11.30.2017

ഭീകരവാദവും ഇസ്ലാമോഫോബിയയും




പതിനെട്ടും പത്തൊമ്പതും  നൂറ്റാണ്ടുകളിൽ കാത്തലിക്    ക്രൈസ്തവതക്ക് എതിരെയുണ്ടായ ലോക വീക്ഷണം ഇന്ന് ഇസ്ലാമിന് നേരെ തിരിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത :
അന്ന് ലോക ക്രൈസ്തവതയായിരുന്നു
ഈ ദുരിതം ഏറ്റു വാങ്ങിയിരുന്നത് എങ്കില്‍ ഇന്ന് ഇസ്ലാം അത് ഏറ്റു വാങ്ങുന്നു 
 ക്രൈസ്തവത അല്ല ഇസ്ലാം ആണ്
യഥാര്‍ത്ഥത്തില്‍
തങ്ങളുടെ ചൂഷണ വ്യവസ്ഥിതിയെ ഓരോ തലങ്ങളിലും ചോദ്യം ചെയ്യുന്ന ഒരേ ഒരു ശത്രു എന്ന് മാർക്സിസവും മുതലാളിത്തവും മനസ്സില്‍ ആക്കുകയും ! മാർക്സിസത്തിന്റെയും മുതലാളിത്തത്തിന്റെയും വീക്ഷണങ്ങളെ അതിശക്തമായി ചോദ്യം ചെയ്യുന്ന ഇസ്ലാമിക തത്വ സംഹിതക്ക് മുന്നില്‍ ഇക്കൂട്ടര്‍ തങ്ങളുടെ ശത്രു സ്ഥാനത്ത്‌ നിന്ന് മറ്റുള്ളവ പ്രത്യയ ശാസ്ത്രങ്ങളെ മനപൂർവം കയ്യൊഴിയുകയും തൽസ്ഥാനത്ത് ഇസ്ലാമിനെ പ്രതിഷ്ടിക്കുകയും ആണ് ഉണ്ടായത് ! അതിനവർ മീഡിയയെ കൂട്ട് പിടിച്ചു ! അത് എളുപ്പവും ആയിരുന്നു ! 1990 കളിൽ ആണ് . . . അതായത് ഏകാധിപതി ആയ സദ്ധാമിന്റെത് അടക്കം ഉള്ള ഇഷ്യൂവിൽ നിന്നും തുടങ്ങിയതാണ് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ ആക്കുന്ന പ്രവണതകള് ! എന്നിരുന്നാലും
കാത്തലിക് ക്രൈസ്തവ വിരുദ്ധത നില നിന്നിരുന്ന കാലഘട്ടത്തില്‍ ഇസ്ലാമിനെ സമാധാനത്തിന്റെ ചിഹ്നം ആയാണ് സമൂഹം കണ്ടിരുന്നത് ! അത് അന്നത്തെ ചിന്തകളിലും എഴുത്ത് കാരിലും പ്രതിഫലിക്കുകയും ചെയ്തു !

ഐറിഷ് വ്റൈറ്റർ ആയ " ഓസ്കാർ വൈൽഡിന്റെ" ( 1854 - 1900 ) " ദെ ഫിഷർമാൻ ആൻഡ് ഹിസ് സൌള് " അധവാ . . . മുക്കുവനും അവന്റെ ആത്മാവും എന്ന തന്റെ നോവല് .... മേൽ പറഞ ഇസ്ലാമിന്റെ സമാധാന മുഖത്തിന് തെളിവ് ആണ് !
ആ നോവലിൽ ക്രിസ്ത്യന്‍ യുവാവ് ആയ മുക്കുവൻ മരണപ്പെടുകയും അദ്ദേഹത്തിന്റെ ആത്മാവ് . . മുഹമ്മദ് നബിയെ ദൈവത്തിന്റെ ദൂതൻ ആയി പ്രാഖ്യാപിക്കുകയും മാലാഖമാർ വെള്ളി ലിപികള് കൊണ്ടു എഴുതിയ പച്ച വിരിച്ച മെക്കയിലേക്ക് ആണ് എന്റെ യാത്ര എന്ന് പറയുകയും ചെയ്യുന്നു ! തുടര്‍ന്ന് ഈ ആത്മാവ് മുസ്ലിം പണ്ഡിതൻമാരിൽ നിന്നും വിശുദ്ധ നഗരത്തില്‍ നിന്നും ധാരാളം വിജ്ഞാനവും പ്രാവീണ്യവും നേടുന്നത് ആയി നോവലിൽ കാണാം !!! 

" സർ ആർതർ കോനൻ ഡോയലിനെ " ( 1854 - 1930) അറിയാത്തവർ വിരളമാണ് ! " ഷെർലോക് ഹോംസ് " എന്ന വിഖ്യാതനായ കഥാപാത്രത്തിന്റെ സൃഷ്ടി! അദ്ദേഹം " ദെ അഡ്വെൻച്വർ ഓഫ് ദെ എംപ്റ്റി " എന്ന തന്റെ സമാഹാരത്തിൽ ഷെർലോക് ഹോംസിന്റെ " അസാന്നിധ്യത്തിന്റെ നാളുകളെ " പറ്റി വിവരിക്കുന്നുണ്ട്. അതിൽ ഹോംസ് തന്നെ ഉത്തരം പറയുന്നത് ആയാണ് ചിത്രീകരിച്ചിരിക്കുന്നത് ! ഹോംസ് പറയുന്നു :

ആ നാളുകളില്‍ ഞാന്‍ മെക്കയിലേക് ഉള്ള യാത്രയില്‍ ആയിരുന്നു... ഖലീഫയെ കണ്ടു : സമാധാനം കൈ കൊണ്ടു ! എന്നിങ്ങനെ ഉള്ള വിവരണങ്ങള് കാണാം :
പറഞ്ഞു വന്നത് എന്തെന്നാല്‍ ഇങ്ങനെ കാത്തലിക് വിരുദ്ധത നില നിന്ന നാളുകളിൽ ഇസ്ലാമിനെ പൊതുവേ സമാധാനത്തിന്റെ ചിഹ്നം ആയാണ് ലോകം കണ്ടത് ! മഹാനായ ബുദ്ധി ജീവി . . . സർ ജോര്‍ജ് ബർണാഡ് ഷോ പറഞ്ഞു :

" If any Religion had the chance of Ruling over England ,nay Europe within the next 100 Years , it could be ISLAM " !!!
എന്നാല്‍ ഇന്ന് ചരിത്രം മാറി മറിഞ്ഞു . . . . ! ലോകം ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിർത്തുന്നു ! അതിന്റെതല്ലാത്ത അവിഹിത ഗർഭങ്ങളെ അതിന്റെ മേൽ കെട്ടി വെക്കുന്നു ! ലോക മീഡിയകള് ആ പണി ഭംഗിയായി നടത്തി കൊണ്ടു പോരുന്നു !

" ALL MUSLIMS ARE NOT TERORRIST..... BUT ALL TERRORISTS ARE MUSLIMS "
 എല്ലാ മുസ്ലീങ്ങളും . . ഭീകരവാദികള് അല്ലെങ്കിലും . . . എല്ലാ ഭീകരവാദികളും മുസ്ലീങ്ങള്‍ ആണ് . എന്ന് ലോകത്തെ പറഞ്ഞ് പഠിപ്പിക്കാന്‍ കരാർ ഏറ്റെടുത്തിട്ട് ഉള്ള മീഡിയയും മുതലാളിത്തവും
ലോകത്തിന്റെ ശ്രദ്ധയിൽ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ചില ചരിത്ര വസ്തുതതകള് ഉണ്ട് .

1.

TERROR അല്ലെങ്കില്‍ TERRORISM. . എന്ന പദം തന്നെ ഉല്ഭവം കൊള്ളുന്നത് ഫ്രഞ്ച് വിപ്ലവത്തോട് ( French Revolution ) അനുബന്ധിച്ച് ആണ് ! റൂസോയെ പോലുള്ളവരുടെ ഗ്രൻഥങ്ങളിൽ നിന്നും പ്രചോദനം ഉള്കൊണ്ടു ഫ്യൂഡലിസതിന് എതിരെ രംഗത്ത് ഇറങ്ങിയവർ ലൂയി പതിനാറാമന്റെ അധികാര ദുർവിനിയോഗതിന് എതിരെ സുന്ദരമായ ആശയങ്ങള്‍ ഫ്രാന്‍സിലെ യുവാക്കളിൽ കുത്തി വെച്ചു : നിലവില്‍ ഉള്ള ഭരണത്തെ അട്ടിമറിച്ച് ഭരണം കയ്യാളിയവർ തങ്ങള്‍ക് അധികാരം കിട്ടിയപ്പോള്‍ നടത്തിയ തങ്ങളുടെ ശത്രുക്കള് എന്ന് ആരോപിച് അനേകം ഫ്രഞ്ച് പൌരൻമാരെ ക്രൂരമായ അടിച്ചമർത്തലുകള്കും കൂട്ടകൊലകള്കുംവിധേയം ആക്കിയ,,,ആ കൂട്ട കൊലകള് വ്യവസ്ഥാപിതമായി നടപ്പിലാക്കുന്നതിന് ആയി ഗില്ലറ്റിനുകള് പോലെ ഉള്ള വധ ശിക്ഷാ യന്ത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ചരിത്രതെ കുറിച്ച് ചരിത്രം പഠിച്ചവർക് അറിയാം.

ഈ ഒരു പശ്ചാത്തലത്തില്‍ ആണ് ടെററിസം എന്ന് ഇംഗ്ളീഷില്‍ പരാവർത്തനം ചെയ്യപ്പെട്ട പദത്തിന്റെ ഉല്പ്പത്തി!
യഥാര്‍ത്ഥത്തില്‍ ഭീകരവാദത്തിന്റെ ചരിത്രം അപഗ്രഥിക്കുമ്പോള് കേവലം പദപരമായ സംഭാവന മാത്രം അല്ല ഫ്രഞ്ച് റെവല്യൂഷൻ നല്‍കിയത് ! ഒരു പദം എന്നതിന് അപ്പുറത്തെ ക് അതിന് ഒരു മനോഭാവം ( Attitude ) ഉണ്ടായിരുന്നു !

നമുക്ക് ചുറ്റും നടമാടുന്ന അവകാശ നിഷേധത്തേ നേരിടാന്‍ ഉള്ള വഴി ആയുധോൻമുഖം ആയ കലാപങ്ങളും അടിച്ചമർത്തലുകളും ആണെന്ന വഴി ഫ്രഞ്ച് വിപ്ലവം തുറന്ന് ഇട്ടു !

ഈ ഒരു നിലപാട് പല രീതിയില്‍ ഫ്രഞ്ച് വിപ്ലവതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സംപ്രേഷണം ചെയ്യപ്പെട്ടു : ആ നിലപാടിന് ഏതെങ്കിലും മതവും ആയി സവിശേഷ ബന്ധം ഉള്ളത് ആയി നമുക്ക് മനസ്സില്‍ ആക്കാന്‍ കഴിയില്ല ! കാരണം ഈ നിലപാടിന്റെ പൂർതീകരണം എന്ന വണ്ണം ലോകത്തിന്റെ നാനാ തുറകളിൽ അവിടെ നില നില്‍ക്കുന്ന ഭരണ സംവിധാനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് പറയാനും ഇവിടെ നില നില്‍ക്കുന്ന നിയമ വാഴ്ച്ചയെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന് പറയാനും സ്വന്തം ആയി ആയുധങ്ങള് എടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള പരിശ്രമങളാണ് ഞങ്ങള്‍ നടത്തുക എന്ന് സൂചന നല്കുവാനും . . . അങ്ങനെ ഉള്ള ഗറില്ലാ ആക്രമണങ്ങള്‍ ക് പരിസരം ഒരുക്കാനും ശ്രമിച്ച ഗ്രൂപ്പുകളും വ്യക്തികളും പ്രസ്ഥാനങ്ങളും എല്ലാം ചരിത്രത്തിന്റെ വിവിധ ഘട്ടത്തില്‍ വളര്‍ന്നു വന്നിട്ട് ഉണ്ട് !

2.

19 ആം നൂറ്റാണ്ടിന്റെ അവസാനം ധൈഷണിക യൂറോപ് അനാർക്കിസത്തിന്റെ ലഹരിയില്‍ ആയിരുന്നു :" Anarchi"എന്ന ഇംഗ്ലീഷ് വാക്ക് .....അധവാ അരാജകത്വം എന്ന് നമ്മള്‍ മലയാളത്തിലേക് പരിഭാഷപ്പെടുത്തുന്ന പദം . . . Anarchos എന്ന ഗ്രീക് പദത്തിൽ നിന്നാണ് ഉല്ഭവിക്കുന്നത് !

അനാർകോസ് എന്ന് പറഞാല് . . . ഒരു നേതാവോ . . ഭരണാധികാരിയോ ഇല്ലാത്ത അവസ്ഥ എന്ന് അർഥം !
ഒരു ഭരണാധികാരിയും ഒരു ഭരണകൂടവും ഒരു വ്യവസ്ഥാപിതമായ നിയമ സംവിധാനവും ഉണ്ടാകുന്നത് മനുഷ്യ സ്വാതന്ത്ര്യതിന് തടസ്സം ആണ് എന്നും ഭരണകൂടങ്ങള് ഒന്നും ഇല്ലാത്ത അവസ്ഥ ആണ് ഭൂമിയില്‍ സംജാതം ആകേണ്ടത് എന്നും സിദ്ധാന്തിച്ച് കൊണ്ടു കടന്ന് വന്ന രാഷ്ട്രീയ തത്വ ശാസ്ത്രം ആയിരുന്നു " അനാർക്കിസം " !!!!!!
ആ . . . അനാർക്കിസം 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിനെയും അമേരിക്കയും റഷ്യയെയും എല്ലാം ജാഗരം കൊള്ളിച്ചതായി കാണാന്‍ കഴിയും : അനാർകിസ്റ്റുകള് ആണ് വ്യത്യസ്ത ഭീകര പ്രസ്ഥാനങ്ങള് രൂപീകരിച്ചു കൊണ്ടു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റഷ്യയിൽ അവിടെ ഉണ്ടായിരുന്ന സാർ ചക്രവർത്തിമാരെ ഉൻമൂലനം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കിയത് !

" പ്രൊപഗൻഡ ഓഫ് ഡീഡ്സ് എന്ന് ആയിരുന്നു അവർ അവരുടെ തത്വ ശാസ്ത്രത്തെ സ്വയം വിളിച്ചത് !
സുന്ദരമായ ആശയങ്ങള്‍ പറഞ്ഞ് നടക്കൽ അല്ല അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് , ഗവണ്‍മെന്റ് ഇല്ലാത്ത ഒരു ലോക സാഹചര്യം ആണ് വേണ്ടത് എന്ന് ഒരു ബുദ്ധി ജീവി വർത്തമാനം കണക്കെ പറഞ്ഞ് നടക്കുന്നതിന് പകരം നിലവില്‍ ഉള്ള ഭരണാധികാരികളെ കൊലപ്പെടുത്തി മാതൃക ആകുകയാണ് നാം ചെയ്യേണ്ടത് എന്ന് സിദ്ധാന്തിച്ച അനാർകിസ്റ്റ് ബുദ്ധി ജീവികളുടെ അനുയായികള്‍ സാറിസ്റ്റ് റഷ്യയിൽ . . . . സാർ അലക്സാണ്ടർ രണ്ടാമന്‍ ചക്രവർതിയെ അതി ക്രൂരമായി കൊലപ്പെടുത്തുകയും അതിനെ തുടര്‍ന്ന് സാറിസ്റ്റ് റഷ്യയിൽ നിരന്തരമായ ഭീകരാക്രമണങ്ങള്ക്കും ബോംബ് ആക്രമണങ്ങള്കും വ്യക്തികള്‍ ക് എതിരായ കയ്യേറ്റങ്ങള്കും മുതിരുകയുണ്ടായി !

3.

20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മള്‍ ഇത് പോലെയുള്ള മനോഭാവങ്ങളെ ആറ്റിറ്റ്യൂഡ്കളെ വീണ്ടും വീണ്ടും കണ്ട് മുട്ടുന്നു : 19 ആം നൂറ്റാണ്ടില് ഉണ്ടായ ചിന്തകളുടെ തുടർച്ച എന്ന നിലക്ക് ആണ് 1917 ല് റഷ്യയിൽ ബോള്ഷെവിക് വിപ്ലവം ഉണ്ടാകുന്നത് ! കാള് മാർക്സിന്റെയും ഏംഗൽസിന്റെയും എല്ലാം ചുമന്ന അക്ഷരങ്ങള്‍ക് ജീവൻ നല്‍കി 'ലെനിനിന്റെ ' നേതൃത്വത്തില്‍ റഷ്യയിൽ ഉണ്ടായ വിപ്ലവം !!!!!!!!! അതിന്റെ എല്ലാം ഫൌണ്ടേഷൻ ഇതേ മനോഭാവം ആയിരുന്നു !

