1.29.2018

മുഹമ്മദ് നബിയുടെ പ്രവചനങ്ങൾ(35-37)


PROPHECIES OF MUHAMMAD #35

തഖീഫ് ഗോത്രത്തിലെ കള്ള വാദിയെയും  
(മുക്തർ ഇബ്നു അബീ  അതഖഫി) വിനാശകാരിയെയും 
(ഹജാജ് ഇബ്ന് യൂസഫ് അതഖഫി) 
പറ്റിയുള്ള പ്രവചനം: 













ഇബ്നു ഉമറിൽ നിന്നും നിവേദനം :
പ്രവാചകൻ പറഞ്ഞു :
തഖീഫ് ഗോത്രത്തിൽ ഒരു കള്ളവാദിയും ഒരു വിനാശകാരിയും ഉണ്ട്.
( Jami at Tirmidhi , Volume 4 ,Chapters on Al Fitan , Book 7, Number 2220) 



അബൂ നൗഫലിൽ നിന്നും നിവേദനം:
അബ്ദുല്ലാഹിബ്നു സുബൈർനെ(റ) 
അഖബതുൽ മദീനയിൽ(മദീനയിലെ ഒരു ഉയർന്ന പ്രദേശം) വധിക്കപ്പെട്ടതിന് ശേഷം കെട്ടി തൂക്കിയ നിലയിൽ ഞാൻ കണ്ടു.  ഖുറൈശികളും മറ്റുള്ളവരും അത് വഴി കടന്നു പോകുന്നു.  അങ്ങനെ അബ്ദുല്ലാഹിബ്നു ഉമർ(റ) ആ വഴി കടന്നു പോയപ്പോൾ അവിടെ നിന്ന് കൊണ്ട് പറഞ്ഞു:
അസ്സലാമു അലൈക യാ അബൂ ഖുബൈബ്, (അബൂ ഖുബൈബ്,  താങ്കൾക് സലാം,)
അല്ലാഹുവാണെ, ഇതിൽ നിന്നും താങ്കളെ ഞാൻ തടഞ്ഞിരുന്നു. അല്ലാഹുവാണെ, ഇതിൽ നിന്നും താങ്കളെ ഞാൻ തടഞ്ഞിരുന്നു. അല്ലാഹുവാണെ, 
എനിക്ക് അറിയാവുന്നിടത്തോളം താങ്കൾ ധാരാളം നോമ്പ് അനുഷ്ടിക്കുന്നവനും രാത്രി നിന്ന് നിസ്കരിക്കുന്നവനും കുടുംബ ബന്ധം ചേർക്കുന്നവനും ആയിരുന്നു. ഒരു സമൂഹത്തിലെ ഏറ്റവും ദുഷ്ടൻ താങ്കൾ ആണെങ്കിൽ ആ സമൂഹം ഏറ്റവും ഉൽകൃഷ്ട സമൂഹം ആയിരിക്കും. 
പിന്നീട് അബ്ദുല്ലഹ് ഇബ്നു ഉമർ കടന്നു പോയി.
ഇബ്നു ഉമറിന്റെ വാക്കുകളും അദ്ദേഹത്തിന്റെ നിലപാടും ഹജ്ജാജ്ജ് ഇബ്നു യൂസഫ് കേൾക്കാൻ ഇടയായി.  ഇബ്നു സുബൈർനെ കെട്ടിതൂക്കിയ തടിയിൽ നിന്നും ഇറക്കാൻ ഹജ്ജാജ്ജ് ആളെ വിട്ടു.  തടി മരത്തിൽ നിന്നും ഇറക്കിയ ശേഷം
ഇബ്നു സുബൈർനെ യഹൂദന്മാരുടെ കബറിടത്തിൽ മറമാടി. പിന്നീട് ഇബ്നു സുബൈർന്റെ മാതാവായ
അസ്മാ ബിൻത് അബൂബക്കർ(റ) നെ വിളിച്ചു കൊണ്ട് വരാൻ ഹജ്ജാജ്ജ് ആളെ അയച്ചു.
എന്നാൽ അവൾ വിസമ്മതിച്ചു.
അവൻ വീണ്ടും ആളെ അയച്ചു.
നീ എന്റെ അടുക്കൽ വരുക തന്നെ ചെയ്യും: അല്ലെങ്കിൽ നിന്റെ മുടിക്കെട്ട് പിടിച്ചു വലിച്ചു നിന്നെ കൊണ്ട് വരുന്ന ആളെ നിന്റെ അടുക്കൽ വിടും.
എന്നാൽ അസ്മാ ഭീഷണിക്ക് വഴങ്ങിയില്ല.
അവൾ പ്രഖ്യാപിച്ചു: എന്റെ മുടിക്കെട്ട് പിടിച്ചു വലിച്ചു കൊണ്ട് വരാൻ നീ ആളെ അയക്കും വരെ ഞാൻ അവിടെ വരില്ല.
നിവേദകൻ പറയുന്നു: ഹജ്ജജ്ജ് പറഞ്ഞു:
എന്റെ ചെരുപ്പുകളെവിടെ ?
പിന്നീട് അവൻ അസ്മയുടെ അടുകലേക്ക് ധൃതിയിൽ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ ശത്രുവിനോട് ഞാൻ ചെയ്തത് എങ്ങനെയുണ്ട്? നീ എന്ത് പറയുന്നു?
അവൾ പറഞ്ഞു: നീ അവന്റെ ഇഹലോകം നശിപ്പിച്ചു. അവനോ ? നിന്റെ പരലോകമാണ് നശിപ്പിച്ചത്.  
'ഇരട്ടപട്ടക്കാരിയുടെ പുത്രാ' എന്ന് നീ അവനെ വിളിക്കുന്ന കാര്യം ഞാൻ അറിഞ്ഞിട്ടുണ്ട്.
അല്ലാഹുണെ,  ഞാൻ ഇരട്ടപ്പട്ടയുടെ ആൾ തന്നെ.
പ്രവാചകനും എന്റെ പിതാവ് അബൂബക്കർനും ഉള്ള
ആഹാരം കെട്ടി വക്കാൻ ആണ് ഞാൻ ആ ഇരട്ട പട്ടകളിൽ ഒന്ന് ഉപയോഗിച്ചത്.  മറ്റൊന്ന് സ്ത്രീകൾ അത്യാവശ്യം ആയി ഉപയോഗിക്കുന്ന വിധത്തിൽ ഉപയോഗിക്കാനും.
അറിയണം: പ്രവാചകൻ ഞങളോട് പറഞ്ഞിട്ട് ഉണ്ട് :
തഖീഫ് ഗോത്രത്തിൽ ഒരു കള്ളവാദിയും ഒരു  വിനാശകാരിയും ഉണ്ട്.  
തഖീഫ് ഗോത്രത്തിലെ കള്ളനെ നേരത്തെ ഞങ്ങൾ കണ്ടു കഴിഞ്ഞു. 
വിനാശകാരി നീ തന്നെ ആണെന്ന് ഞാൻ കരുതുന്നു.
അതോടെ മറ്റൊന്നും പറയാതെ
ഹജ്ജാജ് അവിടെ നിന്നും എഴുന്നേറ്റ് പോയി.
(Sahih Muslim, Book of Merits of the prophets Companions,  Book 31, Hadith 6176 )

>>>>>>>>
പൂർത്തീകരണം 


മുഹ്താറു ബ്‌നു അബീ അബ്ദിത്തഖഫി:

ഹിജ്‌റ 65ല്‍ കൂഫയില്‍ ഒരു ഫിത്‌നയുടെ
കാരണക്കാരന്‍ അവതരിച്ചു, അയാളുടെ പേര് മുഹ്താറു ബ്‌നു അബീ അബ്ദിത്തഖഫി എന്നായിരുന്നു. അവതരിച്ചപ്പോള്‍ തന്നെ ഒരുപാട് പേര്‍ ഇദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഇതു കൊണ്ടു തന്നെ ഇദ്ദേഹം സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. ഇമാം മഹ്ദി എന്നായിരുന്നു അയായാളുടെ ഓമനപ്പേര്. ഇബ്‌റാഹീമു ബ്‌നു അശ്തര്‍ എന്ന ഒരാള്‍ ഇയാളെ ബൈഅത് ചെയ്യുകയും ഇയാളുമായി ചേര്‍ന്ന് കൂഫക്കാര്‍ക്കിടയില്‍ ഇറങ്ങി, പിന്നീട് അവര്‍ മുസ്ലിം സൈന്യവുമായി യുദ്ധം ചെയ്യാന്‍ ഒരു സൈന്യത്തെ തയ്യാറാക്കി, അങ്ങനെ ഇബ്‌നു സിയാദിന്റെ നേത്യത്വത്തിലുള്ള സൈന്യവുമായി യുദ്ധം ചെയ്തു, അങ്ങനെ ഈ യുദ്ധത്തില്‍ ഉബൈദുള്ളാഹ് ബ്‌നു സിയാദ് കൊല്ലപ്പെട്ടു,



ഹജ്ജാജ് ഇബ്നു യൂസഫ് അത്തഖഫി:

ഒന്നാം ഖലീഫ സയ്യിദ്‌നാ അബൂബക്കർ സിദ്ധിക്ക് ന്റെ പേരക്കുട്ടിയും പ്രമുഖ സഹാബി സുബൈർ ഇബ്നു ൽ അവ്വാമിന്റെ  മകനും ആയ മഹാനായ
അബുല്ലഹ് ഇബ്നു സുബൈർന്റെ ഘാതകൻ.
ഇബ്നു സുബൈർനെ ഈന്തപ്പന തടിയിൽ ക്രൂശിച്ച..
അത് കൂടാതെ ജാബിർ ഇബ്നു അബുല്ലഹ്, സഈദ് ഇബ്നു ജുബൈർ,  കുമായ്ൽ ഇബ്നു സിയാദ് തുടങ്ങിയ മൂന്നോളം സഹാബിമാരുടെ കൊലപാതകങ്ങൾടെ ഉത്തരവാദി.
ഉമയ്യാദ് ഡൈനസ്റ്റിയിലെ ക്രൂരനും കർക്കശകാരനും ആയ ഗവർണർ. 

കർബല സംഭവതിന്നു ശേഷം
അബ്ദുല്ലാഹിബ്നു സുബൈറിനെ ഖലീഫയായി അംഗീകരിച്ച മക്കയിലും ഈജിപ്തിലും ഇറാഖിലും അദ്ദേഹത്തിന്റെ ഖിലാഫത്ത് നിലവില്‍ വന്നു.
യസീദിന്റെ സേന മക്കയിലേക്കു തിരിച്ചു.  ഉപരോധത്തിനു വഴങ്ങാതിരുന്ന മക്കക്കാരുമായി ഏറ്റുമുട്ടി ‘മിന്‍ജനീഖ്’ (പീരങ്കി പോലുള്ള ഒരായുധം. വെടിയുണ്ടക്കു പകരം വലിയ പാറക്കല്ലുകള്‍ തൊടുത്തുവിടുന്നത്) ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ കഅ്ബക്കുപോലും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

അബ്ദുല് മലിക് ബിന് മര്വാന്റെ കാലത്ത് ഹജ്ജാജ്ജ് ഇബ്നു യൂസഫ് അത്തഖഫിയുടെ കരങ്ങളാല് ഇബ്നു സുബൈര് കൊല്ലപ്പെട്ടു.

താന് കൊല്ലപ്പെട്ട രാത്രിയില് കുളിച്ചൊരുങ്ങി വസ്ത്രമണിഞ്ഞ അദ്ദേഹം തന്റെ ഉമ്മ അസ്മാഅ് ബിന്ത് അബീബക്റിന്റെ അടുത്ത് വന്ന് പറഞ്ഞുവത്രെ.
അല്ലയോ ഉമ്മാ, എന്നെ ജനങ്ങള് വഞ്ചിച്ചുവെന്നാണ് തോന്നുന്നത്. ഉമ്മ അദ്ദേഹത്തോട് പറഞ്ഞു. അമവികളിലെ കിടാങ്ങള്ക്ക് നിന്നെ തട്ടിക്കളിക്കാനുള്ള അവസരമുണ്ടാകരുത്. മാന്യനായി ജീവിക്കുകയും മാന്യതയോടെ മരിക്കുകയുമാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു. അവര് എന്നെ അംഗവിഛേദം നടത്തി കുരിശില് തറക്കുമെന്നതാണ് എന്റെ ആശങ്ക. ഉമ്മ നല്കിയ മറുപടി ഇപ്രകാരമായിരുന്നു. അറുക്കപ്പെട്ട ആട്ടിന് കുട്ടിയെ തൊലിയുരിക്കുന്നത് വേദനിപ്പിക്കുകയില്ലല്ലോ!.

അദ്ദേഹം ഉമ്മയുടെ ഇരു കണ്ണുകള്ക്കിടയില് ചുംബനം നല്കി് പുറത്തിറങ്ങി പടപൊരുതി രക്തസാക്ഷിത്വം വരിക്കുകയാണുണ്ടായത്.

