സത്യദൈവത്തിന്റെ പ്രവാചകൻമാർ പ്രവചിക്കുകയും അത് സത്യമായി പുലരുകയും ചെയ്തിട്ടുണ്ട് എന്നും അത് കൊണ്ട് അവരെ സത്യപ്രവാചകൻമാർ ആയി ഞങ്ങൾ അംഗീകരിക്കുന്നു എന്നും
എന്നാൽ മുഹമ്മദ് നബി പ്രവചിക്കുകയോ അത് സത്യമായി പുലരുകയോ ചെയ്തിട്ടില്ല, അതിനാൽ മുഹമ്മദ് ഒരു കള്ളപ്രവാചകൻ ആണെന്നുമുള്ള മിഷനറികളുടെ അവകാശ വാദങ്ങൾക്ക് മറുപടിയായി പൂർണമായും നിറവേറിയ നബിയുടെ അനേകം പ്രവചനങ്ങൾ കാണിച്ചു കൊടുക്കുമ്പോൾ
മിഷനറികൾ മറ്റൊരു ഇരട്ടതാപ്പുമായി രംഗത്ത് വരുന്നത് കാണാം.
അതായത് ആക്രമണവും കൊലപാതകവും ഒക്കെയാണോ മുഹമ്മദ് നബിയുടെ പ്രവചനം , വേറെ ഒന്നുമില്ലേ എന്ന്..
ഏതായാലും മുഹമ്മദ് നബി ഒരൊറ്റ പ്രവചനവും നടത്തിയിട്ടില്ല എന്ന് പറഞ്ഞു നടന്നിരുന്നവർ
ഇപ്പോൾ നബി പ്രവചിച്ചിരുന്നു എന്ന് അംഗീകരിച്ചു തുടങ്ങി.
പിന്നെയുള്ള അവരുടെ പ്രശ്നം നബി, അനേക ദേശങ്ങൾക്കും പ്രബലരാഷ്ട്രങ്ങൾക്കും എതിരായ യുദ്ധങ്ങളെ പറ്റിയും ക്ഷാമങ്ങളെ പറ്റിയും ഒക്കെ പ്രവചിച്ചതാണ്. അതൊക്കെ കേൾക്കുമ്പോൾ, ഇവർ അന്വേഷിക്കുന്നതോ പറയുന്നതോ ആയ കാര്യങ്ങളിൽ
സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ല എന്ന് ഒരിക്കൽ കൂടി ബോധ്യമാകും. ഇവരുടെ ബൈബിൾ എന്താണ് ഈ വിഷയത്തിൽ പറയുന്നത് എന്ന് നോക്കാം :
സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ല എന്ന് ഒരിക്കൽ കൂടി ബോധ്യമാകും. ഇവരുടെ ബൈബിൾ എന്താണ് ഈ വിഷയത്തിൽ പറയുന്നത് എന്ന് നോക്കാം :
ബൈബിളിലെ പ്രവാചകന്മാർ എന്തിനെകുറിച്ചായിരുന്നു പ്രവചിച്ചിരുന്നത്? യുദ്ധവും ആക്രമണങ്ങളും സംബന്ധിച്ച വിഷയങ്ങൾ അവർ പ്രവചിച്ചില്ലേ?
അതെ. പ്രവചിച്ചു !
[ജറെമിയാ 28 : 8-9]ഇവിടെ ഒരു കാര്യം ശ്രദ്ധിച്ചോ?
എനിക്കും നിനക്കും മുന്‍പ് പണ്ടുമുതലേ ഉണ്ടായിരുന്ന_പ്രവാചകന്മാര് അനേകദേശങ്ങള്‍ക്കും _പ്രബല രാഷ്ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകന് യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്ക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവന് പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്.
- പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്മാര് അനേകദേശങ്ങള്‍ക്കും പ്രബല രാഷ്ട്രങ്ങള്‍ക്കുമെതിരായി യുദ്ധവും ക്ഷാമവും പകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു..
മാത്രമല്ല ബൈബിൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പ്രവചനങ്ങളുള്ളത് ഈ വിഷയങ്ങളിൽ (രാഷ്ട്രങ്ങൾക്ക് എതിരെയുള്ള യുദ്ധങ്ങളും ആക്രമണങ്ങളും സംബന്ധിച്ച) ആണെന്ന് കാണാം. പുതിയ നിയമം എടുത്താലും യേശുവിന്റെ പ്രവചങ്ങളുടെ ആധിക്യം ഈ വിഷയത്തിൽ തന്നെ.
മുഹമ്മദ് നബിയുടെ പ്രവചനങ്ങൾ യുദ്ധവും ആക്രമണങ്ങളും സംബന്ധിച്ച വിഷയങ്ങളിൽ പരിമിതമാണോ?
ഒരിക്കലും അല്ല. യുദ്ധവും ആക്രമണങ്ങളുമല്ലാത്ത പ്രവചനങ്ങൾ താഴെ നൽകുന്നു.
