12.24.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (27-31)



PROPHECIES OF MUHAMMAD #27



അൽബറാ റിപ്പോർട്ട് ചെയ്യുന്നു :
ഖന്തക്ക് യുദ്ധദിനത്തിൽ ഞങ്ങളുടെ മൺവെട്ടികൾക്ക് തകർക്കാൻ കഴിയാത്തവിധം ഒരു വലിയ കല്ല് തെളിഞ്ഞു വന്നു. അതിനാൽ ഞങ്ങൾ ഉപദേശത്തിനായി അല്ലാഹുവിന്റെ ദൂതനെ കാണാൻ പോയി. അദ്ദേഹം മൺവെട്ടി എടുത്ത് “അല്ലാഹുവിന്റെ നാമം” ചൊല്ലി അതിൽ വെട്ടി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “അല്ലാഹു അക്ബർ, എനിക്ക് ശാമിന്റെ (ഗ്രേറ്റർ സിറിയ) താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണെ, അതിലെ ചുവന്ന കൊട്ടാരങ്ങൾ ഞാൻ കാണുന്നു. രണ്ടാമത്തെ വെട്ടിൽ
അദ്ദേഹം പറഞ്ഞു:“ അല്ലാഹു അക്ബർ, എനിക്ക് പേർഷ്യ നൽകപ്പെട്ടിരിക്കുന്നു.
അല്ലാഹുവാണെ, ഞാൻ ഇപ്പോൾ മദാഇനിലെ വെളുത്ത കോട്ടകൾ കാണുന്നു. മൂന്നാമത്തെ പ്രാവശ്യം അദ്ദേഹം ആ കല്ലിന്മേൽ വെട്ടി. അതോടെ ആ പാറ പൊട്ടി തകർന്നു. അദ്ദേഹം പറഞ്ഞു : അല്ലാഹുഅക്ബർ
എനിക്ക് യെമനിന്റെ താക്കോലുകൾ നൽകപ്പെട്ടിരിക്കുന്നു. “ അല്ലാഹുവാണെ സൻആയുടെ കവാടങ്ങൾ ഞാൻ കാണുന്നു.
[Sunan Al-Kubra, Hadith #8858]

>>>>>>>>>

പൂർത്തീകരണം :

AD 636ല് യര്മൂക് യുദ്ധത്തില് വച്ച് ഖാലിദ് ഇബ്ന് വലീദിന്റെ നേതൃത്വത്തില് മുസ്ലിംകള് സിറിയന് സൈന്യത്തെ പരാജയപ്പെടുത്തുകയും സിറിയ കീഴടക്കുകയും ചെയ്തു. (Syria." Encyclopædia Britannica.; WIKIPEDIA)

AD 633 ല് മുസ്ലിംകള് ഖാലിദ് ഇബ്ന് വലീദിന്റെ നേതൃത്വത്തില് പേര്ഷ്യക്കെതിരില് ആദ്യ യുദ്ധം നയിക്കുകയും മെസപ്പോട്ടോമിയ കീഴടക്കുകയും ചെയ്തു. തുടര്ന്ന് 636 AD യില് വച്ച് സഅദുബ്നു അബീവക്കാസിന്റെ നേതൃത്തത്തില് വച്ച് നടന്ന ഖാദിസ്സിയ്യാ യുദ്ധത്തില് പേര്ഷ്യയുടെ കിഴക്ക് ഭാഗം മുഴുവന് മുസ്ലിംകളുടെ വരുതിയില് ആകുകയും AD 651ഓടെ പേര്ഷ്യ മുഴുവനായും മുസ്ലിംകള്ക്ക് കീഴടങ്ങുകയും ചെയ്തു (WIKIPEDIA ; Between Memory and Desire: The Middle East in a Troubled Age (p. 180); The Muslim Conquest of Persia By A.I. Akram. Ch: 1)

c) AD 630 ല് നബിയുടെ കാലത്ത് തന്നെ മുസ്ലിംകള് യെമന് കീഴടക്കി.
(2006, history of yemen ; WIKIPEDIA)
https://en.m.wikipedia.org/wiki/Early_Muslim_conquests
https://en.m.wikipedia.org/wiki/Muslim_conquest_of_the_Levant
https://en.m.wikipedia.org/wiki/Muslim_conquest_of_Persia
https://en.m.wikipedia.org/wiki/Arab%E2%80%93Byzantine_wars