അത് പോലെ തന്നെ ഹജ്ജാജ് വധിച്ച മറ്റൊരു സഹാബി ആണ് സഈദ് ബിന് ജുബൈര്. 
അദ്ദേഹം താമസം തുടങ്ങുമ്പോള് കൂഫ ഹജ്ജാജ് ബിന് യൂസുഫ് ഥഖഫിയുടെ കീഴിലായിരുന്നു. അന്ന് ഇറാഖ്, പൗരസ്ത്യ ദേശങ്ങള്, ട്രാന്സ്ഓഷ്യാന തുടങ്ങിയ ഇടങ്ങളിലെ ഗവര്ണര് ഹജ്ജാജായിരുന്നു. ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടിരുന്ന അബ്ദുല്ലാ ബിന് സുബൈര് ബിന് അവാമിനെ കൊലപ്പെടുത്തി, അദ്ദേഹത്തിന്റെ ചലനങ്ങള്ക്ക് വിലങ്ങിട്ട്, തന്റെ പരമാധികാരത്തിന്റെയും അധീശത്വത്തിന്റെയും പരകോടിയില് വിരാജിക്കുകയായിരുന്നു ഹജ്ജാജ്. ബനൂ ഉമയ്യാ സുല്ത്വാന് ഭരണത്തിനായി ഇറാഖ് കീഴടക്കിയതും, പലയിടത്തായി നടമാടിയിരുന്ന വിപ്ലവത്തിന്റെ അഗ്നിജ്വാലകള് അണച്ചതും, അല്ലാഹുവിന്റെ അടിമകളുടെ പിരടികളില് വാള് വെച്ച് ഭരണം നടത്തിയതും, നാടിന്റെ മുക്കുമൂലകളില് ഭീതി വിതച്ചതും വഴി, ജനമനസ്സുകഴില് ഹജ്ജാജിന്റെ അപ്രമാദിത്വത്തോടുള്ള ഭയം നിഴലിച്ചു നിന്നിരുന്നു.
ഹജ്ജാജ്ന്റെ ദുഷ്ചെയ്തികൾ വെറുക്കുകയും മുഖാമുഖം തുറന്നു എടുത്തു പറയുകയും ചെയ്തതിന്റെ പേരിൽ അദ്ദേഹവും ഹജ്ജാജിനാല്  കൊല്ലപ്പെട്ടു.

പ്രവാചകൻ പ്രവചിച്ച തഖീഫ് ഗോത്രത്തിലെ വിനാശകാരി  മേലെ പറഞ്ഞ ഹജ്ജാജ് ഇബ്നു യൂസഫ് അത്തഖഫി 
 ആണ്.
https://en.m.wikipedia.org/wiki/Al-Hajjaj_ibn_Yusuf

അത് മുകളിൽ നൽകിയ  അബൂ നൗഫലിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ നിന്ന് തന്നെ വ്യക്തമാണല്ലോ.

----------------------------------------------------------------------------------


PROPHECIES OF MUHAMMAD #36

ഉസാമത് ഇബ്നു സൈദിൽ നിന്നും നിവേദനം: 
മെദീനയിലെ ഒരു ഉയര്‍ന്ന കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് കൊണ്ടു അല്ലാഹുവിന്റെ പ്രവാചകൻ ചോദിച്ചു : 
ഞാന്‍ കാണുന്നത് നിങ്ങള്‍ കാണുന്നുണ്ടോ ? 
നിങ്ങളുടെ ഭവനങ്ങളിക് ഇടയില്‍ മഴ വർഷിക്കുന്ന ഇടങ്ങള് പോലെ നാശം പതിക്കുന്ന ഇടങ്ങള് ഞാന്‍ കാണുന്നു 
( Sahih Muslim ,Book of Tribulations and the Portants of the Last Hour, Book 41. Number 6891) 



ആമിർ ഇബ്നു സഅദ് തന്റെ പിതാവിൽ നിന്നും ഉദ്ദരിക്കുന്നു: 
പ്രവാചകൻ ഒരിക്കല്‍ മെദീനയുടെ ഉയര്‍ന്ന പ്രദേശം  വഴി നടക്കുകയും മുആവിയാ സന്തതികളുടെ പള്ളിക്ക് സമീപം എത്തിയപ്പോള്‍ അവിടെ കയറി രണ്ടു റകഅത് നിസ്കരിച്ചു. കൂടെ ഞങ്ങളും നിസ്കരിച്ചു. 
തന്റെ നാഥനോട് ദീർഘ നേരം അദ്ദേഹം പ്രാർഥിച്ചു. 
എന്നിട്ട് തിരിഞ്ഞു ഞങ്ങളോടായി പറഞ്ഞു : 
എന്റെ നാഥനോട് മൂന്നു കാര്യങ്ങള്‍ ഞാന്‍ 
ചോദിച്ചു. രണ്ട് എണ്ണം എനിക്കു അവൻ നല്‍കി. ഒന്ന് തടഞ്ഞു. 
എന്റെ സമുദായത്തെ വരള്‍ച്ച കൊണ്ടു നശിപ്പിക്കരുത് എന്ന് ഞാന്‍ അപേക്ഷിച്ചു : അത് അംഗീകരിച്ചു. 
എന്റെ സമുദായത്തെ ജല പ്രളയം കൊണ്ടു നശിപ്പിക്കരുത് എന്ന് ഞാന്‍ അഭ്യർഥിച്ചു. അതും അംഗീകരിച്ചു. 
അവർ പരസ്പരം പോരടിച്ച് നശിക്കരുത് എന്ന് ഞാൻ അഭ്യർഥിച്ചു. അത് നിരസിക്കപ്പെട്ടു 
(Sahih Muslim , Book of Tribulations and Portants of the Last Hour ,Book 41,Number 6106)  

അബൂ ഹുറൈറയിൽ നിന്നും നിവേദനം : 
ഖുറൈശികളുടെ ഈ ഉപഗോത്രം എന്റെ സമുദായത്തെ നശിപ്പിക്കും . ചിലർ ചോദിച്ചു : 
താങ്കള്‍ എന്താണ് ഈ കാര്യത്തില്‍ ഞങ്ങളോട് ഉപദേശിക്കുന്നത്? അവിടുന്ന് പറഞ്ഞു : 
ജനങ്ങള്‍ അവരിൽ നിന്നും അകന്നു നിന്നിരുന്നു എങ്കില്‍.... 
(Sahih Muslim, Book of Tribulations and Portants of the Last Hour ,Book 41 Number 6971) 

-------------------------------------------------------------------------------------

PROPHECIES OF MUHAMMD  #37

അബൂസഈദിൽ ഖദ്രിയിൽ നിന്നും നിവേദനം: 
പ്രവാചകൻ പറഞ്ഞു : ചാണിന് ചാണായും മുഴത്തിന് മുഴമായും നിങ്ങള്‍ മുൻഗാമികളുടെ പാതകളെ പിൻപറ്റുക തന്നെ ചെയ്യും. എത്രത്തോളം എന്നാല്‍ 
അവർ ഉടുമ്പിന്റെ മാളത്തിലേക്കാണ് പ്രവേശിക്കുന്നത് 
എങ്കിൽ  പോലും നിങ്ങളും അതിലേക്ക് പ്രവേശിക്കും. 
ഞങ്ങള്‍ ചോദിച്ചു : 
ജൂത-ക്രൈസ്തവരെ ആണോ താങ്കള്‍ മുൻഗാമികള് എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത് ?
അവിടുന്ന് മറുപടി പറഞ്ഞു : 
അവരല്ലാതെ പിന്നെയാര് ?
(Sahih Al Bukhari ,Book of Holding fast to the Quran and Sunnah 
Volume 9,Book 52 , Number 422) 

>>>>>>>>>
പൂർത്തീകരണം

ഈ പ്രവചനം എത്ര കൃത്യമായാണ് പുലരുന്നത് എന്നതിന് നാം ഓരോരുത്തരും സാക്ഷി ആണ്.
ഇസ്ലാമിന്റെ ആദ്യ കാലങ്ങൾക് ശേഷം വരുന്ന നൂറ്റാണ്ടുകളിലേക്ക് നോക്കിയാൽ
ജൂത ക്രൈസ്തവരെ പോലെ മുസ്ലിംകളും വിവിധ കക്ഷികളായി ഭിന്നിച്ചത് കാണാം.
അത് പോലെ തന്നെ ജൂത ക്രൈസ്തവരുടെ പിഴച്ച മാർഗം ആയിരുന്നു പ്രവാചകൻമാരുടെയും പുണ്യാളൻമാരുടെയും മഹാന്മാരുടെയും ഒക്കെ കബറുകളിൽ തിരി കൊളുത്തലും അവിടെ പ്രാർത്ഥന നടത്തലും അവരെ മധ്യസ്ഥരാക്കി കൊണ്ടുള്ള പ്രാർത്ഥനകളും എല്ലാം. ഇത് ഒരു വിഭാഗം മുസ്ലിംകളിലേക്ക് കടന്നു വന്നതായി കാണാം.
അത് പോലെ ആണ്ടു നേർച്ച, തിരുനാൾ,  വാദ്യ മേളം,  ഇത് എല്ലാം വിവിധങ്ങൾ ആയ ആചാരങ്ങളുടെ പേരിൽ മുസ്ലിം സമൂഹം കടം എടുക്കാൻ തുടങ്ങി..


മധ്യ കാലഘട്ടം തൊട്ടു ഈ നൂറ്റാണ്ട് വരെയുള്ള അവസ്ഥയോ ?
കുരിശു യുദ്ധനന്തരം  ക്രൈസ്തവ 
യൂറോപ്,  കടുത്ത മുസ്ലിം വിരുദ്ധതയുമായാണ് കളം വിട്ടത്.
ശിര്ക്ക് സന്നിവേശിപ്പിച്ചാല് മുസ്ലിംകളുടെ വിശ്വാസ-രാഷ്ട്രീയ വീര്യത്തെ തകര്ക്കാമെന്നും, പലിശയിലൂടെ ധനകാര്യ മേഖലയെ ശിഥിലമാക്കാമെന്നും, മദ്യപാനവും വ്യഭിചാരവും വ്യാപകമാക്കുക വഴി സാമൂഹിക രംഗം മലീമസമാക്കാമെന്നും, കെട്ടഴിച്ചു വിട്ട വിനോദ മാധ്യമങ്ങളിലൂടെ മുസ്ലിംകളുടെ വേറിട്ട സാംസ്കാരിക സ്വത്വത്തെ ഇല്ലാതാക്കാമെന്നും പടിഞ്ഞാറിന്റെ കുശാഗ്രബുദ്ധി കണ്ടെത്തിയിരുന്നു.
ഈ ഒളിയജണ്ടകള് മുസ്ലിം ജനവാസ കേന്ദ്രങ്ങളില്, നിശ്ശബ്ദനായ കൊലയാളിയെപ്പോലെ കടന്നുവന്നപ്പോഴാണ്, ജീവിതത്തിന്റെ ഇസ്ലാമിക മാനങ്ങളെ നിരാകരിക്കുകയും നിസ്സാരീകരിക്കുകയും ചെയ്യുന്ന
പുതിയ പ്രവണതകള് ഈ നൂറ്റാണ്ടിൽ ശക്തി പ്രാപിച്ചത്.

തനിമയുള്ള സ്വന്തം മതകീയ സംസ്കാരത്തില് നിന്ന്, അനുദിനം ആഗോളീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പടിഞ്ഞാറന് മതേതര ഭൗതികതയിലേക്കാണ് ജനം ഇന്ന് കൂടുമാറുന്നത്.
പാശ്ചാത്യ സാംസ്കാരികപ്പാളയത്തിന് സത്യത്തില് മതമില്ല. മതത്തിന്റെ മുഖംമൂടിയേയുള്ളൂ. അത് ദൈവവിരുദ്ധവും പ്രവാചകവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്. വംശീയ ദേശീയ ജാഹിലിയ്യത്തുകളില് സ്ഥാപിതവുമാണ്. സര്വോപരി, ദുനിയാവിനോടും അതിന്റെ നൈമിഷിക ഭോഗങ്ങളോടുമുള്ള ആര്ത്തിയാണതിന്റെ അടിത്തറ. അതിര്വരമ്പുകളില്ലാത്ത ആസ്വാദനമാണ് ഉന്നം. ചൂഷണമാണ് ജീവിത വീക്ഷണം. ലാഭക്കൊതിയാണ് അതിന്റെ ലിപിയും ഭാഷയും ശൈലിയും. വെറുതെയല്ല, ഖുര്ആന് 'ദുന്യാക്കൊതിയനെ' പട്ടിയോടുപമിച്ചത്
 (ഖുര്ആന് 7:176). നാവ് നീട്ടി, തുപ്പു നീരൊലിപ്പിച്ച്, സദാ കിതച്ചോടിക്കൊണ്ടിരിക്കുന്ന നായ, എത്ര കിട്ടിയാലും മതിവരാത്തവന്റെ എക്കാലത്തെയും മികച്ച പ്രതീകമാണ്. ഈ പണമാത്ര-സുഖമാത്ര സംസ്കാരത്തിലേക്കാണ് നിശ്ശബ്ദം ലോകത്തോടൊപ്പം മുസ്ലിം സമൂഹവും നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഈ പരിവര്ത്തനമാണ്, ഇസ്ലാമിന്റെ വിപരീത സാക്ഷ്യങ്ങളായി ചുറ്റുപാടും നിറയുന്നത്. 'മുസ്ലിം ജീവിത'ത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നതും. പ്രബോധനപാതയിലെ യഥാര്ഥ പ്രതിബന്ധം ഈ പുതിയ പ്രവണതയാണ്.


അപകര്ഷതയും അവിശ്വാസവും
''തീര്ച്ചയായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില് അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവും സമര്പ്പിച്ച് ദൈവവഴിയില് സമരം നടത്തുകയും ചെയ്തവര് മാത്രമാണ് സത്യവിശ്വാസികള്'' (ഖുര്ആന് 49:15).

ആസൂത്രിതമായ മനഃശാസ്ത്ര യുദ്ധങ്ങളിലൂടെ മതവിരുദ്ധ ശക്തികള് മുസ്ലിം മനസ്സുകളില് വളര്ത്തിയെടുത്ത കടുത്ത അപകര്ഷതയും പടിഞ്ഞാറന് നാഗരിക ശീലങ്ങളോടുള്ള അഭിനിവേശവുമാണ് പുതിയ പിൻപറ്റലുകളുടെ  മുഖം. 
അസംബന്ധമെന്ന് ഒറ്റനോട്ടത്തില് വിളിക്കാവുന്ന പാശ്ചാത്യ മാതൃകകള് പോലും ഇന്ന് മുസ്ലിം യുവജനങ്ങള് ആവേശപൂര്വം അനുകരിക്കുന്നുണ്ടെന്ന് മാത്രമല്ല, അതിലവര് പുളകം കൊള്ളുന്നതായും നിരീക്ഷണത്തില് ബോധ്യമാകും. പ്രവാചകന്  പറഞ്ഞത് പോലെ,
'അവര് ഉടുമ്പിന്റെ മാളത്തിലേക്ക് കയറിയാല്' ഇവരും അവരെ അനുഗമിക്കാന് മാത്രം തീവ്രവും അന്ധവുമാണീ അനുകരണ മാരണം. അതേസമയം, നമസ്കാരമടക്കമുള്ള നിര്ബന്ധ മതചിഹ്നങ്ങള് പോലും അവഗണിക്കുന്നു. മദ്യം, പലിശ, ചൂതാട്ടം തുടങ്ങിയ വന് തിന്മകളുടെ നേരെ മൃദുസമീപനം സ്വീകരിക്കുന്നു. കളികള്ക്കും വിനോദമാത്ര കലകള്ക്കും ജീവിതത്തില് അമിത പ്രാധാന്യം നല്കുന്നു. പടച്ചവന്, പ്രവാചകന്, ധര്മസമരം, പരലോകം, ജീവിതവിചാരണ, സ്വര്ഗ നരകങ്ങള്, നൈതിക മൂല്യങ്ങള് പോലുള്ള മൗലിക വിഷയങ്ങളോട് അവിശ്വാസമോ സന്ദേഹമോ പുലര്ത്തുന്ന മുസ്ലിം , തല്സംബന്ധമായ ഉണര്ത്തലുകളെയും ഉദ്ബോധനങ്ങളെയും പുഛത്തോടെയാണ് നേരിടുന്നത്. 

