12.25.2017

മുഹമ്മദ് നബിയുടെ പ്രവചനങ്ങള് (32)



PROPHECIES OF MUHAMMAD #32


ഇറാഖിനെ കുറിച്ച് ഉള്ള പ്രവചനം 

സാലിൻ ബിൻ അബ്ദുള്ള തന്റെ പിതാവിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു:
അല്ലാഹുവിന്റെ പ്രവാചകൻ തന്റെ മുഖം കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ്  കൊണ്ടു പറഞ്ഞു :
ഇവിടെ നിന്ന് ആണ് ഫിത്-ന (കുഴപ്പങ്ങള്) 
ഇവിടെ നിന്ന് ആണ് ഫിത്-ന 
ഇവിടെ നിന്ന് ആണ് ഫിത്-ന 
സാത്താന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്ത് നിന്ന് ! 
(Sahih Muslim , Book of Tribulations and Portants of the Last Hour ,Book 41 
Number 6940)

-----

സാലിം ഇബ്നു അബ്ദുല്ലാഹിബ്നു ഉമറിൽ നിന്ന് നിവേദനം:
ഇറാഖ് നിവാസികളേ : നിങ്ങള്‍ ചെറിയ കാര്യങ്ങളെ കുറിച്ച് ധാരാളം ചോദിക്കുന്നു: എന്നാൽ വൻ പാപങ്ങളെ ധാരാളം ആയി ചെയ്യുകയും ചെയ്യുന്നു.
എന്റെ പിതാവ് അബ്ള്ളാഹിബ്നു ഉമർ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് :
പ്രവാചകൻ പറയുന്നത് ആയി ഞാന്‍ കേട്ടു: കിഴക്ക് ഭാഗത്തേക്ക് തന്റെ വിരലുകള്‍ ചൂണ്ടി കൊണ്ടു പ്രവാചകൻ പറഞ്ഞു : 
തീര്‍ച്ചയായും ഫിത്-നകളുടെ (കുഴപ്പങ്ങളുടെ) 
പുറപ്പാട് ഇവിടെ നിന്ന് ആണ്. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്ത് നിന്ന്.!!! 
നിങ്ങള്‍ പരസ്പരം കഴുത്തറുക്കും!!
മൂസാ നബി ഫറോവയുടെ കുടുംബത്തിലെ ഒരാളെ വധിച്ചത് അബദ്ധവശാൽ സംഭവിച്ചതാണ്.
എന്നാൽ അല്ലാഹു അദ്ദേഹത്തോട് പറയുകയുണ്ടായി:
(Quran 20:40) നീ ഒരാളെ വധിക്കുകയുണ്ടായി: അപ്പോള്‍ ആ പരിഭ്രമത്തിൽ നിന്നും ഞാന്‍ നിന്നെ മോചിപ്പിച്ചു.
പല വിധത്തിലും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി!!
(Sahih Muslim ,Book of Tribulations and Portants of the Last Hour ,Book 41, Number 6943)

---------

ഇബ്നു അബീ നുഐം നിവേദനം:
“ഞാൻ അബ്ദുല്ലാഹിബ്നു ഉമർന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ അദ്ദേഹത്തോട്
കൊതുകിന്റെ രക്തത്തെക്കുറിച്ച്
(കൊതുകിനെ കൊല്ലുന്നത്/
കൊതുകുരക്തം വസ്ത്രത്തിലാ യാലുള്ള
വിധി സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു ഉമർ  ചോദിച്ചു.
നീ ഏതു നാട്ടുകാരനാണ്.
അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു
ഉമർ(റ)പറഞ്ഞു.
ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ.
ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ 
കാര്യത്തിലാണ് എന്നോട് ചോദിക്കുന്നത്. 
അവരാകട്ടെ പ്രവാചകന്റെ പേരക്കുട്ടിയെ കൊന്നവരാണ് താനും.
(Sahih Al Bukhari ,Kitabul Adab ,
Volume 8, Book 73 , Number 23) 



>>>>>>>
പൂർത്തീകരണം:

അന്നുമുതൽ ഇന്നുവരെ എല്ലാകുഴപ്പങ്ങളുടേയും
കേന്ദ്ര ബിന്ദു ഇറാഖാണ് എന്നതാണ്
വസ്തുത. പിശാചിന്റെ കൊമ്പ്
പ്രത്യക്ഷപ്പെടലും അവിടെനിന്നുതന്നെ
എന്നതും ഇറാഖ്പോലെ പുലർന്ന മറ്റൊരു
ദേശം കാണുക സാധ്യമല്ല. മുസ്ലിം സമുദായത്തിന്റെ ഐക്യം തകർത്ത് ഛിദ്രതയുണ്ടാക്കിയ പിഴച്ച
കക്ഷി കൾ മിക്കവാറും ഉത്ഭവിച്ചത് ഇറാഖിൽനിന്നാണെന്ന് കാണാം.

