11.10.2017

ജൂതരെയും ക്രൈസ്തവരെയും വഴിയില്‍ കണ്ടാല്‍ ഇടുക്കണമോ ? അവരോട് സലാം പറയാൻ പാടില്ലേ ?ഹദീസിന്റെ യാഥാര്‍ഥ്യം എന്ത് ?

അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)

Introduction :
______________

ഈ ഹദീസ് സഹിഹ് മുസ്ലിമിൽ ഇവിടെ വായിക്കാം
https://sunnah.com/muslim/39/16
അത് പോലെ തന്നെ ജാമിഉ തിർമിദിയിലും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് :
https://sunnah.com/tirmidhi/42/13)

  • പരിചയം ഉള്ളവനും ഇല്ലാത്തവനും സലാം അധവാ അഭിവാദ്യം അർപ്പിക്കൽ ഇസ്ലാമിന്റെ പൊതുവായ അധ്യാപനം


അബ്ദുല്ലാഹിബ്നു ഉമർ നിവേദനം:
ഒരു മനുഷ്യന്‍ വന്നു പ്രവാചകനോട് ചോദിച്ചു :
ഇസ്ലാമിന്റെ നൻമ എന്താണ് ? 
പ്രവാചകൻ പറഞ്ഞു:
വിശക്കുന്നവനെ ഭക്ഷിപ്പിക്കൽ,
പരിചയമുള്ളവനും ഇല്ലാത്തവനും 
സലാം കൊണ്ടു അഭിവാദ്യം ചെയ്യൽ 
(Sahih Al Bukhari , Vol 1 , Book 2, Hadith 28)

വിശുദ്ധ ഖുർആൻ  പറയുന്നത് കാണുക :

004 :086 നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്‌) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക.തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്‍റെയും കണക്ക് നോക്കുന്നവനാകുന്നു.‎

051 :025  അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു: സലാം (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ 

പ്രവാചകനായ ഇബ്രാഹിം ബഹുദൈവാരാധകൻ ആയ തന്റെ പിതാവിന് സലാം (അഭിവാദ്യം) പറയുന്നു  019: 047



  • എങ്കില്‍ എന്താണ് മുകളില്‍ വിമര്‍ശനം ഉന്നയിക്കപ്പെട്ട ഹദീസിന്റെ Context അഥവാ പശ്ചാത്തലം ? 

അബൂ അബ്ദ് അൽ റഹ്മാൻ അൽ ജുഹനി നിവേദനം :
പ്രവാചകൻ പറഞ്ഞു :
നാളെ ഞാന്‍ യഹൂദരെ തുരത്താൻ പോകുകയാണ് :അവരോട് സലാം കൊണ്ടു തുടങ്ങരുത് !ഇനി അവർ നിങ്ങളോട് സലാം പറഞ്ഞാൽ
"വഅലൈകും " (നിങ്ങള്ക്കും) എന്ന് പറഞ്ഞ് കൊള്ളുവിൻ. 
(സുനൻ ഇബ്ന് മാജ , വോളിയം 5 , ബുക്ക് 33, ഹാദിഥ് 3699)
https://sunnah.com/ibnmajah/33/43


