7.14.2019

അടിമകളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം മുസ്ലീം പുരുഷന്മാരെ അനുവദിക്കുന്നുണ്ടോ?  (Part- 2)





ഇനി വിമർശകരുടെ ആരോപണങ്ങളിലേക്കും തെളിവുകളിലേക്കും കടക്കാം :


Allegation - 1
അടിമ പെൺകുട്ടികൾ തങ്ങളുടെ കുടുംബാംഗങ്ങളെ കൊന്ന മുസ്ലീം തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മനപൂർവ്വം സമ്മതിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമെന്ന് എങ്ങനെ കരുതാനാകും?

ഇതിനു ഉദാഹരണമെന്ന വണ്ണം വിമർശകർ സാധാരണയായി ബനീ മുസ്തലിഖ് യുദ്ധത്തിൽ നടന്ന പ്രത്യേക സംഭവം ചൂണ്ടികാണിക്കാറുമുണ്ട് :
അത്‌ താഴെ പറയുന്ന സംഭവം ആണ് :
//////////////////////////////////////////////////////////////////////////
അബൂസഈദ്‌ (റ) പറയുന്നു:
“ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)
/////////////////////////////////////
//////////////////////////////////////////

ഇതിൽ നിന്നും വിമർശകർ താഴെ പറയുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നു :

  1. ഇസ്ലാമിക പാരമ്പര്യങ്ങൾ കാണിക്കുന്നത് മുസ്ലീങ്ങൾ അടിമകളായ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്നാണ് - 
  2. തങ്ങളുടെ സബ്ജെക്റ്റീവ് ലോജിക് അനുസരിച്ച്, അടിമ പെൺകുട്ടികൾ അവരുടെ ഗോത്രത്തിൽ നിന്നുള്ള അംഗങ്ങളെ കൊന്ന ജേതാക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിക്കുമെന്നത് അചിന്തനീയമാണ്. 
  3. ഇതിൽ നിന്നും കിട്ടുന്ന കൺക്ലൂഷൻ : മുസ്ലീങ്ങൾ തങ്ങളുടെ അടിമ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ്. 

സത്യം പറഞ്ഞാൽ ഇവർക്ക് ഇസ്ലാമിക പാരമ്പര്യം മാത്രമല്ല ലോകചരിത്രം കൂടി പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേടിൽ ആണ് നമ്മൾ. കാരണം വിമർശകർ ചരിത്രത്തെക്കുറിച്ച് അജ്ഞരാണ്.
ചരിത്രം പരിശോധിച്ചാൽ അടിമ പെൺകുട്ടികൾ തങ്ങളുടെ ജേതാക്കളുമായി (Captor) ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മുൻകാലങ്ങളിൽ സമ്മതിച്ചിരുന്നു എന്ന് കാണാം.



അമേരിക്കൻ മെത്തോഡിസ്റ്റ് ഇപ്പിസ്കപ്ൽ തിയോളജിയനും എജ്യൂക്കേഷനിലിസ്റ്റും ആയിരുന്ന John McClintock എഴുതുന്നു :
യുദ്ധത്തിൽ പിതാവിനെയും ഭർത്താവിനെയും അനുഗമിക്കുന്ന സ്ത്രീകൾ, വിവാഹനിശ്ചയത്തിന് മുമ്പുള്ള ഏറ്റവും മികച്ച വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരുന്നു, തോൽവി നേരിട്ടാൽ ബന്ദികളാക്കിയവരുടെ കണ്ണിൽ പ്രീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇത് ചെയ്തിരുന്നത്.
[ജോൺ മക്ക്ലിൻറ്റൊക്ക്, ജെയിംസ് സ്ട്രോങ്ങ്‌, സൈക്ലോപീഡിയ ഓഫ് ബൈബിൾ, തിയോളജിക്കൽ ആൻഡ് എക്ളെസ്യാസ്റ്റിക്കൽ ലിറ്ററേച്ചർ, പേജ് 782]



Wayne State യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഓഫ് ഹിസ്റ്ററി വിഭാഗത്തിലെ Matthew B. Schwartz എഴുതുന്നു :
യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളോട് പെരുമാറുന്നതിന് ആവർത്തനപുസ്തകം അതിന്റേതായ നിയമങ്ങൾ നിർദ്ദേശിക്കുന്നു [ആവ. 21: 10-14]. സൈനികരുടെ വസ്ത്രം അലക്കുന്നതിനും രോഗികളെയും മുറിവേറ്റവരെയും
പരിചരിക്കുന്നതിനും വേശ്യകളായി സേവിക്കുന്നതിനും സ്ത്രീകൾ എല്ലായ്പ്പോഴും സൈന്യത്തെ പിന്തുടരുന്നു.
യുദ്ധത്തിൽ വിജയിച്ച സൈനികരെ ആകർഷിക്കുന്ന തരത്തിൽ അവർ പലപ്പോഴും വസ്ത്രം ധരിക്കുമായിരുന്നു. സ്ത്രീ ബന്ദികളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള നിയമങ്ങളിൽ യുദ്ധസാഹചര്യത്തിന്റെ യാഥാർത്ഥ്യങ്ങളെ ബൈബിൾ തിരിച്ചറിയുന്നുണ്ടെങ്കിലും ചില വിശദാംശങ്ങളിൽ വ്യാഖ്യാതാക്കൾ വിയോജിക്കുന്നു.വേദപുസ്തകത്തിൽ ഇസ്രായേലികൾ ദൈവ ദൂതനുമായി യുദ്ധത്തിനു പോയിരുന്നു. എന്നിട്ടും, രക്തത്തിൻറെയും അക്രമത്തിൻറെയും വേലിയേറ്റത്തിൽ‌ അയാൾ‌ പിടിക്കപ്പെടാം. പാശ്ചാത്യരുടെ മനസ്സ്, വീര്യത്തെ സൈനികമോ കായികമോ ആയ ലൈംഗിക വിജയവുമായി ബന്ധപ്പെടുത്തുന്നു.സുന്ദരികളായ പെൺകുട്ടികൾ,വിജയിയായ നായകനെ ചുറ്റിപ്പറ്റിയായിരിക്കും. തോൽക്കുന്ന സൈനികകർക്ക് ഒപ്പമായിരിക്കില്ല.
വിജയിയായ നായകൻ സ്ത്രീകളെ "ആകർഷിക്കുന്നു".
യുദ്ധത്തിന്റെ കാര്യത്തിൽ ഇത് തീർത്തും ശരിയാണ്:
[ മാത്യു ബി. സ്ച്വാർട്ട്സ്, കാൽമാൻ ജെ. കാപ്ലൻ, ദെ ഫ്രൂട്ട് ഓഫ് ഹേർ ഹാൻഡ്‌സ്: ദെ സൈക്കോളജി ഓഫ് ബിബ്ലിക്കൽ വുമൺ, പേജ് 146-47]



അപ്പോൾ മുസ്ലിമേതര (Non muslim) എഴുത്തുകാരിൽ നിന്ന് തന്നെ
അടിമകളായ പെൺകുട്ടികൾ ജേതാക്കളുമായി (Captor) ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിക്കുമെന്ന് കാണുന്നുണ്ട്. അതിനാൽ, 21-ാം നൂറ്റാണ്ടിലെ നമ്മുടെ മനോനില മാറ്റി വെച്ച് ചരിത്രത്തെ വസ്തുനിഷ്ഠമായി നോക്കിയാൽ, യുദ്ധത്തിൽ ബന്ദികളായ അടിമ പെൺകുട്ടികൾ ജേതാക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിച്ചു എന്ന് പറയുന്നതിൽ യാതൊരു അപാകതയുമില്ല.

മേൽപ്പറഞ്ഞ എഴുത്തുകാർ ഇസ്രായേൽ കാലഘട്ടത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഒരാൾ പറഞ്ഞേക്കാം. എന്നിരുന്നാലും, യഥാർത്ഥത്തിൽ അതൊരു നല്ല പ്രതികരണമല്ല. അടിമ പെൺകുട്ടികൾ സ്വമേധയാ തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത (Possibilty) അസംബന്ധമല്ല എന്നതാണ് നാം പറയാൻ ശ്രമിക്കുന്നത്. അതിനാൽ, മുസ്‌ലിം ജേതാക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അടിമ പെൺകുട്ടികൾ സമ്മതിച്ചില്ല എന്നതിന് തെളിവ് നൽകേണ്ടതുണ്ട്.


അത്‌ പോലെ, എല്ലാ അടിമ പെൺകുട്ടികൾക്കും ഈ രീതിയിൽ തോന്നുന്നില്ലെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാത്ത ചിലരുണ്ടാകണമെന്നും വിമർശകർ പറയുകയാണ് എങ്കിൽ, നമ്മൾ അതിനോട് യോജിക്കുന്നു.

അങ്ങനെ ചില കേസുകൾ ഉണ്ടാവാം. പക്ഷെ അവിടെയും
മുസ്ലീങ്ങൾ തങ്ങളുടെ അടിമ പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന് എങ്ങനെ തെളിയിക്കും?
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാകാത്ത അടിമ പെൺകുട്ടിയെ മുസ്ലിങ്ങൾ യഥാർത്ഥത്തിൽ ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?

താഴെ പറയുന്നവ എന്ത് കൊണ്ട് സാധ്യമല്ല?
അവൻ അവളുടെ താല്പര്യമില്ലായ്മ കണ്ട ശേഷം അവളെ മറ്റൊരു വ്യക്തിക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുമായിരുന്നു. അല്ലെങ്കിൽ അവൻ അവളുടെ സമ്മതത്തിനായി കാത്തിരിക്കുമായിരുന്നു, കാരണം അപ്പോഴേക്കും അവൻ അവളോട് വളരെ മാന്യമായി പെരുമാറുകയും ഇസ്ലാം സത്യമാണെന്നും യുദ്ധം ആരംഭിക്കുന്നത് അവളുടെ ഗോത്രത്തിന്റെ തെറ്റാണെന്നും അവളെ ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു.
അതെ ഇവ സാധ്യമാണ്.


ഇതൊന്നും സംഭവിച്ചില്ലെന്ന് വിമർശകർക്ക് എങ്ങനെ അറിയാം? മുസ്ലീങ്ങൾ അടിമ പെൺകുട്ടികളെ ബലാത്സംഗം ചെയ്തു എന്നതിന് മാത്രം ഇവരുടെ തെളിവ് എന്താണ്?

നിങ്ങൾ ഉദ്ധരിക്കുന്ന വിവരണങ്ങളിൽ നിന്ന് താഴെ പറയുന്ന ചോദ്യങ്ങൾക്ക് മറുപടി തരാൻ കഴിയുമോ?

[1]
അടിമകളായ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എത്ര മുസ്ലിം തടവുകാർ തീരുമാനിച്ചു? - 

[2]
എത്ര സ്ത്രീകൾ യഥാർത്ഥത്തിൽ അവരുടെ മുസ്ലിം ക്യാപ്റ്റേഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു? 

[3]
ഏറ്റവും പ്രധാനമായി, ഏതെങ്കിലും അടിമ പെൺകുട്ടികളെ ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന്?

ഇനി മുസ്ലിങ്ങൾ അവരെ ബലാത്സംഗം ചെയ്തുവെന്ന് വിമർശകർക്ക് തെളിയിക്കാൻ പറ്റി എന്ന് കരുതുക :

എങ്കിൽ ഇത് പ്രവാചകൻ അംഗീകരിച്ചു എന്നതിന് എന്താണ് നിങ്ങളുടെ തെളിവ്?
അന്ന് മുസ്‌ലിംകൾ അക്രമം ചെയ്യുകയും പ്രവാചകനോട് അനുസരണക്കേട് കാണിക്കുകയും ഒക്കെ ചെയ്തിരിക്കാം. എന്നാൽ അത്തരം പെരുമാറ്റത്തിന് പ്രവാചകൻ അവർക്ക് അംഗീകാരം നൽകുന്നതായി അപ്പ്രൂവൽ കൊടുത്തതായി വിമർശകർ എവിടെ നിന്ന് എടുത്തു തെളിയിക്കും? എന്ത് തെളിവ് ആണ് നിങ്ങളുടെ കയ്യിൽ ഉള്ളത്?
തെളിയിക്കാൻ കഴിയില്ല, ഞങ്ങൾ വെല്ലുവിളിക്കുന്നു.



Allegation: 2
വിമർശകർ കൊണ്ട് വരുന്ന മറ്റൊരു വിവരണം ഇതാണ്:

////////////////////////////////////////
////////////////////////////////////////
അബു സഈദ് അൽ ഖുദ്രി പറഞ്ഞു: ഹുനൈൻ യുദ്ധസമയത്ത് അല്ലാഹുവിന്റെ അപ്പോസ്തലൻ അവ്താസിലേക്ക് ഒരു സൈനിക പര്യടകരെ അയച്ചു.
അവർ ശത്രുവിനെ കണ്ടുമുട്ടി അവരുമായി യുദ്ധം ചെയ്തു. അവർ അവരെ പരാജയപ്പെടുത്തി ബന്ദികളാക്കി. അല്ലാഹുവിന്റെ റസൂലിൻറെ ചില സ്വഹാബികൾ അവിശ്വാസികളായ ഭർത്താക്കന്മാരുടെ സാന്നിധ്യത്തിൽ
സ്ത്രീ ബന്ദികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിമുഖത കാണിച്ചു. അതിനാൽ, അത്യുന്നതനായ അല്ലാഹു ഖുർആൻ വാക്യം ഇറക്കി,
(മറ്റുള്ളവരുടെ)വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. (4:24).
അതായത്, കാത്തിരിപ്പ് കാലാവധി പൂർത്തിയാകുമ്പോൾ അവർ അവർക്ക് നിയമവിധേയമാണ്.
{സുനന് അബൂദാവൂവൂദ് വാല്യം 2, നമ്പർ 2150)
////////////////////////////////////////
////////////////////////////////////////


ഇതിൽ നിന്ന് ഒരു അടിമ പെൺകുട്ടിയും ഭർത്താവിന്റെ സാന്നിധ്യത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതിക്കില്ലെന്ന് വിമർശകർ വാദിക്കുന്നു.

