10.30.2017

മുഹമ്മദ് നബിയെ വിമർശിക്കാൻ മിഷനറികള്ക് അവകാശം ഉണ്ടോ ??? പരിശോധിക്കുന്നു : ( Part 1)




Introduction :
______________

മിഷനറികള് മുഹമ്മദ് നബിയെ വിമർഷിക്കുന്നത് പ്രധാനമായും  അദ്ദേഹത്തിന്റെ വിവാഹം , അദ്ദേഹത്തിന്റെ യുദ്ധങ്ങള് ,തുടങ്ങിയ വിഷയങ്ങളിലാണ് ! സത്യത്തില്‍ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങളുടെ കപടതയും സത്യസന്ധതയില്ലായ്മയും മുൻ നിർത്തി പല ആവർത്തി ആരോപണങ്ങള്‍ ക് എല്ലാം മറുപടി നല്‍കിയതുമാണ് !
ഇവിടെ പരിശോധിക്കുന്നത് ബൈബിള്‍ പരിചയപ്പെടുത്തുന്ന ദൈവം ആയ യഹോവയുടെ കല്പനയും സമ്മതവും പ്രകാരം  അദ്ദേഹത്തിന്റെ പ്രവാചകൻ ആയ ദാവിദ് നടത്തിയ
നടപടികള്‍ ആണ് ! ആദ്യമായി കുറച്ച് ചോദ്യങ്ങള്‍ ആണ് ചോദിക്കാന്‍ ഉള്ളത് : 

1) മിഷനറികള് ഇവരുടെ ( ദാവിദും  യഹോവയും )  പ്രവർത്തികളെ എങ്ങനെ കാണുന്നു ?

2) മുഹമ്മദ് നബി നടത്തിയ യുദ്ധങ്ങളെ
ക്രൂരതയും അദ്ദേഹത്തെ യുദ്ധ കൊതിയനും ആയി ചിത്രീകരിക്കുന്ന മിഷനറികള് സ്വന്തം ദൈവത്തിന്റെ പ്രവാചകൻ ആയ ദാവിദിന്റെ പ്രവർത്തികളെയും
അതിന് അനുവാദം നല്‍കിയ യഹോവയെയും എങ്ങനെ വിലയിരുത്തുന്നു ?

3) മുഹമ്മദ് നബിയുടെ വിവാഹങ്ങളെയും അദ്ദേഹത്തെ ഒരു കാമദാഹിയും ആയി ചിത്രീകരിക്കുന്ന മിഷനറികള് സ്വന്തം ദൈവത്തിന്റെ പ്രവാചകൻ ആയ ദാവിദിന് ദൈവം അനുവദിച്ച ഭാര്യയമാരുടെയും വെപ്പാട്ടിമാരുടെയും കാര്യത്തില്‍ എന്തു പറയുന്നു ?

4) മുഹമ്മദ് നബിയുടെ ഏതു പ്രവർത്തി ആണ്  നിങ്ങള്കു ക്രൂരമായി തോന്നുന്നത് ? അതിന്റെ ഇരട്ടി മടങ് ക്രൂരത ദൈവത്തിന്റെ അനുമതി പ്രകാരം ദാവിദ് ചെയ്തിട്ടുണ്ട് എന്ന് തെളിയുമ്പോ
നിങ്ങളുടെ നിലപാട് എന്തായിരിക്കും ?


സത്യത്തില്‍ ബൈബിള്‍ പറയുന്ന
ദാവിദിനെ മുഹമ്മദ് നബി ആയി തട്ടിച്ച് നോക്കിയിട്ട് മുസ്ലീങ്ങള്‍ ക് കാര്യം ഇല്ല !
എന്നാൽ
മുഹമ്മദ് നബിയുടെ പ്രവർത്തികള് മിഷനറികള്ക് അരോചകമാകുകയും
എന്നാല്‍ തങ്ങളുടെ ദൈവത്തിന്റെ കല്പ്പനകള് അക്ഷരങ്ങള്‍ പ്രതി നടപ്പിലാക്കിയ ദാവിദിന്റെ പ്രവർത്തികളെയും അതിന് മുമ്പ് തങ്ങളുടെ ദൈവത്തെയും ഇവർക് മതിപ്പുളവാക്കുകയും ആണോ ?
യഹോവയെയും പ്രവാചകരെയും ഇവർക് അതിൽ ഏറെ അരോചകമാകേണ്ടതല്ലേ . .
എന്ന നീതി യുക്തമായ ചോദ്യം ആണ് നമുക്ക് മുന്നോട്ട് വെക്കാന്‍ ഉള്ളത് !
എന്തൊക്കെ ആയിരുന്നു ആ പ്രവർത്തികള് ???
നമുക്ക് പരിശോധിക്കാം :


പ്രവാചകൻ ആയ ദാവിദ് തന്റെ ദൈവം ആയ യഹോവയെ പൂര്‍ണമായും അനുസരിച്ചവൻ ആയിരുന്നു എന്ന് ബൈബിള്‍ :
_____________________

(1 രാജാക്കൻമാർ 11: 4 )
എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു;
അവന്റെ ഹൃദയം അവന്റെ അപ്പനായ  ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.

(1 രാജാ 11: 6)
തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ 
ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
ഇവിടെ സോളമൻ തന്റെ അപ്പനും പ്രവാചകനും ആയ ദാവിദിനെ പോലെ ദൈവത്തെ  പൂര്‍ണമായും അനുസരിച്ച് ഇല്ല : പകരം ദൈവത്തിനു ഇഷ്ടം ഇല്ലാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് ആണ് പറയുന്നത് !
അതായത് പ്രവാചകൻ ആയ ദാവിദ് യഹോവയെ പൂര്‍ണമായും അനുസരിച്ചവൻ ആയിരുന്നു എന്ന് !
വീണ്ടും ബൈബിള്‍ ദാവിദിനെ പറ്റി പറയുന്നത് കാണുക :
( 1 രാജാ 15 :3-5)
തന്റെ അപ്പൻ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. എങ്കിലും ദാവീദിൻ നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയർത്തിയും യെരൂശലേമിനെ നിലനിർത്തിയുംകൊണ്ടു അവന്നു യെരൂശലേമിൽ ഒരു ദീപം നല്കി.
ദാവീദ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തിൽ മാത്രമല്ലാതെ അവൻ തന്നോടു കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.


ഇവിടെ പറയുന്നത് എന്തൊക്കെ ആണെന്ന് നോക്കാം :
  1.  ദാവിദിന്റെ ഹൃദയം ദൈവത്തില് ഏകാഗ്രതമായിരുന്നു. 
  2. ദാവിദിന്റെ സ്വഭാവ മഹിമ ഓർത്ത് യഹോവ ദാവിദിന്റെ ചില സന്തതികളെ അവരുടെ പ്രവൃത്തി തനിക്കു ഇഷ്ടം അല്ലെങ്കിലും അവകാശികള് ആയി ഉയര്‍ത്തുന്നു !
  3.  ദാവിദ് ചെയ്തത് എല്ലാം യഹോവക് ഇഷ്ടം ഉള്ളത് ആയിരുന്നു ! ഒരു കാര്യം ഒഴികെ : ഊറിയാവിന്റെ ഭാര്യയെ വ്യഭിചരിച്ചത് !

ആ വ്യഭിചാര പ്രശ്നം ഒഴികെ അതായത് തന്റെ സൈനികനായ ഊറിയാവിന്റെ ഭാര്യയുടെ കുളി കണ്ട് അവളെ വീട്ടില്‍ വിളിച്ച് വ്യഭിചരിച്ചു ! ശേഷം അവള് ഗർഭിണി ആയി എന്ന് അറിഞപ്പോ ആ ഗർഭം ഊറിയാവിന്റെ തലയില്‍ തന്ത്രപൂർവം കെട്ടി വെക്കാൻ നോക്കി ! അത് നടക്കില്ല എന്ന് ആയപ്പോള്‍ ഊറിയാവിനെ യുദ്ധ കളത്തില് അപകടകരമായ ഭാഗത്തേക്ക് വിട്ട് ചതിച്ചു കൊന്നു !
ഇതായിരുന്നു ആ തെറ്റ് !
( വിശദമായി , ബൈബിള്‍ 2 SAMUEL 11&12 അധ്യായങളില് വായിക്കാം)
ബാക്കി ദാവിദ് ചെയ്ത പ്രവൃത്തികള് എല്ലാം യഹോവക് പ്രിയം ആയിരുന്നു !
എങ്കില്‍......


യഹോവയുടെ സമ്മതത്തോടെ ദാവിദ് ചെയ്ത പ്രവൃത്തികള് എന്തു ഒക്കെ ആയിരുന്നു ?
__________________



1.  ഭാവാഭിനയം
സാവുളിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു ഓടിയ ദാവിദ് ചെന്ന് പെട്ടത് ഗത് രാജാവ് ആയ അക്കീഷിന്റെ മുന്നില്‍ : താന്‍ ദാവിദ് ആണെന്ന് രാജാവ് മനസ്സില്‍ ആക്കിയാൽ തനിക്കു ആപത് ആണ് എന്ന് പേടിച്ച ദാവിദ് അക്കീശ്  രാജാവിന്റെ മുന്നില്‍ ഭാവം മാറ്റുകയും ബുദ്ധി ഭ്രമം ബാധിച്ചവനെ പോലെ മതിലില്‍ ഒക്കെ കുത്തി വരച് ഇടാനും വായില്‍ നിന്നും തുപ്പല് ഒലിപ്പിച്ചും നടക്കുന്നു
( 1 Samuel 21 :10:11)



2.
മൊആബ് രാജാവിന്റെ അടുത്തേക് ഓടിയ ദാവിദ് മൊആബ് രാജാവിനോട് അപേക്ഷിച്ച്
തന്റെ മാതാപിതാക്കളെ മൊആബ് ദേശത്ത് സേഫ് ആക്കുന്നു
( 1 Samuel 22:3-4)


3.കൊള്ളയടി , കൂട്ടക്കൊല
ദാവിദ് യഹോവയുടെ കല്പന പ്രകാരം ഫെലിസ്ത്യരുമായി ഏറ്റുമുട്ടുന്നു ! അവരുടെ ആടു മാടുകളെ കൊള്ള അടിക്കുന്നു : തുടര്‍ന്ന് വലിയ കൂട്ട കൊല അവിടെ നടന്നു ! അങ്ങനെ ദാവിദ് കെയ്ല നിവാസികളെ രക്ഷിച്ചു
( 1 Samuel 23:4-5)


4. നോക്കു കൂലി തർക്കം 
നാബാൻ എന്ന സമ്പന്നന് കുറെ ആടുകളും സമ്പത്തും  ഉണ്ടായിരുന്നു ! സുന്ദരിയും ബുദ്ധിമതിയും ആയ അബിഗായിൽ എന്ന ഭാര്യയും ! !
നാബാന്റെ ആട്ടിടയൻമാർ കാർമലില് ഉണ്ടായിരുന്നപ്പോ എന്റെ ആളുകള്‍ അവരെ ഒന്നും ചെയ്തില്ലാ !
അവർക് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല ! അത് കൊണ്ടു ഞങ്ങള്‍ വരുന്ന ദിവസം നിന്റെ കൈ വശം ഉള്ളത് ഞങ്ങള്‍ക്ക് തരണം എന്ന ഉപദേശവും ആയി
ദാവിദ് ഒരു ദിവസം
നാബാലിന്റെ അടുത്തെക് തന്റെ ദൂതൻമാരെ അയച്ചു : എന്നാൽ നാബാൽ അങ്ങനെ കണ്ടവർക് ഒന്നും എന്റെ സമ്പത്തില് നിന്നും തരാന്‍ പറ്റില്ല എന്ന് തീർത് പറഞ്ഞു :! ഇത് അറിഞ ദാവിദ് ഉടൻ വാളുകള് എടുത്തു തന്റെ 400 ഓളം വരുന്ന ആളുകളെ തയ്യാറാക്കി. അവന്റെ ആളുകള്‍ ക് ഞാന്‍ സംരക്ഷണം നല്‍കിയിട്ടും അവൻ എന്നോട് ഇങ്ങനെ പെരുമാറി . . . അവന്റെ മുഴുവന്‍ ആളുകളെയും നേരം വെളുക്കും മുമ്പേ ഞാന്‍ കൊല്ലും എന്ന് ദാവിദ് പിറു പിറുത്തു !!!
(1 Samuel 25:1-22)


5. നാബാന്റെ ഭാര്യയെ കെട്ടുന്നു 
എന്നാല്‍ നാബാന്റെ സുന്ദരി ആയ ഭാര്യ നാബാൻ കാണിച്ച പ്രവൃത്തി അറിഞു : അവള് കുറെ കാഴ്ച വസ്തുക്കളുമായി ദാവിദിന്റെ അടുക്കല്‍ വന്നു മാപ്പ് ചോദിച്ചു !
ദാവിദ് അടങി !! എന്നാല്‍ യഹോവ അടങ്ങിയില്ല !
യഹോവ പിറ്റേന്ന് രാവിലെ നാബാനെ കൊന്ന് കളഞു !
നാബാൻ മരിച്ച ശേഷം ദാവിദ് ആളെ വിട്ട് നാബാന്റെ ഭാര്യയെ തനിക്കു കല്ല്യാണം കഴിച്ചാല്‍ കൊള്ളാം എന്ന് ഉള്ള ആഗ്രഹം അറിയിച്ചു ! അങ്ങനെ ദാവിദ് അവളെ കെട്ടി ! തൊട്ട് ഉടനെ ഇസ്രയേലില് നിന്നും മറ്റൊരു സ്ത്രീയെയും ദാവിദ് കെട്ടി !
( 1 Samuel 25:23-43)


6. ശത്രു രാജ്യത്ത് അഭയം തേടുന്നു 
ദാവിദ് വീണ്ടും സാവുളിനേ പേടിച്ച് Latest ആയി വിവാഹം ചെയ്ത (ലാബാന്റെ വിധവയും ഇസ്രയേല്‍ കാരിയും) രണ്ടു ഭാര്യമാര് അടക്കം
തന്റെ ശത്രുക്കള് ആയ ഫിലിസ്യരുടെ നാട്ടില്‍  കുടുംബ സമേതം അഭയം തേടുന്നു
( 1 Samuel 27:1-4)


7.ശത്രു  രാജാവിനോട് ചോദിച്ചു അവരുടെ നാട്ടിലെ ഒരു പ്രദേശം മുഴുവന്‍ ഫ്രീ ആയി വാങ്ങി എടുത്തു ! 
ദാവിദ് ഫിലിസ്ത്യ ദേശതെ ഗത് രാജാവ് ആയ അക്കീഷിനൊടു തനിക്കു നാട്ടിൻ പുറത്ത് എവിടെ എങ്കിലും കുറച്ച് പ്രദേശം തരാൻ ആവശ്യപ്പെടുന്നു !
രാജാവ് അന്ന് തന്നെ സിക്ലാഗ് പ്രദേശം മുഴുവന്‍ ദാവിദിന് കൊടുത്തു ! ദാവിദ് അവിടെ താമസം തുടങ്ങി!
( 1 Samuel 27:5-7)


8.
എന്നാല്‍ ദാവിദ് എന്താണ് ചെയ്തതത് ? സ്വന്തം നാട്ടിലേ രാജാവിനെ പേടിച്ച് ശത്രു രാജാവിന്റെ നാട്ടില്‍  അഭയം തേടി വന്നിട്ട് അവിടെ രാജാവ് തന്നെ സന്തോഷപൂർവം നല്‍കിയ ഒരു പ്രദേശവും കിട്ടിയിയ ശേഷം ആ രാജാവിന്റെ പ്രജകളെ ഒന്ന് അടങ്കം രാജാവ് അറിയാതെ കൊല്ലുകയാണ്  ദാവിദ്: 
ദാവീദും അവന്റെ ആളുകളും ഗെശൂർയ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവർ ശൂർവരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു.
എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
( 1 Samuel 27:-8-9)



9.
രാജാവിന്റെ നാട്ടുകാരെ മൊത്തം ആക്രമിക്കുകയും എന്നിട്ട് രാജാവ് നീ ഇന്ന് എവിടെ ഒക്കെ ആണ് ആക്രമിച്ചത് എന്ന് ചോദിക്കുമ്പോള്
യൂദാക് തെക്ക് , കേന്യർക് തെക്ക് എന്ന് ഒക്കെ ദാവിദ് കള്ളം പറയുന്നു
( 1 Samuel 27:10)


10. ഏതാണ്ട് ഒന്നര വർഷം ഇത് തന്നെ ആയിരുന്നു ദാവിദിന്റെ പണി: 
തന്റെ പ്രവര്‍ത്തി ആരെങ്കിലും രാജാവിനെ അറിയിക്കുമോ എന്ന് ദാവിദിന് പേടി ഉണ്ടായിരുന്നു ! അത് കൊണ്ടു സ്ത്രീകളെയും പുരുഷൻമാരെ ഒന്നും വെറുതെ വിട്ടില്ല ! എല്ലാവരെയും കൊന്ന് കളഞ്ഞു !
ദാവിദ് ഫിലിസ്ത്യരുടെ നാട്ടില്‍ ജീവിച്ച കാലം അത്രയും ഈ പരിപാടി തുടര്‍ന്നു! അതായത് 1 വർഷവും 4 മാസവും !! രാജാവ് ആകട്ടെ ദാവിദ് പറയുന്നത് ഒക്കെ സത്യം ആണെന്ന് വിശ്വസിച്ചും പോന്നു !
( 1 Samuel 27: 11:12)


11.
ദാവിദിന്റെ കപട നിഷ്കളങ്കത കണ്ട് രാജാവ് ദാവിദില് വിശ്വാസം അർപ്പിക്കുന്നതും
ദാവിദ് അത് മുതല്‍ എടുക്കുന്നതും അടുത്ത അധ്യായം 
( 1 Samuel 28) വായിച്ചാല്‍ കാണാം ! വിവരിക്കുന്നില്ല!



12.
അമേലാക്യരെ കീഴടക്കുന്നു
( 2 Samuel 1:1)


13.
തന്റെ ഇഷ്ടത്തിന് ആളുകളെ കൊല്ലുന്നു :
സാവുളിന്റെ മരണ വാർത്ത അറിയിച്ച അമേലാക്യനെ ദാവിദ് കൊന്ന് കളയുന്നു !
(2 Samuel 1:13-15) 
സത്യത്തില്‍ സാവുള് ആത്മഹത്യ ചെയ്യുകയായിരുന്നു
(1 Samual 31:4) എന്ന കാര്യം ദാവിദിന് അറിയാമായിരുന്നു
(2 Sam 4:10) എന്നിട്ടും ആ അമേലാക്യനേ ദാവിദ് കൊന്ന് കളഞു!!