- 1. അറേബ്യൻ മരുഭൂമികളിൽ പച്ചപ്പ് നിറയുന്നത് സംബന്ധിച്ച പ്രവചനം http://answeringsakshiapologetic.blogspot.com/2019/10/41-44.html?m=1
- 2.സാമൂഹ്യബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളെ പറ്റിയും എഴുത്ത് വ്യാപിക്കുന്നതിനെ സംബന്ധിച്ചുമുള്ള പ്രവചനം http://answeringsakshiapologetic.blogspot.com/2019/10/41-44.html?m=1
- 3.ലോകം പലിശയിൽ മുങ്ങുന്നതിനെ സംബന്ധിച്ച പ്രവചനം http://answeringsakshiapologetic.blogspot.com/2019/10/41-44.html?m=1
- 3. ലൈംഗിക അധാർമികതയുടെവ്യാപനത്തെ (Spread of Sexual Immorality) കുറിച്ചുള്ള പ്രവചനം http://answeringsakshiapologetic.blogspot.com/2019/10/41-44.html?m=1
- 4. തഖീഫ് ഗോത്രത്തിലെ കള്ള വാദിയെയും (മുക്തർ അതകഫി) വിനാശകാരിയെയും (ഹജാജ് ഇബ്ന് യൂസഫ്) പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2018/01/35-37.html?m=1
- 5. കള്ള പ്രവാചകൻമാരായ മുസൈലിമയെയും അൻസിയെയും സംബന്ധിച്ച പ്രവചനം https://answeringsakshiapologetic.blogspot.com/2017/12/prophecies-of-muhammad.html?m=1
- 6. ഹദീസ് നിഷേധികളെ പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2017/12/1-7.html?m=1
- 7. ആട്ടിടയൻമാരായി നഗ്നപാദരായി നടന്നിരുന്ന അറബികളുടെ സാമ്പത്തിക വർദ്ധനവിനെസംബന്ധിച്ചും തൻമൂലം അവർ ഏർപ്പെടുന്ന വമ്പൻ അംബര ചുംബികളായ കെട്ടിട നിർമ്മാണങ്ങളെയും പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2017/12/1-7.html?m=1
- 8. അടിമകള്‍ രാജാക്കൻമാർ ആകുന്നതിനെ സംബന്ധിച്ചും അടിമ രാജവംശങ്ങള്‍ ഉദയം ചെയ്യുന്നതിനെയും പറ്റിയുള്ള പ്രവചനം https://answeringsakshiapologetic.blogspot.com/2017/12/1-7.html?m=1
- 9. വലീദിന്റെയും അബൂലഹബിന്റെയും ഭാവിയെ കുറിച്ചുള്ള പ്രവചനം http://answeringsakshiapologetic.blogspot.com/2019/10/part-1.html?m=1
- 10. അവിശ്വാസികൾക്ക് എതിരായി ക്ഷാമവും ദുരിതവും പ്രവചിക്കപ്പെടുന്നു. (44:10) http://answeringsakshiapologetic.blogspot.com/2019/10/part-1.html?m=1
- 11. മക്കയിലെ പവിത്രമായ മസ്ജിദ് അൽ ഹറാമിൽ മുഹമ്മദ് നബിയും അനുയായികളും നിർഭയരായി പ്രവേശിക്കുന്നതാണ് എന്ന പ്രവചനം http://answeringsakshiapologetic.blogspot.com/2019/10/part-1.html?m=1
നബിയുടെ പ്രവചനങ്ങളുടെ പൂർത്തീകരണങ്ങൾ ഒക്കെ ഹദീസ് ക്രോഡീകരിക്കുന്നതിന് മുൻപല്ലേ, അതെങ്ങനെ വിശ്വാസ യോഗ്യമാകും?
എന്ന് ചോദിക്കുന്ന നിഷ്കുകളോട് ചോദിക്കാനുള്ളത് യേശുവിന്റെ പൂർത്തിയായ ചില പ്രവചനങ്ങൾ സുവിശേഷങ്ങൾ എഴുതുന്നതിനും മുന്നേ ആയത് കൊണ്ട് അത് വിശ്വസിക്കാൻ നിങ്ങൾക്ക് എന്തെങ്കിലും യോഗ്യതക്കുറവുണ്ടോ എന്നാണ്.
നബിയുടെ പ്രവചനങ്ങളുടെ കാര്യത്തിൽ ഹദീസുകൾ ക്രോഢീകരിക്കപ്പെടുന്നതിന് മുന്‍പും ശേഷവും ഇപ്പോഴും പ്രവചനങ്ങളുടെ പൂർത്തീകരണം നടന്നു കൊണ്ട് ഇരിക്കുകയാണ്. ഉദാഹരണത്തിന് ഈസ്റ്റേർൺ റോമാ സാമ്രാജ്യത്തിന്റെ ശക്തി കേന്ദ്രവും ക്യാപിറ്റല്‍ സിറ്റിയുമായിരുന്ന കോൺസ്റാന്റിനോപ്പിളിനെ കുറിച്ചുള്ള നബിയുടെ പ്രവചനം എടുക്കാം. (വായിക്കാൻ താഴെയുള്ള ലിങ്ക് click ചെയ്യുക) https://answeringsakshiapologetic.blogspot.com/2017/12/8-to.html?m=1
ഇമാം അഹമദ് ഇബ്നു ഹംബലിന്റെ
(അദ്ദേഹത്തിന്റെ മരണം CE 855 ലാണ്).
ഹദീസ് കളക്ഷൻ ആയ മുസ്നദ് അഹമദിൽ ആണ് ആ പ്രവചനം വരുന്നത്. ഇമാം ഹംബൽ, AD 800 കാലഘട്ടത്തില്‍ ഈ ഹദീസ് കളക്ട് ചെയ്യുമ്പോള്‍ കോണ്സ്റ്റാൻറ്റിനോപ്പിള് റോമൻ സാമ്രാജ്യത്വത്തിന്റെ തലസ്ഥാന നഗരിയായി തലയുയർത്തി തന്നെ നില്‍ക്കുന്നുണ്ട്. ഇമാം അഹ്മദിന് ശേഷം പിന്നെയും 600 വർഷങ്ങള്ക് ശേഷം AD 1453 ല്‍ നടന്നതാണ് മുസ്ലിങ്ങളുടെ കോണ്സ്റ്റാൻറ്റിനോപ്പിള് വിജയം. പ്രവചനത്തിന്റെ കൃത്യത കൂടി ഇവിടെ പരിഗണിച്ച് നോക്കാം. പ്രവാചക ശിഷ്യൻ ആയ അംറ് ഇബ്നുൽ ആസ്വ് പ്രവാചകനോട് ചോദിക്കുന്നത് റോം , കോണ്സ്റ്റാൻറ്റിനോപിള് എന്നിവയിൽ ഏത് ആദ്യം കീഴടക്കപ്പെടും എന്ന് ആണ്. പ്രവാചകൻ ഒരിക്കലും റോം എന്ന് പറഞ്ഞില്ല. പറഞത് കോണ്സ്റ്റാൻറ്റിനോപ്പിളിനെ... ഹിരാക്ലിയസിന്റെ പട്ടണത്തെ പറ്റിയാണ്. ഇനി ചരിത്രം പരിശോധിക്കുക. ഒരിയ്ക്കലും മുസ്ലീങ്ങള്‍ റോം ജയിച്ച് അടക്കിയിട്ടില്ല: ആദ്യം ജയിച്ചടക്കപ്പെട്ടത് കോണ്സ്റ്റാൻറ്റിനോപിള് തന്നെ ആണ്.
