5.30.2020

പ്രവാചകന്റെ ഭാര്യമാർ : ഒരു പഠനം  (Part 2)



പ്രവാചകൻ ഒരു സ്ത്രീലംബടനായിരുന്നുവോ?
ഒരിക്കലും അല്ല. പ്രവാചക ജീവിതത്തെ
കുറിച്ച് പഠിച്ച നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ ക്രൈസ്തവ ഓറിയന്റലിസ്റ്റുകൾക്ക് പോലും ഈ വസ്തുത സമ്മതിക്കേണ്ടി വരുന്നുണ്ട്. അല്ലാത്ത പക്ഷം പ്രവാചക ജീവിതത്തിന്റെ ഇതരവശങ്ങൾ ചികയുമ്പോൾ തങ്ങളുടെ ആരോപണങ്ങളിൽ വ്യക്തമായ വൈരുധ്യങ്ങൾ പ്രകടമാകുന്നത് അവർ ദർശിച്ചിരുന്നു. ഇത് മനസ്സിലാക്കാതെ വാലും തലയുമില്ലാതെ വിമർശനം നടത്തുന്ന വൈജ്ഞാനിക സത്യസന്ധത തൊട്ടുതീണ്ടാത്ത ചിലരാണ് പ്രവാചകനു മേൽ ഈ വ്യാജ ആരോപണം ഇന്നും അഴിച്ചുവിടുന്നത്. ഈ വ്യാജആരോപണങ്ങൾ 5 വസ്തുതകളുടെ മുന്നിൽ തകർന്നടിയുന്നു.
  1. അദ്ദേഹത്തിന്റെ പരിശുദ്ധമായ യൗവ്വന കാലഘട്ടം 
  2.  അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ജീവിത രീതി 
  3. ശത്രുക്കൾ മുന്നോട്ടു വെച്ച ഭൗതിക വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും നേരെയുള്ള അദ്ദേഹത്തിന്റെ നിഷേധ നിലപാട് 
  4. ഏകഭാര്യ മാത്രമുള്ള 25 മുതൽ 50 വയസ്സ് വരെയുള്ള അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം 

അദ്ദേഹത്തിന്റെ പരിശുദ്ധമായ യൗവ്വന കാലഘട്ടം 

➡ പ്രവാചകന്റെ ആദ്യവിവാഹത്തിന്‌ മുൻപുള്ള 25 വയസ്സ് വരെയുള്ള കാലഘട്ടം കുറ്റമറ്റ യുവത്വം മുറ്റിനിൽക്കുന്ന കാലഘട്ടമായിരുന്നു.
➡ അദ്ദേഹം ജീവിച്ച അന്ധകാരനിബിഡമായ അധാർമ്മികതകളുടെ കൂത്തരങായിരുന്ന ഒരു സാമൂഹിക ചുറ്റുപാടിൽ പ്രതേകിച്ചും.
➡ ഒരു ശത്രുവിന് പോലും അപവാദമായി പറയാൻ ഒന്നുമില്ല.
➡ അദ്ദേഹത്തിന്റെ ഈ കുലീനമായ കളങ്കരഹിതമായ ജീവിതമാണ് ഖദീജ (R) യെ അദ്ദേഹത്തിന്റെയടുക്കൽ വിവാഹാലോചന നടത്താൻ പ്രേരിപ്പിക്കുന്നത്.

ഖദീജ (R) പ്രവാചകനോട് പറയുന്നുണ്ട് :
  • "എന്റെ അമ്മാവന്റെ മകനെ, നമ്മുടെ ബന്ധവും നിങ്ങളുടെ ജനതക്കിടയിലെ താങ്കളുടെ പ്രശസ്തിയും വിശ്വാസ്യതയും ഉത്തമസ്വഭാവവും സത്യസന്ധതയും നിമിത്തം ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു." [ഇബ്നു ഇസഹാഖ്, സീറത്തു റസൂലില്ലാഹ്, പേജ് 82]


അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ജീവിത രീതി

➡ പ്രവാചകന് തന്റെ ജനങ്ങളുടെയും അവരുടെ വിഭവങ്ങളുടെയും (resources) മേൽ എല്ലാ അധികാരവും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം വളരെ ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്.
➡ അതിനാൽ അദ്ദേഹത്തിന്റെ ഭൗതികവിരക്തവും സംതൃപ്തവുമായ ഇത്തരമൊരു ജീവിതരീതി അദ്ദേഹത്തിന് മേൽ ശത്രുക്കൾ ആരോപിക്കുന്ന ഭോഗാസക്തിയുടെയും ഇന്ദ്രിയസുഖ തല്പരതയുടെയും കടക്കൽ കത്തിവെക്കുന്ന ശക്തമായ എതിർ വാദമാണ്.
➡ അത്‌ കൊണ്ടാണ്, വിഷയത്തെ കാര്യഗൗരവത്തോടെ പഠിച്ച വിമർശകർക്ക് പ്രവാചകനു മേൽ ഭോഗാസക്തി ആരോപിക്കാൻ കഴിയാതെ വരുന്നുവെന്ന് മുന്നെ പറഞ്ഞത്.

ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ സ്റ്റാൻലി ലൈൻ പൂൾ എഴുതുന്നു :
  • "മുഹമ്മദ്‌ ഒരു ഭോഗനിരതനാണ് എന്ന് പറയുന്നത് വ്യാജമാണ്. അദ്ദേഹത്തിന്റെ ഭൗതികവിരക്തമായ ലളിതമായ ദൈനദിന ജീവിതം, പരുക്കൻ പായയിലുള്ള ഉറക്കം, ലളിതമായ ഭക്ഷണം, സ്വയം ഏറ്റെടുത്ത കഠിനപ്രയത്നം, ഇവയെല്ലാം അദ്ദേഹത്തെ ഒരു ഭോഗനിരതനേക്കാൾ ഒരു യോഗിവര്യനായി ചൂണ്ടികാണിക്കുന്നു" [ലൈൻ പൂൾ, സ്റ്റഡീസ് ഇൻ എ മോസ്‌ക് (1883) പേജ് 77] 
ബ്രിട്ടീഷ് ഹിസ്റ്റോറിയനായ തോമസ് കാർലൈൽ എഴുതുന്നു :
  • "മുഹമ്മദിനെ കുറിച്ച് എന്തെല്ലാം പറയാന്‍ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആസ്വാദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്നു നാം കരുതുകയാണെങ്കില്‍ നമുക്ക് വലുതായ അബദ്ധം പിണയും." [തോമസ് കാർലൈൽ, ഓൺ ഹീറോസ്, ഹീറോ വർഷിപ് ആൻഡ് ഹീറോയിക് ഇൻ ഹിസ്റ്ററി (1888), പേജ് 61]


ശത്രുക്കൾ മുന്നോട്ടു വെച്ച ഭൗതിക വാഗ്ദാനങ്ങളുടെയും പ്രലോഭനങ്ങളുടെയും നേരെയുള്ള അദ്ദേഹത്തിന്റെ നിഷേധ നിലപാട്

➡ മെക്കയിൽ ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ തന്നെ ഖുറൈശികൾ അദ്ദേഹത്തിന് മുന്നിൽ നിരവധി ഓഫറുകൾ മുന്നോട്ടു വെച്ചിരുന്നു.
➡ അതിലൊന്നായിരുന്നു ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം ചെയ്തു നൽകാമെന്ന വാഗ്ദാനം.
➡ എന്നാൽ അദ്ദേഹം അതിനു നേരെ മുഖം തിരിക്കുകയാണ് ചെയ്തത്.

ഖുറേഷികളെ പ്രതിനിധീകരിച്ചു കൊണ്ട് ഉത്ബത് ബിൻ റബീഅ പ്രവാചകനു മുന്നിൽ വെച്ചു നീട്ടിയ ആ ഓഫറുകളെ കുറിച്ച് ചരിത്രത്തിൽ നമുക്ക് ഇങ്ങനെ വായിക്കാം :
  • "താങ്കൾ വിവാഹത്തെ ആഗ്രഹിക്കുന്നുവെങ്കിൽ ഖുറൈശികളിലെ ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാം. 10 സ്ത്രീകളെ ഞങ്ങൾ താങ്കൾക്ക് വിവാഹം ചെയ്തു നൽകാം. താങ്കൾക്ക് ഭൗതികമായ സമ്പത്താണ് വേണ്ടതെങ്കിൽ താങ്കൾ ഖുറൈശികളിലെ ഏറ്റവും ധനികനാകുന്നത് വരെ ഞങ്ങൾ താങ്കൾക്ക് വേണ്ടി ധനം ശേഖരിച്ചു നൽകാം. അപ്പോൾ പ്രവാചകൻ ഉത്ബയോട് ചോദിച്ചു : നിങ്ങൾക്ക് പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞോ? അദ്ദേഹം പറഞ്ഞു : അതെ. ശേഷം പ്രവാചകൻ ഈ വചനം പാരായണം ചെയ്തു : " പരമദയാലുവും കാര്യണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ, ഹാമീം, പരമദയാലുവും കാര്യണ്യവാനുമായ അല്ലാഹുവിൽ നിന്ന് അവതീർണ്ണമായതാണ് ഇത് " : (ഖുർആൻ 41:1-2) "ഇനിയും അവരവഗണിക്കുന്നുവെങ്കില്‍ പറയുക: "ആദ്, സമൂദ് സമൂഹങ്ങള്‍ക്കു സംഭവിച്ചത് പോലുള്ള ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു." (41:13). അപ്പോൾ ഉത്ബ പറഞ്ഞു : നിർത്തുക. നിർത്തുക... നിനക്ക് മറ്റൊന്നും പറയാൻ ഇല്ലേ? പ്രവാചകൻ പറഞ്ഞു : ഇല്ല ! [മുസന്നഫ് ഇബ്നു അബീ ശൈബ, ഹദീസ് 37715] 


ഏകഭാര്യ മാത്രമുള്ള 25 മുതൽ 50 വയസ്സ് വരെയുള്ള അദ്ദേഹത്തിന്റെ വൈവാഹിക ജീവിതം

➡ 40 വയസ്സുള്ള വിധവയായ ഖദീജയെ (R) നബി(S) വിവാഹം കഴിക്കുമ്പോൾ നബിക്ക് ഇരുപത്തിയഞ്ച് വയസ്സാണ് പ്രായം.
➡ ഇരുപത്തിയഞ്ച് വർഷത്തിനുശേഷം അവർ മരിക്കുന്നതുവരെ മറ്റൊരു സ്ത്രീയെയും അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല.
➡ അവരുടെ നിര്യാണത്തിൽ ദുഖം അനുഭവിച്ച
അദ്ദേഹം, പ്രായപൂർത്തിയായ മറ്റൊരു പക്വതയാർജിച്ച സ്ത്രീയായ സൗദ (R) യുമായുള്ള വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷമാണ്. 
➡ ഖദീജയെപ്പോലെ അവരും നബിയെക്കാൾ പ്രായം കൂടിയ വിധവയായിരുന്നു. 

അതായത് തന്റെ യൗവ്വനകാലം മുഴുവൻ അദ്ദേഹം ചെലവഴിച്ചത് തന്നെക്കാൾ പ്രായമുള്ളവരും വിധവകളുമായ രണ്ടു സ്ത്രീകൾക്ക് ഒപ്പമാണ്. അദ്ദേഹത്തിന്റെ ഭോഗാസക്തിയെ കുറിച്ച് സംസാരിക്കുന്ന എല്ലാ ചവറുകളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാൻ ഈ വസ്തുത മാത്രം മതി.

ബ്രിട്ടീഷ് എഴുത്തുകാരനായ ജോൺ ഡേവൻപോർട്ട്,, 
ആൻ അപ്പോളജി ഫോർ മുഹമ്മദ് ആൻഡ് ഖുറാൻ എന്ന തന്റെ ഗ്രന്ഥത്തിൽ എഴുതുന്നു :
  • " ബഹുഭാര്യത്വം ഒരു സാധാരണ സമ്പ്രദായമായിരുന്ന ഒരു രാജ്യത്ത്, വളരെ വിഷയാസക്തനായ ഒരു മനുഷ്യൻ ഇരുപത്തഞ്ച് വർഷക്കാലം ഏക ഭാര്യയോടൊപ്പം സംതൃപ്തനായിരിക്കുമോ എന്ന് ചോദിക്കപ്പെടാം ,അവർക്കാകട്ടെ തന്നേക്കാൾ പതിനഞ്ച് വയസ്സ് കൂടുതലുമാണ്" [ജോൺ ഡേവൻപോർട്ട്, ആൻ അപ്പോളജി ഫോർ മുഹമ്മദ് ആൻഡ് ഖുറാൻ, പേജ് 26]
തന്റെ അറുപത്തിരണ്ടാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹത്തിന് പതിനൊന്ന് ഭാര്യമാരുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരു ഇന്ദ്രിയവാദിയാണെന്ന മുൻകൂട്ടി തീരുമാനിച്ച നിഗമനത്തിലേക്ക് എത്തുമ്പോൾ തന്റെ 50 വയസ്സ് വരെ അദ്ദേഹത്തിന് ഒരൊറ്റ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത് എന്ന വസ്തുതക്ക് നേരെ ഇവർ കണ്ണടക്കുകയാണ്.

ബ്രിട്ടീഷ് പണ്ഡിതനായ ജോൺ ബഗോട്ട് ഗ്ലബ്ബ് (1986) ഈ വസ്തുത സമ്മതിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു :
  • " ഏതായാലും, തന്റെ എല്ലാ ഭാര്യമാരിലും വിവാഹം കഴിക്കുമ്പോൾ ആയിഷ മാത്രമേ കന്യകയുണ്ടായിരുന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. സൈനബ് ബിന്ത് ജഹ്ഷ് വിവാഹമോചിതയായിരുന്നു, ബാക്കിയുള്ളവരെല്ലാം വിധവകളായിരുന്നു, അവരിൽ ചിലർ പ്രത്യേകിച്ച് ആകർഷണീയതയില്ലാത്തവരായിരുന്നു. അതിലുപരി, ഖദീജയെ പ്രവാചകൻ വിവാഹം കഴിക്കുന്നത് തന്റെ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ്. അവർ വിധവയും തന്നെക്കാൾ പ്രായാധിക്യവും ഉള്ളവരായിരുന്നു. മരണം വരെ ഇരുപത്തിനാലു വർഷക്കാലം അദ്ദേഹം അവരോട് പൂർണ വിശ്വസ്തനായി തുടർന്നു ". [ജോൺ ബഗോട്ട് ഗ്ലബ്ബ്, ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് മുഹമ്മദ്‌, പേജ് 237] 
തന്റെ ആദ്യ ഭാര്യയായ ഖദീജയോടുള്ള പ്രവാചകന്റെ സ്നേഹവും ആത്മാർത്ഥതയും സുസ്ഥിരമായിരുന്നു.
ഖദീജയുടെ മരണശേഷം പോലും അവരെ കുറിച്ചുള്ള ഓർമ്മകൾ വഴി പ്രവാചകന്റെ മറ്റു ഭാര്യമാർക്ക് അവരോടു അസൂയ തോന്നിപ്പിക്കുന്ന തരത്തിൽ ഗാഢമായിരുന്നു പ്രവാചകന് ഖദീജയോട് ഉണ്ടായിരുന്ന സ്നേഹം എന്നും ഹദീസുകളിൽ കാണാം.
  • ആയിഷ നിവേദനം : പ്രവാചകന്റെ മറ്റു ഭാര്യമാരിൽ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ളത് ഖദീജയുടെ കാര്യത്തിലാണ്. ഞാൻ അവരെ കണ്ടിട്ടില്ലെങ്കിലും ! പ്രവാചകൻ എല്ലായ്പോഴും അവരെ കുറിച്ച് പരാമർശിക്കുമായിരുന്നു. ഒരു ആടിനെ അറുത്താൽ അതിന്റെ ഒരു പങ്ക് അദ്ദേഹം ഖദീജയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കും. "താങ്കൾ ചിലപ്പോൾ ഖദീജയെ പറ്റി പറയുന്നത് കേട്ടാൽ ഭൂമിയിൽ ഖദീജയല്ലാതെ വേറൊരു സ്ത്രീയും ഉണ്ടായിട്ടില്ല എന്ന് തോന്നിപ്പോകുമല്ലോ" എന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു . അപ്പോൾ അദ്ദേഹം പറയും : ഖദീജ അങ്ങനെ തന്നെയായിരുന്നു. അവളിലൂടെ എനിക്ക് കുഞ്ഞുങ്ങൾ നൽകപ്പെട്ടു. [സഹീഹ് അൽ ബുഹാരി 3818. വോള്യം 5. ബുക്ക്‌ 58. ഹദീസ് 166]
പ്രവാചകനോട് ഒരു തരത്തിലും അനുഭാവം പുലർത്തിയിട്ടില്ലാത്ത സ്റ്റാൻലി ലെയ്ൻ പൂൾ പോലും ഈ വസ്തുത വളരെ വാചാലമായി എഴുതിയിട്ടുണ്ട്. 
 മുഹമ്മദ്‌ നബിയുടെ ഖദീജയോട് ഉള്ള ഈ വിശ്വാസ്യതയെ ദഹിക്കാൻ കഴിയാത്ത ആളുകൾ അതിനെ വക്രീകരിച്ചു വിശദീകരിക്കാനുള്ള ശ്രമം നടത്തിയതായും അതിനവർ മുഹമ്മദ്‌ നബി ഖദീജയെ വിവാഹം കഴിച്ചത് ഖദീജയുടെ ധനവും കച്ചവടവും മോഹിച്ചാണ് എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതായും സ്റ്റാൻലി പൂൾ പറയുന്നു. 