14.
സാവുളിന്റെ മകനെ കൊന്ന് കളഞവരെ ദാവിദ് ശിക്ഷിക്കുന്നു :
കൈയും കാലും മുറിച് എടുത്ത് കുളത്തിന് അരികില്‍ കെട്ടി തൂക്കുന്നു !!!
ദാവിദ് തന്റെ സേവകരോട് കല്പ്പിച്ചു :
അവർ അവരെ കൊന്ന് കൈ കാലുകള്‍ മുറിച്ചു എടുത്ത് ഹെബ്രോണിലെ കുളത്തിന് അരികെ അവരെ തൂക്കി :
( 2 samuel.4:12)


15.
ബഹു ഭാര്യത്വം / അടിമ സ്ത്രീകള്‍ :
ഹെബ്രോണിൽ നിന്നും വന്നതിന് ശേഷം ദാവിദ് ജറുസലേമിൽ നിന്നും  അനേകം ഭാര്യമാരെയും വെപ്പാട്ടികളെയും സ്വീകരിച്ചു സന്താന ഉല്പ്പാദനം നടത്തി
( 2 സാമൂവൽ 5 :13)


16.
കോട്ട പിടിച്ചു അടക്കൽ :
ദാവിദ് സീയോൻ കോട്ട പിടിച്ചു അടക്കുന്നു
( 2 സാമൂവൽ 5 :7)



17.
മുടന്തരും കുരുടരും വെറുക്കപ്പെട്ടവരും പിടികൂടപ്പെടേണ്ടവരും  ആണ് :
അന്നു ദാവീദ് പറഞ്ഞു :  ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽകൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി.
( 2 സാമുവൽ 5 :8 )


18.
യഹോവയുടെ സാന്നിധ്യം ദാവിദിന് കൂടെ തന്നെ :
സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
( 2 സാമുവൽ 5 :10)


19.
ഫിലിസ്ത്യരുമായുള്ള യുദ്ധത്തില്‍ വിഗ്രഹങ്ങള് ഉപേക്ഷിച്ചു അവർ ഓടി ! ദാവിദും കൂട്ടരും വിഗ്രഹങള് എടുത്ത് കൊണ്ടു പോകുന്നു
( 2 സാമുവൽ 5 :21)


20.
സൈനിക നീക്കങ്ങള്‍ യഹോവ പറഞ പദ്ധതി പ്രകാരം :
ഫിലിസ്ത്യരെ നേരെ ചെന്നു ആക്രമിക്കാതെ വളഞു ചെന്ന്
മരങ്ങളുടെ പിന്നില്‍ കൂടി ചെന്ന് ആക്രമിക്കണം എന്ന് ദാവിദിന് യഹോവ കല്പന കൊടുക്കുന്നു
( 2 സാമുവൽ 5 :23)


21.
യഹോവക് വസിക്കാൻ ഒരു ആലയം പണിത് തരുമോ എന്ന് യഹോവ ദാവിദിനോട് ചോദിക്കുന്നു :
എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
( 2 സാമുവൽ 7 : 5)



22.
ദേവാലയം ഉണ്ടാക്കും മുന്നേ യഹോവ ദാവിദിനും കുടുംബതിനും  മുൻകൂറായി കൊടുക്കുന്ന ചില ഓഫറുകള് :
( 2 സാമുവൽ 7 :1- 21) എടുത്തു വായിക്കുക : പ്രധാന പോയന്റുകള് താഴെ : 

  1. ദാവിദിന്റെ ശത്രുക്കളെ മൊത്തം യഹോവ കൈകാര്യം ചെയ്തു ദാവിദിന്റെ പേര് യഹോവ അങ്ങനെ വലുത് ആക്കും :
  2. യഹോവ ദാവിദിന്റെ ശത്രുക്കളെ മൊത്തം അടക്കി ദാവിദിന് സമാധാനം കൊടുക്കും ! മാത്രം അല്ല ദാവിദിന് ഒരു വീട് തന്നെ അങ് പണിയും !
  3. ദാവിദിന്റെ മകനെ കാല ശേഷം രാജാവ് ആക്കും!
  4. മോന്റെ രാജത്വം ഉറപ്പിക്കുകയും ചെയ്യും ! രാജ സിംഹാസനം എന്നെക്കും സ്ഥിരം ആക്കും!
  5. മോൻ കുറ്റം ചെയ്താ മനുഷ്യന്മാരുടെ വടി കൊണ്ടു ശിക്ഷിക്കും ! പക്ഷേ സാവുളിനെ യഹോവയുടെ  മുന്നില്‍ നിന്ന് നീക്കിയ പോലെ അവനെ നീക്കില്ല !
  6. എന്റെ ദയ  എന്നേക്കും അവന്റെ മേലെ ഉണ്ടാകും 
  7. ദാവിദിന്റെ ഭവനവും രാജത്വവും യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; ദാവിദിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.

23.
ശത്രുവിന്റെ പ്രദേശങ്ങള് പിടിച്ച് എടുക്കുന്നു
വീണ്ടും യുദ്ധം :
ദാവിഡ് ഫിലിസ്ത്യരെ ആക്രമിച്  കീഴ്പ്പെടുത്തി
മെഥഗമ്മാ എന്ന പ്രദേശം അവരില്‍ നിന്നും പിടിച്ച് എടുക്കുന്നു
( 2 സാമുവൽ 8:1)

24.
കൂട്ട കൊലപാതകങ്ങള് :
കപ്പം മേടിക്കുന്നു :
ദാവിദ് അത് കഴിഞ്ഞു പിന്നെ  ലോത്തിന്റെ സന്തതി പരമ്പര ആയ മൊആബികളെ തോല്പിക്കുന്നു ! എന്നിട്ട് അവരെ നിിലത്തു കിടത്തി
ചരട് കൊണ്ടു അളന്ന ശേഷം മൂന്നില് രണ്ടു ഭാഗം വരുന്ന ജനങ്ങളെ കൊന്ന് തള്ളി! ബാക്കി ഒരു ഭാഗത്തെ വെറുതെ വിട്ടു ! അങ്ങനെ മൊആബ്യർ ദാവിദിന് കീഴടങ്ങി കപ്പം കൊടുത്തു !
( 2 സാമുവൽ 8:2)



25.
അതിർത്തി സംരക്ഷണം
വീണ്ടെടുപ്പ് : കപ്പം മേടിക്കുന്നു :
പിന്നെ ദാവിദ് യുഫ്രട്ടീസ് നദീ തീരത്തേക്ക് തന്റെ അതിർത്തി വീണ്ടെടുക്കാൻ പോകുന്നു : ആ പോക്കില് സോബാ രാജാവിനെ തോല്പ്പിക്കുന്നു ! അയാളുടെ 1700 കുതിരക്കാരെയും 20,000 വരുന്ന കാലാൾ പടയെയും ദാവിദ് പിടിച്ചു എടുത്തു ! പിന്നെ 100 രഥങള്ക് ഉള്ള കുതിരകളെ മാറ്റി നിർത്തിയ ശേഷം ബാക്കി ഉള്ള കുതിരകളെ ഞരമ്പ് മുറിച്ച് മുടന്ത് ഉള്ളവരാക്കി! രാജാവിനെ സഹായിക്കാന്‍ വന്ന സിറിയാക്കാരില് 20,000 പേരെയും ദാവിദ് കൊന്നു !പിന്നീട് സിറിയാക്കാരും ദാവിദിന് കപ്പം കൊടുക്കേണ്ടി വന്നു !!
( 2 സാമുവൽ 8:3-7)



26.
ശത്രുവിന്റെ യുദ്ധ മുതലുകള് നാട്ടിലേക് കൊണ്ടു പോരുന്നു , അതിൽ പലതും സ്വന്തം ആയി എടുക്കുന്നു :
സോബാ രാജാവിന്റെ സ്വർണ്ണ പരിചകള് ദാവിദ് നാട്ടിലേക്ക് കൊണ്ടു വന്നു ! രാജാവിന്റെ കുറെ വെള്ളോടുകളും ദാവിദ് കൈവശപ്പെടുത്തി !
( 2 സാമുവൽ 8:8-9)



27.
കൂട്ട കൊല , അടിമകള് ആക്കൽ , കാവൽ പട്ടാളങളെ നിയമിക്കുന്നു :
പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു.അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്‍കി :
( 2 സാമുവൽ 8:13-14)



28.
വീണ്ടും യുദ്ധം, പിടിച്ച് അടക്കൽ അടിമകള് ആക്കൽ:
ലോത്തിന്റെ സന്താന പരമ്പര ആയ മോആബിയരെ
നേരത്തെ അളന്ന് കൊന്ന കാര്യം പറഞ് അല്ലോ ?
ഇതാ ലോത്തിന്റ മറ്റൊരു സന്താന പരമ്പര ആയ
അമ്മോന്യരുടെ പട്ടണം ആയ റബ്ബാ ആക്രമിച് കീഴടക്കുന്നു ! അവരുടെ ജല സംഭരണികള് പിടിച്ചു എടുത്ത ശേഷം സൈന്യം ദാവിദിന്റെ അടുക്കല്‍ ദൂതൻമാരെ അയച്ചു കൂടുതല്‍ സൈന്യതെ അയച്ചു തരാന്‍ ആവശ്യപ്പെടുന്നു !
ശേഷം താഴെ വായിക്കുക :
അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
( 2 സാമുവൽ 12 :26-31 )

29.
പത്തോളം വരുന്ന ദാവിദിന്റെ വെപ്പാട്ടികളെ വീട്ടു തടങ്കലിൽ ആക്കുന്നു : വൈവാഹിക ബന്ധം നിർതലാക്കി ചിലവിന് മാത്രം കൊടുത്തു കൊണ്ടു അവരെ മരണം വരെ വിധവകള് ആക്കി  :
ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്തു വെപ്പാട്ടികളെയും വീട്ടു തടങ്കലിൽ ആക്കി ! അവരുടെ ജീവിത ആവശ്യങ്ങള്‍ നല്‍കി എങ്കിലും അവരുമായി അവൻ ശയിച്ചില്ല !  അവർ മരണം വരെ വീട്ടു തടങ്കലിൽ വിധവകളെ പോലെ ജീവിച്ചു.
(2 സാമുവൽ 20 :3 )



30.
ദാവിദിന്റെ അവസാന നാളുകള്‍
(1 രാജാക്കൻമാർ 1-1-6)
ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.

ദാവിദിന്റെ പ്രവൃത്തികളും യഹോവയുടെ സമ്മതങ്ങളും
ആണ് 30 ഓളം വരുന്ന സംഭവ വിവരണങ്ങളിലുടെ എടുത്ത് കാണിച്ചത് !
ഈ യഹോവയെ പറ്റി
യേശു ക്രിസ്തു പറയുന്നു :

നിങ്ങളുടെ പിതാവ് സൽഗുണ സമ്പൂര്‍ണൻ ആയിരിക്കുന്നത് പോലെ നിങ്ങളും സൽഗുണ സമ്പൂര്‍ണർ ആയിരിക്കുവിൻ
( മത്തായി 5:48)

മുകളില്‍ എഴുതിയ കാര്യങ്ങള്‍ ഒന്നും ക്രൈസ്തവ മിഷണറികളെ സംബന്ധിച്ച് യാതൊരു ഉള്ള് തിളക്കലും ഉണ്ടാക്കുന്നില്ല
എങ്കില്‍ മുഹമ്മദ് നബിയുടെ വിവാഹം യുദ്ധം എന്ന് ഒക്കെ പറഞ്ഞ് ഇവർ 100 ഡിഗ്രി സെല്ഷ്യസിൽ തിളച്ച് തൂകുന്നതിന്റെ ചേതോ വികാരം ഇരട്ടതാപ്പിൽ അധിഷ്ടിതം ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല!!!

10.29.2017

           ആർക്ക് ആണ് സ്വർഗം ?


സ്വർഗത്തിൽ പ്രവേശിക്കാൻ ഉള്ള ഗുണങ്ങളെ
(Quality) പറ്റി വിശുദ്ധ ഖുർആൻ വ്യത്യസ്ത ഇടങ്ങളിലായി പറയുന്നുണ്ട് : 

വിശുദ്ധ ഖുർആൻ പതിമൂന്നാം അധ്യായം ( Surah Al-Ra'ad ) 
പത്തൊമ്പത് മുതല്‍ ഇരുപത്തിനാല് വരെയുള്ള വചനങ്ങള്‍ കാണുക 


( Holy Quran 13 :19-24) 

۞ أَفَمَن يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِن رَّبِّكَ الْحَقُّ كَمَنْ هُوَ أَعْمَىٰ ۚ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ

19) 
അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.‎


  الَّذِينَ يُوفُونَ بِعَهْدِ اللَّهِ وَلَا يَنقُضُونَ الْمِيثَاقَ
20) 
അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.‎ 


 وَالَّذِينَ يَصِلُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الْحِسَابِ
21) കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍.‎ 


  وَالَّذِينَ صَبَرُوا ابْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ أُولَـٰئِكَ لَهُمْ عُقْبَى الدَّارِ
22) 
തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം.‎


  جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ

23) 
അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും:‎ 


  سَلَامٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ

24) 
നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്‌!‎

_________________________________________________



കുറഞ വചനങ്ങളിലൂടെ 
സ്വർഗാവകാശികളുടെ ഗുണങള് എന്തൊക്കെ ആണെന്ന് Quran ഇവിടെ വിവരിക്കുന്നു : 



1. യുക്തിസഹമായ സമീപനം
(Rational Approch/ thinking mind) 

2. വാഗ്ദത്ത പാലനം ,വാക്ക് പാലിക്കൽ
( Fulfilling promise / keeping up of words)

3. പ്രവര്‍ത്തനങ്ങള്‍ക് ഒരുവന്റെ മുന്നില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരുന്ന ദിവസത്തെ സംബന്ധിച്ച ഭയം
( Fearing that one will be held accountable for all deeds.) 

4. ബന്ധങ്ങളെ സംരക്ഷിക്കുകയും ചേർക്കുകയും നിലനിർത്തുകയും ചെയ്യൽ
(  Preserving relations, maintaining ties.)

5. ക്ഷമ കൈകൊള്ളൽ
(Being patient) 

6. നിസ്കാരം നിർവഹിക്കൽ
( Establishing Salah)

7. അല്ലാഹു നല്‍കിയതിൽ നിന്നും ചിലവഴിക്കൽ
((Spending what Allah has provided)

8. തിൻമകളെ നൻമകള് കൊണ്ടു തടുക്കൽ
(Dealing with evil in good manners) 



സ്വർഗം സമാധാനപരമായ ആളുകള്‍ക്ക് ഉള്ളത് ആണ്! 
അത് കൊണ്ടാണ് മാലാഖമാർ അവരെ " Salamun Alikum " അധവാ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്ന വചനം മുഖെന സ്വാഗതം ചെയ്യുന്നത് ! 
_____________________________________________

10.25.2017

" തഖിയ " ഇസ്ലാമില് : മിഷണറിമാരുടെ ആരോപണങ്ങളുടെ വാസ്തവം എന്ത് ?

ഇസ്ലാമില് കള്ളം പറയാൻ ഉള്ള അനുമതി ?
ക്രൈസ്തവ മിഷിനറിമാര് പലപ്പോഴായി ആവർത്തിക്കുന്ന പഴകി പുളിച്ച ഒരു പച്ചക്കള്ളം ആണ് ഇസ്ലാമില് കള്ളം പറയാനും കള്ള വാർത്തകള് ഉണ്ടാക്കാനും മുഹമ്മദ് നബി അനുവദിച്ചിട്ടുണ്ട് എന്നത്.

ഇസ്ലാമിക പക്ഷത്ത് നിന്നും ഉള്ള ഒരു മറുപടി ഈ ലിങ്ക് ല് പോയാല്‍ വായിക്കാം :  Click
മറ്റൊരു മറുപടി കാണാൻ Click

എന്നാല് ഇത് അവർ പറയും പോലെ ആവശ്യത്തിനും അനാവശ്യത്തിനും എന്തിനും ഏതിനും ഉള്ള ലൈസൻസ് അല്ല
തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിംകള് തഖിയ ചെയ്തു എന്ന് വിളിച്ച് കൂവുന്നവർക് ഇസ്ലാമില് ഏത് സാഹചര്യത്തില് ആണ്
തഖിയ ചെയ്യേണ്ടത് എന്നു
മനസ്സില് ആകണം എങ്കില്  


യേശുവിന്റെ പ്രധാന ശിഷ്യൻ ആയ
പാറ മേല് തന്റെ സഭ സ്ഥാപിക്കും
എന്ന് യേശു ക്രിസ്തു പ്രാഖ്യാപിച്ച പത്രോസ് സ്ലീഹാ
"തഖിയ"
ചെയ്ത കാര്യം ബൈബിളില്‍  എഴുതിയിരിക്കുന്നത്
വായിച്ചാല് മതി
(യോഹ 18:17) (18:25) (18:26-27)
(Luke 22:57)
ഒന്നല്ല രണ്ട് അല്ല മൂന്നു തവണ ആവർത്തിച് ആണ് പത്രോസ് കള്ളം പറഞിരിക്കുന്നത്!!!
താന്‍ ഊണും ഉറക്കവും ഇല്ലാതെ എല്ലാം ഉപേക്ഷിച്ചു കൂടെ ഒരു സന്തത സഹചാരി എന്ന വണ്ണം നടന്നിരുന്ന
യേശു ക്രിസ്തുവിനെ ആണ്
അദ്ദേഹം
ആ സമയത്ത് ആവർത്തിച്
കൊണ്ടു
യേശുവിനെ ഞാന്‍ അറിയില്ല .. അറിയില്ല അറിയില്ല 
എന്ന് 3 വട്ടം തള്ളി പറഞത് !!!


പക്ഷേ പത്രോസിനെ ഞങ്ങള്‍
കുറ്റപ്പെടുത്തില്ല!!!! കാരണം
റോമൻ പട്ടാളത്തെയോ ജനത്തിനെയോ ഭയന്നാണ് പത്രോസ് ഈ
"തഖിയ""ചെയ്തത് !!!
ഇത് ഒക്കെ തന്നെയേ
ഇസ്ലാമും അനുവദിച്ചിട്ടുള്ളു!!!!
അതായത്
ഒരാള്ക്ക് സ്വജീവനോ , അന്യന്റെ
ജീവനോ രക്ഷിക്കാന് വേണ്ടി 
തഖിയ ചെയ്യാം !!!!
കുറച്ചു കൂടി വിശദമായി പറഞാൽ
ഒരു നിരപരാധി ആയ മനുഷ്യനെ ഒരു പറ്റം അക്രമികള് കൊല്ലാന്‍ ശ്രമിക്കുന്നു  . .
അയാള്‍ രക്ഷപ്പെട്ടു ഓടി ഒളിച്ച ഇടം നിങ്ങള്‍ കാണുന്നു !
അക്രമികള് അവിടെ എത്തുകയും അയാളെ പറ്റി അന്വോഷിക്കുകയും ചെയ്യുമ്പോള്‍
ഒരു നന്മ മാത്രം
(ആ മനുഷ്യ ജീവനെ പ്രതി)
ഉദ്ദേശിച് കൊണ്ടു
അറിയില്ല എന്നൊ കണ്ടിട്ടില്ല എന്നോ പറയുന്ന "കള്ളം"" 
ഇസ്ലാമില് അനുവദിനിയം ആണ്!!!
അത് പോലെ തന്നെ യുദ്ധത്തില്‍
ശത്രു പക്ഷത്തിന് മുന്നില്‍ കള്ളം പറയാം :
ജനങ്ങള്‍ക് ഇടയില്‍ കുഴപ്പവും പ്രശ്നവും
ഉയരുമ്പോള് അവിടെ ഒരു കള്ളം കൊണ്ടു
ആ പ്രശ്നം പരിഹരിക്കപ്പെടും എങ്കില്‍
സമാധാനം കൈവരും എങ്കില്‍ അത് അനുവദിനിയം ആണ് !!!
അല്ലാതെ
മിഷനറികള് ചെയ്യുന്നത് പോലെ
കള്ളങളുടെ കൂമ്പാരം ഉണ്ടാക്കാൻ
ഇസ്ലാം പറയുന്നില്ല എന്ന് മാത്രമല്ല
വ്യക്തമായി വിലക്കിയതും
ശിക്ഷാർഹവും ആയ കാര്യം ആണ്!!!!
തമാശക്കു പോലും കള്ളം പറയരുത്
എന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്!!!!!