1.23.2018

ഖുർആനിലെ യേശു സൃഷ്ടിയോ? സൃഷ്ടാവോ? (Part 1)


ക്രൈസ്തവ മിഷനറികൾ മനുഷ്യനായ യേശു ക്രിസ്തുവിനെ അവരുടെ ബൈബിളിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് ദൈവം ആക്കി എടുക്കാൻ പഠിച്ച പണി പതിനെട്ടു പയറ്റുന്നതും എല്ലാം പൊട്ടി പാളിസാകുന്നതും നാം സ്ഥിരം കാണാറുണ്ട്.
ഇതാ രസകരമായ ഒരു വാദം കാണുക :

അതായത് ഖുർആൻ പരിചയപ്പെടുത്തുന്ന മഹാനായ പ്രവാചകൻ ഈസ അലൈഹി സലാം (യേശു)
സൃഷ്ടി (Creation) അല്ല. സൃഷ്ടാവ് (Creator)
ആണത്രേ. അതിനു കാരണം പറയുന്നത്
ഈസ(a) കളിമണ്ണ് കുഴച്ചു പക്ഷിയെ ഉണ്ടാക്കിയ ശേഷം അതിലേക്കു ഊതിയപ്പോൾ അത് ജീവൻ ഉള്ള പക്ഷി ആയി മാറിയ സംഭവം ആണ്.
(ഈ അത്ഭുതം ബൈബിളിൽ ഇല്ല കേട്ടോ : ഖുർആനിൽ ആണ് ഉള്ളത്).
എന്നാൽ എന്താണ് വസ്തുത?
അത് കൊണ്ട് ഈസ നബി ദൈവം ആകുമോ?
ലോക സൃഷ്ടാവ് ആകുമോ?
പരിശോധിക്കാം :
>>>>>>>>>>>>>>


Critic No-1ഖുർആൻ യേശു ക്രിസ്തു സൃഷ്ടി ആണെന്ന് പറയുന്നില്ല. ഉണ്ട് എങ്കിൽ തെളിവ് ?
ആദ്യമായി ഒരു കാര്യം ചോദിക്കട്ടെ?
നിങ്ങളുടെ പ്രമാണം ആയ ബൈബിളിൽ
എവിടെ ആണ്
മോശെ പ്രവാചകൻ ദൈവത്തിന്റെ സൃഷ്ടി ആണ്
എലിശ പ്രവാചകൻ ദൈവത്തിന്റെ സൃഷ്ടി ആണ്
എന്നിങ്ങനെ ഒക്കെ പറയുന്നത്?
അങ്ങനെ പറഞ്ഞില്ല എന്നത് കൊണ്ട് അവർ ഒക്കെ സൃഷ്ടാവ് ആകുമോ ?
ഇനി വിഷയത്തിൽ വരാം :

യേശു അല്ലാഹുവിന്റെ സൃഷ്ടി ആണെന്ന് ഖുർആൻ പറയുന്നുണ്ട്:
മറിയമിന്റ അടുക്കൽ മലക്കുകൾ വന്നു
ഒരു കുഞ്ഞിനെ പറ്റി സുവിശേഷം അറിയിക്കുമ്പോൾ
മറിയം അത് എങ്ങനെ ആണ്? എന്ന് ചോദിക്കുന്നുണ്ട്:
അപ്പോൾ അല്ലാഹു മറുപടി കൊടുക്കുന്നത്
താൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കും
എന്ന് തന്നെ ആണ്.

അത്ഭുതകരമായ ഒരു വസ്തുത എന്തെന്നാൽ
മറ്റൊരു പ്രവാചകന്റെ ജനനം സംബന്ധിച്ച് അല്ലാഹു
ഒരിക്കലും ഇങ്ങനെ ഒരു വാക്ക് അതായത്
ഞാൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കും എന്ന് പറഞ്ഞിട്ടില്ല എന്നതാണ്.
എന്നാൽ ഈസ നബിയെ സംബന്ധിച്ച് 2 തവണ ഈ വാക്ക് പ്രയോഗിച്ചു.
ഇത്തരം കുരുട്ടു ചോദ്യങ്ങളും ആയി ഓടുന്ന ത്രിയെക വാദികൾക്ക്
ത്രികാല ജ്ഞാനിയായ അല്ലാഹു ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞ വടി എന്ന് വേണമെങ്കിൽ പറയാം.
ഇത് വെറുതെ പറഞ്ഞത് അല്ല. ഒരു ഉദാഹരണം കാണിക്കാം:


വിശുദ്ധ ഖുർആൻ 2 അത്ഭുത ജനനങ്ങളെ
സംബന്ധിച്ച സുവിശേഷ വാർത്ത
ഒരേ അധ്യായത്തിൽ പ്രതിപാധിക്കുന്നുണ്ട്.
മഹാനായ ഈസാ നബിയുടെ (യേശു) ജനനതെ പറ്റിയും
മഹാനായ യഹ്യ നബിയുടെ (യോഹന്നാൻ) ജനനതെ പറ്റിയും. (Quran 3:38-49)

അവിടെ
യഹ്യ നബിയുടെ ജനനം പറയുമ്പോൾ
Allahu yaf'al maa Yashaa
(അല്ലാഹു ഉദ്ദേശിക്കുന്നത് ചെയ്യുന്നു) 
എന്നും
(3:40)

ഈസാ നബിയുടെ ജനനം പറയുമ്പോൾ
Allahu yahluq maa yashaa
(അല്ലാഹു ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു)
എന്നും
(3:47)

ആണ് ഖുർആൻ പറയുന്നത്.

(Quran 3:40)
അദ്ദേഹം (യഹിയയുടെ പിതാവ് സകരിയ)
പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു;
അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.

(Quran 3:47)
അവള്‍ (ഈസയുടെ മാതാവ് മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു

കണ്ടല്ലോ ?
താൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു
ഈസ സൃഷ്ടി ആണെന്ന് കൃത്യമായി പഠിപ്പിക്കുന്ന വചനം!!
മറ്റൊന്ന് നോക്കൂ

അല്ലാഹുവിന്റെ ഉണ്ടാകുക എന്ന വചനം (kun) മുഖേന സൃഷ്ടിക്കപ്പെട്ടവരാണ്  ഈസയും ആദമും
(3:47) (3:59)

(Quran 3:47)
അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു

(Quran 3:59)
അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ
മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ അതാ ഉണ്ടാകുന്നു.‎

അല്ലാഹുവിന് ഒരിക്കലും ഒരു പുത്രനെ ജനിപ്പിക്കേണ്ട ആവശ്യം ഇല്ല.
ഈസ അല്ലാഹുവിന്റെ പുത്രൻ അല്ല. മറിച് താന് ഉണ്ടാകുക എന്ന് പറഞപ്പോ ഉണ്ടായ ഒരു സൃഷ്ടി മാത്രം ആണ് എന്ന് ഖുർആൻ.

(Quran 19:35 )
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ലഅവന് എത്ര പരിശുദ്ധന്!
അവന് ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല് അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള് അതുണ്ടാകുന്നു.


(Quran 2:116-117)
അവര് പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്. അവനെത്ര പരിശുദ്ധന്! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്റെതാകുന്നു.
എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു.ആകാശങ്ങളെയും ഭൂമിയെയും മുന് മാതൃകയില്ലാതെ നിര്മിച്ചവനത്രെ അവന്.
അവനൊരു കാര്യം തീരുമാനിച്ചാല്ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

ഈസ അല്ലാഹുവിന്റെ ഘടകമോ അല്ലാഹുവിന് തുല്യനോ ആകില്ല എന്ന് തെളിയിക്കുന്ന മറ്റൊരു വചനം കാണുക:

ഈസ അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ച് അവൻ സൃഷ്ടിച്ച ഒരു സൃഷ്ടി മാത്രം ആണ്:
ഈസയെയും മറിയമിനെയും ഭൂമിയില് ഉള്ള മുഴുവനും അല്ലാഹുവിന് നശിപ്പിക്കാൻ സാധിക്കും ! അങ്ങനെ അവൻ പ്രവർത്തിച്ചാല് ആ പ്രവൃത്തിയില് നിന്നും ഒരുവനും അല്ലാഹുവിനെ തടയാൻ കഴിയില്ല!


(Quran 5:17)
മര്യമിന്റെ മകന് മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര് തീര്ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,)
പറയുക: മര്യമിന്റെ മകന് മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന് പേരെയും അല്ലാഹു നശിപ്പിക്കാന് ഉദ്ദേശിക്കുകയാണെങ്കില് അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന് ആര്ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ.അവന് ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ


ക്രൈസ്തവർ ഇന്ന് ഈസയുടെ മേലെ കെട്ടി വെച് പൂജിക്കുന്ന കാര്യങ്ങള് ഈസ നബിക് ഒരിക്കലും പറയാൻ അർഹത ഇല്ലാത്ത കാര്യങ്ങള് ആണ്:


(Quran 5:116)
അല്ലാഹു പറയുന്ന സന്ദര്ഭവും (ശ്രദ്ധിക്കുക.) മര്യമിന്റെ മകന് ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്!
എനിക്ക് (പറയാന്) യാതൊരു അവകാശവുമില്ലാത്തത് ഞാന് പറയാവതല്ലല്ലോ?ഞാനത് പറഞ്ഞിരുന്നെങ്കില് തീര്ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള് അറിയുന്നവന്.


(Quran 43:59-60)
അദ്ദേഹം (ഈസ) നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു.അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു.‎
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ പിന്‍തലമുറയായിരിക്കത്തക്കവിധം നിങ്ങളില്‍ നിന്നു തന്നെ നാം മലക്കുകളെ ഭൂമിയില്‍ ഉണ്ടാക്കുമായിരുന്നു.

ഈസ അല്ലാഹുവിന്റെ ദാസൻ മാത്രം ആണെന്ന്!!
ഈസ അല്ലാഹുവിന്റെ ദാസനാണു എന്നും
ഈസയുടെ ജനനത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി *സൃഷ്ടിക്കുന്നു* എന്ന് എടുത്തു പറയുന്നത് ആയും നമ്മൾ കണ്ടു കഴിഞ്ഞു.
ഇത്രയും വചനങ്ങള് കൊണ്ടു വളരെ വ്യക്തമായി തെളയുന്ന കാര്യം ആണ് ഈസ എല്ലാവരെയും പോലെ ഒരു സൃഷ്ടി മാത്രം ആണെന്ന്.
പിന്നെ ഇവരുടെ  ഭാവനയില് മെനഞെടുക്കും പോലെ
"ഓംഹ്രീം ഈസ ഉണ്ടാകട്ടെ"
എന്ന് ഒക്കെ പറയുന്ന വചനം ഒന്നും ഖുർആനില് കാണിക്കാൻ പറ്റില്ലലോ.
അത് കൊണ്ടു തന്നെ ആണല്ലോ അത്തരം വിവരകേട് ചോദിക്കുന്നതും.


Critic No-2അല്ലാഹുവിന്‍െറ അനുമതിയോടെ ഈസാ കളിമണ്ണ് കൊണ്ട് പക്ഷിയെ സൃഷ്ടിച്ചു.സൃഷ്ടി നടത്തുവന്‍ സൃഷ്ടാവല്ലാതെ പിന്നെ ആരാണ്?അതെ ഈസാ സൃഷ്ടാവ് തന്നെ...
ആ വചനം നമുക്ക് ഒന്ന് പരിശോധിക്കാം. അവിടെ എന്താണ് പറയുന്നത്?


(Holy Quran 3:49)
ഇസ്രായീൽ സന്തതികളിലേക്ക് (ഈസയെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവൻ അവരോട് പറയും:
നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങൾക്കു വേണ്ടി ഞാൻ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും.


പ്രധാനമായും ഇവിടെ 3 കാര്യങ്ങള്‍ ആണ് പറയുന്നത്:


  1. അല്ലാഹു ഇസ്രയേല്‍ മക്കളിലേക് പ്രവാചകൻ ആയി അയച്ച ഒരു വ്യക്തി ആണ് ഈസ (സൃഷ്ടാവ് അല്ല) 
  2. ഈസ സ്വയമേ തന്നെപറയുന്നു : ഞാന്‍ വന്നിരിക്കുന്നത് നിങ്ങളുടെ ദൈവത്തിങ്കല് നിന്ന് ഉള്ള അല്ഭുതവും/അടയാളം/ദൃഷ്ടാന്തം കൊണ്ടാണ്. (എന്റെ സ്വന്തം അല്ല) 
  3. ഞാന്‍ മണ്ണു കൊണ്ടു പക്ഷിയുടെ രൂപം  ഉണ്ടാക്കി ഞാന്‍ അതില്‍ ഊതുമ്പോൾ ആ  രൂപം ഒരു പക്ഷി ആകണം എങ്കില്‍ അല്ലാഹുവിന്റെ അനുവാദം വേണം. (ജീവൻ കൊടുക്കുന്നത് അല്ലാഹു. ഈസ അല്ല) 


അപ്പോൾ ആരാണ് സൃഷ്ടാവ് ? ഈസയോ ?
ഇത്തരം അനേകം  തട്ടിപ്പുകൾ കാണിച്ചു തന്നെ
ആണ്  മിഷനറികൾ ബൈബിളിലെ "ഈസ" യെ
ദൈവം ആക്കാൻ നോക്കുന്നത് എന്ന് ആര്ക് ആണ് അറിയാത്തത് ?
വിശുദ്ധ ഖുർആൻ  ഈ സംഭവം ഒന്ന് കൂടി വ്യക്തമാക്കുന്നത് വീണ്ടും കാണുക :

ഈസ ചെയ്ത എല്ലാ അല്ഭുതങളും ഈസയുടെ സ്വന്തം "വഹ" അല്ല 
അല്ലാഹുവിന്റെ അനുവാദം കൊണ്ടു മാത്രം ആണ് അടിവര ഇട്ടു തെളിയിക്കുന്ന വചനം ആണിത് :

(Holy Quran 5:110)
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.!!

