Allegation- 12 ശിഷ്യന്മാരോടു പോലും എപ്പോഴും ദേഷ്യപ്പെടുകയും അവരെ മർദ്ദിക്കുകയും ചെയ്തിരുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോള്യം 3,ഭാഗം 45,ഹദീസ് നമ്പർ:88{2600} ) ///////////////////// ////////////////////
ചുമ്മാ ഓരോ ഹദീസ് റഫറൻസ് വെച്ചു അതിൽ വായിൽ തോന്നുന്നത് കൂടി എഴുതി പിടിപ്പിച്ചത് അല്ലാതെ ഈ ആരോപണത്തിൽ എന്തുണ്ട്?
പ്രവാചകന്റെ പൊതു സ്വഭാവത്തെ പറ്റി അല്ലാഹു പറയുന്നത് നോക്കു :
[Quran 3:159]
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു.
അനസ്(റ) പറയുന്നു: നബി(സ)ക്ക് പത്തുവർഷം ഞാൻ പരിചരിച്ചിട്ടുണ്ട്. അതിനിടക്ക് ഒരിക്കലും അവിടുന്ന് എന്നോട് ഛേ! എന്നോ നീ എന്തിനതുചെയ്തു? നിനക്ക് ഇപ്രകാരം ചെയ്യാമായിരുന്നില്ലേ? എന്നോ പറഞ്ഞിട്ടില്ല.
(Sahih Al Bukhari. Volume 8.Book 73. Number 64)
ജാബിർ (റ) പറയുന്നു: നബി(സ)യോട് ഒരു സാധനം ആവശ്യപ്പെട്ടപ്പോൾ ഇല്ല എന്ന് അവിടുന്ന് ഒരിക്കലും അരുളിയിട്ടില്ല. (Sahih Al Bukhari. Volume 8. Book 73. Number 60)
അനസ്(റ) നിവേദനം: നബി(സ) ഞങ്ങളുമായി ഇടകലർന്നുകൊണ്ട് ജീവിച്ചിരുന്നു. ചിലപ്പോൾ അവിടുന്ന് എന്റെ കൊച്ചു സഹോദരനോട് ചോദിക്കും. അബൂഉമൈർ! നിന്റെ കുരുവി എങ്ങനെയുണ്ട്?
(Sahih Al Bukhari . Volume 8. Book 73.Number 150)
ഇനി ആരോപണ വിധേയമായ
ഹദീസ് താഴെ നൽകാം :
ആയിഷയിൽ നിന്ന് നിവേദനം :
പ്രവാചകന്റെ അടുത്ത് രണ്ടു പേര് വന്നു.
അവിടുത്തോട് അവർ എന്തോ സംസാരിച്ചു. എന്താണ് സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല. അവരുടെ സംസാരം പ്രവാചകനെ ദേഷ്യപ്പെടുത്തി. അവിടുന്ന് അവരെ ശപിച്ചു. വഴക്ക് പറഞ്ഞു. അവർ പുറത്ത് പോയപ്പോൾ ഞാൻ പറഞ്ഞു :
അല്ലാഹുവിന്റെ ദൂതരെ, അങ്ങയിൽ നിന്ന് ജനങ്ങൾക്ക് ലഭിച്ചിട്ടുള്ള നന്മ ഈ രണ്ടു പേർക്ക് ലഭിച്ചില്ലലോ. നബി ചോദിച്ചു :
എന്താണ് അത്?
ഞാൻ പറഞ്ഞു: താങ്കൾ അവരെ ശപിച്ചു. വഴക്ക് പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു :
എന്റെ നാഥനോട് ഞാൻ വെച്ച ഉപാധി നിനക്ക് അറിയുമോ?
നാഥാ, ഞാൻ ഒരു മനുഷ്യൻ മാത്രം ആണ്.
അതിനാൽ മുസ്ലിങ്ങളിൽ ആരെയെങ്കിലും ഞാൻ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്തിട്ടുണ്ട് എങ്കിൽ അതവന് ശുദ്ധീകരണവും പ്രതിഫലവും ആക്കി തീർക്കണമേ എന്ന് ആണ് അത്.
[Sahih Muslim 2600]
ഇതിൽ എവിടെ ആണ് പ്രവാചകൻ മർദിച്ചു എന്ന്? ശിഷ്യൻമാരോടു എപ്പോഴും ദേഷ്യപ്പെടും എന്ന് എവിടെ?
