11.19.2017

ന്യായപ്രമാണ ലംഘിയായ മുഹമ്മദ്‌ ? ( Part 2 )


ഒന്നാം ഭാഗം ഇവിടെ വായിക്കുക
Click :


ആരോപണം : 
6) "നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക."►മുഹമ്മദിന്റെ ചെറുപ്രായത്തില്‍ തന്നെ, മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടിരുന്നു:- എന്നാലും പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കുന്നതും അവരുടെ തെറ്റുകള്‍ മറന്നു കളയുന്നതും ഒരു പ്രവാചകന്‍ എന്ന നിലയിലും, ബഹുമാനം എന്ന അര്‍ത്ഥത്തിന്റെ വ്യാപ്തിയിലും അവിശ്യമായ കാര്യമാണ്.
അബു അഫാക് എന്ന 100 വയസിനു മുകളില്‍ പ്രായമുള്ള ഒരു വൃദ്ധ-കവിയെ മുഹമ്മദ്‌ ആളയച്ചു കൊല്ലിക്കുന്നു ,അതും മുഹമ്മദിനെ കുറിച്ച് ഒരു കവിത എഴുതിയതിനു .
പ്രവാചകന്‍ പറഞ്ഞു: "ആരാണ് എനിക്ക് വേണ്ടി ഈ ആഭാസനെ കൈകാര്യം ചെയ്യാന്‍ പോകുന്നത്?". അപ്പോള്‍ തന്നെ, വൃന്ഥത്തിലെ ബിന്‍ അമര്‍ ബിന്‍ ഓഫ്-ന്റെ സഹോദരനായ സലിം ബിന്‍ ഉമയര്‍ അങ്ങോട്ട്‌പൊയ് അദ്ധേഹത്തെ കൊന്നു കളഞ്ഞു. (ഇബ്ന്‍-ഹിഷാം പേജ് 581)
////////////////
///////////////

മറുപടി : 
മാതാപിതാക്കളോട് എങ്ങനെ പെരുമാറണം എന്ന് വിശുദ്ധ ഖുറാൻ വളരെ കൃത്യമായി പഠിപ്പിക്കുന്നു :

017: 023-024  തന്നെയല്ലാതെ നിങ്ങള് ആരാധിക്കരുതെന്നും, മാതാപിതാക്കള്ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില് (മാതാപിതാക്കളില്) ഒരാളോ അവര് രണ്ട് പേരും തന്നെയോ നിന്റെ അടുക്കല് വെച്ച് വാര്ദ്ധക്യം പ്രാപിക്കുകയാണെങ്കില് അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക "കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര് ഇരുവര്ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില് ഇവര് ഇരുവരും എന്നെ പോറ്റിവളര്ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. "

പിന്നെ അബൂ അഫാകിന്റെ കാര്യം ഒക്കെ നിങ്ങളുടെ  കയ്യില്‍ തന്നെ  ഇരിക്കട്ടെ
അബൂ അഫാക് ആരായിരുന്നു ?

Then (occurred) the Sariyyah of Salim Ibn Umayr al-Amri against Abu Afak, the Jew, in Shawaal in the beginning of the twentieth month from the hijrah of the Apostle. Abu Afak was from Banu Amr Ibn Awf… He was a Jew, and used to instigate the people against the Apostle of Allah. …( Ibn Sa’d – Tabaqat al-kabir, volume 2, page 31)

അംറ് ഇബ്നു ഔഫ് വംശജൻ ആയ അബൂ അഫാക്കിനെ
"മുഹമ്മദിനെ കുറിച്ച് ഒരു കവിത " എഴുതിയതിനല്ല വധിച്ചത് ! മുഹമ്മദിനെയും മുസ്ലീങ്ങളെയും നിന്ദിച്ച് കൊണ്ടു കവിതകള്‍ എഴുതുകയും അത് വഴി സ്വന്തം വംശത്തെ മുസ്ലീങ്ങള്ക് എതിരെ ഇളക്കി വിടുകയും ചെയ്തു കൊണ്ടിരുന്ന കവി ആയിരുന്നു !
ബദ്ർ യുദ്ധ ശേഷവും അയാള്‍ അത് തുടര്‍ന്നു . അങ്ങനെ ആണ് സാലിം ഇബ്ന് ഉമൈർ അബൂ അഫാക്കിനെ വധിക്കുന്നത്!
( H. Hykal , Life of Muhammad , Page 339 )

രാഷ്ട്രത്തിന്റെ ഭരണാധികരിക് എതിരെ ജനങ്ങളെ ഇളക്കി വിട്ട് കലാപം സൃഷ്ടിക്കാന്‍ നോക്കിയ ഒരു വ്യക്തിയെ വധിച്ചത് ആണ് മുഹമ്മദ് നബിക് മുതിര്‍ന്നവരെ ബഹുമാനം ഇല്ല എന്ന് ഒപ്പിക്കാൻ വേണ്ടി മിഷനറികള് കണ്ടെത്തിയ തെളിവ് : കഷ്ടം തന്നെ !


കുറച്ച് പിള്ളേര് തന്നെ മൊട്ട തലയാ എന്ന് വിളിച്ചതിന് എലീഷാ പ്രവാചകൻ കർതാവിന്റെ നാമത്തിൽ അവരെ ശപിക്കുകയും ശേഷം കർതാവ് രണ്ടു കരടികളെ വിട്ട് ആ 42 കുട്ടികളെ കടിച്ച് കീറി കൊല്ലിക്കുകയും ചെയ്ത വാക്യം മുകളില്‍ നമ്മള്‍ കണ്ടു : അത് ഒക്കെ ഇവറ്റകള് വെള്ളം തൊടാതെ മുണുങ്ങിക്കോളും!


