12.18.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (8-9)


PROPHECIES OF MUHAMMAD #8 


യഹ്യ ഇബ്ന് ഇസഹാക് നിവേദനം :
ഒരിക്കല് പ്രവാചക ശിഷ്യൻ ആയ അംറ് ഇബ്ന് ആസ്വ് പ്രവാചകനോട് ചോദിച്ചു :
റോം , കോണ്സ്റ്റാൻറ്റിനോപ്പിള് എന്നീ മഹാ നഗരങ്ങളില് ഏതാണ് ആദ്യമായി പിടിച്ചടക്കപ്പെടുക ? പ്രവാചകൻ മറുപടി പറഞ്ഞു :
ഹിരാക്ലിയസിന്റെ നഗരം തന്നെ.!  (കോണ്സ്റ്റാൻറ്റിനോപ്പിള്)
(Musnad Ahmad , Volume  2 , Book  176, Number  6645) 
(Source) 
(Mustadrak Hakim , Volume  4 ,Book 598 , Number 8662)
(Source)

>>>

പൂർത്തീകരണം :

അറേബ്യയിലെ ഊഷര മരുഭൂമികളില് പാദങ്ങളുറപ്പിച്ചു കൊണ്ടാണ് ഐതിഹാസികമായ കോണ്സ്റ്റാന്റിനോപ്പിള് പട്ടണം മുസ്ലിംകള് ജയിച്ചടക്കുമെന്ന് പ്രവാചകന് പ്രഖ്യാപിച്ചത്.
AD 330 മുതലേ ഈസ്റ്റേർൺ റോമാ സാമ്രാജ്യത്തത്തിന്റെ ശക്തി കേന്ദ്രവും ക്യാപിറ്റല് സിറ്റിയുമായ കോണ്സ്റ്റൻറ്റിനോപ്പിളിനെ ആണ് പ്രവാചകൻ ഹിരാക്ലിയസിന്റെ നഗരം എന്ന് വിശേഷിപ്പിച്ചത് !
ക്രിസ്താബ്ദം 1453 CE (827 AH) യില് ഒട്ടോമൻ സാമ്രാജ്യത്തത്തിന്റെ അധിപൻ സുൽത്താൻ മൊഹമ്മെദ് രണ്ടാമൻ
(Muhammad the Conqueror)  ന്റെ നേതൃത്വത്തില് മുസ്ലിങ്ങള് കോണ്സ്റ്റാൻറ്റിനോപ്പിള് പിടിച്ചടക്കുന്നു ! അന്ന് അദ്ദേഹത്തിന് 23 വയസ് പ്രായം !പ്രവാചകന്റെ പ്രവചനം എത്ര കൃത്യമായാണ് പൂർത്തിയായത് എന്ന് നോക്കുക.
https://en.m.wikipedia.org/wiki/Fall_of_Constantinople

ശ്രദിക്കേണ്ട കാര്യം ഈ ഹദീസ് രേഖപ്പെടുത്തുന്നത് ഇമാം അഹമദ് ഇബ്നു ഹംബലിന്റെ 
(മരണം Ad 855) 
ഹദീസ് കളക്ഷൻ ആയ മുസ്നദ് അഹമദിൽ ആണ്. ഇമാം ഹംബൽ AD 800 കാലഘട്ടത്തില്‍ ഈ ഹദീസ് കളക്ട് ചെയ്യുമ്പോള്‍ കോണ്സ്റ്റാൻറ്റിനോപ്പിള് ,റോമൻ സാമ്രാജ്യത്വത്തിന്റെ തലസ്ഥാന നഗരിയായി തലയുയർത്തി തന്നെ നില്‍ക്കുന്നുണ്ട്.
ഇമാം അഹ്മദിന് ശേഷം പിന്നെയും 600 വർഷങ്ങള്ക് ശേഷം AD 1453 ല് നടന്നതാണ് കോണ്സ്റ്റാൻറ്റിനോപ്പിള് സംഭവം. പ്രവചനത്തിന്റെ കൃത്യത കൂടി ഇവിടെ പരിഗണിച്ച് നോക്കാം:

പ്രവാചക ശിഷ്യൻ ആയ അംറ് ഇബ്നുൽ ആസ്വ് പ്രവാചകനോട് ചോദിക്കുന്നത് റോം , കോണ്സ്റ്റാൻറ്റിനോപിള് എന്നിവയിൽ ഏത് ആദ്യം കീഴടക്കപ്പെടും എന്ന് ആണ്. പ്രവാചകൻ ഒരിക്കലും റോം എന്ന് പറഞ്ഞില്ല. പറഞത് കോണ്സ്റ്റാൻറ്റിനോപ്പിളിനെ... ഹിരാക്ലിയസിന്റെ പട്ടണത്തെ പറ്റിയാണ്. ഇനി ചരിത്രം പരിശോധിക്കുക:
ഒരിയ്ക്കലും മുസ്ലീങ്ങള്‍ റോം ജയിച്ച് അടക്കിയിട്ടില്ല: ആദ്യം ജയിച്ചടക്കപ്പെട്ടത് കോണ്സ്റ്റാൻറ്റിനോപിള് തന്നെ ആണ്.

-----------------------------------------------------------------------


PROPHECIES OF MUHAMMAD #9



ബിഷ്റ് അൽ ഖാത്ത് നിവേദനം :
പ്രവാചകൻ അരുളി :
നിശ്ചയമായും നിങ്ങള് കോണ്സ്റ്റാൻറ്റിനോപ്പിള് കീഴടക്കുക തന്നെ ചെയ്യും :
എത്ര മികച്ച നായകൻ ആയിരിക്കും അവരില്..
എത്ര മികച്ച സൈന്യം  ആയിരിക്കും ആ സൈന്യം. 

(Musnad Ahmad ,Volume 14, Page 331, Hadith 18859)
(Hakim Mustadrak , Volume 4, Page 421-422)
(Imam Bukhari , Tariq Al Kabeer 2:81 & Al Sagir 1:306)
(Source)


>>>>
പൂർത്തീകരണം 

ക്രിസ്താബ്ദം 1451-ലാണ് ചരിത്രത്തില് Mohamed Al Fathih എന്ന അപര നാമത്തില് അറിയപ്പെട്ട പാശ്ചാത്യ ലോകം മൊഹമ്മദ് ദെ കൊണ്ക്വറർ എന്ന് വിളിക്കുന്ന
മുഹമ്മദ് രണ്ടാമന് ( Mohamed ॥)ഒട്ടോമൻ സാമ്രാജ്യത്വത്തിന്റെ ഖലീഫയായി അധികാരമേല്ക്കുന്നത്.
മുഹമ്മദ് മനസ്സില് കോറിയിട്ടതായിരുന്നു കോണ്സ്റ്റാന്റിനോപ്പിള് വിജയം എന്ന സ്വപ്നം സാക്ഷാല്ക്കരിക്കുക എന്നത്. 
ചെറുപ്പം മുതലേ കേള്ക്കുന്ന കഥകളില് ആര്ക്ക് മുന്നിലും അടിയറവു പറയാത്ത കോണ്സ്റ്റാന്റിനോപ്പിള് നഗരമുണ്ടായിരുന്നു.
എന്നാല് അതിന് എല്ലാം ഉപരി മുസ്ലിംകള് കോണ്സ്റ്റാന്റിനോപ്പിള് കീഴടക്കും എന്ന പ്രവാചകധ്വനി മുഹമ്മദിനെ കൂടുതല് ആവേശഭരിതനാക്കി.
അല്ലാഹുവിന്റെ ദൂതന്റെ വാക്കുകള് സാക്ഷാല്ക്കരിക്കാനുള്ള ചരിത്രദൗത്യം തന്നില് അര്പിതമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
എന്നാല് സൈനികശക്തിയോടൊപ്പം തന്നെ അപാരമായ ആസൂത്രണവും തന്ത്രവുമാണ് അതിന് ആവശ്യമെന്ന് അദ്ദേഹം മനസ്സിലാക്കി.

