വിമർശനം
അല്ലാഹുവിനെ ഏകന്‍ ആക്കി ബാക്കിയുള്ള ദേവന്മാരെയും അല്ലാഹുവിന്റെ മക്കളെയും ഘട്ടം ഘട്ടമായി ഇല്ലാതാക്കാന്‍ മുഹമ്മദ് തീരുമാനിച്ചു.
☀ 23:83-85 ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്കപ്പെട്ടിരുന്നു. ഇത് പൂര്വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു. ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?
ഇതില്‍ പറയുന്നത് നോക്കൂ. ആ ജനതയ്ക്ക് അറിയാം അല്ലാഹുവാണ് ഇതൊക്കെ പടച്ചത് എന്നും അവര്‍ക്കും അവരുടെ ജനതയ്ക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും.
☀ 29:61 നോക്കുക... ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ( ബഹുദൈവവിശ്വാസികളോട് ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെടുന്നത്?
അവര്‍ക്കും അറിയാം അല്ലാഹുവാണ് ലോകത്തിന്റെ നാഥന് എന്ന്.
☀ 6;137 അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.
പങ്കാളികള്‍ ആയ ദൈവങ്ങള്‍ക്ക് തോന്നലുകള്‍ ഉണ്ടത്രേ !!! പങ്കാളികള്‍ ആയ ദൈവങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം വ്യക്തമായി കാണാം
//////////////////////////////////////
ഭൂമുഖത്ത് വന്ന ഒന്നാമത്തെ മനുഷ്യൻ (ആദം) തന്നെ ഏകദൈവ വിശ്വാസി ആയിരുന്നു എന്നും എക്കാലത്തെയും പ്രവാചകൻമാർ അവതരിപ്പിച്ച ദൈവസങ്കൽപ്പം ഒന്നായിരുന്നു എന്നും സിദ്ധാന്തിക്കുകയാണ് മുഹമ്മദ് നബി ചെയ്തിരിക്കുന്നത്. പ്രവാചകൻ ആയ അബ്രഹാമിന്റെ മതം അംഗീകരിച്ചിരുന്ന അറബികളും സർവ്വശക്തനായ അല്ലാഹുവിൽ വിശ്വസിച്ചവരായിരുന്നു. പിൽകാലത്തു അറബികളിൽ വിഗ്രഹാരാധന പ്രചരിച്ചപ്പോൾ പോലും അല്ലാഹുവിൽ ഉള്ള വിശ്വാസം അവർ കൈഒഴിയുകയോ അവൻ സർവ്വശക്തൻ അല്ല എന്ന് വാദിക്കുകയോ ചെയ്തിട്ടില്ല.
ഈ വസ്തുതകൾ സമർഥിക്കുന്ന ഖുർആൻ വചനങ്ങൾ ആണ് മിഷനറികൾ മുകളിൽ ഒട്ടിച്ചു വെച്ചിരിക്കുന്നത്. അത് കൊണ്ട് ഈ കഴുതകളെ പഠിപ്പിച്ചു ഡോക്ടർ ആക്കി കളയാം എന്നൊരു ധാരണയൊന്നും നമുക്ക് ഇല്ലെങ്കിലും ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയാം :
അല്ലാഹുവിൽ വിശ്വസിചില്ല എന്നതായിരുന്നില്ല അറബികൾക്കു സംഭവിച്ച അബദ്ധം.
മനുഷ്യർ നേർക്ക് നേരെ പ്രാർത്ഥിക്കുകയോ സഹായം തേടുകയോ ചെയ്യുമ്പോൾ അതിനു പ്രയോജനം ഇല്ലാത്ത ഒരു ശക്തി ആയി അവർ അല്ലാഹുവിനെ സങ്കല്പ്പിക്കുകയും അല്ലാഹുവിലേക്ക് തങ്ങളുടെ പ്രാർത്ഥനകൾ എത്തിക്കാൻ ഉള്ള
തങ്ങൾക്കു വേണ്ടി ശുപാർശ ചെയ്യാൻ ഉള്ള മധ്യസ്തരായി മരിച്ചു പോയ മഹാന്മാരുടെ വിഗ്രഹങ്ങളെ പൂജിക്കുകയും ചെയ്തു.