മുകളിൽ ലിസ്റ്റ് ചെയ്ത പ്രവചനങ്ങളിൽ പലതും അത്തരത്തിൽ ഉള്ളവയാണ്. നബിയുടെ സമകാലഘട്ടത്തിൽ (contemporary period)
ഖുർആൻ അവതരിച്ചു കൊണ്ട് ഇരിക്കുന്ന പശ്ചാത്തത്തിൽ
പൂർത്തിയായ പേർഷ്യക്ക് എതിരെയുള്ള റോമിന്റെ വിജയത്തെ കുറിച്ചുള്ള പ്രവചനങ്ങളും നബി ജന്മനാടിലേക്ക് തിരികെ വരും എന്നർത്ഥത്തിലുള്ള പ്രവചനങ്ങളും
( http://answeringsakshiapologetic.blogspot.com/p/blog-page_17.html?m=0 )
സംഭവിക്കാൻ ഇരിക്കുന്ന പ്രവചനപൂർത്തീകരണങ്ങൾ വേറെയും. അത് കൊണ്ട് ഹദീസ് ക്രോഢീകരിക്കുന്നതിനു മുൻപാണ് നബിയുടെ പ്രവചനങ്ങൾ, അതിനാൽ വിശ്വാസയോഗ്യമല്ല എന്ന വാദത്തിനു യാതൊരു പ്രസക്തിയുമില്ല.
രാമായണം മുഴുവൻ കേട്ടിട്ടു സീതയാരാണ് എന്ന് ചോദിച്ച പോലെയാണ് ഇത്. മുഹമ്മദ് നബിയെ അയച്ചത് തന്നെ ലോകർക്ക് കാരുണ്യമായാണ് എന്ന് (21:107) ഖുർആൻ പറയുന്നു. പ്രവാചകന്റെ പ്രവചനങ്ങളെല്ലാം മനുഷ്യന്റെ ഐഹിക പാരത്രിക ഗുണങ്ങൾ കാംക്ഷിച്ചു കൊണ്ടുള്ളതും പിൽക്കാലത്തു സംഭവിക്കാൻ പോകുന്ന കുഴപ്പങ്ങളിലും മൂല്യച്യുതികളിലും പ്രതിസന്ധികളിലും അടിപതറാതെ ആ സന്നിദ്ഗ ഘട്ടങ്ങളെ വിശ്വാസി എങ്ങനെ തരണം ചെയ്യണം എന്നും വരച്ചുകാണിക്കുന്ന കൃത്യമായ റൂട്ട് മാപ്പുകൾ ആണ് നബി പ്രവചനങ്ങൾ എന്ന് മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതാനും ചില പ്രവചനങ്ങൾ വായിച്ചാൽ പോലും വളരെ വ്യക്തമാണ്.
ഈ പറഞ്ഞത് സത്യസന്ധമായിരുന്നു എങ്കിൽ നമുക്ക് മുഹമ്മദ് നബിയുടെ പ്രവചനങ്ങളുടെ വലിയൊരു ശേഖരം ഇവിടെ നിരത്തേണ്ടി വരില്ലായിരുന്നു.
അതായത് ഒന്നോ രണ്ടോ പ്രവചനങ്ങളിലൂടെ തന്നെ നമുക്ക് ഇവർ പറയുന്ന പോയിന്റ് കവർ ചെയ്യാം. അതായത് യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനം ഉണ്ട്. യേശുവിന്റെ ജനനത്തിലൂടെയും യേശുവിന്റെ തന്നെ വാക്കുകളിലൂടെയും ആ മിശിഹൈക പ്രവചനങ്ങളെല്ലാം പുലർന്നു (ഭാഗികമായി മാത്രം ശരിയാകുന്ന ശുദ്ധ കോമഡി ആണ് ഈ സ്റ്റേറ്റ്മെന്റ്.) എന്നതാണ് ഇവർ എഴുന്നള്ളിച്ചു കൊണ്ട് വരുന്ന അവകാശവാദത്തിന്റെ മുന.
ഇവിടെ മറ്റൊരു കോമഡി എന്താണ് എന്ന് വെച്ചാൽ മുഹമ്മദ് നബി പ്രവചിച്ചു എന്ന് കേട്ടപ്പോഴേക്കും അത് ദഹിക്കാനാകാതെ ഹദീസിന്റെ വിശ്വാസ്യത, 200 വർഷം കഴിഞ്ഞു വന്ന ബുഹാരി എന്നൊക്കെ പറഞ്ഞു തുള്ളിക്കൊണ്ട് വന്ന ഇവർക്ക് യേശുവിന്റെ കുരിശുമരണത്തിന് ശേഷം മത്തായിയും ലൂക്കോസും ഒക്കെ ഇന്ന പ്രവചനം യേശുവിൽ പുലർന്നു മറ്റേ പ്രവചനം പുലർന്നു എന്നൊക്കെ എഴുതിയത് എങ്ങനെ വിശ്വസിക്കാൻ സാധിക്കും? മാത്രമല്ല യേശു മരിച്ചു വർഷങ്ങൾക്ക് ശേഷമാണ് ഇവർ സുവിശേഷം എഴുതുന്നത് എന്നത് കൊണ്ട് തന്നെ പഴയനിയമത്തിൽ പ്രവചനസ്വഭാവം ഉണ്ടെന്നു തോന്നിക്കുന്ന പല വചനങ്ങളും യേശുവിൽ ചാർത്താൻ
നോക്കിയതും അത് കയ്യോടെ പൊളിഞ്ഞു പാളീസായ തെളിവുകൾ കൂടി ഉണ്ടെന്നു ഓർക്കണം.
ഉദാഹരണത്തിന്, പുതിയ നിയമത്തില്‍ സുവിശേഷക്കാരൻ മത്തായി യേശുവിനെ കുറിച്ച് പഴയ നിയമത്തില്‍ പ്രവചനം ഉണ്ട് എന്ന് ഒപ്പിക്കാൻ വേണ്ടി പഴയ നിയമത്തില്‍ നിന്നും ഒരു വചനം അടർത്തി എടുക്കുന്ന ഒരു വചനം നോക്കാം :
എന്ന് പറഞ്ഞ് ഉദ്ധരിച്ച വചനം പഴയ നിയമത്തില്‍
ഹോഷേയാ പുസ്തകത്തില്‍ ആണ് ഉള്ളത്.