യഥാർത്ഥത്തിൽ , ഇത് ഹദീസിന്റെ പൂർണ്ണമായും തെറ്റായ വിവർത്തനമാണ്. "സാന്നിധ്യത്തിൽ" എന്ന വാക്കുകൾ അറബിക്കിൽ മൂല-പാഠത്തിൽ (Text) എവിടെയും കാണാനാകില്ല.
അറബിക് കാണുക :

‏حدثنا ‏ ‏عبيد الله بن عمر بن ميسرة ‏ ‏حدثنا ‏ ‏يزيد بن زريع ‏ ‏حدثنا ‏ ‏سعيد ‏ ‏عن ‏ ‏قتادة ‏ ‏عن ‏ ‏صالح أبي الخليل ‏ ‏عن ‏ ‏أبي علقمة الهاشمي ‏ ‏عن ‏ ‏أبي سعيد الخدري ‏
‏أن رسول الله ‏ ‏صلى الله عليه وسلم ‏ ‏بعث يوم ‏ ‏حنين ‏ ‏بعثا ‏ ‏إلى ‏ ‏أوطاس ‏ ‏فلقوا عدوهم فقاتلوهم فظهروا عليهم وأصابوا لهم ‏ ‏سبايا ‏ ‏فكأن أناسا من ‏ ‏أصحاب رسول الله ‏ ‏صلى الله عليه وسلم ‏ ‏تحرجوا من ‏ ‏غشيانهن ‏ ‏من أجل أزواجهن من المشركين فأنزل الله تعالى في ذلك ‏
‏والمحصنات ‏ ‏من النساء إلا ما ملكت أيمانكم ‏
‏أي فهن لهم حلال إذا انقضت عدته


അറബി വായിക്കാൻ അറിയില്ലെങ്കിൽ, വായിക്കാൻ അറിയുന്ന ആരെയെങ്കിലും കൊണ്ടുവന്ന് ഈ ഹദീസിൽ "സാന്നിധ്യത്തിൽ" എന്ന വാക്കുകൾ ചൂണ്ടിക്കാണിക്കാവുന്നതാണ്. കഴിയുമോ? കഴിയില്ല. മാത്രമല്ല
ഇതേ ഹദീസ് സഹീഹ് മുസ്ലീമിൽ വരുന്നുണ്ട്. അവിടെ കൊടുത്തിരിക്കുന്ന വിവർത്തനം കൂടുതൽ കൃത്യമാണെന്നാണ് മനസ്സിൽ ആകുന്നത്. കാണുക :

അബൂസഈദിൽ ഖുധ്രിയിൽ നിന്ന് നിവേദനം :
ഹുനൈൻ യുദ്ധത്തിൽ അല്ലാഹുവിന്റെ റസൂൽ ഔതാസിലേക്ക് ഒരു സൈന്യത്തെ അയയ്ക്കുകയും ശത്രുവിനെ നേരിടുകയും അവരോട് യുദ്ധം ചെയ്യുകയും ചെയ്തു. അവരെ മറികടന്ന് ബന്ദികളാക്കിയ ശേഷം, അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബികൾ തടവുകാരായ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായി തോന്നി.
കാരണം അവരുടെ ഭർത്താക്കന്മാർ ബഹുദൈവ വിശ്വാസികളായിരുന്നു. അപ്പോൾ അത്യുന്നതനായ അല്ലാഹു ഇക്കാര്യം അറിയിച്ചു: (മറ്റുള്ളവരുടെ)വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. (4:24).
(അതായത്, അവരുടെ ഇദ്ദാ കാലഘട്ടം അവസാനിക്കുമ്പോൾ അവർ അവർക്ക് നിയമവിധേയമാണ്. ).
[Saheeh Muslim.Book 008, Number 3432]


അത്‌ പോലെ ഇമാം ഇബ്നു കസീർ (R) തന്റെ പ്രസിദ്ധമായ ഖുർആൻ വ്യാഖ്യാനമായ തഫ്സീറുൽ കബീർ ൽ  Quran 4:24 ന്റെ വിശദീകരണത്തിൽ
ഇമാം അഹമദ് ഇബ്നു ഹമ്പലിന്റെ മുസ്നദ് ൽ നിന്നും ഇതേ ഹദീസ് ഉദ്ധരിക്കുന്നുണ്ട് :

Imam Ahmad recorded that Abu Sa`id Al-Khudri said,

"We captured some women from the area of Awtas who were already married, and *we disliked having sexual relations with them because they already had husbands*. 

So, we asked the Prophet about this matter, and this Ayah was revealed,
وَالْمُحْصَنَاتُ مِنَ النِّسَاء إِلاَّ مَا مَلَكَتْ أَيْمَانُكُمْ
(Also (forbidden are) women already married, except those whom your right hands possess). Consequently, we had sexual relations with these women."
This is the wording collected by At-Tirmidhi An-Nasa'i, Ibn Jarir and Muslim in his Sahih.
[തഫ്സീർ ഇബ്നു കസീർ, ഖുർആൻ 4:24]


ഈ റിപ്പോർട്ടിൽ താഴെ പറയുന്ന ഭാഗം പ്രതേകം ശ്രദ്ധിക്കുക :

we disliked having sexual relations with them because they already had husbands
(*അവർക്ക് ഇതിനകം ഭർത്താക്കന്മാരുണ്ടായിരുന്നതിനാൽ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഞങ്ങൾ ഇഷ്ടപ്പെട്ടില്ല.*)


ഇവിടെ ബഹുദൈവവിശ്വാസികളുടെ വിവാഹിതരായ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ മുസ്‌ലിം സൈനികർക്ക് അസ്വസ്ഥതയുണ്ടെന്ന് കാണാം.


ഇവിടെ രണ്ടു വിഷയങ്ങൾ പ്രതേകം നമുക്ക് പരിശോധിക്കേണ്ടത് ഉണ്ട് :
  1. ബഹുദൈവവിശ്വാസിനിയായ ഒരു സ്ത്രീ യുദ്ധത്തിൽ ബന്ദിയായി പിടിക്കപ്പെടുന്നതോടെ അവളുടെ ബഹുദൈവവിശ്വാസിയായ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിലും അവർ തമ്മിൽ ഉള്ള വിവാഹബന്ധം റദ്ദ് ചെയ്യപ്പെടുന്നു എന്ന് ഇസ്ലാം പറയുന്ന വിഷയം. 
  2. ബഹുദൈവവിശ്വാസിനികളായ അടിമസ്ത്രീകളെ, അവർ ഇസ്ലാം സ്വീകരിച്ചു മുസ്‌ലിം ആകുന്നില്ല എങ്കിൽ മുസ്‌ലിമിന് ബന്ധപ്പെടാൻ പാടില്ല എന്ന വിഷയം



ആദ്യമായി ഒന്നാമത്തെ വിഷയം എടുക്കാം
ഇസ്‌ലാമിന്റെ വീക്ഷണത്തിൽ ബന്ദിയാക്കപ്പെടുന്ന അടിമസ്ത്രീയുടെ നിലവിലുള്ള വിവാഹം അസാധുവായിത്തീരുന്നതായി കാണാം. (ഹനഫി മദ്ഹബ് പോലെയുള്ളവരുടെ ചില അഭിപ്രായങ്ങൾ പ്രകാരം നിലവിൽ ഇരിക്കുന്ന വിവാഹം റദ്ദാക്കുന്നതിന് ആവശ്യമായ മറ്റ് ചില വ്യവസ്ഥകൾ കൂടി പറയുന്നുണ്ട്).


പ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവായ
ഇമാം ത്വബരി (R) സൂറ 4: 24-ലെ തന്റെ വ്യാഖ്യാനത്തിൽ നിരവധി സഹാബികളെയും രണ്ടാം തലമുറയിലെ മുസ്‌ലിംകളെയും (താബിഉകൾ)
ഉദ്ധരിച്ച് ഒരു സ്ത്രീയെ പിടികൂടി അടിമയാക്കിയ ശേഷം അവരുടെ നിലവിൽ ഉള്ള വിവാഹം റദ്ദാക്കപ്പെടുന്നുവെന്ന് പ്രസ്താവിക്കുന്നുണ്ട്.



ഹദീസ് പണ്ഡിതനായ ഇമാം നവവി (R) സഹീഹ് മുസ്‌ലിമിലെ ഹദീസിന്റെ വിശദീകരണത്തിൽ പറയുന്നു:

فإنه ينفسخ نكاح زوجها الكافرഇത് (അതായത്, ഒരു അടിമ പെൺകുട്ടിയെ സ്വന്തമാക്കുമ്പോൾ) അവളും അവളുടെ അവിശ്വാസിയായ ഭർത്താവും തമ്മിലുള്ള വിവാഹം റദ്ദാക്കുന്നു. 
[ ഇമാം നവവി, ശർഹ് സഹീഹ് മുസ്ലിം, കിതാബുൽ റിദാ, ബാബ്: ജവാസ് വാഥ്വി അൽ മിസ്ബിയ്യ ബഅദൽ ഇസ്തിബ്റാ വ ഇൻ കാന ലഹാ സൗജ് ഇൻഫസഖ്, ഹദീസ് നമ്പർ 2643]


ഇങ്ങനെ ചെയ്യാൻ എന്താണ് നിങ്ങളുടെ മതത്തിന് അവകാശം നൽകുന്നത്
എന്ന് വിമർശകർ ചോദിച്ചേക്കാം.

മുസ്ലിങ്ങൾ ഈ കല്പ്പന ഇന്റെർണലി കൺസിസ്റ്റന്റ് ആണെന്ന് കാണുകയും മുൻനടപടി ഒരു വിവാഹമോചനത്തിന് കാരണമാകുമെന്ന് പ്രസ്താവിക്കുന്ന ദൈവത്തിന്റെ നിയമത്തിന് വിധേയമാകുകയും ചെയ്യുന്നു.

ഇത്തരം വിമർശനങ്ങൾ നമ്മളോട് വേദക്കാരായ ക്രൈസ്തവർ ഉന്നയിക്കുന്നതാണ് രസകരം :

ഒരാൾക്ക് വേണം എങ്കിൽ ചോദിക്കാം :
ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ
ഒരുവളെ വിവാഹമോചനം ചെയ്യുന്ന ഒരു പുരുഷൻ നിമിത്തം ഒരു സ്ത്രീയെ വ്യഭിചാരിണിയായി പ്രഖ്യാപിക്കാൻ നിങ്ങളുടെ ബൈബിളിന് എന്ത് അവകാശം?
എന്ന്.

(മത്തായി 5:32) എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.

(പുതിയ നിയമ പ്രകാരം ഒരു ക്രിസ്ത്യാനിക്ക് ഭാര്യയെ ഉപേക്ഷിക്കാൻ ഉള്ള ഒരേ ഒരു കാരണം അവൾ അപരനുമായി വ്യഭിചരിക്കുക എന്നത് ആണ്.
അത്‌ അല്ലാതെ മറ്റേതെങ്കിലും ദാമ്പത്യ പ്രശ്നങ്ങളുടെ പേരിൽ അവളെ അവൻ ഉപേക്ഷിച്ചാൽ / വിവാഹ മോചനം ചെയ്താൽ അത്‌ അവളെ വ്യഭിചാരിണിയാക്കുകയാണ് (അവൾ യഥാർത്ഥത്തിൽ പരപുരുഷനുമായി വ്യഭിചരിച്ചിട്ടില്ല എങ്കിലും).
അത്‌ പോലെ ഈ ഉപേക്ഷിക്കപ്പെട്ടവളുമായി മറ്റാരെങ്കിലും രണ്ടാം കെട്ടിന് തയ്യാർ ആയാൽ അതും വ്യഭിചാരമാണ്.)

ഇവിടെ ഇത് ദൈവത്തിന്റെ കൽപ്പനയാണെന്ന് വിശ്വസിക്കുകയും അതിന് വഴങ്ങുകയും ചെയ്യുന്നു എന്നതൊഴിച്ചാൽ ക്രിസ്ത്യാനിയ്ക്ക് യഥാർത്ഥത്തിൽ ഒന്നും പറയാനില്ല.
വിവാഹമോചനം എങ്ങനെ നടക്കണമെന്ന് നിർണ്ണയിക്കാനുള്ള അധികാരവും അവകാശവും ദൈവത്തിനുണ്ടെന്ന് ക്രിസ്ത്യാനി വിശ്വസിക്കുന്നു. (ഉദാ. വിവാഹമോചനത്തിന് എന്തൊക്കെ നിബന്ധനകൾ സാധുവാണ്)
അവയ്ക്ക് കീഴ്‌പെടുന്നു.

എന്നാൽ ഇത് പോലുള്ള കാര്യങ്ങൾ മുസ്‌ലിങ്ങൾ ആണ് പറയുന്നത് എങ്കിൽ മിഷനറികൾ പെട്ടെന്ന് ഇരട്ടത്താപ്പു കാണിക്കുന്നത് കാണാം.



അടുത്തതായി രണ്ടാമത്തെ വിഷയം എടുക്കാം :

ഇമാം നവവി (R) പറയുന്നു :

واعلم أن مذهب الشافعي ومن قال بقوله من العلماء أن المسبية من عبدة الأوثان وغيرهم من الكفار الذين لا كتاب لهم لا يحل وطؤها بملك اليمين حتى تسلم فما دامت على دينها فهي محرمة , فهؤلاء المسبيات كن من مشركي العرب عبدة الأوثان , فيؤول هذا الحديث وشبهه على أنهن أسلمن , وهذا التأويل لا بد منه والله أعلم
വിഗ്രഹാരാധകരോടും മതഗ്രന്ഥമില്ലാത്തവരോടും അവർ ആദ്യം
ഇസ്‌ലാം സ്വീകരിച്ചില്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ലെന്ന്
ഇമാം ശാഫിഈ (R) യിൽ നിന്നും അദ്ദേഹത്തോട് യോജിച്ച പണ്ഡിതന്മാരിൽ നിന്നും പ്രസ്താവിച്ചിട്ടുണ്ടെന്ന് അറിയുക.
അവർ അവരുടെ മതം ആചരിക്കുന്നിടത്തോളം കാലം അവരെ സമീപിക്കുന്നത് വിലക്കിയിരിക്കുന്നു. ഈ അടിമ പെൺകുട്ടികൾ (അതായത് മേൽ പറയപ്പെട്ടവരുടെ നിവേദനത്തിൽ) വിഗ്രഹാരാധകരാണ്. ഈ ഹദീസും അതിനോട് സാമ്യമുള്ളവയും അടിമ പെൺകുട്ടികൾ ഇസ്ലാം സ്വീകരിച്ചുവെന്ന് സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കണം. ഹദീസുകളെ ഈ രീതിയിൽ വ്യാഖ്യാനിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല, അല്ലാഹുവിന് നന്നായി അറിയാം.
[ ഇമാം നവവി, ശർഹ് സഹീഹ് മുസ്ലിം, കിതാബുൽ റിദാ, ബാബ്: ജവാസ് വാഥ്വി അൽ മിസ്ബിയ്യ ബഅദൽ ഇസ്തിബ്റാ വ ഇൻ കാന ലഹാ സൗജ് ഇൻഫസഖ്, ഹദീസ് നമ്പർ 2643]


വിഗ്രഹാരാധകരെ വിവാഹം കഴിക്കാൻ മുസ്‌ലിംകളെ വിലക്കിയിരിക്കുന്നതുപോലെ, (Quran 2:221) വിഗ്രഹാരാധന നടത്തുന്ന അടിമ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും വിലക്കിയിട്ടുണ്ടെന്ന് ധാരാളം പണ്ഡിതന്മാർ വാദിച്ചതായി ഇവിടെ നാം കാണുന്നു.

അത്‌ പ്രകാരം ലൈംഗിക പ്രവർത്തിയിൽ ഏർപ്പെടുന്നതിന്, അടിമ പെൺകുട്ടി ഇസ്ലാം മതം സ്വീകരിക്കണം.
ഇസ്ലാം സ്വീകരിക്കുന്നതിന് മുസ്ലിം പുരുഷൻ കാത്തിരിക്കണം, കാരണം തന്റെ അടിമ പെൺകുട്ടിയെ ഇസ്ലാം മതം സ്വീകരിപ്പിക്കാൻ നിർബന്ധിതയാക്കാനോ ബലം പ്രയോഗിക്കാനോ ഇസ്ലാമിൽ യാതൊരു തെളിവുമില്ല. അങ്ങനെ ചെയ്യുന്നത് (ബലപ്രയോഗം) നിഷിദ്ധവുമാണ്. (Quran 2:256).

ഇസ്‌ലാമിന്റെ സത്യം തിരിച്ചറിയുകയും മുസ്‌ലിംകളെ യുദ്ധത്തിന് പ്രേരിപ്പിച്ച സ്വന്തം ഗോത്രത്തിന്റെ അനീതി ബോധ്യപ്പെടുകയും ചെയ്യുക മൂലം സ്വൊന്തം ഗോത്രത്തിലേക്ക് മടങ്ങിപോകുന്നതിനേക്കാൾ അടിമ പെൺകുട്ടികൾ ഇസ്‌ലാം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന കേസുകൾ പ്രവാചകന്റെ ജീവിതത്തിൽ നാം കാണുന്നു.
പ്രവാചകന്റെ ഭാര്യമാരിൽ ഒരാളായി മാറിയ സഫിയയാണ് ഏറ്റവും പ്രസിദ്ധമായ കേസ്. ജൂതഗോത്രമായ ബനീനദീർ ലെ ഗോത്രമുഖ്യനായ ഹുയയ്യ് ഇബ്നു അക്തബിന്റെ മകൾ ആയിരുന്നു അവർ.