കള്ളം പറയുന്നത് കപട വിശ്വാസികളുടെ  ലക്ഷണം ആണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു :

അബൂ ഹുറൈറയില് നിന്ന് നിവേദനം : അല്ലാഹുവിന്റെ അപ്പോസ്തലൻ
പറഞ്ഞു :കപട വിശ്വാസികളുടെലക്ഷണങള് ഇവയാകുന്നു :
അവർ സംസാരിക്കുമ്പോഴൊക്കെ
കളവുകള് പറയും അവർ വാഗ്ദാനങള് നടത്തും
: അത് അവർ ലംഘിക്കുകയും ചെയ്യും
 
Sahih Al Bukhari , Vol 8 , Book 73
Hadith 117 &
Sahih Al Bukhari , Vol 3 , Book 48
Hadith 847



( Holy Quran  39:3)
നുണയനുംനന്ദികെട്ടവനുമായിട്ടുള്ളവനാരോഅവനെ അല്ലാഹുനേർവഴിയിലാക്കുകയില്ല; തീർച്ച.
( Holy Quran 2:42)നിങ്ങൾ സത്യം അസത്യവുമായികൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട്സത്യം മറച്ചുവെക്കുകയുംചെയ്യരുത്.

നരകാവകാശികളുടെ ഒരു പ്രധാന ലക്ഷണം ആയി Quran പറയുന്നത് അവർ കള്ളം പറയുന്നവർ ആകുന്നു എന്ന് ആണ്
 6:28  ലും
അന്യായം കൂട്ടി കലർത്തരുത് എന്ന്  
 6:82 ലും
ഒരുവൻ കള്ളം പറയുന്നവരുടെ കൂട്ടത്തില് ആണ് എങ്കില് അവന്റെ മേല് അല്ലാഹുവിന്റെ ശാപം ഭവിക്കും എന്ന്  24:7 ലും
സത്യ നിഷേധികളുടെ അടയാളം ആണ് കള്ളം പറയൽ എന്ന്
 29:12 & 9:107
ലും പറയുന്നു !!!
( Holy Quran 96:15-16)
നിസ്സംശയം. അവൻവിരമിച്ചിട്ടില്ലെങ്കൽ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെചെയ്യും . കള്ളം പറയുന്ന പാപം
ചെയ്യുന്ന കുടുമ.
ചെയ്യുന്ന കുടുമ.

വളച്ചൊടിക്കാനോ ഒഴിഞ്ഞു മാറാനോ പാടില്ല എന്നും സ്വന്തം മാതാ പിതാക്കള് കൊ കുടുംബതിനൊ പോലും എതിരായാൽ പോലും അത് ഒന്നും നീതി നിർവഹിക്കാൻ മുസ്ലീങ്ങള് ക് തടസ്സം ആകരുത് എന്നും അല്ലാഹു പറയുന്നു : 

( Holy  Quran 4 :135)
സത്യവിശ്വാസികളേ, നിങ്ങൾഅല്ലാഹുവിന് വേണ്ടി സാക്ഷ്യംവഹിക്കുന്നവരെന്ന നിലയിൽകണിശമായി നീതിനിലനിർത്തുന്നവരായിരിക്കണം. അത്നിങ്ങൾക്ക് തന്നെയോ, നിങ്ങളുടെമാതാപിതാക്കൾ, അടുത്ത ബന്ധുക്കൾഎന്നിവർക്കോപ്രതികൂലമായിത്തീർന്നാലും ശരി.( കക്ഷി ) ധനികനോ, ദരിദ്രനോ ആകട്ടെ,ആ രണ്ട് വിഭാഗത്തോടും കൂടുതൽബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു.അതിനാൽ നിങ്ങൾ നീതി പാലിക്കാതെതന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങൾവളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോചെയ്യുന്ന പക്ഷംതീർച്ചയായും നിങ്ങൾപ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നുഅല്ലാഹു.

യഥാര്‍ത്ഥ മുസ്ലീങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നും വിശുദ്ധ ഖുറാൻ പറയുന്നു : 
( Holy Quran 3:110)
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ടഉത്തമസമുദായമാകുന്നു നിങ്ങൾ.
നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽവിശ്വസിക്കുകയും 
ചെയ്യുന്നു.വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽഅതവർക്ക് ഉത്തമമായിരുന്നു.
അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ
അധികപേരും ധിക്കാരികളാകുന്നു.

മിഷനറിമാർ സ്വന്തം ബൈബിള്‍ എങ്കിലും നേരെ ചൊവ്വേ വായിച്ച ശേഷം മുഹമ്മദ് നബിയെ അധിക്ഷേപിക്കാൻ 
തുനിഞു എങ്കില്‍ ഒരു ചേല് എങ്കിലും ഉണ്ടായിരുന്നു.
ബൈബിള്  ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന്  പരിശോധിച്ചാല്
മിഷനറിമാർ ഇസ്ലാമിനെതിരെ പ്രചരിപ്പിക്കുന്നത് വെറും ഉണ്ടയില്ലാ വെടി ആണെന്ന് മനസ്സില്‍  ആകും !!
പ്രവാചകരും വിശുദ്ധരും എന്ന് ബൈബിള് പറയുന്ന പല ആളുകളും പല കാരണങളാല് കള്ളം പറയുന്നത് കാണാം :


1. യഹോവ . . പ്രവാചകനായ സാമുവേലിനോട്
കള്ളം പറയാൻ കല്പ്പിക്കുന്നു !

സാവുള് രാജാവ് തന്റെ ജീവൻ അപകടപ്പെടുത്തുമോ എന്ന് പ്രവാചകൻ ഭയപ്പെടുമ്പോള് ആണ് യഹോവ ഇങ്ങനെ ഒരു അനുവാദം നല്‍കുന്നത്!
(1 Samuel 16:1-13)


 
2. മഹാ പ്രവാചകനായ ഏലീഷ കള്ളം പറയുന്നു
തന്റെയും തന്റെ കൂടെ ഉള്ളവരുടെയും ജീവൻ രക്ഷിക്കാന്‍ കള്ളം പറയുന്നു
വഴി തെറ്റിക്കുന്നു
( 2 kings 6:17-19)



3.രാജാവിനോട് പെരും കള്ളം പറഞ സൂതി കർമിണികളോട് യഹോവ കൃപ കാണിക്കുന്നു : 
ആ " കള്ളം "പറഞ കാരണത്താല് യഹോവ അവരോട് കരുണ കാണിച്ചു അനുഗ്രഹം ചൊരിഞു!!
(Exodus 1:15-20)



4. ജോഷ്വാ പ്രവാചകൻ അയച്ച ചാരൻമാരെ തന്റെ നാട്ടുകാര്‍കു കാണിച്ച് കൊടുക്കാതെ
"കള്ളം " പറഞ്ഞ് തന്റെ നാടിനെ ഒറ്റി കൊടുത്ത 
റഹാബ് എന്ന വേഷ്യ :

(Joshua 2:7) .
അവള് ആ കാരണം കൊണ്ടു  അനുഗ്രഹിക്കപ്പെട്ടവള് ആയി എന്ന് ബൈബിള്‍ 
(Joshua 6:22-25) (James 2:24-25)
(Hebrew 11:31) !




5. സുന്ദരിയായ തന്റെ ഭാര്യയെ  ഫറവോനില് നിന്ന് രക്ഷിക്കാന് ആയി അവള് തന്റെ സഹോദരി ആണ് എന്ന് അബ്രഹാം കള്ളം പറയുന്നു
(GENESIS 12:10-20)



6. അപ്പന്റെ അതേ സംഭവം
മകനായ ഇസഹാകിന്റെ ജീവിതത്തിലും ഉണ്ടായി !

സുന്ദരി ആയ
തന്റെ ഭാര്യ ആയ റബേക്കയെ നാട്ടുകാര് കണ്ണു വെക്കാതെ ഇരിക്കാന് അവള് തന്റെ സഹോദരി ആണെന്ന് ഇസഹാക് കള്ളം പറയുന്നു
(GENESIS 26:7)


7. 
തന്റെ പിതാവ് ആയ ഇസഹാക് വയസനായി കണ്ണു കാണാതെ ആയിരുന്ന സമയത്ത് ഇളയ മകൻ ആയ യാകോബ് പിതാവിനെ വഞ്ചിക്കുന്നു! 
മൂത്ത മകൻ ആയ ഏസാവ് ആണ് താൻ എന്ന് പറഞ്ഞ്
ദൈവത്തിന്റെ അനുഗ്രഹം മൊത്തം മേടിച്ച് എടുക്കുന്നു
( ഉല്പത്തി 27 അധ്യായം )


ഇങ്ങനെ ഈ വഞ്ചിച്ചെടുത്ത
അനുഗ്രഹങളാണ് യാകൊബിന്റെ സന്താന പരമ്പരയായ ഇസ്രയേല്‍ ജനതക് ഇത്ര ശ്രേഷ്ടത ഉണ്ടാകാൻ കാരണം !
യഥാര്‍ത്ഥത്തില്‍ ഇത് ഏസാവിനും സന്തതികള്കും കിട്ടേണ്ടതാണ്!!
ദൈവം ഈ വഞ്ചനക് ഒത്താശ ചെയ്തോ? കണ്ണടച്ചോ ??
എന്ന് ഒക്കെ ഉള്ള ന്യായമായ ചോദ്യങ്ങള്‍ നമ്മള്‍ മിഷനറിമാരോട് ചോദിക്കരുത് ! പാപം കിട്ടും !!!



എന്തിന് ???
കള്ളം പറയുന്ന ആത്മാക്കളെ ദൈവം ആയ യഹോവ തന്നെ ആണ് പ്രവാചകന്മാരുടെ വായില് കൊടുത്തത് എന്ന അമ്പരപ്പിക്കുന്ന സത്യവും ബൈബിള് പറയുന്നു
(1KING 22:21-23)
പിന്നെ പ്രവാചകർ കള്ളം പറഞതില് അവരെ കുറ്റം പറയാന് പറ്റുമോ ???
കള്ളം പറയുന്ന ആത്മാക്കളെ വിടുന്നത് യഹോവ ആണ് എന്ന് മറ്റൊരു വചനവും പറയുന്നു
( 2 Chronicle 18 :21-23)
ഇതില്‍ ഒന്നിലും
ബൈബിളിലേ ദൈവത്തിനു എതിർപ് ഉള്ളതായോ
അത് തെറ്റാണെന്നോ
പറയുന്നില്ല !!!


ഇനി യേശുവിന്റെ 12 അപ്പോസ്തലരില് പെടാത്ത വ്യക്തിയും എന്നാല്‍  ക്രൈസ്തവർക് മഹാനായ അപ്പോസ്തലനും ആയ ഒരു വ്യക്തി ഉണ്ട് ! പേര് :
പൌലോസ് !!!!

തന്റെ സുവിശേഷം ജനതകളെയും
യഹൂദരെയും വിശ്വസിപിക്കാൻ

ആയി എന്തൊക്കെ ചെയ്തു
എന്ന് അദ്ദേഹം തന്നെ പറയട്ടെ . . .
സ്വന്തം സാക്ഷ്യം


(1 Corinthiar 9:19-23 ) ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ
 എങ്കിലും അധികം പേരെ നേടേണ്ടതിന്നു ഞാൻ എന്നെത്തന്നേ എല്ലാവർക്കും ദാസനാക്കി :
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ
യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി
ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി. ദൈവത്തിന്നു
ന്യായപ്രമാണമില്ലാത്തവൻ
ആകാതെ ക്രിസ്തുവിന്നു
ന്യായപ്രമാണമുള്ളവനായിരിക്കെ,
ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി:ബലഹീനന്മാരെ നേടേണ്ടതിന്നു
ഞാൻ ബലഹീനർക്കു ബലഹീനനായി;
ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.സുവിശേഷത്തില് ഭാഭാഗാക്കുന്നതിനായി ഞാന്‍ സുവിശേഷത്തിനായി ഇവ ഒക്കെയും ചെയ്യുന്നു !!!
കണ്ടല്ലോ ? ഇനി അടുത്തത് തരാം :


2. സാൻഹെദ്രിൻ ന് മുമ്പില്‍ പൌലോസ് കള്ളവും തന്ത്രവും  പ്രയോഗിക്കുന്നു
മോഷയുടെ നിയമങ്ങള്‍ തെറ്റിച്ചു മറ്റുള്ളവരെ തെറ്റിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പൌലോസ് തന്റെ അവസാന ജറുസലെം സന്ദർശനത്തില് ഏഷ്യയിലെ യഹൂദൻമാരുടെ കൈകളില്‍  പിടിക്കപ്പെടുന്നു : 
അവർ പൌലോസിനെ തല്ലി ചതക്കുന്നു ! അങ്ങനെ പിന്നീട്
ന്യായാധി സംഘം ചോദ്യം ചെയ്യുന്നതിനിടയില്
ആ യഹൂദ സംഘത്തിൽ പരലോക വിശ്വാസികളും നിഷേധികളും ആയ രണ്ടു യഹൂദ വിഭാഗങ്ങള്‍
( ഫരിസ്യരും സദുക്യരും )  

ഉണ്ട് എന്ന് മനസ്സില്‍ ആക്കിയ പൌലോസ് ...
താന്‍ വിചാരണ ചെയ്യപ്പെടുന്നത്
പരലോക വിഷയത്തെ പറ്റി ആണെന്ന്  കള്ളം പറഞ് 
അവരു രണ്ടു പേരെയും തമ്മില്‍ തല്ലിച്ച്
തന്ത്രം പ്രയോഗിച്ച് തന്റെ തടി  രക്ഷിക്കാൻ നോക്കുന്നു ! 

(അപ്പോസ്തല പ്രവൃത്തികള് 23:6-7)
എന്നാൽ ന്യായാധിപസംഘത്തിൽ
ഒരു പക്ഷം സദൂക്യരും
ഒരുപക്ഷം പരീശന്മാരും
ആകുന്നു എന്നുപൌലൊസ് അറിഞ്ഞു:സഹോദരന്മാരേ, ഞാൻ
ഒരു പരീശനും പരീശന്മാരുടെ
മകനും ആകുന്നു;
മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും
കുറിച്ചു ഞാൻ
വിസ്താരത്തിലായിരിക്കുന്നു
എന്നു വിളിച്ചു പറഞ്ഞു.അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.

ഇതിന് ഒക്കെ മുമ്പ്‌ പൌലോസ് ജറുസലെമിലേക് പോകാന്‍ തുടങ്ങിയപ്പോള് കൂടെ ഉണ്ടായിരുന്ന്നവർ അവിടേക്ക് പോകണ്ട എന്ന് ഉപദേശിച്ചപ്പോള് പൌലോസ് പറഞത് ഇങ്ങനെ ആയിരുന്നു :

(അപ്പോ: പ്രവർത്തി  21: 13) അതിന്നു പൌലൊസ്: നിങ്ങൾ കരഞ്ഞു
എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു
എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിക്കാൻ വരെ ഞാന്‍ തയ്യാറാണ്!

ഈ മനുഷ്യന്‍ ആണ് പച്ച കള്ളം പറഞ്ഞ് മറ്റുള്ളവരെ തമ്മില്‍ തല്ലിച്ച്  തടി രക്ഷപ്പെടുത്തിയത് എന്ന് അറിയുക. 
ഇതിനെ മിഷനറികള് എങ്ങനെ കാണുന്നു എന്ന് അറിയാന്‍ താല്പര്യം ഉണ്ട് ! 
പൌലോസിന്റെ " തഖിയ " പറയാന്‍ നിന്നാല്‍ ഇഷ്ടം പോലെ ഉണ്ട്.
പോസ്റ്റ്  നീണ്ടു പോകുന്നത് കൊണ്ടും മിഷനറികള്ക്
സ്വന്തം വിവരക്കേട് മനസ്സില്‍ ആകാന്‍ ഇത് മതിയാകും എന്നത് കൊണ്ടും നിർത്തുന്നു !

മുത്അ വിവാഹം : അനിൽ കുമാറിന് മറുപടി

 മുത്അ വിവാഹം ഇസ്ലാമിലെ വ്യഭിചാരം ? 



മുതഅ വിവാഹം അധവാ താല്ക്കാലിക വിവാഹം എന്ന സമ്പ്രദായം ഇസ്ലാം തുടങ്ങിയത് അല്ല :
ഇസ്ലാമിന് മുന്നേ തന്നെ അറേബ്യയിലും മറ്റ് പ്രദേശങ്ങളിലും ഒക്കെ നിലവില് ഇരുന്ന ഒരു സമ്പ്രദായം ആണ് !!!
ഇസ്ലാമിന്റെ ആവിർഭാവ കാലത്ത് ഈ സമ്പ്രദായം നില നിന്നിരുന്നു :

ഇസ്ലാം മദ്യം നിരോധിക്കുന്നതിന് മുന്നേ പലരും മദ്യം കുടിച്ചിരുന്നു , ഇസ്ലാം പലിശ നിരോധിക്കും വരെ പലരും പലിശ ഇടപാടുകള് നടത്തിയിരുന്നു , ഇസ്ലാം ചത്ത മാംസവും , പന്നി മാംസവും നിരോധിക്കുന്നത് വരെ പലരും ഇവ ഭക്ഷിച്ചിരുന്നു !!!!! അത് തന്നെ ആണ് മുതഅ വിവാഹത്തിന്റെ കാര്യത്തിലും നടന്നത് !!! അത് നിരോധിക്കുന്നതിന് മുമ്പ് പലരും അങ്ങനെ വിവാഹം കഴിച്ചിരുന്നു .

അതാണ് ആരോപണം ഉന്നയിക്കുന്ന ഹദീസുകളില് കാണുന്നത് .
സത്യത്തില് ഈ വിവാഹം ആദ്യ കാലഘട്ടത്തില് പ്രവാചകൻ അനുവദിച്ചത് പോലും മറ്റൊരു തിൻമ ( വ്യഭിചാരം ) ജനങ്ങള് ചെയ്യാതെ ഇരിക്കാന് ആയിരുന്നു എന്ന വസ്തുത അറിയുക ! ദൂര ദേശങ്ങളിലേക് വ്യാപാര ആവശ്യങള്കും മറ്റും സഞ്ചരിച് അനേകം നാളുകള് അവിടെ തങ്ങുന്നവർ തങ്ങളുടെ ലൈംഗിക ദാഹം ശമിപ്പിക്കാൻ ആയി
തെറ്റായ മാർഗങ്ങള് ( വ്യഭിചാരം )
സ്വീകരിക്കുക പതിവായിരുന്നു ! ഇത്തരം മാർഗങ്ങള് തടയുക എന്നത് കൊണ്ടാണ് സ്ത്രീയുടെയും പുരുഷന്റെയും സമ്മത കരാറോട് കൂടി നടക്കുന്ന താല്ക്കാലിക വിവാഹം താല്ക്കാലികമായ കാലയളവില് അനുവദിച്ചത് !
ശേഷം ഇസ്ലാം അത് പൂര്ണമായും നിരോധിക്കുകയാണ് ചെയ്തത് : 
അത് സംബന്ധിയായ ഹദീസുകള് ഇടാതെ നിരോധിക്കുന്നതിന് മുമ്പ് ഉള്ള ഹദീസുകള് മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുക വഴി വിമർശകരുടെ ഇരട്ട താപ്പ് വ്യക്തമാകുന്നു :


മുതഅ വിവാഹം ഇസ്ലാം നിരോധിച്ചു :
അത് സംബന്ധി ആയ ഹദീസുകള് താഴെ വായിക്കുക: 


( Quran 4:24 )
നിങ്ങള് വിവാഹജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവ
രാകരുത്.