മനുഷ്യന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന അനീതിയുടെ റൂട്ടുകള് സ്ഥിതി ചെയ്യുന്നത് നില നില്‍ക്കുന്ന ഭരണവ്യവസ്ഥിതിയിലും അതിന്റെ പ്രത്യയ ശാസ്ത്രതിലും ആണെന്നും ആ ഭരണ വ്യവസ്ഥിതിയെ ഒരു സായുധ കലാപം വഴി അട്ടിമറിച്ച് കൊണ്ടു കുറ്റമറ്റ ഒരു ഭരണക്രമം വാർത്ത് എടുക്കണം എന്നുമൊരു സിദ്ധാന്തം !!! ആ സിദ്ധാന്തം അവരുടെ വീക്ഷണതിൽ "കമ്യൂണിസം " ആയിരുന്നു !

3.

ആ കമ്യൂണിസതിന് സായുധ വിപ്ലവം വഴി കളം ഒരുക്കിയ ആളുകള്‍ അത് വ്യത്യസ്തങ്ങളായ നാടുകളിലേക്ക് കയറ്റി അയക്കാന്‍ ഉള്ള പരിശ്രമം നടത്തി !

അതിനെ തുടര്‍ന്ന് ഉണ്ടായ അതിന്റെ ഭാഗം ആയി ഉല്പ്പ്പന്നം ആണ് '' നെക്സലിസം " !!!!!
നെക്സലിസം ശ്രമിച്ചത് തീര്‍ച്ചയായും വ്യത്യസ്ത കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പിന്തുണയോട് കൂടി ചെറുപ്പക്കാരെ വിപ്ലവത്തിന്റെ വഴിയിലേക് കൊണ്ടു പോകാനും ആയുധങ്ങള് ഉപയോഗിച്ച് ഭരണകൂടങ്ങളെ അട്ടിമറിക്കാനും അങ്ങനെ ഭരണകൂടങ്ങളെ വിച്ഛേദിച്ച ശേഷം തൽസ്ഥാനത്ത് കമ്യൂണിസത്തെ പ്രതിഷ്ടിക്കാനും ആയിരുന്നു ! കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കാൻ വർഗ ശത്രുവിന്റെ ഉൻമൂലനം നടക്കണം എന്നും ആ ഉൻമൂലനതിന് നമ്മള്‍ നിയമം കയ്യില്‍ എടുക്കണം എന്നും ആയുധങ്ങള് സമാഹരിക്കണം എന്നും എല്ലാം ഉള്ള സിദ്ധാന്തങ്ങള് !!!!

അത്തരം സിദ്ധാന്തങ്ങള്കു ചുക്കാൺ പിടിച്ച " ചെഗുവേരയെ " പോലുള്ള ആളുകള്‍ ഇവിടെ നമ്മുടെ ചുവരുകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇവിടെ ഉള്ള " ഇങ്ക്വിലാബുകള്ക് " ആവേശം ആയി എന്നും പറയുമ്പോള്‍ . . . . നിയമം കയ്യില്‍ എടുത്ത് കൊണ്ടുള്ള സായുധ വിപ്ലവങ്ങള് അതിന്റെ ലക്ഷ്യങ്ങള്‍ സുന്ദരമായ വാക്കുകളിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എങ്കില്‍ . . . ബുദ്ധി ജീവികള് എന്ന് അറിയപ്പെടുന്ന ആളുകള്‍ക്ക് ഇടയില്‍ പോലും സ്വീകാര്യത നേടി . . എന്ന് തന്നെ ആണ് അതിന്റെ അർഥം !!!!!!
അതിന്റെ അനുരണനങ്ങളെ ഇപ്പോഴും നാം അനുഭവിച് കൊണ്ടു ഇരിക്കുന്നു :

ഇന്ത്യന്‍ ഹോം ഡിപ്പാർട്ട്മെന്റിന്റെ കണക്കുകള്‍ അനുസരിച്ച് . . . ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീകര ഭീഷണി . . . മീഡിയ നമുക്ക് പറഞ്ഞ് തരുന്ന മുസ്ലിം ചുവയുള്ള "പേരുകളിൽ "ഒന്നും അല്ല ! മറിച്ച് . . ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് ഉള്ള " മാവോയിസ്റ്റുകളിൽ "' നിന്ന് ആണ് . . . ഭീകരവാദികളിൽ നിന്ന് ആണ്!!!!!
ഒരു മതത്തിന്റെയും പിന്തുണ ഇല്ലാതെ ശുദ്ധമായ ഭൌതിക വാദത്തിന്റെ അടിത്തറയിൽ പരിശ്രമിച് കൊണ്ടു ഇരിക്കുന്ന ആളുകള്‍ !!!!!! വേറേ രീതിയിലും ഇതേ കാലഘട്ടത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി !!

4.

അയർലൻഡ് !!!!! 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടൺ ഭരിച്ചിരുന്ന ഒരു പ്രവിശ്യ ആയിരുന്നു : ബ്രിട്ടീഷ് കാരിൽ നിന്നും ഉള്ള വിമോചനം തേടി കൊണ്ടു റോമൻ കാത്തലിക്കുകള് ആയ ഐറിഷ് പൗരൻമാർ രൂപീകരിച്ച Irish Republican Club പോലുള്ള പ്രസ്ഥാനങ്ങള്! അതിന് കാലാനുസാരങള് സംഭവിച്ചു : 1920 കളിൽ അയർലൻഡിന്റെ ഭൂരിപക്ഷം പ്രദേശങ്ങളില്‍ നിന്നും ബ്രിട്ടീഷുകാര്‍ പിൻവാങ്ങുകയും അവിടെ IRISH REPUBLIC രൂപപ്പെടുകയും ചെയ്തു ! എന്നാല്‍ അയർലാൻഡിൻറ്റെ വടക്ക് ഭാഗത്ത് ഉള്ള NORTHERN IRELAND എന്ന് വിളിക്കപ്പെടുന്ന ആ പ്രദേശം യുണൈറ്റഡ് കിങ്ഡത്തിന്റെ ( UK ) ഭാഗം ആയി തന്നെ നില നിന്നു!!!!!

NORTHERN IRELAND ന് കൂടി വിമോചനം ആവശ്യപ്പെട്ടു കൊണ്ടു സ്വയം വിപ്ലവകാരികള് എന്ന് വിശേഷിപിച് കൊണ്ടു കാത്തലിക് ക്രൈസ്തവർ രൂപം കൊടുത്ത ഭീകര പ്രസ്ഥാനം ആണ് IRISH REPUBLICAN ARMY ( I.R.A) !!! 
പിന്നീട് ആ ഭീകര പ്രസ്ഥാനത്തിന് അനേകം ഓഫ് ഷൂട്ട്സ് . . . ( Off shoots ) ഉണ്ടായി !!! അവർ ബ്രിട്ടണിന്റെ സ്വൈര്യവും സമാധാനവും കെടുത്തി . . നിരന്തരം ബോംബ് ആക്രമണങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടു ഇരുന്നു . . . !! ഒരു നൂറ്റാണ്ട് നിന്ന ഈ ഭീകര പ്രസ്ഥാനം ഇപ്പോഴും ആക്രമണങ്ങള്‍ തുടരുന്നു !!!

5.

1948 ല് ആണ് ഇസ്രയേല്‍ എന്ന് പറയുന്ന ഒരു രാഷ്ട്രം ലോക ഭൂപടത്തിൽ പ്രത്യക്ഷപ്പെടുന്നത് ! 1920 കളിലും 30 കളിലും 40 കളിലും . . . പലസ്തീൻ ഒരു ബ്രിട്ടീഷ് മാൻഡേറ്റ് ആണ് !! ബ്രിട്ടീഷ് അധികാരത്തില്‍ ഇരിക്കുന്ന ഭൂ പ്രദേശം ആണ്! ഈ . . പാലസ്തീനിലേക് 20 കളിലും 20 കളിലും എല്ലാം വ്യാപകമായ ജൂത കുടിയേറ്റം ഉണ്ടായി !!! ജൂത കുടിയേറ്റങ്ങളെ പ്രചോദിപ്പിക്കുവാൻ വേണ്ടി വംശീയവും മതപരവുമായ ഒരുപാട് സിദ്ധാന്തവൽകരണങ്ങള് നടന്നു! ബൈബിള്‍ പഴയ നിയമങ്ങളിൽ നിന്നും തല്മൂദുകളിൽ നിന്നും എല്ലാം വചനങ്ങള്‍ ഉദ്ദരിച് കൊണ്ടു ഇസ്രയേല്യരുടെ വാഗ്ദത്ത ഭൂമി ആണ് പാലസ്തീൻ എന്നും ആ ഭൂമിയിലേക് ലോകത്തിലെ നാനാ ഭാഗങ്ങളിൽ നിന്നും ഉള്ള ജൂതൻമാർ മടങ്ങി പോകണം എന്നും അവിടെ മതാധിഷ്ടിതവും വംശാധിഷ്ടിതവും ആയ ഒരു രാഷ്ട്രം സ്ഥാപിക്കണംഎന്ന നിലക്കുമുള്ള ആഹ്വാനങ്ങള്!!! അതിന്റെ ഫലമായി പലസ്തീനിൽ തിങ്ങി പാർക്കുന്ന അറബികളുടെ ഇടയിലേക് ജൂത കുടിയേറ്റം ഉണ്ടാകുകയും പതിയെ പതിയെ അത് വിസ്തൃതമാകുകയും ചെയ്തു !!!!

ഈ ജൂത കുടിയേറ്റം ഉണ്ടായ ഉടനെ ജൂതൻമാർക് പ്രത്യേകം ആയ ഒരു രാഷ്ട്രം . . . മതപരവും വംശീയവും ആയ രാഷ്ട്രം . . എന്ന ലക്ഷ്യം മനസ്സില്‍ ഉണ്ടായിരുന്ന ആളുകള്‍ ചെയ്തത് ഭീകര പ്രസ്ഥാനങ്ങള് രൂപീകരിക്കുക എന്നത് ആയിരുന്നു !!!
ഹഗന " എന്ന പേരില്‍ ജൂത കുടിയേറ്റത്തിൻറ്റേ തുടക്കത്തില്‍ തന്നെ രൂപീകരിക്കപ്പെട്ട ശാഖകള് ! ആ ശാഖകളിൽ ആയുധങ്ങള് സമാഹരിക്കപ്പെടുകയും വളരെ കൃത്യമായി മത സിദ്ധാന്തങ്ങള് ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ അവർ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു !!

ഹഗന " ക് തീവ്രത പോരാ എന്ന് പറഞ്ഞ് കൊണ്ടു ആണ് " മെറ്റ് ഹഗന" എന്ന പേരില്‍ അതിനെക്കാൾ തീവ്രത കൂടിയ ജൂത കുടിയേറ്റ ഭീകര പ്രസ്ഥാനങള് ഉണ്ടായത് !
അതിനും തീവ്രത പോരാ എന്ന് പറഞ്ഞ് കൊണ്ടു " ഇർഗുനയെ " പോലുള്ള ഭീകര പ്രസ്ഥാനങള് ഉണ്ടായി !

അതിനും തീവ്രത പോരാ എന്ന് വാദിച്ച് കൊണ്ടും വളരെ ക്രൂരമായ പദ്ധതികള്‍ നാം ആവിഷ്കരിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ടു ആണ് " സ്റ്റേൺഗാംഗ്" എന്ന് ഇംഗ്ളീഷില്‍ വിളിക്കപ്പെട്ട ജൂത ഭീകര പ്രസ്ഥാനങ്ങള് ഉണ്ടായത് !!!!
ഈ ഭീകര പ്രസ്ഥാനങ്ങള് അവിടെ നിരന്തരം ആയ ഭീകര ആക്രമണങ്ങള്‍ നടത്തി കൊണ്ടിരുന്നു : അവർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ആക്രമിച്ചു ! ബ്രിട്ടീഷ് ഓഫീസുകളെ ആക്രമിച്ചു : അറബികളെ ആക്രമിച്ചു , അറബികളുമായ നല്ല ബന്ധം പുലർത്തുന്നു എന്ന് അവർ കരുതിയ ജൂതൻമാരെ പോലും ആക്രമിച്ചു !!!

1946 ല് King David Hotel എന്ന് അറിയപ്പെടുന്ന അന്നത്തെ പലസ്തീൻ ബ്രിട്ടീഷ് ഭരണ കേന്ദ്രത്തില്‍ വളരെ ഭീകരമായ ഒരു ബോംബ് സ്ഫോടനം അവർ നടത്തി!!! ചരിത്രത്തിലെ ഏറ്റവും പ്രഖ്യാപിതമായ ആദ്യ കാല ബോംബ് സ്ഫോടനങളിൽ ഒന്നാണ് അത് എന്ന് പറയാം!!!
ഈ ഭീകര പ്രസ്ഥാനങള് വഴി ബ്രിട്ടീഷ് ഗവണ്‍മെന്റ് ന് മുകളില്‍ സമ്മർദം ചെലുത്തിക്കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്ന ഒരു ജൂത രാഷ്ട്രം സൃഷ്ടിക്കുക ആയിരുന്നു അവരുടെ ലക്ഷ്യം !!!!!!!!! പിൽകാലത് ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രം ആ രാഷ്ട്രത്തിന്റെ അമരത്ത് അവരോധിക്കപ്പെട്ട പലരും ഈ പറയപ്പെട്ട ജൂത ഭീകര പ്രസ്ഥാനങ്ങളില് പലതിന്റെയും തലപ്പത്ത് ഉണ്ടായിരുന്നവർ ആയിരുന്നു എന്നത് കേവലമായൊരു സത്യം ആണ് !

6.

ശ്രീലങ്കയൽ 1960 കളുടെ ആരംഭത്തിൽ തന്നെ L.T.T.I ഭീകരരെ പറ്റി കേട്ടു തുടങ്ങുന്നു . . . . Ltti ശ്രീലങ്കയിൽ ഒരു സ്വതന്ത്ര തമിഴു രാഷ്ട്രം സ്ഥാപിക്കണം എന്ന ലക്ഷ്യത്തോട് കൂടി വന്നവരാണ് !!! അതിന് വേണ്ടി രൂപം കൊണ്ട ഈ പ്രസ്ഥാനം . . ഭീകരവാദത്തിന്റെ രൂപം തന്നെ മാറ്റി എഴുതി !

ആദ്യമായി ആത്മഹത്യാ . . . ബോംബുകള് ആയി ( Suicide Bombs ) സ്വയം പൊട്ടിത്തെറിച്ചും പിടിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ സയനൈഡ് എന്ന മാരക വിഷം കഴിച്ച് പിടി കൊടുക്കാതെയും ഭീകരാക്രമണങള് നടത്തുന്നത് ലോകം കണ്ടു !!
മുൻ ഇന്ത്യന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയും ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു !!!

7.

ഭീകരത ഇന്ത്യയിലെക്കും വ്യാപിച്ചു : ഇന്ത്യ റിപ്പബ്ലിക്ക് ആയ ഉടനെ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നങ്ങള്‍ തുടങ്ങി!!! ഇന്ത്യ എന്ന് പറയുന്ന ദേശ രാഷ്ട്രത്തിന്റെ ഭാഗം ആയി നില്ക്കാൻ ഞങ്ങള്‍ക് കഴിയില്ല എന്നും . . ഞങ്ങള്‍ക് സ്വതന്ത്രമായ രാഷ്ട്രങ്ങളായി വിഘടിച് പോകണം എന്നും ആവശ്യപ്പെട്ടു കൊണ്ടു ദേശീയ വിഘടന വാദപരമായ സ്വഭാവം ഉണ്ടായിരുന്ന പ്രസ്ഥാനങ്ങള് !!! ആ ഭീകര പ്രസ്ഥാനങ്ങള് ദേശ രാഷ്ട്രങ്ങളുടെ ആവിർഭാവത്തോട് കൂടി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട് :

വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നാഗാലാൻഡിൽ ഇന്ത്യ സ്വതന്ത്രമായ ഉടനെ തന്നെ നാഗാലാൻഡ് ക്രൈസ്തവരുടെ നേതൃത്വത്തില്‍ ഇതേ രീതിയില്‍ ഉള്ള ഭീകര പ്രസ്ഥാനങള് ഉണ്ടായി !!!
ആസാമിൽ ഉള്ഫ ഭീകര പ്രസ്ഥാനം ഉണ്ടായി! ആസമിൽ നിന്നും തന്നെ ബോഡോ തീവ്രവാദികള് ഉണ്ടായി! ഇവരെല്ലാം തീര്‍ച്ചയായും ഹിന്ദുക്കള് ആയിരുന്നു :

ത്രിപുരയിൽ ത്രിപുരയെ വേറിട്ട സംസ്ഥാനം ആക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടു ഭീകര പ്രസ്ഥാനം ഉണ്ടായി!! അതിന്റെ തലപ്പത്ത് ഹിന്ദുക്കള് ആയിരുന്നു ! അവിടെ ഇരകള് ക്രൈസ്തവർ ആയിരുന്നു !!!
മണിപ്പൂറിൽ ഇതേ പോലെ തന്നെ ഭീകര പ്രസ്ഥാനങള് ഉണ്ടാകുന്നു : ഇന്ത്യയുടെ നോർത്- ഈസ്റ്റേൺ . . . സംസ്ഥാനങള് ,,,,, ആ സംസ്ഥാനങ്ങള് ഭീകരതയുടെ ഒരു ഹബ്ബ് ആയി മാറുകയും അവിടെ എല്ലാം ഈ രീതിയില്‍ ചിന്തിക്കുന്ന സംസ്ഥാനങ്ങള് വ്യാപകം ആകുകയും ജൻമം എടുക്കുകയും ചെയ്തു !!!