അത് താഴേ വായിക്കുക :
എങ്ങനെ ഉണ്ട്.?
ഇവിടെ പറയുന്നത് യേശുവിനെ കുറിച്ച് അല്ല
മറിച്ച് മകൻ എന്നും ബാലൻ എന്നും ഒക്കെ വിളിച്ചിരിക്കുന്നത് ഇസ്രയേല്‍ ജനതയെ ആണ് എന്ന് !!!!
എന്നിട്ട് ആ മകൻ ( ഇസ്രയേല്‍ ) ചെയ്ത
താന്തോന്നിത്തരത്തെ കുറിച് ദൈവം തന്നെ പറയുന്നത് രണ്ടാം വാക്യത്തില്‍ ഉണ്ട് . ബാല്‍ വിഗ്രഹങളെ പൂജിച്ചു എന്ന് ! ഈ മകൻ യേശു ആണോ??
ആണെങ്കില്‍ യേശു, ദൈവത്തെ വിട്ട് അകന്നു ജീവിച്ചു എന്ന്നും ബാല്‍ വിഗ്രഹതിന് പൂജ ചെയ്തു എന്നും
ധൂപ അർപണം നടത്തി എന്നും സമ്മതിക്കേണ്ടി വരും
അല്ലെങ്കില്‍ പുതിയ നിയമത്തിന്റെ കർത്താക്കള്‍ ആയ മത്തായി അടക്കം ഉള്ള പലരും യേശു ക്രിസ്തുവിന്റെ പേരില്‍ കള്ളങളും കെട്ട് കഥകളും സ്ഥാപിത താല്പര്യങളും എഴുതി പിടിപ്പിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വരും.
അതാണ് നേരത്തെ നമ്മൾ പറഞ്ഞത് യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനം ഉണ്ടെന്നു പറയുന്നത് ഭാഗികമായി മാത്രം ശരിയാകു എന്ന്. ഏതായാലും യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനങ്ങൾ ഉണ്ടാകാനുള്ള ആ ഭാഗികമായ സാധ്യതയെ നമ്മൾ വകവെച്ചു കൊടുക്കുന്നുണ്ട്. (അത് പൂർണ്ണമാണ് എന്ന് പറയാത്തത് ബൈബിൾ അനേകം കൈകടത്തലുകൾക്ക് വിധേയമായിട്ടുണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയതിന്റെ ബോധ്യത്തിലാണ്. എന്നാൽ ക്രൈസ്തവർ ഈ കൈകടത്തലുകളെ നിഷേധിക്കുന്നു ).
അപ്പോൾ പറഞ്ഞു വന്നത് , യേശുവിനെ കുറിച്ചുള്ള ബൈബിളിലെ പ്രവചനങ്ങളും ബൈബിളിലെ യേശുവിന്റെ തന്നെ വാക്കുകളിലൂടെ ആ പ്രവചനങ്ങളെല്ലാം പുലർന്നു എന്നതുമാണ് ഇവരുടെ മാനദണ്ഡമെങ്കിൽ ആ മാനദണ്ഡം മുഹമ്മദ് നബിയിൽ എത്രയോ കൃത്യമായി പൂർത്തീയാകുന്നു. ഇവരുടെ മാതൃകയിൽ തന്നെ നമുക്ക് മുഹമ്മദ് നബിയെ പറ്റി നോക്കാം :
പ്രവാചകൻ ഇബ്രാഹീം നബിയുടെ പ്രാർത്ഥനയെ ഖുർആൻ ഉദ്ധരിക്കുന്നു :
[Al-Baqarah 2:129]
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.
പൂർത്തീകരണം :
വിശ്വാസികളുടെ പിതാവായ പ്രവാചകൻ ഇബ്രാഹീമിന്റെ ഈ പ്രാർത്ഥനയുടെ ഉത്തരമായി മുഹമ്മദ് നബി നിയോഗത്തെ അല്ലാഹു പ്രസ്താവിക്കുന്നു :
[Al-Baqarah 2:151]
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.
[Aal-e-Imran 3:164]
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
[Al-Jumu'ah 62:2]
അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില്, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.
മുഹമ്മദ് നബിയുടെ നിയോഗത്തെ കുറിച്ച് യേശു ക്രിസ്തു പ്രവചിച്ചതായി ഖുർആൻ പറയുന്നു :
[As-Saf 61:6]
മര്‍യമിന്റെ മകന് ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.
പൂർത്തീകരണം :
إِنِّي عِنْدَ اللهِ لَخَاتَمُ النَّبِيِّينَ وَإِنَّ ادَمَ لَمُنْجَدِلٌ فِي طِينَتِهِ وَسَأُنَبِّيُكُمْ بِأَوَّلِ ذَلِكَ دَعْوَةُ أَبِي إِبْرَاهِيمَ وَبِشَارَةُ عِيسَى بِي وَرُوْيَا أُمِّي الَّتِي رَأَتْ وَكَذَلِكَ أُمَّهَاتُ النَّبِيِّينَ يَرَيْن
ഇർബാദ് ബിൻ സരിയാഹ് നിവേദനം :
പ്രവാചകൻ പറഞ്ഞു : ആദം കളിമണ്ണായിരിക്കുന്ന കാലത്ത് തന്നെ ഞാൻ പ്രവാചകന്മാരിൽ അന്തിമനാണ് എന്ന് അല്ലാഹുവിങ്കൽ എഴുതപ്പെട്ടിരിക്കുന്നു. എന്റെ വരവ് പ്രഖ്യാപിക്കുന്ന ആദ്യത്തെ സുവാർത്ത, എന്റെ പിതാവ് ഇബ്രാഹീം അല്ലാഹുവിനോടു നടത്തുന്ന അപേക്ഷയുടെ ഫലമായിട്ടാണ്. ഈസ അറിയിച്ച സന്തോഷവാർത്തയും എന്റെ മാതാവ് കണ്ട ദർശനവും ഞാനാണ്.