➡ മുഹമ്മദ്‌ ഖദീജയെക്കാൾ ധനികനല്ല എന്നതും അവരുടെ പണവും ആണ് മുഹമ്മദിന് ഖദീജയോട് ഉള്ള സ്നേഹത്തിന്‌ പുറകിൽ എങ്കിൽ അതൊരിക്കലും നീണ്ട 25 വർഷക്കാലത്തേക്ക് കെട്ടിവലിച്ചു കൊണ്ട് പോകില്ല.
➡ അവരുടെ പണമാണ് നബിയുടെ ലക്ഷ്യം എങ്കിൽ അവർക്കിടയിൽ  ഇത്രയും ഊഷ്മളവും ആത്മഗന്ധിയുമായ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയോ നിലനിൽക്കുകയോ ചെയ്യില്ല. 
➡ അവർ എത്രയും പെട്ടന്ന് മരിക്കാൻ പ്രാർത്ഥിക്കുന്ന, എങ്ങനെയും ഈ ബന്ധത്തിൽ നിന്ന് ഊരിപ്പോരാൻ വെമ്പുന്ന മുഹമ്മദിനെയുമാണ് ചിത്രങ്ങളിൽ കാണുകയുള്ളൂ. 
➡ എന്നാൽ മരണശേഷവും ജ്വലിച്ചു നിൽക്കുന്ന ഹൃദയസ്പർശിയായ ഒരു ചിത്രമാണ് നാം കാണുന്നത് 

എന്ന് തുടർന്നദ്ദേഹം അതിനു മറുപടി പറയുന്നുമുണ്ട്. [സ്റ്റാൻലി ലൈൻ പൂൾ, സ്റ്റഡീസ് ഇൻ എ മോസ്‌ക് (1883) പേജ് 79] 

അവരുടെ മരണത്തെത്തുടർന്ന് അദ്ദേഹം
സ്വയം പിന്തുണ ആവശ്യമുള്ള വിധവയായ കുടുംബത്തെ പരിപാലിക്കാൻ പക്വതയുള്ള സൗദയുമായും, ജീവിതകാലം മുഴുവൻ സുഹൃത്തായ അബുബക്കറുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ആയിഷയുമായും വിവാഹബന്ധം സ്ഥാപിച്ചു.





5.28.2020

ദൈവത്തിന്റെ സർവ്വശക്തിയും ക്രൈസ്തവരുടെ ദൈവനിന്ദയും



ദൈവം മനുഷ്യനായി ഭൂമിയിൽ ജനിച്ചു
ക്രൂശിലേറി എന്ന ക്രൈസ്തവ വിശ്വാസത്തിന്റെ പാകപ്പിഴകൾ മുസ്ലിങ്ങൾ ചൂണ്ടികാണിക്കുമ്പോൾ പലപ്പോഴും ക്രൈസ്തവ മിഷനറികൾ
കൊണ്ട് വരുന്ന ഒരു വാദമാണ് അല്ലാഹുവിനു സർവ്വശക്തി ഇല്ലാത്തത് കൊണ്ടാണ് ഒരു മനുഷ്യനായി ജനിക്കാൻ കഴിയാഞ്ഞത്, പക്ഷെ ഞങ്ങളുടെ ദൈവം സർവ്വശക്തനായത് കൊണ്ട് അതൊക്കെ സാധിക്കും എന്ന്.

എത്ര വികലവും സഹതാപർഹവുമായ
കാഴ്ച്ചപ്പാടാണ് ഇവർ ദൈവത്തെ കുറിച്ച് വെച്ചു പുലർത്തുന്നത് എന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ സ്റ്റേറ്റ്മെന്റ് മാത്രം മതിയാകും.

താഴെ കാണുന്ന വീഡിയോ ഒന്നു പ്ലേ ചെയ്തു കാണുക : 

ദൈവത്തിന്റെ
സർവശക്തിയും സെബാസ്ത്യന്റെ വിഡ്ഢിത്തവും 


മനുഷ്യനെയും സകല ചരാചരങ്ങളെയും പ്രപഞ്ചമഖിലവും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനു 
മനുഷ്യൻ ആയി ജനിക്കലോ രൂപം മാറാലോ ഒക്കെ നിസാരമായ കാര്യം ആണെന് പാമരനിൽ പാമരനു പോലും അറിയാം. എന്നാൽ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് അത്‌ ദൈവത്തിന്റെ പരിശുദ്ധിക്ക് ചേർന്നതല്ലാത്ത പ്രവൃത്തിയാകയാൽ അവൻ അത്‌ ചെയ്യില്ല
എന്നാണ്. ദൈവം മനുഷ്യൻ ആകുക, ദൈവം ഭോഷ്ക് പറയുക, ദൈവം പാപം ചെയ്യുക etc.. ഇത്തരം കാര്യങ്ങൾ എല്ലാം അവന്റെ വിശുദ്ധിക്ക് നിരക്കുന്നതല്ല. അതിനാൽ അത്തരം കാര്യങ്ങൾ അവനിൽ നിന്നും ഉണ്ടാകുന്നതല്ല. ഇതാണ് മുസ്ലിം വിശ്വാസം. അല്ലാതെ മിഷനറികൾ കരുതുന്ന പോലെ അവന് സർവ്വശക്തിയില്ലാഞ്ഞിട്ടല്ല. ഇത്തരം
വിശ്വാസം പേറുന്ന മിഷനറികൾ തന്നെ ദൈവം ആമയായും പന്നിയായും മത്സ്യമായും ഒക്കെ അവതാരം എടുത്തു എന്ന ഹൈന്ദവ വിശ്വാസത്തെ വിമർശിക്കുന്നത് എന്തിനാണ് എന്ന് നമുക്ക് മനസ്സിലാകുന്നില്ല. അത്‌ മിഷനറികളുടെ മറ്റൊരു വിരോധാഭാസം. ! നിങ്ങളുടെ ദൈവത്തിന് മനുഷ്യൻ ആയി ജനിക്കാൻ മാത്രമേ സർവ്വശക്തിയുള്ളൂ?
പുരാണങ്ങളിലെ പോലെ ആമ, പന്നി, മത്സ്യമൊക്കെ (വരാഹം കൂർമ്മം മത്സ്യം etc) ആകാൻ കഴിവില്ലാത്തവനാണോ നിങ്ങളുടെ ദൈവം എന്ന് ഹൈന്ദവ പക്ഷത്തു നിന്ന് ആരെങ്കിലും ചോദിച്ചാൽ ഇവർ എന്ത് മറുപടി പറയുമോ എന്തോ.... 😀


അല്ലാഹു സർവ്വ ശക്തൻ ആണ്!!! പക്ഷേ അല്ലാഹുവിന് ആ ഒരു ഗുണം മാത്രമല്ല ഉള്ളത്. ©സർവ്വജ്ഞാനി ,©യുക്തിജ്ഞാനി, © നിയന്ത്രിതാവ്  ©സർവാശ്രയൻ തുടങ്ങിയ അനേകം അനേകം ഗുണങ്ങൾ വേറെയും ഉണ്ട്. ഓരോ ഗുണവും മറ്റു ഗുണങളെ റദ്ദ് ചെയ്യാത്ത വിധമാണ് പ്രവർത്തിക്കുന്നത്. അല്ലാഹു സർവ്വ ശക്തൻ ആണെന്ന് പറഞാൽ അതിനർഥം ഒരു യുക്തിയും സത്യവും ഇല്ലാതെ അവൻ തന്റെ ശക്തി കാണിക്കും എന്നല്ല. സൃഷ്ഠി (creation) സൃഷ്ഠാവിന്റെ (creator) ഗുണങളോട് പൊരുത്തപ്പെടുന്നതും അവക്കു വിധേയവും ആയിരിക്കും.

ദൈവം ഒരു ആയുധം ഉണ്ടാക്കിയിട്ട് ആ
ആയുധം കൊണ്ടു തന്നെ ദൈവത്തെ കൊല്ലാൻ സാധിക്കുന്ന തരത്തിലുള്ള നടപടിക്രമം അല്ലാഹുവിന്റെ കാര്യത്തിൽ ഉണ്ടാകില്ല. (ബാണാസുരന് വരം കൊടുത്ത് പ്രശ്നത്തിലായ ശിവ ഭഗവാന്റെ കഥ ഇവിടെ പ്രസ്താവ്യമാണ്)

അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു (36:77-83) എന്നാണ് ഖുർആൻ പറയുന്നത്. അവൻ ഉദ്ദേശിക്കുന്നത് നിയമ ബാഹ്യമൊ ,ചഞ്ചല പ്രകൃതമോ ഉള്ളതായിരിക്കില്ല. അവന്റെ വിഷിശ്ഠ ഗുണങ്ങൾക്ക് ചേർന്നവയായിരിക്കും.
അതായത് ക്രൈസ്തവ ദൈവ സങ്കൽപ്പത്തിലെ പോലെ പരിഹാസ്യവും വിവേക ശൂന്യവും ആയ കാര്യങ്ങൾ ചെയ്യുക എന്നത് പരിപൂർണ്ണത (Perfection) എന്ന ദൈവിക ഗുണത്തിന് ചേരുന്നതല്ല.

ഇനി ക്രൈസ്തവർ പറയുന്ന പോലെ ദൈവം 100 % ദൈവവും 100 % മനുഷ്യനുമായി വന്നപ്പോൾ ദൈവത്തിനു സംഭവിച്ച അപചയം എന്തായിരുന്നു എന്ന് നമുക്ക് ഒന്നു പരിശോധിക്കാം. ക്രൈസ്തവ വിശ്വാസപ്രകാരം സർവ്വശക്തനായ ദൈവം മനുഷ്യ രൂപമെടുത്തതാണല്ലോ യേശുക്രിസ്തു. അങ്ങനെ മനുഷ്യനായി ദൈവത്തിൽ നിന്നുണ്ടായ ചില പ്രവർത്തികൾ കാണുക :

-------------------------------------------
  1. ദൈവം മുല കുടിച്ചിരുന്നു (LUKE 11:27)
  2. ദൈവവും ഫാമിലിയും ഹെറോദോ രാജാവ് കൊല്ലുമെന്ന് പേടിച്ച് രായ്ക്കു രാമാനം നാട് വിടുന്നു (MATHEW 2:13-14)
  3. ദൈവം സുന്നത്ത് (CIRCUMCISSION) ചെയ്യുന്നു (LUKE 2:23)
  4. ദൈവത്തിനു വളര്ച്ചക്ക് അനുസരിച്ച് ബുദ്ധി വികസിക്കുന്നു (MATHEW 13:55)
  5. ദൈവത്തിന് സ്വന്തം ആയിട്ട് ഒന്നും ചെയ്യാന് കഴിയുന്നില്ല (JOHN 5:30)
  6. ദൈവത്തിനു വിശക്കുന്നു (MARK 11:12) (LUKE 24: 41-43) 
  7. ദൈവം യാത്ര ചെയ്തു ക്ഷീണിക്കുന്നു (JOHN 4:6)
  8. ദൈവം കരയുന്നു (JOHN 11:35)
  9. ദൈവം ജൂതൻമാരെ പേടിച്ച് മരുഭൂമിയിലേക് താമസം മാറ്റുന്നു (JOHN 11:53-54)
  10. ദൈവം പ്രാർഥിക്കുന്നു (?)(MATHEW 26:36-46)
  11. ദൈവത്തെ ശക്തിപ്പെടുത്താൻ സ്വർഗത്തില് നിന്നൊരു മാലാഖ വരുന്നു (LUKE 22:43)
  12. ദൈവത്തെ റോമൻപടയാളികള് പിടികൂടുന്നു (JOHN 18:12)
  13. ദൈവത്തെ കോടതി വിചാരണ ചെയ്യുന്നു (JOHN 18:12-18)
  14. ദൈവത്തിനു കരണത്ത് അടി കിട്ടുന്നു (JOHN 19:1-2)
  15. ദൈവം കുരിശില് കിടന്ന് ഉറക്കെ നിലവിളിക്കുന്നു : എന്റെ ദൈവമെ എന്റെ ദൈവമെ ,എന്നെ കൈ വിട്ടതെന്തു ?? (MATHEW 27:45-48)
  16. ദൈവത്തിന്റെ പള്ള നോക്കി പടയാളികള് കുന്തത്തിന് കുത്തുന്നു (JOHN 19:34)
  17. ദൈവത്തെ ശവമടക്കുന്നു (JOHN 19:38-42)
-------------------------------------------

സത്യസന്ധമായി പറയുക? ഇതെല്ലാം ദൈവത്തിന്റെ വിശുദ്ധിക്ക് ചേരുന്നതാണോ?
ക്രൈസ്തവരുടെ അപ്പോസ്തലൻ ആയ പൌലോസ് യേശുവിനെ കുറിച്ച് പറയുന്നത് കാണുക :
(കൊളോസിയർ 2:9) 
അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു."
യേശു ഭക്ഷണം കഴിക്കുമായിരുന്നു : ഉയിർപിന് മുമ്പും ഉയിർപ്പിന് ശേഷവും കഴിച്ചിട്ടുണ്ട് ( Mark 11:12).(Luke 24: 41-43).  സ്വഭാവികം ആയും മറ്റു മനുഷ്യരിൽ ഉണ്ടാകുന്ന പോലെ ഭക്ഷണ അവശിഷ്ടങ്ങളുടെ വിസർജന്യ നടപടികൾ യേശുവിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് പറയാൻ ആകുമോ?
യേശു ദൈവം ആണെന്നും പൗലോസ് പറയുന്നത് പോലെ ദൈവത്തിന്റെ സകല സമ്പൂര്‍ണതയും യേഹ്ശുവിൽ ദേഹരൂപമായി വസിച്ചു എന്നും വിശ്വസിമ്പോൾ ഏക സത്യ ദൈവത്തെ ഇകഴ്ത്തുന്നതിന്റെ മാക്സിമം ആണത് എന്ന് പറയേണ്ടി വരും. മേൽപ്പറഞ മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന ദൈംദിന ചര്യകൾ ഒന്നും യേശുവിൽ നിന്നുണ്ടായിട്ടില്ല എന്ന് പറയാനും തെളിവ് ബൈബിളില്‍
നിന്ന് വേണം എന്ന് ശാഠ്യം കാണിക്കാനും മിഷനറികൾ തയ്യാറാകും എന്നത് കൊണ്ട് അവരുടെ അപ്പോസ്തലൻ പൌലോസിൽ നിന്ന് തന്നെ ഉദ്ധരിക്കാം.
( എബ്രായർ 4:15) "പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു." 
ഇത് പ്രകാരം പാപം ഒഴിച്ച് ബാക്കി എല്ലാ കാര്യത്തിലും യേശു മറ്റു മനുഷ്യരെ പോലെ ആയിരുന്നു എന്ന് വ്യക്തം ആണ് അല്ലോ ? (പാപത്തിന്റെ കാര്യവും കോമഡിയാണ്. അത്‌ വേറെ പോസ്റ്റിൽ പറയാം ). ഇത് എന്തു മാത്രം ദൈവ നിന്ദ അല്ല ?