പഞ്ചാബിൽ എന്താണ് 1980 കളിൽ സംഭവിച്ചത് ? പഞ്ചാബിനെ സ്വതന്ത്രം ആയ ഭൂപ്രദേശം ആക്കണം എന്ന ആഹ്വാനവും ആയി കടന്ന് വന്നത് സിക്ക് തീവ്രവാദികള് ആയിരുന്നു !!!

അവർ സിക്ക് തീവ്രവാദ പ്രസ്ഥാനങളുണ്ടാക്കി! അതിന്റെ ഒളി സങ്കേതമായി അമൃതസറിലെ സുവർണ്ണ ക്ഷേത്രം ( Golden Temple) മാറുന്നു എന്ന് ആരോപിച്ച് കൊണ്ടാണ് ഇന്ത്യന്‍ ഭരണകൂടം അവിടേക്ക് സൈനിക നീക്കം നടത്തിയത് !!! അതിന് ബലി കൊടുക്കേണ്ടി വന്നത് ഇന്ത്യന്‍ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ ജീവൻ ആയിരുന്നു !! തീവ്രവാദികള് ഇന്ദിരയുടെ ബോഡി ഗാർഡുകളെ വെച്ചു തന്നെ ജീവൻ എടുത്തു !!!  ഇത് ഒക്കെ തന്നെ ആണ് ഭീകരവാദത്തിന്റെ ചരിത്രം ! ഇത് ഏതെങ്കിലും സമുദായത്തിന്റെ അല്ലെങ്കില്‍ അതിന്റെ നാമം പേറുന്നയാളുകളുടെ കുത്തകയല്ല എന്ന് വേണം മനസ്സില്‍ ആക്കാന്‍ ! ഇത്തരം ആളുകള്‍ എല്ലാ വിഭാഗത്തിലും ഉണ്ട് : ഒന്ന് അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവർ തങ്ങളുടെ പദ്ധതികള്‍ നടപ്പിൽ വരുത്തുന്നു !

ജിഹാദും ഐഎസ് ദുർവ്യാഖ്യാനങ്ങളും (Part 2

                                      

                                             By :
                              Musthafa Thanveer 


ഇസ്ലാമിക്  സ്റ്റേറ്റ്  അധവാ ISIS എന്ന് പറയുന്ന ഭീകര പ്രസ്ഥാനം കേരളത്തിലേക്ക് പാലം പണിയുന്നതിന്റെ അപകടകരമായ സൂചനകള് പുറത്ത് വന്നു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍... അവരുടെ മതവ്യാഖ്യാനം ! ആ മതവ്യാഖ്യാനം ഇസ്ലാമികമായി യാതൊരുവിധ സാധൂകരണവും ഇല്ലാത്തതാണ് എന്ന് വ്യക്തമാക്കാൻ വേണ്ടിയുള്ള വൈജ്ഞാനികമായ ചർച്ചകള് തീര്‍ച്ചയായും ആവശ്യം ആണ്. 

നമ്മള് മനസ്സില്‍ ആക്കേണ്ട കാര്യം .. ISLAMIC STATE എന്ന് പറയുന്ന ഇവരുടെ പേരില്‍ തന്നെയുള്ള സൂചനകള്... ആ സൂചനകള് ഒന്നും തന്നെ ഇസ്ലാമിന് നിരക്കുന്നതല്ല. 

IS ന്റെ അടിസ്ഥാനപരമായ വാദം ... ഇസ്ലാമിക രാഷ്ട്രത്തിൽ മാത്രമേ മുസ്ലീങ്ങള്‍ക് പൂർണ്ണ മുസ്ലിം ആയി ജീവിക്കാന്‍ കഴിയൂ എന്നും 
ഇസ്ലാമികേതര രാഷ്ട്രങ്ങളിൽ അച്ചടക്കമുള്ള പൌരൻമാരായി 
ജീവിക്കുന്നത് ശിർക്കും കുഫ്റും ആണെന്നും ഇസ്ലാമികേതര 
രാഷ്ട്ര സംവിധാനങ്ങളെ അട്ടിമറിച്ച് ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കലാണ് ജിഹാദിന്റെ അർഥം എന്നും 
ലോകത്ത് എല്ലാ ഇസ്ലാമികേതര രാഷ്ട്ര സംവിധാനങ്ങളെയും ഉണ്ടാക്കി 
ഒരു അഖില ലോക ഇസ്ലാമിക രാഷ്ട്രം ഉണ്ടാാക്കാന്‍ ഉള്ള ശ്രമങ്ങള്‍ 
ആണ് നടത്തേണ്ടത് എന്നും ആണ് ! 


ISLAMIC STATE ന്റെ അധവാ ISIS ന്റെ  സാഹിത്യങ്ങളും പ്രഭാഷണങ്ങളും 
വീഡിയോ ചിത്രീകരണങ്ങളും എല്ലാം നമ്മോട് പറയുന്നത് ഇവ എല്ലാം
ഇസ്ലാമിന് അന്യമായ ആശയങ്ങള്‍ ആണ്. 
ഏതെങ്കിലും ഒരു പ്രദേശത്ത് മുസ്ലിം സമൂഹത്തിന് സ്വയം ഭരണയാവകാശം 
ഉണ്ടെങ്കില്‍ അധികാരം ഉണ്ട് എങ്കില്‍ ഇസ്ലാമിക ശരീഅത്ത് നടപ്പാക്കാന്‍ 
ഉള്ള സൌകര്യം ഉണ്ട് എങ്കില്‍ ഭരണ രംഗത്ത് അവർ 
ഇസ്ലാമിക ശരീഅത്ത് പിന്തുടരണം എന്ന് അല്ലാതെ  
ഈ പറയുന്ന തരത്തില്‍ ഉള്ള സങ്കല്‍പ്പങ്ങള്  ഒന്നും ഇസ്ലാമിക രാഷ്ട്രം എന്ന ആശയമായി ബന്ധപ്പെട്ട് ഇസ്ലാം പങ്ക് വെക്കുന്നില്ല. 


പ്രവാചകൻമാരിൽ ബഹുഭൂരിപക്ഷവും ജീവിച്ചത് ഇസ്ലാമികേതര രാഷ്ട്ര സംവിധാനങ്ങളിൽ ആണ്!  ആ ഇസ്ലാമികേതര രാഷ്ട്ര സംവിധാനങ്ങളിൽ 
ഇസ്ലാമികേതരമായ നിയമ വ്യവസ്ഥക്ക് വിധേയമായി ജീവിക്കുന്നത് 
ശിർക്ക് ആണെന്നോ കുഫ്റ് ആണെന്നോ അവർ ആരും മനസ്സിലാാക്കിയിട്ടില്ല. 
അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് ഉദ്ബോധിപ്പിച്ച പ്രവാചകൻമാർ 
ഒന്നും ഇസ്ലാമികേതര ഭരണകൂടങ്ങളെ അനുസരിക്കുന്നത് 
ബഹുദൈവാരാധന ആണെന്ന്  പഠിപ്പിക്കുകയോ സൂചിപ്പിക്കുകയോ 
ചെയ്തിട്ടില്ല ഒരിക്കലും . മറിച്ച് എല്ലാ പൌരൻമാരെയും എല്ലാ പ്രജകളെയും പോലെ അവരെല്ലാവരും ഇസ്ലാമികേതര രാഷ്ട്ര സംവിധാനങ്ങളിൽ അച്ചടക്കം 
ഉള്ള പൌര ജീവിതം നയിക്കുകയായിരുന്നു. 


മുഹമ്മദ്‌  റസൂലുല്ലാഹി (S) യും  അങ്ങനെ തന്നെയായിരുന്നു ! 
മെക്കയിൽ മുഹമ്മദ് നബി(S) ജീവിച്ചതും അബ്സീനിയയിൽ പ്രവാചക ശിഷ്യൻമാർ ജീവിച്ചതും പ്രവാചകന്റെ കാല ശേഷം ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് കടന്നു പോയ സഹാബിമാർ ജീവിച്ചതും എല്ലാം 
അങ്ങനെ തന്നെ ആയിരുന്നു ! 
അബ്സീനിയയിലേക്ക് പ്രവാചക ശിഷ്യൻമാർ ഹിജ്റ പോയപ്പോള്‍ 
അത് സംബന്ധിച്ച് നമ്മള്‍ ഓർക്കേണ്ട ഒരു കാര്യം ഉണ്ട് : 
ആ ഹിജ്റ പോയവരുടെ കൂട്ടത്തില്‍ വളരെ പ്രമുഖനായ വ്യക്തിത്വം 
ആയിരുന്നു മഹാനായ  ജഅ്ഫർ ഇബ്നു അബീ താലിബ്(R) ! 
പ്രവാചകന്റെ പിതൃവ്യ പുത്രൻ... അബീ താലിബിന്റെ പുത്രൻ ! 
ഈ ജഅ്ഫർ ഇബ്നു അബീ താലിബ്(R) അബ്സീനിയായിൽ തന്നെ ആണ് ജീവിക്കുന്നത്. 
മെദീനയിൽ ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടായ ശേഷവും , മെദീനയിൽ ഒരു ഇസ്ലാമിക രാഷ്ട്രം വളര്‍ന്നു വന്നതിന് ശേഷം .  . . അവിടെ മെക്കയും മെദീനയും തമ്മില്‍ യുദ്ധങ്ങള് ഉണ്ടായതിന് ശേഷം . . . അതിന് എല്ലാം ശേഷവും ജഅ്ഫറും അദ്ദേഹത്തിന്റെ കൂടെയുള്ളവരും അബ്സീനിയയിൽ തന്നെ ജീവിക്കുന്നു !!! 
ഒരു ഇസ്ലാമിക രാഷ്ട്രം ലോകത്ത് നിലവില്‍ വന്നിരിക്കുന്നു : അവിടേക്ക് വേണമെങ്കിൽ പോകാം . എന്നിട്ട് പോലും ഒരു ഇസ്ലാമികേതര രാഷ്ട്ര സംവിധാനത്തിൽ തന്നെ ജീവിതം തുടരുകയാണ് 
ജഅ്ഫർ ഇബ്ന് അബീ താലിബ് (Raliyallahu Anhu) ! 
അവർക്ക് അതില്‍ മതപരമായി യാതൊരു അനൌചിത്യവും തോന്നുന്നില്ല 
അവർ... ആ ഇസ്ലാമികേതര രാഷ്ട്ര സംവിധാനത്തിഋ ജീവിക്കുന്നത് ശിർക് ആണെന്നോ കുഫ്ർ ആണെന്നോ അവർ വിചാരിച്ചിട്ടില്ല ! 
ഖൈബർ യുദ്ധത്തിന് ശേഷം ... മദീനയിൽ പ്രവാചകൻ എത്തി നീണ്ട ഏഴു വർഷങ്ങള് പിന്നിട്ട ശേഷമാണ് യഥാര്‍ത്ഥത്തില്‍ ജഅ്ഫറും സംഘവും മദീനയിലേക്ക് എത്തുന്നത് എന്ന് നമുക്ക് ചരിത്രത്തില്‍ വായിക്കാന്‍ കഴിയും.
(Sahih Al Bukhari, Volume 5, Book 58, Number 216)
(Sahih Al Bukhari,  Volume 5, Book 59, Number 539)

നമ്മള്‍ പലപ്പോഴും ഇന്നത്തെ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ 
കൊടുമ്പിരി 
കൊള്ളുന്ന ചർച്ചകള് നടക്കുകയാണ്. ആ ചർച്ചകളിൽ 
നിർഭാഗ്യവശാൽ 
പല സുഹൃത്തുക്കളും ഇപ്പോള്‍ പറയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് , ജനാധിപത്യവും മതനിരപേക്ഷതയും അടിത്തറയായ ഇന്ത്യയിലെ 
രാഷ്ട്രീയ ക്രമം... ആ രാഷ്ട്രീയ ക്രമം ശിർക്കും കുഫ്റും കലർന്ന 
രാഷ്ട്രീയ ക്രമം ആണെന്നും ആ രാഷ്ട്രീയ ക്രമത്തിൽ നമ്മള്‍ 
ഭാഗവാക്കായി കൂടാ എന്നും  നമ്മള്‍ രാഷ്ട്രീയമായി ഇന്ത്യയില്‍ 
അധികാര സ്ഥാനങ്ങളിൽ എത്തിക്കൂടാ എന്നും അങ്ങനെ എല്ലാം 
ചെയ്യുന്നത് മതവിരുദ്ധം ആണ് എന്നും എല്ലാം സമർഥിക്കാൻ 
ഉള്ള ശ്രമങ്ങള്‍ നടക്കുന്നു!  ആ ശ്രമങ്ങള്‍ , അത്തരം വാദങ്ങള് ...
അവ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) പറയുന്നത് ആണെങ്കിലും അല്ലാത്തവർ 
പറയുന്നത് ആണെങ്കിലും അവക്ക് ഒന്നും ഇസ്ലാമിക പ്രമാണങ്ങളുടെ 
പിൻബലം ഇല്ല എന്നതാണ് സത്യം. 


ഒരു ഇസ്ലാമികേതര രാഷ്ട്രത്തിൽ മന്ത്രി ആയി പ്രവര്‍ത്തിച്ച പ്രവാചകനെ 
പറ്റി പറയുന്ന വേദ ഗ്രൻഥം ആണ് പരിശുദ്ധ ഖുറാൻ. 
അവിടെ ... ഈജിപ്തിൽ പ്രവാചകൻ ആയ 
യൂസുഫ് നബി അലൈഹി സലാം ..  ഇസ്ലാമികേതരമായ ഭരണ വ്യവസ്ഥ 
പിന്തുടരുന്ന ആ രാജ്യത്ത്  . .  ഒരു അമുസ്ലിം ഭൂരിപക്ഷ പ്രദേശം ആയ 
ഒരു രാജ്യത്ത് അവിടെയുള്ള രാജാവിനോട് പറഞത്

"കാലജ്അലനീ അലാ ഹസാഇനിൽ അർള്:  ഇന്നീ ഹഫീളുൻ അലീം' 
എന്ന് ആണ്. 
" താങ്കള്‍ ഇവിടെ ഉള്ള ഖജനാവുകളുടെ ചുമതല എന്നെ ഏല്പ്പിക്കുക :
ഞാന്‍ വിവരം ഉള്ള ഒരു സൂക്ഷിപ്പ്കാരൻ ആയിരിക്കും " 
(12 :55) . 

അവിടെ ഖജനാവിന്റെ കൈകാര്യം , ധനകാര്യ വകുപ്പ് അല്ലെങ്കില്‍ ഭക്ഷ്യകാര്യ വകുപ്പ് മന്ത്രി ആയി യൂസഫ് നബി (A) ഒരു അമുസ്ലിം രാജാവിന് കീഴില്‍ ഒരു ഇസ്ലാമികേതര ഭരണക്രമത്തിൽ പ്രവര്‍ത്തിച്ചിട്ടുണ്ട് എങ്കില്‍ ? 
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഇവിടെയുള്ള രാഷ്ട്രീയ ക്രമത്തിൽ സജീവ രാഷ്ട്രീയ പങ്കാളിത്തവും അധികാര പങ്കാളിത്തവും ഉണ്ടാകുന്നതിന് മതം എതിര് അല്ല 
എന്ന് മാത്രമല്ല അത്  പ്രോത്സാഹിപ്പിക്കുക ആണ് ചെയ്യുന്നത് ! 
ഏതു രാജ്യത്തും ഏതു നിയമ വ്യവസ്ഥക്ക് കീഴില്‍ ജീവിക്കുകയാണെങ്കിലും 
അവിടെ അച്ചടക്കം ഉള്ള പൌര ജീവിതം നയിക്കുകയും ആ നിയമ വ്യവസ്ഥിതിയുടെ ഭാഗം ആകുകയും അവിടെ സജീവമായ രാഷ്ട്രീയ പങ്കാളിത്തം 
ഉണ്ടാക്കുകയും ആണ് മുസ്ലീങ്ങളുടെ ഉത്തരവാദിത്തം എന്ന് അർഥം! 

