3.31.2018

സ്ത്രീശരീരം : ഇസ്ലാമിലും ഭൗതികവാദത്തിലും. (Part-1)



Introduction:

രതി (Sex) എന്ന് പറയുന്നത് മനുഷ്യന്റെ വളരെ ജൈവികമായ പ്രചോദനങ്ങളിൽ ഒന്ന് ആണ്. അത് നടക്കേണ്ടത് നിയമാനുസൃതമായി കണ്ണി ചേർക്കപ്പെട്ട ഇണകൾക്ക് ഇടയിൽ മാത്രമാണ് എന്ന് ആണ് യഥാർത്ഥത്തിൽ പ്രവാചകന്മാർ എല്ലാവരും പഠിപ്പിച്ചത്.
രതി എന്ന് പറയുന്നത് കേവലം പെണ്ണിനെ ഒരു ഭോഗവസ്തു ആക്കി തീർക്കുകയും പുരുഷനെ കേവലം ഒരു ആസ്വദകനാക്കി മാറ്റുകയും ചെയ്യുന്ന ഏർപ്പാട് എന്നതിന് അപ്പുറത്ത് സ്നേഹവും കാരുണ്യവും നിറയുകയും പരസ്പരം ബഹുമാനിക്കുകയും പുരുഷൻ പെണ്ണിനെ സംരക്ഷിക്കാൻ സന്നദ്ധമാകുകയും ചെയ്യുന്ന മാനവികമായ ഒരു തലത്തിലേക്ക് രതിയെ പരിവർത്തിപ്പിക്കണം എന്ന് മതങ്ങൾ അനുശാസിക്കുന്നു. അത് കൊണ്ടാണ്
വിവാഹത്തെ നിയമം ആയി നിശ്ചയിച്ചതും വ്യഭിചാരത്തെ കർശനമായി നിരോധിച്ചതും.


എന്നാൽ ലോകത്ത് കടന്നു വന്ന ഭൗതികവാദ ദർശനങ്ങൾ
വിവാഹത്തിന്റെ കെട്ടു പൊട്ടിച്ചു പുരുഷനെ സ്വൊതന്ത്രനാക്കി പുരുഷന്റെ മുന്നിൽ ഉള്ള കേവലം ആയ ഉടലുകൾ ആയി ഭോഗവസ്തുക്കൾ ആയി പെണ്ണിനെ പരിവർത്തിപ്പിക്കുവാനുള്ള പരിശ്രമങ്ങൾക്കു തുടക്കം കുറിച്ചു. കാരണം അവർക്ക് സെക്സ് നെ കച്ചവടവൽക്കരിക്കണമായിരുന്നു. അതിന്റെയൊരു മാർക്കറ്റ് വളർത്തണം ആയിരുന്നു.  അതിനു വേണ്ടി ആണ് ഭൗതികവാദികൾ കുടുംബത്തിനു എതിരായ സിദ്ധാന്തവൽക്കരണം തുടങ്ങിയത്.


അത് മാർക്സും  ഏങ്കൽസും മുതൽ റസ്സലും റീംസും വരെയുള്ള ആളുകൾ അതിൽ അവരുടെതായ ധർമം നിർവഹിച്ചിട്ടുണ്ട്.
അവരുടെ സിദ്ധാന്തവൽക്കരണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ലൈംഗിക വിപ്ലവം പോലുള്ള മുന്നേറ്റങ്ങൾ 1960 കളുടെ അവസാനം ഉണ്ടാകുന്നത്.  അത് സൃഷ്ടിച്ച ഒരു സാമൂഹിക പരിസരത്ത് വിവാഹത്തിനു
പുറത്തുള്ള രതി.. (Sex)  തിന്മ അല്ലാ എന്നൊരു പാഠം ലോകത്ത് പ്രസരിക്കുപ്പെട്ടു.  അങ്ങനെ ഒരു പാഠം പ്രസരിക്കപ്പെട്ടയൊരു സാമൂഹിക സാഹചര്യത്തിൽ ആണ് പോണോഗ്രഫി ഒരു ഇൻഡസ്ട്രി ആയി മാറുന്നതും പെണ്-നഗ്നതയുടെ പ്രദർശനം നമ്മുടെ ചുറ്റുപാടുകളെ കീഴടക്കുന്നതും.



അതോടു കൂടി പുരുഷനു കണ്ടാസ്വദിക്കാൻ ഉള്ള കേവലം ആയൊരു വസ്തു ആണ് പെണ്ണ്.. എന്നൊരു ചിത്രം.. വളർന്നു വരുന്ന തലമുറയുടെ മനസ്സിൽ വളരെ രൂഡ്ഡമൂലമായി തീരുകയും ചുറ്റുപാടും  കാണുന്ന ഏതു പെണ്ണും തനിക്കു ആസ്വദിക്കാൻ മാത്രമുള്ള കേവലമായൊരു വസ്തു ആണ് എന്ന് അവൻ കരുതാൻ തുടങ്ങുകയും ചെയ്തു.  അതോടൊപ്പം ഈ നഗ്ന ദൃശ്യങ്ങൾ അവന്റെ ശരീരത്തിൽ.. അവന്റെ രക്തത്തിൽ നിറച്ച ടെസ്റ്റസ്റ്റിറോണ് അവനെ ഒരേ സമയം.. ലൈംഗികാസക്തനും അതെ സമയം അക്രമാസക്തനും ആക്കി മാറ്റി.


((((((((((((((( 
സ്ത്രീനഗ്നത കാണുമ്പോള് ആണിന്റെ ശരീരത്തില് ഒരു ഹോര്മോണ് ഉല്പാദിപ്പിക്കപ്പെടും. ആ ഹോര്മോണിന്റെ പേരാണ് ടെസ്റ്റോസ്റ്റിറോണ്. ടെസ്റ്റോസ്റ്റിറോണ് എന്ന് പറയുന്ന ഈ ഹോര്മോണ് അവന്റെ ശരീരത്തില് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അല്ലാതെ ഒരു പെണ്ണിനെ കാണുമ്പോള് തന്റെ ശരീരത്തില് ടെസ്റ്റോസ്റ്റിറോണ് ഉണ്ടാകണം എന്ന് പുരുഷന് വിചാരിക്കുന്നതുകൊണ്ടല്ല ആ ഹോര്മോണ് ഉല്പാദിപ്പിക്കപ്പെടുന്നത്. പടച്ചതമ്പുരാന് സൃഷ്ടിപ്പിന്റെ ഭാഗമായിത്തന്നെ പുരുഷന്റെ ജൈവിക പ്രകൃതിയില് ഉള്പ്പെടുത്തിയിട്ടുള്ള ഒന്നാണ് അത്.
ഈ ഹോര്മോണ് ഉല്പാദിപ്പിക്കപ്പെട്ടു കഴിഞ്ഞാല് ആ മനുഷ്യനെ, ആ ആണിനെ ഇത് കൊണ്ടെത്തിക്കുന്നത് ലിബിഡോ എന്നൊരവസ്ഥയിലേക്കാണ്.

എന്താണ് ലിബിഡോ?
പെണ്ണുമായി ശാരീരികബന്ധത്തിലേര്പ്പെടാന് അദമ്യമായ പ്രേരണയുള്ള മാനസികവും ശാരീരികവുമായ ഒരവസ്ഥയാണ് ലിബിഡോ. ടെസ്റ്റോസ്റ്റിറോണ് ഒരു പുരുഷന്റെ ശരീരത്തില് ഉല്പാദിപ്പിക്കപ്പെട്ടാല് അടുത്ത ഏതാനും നിമിഷങ്ങള്ക്കകം തന്നെ അത് ലിബിഡോയുടെ അവസ്ഥയിലേക്ക് അവനെ എത്തിക്കുകയാണ്.


വര്ധിച്ച തോതിലുള്ള ടെസ്റ്റോസ്റ്റിറോണ് ഉല്പാദനം പുരുഷനെ ലിബിഡോ അല്ലാത്ത വേറൊരു അവസ്ഥയിലേക്കുകൂടി കൊണ്ടെത്തിക്കുന്നുണ്ട്. അതാണ് ക്രിമിനലൈസേഷന്. ടെസ്റ്റോസ്റ്റിറോണിന്റെ ലിബിഡോ അല്ലാത്ത മറ്റൊരു ഫംഗ്ഷനാണത്. എന്നുവെച്ചാല്, കുറ്റകൃത്യം ചെയ്യുവാനുള്ള പ്രവണത.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തില് നിലനില്ക്കുന്ന അവസ്ഥ പരിശോധിക്കുക; പെണ്ണുങ്ങളേക്കാള് ആണുങ്ങളാണ് കുറ്റകൃത്യങ്ങള് ചെയ്യുന്ന കാര്യത്തില് മുന്പന്തിയില്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച പഠനഫലങ്ങള് തെളിയിക്കുന്നത് പുരുഷന്റെ ശരീരത്തില് അമിതമായി ഉല്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ടെസ്റ്റോസ്റ്റിറോണ് എന്ന ഹോര്മോണാണ് അവനെ കുറ്റകൃത്യങ്ങളുടെ ലോകത്ത് കൊണ്ടെത്തിക്കുന്നത് എന്നാണ്.

പെണ്നഗ്നതയുടെ ദൃശ്യങ്ങള് പുരുഷശരീരത്തിലുണ്ടാക്കുന്ന പ്രകോപനങ്ങളും പ്രകമ്പനങ്ങളും തീര്ത്തും സവിശേഷമാണ്. പെണ്ശരീരത്തിന്റെ ലൈംഗിക രസതന്ത്രത്തില് നിന്ന് വ്യത്യസ്തമാണത്. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക പ്രകൃതങ്ങള് തമ്മിലുള്ള വ്യത്യാസങ്ങളെ പരിഗണിക്കാന് മടിക്കുന്നു എന്നതാണ് ഫെമിനിസ്റ്റുകളുടെ ഏറ്റവും വലിയ പരിമിതി.
))))))))))))))))))

ഈ അക്രമാസക്തിയും ലൈംഗികാസക്തിയും രക്തത്തിൽ ഉറഞ്ഞു കിടക്കുന്ന ഒരു പുരുഷൻ. അതോടൊപ്പം പെണ്ണിനെ കേവലം ഒരു വസ്തു ആയി കാണുന്ന പുരുഷൻ..  ആ മനോഭാവത്തിലേക്ക് പടച്ചവനെ കുറിച്ചുള്ള ഓർമ്മകൾ പരലോകത്തെ കുറിച്ച ഓർമ്മകൾ.. മരണാനന്തര ജീവിതതെ കുറിക്കുന്ന ഓർമ്മകൾ കണിശം ആയ വിചാരണയെ കുറിച്ചുള്ള ഓർമ്മകൾ.. ആ ഓർമ്മകൾ എല്ലാം അലിഞ്ഞു ഇല്ലാതെയായി തീരുകയും അതിന്റെ കൂടെ പുരുഷനു സഹജം ആയി പ്രകൃതിപരമായി ലഭിച്ചിട്ട് ഉള്ള കൈക്കരുത്ത് പ്രവർത്തിക്കുക കൂടി ചെയ്യുമ്പോൾ അവിടെ സൗമ്യമാർ ഉണ്ടാകുന്നു. അവിടെ ജിഷമാർ ഉണ്ടാകുന്നു.. അവിടെ നിര്ദയമാർ ഉണ്ടാകുന്നു
നമ്മുടെ എല്ലാം ചുറ്റുപാടുകളിൽ ഒരുപാട് ഒരുപാട് ആളുകൾ ഉണ്ടാകുന്നു... ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു.


ഇതിനുള്ള  ശ്വാശ്വതമായ പരിഹാരം വിവാഹം മാത്രമാണ് ലൈംഗികതയുടെ മാനവികമായ സ്പേസ് എന്ന പാഠം നമ്മെ എല്ലാം പഠിപ്പിക്കുകയാണ്.
വിവാഹേതരമായ നിയമവിരുദ്ധമായ എല്ലാ രതിവർത്തനങ്ങളും മാനവിക വിരുദ്ധമാണ്.. പൈശാചികതയാണ്.. അവയെല്ലാം തിന്മയാണ്. അവയെല്ലാം പെണ്ണിനെ പീഡിപ്പിക്കുന്നവയാണ്.  കേവലം വളരെ ക്രൂരമായ ഒരു ബലാത്സംഗം നടക്കുമ്പോൾ അത് മാത്രം ആണ് സ്ത്രീക്കു നേരെയുള്ള അതിക്രമം എന്ന് മനസ്സിൽ ആക്കുന്നതിന് പകരം വിവാഹത്തിനു പുറത്തു നടക്കുന്ന എല്ലാ ലൈംഗിക ആസ്വദനങ്ങളും കേവലം ഒരു പ്രദർശന വസ്തുവായി ഒരുക്കി നിർത്തപ്പെട്ടിരിക്കുന്ന ഒരു എയർ ഹോസ്റ്റസിന്റെ ശരീരത്തെ നോക്കി ആ ശരീരത്തെ ആസ്വദിക്കുന്നത് പോലും ആ പെണ്ണിനെ പീഡിപ്പിക്കുന്നതിനും വസ്തുവൽക്കരിക്കുന്നതിനും തുല്യം ആണ് എന്നും അവിടെ നിന്നും ആണ് ഈ മനോഭാവം വളർന്നു വളർന്നു ഏതെങ്കിലും ഒരു കുടിലിൽ അവസാനിക്കുന്നത് എന്നും തിരിച്ചറിയുന്നേടത്ത് നിന്ന് ആണ് അത്യന്തികമായ പ്രശ്ന പരിഹാരത്തിലെക്കു. നമുക്ക് എല്ലാം മുതിരാൻ കഴിയുക.


പരിശുദ്ധ ഖുർആൻ ലെ 17 ആമത്തെ അധ്യായം
സൂറത്ത് ഇസ്രാഇലെ 32 ആം വചനം...
"വലാ തക്റബു സ്സിനാ ഇന്നഹു കാന ഫാഹിഷതൻ
വ സാഅ സബീലാ"
നിങ്ങൾ വ്യഭിചാരതെ സമീപിച്ചു പോകരുത്.. അത് അതി കഠിനമായ തിന്മയാണ്.. വഴികേടാണ്.

അങ്ങനെ നാം ലോകത്തിനു മുന്നിൽ എഴുന്നേറ്റു നിൽക്കുക.  അങ്ങനെ ലോകത്തോട് നമ്മൾ വിളിച്ചു പറയുക... വിവാഹതിന് പുറത്ത് ഉള്ള എല്ലാ ലൈംഗിക വർത്തനങ്ങളും തിന്മയാണ് എന്ന്.  അത് അതിശക്തമായി പറയുമ്പോൾ ഇവിടെയുള്ള ഭൗതിക വാദികൾ പ്രകോപിതരായെക്കും.  അവർ അതിനു എതിരെ രംഗത് വരും.  നമുക്ക് അവരോടു സഹതാപം മാത്രം. അവർ പലപ്പോഴും കാര്യങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നതിന് പകരം ഇസ്ലാമിനോട് ഉള്ള അന്ധമായ വിധ്വേഷത്താൽ പ്രചോദിതരായി എന്തൊക്കെയോ പറയുന്നു എന്ന് മാത്രം.  പെണ്ണ് മാന്യമായി ശരീരഭാഗങ്ങൾ മറക്കുന്ന വസ്ത്രധാരണത്തിന്റെ പ്രാധാന്യതെ കുറിച്ചും
വ്യഭിചാരികളും ബലാത്സംഗകരും നിഷ്കൃഡ്ഡമായി ശിക്ഷിക്കപ്പെടുന്നത്തിന്റെ മാനവികതയെ കുറിച്ചും പുരുഷനോട് കണ്ണുകൾ താഴ്ത്തണം എന്നും കണ്ണിന്റെ കണ്ണിന്റെ കട്ടുനോട്ടം പോലും വ്യഭിചാരം ആണ് എന്ന് പഠിപ്പിച്ച സൂക്ഷ്മതയെ കുറിച്ചും ഇസ്ലാം നിങ്ങളോട് പറയുന്നു.  നിഷ്കൃഡ്ഡമായി... കണിശമായി വിവാഹത്തിന് പുറത്ത് ഉള്ള ലൈംഗിക ബന്ധങ്ങൾ തിന്മയാണ് എന്ന് നിയമാനുസൃതമായ ഇണയുമായി അല്ലാത്ത എല്ലാ ലൈംഗിക ബന്ധങ്ങളും തിന്മയാണ് എന്ന് കൃത്യമായി ഇസ്ലാം പഠിപ്പികുന്നു.
ആ ഇസ്ലാം ലോകത്തിലെ മുഴുവൻ പുരുഷൻമാരുടെ മനസുകളിലെക്കും പ്രവേശിച്ചു കഴിഞ്ഞാൽ വിവാഹത്തിന് പുറത്തുള്ള എന്റെ ഭാര്യയല്ലാത്ത ഒരു പെണ്ണും എന്റെ Concern അല്ല എന്നും ആ സ്ത്രീകളിൽ എനിക്ക് ഒരു കാര്യവും ഇല്ല എന്നും ലോകം മുഴുവൻ കണ്ണുകളടച്ചാലും ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയാലും ഒരു പെണ്ണിന്റെ മേൽ സ്പർശിക്കുന്നത് പോയിട്ട് കണ്ണ് കൊണ്ട് പോലും ആസ്വദിക്കുന്നത് പാപം ആണ് എന്നും തിരിച്ചു അറിയുന്ന പ്രകൃതിപരമായ കൈക്കരുത്തിനെ മതപാഠങ്ങൾ കൊണ്ട് നിയന്ത്രിക്കുന്ന ഉജ്ജ്വലമായ മാനവികതയുടെ ഉത്തുംഗ പ്രതീകങ്ങൾ ആയി ലോകത്തിനു മുന്നിൽ എഴുന്നേറ്റു നിൽക്കുന്ന പുരുഷൻമാരുടെ തലമുറയെ സൃഷ്ടിച്ച് എടുക്കാൻ ഇസ്ലാമിനു കഴിയും.  പ്രപഞ്ച രക്ഷിതാവിൽ നിന്നുള്ളതായത് കൊണ്ട്.