അവർ തന്നെ പറഞ്ഞത് :
(Quran 39:3)
അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.
എന്നായിരുന്നു. ഈ വിശ്വാസത്തിന്റെ അർത്ഥശൂന്യത ചൂണ്ടി കാണിച്ചു കൊണ്ട് മനുഷ്യർക്കും ദൈവത്തിനും ഇടയിൽ മധ്യസ്തർ (Mediator) ആവശ്യം ഇല്ല എന്നും മനുഷ്യൻ എത്ര തന്നെ പാപി ആയാലും ആത്മർതമായ പശ്ചാത്താപ ബോധത്തോടെ ദൈവത്തിലെക്കു മടങ്ങിയാൽ അവൻ ദയവായിപ്പോടെ തെറ്റുകൾ പൊറുത്തു സന്മാർഗത്തിലെലേക്ക് നയിക്കും എന്നും പഠിപ്പിക്കുക ആണ് പ്രവാചകൻ ചെയ്തത്.
അല്ലാതെ പോസ്റ്റ്ന്റെ തുടക്കത്തിൽ ഉള്ള ആരോപണം പോലെ
"യഹൂദരുടെയും ക്രിസ്തവരുടെയും ഏകദൈവവിശ്വാസം മുഹമ്മദില്‍ അപകര്‍ഷത ബോധം സൃഷ്ടിച്ചു. "
അത് കൊണ്ട് അല്ലാഹുവിനെ ഏകനാക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുകയോ അല്ലെങ്കിൽ
യഹൂധന്മാരുടെ ദൈവം ആയ യഹോവയെ പിടിച്ചു സർവ്വശക്തനായ ദൈവം ആക്കി വളർത്തുകയോ ഒന്നും അല്ല അദ്ദേഹം ചെയ്തത്. ജൂതൻമാർക്ക് ഒരു ദൈവം, ക്രൈസ്തവർക്ക് മറ്റൊരു ദൈവം, മുസ്ലിംകൾക്ക് മൂന്നാമതൊരു ദൈവം എന്ന വിഭാവന ഇസ്ലാമിൽ ഇല്ല.
പ്രപഞ്ചത്തിനാകെ ഒരു ദൈവമെയുള്ളൂ. അവന്റെ അറബിയിൽ ഉള്ള പേര് ആണ് അല്ലാഹു. അറബികളായ യഹൂദരും ക്രൈസ്തവരും എല്ലാം ദൈവത്തെ സംബോധന ചെയ്യുന്നത് അല്ലാഹു എന്ന് തന്നെ ആണ്.
അത് അല്ല...അല്ലാഹുവിന്റെ കാര്യം വരുമ്പോൾ മാത്രം ആണ് മിഷനറികളുടെ ദഹനക്കേടെങ്കിൽ
ഒരു സംഭവം കൂടി കാണിച്ചു തരാം. ക്രൈസ്തവരുടെ അപ്പോസ്ഥലനായ പൗലോസ് ഗ്രീസിലെ
ആഥന്‍സ് ജനത ആരാധിചിച്ചിരുന്ന വിഗ്രഹങ്ങളുടെ ഇടയിലൂടെ കടന്നു പോയപ്പോൾ അതിൽ ഒന്നിനെ നോക്കി പറഞ്ഞത് കാണുക:
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 22-23)
അരെയോപ്പാഗസിന്െറ മധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ്
നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു.
ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്.