-----------------------------------------------------------------------------------


PROPHECIES OF MUHAMMAD #28



അബൂദറിൽ ഗിഫാരിയിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞിരിക്കുന്നു :
നിശ്ചയമായും നിങ്ങള്‍ ഈജിപ്ത് ജയിച്ചടക്കും:
അത് ഒരു നാട് ആണ്. അവിടം ഖീറാത്വ് എന്ന് ധാരാളം ആയി പറയപ്പെടുന്നു. നിങ്ങള്‍ ഈജിപ്ത് ജയിച്ചടക്കുമ്പോള് തദ്ദേശവാസികളോട് നല്ല രീതിയില്‍ സഹവസിക്കണം. കാരണം അവരുമായി കരാറും കുടുംബബന്ധവും ഉണ്ട്.
അല്ലെങ്കില്‍ കരാറും വിവാഹ ബന്ധവും ഉണ്ട്.
ഒരു ഇഷ്ടികയുടെ സ്ഥാനത്തിന് വേണ്ടി അവിടെ രണ്ടു പേർ തർക്കിക്കുന്നത് കണ്ടാൽ താങ്കള്‍ അവിടെ നിന്നും പുറത്ത് പോകണം. അബൂ ദർ പറയുന്നു :
അബ്ദു റഹ്മാന് ഇബ്നു ഹസനയും അദ്ദേഹത്തിന്റെ സഹോദരൻ റബീഅയും ഒരു ഇഷ്ടികയുടെ സ്ഥാനത്തിന് പേരിൽ തർക്കിക്കുന്നത്  ഞാന്‍ കണ്ടു. അപ്പോള് ഞാന്‍ അവിടെ നിന്നും പുറത്ത് പോയി.
(Sahih Muslim ,Book of Merits of the  Prophets Companions, Book 31 ,Number 6174) 

>>>>>>
പൂർത്തീകരണം

AD 642 ല് റാഷിദൂൻ ഖാലിഫേറ്റിലെ രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് സൈന്യാധിപൻ
അംറ് ഇബ്നുൽ ആസ്വിന്റെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ ഈജിപ്ത് ജയിച്ചടുക്കുന്നു :

ഈജിപ്ത് കീഴടക്കുമ്പോള് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന അബൂ ദറുൽ ഗിഫാരി ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം തന്റെ കണ്ണുകള്‍ കൊണ്ടു പ്രവാചകന്റെ പ്രവചനം നിറവേറുന്നതും
പ്രവാചകൻ പറഞത് പോലെ രണ്ടു ആളുകള്‍ ഒരു ഇഷ്ടികയുടെ കാര്യത്തില്‍ തർക്കിക്കുന്നതായും കാണുന്നു. അദ്ദേഹം പ്രവാചക കല്പനയെ അക്ഷരങ്ങള്‍ പ്രതി അനുസരിച്ച് അവിടെ നിന്നും പുറത്തു പോകുന്നു.
(ഹദീസിൽ തന്നെ പറയുന്നുണ്ട്) !

https://en.m.wikipedia.org/wiki/Muslim_conquest_of_Egypt

----------------------------------------------------------------------------------------


PROPHECIES OF MUHAMMAD #29



ഔഫ് ഇബ്നു മാലിൽ നിന്നും നിവേദനം :
തബൂക്ക് യുദ്ധത്തില്‍ ഞാന്‍ പ്രവാചകനോടൊപ്പം ഉണ്ടായിരുന്നു: അദ്ദേഹം ഒരു കൂടാരത്തിൽ ഇരുന്നു.
അദ്ദേഹം പറഞ്ഞു:
അന്ത്യ സമയത്തിന്റെ ആഗമനത്തോട് അടുത്ത്
6 അടയാളങ്ങളെ നിങ്ങള്‍ എണ്ണിക്കൊള്ളുവിൻ :
  1. എന്റെ മരണം 
  2. ജറുസലേം വിജയം 
  3. ആടുകളെ ബാധിക്കുന്ന ബാധ പോലെ നിങ്ങളെ ബാധിക്കുന്ന മഹാമാരി(പ്ലേഗ്) 
  4. സമ്പത്തിന്റെ വർദ്ധനവും ഒരുവന് 100 ദീനാർ കൊടുത്താൽ പോലും അവൻ തൃപ്തിപ്പെടാത്ത അവസ്ഥ 
  5. ഒരു അറബ് വീടുകളും രക്ഷപ്പെടാത്ത തരത്തിലുള്ള ദുഖാവസ്ഥ 
  6. നിങ്ങളും ബനൂ അസ്ഫാറുകളും (ബൈസാൻറ്റിയൻസ്) ആയി യുദ്ധമില്ലാ സന്ധി ഉണ്ടാകും. എന്നാല്‍ അവർ നിങ്ങളെ വഞ്ചിക്കുകയും എണ്പതോളം പതാകകളുടെ ( 80 രാഷ്ട്രങ്ങള്) കീഴിൽ അണി നിരന്ന് നിങ്ങളെ ആക്രമിക്കുകയും ചെയ്യും. ഓരോ പതാകകള്ക്ക് കീഴിലും 12000 വരുന്ന സൈന്യം ഉണ്ടാകും