കൂടാതെ, ഹദീസിൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക സംഭവം വിശകലനം ചെയ്യുമ്പോൾ ഒരു ബലാത്സംഗവും അവിടെ ന്യായമായും നടക്കില്ലെന്ന് നാം കാണുന്നു.

ഇന്ത്യൻ സലഫി പണ്ഡിതൻ സഫീഉ റഹ്മാൻ അൽ മുബാറക്പുരി (R) അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രവാചക ചരിത്ര കൃതി അറഹീക്വുൽ മക്തൂമിൽ (The Sealed Nectar) പ്രസ്താവിക്കുന്നു :


ശത്രുക്കളുടെ മാർച്ചും ഔതാസിലെ അവരുടെ പാളയവും (Encampment)
___________________
മാലിക് ബിൻ അവ്ഫ് - പൊതുനേതാവ് - മുസ്ലീങ്ങളോട് യുദ്ധം ചെയ്യാൻ തീരുമാനിച്ചപ്പോൾ, അദ്ദേഹം തന്റെ നാട്ടുകാരെ അവരുടെ സ്വത്തും സ്ത്രീകളെയും കുട്ടികളെയും അടക്കം ഔതാസിലേക്ക് കൊണ്ടുപോകാൻ പ്രേരിപ്പിച്ചു (ഇത് ഹവാസിൻ ദേശത്തെ ഒരു താഴ്വരയും ഹുനൈനിന് സമീപവുമാണ്.) അറബാത്തിന്റെ ദിശയിൽ മക്കയിൽ നിന്ന് പത്ത് മൈൽ അകലെയുള്ള ദി-അൽ മജാസിനോട് ചേർന്നുള്ള സ്ഥലത്താണ് ഇത് ഹുനൈനിൽ നിന്ന് വ്യത്യസ്തമാകുന്നത്.
[ഫത്ഹുൽ ബാരി  8/27,42]


യുദ്ധ പരിചയസമ്പന്നനായ മനുഷ്യൻ നേതാവിന്റെ ന്യായവിധി തെറ്റിക്കുന്നു ___________________
ഔതാസിൽ തമ്പടിച്ചയുടനെ ആളുകൾ മാലിക്കിന് ചുറ്റും തടിച്ചുകൂടി.
പ്രായമായ അതീവബുദ്ധിമാനായ
യുദ്ധ പരിചയസമ്പന്നനായി അറിയപ്പെടുന്ന, മാലിക്കിന് ചുറ്റും കൂടിയിരുന്നവരിൽ ഒരാളായ ദുറൈദ് ബിൻ അൽസിമ്മ ചോദിച്ചു:
നമ്മൾ ഏത് താഴ്വരയിലാണ് ഉള്ളത്? ഔതാസിൽ !"അവർ പറഞ്ഞു. കുതിരകൾക്ക് ഇത് എത്ര നല്ല മാർഗമാണ്! ഇത് മൂർച്ചയുള്ള കൂർത്ത ഉയരമോ അയഞ്ഞ മലിനമായ സമതലമോ അല്ല.
എന്ത്? ഒട്ടകങ്ങളുടെ അലർച്ച, കഴുതകളുടെ കരച്ചിൽ , കുട്ടികളുടെ നിലവിളി, ആടുകൾടെ ശബ്ദം, എല്ലാം ഞാൻ കേൾക്കുന്നല്ലോ ? ”ദുറൈദ് വിളിച്ചു ചോദിച്ചു. അവർ പറഞ്ഞു: "മാലിക് ബിൻ അവ്ഫ് അവരുടെ സ്ത്രീകളെയും സ്വത്തുക്കളെയും കുട്ടികളെയും തങ്ങളോടൊപ്പം കൊണ്ടുവരാൻ പ്രേരിപ്പിച്ചു." അതിനാൽ അദ്ദേഹം മാലിക്കിനെ വിളിച്ച് ചോദിച്ചു, അത്തരമൊരു പ്രവൃത്തി ചെയ്യാൻ അവനെ പ്രേരിപ്പിച്ചത് എന്താണെന്ന്. എല്ലാവരുടെയും കുടുംബവും സ്വത്തുക്കളും അവരുടെ ചുറ്റും ഉണ്ടായിരിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് മാലിക് പറഞ്ഞു, അതിനാൽ അവരെ സംരക്ഷിക്കാൻ അവർ ശക്തമായി പോരാടും.
ഇത് കേട്ടപ്പോൾ ദുറൈദ് മറുപടി പറഞ്ഞു,
നിങ്ങൾ ഒരു ഇടയനല്ലാതെ മറ്റൊന്നുമല്ലെന്ന് ഞാൻ അല്ലാഹുവിനോട് സത്യം ചെയ്യുന്നു,”
യുദ്ധരംഗത്തേക്ക് കൊണ്ട് വരുന്ന എന്തെങ്കിലും സംരക്ഷിക്കാൻ പരാജിതന് സാധിക്കുമോ? നിങ്ങൾ യുദ്ധത്തിൽ വിജയിക്കുകയാണ് എങ്കിൽ അത്‌ വാളും കുന്തവുമുള്ള പുരുഷൻമാർ മുഖേനയായിരിക്കും നിങ്ങൾ‌ പരാജയപ്പെടുകയാണെങ്കിൽ‌ നിങ്ങളുടെ ആളുകളെയും സ്വത്തുക്കളെയും പിടിച്ചെടുക്കപ്പെടുക വഴി അപമാനിതരാകും.
തുടർന്ന് അദ്ദേഹം തന്റെ പ്രസംഗം പുനരാരംഭിക്കുകയും ചില വിഭാഗങ്ങളെയും അവരുടെ നേതാക്കളെയും കുറിച്ച് ആശ്ചര്യപ്പെടുകയും ചെയ്തു.
ഓ മാലിക്, ഹവാസിനിലെ വിശിഷ്ട ജനതയെ യുദ്ധക്കളത്തിലേക്ക് വലിച്ചെറിയുന്നത് നിങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടാക്കില്ല. അവർക്ക് സുരക്ഷിതമായിരിക്കാൻ കഴിയുന്നിടത്തേക്ക് അവരെ ഉയർത്തുക.
എന്നിട്ട് ചെറുപ്പക്കാരെ കുതിരപ്പുറത്തു കയറ്റി യുദ്ധം ചെയ്യുക. നിങ്ങൾ വിജയിച്ചാൽ, നിങ്ങൾ മാറ്റി പാർപ്പിച്ചവർ നിങ്ങളെ പിന്തുടരും, എന്നാൽ നിങ്ങൾ പരാജിതരാകുകയാണെങ്കിൽ അത് ഒരു യുദ്ധത്തിന്റെ നഷ്ടമായിരിക്കും, പക്ഷേ നിങ്ങളുടെ ബന്ധുക്കളും ആളുകളും സ്വത്തുക്കളും നഷ്ടപ്പെടില്ല.
[സഫീഉ റഹ്മാൻ അൽ മുബാറക്പുരി, അർ-റഹീക്ക് അൽ-മക്തും (സീൽഡ്‌ നെക്ടർ): മൂന്നാം ഘട്ടം]

സ്വന്തം സ്ത്രീകളെയും കുട്ടികളെയും യുദ്ധക്കളത്തിലേക്ക് കൊണ്ടുവന്നത് അവിശ്വാസികളുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ച്ചയായിരുന്നു എന്ന് ഇവിടെ നാം കാണുന്നു. പ്രവാചകൻ അവരുടെ നാടുകൾ കടന്നാക്രമിക്കാനും അവരുടെ സ്ത്രീകളെ പിടിച്ചെടുക്കാനും താൽപര്യം കാണിച്ചിട്ടില്ല. അവർ അവരുടെ സ്ത്രീകളെ അവരുടെ നാട്ടിൽ നിർത്തുകയും പുരുഷൻന്മാർ യുദ്ധം ചെയ്യുകയും ചെയ്തിരുന്നു എങ്കിൽ അവരുടെ സ്ത്രീകൾ ബന്ധികളാകുമായിരുന്നില്ല.

തുടർന്നു വായിക്കുക :

സമാനമായ ഒരു ബറ്റാലിയൻ കുതിരപ്പടയാളികൾ നഖ്‌ലയിലേക്ക് ട്രാക്ക് ത്രെഡ് ചെയ്ത വിഗ്രഹാരാധകരെ പിന്തുടർന്നു. അവർ ദുറൈദ് ബിൻ സിമ്മയെ പിടികൂടി. റാബിഅ ബിൻ റാഫി അദ്ദേഹത്തെ വധിച്ചു. യുദ്ധമുതലുകൾ ശേഖരിച്ച ശേഷം, പരാജയപ്പെട്ട വിഗ്രഹാരാധകരിൽ ഏറ്റവും കൂടുതൽ പേരെ നേരിടാൻ പ്രവാചകൻ തായ്ഫിലേക്ക് പുറപ്പെട്ടു. ആറായിരം ബന്ദികളും , ഇരുപത്തിനാലായിരം ഒട്ടകങ്ങളും നാല്പതിനായിരത്തിലധികം ആടുകളും നാലായിരം വെള്ളി ഔൺസും
യുദ്ധമുതലായി ലഭിച്ചു.

[അതേ പുസ്തകം ]

*അൽ-ജിറാനയിലെ യുദ്ധമുതലുകളുടെ വിതരണം* __________________
തായിഫിലെ ഉപരോധം കഴിഞ്ഞു തിരിച്ചെത്തിയ ശേഷം, പ്രവാചകൻ യുദ്ധമുതലുകൾ വീതിക്കുന്നതിന് മുമ്പ് അൽ-ജിറാനയിൽ പത്ത് രാത്രികൾ താമസിച്ചു. ഹവാസിൻ പ്രതിനിധിസംഘം വന്ന് അവരുടെ പശ്ചാത്താപം പ്രഖ്യാപിക്കുകയും അവരുടെ നഷ്ടം വീണ്ടെടുക്കുകയും ചെയ്യുമെന്ന പ്രവാചകന്റെ പ്രതീക്ഷയാണ് വിതരണ കാലതാമസത്തിന് കാരണം.
അവരാരും വരാത്തതുകൊണ്ട്, ഗോത്രത്തലവന്മാരെയും മക്കയിലെ പ്രമുഖന്മാരെയും ശാന്തമാക്കുന്നതിനായി അദ്ദേഹം യുദ്ധമുതലുകൾ വീതിക്കാൻ തുടങ്ങി. ആദ്യം ലഭിച്ചവരും ഏറ്റവും കൂടുതൽ ഓഹരികൾ നേടിയവരും അടുത്തിടെ ഇസ്ലാം സ്വീകരിച്ച ആളുകളാണ്.
[അതേ പുസ്തകം ]


ഇവിടെ വളരെ ക്രൂഷ്യലായ ഒരു പോയിന്റ് ശ്രദ്ധിക്കുക: പ്രവാചകൻ യുദ്ധമുതലുകൾ ഭാഗിക്കുന്നത് മനപൂർവ്വം വൈകിപ്പിക്കുന്നു. എന്ത് കൊണ്ട്?
കാരണം യുദ്ധത്തിൽ തോറ്റോടിയ ഹവാസിൻകാർ തിരിച്ചുവന്ന് കീഴടങ്ങുകയും അവരുടെ നഷ്ടപ്പെട്ട യുദ്ധമുതലുകൾ ശേഖരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

ശ്രദ്ധിക്കുക ചില വിമർശകർ ആരോപിക്കുന്നതുപോലെ പ്രവാചകൻ സ്ത്രീകളെ പിടിച്ചെടുക്കാനും പുരുഷന്മാർ അവരെ ബലാത്സംഗം ചെയ്യാനും ഉത്സുകരായിരുന്നില്ല.

പിന്നീട് എന്ത് സംഭവിച്ചു എന്ന് നോക്കുക :
മുബാറക്പുരി തുടരുന്നു :



*ഹാവാസിൻ പ്രതിനിധി സംഘത്തിന്റെ ആഗമനം : __________________
യുദ്ധമുതലുകൾ ഭാഗം വെച്ചതിന് തൊട്ടുപിന്നാലെയാണ് ഹവാസിൻ പ്രതിനിധി സംഘം എത്തിയത്. സുഹൈർ ബിൻ സർദിന്റെ നേതൃത്വത്തിലുള്ള പതിനാല് പുരുഷന്മാരായിരുന്നു അവർ.
അവരിൽ ഒരാളായി പ്രവാചകൻന്റെ വളർത്ത-മ്മാവനും (Foster uncle) ഉണ്ടായിരുന്നു. ഇസ്ലാം ആശ്ലേഷിച്ച അവർ തങ്ങളുടെ സമ്പത്തും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവ തങ്ങൾക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു.അവർ വളരെ ഹൃദ്യമായ വാക്കുകൾ പറഞ്ഞു: പ്രവാചകൻ അവരോട് പറഞ്ഞു:

ഏതാണ് നിങ്ങൾക്ക് പ്രിയങ്കരമായത്?
നിങ്ങളുടെ സമ്പത്തോ? അല്ലെങ്കിൽ നിങ്ങളുടെ സ്ത്രീകളും കുട്ടികളുമോ?
അവർ മറുപടി പറഞ്ഞു: "രക്തബന്ധവുമായി താരതമ്യപ്പെടുത്തുന്ന യാതൊന്നുമില്ല.
ഞാൻ ഉച്ചതിരിഞ്ഞ് പ്രാർത്ഥിക്കുമ്പോൾ, നിങ്ങൾ ഇപ്രകാരം പറയുക :
"വിശ്വാസികളെ ഉദ്‌ബോധിപ്പിക്കാൻ ഞങ്ങൾ അല്ലാഹുവിന്റെ റസൂലുമായി ശുപാർശ ചെയ്യുന്നു എന്നും ഞങ്ങളുടെ ജനത്തിന്റെ ബന്ദികളെ അവരുടെ ഭാഗത്തുനിന്ന് ഒഴിവാക്കാൻ അല്ലാഹുവിന്റെ റസൂലിനെ ഉദ്‌ബോധിപ്പിക്കാൻ ഞങ്ങൾ വിശ്വാസികളുമായി ശുപാർശ ചെയ്യുന്നു എന്നും എഴുന്നേറ്റു നിന്ന് പറയുക:
അതിനാൽ അല്ലാഹുവിന്റെ റസൂൽ ഉച്ചതിരിഞ്ഞ് പ്രാർത്ഥന നടത്തിയപ്പോൾ അവർ എഴുന്നേറ്റു നിന്ന് തങ്ങളോട് പറഞ്ഞ കാര്യങ്ങൾ പറഞ്ഞു:
അപ്പോൾ റസൂൽ പറഞ്ഞു: "എനിക്കും അബ്ദുൽ മുത്തലിബിന്റെ മക്കൾക്കും ഉള്ള യുദ്ധമുതലുകൾ , നിങ്ങളുടേതായി പരിഗണിക്കാം. എന്റെ ആളുകളോട് അവ തിരികെ നൽകാൻ ഞാൻ ആവശ്യപ്പെടും.
ഇത് കേട്ടപ്പോൾ മുഹാജിറുകളും അന്സാറുകളും പറഞ്ഞു :“ഞങ്ങൾക്ക് അവകാശപ്പെട്ട മുതലുകൾ , ഇപ്പോൾ മുതൽ, അല്ലാഹുവിന്റെ റസൂലിന് സമർപ്പിക്കുന്നു.
എന്നാൽ അക്രത്ത് ബിൻ ഹബീസ് പറഞ്ഞു, “എനിക്കും ബനീ തമീമിനും അവകാശപ്പെട്ടതൊന്നും ഞങ്ങൾ നൽകില്ല,
ഉയൈന ബിൻ ഹിസ്ൻ പറഞ്ഞു: "എന്നെയും ബനീ ഫസാരയെയും സംബന്ധിച്ചിടത്തോളം ഞാൻ പറയുന്നു :
ഇല്ല!!. അബ്ബാസ് ബിൻ മിർദാസും വിസമ്മതിച്ചു: ബനീ സലീമും അദ്ദേഹവും നൽകില്ല എന്ന് പറഞ്ഞു.
എന്നിരുന്നാലും, അവന്റെ ആളുകൾ മറ്റുവിധത്തിൽ പറഞ്ഞു: “നമ്മുടേതായ മുതലുകൾ എല്ലാം ഞങ്ങൾ അല്ലാഹുവിന്റെ റസൂലിന് സമർപ്പിക്കുന്നു.
അപ്പോൾ ”അബ്ബാസ് ബിൻ മിർദാസ് സ്വമേധയാ പറഞ്ഞു.
നിങ്ങൾ എന്റെ നിലപാടിനെ ദുർബലപ്പെടുത്തി.
പ്രവാചകൻ പറഞ്ഞു :
ഈ ആളുകൾ മുസ്ലീങ്ങളായി നിങ്ങളുടെ അടുത്തെത്തി. ഇതിനായി ഞാൻ നേരത്തെ തന്നെ യുദ്ധമുതലുകളുടെ വിതരണം വൈകിപ്പിച്ചിരുന്നു കൂടാതെ, ഞാൻ അവർക്ക് ന്യായമായ ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്, എന്നാൽ അവരുടെ സ്ത്രീകളെയും കുട്ടികളെയും ഒഴിച്ച് മറ്റെല്ലാം അവർ നിരസിച്ചു.
അതിനാൽ അവരുടെ ചിലത് തിരികെ നൽകാൻ മനസ്സോടെ വരുന്നവർ അത്‌ ചെയ്യട്ടെ. എന്നാൽ, തനിക്കുള്ളത് സ്വന്തമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ട് എങ്കിൽ അവരും തിരികെ നൽകട്ടെ, അവർക്ക് അടുത്ത യുദ്ധത്തിൽ അല്ലാഹു നമുക്ക് നൽകുന്നതിന്റെ ആറിരട്ടി പ്രതിഫലമായി നൽകും. അവർ പറഞ്ഞു :
അല്ലാഹുവിന്റെ റസൂലിനായി ഞങ്ങൾ എല്ലാവരെയും മനസ്സോടെ സമർപ്പിക്കുന്നു.
പ്രവാചകൻ പറഞ്ഞു :
എന്നാൽ ഈ രീതിയിൽ ആരാണ് സംതൃപ്തരെന്നും അല്ലെന്നും കണ്ടെത്താൻ നമുക്ക് കഴിയില്ല.
അതിനാൽ തിരിച്ചുപോകൂ, നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളുടെ ഗോത്രമുഖ്യന്മാർ നമ്മെ അറിയിക്കുന്നതിനായി നാം കാത്തിരിക്കും. അവരെല്ലാം സ്ത്രീകളെയും കുട്ടികളെയും തിരികെ നൽകി. റസൂലിന്റെ ആഗ്രഹം പാലിക്കാൻ വിസമ്മതിച്ച ഒരേയൊരാൾ 'ഉയ്‌ന ബിൻ ഹിസ്ൻ മാത്രമാണ്. അവരുടെ വൃദ്ധയായ ഒരു സ്ത്രീയെ ആദ്യം തിരികെ പോകാൻ അവൻ വിസമ്മതിച്ചു. പിന്നീട് അയാൾ അവളെ തിരികെ പോകാൻ അനുവദിച്ചു. അല്ലാഹുവിന്റെ റസൂൽ ഓരോ തടവുകാരനും ഒരു വസ്ത്രം സമ്മാനമായി നൽകി.[അതേ പുസ്തകം ]



നബിയുടെ കാരുണ്യം നോക്കുക : തീർച്ചയായും, "കരുണ" എന്ന വാക്കിന്റെ യഥാർത്ഥ നിർവചനം ഇതാണ്.
ഒരാൾ അധികാരത്തിലിരിക്കുമ്പോൾ മാത്രമേ കരുണ യാഥാർത്ഥ്യമാകൂ, ഈ സാഹചര്യത്തിൽ നബി (സ) ചെയ്യുന്നതു നാം കാണുന്നതുപോലെ (മറ്റു പല സാഹചര്യങ്ങളിലും).
മുസ്‌ലിംകളെ ക്രൂരന്മാരായ ബലാത്സംഗികളായല്ല,
കരുണയുള്ള മനുഷ്യരായി ഇവിടെ നാം കാണുന്നു.


ബനീ മുസ്തലഖിലെ സംഭവം സംബന്ധിച്ച ഈ വിവരണങ്ങളിൽ നിന്നും നമുക്ക് ഇങ്ങനെ കൺക്ലൂഡ് ചെയ്യാം:




  1. അവർ ആദ്യം ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ വിഗ്രഹാരാധകരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മുസ്‌ലിംകൾക്ക് അനുവാദമില്ല അവർ ഇസ്‌ലാം സ്വീകരിച്ചുകഴിഞ്ഞാൽ അത് ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സമ്മതം വളരെ എളുപ്പമാക്കും.
  2. മുസ്ലിം സൈനികർ അടിമ പെൺകുട്ടികളോട് മോശമായി പെരുമാറിയതിന് തെളിവുകളൊന്നുമില്ല.
  3. ഈ സംഭവത്തിൽ ഒരു അടിമ പെൺകുട്ടികളും ഏതെങ്കിലും മുസ്ലീം സൈനികനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിവുകളില്ല. അവസരം ലഭിക്കുന്നതിന് മുമ്പ് മുസ്‌ലിംകൾ അവരെ അവരുടെ ഗോത്രത്തിലേക്ക് തിരിച്ചയച്ചിരിക്കാം.
  4. ഒരു മുസ്ലീം സൈനികനും തന്റെ അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് തെളിവുകളൊന്നുമില്ല. - അഥവാ തെളിവുകളുണ്ടെങ്കിൽ അതിനു പ്രവാചകൻ അംഗീകാരം കൊടുത്തതിന് തെളിവുകളൊന്നുമില്ല.





Allegation -3
ഇസ്ലാമിക വിമർശകർ അടുത്തതായി ഇനിപ്പറയുന്ന ഹദീസ് എടുത്തു ഉദ്ധരിക്കാറുണ്ട് : അതിൽ ഇങ്ങനെ പറയുന്നു:
ജാബിർ ഇബ്നു അബ്ദുല്ലാഹ് നിവേദനം :
ഖുർആൻ അവതരിക്കുന്ന കാലത്ത് ഞങൾ അസ്ലിൽ [1] ഏർപ്പെട്ടിരുന്നു.
(മാലിക് ഇബ്നു അനസ് [2] പറയുന്നു : സ്വതന്ത്ര സ്ത്രീയുടെ അനുമതി അസ്ലിനായി അഭ്യർത്ഥിക്കേണ്ടതുണ്ട്, അതേസമയം അടിമ സ്ത്രീയുടെ അനുമതി അഭ്യർത്ഥിക്കേണ്ടതില്ല. )
[Jami At-Tirmidhi. Volume 2. Book 6. Number1137 ]


Foot note :
( 1. ലൈംഗിക വേഴ്‌ച്ചയിൽ ഏർപ്പെടുമ്പോൾ സ്ത്രീ ഗർഭിണി ആകരുത് എന്ന ഉദ്ദേശത്തിൽ ശുക്ലം യോനിയിൽ പ്രവേശിപ്പിക്കാതെ പുറത്തേക്കു ഒഴുക്കി കളയുന്ന പ്രകൃതിദത്ത ഗര്ഭനിരോധ
മാർഗത്തെയാണ് അസ്ല് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് )

(2. ഇവിടെ പറയുന്ന മാലിക് ഇബ്നു അനസ് (R) ഇസ്ലാമിലെ പ്രധാനപ്പെട്ട നാല് കർമ്മശാസ്ത്ര സരണികളിൽ ഒന്നായ മാലികി മദ്ഹബിന്റെ ഇമാമാണ്. അദ്ദേഹം പറയുന്നത് ഹദീസ്ന്റെ ഭാഗം അല്ല. ഹദീസ് ഉദ്ധരിച്ചു അതിന്റെ ആധികാരികത പറയുമ്പോൾ ഹദീസ് കളക്റ്റ് ചെയ്ത ഇമാം തിര്മിദി അദ്ദേഹത്തിന്റെ അഭിപ്രായം കൂടി ചേർത്തു കൊടുത്തിരിക്കുന്നത് ആണ്. )



ഇനി എന്താണ് വിമർശനം എന്ന് നോക്കാം :
തന്റെ അടിമ പെൺകുട്ടിയുടെ അനുമതിയില്ലാതെ ഒരാൾക്ക് അസ്ലിൽ ഏർപ്പെടാമെന്ന് ഈ വിവരണം കാണിക്കുന്നുവെന്ന് വിമർശകർ വാദിക്കുന്നു, അതിനർത്ഥം അയാൾക്ക് അവളെ ബലാത്സംഗം ചെയ്യാമെന്നാണ് എന്നും.

ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രവാചകൻ (sw) അങ്ങനെ പറഞ്ഞിട്ടില്ല എന്നതാണ്, ഇമാം മാലിക് (R) തന്നെ പറഞ്ഞിരിക്കുന്നു : നമ്മുടെ അന്തിമ പ്രമാണം പ്രവാചകനാണ്.


സ്വതന്ത്രയായ സ്ത്രീക്ക് ഒരു കുഞ്ഞ് ജനിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഇമാം മാലിക്കിന്റെ ന്യായവാദം (Reasoning). ഭാര്യക്ക് ഒരു കുട്ടിയുണ്ടാകുന്നത് തടയാൻ പുരുഷന് അവകാശമില്ല, അതിനാൽ അസ്ൽ ചെയ്യുന്നതിന് മുമ്പ് അയാൾ അവളോട് അനുവാദം ചോദിക്കണം. എന്നിരുന്നാലും, മുസ്ലിം തന്റെ അടിമ പെൺകുട്ടിയെ ഗർഭിണിയാക്കിയാൽ, അവൾ അവന്റെ അടിമയായി മാറുന്നത് അവസാനിക്കുകയും അയാൾ അവളെ വിവാഹം കഴിക്കുകയും വേണം. എന്നതിനാൽ, ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പുരുഷൻ അസ്ൽ ചെയ്യാൻ അവളുടെ അനുമതി ചോദിക്കേണ്ടതില്ല.

വീണ്ടും, ചോദിക്കുന്നു? ഇവിടെ ബലാത്സംഗത്തെ പറ്റി എവിടെ?
നിങ്ങൾക്ക് അവളെ ബലാത്സംഗം ചെയ്യാമെന്ന് ഇമാം മാലിക് പറയുന്നുണ്ടോ? അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല.
ഇനി ഒരു വാദത്തിന്‌ വേണ്ടി ഇമാം മാലിക് അങ്ങനെ പറഞ്ഞു എന്ന് തന്നെ വിചാരിച്ചു . എങ്കിൽ അദ്ദേഹം തന്റെ പ്രസ്താവനയെ ന്യായീകരിക്കാൻ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും എന്ത് തെളിവാണ് ഉപയോഗിച്ചത്? വിമർശകർ ഉത്തരം പറയുമോ?
ഇനി പറഞ്ഞാൽ തന്നെ അദ്ദേഹം ഇസ്ലാമിന്റെ അന്തിമ പ്രമാണമാണോ? അല്ല. അത്‌ പ്രവാചകൻ ആണ്.



Conclusion
തന്റെ അധീനതയിൽ ഉള്ളവരെ ദ്രോഹിക്കുന്നത് ഇസ്‌ലാം വിലക്കുന്നു. ബലാത്സംഗം ഒരു തരത്തിലുള്ള ദ്രോഹമായി കണക്കാക്കപ്പെടുന്നതിനാൽ ബലാത്സംഗം നിരോധിച്ചിരിക്കുന്നു എന്നാണ് ഇതിനർത്ഥം.
അടിമകളായ പെൺകുട്ടികൾ തങ്ങളുടെ ബന്ദികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മുൻകാലങ്ങളിൽ സമ്മതിച്ചിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിനാൽ നമ്മുടെ ആത്മനിഷ്ഠ വികാരങ്ങളെ (Subjective emotions) മാറ്റിനിർത്തി ഈ വസ്തുനിഷ്ഠമായ വസ്തുതയോട് (Objective Fact) യോജിക്കണം.
ഈ വസ്തുതകളുടെ വെളിച്ചത്തിൽ, മുസ്ലീങ്ങൾ തങ്ങളുടെ അടിമ പെൺകുട്ടികളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതിൽ അസംബന്ധമൊന്നുമില്ല.
അക്കാലത്ത് ചില മുസ്‌ലിംകൾ അവരുടെ അടിമ പെൺകുട്ടികളെ ബലാത്സംഗം ചെയ്തിട്ടുണ്ടെങ്കിൽപ്പോലും, ഇത് കാണിക്കുന്നത് അവർ പാപകരമായ ഒരു പ്രവൃത്തിയാണ് ചെയ്തതെന്നും അല്ലാതെ പ്രവാചകൻ (sw) അത്തരം പെരുമാറ്റത്തിന് അംഗീകാരം നൽകിയിട്ടില്ലെന്നും മാത്രമാണ്.
ചുരുക്കത്തിൽ: മുസ്‌ലിം പുരുഷനെ തന്റെ അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നില്ല.



അടിമകളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം മുസ്ലീം പുരുഷന്മാരെ അനുവദിക്കുന്നുണ്ടോ?  (Part- 1)





Introduction:
അടിമകളായ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇസ്‌ലാം മുസ്‌ലിം പുരുഷന്മാരെ അനുവദിക്കുന്നതിനാൽ, അവരെ ബലാത്സംഗം ചെയ്യാനുള്ള അവകാശവും ഇതിനുണ്ടെന്ന് വാദിക്കുന്നവരുണ്ട്. ഇത് അസംബന്ധമാണ്. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള അവകാശം അവളെ ബലാത്സംഗം ചെയ്യാനുള്ള റൈറ്റ്സ് ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. ഒരു മുസ്ലീം പുരുഷന് തന്റെ അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ അവകാശമുണ്ടെന്ന് പറയുന്നത് ഒരു പുരുഷന് ഭാര്യയെ ബലാത്സംഗം ചെയ്യാൻ അവകാശമുണ്ടെന്ന് പറയുന്നത് പോലെയാണ്; അത് ശരിയല്ല.