ആരോപണം : 
7) "കൊല ചെയ്യരുതു."►മുസ്ലിംകളെ തന്നെ കൊല്ലാന്‍ കല്പിക്കുന്ന മുഹമ്മദ്‌:-"അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാന്‍ പോവുക. എന്നിട്ട് (ജമാഅത്തിന് വരാത്ത) ആളുകളെ അകപ്പെടുത്തി അവരുടെ വീടുകള്‍ കത്തിച്ചു കളയുക. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം: അവരില്‍ വല്ലവരും മാംസത്തിന്‍റെ അംശങ്ങള്‍ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കില്‍ (ആട്ടിന്‍റെ) നല്ല രണ്ട് കുളമ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ ഇശാ നമസ്കാരത്തിന് ഹാജരാകുമായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 372, പേജ് 316)►കുട്ടികളെ കൊല്ലുവാന്‍ അനുവദിക്കുന്ന മുഹമ്മദ്‌:-"സ്വഅബ് ബ്നു ജസാമത്ത് നിവേദനം:ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)►മുസ്ലിം ആകുകയും തിരികെ പോകുകയും ചെയ്ത ഒരാളെ വധിക്കപ്പെടാൻ ശഠിക്കുന്ന മുഹമ്മദ്‌:-മുആദ് ചോദിച്ചു: 'ഇതാരാണ്?'. അബുമൂസ പറഞ്ഞു: 'ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.' മുആദ് പറഞ്ഞു: 'ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.' .....പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു.(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍. 15)/////////////////////////////////

മറുപടി : 
മുസ്ലീങ്ങളെ കൊല്ലാന്‍ നോക്കുന്ന മുഹമ്മദ്
എന്ന ആരോപണം  തന്നെ കപടത ആണ് : കുറ്റം ചെയ്താൽ മുസ്ലിം - അമുസ്ലിം പക്ഷം ഇല്ലാതെ ശിക്ഷിക്കപ്പെടും ! മോഷയുടെ കാലത്ത് വ്യഭിചാരത്തിന് ഏർപ്പെടുന്ന യഹൂദനെയും ദേശത്തെ മന്ത്രവാദികളെയും പുരോഹിതനെ അനുസരിക്കാത്തവനെയും  ഒക്കെ വധിക്കണം എന്ന് യഹോവ നിയമം കൊടുത്തതും അത് അവർ നടപ്പാക്കിയതും ഒക്കെ ന്യായ പ്രമാണ ലംഘനം ആണോ ?
( Exodus 21 :12-36) ( Exo 22 :17)
( Exo 17 :12)

എന്നാല്‍ ഇവിടെ പറയുന്നത്  മറ്റൊരു കാര്യം ആണ് ! അതായത് നമസ്കാരത്തിന് ആയി പള്ളിയില്‍ വരാതെ  മറ്റു കാരണങ്ങള് ഒന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന ആളുകളെ അവരുടെ വീടോട് കൂടി കത്തിച്ചു കളയാൻ ഞാന്‍ ഉദ്ദേശിച്ചു എന്ന് പറഞ്ഞ് കൊണ്ടു നമസ്കാരം പള്ളിയില്‍ നിർവഹിക്കേണ്ട ഗൌരവം ഉണർത്തുന്നതാണ് ! നബി ഒരിക്കലും അങ്ങനെ ശിക്ഷിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുത !

കുട്ടികളെ കൊല്ലാന്‍ അനുവദിക്കുന്ന മുഹമ്മദ് എന്നതും കപട ആരോപണം ആണ് :
യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലരുത് എന്നത് ഇസ്ലാമിലെ അടിസ്ഥാന യുദ്ധനിയമങ്ങളിൽ പെട്ടത് ആണ്:
ചില ഹദീസുകള് കാണുക :

ഇബ്നു ഉമറില് നിന്ന് നിവേദനം: "ഒരു സ്ത്രീ ഏതോ യുദ്ധവേളയില് കൊല്ലപ്പെട്ടതായി അല്ലാഹുവിന്റെ പ്രവാചകന് കണ്ടു. അതിനാല് അദ്ദേഹം സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് നിരോധിച്ചു". 
(Sahih Al Bukhari Volume 004, Book 052, Number 258.)

അബ്ദുള്ള (റ) യില് നിന്ന് നിവേദനം: "ഒരു യുദ്ധത്തില് ഒരു സ്ത്രീ വധിക്കപ്പെട്ടതായി അല്ലാഹുവിന്റെ ദൂതന് കണ്ടു. അദ്ദേഹം സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് വിലക്കി".(Sahih Muslim  Book 019, Number 4319).

റബാഹ്ബ്നു റാബി (റ) യില് നിന്ന് നിവേദനം: "നബി (സ) യുദ്ധത്തില് ആളുകള് ഒരു സ്ഥലത്ത് കൂട്ടമായി നില്ക്കുന്നത് കണ്ട് ഒരാളെ വിവരമറിയാന് അങ്ങോട്ടയച്ചു. അവിടെ എത്തിയപ്പോള് അവര് പറഞ്ഞു "ഒരു സ്ത്രീ വധിക്കപ്പെട്ടിരികുന്നു. അവര് യുദ്ധം ചെയ്യുന്നവര് ആയിരുന്നില്ല" അല്ലാഹുവിന്റെ പ്രവാചകന് സേനാനായകനായിരുന്ന ഖാലിദ് ബിന് വലീദിന്റെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു സ്ത്രീകളെയും അടിമകളെയും കൊല്ലുന്നത് നിരോധിച്ചു.( Sunan Abu Dawud  Book 008, Number 2663)

ഇമാം അഹ്മദ് റിപ്പോര്ട്ട് ചെയ്ത ഹദീസില് ഉള്ളത് "കുഞ്ഞുങ്ങളെയും സ്ത്രീകളെയും വധിക്കരുത്" എന്നാണ്.
അനസ് ബിന് മാലിക് (റ) റിപ്പോര്ട്ട് ചെയ്യുന്നു. "അല്ലാഹുവിന്റെ നാമത്തില് പുറപ്പെടൂ, പ്രവാചകന്റെ ധര്മ്മത്തില് പടുവൃദ്ധരെ വധിക്കരുത്, കുഞ്ഞുങ്ങളെയോ ചെറിയവരെയോ വധിക്കരുത്. സ്ത്രീകളെയും വധിക്കരുത്, അതിര് കവിയരുത്. യുദ്ധത്തില് ശത്രു വിട്ടേച്ചു പോവുന്ന വസ്തുക്കള് നിങ്ങള് എടുത്തോളൂ. ദൈവഭയവും ഭക്തിയുള്ളവരും നീതിമാന്മാരും നല്ലവരും ആവൂ, കാരണം അല്ലാഹു നന്മ ചെയ്യുന്നവരെ ഇഷ്ട്ടപ്പെടുന്നു."(Muwatta  , Book 021, Number 010)