ദൈവത്തിന്റെ ഏറ്റവും വിശിഷ്ട ഗുണങ്ങളിൽ ഒന്നു അവൻ സർവ്വരുടെയും ആശ്രയവും പരനെ ആശ്രയിക്കാത്തവമുമാണ് (Al-Samad) എന്നതാണ്. എന്നാൽ ദൈവം മനുഷ്യൻ ആകുക വഴി സ്ത്രീയുടെ ഗർഭപാത്രത്തെയും മുലപ്പാലിനെയും ആശ്രയിക്കുന്നവനായി തീരുകയാണ്.

വിശുദ്ധ ഖുർആൻ പറഞത് എത്ര സത്യം :
[Qur'an 5:75]  - മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് സത്യത്തില്‍ നിന്ന്‌ തെറ്റിക്കപ്പെടുന്നതെന്ന് ?

ചുരുക്കി പറഞാൽ സർവ്വ ശക്തി എന്ന ഗുണം ദൈവത്തിന്റെ മറ്റു ഗുണങ്ങള്കു അനുകൂലമായി ആണ് പ്രവർത്തിക്കുക! അല്ലാത്ത വിധം പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നതാണ് ക്രൈസ്തവ ദൈവ സങ്കൽപത്തിൻറ്റെ അനേകങളിൽ ഒരു കുഴപ്പം !

ദൈവത്തിന്റെ സർവ്വശക്തി എന്നത് : മിഷനറികൾ കരുതും പോലെ മനുഷ്യ രൂപം പ്രാപിക്കാനും ,മുല കുടിക്കാനും സ്വയം ഇല്ലാതാകാനും ബയോളജിക്കൽ വേസ്റ്റ് പ്രൊഡ്യൂസ് ചെയ്യാനും അടി കൊള്ളാനും തൊഴി ഏൽക്കാനും മരണം ഏറ്റുവാങാനുമുള്ള കഴിവ് (കഴിവ് ഇല്ലായ്മ) കൂടി ഉള്ക്കൊള്ളുന്നതാണെങ്കില്  അവ

  • സ്വയം നിലനില്ക്കുന്നവൻ (AL QUAYYOOM
  • എന്നെന്നും ജീവിച്ചിരിക്കുന്നവൻ (AL HAYY)
  • സർവ്വാശ്രയൻ (AL-SAMAD)
  • യുക്തിപൂർണ്ണൻ (AL-HAKKEEM)
  • സത്യമായവൻ (AL HAQ)

തുടങ്ങിയ ദൈവത്തിന്റെ അനേകം ഗുണങ്ങൾക്ക് വിരുദ്ധം ആയി തീരും. ഇനി ക്രൈസ്തവർ പറയുക:
  1. നിങളുടെ ദൈവം ആരെയും ആശ്രയിക്കാത്തവൻ ആണോ ? അല്ലേ????
  2. നിങളുടെ ദൈവം എന്നെന്നും ജീവിച്ചിരിക്കുന്നവൻ ആണോ? അല്ലേ ????
  3. നിങ്ങളുടെ ദൈവം യുക്തി പൂർവ്വം പ്രവര്ത്തിക്കുന്നവൻ ആണോ ?അല്ലേ ???
  4. നിങ്ങളുടെ ദൈവം സത്യമായവൻ ആണോ? അല്ലേ???
  5. നിങ്ങള്‍ടെ ദൈവം സർവ ശക്തൻ ആണോ? അല്ലേ ?
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം"അതെ" എന്ന് ആണെങ്കിൽ നിങ്ങളുടെ സങ്കല്‍പ്പത്തിലെ ദൈവം മനുഷ്യ രൂപം സ്വീകരിക്കുക വഴി ഇതിനെല്ലാം വിരുദ്ധം പ്രവർത്തിച്ചിരിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തിലെ ദൈവം കള്ളം പറയുന്നവൻ ആണെന്നും സർവ്വ ശക്തൻ അല്ല എന്നും പരനെ ആശ്രയിക്കുന്നവനാണ് എന്നും എന്നെന്നും ജീവ്ച്ചിരിക്കുന്നവൻ അല്ല എന്നും യുക്തി പൂർണനായവൻ അല്ല എന്നും തെളിയുന്നു.
________________________________________________________



പ്രവാചകന്റെ ഭാര്യമാർ : ഒരു പഠനം  (Part 1)




1. ധാരാളം സ്ത്രീകളെ വിവാഹം കഴിക്കാൻ മുഹമ്മദ്‌ നബി ഉണ്ടാക്കിയ മതമാണോ ഇസ്ലാം? 

- അല്ല. മെക്കയിലെ ഗോത്രമുഖ്യന്മാർ ആദ്യകാലങ്ങളിൽ തന്നെ മുഹമ്മദ്‌ നബിക്ക്  ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ ഉള്ള ഓഫർ മുന്നോട്ടു വെച്ചിരുന്നു. സ്ത്രീകൾ മാത്രമല്ല സമ്പത്തും രാഷ്ട്രീയാധികാരവും Exorcist കളുടെ സേവനങ്ങളും അവർ ഓഫർ ചെയ്തു. അവരുടെ നിബന്ധന ഒന്നു മാത്രമായിരുന്നു. അതായത് അവരുടെ വ്യാജ ദൈവങ്ങളെ ആക്ഷേപിക്കുന്നതും വിമർശിക്കുന്നതും മുഹമ്മദ്‌ നബി അവസാനിപ്പിക്കണം. എന്നാൽ മുഹമ്മദ്‌ നബി അവരുടെ ഈ ഭൗതിക വാഗ്ദാനങ്ങൾ തള്ളി കളഞ്ഞു. [താരീഖ്‌ അൽ ത്വബരി, വോള്യം 6. പേജ് 106-7 & ഇബ്നു ഇസ്ഹാഖ്, സീറത്തു നബി, പേജ് 138-39]

പ്രലോഭനപരമായ ഓഫറുകൾ നബി നിഷേധിക്കുകയാണ് എന്ന് കണ്ടപ്പോൾ ഭീഷണിയുടെയും താക്കീതിന്റെയും
ദൂതുമായി ശത്രുക്കൾ അയച്ച പിതൃവ്യനായ അബൂ താലിബിനോട് പ്രവാചകൻ പറഞ്ഞതായി ചരിത്രത്തിൽ ഇങ്ങനെ കാണാം :
- പിതൃവ്യാ... സൂര്യനെ എന്റെ വലതു കയ്യിലും ചന്ദ്രനെ എന്റെ ഇടതുകൈയിലും അവർ വെച്ചു നീട്ടി നീട്ടിയാൽ പോലും അല്ലാഹു ഇത് വിജയിപ്പിക്കുകയോ അല്ലെങ്കിൽ ആ ഉദ്യമത്തിൽ ഞാൻ നാമാവശേഷം ആകുകയോ ചെയ്യുന്നത് വരെ  ഞാൻ ഇത് (ഇസ്ലാമിനെ) ഉപേക്ഷിക്കുകയില്ല". [മുഹമ്മദ്‌ ഹുസൈൻ ഹൈക്കൽ, ലൈഫ് ഓഫ് മുഹമ്മദ്‌, പേജ്. 190-91]

2. മുഹമ്മദ്‌ നബിയുടെ വിവാഹങ്ങളുടെ ലക്ഷ്യം എന്തായിരുന്നു?

- ഇസ്ലാമിക വിശ്വാസമനുസരിച്ച് പ്രവാചക വിവാഹങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ നാലായി തരം തിരിക്കാം.

  1. -തന്റെ അനുയായികളിൽ ഇസ്ലാമിക ആദർശമാർഗത്തിൽ മരണപ്പെട്ടവരുടെ വിധവകളുടെ സംരക്ഷണത്തിന്‌ വേണ്ടി (ഉമ്മു സലമയെ പോലുള്ളവർ ഉദാഹരണം )
  2. പ്രവാചകന്റെയും പ്രഗല്ഭരായ അനുയായികളുടെയും കുടുംബങ്ങൾ തമ്മിൽ ശക്തമായ കുടുംബബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി. (ഇസ്ലാമിന്റെ ആദ്യത്തെ 4 ഖലീഫമാരുമായും പ്രവാചകനു ഇത്തരത്തിൽ കുടുംബബന്ധമുണ്ട്. അബൂബക്കർ, ഉമർ എന്നിവരുടെ മക്കളെ പ്രവാചകൻ വിവാഹം ചെയ്തതും തന്റെ പെണ്മക്കളെ അലി, ഉസ്മാൻ എന്നിവർക്ക് വിവാഹം ചെയ്തു നൽകിയതും ഉദാഹരണം)
  3. വിവാഹത്തിലൂടെ വ്യത്യസ്‌ത വംശങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് ഇസ്ലാമിക സന്ദേശ പ്രചാരണത്തിനുള്ള സമാധാനപരമായ ആക്‌സസ് നേടിയെടുക്കാൻ. (കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷന്‍ ഒരു കുടുംബത്തില്‍നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുള്‍ക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവന്‍ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ, വളരെ അപമാനകരവുമായിരുന്നു. )
  4. ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്ഷ്യം സാധിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ, സ്ത്രീകള്‍ക്കുകൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപ്പെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിനൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മധ്യവയസ്‌കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീന്‍ പഠിപ്പിക്കുകയും സംസ്‌കാര നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
➡ മുഹമ്മദ് നബിയുടെ ആദ്യ വിവാഹം 25 വയസ്സുള്ളപ്പോൾ 40 വയസ്സുള്ള ഖദീജഃ (R)യുമായി.

➡ തന്റെ 50 വയസ്സ് വരെ ഖദീജയുടെ മരണം വരെ അദ്ദേഹത്തിന്‌ ഏകപത്നി മാത്രം. (എന്ന് പറയുമ്പോൾ തന്റെ യുവത്വത്തിൽ, ലൈംഗിക അധാർമികതകളുടെ കൂത്തരങ്ങായ, ഒരാൾക്ക് എത്രയും വിവാഹങ്ങൾ കഴിക്കാനും ഉപേക്ശിക്കാനും അവസരമുണ്ടായിരുന്ന പ്രീ ഇസ്ലാമിക് മെക്കയിലെ ആ ജാഹിലിയ്യാ സൊസൈറ്റിയിൽ ജീവിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ്‌ നബി എന്ന് ഓർക്കണം).

➡ അതിനുശേഷം മുകളിൽ വിശദീകരിച്ച നാല് കാരണങ്ങളാൽ അദ്ദേഹം ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിച്ചു.

➡ ആയിഷ (R) ഒഴികെ വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയും അല്ലാതെ പ്രവാചകൻ മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല.

വാർദ്ധക്യത്തിൽ കുളിരു മാറ്റാൻ കന്യകയെ അന്വേഷിച്ചു തേടിപ്പിടിച്ചു വിവാഹം കഴിച്ച പ്രവാചകനായ ദാവീദ് രാജാവിന്റെ ചരിത്രം ബൈബിളിൽ നാം വായിക്കുന്നുണ്ട് എന്നത് ഇവിടെ പ്രതേകം പ്രസ്താവ്യമാണ്.

(1 രാജാക്കൻമാർ 1-1-6)
ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.
➡ എന്നാൽ പ്രവാചകന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയോ
➡ സമൂഹസംസ്‌കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നു.


  • മുഹമ്മദ്‌ നബിയുടെ (sw)ഭാര്യമാരും അടിമ സ്ത്രീകളും

പ്രവാചകന്റെ വൈവാഹിക ജീവിതത്തെ കുറിച്ചു വിവരിച്ചു കൊണ്ടും ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ടും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളുമുണ്ട്. ഇവിടെ, പ്രവാചകന്റെ എല്ലാ വിവാഹങ്ങളെ കുറിച്ചുമുള്ള അറിയപ്പെടുന്ന വസ്തുതകളും അദ്ദേഹത്തിന്റെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും
എണ്ണവും കൃത്യമായി രേഖപെടുത്തുന്നു.


• വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ച വിവാഹങ്ങൾ :

പ്രവാചകൻ ഏർപ്പെട്ട വിവാഹങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും വിവാഹം നടന്ന വർഷവും പ്രവാചകന്റെ പ്രായവും കണക്കാക്കി അവയുടെ കാലക്രമമനുസരിച്ച് താഴെപ്പറയുന്ന ഫോർമാറ്റിൽ രേഖപെടുത്തുന്നു.

**** വധുവിന്റെ പേര്, അവരുടെ വയസ്സും വൈവാഹിക അവസ്ഥയും (Marital status),
പ്രവാചകന്റെ വയസ്സ്, വിവാഹം നടന്ന വർഷം (ഹിജ്റി/ഗ്രിഗോറിയൻ കലണ്ടർ പ്രകാരം), അവരുടെ ഗോത്രം, മരണ തീയതിയും വയസ്സും.


  1. ഖദീജ ബിൻത് ഖുവൈലിദ് - (40 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 25. വിവാഹം നടന്ന വർഷം : 28 BH /595 CE. ഖുറൈശികളിലെ അസദ് ഗോത്രം. മരണം : റമദാൻ 3 BH /620 CE, വയസ്സ് 65. 
  2. ആയിഷ ബിൻത് അബൂബക്കർ - (6 വയസുള്ള കന്യക). പ്രവാചകന്റെ വയസ്സ് : 50, വിവാഹം നടന്ന വർഷം : 3 BH /620 May CE. ഖുറൈശികളിലെ തമീം ഗോത്രം. CE 623 - Shawwal ഒന്നിന് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു. മരണം : റമദാൻ 58/ 678 june . വയസ്സ് 66. 
  3. സൗദ ബിൻത് സമാ - (55 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 50. ഖുറൈഷികളിലെ ആമിർ ഗോത്രം. ഹിജ്‌റ 22/ Sep 643 ൽ അവർ മരണപ്പെട്ടു. വയസ്സ് 80. മദീനയിലേക്കുള്ള ഹിജ്റക്ക് ഏകദേശം രണ്ട് വർഷം മുൻപ് മക്കയിൽ വെച്ച് വിവാഹം പൂർത്തിയായി. 
  4. ഹഫ്സ ബിൻത് ഉമർ - (22 വയസ്സുള്ള വിധവ), പ്രവാചകന്റെ വയസ്സ് : 55, വിവാഹം നടന്ന വർഷം : ശഅബാൻ 3 /625 January. ഖുറൈശികളിലെ അദിയ്യ് ഗോത്രം. Sha'ban 45 / Oct 665 ൽ അവർ മരണപ്പെട്ടു. വയസ്സ് :63. 
  5. സൈനബ് ബിൻത് ഖുസൈമ - (29 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 55, വിവാഹം നടന്ന വർഷം : റമദാൻ 3 / Feb 625. ബനീ ആമിർ ഗോത്രം. 8 മാസം കഴിഞ്ഞു റബീഉൽ അവ്വൽ 4/ Aug 625 ൽ അവർ മരണപ്പെട്ടു വയസ്സ് :30. 
  6. ഉമ്മു സലമാ ഹിന്ദ് ബിൻത് ഉമയ്യാ - (27 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് : 56. വിവാഹം നടന്ന വർഷം : ശവ്വാൽ 4 /Mar 626. ഖുറൈശികളിലെ മഖ്‌സൂമ് ഗോത്രം. മരണം : ഹിജ്‌റ 61 / 681 CE. വയസ്സ് :84. 
  7. ജുവൈരിയ ബിൻത് ഹാരിസ് - ( 20 വയസ്സുള്ള വിധവ ). പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ശഅബാൻ5 / Jan 627. ബനീ മുസ്തലിഖ് ഗോത്രം. റബീഉൽ അവ്വൽ 50/ Apr 670 ൽ മരണം. വയസ്സ് 65. 
  8. സൈനബ് ബിൻത് ജഹ്ശ് - (35 വയസ്സുള്ള വിവാഹ മോചിത ). പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ദുൽഖഅദ 5 / Apr 627. ഖുറൈശികളിലെ അസദ് ഗോത്രം. ഹിജ്‌റ 20 / 641 ൽ മരണം വയസ്സ് 53. 
  9. ഉമ്മു ഹബീബ ബിൻത് അബീസുഫിയാൻ - (44 വയസ്സുള്ള വിധവ), പ്രവാചകന്റെ വയസ്സ് : 57. വിവാഹം നടന്ന വർഷം : ഹിജ്‌റ 6 /627 CE. ഹിജ്‌റ 7 / 629 ൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഖുറൈശികളിലെ ഉമയ്യാ ഗോത്രം. ഹിജ്‌റ 44/ 664 ൽ മരണപ്പെട്ടു. വയസ്സ് 80. 
  10. സഫിയ്യ ബിൻത് ഹുയയ്യ് - (17 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് :58. വിവാഹം നടന്ന വർഷം : ജമാദുൽ ആഖിർ 7/Oct 628. ജൂത ഗോത്രമായ ബനീ നദീർ. റമദാൻ 50/Oct 670 ൽ മരണപ്പെട്ടു വയസ്സ് 60. 
  11. മൈമൂന ബിൻത് ഹാരിസ് - (36 വയസ്സുള്ള വിധവ). പ്രവാചകന്റെ വയസ്സ് :59. വിവാഹം നടന്ന വർഷം : ദുൽഖഅദ 7/Mar 629. ബനീ ആമിർ ഗോത്രം. ഹിജ്‌റ 51/671 ൽ മരണം. വയസ്സ് 80. [L]