പ്രവാചകന്മാരുടെ മാതാക്കൾ അത്തരം ദർശനങ്ങൾ കാണാറുണ്ട്. [Musnad Ahmad]
ആ മഹാ ദർശനത്തെ പറ്റി കൂടി പറയാം :
" പ്രസവം അടുത്ത് കൊണ്ടിരുന്ന നാളുകളിൽ അവരുടെ (ആമിന) ആശ്വാസം വർധിച്ചു വന്നു. അവരെപ്പോഴും തന്റെയുള്ളിലെ ഏതോ ദിവ്യപ്രകാശത്തെ കുറിച്ച് ബോധവതിയായിരുന്നു. " ഒരു ദിവസം ആ പ്രകാശം കൂടുതൽ തെളിയുകയും അതിലൂടെ ആമിനക്ക് ശാമിലെ ബോസ്റാ കൊട്ടാരത്തിന്റെ ദർശനങ്ങളുണ്ടായി. ഒരു അശരീരി ആമിനയോടു പറഞ്ഞു :
" നീ ഗര്‍ഭപാത്രത്തിൽ വഹിച്ചിരിക്കുന്നത് ജനതകളുടെ നേതാവിനെയാണ്. അവൻ പിറന്നാൽ, നീ പറയണം, ഏകനായ ഒരുവന്റെ സംരക്ഷണയിൽ അവനെ ഞാൻ നിർത്തിയിട്ടുണ്ട് എന്ന്. എല്ലാ അസൂയാലുകക്കളുടെയും തിന്മകളിൽ നിന്ന് ഏകനായ ദൈവത്തിൽ ഞാൻ അഭയം തേടുന്നുവെന്നും. അവന് മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും വേണം. "
[ഇബ്നു ഇസ്ഹാഖ്, സീറത്തു റസൂലില്ലാഹ്]
മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. അദ്ദേഹത്തിന്റെ ശ്വാസത്തിന്റെ ഗന്ധം അനുഭവിക്കുന്ന ഏതൊരു സത്യനിഷേധിയും ക്ഷണം മരണം വരിക്കും. അദ്ദേഹത്തിന്റെ ശ്വാസം തന്റെ ദൃഷ്ടി ചെന്നെത്തുന്നിടം വരെയെത്തും. അങ്ങനെ അദ്ദേഹം ദാജ്ജാലിനെ തേടിയിറങ്ങുകയും ബാബ് അൽ ലുദ്ധിൽ വെച്ച് അവനെ വധിക്കുകയും ചെയ്യും [Saheeh Muslim 2947. Book 41. Hadith 7015]
അവൻ (ദജ്ജാൽ) ഇങ്ങനെയൊക്കെ ചെയ്തുകൊണ്ടിരിക്കെ, മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. രണ്ട് മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ദമാസ്കസിന്റെ കിഴക്ക് ഭാഗത്ത് വെളുത്ത മിനാരത്തിന് സമീപം രണ്ട് മാലാഖമാരുടെ ചിറകുകളിന്മേൽ കൈകൾ വെച്ച നിലയിൽ അദ്ദേഹം ഇറങ്ങും [Saheeh Muslim 2947. Book 41. Hadith 7015]
മതവുമായി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ആളുകൾ പിൽക്കാലത്തു പ്രത്യക്ഷപ്പെടും ആടുകളുടെ രൂപത്തിൽ വന്നു അവർ ജനങ്ങളെ വഞ്ചിക്കും. അവരുടെ വാക്കുകൾ തേൻ പോലെ മധുരമുള്ളതായിരിക്കും. എന്നാൽ അവരുടെ ഹൃദയങ്ങൾ ചെന്നായ്ക്കൾക്ക് തുല്യം. [Jamiu Tirmidhi.Vol 4. Book 10. Hadith 2404 & Hasan (fair) according to Ibn Hajar]
അബൂ ഹുറൈറയിൽ നിന്നും നിവേദനം: പ്രവാചകൻ പറഞ്ഞിരിക്കുന്നു : ഒരു ദർശനത്തിൽ ഭൂമിയിലെ നിധികള്‍ എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു :
എന്റെ കൈകളില്‍ സ്വർണ്ണത്തിന്റെ രണ്ടു കങ്കണങ്ങള് ധരിക്കപ്പെട്ടതായി ഞാന്‍ കണ്ടു. അവ എന്നെ ഏറെ അസ്വസ്ഥനാക്കി. അവ ഊതി കളയാൻ എനിക്കു ബോധനം നല്കപ്പെട്ടു. അങ്ങനെ ഞാനവ ഊതി കളഞ്ഞു.
അതോടെ അവ രണ്ടും അകന്നു പോയി.
എനിക്കു ശേഷം രംഗത്ത് വരുന്ന രണ്ടു കള്ള പ്രവാചകൻമാർ എന്ന് ആണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. അവരില്‍ ഒരുത്തന് സൻആയിൽ നിന്നുള്ള അൻസിയും രണ്ടാമൻ യമാമക്കാരൻ മുസൈലിമയും ആണ് ( Sahih Muslim , Book of Dreams , Book 29 ,Number 5651)
പൂർത്തീകരണം:
https://en.m.wikipedia.org/wiki/Musaylimah
https://en.m.wikipedia.org/wiki/Al-Aswad_Al-Ansi
>>>>>>>>>>>>>>>>>>>>>>>>
>>>>>>
[ബൈബിൾ, നിയമാവര്‍ത്തനം 18 : 21-22]
" കര്‍ത്താവ് അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്‍െറ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം. ഒരു പ്രവാചകന് കര്‍ത്താവിന്‍െറ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താല്‍ആ വാക്ക് കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകന് അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേണ്ടാ.
<<<<<<<<<<<<<<<<<<<<<<<<<<<<
<<<<<
സംഭവിക്കാൻ ഇരിക്കുന്ന പ്രവചനപൂർത്തീകരണങ്ങൾ വേറെയും. അത് കൊണ്ട് ഹദീസ് ക്രോഢീകരിക്കുന്നതിനു മുൻപാണ് നബിയുടെ പ്രവചനങ്ങൾ, അതിനാൽ വിശ്വാസയോഗ്യമല്ല എന്ന വാദത്തിനു യാതൊരു പ്രസക്തിയുമില്ല.
മനുഷ്യനു ഉപകാരപ്രദമായ എന്തെങ്കിലും മുഹമ്മദ് നബിയുടെ പ്രവചനങ്ങളിൽ ഉണ്ടോ?
