11.19.2017

ന്യായ പ്രമാണ ലംഘിയായ മുഹമ്മദ് ? ( Part 1 )

ദൈവം മോഷേക്ക് കൊടുത്ത 10 കല്പനകളെ ഒന്ന് പോലും വിടാതെ മുഹമ്മദ് നബി ലംഘിച്ചിരിക്കുന്നു എന്ന് ആണ് മിഷനറികള് മുക്കും മൂലയും തപ്പി കണ്ടെത്തിയത് :

അവരുടെ വാദങ്ങളും അതിനു ഉള്ള കൃത്യമായ മറുപടികളും താഴെ വായിക്കുക :
________________________________________________

ആരോപണം : 
1) "യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു."► മുഹമ്മദിന്റെ ദൈവം ഒരിക്കലും സത്യദൈവമായ YHWH ആയിരുന്നില്ല. മുഹമ്മദ് ഒരിക്കലും സത്യദൈവത്തിന്റെ നാമത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. മോശയടക്കം എല്ലാ പ്രവാചകരും ഉപയോഗിച്ചിരുന്ന ആ നാമം മുഹമ്മദിന് അറിയുകയേ ഇല്ലായിരുന്നു. അതിനാല്‍ ഏതു പേര് വേണമെങ്കിലും വിളിച്ചോ എന്നു അറിയിക്കുന്നതും കാണാം.
ഖുറാന്‍ 17:110 പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
//////////////////////
/////////////////////

മറുപടി : 
ഇത് വല്ലാത്ത കോമഡി ആയി പോയി :
ആരാണ് സത്യ ദൈവത്തെ ആരാധിക്കാത്തത് ? ഏഷുവിനെ ദൈവം ആയി ആരാധിക്കുന്ന മിഷനറികള് പഴയ നിയമത്തിലെ ഏകനായ ദൈവത്തെ ആണ് ആരാധിക്കുന്നത് എന്ന് ഒക്കെ ഉള്ള പറച്ചിൽ സുവിശേഷ കളരിയിൽ മതി : ഞങ്ങളുടെ അടുത്ത് വേണ്ട ! യഹൂദൻമാരുടെ അടുത്ത് ഒട്ടും വേണ്ട !
രണ്ടാമത് ആയി
മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന ദൈവം ആരാണ് എന്ന് വളരെ കൃത്യമായി വിശുദ്ധ ഖുർആൻ ഒന്നാം അധ്യായം രണ്ടാം വചനത്തിൽ തന്നെ പറയുന്നുണ്ട് :
اَلْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَۙ
[All] praise is [due] to Allah, Lord of the 
Universe
സ്തുതി സർവ്വ ലോകത്തിന്റെയും രക്ഷിതാവ് ആയ അല്ലാഹുവിന് ഉള്ളതാകുന്നു
( 1:2)

" Rabb Al Alameen "  അതായത് സർവ്വ ലോകത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന
ദൈവം ആരോ അവനെ ആണ് മുഹമ്മദ് നബിയും വിശ്വാസികളും ആരാധിക്കുന്ന ദൈവം !
ആ ഒരു അസ്ഥിത്വത്തെ ലോക  ജനങ്ങള് ഒരു ചത്ത ഭാഷ ആയ പുരാതന ഹീബ്രൂവിനെ
ജീവിപ്പിച്ച് എടുത്ത ഇന്നത്തെ ക്ലാസിക്കൽ ഹീബ്രുവിലെ YHWH " എന്ന നാലക്ഷരത്തിനെ കൂട്ടിയോജിപ്പിച്ച് തന്നെ വിളിക്കണം എന്നും അങ്ങനെ ഒരു നാമത്തിൽ അല്ലാതെ ദൈവത്തെ വിളിക്കുന്നവർ ഒക്കെ ആരാധിക്കുന്നത് സത്യ ദൈവത്തെ അല്ല എന്നും പറയുന്നത് എവിടുത്തെ കാട്ടു നിയമം ആണ് ?
ഇങ്ങനെ ഒരു കാടൻ നിയമം മുഹമ്മദ് നബിയോ വിശുദ്ധ ഖുർആനോ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല ! അത് കൊണ്ടു തന്നെ ആണ് വിശുദ്ധ ഖുർആൻ പറഞത് : ദൈവത്തിനു ഉന്നതമായ നാമങ്ങള് ഉണ്ട് : അവന്റെ പരിശുദ്ധിക്ക് ചേര്‍ന്ന ഏതു പേരും വിളിച്ച് നിങ്ങള്‍ അവനോട് പ്രാർധിച് കൊള്ളുക
( 17 :110) എന്ന് !