അധികാരം കയ്യില്‍ കിട്ടിയാല്‍ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കണം , ഇസ്ലാമിക ശരീഅത് നടപ്പിലാക്കണം. അതിന് അവസരം ഇല്ലാത്ത രാജ്യങ്ങളില്‍ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നത് മതവിരുദ്ധം ആണെന്ന് വിചാരിക്കുന്നവർ 
നേഗസ് രാജാവിന്റെ (നജ്ജാഷി) ചരിത്രം എങ്കിലും വായിച്ചാല്‍ മതി ! 
അബ്സീനിയ ഭരിച്ചിരുന്ന നേഗസ് അധവാ നജ്ജാഷി രാജാവ്‌ , പ്രവാചക ശിഷ്യൻമാർ അബ്സീനിയായിലേക്ക് ഹിജ്റ പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന
ക്രൈസ്തവ രാജാവ്‌ , ആ രാജാവ് പിൽക്കാലത്ത് ഇസ്ലാം സ്വീകരിക്കുന്നുണ്ട്. 
അദ്ദേഹം ആ രാജ്യത്തിന്റെ പരമാധികാരിയാണ്. രാജ്യത്തെ രാജാവ്‌ ആണ്! 
എന്നിട്ട് പോലും ... നമ്മള്‍ മനസ്സില്‍ ആക്കണം . . നേഗസ്  , ഒരിക്കലും 
അബ്സീനിയയെ ... എത്യോപ്യയെ ഒരു ഇസ്ലാമിക രാഷ്ട്രം ആയി 
പ്രാഖ്യാപിച്ചിട്ടില്ല. അദ്ദേഹം അവിടെ ഉള്ള ക്രൈസ്തവ ഭരണ സംവിധാനങ്ങളെ 
മാറ്റി ഒരു ഇസ്ലാമിക ഭരണ സംവിധാനം അവിടെ പ്രതിഷ്ഠിച്ചിട്ടില്ല. 
വെറും ഒരു സാധാരണ പൌരൻ അല്ല നേഗസ് ! എത്യോപ്യ എന്ന് പറയുന്ന രാജ്യത്തിന്റെ പരമാധികാരം കയ്യില്‍ ഉള്ള കിരീടവും ചെങ്കോലും ഉള്ള രാജാവ് ആണ്.  ആ രാജാവ് ആണ് ഇസ്ലാം സ്വീകരിക്കുന്നത്. ആ രാജാവ് ആണ് ഇസ്ലാം 
പിന്തുടരുന്നത്. എന്നിട്ട് പോലും രാജാവ് ആയിട്ട് പോലും അദ്ദേഹം എത്യോപ്യയെ 
അബ്സീനിയയെ ഒരു ഇസ്ലാമിക രാഷ്ട്രം ആയി പ്രാഖ്യാപിച്ചിട്ടില്ല. 
നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥിതിയും ഭരണവും തന്നെ അദ്ദേഹം തുടര്‍ന്നു! 
അദ്ദേഹത്തിന്റെ മരണ ശേഷം പിൻഗാമികള് ആയ രാജാക്കൻമാർ ആ വ്യവസ്ഥിതിയെ തന്നെ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്തു ! 
അന്ന് മെദീന ഉണ്ടായിരുന്നു : മെദീനയിലേക്ക് ഹിജ്റ പോയിട്ട് ഇല്ല നേഗസ്! 
അദ്ദേഹം ഒരു ഇസ്ലാമികേതര രാഷ്ട്ര സംവിധാനത്തിൽ തന്നെ ഭരണാധികാരി ആയി തുടര്‍ന്നു. മെദീനയും മെക്കയും തമ്മില്‍ യുദ്ധങ്ങള് ഉണ്ടായി. 
ആ മദീനയുടെ സഖ്യ കക്ഷി ആയി വന്നിട്ട് ഇല്ല അബ്സീനിയ എന്ന് പറയുന്ന 
രാജ്യം. നമ്മള്‍ പറയുന്നത് ഒരു ഇസ്ലാമികേതര ഭരണ സംവിധാനത്തിൽ 
അവിടത്തെ ഏറ്റവും വലിയ ഉന്നത സ്ഥാനത്ത് നേഗസിനെ പോലെയുള്ള ഒരാള്‍ക്ക് ഇസ്ലാമിനേ പൂര്‍ണമായും ഉള്കൊണ്ട് കൊണ്ടു  ജീവിക്കാന്‍ കഴിയും എങ്കില്‍ എല്ലാ കാലത്തും മുസ്ലീങ്ങള്‍ക് അങ്ങനെ തന്നെ ജീവിക്കാന്‍ കഴിയും! 
നേഗസ് മരിച്ച സമയത്ത്  മുഹമ്മദ് നബി (S) തന്റെ ശിഷ്യൻമാരോട് 
പറഞ്ഞത്  
അയൽ നാട്ടില്‍ അദ്ദേഹം മരിച്ചതിനാൽ ,  സ്വാലിഹ് ആയ സദ്വൃത്തൻ 
ആയ വിശ്വാസി ആയ നമ്മുടെ സഹോദരൻ മരണപ്പെട്ടതിനാൽ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി ഇവിടെ ജനാസ നിസ്കരിക്കുന്നു' 
എന്ന് ആണ്.
(Sahih Muslim, Book 4, Number 2083)
(Sahih Al Bukhari, Volume 5, Book 58, Number 220)

മുന്നില്‍ മൃതദേഹം ഇല്ലാതെ പ്രവാചകൻ (S) വേറേ മയ്യത്ത് നമസ്കാരങ്ങള് ഏതെങ്കിലും നടത്തിയതായി ഉദ്ദരിക്കപ്പെട്ടിട്ടില്ല. 
അവിടെ ആ  നേഗസ് രാജാവ്‌ മരണപ്പെട്ടപ്പോള് പ്രവാചകൻ പറഞത് 
സദ്വൃത്തനും നമ്മുടെ സഹോദരൻ എന്നുമാണ്. അത് അല്ലാതെ... 
ഒരു താഗൂത്തീ ഭരണ വ്യവസ്ഥയിൽ അതിന്റെ പരമാധികാര സ്ഥാനത്ത് 
ഇരുന്ന അത് വിട്ട് എറിയാൻ കൂട്ടാക്കാതെ ഇരുന്ന ഇസ്ലാമിക രാഷ്ട്രത്തിലേക്ക് 
പലായനം ചെയ്യാതെ ഇരുന്ന ഒരു നിഷേധി എന്ന് അല്ല പ്രവാചകൻ അദ്ദേഹത്തെ 
വിളിച്ചത് ! 


അതിനാല്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പറയുന്ന ഭീകര പ്രസ്ഥാനം അതിന്റെ 
PROPAGANDA MACHINES കളിലൂടെ പ്രസരിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ ഇസ്ലാമിക രാഷ്ട്ര വാദത്തിന്റെയും പലായനത്തിന്റെയും അട്ടിമറികളുടെയും എല്ലാം ആശയങ്ങള്‍ , ആ ആശയങ്ങള്‍ക് ഇസ്ലാമിക ചരിത്രവുമായി യാതൊരു ബന്ധവും ഇല്ല!  അമുസ്ലിങ്ങളോട് (NON MUSLIMS) ഉള്ള ഭീകരമായ വിദ്വേഷത്തിന്റെ ആശയങ്ങള്‍, ആ ആശയങ്ങള്‍ക് ഇസ്ലാമുമായോ ഇസ്ലാമിന്റെ ചരിത്രവും ആയോ യാതൊരു ബന്ധവും ഇല്ല. 
തായിഫിൽ നിന്നും കല്ലേറുകള് കൊണ്ടു മക്കയിലേക്ക് മടങ്ങിയ പ്രവാചകൻ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമക്ക് അഭയം നല്‍കിയത് പോലും 
മുതിം ഇബ്നു അഥിയ്യ് എന്ന് പറയുന്ന അവിശ്വാസിയായിരുന്നു എന്നും അദ്ദേഹത്തിന്റെ അഭയത്തിന്റെ തണുപ്പിലും തണലിലും ആണ് റസൂല് ('S) ആ അതിപ്രയാസകരമായ സംഭവങ്ങള്‍ക്ക് ശേഷം മെക്കയിൽ ജീവിച്ചത് എന്നും 
എല്ലാം പറയുമ്പോള്‍ എത്ര ഊഷ്മളമായ ഗാഢ ബന്ധങ്ങള് ആണ് പ്രവാചകന് അവരുമായി ഉണ്ടായിരുന്നത് എന്ന കാര്യം വളരെ വ്യക്തം ആണ്! 

നാം നമ്മുടെ നാട്ടില്‍ ഉള്ള മുതിം ഇബ്നു അഥിയ്യുമാരെ , 
നാം നമ്മുടെ നാട്ടില്‍ ഉള്ള അബൂ താലിബ്മാരെ , 
നാം നമ്മുടെ നാട്ടില്‍ ഉള്ള  അബ്ദുല്ലാഹിബ്നു ഉറൈകിത്-മാരെ , 
നാം നമ്മുടെ നാട്ടില്‍ ഉള്ള  ഇബ്നു ദുഖിന്നമാരെ 

അവരെ മറക്കാതിരിക്കുക. അവരുടെ കൈ കോർത്ത് പിടിച്ചു 
നൂറ്റാണ്ടുകളുടെ സഹവർത്തിത്തത്തിന്റെ സംസ്കാരം നമ്മള് ഇവിടെ 
പടുത്തുയർത്തിയിട്ടുണ്ട് .  ആ സഹവർത്തിത്വത്തിന്റെ സംസ്കാരത്തിൽ വിള്ളൽ വീഴ്ത്താൻ ആരെയും അനുവദിക്കാതിരിക്കുക. ഇവിടെ .. കേരളത്തെ സാമുദായികമായി ധ്രുവീകരിക്കുക എന്ന ദൌത്യം വളരെ സുന്ദരമായി നടത്തപ്പെടുന്നു ഇത്തരം മൂടിയൊളിപ്പിക്കലുകള് വഴി. ഇത്തരം ഭീകര പ്രസ്ഥാനത്തിന് കേരളത്തില്‍ വേരുകള്‍ വളരുമോ ഇല്ലേ എന്നതിനെക്കാള്‍ നമ്മള്‍ വളരെ ഭയാശനകമായി നോക്കി കാണുന്ന കാര്യം ഇവിടത്തെ ഹിന്ദുക്കള്കും മുസ്ലീങ്ങള്‍കും ഇടയില്‍ വിദ്വേഷവും അകലവും ഒക്കെ ഉണ്ടാക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ച് കൊണ്ടു ചില 
നിക്ഷിപ്ത താല്പര്യക്കാരായ ആളുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. 
ഇത് ഇസ്ലാം അല്ല ! ഇത് പ്രവാചകന്റെ പാരമ്പര്യം അല്ല! സഹാബികളുടെ പാരമ്പര്യം അല്ല! ഇത് ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്  ISLAMIC STATE 
എന്ന ഭീകര പ്രസ്ഥാനത്തിന്റെ വാക്താക്കള് പടച്ച് ഉണ്ടാക്കിയ ഒരു വ്യാജ ഇസ്ലാം ആണ്! ഒരു പ്രതി ഇസ്ലാം ആണ്! ഇത് യഥാര്‍ഥ ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ല എന്ന് വളരെ കൃത്യമായി വൈജ്ഞാനികമായ പ്രമാണികമായ ബോധ്യത്തിൽ 
തന്നെ നമ്മള്‍ നിലനിർത്തുക. ആ ബോധ്യം സമൂഹത്തിന് പകരുക. അല്ലാഹു സുബ്ഹാനഹു വ തആല അനുഗ്രഹിക്കട്ടെ . . . . ! 
-----------

REFERENCE : 
  1. Quran 12:55
  2. https://ml.m.wikisource.org/wiki/പരിശുദ്ധ_ഖുർആൻ
  3. (Sahih Muslim, Book 4, Number 2083)
  4. (Sahih Al Bukhari, Volume 5, Book 58, Number 220)
  5. (Sahih Al Bukhari, Volume 5, Book 58, Number 216)
  6. (Sahih Al Bukhari,  Volume 5, Book 59, Number 539) 
  • Highlights marked in red on the Article excerpt are my own insertions. 
  • Illustration - Muslim-Defence

11.19.2017

ന്യായ പ്രമാണ ലംഘിയായ മുഹമ്മദ് ? ( Part 1 )

ദൈവം മോഷേക്ക് കൊടുത്ത 10 കല്പനകളെ ഒന്ന് പോലും വിടാതെ മുഹമ്മദ് നബി ലംഘിച്ചിരിക്കുന്നു എന്ന് ആണ് മിഷനറികള് മുക്കും മൂലയും തപ്പി കണ്ടെത്തിയത് :

അവരുടെ വാദങ്ങളും അതിനു ഉള്ള കൃത്യമായ മറുപടികളും താഴെ വായിക്കുക :
________________________________________________

ആരോപണം : 
1) "യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു."► മുഹമ്മദിന്റെ ദൈവം ഒരിക്കലും സത്യദൈവമായ YHWH ആയിരുന്നില്ല. മുഹമ്മദ് ഒരിക്കലും സത്യദൈവത്തിന്റെ നാമത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. മോശയടക്കം എല്ലാ പ്രവാചകരും ഉപയോഗിച്ചിരുന്ന ആ നാമം മുഹമ്മദിന് അറിയുകയേ ഇല്ലായിരുന്നു. അതിനാല്‍ ഏതു പേര് വേണമെങ്കിലും വിളിച്ചോ എന്നു അറിയിക്കുന്നതും കാണാം.
ഖുറാന്‍ 17:110 പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
//////////////////////
/////////////////////

മറുപടി : 
ഇത് വല്ലാത്ത കോമഡി ആയി പോയി :
ആരാണ് സത്യ ദൈവത്തെ ആരാധിക്കാത്തത് ? ഏഷുവിനെ ദൈവം ആയി ആരാധിക്കുന്ന മിഷനറികള് പഴയ നിയമത്തിലെ ഏകനായ ദൈവത്തെ ആണ് ആരാധിക്കുന്നത് എന്ന് ഒക്കെ ഉള്ള പറച്ചിൽ സുവിശേഷ കളരിയിൽ മതി : ഞങ്ങളുടെ അടുത്ത് വേണ്ട ! യഹൂദൻമാരുടെ അടുത്ത് ഒട്ടും വേണ്ട !
രണ്ടാമത് ആയി
മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന ദൈവം ആരാണ് എന്ന് വളരെ കൃത്യമായി വിശുദ്ധ ഖുർആൻ ഒന്നാം അധ്യായം രണ്ടാം വചനത്തിൽ തന്നെ പറയുന്നുണ്ട് :
اَلْحَمْدُ لِلّٰهِ رَبِّ الْعٰلَمِيْنَۙ
[All] praise is [due] to Allah, Lord of the 
Universe
സ്തുതി സർവ്വ ലോകത്തിന്റെയും രക്ഷിതാവ് ആയ അല്ലാഹുവിന് ഉള്ളതാകുന്നു
( 1:2)

" Rabb Al Alameen "  അതായത് സർവ്വ ലോകത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന
ദൈവം ആരോ അവനെ ആണ് മുഹമ്മദ് നബിയും വിശ്വാസികളും ആരാധിക്കുന്ന ദൈവം !
ആ ഒരു അസ്ഥിത്വത്തെ ലോക  ജനങ്ങള് ഒരു ചത്ത ഭാഷ ആയ പുരാതന ഹീബ്രൂവിനെ
ജീവിപ്പിച്ച് എടുത്ത ഇന്നത്തെ ക്ലാസിക്കൽ ഹീബ്രുവിലെ YHWH " എന്ന നാലക്ഷരത്തിനെ കൂട്ടിയോജിപ്പിച്ച് തന്നെ വിളിക്കണം എന്നും അങ്ങനെ ഒരു നാമത്തിൽ അല്ലാതെ ദൈവത്തെ വിളിക്കുന്നവർ ഒക്കെ ആരാധിക്കുന്നത് സത്യ ദൈവത്തെ അല്ല എന്നും പറയുന്നത് എവിടുത്തെ കാട്ടു നിയമം ആണ് ?
ഇങ്ങനെ ഒരു കാടൻ നിയമം മുഹമ്മദ് നബിയോ വിശുദ്ധ ഖുർആനോ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല ! അത് കൊണ്ടു തന്നെ ആണ് വിശുദ്ധ ഖുർആൻ പറഞത് : ദൈവത്തിനു ഉന്നതമായ നാമങ്ങള് ഉണ്ട് : അവന്റെ പരിശുദ്ധിക്ക് ചേര്‍ന്ന ഏതു പേരും വിളിച്ച് നിങ്ങള്‍ അവനോട് പ്രാർധിച് കൊള്ളുക
( 17 :110) എന്ന് !