ഇമാം അസ്ഖലാനി പറയുന്നു.
“ഒന്നാമത്തെ കുഴപ്പം
കിഴക്കുഭാഗത്തുനിന്നായിരുന്നു. അത്
മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിന്
കാരണമായി. അതാകട്ടെ. പിശാചിന്
അങ്ങേയറ്റം സന്തോഷമുള്ള
കാര്യമാണല്ലോ.
അതുപോലെതന്നെ ബിദ്അത്തുകൾ
ഉത്ഭവിച്ചതും ആ ഭാഗത്തുനിന്നാണ്. ഈ
സമുദായം എഴുപത്തിമൂന്ന്
വിഭാഗങ്ങളായി മാറുമെന്നും അതിൽ
എഴുപത്തിരണ്ട് കക്ഷികൾ
നരകക്കാരാ ണെന്നും ഉള്ള
ഹദീഥിനെ വിശദീകരിക്കവേ മുല്ലാ
അലിയ്യുൽ ഖാരി പറയുന്നു
(മേൽഹദീഥ്
ഇമാം തുർമുദി, ഇബ്നുമാജ, ഹാകിം,
തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

“ബിദഈ കക്ഷികളുടെ അടിസ്ഥാനം 7
വിഭാഗങ്ങളാണ്.

  1. മുഅ്തസിലി, 
  2. ശീആ,
  3. ഖവാരിജ്, 
  4. നജ്ജാരിയ്യ, 
  5. ജബ്രിയ്യ,
  6. മുശബ്ബിഹ, 
  7. ഹുലൂലിയ്യ .

എന്നിവരാണവർ. ഇവർ യഥാക്രമം 20,22,20,3,1,5,1
എന്നീ എണ്ണം ഉപവിഭാഗങ്ങളായി
പിന്നീട് ഭിന്നിച്ചു. (ആകെ 72). പിഴച്ചകക്ഷികളായ 72
കക്ഷികളും ഉൽഭവിച്ചത് ഈ ഏഴ് കക്ഷികളിൽ നിന്നാണ് എന്ന് ചുരു ക്കം.
പിന്നീട് ലോകത്ത് പുതിയ കക്ഷികൾ
ഉടലെടുത്തിട്ടുണ്ടങ്കിൽ
അവരുടെ ആദർശം ഈ എഴുപത്തിരണ്ടിൽ
ഏതെങ്കിലും ഒന്നിന്റേതായിരിക്കും
എന്നർത്ഥം. ഈ ഏഴ്
കക്ഷികളുടേയും നേതാക്കൾ
ഇറാഖുകാരായി രുന്നു.

ചരിത്രപണ്ഡിതനായ സുലൈമാൻ
നദ്വി (മരണം 1372 ഹിജ്റ)
തന്റെ നബിചരിത്രം എന്ന ഗ്രന്ഥ ത്തിൽ
പറയുന്നു:

മുഴുവൻ പിഴച്ച
കക്ഷികളും വലിയ വലിയ
കുഴപ്പങ്ങളും എല്ലാം
പ്രത്യക്ഷപ്പെട്ടത്
ഇറാ ഖിലെ നാടുകളിൽ നിന്നാണ്.
പിശാചിന്റെ കൊമ്പ്
പ്രത്യക്ഷപ്പെടും എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത് അതു തന്നയാണ്. 
ഇതിന്
ചരിത്രം സാക്ഷിയുമാണ്. മൂന്നാം ഖലീഫാ 
ഉസ്മാൻ(റ)
വിന് എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു.

