7.24.2020

WHITE TERRORIST കളും മറ്റുള്ളവരും തമ്മിലുള്ള 10 വ്യത്യാസങ്ങൾ 



WHITE TERRORIST കളും മറ്റുള്ളവരും തമ്മിലുള്ള 10 വ്യത്യാസങ്ങളെ പറ്റി അമേരിക്കൻ അക്കാഡമിക്കായ Juan Cole എഴുതുന്നു :

  1. വെള്ള തീവ്രവാദികളെ തോക്കുധാരികൾ (Gunmen) എന്നാണ് മാധ്യമങ്ങൾ വിളിക്കാറുള്ളത്. എന്താണ് അതിന് അർത്ഥം? തോക്കു കൈവശമുള്ള വ്യക്തി എന്നല്ലേ? എങ്കിൽ അമേരിക്കയിലെ ഏതൊരു പൗരനും അങ്ങനെ തന്നെയല്ലേ? എന്നാൽ മറ്റുള്ളവരെ Terrorist കളെന്നും വിളിക്കുന്നു... 
  2. വെള്ളതീവ്രവാദികൾ അന്തർമുഖരായ പ്രശ്നക്കാരാണ്. എന്നാൽ മറ്റുള്ളവരെ ഒരു ആഗോള ഗൂഢാലോചനയുടെ പട്ടികയിൽ പെടുത്തി എപ്പോഴും സംശയിക്കുന്നു. അവർ അന്തർമുഖരായ പ്രശ്നക്കാർ ആണെങ്കിൽ പോലും. 
  3.  ആഭ്യന്തര സുരക്ഷാ വകുപ്പിൽ വെള്ള ഭീകരരുടെ അപകടത്തെക്കുറിച്ച് ഒരു പഠനം നടത്തിയാൽ വൈറ്റ് കോൺഗ്രസുകാർ നിങ്ങളെ മാറ്റിനിർത്തും. എന്നാൽ മറ്റുള്ളവ തീവ്രവാദികളെക്കുറിച്ച് പഠനം നടത്തുന്നത് പ്രമോഷൻ ഉറപ്പുള്ള കാര്യമാണ്.. 
  4. ഒരു വെള്ള തീവ്രവാദിയുടെ കുടുംബത്തെ അഭിമുഖം നടത്തുന്നു, അവന് എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് അവർ ആശ്ചര്യപ്പെടുന്നു. എന്നാൽ മറ്റ് തീവ്രവാദികളുടെ കുടുംബങ്ങളെ ഒരിക്കലും ഇന്റർവ്യൂ നടത്താറില്ല... 
  5. വെള്ള തീവ്രവാദികൾ ഒരു “അതിർത്തി” യുടെ ഭാഗമാണ്. മറ്റ് തീവ്രവാദികൾ മുഖ്യധാരയിലാണ് (mainstream).
  6.  വെള്ളക്കാരുടെ തീവ്രവാദം ഒറ്റപെട്ട സംഭവങ്ങളാണ്. എന്നാൽ മറ്റുള്ളവർ ദീർഘകാല ഗൂഢാലോചനയുടെ ഭാഗമാണ്.. 
  7.  WHITE TERRORIST കളെ ഒരിക്കലും “വെളുത്തവർ” എന്ന് വിളിക്കാറില്ല. എന്നാൽ മറ്റ് തീവ്രവാദികൾക്ക് വംശീയ ബന്ധമുണ്ട്... 
  8. വെളുത്ത തീവ്രവാദികൾ വെള്ളക്കാരിൽ സാധാരണമാണെന്ന് ആരും കരുതുന്നില്ല. എന്നാൽ മറ്റ് തീവ്രവാദികളെ അവരുടെ സമൂഹത്തിന്റെ പാരാഗണുകളായാണ് (ഉത്തമ മാതൃക) ചിത്രീകരിക്കുന്നത്... 
  9. വെളുത്ത തീവ്രവാദികൾ മദ്യപാനികളോ മാനസിക രോഗികളോ ആണ്. മറ്റ് തീവ്രവാദികൾ പ്രത്യക്ഷത്തിൽ ശുദ്ധിയുള്ളവരും തികച്ചും വിവേകികളുമാണ്.
  10. വെളുത്ത തീവ്രവാദികൾക്കെതിരെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. തോക്ക് നിയന്ത്രണങ്ങൾ (Gun controls) അവരെ തടയില്ല. നിങ്ങൾക്ക് ഒരു പോളിസിയും തയ്യാറാക്കാൻ കഴിയില്ല. സർക്കാറിന്റെ ഒരു പരിപാടിയും അവരിൽ സ്വാധീനം ചെലുത്താൻ സാധ്യതയില്ല. എന്നാൽ നൂറുകണക്കിന് ബില്യൺ ഡോളർ പോലീസിനും പ്രതിരോധ വകുപ്പിനും മറ്റ് ഭീകരവാദികളെ നേരിടാനും പ്രതിവർഷം 60 ദശലക്ഷം ആളുകളെ തിരയാൻ ശ്രമിക്കുന്ന ടിഎസ്എയ്ക്കും (TSA) വേണ്ടിചെലവഴിക്കണം.

>>>>>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>
>>>>>

വെള്ളക്കാരുടെ തീവ്രവാദം പോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണ് ക്രൈസ്തവ തീവ്രവാദവും.
ചിലപ്പോൾ അവ രണ്ടും ഇഴചേർന്നു കിടക്കുന്നു.


ഈ GUN ഉപയോഗിച്ച് ആണ് ന്യൂസീലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ മുസ്‌ലിം പള്ളിയിൽ അമ്പതോളം മുസ്ലിങ്ങളെ ക്രൈസ്തവ ഭീകരൻ കൊന്നൊടുക്കിയത്.  
ചരിത്രത്താളുകളിലെ ചില പ്രതേക തീയതികളും പേരുകളും കുറിച്ച് കൊണ്ട് ഭീകരൻ ആ GUN മുഴുവൻ കവർ ചെയ്തിരിക്കുന്നു. എന്താണ് ആ എഴുത്തുകൾ അർത്ഥം ആക്കുന്നത്? 
തീർച്ചയായും നൂറ്റാണ്ടുകൾ നീളുന്ന 
ക്രൈസ്തവരുടെ മുസ്‌ലിം കുടിപ്പകയുടെ ചരിത്രമാണ് അതിൽ....
ഓരോന്ന് ഓരോന്നായി പരിശോധിക്കാം :




🔫 1. #CHARLES - MARTEL

_______
_______

ചാൾസ് മാർട്ടെൽ ഫ്രാൻഷ്യയുടെ (Modern day France) രാജാവ് ആയിരുന്നു. അദ്ദേഹം യൂറോപ്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത് ഒരു പ്രതേക കാര്യത്തിന്റെ പേരിൽ ആണ്. ഇസ്ലാമിക് ഖിലാഫത്തിന്റെ വെസ്റ്റേൺ യൂറോപ്പിലേക്ക് ഉള്ള വ്യാപനത്തെ  ക്രിസ്താബ്ദം 732 ൽ നടന്ന ടൂർസ്‌ യുദ്ധത്തിൽ (Battle of Tours) തടഞ്ഞു നിർത്തിയത് ചാൾസ്‌ മാർട്ടലായിരുന്നു. ഈ കാരണം കൊണ്ട് അദ്ദേഹത്തിന് ഒരു തരം ഡിവൈൻ പരിവേഷം കിട്ടുകയും ക്രിസ്ത്യൻ എക്സ്ട്രീമിസ്‌റ്റ് അധ്യാപനങ്ങളിൽ അദ്ദേഹം പൂജനീയനാവുകയും ചെയ്തു.



🔫 2. #TOURS- 732
_______
_______

AD- 732 ൽ  ഉമ്മയാദ് കാലിഫേറ്റും ക്രിസ്ത്യൻ കിങ്‌ഡവുമായി നടന്ന യുദ്ധം ആണ് ബാറ്റിൽ ഓഫ് ടൂർസ്‌. ഒരുവേള യൂറോപ്പിന്റെ ചരിത്രത്തെ തന്നെ നിർവചിച്ച ഒരു യുദ്ധമാണത്. ചരിത്രകാരൻമാരിൽ മിക്കവരും ഈ യുദ്ധത്തെ കുറിച്ച് വിലയിരുത്തുന്നത് മുസ്‌ലിങ്ങൾ ഈ യുദ്ധത്തിൽ വിജയിച്ചിരുന്നു എങ്കിൽ പടിഞ്ഞാറൻ യൂറോപ്പിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു എന്ന് ആണ്. 



🔫 3. #VIENNA 1683
_______
_______

ഇസ്ലാമിക് കാലിഫേറ്റിന്റെ ചരിത്രത്തിൽ ഏറ്റവും അവസാനത്തെ ഒഫ്ഫെൻസീവ് War ആയിരുന്നു AD-1683 ൽ നടന്ന ബാറ്റിൽ ഓഫ് വിയെന്ന.
AD- 1683 ൽ ഓട്ടൊമൻ സൈന്യം വിയെന്നാ നഗരത്തെ വളഞ്ഞു. അക്കാലഘട്ടത്തിൽ ആ നഗരം അറിയപ്പെട്ടിരുന്നത് "യൂറോപ്പിന്റെ ഹൃദയം"
(Heart of Euerope) എന്ന് ആയിരുന്നു.
ഓട്ടോമൻ സൈന്യം ഈ യുദ്ധത്തിൽ പരാജയപ്പെട്ടു.
CE 1683 ൽ വിയെന്നയിൽ നേരിട്ട പരാജയം മുസ്‌ലിം ലോകത്ത് ഒരു ക്യാറ്റസ്‌ട്രോഫിക് വിപത്ത് ആയി തീരുകയും മുസ്ലിങ്ങളുടെ സാവധാനത്തിൽ ഉള്ള അധർപതനത്തിന് (Slow Decline) തുടക്കമാകുകയും ചെയ്തു. അതിനാൽ 1683 CE മുസ്‌ലിങ്ങൾക്ക് ലോകത്തിനു മേലുള്ള അവരുടെ സൂപ്പർ പവർ സ്റ്റാറ്റസ് നഷ്ടമായ വർഷം ആണ്.




🔫 4. #CALIVIJO 844
_______
_______

സ്പാനിഷ് ചർച്ചിന്റെ  (ക്രൈസ്തവ സഭ) സോഴ്സുകൾ വ്യക്തമാക്കുന്നത് പ്രകാരം ക്രൈസ്തവർ മുസ്‌ലിംങ്ങൾക്ക് മേൽ വമ്പിച്ച വിജയം നേടിയ യുദ്ധം ആണ്  ക്യലിവ്ജോ യുദ്ധം (Battle of Calivjo). എന്നാൽ മോഡേൺ യൂറോപ്യൻ ചരിത്രകാരൻമാരിൽ അധികപേരും അങ്ങനെ ഒരു യുദ്ധം അവിടെ നടന്നിട്ടില്ല എന്നും മുസ്‌ലിം വിരുദ്ധ വെറുപ്പ് ബൂസ്റ്റ്‌ ചെയ്യാൻ വേണ്ടി സ്പെയിനിലെ ക്രൈസ്തവ സഭ ഉണ്ടാക്കിയെടുത്ത ഒരു മിത്ത് മാത്രമാണ് അതെന്നും ഡിക്ലയർ ചെയ്തിട്ടുള്ളതായി കാണാം. അതായത് ചരിത്രപരമായ ഹിസ്റ്റോറിക്കൽ എവിഡെൻസുകൾ ഇല്ല. ഏതായാലും സ്പാനിഷ് സഭ പറയുന്നത് പ്രകാരം ഇതിലെ രസകരമായ ഒരു ഭാഗം എന്തെന്നാൽ യേശുക്രിസ്തുവിന്റെ അപ്പോസ്‌തലൻ ആയിരുന്ന, 800 വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ സെബദിയുടെ പുത്രനായ യാക്കോബ് (Apostle James ) പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു ക്രിസ്ത്യൻ സൈന്യത്തെ നയിച്ചു എന്നും അങ്ങനെ സൈന്യം വിജയിച്ചു എന്നും പറയുന്ന ഭാഗം ആണ്.



🔫 5. #ODO THE GREAT
_______
_______

മഹാനായ ഓഡോ (Odo the 'Great) 
AD- 700 കളിൽ ഫ്രാങ്കിഷ് സ്റ്റേറ്റ് ആയ Aquitine ഭരിച്ചിരുന്ന റൂളർ ആണ്. അദ്ദേഹം യൂറോപ്യൻ ലോകത്തു അറിയപ്പെടുന്നത് ഉമയ്യാദ് കാലിഫേറ്റിനെ ഒരു യുദ്ധത്തിൽ തോൽപ്പിച്ച ആദ്യത്തെ ക്രിസ്ത്യൻ രാജാവ് എന്ന നിലയിൽ ആണ്. CE 721 ൽ ആയിരുന്നു അത്‌. അതിന് ശേഷമാണ്.
വെറും "ഓഡോ " "ഗ്രേറ്റ്‌" ഓഡോ ആയത്. എങ്കിലും പിന്നീട് 
CE 732 ൽ നടന്ന ബാറ്റിൽ ഓഫ് റിവർ ഗരോണിൽ വെച്ച് അദ്ദേഹം അബ്ദുറഹ്‌മാൻ അൽ ഗാഫിക്വി (R) നയിച്ച മുസ്‌ലിം സൈന്യത്തിൽ നിന്ന് അപമാനകരമായ പരാജയം ഏറ്റുവാങ്ങി. വിരോധാഭാസമെന്ന് പറയട്ടെ. ഓഡോയുടെ തന്നെ ക്രിസ്ത്യൻ സഖാവ് ആയിരുന്ന ചാൾസ് മാർട്ടൽ നെ പോലുള്ള രാജാക്കന്മാർ തന്നെ ഓഡോയുമായി യുദ്ധം ചെയ്യുകയും ഓഡോയുടെ ആധിപത്യം ഡിസ്ട്രോയ് ചെയ്യുകയും ചെയ്ത ചരിത്രം വേറെയുണ്ട്.




🔫 6. #SKANDERBEG
_______
_______

ഒരു അൽബേനിയൻ പ്രഭുവായിരുന്നു
സ്കാൻഡെർബെഗ്ഗ് (1405 - 1468). ജോർജ് കാസ്ട്രിയോറ്റ് എന്നത് ആണ് യഥാർത്ഥ നാമം.അദ്ദേഹം ആരംഭത്തിൽ ഓട്ടൊമൻ എമ്പയെർസിനു വേണ്ടി സേവനം ചെയ്തിട്ടുണ്ട്.എന്നാൽ പിന്നീട് വഞ്ചന കാണിക്കുകയും ഓട്ടൊമാൻ സുൽത്താനേറ്റിന് എതിരെ വിപ്ലവം നയിക്കുകയും ചെയ്തു. ഓട്ടോമാനുകൾക്ക് എതിരെ വളരെ ക്രൂരനായൊരു വിപ്ലവകാരിയായിരുന്ന ഇദ്ദേഹം,  മുന്നേ ഓട്ടോമനുകളിൽ നിന്നും കരസ്ഥമാക്കിയ മിലിറ്ററി കേപ്പബിളിറ്റി  ഗറില്ലാ വാർഫെയറുകളിൽ ഉപയോഗപ്പെടുത്തി. ഇത് അൽബേനിയൻ പ്രോവിൻസുകളിൽ ഓട്ടോമനുകൾക്ക് തലവേദന സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ മുസ്‌ലിങ്ങളോട് ഉള്ള പെരുമാറ്റം വളരെ ക്രൂരമായിരുന്നു. തങ്ങളുടെ മാതാക്കളെ വസ്ത്രം ഊരി നിർത്തി അവരുടെ മുന്നിൽ വെച്ച്  ചെറിയ മുസ്ലിം കിടാങ്ങളെ അയാൾ ടോർച്ചർ ചെയ്യാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഓട്ടോമൻ സുൽത്താൻ
മൊഹമ്മെദ് അൽ ഫാതിഹിന്റെ (Mohamed the Conqueror) വരവോടെ അയാളുടെ വിപ്ലവങ്ങൾ അടിച്ചമർത്തപ്പെട്ടു.അയാളുടെ വിപ്ലവത്തിൽ പങ്ക് കൊണ്ട പ്രഭുക്കന്മാർക്ക് പോലും അയാളുടെ ക്രൂരതതയും രക്തദാഹവും നിമിത്തം പൊറുതിമുട്ടി അവസാനം സുൽത്താൻ മൊഹമ്മെദിന്റെ അടുത്ത് അപേക്ഷയും ആയി ചെല്ലേണ്ട അവസ്ഥയെത്തി. അയാളുടെ നിഷ്ടൂരവാഴ്ച്ചയെ (Tyranny) അവസാനിപ്പിച്ചു തരണം എന്ന് അവർ
മൊഹമ്മെദിനോട് അപേക്ഷിച്ചു. അങ്ങനെ അയാളുടെ വിപ്ലവം പരാജയപ്പെട്ടു.



🔫 7. #MARCO ANTONIO BRAGADIN
_______
_______

റിപ്പബ്ലിക്ക് ഓഫ് വെനീസ് ലെ ഒരു മിലിറ്ററി ഓഫീസർ ആയിരുന്നു മാർക്കോ അന്റോണിയോ ബ്രെഗാഡിൻ. (1523 - 1571). കിങ്ഡം ഓഫ് സൈപ്രസ്‌ ന്റെ ക്യാപ്റ്റൻ ആയി 1569 ൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ഫാമാഗുസ്റ്റയിലേക്ക് മാറുകയും ചെയ്തു.
അങ്ങനെ അദ്ദേഹം മക്കയിലേക്കും മദീനയിലേക്കും തീർത്ഥാടകരെയും കൊണ്ട് പോകുന്ന മുസ്‌ലിം കപ്പലുകളെയും ഹജ്ജ് കപ്പലുകളെയും ആക്രമിക്കാൻ തുടക്കമിട്ടു. അങ്ങനെ ബന്ധികളായി പിടിക്കപ്പെടുന്ന മുസ്‌ലിങ്ങളെ മാരകമായി ടോർചർ ചെയ്യുകയും മൃഗീയമായി വധിക്കുകയും ചെയ്തു.എന്നാൽ അത്‌ അധികകാലം നീണ്ടില്ല, ഓട്ടൊമൻ നേവി  1570 സെപ്റ്റംബർ 17 ന് നഗരം വളഞ്ഞു. വളരെ സുപ്പീരിയർ ആയ ഓട്ടൊമൻ ടാക്റ്റിക്സുകളെയും ടെക്‌നോളജിയെയും
ഓവർകം ചെയ്യാൻ അവർക്ക് ആകുമായിരുന്നില്ല. അങ്ങനെ ആ നഗരം നിലംപതിച്ചു. മുസ്ലിംങ്ങൾക്ക് നേരെയുള്ള ക്രൈമുകളുടെ പേരിൽ മാർക്കോ അന്റോണിയോയെ പിന്നീട് വധശിക്ഷക്ക് വിധേയമാക്കി.



🔫 8. #ALEXANDRE BISSONNETTE.
_______
_______

അലക്സാൻഡ്രെ ബിസ്സോനെറ്റെ എന്നത്
രണ്ടു വർഷം മുന്നേ ( 29 Jan 2017 ) കാനഡയിലെ ക്യൂബക് സിറ്റി മസ്ജിദിൽ  ഷൂട്ടിംഗ് നടത്തിയ തീവ്രവാദിയുടെ പേര് ആണ്.




🔫 9. #ANTON LUNDIN PETTERSSON

_______
_______

സ്വീഡനിലെ 'ട്രോൾഹാട്ടൻ സ്കൂൾ അറ്റാക്ക് '( 22 Oct 2015 ) നിർവഹിച്ച തീവ്രവാദിയാണ് ആന്റൺ ലണ്ടിൻ പെറ്റെർസൺ. 21 വയസ്കാരനായ ആന്റൺ എക്സ്ട്രീമിസ്റ്റ് ക്രിസ്ത്യൻ അധ്യാപനങ്ങളാൽ റാഡിക്കലൈസ്‌ ചെയ്യപ്പെടുകയായിരുന്നു. അങ്ങനെ അവൻ മുസ്ലിം ഭൂരിപക്ഷം ഉള്ള സ്കൂൾ അക്രമണത്തിന് തെരഞ്ഞെടുത്തു.