അലി ഇബ്ന് അബീതാലിബിൽ നിന്നും നിവേദനം:
അല്ലാഹുവിന്റെ അപ്പോസ്തലൻ
ഖൈബർ യുദ്ധ ദിനത്തില്
മുതഅ വിവാഹവും
കഴുത മാംസവും നിരോധിച്ചു !
(Saheeh Al Bukhari, Volume 9, Book 86, Number 91)


അലി ഇബ്നു അബീ താലിബിൽ നിന്ന് നിവേദനം:
ഖൈബർ യുദ്ധ ദിനത്തില്
അല്ലാഹുവിന്റെ അപ്പോസ്തലൻ
മുതഅ വിവാഹവും
കഴുത മാംസവും നിരോധിച്ചു!
 ( Saheeh Al Bukhari
Volume 5, Book 59, Number 527)


അലി ഇബ്നു അബീ താലിബിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ അപ്പോസ്തലൻ
ഖൈബർ യുദ്ധ ദിനത്തില്
മുതഅ വിവാഹവും
കഴുത മാംസവും നിരോധിച്ചു !
( Saheeh Al Bukhari Volume 9, Book 86, Number 91)


സബ്റ അൽ ജുഹന്നിയിൽ യില് നിന്നും നിവേദനം :
അല്ലാഹുവിന്റെ അപ്പോസ്തലൻ അന്ത്യ നാള് വരെ
മുതഅ വിവാഹം നിരോധിച്ചിരിക്കുന്നു!
 (Sahih Muslim ,
Book 008, Number 3262)


റാബിഅ് ഇബ്ന് സബ്റാ തന്റെ പിതാവില് നിന്നും നിവേദനം ചെയ്യുന്നു :
പ്രവാചകൻ മുതഅ വിവിവാഹത്തിന്റെ കരാറുകള് നിരോധിച്ചു
( Sahih Muslim ,
Book 008, Number 3259) 


യഹ്യ ഇബ്ന് മാലിക് നിവേദനം :
പ്രവാചകൻ മുതഅ വിവാഹം നിരോധിച്ചു
( Sahih Muslim, Book 008, Number 3264)



Rabi ibn sabra
Narrated :
Allah’s Messenger FORBADE on the Day of Victory to contract temporary marriage with women.
( സഹീഹ് മുസ്ലിം , ബുക്ക് 008, നമ്പർ 3260)



Ali bin Abi Talib reported that Allah’s Messenger forbade
on the Day of Khaibar temporary marriage (Muta’) with women and the eating of the flesh of domestic asses.
 ( സഹീഹ് മുസ്ലിം , ബുക്ക് 021, നമ്പർ 4763)


‘ Ali b. AbiTalib reported that Allah’s Messenger
prohibited on the Day of Khaibar the contracting of temporary marriage with women and the eating of the flesh of domestic asses.
 ( സഹീഹ് മുസ്ലിം , ബുക്ക് 008, നമ്പർ 3263)


Muhammad b. ‘Ali narrated on the authority of his father ‘Ali that Allah’s Apostle on the Day of Khaibar prohibited for ever the contracting of temporary marriage and eating of the flesh of the domestic asses.
( സഹീഹ് മുസ്ലിം , ബുക്ക് 008, നമ്പർ 3265)



10.24.2017

ജൌൻ ഗോത്രക്കാരി അഥവാ ജൌനിന്റെ പുത്രിയും മുഹമ്മദ് നബിയും  :

( കള്ള ആരോപണത്തിന് മറുപടി : )

മുഹമ്മദ് നബി (s) ജൌൻന്റെ പുത്രിയെ അധവാ ഒരു അന്യ സ്ത്രീയെ
" ബലാത്സംഗം ചെയ്യാന്‍ നോക്കി  എന്ന് ആണ് ആരോപണം
( Attched Photo കാണുക )


ഇത്തരം കള്ളത്തരങള് പ്രവാചകന് മേലെ ഉന്നയിക്കുന്നത് മിഷനറികള് ആദ്യം ആയി ഒന്നും അല്ല :
മൂന്നേ മൂന്നു വസ്തുതകള്ക് മുന്നില്‍ ല്‍ തീരുന്ന ആയുസേ ഈ വൃത്തികെട്ട ആരോപണത്തിന് ഉള്ളുതാനും :
__

1) മേല് പറയപ്പെട്ട ജൌനിന്റെ പുത്രി പ്രവാചകൻ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ഭാര്യ ആണ് !!
©[ സഹീഹ് അൽ ബുഹാരി , വോളിയം 7, ബുക്ക് 63, ഹദീഥ് 181 ]

©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 182]

©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 183]



2) പ്രവാചകൻ അവരെ ബലാത്സംഗ ശ്രമം പോയിട്ട് അവരുടെ ദേഹത്ത് സ്പർശിക്കുക കൂടി ചെയ്തിട്ടില്ല !

©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 182]



3) പ്രവാചകനോട് ഒപ്പം ജീവിക്കാന് വിസമ്മതം കാണിച്ചപ്പോള്,
അവര്ക്ക് രണ്ട് വസ്ത്രം സമ്മാനമായി നല്കി, സുരക്ഷിതമായി അവരുടെ വീട്ടിലെത്തിക്കാന് തന്റെ അനുയായിയോട് കല്പ്പിക്കുകയുമാണ് പ്രവാചകൻ ചെയ്യുന്നത് !

©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 182]



ﻋَﻦْ ﺃَﺑِﻴﻪِ ﻭَﺃَﺑِﻰ ﺃُﺳَﻴْﺪٍ ﻗَﺎﻻَ ﺗَﺰَﻭَّﺝَ ﺍﻟﻨَّﺒِﻰُّ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃُﻣَﻴْﻤَﺔَ ﺑِﻨْﺖَ ﺷَﺮَﺍﺣِﻴﻞَ ، ﻓَﻠَﻤَّﺎ ﺃُﺩْﺧِﻠَﺖْ ﻋَﻠَﻴْﻪِ ﺑَﺴَﻂَ ﻳَﺪَﻩُ ﺇِﻟَﻴْﻬَﺎ ﻓَﻜَﺄَﻧَّﻬَﺎ ﻛَﺮِﻫَﺖْ ﺫَﻟِﻚَ ﻓَﺄَﻣَﺮَ ﺃَﺑَﺎ ﺃُﺳَﻴْﺪٍ ﺃَﻥْ ﻳُﺠَﻬِّﺰَﻫَﺎ ﻭَﻳَﻜْﺴُﻮَﻫَﺎ ﺛَﻮْﺑَﻴْﻦِ ﺭَﺍﺯِﻗِﻴَّﻴْﻦِ .
അബൂ ഉസൈദില് നിന്നും നിവേദനം :
പ്രവാചകൻ  (swa)
ഉമൈമ ബിന്ത് ശറാഹീലിനെ വിവാഹം കഴിച്ചു.
അവരെ അദ്ദേഹത്തിന്റെ അരികിലേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്, അദ്ദേഹം തന്റെ തിരുകരങ്ങള് നീട്ടി സ്വീകരിച്ചു. അവര്ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര് പ്രതികരിച്ചു. അപ്പോള് അവര്ക്ക് (തിരികെപ്പോകാന്) യാത്രാ സൗകര്യങ്ങള് ചെയ്ത് കൊടുക്കാനും,രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള് (സ്ത്രീകള് ധരിക്കുന്ന വെളുത്ത വസ്ത്രം) സമ്മാനമായി നല്കാനും പ്രവാചകൻ അബൂ ഉസൈദിനോട് കല്പിച്ചു."©[ സഹീഹ് അൽ ബുഹാരി , വോളിയം 7 , ബുക്ക് 63 , ഹദീഥ് 182]

"ഇമാം ഔസാഇ (റ) പറഞ്ഞു: ഞാന് സുഹ്'രിയോട് ചോദിച്ചു: പ്രവാചകന്റെ  ഭാര്യമാരില് ആരാണ് അദ്ദേഹത്തില് നിന്നും ശരണം തേടിയത് ?. അദ്ദേഹം പറഞ്ഞു: എന്നോട് ആഇശ (റ) യില് നിന്നും ഇപ്രകാരം ഉര്വ അറിയിക്കുകയുണ്ടായി:
ജൗന് ഗോത്രക്കാരിയെ നബിയുടെ അരികിലേക്ക്  ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള് അവള് പറഞ്ഞു: 'ഞാന് താങ്കളില് നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു'. അപ്പോള് അദ്ദേഹം പറഞ്ഞു: 'അതിമഹത്വമുള്ളവാനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക." -
©[ സഹീഹ് അൽ ബുഹാരി , വോളിയം 7, ബുക്ക് 63, ഹദീഥ് 181 ]


ഭർത്താവിന് ഭാര്യയെ ആശ്വസിപ്പിക്കാൻ അവളുടെ ദേഹത്ത് സ്പർശിക്കുന്നത് പോലും  ആരോപണം ഉന്നയിച്ച മാന്യന്റെ കണ്ണില്‍  ബലാത്സംഗം ആണ് !
കഷ്ടം !!!

സഫിയ : പ്രവാചകന്റെ ഭാര്യ ! മിഷണറികളുടെ ആരോപണങ്ങള്‍ക്ക് മറുപടി !!

         

ഇസ്ലാമിന്റെ പ്രവാചകൻ ആയ മുഹമ്മദ് ,
സഫിയ എന്ന ജൂത സ്ത്രീയുടെ പിതാവിനെയും ഭർത്താവിനെയും യുദ്ധത്തില്‍
കൊന്ന ശേഷം അവളെ യുദ്ധ തടവ്കാരി ആയി പിടിക്കുകയും ആളുകളെ കാവല്‍ നിർത്തി അന്ന് രാത്രി തന്നെ  അവളെ ബലമായി ബലാത്സംഗം ചെയ്യുകയും ചെയ്തവൻ അല്ലേ  ? അവളുടെ വികാരം എന്തായിരിക്കും ?
മുഹമ്മദിന്റെ കാമ ദാഹം മൂലം  ഇസ്ലാമിലെ ഇദ്ദയുടെ നിയമം വരെ മുഹമ്മദ് അവിടെ കാറ്റില്‍ പറത്തിയില്ലേ ?


നഊദുബില്ലാഹ് ,,,,
ക്രൈസ്തവ മിഷനറികള് ഛർദിച് തള്ളുന്ന മാരക വിഷത്തിന്റെ ഒരു രൂപം ആണ് മുകളില്‍ കണ്ടത് !
പ്രവാചകൻ (S) യെയും സഫിയ (r) യെയും
സംബന്ധിച്ച് മിഷനറിമാർ വൃത്തികെട്ട ഭാഷയില്‍ എക്കാലത്തും ആരോപിക്കുന്ന എല്ലാ ആരോപണങ്ങള്ക്കും കൃത്യമായ പ്രമാണം ഇട്ട് കൊണ്ടു മറുപടി നല്കുകയാണ് ഇവിടെ :
( INSHA ALLAH )  

ആരോപണം -1
////////////////////////
///////////////////////സഫിയയുടെ ഭർത്താവിനെയും പിതാവ് നയും യുദ്ധത്തില്‍ കൊന്ന ശേഷം സഫിയെയെ തടവില് പിടിച്ചു !

ഇത് കേട്ടാല്‍ തോന്നും  സഫിയയെ നേടാൻ ആണ് യുദ്ധം ചെയ്തത് എന്നും
അവരുടെ ഭർതാവിനെയും പിതാവിനെയും കൊന്നത് എന്നും !
യഥാര്‍ത്ഥത്തില്‍  മെദിനയിലെ ഇസ്ലാമിക രാഷ്ട്രത്തെ
കടന്നാക്രമിച്ച് ബലാല്കാരം ആയി പിടിച്ചു എടുക്കാന്‍ ഖൻദക്ക് യുദ്ധത്തില്‍ അറബികളെ വംശീകരിച്ച് സംഘടിപ്പിക്കുന്നതില് മുഖ്യ പങ്ക് വഹിച്ചവരാണ് സഫിയയുടെ പിതാവ് ഹുയയ് ഇബ്ന് അക്തബും കൂടെ ഉള്ള ജൂതൻമാരും!
ഖൻദക്ക് യുദ്ധത്തില്‍ അല്ലാഹുവിന്റ സഹായം ഇല്ലായിരുന്നു എങ്കില്‍
ജൂത ഗോത്രമായ ബനു കുറൈള മുസ്ലിംകളോട് ഉള്ള കരാർ ലംഘിച്ച് ചെയ്ത മാരകമായ രാജ്യ ദ്രോഹക പ്രവർത്തനതില് മുസ്ലിംകള് നശിച്ചേനെ!
ഈ കൊടും പ്രവണത ചെയ്യാന്‍ ബനു കുറൈളയെ കോപ്പ് കൂട്ടിയതും
Quraish, Gatfan ,ഇതര അറേബ്യൻ ഗോത്രങളെയും ജൂതൻമാരെയും മുസ്ലിംങള്ക് എതിരെ  സംഘടിപ്പിച്ച് നിർതിയതും മുസ്ലിം-ജൂത വിരോധം വർദ്യിപ്പിച്ചതും  സഫിയയുടെ പിതാവ് ഹുയയ് ആയിരുന്നു ! ഇതില്‍ എല്ലാം ഉപരി മെദീനയുടെ രാഷ്ട്ര പിതാവും
ഭരണാധികാരിയും ആയ മുഹമ്മദ് നബിയെ അതേ രാഷ്ട്രത്തികത്ത് പൌരൻമാരായി കഴിഞ്ഞു കൊണ്ടു  വധിക്കാൻ ഗൂഢാലോചനകള് നടത്തുകയും , പ്രാവർത്തികം ആക്കുകയും
കരാര്‍ കള് ലംഘിക്കുകയും
ചെയ്ത ബനു നളിർ പ്രമാണിയും സഫിയയുടെ പിതാവും ആയ ഇതേ ഹുയയിനെയും ജൂത ഗോത്രതെയും  പ്രവാചകൻ ഇതിന് മുമ്പേ ഒരു തവണ കൊല്ലാതെ വെറുതെ വിട്ടതാണ് ! പകരം മൂന്നു ദിവസത്തിനകം നാട് വിട്ട് പോകുവാന്‍ ദൂതനെ അയച്ചു !
അവർ അനുസരിച്ച് ഇല്ല! ഒടുവില്‍ അവർക് പ്രതിരോധം ഏർപ്പെടുത്തുകയും അവർ പുറത്തു വരുകയും ചെയ്തു !
അവർ മുഹമ്മദ് നബിയോട് ജീവനും സ്വതിനും അഭയം ചോദിച്ചു ! മുഹമ്മദ് സമ്മതിച്ചു ! 3 പേർക് ഒരു ഒട്ടകവും അതില്‍ കൊള്ളുന്ന സമ്പത്തും ഭക്ഷണവും എന്ന കണക്കില്‍  അവരെ പറഞ്ഞ് വിട്ടു !
ഇങ്ങനെ പ്രവാചകന്റെ ദയ കൊണ്ടു മാത്രം രക്ഷപ്പെട്ട അതേ ഹുയയ് ആണ്. വീണ്ടും ഹൻദക് യുദ്ധത്തില്‍ പ്രവാചകനും മുസ്ലീങ്ങള്കും എതിരില് വഞ്ചനാ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കുഴപ്പങള് ഇളക്കി വിടുന്നതും
മെദിനയില് സുരക്ഷിതമായി കഴിയുന്ന ജൂത ഗോത്രം ആയ Banu Quraila യെ മുസ്ലീങ്ങള്ക് എതിരെ കൊടും രാജ്യ ദ്രോഹ പ്രവണതക്ക് പ്രേരിപ്പിക്കുന്നതും !
(എച്ച് . ഹൈക്കല് 
ലൈഫ് ഓഫ് മുഹമ്മദ്‌  ,
പേജ്  374-377)
(Ibid -396-399
(ibid 411- 412)
(അല്ലാമാ ശിബ് ലി നുഅ്മാനി ,
സീറത്തു നബി ,വോളിയം 2, പേജ് 106)

__

ആരോപണം -2
യുദ്ധ തടവ്കാരി ആയി പിടിച്ച ശേഷം
ആളുകളെ കാവൽ നിർത്തി അന്ന് രാത്രി തന്നെ അവളെ ബലാത്സംഗം ചെയ്തു ! ഇദ്ദ നിയമം തെറ്റിച്ചു !
///////////////////////////////

പച്ഛ കള്ളം ആണിത് !
ഇസ്ലാമില് യുദ്ധ തടവ്കാരുമായുള്ള ബന്ധത്തെ പറ്റി ഉള്ള നിയമം പോലും അറിയാതെ കോതക്ക് പാടുന്നവർ അറിയണം  :
അബീ സഈദുൽ ഖുദ്രി നിവേദനം ചെയ്യുന്നു :
അവതാസ് തടവുകാരെ സംബന്ധിച്ച് പ്രവാചകൻ പറഞ്ഞു:
ഒരു ഗര്ഭിണിയായ സ്ത്രീ പ്രസവിക്കുന്നതുവരെ അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടരുത്. ഇനിയവൾ ഗർഭിണി അല്ലെങ്കിൽ ഒരു ആർത്തവ സമയം കഴിയുന്നതുവരെയും
ബന്ധപ്പെടരുത് "!!
ബന്ധപ്പെടരുത് "!!(Sunan Abu Dawud ,Book 12,
Hadith  112)

ആർത്തവം (mensus)  കഴിയാതെ തടവ് കാരി ആയ സ്ത്രീയുമായി ബന്ധപ്പെടാൻ പാടില്ല എന്നതാണ് ഇസ്ലാമിക നിയമം. 
അത് പ്രവാചകൻ പാലിച്ചിട്ടുണ്ട് താനും! 
സഫിയയെ അന്ന് രാത്രി തന്നെ ബലാത്സംഗം ചെയ്തു
എന്ന് തള്ളുന്നവർ അറിയണം:

പ്രവാചകൻ ഒരു യുദ്ധം കഴിഞാല് ആ പരിസരത്ത് തന്നെ 3 ദിവസം ടെന്റ് (കൂടാരം)  അടിച്ചു സ്ഥിതിഗതികള് നിരീക്ഷിക്കുന്ന പതിവ് ഉണ്ട് :അതിനു ശേഷം ആണ് സ്വദേശത്തേക്ക് യാത്ര തിരിക്കുക !
ഖൈബർ യുദ്ധ ശേഷവും 3 ദിവസം
പ്രവാചകൻ ഖൈബറില് കൂടാരം അടിച്ചു !
(Sahih Al  Bukhari ,
Vol  7, Book 62, Hadith 22)


അതിനു ശേഷം നാട്ടിലേക്ക് ഉള്ള യാത്ര തിരിച്ചു!
അങ്ങനെ സാദ് അല് സഹ്ബാ എന്ന പ്രദേശത്ത് എത്തിയപ്പോള്  സഫിയ ആര്തവത്തിൽ (Mesus) നിന്നും  ശുധിയാക്കപ്പെടുകയുണ്ടായി!
അതിനു ശേഷം ആണ് പ്രവാചകൻ അവരെ വിവാഹ ബന്ധത്തിലേക്ക് ക്ഷണിച്ചത്! !
(Sunan Abu Dawud , Book 20, Hadith 68)
(Sahih Al Bukhari , Vol  3, Book  34,
Hadith 437)


ഇനി ഭാര്യക്കും ഭർതാവിനും സമ്മതം എങ്കില്‍ അന്ന് രാത്രി തന്നെ വിവാഹ ബന്ധത്തില് ഏർപ്പെട്ടാല് നിങ്ങള്‍ക്ക് എന്തു ചേദം ?
വിവാഹം കഴിച്ച / ഉടമസ്ഥതയിലുള്ള രണ്ടു പേർ തമ്മില്‍ ബന്ധപ്പെടുന്നത് ഇവരുടെ കണ്ണില്‍ ബലാത്സംഗം ആണെങ്കില്‍ പിന്നെ പറഞിട്ട് കാര്യം ഇല്ല!  നബി അവരെ ബലാത്സംഗം ചെയ്തു എന്ന് ഏതു വാറോലയില് നിന്ന് ആണ് തെളിവ് ഹാജർ ആക്കാന്‍ ഉള്ളത് ?
വിശുദ്ധ Quran പറയുന്നത് കാണുക : 

(Quran 24 :33)
നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍  ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്‌.