ഇതാണ് ഇസ്ലാമിന്റെ പൊതുവായ നിലപാട് !
പിന്നെ എന്താണ് ആരോപണം ഉന്നയിച്ച ഹദീസിൽ കാണുന്നത് ?
ഹദീസില് രാത്രി സമയത്തുള്ള വധത്തെ കുറിച്ചാണ് പറയുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് മന:പൂര്വമല്ല എന്നാണ് ആ പറഞ്ഞതിനര്ത്ഥം. ആക്രമണത്തില് വധിക്കേണ്ടി വരികയാണ് . ഇസ്ലാമിന്റെ പൊതുനിലപാടിന് വിരുദ്ധമായ കാര്യമാണ് ആ സംഭവിക്കുന്നതെന്ന് സഹാബികള്ക്ക് അറിയാവുന്നത് കൊണ്ടാണ് അവര് നബിയോട് ഇതേ കുറിച്ച് ആശങ്കപ്പെടുന്നത് എന്ന് വളരെ വ്യക്തം :
മാത്രമല്ല യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും ഒക്കെ ഷീൽഡുകളും മറകളും ഒക്കെ ആക്കി പ്രധാന കുറ്റവാളികള് Attack ചെയ്തു  പോകാറുണ്ട് : ഇത്തരം സാഹചര്യത്തില്‍ കുട്ടികളെ ഒഴിവാക്കി ശത്രുവിനെ നേരിടുന്നത് ശ്രമകരമായ ദൌത്യം ആണ് താനും!
പ്രതിരോധിക്കാതിരുന്നാല് മുസ്ലിംകളുടെ നാശം ഉറപ്പ്. ഈ അവസ്ഥയില് വേറെ എന്താണ് ചെയ്യുക? അത് തന്നെ ആണ് ഹദീസുകളിൽ കാണുന്നതും !


എന്നാല്‍ യുദ്ധത്തില്‍ നിർബന്ധമായും സ്ത്രീകളെയും കുട്ടികളെയും മാത്രം അല്ല
ജീവനുള്ള സകലലതിനെയും കൊന്ന് തള്ളണം എന്ന നിയമം ബൈബിളില്‍ ആണ് ഉള്ളത് : അത് ചെയ്ത മോഷയും ജോഷ്വയും അടക്കം ഉള്ള പ്രവാചകർ ന്യായപ്രമാണ ലംഘകർ ആണോ ?
ചില കല്പനകള്‍ കാണുക :

Numbers 31: 14-15എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
Numbers  31:17-18ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ.പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ :
Deuteronomy 2 :32-34യഹോവ എന്നോടു: ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു.അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്നു !നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു.അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
Deuteronomy 3 : 2എന്നാറെ യഹോവ എന്നോടു: അവനെ ഭയപ്പെടരുതു; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
Deuteronomy 3 : 6ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി.
കണ്ടല്ലോ ?

മുസ്ലിം ആകുകയും തിരികെ പോകുകയും ചെയ്ത ഒരാളെ വധിക്കപ്പെടാൻ ശഠിക്കുന്ന മുഹമ്മദ്‌: എന്നതാണ് അടുത്ത ആരോപണം :
യഥാര്‍ത്ഥത്തില്‍ വ്യക്തിപരമായ മതപരിത്യാഗത്തിന് ഇസ്ലാമിൽ വധശിക്ഷ ഇല്ല : എന്നാല്‍ ഇവിടെ സംഭവം വ്യത്യസ്തമാണ് : ജൂതൻമാരുടെ ഒരു കുടില തന്ത്രത്തെ പറ്റി വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട് : അതിന്റെ ഭാഗം ആയ ഇത്തരം വഞ്ചനാത്മകമായ മതപരിത്യാഗത്തിന് ഇസ്ലാം ശിക്ഷ വിധിച്ചിട്ടുണ്ട് :
ഇസ്ലാമിക രാഷ്ട്രത്തില് തങ്ങള്ക്ക് ലഭിച്ച സ്വാതന്ത്ര്യം ജനങ്ങളെ ഇസ്ലാമിനെതിരെ തിരിക്കുന്നതിന് വേണ്ടിയാണ്
യഹൂദര് ഉപയോഗപ്പെടുത്തിയത്.

 003 :072 വേദക്കാരില്‍ ഒരു വിഭാഗം (സ്വന്തം അനുയായികളോട്‌) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത് അവിശ്വസിക്കുകയും ചെയ്യുക. (അത് കണ്ട്‌) അവര്‍ (വിശ്വാസികള്‍) പിന്‍മാറിയേക്കാം:

എന്നാല്, ഈ കുറ്റത്തിന് ഖുര്ആന് ഐഹിക ശിക്ഷ നിര്ദേശിക്കുന്നില്ല !
പക്ഷേ, ഭരണാധികാരിയെന്ന നിലയ്ക്ക് പ്രവാചകന് അത്തരം ചതിയോട് പ്രതികരിച്ചു; മതപരിത്യാഗത്തിനു വധമാണ് ശിക്ഷ എന്നു പ്രഖ്യാപിച്ചു.
രാഷ്ട്രീയമായ ഒരു കുറ്റത്തിനുള്ള ശിക്ഷാവിധിയായിരുന്നുവത്. ഇത്തരം ഒരു കേസ് ആണ് ആരോപണം ഉന്നയിച്ച ഹദീസിൽ ഉള്ളത് എന്ന് വ്യക്തം !!

ഇനി നമുക്ക് പരിശോധിക്കാന്‍ ഉള്ളത്
ബൈബിള്‍ ആണ് അല്ലോ ?