🔫 10. #FOR BERLIN, FOR MADRID
______
______

ISIS നടത്തിയ ബെർലിനിലെയും മാഡ്രിഡ്‌ലെയും ആക്രമണങ്ങളെ കുറിച്ച് ഉള്ള പ്രസ്താവനയാണിത്.

----------------------------------------------

ചുരുക്കത്തിൽ ആ GUN ൽ കാണുന്ന മേൽ തെളിവുകൾ പ്രകാരം റിലീജ്യസ്‌ലി മോട്ടിവേറ്റഡ് ആയ ക്രൈസ്തവ തീവ്രവാദികൾ നടത്തിയ കൂട്ടകൊലപാതകം ആണ് അവിടെ നടന്നത് എന്നതിൽ യാതൊരു സംശയത്തിനും പഴുതില്ല.






6.22.2020

ഹദീസിന്റെ പ്രാമാണികത (Part-2)



Question No-5 Quran എഴുതി വെക്കാൻ താല്പര്യം കാണിച്ച മുഹമ്മദ്‌ നബി അതെ താല്പര്യം ഹദീസുകളുടെ കാര്യത്തിൽ കാണിച്ചില്ല.
ഹദീസുകൾ എഴുതി വെക്കരുത് എന്ന് നബി(s) പറഞ്ഞത് ആദ്യ കാലഘട്ടത്തിൽ ആയിരുന്നു എന്നും അത് ഏത് സാഹചര്യത്തിൽ ആയിരുന്നു എന്നും അങ്ങനെ പറയുമ്പോൾ പോലും  ഹദീസുകൾ വാമൊഴി (Oral) ആയി സംപ്രേഷണം ചെയ്യാൻ നബി അനുവദിച്ചിരുന്നു എന്നും നാം മുന്നത്തെ പോസ്റ്റിൽ കണ്ടു കഴിഞ്ഞു. Link

➡ അതെ പോലെ എഴുത്തിനു പകരം ഓർമ്മയെയും (Memory) സംസാരത്തെയും (Speaking) വാമൊഴി ആയുള്ള വിനിമയത്തെയും (Oral Transmission) ആശ്രയിച്ചാണ് അറബികൾ സഹസ്രബ്ദങ്ങൾ ആയി അവരുടെ എല്ലാ വ്യവഹാരങ്ങളും നടത്തി പോന്നത്.

➡ ഈ സമ്പ്രദായം ഇസ്ലാമിന്റെ ആദ്യകാലങ്ങളിലും വര്ഷങ്ങളോളം തുടർന്ന് പോന്നു.


➡ ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ വിശുദ്ധ ഖുർആൻ ഓറ്മയിൽ മാത്രം അല്ല എഴുതിയും സംരക്ഷിക്കണം എന്നത് അത്യാവശ്യം ആയി കരുതപ്പെട്ടത് അത് വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ ആയത്കളും സൂറകളും എല്ലാം അല്ലാഹു നിശ്ചയിച്ച അതെ ക്രമത്തിൽ തന്നെ നില നിർത്തി സംരക്ഷിക്കേണ്ടതിനാൽ ആണ്.

➡ എന്നാൽ ഹദീസ് സംരക്ഷിക്കാൻ എഴുത്ത്
അത്യാവശ്യം  ആയിരുന്നില്ല. 
എന്ത് കൊണ്ട് എന്ന് ചോദിക്കാം ?

➡ കാരണം ഹദീസിലെ വാക്കുകളോ അവയുടെ ക്രമങ്ങളോ ഒന്നും വഹ്യ്  മുഖേന നിശ്ചയിക്കപ്പെട്ടത് ആയിരുന്നില്ല. അങ്ങനെ അവകാശപ്പെടുകയോ കരുതപ്പെടുകയോ ചെയ്തിരുന്നുമില്ല.

- പ്രവാചകനിൽ നിന്നും ലഭിച്ച നിയമ നിർദ്ദേശങ്ങളും  അധ്യാപനങ്ങളും ഓർമിച്ചു വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, എന്നത് മാത്രമേ ഉദ്ദേശിക്കപ്പെട്ടിരുന്നുള്ളൂ.
( അത്‌ കൊണ്ടാണ് നമ്മൾ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ പദപരമായ വ്യത്യസ്‌തകളും, ഘടനയും ഒക്കെ അനുവദിനീയമാകുന്നത്. എന്നാൽ ഖുർആൻ നമ്മളുടെ വാക്യത്തിൽ അല്ല, അല്ലാഹു അവതരിപ്പിച്ച ഘടനയിൽ തന്നെ പാരായണം ചെയ്യേണ്ടതുണ്ട്)

- അതിനാൽ ഹദീസുകൾ വാമൊഴി ആയി (Oral Transmission) റിപ്പോർട്ട്‌ ചെയ്യാൻ അനുവാദം നൽകപ്പെട്ടു.
എന്ന് മാത്രമല്ല, അങ്ങനെ ചെയ്യാൻ ജനങ്ങളോട് ആവർത്തിച്ചാവർത്തിച് ആവശ്യപ്പെട്ടിരുന്നത് ആയും നമുക്ക് കാണാം:

ഏതാനും റിപ്പോർട്ടുകൾ നോക്കാം :

  • സൈദ് ഇബ്നു സാബിത്, അബ്ദുല്ലഹ് ഇബ്നു മസ്ഊദ്, ജുബൈർ, അബൂദർറാ എന്നിവർ റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ പറഞ്ഞു : " എന്നിൽ നിന്ന് ഹദീസ് കേൾക്കുകയും മനഃപാഠമാക്കുകയും എന്നിട്ട് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തവരെ അല്ലാഹു തൃപ്തിയോടെ നിലനിർത്തട്ടെ. എത്രയോ ആളുകളാണ് തങ്ങളേക്കാൾ അറിവുള്ളവർക്ക് വിജ്ഞാനം എത്തിച്ചു കൊടുക്കുന്നത്? സ്വൊയം അറിവു കുറഞ്ഞവരായിരിക്കെ വിജ്ഞാനം എത്തിച്ചു കൊടുക്കുന്നവരും എത്രയോ പേരാണ് ! [Sunan Tirmidhi. Vol 5. Book 39. Hadith 2658] [Abu Dawood 3660]
  • അബൂബക്റ നിവേദനം : പ്രവാചകൻ പറഞ്ഞു : ഇവിടെ ഹാജർ ഉള്ളവർ ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കട്ടെ, ചിലപ്പോൾ എത്തപ്പെട്ടവൻ എത്തിച്ചു കൊടുക്കുന്നവ നെക്കാൾ കാര്യങ്ങൾ ഗ്രഹിച്ചേക്കാം " [Saheeh al Bukhari. Vol 1. Book 3. Hadith 105] 
  • لِّغُوا عَنِّي وَلَوْ آيَةً وَحَدِّثُوا عَنْ بَنِي إِسْرَائِيلَ وَلَا حَرَجَ وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ  അബ്ദുല്ലാഹിബ്നു അംറ് നിവേദനം : എന്നിൽ നിന്നുള്ള ഒരു വചനം ആണെങ്കിൽ പോലും അത്‌ നിങ്ങൾ എത്തിച്ചു കൊടുക്കുക. ഇസ്രായേല്യരിൽ നിന്നും ഉദ്ധരിച്ചു കൊള്ളുക. അതിൽ കുറ്റമില്ല. എന്നാൽ അറിഞ്ഞിരിക്കണം, ആരെങ്കിലും എന്റെ പേരിൽ മനഃപൂർവം കള്ളം പ്രചരിപ്പിച്ചാൽ അവന്റെ സ്ഥാനം നരകമായിരിക്കും. [Sunan Tirmidhi. Vol 5. Book 39. Hadith 2669]


Question No-6 ഹദീസുകളിലെ ഭിന്നത : ഹദീസിൽ ഭിന്നത ഉണ്ട്, അഭിപ്രായവ്യത്യാസം ഉണ്ട്. അത്‌ കൊണ്ട് ഹദീസുകൾ തള്ളപ്പെടേണ്ടവയാണ്.
➡ ഹദീസ് ഗ്രന്ഥങ്ങളിൽ യോജിപ്പുകളാണ് കൂടുതൽ. വിയോജിപ്പുകളല്ല.

വിയോജിപ്പുകൾ ഉണ്ടാകുന്നത് മിക്കവാറും
നാലു കാര്യങ്ങളിൽ പരിമിതമാണ്.
  1. ഒരേ സംഭവത്തെ വ്യത്യസ്‌ത റിപ്പോർട്ടർമാർ വ്യത്യസ്‌ത വാക്കുകളിൽ വിവരിക്കുന്നു. ഇവയുടെ ആശയങ്ങളിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. അല്ലെങ്കിൽ ഒരു സംഭവത്തിന്റെയോ പ്രഭാഷണത്തിന്റെയോ വ്യത്യസ്‌ത ഭാഗങ്ങൾ ആയിരിക്കും ഓരോരുത്തരും റിപ്പോർട്ട് ചെയ്യുന്നത്. 
  2. ഒരു വിഷയം പ്രവാചകൻ തന്നെ വ്യത്യസ്ത വാക്കുകളിൽ വിവരിക്കുമ്പോൾ. 
  3. പ്രവാചകൻ വിവിധ സന്ദർഭങ്ങളിൽ വിവിധ രീതികളിൽ പ്രവർത്തിക്കുക. 
  4. ആദ്യം വന്ന ഹദീസിനെ ദുർബലപ്പെടുത്തിക്കൊണ്ട് മറ്റൊരു ഹദീസ് പ്രവാചകനിൽ നിന്ന് ഉണ്ടാകുക 

ഈ 4 തരം ഹദീസുകൾ മാറ്റി നിർത്തിയാൽ
ഭിന്നത വരുന്ന ഹദീസുകൾ ഒരു ശതമാമാനത്തിൽ താഴെയായിരിക്കും. ഏതാനും ഹദീസുകളിൽ വരുന്ന വ്യത്യസ്തകൾ കാരണമായി ഹദീസ് ശേഖരങ്ങൾ അപ്പാടെ തള്ളിക്കളയേണ്ടതാണ് എന്ന വാദത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്?

ഹദീസുകൾ എന്നത് വിഭജിക്കാൻ കഴിയാത്ത ഒരേകകത്തിന്റെ പേരല്ല

ഒരു ഭാഗത്തിന് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ പൂർണ്ണമായും തകർന്നു പോകുന്ന ഒരു സാകല്യമല്ല അത്‌

ഓരോ ഹദീസിനും സ്വതന്ത്രമായ നിലനിൽപ്പുണ്ട്. ഓരോന്നും അതിന്റെതായ നിവേദന പരമ്പരയോട് കൂടിയാണ് നിലനിൽക്കുന്നത്.

➡ അതിനാൽ ഒന്നോ രണ്ടോ പത്തോ നൂറോ ഹദീസുകൾ തന്നെ അസാധുവായാൽ പോലും ബാക്കിയുള്ള അസാധുവാകില്ല.


***ഹദീസ് പണ്ഡിതന്മാർക്ക് ഇടയിലെ അഭിപ്രായ വ്യത്യാസത്തിന്റെ ഒരു രൂപം


ഒരു മുഹദ്ധിസ് (hadith scholar) തന്റെ നിരൂപണ മാനദണ്ഡമനുസരിച്ച് ഒരു ഹദീസിനെ പ്രബലമായി അംഗീകരിക്കുന്നു. മറ്റൊരു പണ്ഡിതൻ അയാളുടെ മാനദണ്ഡമനുസരിച്ച് അതിനെ ദുർബലമായും കണക്കാക്കുന്നു. ഇത് നിഗമനത്തിലും ഗവേഷണത്തിലുമുള്ള ഭിന്നതയാണ്. കോടതികളിൽ സാക്ഷ്യം തള്ളുകയും കൊള്ളുകയും ചെയ്യുന്നത് പോലെ...


Question -7
ദീനുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ തന്റെ വാക്കുകളെ പ്രമാണമാക്കരുത് എന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുസ്ലിങ്ങൾക്ക് ഖുർആൻ മാത്രമെ മാർഗദർശനമായിരിക്കാൻ പാടുള്ളു എന്നും നബി പറഞ്ഞു 

>>>> മദീനയിൽ വെച്ച് അവിടുത്തെ കൃഷിക്കാർക്ക് നബി ഈന്തപ്പനയുടെ പരാഗണം സംബന്ധിച്ച് ഒരുപദേഷം നൽകിയിരുന്നു. പക്ഷേ അത്‌ വിളവെടുപ്പിനെ ബാധിച്ചു. അപ്പോൾ നബി അവരോട് പറഞ്ഞു : "ഞാൻ മതപരമായ എന്തെങ്കിലും ഉപദേശിക്കുകയാണെങ്കിൽ നിങ്ങൾ അത്‌ പിൻപറ്റണം. എന്നാൽ എന്റെ സ്വൊന്തം അഭിപ്രായ പ്രകാരം വല്ലതും പറഞ്ഞാൽ അത്‌ പിൻപറ്റെണ്ടതില്ല. ഞാനും ഒരു മനുഷ്യൻ തന്നെയാണല്ലോ.

➡ ഈ സംഭവത്തിൽ ഹദീസ് നിഷേധികളുടെ വികലന്യായങ്ങൾക്ക് തെളിവില്ല.

➡ ഈ ഹദീസ് വ്യക്തമാക്കുന്നത് ഇസ്ലാം അതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങളിൽ എല്ലാം നബിയുടെ നിർദ്ദേശങ്ങളെ പിൻപറ്റണം എന്ന് തന്നെയാണ്.

➡ ദീനിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ കാര്യങ്ങളും അല്ലാത്തവയും എന്തൊക്കെയാണെന്നാണ്‌ നാം ഇവിടെ നോക്കേണ്ടത്.

➡ തോട്ടപ്പണി, അടുക്കളപ്പണി മുതലായവ പഠിപ്പിക്കൽ ദീനിന്റെ മേഖലയിൽ വരുന്ന കാര്യം അല്ല എന്നിരിക്കെ അത്തരം കാര്യങ്ങളിൽ തങ്ങളുടെ അറിവുകൾ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി മുന്നോട്ട് പോകാം

➡ എന്നാൽ ഭരണ-സൈനിക നിയമങ്ങളെയും കുടുംബ-സാമ്പത്തിക ചട്ടങ്ങളെയും ഇസ്ലാം അതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

➡ അത്‌ പോലെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട നിയമങ്ങളും ഇസ്ലാമിന്റെ പരിധിക്കുള്ളിലാണ്. ഖുർആനിൽ നിന്ന് തന്നെ ഈ കാര്യങ്ങൾ വ്യക്തമാണ്.

മുസ്ലിങ്ങൾക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഖുർആൻ മാത്രമെ മാർഗ ദർശനമായിരിക്കാൻ പാടുള്ളു എന്ന് നബി ഒരിക്കലും പറഞ്ഞിട്ടില്ല. നബി പറഞ്ഞിട്ടുള്ളത് വ്യക്തമാണ് :

"രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ചു പോകുന്നു. അവ രണ്ടും മുറുകെ പിടിക്കുവോളം നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണ് അവ [Malik Muwatta]


Special Courtesy :
Sayed Abul a'ala Mawdudi (Sunnathinte Pramanikatha)




6.14.2020

അടിമസ്ത്രീകൾ/വെപ്പാട്ടികളായുള്ള ലൈംഗിക ബന്ധം : വസ്തുതകൾ 



**** അടിമത്ത വ്യവസ്ഥിതി കൊണ്ട് വന്നത് ഇസ്ലാം ആണോ?
- അല്ല.

**** അടിമ സ്ത്രീകളുമായുള്ള ലൈംഗിക വേഴ്‌ച്ച ഇസ്ലാം കൊണ്ട് വന്നതാണോ?
- അല്ല !
  • ചരിത്രത്തിൽ എല്ലായിടത്തും അടിമത്ത വ്യവസ്ഥ നിലനിന്നിരുന്നു. സാമൂഹികവും സാമ്പത്തികവും മാനുഷികവുമായി മനുഷ്യസമൂഹം അനന്തരമെടുത്ത പാരമ്പര്യങ്ങളിൽ ഒന്നാണത്. 
  • ഹൈന്ദവ-യഹൂദ-ക്രൈസ്തവ മതഗ്രന്ഥങ്ങളിളെല്ലാം അടിമത്തത്തെ പറ്റിയും അടിമകളോടുള്ള സമീപനങ്ങളെയും നിയമങ്ങളെയും പറ്റി വിവരിക്കുകയും ആചരിക്കുകയും ചെയ്യുന്നുണ്ട്.
  •  ചരിത്രത്തിൽ നോക്കിയാൽ പല മഹാപുരുഷൻമാരും ഒന്നിൽ അധികം ഭാര്യമാർ ഉള്ളവർ ആയിരുന്നു എന്ന് കാണാം
  • സ്വഭാവികമായും ഇസ്ലാമിന് മുമ്പ് അറബികള്‍ക്കിടയിലും ഈ സമ്പ്രദായം നിലനിന്നിരുന്നു.
  •  യജമാനനു അവളെ ബന്ധപെടാൻ റൈറ്റ്സ് ഉണ്ടായിരുന്നു. എന്നാൽ അവൾക്കു ഒരു അവകാശവും ഉണ്ടായിരുന്നില്ല.. ആ ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞു സമൂഹത്തിൽ പിതാവ് ഇല്ലാത്തവൻ (bastard) ആയി റെകഗനൈസ് ചെയ്യപ്പെടും. 
  • അന്നത്തെ ലോകത്തിന്റെ വീക്ഷണത്തിൽ ഉടമയുടെ പൂർണമായ സ്വൊത്ത് ആണ്. ഉടമയുടെ പ്രോപ്പർട്ടി ആണ്. ആ പ്രോപ്പർട്ടി എന്ത് ചെയ്യാനും ഉടമക്ക് അവകാശം ഉണ്ട് എന്നതാണ് അന്നത്തെ ലോകത്തിന്റെ വീക്ഷണം 
  • അടിമകൾ എന്ന് പറയുന്നതു അന്നത്തെ ഒരു സാമൂഹിക ക്രമത്തിൽ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ റോമിലേക്ക് മാത്രം നോക്കിയാൽ മതി.
  • അടിമകളെ പരസ്പരം മല്ലയുദ്ധത്തിനു പ്രേരിപ്പിച്ചു കൊണ്ട് അവർ തമ്മിൽ അടിക്കുന്നതു ഉടമകൾ ഗാലറിയിൽ ഇരുന്നു കയ്യടിടച്ചിരുന്ന സ്ഥലം ആയിരുന്നു അവിടുത്തെ കൊളോസിയം.  ആ മല്ലയുദ്ധത്തിൽ ഏതെങ്കിലും ഒരു അടിമ ചോര ചർദിച്ചു മരിക്കുന്നത് വരെയാണ് യുദ്ധം. ആരും ചോദിക്കാൻ ഇല്ല. 
  • അടിമകളെ വേശ്യകൾ ആക്കി നിർത്തി പണം ഉണ്ടാക്കാനും, ബലാത്സംഗം ചെയ്യാനും, കൊല്ലാനും അടിമയുടെ ശരീരത്തിലെക്ക് മാരകമായ ഉപകരണങ്ങൾ കുത്തിയിറക്കാനും അടിമയെ വ്യഭിചാരത്തിനു നിർബന്ധിക്കാനും എല്ലാം ഉടമകൾക്ക് സർവ്വ  സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഈ ഒരു കാലഘട്ടത്തിൽ ആണ് ഇസ്ലാം അടിമകളെ കുറിച്ച് സംസാരിക്കുന്നത്.