അതായത് ആഥന്സ്ലെ വിഗ്രഹാരാധികൾ തങ്ങളുടെ വിഗ്രഹങ്ങളുടെ കൂട്ടത്തിൽ വെച്ചു ആരാധിച്ച ആ ദൈവം തന്നെ ആണ് പൗലോസ് പ്രസംഗിക്കുന്ന ദൈവവും എന്ന് ആണ് പൗലോസ് പറയുന്നത്.
ഇവിടെ നിങ്ങൾ എന്ത് ആണ് മനസ്സിൽ ആക്കുന്നത് ??
ഗ്രീക്കുകാർ വിഗ്രഹങ്ങളെ ആരാധിക്കുമ്പോഴും സൃഷ്ടി കർത്താവായ ഒരു ദൈവത്തെ പറ്റി അവർക്ക് ബോധം ഉണ്ടായിരുന്നു എന്ന് അംഗീകരിക്കുന്നുവോ?
ഇത് തന്നെ ആയിരുന്നു അറബികളുടെയും അവസ്ഥ.
മുഹമ്മദ് നബിയും ചെയ്തത് അത് തന്നെ ആണ്.
അല്ലാതെ അറബികളുടെ വിഗ്രഹങ്ങളിൽ ഒന്നിനെ പിടിച്ചു ഏക ദൈവം ആക്കുകയല്ല.
പൗലോസ് ഇസ്ലാമിന്റെ പ്രവാചകന് എങ്ങാനും ആയിരുന്നു എങ്കിൽ മിഷനറികൾ വെച്ചേക്കുമോ?
ഗ്രീക്കുകാരുടെ വിഗ്രഹങ്ങളിൽ ഒന്നിനെ ആണ് പൗലോസ് ആരാധിചത് എന്നും മറ്റും പറഞ്ഞു ഓലിയിട്ടെനെ..
ഇതിപ്പോ ഞമ്മന്റെ ആൾ ആയത് കൊണ്ട് ഒരു റിലാക്സെഷെന് ഉണ്ട് അല്ലെ ?
ബുദ്ധിയുള്ളവർക്ക് കാര്യം പിടികിട്ടും. കഴുതകൾക്ക് അല്ല.
വിമർശനം :☀ യേശു ദൈവപുത്രനല്ലെന്ന് പ്രചരിപ്പിക്കാന്‍ മുഹമ്മദ് അനേകം കൌശലങ്ങള്‍ പ്രയോഗിച്ചതില്‍ ഒന്ന് അല്ലാഹുവിനു മക്കളില്ല എന്നായിരുന്നു. എന്നാല്‍, ഖുറഷികള് അല്ലാഹുവെന്ന് വിളിച്ചിരുന്ന അല്ലാഹുവിനു മൂന്ന് പുത്രിമാരുണ്ട്.//////////////////////////////////
ബൈബിളിൽ മോശയോട് ദൈവം പറയുന്നത്
ഈജിപ്ത്തിൽ നിന്നും കൊണ്ട് വന്നത് ദൈവം ആണ് എന്ന് അല്ലെ ?
(പുറപ്പാട് 20 : 2)
അടിമത്തത്തിന്‍െറ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്‍െറ ദൈവമായ കര്‍ത്താവ്.
എന്നാൽ
ഇസ്രായേല്യർ കാളക്കുട്ടിയുടെ വിഗ്രഹത്തെ നോക്കി പറഞ്ഞത് എന്താണ് ?
ഞങ്ങളെ ഈജിപ്ത്തിൽ നിന്നും കൊണ്ട് വന്ന ദേവൻമാർ എന്ന് അല്ലെ ?
(പുറപ്പാട് 32 :4)
അവന് അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദേവന്മാര്.
അത് കൊണ്ട് ആ കാളക്കുട്ടി ആണ് ഇസ്രായേൽയരെ ഈജിപ്ത്തിൽ നിന്നും പുറത്ത് കൊണ്ട് വന്നത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
ഇല്ലെങ്കിൽ പിന്നെ ഇങ്ങനെ ഓരോ വിവരക്കേടുകൾ
എഴുതി വിടണമോ?