മാത്രമല്ല YHWH എന്ന 4 ഹീബ്രൂ  അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം പോലും ഇന്ന് ലോകത്ത് ആർക്കും അറിയില്ല
Judaism teaches that while God's name exists in written form, it is too holy to be pronounced. The result has been that, over the last 2000 years, the correct pronunciation has been lost. "
(Mankind's Search for GOD, p. 225)

അത് മാത്രമല്ല മോഷേ അടക്കം എല്ലാ പ്രവാചകരും വിളിച്ച നാമം ആണ് യഹോവ എന്നതും ഒരു തള്ള് ആണ് :
വിശ്വാസികളുടെ പിതാവ് ആയ അബ്രഹാം പ്രവാചകന് പോലും ദൈവത്തിന്റെ ഈ നാമം അറിയില്ലായിരുന്നു :
അബ്രഹാം ഒരിക്കലും ദൈവത്തെ ഈ നാമത്തിൽ വിളിച്ച് പ്രാർഥിച്ചിട്ടില്ല !
പ്രവാചകൻ ആയ അബ്രഹാം ദൈവത്തെ
അറിഞത്  ഏല്-ഷാധായ് എന്നും
എന്ന  പേരില്‍ ആയിരുന്നു അല്ലോ
( Exodus 6:2-3)
ആദം തൊട്ട് ഇങ്ങോട് നോഹ, ഹെനോക്ക്, കഴിഞ്ഞ് അബ്രഹാം വരെയും  ദൈവം  പല പേരിലായാണ് അറിയപ്പെട്ടത് എന്ന് ബൈബിള് !!
Elohim        (ഉല്പ്പത്തി 1)
El-Shaddai ( ഉല്പത്തി 17:1)
Adonai       (ഉല്പ്ത്തി  15:2)
El-Elion       (ഉല്പത്തി 14:18)
EL- Olam    (ഉല്പത്തി 21:33)
എന്നിങ്ങനെ പല പേരുകളിൽ!!!!
അതായത് അബ്രഹാമിനും നോഹക്കും ഹെനോക്കിനും ഒന്നും ദൈവത്തിന്റെ "ആധാർ കാറ്ഡിലെ " ഈ പേര് ( YHWH)  അറിയില്ലായിരുന്നു അത്രേ !
അതും കഴിഞ്ഞു ഇസ്മായെലിനും ഇസഹാക്കിനും ഒന്നും ദൈവത്തിന്റെ ആധാർ കാർഡിലെ ആ പേര് എന്താണ് എന്ന് ഒരു പിടിയും ഇല്ലായിരുന്നു !!!?
നോഹ, ഹെനോക് ' ലോത്ത്, അബ്രഹാം , ഇസഹാക്, യാകൊബ് , ജോസഫ് , എഫ്റയിം തുടങ്ങിയ നീതിമാന്മാരുടെ ഒരു പട തന്നെ ദൈവത്തിന്റെ പേര് അറിയാതെ കഴിഞ്ഞു പോയി!!
ദൈവത്തിന്റെ നാമം എന്ന് വിഷയത്തില്‍ വിശദമായ ഖണ്ഡനം
" യഹോവ എന്ന നാമം" എന്ന പോസ്റ്റില്‍ നല്‍കുന്നു:। വായിക്കാന്‍ ഇവിടെ CLICK ചെയ്യുക :



ആരോപണം : 
2) "ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു."►അല്‍-ലറ്റ്, അല്‍-ഉസ്സ, മന്നറ്റ് എന്നീ അറേബ്യന്‍ ബഹുദൈവാരാധകരുടെ ദേവതകളെ, ആരാധിക്കാന്‍ മുഹമ്മദ്‌ കപ്പിക്കുന്നത് ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ട്:-
Satanic versus Issue, considering Al-Lat, Al-Uzza, Mannat to be worshiped, was once insisted by Muhammad.
Satan cast on his tongue, because of his inner debates and what he desired to bring to his people, the words:These are the high-flying cranes; verily their intercession is accepted with approval. (Al-Tabari, p. 108)
►ഇതിനു ആസ്പധമായി, സ്വയം രക്ഷപ്പെടാന്‍ എന്ന പോലെ ഇറക്കിയ ആയത്തില്‍, സകല പ്രവാചകരും, സാത്താനാല്‍ പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നു വരുത്തി തീര്‍ത്തു:-
ഖുറാന്‍ 22:52 നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച്‌ ( തന്‍റെ ദുര്‍ബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല.
////////////////////
////////////////////

മറുപടി :
Al lath, Uzza , Manath എന്നിവയെ ആരാധിക്കാൻ പറഞതായി Quran ല് എവിടെയും കാണിക്കാൻ സാധ്യം അല്ല : അറേബ്യൻ വിഗ്രഹ പൂജകർ ആരാധിച്ച ആ മൂന്നു വിഗ്രഹങ്ങളെ പറ്റി ഖുറാൻ പറയുന്നത് കാണുക :
053 :019 -022 ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?‎വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും. 

മക്കയിലെ വിഗ്രഹാരാധകർ ആരാധിച്ചിരുന്ന
ചില വ്യാജ ദൈവങ്ങളുടെ പേരുകള്‍ ആണ് ഖുർആൻ ഇവിടെ പറയുന്നത് :
അവ ഒക്കെ അടിസ്ഥാന രഹിതമായ പേരുകള്‍ ആണെന്നും അവക്ക് ഒന്നും ദിവ്യത്തിന്റെ യാതൊരു അംശവും ഇല്ല എന്നും അല്ലാഹു വ്യക്തമായി ഇവിടെ പറഞിരിക്കുന്നു ! 
പിന്നെ ഉള്ളത് തബരി അടക്കം ഉള്ള ചില ചരിത്ര ഗ്രൻഥങ്ങളിലും ചില തഫ്സീറുകളിലും കാണുന്ന ഖുർആൻ വിരുദ്ധവും സാഹചര്യ തെളിവുകള്‍ക് വിരുദ്ധവും അടിസ്ഥാനപരമായി തന്നെ
വൈരുദ്യം ഉള്ളതുമായ ഒരു കെട്ടു കഥ ആണ് :
അതായത് നബി  ഈ പറഞ ദേവതമാർ ഉന്നത ദൈവങ്ങള് ആണെന്നും അവരുടെ  ശുപാർശ പ്രതീക്ഷിക്കാവുന്നതാണ് എന്നും പറഞ്ഞത്രേ :
ഇത് നിരീശ്വരവാദികളുടെ നിർമിത കഥ മാത്രം ആണ് !
നബി അങ്ങനെ ചെയ്തിട്ടില്ല എന്നത് വിശുദ്ധ ഖുർആൻ കൊണ്ടു തന്നെ വ്യക്തം ആണ് :
017 : 073 തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്‌). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.‎
എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്‌. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല.‎

ഇതില്‍ നിന്നും വളരെ വ്യക്തം ആണ് പ്രവാചകൻ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല എന്ന് ! ശത്രുക്കള് നബിയെ പ്രലോഭിച്ച് ഖുർആനിൽ വ്യാജങ്ങള് കൂട്ടി ചേർക്കാൻ ശ്രമിച്ചു എങ്കിലും അല്ലാഹു നല്‍കിയ മനോദാർഢ്യം മൂലം പ്രവാചകൻ ഒരിക്കലും അങ്ങനെ ചെയ്യുക ഉണ്ടായിട്ടില്ല !
വിമർശകർ ഇതിനോട് ബന്ധിപ്പിക്കാൻ നോക്കുന്ന ( Quran 22 :52) ന് ഈ സംഭവം ആയി യാതൊരു ബന്ധവും ഇല്ല. അത് ഒരു ജനറല്‍ കോണ്ടെക്സ്റ്റ് ആണ്.

ഇമാം ഷൌക്കാനി പറയുന്നത് കാണുക :

ഈ പറഞത് ഒന്നും ശരിയായി ഉദ്ദരിക്കപ്പെട്ടതൊ ഏതെങ്കിലും വിധത്തില്‍ സ്ഥിരപ്പെട്ടതോ അല്ല : അത്
ശരിയല്ലാതിരിക്കെ എന്നല്ല  തികച്ചും അസത്യമായിരിക്കെ തന്നെ ഗവേഷകൻമാരായ പണ്ഡിതൻമാർ ഖുർആൻ കൊണ്ടു തന്നെ അത് പൊളിച്ചു കളഞ്ഞിട്ടുമുണ്ട്! പ്രവാചകൻ നമ്മുടെ പേരിൽ വല്ല വ്യാജവും
പറഞിരുന്നു എങ്കില് നാം അദ്ദേഹത്തെ വലതു കൈ പിടികൂടുകയും കണ്ഡനാഠി മുറിച്ചു കളയുകയും ചെയ്യുമായിരുന്നു " തന്നിഷ്ടപ്രകാരം അല്ല അദ്ദേഹം സംസാരിക്കുന്നത് " എന്നും അല്ലാഹു തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്!
പിശാച് വഹിയിന് ഇടയില്‍ ചിലത് ഇട്ടു കൊടുത്തു എന്ന ഹദീസ് ആകട്ടെ നബിയിൽ നിന്ന് നേരിട്ടു ഉദ്ദരിക്കപ്പെട്ടതായി നമുക്ക് അറിഞ്ഞു കൂടാ എന്ന് ആണ്
(ഹദീസ് നിരൂപകൻ ആയ ) ബസ്സർ പറയുന്നത്ഈ കഥ നിവേദനപരമായി സ്ഥിരപ്പെട്ടത് അല്ല എന്നും ഇതിന്റെ റിപ്പോര്‍ട്ടർമാർ അനഭിമിതർ ആണെന്നും ബൈഹഖിയും വെളിപ്പെടുത്തുന്നു! ഇബ്നു ഖുസൈമയാകട്ടെ ഈ കഥ മത നിഷേധികള് വ്യാജമായി നിർമിച്ചത് ആണെന്ന് തന്നെ ചൂണ്ടിക്കാട്ടി ! ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള് ഒന്നും ശരിയായി ഉദ്ദരിക്കപ്പെട്ടവയല്ലെന്നി
ഇമാം ഇബ്നു കഥീറും പറയുന്നു
( ഫത്ഹുൽ കധീർ , വോള്യം 3  , പേജ് 462 ല് നിന്നും സംഗ്രഹം)

വിശദമായി ഈ ഈ ലിങ്ക് ല് പോയാല്‍ വായിക്കാം : CLICK


ആരോപണം : 
3) "ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു..അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും.എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു."
►കാബയിലെ കറുത്ത കല്ലിനെ വണങ്ങുകയും മുത്തുകയും, ചെയ്തു കൊണ്ട്, ഒരു പറ്റം മനുഷ്യരെ, വിഘ്രഹാരധനിയിലേക്ക് തള്ളി വിട്ടു. ഹജ്ജ് എന്ന അറേബ്യന്‍, ബഹുദൈവ ആരാധകരുടെ ക്രിയകള്‍ അപ്പാടെ പകര്‍ത്തി അത് ഇസ്ലാമില്‍ നിര്ബെന്തമാക്കി:-
സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’
സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. ‘അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.
////////////////////
///////////////////

മറുപടി  : 
ഈ വിഷയത്തില്‍ ഉള്ള കൃത്യമായ ഖണ്ഡനം Part 1  വായിക്കാന്‍ ഇവിടെ Click ചെയ്യുക
& Part 2 വായിക്കാന്‍ ഇവിടെ Click ചെയ്യുക
ആരോപണം : 
4) "നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല."
സത്യദൈവത്തിന്റെ നാമം സത്യംചെയ്യാനും, ശപിക്കാനും ഒന്നും വെറുതെ ഉപയോഗിക്കരുത്.
►എന്നാല്‍ മുഹമ്മദ്‌ ചെയ്തതും പഠിപ്പിച്ചതും നേരെ എതിര്‍:-
ഉമ്മറിന്റെ നിവേദനം : നബി അറിയിച്ചു , " ആരെങ്കിലും ശപഥം എടുക്കുന്നുണ്ടെങ്ങിൽ , അവൻ അല്ലാഹുവിന്റെ നാമത്തിൽ മാത്രം ശപഥം എടുക്കുക." (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5,പുസ്തകം  58, നോ 177).
►മരണ സമയത്ത് ശപിക്കാനും മുഹമദ് തന്റെ ദൈവനാമം ഉപയോഗിക്കുന്നു:-
ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."
///////////////////
//////////////////

മറുപടി :  
ആദ്യമായി ഒരു കാര്യം മനസ്സില്‍ ആക്കുക :
എന്റെ നാമം വെറുതെ എടുക്കരുത് എന്ന് ബൈബിളില്‍ പറയുന്നതിന്റെ ഉദ്ദേശം ഒരിക്കലും ദൈവ നാമം എടുക്കരുത് എന്നോ ദൈവ നാമത്തിൽ സത്യം ചെയ്യരുത് എന്നോ ഉള്ള അർഥത്തിൽ അല്ല :
മുഹമ്മദ് നബി പഠിപ്പിച്ചത് സത്യം ചെയ്യുന്നു എങ്കില്‍ അത് ദൈവത്തിന്റെ നാമത്തിൽ ആയിരിക്കുക : സൃഷ്ടികളെ പിടിച്ചു സത്യം അരുത് എന്ന് ആയിരുന്നു
എന്റെ നാമത്തിൽ സത്യം ചെയ്യരുത് എന്ന് അല്ല " കള്ള സത്യം " ചെയ്യരുത് എന്ന് ആണ് ദൈവം പറഞത്
( Leviticus 19 :12) 
ദൈവനാമത്തിൽ സത്യം ചെയ്യുന്നതിന്റെ പ്രധാന്യം ബൈബിളില്‍ (Jeremiah 5:2)  
(Isiah 48 :1) ലും
ദൈവ നാമത്തിൽ
അങ്ങനെ സത്യം ചെയ്യുന്നത് ഒരു ശീലം ആയിരുന്നതായി  ( 1Sam 14:39-45) ലും
ഇങ്ങനെ അനേകം സ്ഥലങ്ങളില്‍ കാണാം :
രണ്ടാമത്തെ ആരോപണം മുഹമ്മദ് നബി തന്റെ ശപിക്കാൻ ദൈവ നാമം ഉപയോഗിച്ചു എന്നതാണ് :
ശപിക്കാൻ ദൈവ നാമം ഉപയോഗിക്കുന്നത്
തെറ്റാണെന്നും അങ്ങനെ ആരെങ്കിലും ചെയ്താൽ അവൻ ന്യായ പ്രമാണം ലംഘിച്ചവൻ ആണെന്നും അച്ചായന് വാദം ഉണ്ട് എങ്കില്‍ അത് പറയുക :
നമുക്ക് ഇപ്പോ തന്നെ ബൈബിള്‍ പരിശോധിക്കാം :
യഹോവക്ക് തുണ കൊടുക്കാന്‍ വരാതെ ഇരുന്ന നാട്ടുകാരെ ഒക്കെ പ്രാകി വെണ്ണീർ ആക്കാന്‍ യഹോവയുടെ ദൂതൻ പറയുന്നത് നോക്കുക :
( Judges 5:23)
മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാ ദൂതൻ അരുളിച്ചെയ്തു. അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവെക്കു തുണയായി തന്നേ.

ആവർത്തന പുസ്തകം 27 : 12-26 വരെ ഒന്ന്  വായിക്കുക
മൊത്തം ശാപ പ്രാർധന ആണ്
Link താഴെ തരാം :

ഇത് ഒന്നും പോരാതെ ദൈവത്തിന്റെ മഹാ പ്രവാചകൻ ആയ എലീഷയുടെ ശാപം അറിയാവോ ?
നടന്നു പോകുന്ന വഴിയേ
തന്നെ കഷണ്ടി തലയാ എന്ന് ചുമ്മാ വിളിച്ചതിന്
42 ഓളം കുട്ടികളെ യഹോവയുടെ നാമത്തിൽ ആണ് എലീഷാ പ്രവാചകൻ ശപിച്ചത് : ഉടനെ യഹോവ രണ്ടു പെണ് കരടികളെ വിട്ട് 42 ബാലൻമാരെയും കടിച്ചു കീറി കൊല്ലിച്ചു വായിക്കുക :
( 2 Kings 2 :23-24)
അവൻ അവിടെ നിന്ന് ബെഥേലിലേക്ക് പോയി :
മാർഗമധ്യേ പട്ടണത്തിൽ നിന്നും വന്ന ചില ബാലൻമാർ അവനെ പരിഹസിച്ചു : കഷണ്ടി തലയാ ഓടിക്കോ ,
അവൻ തിരിഞ്ഞു നോക്കി : അവരെ കണ്ടു !
കർത്താവിന്റെ നാമത്തിൽ അവരെ ശപിച്ചു :
കാട്ടിൽ നിന്ന് ഇറങ്ങി വന്നു രണ്ടു പെൺകരടികള് അവരെ ചീന്തി കീറി !

അതായത് മുഹമ്മദ് നബി
തന്റെ മരണക്കിടക്കയിൽ വെച്ച് പോലും അനുയായികളെ ഓർമിച്ച ഒരു കാര്യം :
ദൈവത്തെ മാത്രം ആരാധിക്കേണ്ടവർ തങ്ങളുടെ പ്രവാചകൻമാരുടെയും പുണ്യ പുരുഷൻമാരുടെയും ഖബറുകളെ ആരാധ്യവസ്തുക്കള്  ആക്കിയവർക് അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ എന്ന് പറഞ്ഞത് ദൈവത്തിന്റെ നാമം വൃഥാ എടുക്കലാണ് 
എങ്കില്‍ ? 
10 കല്പനകളുടെ ലംഘനം ആണെങ്കില്‍ ?
ഒരു കൂട്ടം ബാലൻമാർ തന്നെ മൊട്ട തലയാ എന്ന് വിളിച്ചതിന് ഉടനെ തന്നെ യഹോവയുടെ നാമത്തിൽ ശപിച്ച ഏലീഷാ പ്രവാചകനെ പറ്റി ഇവർ എന്തു പറയും ?
ഇവർ എന്തു പറയാന്‍  ? യഹോവ തന്നെ കരടികളെ വിട്ട് 42 ബാലൻമാരെയും കൊന്ന സ്ഥിതിക് !