രാമായണം മുഴുവൻ കേട്ടിട്ടു സീതയാരാണ് എന്ന് ചോദിച്ച പോലെയാണ് ഇത്. മുഹമ്മദ് നബിയെ അയച്ചത് തന്നെ ലോകർക്ക് കാരുണ്യമായാണ് എന്ന് (21:107) ഖുർആൻ പറയുന്നു. പ്രവാചകന്റെ പ്രവചനങ്ങളെല്ലാം മനുഷ്യന്റെ ഐഹിക പാരത്രിക ഗുണങ്ങൾ കാംക്ഷിച്ചു കൊണ്ടുള്ളതും പിൽക്കാലത്തു സംഭവിക്കാൻ പോകുന്ന കുഴപ്പങ്ങളിലും മൂല്യച്യുതികളിലും പ്രതിസന്ധികളിലും അടിപതറാതെ ആ സന്നിദ്ഗ ഘട്ടങ്ങളെ വിശ്വാസി എങ്ങനെ തരണം ചെയ്യണം എന്നും വരച്ചുകാണിക്കുന്ന കൃത്യമായ റൂട്ട് മാപ്പുകൾ ആണ് നബി പ്രവചനങ്ങൾ എന്ന് മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതാനും ചില പ്രവചനങ്ങൾ വായിച്ചാൽ പോലും വളരെ വ്യക്തമാണ്.
ബൈബിളിൽ മനുഷ്യരക്ഷയുടെ ഭാഗമായ യേശുവിനെ കുറിച്ചുള്ള പ്രവചനങ്ങളാണ് കൂടുതൽ . പിന്നെ കർത്താവിന്റെ രണ്ടാം വരവിനെ കുറിച്ചും പ്രധാനപ്പെട്ടത് വ്യാജപ്രവാചകനെ കുറിച്ചും വ്യാജ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയം കൊണ്ട്വരുമെന്നതുള്ളതും
ഈ പറഞ്ഞത് സത്യസന്ധമായിരുന്നു എങ്കിൽ നമുക്ക് മുഹമ്മദ് നബിയുടെ പ്രവചനങ്ങളുടെ വലിയൊരു ശേഖരം ഇവിടെ നിരത്തേണ്ടി വരില്ലായിരുന്നു.
അതായത് ഒന്നോ രണ്ടോ പ്രവചനങ്ങളിലൂടെ തന്നെ നമുക്ക് ഇവർ പറയുന്ന പോയിന്റ് കവർ ചെയ്യാം. അതായത് യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനം ഉണ്ട്. യേശുവിന്റെ ജനനത്തിലൂടെയും യേശുവിന്റെ തന്നെ വാക്കുകളിലൂടെയും ആ മിശിഹൈക പ്രവചനങ്ങളെല്ലാം പുലർന്നു (ഭാഗികമായി മാത്രം ശരിയാകുന്ന ശുദ്ധ കോമഡി ആണ് ഈ സ്റ്റേറ്റ്മെന്റ്.) എന്നതാണ് ഇവർ എഴുന്നള്ളിച്ചു കൊണ്ട് വരുന്ന അവകാശവാദത്തിന്റെ മുന.
ഇവിടെ മറ്റൊരു കോമഡി എന്താണ് എന്ന് വെച്ചാൽ മുഹമ്മദ് നബി പ്രവചിച്ചു എന്ന് കേട്ടപ്പോഴേക്കും അത് ദഹിക്കാനാകാതെ ഹദീസിന്റെ വിശ്വാസ്യത, 200 വർഷം കഴിഞ്ഞു വന്ന ബുഹാരി എന്നൊക്കെ പറഞ്ഞു തുള്ളിക്കൊണ്ട് വന്ന ഇവർക്ക് യേശുവിന്റെ കുരിശുമരണത്തിന് ശേഷം മത്തായിയും ലൂക്കോസും ഒക്കെ ഇന്ന പ്രവചനം യേശുവിൽ പുലർന്നു മറ്റേ പ്രവചനം പുലർന്നു എന്നൊക്കെ എഴുതിയത് എങ്ങനെ വിശ്വസിക്കാൻ സാധിക്കും? മാത്രമല്ല യേശു മരിച്ചു വർഷങ്ങൾക്ക് ശേഷമാണ് ഇവർ സുവിശേഷം എഴുതുന്നത് എന്നത് കൊണ്ട് തന്നെ പഴയനിയമത്തിൽ പ്രവചനസ്വഭാവം ഉണ്ടെന്നു തോന്നിക്കുന്ന പല വചനങ്ങളും യേശുവിൽ ചാർത്താൻ
നോക്കിയതും അത് കയ്യോടെ പൊളിഞ്ഞു പാളീസായ തെളിവുകൾ കൂടി ഉണ്ടെന്നു ഓർക്കണം.
ഉദാഹരണത്തിന്, പുതിയ നിയമത്തില്‍ സുവിശേഷക്കാരൻ മത്തായി യേശുവിനെ കുറിച്ച് പഴയ നിയമത്തില്‍ പ്രവചനം ഉണ്ട് എന്ന് ഒപ്പിക്കാൻ വേണ്ടി പഴയ നിയമത്തില്‍ നിന്നും ഒരു വചനം അടർത്തി എടുക്കുന്ന ഒരു വചനം നോക്കാം :
- (Mathew 2:15) ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: ഈജിപ്തില്‍ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി ” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
എന്ന് പറഞ്ഞ് ഉദ്ധരിച്ച വചനം പഴയ നിയമത്തില്‍
ഹോഷേയാ പുസ്തകത്തില്‍ ആണ് ഉള്ളത്.
അത് താഴേ വായിക്കുക :
- (Hosea 11:1-2) യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തില്‍ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി
എങ്ങനെ ഉണ്ട്.?
ഇവിടെ പറയുന്നത് യേശുവിനെ കുറിച്ച് അല്ല
മറിച്ച് മകൻ എന്നും ബാലൻ എന്നും ഒക്കെ വിളിച്ചിരിക്കുന്നത് ഇസ്രയേല്‍ ജനതയെ ആണ് എന്ന് !!!!
എന്നിട്ട് ആ മകൻ ( ഇസ്രയേല്‍ ) ചെയ്ത
താന്തോന്നിത്തരത്തെ കുറിച് ദൈവം തന്നെ പറയുന്നത് രണ്ടാം വാക്യത്തില്‍ ഉണ്ട് . ബാല്‍ വിഗ്രഹങളെ പൂജിച്ചു എന്ന് ! ഈ മകൻ യേശു ആണോ??