ജമൽ, സ്വിഫ്ഫീൻ
യുദ്ധങ്ങൾ നടന്നതും ആ പ്രദേശങ്ങളിൽ
തന്നെ. നാലാം ഖലീഫ അലി ഇബ്നു അബി താലിബ് (റ) 
വധിക്കപ്പെടുന്നതും ഇറാഖിൽ വച്ചുതന്നെ.
ഖവാരിജുകൾ, ജബ്രികൾ, ഖദ്രികൾ
തുടങ്ങിയവരെല്ലാം ഉടലെടു
ത്തതും അവിടെനിന്നുതന്നെ.
കള്ളപ്രവാചകനായ മുഖ്താർ
പ്രവാചകത്വം വാദിച്ചതും
അവിടെനിന്നുതന്നെ.
യഅ്ജൂജ്
മഅ്ജൂജിന്റെയും പുറപ്പാട് ആ
ഭാഗത്തുനിന്നായിരിക്കുമെന്ന്
ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. നബി(സ)
യുടെ പേരിൽ ലക്ഷക്കണക്കായ
ഹദീഥുകൾ വ്യാജമായി
നിർമ്മിച്ചുണ്ടാക്കപ്പെട്ടതിൽ
ഭൂരിഭാഗവും
ഇറാഖിൽനിന്നായിരുന്നുവെന്നത് ഒരു
ചരിത്ര യാഥാർത്ഥ്യം കൂടിയാണല്ലോ.
ഒരുകാലത്ത് ‘ഹദീസ് അടി ക്കുന്ന
കേന്ദ്രം’ എന്ന അപരനാമത്തിൽ
കുപ്രസിദ്ധമായതും
ഇറാഖായിരുന്നുവല്ലോ.
ഇക്കാര്യം ഹദീഥ് പണ്ഡിതന്മാർ
വ്യക്തമാക്കുന്നത് നോക്കുക.

 താബിഈ
പണ്ഡിതനായ ഹിശാം ബ്നു ഉർവ(റ)
പറയു ന്നു:
“നിന്നോട് ഒരു
ഇറാഖീ ആയിരം ഹദീഥുകൾ പറഞ്ഞാൽ
നീ അതിൽ 990 എണ്ണം ഒഴിവാക്കുക.
ബാക്കിയുള്ളത്
നീ സംശയിക്കുകയും ചെയ്യുക.
റബീഅത്തുബ്നു അബ്ദിറഹിമാൻ(റ)
പറയുന്നു: “പൂർണ്ണുദ്ധിയുള്ള ഒരു
ഇറാഖിയേയും ഞാൻ കണ്ടിട്ടില്ല.
ഇമാം ത്വാഊസ്(റ) പറയുന്നു. “നിന്നോട്
ഒരു ഇറാഖി നൂറ് ഹദീഥുകൾ പറഞ്ഞാൽ 99
എണ്ണവും നീ ഉപേക്ഷിക്കുക:

ഇമാം ശാഫിഈ(റ) പറയുന്നു:
“ഇറാഖിൽ നിന്നും വന്ന ഏതൊരു
ഹദീഥും തന്നെ ഹിജാസിൽ അതിന്
അടിസ്ഥാനമുണ്ടങ്കിലല്ലാതെ നീ
സ്വീകരിക്കരുത്.

ചുരുക്കത്തിൽ
പ്രവാചകൻ(സ) പ്രാർത്ഥിക്കാൻ
വിസമ്മതിച്ചതും ഫിത്നയുടെ
കേന്ദ്രമായും പിശാചിന്റെ കൊമ്പ്
പ്രത്യക്ഷപ്പെടുന്ന
സ്ഥലമായും ഒക്കെപ്പറഞ്ഞത്
ഇറാഖ് നേ പറ്റിയാണെന്ന്
പ്രമാണങ്ങൾകൊണ്ടും ചരിത്ര
യാഥാർത്ഥ്യങ്ങൾകൊണ്ടും വ്യക്തമായി മനസ്സില്‍ ആക്കാം.


ആദം നബി മുതൽ ഇങ്ങോട്ട് മുഹമ്മദ്‌ നബി വരെയുള്ള പ്രവാചക ശ്രിൻഖലയിലെ സർവ പ്രവാചകൻമാരും മുന്നറിയിപ്പ് തന്ന ലോകത്തിലെ ഏറ്റവും വലിയ ഫിത്തന >>  
ദജ്ജാൽ വരുന്നതും കിഴക്ക് ഭാഗത്തു നിന്ന് തന്നെ :