കോണ്സ്റ്റാന്റിനോപ്പിളിന് വടക്കുള്ള ബോസ്ഫറസ് തുരുത്തില് ഒരു കോട്ട പണിയുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. നഗരത്തിലേക്കുള്ള കപ്പല് സഞ്ചാരങ്ങളെ നിയന്ത്രിക്കുക വഴി പുറത്തുനിന്നുള്ള നാവികസഹായം തടയാനുള്ള നീക്കമായിരുന്നു അത്.

ക്രിസ്താബ്ദം 1453 ഏപ്രില് 1-ന് ഒരു ലക്ഷത്തോളം വരുന്ന ഒട്ടോമൻ തുര്ക്കി സൈന്യത്തോടൊപ്പം മൊഹമ്മദ് രണ്ടാമൻ (Mohamed- ॥) കോണ്സ്റ്റാന്റിനൊപ്പിളിലേക്ക് മാര്ച്ച് ചെയ്തു. എന്നാല് മുന്നില് കണ്ട കാഴ്ച അവരുടെ മുഴുവന് വീര്യവും ചോര്ത്തിക്കളയാന് പോന്നതായിരുന്നു. ഇരട്ട മതിലുകളില് തല ഉയർത്തി നില്ക്കുന്ന കോണ്സ്റ്റാന്റിനോപ്പിള് നഗരം!!!!

നഗരത്തോട് ചേര്ന്നുള്ള മതിലിന് 5 മീറ്റര് കനവും 12 മീറ്റര് ഉയരവുണ്ടായിരുന്നു . ഈ മതിലില് നിന്നും 20 മീറ്റര് ദൂരമുണ്ടായിരുന്നു പുറമേ കാണുന്ന മതിലിലേക്ക്. അതിന് 2 മീറ്റര് കനവും 8.5 മീറ്റര് ഉയരവുമുണ്ടായിരുന്നു. 
ചരിത്രത്തില് ഒരിക്കലും ഭേദിക്കപ്പെടാത്ത ഈ മതിലുകളായിരുന്നു കോണ്സ്റ്റാന്റിനോപ്പിളിന്റെ സ്വകാര്യ അഹങ്കാരം.അവയ്ക്ക് പുറമേ നഗരത്തിന്റെ വടക്കുഭാഗത്തുള്ള ഗോള്ഡന് ഹോണ് കടിലിടുക്കിന് കുറുകെ സ്ഥാപിച്ച ഭീമാകാരമായ ഇരുമ്പു ചങ്ങലകള് വടക്കു നിന്നുള്ള നാവിക ആക്രമണങ്ങളെ തടയുകയും ചെയ്യുമായിരുന്നു.

മൊഹമെദ് അയച്ച ഒട്ടോമൻ പടക്കപ്പലുകള്ക്ക് കടലിലൂടെയും ആക്രണം നടത്താനുള്ള അവസരം കെടുത്തി കളയുകയായിരുന്നു ബൈസാന്റിയനുകള് !!
സ്വയം കീഴടങ്ങി സമാധാനപരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് മുഹമ്മദ് രണ്ടാമന് ആവശ്യപ്പെട്ടു. എന്നാല് ബൈസന്റൈന് ചക്രവര്ത്തിയായ കോണ്സ്റ്റന്റൈന് 11 -മന് ഈയാവശ്യം നിരസിക്കുകയും പ്രതിരോധത്തില് ഉറച്ചുനില്ക്കുന്നതായി അറിയിക്കുകയും ചെയ്തു.

അങ്ങനെ, ഏപ്രില് 6-നു മുഹമ്മദ് രണ്ടാമന് കോട്ടമതിലുകള്ക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു. ചരിത്രത്തില് ഇതുവരെ ആര്ക്ക് മുന്നിലും കീഴടങ്ങാത്ത ആ മതിലുകള് തകര്ക്കുകയായിരുന്നു സൈന്യത്തിന് മുന്നിലെ ഏറ്റവും ഭാരിച്ച ദൗത്യം.
കനത്ത അക്രമണശേഷിയുള്ള ഒട്ടോമൻ സൈന്യത്തിന് മുന്നിലും അവരുടെ തന്നെ ലോകത്തിലെ ഏറ്റവും വലിയ പീരങ്കികള് തീ തുപ്പിയിട്ടുമൊന്നും കോണ്സ്റ്റാന്റിനോപ്പിളിന്റെ കൂറ്റന് മതിലുകള് അനങ്ങിയില്ല. ആഴ്ചകളോളം ഒട്ടോമാനുകള് പീരങ്കിയാക്രണം തുടര്ന്നു.

