12.04.2017

മിഷനറികളുടെ രക്ഷാമാർഗം വഞ്ചനാത്മകം

മിഷനറികള് മുസ്ലീങ്ങളെയും മറ്റ് വിഭാഗങ്ങളെയും തങ്ങളുടെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നത് അധവാ രക്ഷാ മാർഗത്തെ പരിചയപ്പെടുത്തുന്നത് താഴെ പറയും പ്രകാരം ആണ്!

  1. നിങ്ങള് ഒരു പാപി ആണ് എന്ന് സ്വയം മനസ്സില് ആക്കുക
  2. അത് നിങ്ങള് നിങ്ങളുടെ അധരം കൊണ്ടു ഏറ്റു പറയുക
  3. നിങ്ങളുടെ പാപത്തെ ഓർത്ത് പശ്ചാത്തപിക്കുക
  4. യേശുവിനെ നിങ്ങളുടെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുക

ഇത്രയും ചെയ്തു കഴിയുന്നതോടെ നിങ്ങള് പുതിയ സൃഷ്ടി ആയി !
നിത്യ ജീവൻ ഉള്ള ടിക്കറ്റും കിട്ടി!! ഇത്രേം ഉള്ളൂ... സുഖം . . പരമ സുഖം.

എന്നാല് സുഹൃത്തുക്കളെ ഇത് ഒരു തന്ത്രം ആണ് !ആളെ കൂട്ടുന്ന തന്ത്രം.
അതായത് കൈ അനങ്ങാതെ മീൻ പിടിക്കാം എന്ന് പറഞാല് ആള് കൂടില്ലേ! അറിവ് ഇല്ലാത്ത സാധാരണക്കാരെ പറ്റിക്കാൻ ഇത് കൊണ്ടു കഴിഞേക്കും. അത്തരത്തില് പല ആളുകളും ഇങ്ങനെ വഞ്ചിതരായി ഇവരുടെ വലയില് കുടുങുന്നുണ്ട് എന്നത് സത്യം ആണ് !

എന്നാല് മിഷനറികളുടെ ഈ പ്രവർത്തനങള്ക് അല്ലാഹു പറഞ പോലെ കനത്ത ഭാരം തന്നെ വഹിക്കേണ്ടി വരും :

016:025
തങ്ങളുടെ പാപഭാരങ്ങള് മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള് ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില് ഒരു ഭാഗവും ഉയിര്ത്തെഴുന്നേല്പിന്റെ നാളില് അവര് വഹിക്കുവാനത്രെ അത് ഇടയാക്കുക.! ശ്രദ്ധിക്കുക: അവര് പേറുന്ന ആ ഭാരം എത്ര മോശം!! 


നിത്യ ജീവൻ അഥവാ രക്ഷ നേടാൻ ഉള്ള മാർഗം മിഷനറികള് ഇങ്ങനെ ആറ്റി കുറുക്കി കുപ്പിയില് ആക്കി നാട്ടുകാരെ പറ്റിക്കുമ്പോള് യേശു ഈ വിഷയത്തില് പറഞ്ഞത് എന്താണ് എന്ന് കൂടി നോക്കണം അല്ലോ ?
അതായത് രക്ഷ നേടാൻ യേശു ക്രിസ്തു  എന്തു പറഞ്ഞു ?
ഇവർ പറഞ ഈ കാര്യങ്ങള് യേശു അറിഞിട്ട് കൂടി ഇല്ല എന്നതാണ് വാസ്തവം.

യേശുവിനോട് യഹൂദൻമാർ രക്ഷാ മാർഗം അധവാ നിത്യ ജീവൻ നേടാൻ എന്തു ചെയ്യണം എന്ന് ചോദിച്ചു: അപ്പോള് യേശു കൊടുത്ത മറുപടി ആണ് താഴേ ! അത് വായിച്ച ശേഷം മിഷനറിമാർ പ്രചരിപ്പിക്കുന്ന രക്ഷാ മാർഗവും യേശു പറഞ രക്ഷാമാർഗവും തമ്മില് " മോരും മുതിരയും" തമ്മില് ഉള്ള ബന്ധം എങ്കിലും ഉണ്ടോ എന്ന് സ്വയം വിലയിരുത്തുക !

(മത്തായി 19:16-17)അനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു :
അവൻ: “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു.
ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക”എന്നു അവനോടു പറഞ്ഞു.