ഹംദാൻ ഗോത്രജനായ ആമിർ ഇബ്നു ഷറാഹീൽ അഷഅബിയിൽ നിന്നും നിവേദനം :
അദ്ദേഹം ഇബ്നു കൈസിന്റെ സഹോദരി ഫാത്തിമ ബിൻത് കൈസിൽ നിന്നും ഉദ്ധരിക്കുന്നു :
സംഘടിത നിസ്കാരത്തിനുള്ള അറിയിപ്പ്(ബാങ്ക്) വിളിച്ചു പറയുന്നത് ആയി ഞാൻ കേട്ടു:
ഞാൻ പള്ളിയിലേക്ക് പുറപ്പെടുകയും പ്രവാചകന്റെ ഒപ്പം നിസ്കരിക്കുകയും ചെയ്തു.
പുരുഷൻമാരുടെ തൊട്ടു പിറകിൽ ഉള്ള സ്ത്രീകളുടെ അണിയിൽ ആണ് ഞാൻ ഉണ്ടായിരുന്നത്.
നിസ്കാരം നിർവഹിച്ച ശേഷം പ്രവാചകൻ മിംബറിൽ ഇരുന്നു. അദ്ദേഹം ചിരിക്കുന്നുണ്ടായിരുന്നു. പ്രവാചകൻ കല്പിച്ചു:
എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ തന്നെ ഇരിക്കുക. എന്നിട്ട് അവിടുന്ന് പറഞ്ഞു: എന്തിനാണ് ഞാൻ നിങ്ങളെ ഒരുമിച്ചു കൂട്ടിയതെന്നു അറിയുമോ?
അവർ മറുപടി പറഞു:
അല്ലാഹുവിനും റസൂലിനും ആണ് കൂടുതൽ അറിയുക:
അവിടുന്ന് പറഞ്ഞു:
അല്ലാഹുവാണെ,  പ്രതീക്ഷയുടെയോ ഭയത്തിന്റെയോ പേരിൽ അല്ല നിങ്ങളെ ഞാൻ വിളിച്ചു കൂട്ടിയത് :
ക്രിസ്ത്യാനിയായ തമീമുദാരീ(റ) ഇപ്പോൾ എന്റെ അടുക്കൽ വന്നു അനുസരണ പ്രതിജ്ഞ(ബൈഅത്)
ചെയ്യുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
കൂടാതെ മസീഹുദ്ദജ്ജലിനെ പറ്റി ഞാൻ നിങ്ങൾക്ക് പറഞു തന്ന വിവരണങ്ങളോട് സാദൃശ്യം ഉള്ള ഒരു സംഭവം അദ്ദേഹം എന്നോട് പറയുകയുണ്ടായി.