ബലാത്സംഗത്തിന്റെ വിധി ഇസ്ലാമിൽ
________________________


ഇസ്ലാമിൽ ബലാത്സംഗത്തെ നേർക്ക് നേരെ പരാമർശിച്ചു കൊണ്ട് ഒരു വിധിയില്ല എങ്കിലും അത്‌ ശിക്ഷാർഹവും നിയമ-വിരുദ്ധവുമാണ് എന്ന് മറ്റു വിധികളുടെ വെളിച്ചത്തിൽ വളരെ വ്യക്തമാണ് :


ഖലീഫ ഉമറിന്റ ഭരണ -കാലത്ത് നടന്ന സംഭവം
 കാണുക :

സഫിയ ബിൻത് ഉബൈദ് നിവേദനം :
(ഉമർ ഇബ്നുൽ ഖത്താബിന്റെ(R) ഭരണകാലത്ത് ) ഇസ്ലാമിക് സ്റ്റേറ്റ് ന്റെ കീഴിൽ ഉള്ള പുരുഷ-അടിമ ഖുമുസിൽ നിന്ന് ഉള്ള യുദ്ധമുതലിൽ പെട്ട അടിമസ്ത്രീയെ പിഴപ്പിക്കാൻ ശ്രമിച്ചു.
അതിനാൽ ഖലീഫ ഉമർ, നിയമപ്രകാരം അവനെ ചമ്മട്ടി കൊണ്ട് അടിക്കുകയും നാടുകടത്തുകയും ചെയ്തു.എന്നാൽ പുരുഷ-അടിമ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ബലപ്രയോഗത്തിലൂടെയുള്ള നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ അദ്ദേഹം അടിമസ്ത്രീയെ ശിക്ഷിച്ചില്ല.
[Sahih al-Bukhari 6949
In-book : Book 89, Hadith 10
USC-MSA web (English) : Vol. 1, Book 85, Hadith 81 (deprecated)
Sahih Bukhari]






ഇമാം മാലിക്ക് (R) ന്റെ ഹദീസ് ഗ്രന്ഥമായ മുവത്വയിൽ പറയുന്നു :

ബലാൽസംഗത്തിന് ഇരയായ സ്ത്രീക്ക് അവളെ ബലാൽസംഗം ചെയ്ത പുരുഷൻ വധുവിന്റെ വില (Dowry/Bride price) നൽകണമെന്ന് അബ്ദുൽ മാലിക് ഇബ്നു മർവാൻ ഒരു വിധി പ്രസ്താവിച്ചതായി ഇബ്നു ഷിഹാബിൽ നിന്ന് മാലിക് എന്നോട് പറഞ്ഞു. "ഒരു സ്ത്രീയെ, കന്യകയെ അല്ലെങ്കിൽ കന്യകയല്ലാത്തവളെ, ബലാത്സംഗം ചെയ്യുന്ന പുരുഷനെ, നമ്മുടെ സമൂഹത്തിൽ എന്താണ് ചെയ്യുന്നത്, എന്ന വിഷയത്തിൽ, മാലിക് പറയുന്നത് കേട്ടതായി യഹ്യ പറഞ്ഞു:
അവൾ സ്വതന്ത്രയാണെങ്കിൽ, അയാൾ അവളെപ്പോലെയുള്ള ഒരു വധുവിന്റെ വില അവൾക്കു നൽകണം. അവൾ ഒരു അടിമയാണ് എങ്കിൽ അവളുടെ മൂല്യത്തിൽ എന്താണോ അവൻ കുറവു വരുത്തിയത് അത്‌ അവൻ നൽകണം.
അത്തരം കേസുകളിൽ ഹദ്ധ് ശിക്ഷ ബലാത്സംഗത്തിന് ബാധകമാണ്, ബലാത്സംഗത്തിനിരയായ സ്ത്രീക്ക് ഒരു ശിക്ഷയും ബാധകമല്ല.
[Malik Muwatta, USC-MSA web (English) Book 36, Hadith 14 Arabic : Book 36, Hadith 1418]



ഇമാം ശാഫിഈ (R)
തന്റെ കിതാബുൽ ഉമ്മിൽ എഴുതി :


وإذا اغتصب الرجل الجارية ثم وطئها بعد الغصب وهو من غير أهل الجهالة أخذت منه الجارية والعقر وأقيم عليه حد الزنا "ഒരുവൻ ബലാൽക്കാരം ഒരു അടിമപെണ്ണി നെ കൈക്കലാക്കുകയും ബലം പ്രയോഗിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവൻ അജ്ഞതയുള്ളവരുടെ ഒഴിവു കഴിവിൽ പെടുകയും ചെയ്യുന്നില്ല എങ്കിൽ
അടിമപെണ്ണിനെ അവനിൽ നിന്ന് പിടിച്ചു എടുക്കുകയും അവനിൽ നിന്ന് നിർബന്ധമായി പിഴ ഈടാക്കുകയും നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിന്‌ ശിക്ഷ ലഭിക്കുകയും ചെയ്യും.
[ഇമാം ശാഫിഈ , കിതാബുൽ ഉമ്മ്, വാല്യം 3, പേജ് 253]




ഷെയ്ഖ് സൽമാൻ അൽ ബാജി (R) പറയുന്നു :

നിർബന്ധിതയായ(ബലാത്സംഗത്തിനിരയായ) ഒരു സ്ത്രീയുടെ കാര്യത്തിൽ:
അവൾ ഒരു സ്വതന്ത്ര സ്ത്രീയാണെങ്കിൽ, അവളെ നിർബന്ധിച്ചയാൾ അവളുടെ സമപ്രായക്കാരുടെ വില (Dowry/bride price) നൽകണം. കൂടാതെ കഠിനമായ ശിക്ഷ അവനു നൽകേണ്ടതാണ്.
ഇതാണ് ഇമാം ശാഫിഈയുടെ (R) അഭിപ്രായം . ഇമാം ലെയ്സി (R) യുടെയും അഭിപ്രായം ഇതാണ്. കൂടാതെ ഇത്  ‘അലി ഇബ്നു അബി താലിബി (R) ൽ നിന്നും നിവേദനം ചെയ്യുന്നുണ്ട്.

"ഇമാം അബൂഹനീഫയും (R) സുഫ്യാനു സൗരി (R) യും പറഞ്ഞു:
ഹദ്ദ് ശിക്ഷ അവനു നൽകേണ്ടതാണ്, എന്നാൽ “സ്ത്രീധനം” നൽകാൻ അവൻ ബാധ്യസ്ഥനല്ല."
നമ്മൾ പറയുന്നതിന്റെ തെളിവ്, ഹദ്ധ് ശിക്ഷയും “സ്ത്രീധനവും രണ്ട് അവകാശങ്ങളാണ്, അവയിലൊന്ന് അല്ലാഹുവിന്റെ അവകാശവും മറ്റൊന്ന് മറ്റൊരാളുടെ അവകാശവുമാണ്. അതിനാൽ ഒരു കള്ളന്റെ കൈ മുറിച്ചുമാറ്റുകയും മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകുകയും ചെയ്യേണ്ടതു പോലെ അവ കൂടിച്ചേർന്നേക്കാം.[അൽ മുൻതഹ ശർഹുൽ മുവത്വ 5/268-69]


ഇമാം ഇബ്നു അബ്ദുൽ ബർറ് (R) പറഞ്ഞു :

ഹദ്ധ് ശിക്ഷക്കർഹമായ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ അയാൾ അത് സമ്മതിക്കുകയാണെങ്കിൽ, ബലാൽസംഗം ചെയ്യുന്നയാൾ ഹദ്ധ് ശിക്ഷയ്ക്ക് വിധേയനാകുമെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി സമ്മതിക്കുന്നു.
അതല്ലാത്തപക്ഷവും അയാൾ ശിക്ഷിക്കപ്പെടേണ്ടതാണ്. (അതായത്, കുറ്റസമ്മതം നടത്താത്തതിനാലും നാല് സാക്ഷികളില്ലാത്തതിനാലും വ്യഭിചാരത്തിനുള്ള ഹദ് ശിക്ഷ അദ്ദേഹത്തിനെതിരെ നടപ്പാക്കാമെന്നതിന് തെളിവില്ലെങ്കിൽ, ന്യായാധിപന് അവനെ ശിക്ഷിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യാം അത് അവനെയും അവനെപ്പോലുള്ള മറ്റുള്ളവരെയും പിന്തിരിപ്പിക്കും).
അയാൾ അവളെ നിർബന്ധിക്കുകയും അവളെ കീഴടക്കുകയും ചെയ്തുവെന്നത് ശരിയാണെങ്കിൽ സ്ത്രീക്ക് ഒരു ശിക്ഷയുമില്ല. അത് അവളുടെ നിലവിളിയും സഹായത്തിനായി അലറുന്നതും വഴി തെളിയിക്കാം.
[ അൽ ഇസ്തിദ്കാർ 7/146, ഇമാം ഇബ്നു അബ്ദുൽ ബറ്ർ ]


രണ്ടാമതായി :
ക്നൈഫ് പോയിന്റിലോ ഗൺ പോയിന്റിലോ നിർത്തി ബലാത്സംഗം നടത്തിയിട്ടില്ലെങ്കിലും ബലാത്സംഗം ചെയ്യുന്ന വ്യക്തി (Rapist) ഹദ്ധ് ശിക്ഷയ്ക്ക് വിധേയമാകും. ആയുധത്തിന്റെ ഉപയോഗം ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ, അയാൾ ഒരു മുഹാറിബാണ്, അല്ലാഹു പറയുന്ന വാക്യത്തിൽ വിവരിച്ചിരിക്കുന്ന ഹദ്ദ് ശിക്ഷയ്ക്ക് അയാളെ വിധേയമാക്കണം.

[Quran 5:33]
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.

അതിനാൽ ബലാൽസംഗ കേസിൽ ഈ വചനത്തിൽ പരാമർശിച്ചിരിക്കുന്ന നാല് ശിക്ഷകളിൽ ഏതും തിരഞ്ഞെടുക്കാൻ ഉള്ള അധികാരം ന്യായാധിപനുണ്ട്. സമൂഹത്തിൽ സമാധാനവും സുരക്ഷയും പ്രചരിപ്പിക്കുക, ദുഷ്പ്രവൃത്തിക്കാരെയും ആക്രമണകാരികളെയും ഒഴിവാക്കുക എന്ന
ലക്ഷ്യം നേടുന്നതിന്
ഇതിൽ ഏറ്റവും അനുയോജ്യമെന്ന് അദ്ദേഹം കരുതുന്നതെന്തും തിരഞ്ഞെടുക്കാം.


അടിമയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പുരുഷനെ ശിക്ഷിക്കണമെന്ന്
ഉന്നത ക്ലാസിക്കൽ പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. തീർച്ചയായും ഇത് ഇസ്ലാം ബലാത്സംഗത്തെ വിലക്കുന്നു എന്നതിന്റെ
നേർക്ക് നേരെയുള്ള തെളിവല്ല എങ്കിലും ( ഖുർആനും സുന്നത്തും ബലാത്സംഗം എന്ന ക്രൈമിനെ എടുത്തു പറഞ്ഞു കൊണ്ട് ശിക്ഷ വിധിച്ചതായി കാണുന്നില്ല. പ്രവാചകന്റെ കാലത്ത് അത്തരത്തിൽ ഒരു കേസ് ഉണ്ടായിട്ടുമില്ല.)
ആദ്യകാല ക്ലാസിക്കൽ പണ്ഡിതന്മാർ
ഇസ്ലാമിൽ ബാലാലസംഗം അനുവദിനീയമാണ് എന്ന് മനസ്സിൽ ആക്കുകയോ പഠിപ്പിക്കുകയോ ചെയ്തിരുന്നില്ല എന്നതിന് തെളിവാണ്‌.



അടിമകളോട്/അടിമ പെൺകുട്ടികളോട് ഉള്ള ഉള്ള സമീപനം ഇസ്ലാമിൽ :
___________________________________




തന്റെ അധീനയിൽ ഉള്ളവരെ നന്നായി പരിപാലിക്കണമെന്ന് പ്രവാചകൻ (SW) മുന്നറിയിപ്പ് നൽകിയിയിട്ടുള്ളത് കൊണ്ട് തന്നെ, ഒരാൾക്ക് തന്റെ കൈവശമുള്ള അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാമിൽ അനുമതിയുണ്ട് എന്ന് സൂചിപ്പിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്:


മഅഖിലിൽ നിന്ന് നിവേദനം :
പ്രവാചകൻ (SW) പറയുന്നത്
ഞാൻ കേട്ടു : അല്ലാഹു ആരെയെങ്കിലും
ജനങ്ങളുടെ കാര്യത്തിൽ പരിപാലനം ഏല്പിക്കുകയും അവരെ ശരിയായി പരിപാലിക്കുന്നതിൽ അവൻ പരാജയപ്പെടുകയുമാണ് എങ്കിൽ
സ്വർഗത്തിന്റെ സുഗന്ധം പോലും അവൻ ആസ്വദിക്കുകയില്ല.
[Saheeh Al Bukhari, Volume 9. Book 89, Number 264 ]


വിടവാങ്ങൽ തീർത്ഥാടന വേളയിൽ അല്ലാഹുവിന്റെ റസൂൽ പറയുന്നത് കേട്ടതായി ഉമർ ഇബ്നുൽ അഹ്വാസ് റിപ്പോർട്ട് ചെയ്യുന്നു :
തീർച്ചയായും, നിങ്ങളുടെ സ്ത്രീകളുടെ മേൽ നിങ്ങൾക്ക് ചില അവകാശങ്ങളുണ്ട്, നിങ്ങളുടെ വിരിപ്പിൽ നിങ്ങൾ വെറുക്കുന്ന ഒരാളും ചവിട്ടാതെ സൂക്ഷിക്കേണ്ടതും, നിങ്ങൾക്ക് വെറുപ്പുള്ള ഒരാളും നിങ്ങളുടെ വീട്ടിൽ കയറാതെ നോക്കേണ്ടതും അവരുടെ കടമയാണ്. നിങ്ങളുടെ സ്ത്രീകൾക്ക് നിങ്ങളുടെ മേൽ ചില അവകാശങ്ങളുണ്ട്. അതായത് അവർ ക്ക് മാന്യമായ വസ്ത്രവും ഭക്ഷണവും നൽകൽ നിങ്ങളുടെ മേലുള്ള ബാധ്യതയാണ്
[Jami at Tirmidi. Volume 1. Book 7. Number 1163]


◼ അടിമകളെ ദ്രോഹിക്കരുതെന്നും അവരോടു എങ്ങനെ സഹവസിക്കണം എന്നും പ്രവാചകൻ (SW) വ്യക്തമാക്കുകയുണ്ടായി :

അൽ-മഅറൂർ വിവരിക്കുന്നു :
റബദയിൽ വച്ച് ഞാൻ അബൂദർറിനെ(R) കണ്ടുമുട്ടി.
അദ്ദേഹം ഒരു വസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിമയും അതേ തരം വസ്ത്രമാണ് ധരിച്ചിരുന്നത്. അതിന്റെ കാരണത്തെക്കുറിച്ച് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു :
"ഒരു വ്യക്തിയെ മോശമായ പേരുകളിൽ വിളിച്ച് ഞാൻ അധിക്ഷേപിച്ചു"
അന്ന് പ്രവാചകൻ എന്നോട് പറഞ്ഞു,
ഹേ, അബൂദർ ? അവന്റെ അമ്മയെ ചേർത്ത് ചീത്തപ്പേരുകളിൽ വിളിച്ച് നീ അവനെ അധിക്ഷേപിച്ചോ? നിന്നിൽ ഇപ്പോഴും അജ്ഞതയുടെ കാലത്തിന്റെ (ജാഹിലിയ്യാ) ചില സ്വഭാവങ്ങളുണ്ട്. നിങ്ങളുടെ അടിമകൾ നിങ്ങളുടെ സഹോദരന്മാരാണ്, അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ആരുടെയെങ്കിലും നിയന്ത്രണത്തിൽ ഒരു സഹോദരനുണ്ടെങ്കിൽ നിങ്ങൾ ഭക്ഷിക്കുമ്പോൾ അവനെയും ഭക്ഷിപ്പിക്കുകയും നിങ്ങൾ വസ്ത്രം ധരിക്കുന്നുണ്ട് എങ്കിൽ അവനെയും ധരിപ്പിക്കുകയും വേണം. അവരുടെ കഴിവിനപ്പുറമുള്ള കാര്യങ്ങൾ ചെയ്യാൻ അവരോട് (അടിമകളോട്) ആവശ്യപ്പെടരുത്, അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളും ചേർന്നു കൊണ്ട് അവരെ സഹായിക്കുക.
[Saheeh al Bukhari. Volume 1, Book 2, Number 30]


നമ്മുടെ അടിമകൾ നമ്മുടെ സഹോദരങ്ങളാണ് എന്ന്  പ്രവാചകൻ പറഞ്ഞു. അങ്ങനെ എങ്കിൽ സ്വന്തം സഹോദരിയെ ആരാണ് ബലാത്സംഗം ചെയ്യുന്നത്?