Critic-1ഇസ്ലാം അടിമസ്ത്രീകളും ആയി ലൈംഗികത അനുവദിച്ചത് സംബന്ധിച്ച് എന്താണ് പറയാനുള്ളത്?പൂർണ നഗ്നത പ്രദർഷിപ്പിക്കുന്ന ആദിവാസി സമൂഹങ്ങളിൽ ബലാത്സംഗങ്ങളും വ്യഭിചാരവും ഇല്ലല്ലോ? അപ്പോൾ നഗ്നതയാണോ പ്രശ്നം?

അടിമകൾ ഇല്ലാത്ത ഒരു ലോകത്തു ആണ് നാം ജീവിക്കുന്നതു.  അടിമ സ്ത്രീകളോ അടിമ പുരുഷൻമാരൊ ഇല്ലാത്ത അടിമ വ്യവസ്ഥിതി പൂർണമായും നിരോധിക്കപ്പെട്ട ഒരു ലോക ക്രമത്തിൽ.
ആ ഒരു ലോക ക്രമത്തിൽ ജീവിക്കുമ്പോൾ സ്വൊതന്ത്ര പുരുഷൻമാരെയും സ്ത്രീകളേയും മാത്രം കണ്ടു പരിചയിച്ച തലച്ചോറുകൾക്ക് മനസിൽ ആക്കാൻ കഴിയാത്ത ഒരു സാമൂഹിക സംവിധാനം കൂടി ആണ് അടിമത്തം.
അത് പോലെ തന്നെ ഇസ്ലാം കൊണ്ടുവന്നതോ ഇസ്ലാം സ്ഥാപിച്ചതോ ഇസ്ലാം പ്രചോദിപ്പിച്ചതോ ഇസ്ലാം പ്രോത്സാഹിപ്പിച്ചതോ ആയ ഒരു സാമൂഹിക സ്ഥാപനം അല്ല അടിമത്തം.


മറിച്ചു ഇസ്ലാം കടന്നു വരുന്ന സമയത്തു
അടിമത്തം എന്ന ഒരു  വ്യവസ്ഥിതി ഇവിടെയുണ്ടായിരുന്നു. ആ വ്യവസ്ഥിതി ഇസ്ലാം മാത്രം വിചാരിച്ചാൽ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാൻ കഴിയുന്നത് ആയിരുന്നില്ല എന്നത് കൊണ്ട് തന്നെ
പ്രസ്തുത സംവിധാനത്തോട് എങ്ങനെ പരമാവധി മാനവികവും  ഉദാരവുമായി പ്രതികരിക്കാം എന്ന് മുസ്ലിംകളെ പഠിപ്പിക്കുകയാണ് ഇസ്ലാം ചെയ്തതു.
അടിമ സ്ത്രീകളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാന് ഇസ്ലാം അനുവദിച്ചു എന്ന് ആണ് സാധാരണ വിമർശകർ പറയാറുള്ളതു.
ശരിക്കും.. ഇസ്ലാം ഒന്നും അനുവദിക്കേണ്ട ആവശ്യം ഇല്ല അടിമകൾടെ കാര്യത്തിൽ. കാരണം അടിമ എന്ന് പറയുന്നതു അന്നത്തെ ലോകത്തിന്റെ വീക്ഷണത്തിൽ ഉടമയുടെ പൂർണമായ സ്വൊത്ത് ആണ്. ഉടമയുടെ പ്രോപ്പർട്ടി ആണ്. ആ പ്രോപ്പർട്ടി എന്ത് ചെയ്യാനും ഉടമക്ക് അവകാശം ഉണ്ട് എന്നതാണ് അന്നത്തെ ലോകത്തിന്റെ വീക്ഷണം.
പ്രവാചകൻ മുഹമ്മദ്‌ (s) കടന്നു വരുന്ന സമയത്ത്
അദ്ദേഹത്തിന്റെ ചുറ്റും ഉള്ള സമൂഹത്തിന്റെ സങ്കല്പം  എന്ന് പറയുന്നത് ഇതാണ്. അടിമയെ എന്ത് ചെയ്യാനും അവകാശം ഉണ്ട് എന്നതാണ്. അടിമയെ വേണമെങ്കിൽ ജീവനോടെ കത്തിക്കാം.



അടിമകൾ എന്ന് പറയുന്നതു അന്നത്തെ ഒരു സാമൂഹിക ക്രമത്തിൽ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ നാം റോമിലേക്ക് മാത്രം നോക്കിയാൽ മതി. റോമിലെ പ്രാചീനമായ ലോകാത്ഭുതങ്ങളിൽ ഒന്നായി അറിയപ്പെടുന്ന കൊളോസിയം.!!  എന്തായിരുന്നു കൊളോസിയം?
കൊളോസിയം എന്ന് പറഞ്ഞാൽ അടിമകളെ പരസ്പരം മല്ലയുദ്ധത്തിനു പ്രേരിപ്പിച്ചു കൊണ്ട്
അവർ തമ്മിൽ അടിക്കുന്നതു ഉടമകൾ ഗാലറിയിൽ ഇരുന്നു കയ്യടിടച്ചിരുന്ന സ്ഥലം ആയിരുന്നു.
ആ മല്ലയുദ്ധത്തിൽ ഏതെങ്കിലും ഒരു അടിമ ചോര ചർദിച്ചു മരിക്കുന്നത് വരെയാണ് യുദ്ധം. ആരും ചോദിക്കാൻ ഇല്ല.  അവിടെ അടിമകൾ എന്ന് പറഞ്ഞാൽ നമ്മുടെ ഭാഷയിൽ കന്നുകാലികൾ തമ്മിൽ ഉള്ള മത്സരം  കാണുന്ന പോലെയോ  കേവലം ഒരു കോഴിപ്പോരു നടത്തുന്ന ലാഘവത്തോട് കൂടിയോ അടിമകൾ തമ്മിൽ ഉള്ള മരണ കളി കണ്ടിരുന്ന കാലം.  അതിനു വേണ്ടി "ഗ്ലാഡിയേറ്റെര്സ്" എന്ന് അറിയപ്പെട്ടിരുന്ന അടിമകളെ തീറ്റിപ്പോറ്റി
ഈ യുദ്ധത്തിനു വേണ്ടി നേർച്ച ആക്കിയിരുന്ന കാലം.
അന്ന് ഗ്ലാഡിയേറ്റെര്സ് എന്ന് പറഞ്ഞു ഉഴിഞ്ഞിടപ്പെട്ട അടിമകൾ യുദ്ധത്തിൽ മരിച്ചു വീണാൽ അത്
കേവലം തന്റെ പോക്കറ്റിൽ നിന്നും കുറച്ചു പണം നഷ്ടപ്പെട്ടു എന്നതിലപ്പുറം യാതൊരു പ്രാധാന്യവും കാണാതിരുന്ന കാലം.


അറേബ്യയിലും അത് തന്നെയായിരുന്നു അവസ്ഥ.  അടിമയെ തല്ലാം, , അടിമയെ പച്ചക്ക്  ചുട്ടു കൊല്ലാം, അടിമയെ ജീവനോടെ കുഴിച്ചു മൂടാം. ഇങ്ങനത്തെ ഒരു സാമൂഹിക സാഹചര്യത്തിൽ അടിമസ്ത്രീയുമായി ഉടമകക്ക്  ലൈംഗികമായി ബന്ധപ്പെടാന് ഇസ്ലാം അനുവദിച്ചു എന്ന് പറയുന്നത് പോലും യഥാർത്ഥത്തിൽ ഒരു സാമൂഹികമായ ഘടന വെച്ച് അസംബന്ധം ആണ്. കാരണം ലൈംഗികമായി ബന്ധപ്പെടാന് മാത്രം അല്ല, അടിമസ്ത്രീയെ ബലാത്സംഗം ചെയ്യാനും, അടിമസ്ത്രീയെ കൊല്ലാനും
അടിമസ്ത്രീയുടെ ശരീരത്തിലെക്ക് മാരകമായ ഉപകരണങ്ങൾ കുത്തിയിറക്കാനും അടിമസ്ത്രീയെ വ്യഭിചാരത്തിനു നിർബന്ധിക്കാനും അടിമസ്ത്രീയെ വേശ്യയാക്കി മാറ്റാനും എല്ലാം ഉടമകൾക്ക് സർവ്വ  സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ ആണ് ഇസ്ലാം അടിമകളെ കുറിച്ച് സംസാരിക്കുന്നത്.
അവിടെയാണ് നേരത്തെ സൂചിപ്പിച്ചത് പോലെ വളരെ മാനവികമായി എങ്ങനെ ഈ വിഷയത്തെ സമീപിക്കാം എന്ന് ഇസ്ലാം ജനങ്ങളോട് പറയുകയും അടിമയും ഉടമയും തമ്മിൽ ഉള്ള ഉടമയും അടിമസ്ത്രീയും തമ്മിൽ ഉള്ള  ആർദ്രമായ സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ടിതമായ ഒരു ബന്ധം വളർത്തിയെടുക്കുന്ന തലത്തിൽ ഇസ്ലാം നിർദ്ദേശിക്കുകയും ചെയ്യുന്നത്.


അവിടെ ഏതു ലൈംഗിക ബന്ധം ആണെങ്കിലും. ഇസ്ലാമിക വീക്ഷണത്തിൽ അത് അടിമ സ്ത്രീകളുടെ കാര്യത്തിൽ മാത്രം അല്ല.
വിവാഹ ജീവിതതെ കുറിച്ച്.. വിവാഹ ജീവിതത്തിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് പറഞ്ഞപ്പോൾ പ്രവാചകൻ (s) പറഞ്ഞുവല്ലോ..

"നിങ്ങൾ കന്നുകാലികളെ പോലെ നിങ്ങളുടെ പ്രിയതമയെ നിങ്ങളുടെ ഇണയെ സമീപിക്കരുത്.
നിങ്ങൾക്കിടയിൽ ചുംബനത്തിന്റെയും സംസാരത്തിന്റെയും ദൂതന്മാർ ഉണ്ടാകട്ടെ"

എന്ന് റസൂൽ (s) പഠിപ്പിച്ചു.
ഈ ഹദീസ്നെ വിശദീകരിച്ചു കൊണ്ട് പണ്ഡിതൻമാർ നടത്തിയ ഒരുപാട് ചർച്ചകൾ ഉണ്ട്.
ആധുനിക ലൈംഗിക വിജ്ഞാനീയങ്ങളിൽ
പുരുഷൻന്റെ ലൈംഗികത എപ്പോഴും ഒരളവു വരെ അക്രമാസക്തമായത് കൊണ്ടും നൈമിഷികമായത് കൊണ്ടും സ്ഫണ്ടേനിയസ് ആയത് കൊണ്ടും
പുരുഷനെ സംബന്ധിചിടത്തോളം അവൻ ഉദ്ദേശിക്കുന്ന സംതൃപ്തി അനുഭവിക്കുവാന് നേർക്ക് നേരെയുള്ള ലൈംഗിക ബന്ധത്തിലേക്ക് പോയാൽ മതി എന്നത് കൊണ്ടും നിശബ്ദമായ ബലാത്സംഗങ്ങൾ നമ്മുടെ വീടകങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നു എന്നും
പെണ്ണിനെ.. പെണ്ണിന്റെ വികാരങ്ങളെ പരിഗണിക്കാതെ പെണ്ണിനെ ലൈംഗികമായി ഉണർത്താൻ ശ്രമിക്കാതെ
പെണ്ണിന് ആവശ്യം ആയ ആസ്വാദനം നൽകാതെ
വളരെ പെട്ടന്ന്.. ഞൊടിയിടയിൽ ലൈംഗിക ബന്ധത്തിലെക്ക് പ്രവേശിക്കുന്നത് ഒരർത്ഥത്തിൽ
പെണ്ണിനെ കേവലം ശരീരം ആയി.. ഒരു വസ്തു ആയി ഉപയോഗിക്കുന്നതിനു തുല്യം ആണ് എന്ന്
എല്ലാം ഉള്ള ചർച്ചകൾ ലൈംഗിക ശാസ്ത്രജ്ഞന്മാർക്ക് ഇടയിൽ നടന്നു കൊണ്ടിരിക്കുന്നു.


അവിടെ പ്രവാചകൻ (s) ന്റെ ഈ നിർദേശത്തെ അത്ഭുതത്തോടു കൂടി വളരെ താല്പര്യത്തോടെ അവരിൽ പലരും  വായിക്കുകയും അപഗ്രഥിക്കുകയും ചെയ്തിട്ടുണ്ട്.
അവിടെ പുരുഷൻനോട്  കേവലം ഒരു ഭോഗകർമ്മം നിർവഹിക്കുന്നത് പോലെ പെണ്ണിനെ സമീപിക്കരുത് എന്നും അവളുടെ  വൈകാരിക നിലയെ പരിഗണിച്ചു കൊണ്ട് അതിനെ ഉണർത്താനും സജീവമാക്കാനും ശ്രമിക്കണം എന്നും  അവളുടെ ശരീരത്തെ മാത്രം അല്ല മനസ്സിനെ കൂടി ഈ ബന്ധത്തിൽ പങ്കാളിയാക്കണം എന്നും..അപ്പോൾ മാത്രം ആണ്
ലൈംഗിക ബന്ധം സ്വാർദ്ധകമാകുന്നത് എന്നും പഠിപ്പിച്ച പ്രവാചകൻ...
വിവാഹം കഴിച്ച സ്വൊന്തം ഇണയോട് ഉള്ള
ലൈംഗിക വർത്തനം പോലും അത്രയും മാനവികം ആകണം എന്ന് പഠിപ്പിച്ച ആദർശം ആണ് ഇസ്ലാം..
അതിനർത്ഥം ലൈംഗിക ബന്ധത്തെ കുറിച്ച്
ഉള്ള ഇസ്ലാമിക വീക്ഷണം ഉഭയകക്ഷി സമ്മത പ്രകാരം രണ്ടു പേരുടെയും ശരീരത്തോടു ഒപ്പം രണ്ടു പേരുടെയും മനസ്സ് കൂടി പങ്കെടുക്കുന്നത് ആകണം ലൈംഗിക ബന്ധം എന്ന് തന്നെയാണ്.
അത് തന്നെ ആണ് അടിമസ്ത്രീകളും ആയി ബന്ധപ്പെട്ടു ഉള്ള വിഷയത്തിലും ഇസ്ലാമികമായ വീക്ഷണം.


കാരണം അടിമസ്ത്രീ ആണെങ്കിലും ഭാര്യ ആണെങ്കിലും എല്ലാം അവിടെ ലൈംഗികത എന്ന് പറയുന്നത് മനസ്സുകൾക്ക് ഇടയിലൂടെ സ്ഫിഗ്ഗ്മമാകേണ്ട ഒരു സംവിധാനം ആണ് എന്ന് ഇസ്ലാം വിശ്വസിക്കുന്നത്  കൊണ്ട്... ആ രീതിയിൽ ആണ് പരിശുദ്ധ ഖുർആനിന്റെയും സുന്നത്തിന്റെയും എല്ലാം അനുശാസനങ്ങളും നിലപാട്കളും എല്ലാം നമുക്ക് കാണാൻ കഴിയുന്നത്.
എന്നാൽ അതെ സമയം പെണ്ണിനോട് ഇസ്ലാം ഇത് സംബന്ധമായി പറഞ്ഞ കാര്യങ്ങൾ ഉണ്ട്. ഭാര്യയോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉണ്ട്.
ഭാര്യയോട് ഭർത്താവ് തനിക്കു ലൈംഗിക ബന്ധത്തിനു താല്പര്യം ഉണ്ട് എന്ന് പറഞ്ഞാൽ അത് തിരസ്ക്കരിക്കരുത് അവഗണിക്കരുത് എന്നും അതിനു മറുപടി നൽകണം എന്നും തീർച്ചയായും സ്ത്രീയോട് ഇസ്ലാം നിർദ്ദേശിചത് നമുക്ക് കാണാൻ കഴിയും.
അവിടെ പുരുഷൻന്റെ ലൈംഗിക മനശാസ്ത്രത്തെ  ആണ് ഇസ്ലാം പരിഗണിക്കുന്നത്.


പുരുഷനെ സംബന്ധിച്ചിടത്തോളം അവനു ലൈംഗികമായ ദാഹം ഉണ്ടായാൽ ലൈംഗികമായ ആവശ്യം  ഉണ്ടായാൽ അത് ഉടനെ നിറവേറി കിട്ടേണ്ടത് അവന്റെ ശാരീരികവും മാനസികവും ആയ സംതൃപ്തിക്ക് അനുപേക്ഷണീയം  ആണ്  എന്നത് കൊണ്ട് തന്നെ വിസമ്മതിച്ചു കൊണ്ടോ തിരസ്കരിച്ചു കൊണ്ടോ പുരുഷനിൽ അസംതൃപ്തി ഉണ്ടാക്കരുത് എന്നും അങ്ങനെയുള്ള അസംതൃപ്തി നിങ്ങളുടെ വിവാഹ ജീവിതത്തിലെ സംതൃപ്തിയെ തന്നെ സാരമായി  ബാധിക്കും എന്നും ഇസ്ലാം മുന്നറിയിപ്പ് നൽകുന്നു. ഇവിടെ ഇസ്ലാം ഒരേ സമയം ആണിനെയും പരിഗണിക്കുന്നു. പെണ്ണിനെയും പരിഗണിക്കുന്നു.
പുരുഷന് ഇത്തരം ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ ആ ആവശ്യങ്ങളെ അടിച്ചമർത്തി വെക്കാൻ അവരെ നിർബന്ധിക്കരുത് എന്ന സന്ദേശം ഒരു സംസ്കരണത്തിന്റെ തലത്തിൽ ഒരു അധ്യാപനത്തിന്റെ തലത്തിൽ പെണ്ണിന് നൽകുന്നു. അതെ സമയം ആണിനോട് പെണ്ണുമായി രതിവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പെണ്ണ് നിന്നെ പോലെ ആണ് എന്ന് വിചാരിക്കരുത് എന്നും പെണ്ണിനെ ഉണർത്താനും പെണ്ണിനെ മനസ്സിനെ ഇതിൽ പങ്കാളി ആക്കാൻ ഉള്ള ബോധപൂർവ്വം ആയ പരിശ്രമങ്ങൾ നിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം എന്നും അത് കേവലം ആയൊരു തിടുക്കം ആയി നിന്റെ  ലൈംഗികമായ ആഗ്രഹങ്ങൾ മാറിക്കൂടാ എന്ന് പുരുഷനെയും പഠിപ്പിക്കുന്നു.