• അടിമസ്ത്രീകൾ :

പ്രവാചകന് 2 അടിമസ്ത്രീകൾ ആണ് ഉണ്ടായിരുന്നത്. അവരുമായി അദ്ദേഹത്തിന് വൈവാഹിക ബന്ധമുണ്ടായിരുന്നു. അവർ താഴെപ്പറയുന്നവരാണ് :

  1. റൈഹാന ബിൻത് സൈദ് - അവർ ജൂത ഗോത്രമായ ബനീ നദീർകാരിയായിരുന്നു. ബനീ ഖുറൈളയിലെ ഒരു വ്യക്തിയുമായി അവരുടെ വിവാഹം നടന്നു. ബനീ ഖുറൈളയുമായുള്ള യുദ്ധത്തിന്‌ ശേഷമാണ് ബന്ധിയാക്കപ്പെട്ട അവർ പ്രവാചകന്റെ അടുക്കൽ വരുന്നത് മുഹറം 6/ June 627. അവർ ഇസ്ലാം സ്വീകരിച്ചു എങ്കിലും പ്രവാചകന്റെ അടിമസ്ത്രീയായി തുടരാനാണ് തീരുമാനിച്ചത്. ദുൽഹിജ്ജ 10/ Mar 632 ൽ വിടവാങ്ങൽ ഹജ്ജ് (ഹജ്ജത്തുൽ വിദാ) കഴിഞ്ഞു മടങ്ങിവരുമ്പോൾ അവർ മരണപ്പെട്ടു. 
  2. മരിയ ബിൻത് ശ'അമൂൻ - (മാരിയത്തുൽ ഖിബ്തിയ്യ) : ഹിജ്‌റ 8/629 ൽ അവർ പ്രവാചകന്റെ അടുക്കലെത്തി. പ്രവാചകന് അന്ന് 60 നോട് അടുത്ത് വയസ്സ് ഉണ്ട്. ഈജിപ്ഷ്യൻ ഭരണാധികാരിയായ മുഖൗഖിസിന്റെ അടുക്കലേക്ക് പ്രവാചകൻ അയച്ച ദൂതന്റെ കൈകളാൽ മദീനയിലേക്കുള്ള യാത്രയിൽ വെച്ച് അവർ ഇസ്ലാം സ്വീകരിച്ചു. മുഹറം 16 /Feb 637 ൽ അവർ മരണപ്പെട്ടു.

ഇതാണ് നബി (SW) യുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും ആധികാരികമായ ലിസ്റ്റ്.
((ഇമാം ഇബ്നുൽ ഖയ്യിമിനെ പോലുള്ളവർ
യുദ്ധ മുതലായി ലഭിച്ച ജമീല എന്ന സ്ത്രീയെയും സൈനബ് ബിൻത് ജഹ്ശ് സമ്മാനമായി നൽകിയ ഒരു സ്ത്രീയെയും ഈ കൂട്ടത്തിൽ എണ്ണുന്നുണ്ട്. അങ്ങനെ വരുമ്പോൾ മൊത്തം 4 അടിമസ്ത്രീകൾ ആകും ))

ചില ഹദീസ് റിപ്പോർട്ടുകളിൽ നബിയുടെ ഭാര്യമാരുടെ എണ്ണം 9 എന്നു കാണാറുണ്ട്. അതിനു കാരണം അത്‌ കണക്കാക്കുന്നത് പ്രവാചകൻ വഫാത്താകുമ്പോൾ ഉള്ള ഭാര്യമാരെ അടിസ്ഥാനമാക്കിയാണ് . പ്രവാചകൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ 9 ഭാര്യമാർ മാത്രം ആണ് ജീവിച്ചിരിപ്പുണ്ടായത്. (ഖദീജ, സൈനബ് ബിൻത് ഖുസൈമ എന്നീ രണ്ട് ഭാര്യമാർ നബിയുടെ ജീവിതകാലത്ത് തന്നെ മരണപ്പെട്ടവരാണ്) ഈ അടിസ്ഥാനത്തിൽ ആണ് അങ്ങനെ കാണുന്നത്.
  
വിവാഹ ചടങ്ങുകൾ നടന്നതും എന്നാൽ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാത്തതുമായ മറ്റു വിവാഹങ്ങൾ ഉണ്ട്. അവയുടെ വിശദാംശങ്ങൾ മറ്റൊരു കുറിപ്പിൽ പറയാം..


References & Notes
==========================================================

A. ഖദീജ : 
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, 11-13.

B. ആയിഷ : 
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, 62-63. ചില സോഴ്സുകൾ പറയുന്നത് പ്രകാരം സൗദയുമായുള്ള വിവാഹം ആയിഷക്ക് മുൻപായിരുന്നു. എന്നാൽ മറ്റുള്ളവർ അതിനെ നിഷേധിക്കുന്നു. അതിനാൽ ഈ രണ്ട് അഭിപ്രായങ്ങളെയും മുൻനിർത്തി ആയിഷയുടെ വിവാഹം ആഘോഷത്തിന് മുൻപുള്ള കാര്യം ആണെന്നും സൗദയുടെ വിവാഹം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതിനെ പറ്റിയാണ് എന്നും പണ്ഡിതന്മാർ സംയോജിപ്പിച്ചു. (ഇബ്നു ഹജറുൽ അസ്ഖലാനിയുടെ ഫത്ത്ഹ് അൽ ബാരി, വോള്യം 7, p.255 കാണുക ).

C. സൗദ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 42-43, ആദ്യകാല സ്രോതസുകളൊന്നും അവരുടെ പ്രായത്തെക്കുറിച്ച് ഒന്നും രേഖപ്പെടുത്തുന്നതായി കാണുന്നില്ല. അബ്‍ദുൾ ഖനി അബ്ദുറഹ്മാൻ മുഹമ്മദ്‌ പറയുന്നത് പ്രകാരം അവരുടെ വയസ്സ് 55 ആയിരുന്നു. (സൗജതുന്നബി മുഹമ്മദ്‌ വൽ ഹിക്മ-അൽ തദുദ്ധിഹിന്ന എന്ന ഗ്രന്ഥം കാണുക). അബൂ സഹ്റ തന്റെ "ഖതിമൽ നബിയിൽ "(Vol 3, 1097) പറയുന്നത് അനുസരിച്ചു പ്രവാചകനുമായുള്ള വിവാഹസമയത്ത് അവർക്ക് 66 വയസ്സുണ്ട്. ചരിത്രകാരനായ അൽ വാഖിദി പറയുന്നത്  അവരുടെ മരണം, ശവ്വാൽ 54 /സെപ്റ്റംബർ 674 നാണ് എന്നാണ്. എന്നാൽ അത്‌ ആധികാരികമായ റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ്. അവയിൽ രണ്ടാം ഖലീഫ ഉമറിന്റെ ഖിലാഫത്തിന്റെ അവസാനത്തിൽ വളരെ നേരത്തെ മരിച്ചുവെന്നാണ്‌ പറയുന്നത് . (അൽ ബുഹാരി, താരീഖ് അൽ ഔസത് Vol 1, 49 കാണുക). പിന്നീടു വന്ന ഈ റിപ്പോർട്ട് പല പണ്ഡിതന്മാരും പ്രബലമായി കണക്കാക്കുന്നു. (അൽ സുർഖാനി, ശർഹ് അൽ അഅലാ മവാഹിബ് അൽ ലദൂനിയ്യ, Vol 4, 380-81 കാണുക )

D. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 43, സഹീഹ് അൽ ബുഹാരി 3896)

E. ഹഫ്സ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 66-69, ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അഥർ Vol 2, p. 370)

F. സൈനബ് ബിൻത് ഖുസൈമ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 92, ഖദീജയെ കൂടാതെ, പ്രവാചകന്റെ ജീവിതകാലത്ത് മരണപ്പെട്ട ഏക ഭാര്യ ഇവരാണ് (സൈനബ് ബിൻത് ഖുസൈമ) .

G.  ഉമ്മു സലമഃ
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 76,

H. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 76. ഹിജ്‌റ 59/679 ലായിരുന്നു അവരുടെ (ഉമ്മു സലമ) മരണമെന്നു പറയുന്ന റിപ്പോർട്ടിനെ സംബന്ധിച്ചിടത്തോളം അത്‌ അംഗീകരിക്കാനാവില്ല. ജീവിച്ചിരിക്കെ തന്നെ മുഹറം 61/ഒക്ടോബർ 680 ൽ നടന്ന കർബല ദുരന്തത്തെ കുറിച്ചുള്ള കാര്യങ്ങൾ
അവർ (ഉമ്മു സൽമ) അറിഞ്ഞിരുന്നു എന്നും അതിനെ തുടർന്നുള്ള ദുഃഖത്താൽ ആണ് പിന്നീട് അവർ മരണപ്പെടുന്നത് എന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ട്. [ശംസുദ്ധീൻ അൽ ദഹബി, സിയർ അഅലാം അന്നുബലാ, വോള്യം 2. പേജ് 202-210]. അതിനാൽ പ്രവാചകന്റെ ഭാര്യമാരിൽ ഏറ്റവും അവസാനം മരണപ്പെട്ടത് ഉമ്മു സലമയായിരുന്നു എന്ന് വ്യക്തമാണ്. അത്‌ കൊണ്ട് തന്നെ പ്രവാചകന്റെ വിധവകളിൽ കൂടുതൽ കാലം ജീവിച്ചത് ആയിഷ ആയിരുന്നു എന്ന ലെസ്‌ലി ഹസ്ൽട്ടണെ പോലുള്ള ചില ഓറിയൻറ്റലിസ്റ്റ്കളുടെ പ്രസ്താവനകൾ അബദ്ധമാണ്.

I. ജുവൈരിയ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 95. മറ്റൊരു റിപ്പോർട്ടിൽ അവർ (ജുവൈരിയ) മരണപ്പെട്ടത് ഹിജ്റ 56/ഫെബ്രുവരി 676 ൽ 70 ആം വയസ്സിൽ ആണെന്ന് പറയുന്നുണ്ടെങ്കിലും അതിനു സാധ്യത വളരെ കുറവാണ്. [ഇബ്നു ഹജറുൽ അസ്ഖലാനി, തഖ്‌രീബ്‌ അൽ തഹ്ദീബ്, 745 കാണുക]

J. സൈനബ് ബിൻത് ജഹ്ശ് :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p. 90-91. ഒരു റിപ്പോർട്ട് പറയുന്നത് വിവാഹ സമയത്ത് അവർക്ക് (സൈനബ് ബിൻത് ജഹ്ശ്) മുപ്പത്തഞ്ചു വയസ്സായിരുന്നു എന്നാണ്. മറ്റൊന്നിൽ പറയുന്നത് 20/641 ൽ അമ്പത്തിമൂന്നാം വയസ്സിൽ അവർ മരണപ്പെട്ടു എന്നാണ്. ഇത് വിവാഹ സമയത്ത് അവർക്ക് മുപ്പത്തിയെട്ട് വയസ്സായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. മറ്റ് ഘടകങ്ങൾക്ക് പുറമെ അത്തരം വ്യത്യാസങ്ങൾ അറബികൾ (ആദ്യകാല മുസ്‌ലിംകൾ) തീയതികൾ പരാമർശിക്കുന്ന രീതിയോട് കടപ്പെട്ടിരിക്കുന്നു. "ഈ തീയതികൾ കണക്കാക്കുന്നതിൽ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകം അറബികൾ മാസങ്ങൾ പരാമർശിക്കാതെ മുഴുവൻ വർഷത്തെ മാത്രം കണക്കാക്കുന്ന അവരുടെ പതിവാണ് "എന്ന് മുഹമ്മദ് അസദ് നിരീക്ഷിക്കുന്നുണ്ട്.
അതിനാൽ, ഒരു കാലഘട്ടം പലപ്പോഴും യാഥാർത്ഥ്യത്തേക്കാൾ കുറവോ അതിൽ കൂടുതലോ ഉള്ളതായി തോന്നുന്നു. [കൂടുതൽ വിശദീകരണങ്ങൾക്ക് മുഹമ്മദ്‌ അസദിന്റെ സഹീഹ് ബുഖാരി, ദെ ഏർലിയർ യേർസ് ഓഫ് ഇസ്ലാം. പേജ് 198 കാണുക ]


K. ഉമ്മു ഹബീബ :
ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.80. അൽ സുർഖാനി, ശർഹുൽ അഅലാ മവാഹിബ് അൽ ലദുനിയാ, വോള്യം 4. പേജ് 409. നബിയുടെ പ്രവാചകത്വത്തിന് 17 വർഷം മുൻപാണ് അവർ (ഉമ്മു ഹബീബ) ജനിച്ചത്. [ഇബ്നു ഹജർ അസ്ഖലാനി, അൽ ഇസാബ ഫിൽ തൈമീളു സഹാബാ, വോള്യം 8. പേജ് 140 കാണുക]. ഹിജ്‌റ 6/627 ൽ അബ്‌സീനിയയിൽ നജ്ജാശിയുടെ രാജവാഴ്ച്ച കാലത്താണ് അവരുടെ വിവാഹം നടന്നത്. ഹിജ്‌റ 7/629 ൽ വൈവാഹിക ജീവിതത്തിലേക്ക് കടന്നു. [ദഹബി, താരീഖ്‌ അൽ ഇസ്ലാം,, വോള്യം 2. പേജ് 447]

L. സഫിയ്യാ :
 ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.102. ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അതർ, വോള്യം 1. പേജ് 375. മറ്റൊരു റിപ്പോർട്ട്ൽ ഹിജ്‌റ 36/ 656-657 ആം വർഷത്തിൽ വളരെ നേരത്തെ അവർ (സഫിയ) മരിച്ചുവെന്നു പറയുന്നുണ്ടെങ്കിലും അത്‌ സത്യമല്ല. ഹദീസ് നിവേദനത്തിൽ ആധികാരികനായ ഹിജ്‌റ 40/660 ൽ ജനിച്ച സൈനുൽ ആബിദീൻ മുഹമ്മദ്‌ ബിൻ അലി, പ്രവാചകന്റെ ജീവിത സംബന്ധിയായ ഹദീസുകൾ സഫിയയിൽ നിന്നും കേട്ടതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. [സഹീഹ് ബുഹാരി 2035] [ഇബ്നു ഹജറുൽ അസ്ഖലാനി, ഫത്ഹുൽ ബാരി, വോള്യം 4. പേജ് 278]

M. മൈമൂന :
 ഇബ്നു സയ്യിദ് അൽ നാസ്, ഉയ്നുൽ അതർ, വോള്യം 1. പേജ് 375. ഒരു റിപ്പോർട്ടിൽ അവർ (മൈമൂന) ഹിജ്‌റ 61 ൽ ആണ് മരണപ്പെട്ടത് പറയുന്നുണ്ടെങ്കിലും ആധികാരികമായ റിപ്പോർട്ട്‌കൾ പ്രകാരം അത്‌ ശരിയാകാൻ വഴിയില്ല. കാരണം ഹിജ്‌റ 58/678 ൽ മരണമടഞ്ഞ ആയിഷ
മൈമൂനയുടെ മരണവേളയിൽ അവരെപറ്റി പ്രശംസിച്ചു സംസാരിക്കുന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇത് പ്രകാരം ഹിജ്റ 62 ലാണ് മൈമൂന മരണപ്പെട്ടത് എന്ന് പറയുന്ന റിപ്പോർട്ടുകൾ ചില നിവേദകരുടെ ഭാഗത്തു നിന്നുള്ള അശ്രദ്ധ മൂലം സംഭവിച്ചതാണ് എന്ന് ഇബ്നു ഹജർ പറയുന്നു. [ഇബ്നു ഹജറുൽ അസ്ഖലാനി, അൽ ഇസാബ, വോള്യം 8. പേജ് 324 കാണുക ]

N. റൈഹാന :
അവരുടെ (റൈഹാന) പൂർണ നാമം
റൈഹാന ബിൻത് സൈദ് ബിൻ അംറ് ഇബ്ൻ ഖുനഫാ ബിൻ ശാമൂൻ ബിൻ സൈദ്, എന്നായിരുന്നു എന്നതിനാൽ ആണ്
ചിലപ്പോൾ റൈഹാന ബിൻത് അംറ് എന്നും റൈഹാന ബിൻത് ശാമൂനെന്നും അവർ വിളിക്കപ്പെട്ടത് എന്ന് ഇബ്നു സഅദ് വിവരിക്കുന്നു. [ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.102.]