പക്ഷിയെ ഉണ്ടാക്കിയതും അല്ലാഹുവിന്റെ അനുമതി കൊണ്ട്.
അത് പക്ഷി ആയി തീർന്നതും അല്ലാഹുവിന്റെ അനുമതി കൊണ്ട്.
പറയു ? ആരാണ് സൃഷ്ടാവ്? ഈസയോ ?
ഇനി ഈസ ഇങ്ങനെ ഒരു അത്ഭുതം ചെയ്തു:
പക്ഷിക്ക് ജീവൻ വന്നു
അത് കൊണ്ടു ദൈവം ആണ് എന്ന വാദം ഉണ്ടോ?
എങ്കില്‍ ആദ്യം നിങ്ങള്‍
അബ്രഹാമിനെ അല്ലേ ദൈവം ആയി ആരാധിക്കേണ്ടത്?

അല്ലാഹുവിന്റെ അനുമതി പ്രകാരം
പ്രവാചകനായ ഇബ്രാഹിം (അബ്രഹാം)
4 പക്ഷികളെ എടുക്കുകയും ശേഷം
അവയെ കൊന്ന് പല  കഷ്ണങള് ആയി അറുക്കുകയും എന്നിട്ട് അവയെ
വ്യത്യസ്തങളായ പർവ്വത ശിഖരങളില് കൊണ്ടു പോയി സ്ഥാപിക്കുകയും
അതിനു ശേഷം അവയെ വിളിക്കുകയും ചെയ്തപ്പോള്‍
ആ 4 പക്ഷികളും ഒന്നടങ്കം
അബ്രഹാമിനടുക്കലേക്ക് തിരിച്ച് വന്നു
എന്ന് വിശുദ്ധ ഖുർആൻ (2:260) ല് പറയുന്നു


ഇനി ബൈബിളിലേക് പോയാലോ ?
സ്മശാനത്തിലെ 
നൂറ്റാണ്ടുകള് പഴക്കം ഉള്ള 
ദ്രവാസ്ഥികളെ ദൈവത്തിന്റെ അനുമതി പ്രകാരം നാഡികളും  മാംസങ്ങളും ഇട്ടു കൊടുത്തു ജീവിപ്പിച്ച പ്രവാചകൻ ആണ് എസകിയെൽ  എന്ന് ബൈബിള്‍ പറയുന്നു (Ezekiel 37:1-10)  

യേശു ഇങ്ങനെ എന്ന് എങ്കിലും ചെയ്തുവോ??
ഇവര് ഒക്കെ അല്ലേ ദൈവങള് ആകാൻ ആദ്യം
അപേക്ഷ കൊടുക്കേണ്ടത്???
എന്നാൽ നമുക്ക് അറിയാം :
പ്രവാചകൻമാർ അവരുടെ ദൗത്യത്തിന്റെ ഭാഗമായി പല മഹാത്ഭുതങ്ങളും പ്രവർത്തിച്ചിട്ടുണ്ട്.
എന്നാൽ അവയൊന്നും അവരുടെ സ്വന്തം കഴിവിനാല് അല്ല. ദൈവം മുഖേന പ്രവർത്തിച്ചതാണ് എന്ന്.
പ്രവാചകൻ ആയ മോശെയുടെ  വടി ജീവൻ ഉള്ള സർപ്പമായതും
(Exodus 4:1-4)
പ്രവാചകൻ ആയ ഏലിയാവ്  മരിച്ച കുട്ടിയെ ജീവിപ്പിച്ചതും
(1King 17:18-23)
പ്രവാചകൻ ആയ എലിശ മരിച്ച കുട്ടിയെ ജീവിപ്പിച്ചതും
(2King 4:32-37)
എല്ലാം ദൈവത്തിന്റെ കഴിവ് കൊണ്ട് ആണെന്ന്
വിശ്വസിക്കുന്നവർ യേശുവിന്റെ കാര്യം വരുമ്പോൾ
അതെല്ലാം യേശു ഒറ്റക്ക് ചെയ്തു എന്ന് വിശ്വസിക്കുന്നു.
അവിടെ ദൈവം Out.

എന്നാൽ യേശു ചെയ്ത അത്ഭുതങ്ങൾ എല്ലാം 
ദൈവം യേശുവിനെ കൊണ്ട് ചെയ്യിച്ചതാണ് എന്ന്
ബൈബിൾ.!
(Acts 2:22)

യേശു പറയുന്നത് കാണുക :

(John 5:30)
എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.

(John 12:49)
ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

(John 13:16)
ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.

അത് പോലെ യേശു പറയുന്നു: ഞാൻ ദൈവാത്മാവിനെ കൊണ്ട് ആണ് പിശാചുക്കളെ പുറത്താക്കുന്നത്. 
(Mathew 12:28)

യേശു മരിച്ച ലാസറിനെ ജീവിപ്പിക്കുന്നത് 
ആരുടെ കഴിവിനാൽ എന്ന് കാണുക :

(John 11:41-43)
അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.
ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.!

അതെ!! ദൈവത്തിന്റെ കഴിവിനാൽ.!!


Critic No-3
അബ്രഹാം പക്ഷികളെ കൊനനു....പിന്നെ അവ ജീവിച്ചു. അതാണോ സൃഷ്ടി? അല്ല.
എന്താണ് സൃഷ്ടി?
ഇല്ലാഴ്മയില്‍ നിനനും ഉളവാക്കുക...
ഈസാ കളിമണ്ണ് കൊണ്ട് അല്ലാഹുവിന്‍െറ അനുമതിയോടെ പക്ഷിയെ സൃഷ്ടിച്ചു....
ആ പക്ഷി ആദൃമായിട്ട് സൃഷ്ടി പ്രാപിചു.....
അപ്പോള്‍ ഈസാ ആര്? സൃഷ്ടാവ്.....അല്ലേ?
അതെ..അപ്പോള്‍ സൃഷ്ടാവ് മൊത്തം എത്ര?
രണ്ട്.
ഒനന് അല്ലാഹു...
രണ്ട് അല്ലാഹുവിന്‍െറ അനുമതിയോടെ ഈസാ.

ഈസ കളിമണ്ണ് കുഴച്ചു ഊതി പക്ഷിയെ ഉണ്ടാക്കി
അല്ലാഹു കളിമണ്ണ് കുഴച്ചു ഊതി ആദമിനെ ഉണ്ടാക്കി.
അത് രണ്ടും ഒരുപോലെ ആണ്.
ദൈവത്തിന്റെ പ്രവർത്തനം ആണ് സൃഷ്ടി നടത്തുക എന്നത്. യേശു അങ്ങനെ സൃഷ്ടി നടത്തി.
അത് കൊണ്ട് യേശു ദൈവം/സൃഷ്ടാവ് ആണ്.
ഇതാണ് നിങ്ങളുടെ  വാദം:
എങ്കിൽ കുറച്ചു കാര്യങ്ങൾ കൂടി പഠിപ്പിച്ചു തരാം:

ദൈവത്തിന്റെ കഴിവിൽ പെട്ടതാണ് സൃഷ്ടി നടത്തൽ. അത് പോലെ തന്നെ മരിപ്പിക്കുക, ഉയർത്തെഴുന്നേൽപ്പിക്കുക, തുടങ്ങിയവ ഒക്കെ ദൈവത്തിന്റെ കഴിവിൽ പെട്ടതാണ്.
എന്നാൽ ഈ പ്രവർത്തനങ്ങളിൽ പലതും ദൈവ കല്പന പ്രകാരം  ദൈവത്തിന്റെ അനുമതി മുഖേന മനുഷ്യരായ പ്രവാചകൻമാർ ചെയ്തിട്ടുണ്ട്.
അത് കൊണ്ട് അവർ ദൈവം ആകില്ല.
കാരണം അവർക്ക് ദൈവത്തിന്റെ അനുമതി ഇല്ലാതെ സ്വന്തം കഴിവിനാൽ ഇതൊന്നും ചെയ്യാൻ സാധ്യമല്ല എന്നത് തന്നെ.

യേശു ഒരു പക്ഷിയുടെ രൂപം ഉണ്ടാക്കി
അതിൽ ഊതിയപ്പോൾ പക്ഷി ആയ സംഭവം
അല്ലാഹു ആദംനെ സൃഷ്ടിച്ച സംഭവം ആയി സാമ്യം ഉണ്ട് എന്നും അത് കൊണ്ട് യേശു സൃഷ്ടാവ്
ആണെന്നും പറയുന്നവരോട് ചോദിക്കട്ടെ:

അബ്രഹാം 4 പക്ഷികളെ 
ഉയിർത്തെഴുന്നേൽപ്പിച്ചത് (2:260)
ദൈവം അന്ത്യനാളിൽ മനുഷ്യരെ ഉയിർപ്പിക്കുന്നതിനോടും സാമ്യം ഉണ്ട് അല്ലോ?
അത് കൊണ്ട് അബ്രഹാം ദൈവം ആകുമോ ?

ദൈവം ആണ് സൃഷ്ടികളെ ഉയിർത്ത് എഴുന്നേൽപിക്കുന്നത് എന്ന്
ബൈബിളും ഖുർആനും പറയുന്നുണ്ടല്ലോ.

(1 Corinthiar 6:14)
എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.

(Quran 36:78-79)
അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്‌?‎പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ

ഈ വാക്യം പ്രകാരം
എസക്കിയെൽ നുരുമ്പിച്ച അസ്ഥികൾക്ക് മാംസം പൊതിഞ്ഞു ഉയിർപ്പിച്ചത് കൊണ്ട്
(Ezekiel 37:1-10) 
എസകിയെൽ ദൈവം ആകുമോ?

ഇത്രയും ദുർബലമായ വാദങ്ങൾ ആണ് യേശുവിനെ ദൈവം ആക്കാൻ നിങ്ങൾ കണ്ടെത്തുന്നത് എന്ന്  കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്.

പറയു ?
ഈസ (a) ആണോ സൃഷ്ടാവ് ?
ഈസ ആ പക്ഷിയുടെ
രൂപം ഉണ്ടാക്കി ഊതുക മാത്രമേ ഉണ്ടായുള്ളൂ അതിലേക്ക് ജീവനെ നൽകിയത് അല്ലാഹു ആണ്.
അത് പക്ഷി ആയത് അല്ലാഹുവിന്റെ അനുമതി പ്രകാരം ആണ്. മോശെയുടെ വടി മാത്രമേ
മോശയുടെത് ആയി ഉള്ളൂ ആ വടിയെ സർപ്പം
ആക്കിയത് അല്ലാഹു ആണ്.
യേശു ഒറ്റക്ക് ഒരു പക്ഷിയെ ഉണ്ടാക്കി
അതിനു സ്വന്തം ആയി ജീവാത്മാവിനെ
ഊതുകയാണ് ഉണ്ടായത് എന്ന് ആണ് നിങ്ങളുടെ വാദം എങ്കിൽ കഴമ്പ് ഉണ്ടാകുമായിരുന്നു
എന്നാൽ ഇവിടെ അതിന്റെ സൃഷ്ടാവ് അല്ലാഹു തന്നെ ആണ്.
ഒരിക്കൽ കൂടി പറയട്ടെ ഇത് പോലെ ദുർബലമായ വാദങ്ങൾ കൊണ്ട് വന്നാണ് നിങ്ങൾ
നിങ്ങളുടെ ബൈബിളിൽ നിന്നു പോലും യേശുവിനെ
ദൈവം ആക്കാൻ ശ്രമിക്കുന്നത്.

(Quran 3:49)
ഇസ്രായീൽ സന്തതികളിലേക്ക് (ഈസയെ)
ദൂതനായി നിയോഗിക്കുകയും ചെയ്യും. അവൻ അവരോട് പറയും: )
നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും* കൊണ്ടാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങൾക്കു വേണ്ടി ഞാൻ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറെ അനുവാദപ്രകാരം അതൊരു പക്ഷിയായി  തീരുകയും ചെയ്യും.

(Quran 5:110)
എന്റെ അനുമതി  പ്രകാരം നീ കളിമണ്ണ് കൊണ്ടു പക്ഷിയുടെ മാതൃകയില് രൂപപ്പെടുത്തുകയും എന്നിട്ട് നീ അതില്‍ ഊതുമ്പോള്
എന്റെ അനുമതി പ്രകാരം അത് ഒരു പക്ഷി ആയി തീരുകയും ചെയ്ത സന്ദര്‍ഭത്തിലും


അല്ലാഹുവിന്റെ അനുമതി (Permission) പ്രകാരം
ആ പക്ഷിക്ക് ജീവൻ ഉണ്ടായി.