നിങ്ങൾ പ്രവാചകൻ (s) യുടെ ഈ രണ്ടു ഹദീസുകളെ ആധുനിക ലൈംഗിക മനശാസ്ത്രജ്ഞന്മാരുടെ മുന്നിൽ കൊണ്ട് പോയി സമർപ്പിക്കുക... അവർ ഇന്ന് ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്ന.. കിടപ്പറകളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന മുഴുവൻ അസംതൃപ്തികൾക് മുഴുവനും ഉള്ള  പരിഹാരം ആയി ഇവ ഫ്രൈം ചെയ്തു വെക്കും എന്ന് ഉറപ്പാണ്.
അത്രത്തോളം മാനവികമായി ആണ്
ലൈംഗിക ബന്ധത്തെയും ലൈംഗിക സംതൃപ്തിയെയും അതിൽ പുരുഷന്റെയും  സ്ത്രീയുടെയും സ്ഥാനത്തെയും എല്ലാം  ഇസ്ലാം നോക്കി കാണുന്നത് എന്നർത്ഥം. ഇത് തന്നെ ആണ് അടിമസ്ത്രീയുമായി ഉള്ള ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്.


രണ്ടാമത്തെ കാര്യം ആദിവാസികളിൽ പലരും നഗ്നരായി ആണ് ജീവിക്കുന്നത്. ആ നഗ്നരായി ജീവിക്കുന്നത് കൊണ്ട് അവർക്ക് ടെസ്റ്റ്‌റ്റോസ്റ്റിറോണ് ഉണ്ടാകുന്നുണ്ടോ എന്നതാണ്.
അങ്ങനെ ഉണ്ടാകുന്നുണ്ടോ എന്ന് അറിയണം എങ്കിൽ നമ്മൾ ആദിവാസി സമൂഹങ്ങളിലേക്ക് പോകണം.
നഗ്നത അവരിൽ സൃഷ്ടിക്കുന്ന വികാരങ്ങൾ എന്തൊക്കെ ആണെന്ന് പരിശോദിക്കണം.
അത് ശാരീരികമായി അവരിൽ ഏതൊക്കെ തരത്തിൽ ഉള്ള പ്രതികരണങ്ങൾ ആണ് സൃഷ്ടിക്കുന്നത് എന്ന് അപഗ്രഥിക്കാൻ നമുക്ക് കഴിയണം.
തീർച്ചയായും ആദിവാസി കോളനികളിൽ ബലാത്സംഗങ്ങൾ ഉണ്ടാകുന്നുണ്ടോ ആദിവാസി ഊരുകളിൽ ബലാത്സംഗങ്ങൾ ഉണ്ടാകുന്നുണ്ടോ..
നമ്മൾ പരിശോധിക്കുക. ഇതിൽ
പലപ്പോഴും നമ്മുടെ ആന്ത്റോപോളജിസ്റ്റുകൾ ഉണ്ടാക്കി വെച്ചിട്ടുള്ള ചില മിഥ്യാ ധാരണകൾ ഈ രംഗത്ത്  ഉണ്ട്.


ആന്ത്രോപോളജി എന്ന് പറഞ്ഞാൽ നമുക്ക് അറിയാം. നരവംശശാസ്ത്രം എന്ന് ആണ്.
എങ്ങനെ ആണ് ആന്ത്രോപോളജി എന്ന് പറയുന്ന വിജ്ഞാന ശാഖ ലോകത്തു ഉണ്ടായത്?
ആൻഡമാന്-നിക്കോബാർ ദ്വീപ സമൂഹങ്ങളിലേക്ക് ബ്രിട്ടീഷ്കാർ കടന്നു ചെന്ന സമയത്ത് അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ചില സാമൂഹിക ശാസ്ത്രജ്ഞന്മാർ അന്ന് ആൻഡമാനിൽ ഉണ്ടായിരുന്ന പ്രാകൃത ഗോത്ര വർഗ്ഗങ്ങൾ ആയി.. അഥവാ അബോർജിനൽസ് ആയി അവർക്ക് അനുഭവപ്പെട്ട
ചില ജനവിഭാഗങ്ങൾ. പലപ്പോഴും ഉടു വസ്ത്രം പോലും ഇല്ലാത്ത ജനവിഭാഗങ്ങൾ. കാടിനകത്ത് പുറം ലോകവും ആയി യാതൊരു ബന്ധവും ഇല്ലാതെ ജീവിക്കുന്ന ജന വിഭാഗങ്ങൾ.
ഇപ്പോഴും ആൻഡമാന് ദ്വീപുകളിൽ അധിവസിക്കുന്ന ജന വിഭാഗങ്ങളെ നമ്മൾ പഠിച്ചു നോക്കിയാൽ
ഇപ്പോൾ ജെറവകൾ എന്ന് അറിയപ്പെടുന്ന അവിടുത്തെ ആദിവാസികളെ പരിശോദിച്ചു നോക്കിയാൽ അവർക്ക് ഇന്ത്യയുടെ സിറ്റിസണ്ഷിപ്പ് പോലും ഇല്ല.
ഇന്ത്യ എന്ന് പറയുന്ന ഒരു  ടെറിട്ടറിയുടെ ഭാഗം ആയി അവർ ജീവിക്കുമ്പോഴും അവർക്ക് ഐഡന്റിറ്റി കാർഡ് ഇല്ല.. ആധാർ കാർഡ് ഇല്ല.. റേഷൻ കാർഡ് ഇല്ല. അവരാരും സ്കൂളിൽ പോകുന്നില്ല.. അവർ വോട്ടു ചെയ്യുന്നില്ല..അവർക്ക് ഇന്ത്യയുടെ പീനൽ കോഡ് ബാധകമാക്കണമെങ്കിൽ ആവശ്യം ആയ അടിസ്ഥാനപരമായ പൗരത്വ രേഖകൾ പോലും ഇല്ല. പക്ഷെ ഇത് ഇല്ല എന്നത് കൊണ്ട് സിവിലൈസഡ് എന്ന് നമ്മൾ വിളിക്കുന്ന സൊസൈറ്റിയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു അടഞ്ഞ സമൂഹങ്ങൾ  എന്ന നിലക്ക് ഇവരെ കണ്ട് അത്ഭുതപെട്ടു പോയതാണ് അന്നത്തെ വെള്ളക്കാർ. അങ്ങനെ ആണ് ആന്ത്രോപോളജി എന്ന വിജ്ഞാന ശാഖ പിറക്കുന്നത്. വെള്ളക്കാർക്ക് ഇവരെ മനുഷ്യർ ആയി പോലും തോന്നിയിട്ടില്ല. ഇത് ഏതോ അർദ്ധ മനുഷ്യന്റെ സ്ഥാനം മാത്രം ഉള്ള വസ്തുക്കൾ ആയിരുന്നു.
നാം നേരത്തെ പറഞ്ഞ പോലെ പെണ്ണിനെ വസ്തുവൽക്കരിച്ച പോലെ ആദിവാസികളെ വസ്തുവൽക്കരിച്ചു കൊണ്ട് കേവലം ഒരു മൃഗത്തിന്റെ സ്ഥാനത്ത് മാത്രം അവരെ നിർത്തി.. അവരെ ശത്രുപക്ഷത്ത് നിറുത്തി കൊണ്ട് നടന്ന പഠനങ്ങൾ... ആ പഠനങ്ങൾ ആയിരുന്നു ആന്ത്രോപോളജിയുടെ തുടക്കം. പക്ഷെ.. ആന്ത്രോപോളജി കുറെ  മുന്നോട്ടു പോകുകയും ഇവരെ ശത്രുപക്ഷത്ത് നിറുത്തി കേവലം ഒരു വസ്തുക്കൾ  ആയി കാണുന്ന കാഴ്ചപ്പാട് അതിശക്തമായി വിമർശിക്കപ്പെടുകയും ചെയ്ത ശേഷം ഇപ്പോൾ ആന്ത്രോപോളജിക്ക് അകത്തേ പുതിയ ട്രെൻഡ് എന്ന് പറയുന്നത് ആദിവാസികളെ Idolize ചെയ്യുക അഥവാ
വിഗ്രഹവൽക്കരിക്കുക  എന്നതാണ്.


ആദിവാസികളെ ഒരു ആദർശവൽകൃത സമൂഹം ആയി അവതരിപ്പിക്കുകയും അവിടെ നടക്കുന്നത് എല്ലാം ശരി ആണെന്ന് വരുത്തി തീർക്കുകയും സിവിലൈസെഷൻ ഇൻവെന്റ് ചെയ്തു എന്ന് പറയുന്നത് നമ്മുടെ എല്ലാം വലിയ തെറ്റ് ആണ് എന്ന് വാദിക്കുകയും നമ്മൾ എല്ലാം ആദിവാസികളെ പോലെ ആകുകയാണ് വേണ്ടത് എന്ന് സൂചിപ്പിക്കുകയും ചെയ്തു കൊണ്ട് ഉള്ള പഠനങ്ങൾ. ഇത് ഒരു കാൽപ്പനികമായ മിഥ്യ മാത്രം ആണ്.

അവിടെ ആദിവാസി സമൂഹങ്ങളിൽ Sexuality എന്ന് പറയുന്നത് വളരെ ഐഡിയൽ ആണ്. അവിടെ യാതൊരു വിധത്തിൽ ഉള്ള അക്രമങ്ങളും ഇല്ല എന്ന സങ്കല്പം.  ഒന്നാമത് ആയി എല്ലാ ആദിവാസികളും വസ്ത്രം ധരിക്കാത്തവരാണ് എന്ന സങ്കൽപ്പം തന്നെ അടിസ്ഥാനരഹിതമാണ്. വസ്ത്രം ധരിക്കുന്ന ആദിവാസികളും അൽപ വസ്ത്രധാരികൾ ആയ ആദിവാസികളും വസ്ത്രം തന്നെ ധരിക്കാത്ത ആദിവാസി സമൂഹങ്ങളും ഒക്കെ ഉണ്ട്.
അത് ആദിവാസികൾ അവരുടെ കാടുകൾക്ക് അകത്തു രൂപപ്പെടുത്തി കൊണ്ട് വന്ന സംസ്കാരങ്ങൾ മാത്രം ആണ് എന്നെ പറയാൻ കഴിയു.
പക്ഷെ ആ സംസ്കാരങ്ങൾക് അകത്തു ജീവിക്കുന്നവർക് ഇടയിൽ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് വസ്തുനിഷ്ഠമായി പഠിക്കുന്നതിന് പകരം അവിടെ നടക്കുന്നത് എല്ലാം ശരി ആണെന്നും
അവിടെ യാതൊരു തരുത്തിൽ ഉള്ള  പ്രശ്നങ്ങളും ഇല്ല എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. അത് അടിസ്ഥാനരഹിതമാണ്. ആദിവാസി കോളനികൾക്ക് അകത്തു.. ആദിവാസി കാടുകൾക്ക് അകത്തു നടന്ന ബലാത്സംഗങ്ങളെ  കുറിച്ച് ഉള്ള വസ്തുനിഷ്ഠമായ
ആന്ത്റോപോളജിക്കൽ റിപ്പോർട്ട്സ് നമുക്ക് വെറുതെ ഗൂഗിൾ ചെയ്താൽ നമുക്ക് വായിക്കുവാൻ  കഴിയും.
അവിടെ എന്ത് കൊണ്ട് ബലാത്സംഗങ്ങൾ ഉണ്ടായി? എന്ന ചോദ്യത്തിന്..ഏതെങ്കിലും ഒരു പെണ്ണിന്റെ ശരീരം കണ്ടത് കൊണ്ട്.. അതിന്റെ മാദകമായ ഭംഗിയിൽ എനിക്ക് സ്വൊയം നിയന്ത്രണം വിട്ടത് കൊണ്ട് എന്ന്
മറുപടി പറയുന്ന ആദിവാസികളെ തന്നെ നമുക്ക് കാണാൻ കഴിയും. അത്തരം വസ്തുനിഷ്ഠമായ പഠനങ്ങൾ  ഒരു മൂലയിൽ പാർശ്വവൽക്കരിക്കപ്പെടുകയും വളരെ ഐഡിയലൈസ്ട് ആയ സിറ്റുവേഷനുകൾ ആയി  ആദിവാസി ജീവിതങ്ങൾ അവതരിക്കപ്പെടാന് ഉള്ള പരിശ്രമങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു എന്നതാണ് ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്നം.


നാം പറഞ്ഞു വന്നത്.. ആദിവാസികൾക്ക് ഇടയിൽ ബലാത്സംഗങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ടാകുന്നുണ്ട്. എല്ലാ മനുശ്യർക്ക് ഇടയിലും ഉണ്ടാകുന്നത് പോലെ.  അങ്ങനെ ഉണ്ടാകുന്നില്ല എന്ന് പറയാൻ തെളിവുകൾ ഇല്ല.
എല്ലാ ആദിവാസി സമൂഹങ്ങളെ കുറിച്ചും നാം അത്രയൊന്നും പഠിച്ചിട്ടുമില്ല. അത് കൊണ്ട് തന്നെ
അതിൽ നിന്ന് ഒരു സിദ്ധാന്തം ഉണ്ടാക്കി എടുക്കാൻ നമുക്ക് കഴിയുകയുമില്ല.. ഒന്നാമതായി.

രണ്ടാമതായി നമ്മൾ മനസിൽ ആക്കേണ്ട കാര്യം
നഗ്നത സാർവ്വത്രീകമായി പ്രദർശിപ്പിക്കപ്പെടുന്ന ഒരു സാമൂഹിക ക്രമത്തിൽ..അത് കൊണ്ട്  ഉണ്ടാകുന്ന മറ്റൊരു imapact കൂടി ഉണ്ട്. മറ്റൊരു ലൈംഗിക മനോരോഗം കൂടി ഉണ്ട്.
ആ ലൈംഗിക മനോരോഗത്തിന്റെ പേര്
Sexual Frigdity അഥവാ ലൈംഗിക മരവിപ്പ് എന്ന് ആണ്.

എന്താണ് sexual fridgity?
ഇന്നത്തെ സമൂഹം വളരെ ഗൗരവപൂർവമായി ചർച്ച ചെയ്യേണ്ട ഒന്നാണ് ഇത്.
ഇന്ന് കിടപ്പറകളിൽ അസംതൃപ്തി പുകഞ്ഞു കൊണ്ടിരിക്കുന്നു. എന്താണ് അസംതൃപ്തി?
ഭാര്യ..സൈക്കോളജിസ്റ്റിന്റെ അടുത്ത് വന്നിട്ട്..സൈക്കാട്രിസ്റ്റ്ന്റെ അടുത്ത് വന്നിട്ട് പറയുന്നു..
ഭർത്താവിനു എന്നിൽ താല്പര്യം ഇല്ല.
എല്ലാം ഒരു ചടങ്ങ് ആണ്. എന്റെ ശരീരം അദ്ദേഹത്തിൽ ഒരു വികാരവും ഉണ്ടാക്കുന്നില്ല.
അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നില്ല.
അദ്ദേഹത്തിന് എന്നെ കാണുമ്പോൾ പ്രതേകിച്ചു എന്റെ ശരീരം കാണുമ്പോൾ പ്രതേകം ആയ വികാരങ്ങൾ ഒന്നും ഉണ്ടാകുന്നില്ല.. എന്ന് പറയുന്ന ഭാര്യമാരുടെ എണ്ണം കൂടിക്കൊണ്ട് ഇരിക്കുന്നു. ഇത് എന്ത് കൊണ്ട് ആണ് ?
എന്ത് കൊണ്ട് ആണ് എന്ന ചോദ്യത്തിനു വസ്തുനിഷ്ഠമായ മറുപടികൾ ഉണ്ട്...രസതന്ത്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള മറുപടികൾ. കാരണം കിടപ്പറയിൽ ലൈംഗിക ബന്ധം സ്വാർത്തകമാകണം എങ്കിൽ.. നഗ്നത കിടപ്പറയിൽ മാത്രം കിട്ടുവാനും ആസ്വദിക്കാനും പറ്റുന്ന ഒന്നാകണം.
അപ്പോൾ മാത്രമെ അത് പുരുഷനെ പ്രചോദിപ്പിക്കൂ.
ഇത് ഇപ്പൊ പുരുഷൻ റോഡിൽ ഇറങ്ങിയാലും കോളേജിൽ പോയാലും ഓഫീസിൽ പോയാലും ബസിൽ കയറിയാലും സിനിമ തിയേറ്റർൽ ചെന്നാലും പുരുഷൻ കണ്ടു കൊണ്ടേ ഇരിക്കുന്നത് പെണ് നഗ്നതയാണ്.
തുറന്നു വെക്കപ്പെട്ട പെണ്ണ് ഉടലുകളുടെ ഒരു പ്രളയത്തിനു നടുവിൽ ആണ് ആധുനിക പുരുഷൻ ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്.
അവിടെ പുരുഷൻ ഈ പെണ്ണ്ഉടലുകൾ കണ്ടു കണ്ടു കണ്ട് ഒരു തരം ഫ്രിഡ്ജിറ്റി ഉണ്ടാകുന്നു. Sexual fridgity.