ആരോപണം : 
5) "ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.ആറുദിവസം
കൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു."
►ശബ്ബത്തു എന്നു മുഹമ്മദ്‌ കേട്ടിട്ടു പോലും ഇല്ല എന്നു തോന്നുന്നു:- ന്യായപ്രമാണം അനുസരിച്ച് വേണമോ വേണ്ടയോ എന്നു പോലും പറയുന്നതായി കണ്ടില്ല. ഇസ്ലാമിന് എന്താണാവോ ഈ ശബ്ബത്ത് എന്നാല്‍?? 
//////////////
/////////////

മറുപടി : 
നല്ല കോമഡി !  യഹൂദന്റെ ശാബ്ബത്ത് ഏതു മിഷനറികള് ആണ് ഇന്ന് ഫോളോ ചെയ്യുന്നത് ?
അത് ആദ്യം പറയണ്ടെ ! ഇനി ശാബ്ബത് എന്ന് മുഹമ്മദ് കേട്ടിട്ടുണ്ടോ എന്ന് നോക്കാം :
സാബത്ത് ദിവസം അല്ലാഹു യഹൂദർക് പ്രത്യേക ദിവസം ആയി  നിശ്ചയിച്ചതാണ് എന്നും ( 4:154) ( 16:124)
അത് ലംഘിച്ചവരെ അല്ലാഹു നിന്ദിതരാക്കിയ കാര്യം ഒക്കെ വിശുദ്ധ ഖുർആൻ പറയുന്നുണ്ട്
( 4 : 47) ( 2:65)  (7:163)
സാബത്ത് എന്തു കൊണ്ടു മുഹമ്മദിയ ശരീഅത്തിൽ ആചരിക്കേണ്ടതില്ല എന്നതിനും ഖുറാൻ ഉത്തരം തരുന്നു :

16: 123-124 പിന്നീട്‌, നേര്‍വഴിയില്‍  നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.ശബ്ബത്ത് ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍ തന്നെയാണ്‌. അവര്‍ ഭിന്നിച്ചിരുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും!

പകരം വെള്ളിയാഴ്ചയിൽ പ്രാർധനയിലേക് വിളിക്കപ്പെട്ടാൽ   ജോലി തിരക്കുകള് എല്ലാം മാറ്റി വെച്ച് പ്രാർധനയിൽ ഒത്തു കൂടുന്നത് നിയമം ആക്കുകയും ചെയ്തു:
062 :009 സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.

ഇനി മിഷനറികള് ഏതു ദിവസം ആണ് സാബത്ത് ഉള്ളത് ?
സകല മിഷനറികളും ആ പ്രമാണം ലംഘിച്ച് നടക്കുന്നു : എന്നിട്ട്  മുഹമ്മദ് ലംഘിച്ചു എന്ന് ആണ് പറഞ്ഞ് നടക്കുന്നത് !

( തുടരും )

രണ്ടാം ഭാഗം ഇവിടെ നിന്നും വായിക്കുക
Click

ന്യായപ്രമാണ ലംഘിയായ മുഹമ്മദ്‌ ? ( Part 2 )


ഒന്നാം ഭാഗം ഇവിടെ വായിക്കുക
Click :


ആരോപണം : 
6) "നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക."►മുഹമ്മദിന്റെ ചെറുപ്രായത്തില്‍ തന്നെ, മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ടിരുന്നു:- എന്നാലും പ്രായത്തില്‍ മൂത്തവരെ ബഹുമാനിക്കുന്നതും അവരുടെ തെറ്റുകള്‍ മറന്നു കളയുന്നതും ഒരു പ്രവാചകന്‍ എന്ന നിലയിലും, ബഹുമാനം എന്ന അര്‍ത്ഥത്തിന്റെ വ്യാപ്തിയിലും അവിശ്യമായ കാര്യമാണ്.
അബു അഫാക് എന്ന 100 വയസിനു മുകളില്‍ പ്രായമുള്ള ഒരു വൃദ്ധ-കവിയെ മുഹമ്മദ്‌ ആളയച്ചു കൊല്ലിക്കുന്നു ,അതും മുഹമ്മദിനെ കുറിച്ച് ഒരു കവിത എഴുതിയതിനു .
പ്രവാചകന്‍ പറഞ്ഞു: "ആരാണ് എനിക്ക് വേണ്ടി ഈ ആഭാസനെ കൈകാര്യം ചെയ്യാന്‍ പോകുന്നത്?". അപ്പോള്‍ തന്നെ, വൃന്ഥത്തിലെ ബിന്‍ അമര്‍ ബിന്‍ ഓഫ്-ന്റെ സഹോദരനായ സലിം ബിന്‍ ഉമയര്‍ അങ്ങോട്ട്‌പൊയ് അദ്ധേഹത്തെ കൊന്നു കളഞ്ഞു. (ഇബ്ന്‍-ഹിഷാം പേജ് 581)
////////////////
///////////////

മറുപടി : 
മാതാപിതാക്കളോട് എങ്ങനെ പെരുമാറണം എന്ന് വിശുദ്ധ ഖുറാൻ വളരെ കൃത്യമായി പഠിപ്പിക്കുന്നു :

017: 023-024  തന്നെയല്ലാതെ നിങ്ങള് ആരാധിക്കരുതെന്നും, മാതാപിതാക്കള്ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില് (മാതാപിതാക്കളില്) ഒരാളോ അവര് രണ്ട് പേരും തന്നെയോ നിന്റെ അടുക്കല് വെച്ച് വാര്ദ്ധക്യം പ്രാപിക്കുകയാണെങ്കില് അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക "കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര് ഇരുവര്ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില് ഇവര് ഇരുവരും എന്നെ പോറ്റിവളര്ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. "

പിന്നെ അബൂ അഫാകിന്റെ കാര്യം ഒക്കെ നിങ്ങളുടെ  കയ്യില്‍ തന്നെ  ഇരിക്കട്ടെ
അബൂ അഫാക് ആരായിരുന്നു ?

Then (occurred) the Sariyyah of Salim Ibn Umayr al-Amri against Abu Afak, the Jew, in Shawaal in the beginning of the twentieth month from the hijrah of the Apostle. Abu Afak was from Banu Amr Ibn Awf… He was a Jew, and used to instigate the people against the Apostle of Allah. …( Ibn Sa’d – Tabaqat al-kabir, volume 2, page 31)

അംറ് ഇബ്നു ഔഫ് വംശജൻ ആയ അബൂ അഫാക്കിനെ
"മുഹമ്മദിനെ കുറിച്ച് ഒരു കവിത " എഴുതിയതിനല്ല വധിച്ചത് ! മുഹമ്മദിനെയും മുസ്ലീങ്ങളെയും നിന്ദിച്ച് കൊണ്ടു കവിതകള്‍ എഴുതുകയും അത് വഴി സ്വന്തം വംശത്തെ മുസ്ലീങ്ങള്ക് എതിരെ ഇളക്കി വിടുകയും ചെയ്തു കൊണ്ടിരുന്ന കവി ആയിരുന്നു !
ബദ്ർ യുദ്ധ ശേഷവും അയാള്‍ അത് തുടര്‍ന്നു . അങ്ങനെ ആണ് സാലിം ഇബ്ന് ഉമൈർ അബൂ അഫാക്കിനെ വധിക്കുന്നത്!
( H. Hykal , Life of Muhammad , Page 339 )

രാഷ്ട്രത്തിന്റെ ഭരണാധികരിക് എതിരെ ജനങ്ങളെ ഇളക്കി വിട്ട് കലാപം സൃഷ്ടിക്കാന്‍ നോക്കിയ ഒരു വ്യക്തിയെ വധിച്ചത് ആണ് മുഹമ്മദ് നബിക് മുതിര്‍ന്നവരെ ബഹുമാനം ഇല്ല എന്ന് ഒപ്പിക്കാൻ വേണ്ടി മിഷനറികള് കണ്ടെത്തിയ തെളിവ് : കഷ്ടം തന്നെ !


കുറച്ച് പിള്ളേര് തന്നെ മൊട്ട തലയാ എന്ന് വിളിച്ചതിന് എലീഷാ പ്രവാചകൻ കർതാവിന്റെ നാമത്തിൽ അവരെ ശപിക്കുകയും ശേഷം കർതാവ് രണ്ടു കരടികളെ വിട്ട് ആ 42 കുട്ടികളെ കടിച്ച് കീറി കൊല്ലിക്കുകയും ചെയ്ത വാക്യം മുകളില്‍ നമ്മള്‍ കണ്ടു : അത് ഒക്കെ ഇവറ്റകള് വെള്ളം തൊടാതെ മുണുങ്ങിക്കോളും!


ആരോപണം : 
7) "കൊല ചെയ്യരുതു."►മുസ്ലിംകളെ തന്നെ കൊല്ലാന്‍ കല്പിക്കുന്ന മുഹമ്മദ്‌:-"അനന്തരം ചില ആളുകളുടെ വീടുകളിലേക്ക് ഞാന്‍ പോവുക. എന്നിട്ട് (ജമാഅത്തിന് വരാത്ത) ആളുകളെ അകപ്പെടുത്തി അവരുടെ വീടുകള്‍ കത്തിച്ചു കളയുക. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം: അവരില്‍ വല്ലവരും മാംസത്തിന്‍റെ അംശങ്ങള്‍ അവശേഷിച്ചിട്ടുള്ള ഒരെല്ലോ അല്ലെങ്കില്‍ (ആട്ടിന്‍റെ) നല്ല രണ്ട് കുളമ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ ഇശാ നമസ്കാരത്തിന് ഹാജരാകുമായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 372, പേജ് 316)►കുട്ടികളെ കൊല്ലുവാന്‍ അനുവദിക്കുന്ന മുഹമ്മദ്‌:-"സ്വഅബ് ബ്നു ജസാമത്ത് നിവേദനം:ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)►മുസ്ലിം ആകുകയും തിരികെ പോകുകയും ചെയ്ത ഒരാളെ വധിക്കപ്പെടാൻ ശഠിക്കുന്ന മുഹമ്മദ്‌:-മുആദ് ചോദിച്ചു: 'ഇതാരാണ്?'. അബുമൂസ പറഞ്ഞു: 'ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.' മുആദ് പറഞ്ഞു: 'ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.' .....പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു.(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍. 15)/////////////////////////////////

മറുപടി : 
മുസ്ലീങ്ങളെ കൊല്ലാന്‍ നോക്കുന്ന മുഹമ്മദ്
എന്ന ആരോപണം  തന്നെ കപടത ആണ് : കുറ്റം ചെയ്താൽ മുസ്ലിം - അമുസ്ലിം പക്ഷം ഇല്ലാതെ ശിക്ഷിക്കപ്പെടും ! മോഷയുടെ കാലത്ത് വ്യഭിചാരത്തിന് ഏർപ്പെടുന്ന യഹൂദനെയും ദേശത്തെ മന്ത്രവാദികളെയും പുരോഹിതനെ അനുസരിക്കാത്തവനെയും  ഒക്കെ വധിക്കണം എന്ന് യഹോവ നിയമം കൊടുത്തതും അത് അവർ നടപ്പാക്കിയതും ഒക്കെ ന്യായ പ്രമാണ ലംഘനം ആണോ ?
( Exodus 21 :12-36) ( Exo 22 :17)
( Exo 17 :12)

എന്നാല്‍ ഇവിടെ പറയുന്നത്  മറ്റൊരു കാര്യം ആണ് ! അതായത് നമസ്കാരത്തിന് ആയി പള്ളിയില്‍ വരാതെ  മറ്റു കാരണങ്ങള് ഒന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന ആളുകളെ അവരുടെ വീടോട് കൂടി കത്തിച്ചു കളയാൻ ഞാന്‍ ഉദ്ദേശിച്ചു എന്ന് പറഞ്ഞ് കൊണ്ടു നമസ്കാരം പള്ളിയില്‍ നിർവഹിക്കേണ്ട ഗൌരവം ഉണർത്തുന്നതാണ് ! നബി ഒരിക്കലും അങ്ങനെ ശിക്ഷിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുത !

കുട്ടികളെ കൊല്ലാന്‍ അനുവദിക്കുന്ന മുഹമ്മദ് എന്നതും കപട ആരോപണം ആണ് :
യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലരുത് എന്നത് ഇസ്ലാമിലെ അടിസ്ഥാന യുദ്ധനിയമങ്ങളിൽ പെട്ടത് ആണ്:
ചില ഹദീസുകള് കാണുക :

ഇബ്നു ഉമറില് നിന്ന് നിവേദനം: "ഒരു സ്ത്രീ ഏതോ യുദ്ധവേളയില് കൊല്ലപ്പെട്ടതായി അല്ലാഹുവിന്റെ പ്രവാചകന് കണ്ടു. അതിനാല് അദ്ദേഹം സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് നിരോധിച്ചു". 
(Sahih Al Bukhari Volume 004, Book 052, Number 258.)

അബ്ദുള്ള (റ) യില് നിന്ന് നിവേദനം: "ഒരു യുദ്ധത്തില് ഒരു സ്ത്രീ വധിക്കപ്പെട്ടതായി അല്ലാഹുവിന്റെ ദൂതന് കണ്ടു. അദ്ദേഹം സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് വിലക്കി".(Sahih Muslim  Book 019, Number 4319).

റബാഹ്ബ്നു റാബി (റ) യില് നിന്ന് നിവേദനം: "നബി (സ) യുദ്ധത്തില് ആളുകള് ഒരു സ്ഥലത്ത് കൂട്ടമായി നില്ക്കുന്നത് കണ്ട് ഒരാളെ വിവരമറിയാന് അങ്ങോട്ടയച്ചു. അവിടെ എത്തിയപ്പോള് അവര് പറഞ്ഞു "ഒരു സ്ത്രീ വധിക്കപ്പെട്ടിരികുന്നു. അവര് യുദ്ധം ചെയ്യുന്നവര് ആയിരുന്നില്ല" അല്ലാഹുവിന്റെ പ്രവാചകന് സേനാനായകനായിരുന്ന ഖാലിദ് ബിന് വലീദിന്റെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു സ്ത്രീകളെയും അടിമകളെയും കൊല്ലുന്നത് നിരോധിച്ചു.( Sunan Abu Dawud  Book 008, Number 2663)

ഇമാം അഹ്മദ് റിപ്പോര്ട്ട് ചെയ്ത ഹദീസില് ഉള്ളത് "കുഞ്ഞുങ്ങളെയും സ്ത്രീകളെയും വധിക്കരുത്" എന്നാണ്.
അനസ് ബിന് മാലിക് (റ) റിപ്പോര്ട്ട് ചെയ്യുന്നു. "അല്ലാഹുവിന്റെ നാമത്തില് പുറപ്പെടൂ, പ്രവാചകന്റെ ധര്മ്മത്തില് പടുവൃദ്ധരെ വധിക്കരുത്, കുഞ്ഞുങ്ങളെയോ ചെറിയവരെയോ വധിക്കരുത്. സ്ത്രീകളെയും വധിക്കരുത്, അതിര് കവിയരുത്. യുദ്ധത്തില് ശത്രു വിട്ടേച്ചു പോവുന്ന വസ്തുക്കള് നിങ്ങള് എടുത്തോളൂ. ദൈവഭയവും ഭക്തിയുള്ളവരും നീതിമാന്മാരും നല്ലവരും ആവൂ, കാരണം അല്ലാഹു നന്മ ചെയ്യുന്നവരെ ഇഷ്ട്ടപ്പെടുന്നു."(Muwatta  , Book 021, Number 010)


ഇതാണ് ഇസ്ലാമിന്റെ പൊതുവായ നിലപാട് !
പിന്നെ എന്താണ് ആരോപണം ഉന്നയിച്ച ഹദീസിൽ കാണുന്നത് ?
ഹദീസില് രാത്രി സമയത്തുള്ള വധത്തെ കുറിച്ചാണ് പറയുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് മന:പൂര്വമല്ല എന്നാണ് ആ പറഞ്ഞതിനര്ത്ഥം. ആക്രമണത്തില് വധിക്കേണ്ടി വരികയാണ് . ഇസ്ലാമിന്റെ പൊതുനിലപാടിന് വിരുദ്ധമായ കാര്യമാണ് ആ സംഭവിക്കുന്നതെന്ന് സഹാബികള്ക്ക് അറിയാവുന്നത് കൊണ്ടാണ് അവര് നബിയോട് ഇതേ കുറിച്ച് ആശങ്കപ്പെടുന്നത് എന്ന് വളരെ വ്യക്തം :
മാത്രമല്ല യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും ഒക്കെ ഷീൽഡുകളും മറകളും ഒക്കെ ആക്കി പ്രധാന കുറ്റവാളികള് Attack ചെയ്തു  പോകാറുണ്ട് : ഇത്തരം സാഹചര്യത്തില്‍ കുട്ടികളെ ഒഴിവാക്കി ശത്രുവിനെ നേരിടുന്നത് ശ്രമകരമായ ദൌത്യം ആണ് താനും!
പ്രതിരോധിക്കാതിരുന്നാല് മുസ്ലിംകളുടെ നാശം ഉറപ്പ്. ഈ അവസ്ഥയില് വേറെ എന്താണ് ചെയ്യുക? അത് തന്നെ ആണ് ഹദീസുകളിൽ കാണുന്നതും !


