11.07.2017

അല്ലാഹു : ഹുബാൽ എന്ന ചന്ദ്ര ദേവനോ ?


ഏക സത്യ ദൈവമായ അല്ലാഹു
അറേബ്യൻ വിഗ്രഹാരാധികള് ആരാധിച്ചിരുന്ന
ഹുബാല് എന്ന ചന്ദ്ര ദേവൻ ആണെന്നും
ആ ദേവനെ മുഹമ്മദ് നബി അല്ലാഹു എന്ന് പേര് മാറ്റി ഇൻറ്റ്രൊഡ്യുസ് ചെയ്തത് ആണെന്നും ഒക്കെ ഉള്ള അന്തം ഇല്ലാത്ത വാദങ്ങള് മിഷനറികള് തള്ളി നോക്കാറുണ്ട് : ഏതായാലും ആ വാദം
പരിശോധിക്കുന്നു : 
ആദ്യമായി അല്ലാഹു
ചന്ദ്ര ദേവൻ ആണെന്ന
ആരോപണത്തെ വിശുദ്ധ ഖുർആൻ ന്റെ വെളിച്ചത്തില്‍ വിലയിരുത്താം :
(Holy Quran 41:37)
അവന്റെ ദൃഷ്ടാന്തങ്ങളില് പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും.സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള് പ്രണാമം ചെയ്യരുത്അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള് പ്രണാമം ചെയ്യുക;നിങ്ങള് അവനെയാണ് ആരാധിക്കുന്നതെങ്കില്.
അങ്ങനെ ആ വാദം പൊളിഞു!
എങ്കിലും  അല്ലാഹു " ഹുബാല് " ആണ് ,
മുഹമ്മദ് നബി ഹുബാല് ന്റെ പേര് മാറ്റി അവതരിപ്പിച്ചതാണ് അല്ലാഹു ,
എന്ന് ഒക്കെയുള്ള കപട ആരോപണങ്ങള് ഉന്നയിച്ച് പള്ള നിറക്കുന്ന
മിഷനറിമാരെ ഇനിയും നമുക്ക് കാണാം.
മുഹമ്മദ് നബി ഹുബാലിന്റെ പേര് മാറ്റി അവതരിപ്പിച്ചതാണ് അത്രേ അല്ലാഹു !!
ഇത്രയും വിവരക്കേട്
ഏക ദൈവത്തെ മൂന്നു ആളത്വങള് ആയി കുടിയിരുത്തിയ ഇവരുടെ കയ്യില് നിന്ന് ഉണ്ടായതില് യാതൊരു അല്ബുതവും വേണ്ട. !
എന്തായാലും ഇവർ ഇസ്ലാമിലെ  ചരിത്ര പ്രസിദ്ധമായ രണ്ടാമത്തെ യുദ്ധം         ( Battle of Uhd ) ആരുമായിട്ട് ആയിരുന്നു എന്ന് അറിയുന്നത് നല്ലതാണ് :
അബൂ സുഫ്യാന്റെ നേതൃത്വത്തില് ഉള്ള
ഹുബാല് പൂജകരും
അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന
മുസ്ലീങ്ങളും
ആയിട്ട് ഉള്ള യുദ്ധം ആയിരുന്നു അത് ! ഈ ഹുബാലിനെ മുഹമ്മദ് നബി
പേര് മാറ്റി നരേന്ദ്ര മോഡി എന്ന് വിളിച്ച് ആരാധിച്ചാൽ  പോലും
വിഗ്രഹാരാധികള് ആയ അബു സുഫ്യാനും
കൂട്ടർകും 100 % സമ്മതം ആയിരുന്നു !!
എന്നാല് പ്രവാചൻ ആയ
മുഹമ്മദ് (sw) പ്രാഖ്യാപിച്ചത്
"ഹുബാല് " 
ദൈവമെ അല്ല എന്നായിരുന്നു
.
ഒരു ഈന്തപന കുരു പോലും
അവകാശപ്പെടുത്താൻ ഇവർ അല്ലാഹുവിന് പുറമെ സഹായികള് ആയി
ആരാധിക്കുന്ന ഹുബാല് അടക്കം ഉള്ള
യാതൊന്നിനും കഴിവ് ഇല്ല എന്ന് ആണ് മുഹമ്മദ് പ്രഖ്യാപിച്ചത് !!
അത് കൊണ്ടു തന്നെ ആണ് ആ യുദ്ധം തന്നെ വേണ്ടി വന്നത്!! സർവ്വ ലോക സൃഷ്ടാവ് ആയ അല്ലാഹു മാത്രം ആണ് ആരാധനക് അർഹൻ എന്നും
അതിനിടയില് പുത്രനും പുത്രിയും
സഹധർമിണിയും മാതാവും പിതാവും
പി എമ്മും ഒക്കെ ആയിട്ട്
ഹുബാലോ  ലാത്തയോ  ഉസ്സയോ  മനാത്തയോ  ഈസയോ   ഉസൈറോ
യാതൊന്നും തന്നെ ഇല്ല  എന്നുമായിരുന്നു  മുഹമ്മദ് നബി പ്രാഖ്യാപിച്ചത് !!!!