ഈസ (a)  പക്ഷിയെ ഉണ്ടാക്കി 
ഊതിയാൽ ജീവൻ കിട്ടുമായിരുന്നു. എന്ന് ആണോ അവിടെ പറയുന്നത്?
ഇബ്രഹിം (a) 4 പക്ഷികളെ കഷ്ണങ്ങൾ ആക്കിയ
ശേഷം പർവത ശിഖരങളിൽ കൊണ്ട് വെക്കുകയും
ശേഷം അവയെ തിരികെ വിളിച്ചപ്പോൾ അവ കൂടി ചേർന്ന് അദ്ദേഹത്തിന്റെ അടുക്കലേക്ക് വന്നതും
ഇബ്രാഹിമിന്റ കഴിവ് ആണോ ?
മോശയുടെ വടി പാമ്പ് ആയതു
മോശയുടെ കഴിവ് കൊണ്ട് ആണോ ?
ഉണങ്ങിയ  ദ്രവഅസ്ഥികൾക്ക് മാംസം ഇട്ടു കൊടുത്ത ശേഷം ആ നൂറ്റാണ്ടുകൾ പഴക്കം ഉള്ള ശവ ശരീരത്തെ പുനരുജ്ജീവിപ്പിച്ചത്
(Ezekiel 37:1-10) എസകിയേൽ പ്രവാചകൻന്റെ
കഴിവ് കൊണ്ട് ആണോ ?
ഇവിടെ എല്ലാം അല്ല. !!!
ദൈവം ആണ് പ്രവർത്തിച്ചത്
എന്ന് ആണ് ഉത്തരം
എങ്കിൽ? കളിമണ്ണ് കുഴച്ചു അല്ലാഹുവിന്റെ കഴിവിനാല് പക്ഷിയെ ഉണ്ടാക്കിയ യേശു മാത്രം എന്റെ എങ്ങനെ
ആണ് ലോക സൃഷ്ടാവ് ആകുന്നത് ?
മനുഷ്യൻ ഇവിടെ ഹ്യൂമനോയിട്
റോബോട്ട് കളെ വരെ ഉണ്ടാക്കി.
എന്ത് ഗുണം അല്ലേ?
പണ്ടായിരുന്നു എങ്കിൽ നിങ്ങൾ
യേശുവിനെ പോലെ ചില്ലു കൂടിനകത്ത് വെച്ചേനെ.



Critic No-4അദ്ദേഹം കളിമണ്ണ് കൊണ്ട  പക്ഷിയുടെ രൂപം ഉണ്ടാക്കുക മാത്രമല്ല.
ഉണ്ടാക്കിയ ശേഷം എന്ത ചെയ്തു?
അവന്‍ അതിന്‍െറ മേല്‍ ഊതി....
അവന്‍െറ ശ്വാസം അതിന്‍െറ ഉളളിള്ല്‍ പ്രവേശിച്ചപ്പോള്‍ അത് ഒരു ജീവനുളള പക്ഷിയായി തീര്‍നനു....
അല്ലാഹു അവന് അനുമതി നല്‍കി എനനു മാത്രം...
അബ്രഹാം പക്ഷിയെ സൃഷ്ടിച്ചുവോ?
ഇല്ല...
യെഹിസ്കയേല്‍ മനുഷൃനെ സൃഷ്ടിച്ചുവോ?
ഇല്ല..
മൂസാ പാമ്പ്നെ സൃഷ്ടിച്ചുവോ?
ഇല്ല.....  വടി നിലത്തിട്ടു.....
അവന് പാമ്പ് ആയി തോന്നി..
ദൈവം ആദാമിനെ സൃഷ്ടിച്ചതും ഏത് വിധം?
കളിമണ്ണ് കൊണ്ട്  മനുഷൃന്‍െറ രൂപം മെനഞ്ഞു എന്നിട്ട് ദൈവം അതിന്‍െറ മേല്‍ ഊതിയപ്പോള്‍ അത് ജീവനുളള ദേഹിയായി തീര്‍നനു...
ദൈവത്തിര്ന്‍െറ ശ്വാസം അതിന്‍െറ ഉളളില്‍ പ്രേവേശിച്ചപ്പോള്‍ പ്രതിമക് ജീവന്‍ വച്ചു.....
ഈസാ ചെയ്തതും അത് തന്നെ......ശരി അല്ലേ?
നിങ്ങള്‍ എത്ര തല കുത്തി മറിഞ്ഞാലും ശരി , കുര്‍ആന്‍ പ്രകാരം 100% ഈസാ സൃഷ്ടാവ് തന്നെ.....

അതാണ് ചോദ്യം :
നിങ്ങളുടെ വാദ പ്രകാരം യേശു ലോക സൃഷ്ടാവ് ആണ്. എങ്കിൽ ആ സൃഷ്ടാവിന് ഒരു പക്ഷിയെ കളിമണ്ണ് കൊണ്ട് ഉണ്ടാക്കി സൃഷ്ടിക്കുന്നതിന്നു അല്ലാഹുവിന്റെ അനുമതി വേണമോ? 
സൃഷ്ടാവ് അല്ലെ ?
എന്ത് കൊണ്ട് സ്വന്തം ആയി കഴിവ് ഇല്ല ?
അത് പോലെ തന്നെ ആ വചനത്തിന്
(Quran 5:110) താഴേക്കു വായിക്കുക :

യേശുവിനെ ശത്രുക്കൾ അപകടപ്പെടുത്താൻ നോക്കി. എന്നും അല്ലാഹു അതിൽ നിന്നും യേശുവിനെ
രക്ഷിച്ചു എന്നും ആണ് പറയുന്നത് !
ലോക സൃഷ്ടാവ് ആയ യേശുവിന് തന്നെ പോലും രക്ഷിക്കാൻ ഉള്ള കഴിവ് ഇല്ലയോ?

വീണ്ടും താഴേക്കു വായിക്കു (5:115-116)
യേശുവിനോട് തന്റെ ശിഷ്യന്മാർ
ആകാശത്തു നിന്നും ഭക്ഷണ തളിക ഇറക്കി തരാൻ
ദൈവത്തോട് പ്രാർത്ഥിക്കണം എന്ന് പറയുന്നു.
യേശു സൃഷ്ടാവ് ആണെങ്കിൽ യേശുവിന് സ്വന്തം ആയി ഭക്ഷണ തളിക സൃഷ്ടിക്കാൻ കഴിയണ്ടേ?
പക്ഷെ യേശു അല്ലഹുവിനോട് പ്രാർത്ഥിക്കുന്നു:

*ഞങ്ങളുടെ രക്ഷിതാവ് ആയ അല്ലാഹുവേ ഞങ്ങൾക്ക് നീ ആകാശത്തു നിന്നും ഒരു ഭക്ഷണ തളിക ഇറക്കി തരണമെ* (Quran 5:114)

അതെന്ത് കൊണ്ട് ആണെന്ന് അറിയാമോ ?
പറഞ്ഞു തരാം :

(Quran 13:38)
ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല.

(Quran 40:78)
യാതൊരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല.

അതെ. അതാണ് കാര്യം!!!

  • അല്ലാഹുവിന്റെ അനുമതി ഇല്ലാതെ യേശുവിനു ഒന്നും ചെയ്യാൻ കഴിയില്ല !യേശു കളിമണ്ണ് കുഴച്ചു പക്ഷിയെ ഉണ്ടാക്കിയതുംമരിച്ചവരെ ജീവിപിച്ചത്തും അങ്ങനെ ചെയ്ത എല്ലാ അടയാളങ്ങളും അല്ലാഹുവിന്റെ ദൃഷ്ദാന്തം മുഖേന ചെയ്തതാണ്. (2:87) (2:253) സ്വന്തം കയ്യിൽ നിന്നും ഇട്ടത് അല്ല. 

(Quran 2:87) 
മൂസായ്ക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന് ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു

(Quran 2:253) 
ആ ദൂതന്‍മാരില്‍ ചിലര്‍ക്ക് നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു (നേരില്‍) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്‌. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്‌. മര്‍യമിന്റെമകന്‍ ഈസായ്ക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തിന് നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്‌.

  • യേശുവിനെയും സകലരെയും അള്ളാഹു ഉദ്ദേശിക്കുന്നപക്ഷം നശിപ്പിക്കാൻ കഴിയും.സൃഷ്‌ടാവിനെ നശിപ്പിക്കാൻ കഴിയില്ല.സൃഷ്ടിയെ നശിപ്പിക്കാൻ കഴിയും.


(Quran 5:17)
മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു.

കാരണം യേശു അല്ലാഹുവിന്റെ സൃഷ്ടി ആണ്. 
അള്ളാഹു ഉദ്ദേശിച്ചപ്പോൾ ഉണ്ടായ ഒരു സൃഷ്ടി
(5:17) (3:47).

അപ്പോൾ കാര്യങ്ങൾ മനസ്സിൽ ആയല്ലോ?
യേശു കളിമണ്ണ് കുഴച്ചു ഊതിയാൽ 
ജീവൻ വരില്ല.
അതിനു അല്ലാഹുവിന്റെ അനുമതി വേണം.

ഇനി വേറൊരു കാര്യം ബൈബിളിൽ
നിന്നും കാണിച്ചു തരാം :

(2Kings 13:20-21)
എലിശ മരിച്ചു. അവർ അവനെ സംസ്കരിച്ചു.
വസന്ത കാലത്തു മോവാബിയർ കൂട്ടമായി വന്നു ദേശം ആക്രമിച്ചു.
ഒരുവനെ സംസ്കരിക്കാൻ കൊണ്ട് പോകുമ്പോൾ അക്രമി സംഘത്തെ കണ്ടു അവർ ജഡം
എലീശായുടെ കല്ലറയിൽ എറിഞ്ഞു.എലിശയുടെ അസ്ഥികകളെ സ്പർശിച്ചപ്പോൾ ജഡം ജീവൻ പ്രാപിച്ചു എഴുന്നേറ്റു.

ഈ എലിശ പ്രവാചകനെ അല്ലെ യഥാർത്ഥത്തിൽ
നിങ്ളെ പോലെ ഉള്ള തരികിട നംബറുകൾ ഇട്ടു ദൈവം അല്ലാത്ത യേശുവിനെ പഠിച്ച പണി 18 നോക്കി ദൈവം ആക്കാൻ ശ്രമിക്കുന്നവർ ആരാധിക്കേണ്ടത് ?
കാരണം മരിച്ച എലിശയുടെ എല്ലുകൾക് പോലും 
മറ്റൊരു ശവ ശരീരത്തെ ജീവിപ്പിക്കാൻ ഉള്ള 
ദിവ്യ ശക്തി ഉണ്ടെന്നു  അല്ലെ മുകളിൽ കാണുന്നത്.
മറ്റൊന്നു പറയാൻ ഉള്ളത് ബൈബിളിൽ പഴയ നിയമ പുസ്തകം
Ezekiel 37:1-10 വരെ
വ്യക്തമായി വായിക്കണം എന്ന് ആണ്.
അവിടെ യഥാർത്ഥത്തിൽ
പുതിയൊരു സൃഷ്ടിപ്പ് തന്നെ ആണ് നടക്കുന്നത്.
2 ദിവസം പഴക്കം ഉള്ള ശവ ശരീരത്തെ ആണ്
യേശു ജീവിപ്പിച്ചത് എങ്കിൽ..
അവിടെ എസക്കിയേൽ പ്രവാചകൻ നൂറ്റാണ്ട്കൾ പഴക്കം ഉള്ള നുരുമ്പിച്ച അസ്ഥികൾക് നാഡികളും 
മാംസങ്ങളും പൊതിഞ്ഞു മനുഷ്യ കോലം ഉണ്ടാക്കിയ ശേഷം ജീവൻ കൊടുക്കുക ആണ്.

അത് പോലെ തന്നെ പിന്നെ മറ്റൊന്നു പറയാൻ
ഉള്ളത് മോശെയുടെ
അത്ഭുതം നിസാരവത്കരിച്ചതിനെ പറ്റി ആണ്
മോശയുടെ
വടി യഥാർത്ഥത്തിൽ പാമ്പ് ആകുകയാണ് ഉണ്ടായത്
(Living Creature)അതും സൃഷ്ടി തന്നെ ആണ്
കളിമണ്ണ് കുഴച്ചില്ല എന്നെ ഉള്ളൂ.


Critic No-5ഈസാ സൃഷ്ടി നടതതി...സൃഷ്ടി നടത്തുനനവന്‍ സൃഷ്ടാവ്....അല്ലാത്തവന്‍ പ്രവാചകന്‍...കണ്ണ തുറക്കൂ.....

യേശു ചെയ്തത് ഒക്കെ അല്ലാഹുവിന്റെ കഴിവിനാൽ 
അല്ലാഹുവിന്റെ അനുമതിയോടെ അല്ലാഹുവിന്റെ 
ദൃഷ്ടാന്തം മുഖേന: 
ഇതൊന്നും ഇല്ലാതെ യേശുവിനു സ്വന്തമായി
ഒരു ഈന്തപ്പന കുരു പോലും സൃഷ്ടിക്കാൻ പറ്റില്ല
എന്ന് ബൈബിളിൽ നിന്നു വരെ തെളിയിച്ചു തന്നു
ഇനി ഇപ്പോൾ യേശു പക്ഷിയെ അല്ല
ദിനോസർനെ സൃഷ്ടിചാലും എന്ത് പ്രസക്തി?
മറ്റൊരു കാര്യം എന്തെന്നാൽ..

യേശു ഒരു പക്ഷിയെ സൃഷ്ടിച്ചാൽ ലോക സൃഷ്ടാവ് ആകും എങ്കിൽ?
യേശു മുല കുടിക്കുന്നു (Luke 11:27),
വിശക്കുന്നു (Mark 11:12)(Mark 24: 41-43)
പരിച്ചേദന ചെയ്യുന്നു (Luke  2:23) 
യാത്ര ചെയ്തു ക്ഷീണിക്കുന്നു (John 4:6)
കരയുന്നു (John 11:35)
ഇതൊന്നും ദൈവത്തിന്റെ പ്രവർത്തനം അല്ലല്ലോ?
അപ്പോൾ യേശു തിരിച്ചു വീണ്ടും മനുഷ്യൻ ആകുമോ?