(Sahih Al Bukhari ,Book of Jizyah and Mawaddah, Volume 4,Book 53, Number 401


>>>>>>>>>
പൂർത്തീകരണം :

  1. (AD 632 ല് സംഭവിച്ചു) 
  2. (AD 638 ല് രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് മുസ്ലീങ്ങള്‍ റോമക്കാരിൽ നിന്നും ജറുസലേം ജയിച്ച് അടക്കുന്നു )
  3. (AD 640 ല് സിറിയക്കും പലസ്തീനും ഇടയില്‍ കിടക്കുന്ന അൻവാസ് മേഖലയില്‍ പ്ലേഗ് പോലുള്ള  പകർച്ച വ്യാധി(Epidemic deaseas) പിടിപെടുന്നു. ഏകദേശം 250000 ത്തോളം മുസ്ലീങ്ങളുടെ ജീവൻ ഈ പകർച്ച വ്യാധി കൊണ്ടു പോകുന്നു. അവരിൽ... ഈ ഉമ്മത്തിന്റെ വിശ്വസ്ഥൻ എന്ന് പ്രവാചകൻ വിശേഷിപിച്ച അബൂ ഉബൈദതുൽ ജറാഹും പെടുന്നു.
  4. ഇത് നമുക്ക് എല്ലാം അറിയുന്ന പോലെ ഇന്നത്തെ അവസ്ഥ ആണ് അല്ലോ 
  5. ഇത് സംഭവിച്ചു... സംഭവിച്ചു കൊണ്ടിരിക്കുന്നു . . ഭീകരതക്ക് എതിരെ ഉള്ള യുദ്ധം എന്ന് പറഞ്ഞ് ഇന്ന് ഇത് കൂടുതല്‍ ഉഗ്രമായി കൊണ്ടിരിക്കുന്നു. 
  6. ഇത് ഇനി വരാൻ പോകുന്ന ഒരു ലോക മഹാ യുദ്ധങ്ങളിലേക്ക് ഉള്ള സൂചനകള് ആണ്.  നടന്ന് കഴിഞതും നടന്ന് കൊണ്ടിരിക്കുന്നതുമായ മിഡിൽ ഈസ്റ്റിലെ കുരിശു യുദ്ധങ്ങൾ അതിന്റെ മുന്നോടിയാണ്.. : Sep 11 സംഭവതിന് ശേഷം ഭീകരതക് എതിരെയുള്ള യുദ്ധം (war on terror) എന്ന് പറഞ്ഞ് 80 ഓളം രാഷ്ട്രങ്ങളുടെ സമ്മേളനം നടന്നിരുന്നു. ലക്ഷ്യം മുസ്ലിം രാഷ്ട്രങ്ങളെ തന്നെ ആണ്.  ഈ പ്രവചനം വരാൻ ഇരിക്കുന്ന ലോക മഹായുദ്ധളും തുടർന്നുള്ള  സംഭവ വികാസങളും കുറിക്കുന്നു... 
https://en.m.wikipedia.org/wiki/Abu_Ubaidah_ibn_al-Jarrah

---------------------------------------------------------------------------------------