എന്നാല്‍ യുദ്ധത്തില്‍ നിർബന്ധമായും സ്ത്രീകളെയും കുട്ടികളെയും മാത്രം അല്ല
ജീവനുള്ള സകലലതിനെയും കൊന്ന് തള്ളണം എന്ന നിയമം ബൈബിളില്‍ ആണ് ഉള്ളത് : അത് ചെയ്ത മോഷയും ജോഷ്വയും അടക്കം ഉള്ള പ്രവാചകർ ന്യായപ്രമാണ ലംഘകർ ആണോ ?
ചില കല്പനകള്‍ കാണുക :

Numbers 31: 14-15എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
Numbers  31:17-18ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ.പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ :
Deuteronomy 2 :32-34യഹോവ എന്നോടു: ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു.അങ്ങനെ സീഹോനും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്നു !നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സർവ്വജനത്തെയും സംഹരിച്ചു.അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
Deuteronomy 3 : 2എന്നാറെ യഹോവ എന്നോടു: അവനെ ഭയപ്പെടരുതു; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
Deuteronomy 3 : 6ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി.
കണ്ടല്ലോ ?

മുസ്ലിം ആകുകയും തിരികെ പോകുകയും ചെയ്ത ഒരാളെ വധിക്കപ്പെടാൻ ശഠിക്കുന്ന മുഹമ്മദ്‌: എന്നതാണ് അടുത്ത ആരോപണം :
യഥാര്‍ത്ഥത്തില്‍ വ്യക്തിപരമായ മതപരിത്യാഗത്തിന് ഇസ്ലാമിൽ വധശിക്ഷ ഇല്ല : എന്നാല്‍ ഇവിടെ സംഭവം വ്യത്യസ്തമാണ് : ജൂതൻമാരുടെ ഒരു കുടില തന്ത്രത്തെ പറ്റി വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട് : അതിന്റെ ഭാഗം ആയ ഇത്തരം വഞ്ചനാത്മകമായ മതപരിത്യാഗത്തിന് ഇസ്ലാം ശിക്ഷ വിധിച്ചിട്ടുണ്ട് :
ഇസ്ലാമിക രാഷ്ട്രത്തില് തങ്ങള്ക്ക് ലഭിച്ച സ്വാതന്ത്ര്യം ജനങ്ങളെ ഇസ്ലാമിനെതിരെ തിരിക്കുന്നതിന് വേണ്ടിയാണ്
യഹൂദര് ഉപയോഗപ്പെടുത്തിയത്.

 003 :072 വേദക്കാരില്‍ ഒരു വിഭാഗം (സ്വന്തം അനുയായികളോട്‌) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത് അവിശ്വസിക്കുകയും ചെയ്യുക. (അത് കണ്ട്‌) അവര്‍ (വിശ്വാസികള്‍) പിന്‍മാറിയേക്കാം:

എന്നാല്, ഈ കുറ്റത്തിന് ഖുര്ആന് ഐഹിക ശിക്ഷ നിര്ദേശിക്കുന്നില്ല !
പക്ഷേ, ഭരണാധികാരിയെന്ന നിലയ്ക്ക് പ്രവാചകന് അത്തരം ചതിയോട് പ്രതികരിച്ചു; മതപരിത്യാഗത്തിനു വധമാണ് ശിക്ഷ എന്നു പ്രഖ്യാപിച്ചു.
രാഷ്ട്രീയമായ ഒരു കുറ്റത്തിനുള്ള ശിക്ഷാവിധിയായിരുന്നുവത്. ഇത്തരം ഒരു കേസ് ആണ് ആരോപണം ഉന്നയിച്ച ഹദീസിൽ ഉള്ളത് എന്ന് വ്യക്തം !!

ഇനി നമുക്ക് പരിശോധിക്കാന്‍ ഉള്ളത്
ബൈബിള്‍ ആണ് അല്ലോ ?


മതം വിട്ടവനെ അല്ല
അന്യ ദൈവത്തെ ആരാധിക്കുന്ന പട്ടണം മുഴുവനും ചുട്ടു നശിപ്പിക്കാൻ ആണ് യഹോവയുടെ കല്പന :
Dueteronomy 13 :13-19നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽനീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴകുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു.
മറ്റു മത കാഴ്ചപ്പാട് ആയി വരുന്നവനെ അപ്പോ തന്നെ തട്ടി കളയണം : അത് ആരാണ് എങ്കിലും :

Deuteronomy 13 :7-10 നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചുനീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽഅവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം. 
Deuteronomy 17 :3-ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയുംഅതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.
കണ്ടല്ലോ കഥ ? മത സ്വാതന്ത്ര്യം പോലും യഹോവ നല്‍കുന്നില്ല : പിന്നെ അല്ലേ പോയിട്ട് തിരിച്ച് വരുന്നവനെ കൊല്ലുന്നത് !
അതിനു മുന്നേ തന്നെ തട്ടി കളയും



ആരോപണം :
8) വ്യഭിചാരം ചെയ്യരുത്
►'അസ്സൽ' എന്ന ബലാല്‍സംഗം (വ്യഭിചാരം):-
യുദ്ധത്തില്‍ പിടിച്ച സ്ത്രീകളെ എന്ത് ചെയ്യാം എന്നു ഉപദേശം കാണുക.
അബു സൈദ്‌ അല-ഖുദ്രി നിവേദനം: ഞങ്ങൾ അടിമ സ്ത്രീകളെ എടുക്കുകയും , അവരോട് അസ്സൽ (Azl) ചെയ്യുവാനും  ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഇതിനെ കുറിച്ച് ആരാഞ്ഞു, അദ്ദേഹം പറഞ്ഞു : "നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, നീ യഥാര്‍ത്ഥമായി ചെയ്തുകൊള്ളുക, പക്ഷെ  ന്യായവിധി നാളിനു മുൻപ് ജനിക്കേണ്ട അത്മവണെങ്ങിൽ, അത് ജനിക്കും".(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3373)
അസ്സൽ എന്താണ് എന്ന് കൂടുതൽ അറിയാൻ .(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3371 ) വായിക്കുക [http://searchtruth.com/book_display.php?book=008&translator=2&start=0&number=3371#3371]
►സ്വധേഹം ദാനം ചെയ്യുന്നവളുമായി മുഹമ്മദിന് പ്രത്യേകം ശയിക്ക്കാന്‍ നല്‍കപ്പെട്ട വ്യഭിചാര ആയത്തു:-
ഖുറാന്‍ 33:50..... സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
►മുത്താ എന്ന വ്യഭിചാരം:-
ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)
റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)
/////////////////////
/////////////////////


മറുപടി  : 
അസ്ല് എന്താണ് എന്നും യുദ്ധത്തില്‍ പിടിച്ച സ്ത്രീകളെ എന്തു ചെയ്യാം എന്നും ഒക്കെ അറിയാൻ ഈ പോസ്റ്റില്‍ വിശദമായി എഴുതിയത് വായിക്കുക :
Click ചെയ്യുക : 

അടുത്ത ആരോപണം സ്വദേഹം ദാനം ചെയ്യുന്നതിനെ ചുറ്റി പറ്റി ആണ് : സ്വദേഹം ദാനം ചെയ്യുക എന്ന് പറഞാൽ വ്യഭിചാരം ആണെന്ന് ആണ് മിഷനറികള് കരുതി വച്ചിരിക്കുന്നത് !
വിവാഹ മൂല്യം ( മഹർ) ആവശ്യപ്പെടാതെ നബിയെ വിവാഹം കഴിക്കാന്‍ ഏതെങ്കിലും സ്ത്രീ തയ്യാറാകുന്നു എങ്കില്‍ അവരെ വിവാഹം കഴിക്കാന്‍ പ്രവാചകന് അനുമതി കൊടുത്ത കാര്യം ആണ് ഇവിടെ പറയുന്നത് : അത് എങ്ങനെ ആണ് വ്യഭിചാരം ആകുന്നത് ?

പ്രവാചകന് സ്വയം സമർപ്പിക്കുന്ന സ്ത്രീകള്‍ ! അതായത് വിവാഹ മൂല്യം ഇല്ലാതെ പ്രവാചകന്റെ ഭാര്യ ആകാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളിൽ പ്രവാചകൻ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവർ( Sayyed Abul Ala Moududi , Thafheem Al Quran , Commentory on Surah 33 :50)
എന്നാല്‍ പ്രവാചകൻ ഇങ്ങനെ ഉള്ള വിവാഹം പ്രോൽസാഹിപ്പിക്കുകയുണ്ടായില്ല !ഇങ്ങനെ ഒരു സ്ത്രീയെയും പ്രവാചകൻ വിവാഹം ചെയ്തിട്ടില്ല എന്ന് പല ചരിത്രകാരൻമാരും രേഖപ്പെടുത്തുന്നു :മറ്റു ചിലർ അദ്ദേഹത്തിന്റെ ഭാര്യമാരിൽ മൈമൂന (റ) ഉദ്ദേശിച് ആണ് പ്രസ്തുത വചനം എന്ന് അഭിപ്രായപ്പെടുന്നു :എന്നാല്‍ നബിയുടെ പിതൃവ്യൻ അബ്ബാസ് ആയിരുന്നു മൈമൂനയെ നബിക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ മുൻകൈ എടുത്തതും 400 ദിർഹം മഹർ ( വിവാഹമൂല്യം)  നല്കിയതും( ഖാത്തമുന്നബിയ്യീൻ , ശൈഖ് മുഹമ്മദ് അബൂ സുഹ്റ , വോള്യം 2 , പേജ് 1505 )

വിവാഹ മൂല്യം ആവശ്യപ്പെടാതെ സ്ത്രീകള്‍ വരുമ്പോള്‍ പ്രവാചകൻ അവരെ സ്വീകരിക്കാതെ തിരിച്ച് അയക്കുന്ന ചില സന്ദര്‍ഭങ്ങളും  കാണാം
( Sahih Muslim , Book 8 ,  Hadith 3316  )

മൂന്നാമത്തെ ആരോപണം മുത്അ വിവാഹം ആയി ബന്ധപ്പെട്ട് ആണ്
മുത്അ വിവാഹം എന്താണ് എന്നും ഇസ്ലാം അതിനോട് എങ്ങനെ പ്രതിരിച്ചു എന്നും
ഈ പോസ്റ്റില്‍ വിശദമായി എഴുതിയത് വായിക്കുക Click ചെയ്യുക



ആരോപണം :

9) "മോഷ്ടിക്കരുതു":
►അബു സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : "ഇതാണ് ഖുറിഷുകാരുടെ സമ്പത്തും മറ്റും അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം).  പോയി അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി തന്നതയിരിക്കാം."(ഇബൻ ഹാഷിം 428 )
മെക്കക്കാര് അവരുടെ ചരക്കുവാഹനങ്ങളുടെ കൂട്ടം സംരക്ഷിക്കൻ പടയാളികളെ കൂടെ അയക്കുകയും, സാധാരണ പോലെ മുസ്ലിമുകൾ ചരക്കുവാഹനങ്ങൾ ആക്രമിച്ചപ്പോൾ, ഒരു ഏറ്റുമുട്ടലിൽ അവസാനിക്കുകയും ചെയ്തു. ഇതാണ് 'അൽ-ബദർ' യുദ്ധം എന്ന് അറിയപ്പെടുന്ന  മുസ്ലിമുകളുടെ ആദ്യ യുദ്ധം. സമാധാനത്തിന്റെ മതം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മതത്തിന്റെ തുടക്കം "മോഷണം", "പിടിച്ചു പറി", എന്നിട്ട് അത് ചെറുത്തവരെ തോല്പ്പിച്ചു കൊണ്ട്.
►ലോകാവസാനം വരെ യുദ്ധം ചെയ്യാനും കൊള്ളയടിക്കാനും ഉപദേശിക്കുന്ന മുഹമ്മദ്‌:-
ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616)
ഖുറാന്‍ 48:20 "നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത്‌ അവന്‍ നിങ്ങള്‍ക്ക്‌ നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന്‌ അവന്‍ തടയുകയും ചെയ്തിരിക്കുന്നു."
//////////
/////////

മറുപടി  : 
സത്യത്തില്‍ മിഷനറികളോട് സഹതാപം ആണ് തോന്നുന്നത് ! എന്തു മാത്രം കഷ്ടപ്പെട്ട് ആണ് ഇവര് ആടിനെ പട്ടി ആക്കുന്നത് എന്ന് ഓർത്ത് !
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ യുദ്ധത്തിന്റെ ഉത്ഭവം
( Battle of Badr) മുസ്ലീങ്ങളുടെ  കൊള്ളയടിയും പിടിച്ചു പറിയും കാരണം   ഉണ്ടായ ശത്രുവിന്റെ ചെറുത്ത് നില്പ്പിൽ നിന്ന് ആണ് അത്രേ! ഇസ്ലാമിക ചരിത്രത്തിലെ ബാല പാഠം എങ്കിലും പഠിച്ചവർ ഇത് പറയില്ല ! പ്രവാചകനും അനുയായികളും നീണ്ട 13 കൊല്ലം മെക്കയിൽ അനുഭവിച്ച പീഡനങ്ങളെ പറ്റി നമുക്ക് അറിയാം !
പലരും മൃഗീയമായി കൊല്ലപ്പെട്ടു ! ക്രൂരമായി പീഡിപ്പിക്കപ്പെട്ടു : പിറന്ന നാടും വർഷങ്ങളുടെ അധ്വാനവും  ഉപേക്ഷിച്ച് അന്യ നാടുകളിലേക് അഭയാർഥികളായി പാലായനം ചെയേണ്ടി വന്നു ! ഒടുക്കം പ്രവാചകനും അവരോട് ഒപ്പം മദീനയിലേക് പാലായനം ചെയ്യുന്നു!!!
എന്നിട്ട് ശത്രുക്കള് വെറുതെ വിട്ടോ ?
കാണുക :

ﻜُﻢْ ﺁﻭَﻳْﺘُﻢْ ﺻَﺎﺣِﺒَﻨَﺎ ﻭَﺇِﻧَّﺎ ﻧُﻘْﺴِﻢُ ﺑِﺎﻟﻠَّﻪِ ﻟَﺘُﻘَﺎﺗِﻠُﻨَّﻪُ ﺃَﻭْ ﻟَﺘُﺨْﺮِﺟُﻨَّﻪُ ﺃَﻭْ ﻟَﻨَﺴِﻴﺮَﻥَّ ﺇِﻟَﻴْﻜُﻢْ ﺑِﺄَﺟْﻤَﻌِﻨَﺎ ﺣَﺘَّﻰ ﻧَﻘْﺘُﻞَ ﻣُﻘَﺎﺗِﻠَﺘَﻜُﻢْ ﻭَﻧَﺴْﺘَﺒِﻴﺢَ ﻧِﺴَﺎﺀَﻛُﻢْ
You have given protection to our companion. We swear by Allah that you must fight him or exile him, or else we will come at you in full force. We will kill your fighting men and take your women.

( Sunan Abu Dawud 3004 , Book 19 , Hadith 2998)

വിശദമായി ഇവിടെ നിന്ന് വായിക്കാം : https://sunnah.com/abudawud/20/77
അതെ ! അവര് മദീനാ നിവാസികള്ക് എഴുത്ത് എഴുതി അയച്ചു :

മുഹമ്മദിനും സഹാബക്കും നിങ്ങള്‍ അഭയം നല്‍കിയിരിക്കുന്നു എന്നും ഒന്നുകിൽ നിങ്ങള്‍ തന്നെ അവരോട് യുദ്ധം ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്ത് ആക്കുകയോ ചെയ്യാത്ത പക്ഷം മെക്കയില് നിന്ന്  സർവ്വ സന്നാഹങ്ങളുമായി  മെദീനയെ ഞങ്ങള്‍ കടന്നാക്രമിക്കും എന്നും നിങ്ങളുടെ പുരുഷൻമാരെ എല്ലാം കൊന്ന് തള്ളും എന്നും സ്ത്രീകളെ എടുക്കും എന്നും ആയിരുന്നു ഭീഷണി !
ഇവര് ആണോ മിഷനറികള് പറയുന്ന ചെറുത്ത് നില്പിനായി യുദ്ധം ചെയ്ത ആ പാര്‍ടി ? കഷ്ടം തന്നെ ! പ്രവാചകനെയും അനുയായികളെയും പിറന്ന നാട്ടില്‍ തങ്ങളുടെ മതം അനുസരിച്ച് ജീവിക്കാന്‍ ഉള്ള അവകാശം പോലും നിഷേധിച്ചവരും തങ്ങളുടെ സ്വത്തും അധ്വാനവും എല്ലാം ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക് പാലായനം ചെയ്തപ്പോള്‍ അവിടെയും സമാധാനം നല്കാത്ത   ശത്രുക്കളുടെ കച്ചവട ചരക്ക് കൊള്ള അടിച്ചാൽ പോലും അതില്‍ എന്താണ് തെറ്റ് ? അത് അവർക് കൂടി അവകാശപ്പെട്ട ചരക്കുകള് തന്നെ അല്ലേ ? മക്കയിൽ നിന്ന് എല്ലാം അവിടെ ഉപേക്ഷിച്ചു പാലായനം ചെയ്ത സഹാബികളുടെ ( Muhajir) സമ്പത്ത് കൂടി അതില്‍ തീര്‍ച്ചയായും ഉണ്ട് !

പ്രവാചകനും കൂട്ടരും മദീനയിൽ എത്തിയ നാളില്‍ ശത്രുക്കള് മദീനാ നിവാസികള്ക് എഴുതിയ കത്ത് നാം മുകളില്‍ കണ്ടു : മറ്റൊരു സംഭവം കാണുക !