അടിമകൾക്ക് ശാരീരിക ഉപദ്രവമുണ്ടാക്കുന്നത് പ്രവാചകൻ വിലക്കി:

ഹിലാൽ ബിൻ യസാഫ് റിപ്പോർട്ട് ചെയ്യുന്നു : ഒരാൾക്ക് ദേഷ്യം വന്നപ്പോൾ അയാൾ തന്റെ അടിമ പെൺകുട്ടിയെ അടിച്ചു. തുടർന്ന് സുവൈദ് ബിൻ മുകർറിൻ അയാളോട് പറഞ്ഞു:
അവളുടെ മുഖത്തിന്റെ ഭാഗമല്ലാതെ മറ്റൊരു ഭാഗവും (അടിക്കാൻ) നിനക്ക് കിട്ടിയില്ലേ? നോക്കൂ, ഞാൻ മുകർറിന്റെ ഏഴു പുത്രന്മാരിൽ ഒരാളായിരുന്നു, ഞങ്ങൾക്ക് ഒരു അടിമ പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളിൽ ഏറ്റവും ഇളയവൻ അവളെ അടിച്ചു. അല്ലാഹുവിന്റെ റസൂൽ അവളെ മോചിപ്പിക്കാൻ കൽപ്പിക്കുകയുണ്ടായി.
[Saheeh Muslim Book 015, Number 4082]



അബൂമസ്ഊദ് ൽ നിന്ന് നിവേദനം :
ഞാൻ എന്റെ അടിമയെ അടിക്കുമായിരുന്നു :
അപ്പോൾ എന്റെ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. അബൂ മസ്ഊദ്? അറിഞ്ഞു കൊള്ളുവിൻ : നിനക്ക് ഇവന്റെ മേൽ കഴിവ് ഉള്ളതിനെക്കാൾ അല്ലാഹു നിന്റെ മേൽ കഴിവ് ഉള്ളവൻ ആണ്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ പ്രവാചകൻ ആയിരുന്നു. ഞാൻ പറഞ്ഞു :
പ്രവാചകരെ, അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു ഞാൻ ഈ അടിമയെ മോചിപ്പിക്കുന്നു. പ്രവാചകൻ പറഞ്ഞു :
നീ അത്‌ ചെയ്യാത്ത പക്ഷം നരകം നിന്നെ സ്പർശിക്കുമായിരുന്നു.
[Sahih Muslim Book.15 Number 4088 


അടിമകളെ അടിക്കുന്നതു പോലും പ്രവാചകൻ വിലക്കിയിരുന്നെങ്കിൽ
അവരെ ബലാത്സംഗം ചെയ്യാൻ അദ്ദേഹം അനുവദിക്കുമെന്ന് മിഷനറികൾ അല്ലാതെ ആരെങ്കിലും കരുതുമോ?


അതിനാൽ, ഞങ്ങളുടെ വാദം താഴെ പറയുന്നത് പ്രകാരമാണ്:

  1. മുസ്ലിങ്ങളുടെ അധീനതയിൽ ഉള്ളവരെ ദ്രോഹിക്കുന്നതും പീഡിപ്പിക്കുന്നതും പ്രവാചകൻ നിരോധിച്ചിരിക്കുന്നു. 
  2. ബലാത്സംഗം എന്നത് അപരനെ ദ്രോഹിക്കുന്ന പ്രവൃത്തിയാണ്. അത് ഒരു തരത്തിലുള്ള അടിച്ചമർത്തലായി കണക്കാക്കപ്പെടുന്നു - 
  3. തന്റെ കീഴിൽ ഉള്ള അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഒരാളെ അനുവദിച്ചുകൊണ്ട് പ്രവാചകൻ ഈ പൊതു നിരോധനത്തിന് ഒരു അപവാദം വരുത്തിയെന്ന് ആരെങ്കിലും വാദിച്ചാൽ, അതിനുള്ള തെളിവുകൾ കാണിക്കാൻ ഉള്ള ബാധ്യത അവർക്ക് ഉണ്ട്. 
  4. ഈ അപവാദത്തിന് തെളിവ് കാണിക്കാൻ ആരോപിതർക്ക് കഴിയുന്നില്ലെങ്കിൽ, പ്രവാചകന്റെ പൊതു കൽപ്പനയിൽ ബലാത്സംഗത്തിന്‌ ഉള്ള നിരോധനവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആണ് അനുമാനിക്കേണ്ടത്. (അതാണല്ലോ ശരിയും).


തന്റെ അധീനതയിൽ ഉള്ള അടിമ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ഇസ്ലാം വിലക്കുന്നുവെന്ന് ഇതിലൂടെ തെളിയുന്നു.

7.12.2019

മുഹമ്മദ്‌ മാതൃകാ പുരുഷനോ? അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി (Part-8)




Allegation 18
എല്ലാ കാര്യങ്ങളിലും മാത്രുക താനാണെന്നു പറയുന്നുണ്ടെങ്കിലും, ലൈംഗീക കാര്യങ്ങളിൽ എല്ലാ സൌകര്യങ്ങളും അവകാശങ്ങളും തനിക്കു മാത്രം അല്ലാഹു അനുവദിച്ചിരിക്കുന്നതാണെന്നു പറഞ്ഞ് ഭാര്യമാരേയും ശിഷ്യന്മാരേയും, സ്വന്തം മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ അതിനേയും നിരന്തരം പറ്റിച്ച് അമിത ലൈംഗീകതയിൽ മുഴുകിയിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സൂറ 33:50/ബുഖാരി 60:311 വിവിധ ഹദീസുകളും സൂറകളും)
////////////////////
////////////////////


അബുൽ അഅലാ മൗദൂദി ഖുർആൻ 33:50 ന്റെ കമന്ററി തഫ്ഹീമുൽ ഖുർആനിൽ കൊടുത്തിരിക്കുന്നത് താഴെ നൽകാം :

" അല്ലാഹു നബി(സ)യെ പൊതുനിയമത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ ഗുണമാണിത്. 'നിനക്ക് ക്ലേശമുണ്ടാവാതിരിക്കാന്‍' എന്നതിന്റെ താല്‍പര്യം-നഊദുബില്ലാഹ്- അവിടത്തെ ജഡികാസക്തി നാലു ഭാര്യമാരെക്കൊണ്ട് തൃപ്തിപ്പെടാത്തവണ്ണം ശക്തിമത്തായിരുന്നുവെന്നും നാലുപേര്‍ മാത്രമായാല്‍ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ടാണ് വളരെ ഭാര്യമാരെ അനുവദിച്ചുകൊടുത്തത് എന്നുമല്ല. പക്ഷപാതിത്വത്തിന്റെ ആന്ധ്യം ബാധിച്ച ഒരാള്‍ക്ക് മാത്രമേ ഈ വാക്യത്തിന് അങ്ങനെ അര്‍ഥം കല്‍പിക്കാനാകൂ.

[ ] അതായത്, പ്രവാചകന്‍ തന്റെ 25-ആം വയസ്സില്‍ നാല്‍പതുകാരിയായ ഒരു വിധവയെയാണ് വിവാഹം ചെയ്തത്. 25 വര്‍ഷക്കാലം അദ്ദേഹം അവരോടൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചു.

[ ] പിന്നെ അവര്‍ മരിച്ചശേഷം അദ്ദേഹം വിവാഹം ചെയ്തത് വൃദ്ധയായ സൗദയെയായിരുന്നു. നാലു വര്‍ഷക്കാലം അവര്‍ മാത്രമേ അവിടത്തെ ഭാര്യാപദത്തിലുണ്ടായിരുന്നുള്ളൂ.

[ ] ഇതാണ് വസ്തുതയെങ്കില്‍ 53 വയസ്സുകഴിഞ്ഞപ്പോള്‍ തിരുമേനിക്ക് ലൈംഗികാസക്തി ശക്തിപ്പെട്ടുവെന്നും അദ്ദേഹത്തിന് ധാരാളം ഭാര്യമാര്‍ അനിവാര്യമായിത്തീര്‍ന്നുവെന്നും സാമാന്യബുദ്ധിയും മനസ്സാക്ഷിയുമുള്ള വല്ലവര്‍ക്കും സങ്കല്‍പിക്കാനാകുമോ?

[ ] 'ക്ലേശമുണ്ടാകാതിരിക്കാന്‍' എന്നതിന്റെ ആശയം മനസ്സിലാക്കാന്‍ നാം, അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ള ഗുരുതരമായ ദൗത്യത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. ഏതൊരു ചുറ്റുപാടിലാണോ അദ്ദേഹം ആ ഗുരുതരമായ ദൗത്യനിര്‍വഹണത്തിന് കല്‍പിക്കപ്പെട്ടിട്ടുള്ളത്, ആ ചുറ്റുപാടും മനസ്സിലാക്കേണ്ടതുണ്ട്. പക്ഷപാതിത്വമില്ലാതെ ഈ രണ്ടു യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഭാര്യമാരുടെ കാര്യത്തില്‍ തിരുമേനിക്ക് നല്‍കപ്പെട്ട വിശാലമായ അനുവാദത്തിന്റെ ആവശ്യകതയും അത് നാലില്‍ പരിമിതമാകുന്നത് എന്തു വിഷമമാണ് സൃഷ്ടിക്കുകയെന്നും സ്വയം ബോധ്യപ്പെടുന്നതാണ്. തിരുമേനിയെ ചുമതലപ്പെടുത്തിയ ദൗത്യം ഇതായിരുന്നു:

[ ] ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക.


[ ] ഈ ലക്ഷ്യം സാധിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ, സ്ത്രീകള്‍ക്കുകൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപ്പെട്ടതായിരുന്നു.


[ ] ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിനൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മധ്യവയസ്‌കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീന്‍ പഠിപ്പിക്കുകയും സംസ്‌കാര നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.


[ ] കൂടാതെ, പഴയ ജാഹിലീവ്യവസ്ഥ അവസാനിപ്പിച്ച് പകരം ഇസ്‌ലാമിക ജീവിതവ്യവസ്ഥ സ്ഥാപിക്കേണ്ട ചുമതലയും നബി(സ)ക്കുണ്ടായിരുന്നു. ഈ ദൗത്യനിര്‍വഹണത്തില്‍ ജാഹിലീ വ്യവസ്ഥയുടെ ധ്വജവാഹകരോട് സമരം ചെയ്യാതെ കഴിയുമായിരുന്നില്ല. തങ്ങളുടെ സവിശേഷ പാരമ്പര്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്ന ഗോത്രജീവിതരീതി നടമാടുന്ന ഒരു സമൂഹത്തിലായിരുന്നു ഈ സമരം നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ വ്യത്യസ്ത ഗോത്രങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ച് ധാരാളം ബന്ധുക്കളെ സമ്പാദിക്കേണ്ടതും ഒരുപാട് ശത്രുക്കളെ ഇല്ലായ്മ ചെയ്യേണ്ടതും അദ്ദേഹത്തിനത്യന്താപേക്ഷിതമായിത്തീര്‍ന്നു.


[ ] അതുകൊണ്ട് അദ്ദേഹം വിവാഹം ചെയ്ത സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍, അവരുടെ വൈയക്തിക ഗുണങ്ങള്‍ക്ക് പുറമെ ഈ താല്‍പര്യവും ഏറിയും കുറഞ്ഞും ഉള്‍പ്പെട്ടിരുന്നു. ഹഫ്‌സ്വയോടൊപ്പം ആഇശ(റ)യെയും വിവാഹംചെയ്തുകൊണ്ട് അബൂബക്‌റിനോടും ഉമറിനോടും (റ) ഉള്ള ബന്ധം അവിടുന്ന് കൂടുതല്‍ ആഴവും ഉറപ്പുമുള്ളതാക്കി. അബൂജഹ്‌ലുമായും ഖാലിദുബ്‌നുല്‍ വലീദുമായും ബന്ധമുള്ള കുടുംബത്തിലെ വനിതയായിരുന്നു ഉമ്മുസലമ(റ).


[ ] ഉമ്മുഹബീബ(റ)യാവട്ടെ അബൂസുഫ്‌യാന്റെ പുത്രിയായിരുന്നു. ഈ വിവാഹങ്ങള്‍ ആ കുടുംബങ്ങളുടെ ശത്രുതയുടെ രൂക്ഷത വലിയൊരളവോളം കുറക്കുകയുണ്ടായി. എന്നല്ല, ഉമ്മുഹബീബയെ നബി(സ) വിവാഹം ചെയ്തശേഷം അബൂസുഫ്‌യാന്‍ ഒരിക്കലും അദ്ദേഹത്തിനെതിരായി വന്നിട്ടില്ല. സ്വഫിയ്യയും ജുവൈരിയയും റൈഹാനയും(റ) ജൂത കുടുംബങ്ങളില്‍നിന്നുള്ളവരായിരുന്നു. പ്രവാചകന്‍ അവരെ സ്വതന്ത്രകളാക്കി വിവാഹം ചെയ്തതോടെ അദ്ദേഹത്തിനെതിരായ ജൂതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ തണുത്തുപോയി.



[ ] കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷന്‍ ഒരു കുടുംബത്തില്‍നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുള്‍ക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവന്‍ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ, വളരെ അപമാനകരവുമായിരുന്നു. സമൂഹത്തെ ക്രിയാത്മകമായി സംസ്‌കരിക്കുകയും ജാഹിലീ ആചാരങ്ങള്‍ തുടച്ചുനീക്കുകയും ചെയ്യുക എന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധ കടമകളില്‍ പെട്ടതായിരുന്നു.



[ ] അതുകൊണ്ട് ഈ സൂറയില്‍ നേരത്തേ വിശദീകരിച്ചതുപോലെ, ഒരു വിവാഹം ആ ലക്ഷ്യത്തിനുവേണ്ടിയും തിരുമേനി ചെയ്യേണ്ടിവന്നു. ഈ നന്മകളെല്ലാം നബി(സ)ക്ക് വിവാഹകാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുക എന്നതിന്റെ താല്‍പര്യങ്ങളായിരുന്നു. താന്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ പൂര്‍ത്തീകരണാര്‍ഥം അദ്ദേഹത്തിന് എത്ര വിവാഹങ്ങള്‍ വേണമെങ്കിലും ചെയ്യുന്നതിന് ഒരു തടസ്സവുമുണ്ടായിരുന്നില്ല

.
[ ] ബഹുഭാര്യത്വം ചില പ്രത്യേക വൈയക്തികാവശ്യങ്ങളുടെ പേരില്‍ മാത്രം അനുവദനീയമായതാണെന്നും ഇതനുവദനീയമാകുന്നതിന് അതില്‍പരം അര്‍ഥമൊന്നുമില്ലെന്നും ഉള്ള ചിലരുടെ ധാരണ തെറ്റാണെന്നുകൂടി ഈ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു.