അദ്ദേഹം ഒരു കപ്പലിൽ യാത്ര തിരിച്ചു:
അതിൽ ലഖ്‌ം, ജുദാം ഗോത്രജരായ മുപ്പത്തോളം പേരുണ്ടായിരുന്നു. കടൽ തിരമാലകൾ അവരെ നാളുകളോളം കടലിൽ കുടുക്കി.
അവസാനം അവർ കടലിലെ ഒരു ദ്വീപിനോട് അടുത്തു. സൂര്യാസ്ഥമയത്തോടടുത്ത സമയം ആയിരുന്നു അത്. 
അവർ ഒരു ചെറു തോണിയിൽ കയറി ദ്വീപിലേക്ക് പ്രവേശിച്ചു. അന്നേരം ശരീരം മുഴുവൻ രോമാവൃതമായ ഒരു മൃഗത്തെ അവിടെ അവർ കണ്ടു. രോമത്തിന്റെ ആധിക്യം കാരണമായി ആ മൃഗത്തിന്റെ മുഖഭാഗങ്ങൾ വ്യക്തമല്ലായിരുന്നു. അവർ പറഞ്ഞു: നിനക്ക് നാശം:
നീ ആരാണ് ?
ആ മൃഗം പറഞ്ഞു: ഞാൻ ജസ്സാസയാണ്. 
അവർ പറഞ്ഞു: എന്താണ് ജസ്സാസ? 
മൃഗം പറഞ്ഞു:  ജനങ്ങളെ, നിങ്ങൾ ആ കാണുന്ന മഠത്തിലേക്ക് ചെല്ലുക. അവിടെയൊരു മനുഷ്യൻ ഉണ്ട്.
അദ്ദേഹം നിങ്ങളെ പറ്റിയറിയാൻ ആഗ്രഹിക്കുന്നു.
തമീമുദാരീ പറയുന്നു: ആ മൃഗം ഒരു മനുഷ്യനെ സംബന്ധിച്ച് പറഞ്ഞപ്പോൾ അത് ഒരു പിശാച് ആയിരിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു:
അദ്ദേഹം തുടരുന്നു: ഞങ്ങൾ ബന്ധപ്പെട്ട് മഠത്തിൽ പ്രവേശിച്ചു. അവിടെയതാ ഭീമാകാരനായൊരു മനുഷ്യൻ!!! അത്തരം ഒരു സൃഷ്ടിയെ ഞങ്ങൾ മുൻപ് കണ്ടിട്ടില്ല. അയാളുടെ ഇരു കൈകളും പിരടിയിലേക്ക് ബന്ധിക്കപ്പെട്ടിരുന്നു. കാൽമുട്ട് മുതൽ കാൽപ്പാദം വരെ ചങ്ങലയുണ്ട്.
ഞങ്ങൾ ചോദിച്ചു:  നീ ആരാണ് ?
അവൻ പറഞ്ഞു; നിങ്ങൾ വൈകാതെ എന്നെ പറ്റി അറിയുന്നതാണ്. അതിനു മുൻപ് നിങ്ങൾ ആരാണെന്നു എന്നോട് പറയുക: 
അവർ പറഞ്ഞു:
ഞങ്ങൾ അറബികളാണ്.
ഞങ്ങൾ ഒരു കപ്പലിൽ കയറി. തിരമാലകൾ ഞങ്ങളെ നാളുകൾ  കടലിൽ തളച്ചു. അവസാനം ഞങ്ങൾ ഒരു ചെറു തോണിയിൽ  ഈ ദ്വീപിൽ അഭയം തേടി.
അവിടെ ഞങ്ങൾ ദേഹം മുഴുവൻ രോമം മൂടിയ ഒരു മൃഗത്തെ കണ്ടു മുട്ടി. ഞങ്ങൾ അതിനോട് നീ ആരാണ് എന്ന് ചോദിച്ചു. അത് ജസ്സാസ ആണെന്ന് മറുപടി പറഞ്ഞു. അത് എന്താണ് എന്ന് ചോദിച്ചു.
അപ്പോൾ ഈ മഠത്തിൽ ഉള്ള മനുഷ്യനടുക്കൽ ചെല്ലുക. അത് ഞങ്ങളുടെ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു എന്ന് പറയപ്പെട്ടു.
അങ്ങനെ ഞങ്ങൾ നിന്റെ അടുക്കൽ എത്തിപ്പെട്ടതാണ്.
അവൻ പറഞ്ഞു:
ബൈസാനിലെ ഈന്തപ്പന തോട്ടങളെ പറ്റി നിങ്ങൾ എനിക്ക് പറഞ്ഞു തരിക: 
ഞങ്ങൾ ചോദിച്ചു: അവിടെ ഉള്ള എന്ത് വിവരം ആണ് നീ പ്രതീക്ഷിക്കുന്നത്?
അവൻ പറഞ്ഞു: അവ കായ്ക്കുന്നുണ്ടോ?
ഞങ്ങൾ പറഞ്ഞു: അതെ. അവൻ പറഞ്ഞു: അറിഞ്ഞു കൊള്ളുക: അവ കായ്ക്കപെടാത്ത സമയം വരുന്നു.  
പിന്നെ അവൻ ചോദിച്ചു:
തബരിയ്യ തടാകത്തെ കുറിച്ച് എനിക്ക് പറഞ്ഞു തരുമോ? അതിൽ വെള്ളം ഉണ്ടോ?
ഞങ്ങൾ പറഞ്ഞു.
അതെ! ധാരാളം വെള്ളം ഉണ്ട്.
അവൻ പറഞ്ഞു:
എങ്കിൽ അതിൽ വെള്ളം വറ്റാറായിരിക്കുന്നു. 
സുഗർ അരുവിയെ കുറിച്ച് എന്നോട് പറഞ്ഞു തരൂ?
അതിൽ വെള്ളം ഉണ്ടോ ? അതിലേ വെള്ളം ഉപയോഗിച്ചു കൃഷി ചെയ്യപ്പെടുന്നുവോ?
ഞങ്ങൾ പറഞ്ഞു: അതെ. അതിൽ ധാരാളം വെള്ളം ഉണ്ട്. അവിടത്തെ ആളുകൾ ആ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്.
അവൻ ചോദിച്ചു:
നിരക്ഷരനായ പ്രവാചകനെ സംബന്ധിച്ച് എന്നെ അറിയിക്കൂ: അദ്ദേഹം എന്ത് ചെയ്തു എന്ന്. ?
ഞങൾ പറഞ്ഞു : അദ്ദേഹം മക്കയിൽ നിന്നും പുറപ്പെട്ടു മദീനയിൽ താമസം ആക്കി.
അവൻ ചോദിച്ചു: അറബികൾ അദ്ദേഹത്തോട് യുദ്ധം ചെയ്തുവോ ?
ഞങ്ങൾ പറഞ്ഞു: അതെ.
അവൻ ചോദിച്ചു: അദ്ദേഹം അറബികളോട് എങ്ങനെ ആണ് പ്രവർത്തിച്ചത്?
സമീപതുള്ള അറബി ഗോത്രങ്ങളെ അദ്ദേഹം കീഴടക്കയും അവർ അദ്ദേഹത്തിന് കീഴ്പ്പെടുകയും ചെയ്തു.
അവൻ ചോദിച്ചു? അങ്ങനെ സംഭവിച്ചുവോ?
ഞങ്ങൾ പറഞ്ഞു: അതെ. !!
അവൻ പറഞ്ഞു:
നിശ്ചയം,  അദ്ദേഹത്തെ അനുസരിക്കുന്നതായിരുന്നു അവർക്ക് നല്ലത്.  