മാത്രമല്ല YHWH എന്ന 4 ഹീബ്രൂ  അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം പോലും ഇന്ന് ലോകത്ത് ആർക്കും അറിയില്ല
Judaism teaches that while God's name exists in written form, it is too holy to be pronounced. The result has been that, over the last 2000 years, the correct pronunciation has been lost. "
(Mankind's Search for GOD, p. 225)

അത് മാത്രമല്ല മോഷേ അടക്കം എല്ലാ പ്രവാചകരും വിളിച്ച നാമം ആണ് യഹോവ എന്നതും ഒരു തള്ള് ആണ് :
വിശ്വാസികളുടെ പിതാവ് ആയ അബ്രഹാം പ്രവാചകന് പോലും ദൈവത്തിന്റെ ഈ നാമം അറിയില്ലായിരുന്നു :
അബ്രഹാം ഒരിക്കലും ദൈവത്തെ ഈ നാമത്തിൽ വിളിച്ച് പ്രാർഥിച്ചിട്ടില്ല !
പ്രവാചകൻ ആയ അബ്രഹാം ദൈവത്തെ
അറിഞത്  ഏല്-ഷാധായ് എന്നും
എന്ന  പേരില്‍ ആയിരുന്നു അല്ലോ
( Exodus 6:2-3)
ആദം തൊട്ട് ഇങ്ങോട് നോഹ, ഹെനോക്ക്, കഴിഞ്ഞ് അബ്രഹാം വരെയും  ദൈവം  പല പേരിലായാണ് അറിയപ്പെട്ടത് എന്ന് ബൈബിള് !!
Elohim        (ഉല്പ്പത്തി 1)
El-Shaddai ( ഉല്പത്തി 17:1)
Adonai       (ഉല്പ്ത്തി  15:2)
El-Elion       (ഉല്പത്തി 14:18)
EL- Olam    (ഉല്പത്തി 21:33)
എന്നിങ്ങനെ പല പേരുകളിൽ!!!!
അതായത് അബ്രഹാമിനും നോഹക്കും ഹെനോക്കിനും ഒന്നും ദൈവത്തിന്റെ "ആധാർ കാറ്ഡിലെ " ഈ പേര് ( YHWH)  അറിയില്ലായിരുന്നു അത്രേ !
അതും കഴിഞ്ഞു ഇസ്മായെലിനും ഇസഹാക്കിനും ഒന്നും ദൈവത്തിന്റെ ആധാർ കാർഡിലെ ആ പേര് എന്താണ് എന്ന് ഒരു പിടിയും ഇല്ലായിരുന്നു !!!?
നോഹ, ഹെനോക് ' ലോത്ത്, അബ്രഹാം , ഇസഹാക്, യാകൊബ് , ജോസഫ് , എഫ്റയിം തുടങ്ങിയ നീതിമാന്മാരുടെ ഒരു പട തന്നെ ദൈവത്തിന്റെ പേര് അറിയാതെ കഴിഞ്ഞു പോയി!!
ദൈവത്തിന്റെ നാമം എന്ന് വിഷയത്തില്‍ വിശദമായ ഖണ്ഡനം
" യഹോവ എന്ന നാമം" എന്ന പോസ്റ്റില്‍ നല്‍കുന്നു:। വായിക്കാന്‍ ഇവിടെ CLICK ചെയ്യുക :



ആരോപണം : 
2) "ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു."►അല്‍-ലറ്റ്, അല്‍-ഉസ്സ, മന്നറ്റ് എന്നീ അറേബ്യന്‍ ബഹുദൈവാരാധകരുടെ ദേവതകളെ, ആരാധിക്കാന്‍ മുഹമ്മദ്‌ കപ്പിക്കുന്നത് ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ട്:-
Satanic versus Issue, considering Al-Lat, Al-Uzza, Mannat to be worshiped, was once insisted by Muhammad.
Satan cast on his tongue, because of his inner debates and what he desired to bring to his people, the words:These are the high-flying cranes; verily their intercession is accepted with approval. (Al-Tabari, p. 108)
►ഇതിനു ആസ്പധമായി, സ്വയം രക്ഷപ്പെടാന്‍ എന്ന പോലെ ഇറക്കിയ ആയത്തില്‍, സകല പ്രവാചകരും, സാത്താനാല്‍ പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നു വരുത്തി തീര്‍ത്തു:-
ഖുറാന്‍ 22:52 നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച്‌ ( തന്‍റെ ദുര്‍ബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല.
////////////////////
////////////////////

