുമ്പ്‌ മനുഷ്യചരിത്രത്തില്‍ ഒരു സവിശേഷതയുമില്ലായിരുന്ന ഒരു സഞ്ചാരിവര്‍ഗം ചിതറിക്കിടന്ന ഒരു മരുഭൂമിയില്‍ നിന്നുയിര്‍ കൊണ്ട ഇസ്ലാം, കനത്ത ഭൌതിക സാമഗ്രികള്‍ക്കെതിരെ അതിനിസ്സാരമായ മനുഷ്യപിന്തുണയോടെ മുമ്പോട്ടുള്ള അതിന്റെ മഹത്തായ സാഹസികയാത്ര നടത്തി. എന്നിട്ടും ഇസ്ലാം പ്രകടമായ അമാനുഷികതയോടെ വിജയം വരിച്ചു. ജ്വലിക്കുന്ന ചന്ദ്രക്കല, പിരണീസു മുതല്‍ ഹിമാലയം വരെയും മധ്യേഷ്യന്‍ മരുഭൂമി മുതല്‍ മധ്യാഫ്രിക്കന്‍ മരുഭൂമി വരെയും വിജയശ്രീലാളിതമാവുന്നത് രണ്ടു തലമുറകള്‍ക്ക് കാണായി."
(The New World of Islam, by A.M. Lothrop Stoddard, London 1932)

-------------------------------------------------------------------------------------


PROPHECIES OF MUHAMMAD #26

കള്ള പ്രവാചകൻമാരായ മുസൈലിമ , അൻസി എന്നിവരെ പ്രവാചകൻ സ്വപ്നത്തിൽ ദർശിച്ചത്


അബൂ ഹുറൈറയിൽ നിന്നും നിവേദനം:   പ്രവാചകൻ പറഞ്ഞിരിക്കുന്നു :
ഒരു ദർശനത്തിൽ ഭൂമിയിലെ നിധികള് എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു :
എന്റെ കൈകളില്‍ സ്വർണ്ണത്തിന്റെ രണ്ടു കങ്കണങ്ങള് ധരിക്കപ്പെട്ടതായി  ഞാന്‍ കണ്ടു.
അവ എന്നെ ഏറെ അസ്വസ്ഥനാക്കി. അവ ഊതി കളയാൻ എനിക്കു  ബോധനം നല്കപ്പെട്ടു. അങ്ങനെ ഞാനവ ഊതി കളഞ്ഞു.
അതോടെ അവ രണ്ടും അകന്നു പോയി.
എനിക്കു ശേഷം രംഗത്ത് വരുന്ന രണ്ടു കള്ള പ്രവാചകൻമാർ എന്ന് ആണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. അവരില്‍ ഒരുത്തന്‍ സൻആയിൽ നിന്നുള്ള അൻസിയും രണ്ടാമൻ യമാമക്കാരൻ മുസൈലിമയും ആണ്
( Sahih Muslim , Book of Dreams , Book 29 ,Number 5651) 

പൂർത്തീകരണം:





https://en.m.wikipedia.org/wiki/Musaylimah






https://en.m.wikipedia.org/wiki/Al-Aswad_Al-Ansi

----------------------------------------------------------------------------------



12.19.2017

മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങള് (21)


PROPHECIES OF MUHAMMAD #21



സൈനബ് ബിൻത് ജഹ്ഷില് നിന്നും നിവേദനം :
ചുവന്നു തുടുത്ത മുഖവുമായി പ്രവാചകൻ ഒരിക്കല് കടന്ന് വന്നു.



എന്നിട്ട് അദ്ദേഹം പറഞു : ലാ ഇലാഹ ഇല്ലല്ലാഹ് ,
ആസന്നമായ വിപത്തുകള് നിമിത്തം അറബികള്ക്ക് മഹാ നാശം :
യഅ്ജൂജ് മഅ്ജൂജിന്റെ മതില്ക്കെട്ടില് ഇത്രയളവില് വിടവ് ഉളവാക്കപ്പെട്ടി
രിക്കുന്നു : എന്നിട്ട് അദ്ദേഹം തന്റെ രണ്ടു വിരലുകള്ക്കിടയില് ഒരു വൃത്തം അടയാളം ആക്കി കാണിച്ചു.
അപ്പോള് ഞാന് ചോദിച്ചു, ‘ അല്ലാഹുവിന്റെ പ്രവാചകരെ ,
ഞങ്ങളില് ധർമ്മനിഷ്ടയുള്ളവർ ഉണ്ടായിരിക്കെ ഞങ്ങള് നശിപ്പിക്കപ്പെടുമോ? പ്രവാചകൻ പ്രതിവചിച്ചു: അതെ !!
തിന്മകള് അധികരിച്ചാല്. 
(Sahih Al Bukhari,Volume 4 ,,Book of Prophets, Book 55 Number 565) 
--------------

അബൂ ഹുറൈറയിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു :
അന്ത്യ നാള് സംഭവിക്കുന്നതല്ല:
മുഖങ്ങള്  പരന്ന പരിചകള് പോലെയുള്ള ചുവന്ന മുഖത്തോട് കൂടിയ  പരന്ന മൂക്കുകള് ഉള്ള കുറുകിയ കണ്ണുകള് ഉള്ള രോമത്തിന്റെ ചെരുപ്പുകള് ധരിക്കുന്ന തുർക്ക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നത് വരെ
(Sahih Al Bukhari, Volume 4, Book of Jihad,  Book 52, Number 179)


പൂർത്തീകരണം :

((((( Mongol Invasion )))))

നൂഹ് നബിയുടെ മകൻ യാഫെതിന്റെ പരമ്പരയില് ആണ് യഅ്ജുജും മഅ്ജുജും
( Gog And Magog) !!
താർത്തറുകള് yajuh എന്നും
മുഗിളർ Majjoj  എന്നും അറിയപ്പെടുന്നു !!
ഇവർ രണ്ടു കൂട്ടരും തുർക്ക് വർഗത്തില് പെട്ടവർ ആണ്.
ഇവർ ഓരോ കാലഘട്ടത്തിലും പ്രദേശങ്ങളിലും പല നാമധെയങളില് ആയി അറിയപ്പെട്ടിട്ടുണ്ട് !
( Amani Moulavi , Commentery on Surah Kahf)
ഇവരുടെ വാസ പ്രദേശം ഉത്തരേഷ്യയും അവ തെക്ക് ഭാഗത്ത് ടിബറ്റും ചൈനയും തുടങ്ങി വടക്ക് പസഫിക് സമുദ്രം വരെയും പടിഞ്ഞാറ് തുർകിസ്ഥാൻ വരെയുള വ്യാപിച് കിടക്കുന്നു !!അപരിഷ്കൃതരും ക്രൂര സ്വഭാവ ഘടനയും ഉള്ള ഈ ജനതയില് നൂറു കണക്കിന് അവാന്തര വിഭാഗങ്ങളും ഉപവർഗങ്ങളും ഉണ്ട് !!
( Amani Moulavi , Commentery on Surah Kahf)
ഹിജ്റ 7 - ആം നൂറ്റാണ്ടിന്റെ ആദ്യത്തില് മധ്യേഷ്യയിലെ പീഠ ഭൂമികളിലൂടെയും പർവത ഭൂമികളിലൂടെയും മംഗോള്- തുർക് വംശജരായ ചെങ്കിസ് ഖാനും സൈന്യവും ചൈനയെയും പല മുസ്ലിം രാഷ്ട്രങ്ങളെയും ആക്രമിച്ചു ! ഖവാരിസ്മ് സുൽത്താൻ ആയ കുത്ബുദ്ധീനെ കീഴടക്കി ചരിത്രത്തില് ഇണ കാണാത്തതും നിർലജ്ജവുമായ ആക്രമണങ്ങള് അവർ അഴിച്ചു വിട്ടു !
ഇതോടെ യാജുജ്- മാജുജിന്റെ പ്രവാഹം ആരംഭിച്ചു കഴിഞ്ഞു !!!
( Amani Moulavi , Commentery on Surah Kahf)