ഇതിൽ നിന്നും വളരെ വ്യക്തം ആണ് പ്രവാചകൻ ആ സമയം ആ വിഭാഗം ആയി യുദ്ധത്തില്‍ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്ന് !!
ഇങ്ങനെ എതിർ ഭാഗത്ത് ഉള്ള ശത്രുവിനോട് അഭിവാദ്യം ചെയ്യരുത് , വഴിയില്‍ കണ്ടാൽ ഇടുക്കണം എന്ന് പറഞതിൽ എന്താണ് ഇത്ര പ്രശ്നം ?
അത് തന്നെ അല്ലേ ചെയ്യേണ്ടത് !!!
ഖന്ദക് യുദ്ധത്തില്‍ (ബാറ്റിൽ ഓഫ് ട്രൻച്) രാഷ്ട്രത്തിനകത്ത് പൌരൻമാരായി കഴിഞ്ഞു കൊണ്ടു ഇരിക്കെ ഇസ്ലാമിക സൈന്യത്തെ ആക്രമിക്കാൻ വിദേശികള്ക് തങ്ങളുടെ കോട്ടകള് തുറന്ന് കൊടുക്കുക വഴി കൊടും രാജ്യ ദ്രോഹ പ്രവണത ചെയ്ത ബനു കുറൈള എന്ന ജൂത ഗോത്രം ആണ് ഇവിടെ പ്രസ്താവ്യം !!!
ഈ ചരിത്ര വസ്തുത മധ്യ കാലഘട്ടത്തിലെ സുന്നി സ്കോളർ ആയ
  1. ഇബ്ന് അൽ കയ്യിം അല് ജൌസിയ യുടെ  (1292 – 1350 CE) (സാദ് അൽ മആദ് ,page 211-212) ലും ﻟَﻜِﻦْ ﻗَﺪْ ﻗِﻴﻞَ ﺇِﻥَّ ﻫَﺬَﺍ ﻛَﺎﻥَ ﻓِﻲ ﻗَﻀِﻴَّﺔٍ ﺧَﺎﺻَّﺔٍ ﻟَﻤَّﺎ ﺳَﺎﺭُﻭﺍ ﺇِﻟَﻰ ﺑَﻨِﻲ ﻗُﺮَﻳْﻈَﺔَ  It is said that this was in a specific situation, when they were marching to Banu Qurayzah (Zād al-Ma’ād)
  2. 8- ആം നൂറ്റാണ്ടിലെ ക്ലാസിക്കൽ പണ്ഡിതൻ ഇസഹാക് ഇബ്ന് റഹ്വയിഹ് ( 777 - 882 CE) ന്റെ (Masaa’il al-Imam Ahmad wa Ishaq bin Rahwaih, volume 1, page 87) ലും കാണാം !! ﺇﺫﺍ ﻛﺎﻧﺖ ﺣﺎﺟﺔ ﺇﻟﻴﻪ ﻓﻠﻚ ﺃﻥ ﺗﺒﺪﺃﻩ ﺑﺎﻟﺴﻼﻡ، ﻭﻣﻌﻨﻰ ﻗﻮﻝ ﺍﻟﻨﺒ ‏( ﻻ ﺗﺒﺪﺅﻭﻫﻢ ﺑﺎﻟﺴﻼﻡ ‏) ﻟﻤﺎ ﺧﺎﻑ ﺃﻥ ﻳﺪﻋﻮﺍ ﺫﻟﻚ ﺃﻣﺎﻧﺎ ﻭﻛﺎﻥ ﻗﺪ ﻏﺪﺍ ﺇﻟﻰ ﻳﻬﻮﺩ If there is a need for it, then initiate the greeting. As for the meaning of the words of the Prophet “Do not greet them”, he said this out of fear that this might signify to them that they are safe, while he already marched against the Jews (Banu Qurayzah)

ഈ ഹദീസുകള് യുദ്ധ സന്ദര്‍ഭങ്ങളില്‍ ആയിരുന്നു!
അല്ലാതെ സമാധാന കാംക്ഷികള് ആയ അന്യ മതസ്ഥരോട് പൊതുവായി പെരുമാറേണ്ട രീതി അല്ല
എന്ന് മനസ്സില്‍ ആക്കുക !! : നബിയുടെ ഈ പ്രസ്താവന യുദ്ധവുമായി ബന്ധപ്പെട്ട് ആയിരുന്നു എന്നതിന് ക്ലാസിക്കൽ പണ്ഡിതൻമാരുടെ ഉദ്ദരണികളില് നിന്നും തന്നെ കൂടുതല്‍ തെളിവുകള്‍ പ്രൊവൈഡ് ചെയ്യാം :

  1. എട്ടാം നൂറ്റാണ്ടിലെ പേർഷ്യൻ ഇസ്ലാമിക പണ്ഡിതൻ . . അബൂ ഈസ മുഹമ്മദ് ഇബ്നു ഈസ അൽ തിർമിദി (റ) ( 824- 892 CE) അദ്ദേഹത്തിന്റെ ജാമിഇ തിർമിദിയിൽ ഈ ഹദീസ് ചേർത്തിരിക്കുന്നത് "THE BOOK OF MILITARY EXPEDITION " എന്ന കാറ്റഗറിയിൽ ആണ്! https://sunnah.com/tirmidhi/21/65 
  2. പതിനാലാം നൂറ്റാണ്ടിലെ ശാഫിഈ മദ്ഹബിലെ അഗ്രഗണ്യൻ ആയ പണ്ഡിതൻ ഇബ്ന് ഹജർ അൽ അസ്ഖലാനി ( റ) ( 1372- 1449 CE) അദ്ദേഹത്തിന്റ ബുലൂഗ് അൽ മറാം എന്ന കിതാബിൽ" THE BOOK ON JIHAD" എന്ന കാറ്റഗറിയിൽ ആണ് ഈ ഹദീസ് ഉള്പ്പെടുത്തിയത്.


ഇതിൽ നിന്നും വളരെ വ്യക്തമാണ് പൌരാണികരായ പണ്ഡിതൻമാർ ഈ ഹദീസിനെ യുദ്ധവുമായി ബന്ധപ്പെടുത്തി ആയിരുന്നു മനസ്സില്‍ ആക്കിയിരുന്നത് എന്ന് !


  • സമാധാന കാംക്ഷികള് ആയ 
    • അമുസ്ലിംകളോട് എങ്ങനെ പെരുമാറണം ? വിശുദ്ധ ഖുറാൻ പറയുന്നു :

060 : 008
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു


No comments:

Post a Comment