മറ്റൊരു കാര്യം എന്തെന്നാൽ ബൈബിളിൽ
യഹോവയെ കുറിച്ച് യഹോവ പർവത ദേവൻ ആണ്
പർവത പ്രദേശത്തെ ദേവൻ ആണ് എന്ന് സിറിയക്കാർ വിശ്വസിച്ചിരുന്നു എന്ന് കാണാം.
(1 രാജാക്കന്മാര് 20 : 28)
അപ്പോള്‍ ഒരു ദൈവപുരുഷന് ഇസ്രായേല്‍രാജാവിന്‍െറ അടുത്തെത്തി പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു; കര്‍ത്താവ് ഗിരിദേവനാണ്, സമതലപ്രദേശത്തെ ദേവനല്ല, എന്നു സിറിയാക്കാര്‍ പറയുന്നതിനാല്‍ , ഞാന്‍ ഈ വലിയ സൈന്യത്തെനിന്െറ കൈയില്‍ ഏല്പിച്ചുതരും. ഞാനാണു കര്‍ത്താവെന്ന് നീ അറിയും.
യഹോവയെ പറ്റി അവർ അങ്ങനെ പറഞ്ഞത് കൊണ്ട് യഹോവ പർവത പ്രദേശത്തെ ദേവൻ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?
അത് അല്ല? ബൈബിളിൽ യഹോവ പറയുന്നത് പോലെ പ്രപഞ്ച സൃഷ്ടാവായ ദൈവം എന്ന് ആണോ വിശ്വസിക്കുന്നത് ?
അല്ലാഹുവിന്റെ പുത്രിമാർ എന്ന് പറഞ്ഞു
അൽ-ലാത്ത്, ഉസ്സ, മനാത്ത്,
എന്നീ പേരുകളിൽ അറേബ്യൻ വിഗ്രഹ പൂജകർ ആരാധിച്ച ആ മൂന്നു വിഗ്രഹങ്ങളെ പറ്റി ഖുറാൻ പറയുന്നത് കാണുക :
(Quran 53 :19-22)
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്മാര്ഗം വന്നിട്ടുണ്ട് താനും.
അവ ഒക്കെ അടിസ്ഥാന രഹിതമായ പേരുകള്‍ ആണെന്നും അവക്ക് ഒന്നും ദിവ്യത്തിന്റെ യാതൊരു അംശവും ഇല്ല എന്നും അല്ലാഹു വ്യക്തമായി ഇവിടെ പറഞിരിക്കുന്നു !
ഇനി മറ്റൊരു കാര്യം...
ആളുകൾ അങ്ങനെ ദൈവത്തെ പറ്റി എന്തൊക്കെ വിചാരിക്കുന്നു. ?
ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കാന്‍ പാപികൾ ആയ ജനങ്ങൾക്കു അവകാശം ഇല്ല. അത് കൊണ്ട് അവനിലേക്ക് അടുക്കാൻ ചില ശുപാർശകരോടു
വേണ്ട കാര്യങ്ങളും കാര്യങ്ങളും സമർപ്പിക്കാം. അത് അവർ മുഖേന ദൈവത്തിൽ എത്തിക്കൊള്ളും എന്ന് പറഞല്ലേ ജനങ്ങൾ വിഗ്രഹ ആരാധന തുടങ്ങിയത്.