പ്രവാചകൻ പ്രവചിച്ച പോലെ ഈ കാലഘട്ടം
മുസ്ലിം ലോകത്ത് ഉത്തമ കാലഘട്ടം
ആയിരുന്നില്ല ! ജനങളും ഭരണാധികാരികളും ദുഷിച്ചതും ആഡംബര ജീവിതത്തില്
മുഴുകിയവരും ആയിരുന്നു !
ദൈവ സ്മരണയെ സുഖാഡംബരങ്ങള് മുക്കി കളഞ്ഞു.
ഇസ്ലാമിക ഖിലാഫത്തിന്റെ സ്ഥാനത്ത് രാജാധിപത്യം സ്ഥാനം ഉറപ്പിച്ചു.
അന്തരം 7 - ആം നൂറ്റാണ്ടിന്റെ
മധ്യത്തില് ഇസ്ലാമിക ഖിലാഫത്തിന്റെ തലസ്ഥാനം ആയിരുന്ന ബാഗ്ദാധ് നഗരം മംഗോള് സൈന്യാധിപൻ ആയ ഹലാഗോ പിടിച്ചടക്കി !
അബ്ബാസൈട് ഖലീഫ ആയിരുന്ന മുഅ്തസിമിനെ അതിക്രൂരമായി കൊല ചെയ്തു  !
ഏഴു ദിവസം രാജ്യം ആസകലം കൊലയും കൊള്ളയും ആക്രമണങ്ങളും നടത്തി സംഹാര താണ്ഡവമാടി!
http://lostislamichistory.com/mongols/

ബാഗ്ദാദ് ലൈബ്രറിയിലെ ദശലക്ഷണക്കിന് വരുന്ന വൈജ്ഞാനിക ഗ്രൻഥങ്ങള് മുഴുവന് ശേഖരിച്ച് ടൈഗ്രീസ് നദിക്ക് കുറുകേ ഇട്ട് അതിലൂടെ കുതിര പട്ടാളത്തെ മാർച്ച് ചെയ്യിച്ചു ! നദി കടന്ന ശേഷം ഗ്രൻഥശേഖരങ്ങള്ക് തീ ഇട്ടു : മാസങ്ങളോളം ടൈഗ്രീസ് കറുത്ത് ഒഴുകി എന്ന് ചരിത്രം !!
നൂറ്റാണ്ടുകളോളം വൈജ്ഞാനിക ലോകത്ത് സംഭാവന നല്കിയ അബ്ബാസൈട് സാമ്രാജ്യത്തത്തിന്റെ അവസാനം അവിടെ കണ്ടു .

https://en.m.wikipedia.org/wiki/Siege_of_Baghdad_(1258)

പിന്നീട് ഒരിക്കലും ബാഗ്ദാധ് പഴയ പ്രതാപത്തിലേക് തിരിച്ച് വന്നില്ല ! മംഗോളുകള് മൂലം അറബ് ലോകത്തിന് ഉണ്ടായ നഷ്ടം എത്ര വലുത് ആയിരുന്നു എന്നതിന് മംഗോള് ആക്രമണത്തിന് മുമ്പും അതിനു ശേഷം പിന്നീടും ഉള്ള ബാഗ്ദാധിന്റെ ചരിത്രം മാത്രം നോക്കിയാല് മതി !! 

ബാഗ്ധാധും ഇറാഖും പേർഷ്യായും മംഗോളുകള് അധീനപ്പെടുത്തി നശിപ്പിച്ചു ! വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും സ്തംഭങ്ങള് തകർക്കപ്പെടുകയും നഗര-ഗ്രാമങ്ങള് നശിപ്പിക്കപ്പെടുകയും നൂറ്റാണ്ടുകള് കൊണ്ടു ഒരുക്കി കൂട്ടിയ ഗ്രൻഥ ശേഖരങ്ങള് തുടച്ച് നീക്കപ്പെടുകയും ചെയ്യുമ്പോള് ആ ദുരന്തം ഉണ്ടായ ജനതയുടെ അധർപതനം തീർച്ച ആണ്!'

മുസ്ലീങ്ങളെയും മുസ്ലിം രാഷ്ട്രങ്ങളെയും ചെങ്കിസും സൈന്യവും ഇത്രത്തോളം ആക്രമിക്കാൻ ഉണ്ടായ കാരണം ഖവാരിസ്മ് സുൽതാൻ ആയിരുന്ന ഖവരിസ്മ് ഷാ . . . ചെങ്കിസ് ഖാൻ അയച്ച വസ്ത്രം വാങ്ങാന് വന്നവരെയും അതിനു ശേഷം ചെങ്കിസ് അയച്ച ദൂതൻമാരെയും ഒരു കാരണവും ഇല്ലാതെ കൊന്ന് കളഞതായിരുന്നു :
ചെങ്കിസ് ഖാൻ ഇത് സംബന്ധിച്ച് അയച്ച ഒരു കത്തില് മുഹമ്മദ് നബി മുസ്ലീങ്ങള് ക് മുന്നറിയിപ്പ് നല്കിയ കാര്യങ്ങള് എടുത്ത് പറഞ്ഞ് കൊണ്ടു ഇക്കാര്യങ്ങള് സൂചിപ്പിക്കുന്നുണ്ട് : കത്തിലെ പ്രസക്ത ഭാഗങ്ങള് :
>>>>>>>>>>>>>>>>>
(Amani Moulavi , Commentery on Surah Kahf)"
>>>>>>>>>>>>>>>>>

(((( നിങ്ങള് എന്റെ ആളുകളോട് ഇത്രയും ധിക്കാരം പ്രവർത്തിക്കുന്നതും എന്റെ കച്ചവടവും ധനവും പിടിച്ചു അടക്കുന്നതും എന്തിനായിട്ട് ആണ് ?
ഉറങ്ങി കിടക്കുന്ന കുഴപ്പങ്ങളെ വിളിച്ച് ഉണർത്തുകയാണോ നിങ്ങള് ? 
ഒളിഞു കിടക്കുന്ന ആപത്തുകളെ വെളിയില് വരുത്തുകയാണോ ?
ധനികൻമാർ വിട്ഡിത്തം പ്രവർത്തിക്കുന്നതും നിങളില് ഉള്ള അബലൻമാരോട് ദുഷ്ടൻമാർ അനീതി കാണിക്കുന്നും തടയണമെന്ന് നിങ്ങളുടെ പ്രവാചകൻ നിങ്ങളോട് ഉപദേശിച്ചതല്ലേ ??
നിങ്ങളുടെ പ്രവാചകൻ " തുർകികള് നിങളെ ഒഴിവാക്കി വിടുന്ന കാലത്തോളം നിങ്ങളും അവരെ ഒഴിവാക്കി വിട്ടേക്കണം " എന്ന് പറഞിട്ടില്ലേ ?
എന്തിന് ആയിട്ട് ആണ് നിങ്ങള് അയല്ക്കാരെ ദ്രോഹിക്കുന്നത് ?
അയല്ക്കാരോട് എങ്ങനെ പ്രവർത്തിക്കണം എന്നതിനെ പറ്റി നിങ്ങളുടെ പ്രവാചകൻ നിങ്ങളോട് ഒസിയ്യത്ത് ചെയ്തിട്ടില്ലേ ??????
ഇതാ...യാജുജ് മാജുജിന്റെ മതില് കെട്ട് തുറക്കും മുമ്പായി ഉണർന്ന് കൊള്ളുക : ആക്രമിക്കപ്പെട്ടവനെ ദൈവം സഹായിക്കും !
എല്ലാം പർവത പ്രദേശങ്ങളിലുടെയും യാജുജ് മാജുജ് കുതിച് ഇറങി വരുകയും . . . ചെയ്യും !
( വഹും മിൻ കുല്ലി ഹദബിൻ യൻസിലൂൻ))))) 
!!!!!!!!!!
>>>>>>>>>>
[ Muhammad Amani Moulavi , ഖുർആൻ വിവരണം , സൂറ കഹ്ഫ് Commentory
https://en.m.wikipedia.org/wiki/Mongol_invasions_of_the_Levant