(വിശദമായ വായനക്ക് ഈ ലേഖനം വായിക്കുക.
http://answeringsakshiapologetic.blogspot.com/2019/06/part-3.html?m=1)


**** എങ്കിൽ ഇത്തരം ഒരു ലോകക്രമത്തിൽ ഇസ്ലാം
എങ്ങനെയാണ് അടിമസ്ത്രീയെ സമീപിച്ചത്?


➡ ഇസ്ലാം കടന്നു വന്നപ്പോൾ ഈ ബന്ധങ്ങളെ ഇസ്ലാം റെഗുലേറ്റ് ചെയ്തു. അടിമസ്ത്രീകളെ വെപ്പാട്ടികളായി സ്വീകരിക്കുന്നതിനും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ഇസ്ലാം നിബന്ധനകളും ഉപാധികളും നിർണ്ണയിച്ചു.

➡ യഥാർത്ഥ വിവാഹ ബന്ധമായി അതിനെ പരിഗണിക്കുമാറ് കര്‍ശനവും, കൃത്യവുമായ ഉപാധികൾ

➡ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും അടിമ സ്ത്രീകളുമായുള്ള ബന്ധത്തിനും ഇസ്ലാം മുന്നോട്ട് വെച്ചിരിക്കുന്നു

➡ അതായത് ഈ ഉപഭാര്യ സമ്പ്രദായം Concubianage (al-sirr) ഇസ്ലാമിൽ വിവാഹം (Al Nikah) പോലെ തന്നെ സ്വൊതന്ത്ര പുരുഷനും തന്റെ കീഴിലെ അടിമസ്ത്രീ
സ്ത്രീയും തമ്മിലുള്ള ലീഗൽ റിലേഷൻഷിപ്പ് ആണെന്ന് സാരം. ക്ലാസിക്കൽ അറബിക് ൽ പോലും Concubinage എന്ന പദം Linguistically വിവാഹത്തോട് റിലേറ്റഡ് ആണ്.
كَمَا قَالُوا سُرِّيَّةٌ والأَصل مِنَ السِّر وَهُوَ النِّكَاحُ
As they say ‘a concubine,’ the origin is from the word ‘concubinage,’ which is marriage.

[Lisān al-‘Arab 4/304]


**** എങ്കിൽ യഥാർത്ഥ വിവാഹവും ഇതും തമ്മിലുള്ള വ്യത്യാസം എന്താണ്?

➡ വിവാഹ ഉടമ്പടി എന്ന ഉപാധി അടിമസ്ത്രീകളുമായുള്ള ബന്ധത്തിൽ ഉണ്ടാകില്ല

**** കാരണം?

➡ ഒരു വ്യക്തിയെ ഉടമപ്പെടുത്തുന്ന ഉടമ്പടിയേക്കാള്‍ താഴെയാണ് വിവാഹഉടമ്പടി എന്നതിനാൽ !

**** അടിമസ്ത്രീകളുമായുള്ള ഉടമ്പടിയുടെ പ്രതേകത?

➡ വ്യക്തിയെയും അയാളുടെ ഗുണത്തെയും ഉടമപ്പെടുത്തുന്ന ഉടമ്പടിയാണത്.

**** വിവാഹ ഉടമ്പടിയുടെ പ്രതേകത?

➡ വ്യക്തിയുടെ ഗുണം മാത്രം ഉടമപ്പെടുത്തുന്ന ഉടമ്പടി.


**** യജമാനൻ വെപ്പാട്ടിയായി സ്വീകരിക്കുന്ന അടിമസ്ത്രീയെ അറബിയിൽ "Sariyya" എന്ന് വിളിക്കുന്നു. അതിന്റെ അർത്ഥം?



➡ സന്തോഷത്തിന്റെ ഇടം, സന്തോഷം നല്‍കുന്നവള്‍ എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥം


**** ലൈംഗികത മാത്രമാണോ ഈ സംവിധാനം കൊണ്ട് ഉദേശിക്കുന്നത്?


➡ അല്ല ! അടിമസ്ത്രീയെ സ്വതന്ത്ര ഭാര്യയെന്ന സ്ഥാനത്തിന്റെ അടുത്തേക്ക് ഉയര്‍ത്തുകയെന്ന ഉദ്ദേശ്യം കൂടി അതിനുണ്ട്.


**** തന്റെ അടിമയായത് കൊണ്ട് മാത്രം ഒരു സ്ത്രീയെ വെപ്പാട്ടിയാക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ടോ?


➡ ഇല്ല. ഒരു ഭാര്യക്ക് നല്‍കേണ്ട സൗകര്യങ്ങളെല്ലാം അവള്‍ക്ക് പൂര്‍ത്തീകരിച്ച് നല്‍കേണ്ടതുണ്ടെന്ന് കൂടി ഇസ്ലാം വ്യക്തമാക്കുന്നു.


***** അടിമസ്ത്രീയെ വെപ്പാട്ടിയായി സ്വീകരിക്കാന്‍ പൂര്‍ത്തീകരിക്കേണ്ട രണ്ട് ഉപാധികള്‍ എന്തൊക്കെയാണ്?

(ഹനഫി മദ്ഹബ് പ്രകാരം) :
  1.  പ്രസ്തുത സ്ത്രീക്ക് ഭാര്യയ്‌ക്കെന്ന പോലെ തന്നെ സ്വന്തമായി വീട് ഒരുക്കിക്കൊടുക്കുക.
  2. അവളുടെ ലൈംഗിക വികാരങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുകയും പാതിവൃത്യം സംരക്ഷിക്കുകയും ചെയ്യുക

(അവള്‍ വെപ്പാട്ടിയായി മാറുന്നതോടെ മറ്റ് അടിമകളുമായി വിവാഹ-ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ അവള്‍ക്ക് അനുവാദമില്ലാതെയായിത്തീരുന്നു.)


**** ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിലും, ഉല്‍പാദനത്തിലും ഇസ്ലാം വെപ്പാട്ടികള്‍ക്ക് അനുവദിച്ച് നല്‍കിയിരിക്കുന്ന സ്ഥാനം?

➡ സ്വതന്ത്ര ഭാര്യമാരുടെ സ്ഥാനം തന്നെ.



**** അടിമസ്ത്രീകളെ വെപ്പാട്ടികളാക്കുമ്പോൾ സ്വീകരിക്കേണ്ട മറ്റു ഉപാധികൾ?

➡ സ്വീകരിക്കുന്ന സമയത്ത് ഗർഭിണിയല്ലെന്ന് ഉറപ്പ് വരുത്തുക

➡ അടിമസ്ത്രീ മുസ്ലിംകളിലോ, വേദക്കാരിലോ ഉള്‍പെട്ടവരായിരിക്കണം.

➡ സ്വതന്ത്ര ഭാര്യയെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട മതബോധം എന്ന മാനദണ്ഡം അടിമസ്ത്രീകളെ സ്വന്തമായി സ്വീകരിക്കുമ്പോഴും പാലിക്കണം

➡ തോന്നിവാസവും അധാര്‍മികതയും ശീലമാക്കിയവരെ വെപ്പാട്ടികളായി സ്വീകരിക്കരുത്.

➡ ബുദ്ധിയും വിവേകവുമുള്ളവളെയാണ് അതിനായി തെരഞ്ഞെടുക്കേണ്ടത്. കാരണം സ്വന്തം സന്താനങ്ങളുടെ മാതാവിനെയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്ന ബോധം യജമാനന് ഉണ്ടായിരിക്കേണ്ടതുണ്ട്

➡ അവള്‍ സുന്ദരിയായിരിക്കണം എന്ന് ചിന്തിക്കുന്നതിലും തെറ്റില്ല. ‘ബീജം നല്‍കുന്നതിന് വേണ്ടി തെരഞ്ഞെടുക്കുക’യെന്നത് അടിമയുടെയും സ്വതന്ത്രയുടെയും കാര്യത്തില്‍ സ്വീകാര്യമായ പൊതു ഇസ്ലാമിക തത്വമാണ്.

➡ വിവാഹം നിഷിദ്ധമാക്കപ്പെട്ട അടുത്ത ബന്ധുവോ, മുലകുടി ബന്ധത്തിലുള്ള സഹോദരിയോ ആയിരിക്കരുത്

(((((വിവാഹം നിഷിദ്ധമാക്കപ്പെട്ട ബന്ധുക്കളെ വെപ്പാട്ടികളെന്നല്ല, അടിമകളാക്കാന്‍ തന്നെ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
അടുത്ത കുടുംബ ബന്ധുക്കളെയാരെങ്കിലും വില കൊടുത്ത് ഉടമപ്പെടുത്തുന്നത് മാത്രം മതി അവര്‍ സ്വതന്ത്രരാകാന്‍ എന്നതാണ് ഇസ്ലാമിക വീക്ഷണം. തിരുദൂതര്‍(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് (ആരെങ്കിലും കുടുംബ ബന്ധമുള്ളവനെ ഉടമപ്പെടുത്തിയാല്‍ അയാള്‍ സ്വതന്ത്രനാണ്)))))))


**** യുദ്ധത്തിൽ ബന്ധിയാക്കപ്പെടുന്ന അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തിൽ ഇസ്ലാമിന്റെ കല്പന?

➡ അവർ ഗര്‍ഭിണിയാണ് എങ്കിൽ പ്രസവിക്കുന്നത് വരെ അവളുമായി ലൈംഗിക  ബന്ധത്തിലേര്‍പെടരുത്.

➡ ഗര്‍ഭിണിയല്ലെങ്കിൽ ആദ്യആര്‍ത്തവം പൂര്‍ത്തിയാവുന്നത് വരെ അവളുമായി ബന്ധപ്പെടരുത്. Sunan Abu Dawud ,Book 12,Hadith  112)



**** യുദ്ധത്തില്‍ ബന്ദികളാക്കപ്പെടുന്ന സ്ത്രീകളെ വെപ്പാട്ടികളായി സ്വീകരിക്കുന്നതിന് പിന്നിലുള്ള കാരണങ്ങൾ? ഉദ്ദേശ്യങ്ങൾ?
  1. ഇസ്ലാം വിവാഹം കൊണ്ടുദ്ദേശിക്കുന്ന ഉന്നതലക്ഷ്യങ്ങളുടെയും താല്‍പര്യങ്ങളുടെയും പൂര്‍ത്തീകരണം 
  2. സ്ത്രീ-പുരുഷന്മാരുടെ ലൈംഗിക വിശുദ്ധി സാക്ഷാല്‍ക്കരിക്കുക,
  3. സന്താനങ്ങളുടെ പിതൃത്വവും വംശവും ഉറപ്പ് വരുത്തുക
  4. അടിമസ്ത്രീകളെയും വെപ്പാട്ടികളെയും വഴിവിട്ട ജീവിതത്തില്‍ നിന്ന് തടയാനും, വേശ്യാവൃത്തിയിലോ മറ്റോ അഭയം തേടുന്നതില്‍ നിന്ന് വിലക്കാനും.. 

**** ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന ഇസ്ലാമിക കല്‍പന ഏതെങ്കിലും ആളുകളിൽ മാത്രം പരിമിതമാണോ?


➡ഒരിക്കലും അല്ല. അടിമകളെന്നോ സ്വതന്ത്രരെന്നോ, സ്ത്രീ-പുരുഷന്മാരെന്നോ ഭേദമന്യെ എല്ലാവര്‍ക്കും ബാധകമാണ്.

➡ വിശുദ്ധ ഖുര്‍ആന്‍ പൊതുവായ വിധത്തില്‍ നല്‍കിയ ശക്തമായ നിര്‍ദേശങ്ങളിലൊന്നാണിത്.
  • [Quran 23:6-7] തങ്ങളുടെ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുന്നവരും.തങ്ങളുടെ ഇണകളും അധീനതയിലുള്ള സ്ത്രീകളുമായി മാത്രമേ അവര്‍ വേഴ്ചകളിലേര്‍പ്പെടുകയുള്ളൂ. അവരുമായുള്ള ബന്ധം ആക്ഷേപാര്‍ഹമല്ല !



**** അടിമ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കരുത് എന്ന ഖുർആനിക കല്പ്പനയുടെ യുക്തി?

➡ ഇവിടെ വേശ്യാവൃത്തി ചെയ്യാൻ നിർബന്ധിക്കരുത് എന്ന് ഖുർആൻ പറയുന്നതിന് ആഴത്തിലുള്ള ഒരു അർത്ഥം ഉണ്ട്. കേവല അർത്ഥമല്ല.

➡ കാരണം വ്യഭിചാരം നിഷിദ്ധമാണെന്ന ഖുർആന്റെ പ്രസിദ്ധമായ കല്‍പനക്ക് കീഴില്‍ തന്നെ വരുന്ന കാര്യമാണ് വേശ്യാവൃത്തി.

➡ അത്‌ കൊണ്ട് നിങ്ങൾ അടിമകളെ വേശ്യവൃത്തിക്ക് നിർബന്ധിക്കരുത് എന്ന കേവല അർത്ഥം മാത്രമുള്ള ഒരു കല്പന കൊടുക്കേണ്ട ആവശ്യം ഇല്ല.

➡ അതിനാൽ ഇവിടെ ഖുര്‍ആന്‍ നല്‍കുന്നത്, വിവാഹം കഴിപ്പിക്കാതെയോ, വെപ്പാട്ടിയായി സ്വീകരിക്കാതെയോ അടിമസ്ത്രീയെ ഉപേക്ഷിക്കുന്ന പക്ഷം അവള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിതയാവുമെന്ന സന്ദേശമാണ്.

➡ ഈ ഉദ്ദേശം അത് ഉദ്ധരിക്കപ്പെട്ട സാഹചര്യത്തില്‍ നിന്ന് വ്യക്തമാവുന്നതാണ്. (Quran 24 :30-33 സൂക്ഷ്മമായി വായിക്കുക )

➡ അടിമകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള വഴികളിലൊന്നാണ് അവരെ വെപ്പാട്ടികളായി സ്വീകരിക്കാന്‍ അനുവദിക്കുന്ന നിയമം.

➡ അടിമത്ത സമ്പ്രദായം  തുടച്ച് നീക്കാനുതകുന്ന മാര്‍ഗമാണത്.



*** വെപ്പാട്ടികളിൽ പിറക്കുന്ന മക്കളുടെ സ്റ്റാറ്റസ് ഇസ്ലാമിൽ എന്താണ്
?


➡ അവർ സ്വതന്ത്ര സ്ത്രീയിൽ പിറന്ന മക്കളെ പോലെ തന്നെ സ്വതന്ത്രരായിരിക്കും. പിതാവിന്റെ മറ്റു കുട്ടികളെ പോലെ എല്ലാ അവകാശങൾക്കും അവൻ അർഹനായിരിക്കും. അത്‌ പോലെ അവനെ പ്രസവിച്ച വെപ്പാട്ടി (കുഞ്ഞിന്റെ മാതാവ്) പിന്നെ ഒരിക്കലും അടിമ എന്ന് കാറ്റഗറൈസ് ചെയ്യപെടില്ല. ‘സ്വതന്ത്ര കുട്ടിയുടെ മാതാവ്’ (Ummu Valad) എന്ന പദവിയിലേക്ക് ഉയരുകയും, ഭര്‍ത്താവ് മരിക്കുന്നതോടെ പൂര്‍ണ സ്വതന്ത്രയാവുകയും ചെയ്യുന്നു.

- അബ്ബാസിഡ് ഖിലാഫത്തിലെ പ്രശസ്തരായ ഖലീഫ മഅമൂൻ, ഖലീഫ മുഅതസിം തുടങ്ങിയവർ എല്ലാം ജനിച്ചത് അടിമസ്ത്രീകളിലാണ്. 


**** ഇസ്ലാം അല്ലാത്ത മറ്റു നാഗരികതകളിലും ദര്‍ശനങ്ങളിലും വെപ്പാട്ടികളിൽ പിറക്കുന്ന മക്കളുടെ സ്റ്റാറ്റസ് എന്താണ്?

അവർ അടിമകളായിരിക്കും.


➡ "ദാസിയുടെ പുത്രൻ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവകാശിയാകാൻ പാടില്ല" (ഗലാത്യ 4:30) എന്ന് ജൂതവർഗീയതയിൽ കാച്ചിയ അടിമകളെ പറ്റിയുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്ന ക്രൈസ്തവ അപ്പോസ്തലനായ പൗലോസിന്റെ പ്രസ്താവന ഒരു ഉദാഹരണം മാത്രം.



***** ഇസ്ലാമിലെ അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം പാശ്ചാത്യ നാടുകളിലെ വ്യഭിചാരത്തിന്‌ തുല്യമാണോ?


➡ ഒരിക്കലും അല്ല. അവിടെ സ്ത്രീ ഒരു ലൈംഗിക വസ്തു മാത്രം ആണ്. പുരുഷന്റെ വികാരശമനത്തിനു അവളെ രഹസ്യമായി പാതിരാത്രികളിൽ ഉപയോഗിച്ച് ഒരു കാലത്ത് ഉപേക്ഷിക്കുന്നു. അവളിൽ ഉള്ള ഇതര ബാധ്യതകളോ ബന്ധങ്ങളോ ഏറ്റെടുക്കാൻ പുരുഷൻ തയ്യാറല്ല .ഇതും ഇസ്ലാമിലെ അടിമസ്ത്രീ ബന്ധവും കൂട്ടിക്കുഴക്കുക സാധ്യമല്ല


Conclusion:

ചുരുക്കത്തില്‍ നിരവധി നിബന്ധനകളും ഉപാധികളും ആവിഷ്‌കരിച്ച് അടിമസ്ത്രീകളെ ഉയര്‍ത്തുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. സ്വതന്ത്ര ഭാര്യമാരോളം എത്തുന്ന അവകാശങ്ങള്‍ ഇസ്ലാം അവര്‍ക്ക് വകവെച്ച് കൊടുത്തിരിക്കുന്നു.


Related Articles :

മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -3)
അടിമ വ്യാപാരം :
http://answeringsakshiapologetic.blogspot.com/2019/06/part-3.html?m=1

മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part -4)
- അടിമസ്ത്രീകൾ
http://answeringsakshiapologetic.blogspot.com/2019/06/part-4.html?m=1

അടിമകളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം മുസ്ലീം പുരുഷന്മാരെ അനുവദിക്കുന്നുണ്ടോ?  (Part- 1)
http://answeringsakshiapologetic.blogspot.com/2019/07/part-1.html?m=1

6.04.2020

മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങളും മിഷനറികളുടെ ഇരട്ടത്താപ്പും



സത്യദൈവത്തിന്റെ പ്രവാചകൻമാർ പ്രവചിക്കുകയും അത് സത്യമായി പുലരുകയും ചെയ്തിട്ടുണ്ട് എന്നും അത് കൊണ്ട് അവരെ സത്യപ്രവാചകൻമാർ ആയി ഞങ്ങൾ അംഗീകരിക്കുന്നു എന്നും
എന്നാൽ മുഹമ്മദ്‌ നബി പ്രവചിക്കുകയോ അത് സത്യമായി പുലരുകയോ ചെയ്തിട്ടില്ല, അതിനാൽ മുഹമ്മദ്‌ ഒരു കള്ളപ്രവാചകൻ ആണെന്നുമുള്ള മിഷനറികളുടെ അവകാശ വാദങ്ങൾക്ക് മറുപടിയായി പൂർണമായും നിറവേറിയ നബിയുടെ അനേകം പ്രവചനങ്ങൾ കാണിച്ചു കൊടുക്കുമ്പോൾ
മിഷനറികൾ മറ്റൊരു ഇരട്ടതാപ്പുമായി രംഗത്ത് വരുന്നത് കാണാം. 
അതായത് ആക്രമണവും കൊലപാതകവും ഒക്കെയാണോ മുഹമ്മദ്‌ നബിയുടെ പ്രവചനം , വേറെ ഒന്നുമില്ലേ എന്ന്.. 
ഏതായാലും മുഹമ്മദ്‌ നബി ഒരൊറ്റ പ്രവചനവും നടത്തിയിട്ടില്ല എന്ന് പറഞ്ഞു നടന്നിരുന്നവർ

ഇപ്പോൾ നബി പ്രവചിച്ചിരുന്നു എന്ന് അംഗീകരിച്ചു തുടങ്ങി. 
പിന്നെയുള്ള അവരുടെ പ്രശ്നം നബി, അനേക ദേശങ്ങൾക്കും പ്രബലരാഷ്ട്രങ്ങൾക്കും എതിരായ യുദ്ധങ്ങളെ പറ്റിയും ക്ഷാമങ്ങളെ പറ്റിയും ഒക്കെ പ്രവചിച്ചതാണ്. അതൊക്കെ കേൾക്കുമ്പോൾ, ഇവർ അന്വേഷിക്കുന്നതോ പറയുന്നതോ ആയ കാര്യങ്ങളിൽ
സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ല എന്ന് ഒരിക്കൽ കൂടി ബോധ്യമാകും. ഇവരുടെ ബൈബിൾ എന്താണ് ഈ വിഷയത്തിൽ പറയുന്നത് എന്ന് നോക്കാം :

ബൈബിളിലെ പ്രവാചകന്മാർ എന്തിനെകുറിച്ചായിരുന്നു പ്രവചിച്ചിരുന്നത്? യുദ്ധവും ആക്രമണങ്ങളും സംബന്ധിച്ച വിഷയങ്ങൾ അവർ പ്രവചിച്ചില്ലേ?