O. [ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.103.] [അൽ ഹലബി, അബുൽ ഫറാജ് ഇൻസാൻ അൽ ഉയൂൻ ഫിൽ സിറത്തിൽ അമീൻ അൽ മഅമൂന്, വോള്യം 2. പേജ് 457 ]

P. ഖുറൈളയെ കുറിച്ച് പരാമർശിക്കുമ്പോൾ ഇബ്നു ഇസ്ഹാഖ് പറയുന്നു : അല്ലാഹുവിന്റെ റസൂൽ അവരുടെ സ്ത്രീകളിൽ ഒരാളെ തനിക്കായി തിരഞ്ഞെടുത്തു. അംറ് ബിൻ ഖുറയിളയിൽ പെട്ട റൈഹാന ബിൻത് അംറ് ബിൻ ഖുനഫയായിരുന്നു അത്‌. മരിക്കുന്നത് വരെ അവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂൽ അവളെ വിവാഹം കഴിക്കാനും അവളുടെ മേൽ ഹിജാബ് ബാധകമാക്കാനും നിർദ്ദേശിച്ചിരുന്നു, പക്ഷേ അവർ പറഞ്ഞു: വേണ്ട. എന്നെ അങ്ങയുടെ നിയന്ത്രണത്തിൽ വിടുക (വിവാഹം കഴിക്കാതെ അടിമസ്ത്രീയായി നിർത്തുക) അത് എനിക്കും അങ്ങയ്ക്കും എളുപ്പമാകും.’ അതിനാൽ അദ്ദേഹം അങ്ങനെ പ്രവർത്തിച്ചു. യുദ്ധത്തിൽ തടവുകാരിയായി പിടിക്കപ്പെടുമ്പോൾ അവർ ഇസ്ലാമിനോട് വെറുപ്പ് കാണിക്കുകയും ജൂദായിസത്തെ മുറുകെ പിടിക്കുകയും ചെയ്തിരുന്നു. അതിനാൽ അല്ലാഹുവിന്റെ റസൂലിന് അവളെ മാറ്റിനിർത്തിയതിൽ കുറച്ച് അതൃപ്തി അനുഭവിക്കേണ്ടി വന്നു . പിന്നീട് സഹാബികൾക്ക് ഒപ്പം നിൽക്കുമ്പോൾ അദ്ദേഹം തന്റെ പിന്നിൽ ആരോ നടക്കുന്ന ശബ്ദം കേട്ടു. ഉടനെ അദ്ദേഹം പറഞ്ഞു : ഇതാ, റൈഹാനയുടെ ഇസ്ലാം സ്വീകരണത്തെ പറ്റിയുള്ള സന്തോഷവാർത്തയും കൊണ്ട് തഅലബ ബിൻ സൈഅ കടന്നു വരുന്നു. അങ്ങനെ തഅലബ സത്യം പ്രഖ്യാപിച്ചു. അത്‌ അദ്ദേഹത്തെ സന്തോഷിപ്പിച്ചു. [ഇബ്നു ഹിഷാം, സീറത്തു നബവിയ്യ, വോള്യം 2. പേജ് 245] [ഇബ്നു ഇസ്ഹാഖ് സീറത്തു റസൂലുല്ലാഹ്, പേജ് 466] [അബൂബക്കർ ബൈഹഖി, ദലാഇലുന്നുബുവ്വ, വോള്യം 4. പേജ് 24] [അബൂ നഈമുൽ അസ്ബഹാനി, മആരിഫു സഹാബ, വോള്യം 6. പേജ് 3248-49] [അൽ ജസ്‌റി 7492] [ഇബ്നുൽ അഥീർ,ഉസ്ദുൽ ഗാബ,വോള്യം 6. പേജ് 120-21]

പ്രവാചകൻ വിവാഹവാഗ്ദാനം നടത്തിയതും അവർക്ക് കൊടുത്ത ആദരവും കാരണമായി ചിലർ റൈഹാനയെ നബിയുടെ ഭാര്യയാണെന്ന് കരുതി. എന്നാൽ മറ്റുള്ള പണ്ഡിതർ അങ്ങനെ കാണുന്നില്ല.

Q. റൈഹാനയുടെ മരണം (632/10 ദുൽഹിജ്ജ) അൽ ജസ്റി, ഉസ്ദുൽ ഗാബ വോള്യം 6. പേജ് 120

R. മാരിയത്തുൽ ഖിബ്തിയ്യ : 
ഇസ്ലാമിക സംസ്കാരങ്ങളോട് അപകർഷതാ മനോഭാവവും പാശ്ചാത്യൻ സംസ്കാരങ്ങളോട് അടിമത്തമനോഭാവവും പ്രകടിപ്പിക്കുന്ന ചില മോഡേൺ മുസ്‌ലിംകൾ അടിമസ്ത്രീകളെ പറ്റിയുള്ള വിമർശനങ്ങൾ ഒഴിവാക്കാൻ വേണ്ടി അവർ (മരിയത്തുൽ ഖിബ്തിയ്യ) നബിയുടെ ഭാര്യയാണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല.

S. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.171. ഇത് അബ്ദുല്ലാഹിബ്നു അബ്ദുറഹ്മാൻ ഇബ്നു അബീ സഅസയിൽ നിന്നും അൽ വാഖിദി ഉദ്ധരിക്കുന്ന റിപ്പോർട്ടാണ്.

T. ഇബ്നു സഅദ്, തബഖാത് അൽ കുബ്ര, വോള്യം 8, p.174, [ഇബ്നു ജരീർ അൽ ത്വബരി, താരീഖ്‌ അൽ റസുലു വൽ മുലൂക്ക്, വോള്യം 11. പേജ് 618] [ഹിസ്റ്ററി ഓഫ് അൽ തബരി പേജ് 195]



5.07.2020

മുഹമ്മദ്‌ നബിക്ക് തന്റെ രക്ഷയെ കുറിച്ച് ഉറപ്പുണ്ടായിരുന്നില്ലേ?



ഇസ്ലാമിക സ്രോതസ്സുകൾ പ്രകാരം മുഹമ്മദ് നബി (SW) ക്ക് തന്റെ രക്ഷയെക്കുറിച്ച് ഉറപ്പില്ലായിരുന്നുവെന്ന് ക്രൈസ്തവ മിഷനറിമാർ വാദിക്കുന്നത് കാണാം. അതിനുള്ള തെളിവായി
ഖുർആനും ഹദീസും ഉദ്ധരിക്കുന്നതും കാണാം. എന്താണ് സത്യാവസ്ഥ?

അവർ ഉദ്ധരിക്കുന്ന ആയത്താണ് താഴെ :

[Al-Ahqaf 46:9] (നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.
അത്‌ പോലെ താഴെ പറയുന്ന ഹദീസും ഉദ്ധരിക്കാറുണ്ട് :

  • Narrated 'Um al-'Ala:
  • An Ansari woman who gave the pledge of allegiance to the Prophet that the Ansar drew lots concerning the dwelling of the Emigrants. 'Uthman bin Maz'un was decided to dwell with them (i.e. Um al-'Ala's family), 'Uthman fell ill and I nursed him till he died, and we covered him with his clothes. Then the Prophet came to us and I (addressing the dead body) said, "O Abu As-Sa'ib, may Allah's Mercy be on you! I bear witness that Allah has honored you." On that the Prophet said, "How do you know that Allah has honored him?" I replied, "I do not know. May my father and my mother be sacrificed for you, O Allah's Apostle! But who else is worthy of it (if not 'Uthman)?" He said, "As to him, by Allah, death has overtaken him, and I hope the best for him. By Allah, though I am the Apostle of Allah, yet I do not know what Allah will do to me," By Allah, I will never assert the piety of anyone after him. That made me sad, and when I slept I saw in a dream a flowing stream for 'Uthman bin Maz'un. I went to Allah's Apostle and told him of it. He remarked, "That symbolizes his (good) deeds." [Saheeh Bukhari. Volume 5, Book 58, Number 266]


രണ്ടു തരത്തിൽ ഇവക്ക് മറുപടി പറയാൻ കഴിയും. അതായത് പ്രവാചകന് അറിയില്ല എന്ന് പറയുന്നത് പരലോകത്തിന്റെ കാര്യമാണോ ഈ ജീവിതത്തിലെ കാര്യമാണോ എന്നതിന്റെ അടിസ്ഥാനത്തിൽ.


ഒന്നാമത്തെ മറുപടി :

1. വിമർശകർ ഉന്നയിക്കുന്ന ഖുർആൻ ആയത്തും ഹദീസും പരലോക ജീവിതത്തെ പറ്റിയുള്ള വിഷയമല്ല, ഈ ലോകത്തെ സംബന്ധിച്ച കാര്യമാണ് പറയുന്നത്.

തഫ്സീർ അൽ ജലാലൈനിയിൽ ഇങ്ങനെ കാണാം :

"പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല "
[അതായത്,ദൈവം തന്റെ ദൂതനായി അയച്ച ആദ്യത്തെയാളല്ല ഞാൻ. ഇതിനകം അവരിൽ പലരും എന്റെ മുൻപിൽ വന്നിട്ടുണ്ട്, അതിനാൽ നിങ്ങൾക്ക് എന്നെ എങ്ങനെ നിഷേധിക്കാനാകും?]
"എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല."
[ഈ ജീവിതത്തിൽ :എന്റെ (ജന്മനാട്) ഉപേക്ഷിക്കേണ്ടി വരുമോയെന്നോ അല്ലെങ്കിൽ എനിക്ക് മുന്നേയുള്ള ചില പ്രവാചകന്മാരോടു ചെയ്യപ്പെട്ടത് പോലെ ഞാൻ വധിക്കപ്പെടുമോയെന്നോ , അല്ലെങ്കിൽ നിങ്ങൾ എന്നെ മരണം വരെ കല്ലെറിയുമോയെന്നോ
അതോ നിങ്ങൾക്ക് മുന്നേ നിഷേധിച്ചവരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ നിങ്ങളെ ഭൂമി വിഴുങ്ങുമോ എന്നോ?
]
"എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌." [അതാണ് ഖുർആൻ. ഞാൻ സ്വൊന്തമായി ഒന്നും കൊണ്ട്വരുന്നില്ല.] ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു. [എന്റെ മുന്നറിയിപ്പ്കൾ വ്യക്തമാണ്] [തഫ്സീർ അൽ ജലാലൈനി, സൂറ 46:9]

അബൂജഅഫർ പറഞ്ഞതായി ഇമാം ഖുർതുബി തന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നു :

لَا يَدْرِي صَلَّى اللَّه عَلَيْهِ وَسَلَّمَ مَا يَلْحَقهُ وَإِيَّاهُمْ مِنْ مَرَض وَصِحَّة وَرُخْص وَغَلَاء وَغِنًى وَفَقْر
"രോഗം, ആരോഗ്യം, അധികാരം, കുറഞ്ഞ മൂല്യം , ഉയർന്ന മൂല്യം , സമ്പത്ത്, ദാരിദ്ര്യം എന്നിവയിൽ നിന്ന് അദ്ദേഹത്തിനും അദ്ദേഹത്തെ പിൻതുടരുന്നവർക്കും എന്ത് സംഭവിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ല. "
[അബു അബ്ദുല്ലാഹ് ഖുർതുബി, തഫ്സീർ ജാമിഉൽ അഹ്കാമിൽ ഖുർആൻ, സൂറ 46:9]


"എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല." എന്ന വചനത്തെ വിശദീകരിക്കുമ്പോൾ ഇമാം ഇബ്നു കഥീർ ഹസനുൽ ബസരിയെ ഉദ്ധരിക്കുന്നു ;

പരലോകത്തെ സംബന്ധിച്ചിടത്തോളം, ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു, അദ്ദേഹം സ്വർഗത്തിൽ കടക്കുമെന്ന് അദ്ദേഹത്തിന് (പ്രവാചകന്) അറിയാമായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞു: "അവൻ (അല്ലാഹു) എന്നോടും നിങ്ങളോടും *ഈ ജീവിതത്തിൽ* എന്തുചെയ്യുമെന്ന് എനിക്കറിയില്ല.  എനിക്ക് മുൻപുള്ള പ്രവാചകൻമാരെ പുറത്താക്കിയതുപോലെ എന്നെ പുറത്താക്കുമോ? അല്ലെങ്കിൽ എനിക്ക് മുമ്പുള്ള പ്രവാചകന്മാർ കൊല്ലപ്പെട്ടതുപോലെ ഞാൻ കൊല്ലപ്പെടുമോ?  ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായം ഉണ്ടാകരുതെന്ന (അടിസ്ഥാനത്തിൽ) ഇബ്നു ജരീർ തബരി സ്വീകരിച്ച നിലപാടാണ് ഇത്; കാരണം ഇത് പ്രവാചകന് അനുയോജ്യമായ വിശദീകരണമാണെന്നതിൽ സംശയമില്ല.
കാരണം, പരലോകത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം (അതായത് പ്രവാചകൻ) തന്റെ അനുയായികളോടൊപ്പം സ്വർഗത്തിൽ കടക്കുമെന്ന് ഉറപ്പാണ്. ഈ ജീവിതത്തെ സംബന്ധിച്ചിടത്തോളം, തനിക്കും ഖുറൈശികളിലെ ബഹുദൈവ വിശ്വാസികൾക്കും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിനറിയുമായിരുന്നില്ല. (അതായത്) അവർ വിശ്വാസികളാകുമോ? അല്ലെങ്കിൽ അവിശ്വാസത്തിൽ (തുടരുമോ),
അവരുടെ അവിശ്വാസത്തിന്റെ പേരിൽ അവർ ശിക്ഷിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുമോ?
[തഫ്സീർ ഇബ്നു കഥീർ, സൂറ 46:9]


അതായത് തന്നെ കൊണ്ട് എന്ത് ചെയ്യും എന്ന് അറിയില്ല എന്ന് പ്രവാചകൻ പറഞ്ഞത് ഈ ലോക ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചാണ്. തന്റെ രക്ഷയുമായോ സ്വർഗമോ ബന്ധപ്പെട്ട വിഷയത്തിൽ അല്ല.