ഹദീസിൽ നിന്ന് തന്നെ മനസ്സിൽ ആകുന്നത് പ്രവാചകനിൽ നിന്ന് എല്ലായ്പോഴും ജനങ്ങൾക്ക് നന്മയാണ് ലഭിക്കാറുള്ളത് എന്ന് ആണല്ലോ.
ആ രണ്ടു പേര് സംസാരിച്ച വിഷയം എന്താണ് എന്ന് ആയിഷ കേട്ടിട്ടില്ല. ആ വർത്തമാനം എന്തായാലും പ്രവാചകനെ പോലെ ജനങൾക്ക് എല്ലായ്പോഴും നന്മ ചെയ്യുന്ന ഒരാളെ ദേഷ്യം പിടിപ്പിക്കാനും ശപിക്കാനും പ്രേരിപ്പിക്കുന്നത് ആയിരുന്നു എന്നും വ്യക്തമാണല്ലോ. സ്വഭാവികമായും നമ്മളെ പോലെ മനുഷ്യസഹജമായ ദേഷ്യം പ്രവാചകനും വാക്കുകളിൽ പ്രകടിപ്പിച്ചു എന്ന് അല്ലെ ഹദീസിൽ പറയുന്നുള്ളു.
മനുഷ്യസഹജമായ വെർബൽ എറർസിൽ നിന്നോ നാവിന്റെ പാളിച്ചയിൽ നിന്നോ പ്രവാചകനും മുക്തനല്ല. അർഹിക്കാത്ത വല്ലതും സത്യവിശ്വാസിയായ ആരുടെയെങ്കിലും മേൽ വീണു പോയാൽ പ്രവാചകൻ അല്ലാഹുവിനോട് വെച്ച ഉപാധി മൂലം ആ വ്യക്തികൾക്ക് ഗുണകരമായി തീരുകയും ചെയ്യും എന്നും ഹദീസിൽ പറയുന്നു.
പ്രവാചകന്റെ വായിൽ നിന്ന് വീണു പോയ ഒന്ന് രണ്ടു വാക്കുകൾ മേൽ ആരോപിതമായ ഹദീസിന്റെ തൊട്ടു താഴെ തന്നെ സഹീഹ് മുസ്ലിമിൽ വരുന്നമുണ്ട്. അത് വായിച്ചാൽ നമുക്ക് മനസ്സിൽ ആകും
അനിൽ അയ്യപ്പന്റെ ഒക്കെ വായിൽ നിന്ന് വീഴുന്നതിനെ അപേക്ഷിച്ചു നോക്കുമ്പോൾ
അത് ഒക്കെ അനിതസാധാരണമായ ഏറ്റവും നിസാരമായ വാക്കുകൾ ആണ് എന്ന്.
1. ഉമ്മു സുലൈമിന്റെ പുത്രി സംരക്ഷണയിൽ ഉള്ള അനാഥപെൺകുട്ടിയെ കണ്ടപ്പോൾ പ്രവാചകൻ നീയങ് വലുതായല്ലോ... നിനക്ക് വയസ് കൂടാതെ ഇരിക്കട്ടെ... എന്ന് ലോഹ്യത്തിൽ പറഞ്ഞത്.
[Sahih Muslim. Book 32,
Number 6297]
2. ഇബ്നു അബാസ് കുട്ടികളോട് ഒപ്പം കളിച്ചു കൊണ്ട് ഇരുന്നപ്പോൾ പ്രവാചകൻ മുആവിയയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. ഇബ്നു അബ്ബാസ് അദ്ദേഹം ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുകയാണ് എന്ന് മറുപടി പറഞ്ഞു. ഒന്ന് കൂടി പ്രവാചകൻ പറഞ്ഞു വിട്ടു.
അപ്പോഴും അതേ മറുപടി കിട്ടിയപ്പോൾ
അവന്റെ വയർ നിറയാതെ ഇരിക്കട്ടെ എന്ന് പ്രവാചകൻ പറഞ്ഞത്.
[Sahih Muslim. Book 32,
Number 6298]
മാത്രമല്ല ഇത് പോലുള്ള പ്രയോഗങ്ങൾ അറബികളുടെത് ആയി ഹദീസ്കളിൽ നിരവധി കാണാം.