ബലാല്കാരം ഉള്ള  ലൈംഗിക ബന്ധം ഇസ്ലാം വ്യക്തമായി  നിരോധിച്ചിരിക്കുന്നു :
(Sahih Al Bukhari  6949)
(Sahih Muslim, Book 43 :Hadith 7181)
(Sunan AbuDawud,Book 12,Hadith  2304)
(മാലിക്ക്, മുവത്വ, ബുക്ക് 54, ഹദിസ് 54.16.42)
(മാലിക്ക് ,മുവത്വ, ബുക്ക്  41,ഹദിസ് 41.3.15)
(മാലിക്ക്, മുവത്വ,ബുക്ക് 36 :ഹദിസ്  36.16.14)

ഇബ്നു ഹിഷാമിന്റെ സീറയില് നിന്നും  
ഇബ്നു സഅ്ദിന്റെ തകബാതില് നിന്നും 
ഒക്കെ സംഭവം വായിച്ച ശേഷം 
തങ്ങളുടെ സ്വന്തം മനസ്സില്‍ തളം 
കെട്ടി കിടക്കുന്ന  വൃത്തികെട്ട ചിന്തകള്‍ 
കഥകള് ആയി മെനഞ്ഞെടുക്കുകയാണ്
മിഷനറികള് ചെയ്യുന്നത് !
ആ സീറകളില്  പോലും ഇവര്‍ മെനയുന്ന ആശയം കിട്ടില്ല! അവ എന്തു പറയുന്നു എന്ന് പരിശോധിക്കാം :
നബി സഫിയയെ ബലാല്കാരം ആയി 
നിർബന്ധിക്കുക ആയിരുന്നോ ?
വായിക്കുക :

സഫിയ നബിയുടെ അടുക്കൽ വന്നപ്പോൾ നബി അവരോടു പറഞ്ഞു: ജൂതരുടെ ഇടയിൽ നിന്ന് നിന്റെ പിതാവ് ദൈവം അദേഹത്തെ നശിപ്പിക്കുന്നത് വരെ എന്നോടുള്ള ശത്രുത അവസാനിപ്പിച്ചില്ല. അവർ പറഞ്ഞു" ദൈവദൂതരേ, നിശ്ചയമായും അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ പറഞ്ഞത് പോലെ ഒരാളുടെ പാപം മറ്റൊരാൾ ഏറ്റെടുക്കേണ്ടി വരില്ല" അപ്പോൾ നബി പറഞ്ഞു:
"നീ നിനക്ക് തെരഞ്ഞെടുക്കാം. നീ ഇസ്ലാമിനെ തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ ഭാര്യാക്കാം . ഇനി നീ ജൂതമതം തെരഞ്ഞെടുക്കുന്നുവെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കാം .നിനക്ക് നിന്റെ ജനതയിലേക്ക് മടങ്ങാം"
അവർ പറഞ്ഞു:
"ഞാൻ ഇസ്ലാം സ്വീകരിക്കാൻ ശക്തമായി ആഗ്രഹിക്കുന്നു.
അങ്ങ് എന്നെ ക്ഷണിക്കുന്നതിന് മുന്പ് തന്നെ ഞാൻ
അങ്ങയുടെ അടുക്കലേക്കു വരുമ്പോൾ തന്നെ അങ്ങയിൽ വിശ്വസിച്ചിരിക്കുന്നു . എനിക്ക് ജൂതരിൽ സഹോദരനോ പിതാവോ രക്ഷിതാക്കളോ ഇല്ല.
കുഫ്രിന് പകരമായി ഞാൻ ഇസ്ലാമിനെ തെരഞ്ഞെടുത്തിരിക്കുന്നു . സ്വതന്ത്രയാവുന്നതിനെക്കാളും സ്വന്തം ജനതയിലേക്ക് മടങ്ങുന്നതിനെക്കാളും ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതരെയും ഇഷ്ടപ്പെടുന്നു ".
(ഇബ്നു സഅദ് , തകബാത്  അൽ കുബ്റാ 8/123)
അപ്പോൾ സഫിയയെ നബിയുടെ ഭാര്യ ആക്കാനുള്ള തീരുമാനം സഫിയ (r) യുടെ  പൂർണ്ണ സമ്മതത്തോടെ ആയിരുന്നു എന്ന് വ്യക്തം. ഇതിനെ ആണ് ഇവറ്റകള് ബലാത്സംഗം ആക്കിയത്!!
അടുത്ത ആരോപണം
ആളുകളെ ഊരി പിടിച്ച വാളുമായി കാവല് നിർത്തി ബന്ധപ്പെട്ട് പോലും !

ഉളുപ്പ് ഉണ്ടോ ഇതൊക്കെ പറയാൻ?
ഇവർ തള്ളുന്ന പോലെ
ആരെയും  നബി കാവല്‍ നിർത്തിയിട്ടില്ല!


നബിയെ ജീവന് തുല്യം സ്നേഹിക്കുന്ന
Abu Ayyub Al Ansaari (r)
എന്ന ശിഷ്യൻ നബിയോട് ഉള്ള തന്റെ സ്നേഹവും കരുതലും നിമിത്തം
അവിടെ സ്വമേധയാ കാവൽ നിന്നതാണ്!
നബി ഇത് അറിഞിട്ടില്ല! പിറ്റേന്ന് രാവിലേ നബി അൻസാരിയെ  കാണുകയും എന്താണ് ഇവിടെ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട് !
അപ്പോള്‍ അദ്ദേഹം പറഞ കാരണം :
സഫിയ നമ്മളുമായി യുദ്ധം ചെയ്ത ജൂത ഗോത്രതില് പെട്ടവരാണ് !
അവരുടെ പിതാവും ഭർതാവും ആ യുദ്ധത്തില്‍ വധിക്കപ്പെടുകയും ചെയ്തു ! അത് കൊണ്ടു അവർക് (safiya) താങ്കളോട് ശത്രുത ഉണ്ടാകുകയും താങ്കളെ അപായപ്പെടുത്താൻ ശ്രമിച്ചേക്കും എന്ന് ഞാന്‍ ഭയപ്പെട്ടു ! അത് കൊണ്ടു ആണ് കാവല്‍ നിന്നത് എന്നായിരുന്നു !
(ഇബ്നു സഅദ് ,തകബാത് അൽ കുബ്റ 8/126)
(ഇബ്നു ഹിഷാം ,പേജ് 766)
(എച്ച്. ഹൈക്കല് ,ലൈഫ് ഓഫ് മുഹമ്മദ്‌
പേജ് 470)


തികച്ചും ന്യായമായ സംശയം !
പക്ഷേ നബിക്ക് ഇങ്ങനെ ഒരു സംശയമൊ പേടിയോ ഭയമോ ഈ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്ന് മുകളില്‍ പറഞ സംഭവത്തില് നിന്ന് തന്നെ വ്യക്തം ആണ് അല്ലോ ! കാരണം സഫിയ നബിയുടെ  പ്രവാചകത്വം തിരിച്ച് അറിഞ്ഞു വിശ്വാസം സ്വീകരിച്ചിരുന്നു!  അവളുടെ പിതാവും ഭർത്താവും ചെയ്ത കുറ്റത്തിന്റെ ഗൗരവും അവര് മനസ്സില്‍ ആക്കിയിരുന്നു! അവർ അപരാധം ചെയ്തിരുന്നു എന്ന് അവള്‍ക്ക് ബോധ്യം ആയി!
തൻ മൂലം സഫിയക്
അവരുടെ (പിതാവും ഭർതാവും)
മരണം ക്ഷമിക്കാനും സാധിച്ചു!
അവള് പ്രവാചകനെ വേള്ക്കുന്നത്
മുഹമ്മദിന്റെ പ്രവാചകത്വം അംഗീകരിച്ചു പൂര്‍ണ വിശ്വാസി ആയിട്ട് തന്നെ ആയിരുന്നു !

തന്റെ പിതാവിനെയും ഭർതാവിനെയും കൊന്നവരോട് സ്വഭാവികം ആയും ഒരു സ്ത്രീക് വെറുപ്പും പകയും ഒക്കെ ഉണ്ടാകും ! അത് ഇല്ല എന്ന് ആരും പറയുന്നില്ല! സഫിയകും ഉണ്ടായിരുന്നു !
അത് ഉണ്ടായിരുന്നു എന്ന് safiya തന്നെ പറയുന്നും  ഉണ്ട് !
ഹദിസ് കാണുക :

ഇബ്നു ഉമറില് നിന്നും നിവേദനം :
സഫിയയുടെ കണ്ണിന് മുകളില്‍ ഒരു മുറിപ്പാട് ഉണ്ടായിരുന്നു !
പ്രവാചകൻ അതിനെ പറ്റി അവരോട് ചോദിച്ചു : 
നിന്റെ കണ്ണുകള്‍ ക്  എന്തു പറ്റി ?
അവർ  പറഞ്ഞു :
ഞാന്‍ കിനാനയുടെ ഭാര്യ ആയിരിക്കെ
ഒരു വേളയില്‍ ഞാന്‍ ഒരു സ്വപ്നം കാണുകയുണ്ടായി :
ആകാശത്ത് നിന്നും പൂർണ ചന്ദ്രന് എന്റെ മടിയില്‍ വന്നു കിടക്കുന്നതായി ഞാന്‍ കണ്ടു  :
ഈ സ്വപ്നത്തെ പറ്റി ഞാന്‍
കിനാനയോട് പറഞപ്പോള് അദ്ദേഹം എന്റെ മുഖത്ത് അടിക്കുകയുണ്ടായി! അദ്ദേഹം പറഞു :
മദീനയുടെ ഭരണാധിപൻ(muhammad) നിന്റെ ഭർത്താവ് ആകുന്നതും  വിവാഹം കഴിക്കുവാനും നീ ആഗ്രഹിക്കുന്നുവോ?
സഫിയ  പറഞ്ഞു :
അല്ലാഹുവിന്റ പ്രവാചകനെകാള് എനിക്കു വെറുപ് ഉള്ള മറ്റൊരാളും ഉണ്ടായിരുന്നില്ല! എന്റെ പിതാവും ഭർതാവും കൊല്ലപ്പെട്ടു !
പ്രവാചകൻ എന്നൊട് അതിന്റെ കാര്യങ്ങള്‍ വിശദീകരിച്ച് തന്നു :
അല്ലയോ സഫിയാ ?
നിന്റെ പിതാവ് അറബികളെ ദുഷ് പ്രചരണവും  വിദ്വേഷവും  ചെലുത്തി ഞങ്ങള്‍ക്ക് എതിരെ ഇളക്കി വിടുന്ന വ്യക്തി ആയിരുന്നു !
അദ്ദേഹത്തിന്റെ
യാഥാര്‍ത്ഥ്യം അറിയിക്കുന്ന വിശദീകരണം അദ്ദേഹത്തോട് ഉള്ള എന്റെ വെറുപ്പ് അകറ്റി!! 
എനിക്കു ക്ഷമിക്കാൻ സാധിച്ചു !
(ത്വബരാനി കബീർ 19668, വോളിയം 24 , പേജ്  67)


താന്‍ ഖൈബർ യുദ്ധത്തിന് മുന്നേ കണ്ട സ്വപ്നത്തെ പറ്റി തന്റെ മുൻ ഭർതാവ് ആയ കിനാന , മുഹമ്മദിനെ പറ്റി ആണ് എന്ന് സ്ഥിതികരിക്കുകയും
അതിന്റെ പേരില്‍ തന്നെ അടിക്കുകയും
പിന്നീട് ഖൈബറില് തന്റെ പിതാവും ഭർതാവും കൊല്ലപ്പെടുകയും താൻ യുദ്ധ തടവ്കാരി ആയി പിടിക്കപ്പെടുകയും ശേഷം മുഹമ്മദിന്റെ ഭാര്യ ആയി മുഹമ്മദ് തന്നെ സ്വീകരിക്കുകയും ചെയ്യുന്നതിന് സാക്ഷി ആയ സഫിയ എന്ന സ്ത്രീക് യഥാര്‍ത്ഥത്തില്‍ തന്റെ വിശ്വാസം വർദ്ദിക്കുക ആണ് ചെയ്തത് എന്ന് കാണാം !!
ഈ സംഭവം  . .
ഇമാം തബ്റാനിക് പുറമേ ഇമാം ബൈഹഖിയും തന്റെ ദലാഇലുന്നുബുവ്വത്തില് രേഖപ്പെടുത്തുന്നു !
(ബൈഹഖി , ദലാഇൽ അന്നുബുവത്ത് ,
,വോളിയം  4,പേജ്  230,)



പിന്നീട് ഉള്ള സഫിയയുടെ ജീവിതം എങ്ങനെ ആയിരുന്നു ?
സഫിയ ഭക്തിയുള്ള സത്യവിശ്വാസിയും
ആരാധനാ കാര്യങ്ങളില് ശ്രദ്ധ ചെലുത്തുന്നവരും ആയിരുന്നു ! അവർ സ്ത്രീകളില്
ആരാധനയിലും വൃതത്തിലും ദാന ധർമങ്ങളിലും ആത്മാർധതയിലും മികച് നിന്നു !!
( ഇബ്നു കഥീർ , അല് ബിദായത് വന്നിഹായ, വോളിയം 8, പേജ് 47
ഉദ്ദരണം : മുഹമ്മദ് ഫാതി മൂസഅദ് എഴുതിയ പ്രവാചകന്റെ ഭാര്യമാർ : പ്രയത്നവും ജീവിതവും എന്ന പുസ്തകത്തില്‍ നിന്ന് p, 177 )

നേരത്തെ സൂചിപ്പിച്ച പോലെ മുസ്ലീങ്ങളില് ചിലർക്
ഇസ്ലാമിക രാഷ്ട്രത്തിന് എതിരെ കോപ്പ് കൂട്ടിയ
ബനു നദീർ ജൂത പ്രമാണി ഹുയയ് ഇബ്നു അക്തബിന്റെ മകള് ആയത് കൊണ്ടും പിതാവും ഭർത്താവും മുസ്ലീങ്ങളാല് കൊല്ലപ്പെട്ടത് കൊണ്ടും
സഫിയയെ അത്രക്കു അങ് ബോധിച്ചിട്ടില്ലായിരുന്നു!
പലർ്കും അല്ബുതവും തോന്നി പ്രവാചകൻ അങ്ങനെ ഒരു ബാക് ഗ്രൌണ്ടില്‍ അവരെ വിവാഹം കഴിച്ചതില്!
എന്നാല്‍ സഫിയയുടെ പരിശുദ്ധ ജീവിതം വഴിയും പ്രവാചകന്റെ സഫിയയില് ഉള്ള വിശ്വാസവും വഴിയും  വഴിയെ അവർക് ആ തെറ്റിദ്ധാരണ നീങുകയും ചെയ്തു !
അത്തരം ഒരു സംഭവം
ഇമാം അഹ്മദ് ഇബ്നു ഹമ്പലിന്റെ ഹദിസ് കളക്ഷൻ ആയ മുസ്നദില് കാണാം :

പ്രവാചകന്റെ മറ്റൊരു ഭാര്യ ആയ സൈനബ്
ഒരിക്കല്‍ സഫിയയെ
ജൂത സ്ത്രീ എന്നതിനോടൊപ്പം  വേദനിപ്പിക്കുന്ന
പരാമര്‍ശം നടത്തിയതിന് പ്രതിഷേധം ആയി
പ്രവാചകൻ ഒരു മാസ കാലം സൈനബിനോട് സംസാരിക്കാതിരുന്നു !! 
[മുസ്നദ് അഹ്മദ് ,വോളിയം 6, പേജ് 336-37]

പ്രവാചക ഭാര്യമാർ തമ്മില്‍  സ്ത്രീ സഹജമായ പ്രവണതകള് മൂലം പരസ്പരം പരിഹാസം ചൊരിയല് ഉണ്ടായിരുന്നു !
ആയിഷയും ഹഫ്സയും ഒരിക്കല്‍ സഫിയയോട് അവരുടെ ജൂത പാരമ്പര്യം ചൊല്ലി പരിഹസിച്ചു!ഇത് കേട്ട പ്രവാചകൻ
സഫിയയോട് താന്‍ പറയുന്ന പോലെ  മറുപടി കൊടുക്കാന്‍ കല്പിച്ചു :
നിങ്ങള്‍ എങ്ങനെ ആണ് എന്നിലും ഉന്നതി നടിക്കുന്നത് ?
എന്റെ പിതാവ് (പ്രവാചകൻ) അഹരോണും എന്റെ അമ്മാവന്‍ (പ്രവാചകൻ  )മോഷയും
എന്റെ ഭർതാവ് (പ്രവാചകൻ) മുഹമ്മദും  ആയിരിക്കെ?
( Jami at Tirmidhi ,Vol 1 , Book 46 ,Hadith  3892 ) 



മിഷനറിമാർ നുണഞ് വിടുന്നത് പോലെ  പ്രവാചകൻ   "കാമാതുരൻ" ആയി സഫിയയെ എടുക്കുക ആയിരുന്നു ഇല്ല! അവിടെ സഫിയ മാത്രം അല്ല , അനേകം സ്ത്രീകളും കന്യകകളായ സ്ത്രീകളും യുദ്ധ തടവ്കാരികള് ആയി ഖൈബറില് ഉണ്ട് !
അത് കൊണ്ടു തന്നെ കിനാന എന്ന ജൂതൻറ്റെ
ഭാര്യ ആയിരുന്ന സഫിയയെ തന്നെ കെട്ടി  കാമാതുരൻ ആകേണ്ട ആവശ്യം ഇല്ല!
ആ യുദ്ധത്തില്‍ ശത്രു പക്ഷത് നിന്നും പിടി കൂടിയ യുദ്ധതടവ്കാരെ ഭാഗം വെച്ചപ്പോ ദിഹിയ എന്ന സഹാബിയുടെ പക്കല് ആണ് സഫിയ എത്തി ചേർന്നത് !
അപ്പോള് ആ ഗോത്രതിലെ ഒരുവൻ വന്നു നബിയോട് :
പ്രവാചകാ ,
ബനൂനളീർ  ഖുറൈള ഗോത്രങ്ങളുടെ  ആദരണീയയായ വനിത  സ്വഫിയയെ താങ്കള്‍  ദിഹിയയയെ ആണോ ഏൽപിക്കുന്നത് ?
നിങ്ങളല്ലാതെ മറ്റാരും അവർക്ക് യോജിക്കുന്ന ഇണയാകില്ല !!! !
എന്ന് പറയുമ്പോള്‍ ആണ് നബി സഫിയയെ പറ്റി അറിയുന്നത് തന്നെ !