------------------------------------------------------------------------------

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (20)



PROPHECIES OF MUHAMMAD #20


ഇബ്നു ഉമർ നിവേദനം :
മുഅ്ത യുദ്ധത്തില്‍ പ്രവാചകൻ സൈദ് ഇബ്ന് ഹാരിസിനെ
സർവ്വ സൈന്യാധിപൻ ആയി നിയമിച്ചു. എന്നിട്ട് പറഞ്ഞു : സൈദ് വധിക്കപ്പെട്ടാൽ ജഅ്ഫർ ഇബ്ന് അബീതാലിബ്  അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കണം. ജഅ്ഫറും വധിക്കപ്പെട്ടാൽ ആ സ്ഥാനം അബ്ദുള്ളാഹിബ്നു റവാഹ ഏറ്റെടുക്കണം. ഇബ്നു ഉമർ തുടര്‍ന്ന് പറയുകയാണ്: ഞാന്‍ ആ യുദ്ധത്തില്‍ സന്നിഹിതനായിരുന്നു. ഞാന്‍ ജഅ്ഫറിന്റെ ശരീരം ഒരു കൂട്ടം രക്തസാക്ഷികളുടെ കൂട്ടത്തില്‍ കണ്ടെത്തുകയുണ്ടായി. ആയുധങ്ങള്‍ കൊണ്ടു ഉണ്ടായ തൊണ്ണൂറിലധികം മുറി പാടുകള് ആ ശരീരത്തില്‍ ഉണ്ടായിരുന്നു. (Sahih Al Bukhari,Volume 5 ,Book of Military Expeditions ,Book 59 ,Number 560) 

--------------------------

അനസ് നിവേദനം : സൈദ് , ജഅ്ഫർ , റവാഹ
എന്നിവർ രക്ത സാക്ഷികള് (MARTYRDOM)
ആയ വിവരം അവരുടെ മരണ വാർത്തകള് ഞങ്ങളിലേക്ക് എത്തും മുന്നേ പ്രവാചകൻ ജനങളെ അറിയിച്ചു: പ്രവാചകൻ പറഞ്ഞു : മുസ്ലിം സഹോദരങ്ങളേ , സിറിയൻ അതിർത്തിയിലേക്ക് നീങ്ങിയ സൈന്യത്തെ പറ്റി ഞാന്‍ നിങ്ങളെ
അറിയിക്കാം: അവർ ശത്രുക്കൾക്ക്  എതിരിൽ ഉറച്ചു നിന്ന് പൊരുതി. സൈദ് സൈന്യാധിപന്റെ പതാകയേന്തി.  തുടര്‍ന്ന് അദ്ദേഹം  രക്ത-സാക്ഷിയായി. പിന്നീട് ആ പതാക ജഅ്ഫർ ഏറ്റെടുത്തു. ജഅ്ഫറും രക്തസാക്ഷ്യം വരിച്ചു. 
പിന്നീട് പതാക ഏറ്റെടുത്തത് അബ്ദുള്ളാഹിബ്നു റവാഹയാണ്.  അദ്ദേഹവും രക്തസാക്ഷിയായി. അന്നേരം പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നത് ഞങ്ങള്‍ കണ്ടു:  പിന്നീട് ആ പതാക 
അല്ലാഹുവിന്റെ വാളുകളിൽ ഒരു വാൾ (ഖാലിദ് ഇബ്നു വലീദ്) ഏറ്റെടുത്തു. അദ്ദേഹം മുസ്ലിം സൈന്യത്തെ രക്ഷിച്ചു മടങ്ങിയിരിക്കുകയാണ്.
(Sa'd al Ma'ad ,Ibn Al Quayyim Al Jawziyah, Page 1) (Sahih Al Bukhari,Volume 5, Book of Military Expeditions, Book 59 ,Number 561)



പൂർത്തീകരണം :

ബൈസന്റൈൻ സാമ്രാജ്യവും മുസ്ലിങ്ങളും തമ്മിൽ നടന്ന പ്രഥമ യുദ്ധമാണ് മുഅ്ത യുദ്ധം. ഇന്നത്തെ ജോർദാനിലെ മുഅ്ത എന്ന പ്രദേശത്ത്  വെച്ച് AD.629 സെപ്റ്റംബർ മാസമാണ് ഈ യുദ്ധം നടന്നത്. ദാത്തു ഹൽബിൽ വെച്ച് പ്രവാചകന്റെ പതിനഞ്ചോളം ശിഷ്യൻമാരെ വധിച്ച് കളയുകയും ബുസ്റായിലെ ഹിരാക്ലിയസിന്റെ ഗവര്‍ണരുടെ അടുക്കലെക് അയച്ച ഒരു പ്രവാച ദൂതനെ വധിച്ചു കളയുകയും ചെയ്ത ബൈസാൻറ്റിയനുകളെ നിലക്ക് നിർത്താൻ ആണ്  പ്രവാചകൻ ഈ യുദ്ധത്തിന് തയ്യാറായത്.


പ്രവാചകൻ സൈദ് ഇബ്നു ഹാരിസിന്റെ നേതൃത്വത്തില് മൂവായിരത്തോളം വരുന്ന സൈന്യത്തെ അണി നിരത്തി യാത്ര അയച്ചു ! മെദീനയുടെ ബോർഡറുകള് വരെ പ്രവാചകൻ അവരെ അനുഗമിക്കുകയുണ്ടായി.
പുറപ്പെടാൻ നേരം പ്രവാചകൻ ഉപദേശിച്ചു :

" ദൈവത്തെ ഭയപ്പെടണം എന്നും നിങ്ങളോടൊന്നിച്ച് പുറപ്പെട്ട മുസ്ലീങ്ങളോട് ന്യായമായി പെരുമാറാനും ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു: 
ദൈവിക മാർഗത്തിൽ പുറപ്പെടുവിൻ: 
സിറിയയിലെ ശത്രുവിന് എതിരായി നിങ്ങള്‍ യുദ്ധം ചെയ്യുവിൻ,  ആ ശത്രു നിങ്ങളുടെയും ദൈവത്തിന്റെയും ശത്രുവാണ്. നിങ്ങള്‍ സിറിയയിൽ എത്തിയാൽ ദൈവത്തെ ധാരാളം ആയി ധ്യാനിക്കുന്നവരെ ആരാധനാലയങ്ങളിൽ കണ്ടെത്തും: അവരുമായി യാതൊരു തർക്കവും നിങ്ങള്‍ക്ക് ഉണ്ടാകരുത്. അവരെ ഉപദ്രവിക്കയും അരുത്: ശത്രു രാജ്യത്തിലെ സ്ത്രീകളെയോ കുട്ടികളെയോ  വൃദ്ധരെയോ കൊല്ലരുത്. വൃക്ഷങ്ങളും കെട്ടിടങ്ങളും നശിപ്പിക്കരുത്" 