PROPHECIES OF MUHAMMAD #30


അനസിൽ നിന്നും നിവേദനം :
അബൂ സുഫിയാൻ വരുന്നുണ്ട് എന്ന വിവരം അറിഞപ്പോള് പ്രവാചകൻ ഞങ്ങളുമായി കൂടിയാലോചിച്ചു. അങ്ങനെ അബൂബകർ സംസാരിച്ചു: അപ്പോള്‍ പ്രവാചകൻ അദ്ദേഹത്തിൽ നിന്നും തിരിഞ്ഞു കളഞു. പിന്നീട് ഉമർ സംസാരിച്ചു. അദ്ദേഹത്തിൽ നിന്നും നബി തിരിഞ്ഞു കളഞു. അനന്തരം സഅ്ദ് ഇബ്നു ഉബാദ എഴുന്നേറ്റു നിന്നു : അദ്ദേഹം ചോദിച്ചു : അല്ലാഹുവിന്റെ ദൂതരെ ? താങ്കള്‍ ഞങ്ങളെ ആണോ ഉദ്ദേശിക്കുന്നത് ?
എന്റെ ആത്മാവ് ആരുടെ കയ്യില്‍ ആണോ അവനെ തന്നെയാണ് സത്യം : 
താങ്കള്‍ ഞങ്ങളോട് ഞങ്ങളുടെ കുതിരപ്പടയെ സമുദ്രത്തിലേക്ക് പ്രവേശിപ്പിക്കാനാണ് കല്പ്പിക്കുന്നതെങ്കില് പോലും ഞങ്ങള്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. 
ബർകുൽ ഇമാദിലേക്ക് മുറിച്ച് കടക്കണമെന്ന് ആണ് താങ്കള്‍ കല്പ്പിക്കുന്നത് എങ്കില്‍ അതും ഞങ്ങള്‍ ചെയ്യും. 
അനന്തരം നബി ആളുകളെ പ്രേരിപ്പിച്ചു. അങ്ങനെ അവർ ബദ്രിൽ ചെന്ന് ഇറങ്ങി. ഖുറൈശികള് വെള്ളം കൊണ്ടു വരാൻ ഉപയോഗിക്കുന്ന കുറേ ഒട്ടകങ്ങള് അവരുടെ അടുക്കല്‍ എത്തി. അക്കൂട്ടത്തിൽ ബനുൽ ഹജ്ജാജിലെ ഒരു കറുത്ത ബാലനും ഉണ്ടായിരുന്നു.
അവർ അവനെ പിടി കൂടി. അബൂസുഫിയാനെയും കൂട്ടരെയും കുറിച്ച് അവനോട് ചോദിച്ചു.
അവൻ പറഞ്ഞു :
അബൂസുഫിയാനെ കുറിച്ച് എനിക്കു ഒരു അറിവും ഇല്ല. എന്നാല്‍
അബൂ ജഹൽ, ഉത്ബത്. ശൈബ. ഉമയത് ഇബ്നു ഖലഫ് എന്നിവർ ആ കൂട്ടത്തില്‍ ഉണ്ട്.  ഇത് പറഞപ്പോള് അവർ അവനെ അടിച്ചു. അപ്പോള്‍ അവൻ പറഞ്ഞു : ശരി. അബൂ സുഫിയാനും ഉണ്ട് എന്ന് ഇതാ ഞാന്‍ പറയുന്നു. അപ്പോള്‍ അവനെ വെറുതെ വിട്ടു. അല്പ്പം കഴിഞ്ഞു വീണ്ടും ചോദ്യം ആവർത്തിച്ചു : അവൻ പറഞ്ഞു : അബൂസുഫിയാനെ കുറിച്ച് എനിക്കു ഒരു അറിവും ഇല്ല. എന്നാല്‍
അബൂ ജഹൽ, ഉത്ബത്. ശൈബ. ഉമയത് ഇബ്നു ഖലഫ് എന്നിവർ ആ കൂട്ടത്തില്‍ ഉണ്ട്. ഇത് കേട്ടപ്പോള്‍ വീണ്ടും അവനെ അടിച്ചു. ഈ സമയം നബി നിസ്കരിക്കുകയായിരുന്നു. നിസ്കാരം കഴിഞ്ഞ ശേഷം നബി അവരോട് പറഞ്ഞു : ഇവൻ നിങ്ങളോട് സത്യം പറയുമ്പോള്‍ നിങ്ങള്‍ അവരെ അടിക്കുകയും കള്ളം പറയുമ്പോള്‍ വെറുതെ വിടുകയും ചെയ്യുകയാണോ ?
ശേഷം പ്രവാചകൻ (ആ 4 പേരെ പറ്റി)
പറഞ്ഞു : ഇത് ഇന്നയാള് മരിച്ച് വീഴുന്ന സ്ഥലം ആണ്.  ഇത് ഇന്നയാള് മരിച്ച് വീഴപ്പെടുന്ന സ്ഥലം ആണ്.  ഇത് പറയുമ്പോള്‍ പ്രവാചകൻ തന്റെ കൈകള് യുദ്ധഭൂമിയിൽ അങ്ങിങ്ങായി തൊട്ട് കാണിക്കുന്നുണ്ടായിരുന്നു.
പ്രവാചകൻ കൈകള് വെച്ചിടത്ത് നിന്ന് അവരിൽ ഒരാള്‍ പോലും അകന്നു പോയിട്ടില്ല. 
(Sahih Muslim, Book of Jihad and Expeditions, Book 19 ,Number 4394) 
---