രണ്ടാമത്തെ മറുപടി :

2. വിമര്ശകര് ഉദ്ധരിക്കുന്ന തെളിവുകളിൽ പറയുന്നത് ഇനി പരലോകത്തെ കുറിച്ചു തന്നെയാണ് എന്ന് കരുതുക. എങ്കിൽ അത്‌ മുഹമ്മദ്‌ നബിക്ക് രക്ഷ ഉറപ്പില്ലായിരുന്നു. രക്ഷ ഉറപ്പില്ലാതെയാണ് അദ്ദേഹം മരണപ്പെട്ടത് തുടങ്ങിയ വിമർശകരുടെ വാദങ്ങളെ ഉറപ്പിക്കുന്നുണ്ടോ? ഒരിക്കലും ഇല്ല.

കാരണം, മേൽ പറഞ്ഞ ഖുർആൻ വാക്യവും ഹദീസിലെ പ്രവാചകന്റെ പ്രസ്താവനയും നടക്കുന്നത് അദ്ദേഹത്തിന് അല്ലാഹുവിങ്കൽ നിന്ന് തനിക്കു സ്വർഗ്ഗമുണ്ട് എന്ന അറിവ് ലഭിക്കുന്നതിന് മുൻപാണ്.  

മഹാനായ ഹദീസ് പണ്ഡിതൻ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (Ra) സഹീഹ് അൽ ബുഹാരിയുടെ ശർഹിൽ പറയുന്നു :

لفظه " فوالله ما أدري وأنا رسول الله ما يفعل بي ولا بكم " وإنما قال رسول الله صلى الله عليه وسلم ذلك موافقة
لقوله تعالى في سورة الأحقاف ( قل ما كنت بدعا من الرسل , وما أدري ما يفعل بي ولا بكم ) وكان ذلك قبل نزول قوله تعالى ( ليغفر لك الله ما تقدم من ذنبك وما تأخر ) لأن الأحقاف مكية , وسورة الفتح مدنية بلا خلاف فيهما , وقد ثبت أنه صلى الله عليه وسلم قال " أنا أول من يدخل الجنة " وغير ذلك من الأخبار الصريحة في معناه , فيحتمل أن يحمل الإثبات في ذلك على العلم المجمل , والنفي على الإحاطة من حيث التفصيل .

"അല്ലാഹുവാണെ, ഞാൻ അല്ലാഹുവിന്റെ ദൂതൻ എങ്കിലും, അവൻ എന്നെ കൊണ്ട് എന്ത് ചെയ്യും എന്ന് എനിക്കറിയില്ല " എന്ന അദ്ദേഹത്തിന്റെ പ്രയോഗത്തെ സംബന്ധിച്ചിടത്തോളം പ്രവാചകൻ അത്‌ ഉച്ചരിച്ചത് സൂറത്തുൽ അഹ്‌ഖാഫിൽ അല്ലാഹു പ്രസ്താവിച്ചതിന് അനുസ്രതമായാണ് : "ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല " (46:9). മേൽ വചനം അവതരിച്ചത്, താഴെപ്പറയുന്ന വചനത്തിന്റെ അവതരണത്തിന് മുൻപാണ്. "നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത് "(48:2).  എന്ത്കൊണ്ടെന്നാൽ അഹ്‌ഖാഫ് (46) മക്കയിൽ അവതരിച്ച അധ്യായമാണ്. എന്നാൽ സൂറ അൽ ഫതഹ് (48) മദീനയിൽ അവതരിച്ചതും. ഇവ രണ്ടും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. അത്‌ പോലെ തന്നെ "സ്വർഗത്തിൽ ഒന്നാമതായി പ്രവേശിക്കുന്നത് ഞാൻ" ആയിരിക്കും എന്ന് പ്രവാചകൻ പറയുന്ന ഹദീസുകളും സ്ഥിരപ്പെട്ടതാണ്. ഈ അർത്ഥത്തിലുള്ള മറ്റു റിപ്പോർട്ട്കളും ഉണ്ട്. [ഇബ്നു ഹജറുൽ അസ്ഖലാനി, ഫത്‌ഹുൽ ബാരി, കിതാബുൽ ജനാഇസ്, ഹദീസ് 1166]


ഇമാം ത്വബരി തന്റെ തഫ്സീറിൽ ഇമാം ഖതാദ (Ra) പറഞ്ഞതായി ഉദ്ധരിക്കുന്നു :

وَمَا أَدْرِي مَا يُفْعَل بِي وَلَا بِكُمْ } ثُمَّ دَرَى أَوْ عَلِمَ مِنْ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بَعْد ذَلِكَ مَا يُفْعَل بِهِ , يَقُول { إِنَّا فَتَحْنَا لَك فَتْحًا مُبِينًا لِيَغْفِر لَك اللَّه مَا تَقَدَّمَ مِنْ ذَنْبك وَمَا تَأَخَّرَ }
"എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല " (46:9). എന്നാൽ അതിനു ശേഷം അല്ലാഹുവിങ്കൽ നിന്നും അദ്ദേഹത്തിന് തന്നെ കൊണ്ട് എന്ത് ചെയ്യും എന്ന് അറിയാൻ കഴിഞ്ഞു. "തീർച്ചയായും നിനക്ക് നാം പ്രത്യക്ഷമായൊരു വിജയം നൽകിയിരിക്കുന്നു. നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത് "(48: 1-2). [ഇബ്നു ജരീർ അൽ തബരി, ജാമിഉൽ ബയാൻ ഫീ തഅവീലിൽ ഖുർആൻ, സൂറ 46:9]

അതായത് തന്നെ കൊണ്ട് എന്ത് ചെയ്യും എന്ന് അറിയില്ല എന്ന് പ്രവാചകൻ പറഞ്ഞത് അദ്ദേഹത്തിന് സ്വർഗത്തെ കുറിച്ചുള്ള ഉറപ്പ് അല്ലാഹുവിങ്കൽ നിന്ന് നൽകപ്പെടുന്നതിന് മുന്നേയായിരുന്നു. എന്നാൽ അതിനു ശേഷം അല്ലാഹു അദ്ദേഹത്തിന് സ്വർഗത്തെ കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചു.


Conclusion:

എങ്ങനെ നോക്കിയാലും മിഷനറികളുടെ
വ്യാജാരോപണങ്ങളിൽ നിന്ന് പ്രവാചകൻ സുരക്ഷിതനാണ് എന്ന് വ്യക്തം.

ഇനി ഒന്നു രണ്ട് ഹദീസുകൾ കൂടി നോക്കി വെച്ചോ. നബിക്ക് സ്വർഗത്തെ കുറിച്ച് ഉറപ്പുണ്ടായിരുന്നോ ഇല്ലയോ എന്ന് വ്യക്തമാകും.

അനസ് ഇബ്നു മാലികിൽ നിന്നും നിവേദനം : പ്രവാചകൻ പറഞ്ഞു : സ്വർഗത്തിൽ ആദ്യത്തെ ശുപാർശകൻ ഞാൻ ആകുന്നു. ഏറ്റവും കൂടുതൽ വിശ്വാസികളായ അനുയായികൾ ഉള്ള പ്രവാചകനും ഞാൻ ആയിരിക്കും
[Sahih Muslim Book 1, Hadith 391]


അനസ് നിവേദനം :
പുനരുദ്ധാനത്തിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള പ്രവാചകൻ ഞാൻ ആയിരിക്കും . സ്വർഗ കവാടത്തിൽ ആദ്യമായി മുട്ടുന്നതും ഞാൻ ആയിരിക്കും.
[Sahih Muslim. Book 1. Hadith 392]


അനസ് ബിൻ മാലിക്ൽ നിന്നും നിവേദനം : പ്രവാചകൻ പറഞ്ഞു : ഉയർത്തേഴ്ന്നേൽപ്പ് നാളിൽ സ്വർഗ വാതിൽക്കൽ ചെന്നു ഞാൻ തുറക്കാൻ ആവശ്യപ്പെടും. അപ്പോൾ കാവൽക്കാരൻ ചോദിക്കും : താങ്കൾ ആരാണ്? ഞാൻ പറയും : മുഹമ്മദ്‌....
അയാൾ പറയും : താങ്കൾക്ക് വേണ്ടി അത്‌ തുറന്നു തരാൻ എന്നോട് കല്പിച്ചിട്ടുണ്ട്. താങ്കൾക്ക് മുൻപ് ഞാൻ അത്‌ ഒരാൾക്കും തുറന്നു കൊടുക്കയില്ല.
[Sahih Muslim Book 1. Hadith 394]


പ്രവാചകൻ മരണപ്പെടുന്നത് സ്വൊർഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ടു കൊണ്ട്...

ആയിഷ ബിന്ത് അബൂ ബക്കർൽ നിന്നും നിവേദനം: ഞാൻ കേട്ടിരിക്കുന്നു. ഒരു പ്രവാചകനും മരിക്കപ്പെടുകയില്ല. ഈ ലോക ജീവിതത്തെയോ പരലോകത്തെയോ തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടാതെ. ആയിഷ പറയുന്നു :
അല്ലാഹുവിന്റെ പ്രവാചകൻ തന്റെ മരണത്തിനു മുൻപ് ഉള്ള അസുഖ വേളയിൽ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. *വളരെ ഗാംഭീര്യമുള്ള ശബ്ദത്തിൽ അദ്ദേഹം പറയുന്നത് ഞാൻ കേട്ടു:* അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, *സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാർ (4:69)* അദേഹത്തിന് തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെട്ടു എന്ന് അങ്ങനെ എനിക്ക് മനസിൽ ആയി.
(Sahih Muslim 2444. Book 44.Number 125)


പ്രവാചകന്റെ അവസാന പ്രാർത്ഥനയും അവസാന വാക്കുകളും
സ്വൊർഗത്തിലെ  തന്റെ ഇരിപ്പിടം ദർശിച്ചു കൊണ്ട്.


ആയിഷ ബിന്റ് അബൂബക്കർൽ നിന്നും നിവേദനം :
ആരോഗ്യവാനായിരിക്കെ പ്രവാചകൻ പറയുമായിരുന്നു. സ്വൊർഗത്തിൽ തന്റെ ഇരിപ്പിടം കാണിക്കപ്പെടാതെ ഒരു പ്രവാചകനും മരിപ്പിക്കപ്പെടുകയില്ല...ശേഷം  തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടും. ആയിഷ പറയുന്നു :
നബിക്ക് അസുഖം ബാധിക്കുകയും അന്നേരം എന്റെ മടിയിൽ തലവെച്ച് കിടക്കുന്ന അവസരം അദ്ദേഹത്തിനു കുറെ സമയം  ബോധം മറയുകയും പിന്നീട് വരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി.
അപ്പോൾ അദ്ദേഹം മുകളിലേക്ക് കണ്ണുകൾ ഉയർത്തി കൊണ്ട് പറഞ്ഞു : *അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.* ആയിഷ പറയുന്നു :ഞാൻ പറഞ്ഞു (അപ്പോൾ അവിടുന്ന് ) നമ്മെ (ജീവിതത്തെ) തെരഞ്ഞെടുക്കുന്നില്ല എന്ന് അർത്ഥം.
ആയിഷ പറയുന്നു : ആരോഗ്യവാനായിരിക്കെ അവിടുന്ന് പറയാറുണ്ടായിരുന്ന ആ കാര്യം എനിക്ക് മനസിൽ ആയി. അത് ഇതാണ് :
സ്വൊർഗത്തിൽ തന്റെ ഇരിപ്പിടം കാണിക്കപ്പെടാതെ ഒരു പ്രവാചകനും മരിപ്പിക്കപ്പെടുകയില്ല...ശേഷം  തെരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകപ്പെടും.

ആയിഷ പറയുന്നു...*നബി അവസാനമായി പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു:*
"അല്ലാഹുമ്മ റഫീഖൽ അഅ്ലാ"
(അല്ലാഹുവേ, അത്യുന്നത സ്വൊർഗത്തിലെ കൂട്ടുകാരിലേക്ക് എന്നെ ചേർക്കണമെ.)
(Sahih Muslim 2444. Book 44.Number 127).


തന്റെ സ്വർഗത്തിന്റെ കാര്യം മാത്രമല്ല..
തന്റെ അനുയായികളിൽ പലരുടെയും സ്വർഗപ്രവേശനം കൂടി വ്യക്തമായി ഉറപ്പു നൽകിയ പ്രവാചകൻ ആണ് മുഹമ്മദ്‌ നബി (SW).
 

 അത്തരത്തിൽ  ഇസ്ലാമിക ചരിത്രത്തിൽ പ്രവാചകന്റെ സഹാബികളിൽ അശറാ അൽ മുബഷിരീൻ ഫിൽ ജന്നാഹ് (സ്വർഗം കൊണ്ട് സന്തോഷവർത്ത അറിയിക്കപ്പെട്ട 10 പേർ)
എന്ന് വിശേഷിക്കപ്പെട്ട 10 സഹാബികളെ പറ്റി താഴെ വായിക്കുക

അബ്ദുറഹ്മാൻ ഇബ്നു ഔഫ് നിവേദനം :
പ്രവാചകൻ പറഞ്ഞു :
അബൂബക്കർ സ്വർഗത്തിലാണ്. ഉമർ സ്വർഗത്തിലാണ്. ഉസ്മാൻ സ്വർഗത്തിലാണ്. അലി സ്വർഗത്തിലാണ്.
അബൂ ഉബൈദ സ്വർഗത്തിലാണ്
ത്വൽഹാ സ്വർഗത്തിലാണ്. സുബൈർ ഇബ്നു അവ്വാം സ്വർഗത്തിലാണ്. അബ്ദുറഹ്മാൻ ഇബ്നു ഔഫ് സ്വർഗത്തിലാണ്. സഅധ് ഇബ്നു അബീ വഖാസ് സ്വർഗത്തിലാണ്. സഈദ്
സ്വർഗത്തിലാണ്. [Jamiu Tirmidi 4112]


ഇത് പോലെ എത്രയെത്ര സംഭവങ്ങൾ...
ഇതൊന്നും കാണാതെ.. അല്ലെങ്കിലും കണ്ടിട്ടും കാണാതെ മിഷനറികൾ
തങ്ങൾ യേശുവിന്റെ കുരിശ് മരണം വഴി
രക്ഷ പ്രാപിച്ചു എന്നും ഇസ്ലാമിന്റെ പ്രവാചകന് പോലും രക്ഷ ഇല്ലലോ എന്നും വിളിച്ചു കൂവുന്നത് കാണുമ്പോൾ സഹതാപമാണ് വരുന്നത്.

യേശുവിനെ തങ്ങളുടെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നതോടെ തങ്ങൾ രക്ഷിക്കപ്പെട്ടു... നിത്യജീവൻ ഉറപ്പ് ആയി എന്ന് ആണ് ഇവർ വിശ്വസിക്കുന്നത് എന്ന് പറഞ്ഞല്ലോ ? എന്നാൽ നാം ഇവരുടെ പ്രമാണം പരിശോദിച്ചാൽ ഇത്തരം ഒരു ഉറപ്പ് ഇവർക്ക് ഇല്ല  എന്നാണ് മനസ്സിൽ ആകുന്നത്. കൂടുതൽ വിശദീകരണങ്ങൾക്ക് ഈ പോസ്റ്റ് വായിക്കുക :
http://answeringsakshiapologetic.blogspot.com/2018/09/blog-post.html?m=1



5.04.2020

യഹൂദരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഗ്രന്ഥമേത്? (അനിൽ അയ്യപ്പന്റെ വിവരക്കേടുകൾ) 



അനിലിന്റെ പോസ്റ്റ് വായിക്കാൻ താഴെയുള്ള link ക്ലിക്ക് ചെയ്യുക :

https://sathyamargam.org/2014/03/യെഹൂദരുടെ-കൈവശമുള്ള-വേദത/

വിശുദ്ധ ഖുർആൻ 2 :89 ൽ പറയുന്ന
വേദം ഖുർആൻ അല്ല എന്ന് വാദിക്കാൻ ആണ് അനിൽ അയ്യപ്പൻ ഇങ്ങനെ വലിച്ചു വാരി എഴുതിയിരിക്കുന്നത്.