Critic No-6
അല്ലാഹുവിന്‍െറ അനുമതി ഉണ്ട്. അത് ഈസക്ക്  മാത്രം...എന്തേ?
ചിന്തിപ്പാന്‍ വിവേകമുണ്ടോ?
അല്ലാഹു അല്ലങ്കില്‍ ദൈവം എനനു പറഞ്ഞാല്‍ നിങ്ങളുടെ വികല സങ്കല്‍പ്പത്തിനും അപ്പുറമാണ്......
ഈസാ അല്ലാഹുവിന്‍െറ ഭാഗമാണ്....
അതായത് അല്ലാഹു.....
അല്ലാഹുവിന് മാനുഷിക രൂപം സങ്കല്‍പ്പം കൊടുക്കുനനവര്‍ക്ക എന്ത്  മനസ്സിലാകാന്‍....
സൃഷ്ടി നടത്തുനനവന്‍ സൃഷ്ടാവ്...തന്നെ.....

യെശു അല്ലാഹുവിന്റെ ഭാഗം ആണ് പോലും
(Naoodubillah)
ദൈവത്തിന്റെ ഓരോ സ്പെയർ പാർട്സ്
ഇങ്ങനെ പല ഇടത്തായി കറങ്ങി നടക്കുകയാണോ?
കുരിശിൽ മരിക്കാനും ഗർഭ പത്രത്തിൽ പിറക്കാനും
അമ്മയുടെ മുലപാൽ കുടിക്കാനും വിസർജനം നടത്താനും പറ്റുന്ന പാകത്തിൽ ദൈവത്തിന്റെ
അംശങ്ങൾ/ഭാഗങ്ങൾ ഇറങ്ങി വരിക.
അത്തരത്തിൽ ദൈവത്തെ വിഘടിപ്പിച്ചു ഇത്രയും 
അലം കോലം ആക്കി വിശ്വസിക്കുന്ന നിങ്ങൾ ആണ് അത്രേ ദൈവത്തെ മനസ്സിൽ ആക്കിയത്
ഞങ്ങൾ ആണ് അത്രേ ദൈവത്തിന് മാനുഷിക രൂപം
സങ്കല്പിച്ചത്. വിചിത്രം ആയിരിക്കുന്നു.

യേശുവിനു ദൈവം അനേകം അടയാളങ്ങൾ നൽകിയിട്ടുണ്ട്. അത് പോലെ മറ്റു പ്രവാചകർക്കും നൽകിയിട്ടുണ്ട്
എസകിയേൽ  പ്രവാചകനിലൂടെ
ദൈവം മനുഷ്യ സൃഷ്ടിപ്പു നടത്തുന്നു
എന്ത് കൊണ്ട് യേശുവിനെ കൊണ്ട് നടത്തിയില്ല?
പക്ഷി ആണോ മനുഷ്യൻ ആണോ വലുത് എന്ന് തത്കാലം ചോദിക്കുന്നില്ല. മോശെയുടെ വടി ജീവൻ
ഉള്ള സർപ്പം ആയി മാറി.
എന്തെ? യേശുവിന്റെ  ആയില്ല?
ജോഷുവ പ്രവാചകൻ
ഒരു രാത്രിയും പകലും സൂര്യനെ പിടിച്ചു നിർത്തി
(Joshua 10:30) 
എന്തെ? യേശുവിനു പറ്റിയില്ല ?

ഇങ്ങനെ ഓരോ പ്രവാചകന്റെയും Individual
അടയാളങ്ങൾ എടുത്തു വിളിച്ചു പറഞാൽ മതിയോ?
യേശു ദൈവതിന്റെ ഭാഗം ആണ് പോലും
ഒരിക്കൽ കൂടി വായിക്കുക:

(2 Kings 13:20-21)
എലിശ മരിച്ചു. അവർ അവനെ സംസ്കരിച്ചു.
വസന്ത കാലത്തു മോവാബിയർ കൂട്ടമായി വന്നു ദേശം ആക്രമിച്ചു.
ഒരുവനെ സംസ്കരിക്കാൻ കൊണ്ട് പോകുമ്പോൾ അക്രമി സംഘത്തെ കണ്ടു അവർ ജഡം
എലീശായുടെ കല്ലറയിൽ എറിഞ്ഞു.
എലിശയുടെ അസ്ഥികകളെ സ്പർശിച്ചപ്പോൾ ജഡം ജീവൻ പ്രാപിച്ചു എഴുന്നേറ്റു.

മരിച്ചു കല്ലറയിൽ അടക്കിയ എലിശ പ്രവാചകൻന്റെ
അസ്ഥിയിൽ സ്പര്ശിച്ച മറ്റൊരു ശവ ശരീരതിന്
ജീവൻ നൽകപ്പെട്ടു.അപ്പോൾ 
യഥാർത്ഥത്തിൽ ദൈവത്തിന്റെ ഭാഗം ആകേണ്ടത് 
എലിശ അലേ ? മരിച്ച ശേഷം പോലും 
അദ്ദേഹത്തിന്റെ എല്ലുകൾക് പോലും 
ദിവ്യ ശക്തി ആണ്.  യേശുവിനെയും 3 ദിവസം
കല്ലറയിൽ കൊണ്ട് പോയി അടക്കി എന്ന് അല്ലെ നിങ്ങളുടെ വിശ്വാസം?
ഇത് പോലെ ആർക്കേലും ജീവൻ കിട്ടിയോ
യേശുവിന്റെ ശരീരം വഴി? എന്ന് കരുതി എലിശ നിങ്ങളുടെ ദൈവം ആകുമോ?
ഇത്തരം ദുർബല വാദങ്ങൾ ഉപേക്ഷിച്ചു
ചിന്തിക്കുക. മനുഷ്യ ദൈവങ്ങളെ കൈ വെടിഞ്ഞു ഏക ദൈവാരാധനയിലേക്ക് വരുവിൻ.

1.19.2018

ഹദീസിന്റെ പ്രമാണികത ആരോപണങ്ങളും മറുപടികളും(Part 1)



Great Prophecy   >>>>>>>>

അബൂ റാഫിഅ് നിവേദനം :
പ്രവാചകൻ പറഞ്ഞിരിക്കുന്നു :
തിന്നു നിറഞ വയറുമായി ഇരിപ്പിടത്തിൽ
ചാരി ഇരുന്ന് കൊണ്ടു ഞാന് കല്പിച്ചതായ ഒരു കല്പ്പനയോ വിലക്കൊ വരുമ്പോള്
എനിക്കു അറിയില്ല !!

അല്ലാഹുവിന്റെ ഗ്രൻഥത്തില് ഉള്ളത് മാത്രം നാം പിൻപറ്റും എന്ന് പറയുന്ന സുഖലോലുപരെ നിങ്ങളിലാരും കണ്ടുമുട്ടാതിരിക്കട്ടെ :
(Sunan Abu Dawood, Book of Sunnah,
Book 0042 , Hadith 010)
-------------------------------------------------------------------------------------


Question No- 1ഇമാം ബുഹാരി(റ)  6 ലക്ഷം ഹദീസുകളില് നിന്നും വെറും 7000 ഹദീസുകളെ തെരഞ്ഞെടുത്തുള്ളു എന്ന് മുസ്ലീങ്ങള് തന്നെ പറയുന്നു : ചിന്തിക്കുന്നവർക് ദൃഷ്ടാന്തം

6 ലക്ഷം ഹദീസുകളില്  ഇമാം ബുഹാരി(റ) തെരഞ്ഞെടുത്ത 7000 ല് പരം ഹദീസുകള് മാത്രമേ സഹീഹ് ആയി ഉണ്ടായിരുന്നുള്ളൂ എന്ന് ആരെങ്കിലും പറഞാല് അത് അബദ്ധം ആണ്. ഹദീസ് സ്കോളേഴ്സിന്റെ (മുഹദ്ധിസുകൾ)
സാങ്കേതിക ഭാഷയില്...
ഒരു സംഭവം നിവേദനപരമ്പരയോട് (സനദ്) കൂടെ ഉദ്ദരിക്കപ്പെട്ടാല് അത് ഒരു ഹദീസ് ആണ്. അതേ സംഭവം തന്നെ ഡിഫ്രൻഡ് ആയ വ്യത്യസ്തമായ പത്തോ ഇരുപതോ അമ്പതോ നിവേദന പരമ്പരകളിലൂടെ ഉദ്ദരിക്കപ്പെട്ടാല് അത് എല്ലാം 10 , 20 , 50 ഹദീസുകള് ആയാണ് എണ്ണപ്പെടുന്നത്.
ഈ വസ്തുത മനസ്സില് ആക്കിയിട്ട് വേണം ഇമാം ബുഹാരിയുടെ 6 ലക്ഷത്തിന്റെ കണക്കിലേക് പോകാൻ.
പ്രവാചകന്റെ ജീവിത കാലഘട്ടത്തില്
(AD -630)നിന്നും ഇമാം ബുഹാരിയുടെ കാലഘട്ടം (AD -800) ആയപ്പോഴേക്കും പ്രവാചക വചനങ്ങള് എത്ര എത്ര നിവേദകർ എത്ര എത്ര പരമ്പരകളിലൂടെ ഉദ്ദരിച്ചിട്ടുണ്ടാകും എന്ന് ചിന്തിക്കാവുന്നത് അല്ലേ ഉള്ളൂ ? അങ്ങനെ ആയിരക്കണക്കിനു വരുന്ന ഹദീസുകള് നിവേദനം ചെയ്യുന്ന പരമ്പരകളുടെ വ്യത്യാസം അനുസരിച്ച് ലക്ഷങ്ങള് ആയി മാറുന്നത് അല്ഭുതം അല്ലലോ !
ഇങ്ങനെ കിട്ടിയ ഹദീസുകള് ഇമാം ബുഹാരി തന്റെതായ മാനദണ്ഡങ്ങൾ.. ക്രൈറ്റീരിയകള് ഉപയോഗിച്ച് പരിശോധിച്ച ശേഷം അവയില് ഏറ്റവും പരിഗണിനീയമായവയെ മാത്രം തന്റെ
ജാമിഉ സഹീഹിൽ (Sahih Bukhari) ഉള്പ്പെടുത്തുകയാണ് ചെയ്തത് !
നേരത്തെ പറഞ പത്തും ഇരുപതും നിവേദന പരമ്പരയില് നിന്ന് എല്ലാ പരമ്പരയെയും എടുത്ത് ഉദ്ദരിക്കാതെ പരിഗണിനീയമായ ഒരു അഞ്ചൊ പത്തോ പരമ്പരകളെ മാത്രം എടുത്തു എന്ന് അർഥം. അങ്ങനെ വരുമ്പോള് 50 ഹദീസുകള് വരേണ്ടിടത്ത് 20 ഓ 15 ഹദീസുകള് ആയി കുറയും അല്ലോ.... ഈ പ്രക്രിയ തന്നെ ആണ് 6 ലക്ഷത്തില് നിന്നും 7000 ത്തോളം തെരെഞ്ഞെടുത്തു എന്നത് കൊണ്ടു ഉദ്ദേശിക്കുന്നതും !!!


Question No- 2ഇമാം ബുഹാരി(റ) സ്വീകരിക്കാതെ വിട്ട ഹദീസുകളെ ഇമാം മുസ്ലിം(റ)സ്വീകരിച്ചിട്ടുണ്ട് ഇമാം മുസ്ലിം സ്വീകരിക്കാതെ വിട്ടയെ തിർമിദിയെയും ഇബ്ന് മാജയെയും പോലുള്ള ഹദീസ് പണ്ഡിതർ സ്വീകരിച്ചിട്ടുണ്ട് : ഇവർ സ്വീകരിച്ച പലതും ബുഹാരിയും മുസ്ലിമും സ്വീകരിച്ചിട്ടില്ല : ഇതിന്റെ ഒക്കെ അർഥം എന്താണ് ?

യഥാര്ത്ഥത്തില്‍ ഇമാം ബുഹാരിക്കൊ മുസ്ലിമിനോ തങ്ങള് സ്വീകരിച്ച ഹദീസുകള് മാത്രം ആണ് സഹീഹ് അഥവാ പ്രബലമായവ , ബാക്കി ഉള്ള ഹദീസുകള് ഒക്കെ വ്യാജമാണ് കള്ളമാണ് അല്ലെങ്കില് ദുർബലങ്ങളാണ് എന്ന മനോഭാവമോ അവകാശ വാദമോ തന്നെ ഉണ്ടായിരുന്നില്ല.
പിന്നെ നമുക്ക്  എന്താണ് പ്രശ്നം?
ഇമാം ബുഹാരി പറയുന്നത് കാണുക :

"പ്രബലമല്ലാത്ത ഒരൊറ്റ ഹദീസും എന്റെ ഗ്രൻഥത്തില് ഞാന് ഉള്പ്പെടുത്തിയിട്ടില്ല. എന്നാല് പുസ്തകത്തിന്റെ ദൈർഘ്യം ഭയന്ന് പ്രബലമായ ഒട്ടേറെ ഹദീസുകളെ ഞാന് ഒഴിവാക്കിയിട്ടുണ്ട് "
(Tariq al Bagdad , Vol 2 , page 8-9)

"ഞാന് എടുക്കാതെ വിട്ട സഹീഹ് ആയ ഹദീസുകള് ഞാന് സ്വീകരിച്ച ഹദീസുകളെക്കാളും എത്രയോ കൂടുതല് വരും "
(Tahdeeb Al Nawawi , Vol 1 , page 74)

"മാത്രമല്ല എനിക്കു ഒരു ലക്ഷം സഹീഹ് ആയ ഹദീസുകള് ഹൃദ്ധിസ്തമാണ് "
(Taqabat Al Subki , Vol 2 , Page 7)


ഇമാം ബുഹാരി തന്നെ ഇത്ര കൃത്യമായി കാര്യങ്ങള് പറഞിരിക്കുന്നു ! ഇമാം മുസ്ലിമും ഏകദേശം ഇതേ രൂപത്തില് ഈ കാര്യം പ്രസ്താവന നടത്തിയത് ആയി കാണാം .
ഇമാം മുസ്ലിം പറയുന്നു :

"എന്റെ ഗ്രൻഥത്തില് സമാഹരിച്ചിട്ടുള്ള നിവേദനങ്ങളെ സിഹാഹ് എന്ന് ആണ് ഞാന് വിളിക്കുന്നത് : ഞാന് എടുത്തിട്ടില്ലാത്ത നിവേദനങ്ങളെല്ലാം ദഈഫ് (ദുർബലം) ആണെന്ന് ഞാന് ഒരിക്കലും പറയില്ല "
(Shuroothil A'immathil Khamsa -49 )
(ഉദ്ദരണം :
IPH പ്രസിദ്ധീകരിച്ച
സയ്യിദ് അബുൽ അഅ്ലാ മൌദൂദിയുടെ
സുന്നത്തിന്റെ പ്രമാണികത , എന്ന പുസ്തകത്തില് നിന്ന്)


Question No- 3ആയിരക്കണക്കിനു വ്യാജ ഹദീസുകള് ആദ്യ നൂറ്റാണ്ടുകള് മുതലേ നിർമിതമായി തുടങ്ങി!
ഇത് എല്ലാം മുസ്ലീങ്ങള് തന്നെ അംഗീകരിക്കുന്ന കാര്യം ആണ് : എങ്കില് ഹദീസിന് എന്തു പ്രമാണികത ?