അതെ. പ്രവചിച്ചു ! 
[ജറെമിയാ 28 : 8-9]
എനിക്കും നിനക്കും മുന്‍പ്‌ പണ്ടുമുതലേ ഉണ്ടായിരുന്ന_പ്രവാചകന്‍മാര്‍ അനേകദേശങ്ങള്‍ക്കും _പ്രബല രാഷ്‌ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്‌ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്‌ക്കപ്പെട്ടവനാണെന്നു തെളിയുന്നത്‌ അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്‌.
ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചോ?
  • പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്‍മാര്‍ അനേകദേശങ്ങള്‍ക്കും പ്രബല രാഷ്‌ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്‌ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു..
അപ്പോൾ ഇതൊക്കെ ഇവർ തള്ളിക്കളയുമോ?
മാത്രമല്ല ബൈബിൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പ്രവചനങ്ങളുള്ളത് ഈ വിഷയങ്ങളിൽ (രാഷ്ട്രങ്ങൾക്ക് എതിരെയുള്ള യുദ്ധങ്ങളും ആക്രമണങ്ങളും സംബന്ധിച്ച) ആണെന്ന് കാണാം. പുതിയ നിയമം എടുത്താലും യേശുവിന്റെ പ്രവചങ്ങളുടെ ആധിക്യം ഈ വിഷയത്തിൽ തന്നെ.

മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങൾ യുദ്ധവും ആക്രമണങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ പരിമിതമാണോ? 


ഒരിക്കലും അല്ല.  യുദ്ധവും ആക്രമണങ്ങളുമല്ലാത്ത പ്രവചനങ്ങൾ താഴെ നൽകുന്നു. 

  • 2.സാമൂഹ്യബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളെ പറ്റിയും എഴുത്ത് വ്യാപിക്കുന്നതിനെ സംബന്ധിച്ചുമുള്ള പ്രവചനം http://answeringsakshiapologetic.blogspot.com/2019/10/41-44.html?m=1
  • 4. തഖീഫ് ഗോത്രത്തിലെ കള്ള വാദിയെയും  (മുക്തർ അതകഫി) വിനാശകാരിയെയും (ഹജാജ് ഇബ്ന് യൂസഫ്) പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2018/01/35-37.html?m=1
  • 7. ആട്ടിടയൻമാരായി നഗ്നപാദരായി നടന്നിരുന്ന അറബികളുടെ സാമ്പത്തിക വർദ്ധനവിനെസംബന്ധിച്ചും തൻമൂലം അവർ ഏർപ്പെടുന്ന വമ്പൻ അംബര ചുംബികളായ കെട്ടിട നിർമ്മാണങ്ങളെയും പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2017/12/1-7.html?m=1
  • 8. അടിമകള് രാജാക്കൻമാർ ആകുന്നതിനെ സംബന്ധിച്ചും അടിമ രാജവംശങ്ങള് ഉദയം ചെയ്യുന്നതിനെയും പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2017/12/1-7.html?m=1


നബിയുടെ പ്രവചനങ്ങളുടെ പൂർത്തീകരണങ്ങൾ ഒക്കെ ഹദീസ് ക്രോഡീകരിക്കുന്നതിന് മുൻപല്ലേ, അതെങ്ങനെ വിശ്വാസ യോഗ്യമാകും?  


എന്ന് ചോദിക്കുന്ന നിഷ്കുകളോട് ചോദിക്കാനുള്ളത് യേശുവിന്റെ പൂർത്തിയായ ചില പ്രവചനങ്ങൾ സുവിശേഷങ്ങൾ എഴുതുന്നതിനും മുന്നേ ആയത് കൊണ്ട് അത്‌ വിശ്വസിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും യോഗ്യതക്കുറവുണ്ടോ എന്നാണ്.

നബിയുടെ പ്രവചനങ്ങളുടെ കാര്യത്തിൽ ഹദീസുകൾ ക്രോഢീകരിക്കപ്പെടുന്നതിന് മുന്പും ശേഷവും ഇപ്പോഴും പ്രവചനങ്ങളുടെ പൂർത്തീകരണം നടന്നു കൊണ്ട് ഇരിക്കുകയാണ്. ഉദാഹരണത്തിന്‌ ഈസ്റ്റേർൺ റോമാ സാമ്രാജ്യത്തിന്റെ ശക്തി കേന്ദ്രവും ക്യാപിറ്റല് സിറ്റിയുമായിരുന്ന കോൺസ്റാന്റിനോപ്പിളിനെ കുറിച്ചുള്ള നബിയുടെ പ്രവചനം എടുക്കാം. (വായിക്കാൻ താഴെയുള്ള ലിങ്ക് click ചെയ്യുക) https://answeringsakshiapologetic.blogspot.com/2017/12/8-to.html?m=1

ഇമാം അഹമദ് ഇബ്നു ഹംബലിന്റെ 
(അദ്ദേഹത്തിന്റെ മരണം CE 855 ലാണ്).
ഹദീസ് കളക്ഷൻ ആയ മുസ്നദ് അഹമദിൽ ആണ് ആ പ്രവചനം വരുന്നത്. ഇമാം ഹംബൽ, AD 800 കാലഘട്ടത്തില്‍ ഈ ഹദീസ് കളക്ട് ചെയ്യുമ്പോള്‍ കോണ്സ്റ്റാൻറ്റിനോപ്പിള് റോമൻ സാമ്രാജ്യത്വത്തിന്റെ തലസ്ഥാന നഗരിയായി തലയുയർത്തി തന്നെ നില്‍ക്കുന്നുണ്ട്.  ഇമാം അഹ്മദിന് ശേഷം പിന്നെയും 600 വർഷങ്ങള്ക് ശേഷം AD 1453 ല് നടന്നതാണ് മുസ്ലിങ്ങളുടെ കോണ്സ്റ്റാൻറ്റിനോപ്പിള് വിജയം. പ്രവചനത്തിന്റെ കൃത്യത കൂടി ഇവിടെ പരിഗണിച്ച് നോക്കാം.  പ്രവാചക ശിഷ്യൻ ആയ അംറ് ഇബ്നുൽ ആസ്വ് പ്രവാചകനോട് ചോദിക്കുന്നത് റോം , കോണ്സ്റ്റാൻറ്റിനോപിള് എന്നിവയിൽ ഏത് ആദ്യം കീഴടക്കപ്പെടും എന്ന് ആണ്. പ്രവാചകൻ ഒരിക്കലും റോം എന്ന് പറഞ്ഞില്ല. പറഞത് കോണ്സ്റ്റാൻറ്റിനോപ്പിളിനെ... ഹിരാക്ലിയസിന്റെ പട്ടണത്തെ പറ്റിയാണ്. ഇനി ചരിത്രം പരിശോധിക്കുക. ഒരിയ്ക്കലും മുസ്ലീങ്ങള്‍ റോം ജയിച്ച് അടക്കിയിട്ടില്ല: ആദ്യം ജയിച്ചടക്കപ്പെട്ടത് കോണ്സ്റ്റാൻറ്റിനോപിള് തന്നെ ആണ്.


മുകളിൽ ലിസ്റ്റ് ചെയ്ത പ്രവചനങ്ങളിൽ പലതും അത്തരത്തിൽ ഉള്ളവയാണ്. നബിയുടെ സമകാലഘട്ടത്തിൽ (contemporary period)
ഖുർആൻ അവതരിച്ചു കൊണ്ട് ഇരിക്കുന്ന പശ്ചാത്തത്തിൽ
പൂർത്തിയായ പേർഷ്യക്ക് എതിരെയുള്ള റോമിന്റെ വിജയത്തെ കുറിച്ചുള്ള പ്രവചനങ്ങളും നബി ജന്മനാടിലേക്ക് തിരികെ വരും എന്നർത്ഥത്തിലുള്ള പ്രവചനങ്ങളും 
http://answeringsakshiapologetic.blogspot.com/p/blog-page_17.html?m=0 )
സംഭവിക്കാൻ ഇരിക്കുന്ന പ്രവചനപൂർത്തീകരണങ്ങൾ വേറെയും.  അത്‌ കൊണ്ട് ഹദീസ് ക്രോഢീകരിക്കുന്നതിനു മുൻപാണ് നബിയുടെ പ്രവചനങ്ങൾ, അതിനാൽ വിശ്വാസയോഗ്യമല്ല എന്ന വാദത്തിനു യാതൊരു പ്രസക്തിയുമില്ല.


മനുഷ്യനു ഉപകാരപ്രദമായ എന്തെങ്കിലും മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങളിൽ ഉണ്ടോ?


രാമായണം മുഴുവൻ കേട്ടിട്ടു സീതയാരാണ് എന്ന് ചോദിച്ച പോലെയാണ് ഇത്.  മുഹമ്മദ്‌ നബിയെ അയച്ചത് തന്നെ ലോകർക്ക് കാരുണ്യമായാണ് എന്ന് (21:107) ഖുർആൻ പറയുന്നു. പ്രവാചകന്റെ പ്രവചനങ്ങളെല്ലാം മനുഷ്യന്റെ ഐഹിക പാരത്രിക ഗുണങ്ങൾ കാംക്ഷിച്ചു കൊണ്ടുള്ളതും പിൽക്കാലത്തു സംഭവിക്കാൻ പോകുന്ന കുഴപ്പങ്ങളിലും മൂല്യച്യുതികളിലും പ്രതിസന്ധികളിലും അടിപതറാതെ ആ സന്നിദ്ഗ ഘട്ടങ്ങളെ വിശ്വാസി എങ്ങനെ തരണം ചെയ്യണം എന്നും വരച്ചുകാണിക്കുന്ന കൃത്യമായ റൂട്ട് മാപ്പുകൾ ആണ് നബി പ്രവചനങ്ങൾ എന്ന് മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതാനും ചില പ്രവചനങ്ങൾ വായിച്ചാൽ പോലും വളരെ വ്യക്തമാണ്.


ബൈബിളിൽ മനുഷ്യരക്ഷയുടെ ഭാഗമായ യേശുവിനെ കുറിച്ചുള്ള പ്രവചനങ്ങളാണ് കൂടുതൽ . പിന്നെ കർത്താവിന്റെ രണ്ടാം വരവിനെ കുറിച്ചും പ്രധാനപ്പെട്ടത് വ്യാജപ്രവാചകനെ കുറിച്ചും വ്യാജ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയം കൊണ്ട്വരുമെന്നതുള്ളതും




ഈ പറഞ്ഞത് സത്യസന്ധമായിരുന്നു എങ്കിൽ നമുക്ക് മുഹമ്മദ്‌ നബിയുടെ പ്രവചനങ്ങളുടെ വലിയൊരു ശേഖരം ഇവിടെ നിരത്തേണ്ടി വരില്ലായിരുന്നു.
അതായത് ഒന്നോ രണ്ടോ പ്രവചനങ്ങളിലൂടെ തന്നെ നമുക്ക് ഇവർ പറയുന്ന പോയിന്റ് കവർ ചെയ്യാം. അതായത് യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനം ഉണ്ട്. യേശുവിന്റെ ജനനത്തിലൂടെയും യേശുവിന്റെ തന്നെ വാക്കുകളിലൂടെയും ആ മിശിഹൈക പ്രവചനങ്ങളെല്ലാം പുലർന്നു (ഭാഗികമായി മാത്രം ശരിയാകുന്ന ശുദ്ധ കോമഡി ആണ് ഈ സ്റ്റേറ്റ്മെന്റ്.) എന്നതാണ് ഇവർ എഴുന്നള്ളിച്ചു കൊണ്ട് വരുന്ന അവകാശവാദത്തിന്റെ മുന.
ഇവിടെ മറ്റൊരു കോമഡി എന്താണ് എന്ന് വെച്ചാൽ മുഹമ്മദ്‌ നബി പ്രവചിച്ചു എന്ന് കേട്ടപ്പോഴേക്കും അത്‌ ദഹിക്കാനാകാതെ ഹദീസിന്റെ വിശ്വാസ്യത, 200 വർഷം കഴിഞ്ഞു വന്ന ബുഹാരി എന്നൊക്കെ പറഞ്ഞു തുള്ളിക്കൊണ്ട് വന്ന ഇവർക്ക് യേശുവിന്റെ കുരിശുമരണത്തിന്‌ ശേഷം മത്തായിയും ലൂക്കോസും ഒക്കെ ഇന്ന പ്രവചനം യേശുവിൽ പുലർന്നു മറ്റേ പ്രവചനം പുലർന്നു എന്നൊക്കെ എഴുതിയത് എങ്ങനെ വിശ്വസിക്കാൻ സാധിക്കും? മാത്രമല്ല യേശു മരിച്ചു വർഷങ്ങൾക്ക് ശേഷമാണ് ഇവർ സുവിശേഷം എഴുതുന്നത് എന്നത് കൊണ്ട് തന്നെ പഴയനിയമത്തിൽ പ്രവചനസ്വഭാവം ഉണ്ടെന്നു തോന്നിക്കുന്ന പല വചനങ്ങളും യേശുവിൽ ചാർത്താൻ
നോക്കിയതും അത്‌ കയ്യോടെ പൊളിഞ്ഞു പാളീസായ തെളിവുകൾ കൂടി ഉണ്ടെന്നു ഓർക്കണം.

ഉദാഹരണത്തിന്‌, പുതിയ നിയമത്തില് സുവിശേഷക്കാരൻ മത്തായി യേശുവിനെ കുറിച്ച് പഴയ നിയമത്തില് പ്രവചനം ഉണ്ട് എന്ന് ഒപ്പിക്കാൻ വേണ്ടി പഴയ നിയമത്തില് നിന്നും ഒരു വചനം അടർത്തി എടുക്കുന്ന ഒരു വചനം നോക്കാം :
  • (Mathew 2:15) ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: ഈജിപ്തില് നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി ” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
ഇവിടെ ഈ പ്രവാചകൻ മുഖാന്തിരം അരുളി ചെയ്തു
 എന്ന് പറഞ്ഞ് ഉദ്ധരിച്ച വചനം പഴയ നിയമത്തില്
ഹോഷേയാ പുസ്തകത്തില് ആണ് ഉള്ളത്.
അത് താഴേ വായിക്കുക :
  • (Hosea 11:1-2)  യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തില് നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി
ഈ വചനത്തില് നിന്നും ആണ് സുവിശേഷക്കാരൻ മത്തായി തനിക്കു ആവശ്യമുള്ള ഒരേ ഒരു വചനം മാത്രം അടർത്തി എടുത്ത് അത് യേശുവിനെ കുറിച്ച് ഉള്ള പ്രവചനം ആണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്.
എങ്ങനെ ഉണ്ട്.?

ഇവിടെ പറയുന്നത് യേശുവിനെ കുറിച്ച് അല്ല
മറിച്ച് മകൻ എന്നും ബാലൻ എന്നും ഒക്കെ വിളിച്ചിരിക്കുന്നത് ഇസ്രയേല് ജനതയെ ആണ് എന്ന് !!!!
എന്നിട്ട് ആ മകൻ ( ഇസ്രയേല് ) ചെയ്ത
താന്തോന്നിത്തരത്തെ കുറിച് ദൈവം തന്നെ പറയുന്നത് രണ്ടാം വാക്യത്തില് ഉണ്ട് . ബാല് വിഗ്രഹങളെ പൂജിച്ചു എന്ന് ! ഈ മകൻ യേശു ആണോ??
ആണെങ്കില് യേശു, ദൈവത്തെ വിട്ട് അകന്നു ജീവിച്ചു എന്ന്നും ബാല് വിഗ്രഹതിന് പൂജ ചെയ്തു എന്നും
ധൂപ അർപണം നടത്തി എന്നും സമ്മതിക്കേണ്ടി വരും

അല്ലെങ്കില് പുതിയ നിയമത്തിന്റെ കർത്താക്കള് ആയ മത്തായി അടക്കം ഉള്ള പലരും യേശു ക്രിസ്തുവിന്റെ പേരില് കള്ളങളും കെട്ട് കഥകളും സ്ഥാപിത താല്പര്യങളും എഴുതി പിടിപ്പിച്ചിരിക്കുന്നു എന്ന യാഥാര്ഥ്യം അംഗീകരിക്കേണ്ടി വരും.

അതാണ് നേരത്തെ നമ്മൾ പറഞ്ഞത് യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനം ഉണ്ടെന്നു പറയുന്നത് ഭാഗികമായി മാത്രം ശരിയാകു എന്ന്. ഏതായാലും യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനങ്ങൾ ഉണ്ടാകാനുള്ള ആ ഭാഗികമായ സാധ്യതയെ നമ്മൾ വകവെച്ചു കൊടുക്കുന്നുണ്ട്. (അത്‌ പൂർണ്ണമാണ് എന്ന് പറയാത്തത് ബൈബിൾ അനേകം കൈകടത്തലുകൾക്ക് വിധേയമായിട്ടുണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയതിന്റെ ബോധ്യത്തിലാണ്. എന്നാൽ ക്രൈസ്തവർ ഈ കൈകടത്തലുകളെ നിഷേധിക്കുന്നു ).

അപ്പോൾ പറഞ്ഞു വന്നത് , യേശുവിനെ കുറിച്ചുള്ള ബൈബിളിലെ പ്രവചനങ്ങളും ബൈബിളിലെ യേശുവിന്റെ തന്നെ വാക്കുകളിലൂടെ ആ പ്രവചനങ്ങളെല്ലാം പുലർന്നു എന്നതുമാണ് ഇവരുടെ മാനദണ്ഡമെങ്കിൽ ആ മാനദണ്ഡം മുഹമ്മദ്‌ നബിയിൽ എത്രയോ കൃത്യമായി പൂർത്തീയാകുന്നു. ഇവരുടെ മാതൃകയിൽ തന്നെ നമുക്ക് മുഹമ്മദ്‌ നബിയെ പറ്റി നോക്കാം :




1. മനുഷ്യരക്ഷയുടെ ഭാഗമായ മുഹമ്മദ്‌ നബിയെ കുറിച്ചുള്ള പ്രവചനവും പൂർത്തീകരണവും



പ്രവാചകൻ ഇബ്രാഹീം നബിയുടെ പ്രാർത്ഥനയെ ഖുർആൻ ഉദ്ധരിക്കുന്നു :

[Al-Baqarah 2:129] 

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്‌) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.

പൂർത്തീകരണം : 

വിശ്വാസികളുടെ പിതാവായ പ്രവാചകൻ ഇബ്രാഹീമിന്റെ ഈ പ്രാർത്ഥനയുടെ ഉത്തരമായി മുഹമ്മദ്‌ നബി നിയോഗത്തെ അല്ലാഹു പ്രസ്താവിക്കുന്നു :

[Al-Baqarah 2:151]
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.

[Aal-e-Imran 3:164]
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.

[Al-Jumu'ah 62:2]

അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.