മറുപടി :
Al lath, Uzza , Manath എന്നിവയെ ആരാധിക്കാൻ പറഞതായി Quran ല് എവിടെയും കാണിക്കാൻ സാധ്യം അല്ല : അറേബ്യൻ വിഗ്രഹ പൂജകർ ആരാധിച്ച ആ മൂന്നു വിഗ്രഹങ്ങളെ പറ്റി ഖുറാൻ പറയുന്നത് കാണുക :
053 :019 -022 ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?‎വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും. 

മക്കയിലെ വിഗ്രഹാരാധകർ ആരാധിച്ചിരുന്ന
ചില വ്യാജ ദൈവങ്ങളുടെ പേരുകള്‍ ആണ് ഖുർആൻ ഇവിടെ പറയുന്നത് :
അവ ഒക്കെ അടിസ്ഥാന രഹിതമായ പേരുകള്‍ ആണെന്നും അവക്ക് ഒന്നും ദിവ്യത്തിന്റെ യാതൊരു അംശവും ഇല്ല എന്നും അല്ലാഹു വ്യക്തമായി ഇവിടെ പറഞിരിക്കുന്നു ! 
പിന്നെ ഉള്ളത് തബരി അടക്കം ഉള്ള ചില ചരിത്ര ഗ്രൻഥങ്ങളിലും ചില തഫ്സീറുകളിലും കാണുന്ന ഖുർആൻ വിരുദ്ധവും സാഹചര്യ തെളിവുകള്‍ക് വിരുദ്ധവും അടിസ്ഥാനപരമായി തന്നെ
വൈരുദ്യം ഉള്ളതുമായ ഒരു കെട്ടു കഥ ആണ് :
അതായത് നബി  ഈ പറഞ ദേവതമാർ ഉന്നത ദൈവങ്ങള് ആണെന്നും അവരുടെ  ശുപാർശ പ്രതീക്ഷിക്കാവുന്നതാണ് എന്നും പറഞ്ഞത്രേ :
ഇത് നിരീശ്വരവാദികളുടെ നിർമിത കഥ മാത്രം ആണ് !
നബി അങ്ങനെ ചെയ്തിട്ടില്ല എന്നത് വിശുദ്ധ ഖുർആൻ കൊണ്ടു തന്നെ വ്യക്തം ആണ് :
017 : 073 തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്‌). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.‎
എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്‌. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല.‎

ഇതില്‍ നിന്നും വളരെ വ്യക്തം ആണ് പ്രവാചകൻ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല എന്ന് ! ശത്രുക്കള് നബിയെ പ്രലോഭിച്ച് ഖുർആനിൽ വ്യാജങ്ങള് കൂട്ടി ചേർക്കാൻ ശ്രമിച്ചു എങ്കിലും അല്ലാഹു നല്‍കിയ മനോദാർഢ്യം മൂലം പ്രവാചകൻ ഒരിക്കലും അങ്ങനെ ചെയ്യുക ഉണ്ടായിട്ടില്ല !
വിമർശകർ ഇതിനോട് ബന്ധിപ്പിക്കാൻ നോക്കുന്ന ( Quran 22 :52) ന് ഈ സംഭവം ആയി യാതൊരു ബന്ധവും ഇല്ല. അത് ഒരു ജനറല്‍ കോണ്ടെക്സ്റ്റ് ആണ്.

ഇമാം ഷൌക്കാനി പറയുന്നത് കാണുക :