ഒരു ലക്ഷം വരുന്ന റോമക്കാരും അറബ് ഗോത്രങ്ങളിൽ നിന്നും സംഘടിപ്പിക്കപ്പെട്ട ഒരു ലക്ഷമാളുകളുമടക്കം രണ്ടു ലക്ഷം വരുന്ന പടു കൂറ്റൻ സൈന്യത്തെ ആണ് റോമക്കാർ അണി നിരത്തിയത് ! ഇത്രവലിയ സൈന്യത്തെ കേവലം മുവ്വായിരം വരുന്ന മുസ്ലിങ്ങൾ നേരിടുന്നത് ചിന്തിക്കുന്നതിന് അപ്പുറമായിരുന്നു!!!
ശത്രുവിന്റെ സൈനിക ബലത്തെ പറ്റി പ്രവാചകന് എഴുതാം എന്നും കൂടുതല്‍ പോഷക സൈന്യങ്ങള് വരും വരെ കാത്തിരിക്കാം എന്നും സൈനികരിൽ ചിലർ അഭിപ്രായപ്പെട്ടു : എന്നാല്‍ അബ്ദുള്ളാഹിബ്നു റവാഹ എഴുന്നേറ്റു നിന്ന് ഒരു ഉജ്വല പ്രസംഗം നടത്തി:
അദ്ദേഹം പറഞ്ഞു :

" ദൈവിക മാർഗത്തിൽ രക്ത സാക്ഷികളാകാൻ തീർച്ചപ്പെടുത്തിയാണ് നിങ്ങള്‍ എല്ലാം വീടുകള്‍ വിട്ട് ഇറങ്ങി തിരിച്ചത്! രക്തസാക്ഷിത്വം മുന്നില്‍ കാണുമാറായപ്പോള് നിങ്ങള്‍ പതറി പോകുകയാണോ? ശത്രുവിന്റെ അംഗ ബലവും 
സൈന്യ ബലവും നോക്കി അല്ലല്ലോ നമ്മള്‍ ഇന്നേ വരെ യുദ്ധം ചെയ്തിട്ടുള്ളത് ? അവരുടെ എണ്ണം എത്രയോ ഇരട്ടി ആണെങ്കില്‍ പോലും നമുക്ക് എന്താണ് വരാൻ പോകുന്നത് ? ഒന്നിന് പിറകില്‍ രണ്ടു നേട്ടങ്ങള്‍ നമുക്ക് വരാന്‍ പോകുന്നു: ഒന്നുകിൽ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം!"

ആവേശോജ്വലമായ പ്രസംഗം പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങി: സൈന്യം റവാഹയുടെ വാക്കുകളെ ശരി വച്ചു. അവർ പ്രയാണം തുടര്‍ന്നു. ബൽഖാഇൽ എത്തിയപ്പോള്‍ മഗാരിഷ്  എന്ന ഗ്രാമത്തില്‍ വെച്ച് അറബികളും  റോമാക്കാരും അടങ്ങുന്ന ഹിരാക്ലിയസിന്റെ സൈന്യവുമായി അവർ സന്ധിച്ചു. ശത്രു അവരെ ആക്രമിച്ചപ്പോള്
മുഅ്ത ഗ്രാമത്തിലേക്ക് അവർ പിൻവാങ്ങി.
യുദ്ധ തന്ത്ര പ്രധാനമായൊരു പ്രദേശം ആയിരുന്നു മുഅ്ത. മുസ്ലീങ്ങള്‍ അവിടെ തങ്ങളുടെ നില ഭദ്രമാക്കി. അവിടെ വെച്ച് ഒന്നോ രണ്ടോ ലക്ഷം വരുന്ന ഹിരാക്ലിയസിന്റെ സൈന്യവും മൂവായിരത്തോളം മാത്രം വരുന്ന മുസ്ലിം സൈന്യവും ഏറ്റു മുട്ടി.

ആ യുദ്ധത്തില് യഥാക്രമം പതാക വാഹകർ ആയ പ്രവാചകൻറ്റെ 3 ശിഷ്യൻമാർ രക്തസാക്ഷ്യം വഹിച്ചു !

  1. Zayd ibn Haritha †
  2. Ja'far ibn Abi Talib †
  3. Abdullah ibn Rawahah †

വിശ്വാസത്തിന്റെയും കരുത്തിന്റെയും ഗംഭീര മുഖം.
സൈദ് ബിൻ ഹാരിസ് നബിയുടെ പതാകയേന്തി യുദ്ധ മധ്യത്തിലേക്ക് കുതിച്ചു. മരണം അനിവാര്യമാണ് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് അശേഷം സംശയം ഇല്ലായിരുന്നു. മരണ പോര് നടത്തിയ സൈദ് ഒടുവില്‍ ശത്രുവിന്റെ കുന്തമുനകളാൽ പിച്ചിച്ചീന്തപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ജഅ്ഫർ ബിൻ അബീതാലിബ് പതാക ഏറ്റുവാങ്ങി.
33 വയസ്സ്കാരനായ ആ ധീരയുവഭടൻ ധ്വജം കയ്യിലേന്തി പോരാട്ടം തുടര്‍ന്നു. റോമൻ സൈന്യം  നാല് പാട് നിന്നും അദ്ദേഹത്തിന്റെ കുതിരയെ വളഞ്ഞു. മുസ്ലിം സൈന്യം നിലയുറപ്പിക്കാൻ പാട് പെടുന്നതും എണ്ണത്തില്‍ ഉള്ള കുറവ് കൊണ്ടു ഞെരുങ്ങുന്നതും മനസ്സില്‍ ആക്കിയ
ജഅ്ഫർ കുതിര പുറത്ത് നിന്നും ചാടിയിറങ്ങി. തന്റെ കുതിരയുടെ കാലുകള്‍ വെട്ടി. കുറഞ പക്ഷം താൻ യുദ്ധത്തിൽ നിന്നും പിന്തിരിഞ് ഓടാൻ തയ്യാറല്ല എന്ന പ്രാഖ്യാപനം ആയിരുന്നു അത്. പിന്തിരിഞ് ഓടില്ല. രക്ത സാക്ഷ്യം വഹിക്കും എന്ന് തന്നെ. പ്രതിസന്ധിയും ആപൽ ഭീതിയും ഒഴിവാക്കാന്‍ ഉള്ള അറബ് മുറയായിരുന്നു കുതിരയുടെ കാല് വെട്ടൽ.

ജഅ്ഫറിന്റെ വാളുകള് ശത്രു നായകൻമാരുടെ തലകള് ഒന്ന് ഒന്നായി അരിഞ്ഞു വീഴ്ത്തി. ജഅ്ഫറിന്റെ വലത് കൈയില്‍ ആയിരുന്നു പതാക.  വലത് കൈ മുറിഞു വീണപ്പോള് അത് ഇടത് കൈകളില്‍ വഹിച്ചു. അതും വെട്ടേറ്റു വീണപ്പോള് തന്റെ കക്ഷത്ത് ഇറുകെ പിടിച്ചു.
അവസാനം മരിച്ച് വീഴുവോളം അദ്ദേഹം പോരാട്ടം തുടര്‍ന്നു. ഒരു ബൈസാൻറ്റിയൻ സൈനികൻ അദ്ദേഹത്തെ വെട്ടി രണ്ടു പകുതി ആക്കി എന്ന് പറയപ്പെടുന്നു. വെട്ടി വീഴപ്പെട്ട അദ്ദേഹത്തിന്റെ ഇരു കൈകള്ക്കും പകരമായി പറന്ന് ഉയരാൻ സ്വർഗത്തിൽ അദ്ദേഹത്തിന്  ഇരു ചിറകുകള് നല്കപ്പെട്ടു എന്ന് പ്രവാചകൻ പിന്നീട് പറഞിട്ടുണ്ട്. ഈ കാരണം ആയി അദ്ദേഹം "ജഅ്ഫർ അത്ത്വയാർ" എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. 