ഉദാഹരണം :
നിന്റെ നെറ്റി മണ്ണിൽ മുട്ടട്ടെ, അവന്റെ വായിൽ മണ്ണ് വാരിയിടട്ടെ, നിന്റെ കൈകൾ മണ്ണിൽ വീഴട്ടെ, എന്റെ മാതാവും പിതാവും അങ്ങേക്ക് ബലി, etc.
യാഥാർഥത്തിൽ ഈ വാക്കുകൾ ഒന്നും പ്രത്യക്ഷ അർത്ഥം സൂചിപ്പിക്കുന്ന പ്രാർത്ഥനയോ അല്ലെങ്കിൽ അവയെ കുറിക്കുന്ന വാക്കുകളോ, ഒന്നും അല്ല.
ഭാഷ പ്രയോഗങ്ങൾ മാത്രം ആണ് എന്ന് നമുക്ക് ഹദീസ് വായിച്ചാൽ മനസ്സിൽ ആക്കാം.
ഇനി ഇതിൽ എവിടെയാണ് അയ്യപ്പന് തൂങ്ങാൻ ഉള്ള വള്ളി?
Allegation-13പർവ്വതം പോലുള്ള പാപവുമായി വരുന്ന മുസ്ലീമിന്റെ ആ പാപം അല്ലാഹു ക്രൈസ്തവന്റേയും ജൂതന്റേയും തലയിൽ കെട്ടിവച്ച് മുസ്ലീമിനു പാപം പൊറുത്തു കൊടുക്കും എന്നൊക്കെയുള്ള സൂത്രങ്ങളും കളവും പറഞ്ഞ് ചുറ്റുമുള്ള പാവം അറബികളെ വിഡ്ഢികളാക്കിയ മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(സ്വഹീഹ് മുസ്ലീം വോല്യം 3,ഭാഗം 49,ഹദീസ് നമ്പർ 50-51{2767})/////////////////////////////////////////
ഒരാളുടെ പാപം മറ്റൊരാൾ വഹിക്കേണ്ടി വരില്ല എന്നത് ഖുർആന്റെ ഖണ്ഡിതമായ പ്രസ്താവനയാണ് (35 :18) (6:164)
എങ്കിൽ എങ്ങനെ ആണ് മുസ്ലിങ്ങളുടെ പാപം ജൂതക്രൈസ്തവർ ചുമക്കുന്നത്?
അതിലേക്കു വെളിച്ചം വീശുന്ന ഖുർആൻ വചനങ്ങൾ കാണുക...
[Quran 16 :25]
തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും,
*യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും* ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ ( അത് ഇടയാക്കുക. ) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!
[Quran 29 :13]
തങ്ങളുടെ പാപഭാരങ്ങളും *സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും.* അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്
തീർച്ചയായും ഒരാളുടെ പാപം മറ്റൊരാളും ചുമക്കെണ്ടതില്ല... അവൻ അവന്റെ പാപം മാത്രം ചുമന്നാൽ മതി.
എന്നാൽ സ്വൊയം ചെയ്തു വെച്ച പാപങ്ങളുടെ തീവ്രതയനുസരിച്ച്
വേറെ പാപങ്ങൾ കൂടി അതിൽ വന്നു ചേരുന്നുണ്ട്...
ഉദാഹരണമായി ക്രൈസ്തവ സുവിശേഷകരുടെ കാര്യം എടുക്കാം...
അവർ ദൈവത്തിന് പുത്രൻ ഉണ്ട് എന്ന ഗുരുതരവിശ്വാസം സ്വൊയം വെച്ചു പുലർത്തുക മാത്രം അല്ല...
സാധാരണക്കാരെ അതിലേക്കു ക്ഷണിക്കുകയും പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകി
വിശ്വാസം സ്വീകരിപ്പിക്കുകയും ചെയ്യുന്നു...