ഈ പറഞത് ഒന്നും ശരിയായി ഉദ്ദരിക്കപ്പെട്ടതൊ ഏതെങ്കിലും വിധത്തില്‍ സ്ഥിരപ്പെട്ടതോ അല്ല : അത്
ശരിയല്ലാതിരിക്കെ എന്നല്ല  തികച്ചും അസത്യമായിരിക്കെ തന്നെ ഗവേഷകൻമാരായ പണ്ഡിതൻമാർ ഖുർആൻ കൊണ്ടു തന്നെ അത് പൊളിച്ചു കളഞ്ഞിട്ടുമുണ്ട്! പ്രവാചകൻ നമ്മുടെ പേരിൽ വല്ല വ്യാജവും
പറഞിരുന്നു എങ്കില് നാം അദ്ദേഹത്തെ വലതു കൈ പിടികൂടുകയും കണ്ഡനാഠി മുറിച്ചു കളയുകയും ചെയ്യുമായിരുന്നു " തന്നിഷ്ടപ്രകാരം അല്ല അദ്ദേഹം സംസാരിക്കുന്നത് " എന്നും അല്ലാഹു തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്!
പിശാച് വഹിയിന് ഇടയില്‍ ചിലത് ഇട്ടു കൊടുത്തു എന്ന ഹദീസ് ആകട്ടെ നബിയിൽ നിന്ന് നേരിട്ടു ഉദ്ദരിക്കപ്പെട്ടതായി നമുക്ക് അറിഞ്ഞു കൂടാ എന്ന് ആണ്
(ഹദീസ് നിരൂപകൻ ആയ ) ബസ്സർ പറയുന്നത്ഈ കഥ നിവേദനപരമായി സ്ഥിരപ്പെട്ടത് അല്ല എന്നും ഇതിന്റെ റിപ്പോര്‍ട്ടർമാർ അനഭിമിതർ ആണെന്നും ബൈഹഖിയും വെളിപ്പെടുത്തുന്നു! ഇബ്നു ഖുസൈമയാകട്ടെ ഈ കഥ മത നിഷേധികള് വ്യാജമായി നിർമിച്ചത് ആണെന്ന് തന്നെ ചൂണ്ടിക്കാട്ടി ! ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള് ഒന്നും ശരിയായി ഉദ്ദരിക്കപ്പെട്ടവയല്ലെന്നി
ഇമാം ഇബ്നു കഥീറും പറയുന്നു
( ഫത്ഹുൽ കധീർ , വോള്യം 3  , പേജ് 462 ല് നിന്നും സംഗ്രഹം)

വിശദമായി ഈ ഈ ലിങ്ക് ല് പോയാല്‍ വായിക്കാം : CLICK


ആരോപണം : 
3) "ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു..അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും.എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു."
►കാബയിലെ കറുത്ത കല്ലിനെ വണങ്ങുകയും മുത്തുകയും, ചെയ്തു കൊണ്ട്, ഒരു പറ്റം മനുഷ്യരെ, വിഘ്രഹാരധനിയിലേക്ക് തള്ളി വിട്ടു. ഹജ്ജ് എന്ന അറേബ്യന്‍, ബഹുദൈവ ആരാധകരുടെ ക്രിയകള്‍ അപ്പാടെ പകര്‍ത്തി അത് ഇസ്ലാമില്‍ നിര്ബെന്തമാക്കി:-
സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’
സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. ‘അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.
////////////////////
///////////////////

മറുപടി  : 
ഈ വിഷയത്തില്‍ ഉള്ള കൃത്യമായ ഖണ്ഡനം Part 1  വായിക്കാന്‍ ഇവിടെ Click ചെയ്യുക
& Part 2 വായിക്കാന്‍ ഇവിടെ Click ചെയ്യുക
ആരോപണം : 
4) "നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല."
സത്യദൈവത്തിന്റെ നാമം സത്യംചെയ്യാനും, ശപിക്കാനും ഒന്നും വെറുതെ ഉപയോഗിക്കരുത്.
►എന്നാല്‍ മുഹമ്മദ്‌ ചെയ്തതും പഠിപ്പിച്ചതും നേരെ എതിര്‍:-
ഉമ്മറിന്റെ നിവേദനം : നബി അറിയിച്ചു , " ആരെങ്കിലും ശപഥം എടുക്കുന്നുണ്ടെങ്ങിൽ , അവൻ അല്ലാഹുവിന്റെ നാമത്തിൽ മാത്രം ശപഥം എടുക്കുക." (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5,പുസ്തകം  58, നോ 177).
►മരണ സമയത്ത് ശപിക്കാനും മുഹമദ് തന്റെ ദൈവനാമം ഉപയോഗിക്കുന്നു:-
ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."
///////////////////
//////////////////