ജഅ്ഫർ വധിക്കപ്പെട്ടപ്പോള് ഇബ്നു റവാഹ പതാകയെടുത്തു. കുതിരപ്പുറത് കയറിയ അദ്ദേഹം മുന്നോട്ട് കുതിക്കാൻ ഒരു നിമിഷം മടിച്ചു നിന്നു:
ഉടനെ ആത്മധൈര്യം വീണ്ട് എടുത്ത് അലറി കൊണ്ട് അദ്ദേഹം പാടി :

"ചാഞ്ചാടുന്ന മനസേ... നീ രണാങ്കളത്തിൽ ഇറങ്ങുക തന്നെ ചെയ്യും: ഇല്ലെങ്കില്‍ നിന്നെ ഇറക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ എടുത്തിരിക്കുന്നു. ജനം രണഭേരി മുഴക്കി മുന്നേറുമ്പോള് നീ സ്വർഗത്തിൽ നിന്നും മുഖം തിരിക്കയോ ? " 

വാളുമായി ശത്രു വ്യൂഹത്തിലേക്ക് കുതിച്ച റവാഹയും ശക്തമായ പോരാട്ടത്തിൽ വധിക്കപ്പെട്ടു.

ഇനിയാര് ?
അമ്പരന്ന് നിന്നു മുസ്ലിം സൈന്യത്തിലേക്ക് ഒടുവില്‍ ഖാലിദ് ഇബ്നു വലീദിന്റെ നാമം നിർദേശിക്കപ്പെട്ടു. 
മുസ്ലിം സൈന്യം ശിഥിലവും ബലഹീനവും ആണ് എന്ന് കണ്ടിട്ടും ഖാലിദ് ആ നേതൃത്വം ഏറ്റെടുത്തു. 
നിപുണനും ചടുല സ്വഭാവവും ഉള്ള അതുല്യ സൈനിക മേധാവി തന്നെ ആയിരുന്നു ഖാലിദ്

3 സൈന്യാധിപരും തുടരെ തുടരെയായി കൊല്ലപ്പെട്ട ഈ നിർണ്ണായക ഘട്ടത്തിൽ
ഖാലിദ് ബിൻ വലീദ് നായകസ്ഥാനം ഏറ്റെടുത്തു.
റോമൻ സൈന്യത്തിന്റെ അകത്തളങ്ങളില് കുടുങ്ങിയ മുസ്ലിം സൈന്യത്തെ അതി വിദഗ്ധമായി അദ്ദേഹം പുറത്തെത്തിച്ചു. അതിന്റെ രൂക്ഷത എത്രത്തോളം എന്നാല്‍ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോള് ഖാലിദിന്റെ ഒമ്പതോളം വാളുകള് തുടരെ തുടരെയായി പൊട്ടി വീണു.
ഈ ജീവൻ മരണ പോരാട്ടം അദ്ദേഹത്തെ സൈഫ് അല്ലാഹി അഥവാ അല്ലാഹുവിന്റ വാള് എന്ന അപര നാമത്തിന് ഇടയാക്കി.

ആദ്യ ദിവസത്തെ യുദ്ധം അവസാനിക്കുമ്പോൾ റോമൻ സൈന്യത്തിന് കനത്ത നാശം സംഭവിച്ചിരുന്നു.
അന്ന് യുദ്ധം അവസാനിക്കുന്ന സമയത്ത് ഖാലിദ് ബിൻ വലീദ് ഏർപ്പെടുത്തിയ ഒരു സംഘം കുതിരപ്പടയാളികൾ മുസ്ലിം സൈന്യത്തിന് പിറകിലായി ധൂളികൾ ഉയർത്തിക്കൊണ്ടു സഞ്ചരിച്ചു.
ഇത് കണ്ട റോമൻ സൈന്യം മുസ്ലിങ്ങൾക്ക് സൈനിക സഹായം എത്തിയതായി ഭയപ്പെട്ടു : പിറ്റേന്ന് അവർ പിന്മാറാനുള്ള ഒരുക്കം തുടങ്ങി. അവരെ ആക്രമിക്കാതെ പിറ്റേന്ന്
മുസ്ലിം സൈന്യവും പിൻവാങ്ങി.
പിന്നീട് പ്രവാചകൻ ഖാലിദിന്റെ ഈ നീക്കത്തെയും മുസ്ലീങ്ങളെയും പറ്റി പറഞ്ഞത് ഇങ്ങനെയാണ്‌ :

" അവർ പിന്തിരിഞ് ഓടിയിട്ടില്ല : മുന്നേറാൻ വേണ്ടിയുള്ള പതുക്കം മാത്രമാണത്. ശത്രുക്കളെ വീണ്ടും വീണ്ടും തുരത്തി പോന്നവരാണവർ" 

പ്രവാചകന്റെ ഈ വാക്കുകള്‍ക് കേള്വിയിൽ കവിഞ ആഴമേറിയ അർഥങ്ങള് ഉണ്ടായിരുന്നു :
സിറിയക്കെതിരിൽ മുസ്ലീങ്ങള്‍ നടത്താൻ ഇരിക്കുന്ന യുദ്ധങ്ങളെ പറ്റിയുള്ള പ്രവചനങ്ങള് ആയിരുന്നു അത്. 
മുഅ്തയിൽ കൊല്ലപ്പെട്ട സൈദ് ഇബ്നു ഹാരിസയുടെ മകൻ
ഉസാമത് ഇബ്നു സൈദ് എന്ന
20 വയസ് പോലും തികഞ്ഞിട്ടില്ലാത്ത കൌമാരക്കാരനെ  സിറിയക് എതിരെ ഉള്ള അബൂബക്കറും ഉമറും അടങ്ങുന്ന മുസ്ലിം   സൈന്യത്തിന്റ സർവ സൈന്യാധിപൻ  ആക്കി കൊണ്ടുള്ള പ്രവാചകന്റെ നിയമനം മുതൽ
യർമൂക് യുദ്ധത്തില്‍ (Ad 636) 
ഖാലിദ് ഇബ്നു വലീദിന്റെ നേതൃത്വത്തിൽ മുസ്ലീങ്ങളുടെ  സിറിയൻ / റോമൻ വിജയങ്ങള് വരെ ആ വാക്കുകളില്‍ അന്തർലീനമായിരുന്നു.

https://ml.m.wikipedia.org/wiki/മുഅ്ത_യുദ്ധം
( ലൈഫ് ഓഫ് മുഹമ്മദ് , ഹുസൈൻ ഹൈക്കൽ ,പേജ് 485-488) (ibid 591-92) 
(Sahih al-Bukhari 
Vol. 5, Book 59, Hadith 563)
(Sahih al-Bukhari  
Vol. 5, Book 59, Hadith 564) 
(സീറത്തു ഹലബിയ്യ , മുഹമ്മദ് അസ്ലം ക്വസ്മി  പുറം 3 , ഭാഗം 75) 
(Source) 

----------------------------------------------------------------------------




12.18.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (10-19)