മതം വിട്ടവനെ അല്ല
അന്യ ദൈവത്തെ ആരാധിക്കുന്ന പട്ടണം മുഴുവനും ചുട്ടു നശിപ്പിക്കാൻ ആണ് യഹോവയുടെ കല്പന :
Dueteronomy 13 :13-19നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽനീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴകുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു.
മറ്റു മത കാഴ്ചപ്പാട് ആയി വരുന്നവനെ അപ്പോ തന്നെ തട്ടി കളയണം : അത് ആരാണ് എങ്കിലും :

Deuteronomy 13 :7-10 നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചുനീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽഅവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം. 
Deuteronomy 17 :3-ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയുംഅതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.
കണ്ടല്ലോ കഥ ? മത സ്വാതന്ത്ര്യം പോലും യഹോവ നല്‍കുന്നില്ല : പിന്നെ അല്ലേ പോയിട്ട് തിരിച്ച് വരുന്നവനെ കൊല്ലുന്നത് !
അതിനു മുന്നേ തന്നെ തട്ടി കളയും



ആരോപണം :
8) വ്യഭിചാരം ചെയ്യരുത്
►'അസ്സൽ' എന്ന ബലാല്‍സംഗം (വ്യഭിചാരം):-
യുദ്ധത്തില്‍ പിടിച്ച സ്ത്രീകളെ എന്ത് ചെയ്യാം എന്നു ഉപദേശം കാണുക.
അബു സൈദ്‌ അല-ഖുദ്രി നിവേദനം: ഞങ്ങൾ അടിമ സ്ത്രീകളെ എടുക്കുകയും , അവരോട് അസ്സൽ (Azl) ചെയ്യുവാനും  ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഇതിനെ കുറിച്ച് ആരാഞ്ഞു, അദ്ദേഹം പറഞ്ഞു : "നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, പക്ഷെ  ന്യായവിധി നാളിനു മുൻപ് ജനിക്കേണ്ട അത്മവണെങ്ങിൽ, അത് ജനിക്കും".(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3373)
അസ്സൽ എന്താണ് എന്ന് കൂടുതൽ അറിയാൻ .(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3371 ) വായിക്കുക [http://searchtruth.com/book_display.php?book=008&translator=2&start=0&number=3371#3371]
►സ്വധേഹം ദാനം ചെയ്യുന്നവളുമായി മുഹമ്മദിന് പ്രത്യേകം ശയിക്ക്കാന്‍ നല്‍കപ്പെട്ട വ്യഭിചാര ആയത്തു:-
ഖുറാന്‍ 33:50..... സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
►മുത്താ എന്ന വ്യഭിചാരം:-
ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)
റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)
/////////////////////
/////////////////////


മറുപടി  : 
അസ്ല് എന്താണ് എന്നും യുദ്ധത്തില്‍ പിടിച്ച സ്ത്രീകളെ എന്തു ചെയ്യാം എന്നും ഒക്കെ അറിയാൻ ഈ പോസ്റ്റില്‍ വിശദമായി എഴുതിയത് വായിക്കുക :
Click ചെയ്യുക : 

അടുത്ത ആരോപണം സ്വദേഹം ദാനം ചെയ്യുന്നതിനെ ചുറ്റി പറ്റി ആണ് : സ്വദേഹം ദാനം ചെയ്യുക എന്ന് പറഞാൽ വ്യഭിചാരം ആണെന്ന് ആണ് മിഷനറികള് കരുതി വച്ചിരിക്കുന്നത് !
വിവാഹ മൂല്യം ( മഹർ) ആവശ്യപ്പെടാതെ നബിയെ വിവാഹം കഴിക്കാന്‍ ഏതെങ്കിലും സ്ത്രീ തയ്യാറാകുന്നു എങ്കില്‍ അവരെ വിവാഹം കഴിക്കാന്‍ പ്രവാചകന് അനുമതി കൊടുത്ത കാര്യം ആണ് ഇവിടെ പറയുന്നത് : അത് എങ്ങനെ ആണ് വ്യഭിചാരം ആകുന്നത് ?

പ്രവാചകന് സ്വയം സമർപ്പിക്കുന്ന സ്ത്രീകള്‍ ! അതായത് വിവാഹ മൂല്യം ഇല്ലാതെ പ്രവാചകന്റെ ഭാര്യ ആകാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളിൽ പ്രവാചകൻ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവർ( Sayyed Abul Ala Moududi , Thafheem Al Quran , Commentory on Surah 33 :50)
എന്നാല്‍ പ്രവാചകൻ ഇങ്ങനെ ഉള്ള വിവാഹം പ്രോൽസാഹിപ്പിക്കുകയുണ്ടായില്ല !ഇങ്ങനെ ഒരു സ്ത്രീയെയും പ്രവാചകൻ വിവാഹം ചെയ്തിട്ടില്ല എന്ന് പല ചരിത്രകാരൻമാരും രേഖപ്പെടുത്തുന്നു :മറ്റു ചിലർ അദ്ദേഹത്തിന്റെ ഭാര്യമാരിൽ മൈമൂന (റ) ഉദ്ദേശിച് ആണ് പ്രസ്തുത വചനം എന്ന് അഭിപ്രായപ്പെടുന്നു :എന്നാല്‍ നബിയുടെ പിതൃവ്യൻ അബ്ബാസ് ആയിരുന്നു മൈമൂനയെ നബിക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ മുൻകൈ എടുത്തതും 400 ദിർഹം മഹർ ( വിവാഹമൂല്യം)  നല്കിയതും( ഖാത്തമുന്നബിയ്യീൻ , ശൈഖ് മുഹമ്മദ് അബൂ സുഹ്റ , വോള്യം 2 , പേജ് 1505 )

വിവാഹ മൂല്യം ആവശ്യപ്പെടാതെ സ്ത്രീകള്‍ വരുമ്പോള്‍ പ്രവാചകൻ അവരെ സ്വീകരിക്കാതെ തിരിച്ച് അയക്കുന്ന ചില സന്ദര്‍ഭങ്ങളും  കാണാം
( Sahih Muslim , Book 8 ,  Hadith 3316  )

മൂന്നാമത്തെ ആരോപണം മുത്അ വിവാഹം ആയി ബന്ധപ്പെട്ട് ആണ്
മുത്അ വിവാഹം എന്താണ് എന്നും ഇസ്ലാം അതിനോട് എങ്ങനെ പ്രതിരിച്ചു എന്നും
ഈ പോസ്റ്റില്‍ വിശദമായി എഴുതിയത് വായിക്കുക Click ചെയ്യുക



ആരോപണം :