[ ] നബി(സ) ഒന്നിലധികം വിവാഹം ചെയ്തതിന്റെ കാരണം, ആദ്യ ഭാര്യ വന്ധ്യയായതോ രോഗിണിയായതോ ആണ്‍കുട്ടികളെ പ്രസവിക്കാതിരുന്നതോ അല്ലെങ്കില്‍ കുറെ അനാഥക്കുട്ടികളെ പരിപാലിക്കേണ്ട പ്രശ്‌നമുണ്ടായതോ ഒന്നുമല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഇത്തരം വൈയക്തികമായ ആവശ്യങ്ങളുടെ പേരിലൊന്നുമല്ലാതെ, അദ്ദേഹത്തിന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയോ സമൂഹസംസ്‌കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നു.


[ ] അപ്പോള്‍ പ്രശ്‌നമിതാണ്: ബഹുഭാര്യത്വത്തെ ഇന്ന് പറയപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും ചില ആവശ്യങ്ങളിന്മേല്‍ അല്ലാഹു പരിമിതമാക്കിയിട്ടില്ല. അല്ലാഹുവിന്റെ റസൂലാകട്ടെ, അതൊന്നുമല്ലാത്ത മറ്റു നിരവധിതാല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്ബഹുഭാര്യത്വം കൈക്കൊണ്ടത്. എന്നിരിക്കെ, ഇക്കാര്യത്തില്‍ സ്വന്തം വക കുറെ നിയന്ത്രണങ്ങളുന്നയിക്കാനും അതെല്ലാം ശരീഅത്തിനനുസൃതമാണെന്ന് മുകളില്‍ കയറിനിന്ന് വാദിക്കാനും മറ്റു വല്ലവര്‍ക്കും എന്തവകാശമാണുള്ളത്?



[ ] വാസ്തവത്തില്‍ ഈ നിയന്ത്രണങ്ങളുടെയെല്ലാം വേര്, ബഹുഭാര്യത്വം സ്വയം ഒരു തിന്മയാണ് എന്ന പാശ്ചാത്യന്‍ സങ്കല്‍പമാകുന്നു. ഈ സങ്കല്‍പത്തെ അധികരിച്ച് ഇങ്ങനെ ഒരു വീക്ഷണമുണ്ടായി: ബഹുഭാര്യത്വം നിഷിദ്ധമാണ്. ഇനി വല്ലപ്പോഴും അതനുവദനീയമാകുന്നുവെങ്കില്‍ത്തന്നെ രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാകൂ. ഈ ഇറക്കുമതി ചെയ്യപ്പെട്ട സങ്കല്‍പത്തെ ഇസ്‌ലാമിന്റെ മൂശക്ക് കൃത്രിമമായി പാകമാക്കാന്‍ എത്രതന്നെ ശ്രമിച്ചാലും ഖുര്‍ആനുമായും സുന്നത്തുമായും അതൊട്ടുംതന്നെ പൊരുത്തപ്പെടുകയില്ല. [Quran 33:50, Commentory on Abul A'ala Mawdudi ]


പിന്നെ റഫറൻസ് നമ്പർ കൊടുത്ത ഹദീസിൽ പറയുന്ന സ്വൊയം സമർപ്പിതരായ സ്ത്രീകൾ അത്‌ എന്താണ് എന്ന് നമുക്ക് പരിശോധിക്കാം.

ഹദീസിൽ പറയുന്ന പ്രവാചകനു സ്വൊയം സമർപ്പിക്കുന്ന സ്ത്രീകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മഹർ (വിവാഹമൂല്യം) മേടിക്കാതെ വിവാഹം ചെയ്യാൻ സന്നദ്ധയാകുന്ന സ്ത്രീകൾ ആണ്.
ഇസ്ലാമിൽ പുരുഷൻ സ്ത്രീക്ക് വിവാഹത്തിന് മുൻപ് വിവാഹമൂല്യം അങ്ങോട്ട്‌ നൽകുക എന്നത് ആണ് നിയമം. അല്ലാതെ പെണ്ണിന്റെ വീട്ടിൽ നിന്ന് വിവാഹത്തിന് മുൻപ് സ്ത്രീധനമായി ലക്ഷങ്ങൾ ഇങ്ങോട്ട് മേടിക്കുന്ന പരിപാടി ഇല്ല. എന്നാൽ പ്രവാചകന്റെ അടുക്കൽ ഏതെങ്കിലും സ്ത്രീ വിവാഹമൂല്യം ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട് പ്രവാചകനെ വേൾക്കാൻ തയ്യാർ ആയാൽ
അവരെ പ്രവാചകനു വിവാഹം കഴിക്കാൻ അനുമതി ഉണ്ട് എന്ന് അർത്ഥം.
എന്നാൽ അന്നത്തെ കാലത്ത് വിവാഹ മൂല്യം മേടിക്കാതെ പുരുഷനെ വേൾക്കാൻ തയ്യാർ ആകുന്ന സ്ത്രീകൾ അപൂർവമായിരുന്നു. അത്‌ കൊണ്ട് ആണ് ആയിഷ സ്ത്രീ സഹജമായ അസൂയയോടെയും നീരസത്തോടെയും
അത്ഭുതത്തോടെയും ഹദീസിൽ ചോദിക്കുന്നത് :
നബിക്ക് സ്വൊന്തം ശരീരം ദാനം ചെയ്ത
സ്ത്രീകളോട് എനിക്ക് നീരസമായിരുന്നു.
ഒരു സ്ത്രീ അവളുടെ ശരീരം ദാനം നൽകുകയോ?

എന്ന്.

അബുൽ അഅലാ മൗദൂദി എഴുതുന്നു :

[ ] "പ്രവാചകനു സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകള്‍. അതായത്, വിവാഹമൂല്യമില്ലാതെ, പ്രവാചകന്റെ ഭാര്യയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളില്‍ പ്രവാചകൻ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ഈ അനുവാദപ്രകാരമാണ് ഹിജ്‌റ 7-ആം വര്‍ഷം ശവ്വാലില്‍ അദ്ദേഹം മൈമൂന(റ)യെ ഭാര്യയായി സ്വീകരിച്ചത്. എന്നാല്‍, വിവാഹമൂല്യം നല്‍കാതെ അവരെ അനുഭവിക്കാന്‍ തിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരും ആശിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെത്തന്നെ അവിടുന്ന് അവര്‍ക്ക് വിവാഹമൂല്യം നല്‍കുകയുണ്ടായി. തിരുമേനിയുടെ ഭാര്യമാരില്‍ സ്വയം സമര്‍പ്പിക്കപ്പെട്ട ആരുമുണ്ടായിരുന്നില്ലെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. പക്ഷേ, അതിനര്‍ഥം തനിക്ക് സ്വയം സമര്‍പ്പിക്കപ്പെട്ട സ്ത്രീകളെ, വിവാഹമൂല്യം നല്‍കാതെ അവിടുന്ന് സ്വീകരിച്ചിട്ടില്ലെന്നാണ്.
[Quran 33:50 Commentory on Abul A'ala Mawdudi ]

സ്ത്രീകൾ സ്വൊയം സമർപ്പിതരായി പ്രവാചകന്റെ അടുക്കൽ വന്നിരുന്നു എന്ന് കാണാം :

സാബിത് ബിൻ ബനനി നിവേദനം :
ഞാൻ അനസിന്റെ ഒപ്പം നിൽക്കുകയായിരുന്നു. കൂടെ അദ്ദേഹത്തിന്റെ മകളും ഉണ്ട്.
അനസ് പറയുകയാണ് :
ഒരു സ്ത്രീ പ്രവാചകന്റെ അടുക്കൽ സ്വൊയം സമർപ്പിതയായി പ്രവാചകന്റെ അടുക്കലെത്തി. അവർ തന്നിൽ നിന്ന് എന്തെങ്കിലും ആവശ്യം ഉണ്ടോ. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നോ എന്ന് പ്രവാചകനോട് ചോദിച്ചു.
അത്‌ പറഞ്ഞപ്പോൾ അനസിന്റെ മകൾ
ചോദിച്ചു : അവർക്ക് നാണം തോന്നിയില്ലേ അങ്ങനെ ചോദിക്കാൻ. അവൾ എന്തൊരു നിർലജ്ജയായ സ്ത്രീയാണ് അവൾ.
അപ്പോൾ അനസ് പറഞ്ഞു. നിന്നെക്കാൾ ഉത്തമയായ സ്ത്രീ ആണ് അവൾ.
അവൾ പ്രവാചകനെ ഇഷ്ടപ്പെട്ടു. അതിനാൽ അവൾ അദ്ദേഹത്തിനെ വേൾക്കാൻ തയ്യാർ ആയി.
[Sahih Bukhari Volume 7. Book 62. Number 53]



എന്നാൽ മഹർ വാങ്ങാതെ പ്രവാചകനെ വിവാഹം കഴിക്കാൻ വന്ന
സ്ത്രീകളെയെല്ലാം പ്രവാചകൻ വിവാഹം കഴിച്ചിട്ടുമില്ല. [Sahih Bukhari,Volume 7, Book 62, Number 24]. 

അങ്ങനെ വരുന്നവരിൽ ആരെയെങ്കിലും വിവാഹം കഴിച്ചിട്ട് ഉണ്ട് എങ്കിൽ അവർക്ക് മഹർ കൊടുത്തിരുന്നു (കൊടുക്കാതെ ഇരിക്കാൻ അനുമതി ഉണ്ടായിട്ടും) എന്നും നാം മുകളിൽ വായിച്ചു.
പ്രവാചകന്റെ മാന്യതയാണ് ഇവിടെ എല്ലാം പ്രകടമാകുന്നത്. പ്രവാചകന്റെ വെറും ലൈംഗിക മോഹമായി മേൽ സംഭവങ്ങളെ ചിത്രീകരിക്കുന്നവർക്ക് ഇതിൽ ഒക്കെ എന്ത് തെളിവ് ആണ് ഉള്ളത്.



മുഹമ്മദ്‌ മാതൃകാ പുരുഷനോ?  അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി: (Part-7)




Allegation-16,
ദത്തു പുത്രന്റെ ഭാര്യയിൽ അഭിനിവേശം തോന്നി ദത്തു പുത്രനെക്കൊണ്ട് അവളെ വിവാഹ മോചനം ചെയ്യിച്ച് അവളെ ഭാര്യയാക്കിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം2, ഭാഗം 16,ഹദീസ് നമ്പർ 89{1428})
/////////////////
/////////////////

മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്.
പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല പ്രവാചകനും ആയൊരു വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.


തന്റെ വളർത്തു പുത്രൻ ആയ സൈദും
ഭാര്യ സൈനബും തമ്മിൽ ഭാര്യ-ഭർതൃ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുംകയും സൈദ് പ്രവാചകൻറെ മുമ്പിൽ സങ്കടം ബോധിപ്പിക്കുകയും ചെയുന്നു.
അപ്പോൾ പ്രവാചകൻ പറഞ്ഞത് കാണുക.

(Quran 33:37)
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം* (ഓര്‍ക്കുക.)



തന്റെ ദത് പുത്രൻന്റെ ഭാര്യയെ താൻ വിവാഹം കഴിക്കണം എന്നും അത് വഴി
ദത് പുത്രനെ സ്വന്തം മകന്റെ ഗണത്തിൽ ഉയർതുകയും ചെയ്യുന്ന അറേബ്യൻ സമ്പ്രദായം നിർത്തലാക്കുകയും ചെയ്യുക എന്നത് ആണ് അല്ലാഹുവിന്റെ കല്പന എന്ന് അറിഞ പ്രവാചകന്, അങ്ങനെ ഒരു വിവാഹത്തിന് ഭയം ഉണ്ടായിരുന്നു.
എന്ന് ഇരിക്കെ പ്രവാചകൻ ദത് പുത്രന്റെ ഭാര്യയുടെ സൗന്ദര്യം കണ്ടു മയങ്ങി വിവാഹം കഴിച്ചു എന്ന് ഒക്കെ പറയുന്ന കഥ എന്ത് മാത്രം വിഡ്ഢിത്തം ആണ്.


വചനം വ്യക്തമായി വായിക്കുക


(Quran 33:37)
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു


പ്രവാചക പത്നി ആയിഷ ഒരിക്കൽ പറയുന്നുണ്ട് :
തനിക്കു അവതരിപ്പിക്കപ്പെട്ടതിൽ വല്ലതും മുഹമ്മദ്‌ മറച്ചു വെക്കുമായിരുന്നു എങ്കിൽ മേൽ പറഞ്ഞ ആയത്ത് (33:37) മറച്ചു വെക്കുമായിരുന്നു എന്ന്.
(Sahih Muslim. Book 1. Number 338)


അതായത് ദത്ത് പുത്രനെ തന്റെ രക്തത്തിൽ പിറന്ന
പുത്രനെ പോലെയും അതിനപ്പുറവും ഒക്കെ കാണുന്ന അറേബ്യൻ സമ്പ്രദായത്തിൽ
ദത്ത് പുത്രൻന്റെ ഭാര്യയെ വിവാഹം
കഴിക്കുന്ന ആളെ എങ്ങനെ ആകും സമൂഹം കാണുക എന്ന അതിയായ ഭയം പ്രവാചകന് ഉണ്ടായിരുന്നു.
അങ്ങനെ ഭയം ഉള്ള ഒരാൾ
സൈനബിന്റെ സൗന്ദര്യം കണ്ടു
അവളെ  വിവാഹ മോചനം ചെയ്യിച്ചു
ശേഷം വിവാഹം കഴിച്ചു എന്ന കഥയ്ക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളത്?





Allegation-17,
വഴിയിൽ എവിടെയെങ്കിലും ഒരു പെണ്ണിനെ കണ്ടാൽ ഉടൻ കാമ പരവശനായി ഭാര്യയുടെ അടുത്തേക്ക് ഓടി പോയി കാമശമനം നടത്തുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 2, ഭാഗം 16,ഹദീസ് നമ്പർ 9{1403} ////////////// //////////////


ഇമാം മുസ്‌ലിം ഈ ഹദീസ് തന്റെ സഹീഹ് ൽ രേഖപ്പെടുത്തുന്നു.
ഹദീസിന്റെ ഹെഡിങ് തന്നെ അദ്ദേഹം കൊടുത്തിരിക്കുന്നത് മറ്റു സ്ത്രീകളിൽ മോഹം ഉദിച്ചാൽ സ്വന്തം ഭാര്യയെ സമീപിക്കുക എന്നത് ആണ്.


ജാബിർ ഇബ്നു അബ്ദുല്ലാഹ് നിവേദനം :
ഒരിക്കൽ പ്രവാചകൻ ഒരു സ്ത്രീയെ കാണാൻ ഇടയായി. ഉടനെ അദ്ദേഹം ഭാര്യയുടെ അടുക്കൽ പോകുകയും ലൈംഗികപരമായ ആവശ്യം നിർവഹിക്കുകയും ചെയ്തു. ശേഷം അദ്ദേഹം തിരിച്ചു എത്തി. നിശ്ചയമായും സ്ത്രീ, പിശാചിന്റെ രൂപത്തിൽ മുന്നോട്ടു വരുകയും പിശാചിന്റെ രൂപത്തിൽ തിരിച്ചു പോകുകയും ചെയ്യും. അതിനാൽ നിങ്ങളിൽ ആരെങ്കിലും സ്ത്രീയെ കണ്ടു മോഹം ഉദിച്ചാൽ സ്വൊന്തം ഭാര്യയെ സമീപിച്ചു കൊള്ളട്ടെ. അതവന്റെ മനസിലെ വികാരം ശമിപ്പിക്കും.
(Sahih Muslim Book 8 Number 3249)


വളരെ വലിയൊരു മാതൃകയാണ് അത്‌. വലിയ ധാർമികതയുള്ള ആളുകൾ പോലും അത്തരം പ്രലോഭനങ്ങളിൽ വീണു പാപം ചെയ്തതായി കാണാം.