PROPHECIES OF MUHAMMAD #10


അനസ് ഇബ്നു മാലിക് നിവേദനം :
(ഹദീസ് സംഗ്രഹം)
പ്രവാചകൻ ഒരിക്കല്‍ ഉറക്കത്തില്‍ നിന്നും പുഞ്ചിരിച്ചു കൊണ്ടു ഉണർന്നു:
ഉമ്മുഹറാം ചോദിച്ചു: എന്താണ് ഈ പുഞ്ചിരിയുടെ കാരണം ? പ്രവാചകൻ അവരോട് പറഞ്ഞു:
എന്റെ സമുദായത്തിൽ ഒരു വിഭാഗത്തെ ദൈവിക മാർഗത്തിൽ യുദ്ധം ചെയ്യുന്നവരായി എനിക്കു മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടു.
നിർഭയരായി സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കൻമാരായി അവർ
 
കടൽ മാർഗം  സഞ്ചരിക്കുന്നതായി ഞാന്‍ കണ്ടു.
ഉമ്മു ഹറാം പറഞ്ഞു : ദൈവദൂതരെ എന്നെയും അവരില്‍ ഒരുവള് ആക്കാന്‍ പ്രാർഥിക്കുമോ ?
പ്രവാചകൻ അവർക് വേണ്ടി പ്രാർഥിച്ചു.
പ്രവാചകൻ ഒരിക്കല്‍ കൂടി ഉറങ്ങുകയും പിന്നീട് ചിരിച്ചു കൊണ്ട് എഴുന്നേല്കുകയും ചെയ്തു.
കാരണം തിരക്കിയ ഉമ്മു ഹറമിനോട് ആദ്യം കണ്ട സ്വപ്നം ഒരിക്കല്‍ കൂടി പ്രവാചകൻ വിവരിച്ചു.
ഉമ്മു ഹറാം ഒരിക്കല്‍ കൂടി തന്നെയും ആ സംഘത്തിൽ ഉള്പ്പെടുത്താൻ ദൈവത്തോട് പ്രാർധിക്കണം എന്ന് അപേക്ഷിച്ചു.
അപ്പോള്‍ പ്രവാചകൻ മറുപടി നല്‍കി :
നീ ആദ്യത്തെ സംഘത്തിൽ പെടുന്നു.
(Saheeh Al Bukhari,Volume 4, Book of Jihad ,Book 52,Hadith 47)

>>>>
പൂർത്തീകരണം: 

- AD 651 ല് ഖലീഫ ഉസ്മാന്റെ കാലത്ത് മുആവിയയുടെ നേതൃത്തത്തില് മുസ്ലിംകള് സൈപ്രസിനെതിരെ കടല്മാര്ഗ്ഗം യുദ്ധം ചെയ്യുക ഉണ്ടായി. 
https://en.m.wikipedia.org/wiki/Military_campaigns_under_Caliph_Uthman
മുസ്ലിം സൈന്യത്തില് ഉമ്മു ഹറാമും ഉണ്ടായിരുന്നു.. ഒരു നാവിക പര്യടനത്തില് പങ്കെടുത്ത ആദ്യ സ്ത്രീയും ഇവര് ആയിരുന്നു !!!
https://en.m.wikipedia.org/wiki/Umm_Sulaym_bint_Milhan
(Saheeh Al Bukhari,Volume 4,Book 52,Hadith 47)
(Muawiya Restorer of the Muslim Faith By Aisha Bewley , WIKIPEDIA)
http://www.arabnews.com/node/379440

-------------------------------------------------------------------------------


PROPHECIES OF MUHAMMAD #11




അബൂഹുറൈറ നിവേദനം : പ്രവാചകൻ പറഞിരിക്കുന്നു : അന്ത്യനാൾ സംഭവിക്കുന്നതല്ല!!
ഹിജാസില് നിന്ന് ഒരു അഗ്നി  പ്രവാഹം പുറപ്പെടുന്നത് വരെ !!!
അതിന്റെ ജ്വാല അങ്ങ് ബുസ്റായിലെ ഒട്ടകങ്ങളുടെ പിരടികളെ വരെ പ്രകാശിപ്പിക്കുമാറാക്കും !
(Sahih Al Bukhari,
Book of Afflictions and the End of the World ,
Volume 009, Book 088, Hadith 234)
(Sahih Muslim ,Kitab al Fitan , Book 54, Hadith 55)

 >>>>
പൂർത്തീകരണം :

മുഹമ്മദ് നബിയുടെ മരണത്തിനു 640 വർഷങ്ങള്ക്ക് ശേഷം അതായത് ചരിത്രകാരൻ ആയ അബൂ ഷാമയുടെ കാലഘട്ടത്തില് ഈ പ്രവചനം പുലർന്നു
(1256 CE) :
ഇമാം കുർതുബി അദ്ദേഹത്തിന്റെ At-Tadkirah യിലും ഇമാം നവവി സഹിഹ് മുസ്ലിമിന്റെ ശറഹിലും , ഇമാം ഇബ്ൻ കഥീർ തന്റെ ചരിത്ര സമാഹാരം ആയ
Al Bidayath Wa Nihaaya യിലും ഇത് രേഖപ്പെടുത്തുന്നു !
ഇമാം കുർതുബി പറയുന്നത് പ്രകാരം ശക്തമായ ഭൂചലനം അതോടൊപ്പം ഉണ്ടായി. ജമാദുൽ ആഖിറയിലെ ഒരു ബുധനാഴ്ച്ച ഉണ്ടായ തീ പിടുത്തം രണ്ടു ദിവസം നീണ്ടു നിന്നു. തീ പിടുത്തം മെദീനയുടെ ബോർഡറില്  പാറക്കെട്ടുകളുടെ ഭൂമിയായ അൽ-ഹറ പ്രദേശത്ത് നിന്നും ആരംഭിച്ചു. തീയുടെ  ശക്തമായ പ്രവാഹം മൂലം പാറക്കെട്ടുകള് ഉരുകി ഒലിച്ചു. ഇന്നും ഇതിന്റെ അടയാളങ്ങള് ആ പരിസരങ്ങളിൽ കാണാം . ലാവ ഉരുകി ഒലിച്ചിറങ്ങിയ പാറക്കെട്ടുകള്.

(Commentary on Sahih Muslim, Vol. 18 p.30)

----------------------------------------------------------------------------------


PROPHECIES OF MUHAMMAD #12

Prophet Predicted AMMAR'S Martyrdom in a Civil War
ഇക്-രിമ നിവേദനം :
മെദീനാ പള്ളിയുടെ നിർമാണ വേളയില്
ഞങ്ങള്‍ കല്ലുകള്‍ ചുമക്കുകയാണ്. ഓരോ തവണയും ഓരോ കല്ലുകള് വീതം ചുമന്ന് കൊണ്ടു വരും. എന്നാല്‍ അമ്മാർ ആകട്ടെ രണ്ടു കല്ലുകള്‍ വീതം ആണ് ചുമക്കുന്നത്. ആ നേരം പ്രവാചകൻ അത് വഴി കടന്ന് വന്നു :
അമ്മാർ ന്റെ തലയില്‍ നിന്നും മണ്ണ് തട്ടി കളഞ്ഞു കൊണ്ടു  പ്രവാചകൻ പറഞ്ഞു :
" അമ്മാർ . . അല്ലാഹുവിന്റെ കാരുണ്യം താങ്കള്ക്ക് ഉണ്ടാകട്ടെ :
ഒരു കൂട്ടം കലാപകാരികളുടെ കൈകളാല് താങ്കള് കൊല്ലപ്പെടും" 
(Sahih Al Bukhari
Volume 4 , Book of Jihad , Book 52, Hadith 67)