9) "മോഷ്ടിക്കരുതു":
►അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : "ഇതാണ് ഖുറിഷുകാരുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം).  പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം."(ഇബൻ ഹാഷിം 428 )
മെക്കക്കാര് അവരുടെ ചരക്കുവാഹനങ്ങളുടെ കൂട്ടം സംരക്ഷിക്കൻ പടയാളികളെ കൂടെ അയക്കുകയും, സാധാരണ പോലെ മുസ്ലിമുകൾ ചരക്കുവാഹനങ്ങൾ ആക്രമിച്ചപ്പോൾ, ഒരു ഏറ്റുമുട്ടലിൽ അവസാനിക്കുകയും ചെയ്തു. ഇതാണ് 'അൽ-ബദർ' യുദ്ധം എന്ന് അറിയപ്പെടുന്ന  മുസ്ലിമുകളുടെ ആദ്യ യുദ്ധം. സമാധാനത്തിന്റെ മതം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മതത്തിന്റെ തുടക്കം "മോഷണം", "പിടിച്ചു പറി", എന്നിട്ട് അത് ചെറുത്തവരെ തോല്പ്പിച്ചു കൊണ്ട്.
►ലോകാവസാനം വരെ യുദ്ധം ചെയ്യാനും കൊള്ളയടിക്കാനും ഉപദേശിക്കുന്ന മുഹമ്മദ്‌:-
ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616)
ഖുറാന്‍ 48:20 "നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത്‌ അവന്‍ നിങ്ങള്‍ക്ക്‌ നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന്‌ അവന്‍ തടയുകയും ചെയ്തിരിക്കുന്നു."
//////////
/////////

മറുപടി  : 
സത്യത്തില്‍ മിഷനറികളോട് സഹതാപം ആണ് തോന്നുന്നത് ! എന്തു മാത്രം കഷ്ടപ്പെട്ട് ആണ് ഇവര് ആടിനെ പട്ടി ആക്കുന്നത് എന്ന് ഓർത്ത് !
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ യുദ്ധത്തിന്റെ ഉത്ഭവം
( Battle of Badr) മുസ്ലീങ്ങളുടെ  കൊള്ളയടിയും പിടിച്ചു പറിയും കാരണം   ഉണ്ടായ ശത്രുവിന്റെ ചെറുത്ത് നില്പ്പിൽ നിന്ന് ആണ് അത്രേ! ഇസ്ലാമിക ചരിത്രത്തിലെ ബാല പാഠം എങ്കിലും പഠിച്ചവർ ഇത് പറയില്ല ! പ്രവാചകനും അനുയായികളും നീണ്ട 13 കൊല്ലം മെക്കയിൽ അനുഭവിച്ച പീഡനങ്ങളെ പറ്റി നമുക്ക് അറിയാം !
പലരും മൃഗീയമായി കൊല്ലപ്പെട്ടു ! ക്രൂരമായി പീഡിപ്പിക്കപ്പെട്ടു : പിറന്ന നാടും വർഷങ്ങളുടെ അധ്വാനവും  ഉപേക്ഷിച്ച് അന്യ നാടുകളിലേക് അഭയാർഥികളായി പാലായനം ചെയേണ്ടി വന്നു ! ഒടുക്കം പ്രവാചകനും അവരോട് ഒപ്പം മദീനയിലേക് പാലായനം ചെയ്യുന്നു!!!
എന്നിട്ട് ശത്രുക്കള് വെറുതെ വിട്ടോ ?
കാണുക :

ﻜُﻢْ ﺁﻭَﻳْﺘُﻢْ ﺻَﺎﺣِﺒَﻨَﺎ ﻭَﺇِﻧَّﺎ ﻧُﻘْﺴِﻢُ ﺑِﺎﻟﻠَّﻪِ ﻟَﺘُﻘَﺎﺗِﻠُﻨَّﻪُ ﺃَﻭْ ﻟَﺘُﺨْﺮِﺟُﻨَّﻪُ ﺃَﻭْ ﻟَﻨَﺴِﻴﺮَﻥَّ ﺇِﻟَﻴْﻜُﻢْ ﺑِﺄَﺟْﻤَﻌِﻨَﺎ ﺣَﺘَّﻰ ﻧَﻘْﺘُﻞَ ﻣُﻘَﺎﺗِﻠَﺘَﻜُﻢْ ﻭَﻧَﺴْﺘَﺒِﻴﺢَ ﻧِﺴَﺎﺀَﻛُﻢْ
You have given protection to our companion. We swear by Allah that you must fight him or exile him, or else we will come at you in full force. We will kill your fighting men and take your women.

( Sunan Abu Dawud 3004 , Book 19 , Hadith 2998)

വിശദമായി ഇവിടെ നിന്ന് വായിക്കാം : https://sunnah.com/abudawud/20/77
അതെ ! അവര് മദീനാ നിവാസികള്ക് എഴുത്ത് എഴുതി അയച്ചു :

മുഹമ്മദിനും സഹാബക്കും നിങ്ങള്‍ അഭയം നല്‍കിയിരിക്കുന്നു എന്നും ഒന്നുകിൽ നിങ്ങള്‍ തന്നെ അവരോട് യുദ്ധം ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്ത് ആക്കുകയോ ചെയ്യാത്ത പക്ഷം മെക്കയില് നിന്ന്  സർവ്വ സന്നാഹങ്ങളുമായി  മെദീനയെ ഞങ്ങള്‍ കടന്നാക്രമിക്കും എന്നും നിങ്ങളുടെ പുരുഷൻമാരെ എല്ലാം കൊന്ന് തള്ളും എന്നും സ്ത്രീകളെ എടുക്കും എന്നും ആയിരുന്നു ഭീഷണി !
ഇവര് ആണോ മിഷനറികള് പറയുന്ന ചെറുത്ത് നില്പിനായി യുദ്ധം ചെയ്ത ആ പാര്‍ടി ? കഷ്ടം തന്നെ ! പ്രവാചകനെയും അനുയായികളെയും പിറന്ന നാട്ടില്‍ തങ്ങളുടെ മതം അനുസരിച്ച് ജീവിക്കാന്‍ ഉള്ള അവകാശം പോലും നിഷേധിച്ചവരും തങ്ങളുടെ സ്വത്തും അധ്വാനവും എല്ലാം ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക് പാലായനം ചെയ്തപ്പോള്‍ അവിടെയും സമാധാനം നല്കാത്ത   ശത്രുക്കളുടെ കച്ചവട ചരക്ക് കൊള്ള അടിച്ചാൽ പോലും അതില്‍ എന്താണ് തെറ്റ് ? അത് അവർക് കൂടി അവകാശപ്പെട്ട ചരക്കുകള് തന്നെ അല്ലേ ? മക്കയിൽ നിന്ന് എല്ലാം അവിടെ ഉപേക്ഷിച്ചു പാലായനം ചെയ്ത സഹാബികളുടെ ( Muhajir) സമ്പത്ത് കൂടി അതില്‍ തീര്‍ച്ചയായും ഉണ്ട് !