മുഹമ്മദ്‌ നബിയുടെ നിയോഗത്തെ കുറിച്ച് യേശു ക്രിസ്തു പ്രവചിച്ചതായി ഖുർആൻ പറയുന്നു :

[As-Saf 61:6]

മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.

പൂർത്തീകരണം :

  • ഖാലിദ് ബിൻ മഅദാൻ നിവേദനം :
  • അല്ലാഹുവിന്റെ റസൂൽ പറഞ്ഞു :
  • "ഞാൻ എന്റെ പിതാവായ ഇബ്രാഹീമിന്റെ പ്രാർത്ഥനയുടെ ഉത്തരമാണ്. പ്രവാചകൻ ഈസ അറിയിച്ച സന്തോഷവാർത്തയും, 
  • എന്റെ മാതാവ് എന്നെ ഗർഭം ചുമക്കുമ്പോൾ ദർശിച്ച ബസറയിലെ കൊട്ടാരങ്ങളെ പ്രകാശഭൂരിതമാക്കിയ പ്രകാശവുമാണ് ഞാൻ. [ഹാകിം മുസ്തദ്രക് 2/600]

إِنِّي عِنْدَ اللهِ لَخَاتَمُ النَّبِيِّينَ وَإِنَّ ادَمَ لَمُنْجَدِلٌ فِي طِينَتِهِ وَسَأُنَبِّيُكُمْ بِأَوَّلِ ذَلِكَ دَعْوَةُ أَبِي إِبْرَاهِيمَ وَبِشَارَةُ عِيسَى بِي وَرُوْيَا أُمِّي الَّتِي رَأَتْ وَكَذَلِكَ أُمَّهَاتُ النَّبِيِّينَ يَرَيْن

ഇർബാദ് ബിൻ സരിയാഹ് നിവേദനം :
പ്രവാചകൻ പറഞ്ഞു : ആദം കളിമണ്ണായിരിക്കുന്ന കാലത്ത് തന്നെ ഞാൻ പ്രവാചകന്മാരിൽ അന്തിമനാണ് എന്ന് അല്ലാഹുവിങ്കൽ എഴുതപ്പെട്ടിരിക്കുന്നു. എന്റെ വരവ് പ്രഖ്യാപിക്കുന്ന ആദ്യത്തെ സുവാർത്ത, എന്റെ പിതാവ് ഇബ്രാഹീം അല്ലാഹുവിനോടു നടത്തുന്ന അപേക്ഷയുടെ ഫലമായിട്ടാണ്. ഈസ അറിയിച്ച സന്തോഷവാർത്തയും എന്റെ മാതാവ് കണ്ട ദർശനവും ഞാനാണ്.
പ്രവാചകന്മാരുടെ മാതാക്കൾ അത്തരം ദർശനങ്ങൾ കാണാറുണ്ട്. [Musnad Ahmad]

ആ മഹാ ദർശനത്തെ പറ്റി കൂടി പറയാം :

" പ്രസവം അടുത്ത് കൊണ്ടിരുന്ന നാളുകളിൽ അവരുടെ (ആമിന) ആശ്വാസം വർധിച്ചു വന്നു. അവരെപ്പോഴും തന്റെയുള്ളിലെ ഏതോ ദിവ്യപ്രകാശത്തെ കുറിച്ച് ബോധവതിയായിരുന്നു. " ഒരു ദിവസം ആ പ്രകാശം കൂടുതൽ തെളിയുകയും അതിലൂടെ ആമിനക്ക് ശാമിലെ ബോസ്റാ കൊട്ടാരത്തിന്റെ ദർശനങ്ങളുണ്ടായി. ഒരു അശരീരി ആമിനയോടു പറഞ്ഞു :
" നീ ഗര്ഭപാത്രത്തിൽ വഹിച്ചിരിക്കുന്നത് ജനതകളുടെ നേതാവിനെയാണ്. അവൻ പിറന്നാൽ, നീ പറയണം, ഏകനായ ഒരുവന്റെ സംരക്ഷണയിൽ അവനെ ഞാൻ നിർത്തിയിട്ടുണ്ട് എന്ന്. എല്ലാ അസൂയാലുകക്കളുടെയും തിന്മകളിൽ നിന്ന് ഏകനായ ദൈവത്തിൽ ഞാൻ അഭയം തേടുന്നുവെന്നും. അവന്‌ മുഹമ്മദ്‌ എന്ന് നാമകരണം ചെയ്യുകയും വേണം. "
[ഇബ്നു ഇസ്ഹാഖ്, സീറത്തു റസൂലില്ലാഹ്]





2. യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്തിക്രിസ്തുവിന്റെ വരവിനെയും കുറിച്ച് മുഹമ്മദ്‌ നബിയുടെ പ്രവചനങൾ


മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. അദ്ദേഹത്തിന്റെ ശ്വാസത്തിന്റെ ഗന്ധം അനുഭവിക്കുന്ന ഏതൊരു സത്യനിഷേധിയും ക്ഷണം മരണം വരിക്കും. അദ്ദേഹത്തിന്റെ ശ്വാസം തന്റെ ദൃഷ്ടി ചെന്നെത്തുന്നിടം വരെയെത്തും. അങ്ങനെ അദ്ദേഹം ദാജ്ജാലിനെ തേടിയിറങ്ങുകയും ബാബ് അൽ ലുദ്ധിൽ വെച്ച് അവനെ വധിക്കുകയും ചെയ്യും [Saheeh Muslim 2947. Book 41. Hadith 7015]

അവൻ (ദജ്ജാൽ) ഇങ്ങനെയൊക്കെ ചെയ്തുകൊണ്ടിരിക്കെ, മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. രണ്ട് മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ദമാസ്കസിന്റെ കിഴക്ക് ഭാഗത്ത് വെളുത്ത മിനാരത്തിന് സമീപം രണ്ട് മാലാഖമാരുടെ ചിറകുകളിന്മേൽ കൈകൾ വെച്ച നിലയിൽ അദ്ദേഹം ഇറങ്ങും [Saheeh Muslim 2947. Book 41. Hadith 7015]




3. വ്യാജപ്രവാചകനെ കുറിച്ചും വ്യാജ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയം കൊണ്ട്വരുമെന്നതുള്ളതും സംബന്ധിച്ച മുഹമ്മദ്‌ നബിയുടെ പ്രവചനം :


മതവുമായി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ആളുകൾ പിൽക്കാലത്തു പ്രത്യക്ഷപ്പെടും ആടുകളുടെ രൂപത്തിൽ വന്നു അവർ ജനങ്ങളെ വഞ്ചിക്കും. അവരുടെ വാക്കുകൾ തേൻ പോലെ മധുരമുള്ളതായിരിക്കും. എന്നാൽ അവരുടെ ഹൃദയങ്ങൾ ചെന്നായ്ക്കൾക്ക് തുല്യം. [Jamiu Tirmidhi.Vol 4. Book 10. Hadith 2404 & Hasan (fair) according to Ibn Hajar]

അബൂ ഹുറൈറയിൽ നിന്നും നിവേദനം:   പ്രവാചകൻ പറഞ്ഞിരിക്കുന്നു : ഒരു ദർശനത്തിൽ ഭൂമിയിലെ നിധികള് എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു :
എന്റെ കൈകളില്‍ സ്വർണ്ണത്തിന്റെ രണ്ടു കങ്കണങ്ങള് ധരിക്കപ്പെട്ടതായി  ഞാന്‍ കണ്ടു. അവ എന്നെ ഏറെ അസ്വസ്ഥനാക്കി. അവ ഊതി കളയാൻ എനിക്കു  ബോധനം നല്കപ്പെട്ടു. അങ്ങനെ ഞാനവ ഊതി കളഞ്ഞു.
അതോടെ അവ രണ്ടും അകന്നു പോയി.
എനിക്കു ശേഷം രംഗത്ത് വരുന്ന രണ്ടു കള്ള പ്രവാചകൻമാർ എന്ന് ആണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. അവരില്‍ ഒരുത്തന്‍ സൻആയിൽ നിന്നുള്ള അൻസിയും രണ്ടാമൻ യമാമക്കാരൻ മുസൈലിമയും ആണ് ( Sahih Muslim , Book of Dreams , Book 29 ,Number 5651)


പൂർത്തീകരണം:

https://en.m.wikipedia.org/wiki/Musaylimah
https://en.m.wikipedia.org/wiki/Al-Aswad_Al-Ansi


>>>>>>>>>>>>>>>>>>>>>>>>
>>>>>>

[ബൈബിൾ,  നിയമാവര്‍ത്തനം 18 : 21-22]
കര്‍ത്താവ്‌ അരുളിച്ചെയ്യാത്തതാണ്‌ ഒരു പ്രവാചകന്‍െറ വാക്കെന്ന്‌ ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം. ഒരു പ്രവാചകന്‍ കര്‍ത്താവിന്‍െറ നാമത്തില്‍ സംസാരിച്ചിട്ട്‌ അത്‌ സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്‌താല്‍ആ വാക്ക്‌ കര്‍ത്താവ്‌ അരുളിച്ചെയ്‌തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്‌. നീ അവനെ ഭയപ്പെടേണ്ടാ.
<<<<<<<<<<<<<<<<<<<<<<<<<<<<
<<<<<

5.30.2020

പ്രവാചകന്റെ ഭാര്യമാർ : ഒരു പഠനം  (Part 2)



പ്രവാചകൻ ഒരു സ്ത്രീലംബടനായിരുന്നുവോ?
ഒരിക്കലും അല്ല. പ്രവാചക ജീവിതത്തെ
കുറിച്ച് പഠിച്ച നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ ക്രൈസ്തവ ഓറിയന്റലിസ്റ്റുകൾക്ക് പോലും ഈ വസ്തുത സമ്മതിക്കേണ്ടി വരുന്നുണ്ട്. അല്ലാത്ത പക്ഷം പ്രവാചക ജീവിതത്തിന്റെ ഇതരവശങ്ങൾ ചികയുമ്പോൾ തങ്ങളുടെ ആരോപണങ്ങളിൽ വ്യക്തമായ വൈരുധ്യങ്ങൾ പ്രകടമാകുന്നത് അവർ ദർശിച്ചിരുന്നു. ഇത് മനസ്സിലാക്കാതെ വാലും തലയുമില്ലാതെ വിമർശനം നടത്തുന്ന വൈജ്ഞാനിക സത്യസന്ധത തൊട്ടുതീണ്ടാത്ത ചിലരാണ് പ്രവാചകനു മേൽ ഈ വ്യാജ ആരോപണം ഇന്നും അഴിച്ചുവിടുന്നത്. ഈ വ്യാജആരോപണങ്ങൾ 5 വസ്തുതകളുടെ മുന്നിൽ തകർന്നടിയുന്നു.
  1. അദ്ദേഹത്തിന്റെ പരിശുദ്ധമായ യൗവ്വന കാലഘട്ടം 
  2.  അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ജീവിത രീതി 
  3. ശത്രുക്കൾ മുന്നോട്ടു വെച്ച ഭൗതിക വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും നേരെയുള്ള അദ്ദേഹത്തിന്റെ നിഷേധ നിലപാട് 
  4. ഏകഭാര്യ മാത്രമുള്ള 25 മുതൽ 50 വയസ്സ് വരെയുള്ള അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം 

അദ്ദേഹത്തിന്റെ പരിശുദ്ധമായ യൗവ്വന കാലഘട്ടം 

➡ പ്രവാചകന്റെ ആദ്യവിവാഹത്തിന്‌ മുൻപുള്ള 25 വയസ്സ് വരെയുള്ള കാലഘട്ടം കുറ്റമറ്റ യുവത്വം മുറ്റിനിൽക്കുന്ന കാലഘട്ടമായിരുന്നു.
➡ അദ്ദേഹം ജീവിച്ച അന്ധകാരനിബിഡമായ അധാർമ്മികതകളുടെ കൂത്തരങായിരുന്ന ഒരു സാമൂഹിക ചുറ്റുപാടിൽ പ്രതേകിച്ചും.
➡ ഒരു ശത്രുവിന് പോലും അപവാദമായി പറയാൻ ഒന്നുമില്ല.
➡ അദ്ദേഹത്തിന്റെ ഈ കുലീനമായ കളങ്കരഹിതമായ ജീവിതമാണ് ഖദീജ (R) യെ അദ്ദേഹത്തിന്റെയടുക്കൽ വിവാഹാലോചന നടത്താൻ പ്രേരിപ്പിക്കുന്നത്.

ഖദീജ (R) പ്രവാചകനോട് പറയുന്നുണ്ട് :
  • "എന്റെ അമ്മാവന്റെ മകനെ, നമ്മുടെ ബന്ധവും നിങ്ങളുടെ ജനതക്കിടയിലെ താങ്കളുടെ പ്രശസ്തിയും വിശ്വാസ്യതയും ഉത്തമസ്വഭാവവും സത്യസന്ധതയും നിമിത്തം ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു." [ഇബ്നു ഇസഹാഖ്, സീറത്തു റസൂലില്ലാഹ്, പേജ് 82]


അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ജീവിത രീതി

➡ പ്രവാചകന് തന്റെ ജനങ്ങളുടെയും അവരുടെ വിഭവങ്ങളുടെയും (resources) മേൽ എല്ലാ അധികാരവും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം വളരെ ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്.
➡ അതിനാൽ അദ്ദേഹത്തിന്റെ ഭൗതികവിരക്തവും സംതൃപ്തവുമായ ഇത്തരമൊരു ജീവിതരീതി അദ്ദേഹത്തിന് മേൽ ശത്രുക്കൾ ആരോപിക്കുന്ന ഭോഗാസക്തിയുടെയും ഇന്ദ്രിയസുഖ തല്പരതയുടെയും കടക്കൽ കത്തിവെക്കുന്ന ശക്തമായ എതിർ വാദമാണ്.
➡ അത്‌ കൊണ്ടാണ്, വിഷയത്തെ കാര്യഗൗരവത്തോടെ പഠിച്ച വിമർശകർക്ക് പ്രവാചകനു മേൽ ഭോഗാസക്തി ആരോപിക്കാൻ കഴിയാതെ വരുന്നുവെന്ന് മുന്നെ പറഞ്ഞത്.

ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ സ്റ്റാൻലി ലൈൻ പൂൾ എഴുതുന്നു :
  • "മുഹമ്മദ്‌ ഒരു ഭോഗനിരതനാണ് എന്ന് പറയുന്നത് വ്യാജമാണ്. അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ലളിതമായ ദൈനദിന ജീവിതം, പരുക്കൻ പായയിലുള്ള ഉറക്കം, ലളിതമായ ഭക്ഷണം, സ്വയം ഏറ്റെടുത്ത കഠിനപ്രയത്നം, ഇവയെല്ലാം അദ്ദേഹത്തെ ഒരു ഭോഗനിരതനേക്കാൾ ഒരു യോഗിവര്യനായി ചൂണ്ടികാണിക്കുന്നു" [ലൈൻ പൂൾ, സ്റ്റഡീസ് ഇൻ എ മോസ്‌ക് (1883) പേജ് 77] 
ബ്രിട്ടീഷ് ഹിസ്റ്റോറിയനായ തോമസ് കാർലൈൽ എഴുതുന്നു :
  • "മുഹമ്മദിനെ കുറിച്ച് എന്തെല്ലാം പറയാന്‍ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആസ്വാദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്നു നാം കരുതുകയാണെങ്കില്‍ നമുക്ക് വലുതായ അബദ്ധം പിണയും." [തോമസ് കാർലൈൽ, ഓൺ ഹീറോസ്, ഹീറോ വർഷിപ് ആൻഡ് ഹീറോയിക് ഇൻ ഹിസ്റ്ററി (1888), പേജ് 61]


ശത്രുക്കൾ മുന്നോട്ടു വെച്ച ഭൗതിക വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും നേരെയുള്ള അദ്ദേഹത്തിന്റെ നിഷേധ നിലപാട്

➡ മെക്കയിൽ ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ തന്നെ ഖുറൈശികൾ അദ്ദേഹത്തിന് മുന്നിൽ നിരവധി ഓഫറുകൾ മുന്നോട്ടു വെച്ചിരുന്നു.
➡ അതിലൊന്നായിരുന്നു ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം ചെയ്തു നൽകാമെന്ന വാഗ്ദാനം.
➡ എന്നാൽ അദ്ദേഹം അതിനു നേരെ മുഖം തിരിക്കുകയാണ് ചെയ്തത്.

ഖുറേഷികളെ പ്രതിനിധീകരിച്ചു കൊണ്ട് ഉത്ബത് ബിൻ റബീഅ പ്രവാചകനു മുന്നിൽ വെച്ചു നീട്ടിയ ആ ഓഫറുകളെ കുറിച്ച് ചരിത്രത്തിൽ നമുക്ക് ഇങ്ങനെ വായിക്കാം :
  • "താങ്കൾ വിവാഹത്തെ ആഗ്രഹിക്കുന്നുവെങ്കിൽ ഖുറൈശികളിലെ ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാം. 10 സ്ത്രീകളെ ഞങ്ങൾ താങ്കൾക്ക് വിവാഹം ചെയ്തു നൽകാം. താങ്കൾക്ക് ഭൗതികമായ സമ്പത്താണ് വേണ്ടതെങ്കിൽ താങ്കൾ ഖുറൈശികളിലെ ഏറ്റവും ധനികനാകുന്നത് വരെ ഞങ്ങൾ താങ്കൾക്ക് വേണ്ടി ധനം ശേഖരിച്ചു നൽകാം. അപ്പോൾ പ്രവാചകൻ ഉത്ബയോട് ചോദിച്ചു : നിങ്ങൾക്ക് പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞോ? അദ്ദേഹം പറഞ്ഞു : അതെ. ശേഷം പ്രവാചകൻ ഈ വചനം പാരായണം ചെയ്തു : " പരമദയാലുവും കാര്യണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ, ഹാമീം, പരമദയാലുവും കാര്യണ്യവാനുമായ അല്ലാഹുവിൽ നിന്ന് അവതീർണ്ണമായതാണ് ഇത് " : (ഖുർആൻ 41:1-2) "ഇനിയും അവരവഗണിക്കുന്നുവെങ്കില്‍ പറയുക: "ആദ്, സമൂദ് സമൂഹങ്ങള്‍ക്കു സംഭവിച്ചത് പോലുള്ള ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു." (41:13). അപ്പോൾ ഉത്ബ പറഞ്ഞു : നിർത്തുക. നിർത്തുക... നിനക്ക് മറ്റൊന്നും പറയാൻ ഇല്ലേ? പ്രവാചകൻ പറഞ്ഞു : ഇല്ല ! [മുസന്നഫ് ഇബ്നു അബീ ശൈബ, ഹദീസ് 37715] 


ഏകഭാര്യ മാത്രമുള്ള 25 മുതൽ 50 വയസ്സ് വരെയുള്ള അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം

➡ 40 വയസ്സുള്ള വിധവയായ ഖദീജയെ (R) നബി(S) വിവാഹം കഴിക്കുമ്പോൾ നബിക്ക് ഇരുപത്തിയഞ്ച് വയസ്സാണ് പ്രായം.
➡ ഇരുപത്തിയഞ്ച് വർഷത്തിനുശേഷം അവർ മരിക്കുന്നതുവരെ മറ്റൊരു സ്ത്രീയെയും അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല.
➡ അവരുടെ നിര്യാണത്തിൽ ദുഖം അനുഭവിച്ച
അദ്ദേഹം, പ്രായപൂർത്തിയായ മറ്റൊരു പക്വതയാർജിച്ച സ്ത്രീയായ സൗദ (R) യുമായുള്ള വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷമാണ്. 
➡ ഖദീജയെപ്പോലെ അവരും നബിയെക്കാൾ പ്രായം കൂടിയ വിധവയായിരുന്നു. 

അതായത് തന്റെ യൗവ്വനകാലം മുഴുവൻ അദ്ദേഹം ചെലവഴിച്ചത് തന്നെക്കാൾ പ്രായമുള്ളവരും വിധവകളുമായ രണ്ടു സ്ത്രീകൾക്ക് ഒപ്പമാണ്. അദ്ദേഹത്തിന്റെ ഭോഗാസക്തിയെ കുറിച്ച് സംസാരിക്കുന്ന എല്ലാ ചവറുകളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ ഈ വസ്തുത മാത്രം മതി.