ഇന്ന് ഉള്ള സിനിമ മോഡലുകളെ തന്നെ നമ്മൾ നോക്കുക. ഇവിടെ ഉള്ള എല്ലാ ശരീരസൗന്ദര്യ വർധക വസ്തുക്കളും ഉപയോഗിച്ച് കൊണ്ട് ശരീരതെ ഏറ്റവും  മാദകമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നവരുടെ ക്ലോസപ്പ് ദൃശ്യങ്ങൾ. ആ ദൃശ്യങ്ങൾ നമുക്ക് ഇടയിൽ വ്യാപകമായി സർക്കുലേറ്റ് ചെയ്യപ്പെടുന്നു. ഈ ദൃശ്യങ്ങൾ കണ്ടു ആസ്വദിച്ച പുരുഷൻ ആണ് വൈകുന്നേരം കിടപ്പറയിലേക്ക് കടന്നു ചെല്ലുന്നത്.
അവിടെ സ്വൊഭാവികമായും അവന്റെ ഭാര്യ എന്ന്
പറയുന്നത് അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത പെണ്ണ് അല്ലാത്തത് കൊണ്ടും അവൻ ഇപ്പോൾ കണ്ട് വരുന്നത് അത്തരം ഒരു പെണ്ണിന്റെ നഗ്നത ആയത് കൊണ്ടും ഈ നഗ്നതക്ക് അവനെ പ്രചോദിപ്പിക്കാൻ പറ്റാത്ത സ്ഥിതിവിശേഷം വരുന്നു.
നമ്മൾ പച്ചയായി കാര്യങ്ങൾ മനസ്സിൽ ആക്കാൻ വേണ്ടി ആണ് ഇങ്ങനെ പറയുന്നത്. ഇത് ഇന്ന് ലോകത്തിലെ എല്ലായിടത്തും വളരെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രതിസന്ധിയാണ്.
പെണ്ണ് ഉടലിനെ കിടപ്പറയിൽ നിന്ന് പുറത്തേക്കു കൊണ്ട് വന്നു നിർത്തി അതിനെ തുറന്നു വെച്ച് ലോകത്തെ സൗന്ദര്യധാമങ്ങളെ മുഴുവൻ
പുരുഷൻമാരുടെ മുന്നിൽ അവതരിപ്പിച്ചു അവരുടെ കിടപ്പറയിൽ അവർക്ക് ലൈംഗികമായ പ്രചോദനം ഉണ്ടാകാത്ത സ്ഥിതിവിശേഷം ലോകത്ത് വന്നു ഭവിച്ചു എന്ന ഈ യാഥാർഥ്യം നഗ്നത തുറന്നു വെക്കപ്പെടുന്ന സമൂഹങ്ങളിൽ എല്ലാം ഉണ്ടാകാം.
നഗ്നത തുറന്നു വെക്കപ്പെടുന്ന സമൂഹങ്ങളിൽ ഇത്തരം സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ടോ ?
സൈക്കോളജി എന്ന് പറഞ്ഞാൽ കുറെ ഊഹങ്ങൾ ആണ് എന്ന്. മനശാസ്ത്രം എന്ന് പറഞ്ഞാൽ ഊഹങ്ങൾ ആണ്.
അന്ന് അങ്ങനെ ഒരു ഭൂതകാലം ഉണ്ടായിരുന്നു. ഇന്ന് അങ്ങനെ അല്ല. ഇന്ന് നമ്മൾ സൈക്കോളജി, സൈക്കാട്രി എന്ന് പറയുന്നത് അല്ലെങ്കിൽ ലൈംഗിക ശാസ്ത്രം എന്ന് പറയുന്നത്...ഒരു പുരുഷൻ ലൈംഗികമായി എങ്ങനെ ചിന്തിക്കുന്നു.. എങ്ങനെ പെരുമാറുന്നു..
ഒരു പെണ്ണ് ലൈംഗികമായി എങ്ങനെ പ്രതികരിക്കുന്നു.. പെണ്ണിന്റെ ലൈംഗിക മനശാസ്ത്രം എന്താണ്..
തുടങ്ങിയവ ഒന്നും ഇന്ന് കേവലമായ ഊഹങ്ങൾ അല്ല.
ഇതിന് എല്ലാം വസ്തുനിഷ്ഠമായ ധാരണകളാണ് ഈ വിജ്ഞാന ശാഖയിൽ ഇന്ന് നമുക്ക് ഉള്ളത്.


എന്ത് കൊണ്ടെന്നാൽ നമ്മുടെ വികാരങ്ങളെയും നമ്മുടെ പ്രതികരണങ്ങളെയും നമ്മുടെ ചിന്തകളെയും അത്യന്തികമായി നിർണയിക്കുന്നത് ഹോർമോണ്കൾ ആണ് എന്നും ഹോർമോൺകൾ കൃത്യമായ രസതന്ത്ര അസ്ഥിത്വം ഉള്ള പദാർഥങ്ങൾ ആണ് എന്നും അത് കൊണ്ട് തന്നെ ഹോർമോൺകളെ കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കാൻ കഴിയും എന്നും
നമ്മുടെ ചിന്തകളെയും നമ്മുടെ വികാരങ്ങളെയും നമ്മുടെ ലൈംഗിക പ്രതികരണങ്ങളെയും
Chemical Equations ആയി ഇന്ന് നമുക്ക് ബ്ലാക്ക് ബോർഡിൽ എഴുതാൻ കഴിയും എന്നും ഉള്ള നില കൈവന്നതോടു കൂടി നമ്മുടെ തലച്ചോറിലെക്ക് എത്തുന്ന ഓരോ Input Signals നോടും
ഓരോ ലൈംഗിക ഇന്പുട്ടിനോടും നമ്മുടെ തലച്ചോർ എങ്ങനെ  പ്രതികരിക്കുന്നു എന്ന് വളരെ ഒബ്ജക്റ്റീവായി ഒരാളോട് പറഞ്ഞു കൊടുക്കാൻ കഴിയും എന്നും ഉള്ള ഗവേഷണ ഫലങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.


ലോകത്തു എല്ലായിടത്തും മനുഷ്യർക്ക്‌ ഉള്ളത് ഒരേ ഹോർമോൺ വ്യവസ്ഥയും ഒരേ തലച്ചോറും ഒരേ ലൈംഗിക അവയവങ്ങളും ആണ്. എങ്കിൽ.. ഒരു പെണ്ണിന്റെ നഗ്നത തുറന്നു വെക്കപ്പെട്ടാൽ ഒരു പുരുഷന്റെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ നമുക്ക് ആൻഡമാനിലേക്കോ ആഫ്രിക്കയിലേക്കോ യാത്ര ചെയ്യേണ്ടതില്ലാത്ത ഒരു കാലത്ത് ആണ് നാം ജീവിക്കുന്നത്.
അത് കൊണ്ട് ഇത്തരം വാദങ്ങൾ ആയി കടന്നു വരുന്ന ഭൗതിക വാദികൾ ആയ ആളുകൾ.
അവർ സയൻസിന്റെ ആളുകൾ ആണ് എന്ന് സ്വൊയം അവകാശപ്പെടുന്നത്. ഇവർ സയൻസിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ...ബയോളജിയിലും കെമിസ്ട്രിയിലും വിശ്വസിക്കുന്നു എങ്കിൽ..
സ്ത്രീ നഗ്നത തുറന്നു വെക്കപ്പെട്ടാൽ അത്  പുരുഷനിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങൾ എന്തൊക്കെയാണ് എന്ന വസ്തുനിഷ്ഠമായ ശാസ്ത്രീയ  പഠനങ്ങളോട് ഇവർ എന്ത് കൊണ്ട് പുറംതിരിഞ്ഞു നിൽക്കുന്നു എന്നും സാമൂഹിക ശാസ്ത്രത്തിന്റെ
കുടക്കീഴിൽ ഇരുന്നു കൊണ്ട് എന്ത് കൊണ്ട് വളരെ നിസ്സാരമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നു എന്നും തിരിച്ചു ചോദിക്കുവാനാണ് നമുക്ക് കഴിയെണ്ടത്. ആ ചോദ്യത്തിന് ഇവർക്ക് ഉത്തരം ഇല്ല എന്നത് ആണ് യാഥാർഥ്യം.



Critic-2ആണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ എന്താണ് പ്രശ്നം?

കേരളത്തിൽ കുറച്ചു കാലമായി വളരെ സമർഥമായി നടന്നു കൊണ്ടിരിക്കുന്ന ഒരു ആശയ പ്രചരണ പദ്ധതിയുടെ പശ്ച്ചാത്തലത്തിൽ നിന്ന് കൊണ്ട് വേണം നമ്മൾ ഇതിനെ മനസ്സിലാക്കാൻ.
ടീനേജ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ പ്രായപൂർത്തിയുടേതായ മാറ്റങ്ങൾ പ്രകടമായി കൊണ്ടിരിക്കുന്ന സമയം ആണത്.
ലൈംഗികത ഒരു അനുഭവം ആയി നമ്മുടെ എല്ലാം ജീവിതത്തിൽ വന്നു തുടങ്ങുന്ന ഒരു സംഭവം ആണത്. ലൈംഗികത വിവാഹിതരായ സ്ത്രീ പുരുഷൻമാർക്ക് ഇടയിൽ നടക്കേണ്ട ഒരു ആസ്വദനമാണ് എന്നും വിവാഹത്തിന് മുൻപോ, വിവാഹത്തിന് പുറത്തൊ
ലൈംഗികമായ ഒരു ആസ്വദനവും നടന്നുകൂടാ എന്നും കൃത്യമായി പഠിപ്പിക്കുന്ന ആദർശം ആണ് ഇസ്ലാം.
ലൈംഗിക ആസ്വദനത്തിന്റെ വളരെ ചെറിയ തലങ്ങൾ പോലും വിവാഹത്തിന് പുറത്ത് അനുവദിക്കപ്പെട്ടു കൂടാ എന്നതാണ് ഇസ്ലാമിക വീക്ഷണം.


അത് കൊണ്ടാണ് മുഖവും മുൻകൈയ്യും ഒഴിച്ച് ഉള്ള ഭാഗങ്ങൾ സ്ത്രീകൾ അന്യപുരുഷൻമാർക്ക് ഇടയിൽ പ്രദർശിപ്പിക്കരുത് എന്നും അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ സ്പർശിക്കരുത് എന്നും കൊഞ്ചി കുഴഞ്ഞു വർത്തമാനം പറയരുത് എന്നും അവർ തമ്മിൽ സ്വകാര്യതയിൽ ഒറ്റക്കാകരുത് എന്നും ഒരുമിച്ച് ഒറ്റക്ക് യാത്ര ചെയ്യരുത് എന്നും എല്ലാം ഇസ്ലാം കർശനമായി പറയാൻ ഉള്ള കാരണം.  ഈ ആസ്വദനത്തിന്റെ ഒരു തലവും വിവാഹത്തിന് പുറത്ത് നടന്നു കൂടാ എന്നത് കൊണ്ടാണ്. എന്നാൽ കേരളത്തിൽ ഒരു 10-11 വർഷക്കാലം ആയി നമ്മുടെ പെൺകുട്ടികളോട് ഈ നിലപാട് വളരെ യാഥാസ്ഥിതികമാണ് എന്നും വിവാഹത്തിന് പുറത്ത് ഇത്തരം കാര്യങ്ങൾ നടത്തുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല അവരെ പറഞ്ഞു പഠിപ്പിക്കാൻ ഉള്ള വളരെ ബോധപൂർവ്വമായ പരിശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. രക്ഷിതാക്കളും പെൺകുട്ടികളും വളരെ ഗൗരവത്തോടെ മനസ്സിൽ ആക്കേണ്ട വിഷയം ആണിത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലം ആയി മാത്രഭൂമി ആഴ്ച പതിപ്പ് എന്ന് പറയുന്ന കേരളത്തിലെ മുഖ്യധാര സംസ്കാരിക പ്രസിദ്ധീകരണം പ്രധാനമായും ശ്രമിച്ചത് തന്നെ ഈ ഒരു ആശയം കേരളത്തിൽ പ്രചരിപ്പിക്കുവാനും സമരർത്തിക്കുവാനും ആണ്.
നമ്മുടെ നാട്ടിൽ  ചുംബന സമരം എന്ന പേരിൽ നടന്ന പ്രതിഷേധം..
ആ പ്രതിഷേധത്തിലൂടെ നമ്മുടെ സമൂഹത്തെ പഠിപ്പിക്കാൻ ശ്രമിച്ചതും ഇതേ കാര്യം ആണ്.
വിവാഹത്തിന് പുറത്ത് സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടു കൂടി ശരീരങ്ങൾ ആസ്വദിക്കുന്നത് കൊണ്ട് ഒരു തകരാറും ഇല്ല എന്ന് കേരളത്തെ പഠിപ്പിക്കാൻ ഉള്ള ഒരു ശ്രമം ആയിരുന്നു അത്.


സ്ത്രീയും പുരുഷനും തൊട്ടുരുമ്മി ഇരുന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരോട് അവരുടെ കാപട്യം അവസാനിപ്പിക്കുക എന്ന് മാത്രമേ നമുക്ക് പറയാൻ കഴിയു. നമ്മൾ കാര്യങ്ങൾ പച്ചയായി മനസ്സിൽ ആക്കുക.

സാധാരണയായി ഒരു പെണ്ണിന്റെയും ആണിന്റെയും ശരീരത്തിലെ താപനിലകൾ (Temparature) തമ്മിൽ പോലും വ്യത്യാസം ഉണ്ട്. 
പെൺകുട്ടിയുടെ ശരീരത്തിന്റെ Temperature പോലും ആൺകുട്ടിയുടേതുമായി ഒരു ഡിഗ്രി സെൽഷ്യസ് കൂടുതൽ ആണ്. ഒരു അന്യസ്ത്രീയെ സ്പർശിക്കാൻ അവസരം ഉണ്ടാകുമ്പോൾ പെണ്ണിന്റെ ചൂട് തന്നെ ആണിന്റെ ശരീരത്തിൽ വലിയ പ്രകമ്പനങ്ങൾ ഉണ്ടാക്കും എന്നതാണ് ജീവശാസ്ത്രപരമായ സത്യം.
ആ പ്രകമ്പനങ്ങൾ പുരുഷന്റെ മനസ്സിൽ നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത വികാര തള്ളിച്ചകൾ സൃഷ്ടിക്കുകയും അവനിൽ ഹോർമോൺകളുടെ വേലിയേറ്റം ഉണ്ടാക്കുകയും ആസ്വദനത്തിന്റെയും സംതൃപ്തിയുടെയും തലങ്ങളിലെക്ക് അവനെ കൊണ്ടുപോകുകയും ചെയ്യും.  പെൺകുട്ടി അറിയുക പോലും ചെയ്യാതെ അവളെ ആസ്വദിക്കാനും ആ ആസ്വദനം അടുത്ത തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള മാനസിക നിലയിലേക്ക് പോകാനും ആൺകുട്ടിക്ക് കഴിയും.
ഇത് കൊണ്ടാണ്.. ഇത് വിവാഹത്തിന് പുറത്ത് ഉള്ള ഒരു ലൈംഗിക ആസ്വദനമാണ് എന്നും ഇത് ഒട്ടും അനുവദിച്ചു കൂടാ എന്നും ഇസ്ലാം കർക്കക്കശം ആയി പറയുന്നത്. ഇതിനെല്ലാം ഉപരി നമ്മൾ മനസിൽ ആക്കേണ്ട കാര്യങ്ങൾ ഉണ്ട്.. ഇപ്പോൾ ചുംബന സമരം ആയാലും  ഫാറൂഖ് കോളേജിൽ ആണും പെണ്ണും മുട്ടി ഇരിക്കാൻ നടത്തിയ പ്രതിഷേധം ആയാലും
ഇതിന്റെ എല്ലാം ലക്ഷ്യം എന്ന് പറയുന്നത് കേവലം അവിടെ ഉള്ള പുരുഷൻമാർക്ക് ക്ലാസ്സ്‌ മുറിയിൽ ഒരേ ബഞ്ച്ൽ പെൺകുട്ടിയുമായി  ഇരിക്കുക എന്നതൊ അല്ല. അതിനൊക്കെ അവർക്ക് അനേകം അവസരങ്ങൾ അല്ലാതെ തന്നെ ഉണ്ടല്ലോ.
അവർ അത് സാധിക്കുന്നുമുണ്ട്.
അത് ഒരു ക്ലാസ്സ്‌ റൂമിൽ ഒരു ബഞ്ച്ൽ തന്നെ നിർവഹിക്കണം എന്ന് ഒരു നിർബന്ധം അവർക്ക് ഇല്ല. പക്ഷെ ഇത്തരം ഒരു സമരം വഴി ആണും പെണ്ണും ഇടകലർന്നു തൊട്ടുരുമ്മി ഇരിക്കുന്നത് ഒരു തെറ്റ് അല്ലാ എന്ന് കേരളിയ ക്യാമ്പസുകളെ പതിയെ പഠിപ്പിച്ചു എടുക്കാൻ ഉള്ള ഗൂഡശ്രമങ്ങൾ ആണ് ഇതിനു പിന്നിൽ അരങ്ങേറുന്നത്. അവിടെയാണ് ആ വിഷയത്തിന്റെ ഗൗരവവും. ചുംബന സമരവും അങ്ങനെ തന്നെ ആയിരുന്നു. കുറെ സ്ത്രീ പുരുഷൻമാർ അവരുടെ ആഗ്രഹം തീർത്തു എന്ന് അല്ലാ ആ സമരത്തെ കുറിച്ചു നാം മനസിൽ ആക്കേണ്ടത്.
അതിനു ഇങ്ങനെ ഒരു സമരത്തിന്റെ ആവശ്യമോ ഒരു പൊതു ഇടത്തിന്റെ ആവശ്യമോ ഇല്ല. മറിച്ചു അത്തരം ഒരു സമരം വഴി....വിവാഹത്തിനു പുറത്ത് ഉള്ള ഇത്തരം  ആസ്വദനങ്ങൾ തെറ്റ് അല്ല എന്ന് കേരളത്തെ പഠിപ്പിക്കുക ആയിരുന്നു അതിന്റെ ലക്ഷ്യം.