ഹുബാല് അല്ല അല്ലാഹു എന്നതിന് ഉള്ള
പരമ പ്രധാനമായ അടുത്ത തെളിവ് കൂടി കാണുക :



Sahih Al Bukhari , Vol 4 , Book 52 , Hadith 276 :
ഇബ്നു അസീബില് (റ) നിന്നും നിവേദനം:
പ്രവാചകൻ ഉഹ്ദിന്റെ രണാങ്കളത്തില്
തന്ത്ര പ്രധാനമായൊരു മേഖലയില്
അൻപതോളം വരുന്ന
വില്ലാളികളുടെ (archers)
കമാന്റർ ആയി അബ്ദുല്ലാഹിബ്നു ജുബൈറിനെ നിയമിച്ചു.
എന്നിട്ട് അവരോട് കല്പിക്കപ്പെട്ടു :
ഇവിടെ തന്നെ നിലയുറപ്പിക്കുവിൻ ,
ഞങളുടെ സംഘത്തെ പക്ഷികള് കൊത്തി പെറുക്കുന്ന കാഴ്ച്ച കണ്ടാല് പോലും നിങ്ങള് ഇവിടെ നിന്നും ഇറങരുത്.
ഞാന് ഒരു ദൂതനെ
നിങളിലേക്ക് അയക്കും വരെ !
ശത്രു സൈന്യത്തെ നാം  പരാജയപ്പെടുത്തുന്നത് നിങ്ങള് കാണുകയും
അവർ പിന്തിരിഞ് ഓടുന്നതായാൽ പോലും
നിങ്ങള് ഇവിടെ നിന്നും ഇറങരുത് !
ഞാന് ഒരു ദൂതനെ അയക്കും വരെ :
അല്ലാഹുവിനെ തന്നെയാണ് സത്യം !
ശത്രുക്കള് തകർക്കപ്പെട്ടു.
അവർ പരാജയ ഭീതിയോടെ
യുദ്ധ മുതലുകള് ഉപേക്ഷിച്ചു പ്രാണ രക്ഷാർഥം ഓടുന്നത് ഞങ്ങള് കണ്ടു.
പ്രവാചകൻ
വില്ലാളികളുടെ  കമാന്റർ ആയി നിയമിച്ച അബ്ദുല്ലാഹിബ്നു ജുബൈറിന്റെ  അടുക്കലെക് ഒരുവൻ വന്നിട്ട് പറഞ്ഞു :
ജനങളെ ,  ഇതാ യുദ്ധമുതലുകള് കുമിഞ് കൂടുന്നു.  നമ്മള് എന്തിന് ഇവിടെ നിന്ന് സമയം കളയുന്നു ?
നമുക്കും അവരുടെ അടുക്കലേക് പോകാം :
ജുബൈർ അവനോട് പറഞ്ഞു :
അല്ലാഹുവിന്റെ അപ്പോസ്തലൻ കുറച്ച് മുന്നേ നമ്മോട് കല്പിച്ചത് നീ മറന്ന് കളഞോ ? അവർ പറഞ്ഞു :
നമ്മള് യുദ്ധ മധ്യത്തിലേക് ഇറങി
നമ്മുടെ പങ്ക് കൈ പറ്റുക.
അങ്ങനെയവർ  തങ്ങളുടെ  സ്ഥാനങ്ങളിൽ  നിന്നും വ്യതിചലിക്കുക വഴി
ശത്രു സൈന്യം ഇരച് കയറുകയും
കനത്ത നാശ നഷ്ടങ്ങള്  ഉണ്ടാകുകയും ചെയ്തു.
അന്നേരം പ്രവാചകൻ സൈന്യത്തിന്റെ പിന്നണിയെ തിരികെ വിളിച്ചു :
പന്ത്രണ്ടോളം വരുന്ന അനുയായികള്
അവിടെ സന്നിഹിരാകുകയും
എഴുപതോളം പേർ ഞങളില് നിന്നും ശത്രു കരങളാല് രക്തസാക്ഷികള് ആകുകയും ഉണ്ടായി!
ശതു സൈന്യത്തില് നിന്നും അബൂസുഫിയാന്റെ  ശബ്ദം ഉയര്ന്നു കേട്ടു : മൂന്നു  പ്രാവശ്യം വിളിച്ച്  ചോദിക്കപ്പെട്ടു :
ഈ ജനതയില്
മുഹമ്മദ് ജീവിച്ചിരിക്കുന്നുണ്ടോ?
ഇത് കേട്ട്
പ്രവാചകൻ അനുയായികളോട്
ഉത്തരം കൊടുക്കരുത് എന്ന് കല്പിച്ചു :
വീണ്ടും
അബു സുഫ്യാന്റെ ശബ്ദം ഉയർന്നു കേട്ടു :
അബു കുഹാഫയുടെ മകൻ ( അബൂബകർ) നിങളില് ജീവിച്ചിരിക്കുന്നുവോ ??
പ്രവാചകൻ അതിനും മറുപടി  കൊടുക്കരുത് എന്ന് കല്പിച്ചു!!
അബു സുഫ്യാൻ ഒരിക്കല് കൂടി ചോദിച്ചു:
ഖത്താബിന്റെ മകൻ ( ഉമർ)  നിങളില്
ജീവിക്കുന്നോ???
ശേഷം അബൂസുഫിയാൻ തന്റെ സൈന്യത്തിലേക് തിരിഞ്ഞു കൊണ്ടു പറഞ്ഞു . . .
ഞാന് പേര് എടുത്ത് പറഞവരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു . .
ഇത് കേട്ട ഖത്താബിന്റെ മകന് ഉമറിന്
കോപത്താല് തന്നെ പിടിച്ചു നിർത്താനായില്ല!!
ഉമർ പറഞ്ഞു :
അല്ലാഹുവിനെ തന്നെയാണ് സത്യം :
നീ കള്ളം പറയുന്നു  അബു സുഫ്യാൻ . . .
അല്ലാഹുവിന്റെ ശത്രുവേ . . . നീ പേരെടുത്ത് പറഞവരെല്ലാം  തന്നെ ഞങളില് ജീവിച്ചിരിക്കുന്നു !!
ഈ ഒരു വാർത്ത
നിന്നെ ഈ നിമിഷം മുതല് അസ്വസ്ഥമാക്കാൻ
പോന്നവ തന്നെ :
അബു സുഫ്യാൻ ശബ്ദിച്ചു :
ഇന്ന് ഞങ്ങള് നേടിയ ഈ വിജയം
ബദ്റില് സംഭവിച്ചതിനുള്ള മറുപടിയാണ്.
നീ നിന്റെ സൈന്യത്തിലേക് ഒന്നു നോക്കു : അവിടെ നിനക്ക്
അനേകം ശവ ശരീരങളെയും
അംഗ വൈകല്യം ബാധിച്ചവരെയും കണ്ടെത്താം . എന്നാല് എനിക്കു എന്റെ സൈന്യത്തെ ഓർത്ത് അങ്ങനെ ഒരു വ്യഗ്രതയോ വേദനയോ ഇല്ല!
അവർക് സംഭവിച്ചതിനെ ഓർത്ത്
എനിക്കു യാതൊരു വിധ കടപ്പാടും ഇല്ല.
പറഞ്ഞ് തീർത്ത ശേഷം
അവൻ ഉന്മത്തനായി കൊണ്ടു പാടി :
ഹുബാല്  അത്യുന്നതനാകുന്നു!!!
ഇത് കേട്ട പ്രവാചകൻ അനുയായികളോട് ചോദിച്ചു :
എന്തു കൊണ്ടു നിങ്ങള് മിണ്ടുന്നില്ല ??
അവന് ഉത്തരം കൊടുക്കുക :
പ്രവാചകാ ഞങ്ങള് എന്താണ് പറയേണ്ടത് ?
പറയുക :