മറുപടി :  
ആദ്യമായി ഒരു കാര്യം മനസ്സില്‍ ആക്കുക :
എന്റെ നാമം വെറുതെ എടുക്കരുത് എന്ന് ബൈബിളില്‍ പറയുന്നതിന്റെ ഉദ്ദേശം ഒരിക്കലും ദൈവ നാമം എടുക്കരുത് എന്നോ ദൈവ നാമത്തിൽ സത്യം ചെയ്യരുത് എന്നോ ഉള്ള അർഥത്തിൽ അല്ല :
മുഹമ്മദ് നബി പഠിപ്പിച്ചത് സത്യം ചെയ്യുന്നു എങ്കില്‍ അത് ദൈവത്തിന്റെ നാമത്തിൽ ആയിരിക്കുക : സൃഷ്ടികളെ പിടിച്ചു സത്യം അരുത് എന്ന് ആയിരുന്നു
എന്റെ നാമത്തിൽ സത്യം ചെയ്യരുത് എന്ന് അല്ല " കള്ള സത്യം " ചെയ്യരുത് എന്ന് ആണ് ദൈവം പറഞത്
( Leviticus 19 :12) 
ദൈവനാമത്തിൽ സത്യം ചെയ്യുന്നതിന്റെ പ്രധാന്യം ബൈബിളില്‍ (Jeremiah 5:2)  
(Isiah 48 :1) ലും
ദൈവ നാമത്തിൽ
അങ്ങനെ സത്യം ചെയ്യുന്നത് ഒരു ശീലം ആയിരുന്നതായി  ( 1Sam 14:39-45) ലും
ഇങ്ങനെ അനേകം സ്ഥലങ്ങളില്‍ കാണാം :
രണ്ടാമത്തെ ആരോപണം മുഹമ്മദ് നബി തന്റെ ശപിക്കാൻ ദൈവ നാമം ഉപയോഗിച്ചു എന്നതാണ് :
ശപിക്കാൻ ദൈവ നാമം ഉപയോഗിക്കുന്നത്
തെറ്റാണെന്നും അങ്ങനെ ആരെങ്കിലും ചെയ്താൽ അവൻ ന്യായ പ്രമാണം ലംഘിച്ചവൻ ആണെന്നും അച്ചായന് വാദം ഉണ്ട് എങ്കില്‍ അത് പറയുക :
നമുക്ക് ഇപ്പോ തന്നെ ബൈബിള്‍ പരിശോധിക്കാം :
യഹോവക്ക് തുണ കൊടുക്കാന്‍ വരാതെ ഇരുന്ന നാട്ടുകാരെ ഒക്കെ പ്രാകി വെണ്ണീർ ആക്കാന്‍ യഹോവയുടെ ദൂതൻ പറയുന്നത് നോക്കുക :
( Judges 5:23)
മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാ ദൂതൻ അരുളിച്ചെയ്തു. അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവെക്കു തുണയായി തന്നേ.

ആവർത്തന പുസ്തകം 27 : 12-26 വരെ ഒന്ന്  വായിക്കുക
മൊത്തം ശാപ പ്രാർധന ആണ്
Link താഴെ തരാം :

ഇത് ഒന്നും പോരാതെ ദൈവത്തിന്റെ മഹാ പ്രവാചകൻ ആയ എലീഷയുടെ ശാപം അറിയാവോ ?
നടന്നു പോകുന്ന വഴിയേ
തന്നെ കഷണ്ടി തലയാ എന്ന് ചുമ്മാ വിളിച്ചതിന്
42 ഓളം കുട്ടികളെ യഹോവയുടെ നാമത്തിൽ ആണ് എലീഷാ പ്രവാചകൻ ശപിച്ചത് : ഉടനെ യഹോവ രണ്ടു പെണ് കരടികളെ വിട്ട് 42 ബാലൻമാരെയും കടിച്ചു കീറി കൊല്ലിച്ചു വായിക്കുക :
( 2 Kings 2 :23-24)
അവൻ അവിടെ നിന്ന് ബെഥേലിലേക്ക് പോയി :
മാർഗമധ്യേ പട്ടണത്തിൽ നിന്നും വന്ന ചില ബാലൻമാർ അവനെ പരിഹസിച്ചു : കഷണ്ടി തലയാ ഓടിക്കോ ,
അവൻ തിരിഞ്ഞു നോക്കി : അവരെ കണ്ടു !
കർത്താവിന്റെ നാമത്തിൽ അവരെ ശപിച്ചു :
കാട്ടിൽ നിന്ന് ഇറങ്ങി വന്നു രണ്ടു പെൺകരടികള് അവരെ ചീന്തി കീറി !