അങ്ങനെ പഠിപ്പിക്കുന്നത്തിന്റെ ലക്ഷ്യം എന്താണ്?
അത് ഇപ്പോഴുത്തെ പത്രവാർത്തകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.  നമുക്ക് അറിയാം.. ഈ ചുംബന സമര പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ അത് പ്രഖ്യാപിച്ച.. അതിനു വേണ്ടി ഫേസ്ബുക് പേജ് ഓപ്പൺ ചെയ്ത തന്നെയും തന്റെ ഭാര്യയെയും അതിന്റെ പ്രതീകങ്ങൾ ആയി കേരളീയർക്ക് മുന്നിൽ അവതരിപ്പിച്ച വ്യക്തി.. അയാളെയും അയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിരിക്കുന്നു.
എന്തിനു വേണ്ടി ആണ് അറസ്റ്റ് എന്ന് ചോദിച്ചാൽ അവർ ഓൺലൈൻ ഡേറ്റിങ്ങ് നു വേണ്ടി ഉണ്ടാക്കിയ വിപുലമായ സന്നാഹങ്ങളുടെ വെളിച്ചത്തിൽ..
പെൺകുട്ടികൾടെ ചിത്രങ്ങൾ.. അവരുടെ ശരീരത്തിന്റെ വ്യത്യസ്ത പോസുകളിൽ ഇന്റർനെറ്റ്ൽ അപ്‌ലോഡ് ചെയ്യുകയും താല്പര്യം ഉള്ള പുരുഷൻമാരിൽ നിന്ന് പണം ഈടാക്കി ആ പെൺകുട്ടികളെ അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന വളരെ പൈശാചികമായ ഒരു ലൈംഗിക വിപണന ശ്രിംഗലയുടെ നേതൃസ്ഥാനത്ത് ഇരിക്കുകയായിരുന്നു ഇയാൾ എന്ന് ആണ് പോലീസ് പറഞ്ഞത്.  അദ്ദേഹത്തിന്റെ സ്വന്തം ഭാര്യയെ 6 വയസ് ഉള്ള മകനെ കൂട്ടി കൊണ്ട് പോയി ഒരു ഇടനിലക്കാരന് പണം പറഞ് ഉറപ്പിച്ചു കൈമാറുവാന് യാതൊരു സങ്കോചവും അനുഭവപ്പെടാത്തൊരു മാനസികഅവസ്ഥ
അദ്ദേഹത്തിന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഇതാണ്... യഥാർത്ഥത്തിൽ ഇവരുടെ ലക്ഷ്യം.  വിവാഹത്തിന് പുറത്ത് ഒരു പുരുഷനുമായി അടുത്ത് ഇടപഴകുന്നതോ അയാളെ സ്പർശിക്കുന്നതോ ചുംബിക്കുന്നതോ അയാൾക് ആവശ്യം ഉള്ള ആസ്വദനത്തിനു നിന്ന് കൊടുക്കുന്നതോ അയാളുടെ കിടപ്പറ പങ്കിടുന്നതോ തെറ്റ് അല്ല എന്ന് നമ്മുടെ പെൺകുട്ടികളെ വളരെ പതുക്കെ പറഞ്ഞു പഠിപ്പിക്കുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതേ പോലുള്ള സെക്സ് റാക്കറ്റുകൾക്ക് ഇരകൾ ആയി തീരുന്ന പെൺകുട്ടികളെ സൃഷ്ടിച്ചു എടുക്കലാണ് ഇവരുടെ ലക്ഷ്യം.  ആ ലക്ഷ്യത്തിനു വിദ്യാലയങ്ങളിലേക്ക് ആണ് ആദ്യം കടന്നു ചെല്ലേണ്ടത് എന്നും അവിടെയുള്ള പെൺകുട്ടികളെ ആണ്
മസ്തിഷ്ക പ്രക്ഷാളനം ചെയ്യേണ്ടത് എന്നും അവരുടെ മനസ്സിൽ നിന്ന് ആണ് ധാർമികത ചോർത്തി കളയേണ്ടത് എന്നും എന്നാൽ മാത്രമേ ഇളം പ്രായത്തിൽ ഉള്ള പെണ്-ശരീരങ്ങളെ സെക്സ് റാക്കറ്റുകൾക്ക് അവരുടെ സമ്മതത്തോടു കൂടി തന്നെ കൈമാറാൻ കഴിയു എന്നും തീർച്ചറിഞ്ഞ വളരെ പൈശാചികത നിറഞ്ഞ കച്ചവട ബുദ്ധി നിറഞ്ഞ
ആളുകളുടെ വളരെ സമർഥമായ ഇടപെടലുകൾ ആണ് നമ്മുടെ വിദ്യാലയങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിൽ ആക്കുക.

(കടപ്പാട് mustafatanweer)

3.16.2018

തീവ്രവാദികളുടെ ഇസ്ലാം ആണ് യഥാർത്ഥ ഇസ്ലാം. മുസ്ലിംകളുടെ ഇസ്ലാം കപട ഇസ്ലാം.




Introduction:
തീവ്രവാദികളുടെ ഇസ്ലാം ആണ് യഥാർത്ഥ ഇസ്ലാം.
മുസ്ലിംകളുടെ ഇസ്ലാം കപട ഇസ്ലാം.
നാളുകൾ ആയി ക്രൈസ്തവ മിഷനറികൾ കൊട്ടി നടക്കുന്ന ഒരു ആരോപണം ആണിത്. ഏതെങ്കിലും മുസ്ലിം നാമം പേറുന്നവനോ അല്ലെങ്കിൽ കോയ ലേബലിൽ ഉള്ള ഏതെങ്കിലും ഗ്രൂപ്പോ തോക്ക് എടുക്കുന്നോ കത്തി എടുക്കുന്നോ ബോംബ് പൊട്ടിക്കുന്നുണ്ടോ  എന്ന് നോക്കി നടക്കൽ ആണ് ഇന്നിവരുടെ പ്രധാന ജോലി. അങ്ങനെ എന്തെങ്കിലും തുമ്പു കിട്ടുന്ന നിമിഷം ഇവർ അത് ഉരുട്ടി തള്ളി തരും. കണ്ടോ ഇസ്ലാമിക ഭീകരത. മുഹമ്മദിന്റെ അധ്യാപനം.!!


അതായത് അവർ ചെയ്യുന്ന ഏതു മ്ലേച്ചവും ക്രൂരവും
മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങളെയും ഇസ്ലാമിന്റെ അകൗണ്ടിൽ വരവ് വെക്കുക, അതാണ് ഇസ്ലാം എന്ന് ആരോപിക്കുക,  അവരുടെ പ്രവർത്തനങ്ങൾക്ക് ഇസ്ലാമിക പ്രമാണങ്ങളിൽ
തെളിവ് ചികയുക, പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുക,  അത് അല്ല ഇസ്ലാം
എന്നും യഥാർത്ഥ ഇസ്ലാം അങ്ങനെ അല്ല എന്നും പ്രമാണബന്ധമായി  സമർഥിക്കുകകയും ഇസ്ലാമിന്റെ പേരിൽ ഭീകരവാദികൾ ചെയ്തു കൂട്ടുന്ന പ്രവർത്തികളെ അപലപിക്കുകയും ചെയ്യുന്ന ലോക മുസ്ലിം മജോറിറ്റിയുടെ പ്രവർത്തനങ്ങളെയും അധ്യാപനങ്ങളെയും കണ്ടില്ല എന്ന് നടിക്കുക,
പുച്ഛിച്ചു തള്ളുക, എന്നിട്ട് ഒരു ശതമാനതിൽ താഴെ മാത്രം വരുന്ന മുസ്ലിം തീവ്രവാദികളുടെ ദുർവ്യാഖ്യാനങ്ങളെയും ചെയ്തികളെയും യഥാർത്ഥ ഇസ്ലാമായി അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക...
ഇത്യാദി പ്രവർത്തനങ്ങൾ ആണ് അങ്ങനെ എങ്കിലും
തങ്ങളുടെ മതത്തിൽ നിന്നും ഇസ്ലാമിലേക്ക് ഉള്ള ഒഴുക്ക് കുറഞ്ഞാലോ എന്ന "വ്യാ" മോഹത്തിലും
അതിലുപരി ഇസ്ലാമിനോടും അതിന്റെ അവസാന പ്രവാചകൻ ആയ മുഹമ്മദ്‌ നബിയോടും  ഉള്ള അമർഷത്തിലും മണ്ടശിരോമണികളോ കപടന്മാരോ ആയ മിഷനറികൾ നാളുകൾ ആയി ചെയ്തു കൊണ്ടിരിക്കുന്നത്.

യഥാർത്ഥത്തിൽ ഇവർ ഇസ്ലാമിനെ ഏത് വിധവും നഖശിഖാന്തം എതിർക്കുക എന്ന ഉദ്ദേശത്തിൽ ചെയ്യന്നത് തീവ്രവാദികൾക്ക് കുട പിടിച്ചു കൊടുക്കുന്ന പരിപാടി  ആണ്.
ഇന്ന് നിലവിൽ സമാധാനപരമായി നില നിൽക്കുന്ന
ഇസ്ലാമിക അധ്യാപനങ്ങൾ പിന്പറ്റുന്ന ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ ഒന്നാകെ അവഗണിച് കൊണ്ട്
ഭീകരത സൃഷ്ടിക്കുന്നവരെ ചൂണ്ടി കാട്ടി  അവരാണ് യഥാർത്ഥ ഇസ്ലാമിന്റെ വക്താക്കൾ എന്ന് പ്രചരിപ്പിക്കുക വഴി അത് തീവ്രവാദികൾക്ക് പ്രചോദനവും ന്യായീകരണവും ആകുകയും
അത് വഴി പ്രശ്നം കൂടുതൽ സങ്കീർണമാകുകയുമാണ് ചെയ്യുന്നത്.
ചുരുക്കി പറഞ്ഞാൽ ഇവർ തീവ്രവാദികളുടെ പ്രവർത്തനങ്ങളെ അപലപിക്കുക
എന്നതിൽ ഉപരി..
തീവ്രവാദികൾ ചെയ്യുന്നത് എല്ലാം "ഇസ്ലാമികമാണ്" എന്ന് വരുത്തി തീർക്കാൻ ആണ് വെമ്പൽ കൊള്ളുന്നത്.
ഇത് ഒരിക്കലും തീവ്രവാദികൾക്ക് പ്രതികൂലമാകില്ല
അനുകൂലമെയാകു.

ഇനി..മിഷനറികൾ ഇത്തരത്തിൽ തീവ്രവാദികൾക്ക് കുട പിടിച്ചു കൊടുക്കുന്നത് യഥാർത്ഥ ഇസ്ലാമിനെയും മുസ്ലിംകളെയും ലോകം വെറുക്കാനും അത് വഴി ഇസ്ലാമിന്റെ വളർച്ചക്ക് തടയിടാനും ആണ് എങ്കിൽ അത് ഒരിക്കലും നടക്കാനും പോകുന്നില്ല.

ഖുർആൻ പറഞ്ഞ പോലെ...
(Holy Quran 9:32)
അവർ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതി കെടുത്താം എന്ന് ആഗ്രഹിക്കുന്നു.
എന്നാൽ അല്ലാഹുവാകട്ടെ തന്റെ പ്രകാശം പൂർണ്ണമാകാതെ സമ്മതിക്കുകയില്ല.സത്യത്തിന്റെ നിഷേധികൾക്ക് അത് എത്ര അനിഷ്ടകരമായാലും ശരി. 
ചുരുക്കത്തിൽ മിഷനറികളുടെ ഈ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഉള്ള പരിപാടി തീവ്രവാദികളെ ഇല്ലായ്മ ചെയ്യാനല്ല അവരെ സൃഷ്ടിക്കാനെ ഉതകൂ എന്നർത്ഥം. മാത്രം അല്ല
യഥാർത്ഥ ഇസ്ലാമിനെ മിഷനറികൾടെയും താല്പര കക്ഷികളുടെയും കുപ്രചാരണങ്ങൾക്ക് ഇല്ലായ്മ ചെയ്യാനും സാധ്യമല്ല. അത് കൊണ്ടാണല്ലോ ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഇസ്ലാമോഫോബിയയുടെ കേന്ദ്രമായ യുറോപ്യൻ -അമേരിക്കൻ രാഷ്ട്രങ്ങളിൽ തന്നെ ഇസ്ലാം അതിന്റെ മുന്നേറ്റം തുടരുന്നത്.



പ്രമാണവായനയും ദുർവ്യാഖ്യാനവും 
_________________________________________

പ്രധാനപെട്ട ഒരു വിഷയം ആണിത്.
അതായത് തീവ്രവാദികൾ തങ്ങൾടെ വൃത്തികെട്ട പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ പ്രമാണങ്ങളെ കൂട്ട് പിടിക്കുന്നു  എന്നത്.
ISIS പോലുള്ള ഒരു മനുഷ്യത്വരഹിതമായ ഗ്രൂപ്പ്കളിലേക് കേരളത്തിൽ നിന്നും പോലും ആളുകൾ ഇറങ്ങി പുറപ്പെടുന്നത് എന്ത് കൊണ്ട് എന്നതിന്റെ കൂടി ഉത്തരം ആണ് പ്രമാണങ്ങളുടെ ദുർവ്യാഖ്യാനം.
പൊതുജന മധ്യത്തിൽ ഇസ്ലാമികം എന്ന് ജനം കരുതി പോരുന്ന വേഷഭൂഷാധികളും ചിഹ്നങ്ങളും ആയി ഒരു വിഭാഗം ആളുകൾ പ്രത്യക്ഷപ്പെടുക, ഖുർആൻ വചനങ്ങൾ ഉരുവിടുക. എന്നിട്ട് ഉള്ള കണ്ട വൃത്തികെട്ട പ്രവർത്തനങ്ങൾ നടത്തുക. പ്രമാണങ്ങളെ കുറിച്ച് ഉള്ള അറിവില്ലായ്മ മൂലം ഒരു വിഭാഗം അവരെ ഇസ്ലാമായി തെറ്റിധരിക്കുന്നു. എന്നാൽ മറ്റുള്ളവരെ സംബന്ധിച്ച്  അവരുടെ പ്രവർത്തനങ്ങൾക്ക് ഇസ്ലാമികമായി യാതൊരു ന്യായീകരണവും ഇല്ല.   ഇത്തരക്കാരുമായി ദാർഷനികമായി പിടിച്ചു നിൽക്കാനും കൂട്ടത്തിൽ ഉള്ളവർക്ക് സംശയം ജനിക്കാതെ നോക്കുന്നതിനും  വേണ്ടി തീവ്രചിന്തകർ പ്രമാണങ്ങളിൽ ചികയുന്നു.
തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രമാണങ്ങളിൽ ദുർവ്യാഖ്യാനം നടത്തുന്നു. ഇങ്ങനെ തന്നെ ആണ്
ലോകത്തിലെ ഏതു മത തീവ്രവാദ ഗ്രൂപ്പ്കളും തങ്ങളെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടുള്ളത്.
ഇസ്ലാമിക തീവ്രവാദികളും ചെയ്യുന്നതും ഇത് തന്നെ ആണ്.
ഇവരുടെ ഈ ദുർവ്യാഖ്യാനങ്ങളിൽ കുടുങ്ങിയും ആകൃഷ്ടരായും പലരും തങ്ങളുടെ ജീവിതവും അപരന്റെ ജീവിതവും ഇത്തരം തീവ്രവാദ ഗ്രൂപ്പിൽ കൊണ്ട് പോയി ഹോമിക്കുന്നുണ്ട് എന്നത് ശരി ആണ്. അതിനു യഥാർത്ഥ ഇസ്ലാമും മുസ്ലിങ്ങളും എന്ത് പിഴച്ചു?
ഇങ്ങനെ ദുർവ്യാഖ്യാനങ്ങളിൽ കുടുങ്ങുന്നവരെയും ആകൃഷ്ടരാകുന്നവരെയും  യഥാർത്ഥ പ്രമാണ വായനയിലേക്ക് നയിക്കാൻ ശ്രമിക്കുന്ന മുസ്ലിങ്ങളെ കപടന്മാരായും...
തീവ്രവാദികളെയും അവരുടെ പ്രമാണ വായനയെയും യഥാർത്ഥ ഇസ്ലാം ആയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മിഷനറി പ്രവർത്തനങ്ങൾ വിപരീത ഫലമെ ഉണ്ടാക്കൂ എന്ന് നേരത്തെ പറഞ്ഞത് അത് കൊണ്ടാണ്.
മാത്രം അല്ല ഒരഭിപ്രായത്തിൽ തീവ്രവാദികൾ പോലും ചികഞ്ഞു എടുക്കാത്ത ദുർവ്യാഖ്യാനങ്ങൾ ഉറക്കം ഇളച്ചു കണ്ടെത്തി തീവ്രവാദ പ്രവർത്തനങ്ങളെ ഇസ്ലാമിലേക്ക് വരവ് വെക്കാൻ ചട്ടം കെട്ടി ഇറങ്ങിയ മിഷനറികൾ ഉണ്ട് എന്നതാണ് സത്യം. മിഷ്നറി ട്രൂപ്പ് ആയ സാക്ഷി അപ്പോളജെറ്റികിലെ  അനിൽ കുമാർ അയ്യപ്പൻന്റെ
അത്തരം ചില "വരവ് വെക്കലലുകൾ"  അവരുടെ  വെബ്സൈറ്റ്കളിൽ  വായിക്കാം.
മിക്കപ്പോഴും മതം പ്രശ്നത്തിന്റെ അടിസ്ഥാന കാരണം അല്ല, തങ്ങളുടെ ഇംഗിതത്തിനു വേണ്ടി ദുഷ്ട ലക്ഷ്യം ഉള്ളവർ മതത്തെ ദുരുപയോഗം ചെയ്യുകയാണ്.
പ്രശ്നത്തിന്റെ അടിസ്ഥാന കാരണം അല്ല എന്ന് മാത്രം അല്ല, പരിഹാരത്തിന്റെ മാർഗ രേഖ നിർദ്ദേശിക്കാനും ശരിയാം വിധം വ്യാഖ്യാനിക്കപ്പെട്ട മതത്തിനു കഴിയും എന്ന് കൂടി ഓർക്കുക. അത്തരം ശ്രമങ്ങളെ കൂടി തടസ്സപ്പെടുത്തുകയാണ് കലക്ക വെള്ളത്തിൽ മീൻ കിട്ടുമോ എന്ന് നോക്കുന്ന മിഷനറികൾ.