യേശു പറഞത് എന്താണ് ? കല്പനകള് അതായത് തോറയിലെ നിയമങ്ങള് അനുസരിച്ച് ജീവിക്കാൻ ആണ്.
ഇത് മാത്രമല്ല വചനം പിന്നയും താഴേക്ക് വായിച്ചാല്
സ്വത്ത് മുഴുവനും പാവപ്പെട്ടവർക് ദാനം ചെയ്യണം എന്നും അങ്ങനെ ചെയ്താലേ പരിപൂർണൻ ആകു എന്നും അപ്പോള് സ്വർഗതില് നിനക്കു നിക്ഷേപം ഉണ്ടാകും എന്നും യേശു പറയുന്നത് കാണാം ! ഇവിടെ പ്രവൃത്തി വേണം എന്ന് തന്നെ ആണ് പറയുന്നത് ! വിശ്വാസം മാത്രം പോരാ
അല്ലാതെ ഞാന് സകല ആളുകളുടെയും പാപം ഏറ്റെടുത്ത് മരിക്കും ! അതില് വിശ്വസിച്ചാ മതി
കർമങള് ഒന്നും ആവശ്യം ഇല്ല എന്ന് ആണോ യേശു പറഞത് ?
ഇനിയും കാണുക :

(ലൂക്കൊസ് 10 :25-28)അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു” 
എന്നു ചോദിച്ചതിന്നു അവൻ:
നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും
തന്നെ എന്നു ഉത്തരം പറഞ്ഞു.
അവൻ അവനോടു:
“നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും” എന്നു പറഞ്ഞു.

ഇവിടെയും യേശു പറയുന്നത് കർമ മാർഗം ആണ്. പ്രവൃത്തി വഴി കൂടി ഉള്ള രക്ഷ ആണ്!
അല്ലാതെ എന്റെ കുരിശ് മരണം വരുന്നുണ്ട്.
അതില് വിശ്വസിച്ചാ മതി രക്ഷപ്പെട്ടു എന്ന് യേശു പറഞിട്ടില്ല എന്ന് കാണാം. മാത്രമല്ല ക്രൈസ്തവർ പറയുന്ന പ്രകാരം യേശുവിന്റെ ദൌത്യം തന്നെ കുരിശ് മരണം വഴി ഉള്ള ലോകത്തിന്റെ രക്ഷ ആണ് 
അല്ലോ?
എന്നിട്ട് യേശു പറയുന്നതോ ? കല്പ്പനകളെ പ്രമാണിച്ചാ മതി നിത്യ ജീവൻ ഉണ്ട് എന്ന് തന്നെ!!

(മത്തായി 5 :10)നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
ഇവിടെയും പറയുന്നില്ല : യേശുവിനെ കർതാവ് ആയി രക്ഷകൻ ആയി സ്വീകരിച്ചാ മതി സ്വർഗ രാജ്യം അവർക് ആണ് എന്ന് !!!

യേശു തന്റെ ദൌത്യത്തെ പറ്റി വെളിപ്പെടുത്തുന്നത് കാണുക :

(മത്തായി 9:13)യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു.

അവസാനം ആയി രക്ഷ നേടാൻ വിശ്വാസം മാത്രം പോരാ സൽ കർമം കൂടി ആവശ്യം ആണ് എന്ന് തെളിയിക്കുന്ന യേശുവിന്റ മറ്റൊരു വചനം കൂടി കാണുക !!

(മത്തായി 25: 34-46)രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു..
അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.

എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

യേശുവിന്റ സഹോദരനും ശിഷ്യനും ആയ ജെയിംസ് (യാകോബ്) പറയുന്നത് കാണുക :

(യാക്കോബ് 2:20-24)വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?
നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ
അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.
അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.


പഴയ നിയമത്തില്‍ യഹോവ പറയുന്നത് കാണുക :

(എസകിയെൽ 18 :21-22)എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.
അവൻ ചെയ്ത അതിക്രമങ്ങളിൽ ഓന്നിനെയും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.

ചുരുക്കത്തില് സല്കർമ്മങള് വേണ്ട വിശ്വാസം മാത്രം മതി രക്ഷ നേടാൻ എന്ന പ്രചാരണം ബൈബിന്റെ കാഴ്ചപ്പാടില് പോലും അടിസ്ഥാന രഹിതമാണെന്നർഥം!



No comments:

Post a Comment