അതായത് മുഹമ്മദ് നബി
തന്റെ മരണക്കിടക്കയിൽ വെച്ച് പോലും അനുയായികളെ ഓർമിച്ച ഒരു കാര്യം :
ദൈവത്തെ മാത്രം ആരാധിക്കേണ്ടവർ തങ്ങളുടെ പ്രവാചകൻമാരുടെയും പുണ്യ പുരുഷൻമാരുടെയും ഖബറുകളെ ആരാധ്യവസ്തുക്കള്  ആക്കിയവർക് അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ എന്ന് പറഞ്ഞത് ദൈവത്തിന്റെ നാമം വൃഥാ എടുക്കലാണ് 
എങ്കില്‍ ? 
10 കല്പനകളുടെ ലംഘനം ആണെങ്കില്‍ ?
ഒരു കൂട്ടം ബാലൻമാർ തന്നെ മൊട്ട തലയാ എന്ന് വിളിച്ചതിന് ഉടനെ തന്നെ യഹോവയുടെ നാമത്തിൽ ശപിച്ച ഏലീഷാ പ്രവാചകനെ പറ്റി ഇവർ എന്തു പറയും ?
ഇവർ എന്തു പറയാന്‍  ? യഹോവ തന്നെ കരടികളെ വിട്ട് 42 ബാലൻമാരെയും കൊന്ന സ്ഥിതിക് !


ആരോപണം : 
5) "ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.ആറുദിവസം
കൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു."
►ശബ്ബത്തു എന്നു മുഹമ്മദ്‌ കേട്ടിട്ടു പോലും ഇല്ല എന്നു തോന്നുന്നു:- ന്യായപ്രമാണം അനുസരിച്ച് വേണമോ വേണ്ടയോ എന്നു പോലും പറയുന്നതായി കണ്ടില്ല. ഇസ്ലാമിന് എന്താണാവോ ഈ ശബ്ബത്ത് എന്നാല്‍?? 
//////////////
/////////////

മറുപടി : 
നല്ല കോമഡി !  യഹൂദന്റെ ശാബ്ബത്ത് ഏതു മിഷനറികള് ആണ് ഇന്ന് ഫോളോ ചെയ്യുന്നത് ?
അത് ആദ്യം പറയണ്ടെ ! ഇനി ശാബ്ബത് എന്ന് മുഹമ്മദ് കേട്ടിട്ടുണ്ടോ എന്ന് നോക്കാം :
സാബത്ത് ദിവസം അല്ലാഹു യഹൂദർക് പ്രത്യേക ദിവസം ആയി  നിശ്ചയിച്ചതാണ് എന്നും ( 4:154) ( 16:124)
അത് ലംഘിച്ചവരെ അല്ലാഹു നിന്ദിതരാക്കിയ കാര്യം ഒക്കെ വിശുദ്ധ ഖുർആൻ പറയുന്നുണ്ട്
( 4 : 47) ( 2:65)  (7:163)
സാബത്ത് എന്തു കൊണ്ടു മുഹമ്മദിയ ശരീഅത്തിൽ ആചരിക്കേണ്ടതില്ല എന്നതിനും ഖുറാൻ ഉത്തരം തരുന്നു :

16: 123-124 പിന്നീട്‌, നേര്‍വഴിയില്‍  നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.ശബ്ബത്ത് ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍ തന്നെയാണ്‌. അവര്‍ ഭിന്നിച്ചിരുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും!

പകരം വെള്ളിയാഴ്ചയിൽ പ്രാർധനയിലേക് വിളിക്കപ്പെട്ടാൽ   ജോലി തിരക്കുകള് എല്ലാം മാറ്റി വെച്ച് പ്രാർധനയിൽ ഒത്തു കൂടുന്നത് നിയമം ആക്കുകയും ചെയ്തു:
062 :009 സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.

ഇനി മിഷനറികള് ഏതു ദിവസം ആണ് സാബത്ത് ഉള്ളത് ?
സകല മിഷനറികളും ആ പ്രമാണം ലംഘിച്ച് നടക്കുന്നു : എന്നിട്ട്  മുഹമ്മദ് ലംഘിച്ചു എന്ന് ആണ് പറഞ്ഞ് നടക്കുന്നത് !

( തുടരും )

രണ്ടാം ഭാഗം ഇവിടെ നിന്നും വായിക്കുക
Click

No comments:

Post a Comment