ദൈവത്തിന്റെ പ്രവാചകൻ ആയ ദാവീദ്
മട്ടുപ്പാവിൽ ഇരിക്കുമ്പോൾ തന്റെ സൈനികനായ ഉറിയാവിന്റെ ഭാര്യ ബേത്ശേബയുടെ നഗ്നത കുളിമുറിയിൽ കണ്ടു എന്നും അതിൽ അഭിനിവേശം ജനിച്ച ദാവീദ് അവരെ തന്റെ കൊട്ടാരത്തിൽ വിളിച്ചു വ്യഭിചരിച്ചു എന്നും
അങ്ങനെ അവർ ഗർഭം ധരിച്ചതായും ബൈബിൾ പറയുന്നുണ്ട്.
അത്‌ ദാവീദ് ന്റെ ഒരു വീഴ്ചയായാണ് ബൈബിൾ പറയുന്നത്.

സ്ത്രീയോട് ലൈംഗിക വികാരം തോന്നുക
എന്നത് പുരുഷ പ്രകൃതിയാണ്.

അങ്ങനെ ഒരു ലൈംഗിക വികാരം അന്യസ്ത്രീയോട് തോന്നുമ്പോൾ അത്‌ ശമിപ്പിക്കാൻ പുരുഷൻ പല തരത്തിൽ പ്രവർത്തിക്കാറുണ്ട് :
അവൻ ആ സ്ത്രീയെ നിന്ന നില്പിൽ അവൾ പോലും അറിയാതെ ചൂഴ്ന്നു ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്.
അത്‌ ഇസ്ലാമിൽ നിഷിദ്ധം ആണ്.
അല്ലെങ്കിൽ അവളെ വശീകരിച്ചു തന്റെ ആഗ്രഹം സാധിക്കാൻ നോക്കാറുണ്ട്. അതും ഇസ്ലാം നിഷിദ്ധമാക്കിയതാണ്.
അത്‌ അല്ലെങ്കിൽ അവളെ ബലം പ്രയോഗിച്ചു ബലാത്സംഗം ചെയ്യാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകാറുണ്ട്. അത്‌ ഇസ്ലാമിൽ നിഷിദ്ധമാണ്. അല്ലെങ്കിൽ തെരുവ് വേശ്യകളെ സമീപിക്കുന്ന പ്രവണതയും ഉണ്ട്. മേൽ പറഞ്ഞ മാർഗങ്ങൾ എല്ലാം ഇസ്ലാമിൽ നിഷിദ്ധമാണ്.

(ആദ്യം പറഞ്ഞത് ആണ് സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം ഭൂരിപക്ഷം പേരും സ്വീകരിക്കുന്നത്.
അന്യസ്ത്രീയെ (അവരുടെ ശരീരഭാഷയോ, ചേഷ്ടകളോ എന്തുമാകാം)
കണ്ടിട്ട് ജനിച്ചിട്ട് ഇത് വരെ ലൈംഗിക വികാരം തോന്നാത്ത, പുരുഷനായി പിറന്നവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ ആരോപണം കണ്ടിട്ട് നമുക്ക് തോന്നുന്നു,അത്‌ അനിൽ കുമാരൻ മാത്രം ആയിരിക്കും. )

ലൈംഗിക തൃഷ്ണ വരുമ്പോൾ ലൈംഗി ലൈഗിക വേഴ്‌ച്ചയിൽ ഏർപ്പെടാതെ തന്നെ അതിനെ കൺട്രോൾ ചെയ്തു നിർത്താൻ കഴിയും എന്നതിനെ നിഷേധിക്കുകയല്ല.

ഒരു ഹദീസ് നിവേദനം ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടു പ്രവാചക പത്നി ആയിഷ തന്നെ ഒരിക്കൽ ചോദിക്കുന്നുണ്ട് :
പ്രവാചകൻ വികാരം നിയന്ത്രിച്ചിരുന്നത് പോലെ നിങ്ങളിൽ ആർക്കാണ് ലൈംഗിക വികാരങ്ങളെ നിയന്ത്രിച്ചു നിർത്താൻ കഴിയുക?
(Sahih muslim. Book 3. Number 578)

എന്നതിൽ നിന്നും പ്രവാചകൻ അത്തരം നിയന്ത്രണങ്ങൾ മറ്റാരേക്കാളും അധികമായി സാധിച്ചിരുന്നു എന്ന് വ്യക്തമാണല്ലോ.


എന്നാൽ അതിന്റെ മറുവശവും പരിഗണിക്കേണ്ടതുണ്ടല്ലോ.

ഇവിടെ ആണ് പ്രവാചകൻ മുഹമ്മദ്‌ നബിയുടെ മേൽ മാതൃക പ്രസക്തമാകുന്നത്.
ബൈബിളിൽ പറയുന്ന ദാവീദിനെ പോലെ അദ്ദേഹം അവിശുദ്ധ മാർഗം നോക്കിയില്ല.
വേശ്യകളെ സമീപിച്ചിട്ടില്ല. പ്രലോഭനത്തിൽ കുടുക്കിയ സ്ത്രീയുടെ ശരീരത്തെ കാമകണ്ണുകളുമായി ആസ്വദിച്ചു പിന്തുർന്നില്ല. അല്ലെങ്കിൽ കിടപ്പറയിൽ പോയി അവളുടെ ശരീരമോ ഇതര സ്ത്രീ ശരീരങ്ങളോ മനസ്സിൽ കണ്ടു കൊണ്ട് ഒരു സ്വൊയംഭോഗിയുടെ പ്രവർത്തനവും ചെയ്തില്ല. മറിച്ചു തന്റെ നിയമാനുസൃത ഇണയിൽ ബന്ധപ്പെട്ടു.

പുരുഷന് ഈ വികാരം എല്ലാ സ്ത്രീകളോടും തോന്നണം എന്നോ എല്ലായ്‌പോഴും തോന്നണം എന്നോ ഒന്നും ഇല്ല.
(അങ്ങനെ ഹദീസിലും പറയുന്നില്ല).
സ്ത്രീയുടെ വസ്ത്രധാരണം, ശരീരപ്രകൃതി, നടപ്പ്, കാഴ്ച, എന്നിവയൊക്കെ അതിനെ സ്വാധീനിക്കുകയും അതിനു അനുസരിച്ചു വികാരത്തിൽ ഏറ്റക്കുറച്ചിലുകളും ഉണ്ടാകാം.

പ്രവാചകൻ ഈ ഹദീസിൽ പഠിപ്പിച്ചത് ഒരു മാതൃകയാണ്.
പിശാചിന്റെ പ്രലോഭനത്തിൽ പെടാതെയിരിക്കാൻ ഉള്ള മാതൃക.
അത്‌ കൊണ്ട് ആണ് പ്രവാചകൻ ഉപദേശം നൽകിയത്.


മുഹമ്മദ്‌ മാതൃകാ പുരുഷനോ?  അനിൽ കുമാർ അയ്യപ്പന്റെ ആരോപണങ്ങൾക്ക് മറുപടി: (Part-6)




Allegation -14,
അടിമപ്പെൺകുട്ടികളെ നിർബന്ധിച്ച് വ്യഭിചാരം ചെയ്യിക്കുന്നതിൽ കുറ്റമില്ല എന്നു പറഞ്ഞ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സഹിഹ് മുസ്ലിം പുസ്തകം #008, ഹദിസ്‌ #3373/സൂറ 24:33)
//////////////////////
/////////////////////


ചുമ്മാ ഹദീസ് റെഫറൻസ് കൊടുത്തു അതിൽ ഇല്ലാത്ത ഓരോന്ന് എഴുതി പിടിപ്പിക്കുകയാണ് ഇവിടെ.

ഇങനെ ഒരു കല്പന ആ ഹദീസില് ഉണ്ടോ എന്ന് നിങ്ങള് സ്വയം പരിശോധിക്കുക !
ഇല്ല എങ്കില് മിഷനറികള് സ്വന്തം മത പ്രചാരണത്തിന് വേണ്ടി എന്തു വൃത്തികെടും പറയും എന്ന് ഒരിക്കല് കൂടി തെളിയും !
യഥാര്ത്ഥ ഹദീസ്
ഇവിടെ നിന്ന് വായിക്കാം
https://sunnah.com/muslim/16/147
അങ്ങനെ ഒരു കല്പ്പന ഹദീസില് ഇല്ല !

ഖുർആൻ 24:33 ൽ പറയുന്നത് എന്താണ് എന്ന് കൂടി കാണുക :

[Quran 24:33]
വിവാഹം കഴിക്കാന് കഴിവ് ലഭിക്കാത്തവര് അവര്ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില് നിന്ന് സ്വാശ്രയത്വം നല്കുന്നത് വരെ സന്മാര്ഗനിഷ്ഠ നിലനിര്ത്തട്ടെ. നിങ്ങളുടെ വലതുകൈകള് ഉടമപ്പെടുത്തിയവരില് (അടിമകളില്) നിന്ന് മോചനക്കരാറില് ഏര്പെടാന് ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള് മോചനക്കരാറില് ഏര്പെടുക; അവരില് നന്മയുള്ളതായി നിങ്ങള് മനസ്സിലാക്കിയിട്ടുണ്ടെങ്കില്. അല്ലാഹു നിങ്ങള്ക്ക് നല്കിയിട്ടുള്ള സമ്പത്തില് നിന്ന് അവര്ക്ക് നിങ്ങള് നല്കി സഹായിക്കുകയും ചെയ്യുക.നിങ്ങളുടെ അടിമസ്ത്രീകള് ചാരിത്രശുദ്ധിയോടെ ജീവിക്കാന് അഗ്രഹിക്കുന്നുണ്ടെങ്കില് ഐഹികജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള് അവരെ വേശ്യാവൃത്തിക്ക് നിര്ബന്ധിക്കരുത്.വല്ലവനും അവരെ നിര്ബന്ധിക്കുന്ന പക്ഷം അവര് നിര്ബന്ധിതരായി തെറ്റുചെയ്തതിന് ശേഷം തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.


ഈ വചനം അവതരിക്കാൻ ഉണ്ടായ പശ്ചാത്തലം പറയുന്ന ഹദീസ് കാണുക :

ജാബിർ നിവേദനം :അൻസാരികളില് പെട്ട ഒരുവന്റെ ഉടമസ്ഥതയിലുള്ള ഒരു അടിമ സ്ത്രീ പ്രവാചകന്റെ സന്നിധിയില് വന്ന് കൊണ്ടു പരാതി ബോധിപ്പിച്ചു ,എന്റെ യജമാനൻ എന്നെ വ്യഭിചാരത്തിന് നിർബന്ധിക്കുന്നു !!ആ സന്ദര്ഭത്തില് ഈ പറയുന്ന ഖുർആൻ വചനങ്ങള് അവതരിച്ചു :"നിങ്ങളുടെ അടിമസ്ത്രീകള് ചാരിത്രശുദ്ധിയോടെ ജീവിക്കാന് അഗ്രഹിക്കുന്നുണ്ടെങ്കില് ഐഹികജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചു കൊണ്ട് നിങ്ങള് അവരെ വേശ്യാവൃത്തിക്ക് നിര്ബന്ധിക്കരുത്.!!
[സുനൻ അബൂദാവൂദ് , കിതാബു തലാഖ് , ബുക്ക് 12, ഹദീഥ് 2304 ]


ബലാല്കാരം ഉള്ള ലൈംഗിക ബന്ധം ഇസ്ലാമിൽ നിഷിദ്ധമാണ്! എന്നതിനു മറ്റനേകം തെളിവുകള് :
©[സഹിഹ് ബുഹാരി വോളിയം 1, ബുക്ക് 85, ഹദീഥ് 81]
©[സഹിഹ് മുസ്ലിം, ബുക്ക് 43 : ഹദീസ് 7181]
©[മാലിക്ക്, മുവത്വ, ബുക്ക് 54, ഹദിസ് 54.16.42]
©[മാലിക്ക് ,മുവത്വ, ബുക്ക് 41,ഹദിസ് 41.3.15]
©[മാലിക്ക്, മുവത്വ,ബുക്ക് 36 :ഹദിസ് 36.16.14]

കൂടുതൽ വിശദമായി ഈ പോസ്റ്റിൽ വായിക്കാം :
https://answeringsakshiapologetic.blogspot.com/2017/11/blog-post_13.html?m=1

നിര്ബന്ധിച്ചു ബലാത്സംഗം ഒക്കെ ചെയ്യിക്കുന്നത് അനിൽ കുമാർ വായിക്കുന്ന ബൈബിളിൽ ആണ് :

പ്രവാചകനായ ദാവിദ് മറ്റൊരാളുടെ ഭാര്യയുമായി വ്യഭിചരിച്ചതിന്
( 2 Sam 11:2-26) ദാവിദിന്റെ ഒരു തെറ്റും ചെയ്യാത്ത ഭാര്യമാരെ പകല് വെളിച്ചത്തില് നാട്ടുകാരെ കൊണ്ടു ബലാത്സംഗം ചെയ്യിപ്പിക്കും എന്നും ബൈബിളിലെ ദൈവം പറയുന്നു (?) കാണുക :


2 Samuel 12:11-12

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും;
നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും!!!
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേല് ഒക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും!!



Allegation-15,
ഇസ്ലാം മതം ഉപേക്ഷിക്കുന്നവരെ വധിക്കുവാൻ അനുവാദം നൽകിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സൂറ 4:89) ///////////////// ////////////////


പ്രസ്തുത ഖുർആൻ വചനവും Context ഉം കാണുക :

(Quran 4:88-90)
എന്നാല്‍ *കപടവിശ്വാസികളുടെ കാര്യത്തില്‍* നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്‌? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്‍മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്‌. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്‌. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്‌. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്‌.നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. *നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ.* അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. *എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.*


ഇവിടെ ഇസ്ലാമിന്റെ ഉള്ളിൽ നിന്നും
ഇസ്ലാമിനെയും ഇസ്ലാമിക രാഷ്ട്രത്തെയും തകർക്കാൻ അണ്ടർഗ്രൗണ്ട് പണി എടുക്കുന്ന, ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ച അവിശ്വാസികളോട് ചേര്‍ന്നുനില്‍ക്കുകയും ഇസ്‌ലാമിക രാഷ്ട്രത്തിനെതിരില്‍ ശത്രുതാപരമായ നടപടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന
കപടവിശ്വാസികളുടെ (Hypocrites) ശല്യം
ചില ലിമിറ്റഡ് കണ്ടീഷൻസ് വെച്ചു കൊണ്ട് അവസാനിപ്പിക്കുന്ന കാര്യം (കൊന്നു കളയുക) ആണ് പറയുന്നത് എന്ന് വളരെ വ്യക്തമാണ്. ഏതൊരു രാഷ്ട്രവും
തങ്ങൾക്കു എതിരെ പ്രവർത്തിക്കുന്ന ചാരന്മാരെ വെച്ചു കൊണ്ട് ഇരിക്കില്ല.


അനിലിന്റെ ബൈബിളിൽ ആണെങ്കിലോ?


Deuteronomy 13 :7-10 

നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചുനീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽഅവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.