എന്നാല് ഏപ്രില് 22-നു മുഹമ്മദ് രണ്ടാമന് തന്ത്രപരമായ ഒരു നീക്കം നടത്തി. ഗോള്ഡന് ഹോണ് കടലിടുക്കിലെ ചങ്ങലകള്ക്ക് സമാന്തരമായി ഒട്ടോമൻ നാവിക സൈന്യത്തെ മറു കരയില് എത്തിക്കാന് അദ്ദേഹം സൈന്യത്തിന് നിര്ദ്ദേശം നല്കി.
അക്കരെ എത്തിച്ച 72 ല് പരം യുദ്ധക്കപ്പലുകള് കരയിലൂടെ ഒറ്റ രാത്രി കൊണ്ട് ചങ്ങലക്കപ്പുറത്തുള്ള, കോണ്സ്റ്റാന്റിനോപ്പിളിന് അഭിമുഖമായ കടല് ഭാഗത്തേക്ക് സൈന്യം വിന്യസിച്ചു. ബൈസാന്റിയന് സൈന്യത്തെ ഏറെ അത്ഭുതപ്പെടുത്തിയ ഈ സാഹസം മുഹമ്മദ് രണ്ടാമന് എന്ന കുശാഗ്രബുദ്ധിയില് ഉരുത്തിരിഞ്ഞതായിരുന്നു.

കരസൈന്യത്തോടൊപ്പം നാവികസൈന്യമെന്ന അധിക പ്രിഫറൻസ് ഒട്ടോമനുകള്ക് ലഭിച്ചു!
കര മാർഗവും കടല് മാർഗവും കോട്ട മതിലുകള്ക്ക് നേരെ നൂറില് പരം പീരങ്കികള് തീ തുപ്പി. ഇത്രയും പീരങ്കികളെ ഒരുമിച്ച് പ്രതിരോധിച്ച ചരിത്രം കോണ്സ്റ്റാന്റിനോപ്പിളിന് അന്യമായിരുന്നു. വിഖ്യാതമായ കോണ്സ്റ്റാന്റിനോപ്പിളിന്റെ പതനം ലോകം മുന്നില് കണ്ടു.

ഒരു മാസത്തോളം തുടര്ന്ന ഉപരോധത്തിന് ശേഷം മെയ് 28-നു എല്ലാവിധ ആക്രമണങ്ങളും നിര്ത്തിവെച്ച് മുഹമ്മദ് രണ്ടാമന് തന്റെ
സൈന്യത്തിന് വിശ്രമം അനുവദിച്ചു. ആ ദിവസം മുഴുവന് നാളെ അവസാന പുറപ്പാടിന് ഇറങ്ങുന്ന തങ്ങളുടെ വിജയത്തിന് വേണ്ടി ദൈവത്തോട് അദ്ദേഹം മനമുരുകി പ്രാര്ത്ഥിച്ചു.
മെയ് 29-ന്റെ പ്രഭാതത്തോടെ സൈന്യം അവസാന റൗണ്ട് ആക്രമണങ്ങള് ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും ചരിത്രപ്രസിദ്ധമായ ആ കോട്ടമതിലുകള് ഒട്ടോമന് ആർമിക്ക് മുന്നില് നിലംപതിച്ചു. ആ സൈന്യം ആ വാഗ്ദത്ത നഗരത്തിലെക് മാര്ച്ച് ചെയ്തു.