പ്രമാണങ്ങളുടെ ദുർവ്യാഖ്യാനം ഇസ്ലാമിന്റെ മാത്രം പ്രശ്നമോ? 
________________________________

അല്ല. എല്ലാ മതങ്ങളും വേദ ഗ്രന്ഥങ്ങളും ദുർവ്യാഖ്യാനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്നാൽ ഈ വസ്തുത മറച്ചു പിടിച്ചു ഇസ്ലാമിൽ മാത്രം ആണ് ഇങ്ങനെ എന്ന് ആരോപിക്കാൻ മിഷനറികൾക്ക് യാതൊരു വിധ ഉളുപ്പും ഇല്ല എന്നതാണ് സത്യം.
അത് അല്ലെങ്കിൽ ഇസ്ലാം അല്ലാത്ത മറ്റു ഇതര
ആദർഷങ്ങളിലെ പ്രമാണങ്ങൾ ദുർവ്യാഖ്യാനിച്ചു അവരുടെ ആളുകൾ നടത്തുന്ന/നടത്തിയ കുഴപ്പങ്ങളും ക്രൂരതകളും
ആ ആദർഷങ്ങളുടെയോ പ്രമാണങ്ങളുടെയോ കുഴപ്പം അല്ല എന്നും മറിച്ചു ആ ദുർവ്യാഖ്യാനങ്ങൾ ആണ് കാരണം എന്നും വാദിക്കുന്നവർ
ഇസ്ലാമിന്റെ കാര്യത്തിൽ സകല പ്രശ്നങ്ങൾക്കും കാരണം ഇസ്ലാം ആണ് എന്ന് തുറന്നടിക്കുന്നതിന്റെ മനശാസ്ത്രം അന്ധമായ ഇസ്ലാം വിരോധവും വിധ്വേഷവും അല്ലാതെ മറ്റൊന്നും അല്ല.



ക്രിസ്തുമതവും ബൈബിളും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിട്ടില്ലേ ?
ക്രൈസ്തവ തീവ്രവാദികൾ നടത്തിയ കൂട്ടകൊലകളും ക്രൂരതതകളും ബൈബിളിലേക്ക് വരവ് വെക്കപ്പെട്ടിട്ടില്ലേ? ക്രിസ്ത്യൻ തീവ്രവാദികൾ തങ്ങളുടെ വൃത്തികേടുകളെ ബൈബിൾ കൊണ്ട് ന്യായീകരിചിട്ടില്ലേ? 
__________________________________



തീർച്ചയായും ഉണ്ട്. പക്ഷെ മിഷനറികൾ അത് സംബന്ധിച്ച് മിണ്ടില്ല.
അങ്ങനെ തീവ്രവാദികൾ അവരുടെ പ്രവർത്തങ്ങൾക്ക് ബൈബിൾനെ പ്രമാണം ആക്കിയത് മൂലം ബൈബിൾ ആണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന് ഇവർ എന്ന് എങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ ?
പറയില്ല. അതാണ് ഇരട്ടത്താപ്പ്.
എന്നാൽ ഇവരിൽ ചിലർ തള്ളി വിടുന്നത് ക്രിസ്തു മതത്തിന്റെ അനുയായികൾ എന്ന് പറയുന്നവർ മതത്തിന്റെ ബാനറിൽ  യാതൊരു കൂട്ട കൊലകളും  ആക്രമണങ്ങളും ലോകത്തു നടത്തിയിട്ടില്ല എന്നും
ഉണ്ട് എങ്കിൽ തന്നെ അതൊക്കെ രാഷ്ട്രീയമായ കാരണങ്ങൾ മാത്രം ആയിരുന്നു എന്നും മതം അതിലേക്കു വലിചിഴക്കപ്പെടുന്നില്ല എന്നും ഒക്കെ ആണ്. യുറോപ്യർ നടത്തിയ പടയോട്ടങ്ങളും കൂട്ടകൊലകളും എല്ലാം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾക്ക് ആയിരുന്നു എന്ന് അടച്ചു പറയാൻ ആകില്ല എങ്കിലും ഭൂരിഭാഗവും അതിനൊക്കെ തന്നെ ആയിരുന്നു. എന്നാൽ ഇതിൽ ക്രിസ്തു മതവും വേദവാക്യങ്ങളും കടന്നു വന്നിട്ടില്ല എന്ന് പറയുന്നത് ശുദ്ധ വിവരക്കേട് ആണ്. മുതലാളിത്തത്തിന്റെ വ്യവസ്ഥാപിതമായ കോളോണിയൽ മോഹങ്ങൾക്കും അധികാര താല്പര്യങ്ങൾക്കും വേണ്ടി തീർച്ചയായും മതം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. അതാണ് പറഞ്ഞത്
മിക്കപ്പോഴും മതം പ്രശ്നത്തിന്റെ അടിസ്ഥാന കാരണം അല്ല, തങ്ങളുടെ ഇംഗിതത്തിനു വേണ്ടി ദുഷ്ട ലക്ഷ്യം ഉള്ളവർ മതത്തെ ദുരുപയോഗം ചെയ്യുകയാണ് എന്ന്.
എന്നാൽ ഇസ്ലാമിന്റെ കാര്യം വരുമ്പോൾ മിഷനറികൾ
സൗകര്യം പോലെ ഈ വസ്തുത വിസ്മരിച്ചു കളയും എന്ന് മാത്രം. അത് കൊണ്ട് നമുക്ക് ഇവരെ കുറച്ചു കാര്യങ്ങൾ ഓർമപ്പെടുത്താം.


അവസരങ്ങളെ തങ്ങളുടെ ആവശ്യത്തിനു അനുസരിച്ചു ഉപയോഗിക്കാൻ ഇരുട്ടിന്റെ ശക്തികൾ ഒരിക്കലും മടിച്ചു നിന്നിട്ട് ഇല്ല എന്നതിന്റെ ഉദാഹരണം ആണ്
ബൈബിൾ ഉപയോഗിച്ച് ഇസ്രായേൽന്റെ പുനർസ്ഥാപനതിന് ന്യായീകരണം കണ്ടെത്തുന്ന ഇസ്രായേൽന്റെ ആദ്യ പ്രൈം മിനിസ്റ്റർ ആയ ഡേവിഡ് ബെന് -ഗൂറിയനെയും, ഇസ്രായേലി പൊളിറ്റിഷ്യനും ആറാമത് പ്രൈം മിനിസ്റ്ററും ആയി തീര്ന്ന
മേനച്ചം മെബഗിനെയും പോലുള്ള അവിശ്വാസികൾ.
ഇവരുടെ പൂർവികർ 11 മുതൽ 12 വരെയുള്ള നൂറ്റാണ്ട്കളിൽ നടന്ന "കുരിശു യുദ്ധവേളയിൽ" പോലും ഇസ്രായേൽ എന്ന അവകാശ വാദം
ഉന്നയിച്ചിട്ടില്ല എന്ന് ഓർക്കണം.
കൊളോണിയൽ താല്പര്യക്കാരുടെ ലക്ഷ്യ സാക്ഷാത്കാരതിന് "സയണിസം" എന്ന മത സൂചനയുള്ള കാർഡ് ഇറക്കി കളിക്കുകയായിരുന്നു അവർ.

ഇത്തരത്തിൽ വേദഗ്രന്ഥങ്ങൾ വളച്ചു ഒടിക്കുന്നവരുടെ ദുഷ്ടലക്ഷ്യങ്ങളിലേക്ക് വിശുദ്ധ ഖുർആൻ സൂചന തരുന്നുണ്ട്.

 (Holy Quran 3:7)
" മനസ്സുകളിൽ വക്രതയുള്ളവർ കുഴപ്പം ഉണ്ടാക്കാൻ ഉദ്ദേശിച് കൊണ്ടും ദുർവ്യാഖ്യാനം നടത്താൻ ആഗ്രഹിച്ചു കൊണ്ടും ഖണ്ടിതമല്ലാത്ത വചനങ്ങളെ പിന്തുടരുന്നു.

മനുഷ്യനെ അടിമകൾ ആക്കാനും അംഗ വിഛ്ചേദനം
നടത്താനും പണം കൊടുത്തു ഭാര്യയെ വാങ്ങാനും കൂട്ടകുരുതിക്കും ബൈബിൾ പരാമർശങ്ങൾ ഉപയോഗപ്പെട്ടതായി നവയുക്തിവാദത്തിന്റെ നേതാവ് ക്രിസ്റ്റോഫർ ഹൈക്കൻസ് അദ്ദേഹത്തിന്റെ
God is not Great,എന്ന കൃതിയിൽ പറയുന്നു.
[1] 

അത് കൊണ്ട് ബൈബിൾ നിരോധിക്കണം എന്നും
ബൈബിൾ ആണ് അതിനൊക്കെ കാരണം എന്നും മിഷ്നറികൾ പറയുമോ?


ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്‌ എന്നു നിങ്ങള്‍ വിചാരിക്കരുത്‌; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്‌.
(മത്തായി 10 : 34) 
എന്ന പുതിയ നിയമത്തിലെ യേശു ക്രിസ്തുവിന്റെതായി ഉദ്ധരിക്കപെടുന്ന വാക്യം ക്രൈസ്തവവർക്ക് 
ആയുധം എടുക്കാൻ ഉള്ള ന്യായീകരണം ആയി വ്യാഖ്യാനിക്കപ്പെട്ടു എന്ന് 
എഴുത്തുകാരനും റിലീജിയസ് സ്റ്റഡിസിൽ പണ്ഡിതനുമായ Mark Juergensmeyer 
അദ്ദേഹത്തിന്റെ Terror in the Mind of God,എന്ന പുസ്തകത്തിൽ പറയുന്നു. [2] 

അത് കൊണ്ട് ബൈബിൾ നിരോധിക്കണം എന്നും യേശു ക്രിസ്തു ആണ് അതിനൊക്കെ കാരണം എന്നും മിഷനറികൾ പറയുമോ?

AD-1095 ൽ അന്നത്തെ പോപ്പ് ആയിരുന്ന അർബൻ രണ്ടാമനാണ്(1088-1099) കുരിശു യുദ്ധതിന് ഓർഡർ കൊടുത്തത്. ഒന്നാം കുരിശു യുദ്ധത്തിൽ മസ്ജിദ്കളിലും സിനഗോഗുകളിലും അഭയം തേടിയ മുസ്ലിംകളെയും ജൂതൻമാരെയും ഒന്നടങ്കം കൊല്ലാൻ കുരിശു പോരാളികൾക്ക് മടിയുണ്ടായില്ല.

അത് പോലെ തന്നെ ഒലിവർ ക്രോംവെൽ (1599-1658) അയർലാൻഡ് പിടിച്ചപ്പോൾ നടത്തിയ കത്തോലിക്ക നരഹത്യക്ക് ബൈബിൾ പഴയ നിയമത്തിലെ ജോശ്വ പ്രവാചകൻന്റെ ചെയ്തികളും 
ജെറീക്കോ യുദ്ധതെ കുറിച്ച് ഉള്ള പ്രതിപാദനങ്ങളും 
ന്യായീകരണം ആയി ഉദ്ധരിക്കപ്പെട്ടതായി വാഷിംഗ്‌ട്ടൻ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ സ്‌റ്റഡീസ്‌ വിഭാഗം പ്രൊഫസർ ആയ
Daniel Chirot അദ്ദേഹത്തിന്റെ
"Why Some Wars Became Genocidal
and others Don’t? " എന്ന പുസ്തകത്തിൽ പറയുന്നു. [3] 


അത് പോലെ തന്നെ AD-1604 നും 1614 നും ഇടക്ക് 6 ലക്ഷം മുസ്ലിംകളെ സ്പെയിനിൽ നിന്നും പുറത്ത് ആക്കിയപ്പോഴും ബൈബിൾ വാക്യങ്ങൾ വെച്ച് ന്യായീകരികരിചിരുന്നു എന്ന് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഓഫ് ഹിസ്‌പാനിക് സ്‌റ്റഡീസിൽ അംഗം ആയ
റോജർ ബോസ്, തന്റെ
An Example of Racial and Religious Intolerance-
 ൽ പറയുന്നു. [4]

യേശുവിന്റെ രണ്ടാം വരവ് യഥാർത്ഥമാകാനായി കൊടും ക്രൂരതകൾക്കും അനീതിക്കും തുറന്ന അംഗീകാരം കൊടുത്തിരിക്കുകയാണ് ക്രൈസ്തവ സയണിസം.  അമേരിക്കൻ വിദേശ നയങ്ങളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രമുഖ വിശ്വാസ പ്രമാണം ആണിത്. 
ഫലസ്തീനിൽ നടക്കുന്ന വംശവിഛ്ചേദം യേശുവിന്റെ നാമത്തിൽ ആണ് ന്യായീകരിക്കപ്പെടുന്നത്. 
ഫലസ്തീനികൾ നേരിടുന്ന അടിച്ചമർത്തൽ ദൈവം ഇസ്രായേൽനെ "അനുഗ്രഹിചതിന്റെയും"  ഇസ്രായേൽനെ എതിർക്കുന്നവർ നേരിടുന്ന "ശാപത്തിന്റെയും" 
ഫലമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 
കാലഘട്ടവാദികൾ ലോകം എങ്ങുമുള്ള ജൂതരോട് ഇസ്രായേൽലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നു. അത്തരം ഒരു അവസ്ഥയിലെ "പിളർപ്പ്" എന്ന പ്രതിഭാസം സംഭവിക്കു. അതായത് 1,20,000 ജൂതർ
ക്രൈസ്തവർ ആയി മാറുകയും അവശേഷിക്കുന്ന ദശലക്ഷക്കണക്കിന് ജൂതർ രക്ത രൂക്ഷിതമായ യുദ്ധത്തിൽ വധിക്കപ്പെടുകയും ചെയ്യുന്ന ഭീകര സംഭവം ആണിത്. ഇതിന്റെ പിന്നാലെ ആയിരിക്കും അത്രേ യേശുവിന്റെ രണ്ടാം വരവ് അരങ്ങേറുക.


"രാജ്യം ഇല്ലാത്ത ജനതക്ക് ജനതയില്ലാത്ത രാജ്യം"
എന്ന പ്രയോഗം പോലും കൊണ്ടു വന്നത് ക്രൈസ്തവ സയണിസമായിരുന്നു. ബ്രിട്ടീഷ് ക്രൈസ്തവ സയണിസ്റ്റ് നേതാവ് ഷാഫെസ്ബെറി പ്രഭു (1801-1885) 
1853 ൽ നടത്തിയതാണ് ആ പ്രയോഗം.
ഇത് പിന്നീട് അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അന്ന് അവിടെ ജീവിച്ചിരുന്ന ലക്ഷക്കണക്കിന് വരുന്ന ജനതയെ താത്വിക തലത്തിൽ വംശവിഛ്ചേദനം ചെയ്ത പ്രയോഗം തന്നെയായിരുന്നു ഷാഫേസ്ബെറിയുടെത്. 1300 ൽ ഏറെ വർഷങ്ങൾ ആയി അവിടെ നിലനിന്നു അറബ് ജനതയെ ഒറ്റയടിക്ക് തള്ളിപറയുകയായിരുന്നു.