ഹദീസിൽ മുസ്ലിങ്ങളുടെ പാപങ്ങൾ പൊറുത്തു കൊടുക്കും.എന്നിട്ട് അത് ജൂത ക്രൈസ്തവർക്ക് ഇട്ട് കൊടുക്കും എന്ന് പറഞ്ഞ ഭാഗം പ്രതേകം സ്മരണീയമാണ്. ഒന്ന് ചിന്തിച്ചാൽ മനസ്സിൽ ആകും :
ഇന്ന് ലോകത്തു അരങ്ങേറുന്ന പലിശ, അശ്ലീല ചിത്രങ്ങൾടെ നിർമാണം, ഡ്രഗ്സ്, ആൽക്കഹോൾ, സ്ത്രീ നഗ്നത, പബ്ബുകൾ, ലോട്ടറി, ഗ്യാമ്ബ്ലിങ്, 5സ്റ്റാർ വേശ്യാലയങ്ങൾ, വിനാശകരമായ ആയുധങ്ങളുടെ നിർമാണം, വൃത്തികെട്ട ഐഡിയോളജികളുടെ ആവിഷ്കരണം,
എന്നിങ്ങനെയുള്ള തിന്മകളുടെ മൊത്തം കുത്തക
ജൂത ക്രൈസ്തവരുടെ കൈകളിൽ ആണെന്ന് നമുക്ക് അറിയാം. സമൂഹത്തിൽ അവർ ഈ തിന്മകളിൽ സ്വൊയം ഏർപ്പെടുക മാത്രമല്ല, മറ്റുള്ളർക്ക് കൂടി അതിനുള്ള സംവിധാനങ്ങൾ ഒരുക്കി കൊടുക്കുകയും
മാർക്കറ്റ് ചെയ്യുകയും അതിലൂടെ ക്യാഷ് ഏർൺ
ചെയ്യുകയും ചെയ്യുന്നു. ഒരു തരത്തിൽ ലോ ക്ലാസുകൾ ഇവരുടെ ചൂഷണങ്ങൾക് ഇരയാകുന്നു. സമൂഹത്തിലേ ലോവർ ക്ലാസുകളുടെ ജീവിതത്തിൽ കീറാമുട്ടിയാകുന്ന പലിശ എന്ന മാരക വിപത്തിൽ നിന്നു രക്ഷപ്പെടാൻ വഴിയൊരുക്കുന്ന
പലിശ രഹിതമായ ഒരു ഇസ്ലാമിക് ബാങ്കിങ് സിസ്റ്റം
ഒരു അമുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിൽ മുന്നോട്ടു കൊണ്ട് പോകാൻ പോലും ഈ ജൂത-ക്രൈസ്തവ അനിസ്ലാമിക ലോബിയുടെ സ്വാധീനം സമ്മതിക്കില്ല. അങ്ങനെ ഒരു സംരംഭം ആരെങ്കിലും തുടങ്ങിയാൽ അത് പരാജയപ്പെടുന്നത്
ഗവണ്മെന്റ് തലത്തിൽ നിന്ന് വരുന്ന പ്രഷർ കൊണ്ട് ആണ്.
പലിശ എന്ന പാപത്തിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്ന മുസ്ലിങ്ങൾക്ക് പോലും ചില ഘട്ടങ്ങളിൽ
ജീവിതത്തിന്റെ ഏതെങ്കിലും ഭാഗത്തു പലിശയുമായി മനസില്ലാമനസോടെ ബന്ധപ്പെടേണ്ടി വരുമാർ ശക്തമാണ് ഈ ലോബിയുടെ സ്വാധീനം.
അതായത് പാപം ചെയ്യാൻ ആഗ്രഹിക്കാത്ത മുസ്ലിമിനെ പോലും പാപത്തിൽ അകപ്പെടുത്തുന്ന, ഒരു തരം നിർബന്ധിതഅവസ്ഥ സൃഷ്ടിക്കുന്ന വിധത്തിൽ ഉള്ള സിസ്റ്റങ്ങളും ആശയങ്ങളും ആണ്
ഈ ജൂത ക്രൈസ്തവ അനിസ്ലാമിക ലോബികൾ ലോകത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നതിലൂടെ ലോക പോലീസ് കളിക്കുന്നതിലൂടെ സമൂഹത്തിൽ സ്വാധീനം നേടിക്കൊണ്ട് ഇരിക്കുന്നത്.
അങ്ങനെ എങ്കിൽ ഇവർക്ക് ഒരു ശിക്ഷ കൊടുത്താൽ മാത്രം അത് നീതി ആണോ?