അവർക്കു മുന്നില് ദൈവത്തോട് നന്ദി പറയുന്നവനായി ശാന്തനായി മുഹമ്മദ് രണ്ടാമന് ഉണ്ടായിരുന്നു. പ്രവാചകന്റെ വചനങ്ങള് അന്വര്ത്ഥമാക്കിയ ധീര യോദ്ധാവ്, ദീര്ഘവീക്ഷണമുള്ള നായകൻ !!
പട്ടണത്തിലേക്ക് പ്രവേശിച്ച മുഹമ്മദ് രണ്ടാമന് ആദ്യമായി ചെയ്തത് 'ഹഗിയ സോഫിയ' കത്തീഡ്രലില് പ്രവേശിച്ച് രണ്ട് റക്അത്ത് നമസ്കരിച്ചു എന്നതാണ്. തനിക്ക് അടിയറവു പറഞ്ഞ കോണ്സ്റ്റാന്റിനോപ്പിള് നിവാസികളോട് അധിനിവേശകന്റെ നീതിയല്ല അദ്ദേഹം പ്രകടമാക്കിയത്.
സൈന്യം ഒരു നഗരവാസിയെ പോലും വധിച്ചില്ല. പകരം എല്ലാവിധ നികുതിയും എടുത്തുകളഞ്ഞ് കോണ്സ്റ്റാന്റിനോപ്പിളില് തന്നെ താമസമാക്കാന് അദ്ദേഹം അവരെ പ്രേരിപ്പിച്ചു.
ഗ്രീക്ക് ഓര്ത്തഡോക്സ് പാത്രിയാര്ക്കീസ് പട്ടണത്തില് വസിച്ച് ഓര്ത്തഡോക്സ് ക്രിസ്ത്യാനികളുടെ മത മേലധ്യക്ഷനായി വാഴട്ടെ എന്നദ്ദേഹം ഉത്തരവിറക്കി.
അര്മീനിയന് ക്രിസ്ത്യാനികള്ക്ക് തങ്ങളുടെ സഭാ അധ്യക്ഷനേയും നഗരത്തില് താമസിപ്പിക്കാന് അദ്ദേഹം ഉത്തരവു നല്കി.

എന്നാല് ജനങ്ങളുടെയൊക്കെ സമ്മതത്തോടെ ജസ്റ്റീനിയന് ചക്രവര്ത്തി പണിത 'ഹഗിയ സോഫിയ' എന്ന കത്തീഡ്രല് മസ്ജിദായി അദ്ദേഹം പരിവര്ത്തിപ്പിച്ചു. കെട്ടിടത്തിന്റെ നിര്മതിയില് മാറ്റങ്ങള് വരുത്താതെ അതിനകത്ത് അദ്ദേഹം ഇസ്ലാമിക ചിഹ്നങ്ങള് സ്ഥാപിക്കുകയും നമസ്കാര സജ്ജമാക്കുകയും ചെയ്തു.
മത സഹിഷ്ണുത എന്ന പദം പോലും യൂറോപ്പിന് പരിചയമില്ലാതിരുന്ന ആ ഇരുണ്ട യുഗത്തില് കോണ്സ്റ്റാന്റിനൊപ്പിളിനെ മതസൗഹാര്ദ്ദത്തിന്റെ പുണ്യഭൂമിയായി അദ്ദേഹം മാറ്റിയെടുത്തു.
മസ്ജിദുകളുടെ മിനാരങ്ങളോടൊപ്പം തന്നെ കത്തീഡ്രലുകളുടെയും സിനഗോഗുകളുടെയും ഗോപുരങ്ങളും എങ്ങും ഉയര്ന്നു നിന്നു. കോണ്സ്റ്റാന്റിനോപ്പിള് എന്നതിന് പകരം ഇസ്ലാമിന്റെ നഗരം എന്ന അര്ത്ഥത്തില് 'ഇസ്ലാംബൂള്' എന്നദ്ദേഹം നഗരത്തിന് നാമകരണം ചെയ്തതായും പിന്നീട് അത് ഇസ്തംബൂള് ആയെന്നും പറയപ്പെടുന്നു.
വിജയങ്ങള് മാത്രം ശീലിച്ച മുഹമ്മദ് രണ്ടാമന്റെ ജീവിതത്തിലെ അനശ്വര വിജയം അദ്ദേഹത്തെ ചരിത്രത്തില് 'മുഹമ്മദ് അല്-ഫാത്തിഹ്'
(മുഹമ്മദ് എന്ന വിജയി) എന്ന അപരനാമത്തിനിടയാക്കി.



----------------------------------------------------------------------------------


No comments:

Post a Comment