ബ്രിട്ടീഷ് എഴുത്തുകാരനായ ജോൺ ഡേവൻപോർട്ട്,, 
ആൻ അപ്പോളജി ഫോർ മുഹമ്മദ് ആൻഡ് ഖുറാൻ എന്ന തന്റെ ഗ്രന്ഥത്തിൽ എഴുതുന്നു :
  • " ബഹുഭാര്യത്വം ഒരു സാധാരണ സമ്പ്രദായമായിരുന്ന ഒരു രാജ്യത്ത്, വളരെ വിഷയാസക്തനായ ഒരു മനുഷ്യൻ ഇരുപത്തഞ്ച് വർഷക്കാലം ഏക ഭാര്യയോടൊപ്പം സംതൃപ്തനായിരിക്കുമോ എന്ന് ചോദിക്കപ്പെടാം ,അവർക്കാകട്ടെ തന്നേക്കാൾ പതിനഞ്ച് വയസ്സ് കൂടുതലുമാണ്" [ജോൺ ഡേവൻപോർട്ട്, ആൻ അപ്പോളജി ഫോർ മുഹമ്മദ് ആൻഡ് ഖുറാൻ, പേജ് 26]
തന്റെ അറുപത്തിരണ്ടാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹത്തിന് പതിനൊന്ന് ഭാര്യമാരുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരു ഇന്ദ്രിയവാദിയാണെന്ന മുൻകൂട്ടി തീരുമാനിച്ച നിഗമനത്തിലേക്ക് എത്തുമ്പോൾ തന്റെ 50 വയസ്സ് വരെ അദ്ദേഹത്തിന് ഒരൊറ്റ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത് എന്ന വസ്തുതക്ക് നേരെ ഇവർ കണ്ണടക്കുകയാണ്.

ബ്രിട്ടീഷ് പണ്ഡിതനായ ജോൺ ബഗോട്ട് ഗ്ലബ്ബ് (1986) ഈ വസ്തുത സമ്മതിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു :
  • " ഏതായാലും, തന്റെ എല്ലാ ഭാര്യമാരിലും വിവാഹം കഴിക്കുമ്പോൾ ആയിഷ മാത്രമേ കന്യകയുണ്ടായിരുന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. സൈനബ് ബിന്ത് ജഹ്ഷ് വിവാഹമോചിതയായിരുന്നു, ബാക്കിയുള്ളവരെല്ലാം വിധവകളായിരുന്നു, അവരിൽ ചിലർ പ്രത്യേകിച്ച് ആകർഷണീയതയില്ലാത്തവരായിരുന്നു. അതിലുപരി, ഖദീജയെ പ്രവാചകൻ വിവാഹം കഴിക്കുന്നത് തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ്. അവർ വിധവയും തന്നെക്കാൾ പ്രായാധിക്യവും ഉള്ളവരായിരുന്നു. മരണം വരെ ഇരുപത്തിനാലു വർഷക്കാലം അദ്ദേഹം അവരോട് പൂർണ വിശ്വസ്തനായി തുടർന്നു ". [ജോൺ ബഗോട്ട് ഗ്ലബ്ബ്, ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് മുഹമ്മദ്‌, പേജ് 237] 
തന്റെ ആദ്യ ഭാര്യയായ ഖദീജയോടുള്ള പ്രവാചകന്റെ സ്നേഹവും ആത്മാർത്ഥതയും സുസ്ഥിരമായിരുന്നു.
ഖദീജയുടെ മരണശേഷം പോലും അവരെ കുറിച്ചുള്ള ഓർമ്മകൾ വഴി പ്രവാചകന്റെ മറ്റു ഭാര്യമാർക്ക് അവരോടു അസൂയ തോന്നിപ്പിക്കുന്ന തരത്തിൽ ഗാഢമായിരുന്നു പ്രവാചകന് ഖദീജയോട് ഉണ്ടായിരുന്ന സ്നേഹം എന്നും ഹദീസുകളിൽ കാണാം.
  • ആയിഷ നിവേദനം : പ്രവാചകന്റെ മറ്റു ഭാര്യമാരിൽ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ളത് ഖദീജയുടെ കാര്യത്തിലാണ്. ഞാൻ അവരെ കണ്ടിട്ടില്ലെങ്കിലും ! പ്രവാചകൻ എല്ലായ്പോഴും അവരെ കുറിച്ച് പരാമർശിക്കുമായിരുന്നു. ഒരു ആടിനെ അറുത്താൽ അതിന്റെ ഒരു പങ്ക് അദ്ദേഹം ഖദീജയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കും. "താങ്കൾ ചിലപ്പോൾ ഖദീജയെ പറ്റി പറയുന്നത് കേട്ടാൽ ഭൂമിയിൽ ഖദീജയല്ലാതെ വേറൊരു സ്ത്രീയും ഉണ്ടായിട്ടില്ല എന്ന് തോന്നിപ്പോകുമല്ലോ" എന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു . അപ്പോൾ അദ്ദേഹം പറയും : ഖദീജ അങ്ങനെ തന്നെയായിരുന്നു. അവളിലൂടെ എനിക്ക് കുഞ്ഞുങ്ങൾ നൽകപ്പെട്ടു. [സഹീഹ് അൽ ബുഹാരി 3818. വോള്യം 5. ബുക്ക്‌ 58. ഹദീസ് 166]
പ്രവാചകനോട് ഒരു തരത്തിലും അനുഭാവം പുലർത്തിയിട്ടില്ലാത്ത സ്റ്റാൻലി ലെയ്ൻ പൂൾ പോലും ഈ വസ്തുത വളരെ വാചാലമായി എഴുതിയിട്ടുണ്ട്. 
 മുഹമ്മദ്‌ നബിയുടെ ഖദീജയോട് ഉള്ള ഈ വിശ്വാസ്യതയെ ദഹിക്കാൻ കഴിയാത്ത ആളുകൾ അതിനെ വക്രീകരിച്ചു വിശദീകരിക്കാനുള്ള ശ്രമം നടത്തിയതായും അതിനവർ മുഹമ്മദ്‌ നബി ഖദീജയെ വിവാഹം കഴിച്ചത് ഖദീജയുടെ ധനവും കച്ചവടവും മോഹിച്ചാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതായും സ്റ്റാൻലി പൂൾ പറയുന്നു. 

➡ മുഹമ്മദ്‌ ഖദീജയെക്കാൾ ധനികനല്ല എന്നതും അവരുടെ പണവും ആണ് മുഹമ്മദിന് ഖദീജയോട് ഉള്ള സ്നേഹത്തിന്‌ പുറകിൽ എങ്കിൽ അതൊരിക്കലും നീണ്ട 25 വർഷക്കാലത്തേക്ക് കെട്ടിവലിച്ചു കൊണ്ട് പോകില്ല.
➡ അവരുടെ പണമാണ് നബിയുടെ ലക്ഷ്യം എങ്കിൽ അവർക്കിടയിൽ  ഇത്രയും ഊഷ്മളവും ആത്മഗന്ധിയുമായ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയോ നിലനിൽക്കുകയോ ചെയ്യില്ല. 
➡ അവർ എത്രയും പെട്ടന്ന് മരിക്കാൻ പ്രാർത്ഥിക്കുന്ന, എങ്ങനെയും ഈ ബന്ധത്തിൽ നിന്ന് ഊരിപ്പോരാൻ വെമ്പുന്ന മുഹമ്മദിനെയുമാണ് ചിത്രങ്ങളിൽ കാണുകയുള്ളൂ. 
➡ എന്നാൽ മരണശേഷവും ജ്വലിച്ചു നിൽക്കുന്ന ഹൃദയസ്പർശിയായ ഒരു ചിത്രമാണ് നാം കാണുന്നത് 

എന്ന് തുടർന്നദ്ദേഹം അതിനു മറുപടി പറയുന്നുമുണ്ട്. [സ്റ്റാൻലി ലൈൻ പൂൾ, സ്റ്റഡീസ് ഇൻ എ മോസ്‌ക് (1883) പേജ് 79] 

അവരുടെ മരണത്തെത്തുടർന്ന് അദ്ദേഹം
സ്വയം പിന്തുണ ആവശ്യമുള്ള വിധവയായ കുടുംബത്തെ പരിപാലിക്കാൻ പക്വതയുള്ള സൗദയുമായും, ജീവിതകാലം മുഴുവൻ സുഹൃത്തായ അബുബക്കറുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ആയിഷയുമായും വിവാഹബന്ധം സ്ഥാപിച്ചു.





5.28.2020

ദൈവത്തിന്റെ സർവ്വശക്തിയും ക്രൈസ്തവരുടെ ദൈവനിന്ദയും



ദൈവം മനുഷ്യനായി ഭൂമിയിൽ ജനിച്ചു
ക്രൂശിലേറി എന്ന ക്രൈസ്തവ വിശ്വാസത്തിന്റെ പാകപ്പിഴകൾ മുസ്ലിങ്ങൾ ചൂണ്ടികാണിക്കുമ്പോൾ പലപ്പോഴും ക്രൈസ്തവ മിഷനറികൾ
കൊണ്ട് വരുന്ന ഒരു വാദമാണ് അല്ലാഹുവിനു സർവ്വശക്തി ഇല്ലാത്തത് കൊണ്ടാണ് ഒരു മനുഷ്യനായി ജനിക്കാൻ കഴിയാഞ്ഞത്, പക്ഷെ ഞങ്ങളുടെ ദൈവം സർവ്വശക്തനായത് കൊണ്ട് അതൊക്കെ സാധിക്കും എന്ന്.

എത്ര വികലവും സഹതാപർഹവുമായ
കാഴ്ച്ചപ്പാടാണ് ഇവർ ദൈവത്തെ കുറിച്ച് വെച്ചു പുലർത്തുന്നത് എന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ സ്റ്റേറ്റ്മെന്റ് മാത്രം മതിയാകും.

താഴെ കാണുന്ന വീഡിയോ ഒന്നു പ്ലേ ചെയ്തു കാണുക : 

ദൈവത്തിന്റെ
സർവശക്തിയും സെബാസ്ത്യന്റെ വിഡ്ഢിത്തവും 


മനുഷ്യനെയും സകല ചരാചരങ്ങളെയും പ്രപഞ്ചമഖിലവും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനു 
മനുഷ്യൻ ആയി ജനിക്കലോ രൂപം മാറാലോ ഒക്കെ നിസാരമായ കാര്യം ആണെന് പാമരനിൽ പാമരനു പോലും അറിയാം. എന്നാൽ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അത്‌ ദൈവത്തിന്റെ പരിശുദ്ധിക്ക് ചേർന്നതല്ലാത്ത പ്രവൃത്തിയാകയാൽ അവൻ അത്‌ ചെയ്യില്ല
എന്നാണ്. ദൈവം മനുഷ്യൻ ആകുക, ദൈവം ഭോഷ്ക് പറയുക, ദൈവം പാപം ചെയ്യുക etc.. ഇത്തരം കാര്യങ്ങൾ എല്ലാം അവന്റെ വിശുദ്ധിക്ക് നിരക്കുന്നതല്ല. അതിനാൽ അത്തരം കാര്യങ്ങൾ അവനിൽ നിന്നും ഉണ്ടാകുന്നതല്ല. ഇതാണ് മുസ്ലിം വിശ്വാസം. അല്ലാതെ മിഷനറികൾ കരുതുന്ന പോലെ അവന് സർവ്വശക്തിയില്ലാഞ്ഞിട്ടല്ല. ഇത്തരം
വിശ്വാസം പേറുന്ന മിഷനറികൾ തന്നെ ദൈവം ആമയായും പന്നിയായും മത്സ്യമായും ഒക്കെ അവതാരം എടുത്തു എന്ന ഹൈന്ദവ വിശ്വാസത്തെ വിമർശിക്കുന്നത് എന്തിനാണ് എന്ന് നമുക്ക് മനസ്സിലാകുന്നില്ല. അത്‌ മിഷനറികളുടെ മറ്റൊരു വിരോധാഭാസം. ! നിങ്ങളുടെ ദൈവത്തിന് മനുഷ്യൻ ആയി ജനിക്കാൻ മാത്രമേ സർവ്വശക്തിയുള്ളൂ?
പുരാണങ്ങളിലെ പോലെ ആമ, പന്നി, മത്സ്യമൊക്കെ (വരാഹം കൂർമ്മം മത്സ്യം etc) ആകാൻ കഴിവില്ലാത്തവനാണോ നിങ്ങളുടെ ദൈവം എന്ന് ഹൈന്ദവ പക്ഷത്തു നിന്ന് ആരെങ്കിലും ചോദിച്ചാൽ ഇവർ എന്ത് മറുപടി പറയുമോ എന്തോ.... 😀


അല്ലാഹു സർവ്വ ശക്തൻ ആണ്!!! പക്ഷേ അല്ലാഹുവിന് ആ ഒരു ഗുണം മാത്രമല്ല ഉള്ളത്. ©സർവ്വജ്ഞാനി ,©യുക്തിജ്ഞാനി, © നിയന്ത്രിതാവ്  ©സർവാശ്രയൻ തുടങ്ങിയ അനേകം അനേകം ഗുണങ്ങൾ വേറെയും ഉണ്ട്. ഓരോ ഗുണവും മറ്റു ഗുണങളെ റദ്ദ് ചെയ്യാത്ത വിധമാണ് പ്രവർത്തിക്കുന്നത്. അല്ലാഹു സർവ്വ ശക്തൻ ആണെന്ന് പറഞാൽ അതിനർഥം ഒരു യുക്തിയും സത്യവും ഇല്ലാതെ അവൻ തന്റെ ശക്തി കാണിക്കും എന്നല്ല. സൃഷ്ഠി (creation) സൃഷ്ഠാവിന്റെ (creator) ഗുണങളോട് പൊരുത്തപ്പെടുന്നതും അവക്കു വിധേയവും ആയിരിക്കും.

ദൈവം ഒരു ആയുധം ഉണ്ടാക്കിയിട്ട് ആ
ആയുധം കൊണ്ടു തന്നെ ദൈവത്തെ കൊല്ലാൻ സാധിക്കുന്ന തരത്തിലുള്ള നടപടിക്രമം അല്ലാഹുവിന്റെ കാര്യത്തിൽ ഉണ്ടാകില്ല. (ബാണാസുരന് വരം കൊടുത്ത് പ്രശ്നത്തിലായ ശിവ ഭഗവാന്റെ കഥ ഇവിടെ പ്രസ്താവ്യമാണ്)

അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു (36:77-83) എന്നാണ് ഖുർആൻ പറയുന്നത്. അവൻ ഉദ്ദേശിക്കുന്നത് നിയമ ബാഹ്യമൊ ,ചഞ്ചല പ്രകൃതമോ ഉള്ളതായിരിക്കില്ല. അവന്റെ വിഷിശ്ഠ ഗുണങ്ങൾക്ക് ചേർന്നവയായിരിക്കും.
അതായത് ക്രൈസ്തവ ദൈവ സങ്കൽപ്പത്തിലെ പോലെ പരിഹാസ്യവും വിവേക ശൂന്യവും ആയ കാര്യങ്ങൾ ചെയ്യുക എന്നത് പരിപൂർണ്ണത (Perfection) എന്ന ദൈവിക ഗുണത്തിന് ചേരുന്നതല്ല.

ഇനി ക്രൈസ്തവർ പറയുന്ന പോലെ ദൈവം 100 % ദൈവവും 100 % മനുഷ്യനുമായി വന്നപ്പോൾ ദൈവത്തിനു സംഭവിച്ച അപചയം എന്തായിരുന്നു എന്ന് നമുക്ക് ഒന്നു പരിശോധിക്കാം. ക്രൈസ്തവ വിശ്വാസപ്രകാരം സർവ്വശക്തനായ ദൈവം മനുഷ്യ രൂപമെടുത്തതാണല്ലോ യേശുക്രിസ്തു. അങ്ങനെ മനുഷ്യനായി ദൈവത്തിൽ നിന്നുണ്ടായ ചില പ്രവർത്തികൾ കാണുക :

-------------------------------------------
  1. ദൈവം മുല കുടിച്ചിരുന്നു (LUKE 11:27)
  2. ദൈവവും ഫാമിലിയും ഹെറോദോ രാജാവ് കൊല്ലുമെന്ന് പേടിച്ച് രായ്ക്കു രാമാനം നാട് വിടുന്നു (MATHEW 2:13-14)
  3. ദൈവം സുന്നത്ത് (CIRCUMCISSION) ചെയ്യുന്നു (LUKE 2:23)
  4. ദൈവത്തിനു വളര്ച്ചക്ക് അനുസരിച്ച് ബുദ്ധി വികസിക്കുന്നു (MATHEW 13:55)
  5. ദൈവത്തിന് സ്വന്തം ആയിട്ട് ഒന്നും ചെയ്യാന് കഴിയുന്നില്ല (JOHN 5:30)
  6. ദൈവത്തിനു വിശക്കുന്നു (MARK 11:12) (LUKE 24: 41-43) 
  7. ദൈവം യാത്ര ചെയ്തു ക്ഷീണിക്കുന്നു (JOHN 4:6)
  8. ദൈവം കരയുന്നു (JOHN 11:35)
  9. ദൈവം ജൂതൻമാരെ പേടിച്ച് മരുഭൂമിയിലേക് താമസം മാറ്റുന്നു (JOHN 11:53-54)
  10. ദൈവം പ്രാർഥിക്കുന്നു (?)(MATHEW 26:36-46)
  11. ദൈവത്തെ ശക്തിപ്പെടുത്താൻ സ്വർഗത്തില് നിന്നൊരു മാലാഖ വരുന്നു (LUKE 22:43)
  12. ദൈവത്തെ റോമൻപടയാളികള് പിടികൂടുന്നു (JOHN 18:12)
  13. ദൈവത്തെ കോടതി വിചാരണ ചെയ്യുന്നു (JOHN 18:12-18)
  14. ദൈവത്തിനു കരണത്ത് അടി കിട്ടുന്നു (JOHN 19:1-2)
  15. ദൈവം കുരിശില് കിടന്ന് ഉറക്കെ നിലവിളിക്കുന്നു : എന്റെ ദൈവമെ എന്റെ ദൈവമെ ,എന്നെ കൈ വിട്ടതെന്തു ?? (MATHEW 27:45-48)
  16. ദൈവത്തിന്റെ പള്ള നോക്കി പടയാളികള് കുന്തത്തിന് കുത്തുന്നു (JOHN 19:34)
  17. ദൈവത്തെ ശവമടക്കുന്നു (JOHN 19:38-42)
-------------------------------------------

സത്യസന്ധമായി പറയുക? ഇതെല്ലാം ദൈവത്തിന്റെ വിശുദ്ധിക്ക് ചേരുന്നതാണോ?
ക്രൈസ്തവരുടെ അപ്പോസ്തലൻ ആയ പൌലോസ് യേശുവിനെ കുറിച്ച് പറയുന്നത് കാണുക :
(കൊളോസിയർ 2:9) 
അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു."
യേശു ഭക്ഷണം കഴിക്കുമായിരുന്നു : ഉയിർപിന് മുമ്പും ഉയിർപ്പിന് ശേഷവും കഴിച്ചിട്ടുണ്ട് ( Mark 11:12).(Luke 24: 41-43).  സ്വഭാവികം ആയും മറ്റു മനുഷ്യരിൽ ഉണ്ടാകുന്ന പോലെ ഭക്ഷണ അവശിഷ്ടങ്ങളുടെ വിസർജന്യ നടപടികൾ യേശുവിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് പറയാൻ ആകുമോ?
യേശു ദൈവം ആണെന്നും പൗലോസ് പറയുന്നത് പോലെ ദൈവത്തിന്റെ സകല സമ്പൂര്‍ണതയും യേഹ്ശുവിൽ ദേഹരൂപമായി വസിച്ചു എന്നും വിശ്വസിമ്പോൾ ഏക സത്യ ദൈവത്തെ ഇകഴ്ത്തുന്നതിന്റെ മാക്സിമം ആണത് എന്ന് പറയേണ്ടി വരും. മേൽപ്പറഞ മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന ദൈംദിന ചര്യകൾ ഒന്നും യേശുവിൽ നിന്നുണ്ടായിട്ടില്ല എന്ന് പറയാനും തെളിവ് ബൈബിളില്‍
നിന്ന് വേണം എന്ന് ശാഠ്യം കാണിക്കാനും മിഷനറികൾ തയ്യാറാകും എന്നത് കൊണ്ട് അവരുടെ അപ്പോസ്തലൻ പൌലോസിൽ നിന്ന് തന്നെ ഉദ്ധരിക്കാം.
( എബ്രായർ 4:15) "പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു." 
ഇത് പ്രകാരം പാപം ഒഴിച്ച് ബാക്കി എല്ലാ കാര്യത്തിലും യേശു മറ്റു മനുഷ്യരെ പോലെ ആയിരുന്നു എന്ന് വ്യക്തം ആണ് അല്ലോ ? (പാപത്തിന്റെ കാര്യവും കോമഡിയാണ്. അത്‌ വേറെ പോസ്റ്റിൽ പറയാം ). ഇത് എന്തു മാത്രം ദൈവ നിന്ദ അല്ല ?