ഇനി ഞാൻ ആരാണെന്നു നിങ്ങളോട് പറയാം:
ഞാൻ ആണ് മസീഹു ദജ്ജൽ. 
എനിക്ക് പുറപ്പെടാനുള്ള അനുമതി ലഭിക്കുന്ന സമയം അടുത്തിരിക്കുന്നു. 
അത് ലഭിച്ചാൽ ഞാൻ പുറപ്പെടും. ഭൂമിയിൽ സഞ്ചരിക്കുകയും ചെയ്യും. 40 നാളുകൾ കൊണ്ട്
ഒരു ഗ്രാമങ്ങൾ പോലും വിടാതെ അവിടങ്ങളിലെല്ലാം ഞാൻ വന്നിറങ്ങും.
മക്കയും ത്വയിബയും ഒഴികെ.
അവ എനിക്ക് ഭേധിക്കാന് സാധിക്കുന്നത് അല്ല.
അവയിൽ പ്രവേശനം ചെയ്യാൻ ഒരുങ്ങുന്നതായാൽ
ഒരു മലക്ക് ഊരിയ വാളുകളുമായി എനിക്ക്
തടസ്സം സൃഷ്ടിക്കും. അതിന്റെ എല്ലാ കവാടങ്ങളിലും സംരക്ഷകരായി മലക്കുകൾ അണി നിരക്കും.
ഫാത്തിമ ബിൻത് കൈസ് പറയുന്നു:
പ്രവാചകൻ തന്റെ വടി മിംബറിൽ കുത്തി കൊണ്ട് 3 തവണ  പറഞ്ഞു:
ഇതാകുന്നു ത്വയിബാ.!!!
അറിയുക : ഞാൻ ഈ കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നില്ലേ?
ജനം പറഞ്ഞു: 
അതെ. തീർച്ചയായും. തമീം വിവരിച്ച സംഭവം
ഞാൻ നിങ്ങളോട് ദജ്ജാൽ, മക്ക. മദീന എന്നിവയെ കുറിച്ച് പറഞ്ഞവയും ആയി യോജിച്ചതിൽ എനിക്ക് സന്തോഷം ഉണ്ട്.
അറിയുക: അവൻ(ദജ്ജാൽ) സിറിയൻ കടലിലോ(മെഡിറ്ററെനിയൻ സീ) യെമനിന്റെ ഭാഗത്തെ കടലിലോ (അറേബ്യന് സീ)  ആണ് ഉള്ളത്. 
കിഴക്ക് ഭാഗത്ത് നിന്നും ആണ് അവന്റെ പുറപ്പാട്.
കിഴക്ക് ഭാഗത്ത് നിന്നാണ് അവൻ വരുന്നത്.
പ്രവാചകൻ ഇത് 3 തവണ ആവർത്തിക്കുകയും 
തന്റെ കൈ കിഴക്ക് ഭാഗത്തേക്ക്‌ ചൂണ്ടുകയും ചെയ്തു.!!
(Sahih Muslim 2942 
In-book reference : Book 54, Hadith 149 
USC-MSA web (English) reference : Book 41, Hadith 7028)
------------------------------------------------------------------------------------



No comments:

Post a Comment