( ഇത് ആദ്യ കാലങളിലെ ഒരു സമ്പ്രദായം ആയിരുന്നു !
യുദ്ധം ജയിച്ച ഭരണാധിപൻ എതിർ പക്ഷത്തെ പ്രമുഖരുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നത് !
ആ സ്ത്രീകളെ ബഹുമാനിക്കുന്നതിന്റെ ഭാഗം ആണ് അത് ! )
ബൈബിളില്‍  സാവുളിന് ശേഷം രാജാവ് ആയി തീർന്ന  ദാവിദിന് സാവുളിന്റെ ഭാര്യമാരെ യഹോവ  കൊടുത്ത കാര്യം എടുത്ത് പറയുന്നത് ആയി കാണാം (2 സാമുവൽ 12:8) 

അതിനു ശേഷം ആണ് ദിഹിയയെ കാര്യങ്ങള്‍ ബോധിപ്പിച്ച് നബി സഫിയയെ വിവാഹം കഴിക്കാന്‍  തെരഞ്ഞെക്കുന്നത് !
(Sahih Al Bukhari  ,Vol 1 ,Book 8 , Hadith 367)


എന്തു കൊണ്ടു ആയിരിക്കും മിഷനറികള് മഹാനായ പ്രവാചകന് നേരെ ഇത്രയും വൃത്തികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് ചിന്തിച്ചാല് കാര്യം വ്യക്തമാകും ! ഇവരുടെ ബൈബിളില്  പ്രവാചകൻമാരെ പറ്റി ഇങ്ങനെ ഒക്കെ ആണ് എഴുതി വച്ചിരിക്കുന്നത് ! സ്വഭാവികമായും അത് ഒക്കെ വായിച്ച് ഉണ്ടാകുന്ന ഫ്രസ്റ്റേഷൻ പുറന്തള്ളുന്നത് ഇസ്ലാമിന്റെ പ്രവാചകന് മേല് കുതിര കയറി കൊണ്ടാണ് !!


ബൈബിളില്‍ യഹോവയുടെ  പ്രവാചകനായ ദാവിദ് തന്റെ പട്ടാളക്കാരൻ  ആയ ഊറിയയുടെ  സുന്ദരി ആയ ഭാര്യയുടെ കുളി കാണുകയും കാമസക്തൻ ആയി
പിന്നീട് അവളെ വീട്ടില്‍ വിളിപ്പിച്ചു. വ്യഭിചരിക്കുകയും
ചെയ്തു ! ശേഷം അവള് തന്നില്  ഗർഭിണി ആയി എന്ന്  മനസ്സില്‍ ആക്കിയപ്പോള് അവളുടെ ഭർതാവ് ആയ ഊറിയാവിന്റെ തലയില്‍ ഗർഭം കെട്ടി വെക്കാന്‍ നോക്കുന്നു ! ആ പദ്ധതി പാളി എന്ന് ആയപ്പോള്‍ ഊറിയാവിനെ യുദ്ധത്തില്‍  ചതിച്ചു കൊല്ലുന്നു! 
യഹോവയുടെ  പ്രവാചകൻ ആയ ദാവിദ് ചെയ്ത കർമത്തെ പറ്റി ബൈബിള്‍  പറയുന്നത് !
( 2 സാമുവൽ 11: 2-26)


ഇതിന് യഹോവ  ദാവിദിന് കൊടുത്ത ശിക്ഷ കാണുക :

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും;
നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും!!!
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും!!
(2 സാമുവൽ 12:11-12)


അതായത് ദാവിദ്  മറ്റൊരാളുടെ ഭാര്യയെ വ്യഭിചരിച്ചതിന്
ശിക്ഷ ആയി . . . ദാവിദിന്റെ ഒരു തെറ്റും ചെയ്യാത്ത ഭാര്യമാരെ പട്ടാപകല് നാട്ടുകാര്‍ കാണ്കെ മറ്റുള്ളവരെ കൊണ്ടു ബലാത്സംഗം ചെയ്യിപ്പിക്കും എന്ന് ആണ് ഒരു ദൈവം പറയുന്നത് (?)
ആലോചിക്കണം?!! ഒരു ദൈവത്തിന്റെ ധാർമികത!

സത്യത്തില്‍ ഇതേ ദൈവം മോഷക് കൊടുത്ത നിയമം  പ്രകാരം
വ്യഭിചാരം ചെയ്ത പുരുഷനെയും സ്ത്രീയെയും കൊല്ലണം എന്നതാണ് !
 ( ലേവ്യർ 20 :10)

പക്ഷേ ആ ശിക്ഷ നടപ്പാക്കുന്നതിന് പകരം ദൈവം ചെയ്തത് എന്താണ് ?
വ്യഭിചരിക്കരുത്
അയല്ക്കാരന്റെ ഭാര്യയെ മോഹിക്കരുത്
(പുറപ്പാട് 20 : 14- 17)
എന്ന് നിയമം കൊടുത്ത അതേ ദൈവം തന്നെ
ഒരു തെറ്റും ചെയ്യാത്ത
ദാവിദിന്റെ ഭാര്യമാരെ പിടിച്ചു നാട്ടുകാര്‍ ക്  വ്യഭിചരിക്കാൻ ഇട്ടു കൊടുക്കും എന്ന് അരുളി ചെയ്യുന്നു
( 2 Samuel 12:11-12)

ആലോചിക്കണം ഒരു ദൈവം പറയുന്നത് ആണ്(?)!!
വ്യഭിചാരം ചെയ്ത സ്ത്രീയെയും പുരുഷനെയും  കൊല്ലണം
( Levi 20:10)
എന്ന് കല്പ്ന  കൊടുത്ത അതേ ദൈവം
വ്യഭിചാരം ചെയ്ത ദാവിദിനെയും ഊറിയാവിന്റെ ഭാര്യയെയും കൊല്ലുന്നും ഇല്ല!
ഇതിനും വലിയ ഇരട്ട താപ്പ് ഉണ്ടോ ?


ഇതില്‍ ഒന്നും യാതൊരു അധാർമികതയും ക്രൂരതയും
മ്ലേച്ഛതയും  തോന്നാത്ത മിഷനറികള്ക്.....
മുഹമ്മദ്‌ നബിയുടെ കാര്യത്തില്‍ മാത്രം   കാണിക്കുന്ന ധാർമിക ശുശ്കാന്തി
(അതും പെരും കള്ളങ്ങള് തിരുകി കൊണ്ട് ) നല്ലതിനാകില്ലലോ !  ?
അതാണ് പറഞത് :
ഇത് ഒക്കെ വായിച്ച് ഉണ്ടാകുന്ന ഫ്രസ്റ്റേഷൻ പുറന്തള്ളുന്നത് ഇസ്ലാമിന്റെ പ്രവാചകന് മേല് കുതിര കയറി കൊണ്ടാണ് എന്ന് !
--------------------------


REFERENCES : 


  1. ലൈഫ് ഓഫ് മുഹമ്മദ് (മലയാളം ബയോഗ്രഫി) Transalated from Arabic original Hayath Muhammad,  by Muhamad Husayn Hykal ,തേജസ് ബുക്ക്സ് 6th എഡിഷൻ April 2014
  2. സീറത്തു നബി, അല്ലാമാ ശിബ്ലി നുഅ്മാനി ,വോളിയം 2 (Source) 
  3. സുനൻ അബൂദാവൂദ് (Source) 
  4. സ്വഹീഹ് ബുഹാരി (Source) 
  5. പരിശുദ്ധ ഖുർആൻ (Source) 
  6. സ്വഹീഹ് മുസ്ലിം (Source) 
  7. മാലിക് മുവത്വ (Source)
  8. തകബാത് അൽ കുബ്റ , ഇബ്ന് സഅദ് , വോളിയം 8 (Source) 
  9. സീറത്തു റസൂലുള്ളാഹ്,  ഇബ്നു ഹിഷാം (Source) 
  10. മുഅ്ജം അൽ കബീർ , തബ്റാനി (Source) 
  11. ബൈഹഖി , ദലാഇൽ അന്നുബുവത്ത് 
  12.  ഇബ്നു കഥീർ , അല് ബിദായത് വന്നിഹായ, വോളിയം 8,  (Source)   
  13. മുഹമ്മദ് ഫാതി മൂസഅദ് , പ്രവാചകന്റെ ഭാര്യമാർ : പ്രയത്നവും ജീവിതവും (Source) 
  14. മുസ്നദ് അഹമദ് , വോളിയം 6 (Source)
  15. ജാമിഇ തിർമിദി (Source)  
  16. ബൈബിള്‍ സത്യവേദ പുസ്തകം , പഴയ നിയമം (Source) 

10.21.2017

എന്തുകൊണ്ടാണ് മുഹമ്മദ് രാത്രി നമസ്കാരവും ഖുര്ആന് പാരായണവും ഉപേക്ഷിച്ചത്? ( അനിൽ കുമാറിന്റെ വിവരക്കേടിന് മറുപടി )

ചുമ്മാ വായിൽ തോന്നിയത് ഒക്കെ
പ്രമാണം ഉണ്ട് എന്ന് ധരിപ്പിച്ച് എഴുതി പിടിപ്പിക്കുന്ന സാക്ഷി അപ്പോളജറ്റിക്കിലെ
പ്രധാന മിഷനറി ആണ്
ശ്രീ അനിൽ കുമാർ വി അയ്യപ്പൻ !
അദ്ദേഹത്തിന്റെ വിവരക്കേടിന്റെ മൂർധന്യത്തിൽ എത്തിയ ഒരു പോസ്റ്റിനുള്ള
കൃത്യമായ ഖണ്ഡനം താഴെ നല്‍കുന്നു :
അദ്ദേഹത്തിന്റെ പോസ്റ്റ് ഈ ലിങ്ക്‌ ല്
പോയാല്‍ വായിക്കാം!

sathyamargam.org/?p=1408

ANIL KUMAR എഴുതുന്നു :
1) ഇന്ന് ലോകത്തുള്ള സകല മുസ്ലീങ്ങളും സ്ഥല-കാല ഭേദമില്ലാതെ അവകാശപ്പെടുന്ന ഒരു കാര്യമാണ് “ഖുര്‍ആന്‍ മനഃപാഠമാക്കിയ അനേകം മുസ്ലീങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഉണ്ട്” എന്നുള്ളത്. ആ അവകാശവാദം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ പറ്റുന്നതുമല്ല. പഴയ നിയമത്തിലെ വെറും അഞ്ച് പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള, അഥവാ പുതിയ നിയമത്തിലെ 12 പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍ മനഃപാഠമാക്കിയ കുറെ ആളുകള്‍ ലോകത്തില്‍ ഉണ്ട് എന്നുള്ളതൊരു വസ്തുതതയാണ്.

കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞതു പോലെ
ആണ് അനിൽ കുമാറിന്റെ കാര്യം !
വിശുദ്ധ ഖുർആൻ ബൈബിളിന്റെ പകുതി ഉള്ളു
അത് കൊണ്ടു അത് മനപാടം ആക്കാന്‍ സുഖം ആണ് എന്ന് ധ്വനിപ്പിച്ച് കൊണ്ടു ഖുർആൻ മെമ്മറൈസേഷനെ നിസാരവൽകരിക്കാൻ നോക്കുന്ന
ഒരു പാഴ് ശ്രമം എന്നേ തല്‍ക്കാലം കരുതുന്നുള്ളു !!!

ANIL KUMAR എഴുതുന്നു :
2) ഹദീസുകളില്‍ കാണുന്നതനുസരിച്ചു മനുഷ്യന് വളരെ എളുപ്പം മറന്നു പോകാവുന്ന ഒന്നാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, അങ്ങനെയുള്ളൊരു പുസ്തകത്തെ മനഃപാഠമാക്കാനും അത് ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഠിനാദ്ധ്വാനം ചെയ്യുന്ന മുസ്ലീം സുഹൃത്തുക്കളെ ഞാന്‍ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു.  ഖുര്‍ആന്‍ എളുപ്പം മറന്നു പോകാവുന്ന ഒന്നാണെന്നുള്ളതിന് ഞാന്‍ ചില ഹദീസുകള്‍ തരാം:

പഠിച്ച കാര്യം റിവൈസ് ചെയ്യാതെ ഇരുന്നാൽ പതിയെ പതിയെ മറന്ന് പോകും എന്നത് പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്ന ബാല പാഠം ആണ് !
അത് ഇദ്ദേഹതിന് അറിയുമോ എന്ന് ഇദ്ദേഹത്തിന്റെ വാദത്തിന്റെ ബാക്കി ഭാഗം കൂടി നോക്കിയിട്ട് പറയാം :

ANIL KUMAR എഴുതുന്നു
3)അബു മൂസാ നിവേദനം: നബി പറഞ്ഞു: ‘ഈ ഖുര്‍ആനിനെ സ്മരിക്കുക. മുഹമ്മദിന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണെ സത്യം. ഒട്ടകം അതിന്‍റെ കയറില്‍ നിന്നും രക്ഷപ്പെട്ട് പോകുന്നതിനെക്കാള്‍ വേഗത്തില്‍ ഖുര്‍ആന്‍ പോകും (ഹൃദിസ്ഥമാക്കിയത് മറക്കും)’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 231 (791)
അബ്ദുല്ലാഹ് (അബ്ദുല്ലാഹിബ്നു മസ്ഊദ്) നിവേദനം: റസൂല്‍ പറഞ്ഞു: ‘അവരില്‍ (മനുഷ്യരില്‍) ഒരാള്‍ക്ക് ഞാന്‍ ഇന്ന ഇന്ന ആയത്തുകള്‍ മറന്നു എന്ന് പറയുന്നത് വളരെ മോശമാണ്. എന്നാല്‍ (മറന്നാല്‍) ഞാന്‍ മറവിക്ക് വിധേയനായി എന്ന് പറയാം. നിങ്ങള്‍ ഖുര്‍ആന്‍ ഓര്‍മ്മിച്ചു കൊണ്ടിരിക്കുക. (ഓര്‍മ്മയില്‍ നിലനിര്‍ത്തുക) ഒരു മൃഗം അതിനെ കെട്ടിയിട്ട കയറില്‍ നിന്നും ചാടിപ്പോകുന്നതിനേക്കാള്‍ വേഗതയില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്നും അത് ഓടിപ്പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 228 (790)
അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: നിശ്ചയമായും ഖുര്‍ആന്‍റെ ആള്‍ (ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവന്‍) കെട്ടിയിട്ട ഒട്ടകത്തെപ്പോലെയാകുന്നു. അതിനെ അവന്‍ ശ്രദ്ധിച്ചാല്‍ അതിനെ അവനു പിടിച്ചു നിര്‍ത്താം. അതിനെ അവന്‍ അഴിച്ചു വിട്ടാല്‍ അത് അതിന്‍റെ വഴിക്ക് പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 226 (789)
അതേ :)
അത് തന്നെ !!
മൂപ്പർക് പള്ളി കൂടത്തിൽ പഠിപ്പിക്കുന്ന ആ ബാല പാഠം പോലും അറിയില്ല !!!
സത്യത്തില്‍ ഈ ഹദീസിൽ നിന്നും
മനസ്സില്‍ ആകുന്നത്
പഠിച്ച കാര്യം റിവൈസ് ചെയ്യാതെ
ഇരുന്നാ മറന്ന് പോകും എന്നും
ഖുർആൻ മനപാഠം ( MEMORISE) 
ആക്കാന്‍ പ്രോല്സാഹിക്കുകയും
എൻകറേജ് ചെയ്യുകയും
അതിന്റെ ആവശ്യകതയെ പറ്റി ബോധ്യം വരുത്തുകയും ആണ് ചെയ്യുന്നത് എന്നും
അല്ലാതെ ഖുർആൻ എല്ലാവരും പെട്ടെന്ന് മറന്നു പോകും എന്ന് പറഞ്ഞ് പേടിപ്പിക്കുക അല്ല ചെയ്യുന്നത് എന്നും അത് വായിക്കുന്നവർക്  മനസ്സില്‍ ആകും ! അനിൽ കുമാർന് ഒഴികെ 

ANIL KUMAR എഴുതുന്നു :
4) മനഃപാഠമാക്കിയ ഖുര്‍ആന്‍ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായത് കൊണ്ടുതന്നെ ഖുര്‍ആനില്‍ നിന്നും ധാരാളം ആയത്തുകളും സൂറകളും ആദ്യകാല മുസ്ലീങ്ങള്‍ മറന്നു പോയിട്ടുണ്ട്. ഇന്നത്തെ ഖുര്‍ആനില്‍ ആ സൂറകളും ആയത്തുകളും ഇല്ല എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.

തൊട്ട് മുമ്പ് പഴയ നിയമത്തിലെ 5 പുസ്തകങ്ങളുടെയും പുതിയ നിയമത്തിലെ 12 പുസ്തകങ്ങളുടെ വലിപ്പമേ ഖുർആനിന്
ഉള്ളു എന്നും പറഞ്ഞ്
പേജ് വലിപ്പം തട്ടിച്ച് നോക്കിയ അനിൽ കുമാർ ചുവട് മാറ്റിയോ എന്ന് ഒരു സംശയം .
മനപാഠം  ആക്കിയ ഖുർആൻ ഓർമയിൽ നിർതാൻ വല്യ പാട് ആണ് അത്രേ !! പഠിച്ച കാര്യം പലരും പല കാരണങ്ങള്‍ കൊണ്ടു മറന്ന് പോകാറുണ്ട് എന്ന വസ്തുതയെ മറക്കുകയല്ല !
എന്നാല്‍ വിശുദ്ധ ഖുർആൻ പോലെ ലോകത്ത് ഏറ്റവും അധികം മനപാഠം ('Memorized) ആക്കുന്നതും  പാരായണം ചെയ്യപ്പെടുന്നതും ആയ മറ്റൊരു വേദ ഗ്രൻഥം ലോകത്ത് ഇല്ല എന്നും അനിൽ കുമാറിന് അറിയുമോ എന്തോ ???

The memorisation of the Qur'an was important to Muslims in the past and is also in the present. Yearly, thousands of students master the Qur'an and complete the book with interpretation and also memorisation.  The Quran is perhaps the only book, religious or secular, that has been memorized completely by millions of people. [3]


ഇത് ഖുർആൻ മുഴുവന്‍ മനപാഠം ആക്കിയ AD -600 മുതൽ 21 CENTURY വരെ ഉള്ള ചില പ്രമുഖരുടെ മാത്രം ലിസ്റ്റ് ആണ് : വായിച്ച് നോക്കുക :
https://en.m.wikipedia.org/wiki/List_of_Hafiz

3 വയസ്സ് തുടങ്ങി വിശുദ്ധ ഖുർആൻ മുഴുവന്‍ മനപാഠം ആക്കിയ കുഞുങ്ങള് ഉണ്ട്
http://www.youtube.com/watch?v=q-UbSnjvUGA

അത് കൊണ്ടു ഖുർആനിലെ  ചില വചനങ്ങള്‍ മറന്ന ഒന്നു രണ്ടു പേരുടെ മറവിയെ ചൂണ്ടി കാട്ടി ഖുർആൻ പെട്ടെന്ന് മറന്ന് പോകും എന്നും ഇന്ന് ഉള്ള ഖുർആനിൽ അത് ഒന്നും ഇല്ല എന്ന് പറയുന്നതും ഭോഷത്തം ആണ്!!!