ദൈവത്തിന്റെ ഏറ്റവും വിശിഷ്ട ഗുണങ്ങളിൽ ഒന്നു അവൻ സർവ്വരുടെയും ആശ്രയവും പരനെ ആശ്രയിക്കാത്തവമുമാണ് (Al-Samad) എന്നതാണ്. എന്നാൽ ദൈവം മനുഷ്യൻ ആകുക വഴി സ്ത്രീയുടെ ഗർഭപാത്രത്തെയും മുലപ്പാലിനെയും ആശ്രയിക്കുന്നവനായി തീരുകയാണ്.

വിശുദ്ധ ഖുർആൻ പറഞത് എത്ര സത്യം :
[Qur'an 5:75]  - മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് സത്യത്തില്‍ നിന്ന്‌ തെറ്റിക്കപ്പെടുന്നതെന്ന് ?

ചുരുക്കി പറഞാൽ സർവ്വ ശക്തി എന്ന ഗുണം ദൈവത്തിന്റെ മറ്റു ഗുണങ്ങള്കു അനുകൂലമായി ആണ് പ്രവർത്തിക്കുക! അല്ലാത്ത വിധം പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നതാണ് ക്രൈസ്തവ ദൈവ സങ്കൽപത്തിൻറ്റെ അനേകങളിൽ ഒരു കുഴപ്പം !

ദൈവത്തിന്റെ സർവ്വശക്തി എന്നത് : മിഷനറികൾ കരുതും പോലെ മനുഷ്യ രൂപം പ്രാപിക്കാനും ,മുല കുടിക്കാനും സ്വയം ഇല്ലാതാകാനും ബയോളജിക്കൽ വേസ്റ്റ് പ്രൊഡ്യൂസ് ചെയ്യാനും അടി കൊള്ളാനും തൊഴി ഏൽക്കാനും മരണം ഏറ്റുവാങാനുമുള്ള കഴിവ് (കഴിവ് ഇല്ലായ്മ) കൂടി ഉള്ക്കൊള്ളുന്നതാണെങ്കില്  അവ

  • സ്വയം നിലനില്ക്കുന്നവൻ (AL QUAYYOOM
  • എന്നെന്നും ജീവിച്ചിരിക്കുന്നവൻ (AL HAYY)
  • സർവ്വാശ്രയൻ (AL-SAMAD)
  • യുക്തിപൂർണ്ണൻ (AL-HAKKEEM)
  • സത്യമായവൻ (AL HAQ)

തുടങ്ങിയ ദൈവത്തിന്റെ അനേകം ഗുണങ്ങൾക്ക് വിരുദ്ധം ആയി തീരും. ഇനി ക്രൈസ്തവർ പറയുക:
  1. നിങളുടെ ദൈവം ആരെയും ആശ്രയിക്കാത്തവൻ ആണോ ? അല്ലേ????
  2. നിങളുടെ ദൈവം എന്നെന്നും ജീവിച്ചിരിക്കുന്നവൻ ആണോ? അല്ലേ ????
  3. നിങ്ങളുടെ ദൈവം യുക്തി പൂർവ്വം പ്രവര്ത്തിക്കുന്നവൻ ആണോ ?അല്ലേ ???
  4. നിങ്ങളുടെ ദൈവം സത്യമായവൻ ആണോ? അല്ലേ???
  5. നിങ്ങള്‍ടെ ദൈവം സർവ ശക്തൻ ആണോ? അല്ലേ ?
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം"അതെ" എന്ന് ആണെങ്കിൽ നിങ്ങളുടെ സങ്കല്‍പ്പത്തിലെ ദൈവം മനുഷ്യ രൂപം സ്വീകരിക്കുക വഴി ഇതിനെല്ലാം വിരുദ്ധം പ്രവർത്തിച്ചിരിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തിലെ ദൈവം കള്ളം പറയുന്നവൻ ആണെന്നും സർവ്വ ശക്തൻ അല്ല എന്നും പരനെ ആശ്രയിക്കുന്നവനാണ് എന്നും എന്നെന്നും ജീവ്ച്ചിരിക്കുന്നവൻ അല്ല എന്നും യുക്തി പൂർണനായവൻ അല്ല എന്നും തെളിയുന്നു.
________________________________________________________



പ്രവാചകന്റെ ഭാര്യമാർ : ഒരു പഠനം  (Part 1)




1. ധാരാളം സ്ത്രീകളെ വിവാഹം കഴിക്കാൻ മുഹമ്മദ്‌ നബി ഉണ്ടാക്കിയ മതമാണോ ഇസ്ലാം? 

- അല്ല. മെക്കയിലെ ഗോത്രമുഖ്യന്മാർ ആദ്യകാലങ്ങളിൽ തന്നെ മുഹമ്മദ്‌ നബിക്ക്  ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ ഉള്ള ഓഫർ മുന്നോട്ടു വെച്ചിരുന്നു. സ്ത്രീകൾ മാത്രമല്ല സമ്പത്തും രാഷ്ട്രീയാധികാരവും Exorcist കളുടെ സേവനങ്ങളും അവർ ഓഫർ ചെയ്തു. അവരുടെ നിബന്ധന ഒന്നു മാത്രമായിരുന്നു. അതായത് അവരുടെ വ്യാജ ദൈവങ്ങളെ ആക്ഷേപിക്കുന്നതും വിമർശിക്കുന്നതും മുഹമ്മദ്‌ നബി അവസാനിപ്പിക്കണം. എന്നാൽ മുഹമ്മദ്‌ നബി അവരുടെ ഈ ഭൗതിക വാഗ്ദാനങ്ങൾ തള്ളി കളഞ്ഞു. [താരീഖ്‌ അൽ ത്വബരി, വോള്യം 6. പേജ് 106-7 & ഇബ്നു ഇസ്ഹാഖ്, സീറത്തു നബി, പേജ് 138-39]

പ്രലോഭനപരമായ ഓഫറുകൾ നബി നിഷേധിക്കുകയാണ് എന്ന് കണ്ടപ്പോൾ ഭീഷണിയുടെയും താക്കീതിന്റെയും
ദൂതുമായി ശത്രുക്കൾ അയച്ച പിതൃവ്യനായ അബൂ താലിബിനോട് പ്രവാചകൻ പറഞ്ഞതായി ചരിത്രത്തിൽ ഇങ്ങനെ കാണാം :
- പിതൃവ്യാ... സൂര്യനെ എന്റെ വലതു കയ്യിലും ചന്ദ്രനെ എന്റെ ഇടതുകൈയിലും അവർ വെച്ചു നീട്ടി നീട്ടിയാൽ പോലും അല്ലാഹു ഇത് വിജയിപ്പിക്കുകയോ അല്ലെങ്കിൽ ആ ഉദ്യമത്തിൽ ഞാൻ നാമാവശേഷം ആകുകയോ ചെയ്യുന്നത് വരെ  ഞാൻ ഇത് (ഇസ്ലാമിനെ) ഉപേക്ഷിക്കുകയില്ല". [മുഹമ്മദ്‌ ഹുസൈൻ ഹൈക്കൽ, ലൈഫ് ഓഫ് മുഹമ്മദ്‌, പേജ്. 190-91]

2. മുഹമ്മദ്‌ നബിയുടെ വിവാഹങ്ങളുടെ ലക്ഷ്യം എന്തായിരുന്നു?

- ഇസ്ലാമിക വിശ്വാസമനുസരിച്ച് പ്രവാചക വിവാഹങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ നാലായി തരം തിരിക്കാം.

  1. -തന്റെ അനുയായികളിൽ ഇസ്ലാമിക ആദർശമാർഗത്തിൽ മരണപ്പെട്ടവരുടെ വിധവകളുടെ സംരക്ഷണത്തിന്‌ വേണ്ടി (ഉമ്മു സലമയെ പോലുള്ളവർ ഉദാഹരണം )
  2. പ്രവാചകന്റെയും പ്രഗല്ഭരായ അനുയായികളുടെയും കുടുംബങ്ങൾ തമ്മിൽ ശക്തമായ കുടുംബബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി. (ഇസ്ലാമിന്റെ ആദ്യത്തെ 4 ഖലീഫമാരുമായും പ്രവാചകനു ഇത്തരത്തിൽ കുടുംബബന്ധമുണ്ട്. അബൂബക്കർ, ഉമർ എന്നിവരുടെ മക്കളെ പ്രവാചകൻ വിവാഹം ചെയ്തതും തന്റെ പെണ്മക്കളെ അലി, ഉസ്മാൻ എന്നിവർക്ക് വിവാഹം ചെയ്തു നൽകിയതും ഉദാഹരണം)
  3. വിവാഹത്തിലൂടെ വ്യത്യസ്‌ത വംശങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് ഇസ്ലാമിക സന്ദേശ പ്രചാരണത്തിനുള്ള സമാധാനപരമായ ആക്‌സസ് നേടിയെടുക്കാൻ. (കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷന്‍ ഒരു കുടുംബത്തില്‍നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുള്‍ക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവന്‍ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ, വളരെ അപമാനകരവുമായിരുന്നു. )
  4. ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്ഷ്യം സാധിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ, സ്ത്രീകള്‍ക്കുകൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപ്പെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിനൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മധ്യവയസ്‌കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീന്‍ പഠിപ്പിക്കുകയും സംസ്‌കാര നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
➡ മുഹമ്മദ് നബിയുടെ ആദ്യ വിവാഹം 25 വയസ്സുള്ളപ്പോൾ 40 വയസ്സുള്ള ഖദീജഃ (R)യുമായി.

➡ തന്റെ 50 വയസ്സ് വരെ ഖദീജയുടെ മരണം വരെ അദ്ദേഹത്തിന്‌ ഏകപത്നി മാത്രം. (എന്ന് പറയുമ്പോൾ തന്റെ യുവത്വത്തിൽ, ലൈംഗിക അധാർമികതകളുടെ കൂത്തരങ്ങായ, ഒരാൾക്ക് എത്രയും വിവാഹങ്ങൾ കഴിക്കാനും ഉപേക്ശിക്കാനും അവസരമുണ്ടായിരുന്ന പ്രീ ഇസ്ലാമിക് മെക്കയിലെ ആ ജാഹിലിയ്യാ സൊസൈറ്റിയിൽ ജീവിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ്‌ നബി എന്ന് ഓർക്കണം).

➡ അതിനുശേഷം മുകളിൽ വിശദീകരിച്ച നാല് കാരണങ്ങളാൽ അദ്ദേഹം ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിച്ചു.

➡ ആയിഷ (R) ഒഴികെ വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയും അല്ലാതെ പ്രവാചകൻ മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല.

വാർദ്ധക്യത്തിൽ കുളിരു മാറ്റാൻ കന്യകയെ അന്വേഷിച്ചു തേടിപ്പിടിച്ചു വിവാഹം കഴിച്ച പ്രവാചകനായ ദാവീദ് രാജാവിന്റെ ചരിത്രം ബൈബിളിൽ നാം വായിക്കുന്നുണ്ട് എന്നത് ഇവിടെ പ്രതേകം പ്രസ്താവ്യമാണ്.

(1 രാജാക്കൻമാർ 1-1-6)
ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.
➡ എന്നാൽ പ്രവാചകന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയോ
➡ സമൂഹസംസ്‌കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നു.


  • മുഹമ്മദ്‌ നബിയുടെ (sw)ഭാര്യമാരും അടിമ സ്ത്രീകളും

പ്രവാചകന്റെ വൈവാഹിക ജീവിതത്തെ കുറിച്ചു വിവരിച്ചു കൊണ്ടും ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ടും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളുമുണ്ട്. ഇവിടെ, പ്രവാചകന്റെ എല്ലാ വിവാഹങ്ങളെ കുറിച്ചുമുള്ള അറിയപ്പെടുന്ന വസ്തുതകളും അദ്ദേഹത്തിന്റെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും
എണ്ണവും കൃത്യമായി രേഖപെടുത്തുന്നു.


• വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ച വിവാഹങ്ങൾ :

പ്രവാചകൻ ഏർപ്പെട്ട വിവാഹങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും വിവാഹം നടന്ന വർഷവും പ്രവാചകന്റെ പ്രായവും കണക്കാക്കി അവയുടെ കാലക്രമമനുസരിച്ച് താഴെപ്പറയുന്ന ഫോർമാറ്റിൽ രേഖപെടുത്തുന്നു.

**** വധുവിന്റെ പേര്, അവരുടെ വയസ്സും വൈവാഹിക അവസ്ഥയും (Marital status),
പ്രവാചകന്റെ വയസ്സ്, വിവാഹം നടന്ന വർഷം (ഹിജ്റി/ഗ്രിഗോറിയൻ കലണ്ടർ പ്രകാരം), അവരുടെ ഗോത്രം, മരണ തീയതിയും വയസ്സും.


  1. ഖദീജ ബിൻത് ഖുവൈലിദ് - (40 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 25. വിവാഹം നടന്ന വർഷം : 28 BH /595 CE. ഖുറൈശികളിലെ അസദ് ഗോത്രം. മരണം : റമദാൻ 3 BH /620 CE, വയസ്സ് 65. 
  2. ആയിഷ ബിൻത് അബൂബക്കർ - (6 വയസുള്ള കന്യക). പ്രവാചകന്റെ വയസ്സ് : 50, വിവാഹം നടന്ന വർഷം : 3 BH /620 May CE. ഖുറൈശികളിലെ തമീം ഗോത്രം. CE 623 - Shawwal ഒന്നിന് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു. മരണം : റമദാൻ 58/ 678 june . വയസ്സ് 66. 
  3. സൗദ ബിൻത് സമാ - (55 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 50. ഖുറൈഷികളിലെ ആമിർ ഗോത്രം. ഹിജ്‌റ 22/ Sep 643 ൽ അവർ മരണപ്പെട്ടു. വയസ്സ് 80. മദീനയിലേക്കുള്ള ഹിജ്റക്ക് ഏകദേശം രണ്ട് വർഷം മുൻപ് മക്കയിൽ വെച്ച് വിവാഹം പൂർത്തിയായി. 
  4. ഹഫ്സ ബിൻത് ഉമർ - (22 വയസ്സുള്ള വിധവ), പ്രവാചകന്റെ വയസ്സ് : 55, വിവാഹം നടന്ന വർഷം : ശഅബാൻ 3 /625 January. ഖുറൈശികളിലെ അദിയ്യ് ഗോത്രം. Sha'ban 45 / Oct 665 ൽ അവർ മരണപ്പെട്ടു. വയസ്സ് :63. 
  5. സൈനബ് ബിൻത് ഖുസൈമ - (29 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 55, വിവാഹം നടന്ന വർഷം : റമദാൻ 3 / Feb 625. ബനീ ആമിർ ഗോത്രം. 8 മാസം കഴിഞ്ഞു റബീഉൽ അവ്വൽ 4/ Aug 625 ൽ അവർ മരണപ്പെട്ടു വയസ്സ് :30. 
  6. ഉമ്മു സലമാ ഹിന്ദ് ബിൻത് ഉമയ്യാ - (27 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 56. വിവാഹം നടന്ന വർഷം : ശവ്വാൽ 4 /Mar 626. ഖുറൈശികളിലെ മഖ്‌സൂമ് ഗോത്രം. മരണം : ഹിജ്‌റ 61 / 681 CE. വയസ്സ് :84. 
  7. ജുവൈരിയ ബിൻത് ഹാരിസ് - ( 20 വയസ്സുള്ള വിധവ ). പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ശഅബാൻ5 / Jan 627. ബനീ മുസ്തലിഖ് ഗോത്രം. റബീഉൽ അവ്വൽ 50/ Apr 670 ൽ മരണം. വയസ്സ് 65. 
  8. സൈനബ് ബിൻത് ജഹ്ശ് - (35 വയസ്സുള്ള വിവാഹ മോചിത ). പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ദുൽഖഅദ 5 / Apr 627. ഖുറൈശികളിലെ അസദ് ഗോത്രം. ഹിജ്‌റ 20 / 641 ൽ മരണം വയസ്സ് 53. 
  9. ഉമ്മു ഹബീബ ബിൻത് അബീസുഫിയാൻ - (44 വയസ്സുള്ള വിധവ), പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ഹിജ്‌റ 6 /627 CE. ഹിജ്‌റ 7 / 629 ൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഖുറൈശികളിലെ ഉമയ്യാ ഗോത്രം. ഹിജ്‌റ 44/ 664 ൽ മരണപ്പെട്ടു. വയസ്സ് 80. 
  10. സഫിയ്യ ബിൻത് ഹുയയ്യ് - (17 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് :58. വിവാഹം നടന്ന വർഷം : ജമാദുൽ ആഖിർ 7/Oct 628. ജൂത ഗോത്രമായ ബനീ നദീർ. റമദാൻ 50/Oct 670 ൽ മരണപ്പെട്ടു വയസ്സ് 60. 
  11. മൈമൂന ബിൻത് ഹാരിസ് - (36 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് :59. വിവാഹം നടന്ന വർഷം : ദുൽഖഅദ 7/Mar 629. ബനീ ആമിർ ഗോത്രം. ഹിജ്‌റ 51/671 ൽ മരണം. വയസ്സ് 80. [L]


• അടിമസ്ത്രീകൾ :

പ്രവാചകന് 2 അടിമസ്ത്രീകൾ ആണ് ഉണ്ടായിരുന്നത്. അവരുമായി അദ്ദേഹത്തിന് വൈവാഹിക ബന്ധമുണ്ടായിരുന്നു. അവർ താഴെപ്പറയുന്നവരാണ് :

  1. റൈഹാന ബിൻത് സൈദ് - അവർ ജൂത ഗോത്രമായ ബനീ നദീർകാരിയായിരുന്നു. ബനീ ഖുറൈളയിലെ ഒരു വ്യക്തിയുമായി അവരുടെ വിവാഹം നടന്നു. ബനീ ഖുറൈളയുമായുള്ള യുദ്ധത്തിന്‌ ശേഷമാണ് ബന്ധിയാക്കപ്പെട്ട അവർ പ്രവാചകന്റെ അടുക്കൽ വരുന്നത് മുഹറം 6/ June 627. അവർ ഇസ്ലാം സ്വീകരിച്ചു എങ്കിലും പ്രവാചകന്റെ അടിമസ്ത്രീയായി തുടരാനാണ് തീരുമാനിച്ചത്. ദുൽഹിജ്ജ 10/ Mar 632 ൽ വിടവാങ്ങൽ ഹജ്ജ് (ഹജ്ജത്തുൽ വിദാ) കഴിഞ്ഞു മടങ്ങിവരുമ്പോൾ അവർ മരണപ്പെട്ടു. 
  2. മരിയ ബിൻത് ശ'അമൂൻ - (മാരിയത്തുൽ ഖിബ്തിയ്യ) : ഹിജ്‌റ 8/629 ൽ അവർ പ്രവാചകന്റെ അടുക്കലെത്തി. പ്രവാചകന് അന്ന് 60 നോട് അടുത്ത് വയസ്സ് ഉണ്ട്. ഈജിപ്ഷ്യൻ ഭരണാധികാരിയായ മുഖൗഖിസിന്റെ അടുക്കലേക്ക് പ്രവാചകൻ അയച്ച ദൂതന്റെ കൈകളാൽ മദീനയിലേക്കുള്ള യാത്രയിൽ വെച്ച് അവർ ഇസ്ലാം സ്വീകരിച്ചു. മുഹറം 16 /Feb 637 ൽ അവർ മരണപ്പെട്ടു.