അനിൽ അയ്യപ്പൻ എഴുതുന്നു :
/////////////////////
ഖുര്‍ആനിലെ ഈ ആയത്ത് ഒന്ന് നോക്കൂ:
“അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന്‌ അവര്‍ക്ക്‌ വന്നുകിട്ടിയപ്പോള്‍ (അവരത്‌ തള്ളിക്കളയുകയാണ്‌ ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടി കൊടുക്കുവാന്‍ വേണ്ടി മുമ്പ്‌ (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക്‌ സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത്‌ നിഷേധിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്‍റെ ശാപം.” (സൂറാ.2:89)
 
ഇതില്‍ ബ്രാക്കറ്റില്‍ ഉള്ള കാര്യങ്ങള്‍ മൂലഭാഷയില്‍ ഇല്ലാത്തതാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന “അവര്‍” എന്നത് യെഹൂദന്മാര്‍ ആണ്. “അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം” എന്ന് മാത്രമേ മൂലഭാഷയില്‍ ഉള്ളൂ, അല്ലാതെ അത് ഖുര്‍ആന്‍ ആണെന്ന് മൂലഭാഷയില്‍ പറഞ്ഞിട്ടില്ല. അത് പരിഭാഷകരുടെ കൈകടത്തല്‍ ആണ്.
////////////////////////
ബ്രാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മൂലഭാഷയിൽ ഇല്ല എന്ന് അനിൽ പറയുന്നു. ശരി. അതിനു താഴെ പറയുന്ന "അവർ" എന്നത് യഹൂദർ ആണെന്നും അനിൽ പറയുന്നു. അതെങ്ങനെ അനിലിന് കിട്ടി? യഹൂദർ ആണെന്ന് മൂലഭാഷയിൽ ഇല്ലല്ലോ. 😂 ഇങ്ങനെ വിവരക്കേട് പറയുന്ന ഒരാളെ ആദ്യമായി കാണുന്നു. യഥാർത്ഥത്തിൽ, "അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം” എന്ന് പറഞ്ഞിരിക്കുന്നത് ഖുർആനെ പറ്റിയാണ് എന്നും "അവർ" എന്നത് യഹൂദരെ പറ്റിയാണ് എന്നും അത്യാവശ്യം ഖുർആൻ വായിച്ചിട്ടുള്ള ആർക്കും മനസ്സിൽ ആകുന്ന വസ്തുതയാണ്. പക്ഷേ എന്ത് ചെയ്യാനാണ്? അനിൽ അയ്യപ്പനെ പോലുള്ള വേദക്കാരുടെ സ്വഭാവത്തെ പറ്റി ഖുർആൻ പറഞ്ഞത് എത്ര സത്യം..
" വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌? (3:71)

" അവരുടെ (യഹൂദരുടെ) കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം” ഖുർആൻ തന്നെയാണ്. അനിൽ അയ്യപ്പൻ തട്ടി വിട്ടത് പോലെ അത് പരിഭാഷകരുടെ കൈകടത്തല്‍ ഒന്നുമല്ല. ഖുർആൻ അനേകം ഇടങ്ങളിൽ ആവർത്തിച്ച ഒരു കാര്യം തന്നെയാണ് അത്‌. (2 :41) (2:91) (2:101) (2:97) (3:3) (3:81) (4:47) (5:48) (6:92) (35:31) (46:12) (46:30)... 


  • [An-Nisa' 4:47] വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ വേദത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യും മുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും.

  • [Al-Baqarah 2:91] അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് . പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ നിങ്ങള്‍ വധിച്ചുകൊണ്ടിരുന്നത്‌?

  • [Al-Baqarah 2 :40-42] ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ. ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു ‎നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. ‎അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. ‎എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. ‎എന്നോടുമാത്രം ഭക്തി പുലര്‍ത്തുക. ‎നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.

  • [Al-Ahqaf 46:12] ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്വൃത്തരെ സുവാര്‍ത്ത അറിയിക്കാനും.

ആ ഗ്രന്ഥം ഖുർആൻ തന്നെയാണ് എന്ന്
അനിൽ ഉദ്ധരിച്ച വചനത്തിന്റെ തൊട്ടടുത്ത വചനവും സാക്ഷ്യപെടുത്തുന്നുണ്ട് കാണുക :

[Al-Baqarah 2:90]അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌.

അനിൽ ഉദ്ധരിച്ച വചനത്തിന്റെ പാശ്ചാത്തലവും ശ്രദ്ധേയമാണ് :

പ്രശസ്ത ഖുർആൻ വ്യാഖ്യാതാവായ
ഇമാം ഇബ്നു കഥീർ (Ra) ഈ വചനത്തിന്റെ വിശദീകരണത്തിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്. മുഹമ്മദ്‌ നബിയുടെ ആഗമനത്തിനു മുൻപ് യഹൂദന്മാർ ഒരു പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. വിഗ്രഹാരാധികളായ ശത്രുക്കൾ ക്കെതിരെയുള്ള യുദ്ധങ്ങളിൽ തങ്ങൾക്ക് വിജയം നൽകുന്ന ഒരു പ്രവാചകനെ കുറിച്ച് അവർ അല്ലാഹുവിനോട് തേടിയിരുന്നു. അവർ വിഗ്രഹാരാധകാരോട് പറയുമായിരുന്നു : അന്ത്യനാളിനു മുൻപ് അല്ലാഹു ഒരു പ്രവാചകനെ അയക്കും. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ആയിരിക്കും. ആദ് സമൂഹത്തെയും ഇറാം നഗരത്തെയും ഉന്മൂല നാശം ഏല്പിച്ച പോലെ നിങ്ങൾക്ക് ഉന്മൂല നാശം വരുത്തും.

ഇബ്നു അബ്ബാസ് പറഞ്ഞതായി കാണാം :
പ്രവാചകൻ അയക്കപ്പെടുന്നതിനു മുൻപ് "ഔസ് -ഖസ്രജ് (മദീനയിലെ രണ്ട് പ്രബല ഗോത്രങ്ങൾ) എന്നീ ഗോത്രങ്ങൾക്കെതിരെയുള്ള വിജയത്തിന് വേണ്ടി ജൂതന്മാർ അല്ലാഹുവിനോട് തേടിയിരുന്നു (മുഹമ്മദ്‌ നബിയുടെ ആഗമനത്തിന്‌ വേണ്ടി). അല്ലാഹു അദ്ദേഹത്തെ അറബികളിലേക്ക് അയച്ചപ്പോൾ അവർ അദ്ദേഹത്തെയും അദ്ദേഹത്തെ പറ്റി പറയാറുണ്ടായിരുന്ന കാര്യങ്ങളെയും നിഷേധിച്ചു കളഞ്ഞു.

പിന്നീട് ബനീ സലമയിലെ (മദീനയിലെ അൻസാരി ഗോത്രം) മുആദ് ഇബ്നു ജബൽ, ബിഷർ ബിൻ ബറാ അൽ മഅമൂർ എന്നിവർ അവരോട് പറഞ്ഞു : യഹൂദന്മാരെ, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്യുവിൻ. ഞങ്ങൾ വിഗ്രഹാരാധികളായിരുന്ന കാലത്ത് നിങ്ങൾ അല്ലാഹുവിനോട് മുഹമ്മദിന്റെ ആഗമനത്തെ തേടിയിരുന്നു. അദ്ദേഹം വരുമെന്നും അദ്ദേഹത്തിന്റെ വിവരണങ്ങളും നിങ്ങൾ ഞങ്ങളോട് പറഞ്ഞിരുന്നു.

അപ്പോൾ ബനീ നദീറിലെ (മദീനയിലെ ജൂത ഗോത്രം) സലാം ബിൻ മുഷ്‌കിം മറുപടി നൽകി : ഞങ്ങൾ മനസ്സിലാക്കിയാതൊന്നും അദ്ദേഹം കൊണ്ട് വന്നില്ല. ഞങ്ങൾ നിങ്ങളോട് പറഞ്ഞ പ്രവാചകൻ അല്ല അദ്ദേഹം"

ഈ പശ്ചാത്തലത്തിലാണ് അല്ലാഹു
ഈ വചനം (2:89-90) അവതരിപ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു. [Tafsir ibn Kathir, Commentary on Surah 2:89]

തങ്ങളിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച പ്രവാചകൻ അറബികളിലേക്ക് വന്നതായിരുന്നു യഹൂദന്മാർക്ക് ദഹിക്കാഞ്ഞത്...

ഇനി അനിൽ പറയുന്ന വിഡ്ഢിത്തരങ്ങൾ നമ്പർ ഇട്ടു നിരത്തിയ ശേഷം മറുപടി നൽകാം :



  1.  ഖുര്‍ആന്‍ ഒരിക്കലും യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്നില്ല
  2. ഖുര്‍ആനും യെഹൂദരുടെ വേദഗ്രന്ഥമായ തൌറാത്ത്‌ അഥവാ പഴയ നിയമവും തമ്മില്‍ നമ്മള്‍ താരതമ്യ പഠനം നടത്തിയാല്‍ ഖുര്‍ആന്‍ ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല ;- ഉദാഹരണം, ഒരിക്കൽ വിവാഹ മോചനം ചെയ്ത സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ബൈബിൾ അനുവദിക്കുന്നില്ല (Due 24:1-4) (Jer 3:1). എന്നാൽ ഖുർആൻ അനുവദിക്കുന്നു (2:230). അത്‌ കൊണ്ട് യെഹൂദന്മാരുടെ കൈവശമിരിക്കുന്ന ഗ്രന്ഥത്തെ ശരിവെച്ചു കൊണ്ട് ഇറക്കിയ ഗ്രന്ഥം ഖുര്‍ആന്‍ അല്ല. മറ്റൊരു ഉദാഹരണം, ഖുർആൻ മക്കയിൽ ബലി അർപ്പിക്കാനും ഒട്ടകങ്ങളെ ബലി അർപ്പിക്കാനും അനുവാദം കൊടുക്കുന്നുണ്ട് (22 :32-33) (22 :36) എന്നതാണ്. എന്നാൽ ബൈബിൾ പ്രകാരം ബലി അർപ്പിക്കേണ്ടത് ജറുസലേമിലാണത്രേ (Due 12:13-14) (1 King 14:21). മാത്രമല്ല ബൈബിളിൽ ഒട്ടകം അശുദ്ധ മൃഗവുമാണ് (Lev 11:4) (Due 14:7)
  3. അത്‌ കൊണ്ട് തന്നെ യെഹൂദരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവച്ചുകൊണ്ട് വന്ന ഗ്രന്ഥം ഖുര്‍ആന്‍ അല്ല ...
  4. പഴനിയമത്തിൽ ദൈവത്തെ പിതാവേ എന്ന് വിളിക്കുന്നുണ്ട് (Mal 2:10) (Isiah 64:8) എന്നാൽ ഖുർആനിൽ അങ്ങനെ ദൈവത്തെ വിളിക്കുന്നില്ല. അല്ലാഹു ആരെയും ജനിപ്പിച്ചിട്ടില്ല എന്ന് ഖുർആൻ (112) ൽ പറയുന്നത് കൊണ്ട് അല്ലാഹുവിനെ ഒരാളും പിതാവേ എന്ന് വിളിക്കണ്ട എന്നാണ് അതിനർത്ഥം.


ഇതാണ് അനിൽ അയ്യപ്പൻ മൊത്തത്തിൽ
നീട്ടി വലിച്ചു പറഞ്ഞതിന്റെ സാരാംശം. ഇനി ഓരോന്നിനായി മറുപടി തരാം :



ഖുര്‍ആന്‍ ഒരിക്കലും യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്നില്ല

- ഒന്നാമതായി ഖുർആൻ മുൻവേദങ്ങളെ സത്യപ്പെടുത്തുന്നു, വേദക്കാരുടെ കൈവശമുള്ളതിനെ ശരി വെക്കുന്നു എന്നെല്ലാം പറയുമ്പോൾ അതിനർത്ഥം ഇന്ന് നിങ്ങളുടെ കയ്യിൽ ഇരിക്കുന്ന പഴയനിയമത്തെയും പുതിയ നിയമത്തെയും അതിനകത്തുള്ള കാര്യങ്ങളെയും മുഴുവനായി അംഗീകരിച്ചു സെർട്ടിഫൈ ചെയ്തു എന്നല്ല. അതിലെ പല കാര്യങ്ങളെയും (ഏകദൈവത്വം, മുഹമ്മദ്‌ നബിയുടെ പ്രവാചകത്വം, അന്ത്യനാൾ etc.. ) ശരി വെക്കുന്നത് പോലെ തന്നെ
ഖുർആനും ഹദീസുകളും വളരെ വ്യക്തമായി വേദക്കാരുടെ ഗ്രന്ഥങ്ങളിൽ നടന്ന കൈകടത്തലുകളെയും എടുത്തു പറഞിട്ടുണ്ട്. ഉദാഹരണം :

[Al-Baqarah 2:79] എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്‌.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.

താഴെയുള്ള റിപ്പോർട്ടിൽ ഇബ്നു അബ്ബാസ് കുറച്ച് കൂടി വ്യക്തമായി വേദക്കാർ അവരുടെ ഗ്രന്ഥങ്ങളിൽ നടത്തിയ കൈകടത്തലുകളെ കുറിച്ച് പറയുന്നുണ്ട്.

ഇബ്നുഅബ്ബാസ് (R) നിവേദനം: അദ്ദേഹം പറയുന്നു. മുസ്ലിം സമൂഹമേ, നിങ്ങൾ എങ്ങിനെ വേദക്കാരോട് മതവിധി അന്വേഷിക്കും. നിങ്ങളുടെ പ്രവാചകന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് അല്ലാഹുവിൽ നിന്നുള്ള നൂതന വർത്തമാനം ഉൾക്കൊള്ളുന്നത്. മനുഷ്യന്റെ വാക്കുകൾ അതിൽ കലരാത്ത നിലക്ക് നിങ്ങളത് പാരായണം ചെയ്യുന്നു. ജൂത-ക്രിസ്ത്യാനികൾ തങ്ങളുടെ വേദഗ്രന്ഥം മാറ്റി മറിക്കുകയും അവരുടെ ഹസ്തങ്ങൾകൊണ്ട് അല്ലാഹു എഴുതിയത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിങ്ങളോട് പ്രസ്താവിക്കുന്നുണ്ട്. അങ്ങനെ അവർ പറഞ്ഞു. (ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്. അതിനെ തുച്ഛമായ വിലക്ക് അവ വാങ്ങുവാൻ വേണ്ടി) നിങ്ങൾക്ക് ലഭിച്ച ജ്ഞാനം അവരോട് ചോദിക്കുന്നതിനെ നിങ്ങളോട് വിരോധിക്കുന്നില്ലേ? എന്നാൽ അവരിൽ ഒരു മനുഷ്യരും നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽ നിന്ന് ചോദിച്ചു പഠിപ്പിക്കുന്നത് ഞാൻ കാണുന്നുമില്ല. അല്ലാഹു സത്യം. [Sahih al Bukhari. Vol 3. Book 48. Hadith 850]

ഈ വസ്തുത അടിസ്ഥാനപരമായി ആദ്യം മനസ്സിലാക്കുക. അപ്പോൾ പകുതി ബോധം വരും.




ഖുര്‍ആനും യെഹൂദരുടെ വേദഗ്രന്ഥമായ തൌറാത്ത്‌ അഥവാ പഴയ നിയമവും തമ്മില്‍ നമ്മള്‍ താരതമ്യ പഠനം നടത്തിയാല്‍ ഖുര്‍ആന്‍ ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല

രണ്ടാമതായി മനസ്സിലാക്കേണ്ട കാര്യം, അല്ലാഹു മൂസാ നബിക്ക് അവതരിപ്പിച്ച അതേ തൗറാത്തും ഇൻജീലും തന്നെയാണ് ഇന്ന് യഹൂദരുടെയും ക്രൈസ്തവരുടെയും കയ്യിൽ ഉള്ള ഗ്രന്ഥങ്ങൾ എന്നും അവ വള്ളിപുള്ളി മാറിയിട്ടില്ല എന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ഇന്നത്തെ ബൈബിളിൽ കാണുന്ന പലതിനെയും കൈകടത്തപ്പെട്ട മാനുഷിക വചനങ്ങൾ ആയി കാണുന്ന ഞങ്ങളുടെ അടുക്കൽ ആണോ അനിൽ കുമാർ ഈ പരിപ്പ് വേവിക്കാൻ നോക്കുന്നത്. തീർച്ചയായും മാനുഷിക വചങ്ങൾ ഉൾകൊള്ളുന്ന കൈകടത്തപ്പെട്ട
ബൈബിളിലെ പല കാര്യങ്ങളുമായും ദൈവവചനമായ ഖുർആൻ യോജിക്കില്ല എന്നത് സ്വഭാവികമല്ലേ.