ANIL KUMAR എഴുതുന്നു :
5) മലക്ക് മുഹമ്മദിന് ചൊല്ലിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്ന വലുപ്പമുള്ള രണ്ട് സൂറകള്‍ പില്‍ക്കാല മുസ്ലീങ്ങള്‍ മറന്നു പോയതായി നമുക്ക് താഴെയുള്ള ഹദീസില്‍ വായിക്കാം:
അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മനഃപാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ.
ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മനഃപാഠമുള്ളത്:
‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050).
ന്നാമത് ആയി പിൽക്കാല മുസ്ലീങ്ങള്‍ രണ്ടു വലിപ്പം ഉള്ള സൂറകള് മറന്ന് പോയി എന്ന് ഒക്കെ പറയുന്നത്
അനിൽ കുമാറിന്റെ തട്ടിപ്പുകളിൽ ഒന്ന് ആണ് ! മൂപ്പര് ഇട്ട ഹദീസിൽ ആകെ പറയുന്നത്
Abu Musa Al asha'ri എന്ന ഒരു സഹാബി താന്‍ മറന്ന കാര്യം സ്വമേധയാ പറയുന്നതാണ് !!
ഹദീസ് ഈ ലിങ്ക് ല് പോയാല്‍ അറബിക് മൂലം അടക്കം ഇംഗ്ളീഷില്‍ വായിക്കാം :
https://sunnah.com/muslim/12/156

എന്നാല്‍ ചില സഹാബികള്ക് ഇത് Quranല് പെട്ടത് ആണോ അല്ലേ എന്ന് സംശയം ഉണ്ടായിരുന്നു !
Narrated Ibn 'Abbas:
Ibn 'Abbas said:
I do not know whether this saying was quoted from the Qur'an or not.( Sahih Al Bukhari , Volume 8, Book 76, Number 445)
ചിലർ അങ്ങനെ പരിഗണിച്ചിരുന്നു .  .
Ubai said,
"We considered this as a saying from the Qur'an till the Sura (beginning with) 'The mutual rivalry for piling up of worldly things diverts you..' (102.1) was revealed."
( Sahih Al Bukhari , Vol 8 , Book 76 , Hadith 446 ) 

എന്നാല്‍ ഈ പറഞ്ഞ വാക്യങ്ങള്  വിശുദ്ധ ഖുർആനിലെ  വചനങ്ങള്‍ ആയിരുന്നില്ല എന്നും
മറിച് പ്രവാചകൻറ്റെ ഹദീസിൽ നിന്നും ഉള്ള വചനങ്ങള്‍ ആയിരുന്നു എന്നും സംശയം ഇല്ലാതെ തന്നെ മറ്റു ഹദീസുകളിൽ നിന്നും കൃത്യമായി തെളിയുന്നുണ്ട് താനും !!
താഴെ കാണുക :

Narrated Anas bin Malik:
Allah's Apostle said, "If Adam's son had a valley full of gold, he would like to have two valleys, for nothing fills his mouth except dust. And Allah forgives him who repents to Him."
( Sahih Al Bukhari Volume 8, Book 76, Number 447)
അതായത് ഇത് പ്രവാചകൻ പറഞ ഹദീസ് തന്നെ ആയിരുന്നു !
എന്നാല്‍
ചിലർ അത് ഖുർആനിൽ പെട്ടത് ആണോ അല്ലയോ എന്ന് ഒരു സംശയം പ്രകടിപ്പിച്ചിരുന്നു  എന്ന് മാത്രം !
ചിലർ അത്  ( Quran 102:1) ഇറങുന്നത് വരെ അങ്ങനെ പരിഗണിച്ചിരുന്നു !!!
ഈ ഹദീസ് Qudsiy ആയ ഹദീസിന്റെ പരിധിയില്‍ വരുന്നത് കൊണ്ടാണ് ഇത്തരം സംശയങള് ഉണ്ടായിരുന്നത് !!
മനസ്സില്‍ ആക്കേണ്ട മറ്റൊരു കാര്യം എന്തെന്നാല്‍
സഹാബികള് നമ്മളെ പോലെ മനുഷ്യർ തന്നെ ആണ് ! നമ്മെ പോലെ അവർകും മറവി സംഭവിക്കും !
എന്നാൽ മുഴുവന്‍ സഹാബികളും ഒന്നടങ്കം
Quran മുഴുവനും  മറന്ന് പോകുന്ന അവസ്ഥ ഉണ്ടായിട്ടില്ല ! ഉണ്ടാകുകയും ഇല്ല ! അത് പോലെ
മുഴുവന്‍ മുസ്ലീങ്ങളും ഒന്നടങ്കം മുഴുവന്‍ Quran മറന്ന് പോകുന്ന അവസ്ഥയും ഉണ്ടായിട്ടില്ല !
മുസ്ലീങ്ങള്‍ ഓരോ വർഷവും റമദാൻ മാസത്തില്‍ അവരുടെ  തറാവീഹ് പ്രാർധനയിൽ  Quran മുഴുവനും
പാരായണം ചെയ്തു പോകുന്നുണ്ട്! പ്രാർധനകു നേതൃത്വം കൊടുക്കുന്ന ഇമാം എന്തെങ്കിലും തെറ്റ് പാരായണതിൽ വരുത്തുകയോ മറക്കുകയോ ചെയ്താൽ അനുനിമിഷം  പിന്നില്‍ നില്‍ക്കുന്നവർ അത് തിരുത്തുകയും അദ്ദേഹത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നത് തന്നെ  ആരെങ്കിലും ഏതെങ്കിലും Quran വാക്യം മറന്നാലോ പിഴവ് വരുത്തിയാലോ മറ്റുള്ളവര്‍ അത് തിരുത്തുകയും ഓർമിപ്പിക്കുകയും ചെയ്യുന്നതിന്റെ കൃത്യമായ ഉദാഹരണം ആണ്  !!!

ANIL KUMAR എഴുതുന്നു :
ഇങ്ങനെ ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരില്‍ നിന്നും അത് നഷ്ടപ്പെടാന്‍ തുടങ്ങിയത് കൊണ്ടാണ് രണ്ടാം ഖലീഫ ഉമറിന്‍റെ മകനും മുഹമ്മദിന്‍റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ ഇങ്ങനെ പറഞ്ഞത്:
` Abdullah b. `Umar reportedly said, 'Let none of you say, "I have got the whole of the Qur'an." How does he know what all of it is? Much of the Qur'an has gone[d h b]. Let him say instead, "I have got what has survived."' (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, "al Itqan fi `ulum al Qur'an", Halabi, Cairo, 1935/1354, pt 2, p. 25)
(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാം? ഖുര്‍ആനിന്‍റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)

ഇമാം ജലാലുദ്ധീൻ സുയൂതിയുടെ
(d. 911 A.H.)
 അൽ-ഇത്കാൻ  ൽ 
ഇബ്ന് ഉമർ (r) പറഞത് ആയി ഉദ്ദരിക്കുന്ന
വാക്യങ്ങള്‍ അറബിക് മൂലം ഉള്പ്പെടെ താഴെ തരാം : കാരണം അനിൽ അയ്യപ്പൻ ഉദ്ദരിച്ച ഇംഗ്ളീഷ് transalation ഉം അതിനെ മുൻ നിർത്തി ചെയ്ത മലയാളം transalation ഉം അബദ്ധവും
മനപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്!
ഇമാം ജലാലുദ്ധീൻ സുയൂത്വി
തന്റെ
"അൽ-ഇത്കാൻ ഫീ ഉലൂമിൽ ഖുർആൻ" എന്ന ഗ്രൻഥത്തിൽ ഈ വിവരണം  ചേർത്തിരിക്കുന്നത്
"SECTION 47 : ABOUT THE ABROGATING & ABROGATED "
എന്ന ഹെഡിംഗിന് താഴെ ആണ് !!!
( As-Suyuti, Jalal ad-Deen, al-Itiqan fee ‘Uloom al-Qur’an ,
(Cairo: al-Halabi, 1935) Vol.2, 25
Vol.3, 66, 82-83)

അതിൽ നിന്ന് തന്നെ Quranic science പഠിക്കുന്ന  ഒരു വിദ്യാര്‍ഥിക് കാര്യങ്ങള്‍ മനസ്സില്‍ ആക്കാന്‍ കഴിയും!
പ്രവാചകന്റെ കാലത്ത് തന്നെ
റദ്ധ് ( Abrogate) ചെയ്യപ്പെട്ട
കാര്യങ്ങളെ പറ്റി ആണ് ഈ അധ്യായം പ്രതിപാദിക്കുന്നത് എന്ന് !
അധവാ പ്രവാചകത്വത്തിന്റെ ആദ്യ കാലഘട്ടത്തില്‍ അവതരിച്ച ചില വചനങ്ങള്‍ സമൂഹത്തിന്റെ പരിവർത്തനത്തിന് അനുസരിച്ച് പ്രവാചകന്റെ കാലത്ത് തന്നെ പിന്നീട്
Abrogate ചെയ്യപ്പെട്ടിട്ടുണ്ട് !
ഈ വസ്തുത മനസ്സില്‍ ആക്കിയ ശേഷം വേണം
Ibn ഉമർ പറഞതായി സുയൂതി എഴുതിയത് വായിക്കാന്‍ !
അത് ഇങ്ങനെ ആണ് :

ﻋﻦ ﺍﺑﻦ ﻋﻤﺮ ﻗﺎﻝ : ﻟﻴﻘﻮﻟﻦ ﺃﺣﺪﻛﻢ ﻗﺪ ﺃﺧﺬﺕ ﺍﻟﻘﺮﺁﻥ ﻛﻠﻪ ﻭﻣﺎ ﻳﺪﺭﻳﻪ ﻣﺎ ﻛﻠﻪ ﻗﺪ ﺫﻫﺐ ﻗﺮﺁﻥ ﻛﺜﻴﺮ، ﻭﻟﻜﻦ ﻟﻴﻘﻞ ﻗﺪ ﺃﺧﺬﺕ ﻣﻨﻪ ﻣﺎ ﻇﻬﺮ
Ibn ‘Umar said: “None of you should say that he has taken the whole of the Qur’an; how could he know what all of it was (before some of it being abrogated)! Substantial parts of the Qur’an has passed him by (due to abrogation)! Let him say instead: ‘I have taken of the Qur’an that which (remained and) became apparent (after abrogation)
( As-Suyuti, Jalal ad-Deen, al-Itiqan fee ‘Uloom al-Qur’an ,
(Cairo: al-Halabi, 1935) Vol.2, 25Vol.3, 66, 82-83)

മാത്രമല്ല ഇതേ കാര്യം തന്നെ സുയൂതിക്  മുന്നേ തന്നെ
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(r)
(d. 852 A.H.)
തന്റെ  "ഫത്ഹ് അൽ ബാരിയിൽ" ചേർത്തിട്ടുണ്ട് :
അത് കൂടി കാണുക :


ﻭﻗﺪ ﺃﺧﺮﺝ ﺑﻦ ﺍﻟﻀﺮﻳﺲ ﻣﻦ ﺣﺪﻳﺚ ﺑﻦ ﻋﻤﺮ ﺃﻧﻪ ﻛﺎﻥ ﻳﻜﺮﻩ ﺃﻥ ﻳﻘﻮﻝ ﺍﻟﺮﺟﻞ ﻗﺮﺃﺕ ﺍﻟﻘﺮﺁﻥ ﻛﻠﻪ ﻭﻳﻘﻮﻝ ﺇﻥ ﻣﻨﻪ ﻗﺮﺁﻧﺎ ﻗﺪ ﺭﻓﻊ
“Ibn ad-Durays has narrated a report of Ibn ‘Umar that he used to dislike the person who said, ‘I have recited the whole of the Qur’an.’ He (Ibn ‘Umar) used to say, ‘But (the reality is) a part of the Qur’an has been ABROGATED"
( Al-Asqalani ibn Hajr, FATH AL-BARI
Vol.9, P 65)
ഈ റിപ്പോര്‍ട്ട് കൃത്യമായി തന്നെ Confirm ചെയ്യുന്നു:
ഇബ്നു ഉമർ പറഞത് ഖുർആനിൽ നിന്നും ആയത്തുകള് നഷ്ടപ്പെട്ടു പോയി എന്ന് അല്ല
മറിച്ച് ഖുർആനിൽ അനേകം ഭാഗങ്ങള്‍ പ്രവാചകന്റെ കാലത്ത് റദ്ധ് ( abrogated) ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ആണ് എന്ന് !!!
ഈ വസ്തുത ഒന്ന് കൂടി മനസ്സില്‍ ആക്കാന്‍
ഇമാം ഇബ്ന് ഹജർ അൽ അസ്ഖലാനിക്കും വളരെ മുന്നേ ജീവിച്ച
ഇമാം അബൂബകർ അൽ ബാക്വിലാനി (r)
(d.403 A.H)
തന്റെ വർക്ക് ആയ
"അൽ ഇൻതിസാറിൽ ഖുറാൻ "
എന്ന ഗ്രൻഥത്തിൽ ഇബ്നു ഉമറിന്റെതിന് തുല്യം ആയ
മറ്റൊരു വിവരണം
ഉബയ്യ് പറഞതായി ഇബ്നു അബ്ബാസിൽ നിന്നും ഉദ്ദരിക്കുന്നുണ്ട് :
താഴെ കാണുക :


ﻭﻧﺤﻮُ ﺭﻭﺍﻳﺔِ ﻋﺒﺪُ ﺍﻟﻠﻪ ﺑﻦُ ﻋﺒﺎﺱِ ﻋﻦ ﺃﺑﻲ ﺃﻧﻪ ﺳﻤﻌﻪ ﻭﻗﺪ ﻗﺎﻝ ﻟﻪ ﺭﺟﻞ : “ ﻳﺎ ﺃﺑﺎ ﺍﻟﻤﻨﺬﺭ ﺇﻧﻲ ﻗﺪ ﺟﻤﻌﺖ ﺍﻟﻘﺮﺁﻥ، ﻓﻘﺎﻝ ﻟﻪ : ﻣﺎ ﻳﺪﺭﻳﻚَ ﻟﻌﻠﻪ ﻗﺪ ﺳﻘﻂَ ﻗﺮﺁﻥ ﻛﺜﻴﺮ ﻓﻤﺎ ﻭُﺟﺪ ﺑﻌﺪ .”
“And similar is the report of ‘ Abdullah bin ‘Abbas from Ubayy, that he heard a man said to him:O Abul-Munzar, verily I have gathered (i.e. memorized) the whole of the Qur’an.’ He (Ubayy) said to him, ‘He does not know (what the whole of it was) because so much of the Qur’an was abrogated and it was not found afterwards"
 ( Al-Baqilani, al-Intisar lil-Qur’an , (Beirut: Dar Ibn Hazm, 2001) 406

ANIL KUMAR എഴുതുന്നു :
എന്തുകൊണ്ടാണ് കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ അത് ഹൃദിസ്ഥമാക്കിയവരുടെ മനസ്സുകളില്‍ നിന്നും ഓടിപ്പോകുന്നത് എന്നുള്ളതിന്‍റെ കാരണവും മുഹമ്മദ് പറഞ്ഞിട്ടുണ്ട്. ആ ഹദീസ് മുകളില്‍ നാം കണ്ട അബ്ദുല്ലാഹിബ്നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ്‌ നമ്പര്‍ 226 (789)-ന്‍റെ തുടര്‍ച്ചയായി വന്നിട്ടുള്ള ഹദീസാണ്. ആ ഹദീസില്‍ പറയുന്നത് ഇങ്ങനെയാണ്:
‘ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ (രാത്രി) നമസ്കരിക്കുകയും രാത്രിയും പകലും അത് പാരായണം ചെയ്കയും ചെയ്‌താല്‍ അത് ഓര്‍മ്മയില്‍ ഉണ്ടകും. അങ്ങനെ നമസ്കരിച്ച് (പാരായണം ചെയ്തിട്ടില്ലെങ്കില്‍) അത് (ഖുര്‍ആന്‍) മറന്നു പോകും.’ സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 227)
ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ എന്തുകൊണ്ട് ഖുര്‍ആന്‍ മറന്നു പോകുന്നു എന്നതിന്‍റെ കാരണമാണ് മുഹമ്മദ് ഇവിടെ പറഞ്ഞിരിക്കുന്നത്. രണ്ട് കാരണങ്ങളാണ് അതിനുള്ളത്:
1. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ രാത്രി നിസ്കരിക്കുന്നില്ല
2. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ രാത്രിയും പകലും അത് പാരായണം ചെയ്യുന്നില്ല
ഈ രണ്ടു കാരണങ്ങളാലാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരാള്‍ അത് മറന്നു പോകുന്നത് എന്നത്രേ മുഹമ്മദ്‌ പറഞ്ഞത്. ഇത് കേവലം പണ്ഡിതന്മാരുടെ അഭിപ്രായമല്ല, സാക്ഷാല്‍ മുഹമ്മദ്‌ തന്നെ നേരിട്ട് പറഞ്ഞതാണ്. പറഞ്ഞ ഹദീസ് ആണെങ്കില്‍ സ്വഹീഹുമാണ്.
ഒരു കാര്യം മനുഷ്യന്‍ മറക്കുന്നത് രണ്ടു തരത്തില്‍ ആണ്

1. താല്‍ക്കാലികമായി അല്ലെങ്കില്‍ 
അനുനിമിഷത്തേക്ക്
(Temporary/ momentarily)

2. ശാശ്വതമായി അല്ലെങ്കില്‍ എന്നെന്നേക്കുമായി
( Permanently)

ഇതിൽ ഒന്നാമത് പറഞ മറവി ഏതോരു മനുഷ്യനും ഉണ്ടാകുന്നത്  ആണ് !
അത് യഥാര്‍ത്ഥത്തില്‍ ആ ഒരു പ്രതേക നിമിഷത്തേക്കൊ അല്ലെങ്കില്‍ ആ ഒരു ടൈം പിരിയഡിൽ മാത്രമോ ഉണ്ടാകുന്ന മറവി ആണ്!
ഒന്നുകില്‍ നിശ്ച്ചിത സമയത്തിനുള്ളിൽ നമുക്ക് സ്വയം തന്നെ  അത് ഓർമ വരും ! അല്ലെങ്കില്‍ ഏതെങ്കിലും ദൃശ്യങളിലൂടെയോ മറ്റൊരാള്‍ മുഖെനയോ അത് റിമൈൻഡെട് ആകും !
ഈ ഹദീസിൽ പറയുന്നത് ഈ പോസ്റ്റ് ന്റെ തുടക്കത്തില്‍ തന്നെ പല തവണ ആവർത്തിച്ച കാര്യം ആണ്
പഠിച്ച കാര്യം റിവൈസ് ചെയ്യാതെ ഇരുന്നാൽ അത് പതിയെ പതിയെ മറയപ്പെടും എന്ന് തന്നെ !
അതിൽ
രാത്രി നിസ്കാരതെ പറ്റി പറയുന്നത്
അത് തികച്ചും ഏകാഗ്രത കിട്ടുന്ന ഒരു സമയം ആയതുകൊണ്ട് ആണ് !
ആ നേരത്ത് പ്രാർധിക്കുമ്പോള് പ്രാർധനയുടെ പ്രധാന ഘടകം വിശുദ്ധ Quran പാരായണം ചെയ്യൽ തന്നെ  ആണ്! ! മാത്രമല്ല രാവിലെയും വൈകുന്നേരം Quran പാരായണം ചെയ്യുന്ന വഴി അത് നന്നായി മനസ്സില്‍ പതിയുന്നു!
ഈ കാര്യങ്ങള്‍ ആണ് ഈ ഹദീസിൽ പറയുന്നത് !!