ഇതാണ് നബി (SW) യുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും ആധികാരികമായ ലിസ്റ്റ്.
((ഇമാം ഇബ്നുൽ ഖയ്യിമിനെ പോലുള്ളവർ
യുദ്ധ മുതലായി ലഭിച്ച ജമീല എന്ന സ്ത്രീയെയും സൈനബ് ബിൻത് ജഹ്ശ് സമ്മാനമായി നൽകിയ ഒരു സ്ത്രീയെയും ഈ കൂട്ടത്തിൽ എണ്ണുന്നുണ്ട്. അങ്ങനെ വരുമ്പോൾ മൊത്തം 4 അടിമസ്ത്രീകൾ ആകും ))

ചില ഹദീസ് റിപ്പോർട്ടുകളിൽ നബിയുടെ ഭാര്യമാരുടെ എണ്ണം 9 എന്നു കാണാറുണ്ട്. അതിനു കാരണം അത്‌ കണക്കാക്കുന്നത് പ്രവാചകൻ വഫാത്താകുമ്പോൾ ഉള്ള ഭാര്യമാരെ അടിസ്ഥാനമാക്കിയാണ് . പ്രവാചകൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ 9 ഭാര്യമാർ മാത്രം ആണ് ജീവിച്ചിരിപ്പുണ്ടായത്. (ഖദീജ, സൈനബ് ബിൻത് ഖുസൈമ എന്നീ രണ്ട് ഭാര്യമാർ നബിയുടെ ജീവിതകാലത്ത് തന്നെ മരണപ്പെട്ടവരാണ്) ഈ അടിസ്ഥാനത്തിൽ ആണ് അങ്ങനെ കാണുന്നത്.
  
വിവാഹ ചടങ്ങുകൾ നടന്നതും എന്നാൽ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാത്തതുമായ മറ്റു വിവാഹങ്ങൾ ഉണ്ട്. അവയുടെ വിശദാംശങ്ങൾ മറ്റൊരു കുറിപ്പിൽ പറയാം..


References & Notes
==========================================================

A. ഖദീജ : 
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, 11-13.

B. ആയിഷ : 
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, 62-63. ചില സോഴ്സുകൾ പറയുന്നത് പ്രകാരം സൗദയുമായുള്ള വിവാഹം ആയിഷക്ക് മുൻപായിരുന്നു. എന്നാൽ മറ്റുള്ളവർ അതിനെ നിഷേധിക്കുന്നു. അതിനാൽ ഈ രണ്ട് അഭിപ്രായങ്ങളെയും മുൻനിർത്തി ആയിഷയുടെ വിവാഹം ആഘോഷത്തിന് മുൻപുള്ള കാര്യം ആണെന്നും സൗദയുടെ വിവാഹം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതിനെ പറ്റിയാണ് എന്നും പണ്ഡിതന്മാർ സംയോജിപ്പിച്ചു. (ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ത്ഹ് അൽ ബാരി, വോള്യം 7, p.255 കാണുക ).

C. സൗദ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 42-43, ആദ്യകാല സ്രോതസുകളൊന്നും അവരുടെ പ്രായത്തെക്കുറിച്ച് ഒന്നും രേഖപ്പെടുത്തുന്നതായി കാണുന്നില്ല. അബ്‍ദുൾ ഖനി അബ്ദുറഹ്മാൻ മുഹമ്മദ്‌ പറയുന്നത് പ്രകാരം അവരുടെ വയസ്സ് 55 ആയിരുന്നു. (സൗജതുന്നബി മുഹമ്മദ്‌ വൽ ഹിക്മ-അൽ തദുദ്ധിഹിന്ന എന്ന ഗ്രന്ഥം കാണുക). അബൂ സഹ്റ തന്റെ "ഖതിമൽ നബിയിൽ "(Vol 3, 1097) പറയുന്നത് അനുസരിച്ചു പ്രവാചകനുമായുള്ള വിവാഹസമയത്ത് അവർക്ക് 66 വയസ്സുണ്ട്. ചരിത്രകാരനായ അൽ വാഖിദി പറയുന്നത്  അവരുടെ മരണം, ശവ്വാൽ 54 /സെപ്റ്റംബർ 674 നാണ് എന്നാണ്. എന്നാൽ അത്‌ ആധികാരികമായ റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ്. അവയിൽ രണ്ടാം ഖലീഫ ഉമറിന്റെ ഖിലാഫത്തിന്റെ അവസാനത്തിൽ വളരെ നേരത്തെ മരിച്ചുവെന്നാണ്‌ പറയുന്നത് . (അൽ ബുഹാരി, താരീഖ് അൽ ഔസത് Vol 1, 49 കാണുക). പിന്നീടു വന്ന ഈ റിപ്പോർട്ട് പല പണ്ഡിതന്മാരും പ്രബലമായി കണക്കാക്കുന്നു. (അൽ സുർഖാനി, ശർഹ് അൽ അഅലാ മവാഹിബ് അൽ ലദൂനിയ്യ, Vol 4, 380-81 കാണുക )

D. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 43, സഹീഹ് അൽ ബുഹാരി 3896)

E. ഹഫ്സ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 66-69, ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അഥർ Vol 2, p. 370)

F. സൈനബ് ബിൻത് ഖുസൈമ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 92, ഖദീജയെ കൂടാതെ, പ്രവാചകന്റെ ജീവിതകാലത്ത് മരണപ്പെട്ട ഏക ഭാര്യ ഇവരാണ് (സൈനബ് ബിൻത് ഖുസൈമ) .

G.  ഉമ്മു സലമഃ
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 76,

H. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 76. ഹിജ്‌റ 59/679 ലായിരുന്നു അവരുടെ (ഉമ്മു സലമ) മരണമെന്നു പറയുന്ന റിപ്പോർട്ടിനെ സംബന്ധിച്ചിടത്തോളം അത്‌ അംഗീകരിക്കാനാവില്ല. ജീവിച്ചിരിക്കെ തന്നെ മുഹറം 61/ഒക്ടോബർ 680 ൽ നടന്ന കർബല ദുരന്തത്തെ കുറിച്ചുള്ള കാര്യങ്ങൾ
അവർ (ഉമ്മു സൽമ) അറിഞ്ഞിരുന്നു എന്നും അതിനെ തുടർന്നുള്ള ദുഃഖത്താൽ ആണ് പിന്നീട് അവർ മരണപ്പെടുന്നത് എന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ട്. [ശംസുദ്ധീൻ അൽ ദഹബി, സിയർ അഅലാം അന്നുബലാ, വോള്യം 2. പേജ് 202-210]. അതിനാൽ പ്രവാചകന്റെ ഭാര്യമാരിൽ ഏറ്റവും അവസാനം മരണപ്പെട്ടത് ഉമ്മു സലമയായിരുന്നു എന്ന് വ്യക്തമാണ്. അത്‌ കൊണ്ട് തന്നെ പ്രവാചകന്റെ വിധവകളിൽ കൂടുതൽ കാലം ജീവിച്ചത് ആയിഷ ആയിരുന്നു എന്ന ലെസ്‌ലി ഹസ്ൽട്ടണെ പോലുള്ള ചില ഓറിയൻറ്റലിസ്റ്റ്കളുടെ പ്രസ്താവനകൾ അബദ്ധമാണ്.

I. ജുവൈരിയ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 95. മറ്റൊരു റിപ്പോർട്ടിൽ അവർ (ജുവൈരിയ) മരണപ്പെട്ടത് ഹിജ്റ 56/ഫെബ്രുവരി 676 ൽ 70 ആം വയസ്സിൽ ആണെന്ന് പറയുന്നുണ്ടെങ്കിലും അതിനു സാധ്യത വളരെ കുറവാണ്. [ഇബ്നു ഹജറുൽ അസ്ഖലാനി, തഖ്‌രീബ്‌ അൽ തഹ്ദീബ്, 745 കാണുക]

J. സൈനബ് ബിൻത് ജഹ്ശ് :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 90-91. ഒരു റിപ്പോർട്ട് പറയുന്നത് വിവാഹ സമയത്ത് അവർക്ക് (സൈനബ് ബിൻത് ജഹ്ശ്) മുപ്പത്തഞ്ചു വയസ്സായിരുന്നു എന്നാണ്. മറ്റൊന്നിൽ പറയുന്നത് 20/641 ൽ അമ്പത്തിമൂന്നാം വയസ്സിൽ അവർ മരണപ്പെട്ടു എന്നാണ്. ഇത് വിവാഹ സമയത്ത് അവർക്ക് മുപ്പത്തിയെട്ട് വയസ്സായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. മറ്റ് ഘടകങ്ങൾക്ക് പുറമെ അത്തരം വ്യത്യാസങ്ങൾ അറബികൾ (ആദ്യകാല മുസ്‌ലിംകൾ) തീയതികൾ പരാമർശിക്കുന്ന രീതിയോട് കടപ്പെട്ടിരിക്കുന്നു. "ഈ തീയതികൾ കണക്കാക്കുന്നതിൽ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകം അറബികൾ മാസങ്ങൾ പരാമർശിക്കാതെ മുഴുവൻ വർഷത്തെ മാത്രം കണക്കാക്കുന്ന അവരുടെ പതിവാണ് "എന്ന് മുഹമ്മദ് അസദ് നിരീക്ഷിക്കുന്നുണ്ട്.
അതിനാൽ, ഒരു കാലഘട്ടം പലപ്പോഴും യാഥാർത്ഥ്യത്തേക്കാൾ കുറവോ അതിൽ കൂടുതലോ ഉള്ളതായി തോന്നുന്നു. [കൂടുതൽ വിശദീകരണങ്ങൾക്ക് മുഹമ്മദ്‌ അസദിന്റെ സഹീഹ് ബുഖാരി, ദെ ഏർലിയർ യേർസ് ഓഫ് ഇസ്ലാം. പേജ് 198 കാണുക ]


K. ഉമ്മു ഹബീബ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.80. അൽ സുർഖാനി, ശർഹുൽ അഅലാ മവാഹിബ് അൽ ലദുനിയാ, വോള്യം 4. പേജ് 409. നബിയുടെ പ്രവാചകത്വത്തിന് 17 വർഷം മുൻപാണ് അവർ (ഉമ്മു ഹബീബ) ജനിച്ചത്. [ഇബ്നു ഹജർ അസ്ഖലാനി, അൽ ഇസാബ ഫിൽ തൈമീളു സഹാബാ, വോള്യം 8. പേജ് 140 കാണുക]. ഹിജ്‌റ 6/627 ൽ അബ്‌സീനിയയിൽ നജ്ജാശിയുടെ രാജവാഴ്ച്ച കാലത്താണ് അവരുടെ വിവാഹം നടന്നത്. ഹിജ്‌റ 7/629 ൽ വൈവാഹിക ജീവിതത്തിലേക്ക് കടന്നു. [ദഹബി, താരീഖ്‌ അൽ ഇസ്ലാം,, വോള്യം 2. പേജ് 447]

L. സഫിയ്യാ :
 ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.102. ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അതർ, വോള്യം 1. പേജ് 375. മറ്റൊരു റിപ്പോർട്ട്ൽ ഹിജ്‌റ 36/ 656-657 ആം വർഷത്തിൽ വളരെ നേരത്തെ അവർ (സഫിയ) മരിച്ചുവെന്നു പറയുന്നുണ്ടെങ്കിലും അത്‌ സത്യമല്ല. ഹദീസ് നിവേദനത്തിൽ ആധികാരികനായ ഹിജ്‌റ 40/660 ൽ ജനിച്ച സൈനുൽ ആബിദീൻ മുഹമ്മദ്‌ ബിൻ അലി, പ്രവാചകന്റെ ജീവിത സംബന്ധിയായ ഹദീസുകൾ സഫിയയിൽ നിന്നും കേട്ടതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. [സഹീഹ് ബുഹാരി 2035] [ഇബ്നു ഹജറുൽ അസ്ഖലാനി, ഫത്ഹുൽ ബാരി, വോള്യം 4. പേജ് 278]

M. മൈമൂന :
 ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അതർ, വോള്യം 1. പേജ് 375. ഒരു റിപ്പോർട്ടിൽ അവർ (മൈമൂന) ഹിജ്‌റ 61 ൽ ആണ് മരണപ്പെട്ടത് പറയുന്നുണ്ടെങ്കിലും ആധികാരികമായ റിപ്പോർട്ട്‌കൾ പ്രകാരം അത്‌ ശരിയാകാൻ വഴിയില്ല. കാരണം ഹിജ്‌റ 58/678 ൽ മരണമടഞ്ഞ ആയിഷ
മൈമൂനയുടെ മരണവേളയിൽ അവരെപറ്റി പ്രശംസിച്ചു സംസാരിക്കുന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇത് പ്രകാരം ഹിജ്റ 62 ലാണ് മൈമൂന മരണപ്പെട്ടത് എന്ന് പറയുന്ന റിപ്പോർട്ടുകൾ ചില നിവേദകരുടെ ഭാഗത്തു നിന്നുള്ള അശ്രദ്ധ മൂലം സംഭവിച്ചതാണ് എന്ന് ഇബ്നു ഹജർ പറയുന്നു. [ഇബ്നു ഹജറുൽ അസ്ഖലാനി, അൽ ഇസാബ, വോള്യം 8. പേജ് 324 കാണുക ]

N. റൈഹാന :
അവരുടെ (റൈഹാന) പൂർണ നാമം
റൈഹാന ബിൻത് സൈദ് ബിൻ അംറ് ഇബ്ൻ ഖുനഫാ ബിൻ ശാമൂൻ ബിൻ സൈദ്, എന്നായിരുന്നു എന്നതിനാൽ ആണ്
ചിലപ്പോൾ റൈഹാന ബിൻത് അംറ് എന്നും റൈഹാന ബിൻത് ശാമൂനെന്നും അവർ വിളിക്കപ്പെട്ടത് എന്ന് ഇബ്നു സഅദ് വിവരിക്കുന്നു. [ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.102.]

O. [ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.103.] [അൽ ഹലബി, അബുൽ ഫറാജ് ഇൻസാൻ അൽ ഉയൂൻ ഫിൽ സിറത്തിൽ അമീൻ അൽ മഅമൂന്, വോള്യം 2. പേജ് 457 ]

P. ഖുറൈളയെ കുറിച്ച് പരാമർശിക്കുമ്പോൾ ഇബ്നു ഇസ്ഹാഖ് പറയുന്നു : അല്ലാഹുവിന്റെ റസൂൽ അവരുടെ സ്ത്രീകളിൽ ഒരാളെ തനിക്കായി തിരഞ്ഞെടുത്തു. അംറ് ബിൻ ഖുറയിളയിൽ പെട്ട റൈഹാന ബിൻത് അംറ് ബിൻ ഖുനഫയായിരുന്നു അത്‌. മരിക്കുന്നത് വരെ അവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂൽ അവളെ വിവാഹം കഴിക്കാനും അവളുടെ മേൽ ഹിജാബ് ബാധകമാക്കാനും നിർദ്ദേശിച്ചിരുന്നു, പക്ഷേ അവർ പറഞ്ഞു: വേണ്ട. എന്നെ അങ്ങയുടെ നിയന്ത്രണത്തിൽ വിടുക (വിവാഹം കഴിക്കാതെ അടിമസ്ത്രീയായി നിർത്തുക) അത് എനിക്കും അങ്ങയ്ക്കും എളുപ്പമാകും.’ അതിനാൽ അദ്ദേഹം അങ്ങനെ പ്രവർത്തിച്ചു. യുദ്ധത്തിൽ തടവുകാരിയായി പിടിക്കപ്പെടുമ്പോൾ അവർ ഇസ്ലാമിനോട് വെറുപ്പ് കാണിക്കുകയും ജൂദായിസത്തെ മുറുകെ പിടിക്കുകയും ചെയ്തിരുന്നു. അതിനാൽ അല്ലാഹുവിന്റെ റസൂലിന് അവളെ മാറ്റിനിർത്തിയതിൽ കുറച്ച് അതൃപ്തി അനുഭവിക്കേണ്ടി വന്നു . പിന്നീട് സഹാബികൾക്ക് ഒപ്പം നിൽക്കുമ്പോൾ അദ്ദേഹം തന്റെ പിന്നിൽ ആരോ നടക്കുന്ന ശബ്ദം കേട്ടു. ഉടനെ അദ്ദേഹം പറഞ്ഞു : ഇതാ, റൈഹാനയുടെ ഇസ്ലാം സ്വീകരണത്തെ പറ്റിയുള്ള സന്തോഷവാർത്തയും കൊണ്ട് തഅലബ ബിൻ സൈഅ കടന്നു വരുന്നു. അങ്ങനെ തഅലബ സത്യം പ്രഖ്യാപിച്ചു. അത്‌ അദ്ദേഹത്തെ സന്തോഷിപ്പിച്ചു. [ഇബ്നു ഹിഷാം, സീറത്തു നബവിയ്യ, വോള്യം 2. പേജ് 245] [ഇബ്നു ഇസ്ഹാഖ് സീറത്തു റസൂലുല്ലാഹ്, പേജ് 466] [അബൂബക്കർ ബൈഹഖി, ദലാഇലുന്നുബുവ്വ, വോള്യം 4. പേജ് 24] [അബൂ നഈമുൽ അസ്ബഹാനി, മആരിഫു സഹാബ, വോള്യം 6. പേജ് 3248-49] [അൽ ജസ്‌റി 7492] [ഇബ്നുൽ അഥീർ,ഉസ്ദുൽ ഗാബ,വോള്യം 6. പേജ് 120-21]

പ്രവാചകൻ വിവാഹവാഗ്ദാനം നടത്തിയതും അവർക്ക് കൊടുത്ത ആദരവും കാരണമായി ചിലർ റൈഹാനയെ നബിയുടെ ഭാര്യയാണെന്ന് കരുതി. എന്നാൽ മറ്റുള്ള പണ്ഡിതർ അങ്ങനെ കാണുന്നില്ല.

Q. റൈഹാനയുടെ മരണം (632/10 ദുൽഹിജ്ജ) അൽ ജസ്റി, ഉസ്ദുൽ ഗാബ വോള്യം 6. പേജ് 120

R. മാരിയത്തുൽ ഖിബ്തിയ്യ : 
ഇസ്ലാമിക സംസ്കാരങ്ങളോട് അപകർഷതാ മനോഭാവവും പാശ്ചാത്യൻ സംസ്കാരങ്ങളോട് അടിമത്തമനോഭാവവും പ്രകടിപ്പിക്കുന്ന ചില മോഡേൺ മുസ്‌ലിംകൾ അടിമസ്ത്രീകളെ പറ്റിയുള്ള വിമർശനങ്ങൾ ഒഴിവാക്കാൻ വേണ്ടി അവർ (മരിയത്തുൽ ഖിബ്തിയ്യ) നബിയുടെ ഭാര്യയാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല.

S. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.171. ഇത് അബ്ദുല്ലാഹിബ്നു അബ്ദുറഹ്മാൻ ഇബ്നു അബീ സഅസയിൽ നിന്നും അൽ വാഖിദി ഉദ്ധരിക്കുന്ന റിപ്പോർട്ടാണ്.

T. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.174, [ഇബ്നു ജരീർ അൽ ത്വബരി, താരീഖ്‌ അൽ റസുലു വൽ മുലൂക്ക്, വോള്യം 11. പേജ് 618] [ഹിസ്റ്ററി ഓഫ് അൽ തബരി പേജ് 195]