പ്രവാചകനും കൂട്ടരും മദീനയിൽ എത്തിയ നാളില്‍ ശത്രുക്കള് മദീനാ നിവാസികള്ക് എഴുതിയ കത്ത് നാം മുകളില്‍ കണ്ടു : മറ്റൊരു സംഭവം കാണുക !

ﺗَﻄُﻮﻑُ ﺑِﻤَﻜَّﺔَ ﺁﻣِﻨًﺎ ﻭَﻗَﺪْ ﺃَﻭَﻳْﺘُﻢُ ﺍﻟﺼُّﺒَﺎﺓَ ﻭَﺯَﻋَﻤْﺘُﻢْ ﺃَﻧَّﻜُﻢْ ﺗَﻨْﺼُﺮُﻭﻧَﻬُﻢْ ﻭَﺗُﻌِﻴﻨُﻮﻧَﻬُﻢْ، ﺃَﻣَﺎ ﻭَﺍﻟﻠَّﻪِ ﻟَﻮْﻻَ ﺃَﻧَّﻚَ ﻣَﻊَ ﺃَﺑِﻲ ﺻَﻔْﻮَﺍﻥَ ﻣَﺎ ﺭَﺟَﻌْﺖَ ﺇِﻟَﻰ ﺃَﻫْﻠِﻚَ ﺳَﺎﻟِﻤًﺎ
Abu Jahl addressed Sa`d saying, "I see you wandering about safely in Mecca inspite of the fact that you have given shelter to the people who have changed their religion (i.e. became Muslims) and have claimed that you will help them and support them. By Allah
if you were not in the company of Abu Safwan, you would not be able to go your family safely." 
(Sahih Al Bukhari ,Volume 5 ,Book 59, Number 286)
വിശദമായി ഇവിടെ നിന്ന് വായിക്കാം :
https://www.sunnah.com/bukhari/64/2

അതായത് പ്രവാചകന്റെ മെദീനയിലെ അൻസാറുകളിൽ പ്രമുഖൻ ആയ സഹാബി സഅദ് ഇബ്നു മുആദ്
പ്രവാചകൻ മദീനയിൽ എത്തിയ നാളുകളിൽ മെക്കയിലേക് ഉംറ ചെയ്യാന്‍ ആയി പുറപ്പെട്ടു : മെക്കയിൽ സഅദിന് ഖുറൈശികളിലെ പ്രമുഖ കുടുംബങ്ങളുമായി പിടിപാട് ഉണ്ട് : അത് കൊണ്ടു തന്നെ മുഹമ്മദ് നബിയുടെ അനുയായി ആണ് എന്നത് കൊണ്ടു അദ്ദേഹത്തെ ആർക്കും ഒന്നും ചെയ്യാന്‍ പറ്റില്ല ! എങ്കില്‍ പോലും മെക്കയിൽ തവാഫ് ചെയ്യുന്ന വേളയില്‍ സഅദിന്റെ അടുത്ത് വന്നു
അബൂ ജഹ്ല് വന്നു ഭീഷണി മുഴക്കിയ സംഭവം ആണ് ഈ ഹദീസില് പറയുന്നത് : അതായത് നീ മുഹമ്മദിന്റെ അനുയായി ആണെന്നും അവന് സംരക്ഷണം കൊടുത്തതു നീ ഒക്കെ കൂടി ആണെന്നും എനിക്കു അറിയാം :
നീ അബൂ സഫ്വാന്റെ ( മക്കയിലെ ഖുറൈഷി പ്രമാണി Umayyath Ibn Khalaf ) അടുത്ത കംപനി ആയിപ്പോയി : അല്ലെങ്കില്‍ നീ സുരക്ഷിതമായി നിന്റെ വീട് എത്തില്ലായിരുന്നു ( തീർക്കും എന്ന് തന്നെ )
എന്ന് ആയിരുന്നു ആ ഭീഷണി !
മറ്റൊരു വിധത്തില്‍ പറഞാല് സഅദിന് മക്കയിലെ പവർഫുള് ട്രൈബൽ ലീഡർ ആയ ഉമയത് ഇബ്നു കലഫിന്റെ സംരക്ഷണം ഇല്ലായിരുന്നു എങ്കില്‍ അവിടെ വെച്ചു തന്നെ സഅദിനെ കൊല്ലുമായിരുന്നു എന്ന് !
ഈ ഒരു പശ്ചാത്തലത്തില്‍ ആണ് അല്ലാഹു യുദ്ധത്തിന് ഉള്ള അനുമതി നല്‍കുന്നത്. അത് ഇങ്ങനെ ആണ് :


022 : 039-040  യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു: യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.‎
ഈ വചനത്തിൽ നിന്നും തന്നെ വളരെ വ്യക്തമായി തന്നെ മനസ്സില്‍ ആക്കാവുന്ന കാര്യം ആണ് മുസ്ലീങ്ങള്‍ക് എപ്പോള്‍ ആണ് തിരിച്ച് അടിക്കാൻ അല്ലാഹു അനുമതി നല്‍കുന്നത് എന്ന് :
ഇത്തരം സംഭവങ്ങളെ ഒക്കെ വിഴുങ്ങി
കണ്ട വാറോലകള് തപ്പി കൊണ്ടു വന്നു ബാക്കി  തങ്ങളുടെ കയ്യില്‍ നിന്നും ഇട്ട്  ആടിനെ പേപ്പട്ടി ആക്കുന്ന ഏർപ്പാട് ആണ് മിഷനറികള് എന്നും ചെയ്യുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ല!