ഉമർ നിവേദനം :
ബദ്ര് യുദ്ധം നടക്കുന്നതിന് മുമ്പ്‌ ആ യുദ്ധ ഭൂമിയില്‍ വെച്ച് പ്രവാചകൻ ഞങ്ങളെ തന്റെ വിരലുകള്‍ തൊട്ട് കാണിച്ച് തന്നു: 
ഇത് ഇന്ന ആള് മരിച്ചു വീഴുന്ന ഇടം ആണ്. ഇത് ഇന്നയാള് വീഴുന്ന ഇടം ആണ് എന്നിങ്ങനെ:
എന്റെ ആത്മാവ് ആരുടെ കയ്യില്‍ ആണോ അവനെ തന്നെ ആണ് സത്യം : അല്ലാഹുവിന്റെ പ്രവാചകൻ വിരലുകള്‍ വെച്ച അവിടങ്ങളിൽ അല്ലാതെ യുദ്ധ ശേഷം ആ ശവശീരങ്ങളെ ഞാന്‍ കണ്ടിട്ടില്ല.  
(Sahih Muslim ,Book of Paradise, Book 40, Number 6868) 


>>>>>>>>>>>
പൂർത്തീകരണം :


അനസ് ഇബ്ൻ മാലിക് നിവേദനം :
ബദ്രിൽ കൊല്ലപ്പെട്ട ശത്രുക്കളെ അടക്കിയ സ്ഥലത്ത് പ്രവാചകൻ അന്നേക്ക് മൂന്നാം ദിവസം
കടന്ന് വന്നു : എന്നിട്ട് പ്രവാചകൻ അവര ഓരോരുത്തരെ ആയി പേര് ചൊല്ലി വിളിച്ചു :
ഓ . . ഹിഷാമിന്റെ മകൻ അബൂ ജഹൽ, ഹലഫിന്റെ മകൻ ഉമയ്യാ ? , റബീഅയുടെ മകൻ ഉത്ബ , റബീഅയുടെ മകനായ ശൈബാ . . .
നിങ്ങള്‍ കാണുന്നില്ലേ എന്നോട് എന്റെ നാഥൻ ചെയ്ത വാഗ്ദത്തം പുലർന്നിരിക്കുന്നു.. 
(Sahih Muslim ,Book 40 ,Hadith 6869) 

https://en.m.wikipedia.org/wiki/Battle_of_Badr
-------------------------------------------------------------------------------------