>>>
പൂർത്തീകരണം:

നാലാം ഖലീഫ അലിയ് ഇബ്നു അബീതാലിബിന് എതിരെ  കലാപം നയിച്ച ഒരു കൂട്ടം കലാപകാരികളുമായി ഹിജ്രാബ്ദം 25 അഥവാ AD 657ല് നടന്ന സിഫ്ഫ്വീന് യുദ്ധത്തില് വച്ച് അലിയുടെ സൈന്യാംഗമായിരുന്ന അമ്മാറിനെ എതിര്പക്ഷക്കാരായ കലാപകാരികള് വധിക്കുകയുണ്ടായി.നബിയുടെ പ്രമുഖ അനുയായികളില് ഒരാളായിരുന്നു അമ്മാര്
https://en.m.wikipedia.org/wiki/Ammar_ibn_Yasir

-----------------------------------------------------------------------------------


PROPHECIES OF MUHAMMAD #13



അബൂഹൂറൈറ നിവേദനം:
പ്രവാചകൻ പറഞു :
അന്ത്യ നാള് സംഭവിക്കുകയില്ല , മുപ്പതോളം കള്ളം പറയുന്ന ദജ്ജാലുകള്
(കള്ള പ്രവാചകൻമാർ) രംഗപ്രവേശനം ചെയ്യുന്നതുവരെ!!! അല്ലാഹുവിന്റെ പ്രവാചകരാണ് ഞങ്ങളെന്ന് അവരെല്ലാവരും ജല്പ്പിക്കുന്നതാണ്.
(Sahih al Bukhari , Volume 4. Book of virtuous and merits of Prophet Companions,  Book 56. Hadith 806)



   






-----------------------------------------------------------------------------------


PROPHECIES OF MUHAMMAD #14

Prophet Predicted Umar & Uthman's Martyrdom


അനസ് ഇബ്ൻ മാലിക് നിവേദനം :
ഒരിക്കല് പ്രവാചകനും അബൂബക്കറ് സിദ്ധീക്കും ഉമർ ഇബ്ന് ഖത്താബും ഉഥ്മാൻ ഇബ്ന് അഫാനും ഉഹ്ദ് പർവ്വതത്തിലേക്ക് പ്രവേശിക്കുകയുണ്ടായി !
ആ അവസരത്തില് ഉഹ്ദ് പർവ്വതം ശക്തമായി പ്രകമ്പനം കൊണ്ടു : പ്രവാചകൻ പറഞ്ഞു. 
ഉഹ്ദ്.... നീ ശാന്തമാകുക !!!
നിന്റെ പാർശ്വത്തില് ഒരു നബിയും ഒരു സത്യന്ധനും രണ്ടു രക്തസാക്ഷികളുമല്ലാതെ മറ്റാരുമില്ല !
(Sahih Al Bukhari ,Book Of Companions Of the Prophet , Volume 005 , Book 057, Hadith 024)


>>>>>>

പൂര്ത്തീകരണം:


AD 644, ഹിജ്രാബ്ദം 22:- പ്രഭാത പ്രാർഥന നിർവഹിക്കുന്ന വേളയില്‍
അബൂ ലുഅ്ലു’അത് എന്ന എന്ന പേര്ഷ്യൻ വംശജൻ  ഉമറിനെ പിന്നില്‍ നിന്നും  ഒരു കഠാര കൊണ്ടു കുത്തി. അയാളുടെ കൈകളാല് ഉമര് രക്തസാക്ഷിയായി.
https://en.m.wikipedia.org/wiki/Umar


AD 656, ഹിജ്രാബ്ദം 34:- ഉസ്മാന്റെ ഖിലാഫത്തിനെതിരെ കലാപം നയിച്ച ഒരു കൂട്ടം കലാപകാരികള്  ഒരു ഹജ്ജ് മാസത്തില്‍ ഉസ്മാന്റെ വീട് വളയുകയും വാതില്‍ തകര്‍ത്തു അകത്ത് പ്രവേശിക്കുകയും 
ഖുർആൻ ഓതി കൊണ്ടിരിക്കുന്ന ഉസ്മാനെ വെട്ടി കൊലപ്പെടുത്തുകയുണ്ടായി.  . അദ്ദേഹവും രക്തസാക്ഷിയായി.
https://en.m.wikipedia.org/wiki/Uthman
(ഇരുവരും നബിയുടെ പ്രമുഖ അനുയായികളും കൊല്ലപ്പെടുമ്പോള് ഇസ്ലാമിക ലോകത്തിന്റെ ഭരണാധികാരികളും ആയിരുന്നു)


--------------------------------------------------------------------------------


PROPHECIES OF MUHAMMAD #15




Prophet Predicted The Assassination Of Uthman Bin Affan
അബൂ മൂസൽ അശ്-അറി നിവേദനം :
ബിർ ആരിസ് പ്രദേശത്ത് വെച്ചു ഞാന് പ്രവാചകൻ നില്ക്കുന്ന പ്രദേശത്തിലെ കവാടത്തിങ്കല് കാവൽ നില്ക്കാൻ തീരുമാനിച്ചു : ആ നേരം അബൂബക്കർ അവിടേക്ക് കടന്ന് വന്നു പ്രവാചകനെ കാണാന് അനുവാദം തേടി : ഞാന് പ്രവാചകനോട് ഈ വിവരം അറിയിച്ചു ! പ്രവാചകൻ പറഞ്ഞു : കടത്തി വിടൂ . . . അതോടൊപ്പം അദ്ദേഹത്തിന് സ്വർഗം ഉണ്ട് എന്ന സന്തോഷ വാർത്തയും അറിയിച്ചു കൊള്ളുക!
രണ്ടാമത് ആയി അവിടേക്ക് കടന്ന് വന്നത് ഉമർ ആണ് :
പ്രവാചകൻ പറഞ്ഞു കടത്തി വിടു : അദ്ദേഹത്തിന് സ്വർഗം ഉണ്ട് എന്ന സന്തോഷ വാർത്തയും അറിയിച്ചു കൊള്ളുക !!
മൂന്നാമതായി അവിടേക്ക് പ്രവേശിച്ചത് ഉഥ്മാൻ ഇബ്ൻ അഫാൻ ആണ് ! ഞാന് പ്രവാചകനോട് അദ്ദേഹത്തിന്റെ ആഗമനം അറിയിച്ചു : പ്രവാചകൻ പറഞ്ഞു : അനുവാദം കൊടുത്തോളു ! അദ്ദേഹത്തിന് സ്വർഗത്തിന്റെ സന്തോഷ വാർത്ത അറിയിക്കുക : എന്നാല് അദ്ദേഹത്തെ ചില കുഴപ്പങ്ങള് ബാധിക്കാൻ ഇരിക്കുന്നു !!!!
(Sahih Al Bukhari ,Volume 005 Book of Companions of the Prophet , Book 057, Hadith 023) 






--------------------------------------------------------------------------------


PROPHECIES OF MUHAMMAD #16


ആയിഷ നിവേദനം :
പ്രവാചകന്റെ മരണ വേളയില് കഠിന ദുഖിതയായ തന്റെ മകള് ഫാത്തിമയെ തന്റെ അരികിലേക്ക് വിളിച്ച് കൊണ്ടു പ്രവാചകൻ പറഞ്ഞു :
എന്റെ മരണത്തിനു ശേഷം എന്റെ കുടുംബത്തില് നിന്നും എന്റെ അടുക്കല് എത്തിച്ചേരുന്നത്
നീ ആയിരിക്കും” ! അത് കേട്ടു അവള് സന്തോഷിച്ചു.
(Sahih Al Bukhari,
Volume 004 , Book of virtues and Merits of the Prophet Companions,  Book 056, Hadith 820) 