ANIL KUMAR എഴുതുന്നു :
ഇനി നമുക്ക് മുഹമ്മദിന്‍റെ കാര്യം ഒന്ന് നോക്കാം. ഹദീസുകള്‍ പരിശോധിച്ചാല്‍ കാണുന്നത് അദ്ദേഹം ഖുര്‍ആന്‍ ആയത്തുകള്‍ പലതും മറന്നു പോയിരുന്നു എന്നാണ്. തെളിവിനായി ചില ഹദീസുകള്‍ നല്‍കാം:“ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 224 (788)ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 225)ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍ പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1140, പേജ് 576)മുഹമ്മദ് ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയിരുന്നതിനെ കുറിച്ചുള്ള ഹദീസുകളാണ് നമ്മള്‍ ഇവിടെ കണ്ടത്. എന്തുകൊണ്ടാണ് ഒരാള്‍ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നത്? രണ്ട് കാരണങ്ങള്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്, രാത്രി നിസ്കരിക്കാതിരിക്കലും രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കലും. ഖുര്‍ആന്‍ മറന്നു പോകുന്നതിനു മൂന്നാമതൊരു കാരണം മുഹമ്മദ്‌ പറഞ്ഞിട്ടില്ല.
ഒന്നാമതായി മനസ്സില്‍ ആക്കേണ്ട കാര്യം
ഞാന്‍
മുകളില്‍ പറഞ രണ്ടു തരം  മറവികളിൽ ഒന്നാമത്തെ ഇനം
( Temporary / താല്‍ക്കാലികമായ) മറവി ആണ് ഇവിടെ സംഭവിച്ചത് എന്ന് വളരെ വ്യക്തം !
അത് നിമിഷങ്ങള്‍ക് ഉള്ളിൽ മറ്റൊരു മാർഗം വഴി
ഓർമയിൽ വരികയും ചെയ്തു !
അത് കൊണ്ടു തന്നെ
രാത്രി നമസ്കാരം ഇല്ലാത്ത കൊണ്ടും
നബി രാവിലെയും വൈകുന്നേരവും Quran പാരായണം ചെയ്യാത്ത കൊണ്ടും ആയത്തുകള് മറന്ന് പോയെന്ന് പറയാന്‍ പറ്റില്ല !
രണ്ടാമത് ആയി
മുഹമ്മദ് നബി ഖുര്ആനിലെ ആയത്തുകള് മറന്നു പോയെന്നല്ല; മറന്ന ഒരു സൂക്തം പിന്നീട് അദ്ദേഹത്തെ അല്ലാഹു ഓര്മ്മിപ്പിച്ചെന്നാണ് ഈ റിപ്പോര്ട്ടുകളിൽ നിന്നും മനസ്സില്‍ ആകുന്നത് !!
ഇത് ഖുര്ആന് നഷ്ടപ്പെടാന് സാദ്ധ്യതയില്ലെന്നും അത് അല്ലാഹു സംരക്ഷിക്കുമെന്നുമുള്ള വിശ്വാസത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
മാത്രമല്ല പ്രവാചകൻ ഖുർആൻ permanent ആയി മറക്കുക എന്നത് അസംഭവ്യവും ആണ് :
കാരണം
ഓരോ വർഷവും ജിബ്രീൽ പ്രവാചകനെ ഖുർആൻ മുഴുവന്‍ ആയി കേള്പ്പിക്കുന്നു : പ്രവാചകൻ മരണപ്പെടുന്ന വർഷം രണ്ടു തവണ ഈ പ്രക്രിയ നടന്നു :

Narrated Abu Huraira
Gabriel used to repeat the recitation of the Qur'an with the Prophet (pbuh) once a year, but he repeated it twice with him in the year he died. The Prophet (pbuh) used to stay in I`tikaf for ten days every year (in the month of Ramadan), but in the year of his death, he stayed in I`tikaf for twenty days.
( Sahih Al-Bukhari ,Vol. 6, Book 61, Hadith 520 )



ANIL KUMAR എഴുതുന്നു :അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നതിന് കാരണമായി മുഹമ്മദ്‌ പറഞ്ഞ രണ്ടു കാര്യങ്ങള്‍ മുഹമ്മദിന്‍റെ ജീവിതത്തിലുണ്ടായിരുന്നതുകൊണ്ടാണ് മുഹമ്മദ്‌ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു! ഇസ്ലാമിന്‍റെ പ്രവാചകന്‍ പോലും രാത്രിയില്‍ നിസ്കരിക്കാനോ രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാനോ ശ്രമിച്ചിരുന്നില്ല എന്നുള്ളത് തികച്ചും അത്ഭുതമുളവാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് മുഹമ്മദിന് രാത്രിയില്‍ നിസ്കരിക്കാന്‍ കഴിയ്തിരുന്നത്? ഹദീസ് നോക്കാം:അനസ് (റ) വില്‍ നിന്നു നിവേദനം. തിരുമേനി പത്നിമാരെയെല്ലാവരെയും രാത്രിയോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആ പത്നിമാര്‍ പതിനൊന്നു പേരുണ്ടായിരുന്നു. ഒരു റിപ്പോര്‍ട്ടില്‍ ഒമ്പത് എന്നും പറഞ്ഞിട്ടുണ്ട്. 'അങ്ങനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനിക്ക് കഴിയുമോ'യെന്ന് അനസിനോട് ചിലര്‍ ചോദിച്ചു. 'മുപ്പതുപേരുടെ ശക്തി തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു' വെന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത്.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 187, പേജ് 248)ഒരു മണിക്കൂറിനുള്ളില്‍ പത്തു പതിനൊന്നു ഭാര്യമാരോടൊപ്പം ശയിച്ചു കഴിഞ്ഞാല്‍ ഏതൊരാളായാലും ക്ഷീണിച്ചു തളര്‍ന്നു ചത്തത് പോലെ കിടന്നുറങ്ങിപ്പോകും, അത് സ്വാഭാവികമാണ്. അങ്ങനെയൊരവസ്ഥയില്‍ നിസ്കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനുമൊക്കെ ആര്‍ക്കാണ് സമയമുണ്ടാകുക? അതുകൊണ്ട് മുഹമ്മദ്‌ പലപ്പോഴും രാത്രിയില്‍ നിസ്കരിക്കുകയോ ഖുര്‍ആന്‍ പാരായണം ചെയ്യുകയോ ഉണ്ടായിരുന്നില്ല എന്ന വസ്തുത അത്ഭുതമുളവാക്കുന്ന ഒന്നല്ല. രാത്രി മാത്രമല്ല, പകലും മുഹമ്മദ്‌ ഒരു മണിക്കൂറിനുള്ളില്‍ ഭാര്യമാരെയെല്ലാം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ ഇതേ ക്ഷീണവും തളര്‍ച്ചയും പകലും കാണും. മാത്രമല്ല, യുദ്ധത്തിനു പോകാനും യുദ്ധ തന്ത്രങ്ങള്‍ മെനയുവാനും സ്വഹാബിമാരുടെ വഴക്കുകള്‍ തീര്‍ക്കാനും കൊള്ളമുതല്‍ പങ്കു വെക്കാനുമെല്ലാം പകലില്‍ സമയം കണ്ടെത്തുകയും വേണം. ഇതിനിടയില്‍ ഖുര്‍ആന്‍ ഓതാനൊക്കെ എവിടെയാണ് മുഹമ്മദിന് സമയം? അങ്ങനെയുള്ള ഒരാളുടെ മനസ്സില്‍ നിന്ന്, കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ ഓടിപ്പോയില്ലെങ്കിലാണ് അത്ഭുതം!


പ്രവാചകൻ ഭാര്യമാർക് ഇടയില്‍ തന്റെ ദിവസം പങ്കിട്ടിരുന്നു:
ഇന്ന ദിവസം ഇന്ന ഭാര്യക് : അടുത്ത ദിവസം മറ്റൊരു ഭാര്യക്ക് എന്നിങ്ങനെ !!
https://sunnah.com/bukhari/51

© ( Sahih Al Bukhari , Vol. 3, Book 47, Hadith 766)
© ( Sahih Al Bukhari , Volume 3, Book 48, Number 853:
© (Sahih Muslim Book 008, Number 3451)


അത് കൊണ്ടു തന്നെ
എല്ലാവരുമായും എല്ലാ ദിവസവും ബന്ധപ്പെടുന്ന സംഭവമേ ഉദിക്കുന്നില്ല !
താഴെ ഇടുന്ന  ഹദീസ് വായിക്കുക :
പ്രവാചകൻ സന്ദർശിക്കുന്ന കാര്യം ലൈംഗിക ബന്ധതിന് അല്ല : മറിച്ച് ഭാര്യമാരുടെ വിവരം അന്വേഷിക്കാനും മറ്റുമുള്ള visiting ആയിരുന്നു എന്ന്
പ്രവാചകന്റെ ഭാര്യ തന്നെ ആയ ആയിഷ പറയുന്നു :


ﻋﻦ ﻋﺮﻭﺓ، ﻗﺎﻝ : ﻗﺎﻟﺖ ﻋﺎﺋﺸﺔ : ﻳﺎ ﺍﺑﻦ ﺃﺧﺘﻲ ﻛﺎﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻻ ﻳﻔﻀﻞ ﺑﻌﻀﻨﺎ ﻋﻠﻰ ﺑﻌﺾ ﻓﻲ ﺍﻟﻘﺴﻢ، ﻣﻦ ﻣﻜﺜﻪ ﻋﻨﺪﻧﺎ، ﻭﻛﺎﻥ ﻗﻞ ﻳﻮﻡ ﺇﻻ ﻭﻫﻮ ﻳﻄﻮﻑ ﻋﻠﻴﻨﺎ ﺟﻤﻴﻌﺎ، ﻓﻴﺪﻧﻮ ﻣﻦ ﻛﻞ ﺍﻣﺮﺃﺓ ﻣﻦ ﻏﻴﺮ ﻣﺴﻴﺲ، ﺣﺘﻰ ﻳﺒﻠﻎ ﺇﻟﻰ ﺍﻟﺘﻲ ﻫﻮ ﻳﻮﻣﻬﺎ ﻓﻴﺒﻴﺖ ﻋﻨﺪﻫﺎ
Narrated ‘Urwah: ‘A’ishah said: “O nephew! The Messenger of Allah ( ﷺ )
would not prefer any one of us to another with regards to spending time with us.
*Hardly a day would go by without him visiting all of us.*
*He would come close to each woman, without touching her,*
until he reached the one whose turn it was, then he would spend the night with her !!
©(Sunan Abu Dawud , Book 12. Hadith 90 )

പ്രവാചകൻ തന്റെ ഭാര്യമാരെ വിവരങള് അന്വോഷിക്കുക ,എന്ന ലക്ഷ്യത്തിൽ
കുശലാന്വോഷണ രൂപത്തില്‍ visit ചെയ്യുക ആണ് ചെയ്തിരുന്നത്
എന്ന് രണ്ടു ഹദീസുകളില് നിന്നും വ്യക്തമായി തെളിയുന്നു !

അത് പോ ഹദീസുകളിൽ 
പ്രവാചകൻ അപൂർവമായി ഒരേ ദിവസം ഒന്നിലധികം ഭാര്യമാരായി ബന്ധപ്പെട്ടു എന്നതിനും തെളിവുകൾ ഉണ്ട്. എന്നാൽ അത് മേ  ഹദീസുകളിൽ നിന്ന് തെളിയുന്ന പോലെ അദ്ദേഹത്തിന്റെ സ്ഥിരമായ ഒരു  നടപടി ക്രമം ആയിരുന്നില്ല.
മാത്രമല്ല അത്  ഒരിക്കലും അദ്ദേഹത്തിന്റെ
ആരാധന കർമ്മങ്ങളിൽ നിന്ന് അദ്ദേത്തെ വിസ്മരിപ്പിച്ചിട്ടുമില്ല.



ANIL KUMAR എഴുതുന്നു :
അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, കഷ്ടപ്പെട്ട് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ നടക്കുന്ന എന്‍റെ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങള്‍ വെറുതെ നിങ്ങളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം അതിനു വേണ്ടി കളയണ്ട. കാരണം നിങ്ങളുടെ പ്രവാചകന്‍ പോലും ഈ സാധനം മനഃപാഠമാക്കാന്‍ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല. ഉറക്കമൊഴിച്ച് രാത്രി നിസ്കാരത്തില്‍ ചിലവഴിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങളെ വളരെ സുന്ദരമായി നിങ്ങളുടെ പ്രവാചകന്‍ പറ്റിച്ചിരിക്കുകയാണ്. പുള്ളി രാത്രി  നിസ്കരിക്കുന്നതിന് അത്ര പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല, അതുകൊണ്ടാണ് മനഃപാഠമാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ അദ്ദേഹത്തിന് ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത്. നിങ്ങളുടെ പ്രവാചകന്‍ പോലും വില കൊടുക്കാത്ത ഈ കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്?
ഇനിയെങ്കിലും നിങ്ങള്‍ സത്യം മനസ്സിലാക്കുക, സത്യത്താല്‍ സ്വതന്ത്രരാക്കപ്പെടുക. ദൈവം നിങ്ങളെ അതിനു സഹായിക്കട്ടെ.

വെറും പച്ച കള്ളം മാത്രം ആണ് അനിൽ അയ്യപ്പൻ ഇവിടെ പറഞ്ഞ് പരത്തുന്നത് :
ഇസ്ലാമിന്റെ പ്രവാചകൻ
(അതായത് മുഹമ്മദ് നബി )
രാത്രി നിസ്കരിച്ചില്ല
രാത്രി പോയിട്ട് രാവിലെ പോലും Quran പാരായണം ചെയ്തിട്ടില്ല എന്ന് ആണ് മൂപ്പർ പുതുതായി കണ്ട് പിടിച്ചേക്കുന്നത് !
അനിൽ കുമാർ വെറും ഒരു കപടൻ ആണെന്ന് പറയുന്നത് എന്തു കൊണ്ടാണ് എന്ന് ഇപ്പോള്‍ മനസ്സില്‍ ആയി കാണും അല്ലോ ?
മൂപ്പര് ഇത്രയും കഷ്ടപ്പെട്ട് ഹദീസ് ഒക്കെ തപ്പുമ്പോ
നബി രാത്രി നിസ്കരിച്ചതും Quran പാരായണം ചെയ്തതും ആയ ഒരു ഹദീസ് പോലും ഇങേര്
കണ്ടില്ല എന്ന് വിശ്വസിക്കണമോ ?
മാത്രമല്ല വിശുദ്ധ ഖുർആൻ പ്രവാചകനോട് നിർബന്ധം ആയി ചെയ്യാന്‍ പറഞ കർമം ആണ്
രാത്രി എഴുന്നേറ്റു ഖുർആൻ പാരായണം ചെയ്ത് ഉള്ള നിസ്കാരം :
( Quran 17 :79)
( മറ്റു വിശ്വസികള്ക് നിർബന്ധം ഇല്ല)
അത് പോലും പ്രവാചകൻ ചെയ്തില്ല
എന്ന് ഇങേര് തട്ടി വിടണം എങ്കില്‍ എന്തു മാത്രം കപടത ആയിരിക്കും ശ്രീമാന്റെ "ഇളം" മനസ്സില്‍ !!
എന്തായാലും Quran ഉം ഹദീസും എന്തു പറയുന്നു എന്ന് നോക്കാം


(Quran 73 :1-5)
ഹേ, പുതച്ച് മൂടിയവനേ,‎
രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക !

അതിന്‍റെ  പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു കുറച്ചു കൊള്ളുക!
അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക!
തീര്‍ച്ചയായും നാം നിന്‍റെ മേല്‍ ഒരു കനപ്പെട്ട വാക്ക് ഇട്ടുതരുന്നതാണ്‌.‎
തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു!
തീര്‍ച്ചയായും നിനക്ക് പകല്‍ സമയത്ത് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്‌.
നിന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും, അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക.

(Quran 73 :20)
നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം.

(Quran 17 :79)
രാത്രിയിൽ ഖുര്‍ആന്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്കരിക്കുക. ഇത് നിനക്ക് കൂടുതല്‍ ആയുള്ള ഒരു  പുണ്യ കർമം ആണ് !
അതുവഴി നിന്റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കാം
ഹദീസുകള് കൂടി കാണുക :


മുഗീറ(റ) നിവേദനം : 
രണ്ടു കാല്പാദങ്ങളില് അല്ലെങ്കില് 
കണങ്കാലുകളില് നീരുവന്നു കയറും 
വരെ നബി(സ) രാത്രി നമസ്കരിക്കാറുണ്ട്.
(അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്)
നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്
അവിടുന്നു പറഞ്ഞു: 
ഞാന് അല്ലാഹുവിനോട് നന്ദിയുള്ള 
ഒരു ദാസനായിരിക്കേണ്ടയോ?
(Sahih Al Bukhari,  Vol 2. Book 21.
Hadith 230)



അബൂഹുറൈറ(റ) നിവേദനം:
അബ്ദുല്ലാഹിബ്നു റവാഹത്തു നബിയെ
വര്ണിച്ചുകൊണ്ട് പാടിയ പദ്യത്തിന്റെ
ചില വരികള് അദ്ദേഹം ഉദ്ധരിച്ചു:-
ഞങ്ങളില് അല്ലാഹുവിന്റെ ദൂതനുണ്ട്. 
പ്രഭാതം ഉദിച്ച് ഉയരുമ്പോള് അദ്ദേഹം 
അല്ലാഹുവിന്റെ വേദ ഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. 
നാം അന്ധരായി ജീവിച്ചശേഷം 
നമുക്ക് അദ്ദേഹം നേര്മാര്ഗ്ഗം കാണിച്ചുതന്നു. 
അവിടുന്നരുളിയ കാര്യങ്ങളെല്ലാം 
സംഭവിക്കുകതന്നെ ചെയ്യുമെന്ന് 
ഇപ്പോള് ഞങ്ങള്ക്കുറപ്പുണ്ട്. 
തന്റെ വിരിപ്പില് നിന്ന് ശരീരത്തെ 
അകറ്റി നിര്ത്തിക്കൊണ്ടാണ് 
അവിടുന്നു രാത്രി സമയം 
കഴിച്ചുകൂട്ടാറുള്ളത്.
ബഹുദൈവവിശ്വാസികള്ക്ക്
വിരിപ്പുകളില് നിന്ന് എഴുന്നേല്ക്കുക
എന്നത് വളരെ ക്ളേശകരമായി
തോന്നുകയും ചെയ്യുന്നു.
(Sahih Al Bukhari  Vol 2. Book 21.
Hadith 254)


ജുന്ദുബ്(റ) നിവേദനം:
നബിയെ രോഗം പിടികൂടി. 
അപ്പോള് ഒന്നോ രണ്ടോ രാത്രി 
നമസ്കരിക്കുവാന് എഴുന്നേറ്റില്ല.
(Sahih Al Bukhari. Vol 2. Book 21.
Hadith 224)


ഇനിയും :
(Sahih Al Bukhari Vol 2. Book 16.
Hadith 111)
( Sahih Al Bukhari , Vol 2. Book 21.
Hadith 247)
ഇത്രയും വ്യക്തമായി പറയുന്ന ഒരു സംഭവം ആണ്
അനിൽ അയ്യപ്പന്‍ വിഴുങ്ങി കളയാൻ ശ്രമിക്കുന്നത് ! !!
ഇത്രയും കള്ളത്തരം എഴുതി പിടിപ്പിച്ചിട്ട് മൂപ്പരുടെ ഒരു പ്രാർഥനാ മംഗളവും :
സത്യം ഞമ്മളെ സ്വതന്ത്രം ആക്കട്ടെ എന്ന് !


കഷ്ടം തന്നെ മൊയിലാളി!!!