ﺗَﻄُﻮﻑُ ﺑِﻤَﻜَّﺔَ ﺁﻣِﻨًﺎ ﻭَﻗَﺪْ ﺃَﻭَﻳْﺘُﻢُ ﺍﻟﺼُّﺒَﺎﺓَ ﻭَﺯَﻋَﻤْﺘُﻢْ ﺃَﻧَّﻜُﻢْ ﺗَﻨْﺼُﺮُﻭﻧَﻬُﻢْ ﻭَﺗُﻌِﻴﻨُﻮﻧَﻬُﻢْ، ﺃَﻣَﺎ ﻭَﺍﻟﻠَّﻪِ ﻟَﻮْﻻَ ﺃَﻧَّﻚَ ﻣَﻊَ ﺃَﺑِﻲ ﺻَﻔْﻮَﺍﻥَ ﻣَﺎ ﺭَﺟَﻌْﺖَ ﺇِﻟَﻰ ﺃَﻫْﻠِﻚَ ﺳَﺎﻟِﻤًﺎ
Abu Jahl addressed Sa`d saying, "I see you wandering about safely in Mecca inspite of the fact that you have given shelter to the people who have changed their religion (i.e. became Muslims) and have claimed that you will help them and support them. By Allah
if you were not in the company of Abu Safwan, you would not be able to go your family safely." 
(Sahih Al Bukhari ,Volume 5 ,Book 59, Number 286)
വിശദമായി ഇവിടെ നിന്ന് വായിക്കാം :
https://www.sunnah.com/bukhari/64/2

അതായത് പ്രവാചകന്റെ മെദീനയിലെ അൻസാറുകളിൽ പ്രമുഖൻ ആയ സഹാബി സഅദ് ഇബ്നു മുആദ്
പ്രവാചകൻ മദീനയിൽ എത്തിയ നാളുകളിൽ മെക്കയിലേക് ഉംറ ചെയ്യാന്‍ ആയി പുറപ്പെട്ടു : മെക്കയിൽ സഅദിന് ഖുറൈശികളിലെ പ്രമുഖ കുടുംബങ്ങളുമായി പിടിപാട് ഉണ്ട് : അത് കൊണ്ടു തന്നെ മുഹമ്മദ് നബിയുടെ അനുയായി ആണ് എന്നത് കൊണ്ടു അദ്ദേഹത്തെ ആർക്കും ഒന്നും ചെയ്യാന്‍ പറ്റില്ല ! എങ്കില്‍ പോലും മെക്കയിൽ തവാഫ് ചെയ്യുന്ന വേളയില്‍ സഅദിന്റെ അടുത്ത് വന്നു
അബൂ ജഹ്ല് വന്നു ഭീഷണി മുഴക്കിയ സംഭവം ആണ് ഈ ഹദീസില് പറയുന്നത് : അതായത് നീ മുഹമ്മദിന്റെ അനുയായി ആണെന്നും അവന് സംരക്ഷണം കൊടുത്തതു നീ ഒക്കെ കൂടി ആണെന്നും എനിക്കു അറിയാം :
നീ അബൂ സഫ്വാന്റെ ( മക്കയിലെ ഖുറൈഷി പ്രമാണി Umayyath Ibn Khalaf ) അടുത്ത കംപനി ആയിപ്പോയി : അല്ലെങ്കില്‍ നീ സുരക്ഷിതമായി നിന്റെ വീട് എത്തില്ലായിരുന്നു ( തീർക്കും എന്ന് തന്നെ )
എന്ന് ആയിരുന്നു ആ ഭീഷണി !
മറ്റൊരു വിധത്തില്‍ പറഞാല് സഅദിന് മക്കയിലെ പവർഫുള് ട്രൈബൽ ലീഡർ ആയ ഉമയത് ഇബ്നു കലഫിന്റെ സംരക്ഷണം ഇല്ലായിരുന്നു എങ്കില്‍ അവിടെ വെച്ചു തന്നെ സഅദിനെ കൊല്ലുമായിരുന്നു എന്ന് !
ഈ ഒരു പശ്ചാത്തലത്തില്‍ ആണ് അല്ലാഹു യുദ്ധത്തിന് ഉള്ള അനുമതി നല്‍കുന്നത്. അത് ഇങ്ങനെ ആണ് :


022 : 039-040  യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു: യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.‎
ഈ വചനത്തിൽ നിന്നും തന്നെ വളരെ വ്യക്തമായി തന്നെ മനസ്സില്‍ ആക്കാവുന്ന കാര്യം ആണ് മുസ്ലീങ്ങള്‍ക് എപ്പോള്‍ ആണ് തിരിച്ച് അടിക്കാൻ അല്ലാഹു അനുമതി നല്‍കുന്നത് എന്ന് :
ഇത്തരം സംഭവങ്ങളെ ഒക്കെ വിഴുങ്ങി
കണ്ട വാറോലകള് തപ്പി കൊണ്ടു വന്നു ബാക്കി  തങ്ങളുടെ കയ്യില്‍ നിന്നും ഇട്ട്  ആടിനെ പേപ്പട്ടി ആക്കുന്ന ഏർപ്പാട് ആണ് മിഷനറികള് എന്നും ചെയ്യുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ല!

ശ്രദ്ധിക്കുക : അത് വരെ മുസ്ലീങ്ങള്‍കു അല്ലാഹു യുദ്ധം ചെയ്യാന്‍ ഉള്ള കല്പന നല്കിയിട്ടില്ലായിരുന്നു എന്ന് നമുക്ക് അറിയാം : 13 വർഷം കൊടും പീഡനങള് ഏറ്റു വാങുമ്പോഴും യുദ്ധത്തിന് ഉള്ള അനുമതി കിട്ടിയിട്ടില്ല.
മദീനാ നിവാസികളിലെ പ്രമുഖൻമാരായ ഔസ്-ഗസ്റജ് ഗോത്രക്കാർ മക്കയിൽ വന്നു ഞങ്ങള്‍ പ്രവാചകനെ സ്വന്തം സന്താനങ്ങളെ പോലെ സംരക്ഷിച്ച് കൊള്ളാം എന്നും ഞങ്ങളുടെ രാഷ്ട്ര പിതാവ് ആയി പ്രവാചകൻ മദീനയിലേക് വരണം എന്നും അവരിൽ ബർറാഅ് ഇബ്ന് മഅ്മൂർ പ്രവാചകന്റെ കൈകളില്‍ കൈ വെച്ചു കൊണ്ടു : 

"' അല്ലാഹുവിന്റെ ദൂതരേ ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു : യുദ്ധത്തിന്റെയും  വാളുകളുടെയും സന്തതികളാണ് ഞങ്ങള്‍, തലമുറകള്‍ തലമുറകളിൽ നിന്ന് അനന്തരമെടുത്തതാണത്"


എന്ന് പ്രാഖ്യാപിച്ച് കൊണ്ട്
അവർ പ്രവാചകനോട് അഖബയിൽ ഉടമ്പടി ചെയ്യുമ്പോഴും
അബാസ് ഇബ്നു ഉബാദ എഴുന്നേറ്റു നിന്ന്

"അല്ലയോ ജനങ്ങളെ ? ഈ മനുഷ്യനോട് എന്തു തരം പ്രതിജ്ഞയാണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്ക് അറിയുമോ ? ചുവന്നവരും കറുത്തവരുമായ സകല മനുഷ്യരോടും യുദ്ധം ചെയ്യും എന്ന പ്രതിജ്ഞയാണ് നിങ്ങള്‍ എടുക്കുന്നത് : നിങ്ങളുടെ സമ്പത്തിന് നാശം ഏല്ക്കുകയും നേതാക്കൻമാർ വധിക്കപ്പെടുകയും ചെയ്യുന്നത് കാണുന്നതായാൽ ഈ മനുഷ്യനെ കൈ ഒഴിവാക്കി കളയാം എന്ന് കരുതുന്നു എങ്കില്‍
അത് ഇപ്പോള്‍ തന്നെ ചെയ്തേക്കുക"

എന്ന് ഉടമ്പടിയുടെ ആഴത്തെ കുറിച്ച്  ബോധ്യപ്പെടുത്തുമ്പോള്

" സമ്പത്തിന്റെ നാശവും നേതാക്കൻമാരുടെ മരണവും ഞങ്ങള്‍ക്ക് പ്രശ്നം അല്ല : നിശ്ചയമായും ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കുക തന്നെ ചെയ്യും "

എന്ന് അവർ
ഏക സ്വരത്തില്‍ പറഞപ്പോഴും...

താങ്കള്‍ അനുവദിക്കുകയാണെങ്കിൽ
ഈ താഴ്വരയിൽ നാളെ പ്രഭാതം പൊട്ടി വിടരുമ്പോള് ഞങ്ങളുടെ  ഖഡ്ഗങ്ങളുമായി ഞങ്ങള്‍ മിനായുടെ മേൽ ആക്രമണം നടത്താം

എന്ന് പ്രവാചകനോട് അവർ ചോദിച്ചപ്പോഴും  അവരോട്
പ്രവാചകൻ പറഞത് അതിനു ഉള്ള അനുമതി അല്ലാഹു എനിക്കു നല്‍കിയിട്ടില്ല എന്ന് ആയിരുന്നു !!!


ഇത്രയും ഒക്കെ ചെയ്യുകയും
അതും പോരാഞ് മദീനയില് വന്നു ആക്രമണം നടത്താനും യുദ്ധ തയ്യാറെടുപ്പ് നടത്തുന്ന ശത്രുക്കള് മറുഭാഗത്ത് നില്ക്കുമ്പോള് പ്രവാചകൻ ഇനിയും നോക്കി നില്ക്കണമോ ?
മുസ്ലീങ്ങളും യുദ്ധത്തിന് തയ്യാറെടുപ്പുകള് തുടങ്ങി ! അതിന്റെ ഭാഗം ആയിരുന്നു അബൂസുഫിയാന്റെ നേതൃത്വത്തില്‍ ഉള്ള കാരവാനുകളെ ലക്ഷ്യം വെച്ചത് ! ശത്രുവിന്റെ  എക്കോണമിക്കൽ വാർ മേക്കിംഗ്  കേപ്പബിളിറ്റിയെ ചിതറിക്കുക എന്ന ഉദ്ദേശം ആയിരുന്നു അതിന് ഉണ്ടായിരുന്നത് !
ആ സമ്പത്തിൽ തങ്ങളുടെ കൂടി അധ്വാനം ഉണ്ട് എന്നത് രണ്ടാമത്തെ വസ്തുത !

അതായത് തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട സ്വത്ത്  എല്ലാം കണ്ട്കെട്ടി ( Confiscate)  അത് കൂടി ആഡ് ചെയ്ത പ്രോപർട്ടി സിറിയയിലേക്ക് കൊണ്ടു പോയി സോള്ഡ് ചെയ്യുകയും അങ്ങനെ യുദ്ധ ഫണ്ട്
കളക്ട് ചെയ്യുകയും ചെയ്യാന്‍ തയ്യാറായ ശത്രുവിന്റെ കയ്യില്‍ നിന്നും അത് പിടിച്ചു എടുക്കാൻ ഉദ്ദേശിച്ചതിൽ
യുദ്ധ നിയമ പ്രകാരം എന്താണ് തെറ്റ് ?
ആ സംഘത്തെ ഉപരോധിക്കുക വഴി ശത്രുക്കളുടെ യുദ്ധസന്നാഹത്തെ
സാമ്പത്തികമായി തകര്ക്കുകയും അവരുടെ മുഖ്യവരുമാന മാര്ഗ്ഗമായ കച്ചവടത്തിനെതിരെ ഭീഷണിഉയര്ത്തി അവരുമായി മാന്യമായ ഒരു ധാരണയിലെത്തം എന്നും ആയിരിരുന്നു പ്രവാചകൻ ആഗ്രഹിച്ചത്.

എന്നാൽ വ്യാപാര സംഘത്തിന്റെ നേതാവായ അബൂസുഫ് യാന് തന്റെ
ചാരന്മാര് മുഖേന മദീനയില് നിന്ന് ഒരു സംഘം തങ്ങളെ തടയാന് പുറപ്പെട്ട വിവരംഅറിയുകയും മാർഗ മധ്യേ  ഉപരോധിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കിയ അദ്ദേഹം
അല്ഗിഫാരി യെ സഹായത്തിന് ഒരു സൈന്യവുമായി എത്തിച്ചേരണം എന്ന് മക്കക്കാരെ
അറിയിക്കാന് നിയോഗിക്കുകയും  അങ്ങനെ സർവ സന്നാഹങ്ങളുമായി മക്കയിൽ നിന്നും ഒരു കൂറ്റൻ സൈന്യം പുറപ്പെടുകയും ആണ് ഉണ്ടായത് !
കച്ചവട സംഘത്തെ രക്ഷിക്കുക എന്നതിനപ്പുറം നബിയുടെ സംഘത്തെ
വേരോടെനശിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
ഇത് എല്ലാം നടക്കുമ്പോള്‍ തന്നെ അബൂസുഫ്യാന് തന്റെ വ്യാപാര സംഘത്തെ മദീന തൊടാതെ ചെങ്കടലിന്റെ തീരങ്ങളിലൂടെ സഞ്ചരിച്ച് മക്കയിലേക്ക്
നയിച്ചു.  രക്ഷപ്പെട്ട വിവരം സഹായിക്കാനായി മക്കയില് നിന്ന്പുറപ്പെട്ട സൈന്യത്തെ അറിയിക്കുകയും ചെയ്തു. ഇനി യുദ്ധം ചെയ്യണമോ എന്ന കാര്യത്തില്‍ സംശയത്തിൽ ആയിരുന്നു അബൂ സുഫിയാൻ അടക്കം ഉള്ളവർ!
പക്ഷേ അബൂ ജഹലും കൂട്ടരും യുദ്ധം ചെയ്യണമെന്ന തീരുമാനത്തിൽ തന്നെ ഉറച്ചു നില്ക്കുകയും മുന്നോട്ട് പോകുകയും ആണ് ഉണ്ടായത് !!
അതായത് പ്രവാചകൻ കാരവാനുകളെ ലക്ഷ്യം വെച്ചത് അവരുടെ വാർ ഡിക്ലറേഷനുള്ള പ്രതികരണം എന്ന വണ്ണം ആയിരുന്നു!

ഇത് അല്ലാത്ത കൊള്ള ( Plunder ) അതായത് ഒരു നിരപാരാധി ആയ മനുഷ്യന്റെ അല്ലെങ്കില്‍ മനുഷ്യരുടെ പ്രോപർട്ടി ബലം പ്രയോഗിച്ചോ സന്നാഹം ആയോ കൊള്ളയടിക്കൽ പ്രവാചകൻ എതിർത്തതും നിരോധിച്ചതുമാണ് !

Jabir bin ‘Abdullah that the Messenger of Allah  said:
Whoever plunders openly is not one of us.”( Sunan Ibn Majah
Vol. 5, Book 36, Hadith 3935)
‘Imran bin Husain that the Messenger of Allah  said:
Whoever plunders is not one of us.”
(Sunan Ibn Majah
Vol. 5, Book 36, Hadith 3937)
ഇബ്നു ഹകമിൽ നിന്നും നിവേദനം :
ഞങ്ങള്‍ ശത്രുവിന്റെ ആടുകളെ പിടിച്ചു എടുത്തു ഒരു കലത്തിൽ വെച്ചു അത് പാകം ചെയ്യുകയാണ് : അപ്പോള്‍ അത് വഴി പ്രവാചകൻ കടന്ന് വന്നു ! കലം മറിച്ച് കളയാൻ കല്പിപ്പിക്കുകയും പിടിച്ചു പറി അനുവദിയം അല്ല എന്ന് കല്പിക്കുകയും ചെയ്തു !
( Sunan Ibn Majah
Vol. 5, Book 36, Hadith 3938)
ഇമാം ഇബ്നു ഹുസൈൻ നിവേദനം :
പ്രവാചകൻ പറഞ്ഞു : ആരെങ്കിലും ബലം പ്രയോഗിച്ച് ഒരുവന്റെ ധനം പിടിച്ചു എടുക്കുന്നു എങ്കില്‍ അവൻ നമ്മിൽ പെട്ടവൻ അല്ല
( Sunan At Thirmidhi  Vol 2  Book 6
Hadith 1123 )

അടുത്ത ആരോപണം ലോകാവസാനം വരെ യുദ്ധം ചെയ്യാനും കൊള്ള ചെയ്യാനും മുഹമ്മദ് കല്പിക്കുന്നു എന്നതാണ് :
ആ ഹദീസിൽ എവിടെയും അങ്ങനെ പറയുന്നില്ല !
മറിച്ച് അത് ഒരു അറിയിപ്പ് ആണ്
ലോകാവസാനത്തോളം യുദ്ധങ്ങള് അവസാനിക്കുകയില്ല എന്ന സൂചന !
യുദ്ധം ആവശ്യം ആകുമ്പോള്‍ യുദ്ധം ചെയ്യണം എന്ന ഉപദേശവും അതിൽ ഉണ്ട് !
ഇനി യേശു എന്തു പറയുന്നു ?

( Mathew 10 :34)
ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.

( തുടരും....) 

മൂന്നാം ഭാഗം ഇവിടെ നിന്ന് വായിക്കുക
Click