ഫലസ്തീൻ അറബികൾ ഉന്മൂലനം ചെയ്യപ്പെടെണ്ട കൻആനൈറ്റ്കൾ കണക്കെ ആണ് എന്ന വ്യാഖ്യാനവും കൊളോണിയലിസ്റ്റ്കൾ നൽകിയിരുന്നു എന്ന് കോപ്പൻ ഹെഗൻ യൂണിവേഴ്സിറ്റി ബൈബിൾ പണ്ഡിതൻ ആയ
നെയില്സ് പീറ്റർ ലെംകേ തന്റെ Op.CIT ൽ കുറിക്കുന്നു .[5] 

സ്പെയിനിൽ നിന്നും മുസ്‌ലിംങളെ പുറത് ആക്കാൻ ഉപയോഗിച്ച അതേ പഴയനിയമ ഭാഗങ്ങൾ തന്നെ ആണ് (ആവർത്തന പുസ്തകം 23:3, 20:16-18)
ഫലസ്തീനികളെ പുറത്താക്കാൻ സയനിസ്റ്റുകളും ഉപയോഗിച്ചത്. ഇവ തന്നെ ആണ് തദ്ദേശിയരെ കൂട്ടകുരുതി നടത്താൻ 17 ആം നൂറ്റാണ്ടിൽ പ്യൂരിറ്റന്മാർ വടക്കേ അമേരിക്കയിൽ ഉപയോഗിച്ചതും എന്ന വസ്തുത എഴുത്തുകാരിയായ കാരൻ ആംസ്ട്രോങ്ങ്‌ തന്റെ
Holy War: The Crusades and their
Impact on Today’s World എന്ന പുസ്തകത്തിൽ പറയുന്നു. [6]


ബൈബിൾ പഴയനിയമത്തിൽ പറയുന്ന കായെന്റെ മേലെ പതിച്ച ശാപവും (ഉല്പത്തി 4:10-15) ഹാമിന്റെ പുത്രൻന്റെ മേലെ ആപതിച്ച ശാപവും (ഉല്പത്തി 9:20-25) കറുത്ത വർഗത്തിന്റെ തുടക്കത്തിനു കാരണം ആയി എന്ന് വാദിക്കപ്പെട്ടിട്ടുണ്ട്.  എന്നാൽ പിന്നീട് ഈ ആശയം നീഗ്രോകളുടെ അടിമത്തതിനായി ദുരുപയോഗം ചെയ്തു എന്ന് കാണാം.
ഹാമിന്റെ പുത്രൻ കൻആനു എതിരായ ശാപം 
കറുത്ത ആഫ്രിക്കനുകളെ അടിമകൾ ആക്കാൻ ഉപയോഗിച്ചിരുന്നു എന്ന് ബൈബിൾ പണ്ഡിതൻമാർ തന്നെ പൊതുവെ സമ്മതിക്കുന്നതായി
ജോൺ പാട്രിക്ക് ഡാന്നി അദ്ദേഹത്തിന്റെ
When Slavery Was Called
 Freedom,എന്ന പുസ്തകത്തിൽ പറയുന്നു.  [7] 


19 ആം നൂറ്റാണ്ടിൽ അമേരിക്കൻ അടിമത്ത വാദങ്ങൾ... ഹാമൈറ്റ്, ഹാമിന് എതിരായ ശാപം എന്നിങ്ങനെ ഉള്ള പദപ്രയോഗങ്ങൾ വിപുലമായി ഉപയോഗിച്ചിരുന്നതായി നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ
ആഫ്രിക്കൻ അമേരിക്കൻ സ്‌റ്റഡീസ്‌ൽ അസോസിയേറ്റ് പ്രൊഫസർ ആയ സിൽവസ്റ്റർ എ.  ജോൺസൻ, 
The Myth of Ham in
Nineteenth Century American Christianity
യിൽ രേഖപ്പെടുത്തുന്നു.  [8]


ആഫ്രിക്കക്കാരുടെ അടിമവൽക്കരണം ബൈബിൾ ഉല്പത്തി പുസ്തകം ഉപയോഗിച്ച് ന്യായീകരിക്കപ്പെട്ടു.
ഹാം, കൻആൻ,  എന്നിവരുടെ മേലെ പതിച്ച ശാപത്തിന്റെ ഫലമായി ശപിക്കപ്പെട്ടവർ ആണ് കറുത്തവർ എന്നും കറുപ്പ് നിറം അതിന്റെ അടയാളം ആണ് എന്നും ആരോപിക്കപ്പെട്ടു. അത് കൊണ്ട് തന്നെ ആഫ്രിക്കൻ അടിമകൾ ക്രിസ്തുമതത്തിലെക്ക് മതം മാറിയാലും അടിമകൾ ആയി തന്നെ തുടർന്നു എന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ US.ഹിസ്റ്ററി വിഭാഗം പ്രൊഫസർ ആയ ജോർജ് ഫ്രഡറിക്സൻ തന്റെ  Racism: A Short History,യിൽ നിരീക്ഷിക്കുന്നു. [9]


AD-1521 ൽ തന്നെ ജർമൻ ഹീബ്രൂ പണ്ഡിതൻ ആയ ജോഹാൻ ബീമസ്,  എല്ലാ അപരിഷ്‌കൃത ജനതയും (അതായത് യുറോപ്യർ അല്ലാത്തവർ) ശപിക്കപ്പെട്ട ഹാമിന്റെ പിൻഗാമികൾ ആണെന്ന് ആയിരുന്നു വാദിച്ചിരുന്നത് എന്ന വസ്തുത, ജോർജ് ഫ്രഡറിക്സൻ തന്നെ White Supremacism,ത്തിൽ വ്യക്തമാക്കുന്നുണ്ട്. [10]


കറുത്തവന്റെ മേൽ ഉള്ള വെള്ളക്കാരൻന്റെ ആധിപത്യത്തെ ന്യായീകരിക്കുന്ന
Klu-klux-klan പ്രസ്ഥാനക്കാർ 1920 കളുടെ തുടക്കത്തിൽ അമേരികയിൽ 40 ലക്ഷം പേര് ഉണ്ടായിരുന്നു. ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ചു നിന്നും കൊണ്ട് തന്നെ കറുത്തവർക്ക് വിദ്യഭ്യാസവും വോട്ടവകാശവും നിഷേധിക്കാൻ ഇവർ തയ്യാർ ആയി.
https://fr.m.wikipedia.org/wiki/Ku_Klux_Klan

അത് പോലെ തന്നെ വെള്ളക്കാരുടെ ആധിപത്യത്തിൽ വിശ്വസിക്കുന്ന വൈറ്റ് ആര്യൻ റെസിസ്റ്റൻറ്റ്സ്,
ക്രിസ്ത്യൻ ഐഡന്റിറ്റി പ്രസ്ഥാനം എന്നിവ അമേരിക്കയിൽ ഇന്നും ആക്റ്റീവ് ആണ്.
ഒക്ലോഹാമയിൽ 95 ഏപ്രിൽ 19 ന് ഭീകര ബോംബ് ആക്രമണം നടത്തിയ തിമോതി മാക്വേ, മേൽ പറയപ്പെട്ട സംഘടനകൾ ആയി ബന്ധപെട്ടു പ്രവർത്തിച്ച വ്യക്തിയായിരുന്നു. വംശപകർച്ചയെ നിരോധിച്ചു കൊണ്ട് വംശശുദ്ധി നിലനിർത്താൻ ക്ലൂക്ലക്സിനെ  പോലെയുള്ള ക്രിസ്ത്യൻ വംശീയ പ്രസ്ഥാനങ്ങൾ ആഗ്രഹിക്കുന്നു.
മാർട്ടിൻ ലൂദർ കിങ്
1968 ൽ കൊല്ലപ്പെട്ടപ്പോൾ ബോബ്ജോൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

ആംഗ്ലോ ഇസ്രായേലിസം എന്ന ക്രൈസ്തവ പ്രസ്ഥാനം 1870 ൽ സ്ഥാപിതമായി.
റെവ. ജോൺ വിൽസണ് ആണ് ഇതിന്റെ സ്ഥാപകൻ.
ആംഗ്ലോ സാക്സണ്കൾ ആണ് ഇസ്രായേൽലെ കാണാതെ പോയ 10 ജൂത ഗോത്രങ്ങൾ എന്നും വെസ്റ്റേൺ യുറോപ്യൻസും അമേരിക്കകാരും ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം ആണ് എന്നും ഇസ്രായേലിനു കൊടുത്തതായി പഴയ നിയമത്തിൽ പറയുന്ന വാഗ്ദാനങ്ങളും നാടുകളും ഒക്കെ തങ്ങൾക്ക് കൂടി ഉള്ളത് ആണ് എന്ന് ഒക്കെയായിരുന്നു ഇവരുടെ വാദങ്ങൾ. 1870 ൽ തന്നെ ബ്രിട്ടനിൽ നിന്നും പ്രസ്ഥാനം അമേരികയിൽ എത്തി.


1867 ൽ അമേരിക്കയിൽ ആണ് Klu-klux-klan പ്രസ്ഥാനം തുടക്കം കുറിക്കുന്നത്.
കറുത്ത വർഗക്കാരുടെ അവകാശങ്ങളെ നിഷേഷിച്ചു കൊണ്ട് വെള്ളക്കാരൻന്റെ വംശീയ അഹങ്കാരം ഉയർത്തി പിടിക്കുക ഇവരുടെ ലക്ഷ്യം. 1920 കളിൽ ജൂതരെയും കാത്തോലിക്കരെയും കൂടി ഇവർ ശത്രു സ്ഥാനത് നിർത്തി.
1923 ൽ ഇവരുടെ അംഗസംഖ്യ 6 മില്യൺ ആയി ഉയർന്നു. നാസി പ്രസ്ഥാനത്തിന്റെ അമേരിക്കൻ നാവ് ആയി രണ്ടാം ലോക മഹായുദ്ധം വരെ ക്ലൂക്ലസ് ക്ലാൻ വളർന്നു. പിന്നീട് 30 കളിലെ സാമ്പത്തിക മാന്ദ്യം ക്ലാനിന്റെ പ്രവർത്തനങ്ങളെ മരവിപ്പിച്ചു. ഈ
Klu-klux-clan ഉം നാസി തീവ്രവാദികളും
ആംഗ്ലോ ഇസ്രായേലിസവും ആയി കുടിച്ചേർന്നാണ് ക്രിസ്ത്യൻ ഐഡന്റിറ്റി പ്രസ്ഥാനം ആയി മാറിയത്.

അബ്രഹാമിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനം ഞങ്ങൾ ആണ് എന്ന് അവർ വാദിച്ചു. കാണാതെ 10 ജൂത ഗോത്രങ്ങളിൽ തങ്ങൾ പെടും എന്നും വാദിച്ചു. ബ്രിട്ടീഷ്കാർ, സ്കാൻഡിനെവിയക്കാർ,  ജർമൻകാർ എന്നിവരാണ് മറ്റുള്ളവർ.
ജൂതരെ ഇവർ ശത്രുക്കൾ ആയി കണ്ടു. മാത്രം അല്ല വെള്ളക്കാരുടെ മുഴുവൻ ശത്രുക്കൾ ജൂതൻമാർ ആണെന്ന് വരെ ഇവർ വാദിച്ചു.

ഇക്കൂട്ടർക്ക് നാസി-അഡോൾഫ് ഹിറ്റ്ലർ പ്രകൃതിയുമായി ഉള്ള അടുപ്പം വളരെ വ്യക്തമാണ്.
ശപിക്കപ്പെട്ട കായെന്റെ പരമ്പരയായി ഇവർ ജൂതരെ കാണുന്നു. ബൈബിൾ ഉല്പത്തി പുസ്തകം (1:24) പറയുന്ന ജന്തുക്കൾ വെള്ളക്കാർ അല്ലാത്ത ജനവിഭാഗം ആണെന്ന് നിർലജ്ജമായി ഇവർ ആരോപിച്ചു. വെള്ളക്കാർ അല്ലാത്തവർ താഴ്ന്നവരായത് കൊണ്ട് അവരും ആയുള്ള വിവാഹം നിഷിദ്ധം ആക്കി.

ഹിറ്റ്ലർടെ നാസി പ്രസ്ഥാനതിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ജൂത വിരുദ്ധ വികാരം കെട്ട് അഴിച്ചു വിട്ടു കൊണ്ട് ശക്തമായ പ്രചാരണ യുദ്ധം തന്നെ ആണ് ക്രിസ്ത്യൻ ഐഡന്റിറ്റി പ്രസ്ഥാനം 1945 വരെ നടത്തിയത് എന്ന് അമേരിക്കൻ ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ആയ
ജെയിംസ് റിഡ്ജ്വേ തന്റെ
Blood in the Face ൽ പറയുന്നു. [11]


തിമോത്തി മാക്വേയെ പോലുള്ളവർ ഉൾപെടുന്ന
വൈറ്റ് ആര്യൻ റെസിസ്റ്റൻറ്റ്സ്-ക്രിസ്ത്യൻ ഐഡന്റിറ്റി പ്രസ്ഥാനങ്ങൾ വ്യാപകമാം വിധം മത-ദുർവ്യാഖ്യാനങ്ങൾ നടത്തി കൊണ്ട് ആണ് പടരുന്നത്.
ഉന്നത സാങ്കേതിക വിദ്യയും നവീനമായ ആയുധങ്ങളും കൈവശം ഉള്ള ക്രൈസ്തവ തീവ്രവാദികൾ മുസ്ലിം തീവ്രവാദികളെ അസൂയപ്പെടുതുന്നു എന്ന് റൈറ്റർ ആയ പാസ്റ്റി സിംസ്, The klan ൽ നിരീക്ഷിക്കുന്നു  [12]


തോക്ക് നിയന്ത്രിക്കാൻ ഉള്ള എല്ലാ ശ്രമങ്ങളെയും...
വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ്‌ വാള്‍ വാങ്ങട്ടെ.
(ലൂക്കാ 22 : 36)
എന്ന പുതിയ നിയമത്തിലെ യേശുവിന്റെ പ്രസ്ഥാവനയുടെ ബലത്തിൽ ന്യായീകരിക്കാൻ ക്ലു ക്ലസ് ക്ലാനും ക്രിസ്ത്യൻ ഐഡന്റിറ്റി ക്കാരും ശ്രമിക്കുന്നു.

അടിമത്തത്തിനെ ന്യായീകരിക്കാൻ ഒട്ടേറെ ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കപെടാറുണ്ട്.
പ്രാചീന റബ്ബനിക്കൽ നിയമം ബൈബിളിന്റ വെളിച്ചത്തിൽ അടിമകളെ കൈ വശം വെക്കാൻ അനുവദിക്കുന്നു എന്ന് വാദിച്ചു കൊണ്ട് ജൂതർ അടിമ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു എന്ന വസ്തുത പൊളിറ്റിക്കൽ ഫിലോസഫർ ആയ
ജീ. എ.  കോഹെൻ അദ്ദേഹത്തിന്റെ
Rescuing Justice and Equality,
യിൽ രേഖപ്പെടുത്തുന്നുണ്ട് [13]

ആഫ്രിക്കക്കാരെ അടിമകൾ ആക്കുന്നതിൽ ഒരു ധാർമിക ദുഃഖവും ക്രൈസ്തവവർക്ക് ഇല്ലാതെ പോയത് എന്ത് കൊണ്ട് എന്ന് ചിന്ദിക്കേണ്ടതുണ്ട്.
അതിനു കാരണം സ്പെയിൻ, പോർച്ചുഗൽ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ സാമ്രാജ്യത്വ ശക്തികൾ കോളനിവൽക്കരണതിന് തുനിഞ്ഞപ്പോൾ ഈ പിടിച്ചടുക്കലുകളെ ന്യായീകരിക്കാൻ ആയി സമർഥം ആയി ബൈബിളിൽ നിന്നും തത്വങ്ങൾ മെനഞ്ഞതാണ്. മാത്രം അല്ല 16 ഉം 17 ഉം നൂറ്റാണ്ടുകളിൽ റെഡ് ഇന്ത്യൻ വംശജർക്ക് എതിരെ നോർത്ത് അമേരിക്കയിൽ നടന്ന കൂട്ടകുരുതികളും ബൈബിളിന്റെ വെളിച്ചത്തിൽ വിഗ്രഹാരാധികൾക്ക് എതിരെയും
വന്യ മൃഗങ്ങൾക്ക് എതിരെയും നടന്ന കർക്കശ നടപടികൾ ആയാണ് ചിത്രീകരിക്കപ്പെട്ടത് എന്ന് പ്രോളിഫിക്‌ ജേർണലിസ്റ്റ് ആയ
ഹാൻസ് കോണിൻഗ്.. The Conquest of America യിൽ പറയുന്നു. [14]


അടിമത്തം ക്രൈസ്തവ യുറോപ്പിന്റെ സാമ്പത്തിക രീതി ശാസ്ത്രം ആയി സ്വീകാര്യത നേടിയത് ഒരു പ്രതേക നീതികരണ മാർഗത്തിൽ കൂടി ആയിരുന്നു.
അതായത് അടിമകൾ ആയ ആഫ്രിക്കനുകളെ എളുപ്പത്തിൽ മതം മാറ്റാം. അങ്ങനെ മനുഷ്യനെ അടിമ ആക്കുന്നത്തിലെ കുറ്റബോധം
അവരുടെ രക്ഷക്ക് ഉള്ള മാർഗത്തെ തങ്ങൾ നേടി കൊടുക്കുന്നു എന്ന ഒരു ധാർമിക ന്യായീകരണം അവർ കണ്ടെത്തി. ഈ ഒരു വസ്തുത ആഫ്രിക്കൻ അമേരിക്കൻ പഠനത്തിൽ പണ്ഡിതനായ
ആൽബർട്ട്. ജെ. റോബർട്ട്യു തന്റെ
Slave Religion ൽ നിരീക്ഷണം നടത്തുന്നു. [15]


ക്രിസ്റ്റോഫർ കൊളമ്പസിന്റെ (1451-1506)
ആദ്യ അമേരിക്കൻ യാത്രക്ക് ശേഷം 50 വർഷത്തിനുള്ളിൽ 1 ലക്ഷം കറുത്ത വർഗക്കാർ ആയ അടിമകളെയാണ് പോർച്ചുഗൽലേക്കും സ്പെയിൻലേക്കും കൊണ്ടുപോയത്.
ഐബീരിയൻ ക്രിസ്ത്യാനികൾ ഈ കറുത്ത അടിമകളെ ശത്രുക്കൾ ആയ മുസ്ലിംകളുടെ വാർപ്പ് മാതൃകയിൽ ഉൾപ്പെടുത്തി വംശീയമായി പ്രതിനിധാനം
ചെയ്തിരുന്നു എന്ന് ചരിത്രകാരൻ ആയ ജെയിംസ് സ്വീറ്റ് എഴുതുന്നു.  [16]


19 ആം നൂറ്റാണ്ടിലെ യുറോപ്യൻ കൊളോണിയലിസത്തിന്റെ പ്രത്യശാസ്ത്രമായ നീതികരണം ലഭ്യമായത് പിടിച്ചടക്കാനും ഉന്മൂലനം ചെയ്യാനും ഉള്ള ബൈബിൾ വാക്യങ്ങൾ ആയിരുന്നു എന്ന് കോപ്പൻ ഹെഗൻ യൂണിവേഴ്സിറ്റി ബൈബിൾ പണ്ഡിതൻ ആയ
നെയില്സ് പീറ്റർ ലെംകേ തന്റെ  The OT between Theology and
 History യിൽ വിവരിക്കുന്നു.
[17]

ബൈബിൾ ആവർത്തന പുസ്തകത്തിലെ
യുദ്ധ ആഹ്വാനങ്ങൾ അമേരിക്കൻ ആദിവാസികളുടെയും യുറോപ്യൻ ജൂതരുടെയും നാശതിന് കാരണം ആയി എന്ന് ചരിത്രകാരൻ
ആർതർ ഗ്രൻകേ തന്റെ God,Greed and Genocide,ൽ വാദിച്ചു. [18]

തദ്ദേശവാസികൾ ആയ റെഡ് ഇന്ത്യൻ ആദിവാസികളെ അടിച്ചോടിച്ചു ആധിപത്യം സ്ഥാപിച്ച
ചരിത്രഘട്ടത്തെ
പ്രകൃതിപരമായ അവകാശം, ദൈവവിധി എന്ന് ഒക്കെ പറഞ്ഞു ഒതുക്കുകയാണ് അമേരിക്കൻ മുഖ്യധാര ചെയ്തത് എന്ന്
ആൽബർട്ട് വെയ്ബ്രേഗ്ഗ്, മാനിഫെസ്റ്റ് ഡിസ്റ്റിനിയിൽ
നിരീക്ഷിക്കുന്നു. [19]