ഇത് പോലെ ഇസ്ലാമിന് മുൻപ് ഖുരൈശികൾ ഏക സത്യ ദൈവം ആയ അല്ലാഹുവിലേക്ക് അടുക്കാൻ വെച്ചിരുന്ന ശുപാർശകർ മാത്രം ആയിരുന്നു അവർ അല്ലാഹുവിന് പുറമേ ആരാധിചിരുന്ന ദൈവങ്ങൾ എന്ന് അവരുടെ തന്നെ നാവിലൂടെ ഖുർആൻ പറയുന്നുണ്ട്. അല്ലാഹുവിന് 3 പെണ്ണ് മക്കൾ ഉണ്ട് എന്ന് ഖുരൈശികൾ വിശ്വസിച്ചിരുന്നു. (അന്ധവിശ്വാസം) ആ അന്ധ വിശ്വാസത്തെ എന്തൊ വലിയ സത്യം പോലെ കൊണ്ടു നടക്കുന്ന നിങ്ങൾ ഇത് കൂടി
കാണേണ്ടത് അല്ലെ?
(Quran 39:3)
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ പറയുന്നു:
അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.
മാത്രം അല്ല... അല്ലാഹുവിന് 3 പെണ്ണ് മക്കൾ ഉണ്ട് എന്ന് മാത്രവും അല്ല വിഗ്രഹാരാധികൾ പറഞ്ഞു കൊണ്ടിരുന്നത്.
ജിന്നുകൾ അല്ലാഹുവിന്റെ പങ്കാളികൾ ആണെന്ന്... ജിന്നുകൾ അല്ലാഹുവിന്റെ പുത്രൻമാരും പുത്രിമാരും ആണെന്ന്...(6:100) (37:158-159) അവർ പറഞ്ഞിരുന്നു.
അത് പോലെ അല്ലാഹുവിന്റെ പുത്രൻ ആണ് ഉസൈർ എന്ന് യഹൂദരും
അല്ലാഹുവിന്റെ പുത്രൻ ആണ് ഈസ എന്ന് ക്രൈസ്തവരും പറഞ്ഞിരുന്നു. (9:30)
3 പെണ്ണ് മക്കൾ മാത്രം അല്ല...
അസംഖ്യം ആണ് മക്കളെയും പെണ്മക്കളെയും
ഓരോ വിഭാഗക്കാരും അല്ലാഹുവിന്റെ മേൽ കെട്ടിവെച്ചു വിശ്വസിച്ചിരുന്നു. അത് എല്ലാം ഭയാനകമായ ദൈവനിന്ദയും പാപവും ആണ് എന്നും അത്തരം അന്ധവിശ്വാസങ്ങൾ കൈ വെടിയണം എന്നും ജനങ്ങളെ പഠിപ്പിക്കാൻ കൂടി ആണ് അല്ലാഹു പ്രവാചകൻമാരെ അയച്ചത്.
വിമർശനം ഖുറൈഷി ഗോത്രക്കാരുടെ പ്രീതിനേടാനായി ആദ്യകാലങ്ങളില്‍ ഈ പുത്രിമാരെ ദേവിമാരായി പരിഗണിക്കാന്‍ മുഹമ്മദ് തയ്യാറായിരുന്നു.///////////////////////
വളരെ കൃത്യമായി ഖുർആൻ തന്നെ ഇതിനു മറുപടി പറയുന്നത് കാണുക:
ഖുറൈശി ഗോത്രത്തിന്റെ പ്രീതി നേടാൻ മുഹമ്മദ് നബി പോയിട്ടില്ല. അവർ ഇങ്ങോട് വന്നിട്ട് ഉണ്ട് താനും.
ശത്രുക്കൾ പ്രലോഭനവും ഭീഷണിയും മോഹന വാഗ്ദാനങ്ങളും നടത്തി എന്നത് ശരി.
പക്ഷെ മുഹമ്മദ് നബി അതിൽ വീണുവോ? അങ്ങനെ വീഴാൻ ദൈവം അനുവദിച്ചുവോ?
ഇല്ല എന്നത് ആണ് ഉത്തരം.
(Quran 17:73-75)
തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്കിയിട്ടുള്ളതില് നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.
നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.
എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്കാന് യാതൊരാളെയും നീ കണ്ടെത്തുകയില്ല.