ഈ ആയിരക്കണക്കിനു വ്യാജ ഹദീസുകള് എന്തു കൊണ്ടു നിർമിക്കപ്പെട്ടു എന്ന് ചിന്തിക്കുമ്പോള് മനസ്സില് ആകും ഹദീസിന്റെ പ്രമാണികത എന്താണ് എന്ന് :
ആദ്യ നൂറ്റാണ്ടുകള് മുതല് തന്നെ വ്യാജ ഹദീസുകള് നിർമിക്കാൻ തുടങ്ങി എന്ന് വിമർശകർ തന്നെ പറയുമ്പോള്.. ആദ്യ നൂറ്റാണ്ടുകളില് തന്നെ മുസ്ലിങള് പ്രവാചകന്റെ ഹദീസുകളെ പ്രമാണം ആയി കണ്ടിരുന്നു എന്ന് പറയാന് ഇവർ എന്തു കൊണ്ടു ആണ് ചമ്മുന്നത് ? അത് ഇവർക് അംഗീകരിക്കാന് പറ്റില്ല എന്നത് തന്നെ ! വ്യാജം ഉണ്ടാകാൻ കാരണം ഒരു ഒറിജിനല് ഉള്ളത് കൊണ്ടാണല്ലോ !!! പ്രവാചകൻ പറഞ കാര്യങ്ങളെ ആദ്യ കാല സഹാബികള് തന്നെ പ്രമാണ തുല്യമായി അംഗീകരിച്ചു പോന്നത് കൊണ്ടു ആണല്ലോ അതേ പ്രവാചകന്റെ പേരില് തന്നെ ശത്രുക്കുള് തങ്ങളുടെ ആശയങ്ങള് പ്രചരിപ്പിക്കുന്നതിന്
നബി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന മട്ടില് കള്ള ഹദീസുകള് ചമച്ചത് !!!
ഖുർആൻ മാത്രം ആണ് പ്രമാണം എന്ന് പറഞ്ഞ് നടക്കുന്ന ഹദീസ് നിഷേധികള് ഇതിനെ പറ്റി എന്തു പറയുന്നു ? നല്ല നോട്ടുകള് സമൂഹത്തില് ഉള്ളത് കൊണ്ടു ആണ് അതിന്റെ കള്ള നോട്ടുകള് ഇറങ്ങുന്നത് എന്ന കാര്യം പോലും മനസ്സില് ആക്കാന് ഉള്ള ബോധം നിങ്ങള്ക്ക് ഇല്ലേ ?
നല്ല നോട്ടുകള് ഇല്ലെങ്കില് കള്ള നോട്ടുകള് ഇല്ലാത്ത പോലെ
പ്രവാചക വചനങ്ങള് പ്രമാണം അല്ലായിരുന്നു എങ്കില് കള്ള ഹദീസുകളും ഉണ്ടാകില്ലായിരുന്നു ! പ്രവാചക വചനങ്ങള് പ്രമാണം ആയിരുന്നു എന്ന് ഇത് തെളിയിക്കുന്നു !
മാത്രമല്ല കള്ള നോട്ടുകള് സമൂഹത്തില് കലർന്നത് കൊണ്ടു ഇനി ആരും നോട്ടുകള് എടുക്കരുത് എല്ലാം വലിച്ചു എറിഞ്ഞു കളഞേക്ക് എന്ന് ഒരാള് പറയുന്ന പോലുള്ള വിട്ഡിത്തം ആണ്
വ്യാജ ഹദീസുകള് ഒക്കെ ഉള്ളത് ഇനി ഹദീസേ പ്രമാണം അല്ല എന്ന വാദം !!!


Question No- 4ഹദീസുകള് എഴുതി വെക്കരുത് എന്ന് പ്രവാചകൻ തന്നെ പറഞത് ആയി മുസ്ലീങ്ങള് അംഗീകരിക്കുന്നു : എന്നാല് ഹദീസുകള് എഴുതി വെച്ചു കൊണ്ടു മുസ്ലീങ്ങള് തന്നെ പ്രവാചകനെ ധിക്കരിച്ചു

ഹദീസുകള് എഴുതി വെക്കരുത് എന്ന് പ്രവാചകൻ ആദ്യ കാലഘട്ടതില് പറഞ്ഞു എന്നത് ശരി ആണ് : അതിന്റെ കാരണങ്ങള് എന്തായിരുന്നു എന്ന് പരിശോധിക്കാം.


  1. പ്രവാചകൻ ആദ്യ കാലത്ത് ഹദീസുകള് എഴുതി വെക്കുന്നതാണ് നിരോധിച്ചത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക: വാമൊഴി (Oral) ആയുള്ള അതിന്റെ സംപ്രേഷണം,  ട്രൻസ്മിഷൻ നിരോധിച്ചിട്ടില്ല! മാത്രമല്ല.. നാവ് കൊണ്ടു അത് വിനിമയം ചെയ്തു കൊള്ളുക : അതിനു വിരോധം ഇല്ല എന്ന് പ്രതേകം പറയുക കൂടി ചെയ്തിട്ടുണ്ട് ! (Sahih Muslim 3004  In-book reference : Book 55, Hadith 92  USC-MSA web (English) reference : Book 42, Hadith 7147)
  2. പ്രവാചകന്റെ ജനതയില് ഭൂരിഭാഗം പേരും നിരക്ഷരർ (Illeterate) ആയിരുന്നു എന്ന വസ്തുത ഓർക്കുക : ഓർമ്മ വഴിയും നാവ് കൊണ്ടും ആണ് അവരുടെ ഇടപാടുകള് ഒക്കെ നടന്നിരുന്നത് ! ഇതില് കുറച്ച് കൂടി പുരോഗമനം ഉള്ള ഖുറൈശി വംശത്തില് പോലും 17 ല് അധികം സാക്ഷരർ (Literate) ഉണ്ടായിരുന്നില്ല എന്നും മെദിനയിലേ അൻസാറുകളില് പെട്ട മുസ്ലികളില് 11 ല് അധികം സാക്ഷരർ ഉണ്ടായിരുന്നില്ല എന്നും എട്ടാം നൂറ്റാണ്ടിലെ ചരിത്രകാരൻ ആയ ബലാദുരി രേഖപ്പെടുത്തുന്നു !!  (ബലാദുരി , ഫുതുഹ് അൽ ബുൽദാൻ , പേജ് 579-583)
  3. എഴുതാൻ കടലാസ് ഇല്ല ! എല്ല് , കല്ല് , ഈത്തപ്പനയോല തുടങ്ങിയവയില് ആണ് എഴുതിയിരുന്നത് ! ഇത്തരം ഒരു സാഹചര്യത്തില് ആണ് പ്രവാചകന്റെ ദൌത്യം ആരംഭിച്ചത് ! അദ്ദേഹത്തിന്റെ ശ്രദ്ധ പ്രഥമമായും ഖുർആനിനെ മറ്റു കലർപ്പുകളില് നിന്ന് എല്ലാം സുരക്ഷിതമാക്കി വെക്കുക എന്നതിലായിരുന്നു  (Abu Zakaria Mohiuddin Yahya Ibn Sharaf al-Nawawi, Sharh, Sahih Muslim, volume 1, page 357 )
  4. എഴുത്തുകാർ ആയി ആളുകള് കുറവ് ആണ് എന്നതിനാല് വഹ്യ് എഴുതി വെക്കുന്നവർ (കുതാബുൽ വഹ്യ്) തന്നെ ഹദീസും എഴുതി വെക്കുക എന്നത് ചില ധാരണ പിശകുകള്ക് ഇടയാക്കും ! ഹദീസും ആയത്തുകളും ആയി കൂടി കലരാൻ സാധ്യ ഉണ്ട് : അല്ലെങ്കില് ചില വചനങ്ങള് ഹദീസോ ആയതോ തുടങ്ങിയ സംശയങള് വരാം ! ഇക്കാരണങളാണ് നബി ആദ്യ കാലങ്ങളില് ഹദീസ് എഴുതി വക്കുക എന്നത് നിരുല്സാപ്പെടുത്തിയത്! (Jonathan Ac Brown “Hadith Muhammed’s Legacy in the Medieval and Modern World” page 21) 

ഈ സാഹചര്യം ഏറെ നാളുകൾ നീണ്ടു നിന്നില്ല.
മദീനയിൽ എത്തി കുറച്ചു കാലം കഴിഞപ്പോൾ സഹാബികൾക്കും അവരുടെ കുഞ്ഞുങ്ങൾകും 
അക്ഷര അഭ്യാസം നൽകാൻ ഉള്ള ഏർപ്പാടുകൾ 
പ്രവാചകൻ തന്നെ ചെയ്തതായി കാണാം. 
ഇസ്ലാമിലെ ആദ്യ യുദ്ധം ആയ ബദ്രിൽ
യുദ്ധ തടവുകാരായി പിടിക്കപ്പെട്ട ശത്രു സൈനികരെ
പലരുടെയും മോചന മൂല്യം ആയി പ്രവാചകൻ
ആവശ്യപെട്ടത് ഓരോരുത്തരും 10 കുട്ടികളെ വീതം 
എഴുത്തും വായനയും പഠിപ്പിക്കുക എന്ന വ്യവസ്ഥയിൽ  ആയിരുന്നു എന്നത് പ്രസിദ്ധമാണല്ലോ. 
അങ്ങനെ ജനങ്ങൾ എഴുത്തും വായനയും 
സിദ്ധിച്ചപ്പോൾ ഹദീസുകൾ രേഖപ്പെടുത്തി 
വെക്കാൻ പ്രവാചകൻ പിന്നീട് അനുവാദം നല്കിയതായി കാണാം. ചില ഹദീസുകൾ കാണുക :


അംർ ഇബ്നുൽ ആസ്വ് നിവേദനം :
പ്രവാചകനിൽ നിന്നും കേൾക്കുന്ന കാര്യങ്ങൾ എല്ലാം ഞാൻ എഴുതി എടുക്കുമായിരുന്നു. 
എന്റെ ഉദ്ദേശം അത് മനപാടമാക്കുക എന്നതായിരുന്നു.
എന്നാൽ ജനങളിൽ ചിലർ അത് നിരോധിച്ചു കൊണ്ട് എന്നോട് പറഞ്ഞു
നീ അല്ലാഹുവിന്റെ പ്രവാചകൻ പറയുന്നത് മുഴുവൻ
എഴുതി എടുക്കുകയോ ?
അദ്ദേഹം ഒരു മനുഷ്യൻ അല്ലയോ? ദുഖത്തിലും സന്തോഷത്തിലും അദ്ദേഹം സംസാരിച്ചു എന്നിരിക്കും.
അതൊക്കെ നിങ്ങൾ എഴുതി വെക്കുകയാണോ?
അങ്ങനെ ഞാൻ എഴുത്ത്‌ നിർത്തി. പിന്നീട് പ്രവാചകനോട് ഈ കാര്യം സൂചിപ്പിച്ചു.
അന്നേരം പ്രവാചകൻ തന്റെ കൈവിരലുകൾ
വായിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു :
എഴുതുക: എന്റെ ആത്മാവ് ആരുടെ കയ്യിൽ ആണോ അവനെ തന്നെയാണ് സത്യം : 
ഇതിൽ നിന്നും സത്യം അല്ലാതെ പുറപ്പെടുകയില്ല.
(Sunan Abi Dawud 3646 
In-book reference : Book 26, Hadith 6 
English translation : Book 25, Hadith 3639)



അബു ഹുറൈറയിൽ നിന്നും നിവേദനം :
മെക്ക വിജയിക്കപ്പെട്ടു.
അദ്ദേഹം പ്രവാചകൻ നിർവഹിച്ച പ്രസംഗം സംബന്ധിച്ച് പറയുന്നു:
അബൂ ഷാഹ് എന്ന് വിളിക്കുന്ന
യമൻകാരനായ ഒരു മനുഷ്യൻ വന്നു പ്രവാചകനോട് ചോദിച്ചു :
അല്ലാഹുവിന്റെ ദൂതരേ :
എനിക്ക് ഇത് (നബി പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ)
എഴുതി തരണം!
പ്രവാചകൻ പറഞു: 
അബു ഷാഹിന് അത് എഴുതി നൽകുക. 
(Sunan Abi Dawud 3649 
In-book reference : Book 26, Hadith 8 
English translation : Book 25, Hadith 3641)



അബു ഹുറയ്റയിൽ നിന്നു നിവേദനം :
അൻസാർകളിൽ പെട്ട ഒരാൾ പ്രവാചകനോട്  ചോദിച്ചു:
താങ്കളിൽ നിന്നും ധാരാളം കാര്യങ്ങൾ ഞാൻ കേൾക്കുന്നു. പക്ഷെ ഓറ്മയിൽ വെക്കാൻ സാധിക്കുന്നില്ല. അപ്പോൾ പ്രവാചകൻ പറഞ്ഞു;
നിന്റെ വലതു കയ്യുടെ സഹായം തേടുക;
എഴുതുന്ന പോലെ അദ്ദേഹം ആംഗ്യം കാണിക്കുകയും ചെയ്തു.
(Jami` at-Tirmidhi 2666 
In-book reference : Book 41, Hadith 22 
English translation : Vol. 5, Book 39, Hadith 2666)