ശ്രദ്ധിക്കുക : അത് വരെ മുസ്ലീങ്ങള്‍കു അല്ലാഹു യുദ്ധം ചെയ്യാന്‍ ഉള്ള കല്പന നല്കിയിട്ടില്ലായിരുന്നു എന്ന് നമുക്ക് അറിയാം : 13 വർഷം കൊടും പീഡനങള് ഏറ്റു വാങുമ്പോഴും യുദ്ധത്തിന് ഉള്ള അനുമതി കിട്ടിയിട്ടില്ല.
മദീനാ നിവാസികളിലെ പ്രമുഖൻമാരായ ഔസ്-ഗസ്റജ് ഗോത്രക്കാർ മക്കയിൽ വന്നു ഞങ്ങള്‍ പ്രവാചകനെ സ്വന്തം സന്താനങ്ങളെ പോലെ സംരക്ഷിച്ച് കൊള്ളാം എന്നും ഞങ്ങളുടെ രാഷ്ട്ര പിതാവ് ആയി പ്രവാചകൻ മദീനയിലേക് വരണം എന്നും അവരിൽ ബർറാഅ് ഇബ്ന് മഅ്മൂർ പ്രവാചകന്റെ കൈകളില്‍ കൈ വെച്ചു കൊണ്ടു : 

"' അല്ലാഹുവിന്റെ ദൂതരേ ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു : യുദ്ധത്തിന്റെയും  വാളുകളുടെയും സന്തതികളാണ് ഞങ്ങള്‍, തലമുറകള്‍ തലമുറകളിൽ നിന്ന് അനന്തരമെടുത്തതാണത്"


എന്ന് പ്രാഖ്യാപിച്ച് കൊണ്ട്
അവർ പ്രവാചകനോട് അഖബയിൽ ഉടമ്പടി ചെയ്യുമ്പോഴും
അബാസ് ഇബ്നു ഉബാദ എഴുന്നേറ്റു നിന്ന്

"അല്ലയോ ജനങ്ങളെ ? ഈ മനുഷ്യനോട് എന്തു തരം പ്രതിജ്ഞയാണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്ക് അറിയുമോ ? ചുവന്നവരും കറുത്തവരുമായ സകല മനുഷ്യരോടും യുദ്ധം ചെയ്യും എന്ന പ്രതിജ്ഞയാണ് നിങ്ങള്‍ എടുക്കുന്നത് : നിങ്ങളുടെ സമ്പത്തിന് നാശം ഏല്ക്കുകയും നേതാക്കൻമാർ വധിക്കപ്പെടുകയും ചെയ്യുന്നത് കാണുന്നതായാൽ ഈ മനുഷ്യനെ കൈ ഒഴിവാക്കി കളയാം എന്ന് കരുതുന്നു എങ്കില്‍
അത് ഇപ്പോള്‍ തന്നെ ചെയ്തേക്കുക"

എന്ന് ഉടമ്പടിയുടെ ആഴത്തെ കുറിച്ച്  ബോധ്യപ്പെടുത്തുമ്പോള്

" സമ്പത്തിന്റെ നാശവും നേതാക്കൻമാരുടെ മരണവും ഞങ്ങള്‍ക്ക് പ്രശ്നം അല്ല : നിശ്ചയമായും ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കുക തന്നെ ചെയ്യും "

എന്ന് അവർ
ഏക സ്വരത്തില്‍ പറഞപ്പോഴും...

താങ്കള്‍ അനുവദിക്കുകയാണെങ്കിൽ
ഈ താഴ്വരയിൽ നാളെ പ്രഭാതം പൊട്ടി വിടരുമ്പോള് ഞങ്ങളുടെ  ഖഡ്ഗങ്ങളുമായി ഞങ്ങള്‍ മിനായുടെ മേൽ ആക്രമണം നടത്താം

എന്ന് പ്രവാചകനോട് അവർ ചോദിച്ചപ്പോഴും  അവരോട്
പ്രവാചകൻ പറഞത് അതിനു ഉള്ള അനുമതി അല്ലാഹു എനിക്കു നല്‍കിയിട്ടില്ല എന്ന് ആയിരുന്നു !!!


ഇത്രയും ഒക്കെ ചെയ്യുകയും
അതും പോരാഞ് മദീനയില് വന്നു ആക്രമണം നടത്താനും യുദ്ധ തയ്യാറെടുപ്പ് നടത്തുന്ന ശത്രുക്കള് മറുഭാഗത്ത് നില്ക്കുമ്പോള് പ്രവാചകൻ ഇനിയും നോക്കി നില്ക്കണമോ ?
മുസ്ലീങ്ങളും യുദ്ധത്തിന് തയ്യാറെടുപ്പുകള് തുടങ്ങി ! അതിന്റെ ഭാഗം ആയിരുന്നു അബൂസുഫിയാന്റെ നേതൃത്വത്തില്‍ ഉള്ള കാരവാനുകളെ ലക്ഷ്യം വെച്ചത് ! ശത്രുവിന്റെ  എക്കോണമിക്കൽ വാർ മേക്കിംഗ്  കേപ്പബിളിറ്റിയെ ചിതറിക്കുക എന്ന ഉദ്ദേശം ആയിരുന്നു അതിന് ഉണ്ടായിരുന്നത് !
ആ സമ്പത്തിൽ തങ്ങളുടെ കൂടി അധ്വാനം ഉണ്ട് എന്നത് രണ്ടാമത്തെ വസ്തുത !

അതായത് തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട സ്വത്ത്  എല്ലാം കണ്ട്കെട്ടി ( Confiscate)  അത് കൂടി ആഡ് ചെയ്ത പ്രോപർട്ടി സിറിയയിലേക്ക് കൊണ്ടു പോയി സോള്ഡ് ചെയ്യുകയും അങ്ങനെ യുദ്ധ ഫണ്ട്
കളക്ട് ചെയ്യുകയും ചെയ്യാന്‍ തയ്യാറായ ശത്രുവിന്റെ കയ്യില്‍ നിന്നും അത് പിടിച്ചു എടുക്കാൻ ഉദ്ദേശിച്ചതിൽ
യുദ്ധ നിയമ പ്രകാരം എന്താണ് തെറ്റ് ?
ആ സംഘത്തെ ഉപരോധിക്കുക വഴി ശത്രുക്കളുടെ യുദ്ധസന്നാഹത്തെ
സാമ്പത്തികമായി തകര്ക്കുകയും അവരുടെ മുഖ്യവരുമാന മാര്ഗ്ഗമായ കച്ചവടത്തിനെതിരെ ഭീഷണിഉയര്ത്തി അവരുമായി മാന്യമായ ഒരു ധാരണയിലെത്തം എന്നും ആയിരിരുന്നു പ്രവാചകൻ ആഗ്രഹിച്ചത്.