ആണെങ്കില്‍ യേശു, ദൈവത്തെ വിട്ട് അകന്നു ജീവിച്ചു എന്ന്നും ബാല്‍ വിഗ്രഹതിന് പൂജ ചെയ്തു എന്നും
ധൂപ അർപണം നടത്തി എന്നും സമ്മതിക്കേണ്ടി വരും
അല്ലെങ്കില്‍ പുതിയ നിയമത്തിന്റെ കർത്താക്കള്‍ ആയ മത്തായി അടക്കം ഉള്ള പലരും യേശു ക്രിസ്തുവിന്റെ പേരില്‍ കള്ളങളും കെട്ട് കഥകളും സ്ഥാപിത താല്പര്യങളും എഴുതി പിടിപ്പിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വരും.
അതാണ് നേരത്തെ നമ്മൾ പറഞ്ഞത് യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനം ഉണ്ടെന്നു പറയുന്നത് ഭാഗികമായി മാത്രം ശരിയാകു എന്ന്. ഏതായാലും യേശുവിനെ കുറിച്ച് പഴയനിയമത്തിൽ പ്രവചനങ്ങൾ ഉണ്ടാകാനുള്ള ആ ഭാഗികമായ സാധ്യതയെ നമ്മൾ വകവെച്ചു കൊടുക്കുന്നുണ്ട്. (അത് പൂർണ്ണമാണ് എന്ന് പറയാത്തത് ബൈബിൾ അനേകം കൈകടത്തലുകൾക്ക് വിധേയമായിട്ടുണ്ട് എന്ന് നമ്മൾ മനസ്സിലാക്കിയതിന്റെ ബോധ്യത്തിലാണ്. എന്നാൽ ക്രൈസ്തവർ ഈ കൈകടത്തലുകളെ നിഷേധിക്കുന്നു ).
അപ്പോൾ പറഞ്ഞു വന്നത് , യേശുവിനെ കുറിച്ചുള്ള ബൈബിളിലെ പ്രവചനങ്ങളും ബൈബിളിലെ യേശുവിന്റെ തന്നെ വാക്കുകളിലൂടെ ആ പ്രവചനങ്ങളെല്ലാം പുലർന്നു എന്നതുമാണ് ഇവരുടെ മാനദണ്ഡമെങ്കിൽ ആ മാനദണ്ഡം മുഹമ്മദ് നബിയിൽ എത്രയോ കൃത്യമായി പൂർത്തീയാകുന്നു. ഇവരുടെ മാതൃകയിൽ തന്നെ നമുക്ക് മുഹമ്മദ് നബിയെ പറ്റി നോക്കാം :
1. മനുഷ്യരക്ഷയുടെ ഭാഗമായ മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനവും പൂർത്തീകരണവും
പ്രവാചകൻ ഇബ്രാഹീം നബിയുടെ പ്രാർത്ഥനയെ ഖുർആൻ ഉദ്ധരിക്കുന്നു :
[Al-Baqarah 2:129]
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.
പൂർത്തീകരണം :
വിശ്വാസികളുടെ പിതാവായ പ്രവാചകൻ ഇബ്രാഹീമിന്റെ ഈ പ്രാർത്ഥനയുടെ ഉത്തരമായി മുഹമ്മദ് നബി നിയോഗത്തെ അല്ലാഹു പ്രസ്താവിക്കുന്നു :
[Al-Baqarah 2:151]
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.
[Aal-e-Imran 3:164]
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
[Al-Jumu'ah 62:2]
അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില്, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.
മുഹമ്മദ് നബിയുടെ നിയോഗത്തെ കുറിച്ച് യേശു ക്രിസ്തു പ്രവചിച്ചതായി ഖുർആൻ പറയുന്നു :
[As-Saf 61:6]
മര്‍യമിന്റെ മകന് ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.
പൂർത്തീകരണം :
- ഖാലിദ് ബിൻ മഅദാൻ നിവേദനം :
- അല്ലാഹുവിന്റെ റസൂൽ പറഞ്ഞു :
- "ഞാൻ എന്റെ പിതാവായ ഇബ്രാഹീമിന്റെ പ്രാർത്ഥനയുടെ ഉത്തരമാണ്. പ്രവാചകൻ ഈസ അറിയിച്ച സന്തോഷവാർത്തയും,
- എന്റെ മാതാവ് എന്നെ ഗർഭം ചുമക്കുമ്പോൾ ദർശിച്ച ബസറയിലെ കൊട്ടാരങ്ങളെ പ്രകാശഭൂരിതമാക്കിയ പ്രകാശവുമാണ് ഞാൻ. [ഹാകിം മുസ്തദ്രക് 2/600]
إِنِّي عِنْدَ اللهِ لَخَاتَمُ النَّبِيِّينَ وَإِنَّ ادَمَ لَمُنْجَدِلٌ فِي طِينَتِهِ وَسَأُنَبِّيُكُمْ بِأَوَّلِ ذَلِكَ دَعْوَةُ أَبِي إِبْرَاهِيمَ وَبِشَارَةُ عِيسَى بِي وَرُوْيَا أُمِّي الَّتِي رَأَتْ وَكَذَلِكَ أُمَّهَاتُ النَّبِيِّينَ يَرَيْن
ഇർബാദ് ബിൻ സരിയാഹ് നിവേദനം :
പ്രവാചകൻ പറഞ്ഞു : ആദം കളിമണ്ണായിരിക്കുന്ന കാലത്ത് തന്നെ ഞാൻ പ്രവാചകന്മാരിൽ അന്തിമനാണ് എന്ന് അല്ലാഹുവിങ്കൽ എഴുതപ്പെട്ടിരിക്കുന്നു. എന്റെ വരവ് പ്രഖ്യാപിക്കുന്ന ആദ്യത്തെ സുവാർത്ത, എന്റെ പിതാവ് ഇബ്രാഹീം അല്ലാഹുവിനോടു നടത്തുന്ന അപേക്ഷയുടെ ഫലമായിട്ടാണ്. ഈസ അറിയിച്ച സന്തോഷവാർത്തയും എന്റെ മാതാവ് കണ്ട ദർശനവും ഞാനാണ്.