ഹമ്മാം ഇബ്നു മുന്ബിഹ് നിവേദനം :
അബു ഹുറയ്റ പറയുന്നു;
സഹാബികളിൽ ആർക്കും എന്നേക്കാൾ അധികം ഹദീസുകൾ കൈവശം ഉണ്ടായിരുന്നില്ല.
അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ്(റ)ന് ഒഴികെ.
അദ്ദേഹം എഴുതി എടുക്കാറുണ്ടായിരുന്നു എന്നതാണ് കാരണം. ഞാൻ എഴുതി എടുക്കാറുണ്ടായിരുന്നില്ല.
(Jami` at-Tirmidhi 2668 
In-book reference : Book 41, Hadith 24 
English translation : Vol. 5, Book 39, Hadith 2668)



നബി(s) പ്രത്യേകം ആയി തന്നിട്ട് ഉള്ള അറിവ് വല്ലതും നിങ്ങളുടെ പക്കൽ ഉണ്ടോ? എന്ന്
അലി ഇബ്നു അബീതാലിബ്(റ) നോട് പലരും
ചോദിക്കാറുണ്ടായിരുന്നു. ഒരിക്കൽ മിമ്പറിൽ വെച്ചും ഈ ചോദ്യം ആവർത്തിക്കപ്പെട്ടു.
അപ്പോൾ അദ്ദേഹം പറഞ്ഞു:
എന്റെ കയ്യിൽ അല്ലാഹുവിന്റെ ഗ്രന്ഥം മാത്രമാണുള്ളത്. പിന്നെ പ്രവാചകനിൽ നിന്നും കേട്ട് എഴുതി വെച്ചതായ ചില നിയമങ്ങൾ ഉണ്ട്.
അനന്തരം ആ എഴുത്തുകൾ അദ്ദേഹം എടുത്തു കാണിച്ചു കൊടുത്തു. 
സകാത്, ശിക്ഷ നടപടികൾ,  മെദീനയിലെ ഹറം സംബന്ധിച്ച നിയമങ്ങൾ ആണ് അതിൽ ഉണ്ടായിരുന്നത്. 
(ബുഖാരി, മുസ്ലിം, അഹ്മദ്, നസാഈ എന്നിവർ വ്യത്യസ്ത പരമ്പരകളിലൂടെ ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്)
(Sahih al-Bukhari 111 
In-book reference : Book 3, Hadith 53 
USC-MSA web (English) reference : Vol. 1, Book 3, Hadith 111)


Special Courtesy : 
Sayed Abul a'ala Mawdudi (Sunnathinte Pramanikatha)



ന്യായപ്രമാണ ലംഘിയായ മുഹമ്മദ് ? ( Part 3 )

രണ്ടാം ഭാഗം ഇവിടെ വായിക്കുക
Click :

കൊള്ള , മോഷണം അരുത് എന്ന് നിയമം കൊടുത്ത അതേ യഹോവ കൊള്ള മുതൽ എടുക്കാന്‍ കല്പിച്ഛ കാര്യം ബൈബിളില്‍ ഉണ്ട് ! നിങ്ങള്‍ മറന്ന് പോയെങ്കിൽ ഓർമിപ്പിക്കാം ! എന്തു കൊണ്ടു നിങ്ങള്‍ക്ക് അത് ന്യായ പ്രമാണ ലംഘനം ആകുന്നില്ല ?

( Numbers 31 : 7) 
യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.

(Numbers  31:9) 
യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.

( Numbers 31 : 11) 
കൊള്ള വസ്തുക്കളും മനുഷ്യരും മൃഗങ്ങളും അടങ്ങുന്ന എല്ലാ കവർച്ച മുതലും അവർ എടുത്തു !

ഇനി ഈ എടുത്ത സാധനങ്ങള്‍ ഒക്കെ
എങ്ങനെ വീതം വെക്കണം എന്നും അതിൽ യഹോവക്ക് ഉള്ള ഷെയർ എത്രയാണെന്ന് വരെ താഴെ ഉള്ള വചനങ്ങളിൽ പറയുന്നുണ്ട്
(Numbers 31 :26- 54 ) വരെ ഒന്ന് വിശദമായി വായിച്ചാല്‍ മതി! എടുത്ത് എഴുതുന്നില്ല!

നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.!!
( Dueteronomy 20:10-15)

ദാവിദ് യഹോവയുടെ കല്പന പ്രകാരം ഫെലിസ്ത്യരുമായി ഏറ്റുമുട്ടുന്നു ! അവരുടെ ആടു മാടുകളെ കൊള്ള അടിക്കുന്നു : തുടര്ന്ന് വലിയ കൂട്ട കൊല അവിടെ നടന്നു ! അങ്ങനെ ദാവിദ് കെയ്ല നിവാസികളെ രക്ഷിച്ചു
( 1 Samuel 23:4-5)

ദാവീദ് ഒരു ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവൻ ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
( 1 Samuel 27:-8-9)

അപ്പോ ഇത് ഒക്കെ ചെയ്ത മോഷയും കൂട്ടരും സ്വന്തം ന്യായ പ്രമാണം ലങ്കിച്ചവർ ആണ് എന്ന് കൂടി മിഷനറികള് പറഞ്ഞ് കളയുമോ എന്തൊ !!



10) "കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം (നുണ) പറയരുതു. കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു."►വാക്കുകള്‍ പാലിക്കേണ്ട, അല്ലെങ്ങില്‍ ശപഥങ്ങള്‍ പാലിക്കേണ്ട!:-ഖുറാന്‍ (9:3) - "അല്ലാഹുവിനും അവന്‍റെ ദൂതന്നും ബഹുദൈവവിശ്വാസികളോട്‌ യാതൊരു ബാധ്യതയുമില്ലെന്ന്‌" (that Allah and His Messenger dissolve (treaty) obligations with the Pagans)///////////


ഇവിടെ പറയുന്നത്
എന്താണ് ?
അത് അറിയണം എങ്കിൽ താഴെക്
വായിക്കണം :


Quran 9:4
എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.‎

ഇവിടെ പറയുന്നത്
കരാർ ലംഘനം നടത്താത്ത
ആവിശ്വാസികളോട് എന്ത് സമീപനം ആണ് സ്വീകരികേണ്ടത് എന്നത് സംബന്ധിച് ആണ്.
9:3 ൽ പറയുന്നത് കരാറുകൾ ലംഘിച്ച അവിശ്വാസികളെ കുറിച്ചും ആണ്. 
ഒരു വിഭാഗം കരാർ ലംഘനം നടത്തുമ്പോൾ അവരോടുള്ള ബാധ്യത എതിര് പക്ഷവും
ഒഴിയുന്നത് എങ്ങനെ ആണ് തെറ്റ് ആകുന്നത് ?
ഉദാഹരണത്തിനു
India-pak വെടി നിർത്തൽ കരാർ ഉണ്ട് എന്ന് കരുതുക.
ഒരു സുപ്രഭാതത്തിൽ pak സൈന്യം
വെടി പൊട്ടിച്ചാൽ
ഇന്ത്യ കരാർ ഒഴിഞ്ഞതായി
പ്രഖ്യാപനം നടത്തുന്നത് എങ്ങനെ ആണ് തെറ്റ് ആകുന്നത് ?



ഖുറാന്‍ (66:2) - "നിങ്ങളുടെ ശപഥങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക്‌ നിയമമാക്കിത്തന്നിരിക്കുന്നു." (Allah has already ordained for you, (O men), the dissolution of your oaths)/////////////

ഇവിടെ പറയുന്നത്
അറിയാതെ/ വീണ്ടു വിചാരം ഇല്ലാതെ
ചെയ്തു പോകുന്ന ശപധങ്ങൾ
സംബന്ധിച്ച് ആണ്.
അതായത്
ഒരു മനുഷ്യൻ താൻ ഇനി മുതൽ
ആരെയും എതിർക്കില്ല എന്ന് ശപധം ചെയ്യുന്നു.
എന്നാൽ പിന്നീട് ഒരിക്കൽ അയാളുടെ
കണ്മുന്നിൽ ഒരു നിരപരാധി അക്രമത്തിനു ഇരയാകുന്നു.
അയാൾ വിചാരിച്ചാൽ വിചാരിച്ചാൽ ആ അക്രമം തടയാൻ കഴിയും എങ്കിൽ
അയാൾ തന്റെ പൂർവ്വ കാല ശപദം
കെട്ടിപിടിച്ചു നിൽക്കാതെ
ആ നിരപരാധിയെ രക്ഷിക്കുന്നതിനു ഇസ്ലാം ഒരിക്കലും എതിര് അല്ല!!!



►നുണകള്‍ പറയാന്‍ പ്രോത്സാഹനം നല്‍കുക:-
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)
///////////////////

നുണകൾ പറയാൻ അനുവാദം ഉണ്ടോ ?
ഇല്ലേ
തുടങ്ങിയ കാര്യങ്ങൾക് ഈ പോസ്റ്റിൽ കൃത്യമായി മറുപടി നൽകിയിട്ടുണ്ട് :
https://answeringsakshiapologetic.blogspot.in/2017/10/blog-post.html?m=1

►നിയമപ്രമാണത്തില്‍ - "കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും മോഹിക്കുക പോലും അരുത്" എന്നു പറയുന്നു.മുഹമ്മദ്‌ കൂട്ടുകാരന്റെ അല്ല മകന്റെ ഭാര്യയെ (വളര്‍ത്തു പുത്രന്‍ സയ്യീദ്-ന്റെ ഭാര്യയെ), ആണ് മോഹിച്ചതും, സ്വന്തമക്കിയതും:-
‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)
സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428):
‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)
////////

മുകളിൽ കൊടുത്ത
തബരിയിലെ റിപ്പോർട്ട്‌ അടിസ്ഥാന രഹിതമാണ്.
കാരണം
മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്. എന്നിരിക്കെ വിവാഹം ശേഷം വാതില്‍ തുറന്നപ്പോള്‍ കണ്ട സൗന്ദര്യത്തില്‍ മയങ്ങി പോയി, എന്ന ഭാവനാസൗധം തകരാന്‍ ഈ ചരിത്രവസ്തുത മാത്രം മതി. പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല ആ വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.

മാത്രം അല്ല
ഖുർആൻ പറയുന്നത് കാണുക :.തന്റെ വളർത്തു പുത്രൻ ആയ സൈദും
ഭാര്യ സൈനബും തമ്മിൽ ഭാര്യ-ബർത്ര പ്രശ്നങ്ങൾ
ഉണ്ടാകുംകയും സൈദ് പ്രവാചകൻറെ മുമ്പിൽ സങ്കടം ബോദിപ്പിക്കുകയും ചെയുന്നു.
അപ്പോൾ പ്രവാചകൻ പറഞ്ഞത് കാണുക.

(Quran 33:37)
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം* (ഓര്‍ക്കുക.)


ഖുറാന്‍ (33:37) - "അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌."
"ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ  അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു.
//////////////

സത്യത്തിൽ ഇത് ആദ്യം പറഞ്ഞ ആരോപണം തകർത്തു കളയും.
അതായത് തന്റെ ദത് പുത്രൻന്റെ ഭാര്യയെ താൻ വിവാഹം കഴിക്കണം എന്നും അത് വഴി
ദത് പുത്രനെ സ്വന്തം മകന്റെ പഠി ഉയർതുകയും ചെയ്യുന്ന അറേബ്യൻ സമ്പ്രദായം
നിർത്തലാക്കുകയും ചെയ്യുക എന്നത് ആണ് അല്ലാഹുവിന്റെ കല്പന എന്ന് അറിഞ പ്രവാചകന്
ഈ കാര്യത്തിൽ ഭയം ഉണ്ടായിരുന്നു.
എന്ന് ഇരിക്കെ
പ്രവാചകൻ ദത് പുത്രന്റെ ഭാര്യയുടെ സൗന്ദര്യം കണ്ടു മയങ്ങി വിവാഹം കഴിച്ചു എന്ന് ഒക്കെ പറയുന്ന കഥ എന്ത് മാത്രം വിഡ്ഢിത്തം ആണ്.



വചനം വ്യക്തമായി വായിക്കുക

(Quran 33:37)
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു


അതായത് ദത്ത് പുത്രനെ തന്റെ രക്തത്തിൽ പിറന്ന
പുത്രനെ പോലെയും അതിനപ്പുറവും ഒക്കെ കാണുന്ന
അറേബ്യൻ സമ്പ്രദായത്തിൽ
ദത്ത് പുത്രൻന്റെ ഭാര്യയെ വിവാഹം
കഴിക്കുന്ന ആളെ എങ്ങനെ ആകും സമൂഹം
കാണുക എന്ന ഭയം ആണ് പ്രവാചകന് ഉണ്ടായിരുന്നത്.
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ
സൈനബിന്റെ സൗന്ദര്യം കണ്ടു പ്രവാചകൻ
അവളെ  വിവാഹ മോചനം ചെയ്യിച്ചു
ശേഷം വിവാഹം
കഴിച്ചു എന്ന കഥയ്ക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളത്?

ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ന്യായപ്രമാണം അന്വര്തിച്ച, മോശയെ പോലുള്ള പ്രവാചകൻ എന്നതിന് നേര് വിപരീതമാണ്, ന്യായപ്രമാണങ്ങൾ അപ്പാടെ ലംഘിക്കുകയും ലംഘിക്കുവാൻ പ്രചോധനങ്ങൾ നല്കുകയും ചെയ്ത മുഹമ്മദ്‌.പത്തു കല്പനകൾ പരിശോധിക്കുവാൻ:-http://etabetapi.com/read/ml/Exodus/20;http://biblehub.com/interlinear/exodus/20.htm;////////

മുഹമ്മദ്‌ നബി ന്യായപ്രമാണം ലംഘിച്ചു എന്ന് തെളിയിക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ അവർ കുഴിച്ച കുഴിയിൽ വീഴുകയാണ് ചെയുന്നത്
എന്ന് നാം മുകളിൽ കണ്ടു കഴിഞ്ഞു.

(അവസാനിച്ചു )

Part 1 - Click
Part 2 - Click
Part 3 - Click