എന്നാൽ വ്യാപാര സംഘത്തിന്റെ നേതാവായ അബൂസുഫ് യാന് തന്റെ
ചാരന്മാര് മുഖേന മദീനയില് നിന്ന് ഒരു സംഘം തങ്ങളെ തടയാന് പുറപ്പെട്ട വിവരംഅറിയുകയും മാർഗ മധ്യേ  ഉപരോധിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കിയ അദ്ദേഹം
അല്ഗിഫാരി യെ സഹായത്തിന് ഒരു സൈന്യവുമായി എത്തിച്ചേരണം എന്ന് മക്കക്കാരെ
അറിയിക്കാന് നിയോഗിക്കുകയും  അങ്ങനെ സർവ സന്നാഹങ്ങളുമായി മക്കയിൽ നിന്നും ഒരു കൂറ്റൻ സൈന്യം പുറപ്പെടുകയും ആണ് ഉണ്ടായത് !
കച്ചവട സംഘത്തെ രക്ഷിക്കുക എന്നതിനപ്പുറം നബിയുടെ സംഘത്തെ
വേരോടെനശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
ഇത് എല്ലാം നടക്കുമ്പോള്‍ തന്നെ അബൂസുഫ്യാന് തന്റെ വ്യാപാര സംഘത്തെ മദീന തൊടാതെ ചെങ്കടലിന്റെ തീരങ്ങളിലൂടെ സഞ്ചരിച്ച് മക്കയിലേക്ക്
നയിച്ചു.  രക്ഷപ്പെട്ട വിവരം സഹായിക്കാനായി മക്കയില് നിന്ന്പുറപ്പെട്ട സൈന്യത്തെ അറിയിക്കുകയും ചെയ്തു. ഇനി യുദ്ധം ചെയ്യണമോ എന്ന കാര്യത്തില്‍ സംശയത്തിൽ ആയിരുന്നു അബൂ സുഫിയാൻ അടക്കം ഉള്ളവർ!
പക്ഷേ അബൂ ജഹലും കൂട്ടരും യുദ്ധം ചെയ്യണമെന്ന തീരുമാനത്തിൽ തന്നെ ഉറച്ചു നില്ക്കുകയും മുന്നോട്ട് പോകുകയും ആണ് ഉണ്ടായത് !!
അതായത് പ്രവാചകൻ കാരവാനുകളെ ലക്ഷ്യം വെച്ചത് അവരുടെ വാർ ഡിക്ലറേഷനുള്ള പ്രതികരണം എന്ന വണ്ണം ആയിരുന്നു!

ഇത് അല്ലാത്ത കൊള്ള ( Plunder ) അതായത് ഒരു നിരപാരാധി ആയ മനുഷ്യന്റെ അല്ലെങ്കില്‍ മനുഷ്യരുടെ പ്രോപർട്ടി ബലം പ്രയോഗിച്ചോ സന്നാഹം ആയോ കൊള്ളയടിക്കൽ പ്രവാചകൻ എതിർത്തതും നിരോധിച്ചതുമാണ് !

Jabir bin ‘Abdullah that the Messenger of Allah  said:
Whoever plunders openly is not one of us.”( Sunan Ibn Majah
Vol. 5, Book 36, Hadith 3935)
‘Imran bin Husain that the Messenger of Allah  said:
Whoever plunders is not one of us.”
(Sunan Ibn Majah
Vol. 5, Book 36, Hadith 3937)
ഇബ്നു ഹകമിൽ നിന്നും നിവേദനം :
ഞങ്ങള്‍ ശത്രുവിന്റെ ആടുകളെ പിടിച്ചു എടുത്തു ഒരു കലത്തിൽ വെച്ചു അത് പാകം ചെയ്യുകയാണ് : അപ്പോള്‍ അത് വഴി പ്രവാചകൻ കടന്ന് വന്നു ! കലം മറിച്ച് കളയാൻ കല്പിപ്പിക്കുകയും പിടിച്ചു പറി അനുവദിയം അല്ല എന്ന് കല്പിക്കുകയും ചെയ്തു !
( Sunan Ibn Majah
Vol. 5, Book 36, Hadith 3938)
ഇമാം ഇബ്നു ഹുസൈൻ നിവേദനം :
പ്രവാചകൻ പറഞ്ഞു : ആരെങ്കിലും ബലം പ്രയോഗിച്ച് ഒരുവന്റെ ധനം പിടിച്ചു എടുക്കുന്നു എങ്കില്‍ അവൻ നമ്മിൽ പെട്ടവൻ അല്ല
( Sunan At Thirmidhi  Vol 2  Book 6
Hadith 1123 )

അടുത്ത ആരോപണം ലോകാവസാനം വരെ യുദ്ധം ചെയ്യാനും കൊള്ള ചെയ്യാനും മുഹമ്മദ് കല്പിക്കുന്നു എന്നതാണ് :
ആ ഹദീസിൽ എവിടെയും അങ്ങനെ പറയുന്നില്ല !
മറിച്ച് അത് ഒരു അറിയിപ്പ് ആണ്
ലോകാവസാനത്തോളം യുദ്ധങ്ങള് അവസാനിക്കുകയില്ല എന്ന സൂചന !
യുദ്ധം ആവശ്യം ആകുമ്പോള്‍ യുദ്ധം ചെയ്യണം എന്ന ഉപദേശവും അതിൽ ഉണ്ട് !
ഇനി യേശു എന്തു പറയുന്നു ?

( Mathew 10 :34)
ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.

( തുടരും....) 

മൂന്നാം ഭാഗം ഇവിടെ നിന്ന് വായിക്കുക
Click 



No comments:

Post a Comment