>>>>

പൂർത്തീകരണം 
നബിയുടെ മരണത്തിനു ആറു മാസങ്ങള്ക്ക് ശേഷം ഫാത്വിമ മരണപ്പെട്ടു..
(Sahih Al Bukhari Volume 005, Book 59, Hadith 546)
( ഈ ആറു മാസത്തിനിടയില് നബിയുടെ മറ്റു കുടുംബാംഗങ്ങള് ആരും തന്നെ മരണപ്പെട്ടിരുന്നില്ല) 
--------------------------------------------------------------------------------

PROPHECIES OF MUHAMMAD #17


പ്രവാചകന് ഒരിക്കല് തന്റെ പ്രസംഗ പീഠത്തിനരികില് നിന്നും തന്റെ പേരക്കുട്ടി
(Grandson ) ആയ
"ഹസ്സൻ ഇബ്ന് അലിയെ"
ഉയര്‍ത്തി  കയ്യില് എടുത്ത് അനുയായികളോട് പറഞ്ഞു:
"എന്റെ ഈ കുഞ്ഞ് , ഒരു നേതാവാണ് !
ദൈവം അവന്റെ കരങ്ങളിലൂടെ മുസ്ലിംകളുടെ രണ്ടു സംഘങ്ങള്ക്കിടയില് യോജിപ്പ് ഉണ്ടാക്കുന്നതാണ്” !
(Sahih Al Bukhari , Volume 4 ,Book of virtues of Merits and the Prophet Companions,  Book 56, Hadith 823)

>>>>
പൂര്ത്തീകരണം


ക്രിസ്താബ്ദം 661 ല് ഹസ്സൻ തനിക്കു ലഭിച്ച ഖിലാഫത്ത് ജനങ്ങളുടെ സമാധാനം കാംക്ഷിച്ച് മുആവിയക്ക് വിട്ടു  കൊടുത്തതോടെ മുസ്ലിംകളിലെ രണ്ടു സംഘങ്ങള് തമ്മില് നടന്ന യുദ്ധത്തിനു താല്ക്കാലികമായ അവസാനമുണ്ടായി !
(Sahih Al Bukhari Volume 3, Book 49, Number 867)
https://en.m.wikipedia.org/wiki/Hasan_ibn_Ali

-----------------------------------------------------------------------------------


PROPHECIES OF MUHAMMAD #18


സഫീനയിൽ നിന്നും നിവേദനം:
പ്രവാചകൻ പറഞ്ഞു :
എന്റെ ഉമ്മത്തിൽ എനിക്കു ശേഷം  30 വർഷം ഖിലാഫത് നിലനില്‍ക്കും: പിന്നെ അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം രാജഭരണം ആയിരിക്കും.
(Sunan Abu Dawood ,Book of Sunnah , Book 41, Number 4629) 
(Sunan Abu Dawood ,Book of Sunnah , Book 41, Number 4630) 
>>>>
പൂര്ത്തീകരണം- 

നാലാം ഖലീഫ അലി കൊല്ലപ്പെട്ടതിനു ശേഷം പ്രമുഖ സഹാബികള് അദ്ദേഹത്തിന്റെ മകന് ഹസ്സനെ ഖലീഫയായി തെരഞ്ഞെടുത്തു.. പക്ഷെ മുആവിയ പക്ഷവുമായുള്ള പ്രശ്നം തീര്ക്കാന് വേണ്ടി ഹസ്സന് തന്റെ അധികാരം വേണ്ടെന്നു വയ്ക്കുകയും അങ്ങനെ മുആവിയ മുഴുവന് ഇസ്ലാമിക ലോകത്തിന്റെയും ഭരണാധികാരി ആവുകയും ചെയ്തു. കൃത്യം മുപ്പതാം വര്ഷം (ഹിജ്രാബ്ദം 40, AD 661) ആണ് ഹസ്സന് തന്റെ ഖിലാഫത്ത് വിട്ടൊഴിഞ്ഞത്..
https://sco.m.wikipedia.org/wiki/Hasan_ibn_Ali 
(Sahih Al Bukhari , Volume 3, Book 49, Number 867, 
Al Bidayath Wa Nihayath , Ibn Kathir ,Volume 8. Page 16, The Succession to Muhammad: A Study of the Early Caliphate By Wilferd Madelung Page 232 , WIKIPEDIA)
പിന്നീട് മുആവിയ മുതല് അങ്ങോട്ട് രാജഭരണം ആരംഭിച്ചു..
(AL BIDAYAH WA NIHAYA ,VOLUME  8. PAGE 135)
https://en.m.wikipedia.org/wiki/Caliphate
---------------------------------------------------------------------------------

PROPHECIES OF MUHAMMAD #19



ദൈവം ഉദ്ദേശിക്കുന്ന കാലത്തോളം എന്റെ പ്രവാചകത്വം തുടരും. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്പറ്റുന്ന, ആ മാതൃക അതേ പടി പിന്തുടരുന്ന ഖിലാഫത്ത് നിലവില് വരും. അതിനു ശേഷം രാജഭരണം ആകും ഉണ്ടാവുക.. അതിനു ശേഷം ലോകത്ത് ധിക്കാരികളുടെ ദുര്ഭരണം ആവും ഉണ്ടാവുക.. അതിനു ശേഷം എന്റെ പ്രവാചകത്വത്തെ പിന്തുടര്ന്ന അതേ ഖിലാഫത്ത് വീണ്ടും വരും.” 
(Musnad Ahmad  4:273)
>>>

പൂര്ത്തീകരണം:

ഹിജ്രാബ്ദം 10 അഥവാ AD 632 ല് നബി മരണപ്പെട്ടത്തോടെ പ്രവാചകത്വം അവസാനിച്ചു.
അതിനു ശേഷം മുപ്പതു വര്ഷുത്തോളം നബിയുടെ മാതൃക പിന്പറ്റുന്ന ഖിലാഫത്ത് ലോകം കണ്ടു. ഖലീഫ അബൂബക്കര്, ഖലീഫ ഉമര്, ഖലീഫ ഉസ്മാന്, ഖലീഫ അലി, ഇവര്ക്ക് ശേഷം വളരെ ചുരുങ്ങിയ കാലം ഖലീഫയായി അലിയുടെ മകന് ഹസ്സനും ആ പ്രവാചകമാതൃയില്‍ ഭരിച്ചു.
https://en.m.wikipedia.org/wiki/Caliphate
അതിനു ശേഷം മുആവിയയുടെ ഭരണം, ഉമവി ഭരണം, അബ്ബാസി ഭരണം എന്നിങ്ങനെ വേണ്ട ലോകം മുഴുക്കെ രാജഭരണം നിലവില് വരികയുണ്ടായി.--പില്ക്കാലത്ത് യുറോപ്പ്യന് അധിനിവേശങ്ങള് ആരംഭിച്ചു.. പിന്നെ ആ ധിക്കാരികളുടെ തേര്വാഴ്ച ലോകം കണ്ടു.. ഇന്നും ധിക്കാരികളും അക്രമികളുമായ അമേരിക്കയെ പോലുള്ളവരുടെ കൈകളില് ലോകം നിലകൊള്ളുന്നു..
വീണ്ടും ഒരു ഖിലാഫത്ത് വരിക എന്നത് കൂടി ഈ പ്രവചനത്തില് ബാക്കിയുണ്ട്.. ലോകം കാത്തിരിക്കുന്നു..