PROPHECIES OF MUHAMMAD #31


ഖൈബർ യുദ്ധ വിജയത്തെ പറ്റിയുള്ള  പ്രവചനവും
അലി ഇബ്നു അബീ താലിബിന്റെ നേതൃത്വവും


സഹ്ല് ഇബ്നു സഅദിൽ നിന്നും നിവേദനം:
പ്രവാചകൻ ഖൈബർ യുദ്ധ നാളില് പറഞ്ഞു :
നിശ്ചയമായും ഈ പതാകയെ ഞാന് ഒരുവന് നല്കും :അല്ലാഹുവിനെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്ന അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന ഒരുവൻ.
അദ്ദേഹം വഴി അല്ലാഹു യുദ്ധത്തെ വിജയിപ്പിക്കും.
നിവേദകൻ പറയുന്നു : ജനം ,
ഈ പതാക ആർക്ക് ആണ് നല്കപ്പെടുക എന്ന് സംസാരിച്ചു കൊണ്ട് രാത്രി കഴിച്ച് കൂട്ടി. അങ്ങനെ പ്രഭാതമായി. ജനം പ്രവാചകന് അടക്കല് ഒരുമിച്ച് കൂടി. അവരില് ഓരോരുത്തരും ആ പതാക തങ്ങള്ക്ക് കിട്ടണമേ എന്ന് ആഗ്രഹിച്ചു.
പ്രവാചകൻ വിളിച്ച് ചോദിച്ചു :
അബീ താലിബിന്റ പുത്രൻ എവിടെ ?
അലിയ് എവിടെ ?
( അലി ഇബ്ന് അബി താലിബ് കണ്ണിന് അസുഖം ബാധിച്ചത് മൂലം അവിടെ സന്നിഹിതനായിരുന്നില്ല. പ്രവാചകൻ അലിയെ വിളിച്ച് വരുത്തി. പ്രാർധിക്കുകയും അസുഖം സുഖപ്പെടുത്തുകയും ചെയ്തു)
അങ്ങനെ പ്രവാചകൻ ആ പതാക അദ്ദേഹത്തിന് കൈമാറി . അലി ചോദിച്ചു ?
അല്ലാഹുവിന്റ റസൂലെ ?
ഞാന് അവരോട് അവർ നമ്മളെ പോലെ ആകുന്ന വരെ യുദ്ധം ചെയ്യണമോ ?
പ്രവാചകൻ പറഞ്ഞു :
നീ അവരുടെ പ്രദേശത്ത് എത്തിയാൽ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കണം : അല്ലാഹുവോട് ഉള്ള അവരുടെ ബാധ്യത എന്ത് ആണ് എന്ന് അവരെ അറിയിക്കുക. അല്ലാഹുവിനെ തന്നെ ആണെ .
നീ മൂലം ഒരാള് സൻമാർഗത്തിൽ എത്തുന്നത് ആണ്
ചുകന്ന ഒട്ടക കുഞുങ്ങളെ ലഭിക്കുന്നതിനെക്കാള് നിനക്ക് ഉത്തമം.
(Sahih Muslim, Book of Merits of the Prohets Companions ,Book 31,Number 5918)

>>>>>>

പൂർത്തീകരണം :

പ്രവാചകൻ മുഹമ്മദിന്റെ കീഴിൽ ഉള്ള മുസ്ലിം സൈന്യവും ഖൈബറിലെ ജൂതവിഭാഗവും തമ്മിൽ നടന്ന യുദ്ധമാണ്
ഖൈബർ യുദ്ധം . 
AD.628 മെയ്, ജൂൺ (AH.7 മുഹറം) മാസങ്ങളിലായാണ് ഈ യുദ്ധം നടന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട ജൂതന്മാർ മുസ്ലിങ്ങൾക്ക് നികുതി നൽകാം എന്ന വ്യവസ്ഥയോടെ സമാധാന സന്ധി ഒപ്പിട്ടു.