പ്രവാചകന്മാരുടെ മാതാക്കൾ അത്തരം ദർശനങ്ങൾ കാണാറുണ്ട്. [Musnad Ahmad]
ആ മഹാ ദർശനത്തെ പറ്റി കൂടി പറയാം :
" പ്രസവം അടുത്ത് കൊണ്ടിരുന്ന നാളുകളിൽ അവരുടെ (ആമിന) ആശ്വാസം വർധിച്ചു വന്നു. അവരെപ്പോഴും തന്റെയുള്ളിലെ ഏതോ ദിവ്യപ്രകാശത്തെ കുറിച്ച് ബോധവതിയായിരുന്നു. " ഒരു ദിവസം ആ പ്രകാശം കൂടുതൽ തെളിയുകയും അതിലൂടെ ആമിനക്ക് ശാമിലെ ബോസ്റാ കൊട്ടാരത്തിന്റെ ദർശനങ്ങളുണ്ടായി. ഒരു അശരീരി ആമിനയോടു പറഞ്ഞു :
" നീ ഗര്‍ഭപാത്രത്തിൽ വഹിച്ചിരിക്കുന്നത് ജനതകളുടെ നേതാവിനെയാണ്. അവൻ പിറന്നാൽ, നീ പറയണം, ഏകനായ ഒരുവന്റെ സംരക്ഷണയിൽ അവനെ ഞാൻ നിർത്തിയിട്ടുണ്ട് എന്ന്. എല്ലാ അസൂയാലുകക്കളുടെയും തിന്മകളിൽ നിന്ന് ഏകനായ ദൈവത്തിൽ ഞാൻ അഭയം തേടുന്നുവെന്നും. അവന് മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും വേണം. "
[ഇബ്നു ഇസ്ഹാഖ്, സീറത്തു റസൂലില്ലാഹ്]
2. യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്തിക്രിസ്തുവിന്റെ വരവിനെയും കുറിച്ച് മുഹമ്മദ് നബിയുടെ പ്രവചനങൾ
മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. അദ്ദേഹത്തിന്റെ ശ്വാസത്തിന്റെ ഗന്ധം അനുഭവിക്കുന്ന ഏതൊരു സത്യനിഷേധിയും ക്ഷണം മരണം വരിക്കും. അദ്ദേഹത്തിന്റെ ശ്വാസം തന്റെ ദൃഷ്ടി ചെന്നെത്തുന്നിടം വരെയെത്തും. അങ്ങനെ അദ്ദേഹം ദാജ്ജാലിനെ തേടിയിറങ്ങുകയും ബാബ് അൽ ലുദ്ധിൽ വെച്ച് അവനെ വധിക്കുകയും ചെയ്യും [Saheeh Muslim 2947. Book 41. Hadith 7015]
അവൻ (ദജ്ജാൽ) ഇങ്ങനെയൊക്കെ ചെയ്തുകൊണ്ടിരിക്കെ, മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. രണ്ട് മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ദമാസ്കസിന്റെ കിഴക്ക് ഭാഗത്ത് വെളുത്ത മിനാരത്തിന് സമീപം രണ്ട് മാലാഖമാരുടെ ചിറകുകളിന്മേൽ കൈകൾ വെച്ച നിലയിൽ അദ്ദേഹം ഇറങ്ങും [Saheeh Muslim 2947. Book 41. Hadith 7015]
3. വ്യാജപ്രവാചകനെ കുറിച്ചും വ്യാജ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ ആശയം കൊണ്ട്വരുമെന്നതുള്ളതും സംബന്ധിച്ച മുഹമ്മദ് നബിയുടെ പ്രവചനം :
മതവുമായി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ആളുകൾ പിൽക്കാലത്തു പ്രത്യക്ഷപ്പെടും ആടുകളുടെ രൂപത്തിൽ വന്നു അവർ ജനങ്ങളെ വഞ്ചിക്കും. അവരുടെ വാക്കുകൾ തേൻ പോലെ മധുരമുള്ളതായിരിക്കും. എന്നാൽ അവരുടെ ഹൃദയങ്ങൾ ചെന്നായ്ക്കൾക്ക് തുല്യം. [Jamiu Tirmidhi.Vol 4. Book 10. Hadith 2404 & Hasan (fair) according to Ibn Hajar]
അബൂ ഹുറൈറയിൽ നിന്നും നിവേദനം: പ്രവാചകൻ പറഞ്ഞിരിക്കുന്നു : ഒരു ദർശനത്തിൽ ഭൂമിയിലെ നിധികള്‍ എനിക്കു മുന്നില്‍ പ്രദർശിപ്പിക്കപ്പെട്ടു :
എന്റെ കൈകളില്‍ സ്വർണ്ണത്തിന്റെ രണ്ടു കങ്കണങ്ങള് ധരിക്കപ്പെട്ടതായി ഞാന്‍ കണ്ടു. അവ എന്നെ ഏറെ അസ്വസ്ഥനാക്കി. അവ ഊതി കളയാൻ എനിക്കു ബോധനം നല്കപ്പെട്ടു. അങ്ങനെ ഞാനവ ഊതി കളഞ്ഞു.
അതോടെ അവ രണ്ടും അകന്നു പോയി.
എനിക്കു ശേഷം രംഗത്ത് വരുന്ന രണ്ടു കള്ള പ്രവാചകൻമാർ എന്ന് ആണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. അവരില്‍ ഒരുത്തന് സൻആയിൽ നിന്നുള്ള അൻസിയും രണ്ടാമൻ യമാമക്കാരൻ മുസൈലിമയും ആണ് ( Sahih Muslim , Book of Dreams , Book 29 ,Number 5651)
പൂർത്തീകരണം:
https://en.m.wikipedia.org/wiki/Musaylimah
https://en.m.wikipedia.org/wiki/Al-Aswad_Al-Ansi
>>>>>>>>>>>>>>>>>>>>>>>>
>>>>>>
[ബൈബിൾ, നിയമാവര്‍ത്തനം 18 : 21-22]
" കര്‍ത്താവ് അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്‍െറ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം. ഒരു പ്രവാചകന് കര്‍ത്താവിന്‍െറ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താല്‍ആ വാക്ക് കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകന് അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേണ്ടാ.
<<<<<<<<<<<<<<<<<<<<<<<<<<<<
<<<<<
No comments:
Post a Comment