ഇവർ വഴിപിഴച്ചവരുടെ കണക്ക് കൂടി എടുത്തു ഇരട്ട ശിക്ഷ നല്‍കുന്നത് അല്ലെ നീതി?
അതെ അത് തന്നെ ആണ് നീതി. ഖുർആൻ ഈ കാര്യം പറയുന്നുണ്ട്...
*(Quran 7 :38)*
അവന് ( അല്ലാഹു ) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും ( അതില്‍ ) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും:
*ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്.* അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന് പറയും: *എല്ലാവര്ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.*
ജൂത ക്രൈസ്തവരുടെ മേൽ പാപം ചുമത്തുന്നത് അവരുടെ തന്നെ ചെയ്തികൾക്ക് ഉള്ള ഇരട്ട ശിക്ഷ ആണെന്ന് വ്യക്തം...
പിന്നെ ഉള്ള വിഷയം മുസ്ലിംകൾക്ക് പൊറുത്തു കൊടുക്കുന്നത് ആണ്..
അത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിഷയം ആണ്...
അത് സംബന്ധിയായ
ധാരാളം ഹദീസുകൾ നാം കേട്ടിട്ടുണ്ട്...
ഒരിക്കൽ പ്രവാചകൻ സഹാബികളോട് പറഞ്ഞു...
നിങ്ങളിൽ ആരുടെയും കർമ്മം കൊണ്ട് മാത്രം .. നിങ്ങൾ ആരും സ്വർഗത്തിൽ കടക്കില്ല..
അപ്പോൾ സഹാബിമാർ ചോദിച്ചു.....
നബിയെ താങ്കളും?
പ്രവാചകൻ പറഞ്ഞു...
*അതെ...*
*അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എന്നെ മൂടിയാൽ അല്ലാതെ*
(Sahih Bukhari 6099 )
അത് പോലെ തന്നെ പ്രവാചകൻ പറഞ്ഞ ഒരു കഥ നമുക്ക് അറിയാം..
ജീവിതത്തിൽ കർമങ്ങൾ ഒന്നും ചെയ്യാത്ത ഒരു മനുഷ്യൻ തന്റെ മരണ വേളയിൽ ജീവിതത്തെ കുറിച്ച് നിരാശനാകുകയും തന്റെ മൃതദേഹം താൻ മരിച്ചു കഴിഞ്ഞാൽ തീയിൽ ദഹിപ്പിക്കണമെന്നും ശേഷം എല്ലുകൾ പൊടിച്ചു
ശക്തമായ കാറ്റിൽ കടലിൽ വിതറണം എന്നും വസിയത്ത് ചെയ്ത കഥ...
പിന്നീട് അല്ലാഹു അദ്ദേഹത്തെ ഉയർത്തെഴുന്നേൽപ്പിക്കുകയും.. നീ എന്തിനിങ്ങനെ ചെയ്തു എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്...
അദ്ദേഹത്തിന്റെ മറുപടി...
ഞാൻ നിന്നെ ഭയപ്പെട്ടു ചെയ്തു പോയതാണ് എന്ന് ആയിരുന്നു....
ശേഷം അല്ലാഹു അദേഹത്തിന്റെ പാപങ്ങളെ പൊറുത്തു കൊടുത്തു എന്ന് ആണ് നബി പറയുന്നത്...
[Sahih Muslim 6637)
ഇസ്ലാമിക വിശ്വാസ പ്രകാരം മൃതദേഹം
ദഹിപ്പിക്കാൻ (Cremation) പാടില്ല.
എന്നാൽ ഇത് ചെയ്യണം എന്ന് ആ മനുഷ്യൻ തന്റെ മരണത്തിനു മുൻപ് വസിയ്യത് ചെയ്തു എന്ന് ആണ് പറയുന്നത്.
എന്നാൽ അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തു.
ഇത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിഷയം ആണ്...
[Quran 4:48]
തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. *അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്.*
ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
അപ്പോൾ മുസ്ലിംങ്ങളുടെ പാപം ക്രൈസ്തവരുടെ മേലെ ഇടുന്നത് കൊണ്ട് അല്ല അവർ നരകത്തിൽ പോകുന്നത്, മറിച്ചു അവരുടെ തന്നെ പാപങ്ങൾടെ തീവ്രത മൂലമാണെന്ന് അർത്ഥം.