അതേ സമയം ബൈബിളിൽ ഇന്നും നിലനിൽക്കുന്ന ചില ദൈവിക വചനങ്ങളുടെ അവശിഷ്ടങളുമായി ഖുർആൻ യോജിക്കുകയും അവയെ സത്യപ്പെടുത്തുകയും ചെയ്യും. അതിൽ ഒന്നാണ് അനിൽ ഉദ്ധരിച്ച ആയത്തിൽ (2:89) പറയുന്നത്. അതായത് വരാനിരിക്കുന്ന ഒരു പ്രവാചന്റെ ആഗമനത്തെ കുറിച്ചും അദ്ദേഹത്തെ പ്രതീക്ഷിക്കുന്ന വേദക്കാരെ പറ്റിയും നിലവിലുള്ള ബൈബിളിലും കാണാം. ഉദാഹരണം (ആവർത്തനം 18:18) ൽ പറയുന്ന മോശയെ പോലുള്ള പ്രവാചകൻ. യേശുവിന്റെ കാലത്തും ആ പ്രവാചകനെ യഹൂദന്മാർ പ്രതീക്ഷിച്ചിരുന്നു എന്നതിന് ബൈബിളിൽ തെളിവുണ്ട് :

[യോഹന്നാന്‍ 1 : 19-21]നീ ആരാണ്‌ എന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍നിന്നു പുരോഹിതന്‍മാരെയും ലേവ്യരെയും അയച്ചപ്പോള്‍ യോഹന്നാന്‍െറ സാക്‌ഷ്യം ഇതായിരുന്നു: ഞാന്‍ ക്രിസ്‌തുവല്ല, അവന്‍ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്‌? ഏലിയായോ? അല്ല എന്ന്‌ അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു:
എങ്കില്‍, നീ പ്രവാചകനാണോ?  അല്ല എന്ന്‌ അവന്‍ മറുപടി നല്‍കി.

യേശുവിനു ശേഷം മുഹമ്മദ്‌ നബിയുടെ ആഗമനത്തിന് മുൻപ് വരെ വേദക്കാർ തങ്ങളുടെ വേദങ്ങളിൽ വിവരിക്കപ്പെട്ട ഈ പ്രവാചകനെ കാത്തിരുന്നു എന്നും എന്നാൽ മുഹമ്മദ്‌ നബി ആഗതനായപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു എന്നുമാണ് ഖുർആൻ പറയുന്നത്..

ഖുര്‍ആന്‍ ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല എന്ന അനിൽ അയ്യപ്പന്റെ പരാമർശവും വിവരക്കേട്‌ ആണ്. ഖുർആനും പഴയനിയമവും യോജിക്കുന്ന ഇഷ്ടം പോലെ പോയിന്റുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ മറ്റൊരു പോസ്റ്റിൽ നേരത്തെ വിവരിച്ചത് കൊണ്ട് ഒന്ന് രണ്ട് ഉദാഹരണങ്ങൾ നൽകി അവസാനിപ്പിക്കാം..



  • യേശു പ്രസംഗിച്ച തൗഹീദ് :-

ഖുർആനിൽ

[Al-Maeda 5:72] എന്നാൽ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീൽ സന്തതികളേ, എൻറെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ.

ഇത് യേശു ഉദ്ധരിച്ച പഴയനിയമത്തിലെ ശേമയെ (shema) സ്ഥിരീകരിക്കുന്നു.

പഴയനിയമത്തിൽ :
ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഒരേ ഒരു കര്‍ത്താവാണ്‌.[നിയമാവര്‍ത്തനം 6 : 4]



  • പ്രതിക്രിയയുടെ വചനങ്ങൾ :-

[Al-Ma'idah 5:45] ജീവന് ജീവന്‍, കണ്ണിന് കണ്ണ്‌, മൂക്കിന് മൂക്ക്‌, ചെവിക്ക് ചെവി, പല്ലിന് പല്ല്‌, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്‌.

ഇവിടെ ഖുർആൻ കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന പ്രതിക്രിയയുടെ നിയമം തൗറാത്തിനോട് ബന്ധിപ്പിച്ചു പറയുന്നു. ഇവയോട് സമാനമായ ഒരു വചനം ബൈബിൾ പഴയനിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ നമുക്ക് കാണാൻ കഴിയും.

കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌, കൈക്കു പകരം കൈ; കാലിനു പകരം കാല്‌. പൊള്ളലിനു പകരം പൊള്ളല്‍. മുറിവിനു പകരം മുറിവ്‌, പ്രഹരത്തിനു പകരം പ്രഹരം. [പുറപ്പാട്‌ 21 : 24-25]



  • സങ്കീർത്തനത്തിലെ ഉദ്ധരണി :-

[Al-Anbiya 21:105] ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്‍റെ സദ്‌വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് ഉല്‍ബോധനത്തിന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ദാവീദിന് (ദാവൂദ്) അവതരിച്ച ഒരു ദിവ്യ വചനം ഇവിടെ ഖുർആൻ പരാമർശിക്കുന്നു. നമ്മൾ പഴയനിയമത്തിലെ സങ്കീർത്തന പുസ്തകം വായിക്കുമ്പോൾ അല്ലാഹു പ്രസ്താവിച്ചതിനു സമാനമായ ഒരു വചനം അതിൽ കാണാം.

നീതിമാന്‍മാര്‍ ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയും ചെയ്യും. [സങ്കീര്‍ത്തനങ്ങള്‍ 37 : 29]


പഴയനിയമത്തെ യഹൂദന്മാരുടെ മറ്റൊരു പ്രമാണമായ തൽമൂദിൽ അവശേഷിക്കുന്ന വെളിപാടുകളെയും ഖുർആൻ ശരിവെക്കുന്നുണ്ട്..


  • ഖുർആനും തൽമൂദും :-

നിരപരാധികളായ മനുഷ്യജീവനുകൾ എടുക്കുന്നതിന്റെ ഭീകരതയെയും ഒരു മനുഷ്യജീവൻ രക്ഷിച്ചാലുള്ള പുണ്യത്തെ പറ്റിയും ബനീഇസ്രായേല്യർക്ക് അല്ലാഹു വിധി നൽകിയ കാര്യം ഖുർആൻ പറയുന്നു.

[Al-Ma'idah 5:32] അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്‍പിച്ചു: "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.”

ഈ അധ്യാപനം ബൈബിളിൽ എവിടെയും നമുക്ക് കാണാൻ കഴിയില്ല. എന്നാൽ യഹൂദന്മാരുടെ ബാബിലോണിയൻ തൽമൂദിൽ സമാനമായ വചനം കാണാം.

അതിനാൽ മനുഷ്യനെ ഏകനായി സൃഷ്ടിച്ചു. ഒരു മനുഷ്യന്റെ ആത്മാവിനെ നശിപ്പിക്കുന്നവൻ, ഒരു ലോകം മുഴുവൻ നശിപ്പിക്കുന്നതായി തിരുവെഴുത്ത് കണക്കാക്കുന്നു. ഇസ്രായേൽയരിലെ ഒരാത്മാവിനെ അവൻ രക്ഷിച്ചാൽ അവൻ ലോകത്തെ മുഴുവൻ രക്ഷിച്ചതായി തിരുവെഴുത്ത് കണക്കാക്കുന്നു." [മിഷ്നാ സാൻഹെദ്രിൻ 4:5]


ഖുർആനിലും പഴയനിയമത്തിലും യോജിക്കാവുന്ന ഇങ്ങനെയുള്ള എത്രയോ കാര്യങ്ങൾ ഉണ്ടായിട്ടും ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല എന്ന് പച്ചക്കള്ളം പറഞ്ഞ ശേഷം വിയോജിക്കുന്ന പ്രതേക നിയമങ്ങൾ വിവരിക്കുന്ന വചനങ്ങൾ തന്നെ ഇട്ടതിൽ നിന്ന് അനിൽ അയ്യപ്പന്റെ തരികിടയുടെ റേൻജ് മനസ്സിലായില്ലേ. അനിൽ കുമാർ ഉദ്ധരിച്ച ബൈബിളിലെ അത്തരം നിയമങ്ങൾ കൈകടത്തപ്പെടാത്ത ദൈവിക നിയമങ്ങൾ തന്നെ ആണെന്ന് ഒരു വാദത്തിന് അംഗീകരിച്ചാൽ പോലും
അത്തരം വ്യത്യാസങ്ങൾ സ്വഭാവികമാണ്.
ഉദാഹരണത്തിന്‌ നോഹയ്ക്ക് യഹോവ നൽകിയ ചില നിയമങ്ങളും (Noachian laws) (Gen 9:3-6) മോശയുടെ നിയമങ്ങളും തമ്മിൽ വ്യത്യസ്തകൾ കാണാം. മോശയുടെ നിയമങ്ങൾ പോലെ വളരെയധികം നിയമവശങ്ങളും അതിൽ കാണില്ല.

അത്‌ പോലെ ഇസ്രായേല്യരുടെ പിതാവായ യാക്കോബ് രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹം ചെയ്തതായി ബൈബിളിൽ കാണാം (Gen 29:26-28 ). എന്നാൽ മോശയുടെ നിയമം പറയുന്നത് നോക്കു :
(ലേവ്യര്‍ 18 : 18)ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ അവളുടെ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കി അവളെ നീ പരിഗ്രഹിക്കരുത്‌.

അത്‌ പോലെ യാക്കോബ് തന്റെ സമ്പാദ്യത്തിൽ കൂടുതലും തന്റെ പ്രിയതമയിൽ പിറന്ന ഇളയമകനായ ജോസഫിന്റെ ഇളയമകന് നൽകുന്നത് കാണാം. (Gen 48 :9-20)

എന്നാൽ മോശയുടെ നിയമം പറയുന്നത് നോക്കു :
[നിയമാവര്‍ത്തനം 21 : 16-17]അവന്‍ തന്‍െറ വസ്‌തുവകകള്‍ പുത്രന്‍മാര്‍ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട്‌ പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്‌.
അവന്‍ തന്‍െറ സകല സമ്പത്തുകളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനു കൊടുത്ത്‌ അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ്‌ തന്‍െറ പുരുഷത്വത്തിന്‍െറ ആദ്യഫലം. ആദ്യജാതന്‍െറ അവകാശം അവനുള്ളതാണ്‌.

ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ വേവിക്കരുത് എന്നാണ് മോശയുടെ നിയമം പറയുന്നത് (Exo 23:19) എന്നാൽ അബ്രഹാം തന്നെ കാണാൻ വന്ന 3 അതിഥികൾക്ക് അങ്ങനെ പാകം ചെയ്തു നൽകിയതായി (Gen 18) ൽ കാണുന്നു. കാണാൻ വന്നവരിൽ ഒരാൾ കർത്താവായിരുന്നു എന്നും കർത്താവ് അടക്കം മൂന്ന് പേരും അത്‌ ഭക്ഷിച്ചതായും 18 ആം വചനത്തിൽ കാണുന്നു. മോശക്ക് നിയമം കൊടുത്തതും കർത്താവല്ലേ...
( it would violate rabbanical edicts about separation of these two food products)


അത്‌ പോലെ മോശയുടെ നിയമത്തിൽ പിതാവിന്റെ മകളെ (അതായത് സ്വൊന്തം സഹോദരിയെ) വിവാഹം ചെയ്യുന്നത് സംബന്ധിച്ചു പറയുന്നത് നോക്കു :
(നിയമാവര്‍ത്തനം 27 : 22)തന്‍െറ പിതാവിന്‍െറയോ മാതാവിന്‍െറ യോ മകളായ സ്വസഹോദരിയോടൊത്തു ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.

എന്നാൽ വിശ്വാസികളുടെ പിതാവായി ക്രൈസ്തവർ കരുതുന്ന അബ്രഹാം തന്റെ പിതാവിന്റെ മകളായ സാറയെ ആണ് വിവാഹം കഴിച്ചത് എന്ന് കാണാം. (Gen 20:12)


ചില ഉദാഹരണങ്ങൾ പറഞ്ഞു എന്ന് മാത്രം.
ഖുർആൻ അന്തിമ വേദഗ്രന്ഥമാണ്. മുൻവേദങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അതിൽ ലോകാവസാനം വരേക്കുമുള്ള വ്യക്തമായ നിയമങ്ങൾ അടങ്ങിയിരിക്കുന്നു. അത്‌ കൊണ്ട് തന്നെ മുൻപ്രവാചകർക്ക് അവതരിച്ച നിയമങ്ങളുമായും അവയിൽ ഇന്നത്തെ ബൈബിളിൽ അവശേഷിക്കുന്ന ഏതെങ്കിലും നിയമങ്ങളുമായും ഖുർആനിക നിയമങ്ങൾ വ്യത്യാസപ്പെടുക എന്നത് സ്വഭാവികം മാത്രമാണ് എന്നർത്ഥം.

അതേ പോലെ , ഒട്ടകം ഭക്ഷ്യയോഗ്യമല്ലാത്ത മൃഗമാണ് എന്നതിന് ബൈബിൾ അവതരിപ്പിക്കുന്ന ന്യായം വസ്തുതകൾക്ക് നിരക്കുന്നതല്ല എന്നത് കൊണ്ട് അത്‌ കൈകടത്തപ്പെട്ട വചനമാണ് എന്ന് നമുക്ക് ഉറപ്പിക്കാം.

(ലേവ്യര്‍ 11 : 4)
എന്നാല്‍, അയ വിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില്‍ ഇവയെ നിങ്ങള്‍ ഭക്‌ഷിക്കരുത്‌: ഒട്ടകം അയവിറക്കുന്നതെങ്കിലും അത്‌ ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്ക്‌ അശുദ്‌ധമാണ്‌.

ഒട്ടകത്തെ പറ്റിയുള്ള ഈ പ്രസ്താവന അശാസ്ത്രീയമാണ്.

ഏതായാലും ഇനി നമുക്ക് അറിയേണ്ട മറ്റൊരു കാര്യം അനിൽ അയ്യപ്പൻ ഈ പരിശോധന പുതിയ നിയമത്തിൽ നടത്തുമോ എന്നാണ്. അതായത് പുതിയ നിയമവും പഴയ നിയമവും വിയോജിക്കുന്ന എത്ര പോയിന്റുകൾ ഉണ്ടെന്നു നോക്കിയാൽ അനിലിന്റെ കള്ളി വെളിച്ചത്താകില്ലേ.
വേണ്ടല്ലോ.. പൗലോസിന്റെ ലേഖനങ്ങളും
പഴയ നിയമവും എത്ര ഇടങ്ങളിൽ വിയോജിക്കുന്നുണ്ട് എന്ന കണക്കെടുത്താൽ തന്നെ അനിലിന്റെ കാറ്റു പോകും. ചുരുങ്ങിയത്, പഴയനിയമത്തിലേയും പുതിയനിയമത്തിലെയും ആഹാര നിയമങ്ങൾ (dietary laws) മാത്രം നോക്കിയാൽ പോലും ഇഷ്ടം പോലെ വിയോജിപ്പുകൾ കാണാം. അതിന്റെ അടിസ്ഥാനത്തിൽ പുതിയ നിയമം പഴയനിയമത്തെ ശരി വെക്കുന്ന ഗ്രന്ഥം അല്ല എന്ന പ്രസ്താവന അനിൽ അയ്യപ്പൻ നടത്തുമെന്ന് കരുതുന്നു.