പശ്ചാത്തലം: 
മദീനയിൽ നിന്ന് കരാർ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട ജൂത ഗോത്രങ്ങളിൽ മിക്കവരും എത്തിയത് ഖൈബറിൽ ആയിരുന്നു. അവർ മദീനയിൽ ശക്തി പ്രാപിക്കുന്ന മുസ്ലിങ്ങളെ ഭീഷണിയായി കണ്ടു അവർക്കെതിരെ നീക്കങ്ങൾ ആരംഭിച്ചു. അവരുടെ നീക്കങ്ങൾ ശക്തിപ്രാപിച്ച സാഹചര്യത്തിൽ അവരെ നേരിടാൻ തീരുമാനിച്ച പ്രവാചകൻ മുഹമ്മദ് തീരുമാനിച്ചു.
1600പേരടങ്ങുന്ന ഒരു സൈന്യവുമായി ഖൈബറിലേക്ക് പടനയിച്ചു. എന്നാൽ മുസ്ലിം സൈന്യത്തിന്റെ നീക്കം നേരത്തെ പ്രതീക്ഷിച്ച ഖൈബർ ജൂതന്മാർ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നു
ഖൈബറിൽ അവരുടെ കോട്ടകളിൽ മതിയാവോളം ഭക്ഷണ വസ്തുക്കൾ സജ്ജീകരിച്ച അവർ 14,000 വരുന്ന ഒരു സൈന്യത്തെയും ഒരുക്കി നിർത്തിയിരുന്നു. കൂറ്റൻ കോട്ടകളെ കേന്ദ്രീകരിച്ചായിരുന്നു അരുടെ താവളങ്ങള്. ഖൈബറിൽ നിരവധി കോട്ടകൾ ജൂതന്മാർക്ക് ഉണ്ടായിരുന്നു.
ജൂതരുടെ നേതാവ് മർഹബായിരുന്നു. മുസ്ലിംകൾ ആദ്യമായി നാഇം എന്നു പേരുള്ള അവരുടെ കോട്ട വളഞ്ഞു.
ഉപരോധം ദിവസങ്ങളോളം നീണ്ടു :
പ്രവാചകൻ ഒരു പതാക നല്കി അബൂബകറിനെ നാഇം കോട്ട പിടിച്ചു എടുക്കാന് നിയോഗിച്ചു: അദ്ദേഹം പോരാടിയെങ്കിലും കോട്ട പിടിച്ചു എടുക്കാന് കഴിയുവാതെ മടങ്ങി. പിന്നീട് പ്രവാചകൻ ഉമറിനെ പതാകയുമായി അയച്ചു. അദ്ദേഹവും പോരാട്ട ശേഷം മടങ്ങി വന്നു. അങ്ങനെ പ്രവാചകൻ അലി ഇബ്നു അബി താലിബിനെ പതാക വാഹകൻ ആയി അയച്ചു.
അലി സാഹസികമായി പോരാടി. ഒരു അസന്നിഗ്ധ നിമിഷത്തില് കോട്ടയുടെ കവാടം പോലും അദ്ദേഹത്തിന് ആയുധം ആയി. പിന്നീട് അത് ഒരു പാലം ആക്കി മുസ്ലീങ്ങള് അത് വഴി കോട്ടയുടെ അകത്തളങ്ങളിലേക്ക് കടന്നു.
നാഇം കോട്ടയുടെ പതനം ജൂത പ്രമുഖൻ ആയ ഹാരിസ് ബിൻ അബൂസൈനബ് കൊല്ലപ്പെട്ടതോടെ പൂർത്തി ആയി. പിന്നീട് മുസ്ലീങ്ങള് പിടിച്ചു എടുത്തതു ഖമൂസ് കോട്ടയാണ്.
അതിനെ തുടര്ന്ന്
ആയുധ വിഭൂഷിതനും സുസജ്ജനുമായ മർഹബ്
ഒരു കോട്ടയിൽ നിന്നും പുറത്ത് ഇറങ്ങി:
അലിയുടെ നേരെ തന്റെ അപദാനം വാഴ്ത്തി കൊണ്ടു അദ്ദേഹം ചൊല്ലി:

"ഞാൻ മർഹബാണെന്ന് ബൈബറിന് അറിയാം :
സായുധനും സാഹസികനുമായി പോരാടുന്ന പോരാളി എന്ന്
യുദ്ധം കൊടുമ്പിരി കൊണ്ടാൽ ."

അലി മറുപടി കൊടുത്തു :

പുലി എന്ന് എന്റെ ഉമ്മയാൽ നാമകരണം ചെയ്യപ്പെട്ടവനാണ് ഞാന് :
വിജനമായ കുറ്റിക്കാടുകളിൽ തന്റെ മക്കള്ക്ക് അഭയം നല്കിയ ശേഷം ഇരകളെ കാത്ത് പതുങ്ങി നില്ക്കുന്ന പുലി :
ഞാനവർക്ക് സാഅ് കൊണ്ടു സൻദറയുടെ അളവ് അളന്ന് തീർക്കും"

ദന്ദ്വയുദ്ധത്തിനു വെല്ലു വിളിച്ച മർഹബ് അലിയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. അതോടെ ജൂത സൈന്യം കോട്ടയിലേക്ക് ഉൾവലിഞ്ഞു.
തുടര്ന്ന് അദ്ദേഹത്തിന്റെ കൈകളാൽ മുസ്ലീങ്ങള് യുദ്ധം ജയിക്കുകയും ചെയ്തു.
(Sahih Muslim ,Book of Jihad and Expeditions, Book 19 ,Number 4451,)
( Life of Muhammad ,Husayn Hykal ,Page 455-466)

-----------------------------------------------------------------------------------

No comments:

Post a Comment