അത് മാത്രം അല്ലലോ...ഇസ്ലാമിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ മക്കയിലെ അവിശ്വാസികൾ പ്രവാചകന് സംരക്ഷണം നൽകി കൊണ്ടിരുന്ന പിതൃവ്യനായ അബൂതാലിബിന്റെ അടുക്കൽ വന്നു കൊണ്ട് മുഹമ്മദ്ന് കൊടുക്കുന്ന സംരക്ഷണം പിന്‍വലിക്കണം എന്നും മുഹമ്മദ്നെ ഞങ്ങൾക്കു വിട്ട് തരണം എന്നും അല്ലെങ്കിൽ താങ്കളോടും അവനോടും മരണം വരെ യുദ്ധം ചെയ്യുമെന്ന് പറയുമ്പോൾ ഗത്യന്തരമില്ലാതെ അബൂ താലിബ് പ്രവാചകൻന്റെ അടുക്കലേക്ക് കടന്നു വന്നിട്ട് പറയുന്നുണ്ട്...
" എന്നെ നീ രക്ഷിക്കണം... നിന്നെയും രക്ഷിക്കണം..
എനിക്ക് വഹിക്കാൻ കഴിയാത്ത ഭാരങ്ങൾ എന്നെ കൊണ്ട് നീ വഹിപ്പിക്കരുത്"
മുഹമ്മദ് ഒരു നിമിഷം നിശബ്ദനായി... ചേതനയറ്റു നിന്നു. അദ്ദേഹത്തൊടൊപ്പം മനുഷ്യചരിത്രവും ചലനമറ്റു നിന്നു...
ശേഷം പ്രവാചകൻ പറഞ്ഞ വാക്കുകൾ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ടവയാണ്.
" പിതൃവ്യാ... സൂര്യനെ എന്റെ വലതു കയ്യിലും ചന്ദ്രനെ എന്റെ ഇടതുകൈയിലും അവർ വെച്ചു നീട്ടി നീട്ടിയാൽ പോലും അല്ലാഹു ഇത് വിജയിപ്പിക്കുകയോ അല്ലെങ്കിൽ ആ ഉദ്യമത്തിൽ ഞാൻ നാമാവശേഷം ആകുകയോ ചെയ്യുന്നത് വരെ ഞാൻ ഇത് ഉപേക്ഷിക്കുകയില്ല"
എന്നായിരുന്നു.
(മുഹമ്മദ് ഹുസൈൻ ഹൈക്കൽ, ലൈഫ് ഓഫ് മുഹമ്മദ്, പേജ്. 190-91)
വിമർശനം :പിന്നീട് ഖുറൈഷികളില്‍ ഇസ്ലാംമതം സ്വീകരിക്കാത്തവരെ ഉന്മൂലനം ചെയ്തതിനുശേഷം ഈ വാക്യങ്ങളെ സാത്താന്റെതെന്നു പറഞ്ഞ് തള്ളുകയായിരുന്നു. ക്രിസ്തീയതയെ നിഷേധിക്കണമെങ്കില്‍ ഇത് അനിവാര്യമായിരുന്നു.////////////////////////////
അതെപ്പോഴായിരുന്നു ഇസ്ലാം മതം സ്വീകരിക്കാത്ത കാരണം പറഞ് ഖുറൈശികളെ ഉന്മൂലനം ചെയ്തത്?
രണ്ടാമത് ആയി അങ്ങനെ ഒരു വാക്യം ഉണ്ട് എങ്കിൽ അല്ലെ അത് തള്ളിക്കളയെണ്ട പ്രശ്നം വരുന്നുള്ളൂ ?
അങ്ങനെ ഒരു വാക്യം പ്രമാണികമായി തെളിയിച്ചു കാണിക്കൂ. പിന്നെ ക്രിസ്തീയതയെ നിഷേധിക്കാന്‍ ആ ബൈബിൾ തന്നെ ധാരാളം.
(തുടരും)