ദുർബലർക്ക് എതിരായ ഈ ഈ അതിക്രമണ പ്രവണത തന്നെയാണ് 1899 മുതൽ 1902 വരെ നടന്ന ഫിലിപ്പയിൻ യുദ്ധത്തിലും തെളിഞ്ഞു നിൽക്കുന്നത്. അമേരിക നടത്തിയ നടത്തിയ ഈ യുദ്ധത്തിൽ 4234 അമേരിക്കൻസും രണ്ടുലക്ഷതി ഇരുപതിനായിരം ഫിലിപ്പയിനുകളും ആയിരുന്നു കൊല്ലപ്പെട്ടത് .[20]

"വിശുദ്ധ ഗേഹം" എന്ന നിലക്കുള്ള തിരിച്ചറിവിലേക്ക് ആയിരുന്നു അമേരിക്ക ഈ ആധിപത്യത്തിലൂടെ എത്തിയത്. പരോക്ഷമായി
സയണിസ്റ്റ് -കൊളോണിയൽ ബന്ധങ്ങളെ പുൽകുന്നതിൽ മേൽ പറഞ്ഞ അമേരിക്കൻ സങ്കൽപ്പം ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാത്രം അല്ല
കിഴക്ക്ന്റെ ഇസ്ലാം,  ക്രൈസ്തവതയിൽ നിന്നും പാലും തേനും ഒഴുകുന്ന പലസ്തീൻ തട്ടി എടുത്തു പാഴ്ഭൂമിയാക്കി കളഞ്ഞു എന്ന ഒരു "മിത്ത്" പടിഞ്ഞാറിന്റെ അടിസ്ഥാന സങ്കല്പം ആയി പണ്ടേ തന്നെ മാറിയിരിന്നുവല്ലോ.
(Fuad Sha, Ban Islam and Arabs in Early American thought,p.91)


ബ്രിട്ടീഷ്‌ ഇസ്രായെലിസം എന്ന ആശയം 16 ആം നൂറ്റാണ്ട് മുതൽ ബ്രിട്ടനിൽ ശക്തിപ്പെട്ടിരുന്നു. ക്രിസ്തുവിനു മുൻപ് 720 ൽ അസീറിയയിൽ നിന്നും നാട് കടത്തപ്പെട്ട 10 ഉത്തര ഹീബ്രൂ ഗോത്രങ്ങൾ
ഇസ്രായേൽലേക്ക് മടങാതെ ബ്രിട്ടീഷ് ദ്വീപ്കളിൽ എത്തി ആംഗ്ലോ സാക്സൻ ജനതയായി മാറി എന്നാണ് ഇവരുടെ വാദം. യഥാർത്ഥ ഇസ്രായേൽ തങ്ങൾ ആണ് എന്ന അവകാശ വാദം മുന്നോട്ടു വെച്ച് കൊണ്ട് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വംശം ആംഗ്ലോ-സാക്സനുകൾ ആണ് എന്നായിരുന്നു കൊളോണിയൽ പ്രഭൂക്കളുടെ വാദം. ബൈബിൾ പുതിയ നിയമം
(അപ്പൊസ്ഥല പ്രവൃത്തികൾ 17:26-27)
വാക്യങ്ങൾ തങ്ങളുടെ വംശീയ വാദത്തിനും  വംശപരിഗണന ഇല്ലാത്ത വിവാഹം സാധുവല്ല എന്നതിനും ന്യായീകരണം ആയി അമേരിക്കൻ ക്രൈസ്തവ വംശീയവാദി  ബോബ് ജോൺസ് ഉദ്ധരിച്ചു. വർഗ്ഗ സങ്കരം അന്തിക്രിസ്തുവിന്റെ ശൈലി ആണത്രേ. [21]

ബൈബിൾ (1 Samuel 7:10) (Isiah 11:12) (60:22) (Ezekiel 36:24) എന്നിവ പ്രകാരം
പ്രവചിക്കപ്പെട്ട രാഷ്ട്രം അമേരിക്കയാണ് എന്നു ക്രിസ്ത്യൻ ഐഡന്റിറ്റി പ്രസ്ഥാനം സിദ്ധാന്തവൽക്കരിച്ചു.

1913 മുതൽ 1921 വരെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന വിഡ്രോ വിൽസന് ലോക രാഷ്ട്രീയതെ  പരിഷ്ക്കരിക്കാൻ ഉള്ള അവകാശം അമേരിക്കക്ക് ഉണ്ട് എന്നു വിശ്വസിച്ചു.
ബാൽഫർ പ്രഖ്യാപനത്തിന് തുറന്ന പിന്തുണ കൊടുത ശേഷം അദ്ദേഹം സയണിസ്റ്റ് നേതാവ്
റബ്ബി സ്റ്റീഫൻ വൈസിനോട് ഇങ്ങനെ പറഞ്ഞു :
" വൈസ്.. വിഷമിക്കണ്ട.. ഫലസ്തീൻ നിങ്ങളുടെതാകും".

1945 മുതൽ 1953 വരെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഹാരി ട്രൂമാൻ ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന നിയമം മോശക് ദൈവം കൊടുത്ത കല്പനകൾ ആണെന്ന് ചിന്തിച്ച ആൾ ആയിരുന്നു.
ദൈവം ഇല്ലാത്ത കമ്മ്യൂണിസത്തിൽ നിന്നും സ്വാതന്ത്ര്യ ലോകത്തെ സംരക്ഷിച്ചു നിർത്തേണ്ട ബാധ്യതയെ പറ്റി എന്ന പോലെ ഇസ്രായേൽന്റെ രൂപീകരണത്തെ പറ്റിയും ട്രൂമാനു വ്യക്തത ഉണ്ടായിരുന്നു. 1948 ൽ ഇസ്രായേൽ രൂപീകരണ ശേഷം അദ്ദേഹം സ്വൊയം പറഞ്ഞു:
"ഞാൻ ആണ് സൈറസ്...ഞാൻ ആണ് സൈറസ്..." [22]
ജൂതരുടെ രക്ഷകൻ ആയി വർത്തിച്ച രാജാവ് ആയിരുന്നു സൈറസ്. ബൈബിൾ അദ്ദേഹത്തെ മിശിഹാ എന്ന് തന്നെ വിളിക്കുന്നത് കാണാം.
മുൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ലിയു ബുഷ്
ആധുനികത്വം, വികസനം, സ്വതന്ത്ര്യവ്യാപാരം, സ്വാതന്ത്ര്യം എന്നിവ പ്രചരിപ്പിക്കാൻ ഉള്ള ദിവ്യ പദ്ധതിയിൽ ദൈവത്തിന്റെ ഉപകരണം ആയി അമേരിക്കയെ വിശേഷിപ്പിക്കാറുണ്ടായിരുന്നു.

ഇസ്രായേൽ പുരാവസ്തു ഗവേഷകനായ ഇസ്രായേൽ  ഫിങ്കൽസ്റ്റയിൻ എഴുതിയ ചരിത്ര ഗ്രന്ഥം [23]
വിശുദ്ധ ഭൂമിയിൽ ആധുനിക ശാസ്ത്രപഠനത്തിന്റെ
വെളിച്ചത്തിൽ വിരചിതമായതാണ്. ഹെബ്രായർ പർവത പ്രദേശങ്ങളിലും കൻആനൈറ്റുകൾ താഴ്ന്ന പ്രദേശങ്ങളിലും ആണ് വസിച്ചിരുന്നത് എന്നു അദ്ദേഹം തെളിയിക്കുന്നു.
അഷ്‌കനാസികൾ അല്ലാത്ത ജൂതരുടെ ജനിതക സാമ്യം ഇന്നത്തെ പലസ്തീനികളോട് ആണ് എന്നും
അഷ്‌കനാസികളുടെ DNA  സാമ്യപ്പെടുന്നത് നാസി യുറോപ്യരുടെതായി ആണ് എന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്.
ഇസ്രായേലും ജൂതജനതയും ഒന്നിച്ചു ഒരൊറ്റ ജനത ആയി ഒരിക്കലും നിലനിന്നു പോയിട്ടില്ല എന്നും
ഡേവിഡ്ന്റെ കാലത്തെ യറുശലേം നഗരത്തിൽ 1600 പൗരൻമാരെ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം വാദിക്കുന്നു.  ഈ കണ്ടെത്തലുകൾ ക്രൈസ്തവ ജൂത സയണിസ്റ്റ് മിത്തുകളെ തകർത്തു ഏറിയുന്നുണ്ട്.

ഫലസ്തീനിൽ ഇരകൾ ആക്കപ്പെടുന്നതിൽ അധികവും അറബ് മുസ്ലിംകൾ ആണെങ്കിലും അറബിക് ക്രൈസ്തവരും അവിടെ പീഡിപ്പിക്കപ്പെടുന്നു എന്ന വസ്തുത പലപ്പോഴും ചിത്രത്തിൽ വരുന്നില്ല. ഈ വസ്തുത തന്നെ സയനിസ്റ്റ് മിത്തുകളെ തൂത്തെറിയാൻ പോന്നവയാണ്.

ക്രൈസ്തവ ചർച് ഫലസ്തീൻൽ ഉണ്ട് എന്ന് സൂചിപ്പികുമ്പോഴെക്കും അവർ
യഥാർത്ഥ ക്രൈസ്തവർ അല്ല എന്ന വിധം വ്യാഖ്യാനിക്കപ്പെടുന്നു എന്ന കാര്യം ഒരു ഞെട്ടലോടെ തന്നെ ക്രൈസ്തവ ചിന്തകനായ ഗാരി ബർജ് സൂചിപ്പികുന്നു.  [24]

1947 ൽ ഫലസ്തീൻൽ 4 ലക്ഷം ക്രൈസ്തവർ ഉണ്ടായിരുന്നു.  മെൽചെയിറ്റ് സഭക്ക് 1948 ൽ നിരവധി ചർച്കൾ ഇസ്രായേലി സയനിസ്റ്റുകളാൽ നഷ്ടം ആയി.
1949 ആയപ്പോഴേക്കും ക്രൈസ്തവ അംഗ സംഖ്യ 80,000 മാത്രം ആയി ചുരുങ്ങി. 1967 ലെ  6 ദിന യുദ്ധത്തിൽ ഇസ്രായേൽ, കിഴക്കൻ ജറുസലെമും
വെസ്റ്റ് ബാങ്കും, ഗോലാന് കുന്നുകളും ഗാസ ചിന്തും പിടിച്ചു. ഈ അധിനിവിഷ്‌ട ഭൂമിയിൽ ക്രൈസ്തവരും മുസ്ലിംകളും അടക്കം 1.3 മില്യൺ മനുഷ്യർ ആണ് അന്ന് വസിചിരുന്നതു.

1967 ലെ യുദ്ധത്തിനു ശേഷവും ജറുസലെമിലെയും
ബെതുലഹേമിലെയും അനേകം ക്രൈസ്തവ ചർച്കൾ നശിപ്പിച്ചു കളയുകയും കൊള്ളയടിക്കുകയും ഉണ്ടായി.  ചർച്ചുകൾക്ക് സംഭവിച നാശങ്ങൾ സംബന്ധിച്ച് കൃത്യമായ രേഖകൾ തന്നെയുണ്ട്.
ബൈബിൾ ചരിത്രം ഉറങ്ങുന്ന ബൈതുനുബ, എമ്മാവുസ്,  യാലു എന്നീ ഗ്രാമങ്ങൾ സയനിസ്റ്റ് താണ്ടവങ്ങൾക്ക് ഇരയായി.

1948 ൽ തന്നെ സയനിസ്റ്റുകൾ നശിപ്പിച്ച 532 ഫലസ്തീൻ ഗ്രാമങ്ങളിൽ പലതും ബൈബിൾ ചരിത്രത്തിന്റെ ഭാഗങ്ങൾ ആയിരുന്നു.
ബൈബിൾലെ ചരിത്ര ഭൂമികൾ കയ്യേറ്റം നടത്തുന്നതും അതിനു പിന്തുണ നൽകുന്നതും  ഒഴിവാക്കാൻ ഇതൊന്നും ക്രൈസ്തവ സയനിസ്റ്റുകളെ പ്രേരിപ്പിക്കുന്നതെയില്ല.

ഫലസ്തീൻ ക്രൈസ്തവ പണ്ഡിതൻ ആയ Muneer Fashe തന്റെ തന്നെ ജീവിത കഥയിലൂടെ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് :

" ഞാൻ 1941 ൽ ജറുസലെമിൽ ജനിച്ചവൻ ആണ്.1948 ൽ കുടുംബ സമേതം ആട്ടിയോടിക്കപ്പെട്ടവന്.അതിനു ശേഷം ഞങ്ങളുടെ വീടുകളിൽ വസിക്കുന്നതു ദൈവം തെരഞ്ഞെടുത്തതായി പറയുന്ന യുറോപ്യന് ജൂതൻ ആണ്. ഞാൻ കളിച്ച കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് അവരുടെ കുട്ടികൾ കളിക്കുന്നു.ഞങ്ങൾ വിട്ടേച്ചു പോയ കൃഷി ഭൂമിയിൽ നിന്നും അവർ വിഭവങ്ങൾ കൊയ്യുന്നു.
കാര്യങ്ങൾ കൂടുതൽ അയുക്തികമാക്കുന്നതു പാശ്ചാത്യ മാധ്യമങ്ങൾ ഞങ്ങൾ ഫലസ്തീനികളെ എന്നിട്ടും കുറ്റപ്പെടുത്തുന്നു എന്നതിൽ ആണ്
. [25]


പ്രശ്നം മതം അല്ല: മത ദുർവ്യാഖ്യാനം ആണ്.
__________________________________________________

പറഞ്ഞു വരുന്നതു ഇങ്ങനെയുള്ള കടുത്ത ദുർവ്യാഖ്യാനങ്ങളും നീതികരണങ്ങളും എല്ലാ ദർശനങ്ങളിലും ബോധപൂർവ്വം തന്നെ നടക്കുന്നുണ്ട് എന്ന് ആണ്. മതം മധ്യ പൗരസ്ത്യ ലോകത്തെ അസമാധാനത്തിന്റെ അടിസ്ഥാന കാരണം അല്ല.
മറിച്ചു കാര്യങ്ങൾ രൂക്ഷമാക്കി സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണ് എന്നതാണ് യാഥാർഥ്യം. അത് കൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിനും മതത്തിന്റെ യഥാർത്ഥ വ്യാഖ്യാനം സഹായകമാകും.
____________________________


REFFERENCES:
_________________

1. Christopher Hichrens, God is not Great, Hachlette:
New York, 2007, p.102

2.  Mark Juergensmeyer, Terror in the Mind of God,
University of California Press: California, 2004, p.19-
20

3. Daniel Chirot, Why Some Wars Became Genocidal
and others Don’t? University of Washington Press:
 Washington, 2002, p.3

4.  Roger Boase, The Monsio Expulsion and Diaspora:
An Example of Racial and Religious Intolerance-
Essays Presented to L.P. Harvey ( Ed: David Hook,
Barry Taylor), Kings College: London,1990, p.12

5.  Neils Peter Lemche, Op. Cit. p.315-316

6.  Karen Armstrong, Holy War: The Crusades and their
Impact on Today’s World, Macmillan: London, 1988,
p.347

7.  John Patrick Danny, When Slavery Was Called
Freedom, The University Press of
Kentucky:Lexington, Kentucky 2004. p.37

8.  Sylvester A. Johnson, The Myth of Ham in
Nineteenth Century American Christianity: Race
Heathens, and the People of God, Macmillan : New
York, 2004, p.37

9.  George Fredrickson, Racism: A Short History,
Princeton University Press: New York, 2002, p.40-
47

10.  George M, Fredickson, White Supremacism, Oxford
University Press: New York, 1981, p.10

11.  James Ridgeway, Blood in the Face: the Kuklux klam,
Aryan Nations, Skindheades, and the Rise of the
New White Culture, Thunder’s Mouth Press: New
York, 1990. p.45

12.  Pasty Sims, The Klan, University Press of Kentucky:
Lexington, 1996, p.XI

13.  G.A. Cohen, Rescuing Justice and Equality, Harvard
University Press: Harvard, 2005, p.49

14.  Hans Koning, The Conquest of America: How the
Indian Nations Lost their Continent, Cornerstone
Press: New York, 1993, p.27

15.  Albert J. Roboteau, Slave Religion, O.U.P: New York,
1978. p.96

16.  James H. Sweet. Iberian Roots of American Racist
Thought, William and Mary Quarterly, vol: 54, 1997.
p.166

17.  Neils Peter Lemche, The OT between Theology and
History: A Critical Survey, Westminster John Knox
Press: Louvisile, KY, 2008. p.315

18. Arthur Grenke, God, Greed and Genocide, New
Academia Publishing: Washington, 2005. p.17

19. Albert Weirbreg, Manifest Destiny, Quadrangle
Books: Chicago 1963

20. Harvard Zinn, A People’s History of the US, Harper
and Row: New York, 1980, p.305-306

21. Bob Jones, Racial Integration, in Robert Campbell
(ed), Spectrum of Protestant Beliefs, Bruce:
Milwauke, 1968, p.68

22.  Lawrence Davidson, America’s Palestine, University
Press of Florida: Florida, 2001, p.16

23. Israel Finkelstein, Silberman, Neil Asher, The Bible
Unearthed, Simon Schuster: NY, 2002

24. Gary. M Burge, Whose Land? Whose Promise?
Pilgrim: Cleveland, 2003, p.244

25.  Munir Fasheh, The Message of Jerusalem Today,
In Jerusalem: What Makes for Peace! A Palestinian
Christian Contributions to Peacemaking (ed: Naim
Ateek et al), Melisende: London, 1977, p.168

https://en.m.wikipedia.org/wiki/Christian_Identity

https://en.m.wikipedia.org/wiki/White_Aryan_Resistance