അല്ലാഹു ആകുന്നു അത്യുന്നതനും സമുന്നതനും:
ഇത് കേട്ട അബു സുഫ്യൻ ആക്രോഷിച്ചു
ഞങ്ങളെ സഹായിക്കാന് ആയി
ഉസ്സയുണ്ട് ( വിഗ്രഹം) നിങ്ങള്ക്ക് സഹായിയായി ഉസ്സയില്ല:

പ്രവാചകൻ വീണ്ടും ചോദിച്ചു . .
എന്തു കൊണ്ടു നിങ്ങള് മിണ്ടുന്നില്ല ??
അവന് ഉത്തരം കൊടുക്കു :
പ്രവാചകാ ഞങ്ങള് എന്താണ് പറയേണ്ടത്?
പറയുക :

അല്ലാഹു ആകുന്നു ഞങ്ങളുടെ സഹായി.
നിങ്ങള്ക്ക് യാതൊരു സഹായകനും ഇല്ല താനും :

https://sunnah.com/bukhari/56/245
_________________________

References :
* ( Holy Quran 41 :37)
* Sahih al-Bukhari 3039
In-book reference : Book 56,
Hadith 245
USC-MSA web (English) reference :
Vol. 4, Book 52, Hadith 276

No comments:

Post a Comment